ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഡോ.ബി.ഇക്ബാൽ വില: 175

ഇന്ത്യൻ ഔഷധമേഖലയുടെ ചരിത്ര വര്ത്തിമാന യാഥാര്ത്ഥ്യ ങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ.ബി.ഇക്ബാൽ രചിച്ച ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്. ഇന്ത്യൻ ഔഷധവ്യവസായത്തെപ്പറ്റി വളരെയേറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ സമഗ്രവും ആധികാരികവുമായൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ നിരവധി വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നിറഞ്ഞതെങ്കിലും ഒഴുക്കോടെ വായിച്ചുപോകാവുന്ന ശൈലിയും ലളിതവും കാര്യമാത്ര പ്രസക്തവുമായ അവതരണവും പുസ്തകത്തെ മികവുറ്റതാക്കുന്നു. രാജ്യത്തെ ഔഷധമേഖല നേരിടുന്ന സങ്കീര്ണനങ്ങളായ നിരവധി പ്രതിസന്ധികളെ പുസ്തകം വിശദമാക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെയും അവരുടെ ലാഭക്കൊതിക്ക് ഒത്താശ ചെയ്യുന്ന മുതലാളിത്ത രാജ്യങ്ങളുടെയും നിരന്തര സമ്മര്ദ്ദ ഫലമായി കേന്ദ്രസര്ക്കാ ർ നടപ്പാക്കി വരുന്ന ജനവിരുദ്ധനയങ്ങളുടെ ഫലമായാണ് ഈ പ്രതിസന്ധികൾ മിക്കതും രൂപപ്പെട്ടത്. മരുന്നുകളുടെ ലഭ്യതക്കുറവ്, അമിതവില, അന്യാശ്രയത്വം തുടങ്ങിയ പ്രശ്‌നങ്ങളെ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ദീര്ഘശവീക്ഷണത്തോടും ജനകീയ പ്രതിബദ്ധതയോടും നടപ്പിലാക്കിയ നയങ്ങള്മൂതലം തരണം ചെയ്താണ് വികസ്വര രാജ്യങ്ങളുടെ ഫാര്മയസി എന്ന പദവി ഇന്ത്യ കരസ്ഥമാക്കിയത്. എന്നാൽ ആഗോള സാമ്പത്തികനയങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി ജീവന്രരക്ഷാ മരുന്നുകൾ പോലും സാധാരണക്കാര്ക്ക്െ അപ്രാപ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്ന്നി രിക്കുന്നു. പൊതുമേഖലാ ഔഷധകമ്പനികൾ സര്കാേര്രിന്റെ അവഗണനമൂലം തകര്ച്ചത നേരിടുകയാണ്. അതേസമയം രോഗപ്രതിരോധരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച മൂന്നു പൊതുമേഖലാ വാക്‌സിൻ ഫാക്ടറികൾ യാതൊരു നീതികരണവുമില്ലാതെ സര്ക്കാ ർ അടച്ചുപൂട്ടി. വിദേശനിക്ഷേപത്തിന്റെ പരിധി വര്ദ്ധിിപ്പിച്ചതോടെ തദ്ദേശീയ മരുന്നു കമ്പനികൾ വ്യാപകമായി ഏറ്റെടുക്കപ്പെടുന്നു. ഇതിന്റെ ഫലമായി മരുന്നുകളുടെ തദ്ദേശീയ ഉല്പാാദനം കുറയുകയും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയും വില ക്രമാതീതമായി വര്ദ്ധി ക്കുകയും ചെയ്യുന്നു. മരുന്നുഗവേഷണം മുതൽ വിപണനം വരെ സമസ്ത ഘട്ടങ്ങളിലും അരങ്ങേറുന്ന കൊടിയ ഉപഭോക്തൃചൂഷണമാണ് ഗ്രന്ഥകാരൻ ശ്രദ്ധയിൽ പെടുത്തുന്ന മറ്റൊരു പ്രശ്‌നം. