"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 34: വരി 34:
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''


ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.
ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.ഉദാ: പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ വ്യവസായികൾ വാങ്ങ്യ 60,000 ഓളം കോടി രൂപ കിട്ടാക്കടമാക്കി എഴുതിത്തള്ളുമ്പോൾ ദരിദ്രർക്ക് നൽകിവരുന്ന മുൻഗണനാ വായ്പകൾ തുടർന്ന് നൽകാതിരിക്കാൻ വായ്പാനയം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഉദാരവൽക്കരണം ഏത് രംഗത്താണെങ്കിലും അത് ധനികർക്കനുകൂലമാണെന്നതാണ് അതിന്റെ പ്രത്യേകത.
(add)
 
 
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''


വരി 44: വരി 45:
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.


(add)
'''സ്വകാര്യവൽക്കരണം എങ്ങിനെ?'''
 
സാമൂഹ്യനിയന്ത്രണങ്ങളും  സർക്കാർ ഇടപെടലും ഒഴിവാക്കി എല്ലാ കാര്യങ്ങളും കമ്പോളനിയമങ്ങൾക്ക് വിധേയമാക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം. ഇതിൽ ഏറ്റവും പ്രധാനം പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പനയാണ്. പൊതുമേഖലാവ്യവസായ സ്ഥാപനങ്ങൾ വിൽക്കുന്നതിനായി ഒരു മന്ത്രാലയം തന്നെ ഇന്ത്യയിൽ രൂപീകരിച്ചിരിക്കുന്നു.ഒട്ടേറെ കമ്പനികൾ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുന്നു.സ്വകാര്യവൽക്കരണം കമ്പനികളുടെ വില്പനയിൽ മാത്രം ഒതുങ്ങുന്നില്ല.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സർക്കാർ മുതൽമുടക്ക്  കുറയുകയും സ്വകാര്യ ഏജൻസികളെ വൻതോതിൽ വളരാൻ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ബാങ്ക്-ഇൻഷൂറൻസ് രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ  വാർത്താവിനിമയം, വൈദ്യുതി ഉല്പാദനം എന്നീ രംഗങ്ങളിലെ വിദേശ പങ്കാളിത്ത, സംഘടിത പ്രസ്ഥാനങ്ങൾ തൊഴിലാളിസെഘടനകൾ സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്കു നേരെയുള്ള കടന്നാക്രമണങ്ങൾ, സാമൂഹ്യസുരക്ഷാപദ്ധതികൾ നിർത്തലാക്കൽ,വിത്തുല്പാദിപ്പിക്കാനും കൈമാറാനുമുള്ള കൃഷിക്കാരുടെ അവകാശം നിഷേധിക്കൽ,ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണി എന്നിവയൊക്കെ സ്വകാര്യവല്ക്കരണത്തിന്റെ പുതിയ മാനങ്ങളും തലങ്ങളുമാണ്.


പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.

09:21, 27 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ആഗോളവൽക്കരണം എന്നതൊരു ചുരുക്കപ്പേരാണ്‌. ഒട്ടേറെ പ്രവർത്തനങ്ങളെയും നിലപാടുകളെയും സാധ്യതകളെയും ഒറ്റവാക്കിൽ പ്രകടിപ്പിക്കുന്ന ഒരു പ്രയോഗമാണിത്‌. ആ നിലക്ക്‌ ആഗോളവൽക്കരണം വിവിധ തരത്തിൽ വിശകലനം ചെയ്യാവുന്നതാണ്‌. ഏത്‌ നിലപാടിൽ ആരുടെ പക്ഷത്ത്‌ നിന്ന്‌ വിശകലനം ചെയ്യുന്നു എന്നതിനനുസരിച്ച്‌ ആഗോളവൽക്കരണത്തോടുള്ള സമീപനവും നാം എത്തുന്ന നിഗമനവും മാറിക്കൊണ്ടിരിക്കും.

ഇന്ന്‌ സമൂഹത്തിൽ അധീശത്വം നേടിയ രണ്ടു വാദഗതികളുണ്ട്‌. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ജീവിതനിലവാരം ഉയർത്താനും ആഗോളസ്വഭാവമുള്ള കമ്പോള വ്യവസ്ഥകൊണ്ട്‌ സാധിക്കും എന്നതാണൊന്ന്‌. രണ്ടാമത്തേത്‌, സമൂഹപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണമെങ്കിൽ എല്ലാ തലങ്ങളിലുമുള്ള അധികാരം ജനങ്ങൾക്ക്‌ നൽകണമെന്നുള്ളതാണ്‌. ഇന്ന്‌ `ആഗോളവൽക്കരണ'ത്തിന്റെ വാദങ്ങളുന്നയിക്കുന്ന ശക്തികൾ ആദ്യത്തേത്‌ മുറുകെപ്പിടിക്കുകയും ഭരണകൂടങ്ങളെക്കൊണ്ട്‌ ഈ വാദത്തെ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വാദം ഉന്നയിക്കുന്ന ജനാധിപത്യശക്തികൾ ആഗോള കമ്പോള വ്യവസ്ഥക്കെതിരായ പോരാട്ടത്തിലൂന്നുന്നു. ഇതിലേതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്ന്‌ വിലയിരുത്തുന്നത്‌ നാം ഏതു പക്ഷത്താണ്‌ നിലകൊള്ളുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. എങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന ജീവിതപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരു നിലപാടെടുക്കാൻ കഴിയൂ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങ ളിലെ അനുഭവവും നമുക്ക്‌ ചുറ്റും കഴിഞ്ഞപത്ത്‌ പതിനഞ്ച്‌ വർഷ ങ്ങൾക്കിടയിൽ ഉണ്ടായ മാറ്റങ്ങളും കണക്കിലെടുത്തുകൊണ്ടാണ്‌ കാര്യങ്ങൾ വിലയിരുത്തിയത്‌. ആ നിലക്ക്‌ ആഗോളവൽക്കരണത്തെ ലോകത്ത്‌ നടക്കുന്ന രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങളുമായി ബന്ധപ്പെടുത്തി കാണാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. ഈ നിലപാട്‌ അംഗീകരിച്ചാൽ, പണം, വസ്‌തുക്കൾ, വിപണി എന്നിവയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്‌ ആഗോളവൽക്കരണം എന്ന്‌ കാണാം. ഇതിലെ പ്രധാന പങ്കാളികൾ സമ്പന്നരാജ്യങ്ങളും വൻകിടകമ്പനികളുമാണെന്നും അവരുടെ ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം ആഗോളാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും വ്യക്തമാകും. ഇതിന്ന്‌ വേണ്ടി എല്ലാ രാജ്യങ്ങളിലെയും വിപണികളെ നിർബന്ധമായി കൂട്ടിചേർക്കുന്ന ഒരു പ്രക്രിയ കൂടിയാണ്‌ ആഗോളവൽക്കരണം.

ഓരോ രാജ്യത്തിന്നും അതിന്റേതായ രാഷ്‌ട്രീയ-സാമ്പത്തിക തനിമയും പ്രത്യേകതകളുമുണ്ട്‌. അവയെ പൂർണ്ണമായി അവഗണിക്കുകയും അവിടെയൊക്കെ നടക്കുന്ന ക്രയവിക്രയങ്ങളെ തങ്ങളുടെ താൽപര്യത്തിന്‌ കീഴ്‌പ്പെടുത്തുകയുമാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌. സമ്പന്നരാജ്യങ്ങൾ ഈ അധീശത്വ നിലപാട്‌ തുടരുന്നിടത്തോളം ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേട്ടങ്ങളൊന്നും ദരിദ്രരാജ്യങ്ങൾക്ക്‌ ലഭിക്കാനിടയില്ല. ഇക്കാര്യം കണക്കിലെടുത്ത്‌ പുതിയ സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ ലോകസാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വേണമെന്ന്‌ ദരിദ്രരാജ്യങ്ങൾ 1970 കളിലേ ആവശ്യപ്പെട്ടിരുന്നു. അതിന്നായി പുതിയൊരു അന്താരാഷ്‌ട്ര സാമ്പത്തിക ക്രമം (New International Economic Order) അവർ വിഭാവനം ചെയ്‌തിരിക്കുന്നു. ഇത്‌ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങൾ വഴി ദരിദ്രരാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായി അട്ടിമറിക്കുകയും സമ്പന്നരാജ്യങ്ങൾക്ക്‌ നിയന്ത്രണമുള്ള പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സ്ഥിതി തുടർന്നാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്ക രണപ്രക്രിയ ദരിദ്രരാജ്യങ്ങൾക്ക്‌ ഹാനികരമായിരിക്കും.

ധനികപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പ്രക്രിയയായതിനാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്കരണ പ്രക്രിയ വഴി നേട്ടമുണ്ടാകുന്നത്‌ പണമുള്ളവർക്ക്‌ മാത്രമാണ്‌. പണമില്ലാത്തവർ സ്വാഭാവികമായും കമ്പോളത്തിൽ നിന്ന്‌ പുറം തള്ളപ്പെടും. ഇപ്പോഴാകട്ടെ, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും ആഗോളവൽക്കരണ പ്രക്രിയ ക്രമത്തിൽ വ്യാപിക്കുകയാണ്‌. ഫലമോ ജീവിതത്തിന്റെ സമസ്‌ത മേഖലയിൽ നിന്നും ദരിദ്രർ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ ദരിദ്രവൽക്കരണ പ്രക്രിയയെക്കുറിച്ച്‌ ദരിദ്ര പക്ഷത്തുനിന്നുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശകലനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം.

തുടക്കം പുതിയ സാമ്പത്തിക നയത്തിൽ

ചരിത്രം പരിശോധിക്കുമ്പോൾ, കമ്പോളവ്യവസ്ഥയുടെ ഉയർന്ന ഘട്ടമാണ്‌ ആഗോളവൽക്കരണം എന്ന്‌ കാണാം. ഇന്ത്യയിലാണെങ്കിൽ, 1980കളുടെ തുടക്കത്തോടെ നടപ്പാക്കിത്തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയാണ്‌ ആഗോളവൽക്കരണത്തിന്‌ പെട്ടെന്ന്‌ വഴിയൊരുങ്ങുന്നത്‌. സാമ്പത്തിക പരിഷ്‌കാരങ്ങൾ ആദ്യം ഉണ്ടായത്‌ വാണിജ്യ-വ്യാപാര രംഗങ്ങളിലായിരുന്നു. അവ പിന്നീട്‌ ധനകാര്യ മേഖലയിലേക്ക്‌ വ്യാപിപ്പിക്കു കയായിരുന്നു. ബഹുരാഷ്‌ട്രകമ്പനികളെ ക്ഷണിക്കുക, ഇറക്കുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുക, രൂപയുടെ മൂല്യം വെട്ടിക്കുറക്കുക, സബ്‌സിഡികൾ പരിമിതപ്പെടുത്തുക, ആദായനികുതിപോലെ പണക്കാർ നൽകേണ്ടുന്ന നികുതികളുടെ നിരക്ക്‌ കുറക്കുക, വിൽപനനികുതികൾ പോലെ ജനങ്ങൾ പൊതുവിൽ നൽകേണ്ടുന്ന നികുതികൾ വർധിപ്പിക്കുക, റേഷൻ വില ഉയർത്തുക, വിദേശനിക്ഷേപത്തിന്‌ പരമപ്രാധാന്യം നൽകുക, പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുക, തൊഴിലവസരങ്ങൾ വെട്ടിക്കു റക്കുക എന്നിങ്ങനെയുള്ള ഒരു `പാക്കേജ്‌ പരിപാടി'യായി പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയായിരുന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ തകർച്ചയടക്കം ലോകത്താകെയുണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ സമ്പന്നരാജ്യങ്ങൾക്ക്‌ അനുകൂലമായതോടെ പരിഷ്‌കാരങ്ങൾ തിക്തമായ രാഷ്‌ട്രീയ നടപടികളായി മാറി. 1990കളോടെ ഇത്‌ സമ്പന്നരാജ്യങ്ങളും അന്താരാഷ്‌ട്ര നാണയനിധി, ലോകബാങ്ക്‌, ലോകവ്യാപാരസംഘടന എന്നിവയും ചേർന്ന്‌ ബഹുരാഷ്‌ട്ര കമ്പനികൾ മുഖേന ലോകത്താകെ അവരുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്ന ആഗോളവൽക്കരണ പ്രക്രിയയായി മാറുകയായിരുന്നു. തൊണ്ണൂറുകളുടെ പകുതിയോടെ പരിഷ്‌ക്കരണങ്ങൾ കൂടുതൽ രൂക്ഷമായി. രൂക്ഷമായ പരിഷ്‌കരണങ്ങളെ രണ്ടാം തലമുറയിൽപെട്ട പരിഷ്‌ക്കരണങ്ങൾ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

രാഷ്ട്രീയ പശ്ചാത്തലം

സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ്ട്രീയത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.

ബാങ്ക്,നിധി,സംഘടന

ആഗോളവൽകരണ പ്രക്രിയയിൽ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള സ്വാധീനമാണ്‌ പരിശോധിക്കേണ്ട മറ്റൊരു കാര്യം. ലോക ബാങ്ക്‌, നാണയ നിധി, ലോക വ്യാപാര സംഘടന എന്നിവയാണ്‌ ഇവയിൽ പ്രധാനം. ഈസ്ഥാപനങ്ങളുടെ നിയമങ്ങൾ അമേരിക്കയുടെയും സമ്പന്ന രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പറ്റും വിധം തയ്യാറായിട്ടുള്ളതാണ്‌. ഈ സ്ഥാപനങ്ങളിൽ അംഗ രാജ്യങ്ങളുടെ വോട്ടവകാശം തീരുമാനിക്കുന്നത്‌ പ്രവർത്തന മൂലധനത്തിൽ ഓരോ രാജ്യത്തിനും ഉള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ്‌. പ്രധാന സാമ്പത്തിക പ്രമേയങ്ങൾക്കെല്ലാം എൺപത്‌ ശതമാനം വോട്ടിന്റെ പിൻബലം വേണം. അമേരിക്കക്ക്‌ മാത്രം ഏതാണ്ട്‌ ഇരുപത്‌ ശതമാനം വോട്ട്‌ സ്വന്തമായുള്ളതിനാൽ അവരുടെ താൽപര്യാനുസരണം മാത്രമെ കാര്യങ്ങൾ നടപ്പാക്കാൻ കഴിയൂ. ലോക വ്യാപാര സംഘടനയുടെ നിയമാവലി അനുസരിച്ച്‌ അതിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ അപൂർവ്വമാണ്‌. ബാലവേല മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും യഥേഷ്‌ടം നടപ്പാക്കുന്നതിനും വേണ്ട നിയമപരമായ അധികാരം വരെ കയ്യടക്കിയിരിക്കുന്ന സ്ഥാപനമാണിത്‌.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, ജർമ്മനി, ഇറ്റലി, കനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന്‌ ഗ്രൂപ്പ്‌-7 അഥവാ ജി-7 എന്നൊരു കൂട്ടുകെട്ടിന്‌ രൂപം നൽകിയിരിക്കുന്നു. ജി-7 കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഏക പക്ഷീയമായി അടിച്ചേൽപിച്ചു കൊണ്ട്‌ ആഗോളവൽകരണ പ്രക്രിയയെ അതിരുകളില്ലാതെ വ്യാപിപ്പിക്കുക എന്ന ദൗത്യമാണ്‌ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾ നിർവ്വഹിക്കുന്നത്‌.

ആഗോളവൽകരണത്തിന്റെ വ്യാപനം കൂടി വന്നതോടെ കമ്പോളം ഭൂമിശാസ്‌ത്ര പരമായ അതിർവരമ്പുകളില്ലാതെ വളർന്നു കൊണ്ടി രിക്കയാണ്‌. ഏത്‌ ഉൽപന്നവും ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശൃംഖലാ പ്രവർത്തനങ്ങൾ ലോകത്താകെ വിന്യസിക്കപ്പെടുകയാണ്‌. ഓരോ രാജ്യത്തെയും സാദ്ധ്യതകൾക്കനുസരിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ അതാതിടത്തെ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കയറ്റുമതിയും ഇറക്കുമതിയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കുന്നു. വരുംകാലങ്ങളിൽ ലോകത്താകെ വേണ്ട ഉൽപാദനവും അതു വഴിയുള്ള കച്ചവടവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ നിർത്താൻ വേണ്ട നടപടികൾ ഒരോന്നായി കൈകൊള്ളുകയാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌.

ആഗോളവൽക്കരമ പ്രക്രിയ നടക്കുന്നതെങ്ങിനെ?

പ്രധാനമായും രണ്ട്‌ മാർഗ്ഗങ്ങളിലൂടെയാണ്‌ ആഗോളവൽകരണ പ്രക്രിയ നടക്കുന്നതും വ്യാപിക്കുന്നതും - ഉദാരവൽക്കരണവും സ്വകാര്യവൽക്ക രണവും.

എന്താണ് ഉദാരവൽക്കരിക്കുന്നത്?

ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക. അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.ഉദാ: പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ വ്യവസായികൾ വാങ്ങ്യ 60,000 ഓളം കോടി രൂപ കിട്ടാക്കടമാക്കി എഴുതിത്തള്ളുമ്പോൾ ദരിദ്രർക്ക് നൽകിവരുന്ന മുൻഗണനാ വായ്പകൾ തുടർന്ന് നൽകാതിരിക്കാൻ വായ്പാനയം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഉദാരവൽക്കരണം ഏത് രംഗത്താണെങ്കിലും അത് ധനികർക്കനുകൂലമാണെന്നതാണ് അതിന്റെ പ്രത്യേകത.


സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു

സർക്കാർ വിവിധ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്‌. ഇതിൽ ഒരുഭാഗം പാവപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ്‌. ഭക്ഷണം, പാർപ്പിടം, കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം എന്നിവക്കൊക്കെയുള്ള സഹായം ഇതിൽപെടുന്നു. റേഷനരിയും ചികിത്സയുമൊക്കെ അങ്ങാടി നിലവാരത്തിൽ വിലകൊടുത്ത്‌ വാങ്ങാനുള്ള കഴിവ്‌ പാവപ്പെട്ടവർക്ക്‌ ഇല്ലാത്തതിനാൽ ഇത്തരം ചെലവുകളുടെ ഒരു ഭാഗം സർക്കാർ വഹിക്കുക പതിവാണ്‌. ചെലവിന്റെ ബാക്കി ഉപയോഗിക്കുന്ന ജനങ്ങളിൽ നിന്ന്‌ ഈടാക്കാറാണ്‌ പതിവ്‌. സർക്കാർ വഹിക്കുന്ന ഭാഗമാണ്‌ സബ്‌സിഡി. ഇത്തരം സബ്‌സിഡികൾ അനുവദിച്ചാൽ മാത്രമെ പാവപ്പെട്ടവർക്ക്‌ റേഷൻ വാങ്ങാനും ചികിത്സിക്കാനും വീടുണ്ടാക്കാനും മറ്റും കഴിയൂ. അത്‌ നൽകുക എന്നത്‌ ഒരു ജനാധിപത്യസർക്കാറിന്റെ ബാധ്യതയാണ്‌.

സബ്‌സിഡി നൽകുക വഴി പാവപ്പെട്ടവരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയും കൂടുതൽ കാര്യക്ഷമമായി അധ്വാനിക്കാനുള്ള അവസരം അവർക്ക്‌ കിട്ടുകയും ചെയ്യുന്നു. അതിനാൽ ഇത്തരം ചെലവുകളെ ഉൽപ്പാദനക്ഷമമല്ലെന്ന്‌ പറഞ്ഞ്‌ വേണ്ടെന്ന്‌ വെക്കാൻ കഴിയില്ല. പാവപ്പെട്ടവരെയും പിന്നോക്കം നിൽക്കുന്ന ജനങ്ങളെയും പൊതുധാരയിലേക്ക്‌ ആകർഷിക്കാനും കൂട്ടായ പ്രവർത്തനത്തിൽ പങ്കാളിയാകാനും വേണ്ടി സാമ്പത്തികമായും, സാമൂഹ്യമായും സൗജന്യം ഏർപ്പെടുത്തേണ്ടിവരും. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക്‌ നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ജോലിസംവരണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെടുന്നവയാണ്‌. ഇവയും ഒരുതരം സബ്‌സിഡിയാണ്‌.

സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.

സ്വകാര്യവൽക്കരണം എങ്ങിനെ?

സാമൂഹ്യനിയന്ത്രണങ്ങളും സർക്കാർ ഇടപെടലും ഒഴിവാക്കി എല്ലാ കാര്യങ്ങളും കമ്പോളനിയമങ്ങൾക്ക് വിധേയമാക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം. ഇതിൽ ഏറ്റവും പ്രധാനം പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പനയാണ്. പൊതുമേഖലാവ്യവസായ സ്ഥാപനങ്ങൾ വിൽക്കുന്നതിനായി ഒരു മന്ത്രാലയം തന്നെ ഇന്ത്യയിൽ രൂപീകരിച്ചിരിക്കുന്നു.ഒട്ടേറെ കമ്പനികൾ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുന്നു.സ്വകാര്യവൽക്കരണം കമ്പനികളുടെ വില്പനയിൽ മാത്രം ഒതുങ്ങുന്നില്ല.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സർക്കാർ മുതൽമുടക്ക് കുറയുകയും സ്വകാര്യ ഏജൻസികളെ വൻതോതിൽ വളരാൻ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ബാങ്ക്-ഇൻഷൂറൻസ് രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ വാർത്താവിനിമയം, വൈദ്യുതി ഉല്പാദനം എന്നീ രംഗങ്ങളിലെ വിദേശ പങ്കാളിത്ത, സംഘടിത പ്രസ്ഥാനങ്ങൾ തൊഴിലാളിസെഘടനകൾ സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്കു നേരെയുള്ള കടന്നാക്രമണങ്ങൾ, സാമൂഹ്യസുരക്ഷാപദ്ധതികൾ നിർത്തലാക്കൽ,വിത്തുല്പാദിപ്പിക്കാനും കൈമാറാനുമുള്ള കൃഷിക്കാരുടെ അവകാശം നിഷേധിക്കൽ,ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണി എന്നിവയൊക്കെ സ്വകാര്യവല്ക്കരണത്തിന്റെ പുതിയ മാനങ്ങളും തലങ്ങളുമാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.

ഇന്ത്യയിൽ പൊതുമേഖല വളർന്നതും ശക്തിപ്പെട്ടതും പഞ്ചവത്സര പദ്ധതികൾക്ക്‌ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബോധപൂർവം തീരുമാനിച്ചു പ്രവർത്തിച്ചതുകൊണ്ടാണ്‌. രാജ്യത്തിന്റെ നട്ടെല്ലായാണ്‌ ഇവ വിഭാവനം ചെയ്‌തിരുന്നത്‌. അടിസ്ഥാന വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്ന ഇന്ത്യൻ മുതലാളിമാർക്കും പൊതുമേഖലയിൽ അടിസ്ഥാനവ്യവസായങ്ങൾ ഉണ്ടാവേണ്ടത്‌ ആവശ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ 50 വർഷകാലത്തെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ഗണ്യമായി ഊറ്റിയെടുക്കാൻ കഴിഞ്ഞ മുതലാളിമാർ സ്വന്തമായും, വിദേശകമ്പനികളുമായി ചേർന്നും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ തുച്ഛമായ വിലയ്‌ക്ക്‌ തട്ടിയെടുക്കുകയാണ്‌. സർക്കാരാകട്ടെ ഇതിന്ന്‌ കൂട്ടു നിൽക്കുന്നു.

ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും വിദേശ/സ്വദേശ മുതലാളിമാർക്ക്‌ അനുകൂലമാണെന്നതിന്ന്‌ മറ്റൊരു തെളിവാണ്‌ പുതിയ വ്യവസായനയം. ഇതനുസരിച്ച്‌ ലൈസൻസ്‌ വേണ്ട വ്യവസായങ്ങൾ വളരെ പരിമിതപ്പെടുത്തി. ഇറക്കുമതി നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കി, പൊതുമേഖലാ വ്യവസായങ്ങളുടെ പ്രവർത്തനരംഗങ്ങൾ ഗണ്യമായി കുറച്ചു. ഇവയെക്കാൾ എല്ലാം പ്രധാനമായിരുന്നു കുത്തക നിയന്ത്രണ നിയമത്തിലും (MRTPനിയമം) വിദേശ നാണയനിയന്ത്രണ നിയമത്തിലും (FERA) വരുത്തിയ മാറ്റങ്ങൾ. മാറ്റങ്ങളനുസരിച്ച്‌ ഏത്‌ കമ്പനിക്കും എത്രവേണമെങ്കിലും വലുതാകാം. കാരണം കുത്തക എന്നൊന്ന്‌ ഇല്ലാതായിരിക്കുന്നു. വിദേശകമ്പനികൾക്കും സ്വദേശകമ്പനികളുടെ ആനുകൂല്യങ്ങൾ ലഭ്യമാണ്‌. ഇപ്പോൾ FERA നിയമം ഇല്ലാതായിരിക്കുന്നു. പകരം വിദേശ വിനിമയ മാനേജ്‌മെന്റ്‌ നിയമം (FEMA) ആയി മാറിയിരിക്കുന്നു. ഒപ്പം ഈ കമ്പനികളെല്ലാം പ്രവർത്തനങ്ങൾ ഗണ്യമായി വിഭജിച്ച്‌ ചെറിയ കമ്പനികളാക്കി, ചെറുകിടവ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നു.

ശാസ്ത്രരംഗത്തെ നിയന്ത്രണം

ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളിലും, പശ്ചാത്തലസൗകര്യങ്ങളിലും ഉണ്ടായ സ്വാഭാവികമായ മുന്നേറ്റം ഒട്ടേറെ പുതിയ സാങ്കേതികവിദ്യകൾ വികസിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്‌. ദരിദ്രരാജ്യങ്ങളിലേയും ദരിദ്രജനങ്ങളുടേയും ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സാധ്യത പുതിയ സാങ്കേതിക വിദ്യകൾക്കുണ്ട്‌. പക്ഷെ, ആഗോളവൽക്കരണപ്രക്രിയയോടൊപ്പംതന്നെ വികസിച്ചുവന്ന പുതിയ സാങ്കേതിക വിദ്യകളുടെ നേട്ടങ്ങൾ ദരിദ്രജനങ്ങളുടെ ആവശ്യം നിറവേറ്റാൻ അനുവദിക്കാത്തവിധം സമ്പന്ന രാജ്യങ്ങളും ബഹുരാഷ്‌ട്രകമ്പനികളും നിയന്ത്രിക്കുകയാണ്‌.

ആഗോളവൽക്കരണം വഴി സമ്പന്നരാഷ്‌ട്രങ്ങളിൽ കൈവന്നിരിക്കുന്ന മേൽക്കോയ്‌മ പുതിയ സാങ്കേതികവിദ്യകളുടെ സാർവത്രിക ഉപയോഗം വഴി ദരിദ്രരാജ്യങ്ങൾക്ക്‌ കൈവരിക്കാമായിരുന്ന നേട്ടങ്ങളെ തടഞ്ഞുനിർത്തുകയാണ്‌. മാത്രമല്ല, വിവരസാങ്കേതിക വിദ്യയെ ഇലക്‌ട്രോണിക്‌ വാണിജ്യം പോലുള്ള കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപാധിയാക്കുകയാണ്‌. ഇത്‌ എല്ലാ രീതിയിലും ദരിദ്രതാൽപര്യങ്ങൾക്കെതിരായിത്തീരുന്നു. വിവരവിനിമയവിദ്യയുടേതടക്കമുള്ള സാധ്യതകൾ ജനങ്ങൾക്ക്‌ പൊതുവിൽ പ്രയോജനപ്പെടുത്താൻ എന്തൊക്കെ ചെയ്യാമെന്നത്‌ നാം പരിശോധിക്കേണ്ടുന്ന ഒരു പ്രശ്‌നമാണ്‌.

സാമൂഹ്യ മാനങ്ങൾ

പണക്കാരായ 10 - 15 ശതമാനം ജനങ്ങൾ ഇപ്പോൾതന്നെ ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞവരാണ്‌. വ്യവസായികൾ, ജന്മിമാർ, കച്ചവടക്കാർ, വിദേശകമ്പനികളിലെ ഉദ്യോഗസ്ഥർ, ഉയർന്ന, ഇടത്തരം സർക്കാരുദ്യോഗസ്ഥർ, വിവിധ മാർഗങ്ങളിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കിയ `പുത്തൻ പണക്കാർ' എന്നിവരൊക്കെ ഉൾപെട്ടതാണ്‌ ഈ വിഭാഗം. ഈ വിഭാഗം ഇന്ന്‌ കേരള സമൂഹത്തിൽ പോലും ഒരു "സംരക്ഷിത വിഭാഗ" (Protected or Previleged Section)മാണ്‌. ഇവർക്ക്‌ സാധാരണ നിലയിലുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ മാറ്റങ്ങളോ, പ്രകൃതിക്ഷോഭങ്ങൾ പോലുമോ ബാധകമല്ലാതായിരിക്കുന്നു.

സംരക്ഷിതവിഭാഗത്തിന്‌ സമൂഹത്തിലുള്ള സ്വാധീനം വർധിച്ചതോടെ അവർക്ക്‌ തൊട്ടുതാഴെയുള്ള ജനവിഭാഗങ്ങളിൽ മനുഷ്യസഹജമായ സ്വാർത്ഥതാമനോഭവത്തെ ഉപയോഗപ്പെടുത്താൻ അനുകൂലമായ സാഹചര്യം ഉണ്ടായി വന്നിരിക്കുന്നു. ഈ രീതിയിൽ ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ ഇതിനകം അനുഭവിച്ചുകൊണ്ടിരിക്കുന്നവരും അനുഭവിക്കാൻ ആഗ്രഹിക്കുന്നവരുമായ ഒരു 30-40% പേരുടെ ആഗ്രഹാഭിലാഷങ്ങളുമായി കെട്ടുപിണഞ്ഞുള്ള പുതിയൊരു ആശയരൂപീകരണവും അതിന്റെ പ്രചാരണവും സമൂഹത്തിൽ നടന്നുവരികയാണ്‌. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിക്കേറ്റ അപചയം ഇത്തരം ആശയങ്ങളുടെ പ്രചാരണത്തിന്ന്‌ ആക്കം കൂട്ടിയിരിക്കുന്നു.

മൂർത്തമായ ഒരു കാഴ്‌ചപ്പാടായി രൂപപ്പെട്ടു വന്നിട്ടില്ലെങ്കിലും പുതിയ ആശയരൂപീകരണത്തിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണ്‌. ഉൽപ്പാദന- സേവനരംഗങ്ങൾ പൂർണമായും കമ്പോളത്തിന്ന്‌ കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നു. സംഘബോധവും മൂല്യങ്ങളും കച്ചവട സംസ്‌കാരത്തിന്നതീതമല്ലെന്ന്‌ സ്ഥാപിക്കപ്പെടുകയാണ്‌. സ്വാർഥതക്ക്‌ മുൻഗണനവരുന്നതുവഴി മനുഷ്യസ്‌നേഹം, പരസ്‌പര വിശ്വാസം, ദയ എന്നിവയൊക്കെ നിരർഥകങ്ങളാണെന്ന്‌ വരുന്നു. കഴിവുള്ളവർ അതിജീവിക്കും എന്ന പ്രകൃതി നിയമത്തെ പണവുമായി ബന്ധപ്പെടുത്തി പുതിയ മത്സര തന്ത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. വിപണിയിൽ മത്സരിക്കാൻ കഴിവില്ലാത്തവർ പിന്തള്ളപ്പെടാൻ ബാധ്യസ്ഥരാണെന്ന്‌ സ്ഥാപിക്കപ്പെടുന്നു. നാട്ടിലെ മുഖ്യധാരാപ്രവർത്തനങ്ങളിൽ നിന്ന്‌ പാവപ്പെട്ട ജനങ്ങൾ അന്യവൽക്കരിക്കപ്പെടുന്നു. അഥവാ സ്‌പോൺസർ ചെയ്യുന്ന പണക്കാർക്ക്‌ പ്രാധാന്യം കിട്ടത്തക്കവിധം പൊതുപരിപാടികളുടെ മുൻഗണനകൾ മാറി വരുന്നു.

മനുഷ്യാധ്വാനവും സംഘടിത പ്രസ്ഥാനങ്ങളും അവമതിക്കപ്പെടുന്നു. മാധ്യമങ്ങളുടെ നിയന്ത്രണം പണക്കാരിലും കമ്പനികളിലും അകപ്പെട്ടതോടെ അവഗണിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ശബ്‌ദത്തിന്ന്‌ വിലയില്ലാതാവുന്നു.

ഒരു ജീവിതരീതി എന്ന നിലയിൽ ജനാധിപത്യത്തിന്നേറ്റ തിരിച്ചടികളും ശ്രദ്ധേയമാണ്‌. പൊതുവേദി (Public Space) കളിൽ ജനാധിപത്യം ഉണ്ടെന്ന്‌ തോന്നാമെങ്കിലും ജീവിതവുമായി ഇടപെടുമ്പോൾ പാവപ്പെട്ടവർക്ക്‌ ജനാധിപത്യപരമായ സംരക്ഷണമോ പരിഗണനയോ കിട്ടാതെവരുന്നു. പൊതു തീരുമാനങ്ങളെടുക്കുന്നതിലും പണക്കാരുടെ ലോബിക്കാണ്‌ നിയന്ത്രണം കിട്ടുന്നത്‌. അവരുടെ മുൻഗണനകളെ ബോധപൂർവംതന്നെ സമൂഹത്തിന്റെ അത്യാവശ്യങ്ങളാക്കി മാറ്റാൻ കഴിയുന്നു.

ദരിദ്രവൽക്കരണത്തിന്റെ മാനങ്ങൾ

ആഗോളവൽക്കരണത്തിന്ന്‌ വിവിധതലങ്ങളും മാനങ്ങളും ഉള്ളതുപോലെതന്നെ അതിന്റെ പ്രത്യാഘാതമായ ദരിദ്രവൽക്കരണത്തിന്നും വിവിധതലങ്ങളുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ കൂടും ഇതിന്റെ ഫലമായി, ദരിദ്രരാജ്യങ്ങൾ കൂടുതൽ പാപ്പരായി. ലോകജനസംഖ്യയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മുകൾതട്ടിലെ 20%വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താഴെതട്ടിലെ 20%വും തമ്മിൽ സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള അനുപാതം വർധിച്ചു. ഇത്‌ 1990-ൽ 60:1 ആയിതന്നെങ്കിൽ 1997�- ൽ 74:1 ആയി ഉയർന്നിരിക്കുന്നു.

ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ അനുഭവിക്കുന്ന ധനികരുടെ എണ്ണം കുറയുമ്പോൾ കെടുതികൾ അനുഭവിക്കുന്ന ദരിദ്രരുടെ എണ്ണം വർധിക്കുന്നു. ദരിദ്രവൽക്കരണം ജനങ്ങളെ മുഖ്യധാരാ പ്രവർത്തനങ്ങളിൽനിന്ന്‌ അകറ്റുകയും (ഇതിന്നാണ്‌ പ്രാന്തവൽകരണം - Marginalisation എന്നു പറയുന്നത്‌) ദാരിദ്ര്യതുരുത്തുകൾ (Pockets of Poverty) സൃഷ്‌ടിക്കുകയും ചെയ്യുന്നു. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതാവുമ്പോൾ ജനങ്ങൾ അശരണരാവുകയും പലരീതിയിൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. റേഷൻ പരിമിതപ്പെടുത്തൽ, പൊതുവിതരണസംവിധാനത്തിന്റെ തകർച്ച, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്‌മ, കുപോഷണം, ഇവയൊക്കെ ദരിദ്രവൽക്കരണത്തിന്റെ സ്വാഭാവിക പ്രശ്‌നങ്ങളായി ഉണ്ടാകുന്നു. ഇതോടൊപ്പം സ്‌ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരായുള്ള കടന്നാക്രമണങ്ങൾ ശക്തിപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം പ്രശ്‌നങ്ങളെ അമർത്തിക്കളയുന്നവിധത്തിൽ ജാതി- മത- വർഗ്ഗീയ കലാപങ്ങൾ, അഴിമതി, അതാര്യത, മനുഷ്യാവകാശലംഘനം, പരിസ്ഥിതി മലിനീകരണം എന്നിവയും രൂക്ഷമാകുന്നു.

ലോകത്തിന്റെ അഞ്ചിൽ നാല്‌ ഭാഗം ഇന്ന്‌ എല്ലാ അർഥത്തിലും ഇരുട്ടിലാണ്‌. നൂറിലധികം രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനം 15 വർഷം മുമ്പുണ്ടായിരുന്നതിലും കുറഞ്ഞിരിക്കുന്നു. 160കോടി ജനങ്ങൾ അവർ 20 കൊല്ലം മുമ്പ്‌ ജീവിച്ചിരുന്നതിനേക്കാൾ മോശമായ സാഹചര്യത്തിൽ അകപ്പെട്ടിരിക്കുന്നു. കുപോഷണം വഴി രോഗികളായവർ 82 കോടിയോളം വരും. ഇവരിൽ 79 കോടിയും ദരിദ്രരാജ്യങ്ങളിലാണ്‌. ദരിദ്രരാജ്യങ്ങളിലെ 51കോടിയോളം ജനങ്ങൾക്ക്‌ 40 വയസ്സിൽ കൂടുതൽ ജീവിക്കാൻ കഴിയുന്നില്ല. അവിടെ 40 ശതമാനം കുട്ടികളും വളർച്ച മുരടിച്ചവരാണ്‌. മൂന്നിലൊന്ന്‌ കുട്ടികൾ ഭാരക്കുറവുള്ളവരാണ്‌. പകർച്ചവ്യാധിയെത്തുടർന്ന്‌ ദരിദ്രരാജ്യങ്ങളിൽ ദിനംപ്രതി 30,000കുട്ടികളെങ്കിലും മരിക്കുന്നു. 20 ലക്ഷത്തോളം പെൺകുട്ടികൾ വേശ്യാവൃത്തിക്ക്‌ നിർബന്ധിതരാകുന്നു. 13 കോടി കുട്ടികൾ ഇതുവരെ സ്‌കൂൾമുറ്റം കണ്ടവരല്ല. 25 കോടി കുട്ടികൾ ബാലവേലയിൽ ഏർപ്പെടാൻ നിർബന്ധിക്കപ്പെടുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ ക്യൂബൻപ്രസിഡണ്ട്‌ ഫിഡൽ കാസ്‌ട്രോ ഹവാന (ഏപ്രിൽ 12, 2000) യിൽ ചേർന്ന ജി-77 രാജ്യങ്ങളുടെ സമ്മേളനത്തിൽ ആഗോളവൽക്കരണത്തെ നേരിടാൻ മറ്റൊരു ന്യൂറംബർഗ്‌ വിചാരണ തന്നെ വേണ്ടിവരുമെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി.

കേവലദാരിദ്ര്യം

ഇന്ത്യയിൽ ആഗോളവൽക്കരണത്തോടെ ദാരിദ്ര്യം - പ്രത്യേകിച്ച്‌ ഗ്രാമീണ ദാരിദ്ര്യം - വർധിച്ചിരിക്കുന്നു. കേവലദാരിദ്ര്യം കൂടിയെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. 1998ലെ നാഷനൽ സാമ്പിൾ സർവെ കണക്കനുസരിച്ച്‌ ഗ്രാമീണദാരിദ്ര്യം 47% ആയി ഉയർന്നു. ഇത്‌, ഭക്ഷ്യലഭ്യതയുടെ അടിസ്ഥാനത്തിലുള്ള കണക്കാണ്‌. ദാരിദ്ര്യം കണക്കാക്കുന്നതിൽ വരുമാനം, സാക്ഷരത, പാർപ്പിടസ്ഥിതി, കുടിവെള്ളം, ചികിത്സാലഭ്യത, വസ്‌ത്രം എന്നിങ്ങനെയുള്ള നിത്യോപയോഗ വസ്‌തുക്കളുടെ ലഭ്യതകൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. ഭക്ഷണലഭ്യത മാത്രം കണക്കിലെടുക്കുമ്പോൾ തന്നെ ദാരിദ്ര്യനിരക്ക്‌ ഇത്രയേറെ ഉയർന്നതാണെങ്കിൽ മുകളിൽ പറഞ്ഞ മറ്റ്‌ ജീവിതാവശ്യങ്ങൾ കൂടികണക്കിലെടുത്താൽ ഗ്രാമീണദാരിദ്ര്യത്തിന്റെ സ്ഥിതി എത്രപരിതാപകരമായിരിക്കും?

പട്ടിക 1 ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ജനങ്ങൾ വർഷം ഗ്രാമം നഗരം ഇന്ത്യ ദരിദ്രരുടെ എണ്ണം കോടി 1983 45.6 40.8 44.5 32.28 1987-88 39.1 38.2 38.9 30.49 1989-90 33.7 36. 34.3 27.60 1990-91 35.0 35.3 35.1 29.10 1992 41.7 37.8 40.7 34.80 1993-94 37.3 32.4 35.1 32.05 1994-95 38.0 34.2 37.0 32.95 1995-96 38.3 30.0 36.1 32.80 1997 38.5 34.0 37.2 34.88 1998 45.2 34.6 43.0 40.63 സ്രോതസ്സ്‌: ദ ഹിന്ദു - ഡിസംബർ 30 - 1999 ആഗോളവൽകരണപ്രക്രിയയുടെ ഭാഗമായി ഇന്ത്യയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ദരിദ്രവൽകരണത്തിന്‌ ഏതൊക്കെ തരത്തിൽ ആക്കം കൂട്ടുന്നു എന്നത്‌ സംബന്ധിച്ച്‌ ചില അനുഭവങ്ങൾ ചർച്ച ചെയ്യാനാണ്‌ ഇനി ശ്രമിക്കുന്നത്‌.

തീറെഴുതുന്ന കാർഷികമേഖല

സ്വാതന്ത്ര്യാനന്തരമുള്ള അനുഭവം പരിശോധിച്ചാൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ നമ്മുടെ കാർഷിക മേഖലക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കാണാം. പ്രതിവർഷം ഏതാണ്ട്‌ മൂന്ന്‌ ശതമാനംകണ്ട്‌ വളർച്ച കാർഷിക രംഗത്തുണ്ടായി. സർക്കാറിന്റെ ഭാഗത്ത്‌ നിന്നുള്ള ശക്തമായ ഇടപെടൽ കാർഷിക പുരോഗതിയുടെ പ്രധാന കാരണമായിരുന്നു. ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, കാർഷിക മേഖലക്ക്‌ വൈദ്യുതി എത്തിക്കൽ, കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങൾ, പുതിയ സാങ്കേതികവിദ്യയുടെ പ്രചരണവും ഉപയോഗവും എന്നിവയെല്ലാം വികസിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. വിപണന രംഗത്തും വായ്‌പാ സംവിധാനത്തിലും കർഷകർക്ക്‌ അനുകൂലമായ ഒട്ടേറെ നടപടികൾ കഴിഞ്ഞ അൻപത്‌ വർഷത്തിനിടയിൽ നടപ്പാക്കി യിട്ടുണ്ട്‌. ഇവയെല്ലാം ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ സഹായിച്ചു.

സർക്കാറിന്റെയും ജനങ്ങളുടെയും വർധിച്ച ഇടപെടൽ വഴി ശക്തിപ്പെട്ടുവന്ന കാർഷിക പുരോ ഗതി എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാഹചര്യം സന്നിഹിതമാക്കിയിരുന്നു. എന്നാൽ ആഗോളവൽക്ക രണത്തിന്റെ ഭാഗമായി സ്വീകരിച്ച നിലപാടുകൾ കാർഷിക മേഖലയെ വിദേശകമ്പനികൾക്കും, സമ്പന്ന രാജ്യങ്ങൾക്കും തീറെഴുതി കൊടു ക്കുന്ന രീതിയിൽ ഉള്ളവയാണ്‌. ഒട്ടേറെ നടപടികൾ കഴിഞ്ഞ പത്ത്‌ വർഷമായി കൈകൊണ്ടിട്ടുണ്ടെ ങ്കിലും ഇപ്പോൾ ഏറ്റവും പ്രാധാന്യ മുള്ളത്‌ താഴെ പറയുന്ന നടപടി കൾക്കാണ്‌.

a. കാർഷിക ഉൽപന്നങ്ങളുടെ തദ്ദേശ/വിദേശ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കൽ.

b. കാർഷിക സബ്‌സിഡികൾ ഇല്ലാതാക്കൽ.

c. വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക.

714 ഉൽപന്നങ്ങളെ എല്ലാവിധ ഇറക്കുമതി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാൻ ഈയിടെ കേന്ദ്രസർക്കാർ തീരുമാനിക്കുകയുണ്ടായി. ഇതിൽ വലിയൊരു ഭാഗം കാർഷിക ഉൽപന്നങ്ങളോ അവ സംസ്‌ക്കരിച്ചുണ്ടാക്കുന്ന വസ്‌തുക്കളോ ആണ്‌. റബർ, തേങ്ങാപാൽ, ചമ്മന്തിപ്പൊടി എന്നിവവരെ ഇതിൽ ഉൾപെടും. ഇത്രയും കാർഷികോൽപന്നങ്ങൾ യാതൊരു നിയന്ത്ര ണവുമില്ലാതെ ഇറക്കുമതി ചെയ്യുക വഴി വിദേശ കാർഷിക ഉൽപന്നങ്ങ ളുടെ ലഭ്യത നമ്മുടെ നാട്ടിൽ സുലഭമാകും

അതേസമയം തന്നെ ഇന്ത്യയിൽ കാർഷിക വികസനത്തിനായി നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കിയാൽ കാർഷിക ഉൽപാദന ചെലവ്‌ വർദ്ധിക്കുകയും ഉൽപന്നങ്ങളുടെ വില കൂടുകയും ചെയ്യും. അവ വാങ്ങുന്നതിന്‌ ജനങ്ങൾ തയ്യാറാവില്ല. പൊതുവിതരണ സംവിധാനവും റേഷനും പ്രതിസന്ധിയിൽ ആവുന്നതോടെ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ തന്നെ വലിയ ഭീഷണി നേരിടുകയാണ്‌. യാതൊരു നിയന്ത്രണവു മില്ലാതെ കാർഷികോൽപന്നങ്ങളുടെ അന്താരാഷ്‌ട്ര വ്യാപാരം നടക്കണ മെന്നതും സർക്കാർ നൽകിവരുന്ന കാർഷിക സബ്‌സിഡികൾ നിർത്തണ മെന്നതും ലോകവ്യപാര സംഘടനയിലെ പ്രധാന അംഗങ്ങളുടെ പ്രത്യേ കിച്ചും അമേരിക്കയുടെയും അവിടുത്തെ വൻ കമ്പനികളുടെയും താൽപര്യ മാണ്‌.

വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശത്തിന്റെ പരിധി യിൽ കൊണ്ട്‌ വരുന്നത്‌ വളരെ ഗുരുതരമായ ഭവിഷ്യത്തുകളിലേക്ക്‌ നയിക്കും. ഇന്ത്യയിൽ തന്നെ പ്രതിവർഷം 60 ലക്ഷം ടൺ വിത്ത്‌ ഉപയോഗി ക്കുന്നുണ്ട്‌. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ദേശീയ വിത്ത്‌ കോർപറേഷന്റെ സംഭാവന 15%മാത്രമാണ്‌. ബാക്കി 85%വും കർഷകർ ഉണ്ടാക്കി പരസ്‌പരം കൈമാറുകയാണ്‌ പതിവ്‌. വിത്ത്‌ ബൗദ്ധിക സ്വത്തവ കാശത്തിന്റെ പരിധിയിൽ വരികയും വിദേശ കമ്പനികളുടെ പുതിയ തരം വിത്തുകൾ ഉപയോഗിക്കുകയും ചെയ്‌താൽ വിത്തുണ്ടാക്കി കൈമാറാനുള്ള കർഷകരുടെ അവകാശം ക്രമേണ ഇല്ലാതാകും. വിദേശ സങ്കരവിത്തുകൾ ഉപയോഗിച്ചുള്ള കാർഷികോൽപന്നങ്ങളിൽ നിന്ന്‌ അടുത്ത വിളവിനുള്ള വിത്ത്‌ ഉണ്ടാക്കാൻ കഴിയില്ല. ഈ സ്ഥിതി പൂർണ്ണമായും വിദേശ കമ്പനികളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇന്ത്യൻ കാർഷിക മേഖലയുടെയും ഭക്ഷ്യസുരക്ഷയുടെയും പൂർണ്ണമായ തകർച്ചയായിരിക്കും ഇതിന്റെ ഫലം. റേഷൻ രംഗത്തെ മാറ്റങ്ങളോടെ പുതിയ നടപടികളുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ആളൊഴിയുന്ന റേഷൻ കടകൾ

2000-01 കേന്ദ്രബജറ്റോടെ റേഷൻ ഉൽപന്നങ്ങളുടെ വില ഗണ്യമായി വർധിച്ചിരിക്കയാണ്‌. 1991ൽ ഒരു കിലോഗ്രാം റേഷനരിക്ക്‌ ഏതാണ്ട്‌ മൂന്നര രൂപ ആയിരുന്നത്‌ ഇപ്പോൾ 12 രൂപയായിരിക്കുന്നു. (റേഷൻ മൊത്ത വിലയിലെ വർധനവിന്ന്‌ പട്ടിക-2 കാണുക). ഗോതമ്പ്‌, മണ്ണെണ്ണ, പഞ്ചസാര എന്നിവക്കും വില വർധനവു ഉണ്ടായിട്ടുണ്ട്‌. (ചില്ലറവിൽപന വില പട്ടിക-3ൽ നൽകിയിരിക്കുന്നു).

ഈയിടെയായി റേഷൻ വാങ്ങുന്നവരെ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവർ, മേലെയുള്ളവർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പുതിയ ബജറ്റിനെതുടർന്ന്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരുടെ അരിവിലയിൽ 70%ന്റെയും മീതെയുള്ളവർക്ക്‌ 30%ന്റെയും വർധന ഉണ്ടായിരിക്കുന്നു. സമരങ്ങൾ ഏറെ നടന്നെങ്കിലും വർധിപ്പിച്ച വിലകുറച്ച്‌ ഒരു `കീഴ്‌വഴക്കം' സൃഷ്‌ടിക്കാനൊന്നും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒടുവിൽ കേരള സർക്കാർ റേഷൻ സബ്‌സിഡി ഇരട്ടിപ്പിക്കയാണുണ്ടായത്‌. (2000 ജൂൺ 7)

ദരിദ്രർക്ക്‌ റേഷനരിവിഹിതം ഇരട്ടിയാക്കിയെങ്കിലും വിലവർധനമൂലം നേരത്തെയുള്ളത്ര പോലും വാങ്ങാൻ കഴിയുന്നില്ലെന്നതാണ്‌ കഴിഞ്ഞ രണ്ടുമാസത്തെ അനുഭവങ്ങൾ കാണിക്കുന്നത്‌. റേഷൻ വിൽപന പൊതുവിൽ കുറഞ്ഞിരിക്കുന്നത്‌. ഇത്‌ ഭക്ഷണത്തിന്റെ അളവ്‌ വീണ്ടും കുറയാനും പട്ടിണി കൂടാനും ഇടയാക്കുന്നു. റേഷനരി ദരിദ്രർക്ക്‌ മാത്രം പരിമിതപ്പെടുത്തുകയെന്നത്‌ പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന്‌ തോന്നാമെങ്കിലും ഈ രീതി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം റേഷൻ സംവിധാനം മൊത്തത്തിൽ തകർന്നതായാണ്‌ അനുഭവം. ഈ നടപടി കുറ്റമറ്റതാക്കുന്നതിന്ന്‌ ഏറെ പ്രായോഗികബുദ്ധിമുട്ടുകളുണ്ട്‌.

