തോല്പിച്ചാൽ നിലവാരം കൂടുമോ - വിദ്യാഭ്യാസജാഥ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൊതുവിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് നിലവാരമില്ലെന്ന ആരോപണം ഉന്നയിക്കുന്നവർ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏതെങ്കിലും രീതിയിലുള്ള ഗുണനിലവാര തകർച്ച നേരിടുന്നുണ്ടെങ്കിൽ ആ നിലവാരത്തകർച്ചയുടെ കാരണങ്ങൾ ശാസ്ത്രീയമായി അന്വേഷിച്ച് സമഗ്രമായ പരിഹാരമാർഗങ്ങൾ നിർദേ ശിക്കുകയുമാണ് വേണ്ടത്. അതിനുപകരം എസ് എസ് എൽ സി പരീക്ഷ വിജയിക്കണമെങ്കിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് നേടണം എന്ന നിബന്ധന വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ നിർദേശങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപക സമൂഹവും പൊതുസമൂഹവും വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു. അതിനു മുന്നോടിയായിട്ടാണ് 2024 നവംബർ 14 ശിശുദിനത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ 10 മനുഷ്യാവകാശദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹനജാഥ പരിഷത്ത് സംഘടിപ്പിക്കുന്നത്. നവംബർ 14-ന് കാസർഗോഡ് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസജാഥ മുന്നൂറോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിച്ച് തിരുവനന്തപുരത്ത് സമാപിക്കും.

