അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
41,432 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:42, 27 ഡിസംബർ 2018
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = ഭാഷ, സംസ്കാരം, വിദ്യാഭ്യാസം
| image          = [[പ്രമാണം:t=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വിദ്യാഭ്യാസം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ഒക്ടോബർ, 1995
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊതു വിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്.  അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ.  പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ് വിദ്യാഭ്യാസ ജാഥ.
കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18ന് വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്.  പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കട്ടെ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
==1995ലെ വിദ്യാഭ്യാസ ജാഥയിൽ പുറത്തിറക്കിയ ലഘുലേഖ==
==1995ലെ വിദ്യാഭ്യാസ ജാഥയിൽ പുറത്തിറക്കിയ ലഘുലേഖ==


കേരളത്തനിമകൾക്ക് അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നു വന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽസമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം രക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
കേരളത്തനിമകൾക്ക് അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നു വന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽസമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം രക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
വരി 102: വരി 136:
മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ  കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ.
മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ  കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ.
ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ  സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.
ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ  സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.
==വിദ്യാഭ്യാസമാധ്യമം മഹാന്മാരുടെ വീക്ഷണങ്ങൾ==
===അധ്യയനമാധ്യമം മാതൃഭാഷയാകണം-മഹാത്മാ ഗാന്ധി===
വിദേശഭാഷ തലച്ചോറിനെ ക്ഷീണിപ്പിച്ചിരിക്കുന്നു. നമ്മുടെ കിടാങ്ങളുടെ ഞരമ്പുകൾക്കു താങ്ങാനാകാത്ത ഭാരം ചുമത്തിയിരിക്കുന്നു. അവരെ കരണ്ടികളും കാട്ടിയതു കാട്ടുന്നവരുമാക്കി യിരിക്കുന്നു. സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റാത്തവരാക്കിയിരിക്കുന്നു. തങ്ങളുടെ അറിവ് കുടുംബത്തിലും ബഹുജനങ്ങൾക്കിടയിലും സംവേശിപ്പിക്കാൻ കഴിവില്ലാത്തവരാക്കിയിരിക്കുന്നു. വിദേശഭാഷ നമ്മുടെ കുട്ടികളെ സ്വന്തം നാട്ടിൽ പ്രായോഗികവശങ്ങളിലെല്ലാം വിദേശികളാക്കി മാറ്റിയിരിക്കുന്നു. നിലവിലുള്ള സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇതാണ്. വിദേശഭാഷ നമ്മുടെ നാട്ടുഭാഷകളുടെ വളർച്ചയെ തടസ്സപ്പെടുത്തിയിരിക്കുന്നു. എനിക്ക് ഒരു സേച്ഛാധിപതിയുടെ അധികാരങ്ങളുണ്ടായിരുന്നുവെങ്കിൽ, ഒരു വിദേശഭാഷയിലൂടെ ആൺകുട്ടികളെയും പെൺകുട്ടികളെയും പഠിപ്പിക്കുന്നത് ഇന്നുതന്നെ നിർത്തലാക്കും; എല്ലാ ടീച്ചർമാരെയും പ്രൊഫസർമാരെയും പുറത്താക്കു മെന്ന ഭീഷണിയിൽ അവരോടും ഉടൻതന്നെ ഭാഷയിലുള്ള ഈ മാറ്റം വിദ്യാലയങ്ങളിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടും. ഞാൻ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതുവരെ കാത്തുനിൽക്കുകയില്ല. അവ മാറ്റത്തെ അനുസരിച്ചു വന്നുകൊള്ളും. അവിളംബിത നിവാരണം ആവശ്യമായ ഒരു ദോഷമാണത്.
തങ്ങളുടേതല്ലാത്ത ഒരു ഭാഷയിൽ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെ കുട്ടികൾ ആത്മഹത്യയാണു ചെയ്യുന്നതെന്ന് എനിക്കുറപ്പുണ്ട് . അതവരുടെ ജൻമാവകാശത്തെ അപഹരിക്കലാണ്. ഒരു വൈദേശികാധ്യയനഭാഷ ചെറുപ്പക്കാരുടെമേൽ അനർഹമായ ഭാരം ചുമത്തുന്നു; അതവരുടെ നൈസർഗിക സിദ്ധികളെ അപഹരിക്കുന്നു; വളർച്ച മുട്ടിക്കുന്നു, അവരെ സ്വന്തം വീട്ടിൽനിന്നും ഒറ്റപ്പെടുത്തുന്നു. തൻമൂലം, ഞാൻ അത്തരം കാര്യങ്ങൾ സർവപ്രധാനമായ ഒരു ദേശീയ ദുരന്തമായി കണക്കാക്കുന്നു. 