വരുമാനാടിസ്ഥാനത്തിൽ റേഷൻ പരിമിതപ്പെടുത്തുന്നത്‌, `ആദ്യം പരിമിതപ്പെടുത്തുക പീന്നീട്‌ ഇല്ലാതാക്കുക' എന്ന ആഗോളനയത്തിന്റെ ഭാഗമാണ്‌. നേരത്തെ എല്ലാവർക്കും റേഷൻ ഉണ്ടായിരുന്നതും എന്നാൽ ആഗോളവൽക്കരണത്തെ തുടർന്ന്‌ ദരിദ്രർക്ക്‌ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്‌ത രാജ്യങ്ങളാണ്‌ മെക്‌സിക്കോ, ശ്രീലങ്ക, ജമൈക്ക, സാംബിയ, ടുണീഷ്യ, ഫിലിപ്പീൻസ്‌ എന്നിവ. ഇവിടെയെല്ലാം 4- 5 വർഷങ്ങൾക്കിടയിൽ റേഷൻ പാടെതകർന്നതായാണ്‌ അനുഭവം. ഇക്കൂട്ടത്തിൽ ശ്രീലങ്ക, ടൂണീഷ്യ, ജമൈക്ക തുടങ്ങിയ രാജ്യങ്ങൾ കേരളത്തിലേതുപോലെ, സാമ്പത്തികപിന്നോക്കാവസ്ഥ നിലനിൽക്കുമ്പോഴും ഗണ്യമായ സാമൂഹ്യപുരോഗതി കൈവരിച്ച പ്രദേശങ്ങളാണ്‌. ഇതിന്ന്‌ ഒരു കാരണം അവിടങ്ങളിലെ സാർവത്രിക റേഷൻ സംവധാനമായിരുന്നുവെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. (മഥുരസ്വാമിനാഥൻ). "പാവപ്പെട്ടവർക്ക്‌ മാത്രം" റേഷൻ എന്ന വാദം ലോകബാങ്ക,്‌ നാണയനിധി താൽപര്യങ്ങളെ സംരക്ഷിക്കാൻ മാത്രമേ സഹായിക്കൂ എന്നതാണ്‌ ഇത്തരം രാജ്യങ്ങളിലെ അനുഭവങ്ങൾ. ഇന്ത്യയിലെ റേഷൻ പരിമിതപ്പെടുത്തൽ അങ്ങോട്ടാണ്‌ നയിക്കുന്നതെന്നാണ്‌ ഇതേവരെയുള്ള സ്ഥിതിഗതികൾ കാണിക്കുന്നത്‌.

റേഷൻ നിയന്ത്രിക്കാൻ പാടുപെടുന്നവർ റേഷൻ കാർഡുടമകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായാണ്‌ ഇന്ത്യയിലെ അനുഭവം. ഉദാഹരണത്തിന്ന്‌, 1,80,000 കുടുംബങ്ങൾ താമസിക്കുന്ന ഏഷ്യയിലെതന്നെ പ്രധാന ചേരികളിലൊന്നായ ധാരാവി (ബോംബെ)യിൽ കണക്കെടുപ്പുദ്യോഗസ്ഥർ 158 കുടുംബങ്ങളെയാണ്‌ BPL റേഷൻ കാർഡിന്‌ അർഹരായി കണ്ടെത്തിയത്‌. സംസ്ഥാനങ്ങളുടെ റേഷൻക്വാട്ട വെട്ടിക്കുറക്കുകയാണ്‌ മറ്റൊരു നടപടി. ഇതിന്റെ ഭാഗമായി ഒറീസ്സക്ക്‌ അനുവദിച്ചുവരുന്ന റേഷൻക്വാട്ടയിൽ കഴിഞ്ഞവർഷം ഗോതമ്പിൽ 50,000 ടണ്ണിന്റേയും അരിയിൽ 65000 ടണ്ണിന്റെയും കുറവ്‌ വരുത്തി.ദാരിദ്രരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്‌ ഒറീസ്സ. ഇവിടുത്തെ റേഷൻ സംവിധാനമാണെങ്കിൽ പൊതുവെ ദുർബലമാണുതാനും. ഇന്ത്യയിൽ പത്താം സ്ഥാനത്താണ്‌. അതിനാൽ ``ഒഴിവാക്കപ്പെടാൻ പാടില്ലാത്ത ദരിദ്രർ ഒഴിവാക്കപ്പെടുന്നതിനേക്കാൽ എത്രയോ നല്ലത്‌ ഒഴിവാക്കപ്പെടേണ്ടവർ റേഷൻ ശൃംഖലയിൽ കടന്നു കൂടുന്നതാണ്‌. (ഉൽസ പട്‌നായക്‌)

ഇന്ത്യയിൽ ഗ്രാമീണ ദാരിദ്ര്യം ഏറ്റവും കുറഞ്ഞതായി കണക്കാക്കിയത്‌ 1980കളുടെ അവസാനത്തിലാണ്‌. ഇതിന്ന്‌ പ്രധാന കാരണമായി കാണിക്കുന്നത്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും പശ്ചിമബംഗാളിലേയും റേഷൻ വിതരണത്തിലെ മുന്നേറ്റമാണ്‌. ആന്ധ്രയിൽ ഒരു കിലോ അരി 2 രൂപക്ക്‌ നൽകിയപ്പോൾ ഗ്രാമീണദാരിദ്ര്യത്തിൽ കുറവുണ്ടായിരുന്നു; ഇപ്പോൾ വില 5.60 രൂപയാണ്‌. അവിടെ ഗ്രാമീണദാരിദ്ര്യം കൂടിയതായാണ്‌ കണക്ക്‌. കാർഷിക തൊഴിലാളികൾ ആന്ധ്രയിൽ സ്വന്തം വൃക്കവിറ്റ്‌ ഉപജീവനം കഴിക്കേണ്ടിവരുന്ന അവസ്ഥ ഈയിടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നല്ലോ.

ഇതിനെല്ലാം പുറമെ പൊതുവിപണിയിൽ അരിവില ഉയരാതെ പിടിച്ചുനിർത്തുന്നതിൽ റേഷൻ സംവിധാനം നല്ലൊരുപങ്ക്‌ വഹിക്കുന്നുണ്ട്‌. റേഷൻ തകർന്ന രാജ്യങ്ങളിലെല്ലാം പൊതുവിപണിയിൽ അരിവില ഗണ്യമായി വർധിച്ചിരിക്കയാണ്‌.

റേഷൻ അരിവില വർധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ കൂടി വിശദമാക്കുന്നത്‌ പ്രയോജനമാകും. ഇതിനുള്ള ഒരു കാരണം റേഷനുവേണ്ടി സർക്കാർ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ സംഭരണവില വർധിപ്പിക്കുന്നു എന്നതാണ്‌. 1995-96നും 1999-2000 നുമിടയിൽ റേഷനരിയുടെ സംഭരണവിലയിൽ 36%വും ഗോതമ്പിന്റെ വിലയിൽ 50%വും വിലവർധനവുണ്ടായി.

ഇത്‌ ഈ കാലയളവിലെ മൊത്തവിലവർധന നിരക്കിനേക്കാൾ കൂടുതലാണ്‌. സംഭരണവിലവർധിപ്പിക്കുന്നത്‌ സമ്പന്ന കൃഷിക്കാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങിയാണ്‌. കാർഷികഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഉൽപ്പാദനചെലവ്‌ കുറക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിന്‌ പകരം വിലവർധിപ്പിച്ച്‌ കാർഷിക മുതലാളിമാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങുന്നു കേന്ദ്രസർക്കാർ.

രണ്ടാമത്തെ കാര്യം വർധിച്ച സംഭരണവിലക്ക്‌ തന്നെ ആവശ്യത്തിലധികം അരിവാങ്ങിക്കൂട്ടുന്നു എന്നതാണ്‌. ഭക്ഷ്യകോർപ്പറേഷനിൽ കൊയ്‌ത്തുകാലത്ത്‌ 240 ലക്ഷം ടണ്ണും അല്ലാത്ത അവസരത്തിൽ 160 ലക്ഷം ടണ്ണും അരി സ്റ്റോക്കുണ്ടാകണമെന്നാണ്‌ കണക്ക്‌. ഇതാകട്ടെ ഇപ്പോൾ യഥാക്രമം 400ഉം 350ഉം ആണ്‌. 1994ന്‌ ശേഷം 1997 ഒഴികെയുള്ള വർഷങ്ങളിലെല്ലാം മിനിമം വേണ്ടതിനേക്കാൾ എത്രയോ കൂടുതലാണ്‌ ഭക്ഷ്യകോർപ്പറേഷനിലെ കരുതൽ സ്റ്റോക്ക്‌.

മൂന്നാമത്തെ കാര്യം ഇത്രയേറെ ഭക്ഷ്യധാന്യം സ്റ്റോക്ക്‌ ചെയ്യാൻ വേണ്ടിവരുന്ന അധികച്ചെലവും ഭക്ഷ്യകോർപ്പറേഷന്റെ വർധിച്ചുവരുന്ന നടത്തിപ്പ്‌ ചെലവും ആണ്‌. കഴിഞ്ഞവർഷം സംഭരണവിലയുടെ 58% തുക ഗോതമ്പിന്നും 30% തുക അരിക്കും സൂക്ഷിപ്പ്‌ ചെലവായി വേണ്ടിവന്നു. ഇത്രയും അരിവാങ്ങാനുള്ള തുക വായ്‌പയെടുക്കുമ്പോൾ പലിശ ഇനത്തിലും ചെലവു കൂടുന്നു. ഇതോടൊപ്പം പല കാരണങ്ങളാൽ നശിച്ചുപോകുന്ന ധാന്യത്തിന്റെ വിലകൂടി ചേർക്കുമ്പോൾ ചെലവിൽ വൻവർധനവുണ്ടാകുന്നു. ഇവയിൽ മിക്കതും ഒഴിവാക്കാവുന്നതാണ്‌. സംഭരണം ആവശ്യത്തിന്ന്‌ മാത്രമാക്കുക എന്നതാവണം ആദ്യം ചെയ്യേണ്ടത്‌.

റേഷനരി വീട്ടിലെത്തുമ്പോൾ മുകളിൽ സൂചിപ്പിച്ച വിലകൾക്ക്‌ പുറമെ കമ്മീഷൻ കടത്ത്‌കൂലി എന്നിവ കൂടിവരും. ഒഴിവാക്കാവുന്ന പലതും സാധാരണജനങ്ങളിലേക്ക്‌ അടിച്ചേൽപിക്കയാണ്‌.

റേഷൻ എന്നത്‌ ജനങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഒരു പ്രധാന ഉപാധിയാണ്‌. അതിനാൽ അത്‌ തകരാതെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്‌. കഴിഞ്ഞ കേന്ദ്രബജറ്റിൽ റേഷൻ സബ്‌സിഡിക്കായി നീക്കിവെച്ചത്‌ 8100 കോടി ക.യാണ്‌. ഇതാകട്ടെ മൊത്തം ദേശീയ വരുമാനത്തിന്റെ അര ശതമാനമെ ആകുന്നുള്ളൂ. ഇത്‌ ഒരു ശതമാനമോ രണ്ട്‌ ശതമാനമോ ആക്കിയാൽ പോലും അതിന്റെ ഫലമായി ജനസംഖ്യയിൽ പകുതിക്കെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. എങ്കിൽപ്പോലും ഈ തുക ഏതാനും മുതലാളിമാർക്ക്‌ നൽകിയ കിട്ടാക്കടത്തിന്റെ നാലിലൊന്ന്‌ മാത്രമെ വരുന്നുള്ളൂ.

നിയമ പ്രകാരമുള്ള റേഷൻ തുടരുന്ന സംസ്ഥാനമാണ്‌ കേരളം. ഇത്‌ ഭക്ഷ്യദൗർലഭ്യം ഉള്ള കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും ആരോഗ്യ സംരക്ഷണത്തിലും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. റേഷൻ സംവിധാനത്തിന്റെ തകർച്ച കേരളം ഇതിനകം നേടിയ ഒട്ടേറെ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കും. അതിനാൽ റേഷൻ സംവിധാനം സംരക്ഷിക്കുക എന്നത്‌ ഭക്ഷ്യസുരക്ഷയുടെ മാത്രം പ്രശ്‌നമല്ല. പണക്കാർക്കും താൽപര്യമില്ലാത്തവർക്കും റേഷൻ വാങ്ങാതിരിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കാം. ഇതൊന്നും റേഷൻപരിമിതപ്പെടുത്തുന്നതിന്‌ ന്യായീകരണമല്ല. പൊതുജനാരോഗ്യരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും കേരളം ഇതിനകം നേടിയ നേട്ടങ്ങൾക്കെല്ലാം നിയമപ്രകാരമുള്ള റേഷൻ സംവിധാനത്തിന്റെ പിൻബലമുണ്ടായിരുന്നു.

മോഡേൺബ്രഡും ഭക്ഷ്യസുരക്ഷയും

ഇന്ത്യയിലെ ഏകപൊതുമേഖലാ ബ്രെഡ്‌ നിർമാണ കമ്പനിയായ മോഡേൺ ബ്രെഡ്‌ ഫാക്‌ടറി വിൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെടുത്തികാണണം. റേഷൻ വഴി നൽകുന്ന ഭക്ഷ്യധാന്യത്തിന്നുപുറമെ കൂടുതൽ പോഷകാഹാരം ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്‌ 1965ൽ കേന്ദ്രസർക്കാർ മോഡേൺ ബ്രഡ്‌ കമ്പനി ആരംഭിച്ചത്‌. രോഗികൾ, സ്‌കൂൾ കുട്ടികൾ, പട്ടാളക്കാർ, ഗിരിജനങ്ങൾ എന്നിവർക്കൊക്കെ ഈ കമ്പനി പ്രത്യേകമായി റൊട്ടി തയ്യാറാക്കി നൽകിയിരുന്നു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പ്രകൃതിക്ഷോഭത്തിൽ അകപ്പെടുന്നവർക്കും ആശ്വാസമെന്ന നിലയിൽ റൊട്ടി വൻതോതിൽ വിതരണം ചെയ്‌തിരുന്നു. ഇത്രയേറെ സാമൂഹ്യബാധ്യതകൾ നിർവഹിക്കുകയും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്‌ത ഈ കമ്പനിക്ക്‌ ഇപ്പോൾ ഏതാണ്ട്‌ 2100 കോടി ക.യുടെ ആസ്‌തിയുണ്ട്‌. പുതിയ കേന്ദ്രബജറ്റിൽ വിൽപന പ്രഖ്യാപിക്കുകയും ആഴ്‌ചകൾക്കകം ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന വിദേശകമ്പനിയായ ഹിന്ദുസ്ഥാൻ ലിവർ മോഡേൺ ബ്രഡ്‌ കമ്പനിയുടെ 76% ഓഹരികളും കേവലം 105 കോടിരൂപക്ക്‌ വാങ്ങുകയായിരുന്നു.

35 കൊല്ലമായി പ്രവർത്തിക്കുന്ന ഈ പൊതുമേഖലാസ്ഥാപനത്തിന്ന്‌ 14 ബേക്കറി യൂനിറ്റുകൾ, 19 അനുബന്ധ യൂനിറ്റുകൾ, 6 ഇതരസ്ഥാപനങ്ങൾ (കേക്കും മറ്റും ഉണ്ടാക്കാനായി) എന്നിവയുണ്ട്‌. 17 പുതിയ യൂനിറ്റുകൾ ഉണ്ടാക്കാൻ പ്രോജക്‌ട്‌ തയാറായി വരികയായിരുന്നു. വർഷത്തിൽ ഏതാണ്ട്‌ 200 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിക്ക്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മിക്കതിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്‌. ദൽഹിയിൽ 16 ഏക്കർസ്ഥലമുണ്ട്‌. ഇതുതന്നെ നിലവിലുള്ള ഭൂവിലക്ക്‌ 111 കോടി രൂപക്കുണ്ടത്രെ. മുംബെയിൽ 18 ഏക്കറും കാൺപൂരിലും കൊച്ചിയിലും 4 ഏക്കർ വീതവും ഭൂസ്വത്തുണ്ട്‌. ഫാക്‌ടറികളിലെ യന്ത്രസാമഗ്രികൾ മിക്കതും ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്‌തതയെ മുൻനിർത്തി ആസ്‌ട്രേലിയ, കനഡ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങൾ സംഭാവന ചെയ്‌തതാണ്‌. കമ്പനിയുടെ കൈമാറ്റം തികച്ചും അതാര്യമായാണ്‌ നടന്നത്‌. തൊഴിലാളിസംഘടനാ പ്രതിനിധികൾ ഇതിനെ മറ്റൊരു `കുംഭകോണ'മായിട്ടാണ്‌ കാണുന്നത്‌.

ഇന്ത്യയിലെ റൊട്ടിക്കച്ചവടത്തിൽ മോഡേൺ ബ്രഡിന്റെ സംഭാവന 40 ശതമാനത്തോളം വരും. അതുകൊണ്ടുതന്നെ റൊട്ടിക്കച്ചവടത്തിൽ പ്രഥമസ്ഥാനം ഈ സ്ഥാപനത്തിന്ന്‌ തന്നെയാണ്‌. വിറ്റുവരവും ലാഭവും വർഷം പ്രതി വർധിച്ചുവരികയായിരുന്നു (പട്ടിക-4 കാണുക). ഏതാണ്ട്‌ 2400 തൊഴിലാളികൾ പ്രത്യക്ഷമായും അനേകംപേർ പരോക്ഷമായും ഈ ഫാക്‌ടറികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഒരു വർഷത്തിന്ന്‌ ശേഷം തൊഴിലാളികളെ എങ്ങനെ വേണമെങ്കിലും പിരിച്ചു വിടാമെന്ന ഉറപ്പ്‌ ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നൽകിയിട്ടുണ്ടത്രെ. 700 പേരെയെങ്കിലും പരിഗണിക്കാൻ കഴിയുമോ എന്നും, ഇത്തരം കച്ചവടത്തിൽ ഭൂവില പരിഗണിക്കാറില്ലെന്നും ഹിന്ദുസ്ഥാൻ ലിവറിന്റെ വക്താക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിരുന്നു.