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിദ്യാഭ്യാസ ജാഥ സംഘടിപ്പിക്കുകയാണ്. 'തോല്പിച്ചാൽ നിലവാരം കൂടുമോ' എന്നതാണ് ജാഥയുടെ ക്യാമ്പെയിൻ മുദ്രാവാക്യം. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ' എന്നതാണ് ജാഥ സർക്കാരിന് മുന്നിൽ വെക്കുന്ന മുഖ്യമായ ആവശ്യം. കേരളാ സിലബസിൽ എസ് എസ് എൽ സി പാസ്സാകുന്ന കുട്ടികൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന് പലരും കുറച്ചു കാലമായി പറയുന്നുണ്ട്. അത് ശരിയാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിരിക്കുന്നു. നിലവാരം കൂട്ടാൻ ലക്ഷ്യമിട്ട് എസ് എസ് എൽ സി യുടെ എഴുത്തുപരീക്ഷയിൽ 30% മിനിമം മാർക്ക് നിബന്ധന വെക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പലരും സ്വാഗതം ചെയ്ത ഈ തീരുമാനത്തെ പക്ഷേ, പരിഷത്ത് ആശങ്കയോടെയാണ് കാണുന്നത്. അത് ജനങ്ങളുമായി പങ്കുവെക്കാനും സർക്കാർ തീരുമാനത്തിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരങ്ങൾ നിർദേശിക്കാനുമാണ് മുഖ്യമായും ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. കുറച്ചു പേരെ നിലവാരമില്ലായ്മയുടെ പേരിൽ തോല്പിക്കുന്നതിലൂടെയോ വേറെ ചിലരെ ഉന്നതനിലയിൽ വിജയിപ്പിക്കുന്നതിലൂടെയോ ഉണ്ടായിവരുന്നതല്ല ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മികവ്. പകരം, സംസ്ഥാനത്തിനകത്തെ പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താത്പര്യമനുസരിച്ചുള്ള തുടർപഠനത്തിനോ തൊഴിലിനോ പ്രാപ്തരാവുകയോ ചെയ്യുമ്പോഴാണ് അവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം മികച്ചതാണെന്ന് പറയാനാവുക. അതിനുള്ള പല സാഹചര്യങ്ങളും കേരളത്തിൽ ഇതിനകം ഒരുക്കപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല. ഭൂരിപക്ഷം സ്‌കൂളുകളുടെയും ഭൗതികസൗകര്യം മെച്ചപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകളിൽ പരിശീലനം ലഭിച്ച മതിയായ എണ്ണം അധ്യാപകരുണ്ട്. പാഠപുസ്തകങ്ങൾ സമയത്തിന് കിട്ടുന്നുണ്ട്. മെച്ചപ്പെട്ട ഐ ടി പഠനം നിലവിൽ വന്നിട്ടുണ്ട്. പാഠ്യപദ്ധതി കാലാനുസൃതമായ രീതിയിൽ വർഷങ്ങൾക്കു മുമ്പേ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 2007-ലും 2024-ലും അത് വീണ്ടും മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. ഇതിൽ മിക്കതിലും ഇടതുപക്ഷ സർക്കാരുകളുടെ കൈമുദ്രകൾ ഉണ്ടെന്ന് പരിഷത്തിന് മറ്റാരെക്കാളും അറിയാം. പുതിയ ലോകസാഹചര്യത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായി വരേണ്ട കഴിവുകളിലും മൂല്യങ്ങളിലുമുള്ള ഊന്നലുകൾ മാറുന്നുണ്ട്. കുട്ടികളുടെ ഉയർന്ന മാനസിക ശേഷികളും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവുകളും പ്രായോഗികമായിത്തന്നെ വികസിക്കപ്പെടേണ്ടതുണ്ട്. ജ്ഞാനസമൂഹത്തെ ലക്ഷ്യമാക്കുന്ന നാം പഠനം കുറേക്കൂടി പ്രക്രിയാപരവും ജീവിതഗന്ധിയുമാക്കേണ്ടതുണ്ട്. അതോടൊപ്പം വിലയിരുത്തൽ രൂപങ്ങളിലും നവീനമായ പരിവർത്തനങ്ങൾ പലതും സംഭവിക്കേണ്ടതുണ്ട്. നിരന്തരവിലയിരുത്തൽ ശക്തമാക്കുക, പ്രായോഗിക ശേഷികൾ വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള CE വിലയിരുത്തൽ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക, എഴുത്തുപരീക്ഷയിൽ മനപ്പാഠ സാധ്യത കുറക്കുക, അതിൽ അപഗ്രഥന നിഗമന വിലയിരുത്തൽ ശേഷികൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുക എന്നിവ അടിയന്തിരമായും ഏറ്റെടുക്കേണ്ടതുണ്ട്. അതിനു പകരം നിലവിലുള്ള എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വെക്കുകയും മതിയായ തുടർനടപടികൾ ഇല്ലാതെ വരികയും ചെയ്യുമ്പോൾ സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളാവുമെന്നും പാഠ്യപദ്ധതി സമീപനം ദുർബലപ്പെടുമെന്നുമുള്ള ആശങ്ക പരിഷത്തിനുണ്ട്. ഈ ജാഥ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഒന്നല്ല. രേഖകൾ തയ്യാറാക്കി സമർപ്പിച്ചും കോൺക്ലേവിൽ അഭിപ്രായം പറഞ്ഞും ബന്ധപ്പെട്ടവരെ നേരിൽ കണ്ട് നിവേദനങ്ങൾ നല്കിയും ഇക്കാര്യം നേരത്തെതന്നെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നിർദിഷ്ട പരിഷ്‌കാരം ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്. വരും വർഷം ഒമ്പതിലേക്കും അതിനടുത്ത വർഷം പത്തിലേക്കും അത് വ്യാപിപ്പിക്കുമെന്നും പറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കേവലമായ പ്രഖ്യാപനങ്ങൾക്കുള്ളിലുള്ള ഗൗരവമേറിയ അക്കാദമികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കണമെന്നും ഇക്കാര്യത്തിൽ തുടർചർച്ചകൾ ആവശ്യപ്പെടണമെന്നും പരിഷത്ത് നിലപാടെടുത്തത്. നവംബർ 14 മുതൽ ഡിസംബർ 10 വരെ 300-ഓളം കേന്ദ്രങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചും വിദ്യാഭ്യാസ വിഷയങ്ങളിൽ ആറ് ലഘുലേഖകൾ പ്രചരിപ്പിച്ചുമാണ് ജാഥ മുന്നോട്ടുപോകുക. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ഒന്നുകൂടി ഓർമപ്പെടുത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവരുടെയും അവകാശമാണെന്നുള്ള വസ്തുതയ്ക്ക് അടിവരയിടാനുമുള്ള പരിശ്രമമാണ്. ഇത് പരിഷത്ത് മാത്രം മുന്നോട്ടുകൊണ്ടു പോകേണ്ട ഒരു ഇടപെടലല്ല. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ താത്പര്യമുള്ള ഏവരും ഈ പരിപാടിയുടെ ഒപ്പം നില്ക്കണമെന്നും വേണ്ട പിന്തുണ നല്കണമെന്നും വിനയപൂർവം അഭ്യർഥിക്കുന്നു.