ഇപ്പോൾ നൽകപ്പെടുന്ന രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഇംഗ്ലീഷ് പഠിച്ച ഇന്ത്യക്കാരനെ നിർവീര്യനാക്കിയിരിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സിരാശക്തിയുടെ മേൽ അതു വളരെ കഠിനമായി ആയാസപ്പെടുത്തിയിരിക്കുന്നു. നമ്മെ അത് വെറും അനുകർത്താക്കളാക്കിയിരിക്കുന്നു. ഇംഗ്ലീഷു കാരുമായുള്ള ബന്ധത്തിന്റെ അധ്യായങ്ങളിൽ ഏറ്റവും പരിതാപകരമായ ഒന്നാണ് നാട്ടുഭാഷകളെ സ്ഥാനഭ്രഷ്ടമാക്കിയത്. ഇംഗ്ലീഷിൽ ചിന്തിക്കുകയും തങ്ങളുടെ ചിന്തകൾ പ്രധാനമായും ഇംഗ്ലീഷിൽ പകർത്തുകയും ചെയ്യുകയെന്ന വൈഷമ്യത്തോടു കൂടിയല്ല പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിൽ, രാം മോഹന്റായ് കൂടുതൽ വലിയൊരു പരിഷ്‌കർത്താവും ലോകമാന്യ തിലകൻ കൂടുതൽ വലിയൊരു പണ്ഡിതനും ആകുമായിരുന്നു. കുറച്ചുകൂടി അകൃത്രിമമായ ഒരു രീതിയിലായിരുന്നെങ്കിൽ അവരുടെ അതിമഹത്തായ സന്ദേശം ജനങ്ങൾക്കിടയിൽ കൂടുതൽ ഫലപ്രദമായേനെ. ഇംഗ്ലീഷ് സാഹിത്യത്തിന്റെ അമൂല്യ നിക്ഷേപങ്ങളുമായുള്ള പരിചയത്തിൽനിന്നു പല നേട്ടങ്ങളും അവർ നേടിയിട്ടുണ്ട്, സംശയമില്ല. എന്നാൽ, ഇതവർക്കു സ്വന്തം നാട്ടുഭാഷയിൽക്കൂടെത്തന്നെ അഭിഗമ്യമാകണമായിരുന്നു. ഒരു ജാതി അനുകർത്താക്കളെമാത്രം സൃഷ്ടിച്ചുകൊണ്ട് ഒരു നാടിനും ഒരു രാഷ്ട്രമായി വളരാൻ കഴിയില്ല. ബൈബിളിന് ഒരു അധികൃതവിവർത്തനമില്ലെങ്കിൽ, ഇംഗ്ലീഷുകാരുടെ നില എന്താകുമായിരുന്നുവെന്ന് ഒന്നാലോചിച്ചു നോക്കു. രാം മോഹന്റോയിയെക്കാളും, തിലകനെക്കാളും മഹാൻമാരായിരുന്നു ചൈതന്യനും കബീറും നാനാക്കും ഗുരുഗോവിന്ദസിങ്ങും ശിവജിയും പ്രതാപസിംഹനും എന്നു ഞാൻ വിശ്വസിക്കുകതന്നെ ചെയ്യുന്നു. താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നെനിക്കറിയാം. എല്ലാവരും സ്വന്തം നിലയ്ക്കു തുല്യനിലയിൽ പക്ഷേ, ഫലം കൊണ്ടു നോക്കുമ്പോൾ രാം മോഹനും തിലകനും ജനസാമാന്യത്തിനുമേൽ ചെലുത്തിയ സ്വാധീനശക്തി, അവരെക്കാളധികം ഭാഗ്യവാൻമാരായി ജനിച്ച മറ്റവരുടേതിനോളം സ്ഥായിയോ വിദൂരസ്പർശിയോ ആയിരുന്നില്ല. അവർക്കു കടന്നുചാടേണ്ടിയിരുന്ന വിഘ്‌നങ്ങളാലോ ചിച്ചാൽ, അവർ മഹാരഥൻമാരായിരുന്നു. അവരിരുവരും തങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസംകൊണ്ടു