പട്ടിക 4 മോഡേൺ ബ്രഡ്‌ കമ്പനിയുടെ വിറ്റുവരവ്‌ (കോടി രൂപ) വർഷം മൂലധനം വിറ്റുവരവ്‌ നികുതി ലാഭം മൂലധന കഴിച്ച്‌ ലാഭം ത്തിന്റെ %ത്തിൽ 1992-93 8.98 82.25 1.42 15.76 1993-94 9.58 81.78 0.65 6.80 1994-95 9.58 112.65 5.73 59.88 1995-96 11.08 140.22 6.51 58.76 സ്രോതസ്സ്‌: The Review of Contemporary News & Views, Vol: 11 No.6, 6-6-1997

കുപോഷണം കുറക്കാനായി സ്‌കൂൾ കുട്ടികൾ, ഗിരിജനങ്ങൾ എന്നിവർക്ക്‌ മോഡേൺ ബ്രഡ്‌ കമ്പനി പ്രത്യേകം റൊട്ടിവിതരണം ചെയ്‌തകാര്യം സൂചിപ്പിച്ചല്ലോ. ഇന്ത്യയുടെ കുപോഷണ നിരക്ക്‌ ലോകശരാശരി (36%) യേക്കാൾ ഏതാണ്ട്‌ ഇരട്ടിയാണ്‌ (63%). മോഡേൺ ബ്രഡിന്റെ സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത്‌ 1990കളുടെ തുടക്കത്തിൽ കേന്ദ്രസർക്കാർ ഈ കമ്പനിക്ക്‌ ഗോതമ്പും മൈദയും സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണവിലയേക്കാൾ ഒന്നൊന്നര രൂപ കുറച്ച്‌്‌ മോഡേൺ ബ്രെഡ്‌ വിൽക്കാൻ കഴിഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങി പുതിയ കേന്ദ്രസർക്കാർ സബ്‌സിഡി പിൻവലിച്ചിരിക്കയാണ്‌.

(add)

സർക്കാർ ആശുപത്രികളിൽ കിലോഗ്രാമിന്ന്‌ 11.25 രൂപക്കാണ്‌ കമ്പനി റൊട്ടി നൽകിയത്‌. നിർമാണത്തകരാറുള്ള ബ്രഡ്‌ കിലോഗ്രാമിന്ന്‌ 4.16രൂപ നിരക്കിൽ അനാഥാലയങ്ങളും മറ്റും കൊടുക്കാറാണ്‌ പതിവ്‌.

മോഡേൺ ബ്രഡ്‌ ഏറ്റെടുത്ത സാമൂഹ്യ ബാധ്യതകളൊന്നും ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നിറവേറ്റേണ്ടതില്ല. റേഷനും പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കുറഞ്ഞവിലക്ക്‌ ബ്രെഡ്‌ ഉണ്ടാക്കിവിറ്റിരുന്ന ഈ സർക്കാർ കമ്പനിയുടെ ഉടമസ്ഥത ഒരു വിദേശകമ്പനിക്ക്‌ കൈമാറിയത്‌ ഏറെ ദുരൂഹതകൾക്കിടയാക്കുന്നുണ്ട്‌.

ചികിത്സയുടെ ഭാരം

ആഗോളവൽക്കരണത്തോടെ ചികിത്സാ ചെലവുകൾ അവിശ്വസനീയമായി വർധിച്ചിരിക്കയാണ്‌. 1987ൽ കേരളത്തിൽ ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗ ചികിത്സക്ക്‌ ശരാശരി 16.56 രൂപ ചെലവായിരുന്നെങ്കിൽ 1996 ആയപ്പോഴേക്കും ഇത്‌ 165.22 രൂപയായി വർദ്ധിച്ചിരിക്കുന്നു. വർദ്ധന 898% ആണ്‌. ഇതേ കാലയളവിൽ ഒരു കേരളീയന്ന്‌ ഒരു വർഷത്തേക്കുള്ള ശരാശരി ചികിത്സ ചെലവ്‌ 88.92 രൂപ (1987)യിൽനിന്ന്‌ 548.68 രൂപ (1996) ആയി ഉയർന്നിരിക്കുന്നു; വർധന 517%. ഇക്കാലത്ത്‌ പൊതു വിലനിരക്കിൽ ഉണ്ടായ വർധന 136% ആണെന്നിരിക്കെ ചികിത്സാരംഗത്ത്‌ ഒരു പ്രത്യേക വിലക്കയറ്റംതന്നെ ഉണ്ടായിരിക്കുന്നു. പൊതു വിലയിലെ വർധന നിരക്കിനേക്കാൾ നാല്‌ ഇരട്ടിയാണ്‌ ചികിത്സാചെലവിലെ വർധന.

പട്ടിക 5~ ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗചികിത്സക്ക്‌ ശരാശരി ചെലവ്‌ (രൂപ) ഇനം 1987 1996 വർധന% മരുന്ന്‌ 8.24 83.48 913 ഫീസ്‌ 2.90 29.87 930 മറ്റുള്ളവ 5.41 51.87 859 ആകെ 16.56 165.22 898 സ്രോതസ്സ്‌: പരിഷത്ത്‌ സർവെ:1996 പട്ടിക 6 പ്രതിശീർഷ വരുമാനവും പ്രതിശീർഷ ചികിത്സാചെലവും സാമ്പത്തികനില അനുസരിച്ച്‌ (%) സാമ്പത്തിക നില 1987 1996 വർധന%ൽ ദരിദ്രർ 7.18 39.63 452 താഴ്‌ന്ന ഇടത്തരക്കാർ 2.93 16.11 450 ഉയർന്ന ഇടത്തരക്കാർ 3.38 5.08 50 ധനികർ 2.18 2.44 12 മൊത്തം 3.57 6.79 90 സ്രോതസ്സ്‌: പരിഷത്ത്‌ സർവെ:1996

വർധനവുണ്ടായത്‌ ഔഷധവിലയിൽ മാത്രമല്ല. ഫീസ്‌, ക്ലിനിക്കൽ പരിശോധന എന്നീ ഇനത്തിലെല്ലാം വർധനവുണ്ടായിട്ടുണ്ട്‌. അലോപ്പതിയിൽ മാത്രമല്ല, ആയുർവേദം, ഹോമിയോ എന്നീ രംഗങ്ങളിലും വർധനവുണ്ടായിട്ടുണ്ട്‌. ചികിത്സാചെലവിൽ ഉണ്ടാകുന്ന വർദ്ധന രൂക്ഷമായി ബാധിക്കുന്നത്‌ പാവപ്പെട്ടവരെയാണെന്നത്‌ സ്വാഭാവികം മാത്രം. പ്രധാനകാരണം പൊതുജനാരോഗ്യസംവിധാനം തകരുന്നത്‌ കൊണ്ട്‌തന്നെ. പ്രതിശീർഷവരുമാനത്തിൽ ചികിത്സക്കായി പാവപ്പെട്ടവർ ഇപ്പോൾ മാറ്റിവെക്കേണ്ടത്‌ ഏതാണ്ട്‌ 45% ആണ്‌. പണക്കാർക്ക്‌ ഇത്‌ കേവലം 2.5% മാത്രമാണ്‌. ആഗോളവൽക്കരണകാലത്തെ ചികിത്സാചെലവ്‌ വർധന ഏറ്റവും പ്രതികൂലമായി ബാധിച്ചത്‌ പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്‌.

ആഗോളവൽക്കരണത്തിലെ മറ്റൊരു പ്രധാനമാറ്റം സാമൂഹ്യസേവനരംഗങ്ങളിൽ (പ്രത്യേകിച്ചും ആരോഗ്യം വിദ്യാഭ്യാസം എന്നിവ) സർക്കാർ ചെലവുകൾ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു എന്നതാണ്‌. സർക്കാർ ചെലവുകൾ കുറക്കുന്നത്‌ സാരമായി ബാധിക്കുന്നത്‌ ദരിദ്രരെയും പൊതുജനാരോഗ്യ സംവിധാനത്തെയുമാണ്‌. ഇന്ത്യയിലിപ്പോൾ ആരോഗ്യചെലവിന്റെ 21.7% മാത്രമാണ്‌ സർക്കാർ വഹിക്കുന്നത്‌. ആഗോളവൽക്കരണത്തിന്റെ വക്താവായ ബ്രിട്ടണിൽ സർക്കാർ ആരോഗ്യ ചെലവ്‌ ഇപ്പോഴും 85 ശതമാനമാണ്‌. സർക്കാർ മുതൽമുടക്ക്‌ കുറക്കുമ്പോഴും ജീവനക്കാരുടെ ശമ്പളം പോലുള്ള നിർബന്ധചെലവുകൾ കൂടിവരികയാണ്‌. അതിനാൽ, സർക്കാർ അനുവദിക്കുന്ന തുക മിക്കപ്പോഴും ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ പോലും തികയുന്നില്ല. കേരളത്തിൽ തന്നെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശരാശരി 11 ലക്ഷം ക.യാണ്‌ ഒരു വർഷത്തെ സർക്കാർ ചെലവ്‌. ഇതിൽ ശമ്പളം 80-85% വരുന്നുണ്ട്‌. മരുന്നിന്നും, ക്ലിനിക്കൽ പരിശോധനക്കും ജനങ്ങൾ സ്വകാര്യമേഖലയെയാണ്‌ ഏതാണ്ട്‌ പൂർണ്ണമായും ആശ്രയിക്കുന്നത്‌. ചികിത്സ നഗരങ്ങളിൽ കേന്ദ്രീകൃതമാണ്‌. ചികിത്സാരംഗത്തേക്ക്‌ കടന്നുവരാൻ സ്വകാര്യ ഇൻഷൂറൻസ്‌ കമ്പനികൾ തയാറായി നിൽക്കുന്നു. ഇപ്പോഴാകട്ടെ രോഗനിർണ്ണയത്തിന്‌ യന്ത്രങ്ങളെ വൻതോതിൽ ആശ്രയിക്കേണ്ടി വരുന്നു. ഇതൊടെ ചികിത്സാരംഗം വൻകമ്പനികളുടെ നിയന്ത്രണത്തിൽ അകപ്പെടുകയാണ്‌. ദരിദ്രർ ചികിത്സ കിട്ടാതെ മരിക്കുന്ന കാലം വളരെ ദൂരത്തല്ല.

വിദ്യാഭ്യാസവും സാമൂഹ്യനീതിയും

പൊതുവിദ്യാഭ്യാസരംഗത്ത്‌ നിന്ന്‌ സർക്കാർ പിന്മാറുന്നു: ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്നു, സാമൂഹ്യ നീതിയും കഴിവും പൊതുവിൽ അവഗണിക്കുന്നു- ഇതാണ്‌ ആഗോളവൽക്കരണ കാലയളവിൽ വിദ്യാഭ്യാസരംഗത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. വിദ്യാഭ്യാസത്തിന്നുള്ള സർക്കാർ മുതൽമുടക്ക്‌ കുറയുന്നതിന്റെ ഫലമായി പൊതുവിദ്യാഭ്യാസരംഗം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയാണ്‌. "രണ്ടായിരാമാണ്ടിൽ എല്ലാവർക്കും വിദ്യാഭ്യാസം" എന്ന മുദ്രാവാക്യം അംഗീകരിച്ച ജ്യോംതീൻ പ്രഖ്യാപനത്തിൽ 1990-ലേ ഒപ്പിട്ട രാജ്യമാണ്‌ ഇന്ത്യ. ഇതനുസരിച്ച്‌ മൊത്തം ദേശീയവരുമാനത്തിന്റെ ആറ്‌ ശതമാനം വിദ്യാഭ്യാസത്തിന്നായി നീക്കിവെക്കാൻ നാം ബാധ്യസ്ഥരാണ്‌. പക്ഷെ, മൂന്ന്‌ ശതമാനത്തിൽ കൂടുതൽ ഇതുവരെ അനുവദിച്ചിട്ടില്ല.

വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ ഇടപെടൽ വൻതോതിൽ വർധിപ്പിക്കേണ്ടതുണ്ട്‌. കേന്ദ്രസർക്കാർ അതിന്റെ ചെലവിൽ 1991-92 വർഷത്തിൽ 17.2% വിദ്യാഭ്യാസത്തിന്നായി ചെലവഴിച്ചിരുന്നെങ്കിൽ 1999- 2000ൽ ഇത്‌ 14.7% ആയി കുറഞ്ഞിരിക്കയാണ്‌. പൊതുവിദ്യാഭ്യാസരംഗം തകരുന്നതുവഴി നിരക്ഷരത, ക്ലാസ്സിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്‌, ഗുണനിലവാരമില്ലായ്‌മ എന്നിവയിലെല്ലാം വർധനവുവരുന്നു. ഇന്ത്യയിൽ 6- 14 വയസ്സുകാരിൽ 10 കോടിപ്പേർ ഇപ്പോൾ സ്‌കൂളിൽ നിന്ന്‌ പുറത്താണ്‌. ഓരോ വർഷവും പുതിയ കുട്ടികളിൽ പത്തര ശതമാനത്തിന്ന്‌ മാത്രമാണ്‌ സ്‌കൂളിൽ പ്രവേശനം കിട്ടുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്താണെങ്കിൽ ആകെ വിദ്യാഭ്യാസചെലവിന്റെ കേവലം 14 ശതമാനം മാത്രമാണ്‌ ചെലവഴിക്കപ്പെടുന്നത്‌.

വിദ്യാഭ്യാസം യഥാർഥത്തിൽ ഒരു സാമൂഹ്യകരാറും പൗരന്റെ അവകാശവുമാണ്‌. അറിവും കഴിവും സ്വതന്ത്രമായി വിനിയോഗിക്കാനും പണത്തിന്നും പദവിക്കും അവയെ നിയന്ത്രിക്കാൻ കഴിയാത്തതുമായ സ്ഥിതി ഉണ്ടാവണം എന്നാണ്‌ നാം വിഭാവനം ചെയ്യുന്നത്‌. ഇതിന്ന്‌ കഴിയാതെ വരുന്നത്‌ സാമൂഹ്യനീതിയുടെ നിഷേധത്തിന്റെ പ്രശ്‌നമാണ്‌. എന്നാൽ, ആഗോളവൽക്കരണത്തിന്റെ മറവിൽ പുത്തൻ പണക്കാർക്കായി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പെരുകിയതോടെ സാമൂഹ്യനിയന്ത്രണങ്ങൾ ഇല്ലാതാവുകയും പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കോഴ്‌സുകളെല്ലാം സ്വാശ്രയരംഗത്തേക്ക്‌ മാറുകയും ചെയ്‌തിരിക്കുന്നു. ഇതിന്റെ ഭാഗമായി കഴിവുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട കുട്ടികൾക്ക്‌ പുതിയ കോഴ്‌സുകളിലും അതുവഴിയുണ്ടാകുന്ന പുതിയ തൊഴിലുകളിലും അവസരം നിഷേധിക്കപ്പെടുന്നു. ഇതിന്നായി എത്ര പണം ചെലവഴിക്കാനും പണക്കാർ തയാറാണ്‌. ഇതോടെ വിദ്യാഭ്യാസരംഗത്ത്‌ നിലപാടെടുക്കുന്നതിൽ പണത്തിന്ന്‌ ഗണ്യമായ സ്വാധീനം കൈവന്നിരിക്കുന്നു.

ആഗോളവൽക്കരണത്തോടെ അറിവിന്റെ മേലുള്ള സ്വകാര്യ നിയന്ത്രണം കർശനമായിരിക്കുന്നു. എല്ലാതരം അറിവും ഒരു ചരക്കായി മാറിയിരിക്കുന്നു. ആഗോളവൽക്കരണം ദരിദ്രജനങ്ങൾക്കു മാത്രമല്ല, ദരിദ്രരാജ്യങ്ങൾക്കും അറിവ്‌ നിഷേധിക്കുകയാണ്‌. പുതിയ സാങ്കേതിക വിദ്യകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ജൈവസമ്പത്തും മനുഷ്യസമ്പത്തും കൂടുതലുള്ള ദരിദ്രരാജ്യങ്ങൾക്ക്‌ സാധ്യതകൾ ഏറെയുണ്ട്‌. അതിനുള്ള പുതിയ അറിവുകൾ സാർവത്രികമായി ലഭിക്കുകയാണ്‌ വേണ്ടത്‌. എന്നാൽ അറിവിന്റെ സാർവത്രികത എന്ന മൗലിക സമീപനത്തിന്ന്‌ തടയിടുകയും അറിവിന്റെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ ഇന്ന്‌ നടക്കുന്നത്‌. അറിവിനെ ബൗദ്ധികസ്വത്താക്കിമാറ്റി പുതിയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ മുഖേന സമ്പന്ന രാജ്യങ്ങൾ നിയന്ത്രിക്കുകയാണ്‌. ഇതിന്നായി ലോകവ്യാപാരസംഘടനയുടെ നേതൃത്വത്തിൽ ബൗദ്ധിക സ്വത്തവകാശനിയമം മാറ്റി എഴുതുകയും അത്‌ ദരിദ്രരാജ്യങ്ങളുടെ മേൽ അടിച്ചേൽപിക്കുകയുമാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏറെ ഗുണകരമായ പേറ്റന്റ്‌ നിയമം ഭേദഗതി ചെയ്‌ത്‌ വൻകിട കമ്പനികളുടെയും സമ്പന്നരാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കുകയാണ്‌. ദരിദ്രവൽകരണത്തിന്ന്‌ ആക്കം കൂടുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഏറെ ഉണ്ടാക്കുന്ന നടപടിയാണ്‌ പേറ്റന്റ്‌ നിയമഭേദഗതി.