പി.വി. ദിവാകരൻ

ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജാഥാനേതൃത്വം

ക്യാപ്റ്റൻ ടി.കെ. മീരാഭായി

വൈസ് ക്യാപ്റ്റന്മാർ ഡോ. എം.വി. ഗംഗാധരൻ, ജി.സ്റ്റാലിൻ, ജോജി കൂട്ടുമ്മേൽ, പി.ഗോപകുമാർ, കെ. വിനോദ്കുമാർ, പി. സുരേഷ് ബാബു, ലിസി, കെ. മനോഹരൻ, ഡോ. എൻ.ആർ.റസീന, ദീപു ബാലൻ

മാനേജർ ബാബു പി.പി.

അസി.മാനേജർമാർ പി.എം.വിനോദ്കുമാർ, എ.എം.ബാലകൃഷ്ണൻ

ക്യാമ്പയിൻ കമ്മിറ്റി കൺവീനർ എം. ദിവാകരൻ

വിദ്യാഭ്യാസ കേമ്പയിൻ - നാൾവഴി

പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല, ഒന്നിനും കൊള്ളാത്തവരാണ്, അക്ഷരമാല പഠിപ്പിക്കാത്തതാണ് ഇതിനുകാരണം, പൊതുവിദ്യാലയങ്ങളിൽ എഴുത്തും വായനയും ശരിയായി പഠിപ്പിക്കുന്നില്ല തുടങ്ങിയ പ്രചാരണം കഴിഞ്ഞ ഒരു വർഷക്കാലമായി പത്രമാധ്യമങ്ങൾ വഴി നടന്നുവരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഭാഷാ സംവാദം' എന്ന പേരിൽ ഈ ലക്ഷ്യത്തോടെയുള്ള ചർച്ച തുടർച്ചയായി സംഘടിപ്പിച്ചുവരുന്നു. പഠനങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജപ്രചാരണം പൊതു വിദ്യാലയങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ടാക്കി.

2024 മാർച്ച് 10 : പൊതുവിദ്യാഭ്യാസത്തിലെ പഠനനിലയുടെ തല്സ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഏറ്റെടുക്കാൻ പരിഷത്ത് തീരുമാനിച്ചു.

2024 മെയ് 25-26 : വിദ്യാഭ്യാസശില്പശാല നടത്തി പഠനത്തിനുള്ള ടൂളുകൾ തയ്യാറാക്കി.

2024 മെയ് : വിദ്യാഭ്യാസമന്ത്രി എസ് എസ് എൽ സി ഫലപ്രഖ്യാപന സന്ദർഭത്തിൽ എസ് എസ് എൽ സി പരീക്ഷാവിജയത്തിന് മിനിമം മാർക്ക് നിബന്ധന കൊണ്ടുവരുമെന്ന് അറിയിച്ചു.

2024 ജൂൺ : പഠനത്തിനുവേണ്ട തയ്യാറെടുപ്പുപ്രവർത്തനങ്ങൾ നടത്തി.

2024 ജൂൺ : പി എം ശ്രീപദ്ധതിയിൽ ചേരരുതെന്നാവശ്യപ്പെട്ടുകൊണ്ട് സർർക്കാറിന് നിവേദനം നല്കി. പത്രവാർത്ത നല്കി, ചർച്ചകൾ സംഘടിപ്പിച്ചു.