പ്രതികൂലസ്ഥിതിയിലായിരുന്നില്ലെങ്കിൽ, മഹത്തരമായ ഫലങ്ങൾ നേടുന്നതിൽ കൂടുതൽ വിജയിക്കു മായിരുന്നു. ഇംഗ്ലീഷ് ഭാഷ അറിയുമായിരുന്നില്ലെങ്കിൽ രാജായ്ക്കും ലോകമാന്യനും അവർ ചിന്തിച്ചതുപോലെ ചിന്തിക്കുവാൻ സാധിക്കയില്ലായിരുന്നുവെന്നു വിശ്വസിക്കുവാൻ ഞാൻ വിസമ്മതി ക്കുന്നു. സ്വാതന്ത്ര്യാശയങ്ങൾ ഉൾക്കൊള്ളാനും ചിന്താസൂക്ഷ്മത വികസിപ്പിക്കാനും ഇംഗ്ലീഷ് ഭാഷാജ്ഞാനം ആവശ്യമാണെന്ന വിശ്വാസമാണ് ഇന്ത്യയെ ബാധിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളിൽവച്ച് ഏറ്റവും വലുത്. കഴിഞ്ഞ 50 കൊല്ലക്കാലമായി ഇന്ത്യയ്ക്ക് ഒരു വിദ്യാഭ്യാസസമ്പ്രദായമേ ഉണ്ടായിരു ന്നുള്ളുവെന്ന് ഓർക്കണം. ഒരൊറ്റ ആശയവിനിമയോപാധി മാത്രമാണ് നമ്മുടെ നാട്ടിൽ അടിച്ചേൽ പിക്കപ്പെട്ടത്. ഇന്നത്തെ സ്‌കൂളുകളിലും കോളേജുകളിലും ഈ വിദ്യാഭ്യാസമില്ലായിരുന്നുവെങ്കിൽ, നാം എന്താകുമായിരുന്നുവെന്നറിയാൻ അതുകൊണ്ടും യാതൊരു അനുമാനമാർഗവുമില്ല. എന്തായാലും, ഒന്നറിയാം; ഇന്ത്യ 50 കൊല്ലം മുമ്പത്തെക്കാൾ ഇന്നു ദരിദമാണ്; സ്വയം പ്രതിരോധിച്ചുനിൽക്കാനുള്ള ശക്തി ഇന്നു കുറവാണ്; ഇന്ത്യയുടെ മക്കൾക്കു കരുത്തും ഇന്നു കമ്മിയാണ്. ഇതുമുഴുവൻ ഭരണരീതിയുടെ കുറവുകൾകൊണ്ടാണെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. വിദ്യാഭ്യാസരീതിയാണതിലെ ഏറ്റവും ദൂഷ്യം ബാധിച്ച ഭാഗം. 
ഇംഗ്ലീഷിനെയോ ആ ഭാഷയിലെ ഉത്കൃഷ്ടസാഹിത്യത്തെയോ അപലപിക്കുകയാണ് ഞാനെന്നു ധരിക്കരുത്. ഹരിജന്റെ പംക്തികൾതന്നെ എനിക്ക് ഇംഗ്ലീഷിനോടുള്ള സ്‌നേഹത്തിനു മതിയായ തെളിവാണ്. ഇംഗ്ലണ്ടിന്റെ മിതശീതോഷ്ണ കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങൾ എന്നിവയാലുണ്ടാ കാവുന്നതിലധികം പ്രയോജനം ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഔൽകൃഷ്ട്യംകൊണ്ട് ഭാരതരാഷ്ട്രത്തി നുണ്ടാവില്ല. ഇന്ത്യയ്ക്ക് സ്വന്തം കാലാവസ്ഥയും പ്രകൃതിദൃശ്യവും സാഹിത്യവുംകൊണ്ടുതന്നെ വേണം അഭിവൃദ്ധി പ്രാപിക്കാൻ-ഇവ മൂന്നും ഇംഗ്ലീഷ് കാലാവസ്ഥയ്ക്കും പ്രകൃതിദൃശ്യത്തിനും സാഹിത്യത്തിനും താഴെയാണെന്നു വന്നാലും, നമ്മളും നമ്മുടെ സന്താനങ്ങളും സ്വന്തം പാരമ്പര്യത്തിന് മേൽത്തന്നെ ഉൽകർഷം കെട്ടിപ്പടുക്കണം. നാം മറ്റൊന്നു കടം കൊണ്ടാൽ, നമ്മുടേതിനെ ദാരിദ്ര്യസ്ഥിതിയിലാഴ്ത്തും. നമുക്കു വിദേശാഹാരം ഭക്ഷിച്ചു വളരാൻ ഒരിക്കലും പറ്റുകയില്ല. നമ്മുടെ രാഷ്ട്രത്തിന് ആ ഭാഷയിലെയും ലോകത്തിലെ ഇതരഭാഷകളിലെയും അനർഘനിധികൾ സ്വന്തം നാട്ടുഭാഷകളിലൂടെ കൈവരേണ്ട ആവശ്യമുണ്ട്. രവീന്ദ്രനാഥിന്റെ നിസ്തുല്യമായ കലാസൃഷ്ടികൾ ആസ്വദിക്കാൻ എനിക്കു ബംഗാളി പഠിക്കേണ്ടതില്ല; നല്ല തർജുമകളിലൂടെ എനിക്കതു ലഭിക്കുന്നു. ടോൾസ്റ്റോയിയുടെ ചെറുകഥകൾ ആസ്വദിക്കാൻ ഗുജറാത്തിലെ ആൺകുട്ടികളും പെൺകുട്ടികളും റഷ്യൻഭാഷ അഭ്യസിക്കേണ്ടതില്ല; അവർ, നല്ല വിവർത്തനങ്ങൾ വഴി അവ പഠിച്ചറിയുന്നു. ഇംഗ്ലീഷുകാർക്കു സാഭിമാനം പറയാൻ കഴിയും, ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിയുന്നതിനകം ലളിതമായ ഇംഗ്ലീഷിൽ തങ്ങളുടെ രാഷ്ട്രത്തിനു കരഗതമാവുമെന്ന്. ഷേക്‌സ്പിയറും മിൽട്ടണും ചിന്തിച്ചതും എഴുതിയതുമായ കാര്യങ്ങളിൽ അനർഘങ്ങളായവ ലബ്ധമാവാൻ എനിക്ക് ഇംഗ്ലീഷ് പഠിക്കേണ്ട ആവശ്യമെന്ത്?
ലോകത്തിലെ വിവിധ ഭാഷകളിൽ പഠിക്കേണ്ടവയിൽ വച്ച് ഏറ്റവും നല്ലത് പഠിച്ചു നാട്ടുഭാഷകളിലേക്കു വിവർത്തനം ചെയ്യുക തൊഴിലാക്കിയ ഒരുസംഘം വിദ്യാർത്ഥികളെ നിയോഗിക്കുക ലാഭകരമായ ഒരു ധനവിനിയോഗമായിരിക്കും. നമ്മുടെ യജമാനന്മാർ നമുക്കു തെറ്റായ മാർഗം തെരഞ്ഞെടുത്തു തന്നു; ശീലം തെറ്റിനെ ശരിയെന്നു തോന്നിക്കുകയും ചെയ്തു.
കപടവും നമ്മെ ഭാരതീയരല്ലാതാക്കുന്നതുമായ വിദ്യാഭ്യാസംകൊണ്ട് ജനലക്ഷങ്ങളോടു തുടർച്ചയായും വർധമാനമായും ചെയ്യുന്ന അപരാധത്തിനുള്ള തെളിവും ഞാൻ അനുദിനം കാണുന്നുണ്ട്. എന്റെ വിലപ്പെട്ട സഹപ്രവർത്തകരായ ഈ ബിരുദധാരികൾക്കു തന്നെ സ്വന്തം ഹൃദയാന്തർഭാഗത്തുള്ള ചിന്തകൾ ആവിഷ്‌കരിക്കേണ്ടിവരുമ്പോൾ വല്ലാതെ കുഴങ്ങുന്നു. അവർ സ്വന്തം വീട്ടിൽ അപരിചിതരാണ്. ഇംഗ്ലീഷ് വാക്കുകളോ വാചകങ്ങളോ അവലംബിക്കാതെ സംഭാഷണം മുഴുമിക്കാൻ വയ്യാത്തത്ര പരിമിതമാണവരുടെ മാതൃഭാഷാജ്ഞാനം. അവർക്ക് ഇംഗ്ലീഷുപുസ്തകങ്ങളില്ലാതെ ജീവിക്കാൻ വയ്യ. അവർ പലപ്പോഴും തമ്മിൽത്തമ്മിൽ ഇംഗ്ലീഷിലെഴുത്തെഴുതുന്നു. ഞാൻ എന്റെ കൂട്ടുകാരുടെ കാര്യമെടുത്തു പറഞ്ഞത് ഈ ദോഷം എത്രയധികം അടിയിലേക്കിറങ്ങിയിരിക്കുന്നുവെന്ന് കാണിക്കാ നാണ്. കാരണം, ഞങ്ങൾ സ്വയം കുറവുകൾ തീർക്കാൻ ബോധപൂർവം പരിശ്രമിച്ചിട്ടുള്ളവരാണ്.