ലോകവ്യാപാര സംഘടന പേറ്റന്റ്‌ നിയമത്തിൽ കൈവച്ചതോടെ ആഗോളവൽകരണ പ്രക്രിയ പുതിയൊരു തലത്തിലേക്ക്‌ മാറിയിരിക്കയാണ്‌. അറിവ്‌ എന്നും ഒരു സാമൂഹ്യ ഉൽപന്നമായിരുന്നു. ഏതൊരു പുതിയ കണ്ടെത്തലും അന്നുവരെ നേടിയ അറിവിലേക്കുള്ള പുതിയൊരു സംഭാവനയാണ്‌. അറിവ്‌ ഈട്ടം കൂടിവരുന്ന ഒരു സാമൂഹ്യ സ്വത്താണ്‌. അത്‌ എക്കാലത്തും സർവസ്വതന്ത്രവും മനുഷ്യന്‌ സാർവത്രികമായി ഉപയോഗിക്കാവുന്നതുമായിരിക്കണമെന്നാണ്‌ മൗലിക ശാസ്‌ത്രജ്ഞരെല്ലാം ചിന്തിച്ചത്‌.

കംപ്യൂട്ടർ, ജനിതകം, വിവരസാങ്കേതികവിദ്യകൾക്കൊക്കെ ഇന്ന്‌ ഒട്ടേറെ സാധ്യതകളുണ്ട്‌. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇവ സഹായകമാണ്‌. ഇത്തരം സാങ്കേതികവിദ്യകളുടെ വികേന്ദ്രീകൃതമായ ഉപയോഗസാധ്യതയും കൂടുതലാണ്‌. മാത്രമല്ല, മനുഷ്യാധ്വാനവും ജൈവസമ്പത്തും കൂടുതൽ ലഭിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ കൂടിയാണ്‌ ഈ സാങ്കേതിക വിദ്യ. ഇത്തരം സാങ്കേതിക അറിവുകളുടെ പ്രചരണവും വികേന്ദ്രീകരണവും തടയുകയും കേവലം ഉൽപന്നങ്ങളാക്കി വിൽക്കാനും, വൻകിട കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാനുമാണ്‌ ശ്രമം നടക്കുന്നത്‌. വലിയ പ്രതിഫലം നൽകി മാത്രമെ ദരിദ്ര രാജ്യങ്ങൾക്ക്‌ ഇവ ഉപയോഗിക്കാൻ കഴിയൂ. പേറ്റന്റ്‌ നിയമഭേദഗതികളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ദരിദ്രരാജ്യങ്ങൾ പുതിയ അറിവുകൾ നിഷേധിക്കും. അവയുടെ ആശ്രിതത്വം വർധിപ്പിക്കും. അവിടങ്ങളിലെ ശാസ്‌ത്ര-സാങ്കേതിക രംഗം മുരടിക്കും.

ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകളനുസരിച്ച്‌ വിദ്യാഭ്യാസം സേവനമേഖലയെ സംബന്ധിച്ച ആഗോളകരാറിന്റെ ഭാഗമാണ്‌. വികസിത രാഷ്‌ട്രങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിജ്ഞാനവും സാങ്കേതിക വിദ്യകളും യഥേഷ്‌ടം മറ്റുരാഷ്‌ട്രങ്ങളിലേക്ക്‌ വിതരണം ചെയ്യാനുള്ള വഴികളാണ്‌ കരാർ ഒരുക്കുന്നത്‌. ഇതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ്‌ ഇക്കഴിഞ്ഞ സിയാറ്റിൽ സമ്മേളനത്തിൽ അമേരിക്ക അവതരിപ്പിച്ച തൊഴിൽ നിലവാരത്തെ സംബന്ധിച്ച വ്യവസ്ഥകൾ. അവികസിത രാഷ്‌ട്രങ്ങളിൽ നല്ലൊരുഭാഗം അന്താരാഷ്‌ട്ര തലത്തിലുള്ള തൊഴിൽ നിലവാരം പുലർത്തുന്നില്ലെന്നും തൊഴിൽ നിലവാരം പുലർത്താത്ത രാഷ്‌ട്രങ്ങളിലെ ഉൽപ്പന്നങ്ങളുടെ മേൽ ഉപരോധം ഏർപെടുത്തണമെന്നുമാണ്‌ അമേരിക്ക നിർദേശിച്ചത്‌. ഇത്‌ നടപ്പിൽ വരുകയാണെങ്കിൽ ഇന്ത്യയിലെ ചെറുകിട - തദ്ദേശീയ ഉൽപാദന മേഖല മുഴുവൻ തകരും. തൊഴിൽ നിലവാരം വർധിപ്പിക്കുന്ന കോഴ്‌സുകളിൽ മാത്രമാവും വിദ്യാഭ്യാസ രംഗത്തുള്ള ഊന്നൽ. ഇത്‌ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ പൂർണമായി തകർക്കുകയും കച്ചവടവൽക്കരണം ആധിപത്യം നേടുകയും ചെയ്യും. അന്താരാഷ്‌ട്ര ഏജൻസികളുടെ `തൊഴിലധിഷ്‌ഠിത' കോഴ്‌സുകളുടെ പ്രളയംതന്നെ ഉണ്ടാകും.

ആർക്കും എന്തും ഇറക്കുമതി ചെയ്യാം

വ്യാപാര രംഗത്ത്‌ വളരെ വേഗത്തിലാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്നോണം കുത്തകകൾക്ക്‌ വലിയതോതിൽ പ്രോത്സാഹനം നൽകുന്നു. നിത്യോപയോഗസാധനങ്ങളും വിത്തും വളവും ചമ്മന്തിപ്പൊടിവരെ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്ന ലിസ്റ്റിൽ പെടുത്തിയിരിക്കയാണ്‌. റബർ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ എന്നിവയുടെ ഇറക്കുമതി നിലവിൽവരുന്നതോടെ കേരളത്തിലെ ചെറുകിട കൃഷിക്കാർപോലും കുത്തുപാളയെടുക്കേണ്ടി വരും.

ലോകത്തിലെ പ്രധാന നാണയങ്ങൾ ഇന്ന്‌ വലിയൊരു കച്ചവടചരക്കായിരിക്കുന്നു. പ്രധാന നാണയങ്ങളുടെ ക്രയവിക്രയവും അതിന്റെ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളിലൂടെയുള്ള ലാഭവും പ്രധാനമായൊരു കച്ചവട മേഖലയാണ്‌. ``അന്താരാഷ്‌ട്ര നാണയങ്ങളുടെ കച്ചവടത്തിന്നായി ഒരു ദിവസം ചെലവാക്കുന്ന തുക അന്താരാഷ്‌ട്ര ഉൽപന്നങ്ങളുടെ വ്യാപാരത്തിന്നായി ഒരു മാസം ചെലവാക്കുന്ന തുകയെക്കാൾ കൂടുതലാണ്‌. (ഡോ:സി.ടി.കുര്യൻ).

714 ഓളം വസ്‌തുക്കൾ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്നരീതിയിൽ കയറ്റിറക്ക്‌ നയത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നയം കേന്ദ്രസർക്കാർ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന പ്രാദേശിക കമ്പനികൾ അടച്ചുപൂട്ടേണ്ടിവരും. ചെറുകിട കൃഷിക്കാരും വ്യാവസായിക ഉൽപ്പാദകരുമായ വലിയൊരുഭാഗം ഇതോടെ തൊഴിലില്ലാത്തവരാകും. ഇറക്കുമതി ചുങ്കം ഏറ്റവും കൂടിയത്‌ 30% ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യൻ കമ്പോളത്തിലേക്ക്‌ വിദേശവസ്‌തുക്കൾ തടയാൻ കഴിയാത്തവിധം പ്രവഹിക്കുകയാണ്‌. പണക്കാർക്ക്‌ വേണ്ട ആഡംബരപ്രധാനമായ വസ്‌തുക്കളെല്ലാം കുറഞ്ഞ വിലക്ക്‌ ഇറക്കുമതിചെയ്യാൻ കഴിയും.

കുത്തകവൽക്കരണത്തിന്റെ വേഗത കൂടി വരികയാണ്‌. ഇന്ത്യയിൽത്തന്നെ കുത്തക നിയന്ത്രണ നിയമം (MRTP) ഇല്ലാതായതോടെ കമ്പനികൾ പരസ്‌പരം കൂടിച്ചേരുകയും വിലക്കെടുക്കുകയും ചെയ്യുന്നു. ഇതോടെ ഒരു ഉൽപ്പന്നം ഉണ്ടാക്കി വിൽക്കുന്ന കമ്പനികളുടെ എണ്ണം കുറയുന്നു. ഉദാഹരണം, ഹിന്ദുസ്ഥാൻ ലിവർ ടാറ്റയുടെ സോപ്‌ ഉൽപാദന വിഭാഗം (TOMCO) വിലക്കെടുക്കുകയുണ്ടായി. ഇതോടെ കുളിസോപ്പിന്റെയും അലക്ക്‌ സോപ്പിന്റെയും ഡിറ്റർജന്റിന്റെയും ഉൽപാദനത്തിന്റെയും വിപണനത്തിന്റെയും ഏതാണ്ട്‌ 80 - 85% ഹിന്ദുസ്ഥാൻ ലിവറിൽ നിക്ഷിപ്‌തമായിരിക്കുന്നു. ഇത്തരം കൂടിച്ചേരലും വാങ്ങിക്കൂട്ടലും മാധ്യമം, ഔഷധനിർമാണം തുടങ്ങി എല്ലാ രംഗങ്ങളിലേക്കും വ്യാപിക്കയാണ്‌. ഇത്‌ കുത്തകവൽക്കരണത്തിന്റെ വ്യാപനം ശക്തിപ്പെടുത്തുകയാണ്‌.

പണക്കാരിലേക്ക് ചുരുങ്ങുന്ന ധനമേഖല

സർക്കാരിന്റെ വരവ്‌ചെലവ്‌, അവയുടെമേലുള്ള നിയന്ത്രണങ്ങൾ, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയാണ്‌ ധനമേഖലയുടെ വ്യാപ്‌തിയും സ്വാധീനവും നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഈ പ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ്‌ ഇപ്പോൾ നടക്കുന്നതെന്നതാണ്‌ ആഗോളവൽക്കരണ കാലത്തുണ്ടായ പ്രധാനമാറ്റം.

സർക്കാരിന്റെ പ്രധാന വരുമാനമാർഗ്ഗം നികുതികളാണ്‌. ഇന്ത്യയിലെ നികുതി നയം പൂർണ്ണമായും ധനികപക്ഷപാതപരമാണ്‌. പണക്കാരെയും കമ്പനികളെയും നേരിൽ ബാധിക്കുന്ന പ്രത്യക്ഷനികുതികൾ (ആദായനികുതി, കമ്പനി നികുതി, സ്വത്തുനികുതി തുടങ്ങിയവ) ഗണ്യമായികുറച്ചുകൊണ്ടുവരികയാണ്‌. എന്നാൽ, എല്ലാ വിഭാഗത്തിലും പെട്ട പ്രത്യേകിച്ചും കമ്പോളത്തിൽ നിന്ന്‌ സാധനങ്ങൾ വാങ്ങുന്ന സാധാരണ ജനങ്ങളെയെല്ലാം ബാധിക്കുന്ന പരോക്ഷനികുതി (വിൽപനനികുതി, എക്‌സൈസ്‌ നികുതി തുടങ്ങിയവ) നിരക്കുകൾ വർധിപ്പിക്കുകയുമാണ്‌. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വസ്‌തുക്കളിൽ ചുമത്തുന്ന എക്‌സൈസ്‌ തീരുവ ഉയർത്തുമ്പോൾ ഇറക്കുമതി വസ്‌തുക്കൾക്ക്‌ നല്‌കേണ്ട ചുങ്കം കുറക്കുന്നു. ആദ്യത്തേത്‌ തദ്ദേശീയ ഉൽപന്നങ്ങളുടെ വിലവർധനക്കും രണ്ടാമത്തേത്‌ വിദേശ ഉൽപന്നങ്ങളുടെ വിലക്കുറവിനും ഇടയാക്കും.

പ്രത്യക്ഷ നികുതി നിരക്ക്‌ കുറയുന്നതോടെ പണക്കാർക്ക്‌ തന്നിഷ്‌ടപ്രകാരം ഉപയോഗിക്കാവുന്ന കയ്യിരിപ്പ്‌ പണം കൂടുന്നു. ഇന്ത്യയുടെ മൊത്തം വരുമാനത്തിൽ പ്രത്യക്ഷനികുതിയിൽനിന്നുള്ള വിഹിതം കുറഞ്ഞു വരികയാണ്‌. ആഗോളവൽകരണത്തിന്റെ നേട്ടം അനുഭവിക്കുന്ന ധനികരുടെ വരുമാനം വർധിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന്‌ സർക്കാരിലേക്ക്‌ നികുതിയായി കൊടുക്കുന്ന വിഹിതം കുറയുന്നു. ദരിദ്രർക്കാണെങ്കിൽ സ്വന്തം വരുമാനം കുറയുന്നു. പരോക്ഷനികുതികൾ വർധിക്കുന്നത്‌ കാരണം കുറഞ്ഞ വരുമാനത്തിൽനിന്ന്‌ പോലും സർക്കാരിലേക്ക്‌ ഒടുക്കേണ്ട അനുപാതം കൂടുന്നു. മാത്രമല്ല, പരോക്ഷനികുതികൾ വർധിക്കുന്നതുമൂലം പൊതു വിലനിരക്ക്‌ പിന്നെയും വർധിക്കുന്നു. ഇത്‌ ദരിദ്രവൽക്കരണത്തിന്ന്‌ വീണ്ടും ആക്കം കൂട്ടുന്നു.

സർക്കാരിന്റെ മറ്റൊരു വരുമാനമാർഗ്ഗം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനമാണ്‌. ലാഭത്തിലുള്ള കമ്പനികൾ ഓരോന്നായി വിറ്റു തുടങ്ങിയതോടെ അവയും വൻകിട മുതലാളിമാർ കൈക്കലാക്കിവരികയാണ്‌.

ഇന്ത്യയിലേക്ക്‌ വരുന്ന വിദേശ നിക്ഷേപത്തിന്റെ അളവ്‌ വർധിപ്പിക്കാൻ സർക്കാർ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും ഇങ്ങോട്ടുവരുന്ന വിദേശപ്പണത്തിൽ ഏറിയപങ്കും ഓഹരിവിപണിയിലെ ചൂതാട്ടത്തിന്നായാണ്‌ ഉപയോഗിക്കുന്നത്‌. വിദേശപണം തൊഴിലും വരുമാനവും ഉൽപ്പാദനവും വർധിപ്പിക്കുന്ന പ്രത്യക്ഷ മുതൽ മുടക്കായി മാറുന്നില്ല. രാജ്യത്തിന്റെ മൊത്തം വികസനത്തിന്‌ സഹായിക്കുന്നില്ല. ഓഹരി വിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ചാണ്‌ വിദേശപണത്തിന്റെ വരവും പോക്കും. അതുകൊണ്ട്‌തന്നെ ഇതൊരു ശാശ്വത വരുമാന മാർഗമല്ല.

നമ്മുടെ ധനകാര്യ സ്ഥാപനങ്ങളെല്ലാം കാര്യശേഷിയുടെ പേരിൽ പൊതുവിപണിയിൽ മത്സരിക്കാൻ ചുമതലപ്പെട്ടിരിക്കയാണ്‌. അവക്കുള്ള സർക്കാർ പിൻബലം ഇല്ലാതാവുന്നു. പകരം, വിപണിയിൽ മത്സരിച്ചും ഓഹരികമ്പോളത്തിൽ പങ്കാളിയായും സ്വന്തം നിലനിൽപിനു വേണ്ടിയുള്ള വരുമാനം കണ്ടെത്തണമെന്നതാണ്‌ പുതിയ രീതി.

ഈ പശ്ചാത്തലത്തിൽവേണം ഇൻഷുറൻസ്‌, ബാങ്കിങ്‌ രംഗങ്ങളിലെ മാറ്റങ്ങളെ വിലയിരുത്തുന്നത്‌.

ഇനഞഷുറൻസ് സ്വകാര്യവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ

1956ലാണ്‌ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (LIC) സർക്കാർ നിയന്ത്രണത്തിൽ നിലവിൽ വന്നത്‌. അഞ്ച്‌ കോടി രൂപയായിരുന്നു സർക്കാർ മുതൽ മുടക്ക്‌. ജനറൽ ഇൻഷുറൻസ്‌ കോർപറേഷൻ (GIC) 1972ൽ ഉണ്ടായി. 21.6 കോടി രൂപയായിരുന്നു മൂലധനം. അത്ഭുതകരമായ രീതിയിലാണ്‌ ഈ രണ്ട്‌ പൊതു മേഖലാ സ്ഥാപനങ്ങളും വളർന്നത്‌. എൽ.ഐ.സി.യുടെ ഇപ്പോഴത്തെ ആസ്‌തി 1,38,764 കോടി രൂപയും ജി.ഐ.സിയുടേത്‌ 44,000 കോടി രൂപയുമാണ്‌. ഈ സ്ഥാപനങ്ങൾ രണ്ട്‌ ലക്ഷം കോടി രൂപയോളം വിവിധ ഇനങ്ങളിലായി (നികുതി, ലാഭവിഹിതം, പഞ്ചവൽസര പദ്ധതികളുടെ നടത്തിപ്പ്‌, സർക്കാർ കടപത്രങ്ങൾ വാങ്ങിക്കൽ എന്നിങ്ങനെ) കേന്ദ്രസർക്കാറിന്‌ ഇതിനകം നൽകിക്കഴിഞ്ഞു. എന്നിട്ടും കാര്യശേഷിയില്ലായ്‌മയുടെ പേരിൽ ഇൻഷുറൻസ്‌ മേഖല സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻഷുറൻസ്‌ ബിൽ ലോകസഭ പാസാക്കുകയുണ്ടായി. അമേരിക്ക അതിന്റെ കരിനിയമങ്ങളിൽ ഒന്നായ 'സൂപ്പർ 301' പ്രയോഗി ച്ചാണ്‌ ഇൻഷൂറൻസ്‌ മേഖല സ്വകാര്യവൽക്കരിക്കാൻ ഇന്ത്യയോട്‌ ആവശ്യപ്പെട്ടത്‌. ഗാട്ട്‌ ഉടമ്പടിയെ തുടർന്നായിരുന്നു ഈ സമ്മർദം.