2024 ജൂൺ : പരീക്ഷാ പരിഷ്‌കാരം തീരുമാനിക്കാൻ എസ് സി ഇആർ ടി യിൽ തെരഞ്ഞെടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കോണ്ക്ലേവ് നടത്തി. പരിഷത്തുൾപ്പെടെയുള്ള ചില സംഘടനകൾ കുട്ടികളെ തോല്പി്ച്ചല്ല ഗുണനിലവാരമുയർത്തേണ്ടത് എന്ന് വാദിച്ചു.

2024 ജൂൺ : കരിക്കുലം കമ്മിറ്റി യോഗം ചേർന്ന് മിനിമം മാർക്ക് നിബന്ധന അംഗീകരിച്ചു.

2024 ജൂലായ് : പരിഷത്ത് വിശദമായി ചർച്ച ചെയ്ത് ആശയ രൂപീകരണം നടത്തി. നിലപാടു കൃത്യമാക്കി.

2024 ജൂലായ് : തീരുമാനത്തിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയും ബദൽ നിർദേശങ്ങൾ അവതരിപ്പിച്ചും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ് സി ഇ ആർ ടിക്കും, വിദ്യാഭ്യാസ ഉദ്യാഗസ്ഥർക്കും വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും നിവേദനങ്ങൾ നല്കി. ഇവരെയും രാഷ്ട്രീയനേതൃത്വത്തെയും നേരിട്ടുകണ്ട് ആശങ്കയറിയിച്ചു.

2024 ജൂലായ് : പാഠപുസ്തകപരിഷ്‌കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ എസ് സിഇആർടി ക്ക് നിവേദനം നല്കി.

2024 ജൂലായ് : തോല്പിച്ചാൽ നിലവാരം കൂടുമോ?-ലഘുലേഖ തയ്യാറാക്കി

2024 ജൂലായ് : പരിഷത്ത് ജനകീയ വിദ്യാഭ്യാസ കേമ്പയിൻ നടത്താൻ തീരുമാനിച്ചു.

2024 ജൂല. 30, ആഗ. 3 : തിരുവനന്തപുരത്തും കോഴിക്കോട്ടും സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : അധ്യാപകഗ്രൂപ്പ് തയ്യാറാക്കി ഓൺലൈൻ ചർച്ചകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : എല്ലാ ജില്ലകളിലും ജില്ലാതല സെമിനാറുകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : ലഘുലേഖാപ്രചാരണം നടത്തി.

2024 ആഗ - സപ്ത. : മേഖലാതല സെമിനാറുകൾ നടത്തി.

2024 സപ്ത: 10 : പരിഷത്ത് സ്ഥാപകദിനത്തിൽ എല്ലാ യൂണിറ്റിലും പ്രാദേശിക വിദ്യാഭ്യാസ സംവാദം നടത്തി.

2024 ഒക്ടോബർ : പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കി മാധ്യമങ്ങളിൽ ലേഖനങ്ങൾ നല്കി.

2024 ഒക്ടോബർ : വിദ്യാഭ്യാസ വാഹനജാഥ തീരുമാനിച്ചു.

2024 നവംബർ : അഞ്ചു ലഘുലേഖകൾ കൂടി പ്രസിദ്ധീകരിച്ചു.

2024 നവംബർ : കേമ്പെയിന്ലോഗോ പ്രകാശനം ചെയ്തു.

2024 നവംബർ : പോസ്റ്റർ പ്രചാരണം ആരംഭിച്ചു.

2024 നവംബർ : കണ്ണൂരിൽ സംസ്ഥാന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

2024 നവംബർ : ജാഥാഗീതം പ്രകാശനം ചെയ്തു.

2024 നവംബർ : മുന്നൂറോളം ജാഥാസ്വീകരണ കേന്ദ്രങ്ങളിൽ പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ചു.

