"തോല്പിച്ചാൽ നിലവാരം കൂടുമോ - വിദ്യാഭ്യാസജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി പഠി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 16: വരി 16:


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
==ജാഥാനേതൃത്വം==
'''ക്യാപ്റ്റൻ'''
ടി.കെ. മീരാഭായി
'''വൈസ് ക്യാപ്റ്റന്മാർ'''
ഡോ. എം.വി. ഗംഗാധരൻ, ജി.സ്റ്റാലിൻ, ജോജി കൂട്ടുമ്മേൽ, പി.ഗോപകുമാർ, കെ. വിനോദ്കുമാർ, പി. സുരേഷ് ബാബു, ലിസി, കെ. മനോഹരൻ, ഡോ. എൻ.ആർ.റസീന, ദീപു ബാലൻ
'''മാനേജർ'''
ബാബു പി.പി.
'''അസി.മാനേജർമാർ'''
പി.എം.വിനോദ്കുമാർ, എ.എം.ബാലകൃഷ്ണൻ
 
'''ക്യാമ്പയിൻ കമ്മിറ്റി കൺവീനർ'''
എം. ദിവാകരൻ

22:08, 11 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് നിലവാരമില്ലെന്ന ആരോപണം ഉന്നയിക്കുന്നവർ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏതെങ്കിലും രീതിയിലുള്ള ഗുണനിലവാര തകർച്ച നേരിടുന്നുണ്ടെങ്കിൽ ആ നിലവാരത്തകർച്ചയുടെ കാരണങ്ങൾ ശാസ്ത്രീയമായി അന്വേഷിച്ച് സമഗ്രമായ പരിഹാരമാർഗങ്ങൾ നിർദേ ശിക്കുകയുമാണ് വേണ്ടത്. അതിനുപകരം എസ് എസ് എൽ സി പരീക്ഷ വിജയിക്കണമെങ്കിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് നേടണം എന്ന നിബന്ധന വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ നിർദേശങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപക സമൂഹവും പൊതുസമൂഹവും വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു. അതിനു മുന്നോടിയായിട്ടാണ് 2024 നവംബർ 14 ശിശുദിനത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ 10 മനുഷ്യാവകാശദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹനജാഥ പരിഷത്ത് സംഘടിപ്പിക്കുന്നത്. നവംബർ 14-ന് കാസർഗോഡ് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസജാഥ മുന്നൂറോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിച്ച് തിരുവനന്തപുരത്ത് സമാപിക്കും.