കോളേജുവിദ്യാർത്ഥികളിൽനിന്ന് ഒരു ജഗദീശ് ബോസിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, നമ്മുടെ കലാശാലകളിലെ ധനദുർവ്യയം നമ്മെ വിഷമിപ്പിക്കേണ്ടതില്ലെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ദുർവ്യയം ഒഴിവാക്കാൻ വയ്യാത്തതായിരുന്നുവെങ്കിൽ, ഞാനും ആ വാദത്തെ അനുകൂലിക്കുമായിരുന്നു. അതൊഴിവാക്കാമായിരുന്നു, ഇന്നും ഒഴിവാക്കാം എന്നു ഞാൻ കാണിച്ചുതന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ഒരു ബോസുണ്ടായി എന്നത് ആ വാദത്തിന് സഹായകമല്ല. കാരണം, ബോസ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഒരു സന്താനമല്ല. അദ്ദേഹം തനിക്ക് പ്രവർത്തിക്കേണ്ടിവന്ന പരിതഃസ്ഥിതിയിൽ കഠിനമായ പ്രതിബന്ധങ്ങളുണ്ടായിട്ടും ഉയർന്നുവന്നു. അദ്ദേഹത്തിന്റെ വിജ്ഞാനം ബഹുജനങ്ങൾക്കു മിക്കവാറും ദുർഗ്രഹമായിത്തീർന്നു. ഇംഗ്ലീഷറിയാത്ത ഒരാൾക്കും ബോസിനെപ്പോലെയാവാൻ സാധ്യമല്ലെന്നും നാം ചിന്തിക്കുന്നതുപോലെ തോന്നുന്നു. ഇതിലും വമ്പിച്ച ഒരന്ധവിശ്വാസം എനിക്കു സങ്കല്പിക്കാൻ സാധ്യമല്ല. നമ്മെപ്പോലെ ഒരു ജപ്പാൻകാരന് നിസ്സഹായത തോന്നുന്നില്ല.
സംസ്ഥാനഭാഷകൾക്ക് ശരിയായ സ്ഥാനം നൽകിയാൽ, അധ്യയനഭാഷ എന്തു വിലകൊടുത്തും ഉടനെ മാറ്റണം. നിത്യവും പെരുകിവരുന്ന കുറ്റകരമായ ദുർവ്യയത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുക ഉന്നതവിദ്യാഭ്യാസത്തിലുള്ള താൽക്കാലികമായ അവ്യവസ്ഥയാണ്. 
സംസ്ഥാനഭാഷകളുടെ പദവിയും കമ്പോളവിലയും വർധിപ്പിക്കാനായി, നീതിന്യായക്കോടതികളിലെ വ്യവഹാരഭാഷ, ആ കോടതികൾ സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനത്തിലെ ഭാഷയായിരിക്കണമെന്നു ഞാൻ നിർദേശിക്കുന്നു. സംസ്ഥാന നിയമസഭകളിലെ നടപടികൾ ആ സംസ്ഥാനത്തിലെ ഭാഷയിൽ അഥവാ സംസ്ഥാനത്തിൽ ഒന്നിലധികം ഭാഷകളുണ്ടെങ്കിൽ അവയിൽ ആയിരിക്കണം. നിയമസഭാംഗങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചാൽ ഒരു മാസത്തിനുള്ളിൽ അവരുടെ ഭാഷകൾ അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന്
ഞാൻ അഭിപ്രായപ്പെടുന്നു. ഒരു തമിഴന് തമിഴിനോട് ബന്ധപ്പെട്ട തെലുങ്ക്, മലയാളം, കർണാടകം എന്നീ ഭാഷകളിലെ ലളിതമായ വ്യാകരണവും ഏതാനും ശതം വാക്കുകളും നിഷ്പ്രയാസം പഠിക്കുന്നതിന് പ്രതിബന്ധമായി യാതൊന്നുമില്ല. കേന്ദ്രത്തിൽ ഹിന്ദുസ്ഥാനി ആധിപത്യം വഹിക്കുകയും വേണം.