2024 നവംബർ : വിഷയാവതാരകർക്കായി പരിശീലനം നടത്തി.

2024 നവംബർ : ആറു ലഘുലേഖകളടങ്ങിയ കിറ്റ് ജില്ലകളിൽ വ്യാപകമായി പ്രചരിപ്പിച്ചുവരുന്നു.

വിദ്യാഭ്യാസ ജാഥാ റൂട്ട്

14.11.24 (വൈകിട്ട് 5മണി) ഉദ്ഘാടനം കാസർഗോഡ് (പുതിയ ബസ്റ്റാന്റ്)

സംസ്ഥാന വിദ്യാഭ്യാസ ജാഥാ റൂട്ട്
തിയതി ജില്ല സമയം വാഹനം1 വാഹനം 2
15-11-24 കാസർഗോഡ് 9.00 ഉദുമ ഇരിയണ്ണി
10.30 പാക്കം ബേത്തൂർപാറ
12.00 വെള്ളിക്കോത്ത് കുണ്ടംകുഴി
2.00 കാഞ്ഞങ്ങാട് കുറ്റിക്കോൽ
3.30 നീലേശ്വരം കൊട്ടോടി
5.00 ചെറുവത്തൂർ പരപ്പ
16-11-24 9.00 കാലിക്കടവ് മടിക്കൈ
10.30 നടക്കാവ് ചായോത്ത്
12.00 ഇളമ്പച്ചി ചീമേനി
16-11-24 കണ്ണൂർ 4.00 കരിവെള്ളൂർ പിലാത്തറ
5.30 മാത്തിൽ ചെറുകുന്ന്
17-11-24 9.30     മാതമംഗലം ഇരിണാവ്
11.00     വെള്ളോര കണ്ണാടിപ്പറമ്പ്
12.30     ചപ്പാരപ്പടവ് മയ്യിൽ
2.00     കുറുമാത്തൂർ ചെക്കിക്കുളം
3.30     ശ്രീകണ്ഠാപുരം ഏച്ചുർ
5.00     പയ്യാവൂർ കൂടാളി
6.30     ഇരിട്ടി ചാല
18-11-24 9.30     മട്ടന്നൂർ മുഴപ്പിലങ്ങാട്
11.00     കൂത്തുപറമ്പ് ചിറക്കുനി
12.30     ചിറ്റാരിപ്പറമ്പ് തലശ്ശേരി
2.00     പേരാവൂർ പാനൂർ
3.30     കേളകം മൊകേരി
18-11-24 വയനാട് 5.30     മാനന്തവാടി പുൽപ്പള്ളി
19-11-24 9.00     വെള്ളമുണ്ട കേണിച്ചിറ
10.30     പനമരം മീനങ്ങാടി
12.30   കണിയാമ്പറ്റ സു.ബത്തേരി
2.30     മുട്ടിൽ ചുള്ളിയോട്
4.00     കൽപ്പറ്റ അമ്പലവയൽ
5.30     വൈത്തിരി മേപ്പാടി
20-11-24 കോഴിക്കോട് 10.00     താമരശ്ശേരി പൂനൂര്
12.00     മണാശ്ശേരി ഉള്ളിയേരി
1.30     പൂവാട്ടുപറമ്പ് പേരാമ്പ്ര
4.00     കുന്നമംഗലം മേപ്പയൂർ
6.00     നരിക്കുനി കുറ്റ്യാടി
21-11-24 10.00     പറമ്പിൽ ബസാർ കല്ലാച്ചി
12.00     പുതിയങ്ങാടി ഓർക്കാട്ടേരി
2.30     മൊഫ്യൂസിൽ ബസ്റ്റാന്റ് മേമുണ്ട
4.00     ഒളവണ്ണ വടകര
6.00     രാമനാട്ടുകര കൊയിലാണ്ടി
22-11-24 മലപ്പുറം 9.30     അരീക്കോട് കിഴിശ്ശേരി
11.00     മഞ്ചേരി മൊറയൂർ
3.00     എടവണ്ണ പെരുവള്ളൂർ