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടും, പരീക്ഷണവിധേയരിൽ നിന്ന് പല വിവരങ്ങളും മറച്ച് വച്ചുകൊണ്ടും നടത്തുന്ന ഔഷധപരീക്ഷണങ്ങളാണ് ഇന്ത്യയിൽ വര്ധിചച്ചുവരുന്നത്. നാട്ടിലെ പാവപ്പെട്ടവര്ക്കാ വശ്യമായ മരുന്നുകൾ വികസിപ്പിക്കുന്നതിനല്ല, മറിച്ച് വിദേശത്തെ സമ്പന്നര്ക്കാാവശ്യമായ മരുന്നുകളുടെ ഉല്പാകദനത്തിലാണ് ഗവേഷണങ്ങളുടെ സിംഹഭാഗവും ലക്ഷ്യമിടുന്നത്. വിപണിയിലെത്തുന്ന മരുന്നുകൾ അധാര്മ്മി ക വിപണനതന്ത്രങ്ങളുപയോഗിച്ചും കൊള്ളലാഭമെടുത്തും ജനങ്ങള്ക്ക്് വില്ക്കു ന്നു. വിലനിയന്ത്രണം ബാധകമായ അവശ്യമരുന്നുകളുടെ എണ്ണം ക്രമമായി കുറച്ചുകൊണ്ടും ചെലവടിസ്ഥാന വിലനിര്ണ്ണുയത്തിനുപകരം ശരാശരി വിലയുടെ അടിസ്ഥാനത്തിൽ മരുന്നുവില നിശ്ചയിക്കാൻ അനുവദിച്ചുകൊണ്ടും കേന്ദ്രസര്ക്കാലരും ഈ ചൂഷണത്തിന് ആവുന്ന സഹായം ചെയ്യുന്നു. പ്രത്യാശയുടെ രജതരേഖകൾ തെളിയിക്കുന്ന സംഭവവികാസങ്ങളും ജനകീയ പ്രതിരോധ പ്രവര്ത്ത നങ്ങളും ഗ്രന്ഥകാരൻ എണ്ണിപ്പറയുന്നുണ്ട്. ചരിത്രത്തിലാദ്യമായി പേറ്റന്റ് കണ്ട്രോ ൾ, ഒരു മരുന്നിന് നിര്ബീന്ധിത ലൈസന്സ്് അനുവദിച്ചതും പഴയ പേറ്റന്റിനെ നിത്യഹരിതമാക്കാനുള്ള നൊവാര്ടി‍സിന്റെ ശ്രമങ്ങള്ക്ക്് കോടതികൾ തടയിട്ടതും ജനകീയാരോഗ്യ പ്രവര്ത്തികരെ ആവേശം കൊള്ളിച്ച നടപടികളാണ്. ദേശീയ അന്തര്ദേടശീയ രംഗങ്ങളിൽ മരുന്നുഗവേഷണത്തിൽ നടക്കുന്ന നിരവധി ജനകീയ പ്രതിരോധപ്രവര്ത്ത്നങ്ങളും പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഔഷധമേഖലയിലെ സ്ത്രീവിരുദ്ധത, കേരളത്തിന്റെ ഔഷധരംഗം തുടങ്ങിയ വിഷയങ്ങളും പ്രത്യേകമായി പരാമര്ശി,ക്കപ്പെടുന്നുണ്ട്. കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ വിവരങ്ങൾ കോര്ത്തി ണക്കിയ ബൃഹത്തായ ഒരനുബന്ധവും പുസ്തകത്തിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ 2012 ജൂലായിൽ നടത്തിയ സാര്വ്വഫദേശീയ ജനകീയാരോഗ്യ അസംബ്ലിയുടെ സമാപനദിവസം നടന്നത്തിയ പ്രകടനത്തിൽ നോവാര്ട്ടിമസിനെതിരെ പ്രദര്ശിഹപ്പിച്ച ബാനറാണ് പുസ്തകത്തിന്റെ കവർ. ക്രിയേറ്റീവ് കോമന്സ്ി ആട്രിബൂഷൻ ഷെയർ എലൈക്ക് 3.0 അണ്പോേര്ട്ട്ഡ് പകര്പ്പൂവകാശനിയമപ്രകാരമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച് പുസ്തകത്തിലെ ഏതു ഭാഗവും എഴുതിയതും പ്രസാധനം ചെയ്തതും ആരാണെന്ന് വ്യക്തമാക്കി ആർക്കും പുനഃപ്രസിദ്ധീകരിക്കാം. റഫറന്സാ്യി നല്കികയിട്ടുള്ള വെബ്‌സൈറ്റുകൾ സന്ദര്ശിിക്കുന്നത് ആയാസരഹിതമാക്കുന്നതിനായി ഗ്രന്ഥകര്ത്താ വിന്റെ വെബ്‌പേജിൽ (http://www.ekbel.in/links) വെബ് ലിങ്കുകൾ നല്കി്യിട്ടുണ്ട്. അച്ചടി പുസ്തകത്തിലെ റഫറന്സുികൾ വെബ് പേജിൽ ലഭ്യമാക്കുന്ന രീതി ആദ്യമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത് ഈ പുസ്തകത്തിലാണ്