എൽ.ഐ.സി.യുടെ സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദരിദ്ര വൽക്കരണപ്രക്രിയയെ എങ്ങനെ സ്വാധീനിക്കും എന്നറിയണമെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഏതാനും കാര്യങ്ങൾ പരിശോധിക്കണം. എൽ.ഐ.സിയുടെ പ്രധാന പ്രവർത്തനരംഗം ഗ്രാമീണ മേഖലയാണ്‌. മൊത്തം പോളിസിയിൽ 55 ശതമാനവും ഇൻഷൂർ തുകയിൽ 47 ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നാണ്‌. എൽ.ഐ.സി.യുടെ നിക്ഷേപത്തിൽ 80%വും സാമൂഹ്യ വികസന പ്രവർത്തനവുമായി ബന്ധപ്പട്ടതാണ്‌. (പട്ടിക 7 കാണുക) വിവിധ ഇനങ്ങളിലായി കേന്ദ്രസർ ക്കാരിന്‌ കൊടുക്കുന്ന തുക മാറ്റിയാൽ ബാക്കിയെല്ലാം തന്നെ ഗ്രാമീണ ഭവന നിർമാണം, കുടിവെള്ള വിതരണം, വൈദ്യുതീകരണം, ഗതാഗതം തുടങ്ങിയ ആവശ്യങ്ങൾക്കാണ്‌. വിവിധ തരത്തിലുള്ള സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ്‌, ഗ്രൂപ്പ്‌ ഇൻഷുറൻസ്‌ എന്നിവയിലൂടെ എൽ.ഐ.സി ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ വലിയതോതിലുള്ള ആശ്വാസങ്ങളാണ്‌ നൽകുന്നത്‌.

പട്ടിക 7 വികസന പ്രവർത്തനങ്ങളിൽ എൽ.ഐ.സി. സഹായം (31-3-99 വെച്ച്‌) മേഖല തുക സ്വീകരിക്കുന്നത്‌ കോടിരൂപ ഭവനനിർമാണം 14207 സംസ്ഥാന സർക്കാരുകൾ, സഹകരണ സ്ഥാപനങ്ങൾ, HFDC,HUDCO, NHB, LIC ഭവന നിർമാണ ബാങ്ക്‌ കുടിവെള്ള വിതരണം 2508 23 സംസ്ഥാനങ്ങൾ, ചണ്‌ഡീഗഡ്‌ & ശുചിത്വം കേന്ദ്ര ഭരണ പ്രദേശം, 507 ജില്ലാ പഞ്ചായത്തുകൾ വൈദ്യുതീകരണം 11392 സംസ്ഥാന വൈദ്യുതി ബോർഡുകൾ, ഊർജ കോർപറേഷനുകൾ ഗതാഗതം 671 സംസ്ഥാന റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ സഹകരണ വ്യവസായ എസ്റ്റേറ്റുകൾ 45 സഹകരണ സ്ഥാപനങ്ങൾ പഞ്ചസാര ഉൽപാദന സഹകരണസംഘം 37 സഹകരണ സ്ഥാപനങ്ങൾ വ്യവസായ വായ്‌പ 6615 സംസ്ഥാന സർക്കാറുകൾ, വ്യവസായ കോർപറേഷനുകൾ വ്യവസായ സംസ്ഥാന സർക്കാറുകൾ, കടപ്പത്രങ്ങൾ 20242 വ്യവസായ കോർപറേഷനുകൾ കേന്ദ്രസർക്കാർ കേന്ദ്രസർക്കാരും അതിന്റെ കടപ്പത്രങ്ങൾ 56185 കീഴിലുള്ള വിവിധ ഏജൻസികളും

ഇൻഷൂറൻസ്‌ രംഗം സ്വകാര്യവൽക്കരിക്കു ന്നതിലൂടെ കൂടുതൽ സ്വകാര്യ കമ്പനികൾ ഈ രംഗത്ത്‌ കടന്നു വരും. ഉദാഹരണത്തിന്‌ ടാറ്റാ കമ്പനിയും ഒരു വിദേശ കമ്പനിയും ചേർന്ന്‌ ഇപ്പോൾതന്നെ ഇൻഷുറൻസ്‌ രംഗത്തേ ക്ക്‌ വരാൻ തയാറായിരി ക്കയാണ്‌. സ്വകാര്യ കമ്പ നികൾ പ്രീമിയം കുറക്കാ നും ബോണസ്‌ വർധിപ്പി ക്കാനും കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും തയ്യാറാകും. പ്രീമിയം വഴി കിട്ടുന്ന തുക അവരുടെ തന്നെ കമ്പനികളിൽ നിക്ഷേപിച്ചും, ഓഹരിക്കച്ചവടം നടത്തിയും കൂടുതൽ ലാഭമുണ്ടാക്കാൻ അവർക്ക്‌ അവസരവുമുണ്ട്‌.

എൽ.ഐ.സി.യുടെ 80% നിക്ഷേപവും വലിയ ലാഭത്തെ ലക്ഷ്യമാക്കി യുള്ളതല്ല. അതുകൊണ്ട്‌ തന്നെ സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുമ്പോൾ എൽ.ഐ.സിക്കും കൂടുതൽ ലാഭത്തിന്‌ വേണ്ടി അവരുടെ വരുമാനം ഉപയോഗിക്കേണ്ടതായി വരും. ഇങ്ങനെ വരുമ്പോൾ ഇപ്പോൾ ഗ്രാമവികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും പദ്ധതി ചെലവിനും മറ്റും എൽ.ഐ.സി. ചെലവാക്കുന്ന പണം തുടർന്ന്‌ നൽകാൻ കഴിയാതാവും. മത്സരത്തിൽ പിടിച്ചു നിൽക്കാനും സ്വന്തം നിലനിൽപിനും വേണ്ടി ശ്രമിക്കുന്ന ഒരു എൽ.ഐ.സി. ആയിരിക്കും പിന്നീടുണ്ടാവുന്നത്‌. ഇത്‌ സാമൂഹ്യമായ ഒട്ടേറെ പിന്നോട്ടടികൾക്ക്‌ ഇടയാക്കും. ഒപ്പം ദരിദ്രവൽക്കരണത്തിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യും.

ബാങ്കിങ് രംഗം

ബാങ്കിങ്‌ രംഗത്തായാലും ഈ ധനിക പക്ഷപാത സമീപനം പ്രകടമാണ്‌. പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, സ്വകാര്യബാങ്കുകൾ കൂടുതലായി ആരംഭിക്കാനുള്ള ശ്രമം, വിദേശ ബാങ്കുകൾക്ക്‌ നിർബാധം കടന്നു വരാനും അടച്ചു പൂട്ടാനുമുള്ള സൗകര്യം, ബാങ്കിങ്ങ്‌ നിയമങ്ങളെ മറികടക്കാൻ സ്വകാര്യ - വിദേശ ബാങ്കുകൾക്കുള്ള അനുമതി, ഗ്രാമീണ ബാങ്കിങ്‌ മേഖലയോടുള്ള അവഗണന, മുൻഗണനാ വായ്‌പ ഇല്ലാതാ ക്കാനുള്ള നീക്കം, ഓഹരിക്കച്ചവടത്തിനായി ബാങ്കുകളെ പ്രോത്സാഹിപ്പി ക്കുന്ന സ്ഥിതി എന്നീ നടപടികളിലൊക്കെ ഈ ധനികപക്ഷ സമീപനം പ്രകടമാണ്‌.

വൻകിട മുതലാളിമാർ തിരിച്ചു നൽകാത്ത വായ്‌പ ഏതാണ്ട്‌ 60,000 കോടി രൂപ വരുമത്രേ. ഇത്‌ പിരിച്ചെടുക്കുന്നതി ന്‌ പകരം എഴുതിത്ത ള്ളാനുള്ള നടപടി വരു ന്നു.

പാവപ്പെട്ട ജനങ്ങൾക്ക്‌ നൽകിയിരുന്ന മുൻ ഗണനാ വായ്‌പകൾ (കൃഷി, സ്വയം തൊഴിൽ, വനിതാ വികസനം, മറ്റ്‌ ദാരിദ്ര്യ നിർമാർജന പ്രവർത്തനം എന്നിങ്ങനെ) കുറഞ്ഞു വരുന്നു എന്നത്‌ മാത്രമല്ല, മുൻഗണനാ വായ്‌പയുടെ അർഥത്തിൽതന്നെ മാറ്റം വരുത്തിയിരിക്കുന്നു. മുമ്പ്‌ മുൻഗണനാ വായ്‌പകൾക്കുണ്ടായിരുന്ന പ്രസക്തിയും പ്രാധാന്യവും ഇന്നില്ല. കാരണം ഗ്രാമവികസനത്തെ സഹായി ക്കുന്ന കേന്ദ്ര ഏജൻസികൾക്ക്‌ ബാങ്കുകൾ നൽകുന്ന വായ്‌പയോ അവയുടെ കടപ്പത്രം വാങ്ങലോ മുൻഗണനാ വായ്‌പയായി പരിഗണിക്കും. ഉദാഹരണത്തിന്‌ പാവപ്പെട്ടവർക്ക്‌ വീട്‌ വെക്കാൻ പണം കടം കൊടുക്കു ന്നതിന്‌ പകരം ദേശീയ ഭവനനിർമാണ ബോർഡിന്‌ മൊത്തമായി ഒരു തുക നൽകിയാൽമതി. അത്‌ നൽകുന്ന ബാങ്കിന്റെ കണക്കിൽ മുൻഗണനാ വായ്‌പയായി പരിഗണിക്കും. ദേശീയ ഭവനനിർമാണ ബോർഡിൽ നിന്ന്‌ പാവപ്പെട്ടവർക്ക്‌ എത്രമാത്രം വീടുകിട്ടും എന്നത്‌ പരിഗണിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങൾ നേരിട്ട്‌ വായ്‌പ കൊടുക്കുന്നില്ലെന്നതും പ്രശ്‌നമാണ്‌.

മാധ്യമങ്ങളുടെ പങ്ക്

പത്രമാസികകളിലും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലും വലിയൊരു ഭാഗം ഇന്ന്‌ സമ്പന്നരുടെ നിയന്ത്രണത്തിലാണ്‌. അതുകൊണ്ട്‌ തന്നെ മാധ്യമങ്ങളുടെ താൽപര്യം ആഗോളവൽക്കരണ പ്രക്രിയയുടെ പ്രചരണമായിത്തീരുന്നു. ആഗോളവൽക്കരണം എല്ലാ അർഥത്തിലും ഒരു വിപണിവൽക്കരണമാണ്‌. ലാഭത്തിന്‌ വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങൾ ലാഭം വർധിപ്പിക്കാനായി പരസ്യത്തിലും വാർത്തകളുടെ ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഫലത്തിൽ അവ പണക്കാരുടെയും കമ്പോളത്തിന്റെയും താൽപര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധികളായിത്തീരുന്നു.

ആഗോളവൽക്കരണത്തിനു കീഴിൽ വാർത്തകളും പരസ്യങ്ങളും ഉൽപന്നങ്ങൾ മാത്രമാണ്‌. ജനങ്ങളുടെ മനസ്സും രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളുമെല്ലാം മാധ്യമങ്ങൾക്ക്‌ പ്രചരിപ്പി ക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ്‌. സംസ്‌കാരത്തിന്റെ കമ്പോളം വികസിപ്പിക്കാനുള്ള ശ്രമമാണ്‌ മാധ്യമങ്ങളിൽ നടക്കുന്നത്‌. വിപണിയുമായി സമരസപ്പെടാനുള്ള മാനസികാവസ്ഥ (Market Friendly Approach) ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ്‌ മാധ്യമങ്ങളുടെ ദൗത്യം. മനുഷ്യ മനസ്സിനെ വിപണിയുമായി താദാത്മ്യപെടുത്തുന്നതിനുള്ള ഉപാധികളായി മാധ്യമങ്ങൾ ഇന്ന്‌ പ്രവർത്തിക്കുന്നു. വിപണിവൽക്കരണം ചെറുക്കപ്പെടേ ണ്ടതല്ലെന്നും അത്‌ അനിവാര്യമായ മാറ്റമാണെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ കമ്പോള സംസ്‌കാരത്തിന്‌ കീഴ്‌പെടാൻ മനുഷ്യമനസ്സുകളെ പരോക്ഷമായി പ്രേരിപ്പിക്കുകയാണ്‌. ഒരുതരം മാനസികമായ അടിമത്തം ശക്തിപ്പെടുത്താൻ വേണ്ട മധ്യവർത്തികളായി മാധ്യമങ്ങൾ പ്രവർത്തി ക്കുന്നു.

ആഗോളവൽക്കരണത്തിനെതിരെ എന്തൊക്കെ ചെയ്യാം?

ആഗോളവൽക്കരണ പ്രക്രിയ ചെറുക്കപ്പെടേണ്ടതും ചെറുക്കപ്പെടാവുന്ന തുമാണെന്ന ബോധ്യപ്പെടലാണ്‌ പ്രധാനം. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യ ഭരിക്കുമ്പോൾ അതിനെ അനുകൂലിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ല എന്ന്‌ ഭൂരിഭാഗം ഇന്ത്യക്കാർ തീരുമാനിച്ചിരുന്നെങ്കിൽ സ്വാതന്ത്ര്യസമരം നടക്കുകയോ സ്വതന്ത്ര ഇന്ത്യ രൂപപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഇന്ത്യ ഭരിക്കപ്പെടണമെന്ന താൽപര്യം ബ്രിട്ടീഷുകാർക്ക്‌ മാത്രമല്ല ചില ഇന്ത്യക്കാർക്കും ഉണ്ടായിരുന്നതിനാലാണ്‌ സ്വാതന്ത്ര്യസമരം അനിവാര്യ മായത്‌. അതുപോലെ ആഗോള വൽക്കരണ പ്രക്രി യ നടപ്പാക്കണമെന്ന താൽ പര്യം അതിന്റെ നേട്ടങ്ങൾ അനുഭവിക്കുന്ന പത്തിരു പത്‌ ശതമാനം വരുന്ന ധനികർക്കുള്ളതുകൊണ്ടാണ്‌ അതിനെതിരായ സമരത്തിന്‌ ശക്തമായ തയ്യാറെടുപ്പുകൾ വേണ്ടിവരുന്നത്‌.

ആഗോളവൽക്കരണ ത്തിനെതിരായ ചെറുത്തു നിൽപിനും അതിന്റെ പ്രത്യാ ഘാതങ്ങൾ പോലെ വ്യത്യ സ്ഥ തലങ്ങളുണ്ട്‌. രാഷ്‌ട്രീ യം, സാമ്പത്തികം , സാംസ്‌ കാരികം എന്നിങ്ങനെ. ഏത്‌ രംഗത്തായാലും ആഗോ ളവൽക്കരണത്തെ ജനകീയ മായി ചെറു ക്കാൻ കഴിയുമെന്നും ജനകീ യമായ ബദൽ സാധ്യതകൾ ഉണ്ടെന്നും ബോധ്യപ്പെടണം. ബദലുകൾ ഒന്നും ഇല്ല (There Is No Alternative- TINA) എന്നതിന്‌ പകരം ജനകീയ ബദലുകൾ (There Is Peopls' Alternative - TIPA) തീർച്ചയായും ഉണ്ടെന്നും അത്‌ സാധ്യമാണെന്നും ജനങ്ങൾക്ക്‌ ബോധ്യം വരണം. അതിനുള്ള രാഷ്‌ട്രീയ മായ ബോധവൽക്കരണമാണ്‌ ആദ്യം നടക്കേണ്ടത്‌.

ആഗോളവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്‌ എന്നത്‌ ശക്തമായ രാഷ്‌ട്രീയ സമരമാണ്‌. അത്‌ കീഴട ങ്ങലിൽ നിന്ന്‌ വില പേശലിലേക്കുള്ള സമരമാണ്‌. വില പേശാൻ കഴിയണ മെങ്കിൽ ഓരോ രാജ്യത്തിനും, ഓരോ ജനസമൂഹത്തിനും അതിന്റെ ശക്തി ദൗർബല്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിന്‌ സഹായകമായ ഒരു കണക്കെടുക്കൽ നടക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ ഇന്ത്യയിലാണെങ്കിൽ ആൾശേഷി, അസംസ്‌കൃത വിഭവ സാധ്യത, കയറ്റുമതി സാധ്യത, ഇറക്കുമതി ചെയ്യേണ്ടവ, മറ്റ്‌ രാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യങ്ങൾ, ശാസ്‌ത്ര സാങ്കേതിക കഴിവുകൾ, കാർഷിക - വ്യാവസായിക സംവിധാനം എന്നിവ യൊക്കെ കണക്കിലെടുത്ത്‌ പോരാ യ്‌മകൾ പരിഹരിക്കാനും വില പേശാനും കഴിയണം.