4.30     നിലമ്പൂർ കോട്ടക്കൽ
6.00   എടക്കര മലപ്പുറം
23-11-24 9.30     വണ്ടൂർ കുറ്റിപ്പുറം
11.00     കരുവാരക്കുണ്ട് തിരൂർ
3.00     മേലാറ്റൂർ ചമ്രവട്ടം
4.30     പെരിന്തൽമണ്ണ പൊന്നാനി
6.00     വലിയകുന്ന് എടപ്പാൾ
24-11-24 പാലക്കാട് 9.00     കൂറ്റനാട് ആനക്കര
11.00     പട്ടാമ്പി കൊപ്പം
2.00     ഷൊർണൂർ ചെർപ്പുളശ്ശേരി,
4.00     ഒറ്റപ്പാലം കരിമ്പുഴ
6.00     അലനെല്ലൂർ കരിമ്പ
25-11-24 9.00     പാലക്കാട് സ്റ്റേഡിയം പുതുപ്പെരിയാരം
11.00     പൊൽപ്പുള്ളി കോട്ടായി
2.00     വണ്ടിത്താവളം കുഴൽമന്ദം
4.00     കൊല്ലങ്കോട് കുനിശ്ശേരി
6.00     എലവഞ്ചേരി വടക്കഞ്ചേരി
26-11-24 തൃശ്ശൂർ 9.00     പഴയന്നൂർ ചേലക്കര
10.30     വടക്കാഞ്ചേരി എരുമപ്പെട്ടി
12.00     കുന്നംകുളം ചാവക്കാട്
2.30     പൂവ്വത്തൂർ ഏങ്ങണ്ടിയൂർ
4.00     വാടാനപ്പിള്ളി കാഞ്ഞാണി
5.30     അരിമ്പൂർ തിരൂർ
7.00     തൃശൂർ --
27-11-24 9.00     കൂർക്കഞ്ചേരി മണ്ണുത്തി
10.30   പുത്തൂര് പുതുക്കാട്
12.00   ഊരകം ഇരിഞ്ഞാലക്കുട
2.30     കരൂപ്പടന്ന മതിലകം
4.00     കാര കൊടുങ്ങല്ലൂർ
5.30     അഷ്ടമിച്ചിറ ചാലക്കുടി
7.00     നായരങ്ങാടി --
28-11-24 എറണാകുളം 10.00     അത്താണി അങ്കമാലി ടൗൺ
11.45     മൂത്തകുന്നം യു.സി. കോളേജ്
1.45     ചെറായി വെസ്റ്റ്കടുങ്ങല്ലൂർ
3.45     പളളൂരുത്തി വെളി വാഴക്കുളം
5.45     ചങ്ങമ്പുഴ പാർക്ക് വളയൻചിറങ്ങര
29-11-24 10.00     കാക്കനാട് പെരുമ്പാവൂർ
11.30     എരൂർ പട്ടിമറ്റം
1.00     ലായം ഗ്രൗണ്ട് കരിമുകൾ 
2.30     ഉദയംപേരൂർ മൂവാറ്റുപുഴ ടൗൺ
3.45     മുളന്തുരുത്തി കോതമംഗലം ടൗൺ
5.15     കൂത്താട്ടുകുളം --
30-11-24 ഇടുക്കി 10.00     വഴിത്തല ദേവിയാർ
11.30     ഉടുമ്പന്നൂർ --
1.00     മുട്ടം പാറത്തോട്
3.30     തൊടുപുഴ --
5.00     വഴിത്തല അടിമാലി
1-12-24 കോട്ടയം 9.00     മേലുകാവ് ഈരാറ്റുപേട്ട
10.30     കൊല്ലപ്പള്ളി കാഞ്ഞിരപ്പള്ളി
12.00     രാമപുരം പൊൻകുന്നം