ഇംഗ്ലീഷ് പഠിക്കാൻ ഇപ്പോൾ പതിവുള്ളതിലും കുറച്ചു സമയം മാത്രമേ എടുക്കാവൂ എന്ന് നമ്മുടെ സ്ത്രീപുരുഷന്മാരോട് ഞാൻ പറയുമ്പോൾ, അവർക്കതുവഴിയുണ്ടാകാവുന്ന സന്തോഷം നഷ്ടപ്പെടു ത്തുകയെന്നതല്ല എന്റെ ഉദ്ദേശ്യം. ഇത്ര വമ്പിച്ച വിലകൊടുക്കാതെയും വിഷമം സഹിക്കാതെയും കൂടുതൽ സ്വാഭാവികമായ ഒരു മാർഗം അവലംബിച്ചാൽ അതേ തോതിലുള്ള സന്തോഷംതന്നെ കൈവരുമെന്നാണെന്റെ പക്ഷം. ലോകം അമൂല്യസൗന്ദര്യമോലുന്ന അനേകം രത്‌നങ്ങൾകൊണ്ടു  നിറഞ്ഞതാണ്. എന്നാൽ ഈ രത്‌നങ്ങളെല്ലാം ഇംഗ്ലീഷ് സംവിധാനത്തിലുള്ളവയല്ല. തുല്യവൈഭവമുള്ള കലാസൃഷ്ടികൾ തങ്ങൾക്കുമുണ്ടെന്ന് അന്യഭാഷകൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഇതെല്ലാം നമ്മുടെ സാധാരണക്കാർക്കു കിട്ടാറാവണം. നമ്മുടെ പഠിച്ച ആളുകൾ ഇവയെല്ലാം നമുക്കുവേണ്ടി നമ്മുടെ  സ്വന്തം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
('ഗാന്ധി സാഹിത്യ'ത്തിൽനിന്ന്)
===അറിവും വിദ്യാഭ്യാസവും-സ്വാമി വിവേകാനന്ദൻ===
മസ്തിഷ്‌കത്തിൽ കുറേ അറിവുകൾ കുത്തിച്ചെലുത്തലല്ല വിദ്യാഭ്യാസം. അതു നിങ്ങളുടെ ജീവിതകാലം മുഴുവനും അവിടെക്കിടന്നു പാകപ്പെടാതെ അനർത്ഥങ്ങൾ ഉണ്ടാക്കിത്തീർക്കുകയേയുള്ളൂ. ജീവനെ പ്രദാനം ചെയ്യുന്നതും സ്വഭാവത്തെ രൂപീകരിക്കുന്നതും മനുഷ്യത്വത്തെ സൃഷ്ടിക്കുന്നതുമായ ആശയങ്ങളുടെ സാത്മീകരണമാണ് നമുക്കുവേണ്ടത്. നാലോ അഞ്ചോ ആശയങ്ങൾ മാത്രം സ്വാംശീകരിച്ച് അവയെ നിങ്ങളുടെ പ്രാണനും നിഷ്ഠയും ആക്കിത്തീർക്കാൻ നിങ്ങൾക്കു കഴിഞ്ഞുവെങ്കിൽ ഒരു ഗ്രന്ഥാലയം മുഴുവൻ ഹൃദിസ്ഥമാക്കിയവനേക്കാൾ കൂടുതൽ വിദ്യാഭ്യാസം നിങ്ങൾക്കു സിദ്ധിച്ചിട്ടുണ്ട്. അറിവും വിദ്യാഭ്യാസവും ഒന്നാണെന്നുവരികിൽ ഗ്രന്ഥാലയങ്ങൾ യതിവര്യന്മാരാണ്. സർവവിജ്ഞാന കോശങ്ങൾ ഋഷീശ്വരന്മാരുമാണ്.
ഒരു വിദേശഭാഷയിൽക്കൂടി മറ്റുള്ളവരുടെ ചില ആശയങ്ങൾ ഹൃദിസ്ഥമാക്കി, കുറേ സർവകലാ ശാലാബിരുദങ്ങളും നേടിക്കഴിഞ്ഞാൽ നിങ്ങൾ വിചാരിക്കും, നിങ്ങൾ അഭ്യസ്തവിദ്യരാണെന്ന്. ഇതാണോ വിദ്യാഭ്യാസം? നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്? ഒരു ഗുമസ്തനോ ഒരഭിഭാഷകനോ കൂടിവന്നാൽ ഒരു ഡെപ്യൂട്ടിമജിസ്‌ട്രേട്ടോ-അതും ഒരുതരം ഗുമസ്തവൃത്തിതന്നെയാണ് -ഇത്രയല്ലേ ഉള്ളൂ? ഇതു നിങ്ങൾക്കോ നിങ്ങളുടെ നാടിനോ എന്തു ഗുണമാണ് ചെയ്യുവാൻ പോകുന്നത്? കണ്ണുതുറന്നു നോക്കൂ! സമൃദ്ധിയുടെ നാടെന്ന് പ്രസിദ്ധിയാർജിച്ച ഭാരതത്തിൽനിന്നും പട്ടിണിക്കാരുടെ ദീനരോദനങ്ങളല്ലേ നിങ്ങൾ ഇന്നു കേൾക്കുന്നത്? നിങ്ങളുടെ വിദ്യാഭ്യാസം ഈ കുറവിനെ നികത്തുമോ? സാധാരണജനങ്ങൾക്കു ജീവസന്ധാരണത്തിനുതകാത്ത വിദ്യാഭ്യാസം, സ്വഭാവദാർഢ്യത്തെ ഉണ്ടാക്കിത്തീർക്കാത്ത വിദ്യാഭ്യാസം, ജീവകാരുണ്യവും സിംഹതുല്യമായ വീര്യവും നമ്മിൽ വളർത്തിക്കൊണ്ടുവരാൻ കഴിയാത്ത വിദ്യാഭ്യാസം-ആ പേരിന് അർഹമാണോ?