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിദ്യാഭ്യാസ ജാഥ സംഘടിപ്പിക്കുകയാണ്. 'തോല്പിച്ചാൽ നിലവാരം കൂടുമോ' എന്നതാണ് ജാഥയുടെ ക്യാമ്പെയിൻ മുദ്രാവാക്യം. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ' എന്നതാണ് ജാഥ സർക്കാരിന് മുന്നിൽ വെക്കുന്ന മുഖ്യമായ ആവശ്യം. കേരളാ സിലബസിൽ എസ് എസ് എൽ സി പാസ്സാകുന്ന കുട്ടികൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന് പലരും കുറച്ചു കാലമായി പറയുന്നുണ്ട്. അത് ശരിയാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിരിക്കുന്നു. നിലവാരം കൂട്ടാൻ ലക്ഷ്യമിട്ട് എസ് എസ് എൽ സി യുടെ എഴുത്തുപരീക്ഷയിൽ 30% മിനിമം മാർക്ക് നിബന്ധന വെക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പലരും സ്വാഗതം ചെയ്ത ഈ തീരുമാനത്തെ പക്ഷേ, പരിഷത്ത് ആശങ്കയോടെയാണ് കാണുന്നത്. അത് ജനങ്ങളുമായി പങ്കുവെക്കാനും സർക്കാർ തീരുമാനത്തിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരങ്ങൾ നിർദേശിക്കാനുമാണ് മുഖ്യമായും ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. കുറച്ചു പേരെ നിലവാരമില്ലായ്മയുടെ പേരിൽ തോല്പിക്കുന്നതിലൂടെയോ വേറെ ചിലരെ ഉന്നതനിലയിൽ വിജയിപ്പിക്കുന്നതിലൂടെയോ ഉണ്ടായിവരുന്നതല്ല ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മികവ്. പകരം, സംസ്ഥാനത്തിനകത്തെ പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താത്പര്യമനുസരിച്ചുള്ള തുടർപഠനത്തിനോ തൊഴിലിനോ പ്രാപ്തരാവുകയോ ചെയ്യുമ്പോഴാണ് അവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം മികച്ചതാണെന്ന് പറയാനാവുക. അതിനുള്ള പല സാഹചര്യങ്ങളും കേരളത്തിൽ ഇതിനകം ഒരുക്കപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല. ഭൂരിപക്ഷം സ്‌കൂളുകളുടെയും ഭൗതികസൗകര്യം മെച്ചപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകളിൽ പരിശീലനം ലഭിച്ച മതിയായ എണ്ണം അധ്യാപകരുണ്ട്. പാഠപുസ്തകങ്ങൾ സമയത്തിന് കിട്ടുന്നുണ്ട്. മെച്ചപ്പെട്ട ഐ ടി പഠനം നിലവിൽ വന്നിട്ടുണ്ട്. പാഠ്യപദ്ധതി കാലാനുസൃതമായ രീതിയിൽ വർഷങ്ങൾക്കു മുമ്പേ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 2007-ലും 2024-ലും അത് വീണ്ടും മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. ഇതിൽ മിക്കതിലും ഇടതുപക്ഷ സർക്കാരുകളുടെ കൈമുദ്രകൾ ഉണ്ടെന്ന് പരിഷത്തിന് മറ്റാരെക്കാളും അറിയാം. പുതിയ ലോകസാഹചര്യത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായി വരേണ്ട കഴിവുകളിലും മൂല്യങ്ങളിലുമുള്ള ഊന്നലുകൾ മാറുന്നുണ്ട്. കുട്ടികളുടെ ഉയർന്ന മാനസിക ശേഷികളും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവുകളും പ്രായോഗികമായിത്തന്നെ വികസിക്കപ്പെടേണ്ടതുണ്ട്. ജ്ഞാനസമൂഹത്തെ ലക്ഷ്യമാക്കുന്ന നാം പഠനം കുറേക്കൂടി പ്രക്രിയാപരവും ജീവിതഗന്ധിയുമാക്കേണ്ടതുണ്ട്. അതോടൊപ്പം വിലയിരുത്തൽ രൂപങ്ങളിലും നവീനമായ പരിവർത്തനങ്ങൾ പലതും സംഭവിക്കേണ്ടതുണ്ട്. നിരന്തരവിലയിരുത്തൽ ശക്തമാക്കുക, പ്രായോഗിക ശേഷികൾ വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള CE വിലയിരുത്തൽ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക, എഴുത്തുപരീക്ഷയിൽ മനപ്പാഠ സാധ്യത കുറക്കുക, അതിൽ അപഗ്രഥന നിഗമന വിലയിരുത്തൽ ശേഷികൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുക എന്നിവ അടിയന്തിരമായും ഏറ്റെടുക്കേണ്ടതുണ്ട്. അതിനു പകരം നിലവിലുള്ള എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വെക്കുകയും മതിയായ തുടർനടപടികൾ ഇല്ലാതെ വരികയും ചെയ്യുമ്പോൾ സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളാവുമെന്നും പാഠ്യപദ്ധതി സമീപനം ദുർബലപ്പെടുമെന്നുമുള്ള ആശങ്ക പരിഷത്തിനുണ്ട്. ഈ ജാഥ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഒന്നല്ല. രേഖകൾ തയ്യാറാക്കി സമർപ്പിച്ചും കോൺക്ലേവിൽ അഭിപ്രായം പറഞ്ഞും ബന്ധപ്പെട്ടവരെ നേരിൽ കണ്ട് നിവേദനങ്ങൾ നല്കിയും ഇക്കാര്യം നേരത്തെതന്നെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നിർദിഷ്ട പരിഷ്‌കാരം ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്. വരും വർഷം ഒമ്പതിലേക്കും അതിനടുത്ത വർഷം പത്തിലേക്കും അത് വ്യാപിപ്പിക്കുമെന്നും പറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കേവലമായ പ്രഖ്യാപനങ്ങൾക്കുള്ളിലുള്ള ഗൗരവമേറിയ അക്കാദമികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കണമെന്നും ഇക്കാര്യത്തിൽ തുടർചർച്ചകൾ ആവശ്യപ്പെടണമെന്നും പരിഷത്ത് നിലപാടെടുത്തത്. നവംബർ 14 മുതൽ ഡിസംബർ 10 വരെ 300-ഓളം കേന്ദ്രങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചും വിദ്യാഭ്യാസ വിഷയങ്ങളിൽ ആറ് ലഘുലേഖകൾ പ്രചരിപ്പിച്ചുമാണ് ജാഥ മുന്നോട്ടുപോകുക. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ഒന്നുകൂടി ഓർമപ്പെടുത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവരുടെയും അവകാശമാണെന്നുള്ള വസ്തുതയ്ക്ക് അടിവരയിടാനുമുള്ള പരിശ്രമമാണ്. ഇത് പരിഷത്ത് മാത്രം മുന്നോട്ടുകൊണ്ടു പോകേണ്ട ഒരു ഇടപെടലല്ല. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ താത്പര്യമുള്ള ഏവരും ഈ പരിപാടിയുടെ ഒപ്പം നില്ക്കണമെന്നും വേണ്ട പിന്തുണ നല്കണമെന്നും വിനയപൂർവം അഭ്യർഥിക്കുന്നു.

പി.വി. ദിവാകരൻ

ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജാഥാനേതൃത്വം

ക്യാപ്റ്റൻ ടി.കെ. മീരാഭായി

വൈസ് ക്യാപ്റ്റന്മാർ ഡോ. എം.വി. ഗംഗാധരൻ, ജി.സ്റ്റാലിൻ, ജോജി കൂട്ടുമ്മേൽ, പി.ഗോപകുമാർ, കെ. വിനോദ്കുമാർ, പി. സുരേഷ് ബാബു, ലിസി, കെ. മനോഹരൻ, ഡോ. എൻ.ആർ.റസീന, ദീപു ബാലൻ

മാനേജർ ബാബു പി.പി.

അസി.മാനേജർമാർ പി.എം.വിനോദ്കുമാർ, എ.എം.ബാലകൃഷ്ണൻ

ക്യാമ്പയിൻ കമ്മിറ്റി കൺവീനർ എം. ദിവാകരൻ