3.00     ഉഴവൂർ എലിക്കുളം
4.30     കടപ്ലാമറ്റം മേവിട
6.00     ഏറ്റുമാനൂർ പാലാ
2-12-24 9.00     കുറിച്ചി കിടങ്ങൂർ
10.30     ചിങ്ങവനം കുറവിലങ്ങാട്
12.00     കോട്ടയം കടുത്തുരുത്തി
3.00     കുമരകം വെള്ളൂർ
4.30     തലയാഴം മറവന്തുരുത്ത്
5.30     ടി വി പുരം വൈക്കം
3-12-24 ആലപ്പുഴ 9.30 തൈക്കാട്ടുശ്ശേരി അമ്പലപ്പുഴ 1
11.00 പട്ടണക്കാട് അമ്പലപ്പുഴ 2
3.00 തുറവൂർ ഹരിപ്പാട് ടൗൺ
4.30 കടക്കരപ്പള്ളി മുതുകുളം
5.30 അരീപ്പറമ്പ് മറവന്തുരുത്ത്
-- കായംകുളം
4-12-24 9.30 ചേർത്തല മാവേലിക്കര
11.00 മണ്ണഞ്ചേരി ചെങ്ങന്നൂർ മാന്നാർ 
3.00 ആലപ്പുഴ ഹരിപ്പാട് ടൗൺ
4.30 ആലപ്പുഴ ടൗൺ മുളക്കുഴ
5.30 രാമൻകരി ചാരുംമൂട് 1
6.30 -- ചാരുംമൂട് 2
5-12-24 പത്തനംതിട്ട 9.30 പരുമല പന്തളം
10.30 തിരുവല്ല തുമ്പമൺ
11.45 മല്ലപ്പള്ളി കൊടുമൺ
2.00 വൃന്ദാവനം ഓമല്ലൂർ
3.15 വാഴക്കുന്നം പത്തനംതിട്ട 
4.30 റാന്നി --
6-12-24 9.30 ആറന്മുള കോഴഞ്ചേരി
10.30 കിടങ്ങന്നൂർ കുമ്പഴ
11.45 ഇലവുംതിട്ട പൂങ്കാവ്
2.00 അടൂർ ടൗൺ കോന്നി
3.15 പറക്കോട് കലഞ്ഞൂർ
4.30 കടമ്പനാട്  --
7-12-24 കൊല്ലം 9.30 ചക്കുവള്ളി   ഓച്ചിറ
11.00 ഭരണിക്കാവ്  മരങ്ങാട്ട് മുക്ക്
12.30 ചിറ്റുമല കരുനാഗപ്പള്ളി
3.00 കുണ്ടറ മൈനാഗപ്പള്ളി  
4.30 എഴുകോൺ തേവലക്കര
6.00 കൊട്ടാരക്കര ശങ്കരമംഗലം
8-12-24 9.30 വാളകം അഞ്ചാലുംമൂട്
11.00 ആയൂർ ചിന്നക്കട
12.30 അഞ്ചൽ പട്ടത്താനം 
3.00 ചിതറ പുന്തലത്താഴം
5.00 കടയ്ക്കൽ ഭൂതക്കുളം
6.00 -- പരവൂർ
9-12-24 തിരുവനന്തപുരം 9.00 വർക്കല പാലോട്
10.30 കല്ലമ്പലം വിതുര
2.30 ആറ്റിങ്ങൽ വെള്ളനാട്
4.00 കഴക്കൂട്ടം കാട്ടാക്കട
5.30 കാട്ടായി ക്കോണം പെരിങ്കിടവിള
10-12-24 9.00 വെഞ്ഞാറമൂട് പാറശ്ശാല
10.30 പിരപ്പൻകോട് നെയ്യാറ്റിൻകര
2.30 വെമ്പായം വെങ്ങാനുർ
4.00 നെടുമങ്ങാട് മലയിൻകീഴ്
5.30 തിരുവനന്തപുരം പാപ്പനംകോട്‌


വിദ്യാഭ്യാസ ജാഥയിലൂടെ പരിഷത്ത് ഉന്നയിക്കുന്നതെന്ത്

പരിഷത്തിനെ ചാരി കുട്ടികളെ ചതിക്കരുത്

ചിത്രശാല