സ്വഭാവത്തെ രൂപീകരിച്ച്, മനോബലം വളർത്തി, ബുദ്ധിശക്തിയെ വികസിപ്പിച്ച് മനുഷ്യനെ സ്വാശ്രയശീലനാക്കിത്തീർക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യം. വിദേശനിയന്ത്രണം കൂടാതെ തന്നെ ഭാരതീയ വിജ്ഞാനസമ്പത്തിന്റെ ശാഖോപശാഖകളിൽ നാം പ്രവീണരാകണം. അതോടുകൂടി ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യശാസ്ത്രങ്ങളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ വ്യവസായങ്ങളെ പോഷിപ്പിക്കുന്നതിനുവേണ്ട സാങ്കേതിക വിദ്യാഭ്യാസവും നമുക്കുണ്ടാവണം. എന്നാൽ മാതമേ, ഉദ്യോ ഗാർത്ഥം അലഞ്ഞുതിരിയാതെ അന്നന്നു സുഭിക്ഷമായിക്കഴിഞ്ഞ് നാളത്തെ ആവശ്യത്തിലേക്ക് കരുതിവക്കുവാൻ വേണ്ടിടത്തോളം സമ്പാദിക്കുന്നതിന് ആളുകൾക്കു സാധിക്കൂ. 
വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക പരിശീലനങ്ങളുടെയും എല്ലാം ലക്ഷ്യം മനുഷ്യനെ നിർമിക്കലാവണം. എല്ലാ പഠിപ്പുകളുടെയും ഉന്നം മനുഷ്യനെ ഉയർത്തുക എന്നുള്ളതാണ്. ഇച്ഛാശക്തി യുടെ പ്രചോദനത്തെയും പ്രകടനത്തെയും നിയന്ത്രണം ചെയ്ത് അതിനെ ഫലവത്താക്കിത്തീർക്കാൻ കഴിയുന്ന പരിശീലനമാണ് വിദ്യാഭ്യാസം. നമ്മുടെ രാജ്യത്തിന് ഇന്നാവശ്യം ഇരുമ്പുകൊണ്ടുള്ള മാംസപേശികളും ഉരുക്കുകൊണ്ടുള്ള ഞരമ്പുകളുമാണ്. ലോകത്തിൽ യാതൊന്നിനും തടയാൻ കഴിയാത്ത അതിമാനുഷമായ ഇച്ഛാശക്തി, വിശ്വമഹാരഹസ്യങ്ങളിലേക്ക് ആണ്ടിറങ്ങാൻ കഴിയുന്ന മഹത്തായ ഇച്ഛാശക്തി, ആഴിയുടെ അടിത്തട്ടോളം പോകേണ്ടിവന്നാലും മരണത്തെത്തന്നെ നേരിടേണ്ടിവന്നാലും ലക്ഷ്യം നിറവേറ്റാതെ പിന്തിരിയില്ലെന്ന ഇച്ഛാശക്തി - അതാണ് നമ്മുടെ ഇന്നത്തെ ആവശ്യം.