ധനിക രാജ്യങ്ങളുടെയും ലോക ബാങ്ക്‌ - നാണയനിധി - WTO കൂട്ടുകെട്ടിന്റെയും കടന്നാക്രമണങ്ങൾ ക്കെതിരെ ശക്തമായ രാഷ്‌ട്രീയ സമരങ്ങൾ വേണം. രാഷ്‌ട്രീയ പാർട്ടികൾ, തൊഴിൽ സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയൊക്കെ രാജ്യത്തിന്റെ സ്വാശ്രയത്വം എന്ന പൊതു ലക്ഷ്യത്തിന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കണം. ഇതിന്‌ സഹായകമായ ജനകീയ ചർച്ചകൾ വ്യാപകമാവണം.

ആഗോളവൽക്കരണത്തിന്റെ ഭീഷണിക്കെതിരെ ലോകത്താകെ പ്രതിഷേധവും സമരവും ശക്തിപ്പടുന്നു എന്നത്‌ സ്വാഗതാർഹമാണ്‌. ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ WTOവിന്റെ സിയാറ്റിൽ സമ്മേളനം അലസിപ്പിരിയുകയായിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, ജനാധിപത്യം എന്നിവ സംരക്ഷിക്കണമെന്നും WTOവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ആഗോളവൽക്കരണത്തിനെതിരെ ലോകത്താകെ സമരം ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്‌.

ഇന്ത്യയിൽതന്നെ അഖിലേന്ത്യാ പണിമുടക്കുകളടക്കം ശക്തമായ സമര പരിപാടികൾ തൊഴിലാളി സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും നടത്തി. ഇവയൊക്കെ വലിയ വിജയമായിരുന്നു എന്നതും പ്രതീക്ഷക്ക്‌ വകനൽകുന്നു.

ആഗോളവൽക്കരണം പ്രധാനമായും ഒരു രാഷ്‌ട്രീയ - സാമ്പത്തിക പ്രവർത്തനമാണ്‌. അതുകൊണ്ട്‌ തന്നെ ഈ രംഗ ങ്ങളിൽ താഴെ പറയുന്ന ആവശ്യങ്ങൾക്കായുള്ള സമരങ്ങൾ ആണ്‌ ഇന്ന്‌ അനിവാര്യമായിട്ടുള്ളത്‌.

1. ഭൂ പരിഷ്‌കരണം

2 അധികാര വികേന്ദ്രീകരണം

3 പങ്കാളിത്ത ജനാധിപത്യം

4 പ്രാദേശിക ഉൽപാദന വിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ

5 പകരം ഉൽപ്പന്നങ്ങൾ ഉള്ള രംഗങ്ങളിൽ ബഹുരാഷ്‌ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കൽ

6 സേവന രംഗങ്ങളിൽ കൂടുതൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകൽ

ഭൂമിയിലുള്ള ഉടമസ്ഥാവകാശം പുനർവിതരണം ചെയ്യേണ്ടത്‌ ഉൽപാദന വർധനവിന്നും, വരുമാനത്തിന്റെ നീതിപൂർവമായ വിതരണത്തിനും തദ്ദേശീയ വിപണിയുടെ വികാസത്തിനും വ്യാവസായിക - സേവന മേഖലകളുടെ വളർച്ചക്കും അത്യന്താപേക്ഷിതമാണ്‌. അതു കൊണ്ട്‌ തന്നെ സമഗ്രമായ ഭൂ പരിഷ്‌കരണം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന്നും അവരിൽ ശുഭാപ്‌തിവിശ്വാസം വർധിപ്പി ക്കുന്നതിന്നും അനിവാര്യമാണ്‌.

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ ആസൂത്രിതമായി വിനിയോഗിക്കാനും ഉപയോഗി ക്കാനും പ്രാദേശികമായി തന്നെ കഴിയേണ്ടതുണ്ട്‌. വികസന പ്രവർ ത്തനങ്ങൾ രൂപപ്പെടുത്തുന്ന തിന്നും നടപ്പാക്കുന്നതിന്നും ജനങ്ങൾക്ക്‌ കഴിവും അറിവും സാധ്യതയും അവസരവും ഉണ്ടാവണം. ഇതിന്‌ അധികാര വികേന്ദ്രീകരണം അതിന്റെ പൂർണ അർഥത്തിൽ നടക്കണം. പ്രാദേശിക ഭരണസംവിധാനങ്ങൾക്ക്‌ ഭരണപരവും ധനപരവുമായ കൂടുതൽ അധികാരങ്ങൾ നൽകണം.

ഇവിടെയാണ്‌ കേരളത്തിൽ നടക്കുന്ന ജനകീയാസൂത്രണത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം. വികേന്ദ്രീ കരണം ഇന്ന്‌ ലോക ബാങ്കി ന്റെയും നാണയനിധിയുടെയും ആയുധമാണ്‌. അവരാകട്ടെ എല്ലാ രംഗത്തും സർക്കാർ ഇടപെടൽ കുറച്ചുകൊണ്ട്‌ വിദേശ ഏജൻസികളിൽ നിന്ന്‌ പണം പറ്റുന്ന സന്നദ്ധ സംഘങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കയാണ്‌. പ്രാദേശിക ജനകീയ കൂട്ടായ്‌മകളെ പോലും ലോകബാങ്ക്‌ സ്വകാര്യ സംരഭങ്ങളായാണ്‌ കാണുന്നത്‌. ജനകീയാസൂത്രണത്തിൽ സർക്കാർ ഇടപെടൽ വർധിക്കുകയാണ്‌. പഞ്ചായത്തുകൾ സർക്കാരുകളായി മാറണം.

ജനാധിപത്യത്തെ കൂടുതൽ സാർഥകമാക്കാനും ഭരണ പ്രക്രി യയിൽ ജനങ്ങളുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയണം. ഇതിനായി സൂക്ഷ്‌മ തലത്തിലുള്ള ജനകീയ സംവിധാ നങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ശക്തിപ്പെടു ത്തണം. ഗ്രാമസഭകൾ, അയൽക്കു ട്ടങ്ങൾ, ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾ, പഞ്ചായത്ത്‌ വികസന സമിതികൾ എന്നിവക്കൊക്കെ ഈ രംഗത്ത്‌ ഏറെ പ്രവർത്തിക്കാൻ കഴിയും.

ആഗോളവൽക്കരണത്തിലൂടെ ജനജീവിതത്തിന്റെ എല്ലാ തലങ്ങളേയും സ്‌പർശിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുകയാണ്‌. ലോകം പഴയതല്ലാതാ യിരിക്കുന്നു. പഴയതിലേക്ക്‌ തിരിച്ച്‌ പോകാനും കഴിയില്ല. പുതിയ മാറ്റങ്ങളിൽ പ്രത്യേകിച്ചും ശാസ്‌ത്ര - സാങ്കേതിക രംഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മാനവരാശിയുടെ ഉന്നതിക്കായി പ്രയോഗിക്കാൻ കഴിയുന്ന ഒട്ടേറെ സാധ്യതകൾ അടങ്ങിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളാണ്‌. വിവരവിനിമയം, കംപ്യൂട്ടർ, ജനിതകംതുടങ്ങിയ രംഗങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സാങ്കേതിക വിദ്യകളെല്ലാം തന്നെ കൂടുതൽ വികേന്ദ്രീകൃത സാധ്യതകളുള്ളതും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക്‌ നന്നായി പ്രയോജനപ്പെടുത്താവുന്നതുമാണ്‌.

ജൈവവൈവിധ്യം കൂടുതലുള്ള ഇന്ത്യക്ക്‌ ജൈവ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനുള്ള സാധ്യതകൾ ഏറെയാണ്‌. മനുഷ്യവിഭവം കൂടുതലുള്ളതിനാൽ വിവര വിനിമയ രംഗത്തും, കംപ്യൂട്ടർ രംഗത്തും തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയും. ഇത്തരം സാങ്കേതികവിദ്യ മനുഷ്യ സമൂഹത്തിന്റെ പൊതുസ്വത്താണ്‌. പക്ഷെ, അതിൻമേലുള്ള ആഗോള നിയന്ത്രണങ്ങളും, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും അറിവിനെ സ്വകാര്യസ്വത്താക്കി നിലനിർത്തുന്നതും, ഉൽപന്നമാക്കി പ്രചരിപ്പിക്കുന്നതും ആണ്‌. പുതിയ സാങ്കേതിക വിദ്യകളുടെമേൽ കൊണ്ടു വരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി അതിന്റെ ഉപയോഗം കൂടുതൽ ജനോ പകാരപ്രദമാക്കാനും സാർവത്രി കമാക്കാനും കഴിയണം. അതേ സമയം, ഇത്തരം സാങ്കേതിക വിദ്യകളെ ഏറ്റവും അനുയോജ്യമായ തലങ്ങളിൽ പ്രയോജനപ്പെടുത്തുന്ന തിനും വേണ്ട നയരൂപീക രണം നടക്കണം.

പുതിയ സാങ്കേതിക വിദ്യകളെ ആഗേളവൽകരണത്തിന്റെ ഉൽപന്ന ങ്ങളായല്ല, മറിച്ച്‌ ശാസ്‌ത്ര- സാങ്കേതിക വിദ്യകളുടെ സ്വാഭാവിക വളർച്ചയായാണ്‌ കാണേണ്ടത്‌. അതിന്റെ ഉപയോഗത്തിലും മറ്റേതൊരു സാങ്കേതിക വിദ്യയേയും പോലെ നേട്ടകോട്ടങ്ങൾ ഉണ്ടാവുക സാധാരണമാണ്‌. നേട്ടങ്ങളെ പരമാവധി യാക്കാനുള്ള സ്വതന്ത്രവും ആസൂത്രിതവും ശാസ്‌ത്രീയവുമായ വിന്യാസമാണ്‌ പ്രധാനം. സാങ്കേതിക വിദ്യകൾക്ക്‌ മാത്രം ഒരു പ്രത്യേകസ്ഥാനമില്ല. ലോക - രാഷ്‌ട്രീയ - സാമ്പത്തിക മാറ്റങ്ങൾക്ക്‌ കീഴ്‌പെട്ടാണ്‌ ഇവയും പ്രവർത്തിക്കുന്നത്‌. അതിനാൽ ഈ രംഗത്തും ശക്തമായ സമരം അനിവാര്യമാണ്‌.

പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്തി ചെറുകിട അടിസ്ഥാന ത്തിൽ ഉൽപാദന സംരംഭങ്ങൾ ആരംഭിക്കാനും പ്രദേശികമായിതന്നെ വിതരണം ചെയ്യാനും കഴിയണം. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന മാനസിക വളർച്ചയും രാഷ്‌ട്രീയ പക്വതയും ജനങ്ങളിൽ വളർത്താൻ കഴിയണം. ഇതൊരു മാനസിക വളർച്ചയുടെ പ്രശ്‌നമാണ്‌. ചെറുത്‌ സുന്ദരം മാത്രമല്ല, കുറെ ചെറുതുകൾ ചേർന്നാൽ അത്‌ ശക്തവു മാണെന്ന്‌ തെളിയിക്കണം. ഇതിന്റെ ഭാഗമായി പ്രാദേശി കമായി ബദൽ ഉൽപന്നങ്ങൾ ലഭ്യമാകുന്നിടത്തോളം വിദേശ ബഹുരാഷ്‌ട്ര ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളെ തയ്യാറാക്കണം. ഇവി ടെയെല്ലാം കമ്പോളസംസ്‌കാരത്തിനെതിരായതും, അതിനെ ചെറുക്കുന്നതുമായ മാനസികാവ സ്ഥയിലേക്ക്‌ ജനങ്ങളെ ഉയർത്താൻ വേണ്ട പ്രവർത്തനങ്ങൾക്ക്‌ രാഷ്‌ട്രീയ പാർട്ടികൾ തന്നെ നേതൃത്വം നൽകണം.

പ്രദേശിക ഉൽപാദന-വിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നത്‌ വലിയൊരു രാഷ്‌ട്രീയ സമരത്തിന്റെ ഭാഗമാണ്‌. ആഗോള പരാശ്രയത്തിൽ നിന്ന്‌ പ്രാദേശിക പരസ്‌പരാശ്രയത്തിലേക്കുള്ള ഈ രാഷ്‌ട്രീയ ദർശനത്തിന്‌ കുറെക്കൂടി ഉയർന്ന മറ്റൊരു തലം കൂടിയുണ്ട്‌.

സാംസ്കാരിക രംഗത്തെ ഊന്നൽ താഴെ പറയുന്നതിലാവണം

a. തനത്‌ സാംസ്‌കാരിക രൂപങ്ങളുടെ സംരക്ഷണം.

b. ജനകീയമായ ബദൽ ആശയ പ്രചരണ രൂപങ്ങൾ വളർത്തുക

c. നാടൻ കലകൾ, കളികൾ എന്നിവയുടെ സംരക്ഷണം.

d. പുതിയൊരു മാനസികാവബോധത്തിലേക്ക്‌ ജനങ്ങളെ ഉയർത്താനുള്ള ബോധവൽകരണം.

കലാ-സാംസ്‌കാരിക രംഗം ഇന്ന്‌ പൂർണ്ണമായും കച്ചവടമാണ്‌. ദേശീയമായ ഔന്നത്യങ്ങളും, കളികളോടുള്ള കൂറും നഷ്‌ടപ്പെട്ട്‌ ഇന്ന്‌ എവിടെയും കോഴയും, പാരിതോഷികവും, പണവും മാത്രമാണ്‌ ചർച്ച. മത്സര വേദികൾ പണക്കാർ പങ്കിട്ടെടുക്കുകയാണ്‌. കലാപരിപാടികളുടെ അവതരണം പോലും താങ്ങാൻ കഴിയാത്തതാകുന്നു. ചെലവ്‌ കുറഞ്ഞതും പ്രാദേശിക പ്രസക്തവുമായ കലാ രൂപങ്ങൾ അറിഞ്ഞോ അറിയാതെയോ സ്‌കൂൾ മത്സര വേദികൾ നിന്ന്‌ പോലും അപ്രത്യക്ഷമാവുന്നു.

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ മനുഷ്യനിലെ സ്വാർത്ഥതയും പരാർത്ഥതയും ഒരേ സമയം നിലനിൽക്കുന്നു. ഇത്‌ മനുഷ്യ സ്വഭാവത്തിന്റെ വൈരുദ്ധ്യാത്മകതയാണ്‌. ആഗോളവൽകരണം സൃഷ്‌ടിക്കുന്ന കമ്പോള പ്രധാനമായ സംസ്‌കാരം മനുഷ്യനിലെ സ്വാർത്ഥതയെ വളർത്താനാണ്‌ കൂടുതൽ അവസരം നൽകുന്നത്‌. ഇതിന്‌ പകരം മനുഷ്യന്റെ പെരുമാറ്റ ത്തിലും ജീവിതത്തിലും പരാർത്ഥതക്ക്‌ മുൻതൂക്കം ലഭിക്കണമെങ്കിൽ സമൂഹം നിർണ്ണയിക്കുന്ന ചില മുൻഗണനാ ക്രമത്തിന്‌ കീഴ്‌പെട്ട്‌ ജീവിക്കു ന്നതിൽ അഭിമാനിക്കാൻ അവന്‌ കഴിയണം.

നമ്മുടെ എല്ലാതരം വിഭവങ്ങളും ആത്യന്തികമായി പരിമിതങ്ങളാണ്‌. അതുകൊണ്ടുതന്നെ എല്ലാവരുടെയും എല്ലാതരം ആവശ്യങ്ങളും എല്ലാ തലത്തിലും പരിഹരിക്കാനും തൃപ്‌തിപ്പെടുത്താനും വേണ്ടത്രവിഭവം നമുക്കില്ല. അതുകൊണ്ട്‌ ഉൽപാദനത്തിനും ഉപഭോഗത്തിനും ഒരു പരിധിയുണ്ട്‌. പരിമിതമായ വിഭവങ്ങൾ ധൂർത്തടിക്കാൻ പണക്കാരെ അനുവദിക്കുകയും ദരിദ്രർ കിട്ടുന്നതു കൊണ്ട്‌ തൃപ്‌തിപ്പെടുകയും ചെയ്യണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. പരിമിതമായ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനായി സമൂഹം കൂട്ടായെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാൻ ഓരോരുത്തരും ബാദ്ധ്യസ്ഥമാ യിരിക്കണം എന്നതാണ്‌. പണം ഉണ്ട്‌ എന്നതു കൊണ്ട്‌മാത്രം ഒരാൾക്ക്‌ എന്തും എത്രയും വാങ്ങാൻ അർഹതയില്ല. ഇതൊരു പരാജയമായല്ല ഉയർന്ന രാഷ്‌ട്രീയ ദർശനത്തിന്റെ പ്രകടിത രൂപമായി ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടണം. ഏതൊരു നടപടിയും വിജയിച്ചോ എന്ന്‌ പരിശോധിക്കുന്നത്‌ സമൂഹത്തിലെ ഏറ്റവും ദരിദ്രന്‌ അതെത്ര മാത്രം നേട്ടമുണ്ടാക്കി എന്ന പരിശോധനയിലൂടെയാവണം എന്ന്‌ ഗാന്ധിജി പറയുകയുണ്ടായി. അതേ പോലെ എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവം പ്രദാനം ചെയ്യുന്ന ഈ ഭൂമി ആരുടെയും അത്യാഗ്രഹത്തിന്‌ തികയില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

ജനകീയതയിലും ജനകീയ കൂട്ടായ്‌മയിലും ജനാധിപത്യത്തിലും അടിയുറച്ച പുതുയൊരു മൂല്യ ബോധത്തിലധിഷ്‌ഠിതമായ രാഷ്‌ട്രീയ സമരം വഴി മാത്രമേ ആഗോളവൽകരണ പ്രക്രിയയെ നേരിടാൻ കഴിയൂ. ഇതിന്ന്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ രാഷ്‌ട്രീയ പാർട്ടികൾ തന്നെ ആവുകയും വേണം.