===വിദ്യാഭ്യാസമാധ്യമം-രവീന്ദ്രനാഥടാഗോർ===
അധ്യയനഭാഷ വിദ്യാർത്ഥിയുടെ ഭാഷയിൽനിന്നു വിഭിന്നമായിരിക്കുന്ന സ്ഥിതി ലോകത്ത് ഇന്ത്യയൊഴിച്ച് വേറൊരു രാജ്യത്തും കാണാനാവില്ല. ജപ്പാൻ പാശ്ചാത്യസംസ്‌കാരത്തിലേക്കു ഉപനയിക്കപ്പെട്ടിട്ട് നൂറുകൊല്ലമായിട്ടില്ല. ആദ്യം അവർക്കു വിദേശഭാഷകളിൽ എഴുതിയ പുസ്തകങ്ങൾ ഉപയോഗിക്കേണ്ടിവന്നു. എന്നാൽ, ആദ്യം മുതൽക്കേ അവരുടെ ലക്ഷ്യം രാജ്യത്തിന്റെ ഭാഷയിൽ പഠനവിഷയങ്ങൾ ലഭ്യമാകുന്ന സ്ഥിതി കൈവരുത്തുകയായിരുന്നു. പൗരന്മാരിൽ ഒരു വരേണ്യവിഭാ ഗത്തിനുള്ള ആഭരണമായിട്ടല്ല, അവർക്കെല്ലാവർക്കും ശക്തിയും സംസ്‌കാരവും പ്രദാനംചെയ്യുന്നതി നാണ് വിദ്യാഭ്യാസമെന്നു ജപ്പാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അതിനെ ജനങ്ങൾക്കു സാർവ ത്രികമായി ലഭ്യമാക്കുന്നതു പരമപ്രധാനമായി അവർ കണക്കാക്കി. പാശ്ചാത്യകലകളിലും ശാസ്ത്ര ങ്ങളിലും പ്രാവീണ്യം നേടുന്നതിനുള്ള യത്‌നത്തിൽ എന്തു പ്രയാസമാണ്, എത്ര ചെലവാണ് വേണ്ടിവരിക, എന്നു ജപ്പാൻ നോക്കിയതേയില്ല. കാരണം അവയിലുള്ള പ്രാവീണ്യമാണ് ജപ്പാന് വിദേശശക്തികളുടെ കടന്നാക്രമണശക്തിക്കെതിരെ സ്വയം പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്തതും രാഷ്ട്രസമുച്ചയത്തിൽ മാന്യമായ പദവി നേടിക്കൊടുത്തതും. വിദ്യാഭ്യാസത്തെ ഒരു വിദേശഭാഷയുടെ ചട്ടക്കൂടിനുള്ളിൽ ജനങ്ങൾക്ക് എളുപ്പം ലഭ്യമല്ലാതാക്കി നിർത്തുക എന്ന വിഡ്ഢിത്തം അവർ കാണിച്ചില്ല.
ഒരു വിദേശമാധ്യമത്തിലൂടെയുള്ള പഠനം വിദ്യാർത്ഥിയെ പഠനവിഷയത്തിൽ അവഗാഹം നേടുന്നതിനുപകരം അത് കാണാപ്പാഠം പഠിക്കാൻ പേരിപ്പിക്കുന്നു. മാത്രമല്ല, യുക്തിസഹമായ വിദ്യാഭ്യാസനയം അനുസരിച്ച് സ്‌കൂളിലെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും മാധ്യമം ഒന്നായിരിക്കുന്ന താണ് നല്ലത്. 1937 നു മുമ്പ് പരസ്പരം പൊരുത്തമുള്ളതായിരുന്നു സ്ഥിതി. സ്‌കൂളിന്റെ ഉയർന്ന തലത്തിലും കോളേജിലും അധ്യയനമാധ്യമം ഇംഗ്ലീഷായിരുന്നു. സ്‌കൂൾ ഘട്ടത്തിൽ പ്രാദേശികഭാഷകളെ ശരിയായിത്തന്നെ വിദ്യാഭ്യാസമാധ്യമമാക്കിയ സ്ഥിതിയിൽ, നാം അവയെ ഉന്നതഘട്ടത്തിലും പടിപടി യായി നടപ്പാക്കേണ്ടതാണ്.
(1966-ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ നിന്ന്)
'''''പ്രൊഫ.എം.എൻ.വിജയന്റെ രണ്ടു പ്രഭാഷണങ്ങളാണ് ഈ ലഘു ലേഖയ്ക്കാധാരം. വിദ്യാഭ്യാസജാഥയുടെ അനുബന്ധമായി സെപ്തംബർ 29, 30 തീയതികളിൽ തലശ്ശേരിയിൽ പരിഷത്ത് സംഘടിപ്പിച്ചതായിരുന്നു പ്രഭാഷണ പരിപാടി. ഇതോടൊപ്പം ബോധനമാധ്യമത്തെക്കുറിച്ച് മഹാ ത്മാഗാന്ധി, രവീന്ദ്രനാഥടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വീക്ഷണങ്ങളും ചേർത്തിട്ടുണ്ട്.'''''
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7706...7711" എന്ന താളിൽനിന്ന് ശേഖരിച്ചത്