"സ്ത്രീകളും സാമൂഹ്യമാററവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
}}
}}
==സ്ത്രീകളും സാമൂഹ്യമാററവും==
==സ്ത്രീകളും സാമൂഹ്യമാററവും==
ഓരോ സമൂഹത്തിലും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമാവുന്ന പരിവർത്തനം വരുത്തിതീർക്കുന്നതിനുള്ള പോരാട്ടങ്ങൾ ലോകമെമ്പാടും അനവരതം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഓരോ പ്രദേശത്തും നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷത്തിനനുസൃതമായിട്ടായിരിക്കും പരിവർത്തനത്തിനുള്ള പോരാട്ടങ്ങൾ രൂപപ്പെടുന്നത് . ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്ത്രീപുരുഷ സമത്വവും, സാമൂഹ്യനീതിയും കൈവരിക്കുക എന്നതും അസാദ്ധ്യമായതുകൊണ്ട് ആ വ്യവസ്ഥ തകർത്ത് ചൂഷണരഹിതമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടി എന്ന തായിരിക്കും സാമൂഹ്യ മാറ്റത്തിനു വേണ്ടി നടത്തുന്ന പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ഏതു സമൂഹമായാലും അതിൻ്റെ പരിവനത്തിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിച്ചു നിറുത്തിക്കൊണ്ടുള്ള പരിപാടികൾ ഒരിക്കലും പൂണ്ണമാവുകയില്ല. മാത്രവുമല്ല ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിനും സാമൂഹ്യപരിവർത്തനത്തിനുവേണ്ടി നടത്തുന്ന പ്രവർത്ത നങ്ങളിൽ വളരെ നിർണ്ണായകമായ പങ്കാണു വഹിക്കുവാനുള്ളത്.
ഓരോ സമൂഹത്തിലും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമാവുന്ന പരിവർത്തനം വരുത്തിതീർക്കുന്നതിനുള്ള പോരാട്ടങ്ങൾ ലോകമെമ്പാടും അനവരതം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഓരോ പ്രദേശത്തും നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷത്തിനനുസൃതമായിട്ടായിരിക്കും പരിവർത്തനത്തിനുള്ള പോരാട്ടങ്ങൾ രൂപപ്പെടുന്നത്. ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്ത്രീപുരുഷ സമത്വവും, സാമൂഹ്യനീതിയും കൈവരിക്കുക എന്നതും അസാദ്ധ്യമായതുകൊണ്ട് ആ വ്യവസ്ഥ തകർത്ത് ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടി എന്ന തായിരിക്കും സാമൂഹ്യ മാറ്റത്തിനു വേണ്ടി നടത്തുന്ന പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ഏതു സമൂഹമായാലും അതിൻ്റെ പരിവനത്തിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിച്ചു നിറുത്തിക്കൊണ്ടുള്ള പരിപാടികൾ ഒരിക്കലും പൂണ്ണമാവുകയില്ല. മാത്രവുമല്ല ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിനും സാമൂഹ്യപരിവർത്തനത്തിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ വളരെ നിർണ്ണായകമായ പങ്കാണു വഹിക്കുവാനുള്ളത്.
നിർഭാഗ്യവശാൽ ലോകത്തെല്ലായിടത്തും ഇന്നും ഏറിയും കുറഞ്ഞും ഈ പങ്കുനിറവേറ്റാൻ സീകൾക്കു കഴിയാത്ത തരത്തിൽ അനവധി വിലക്കുകളും പ്രതിബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. മതവിശ്വാസങ്ങളും ആചാ രാനുഷ്ഠാനങ്ങളും, സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന വിലക്കുകളും, പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന സമൂഹം സ്ത്രീകളോടു കാണിക്കുന്ന ക്രൂരമായ അവഗണനയും, അവക്കു നല്കിയിരിക്കുന്ന അധമമായ പദവിയും ഒക്കെ സാമൂഹ്യ മാറ്റത്തിൽ ക്രിയാത്മകമായ പങ്കുനിർവഹിക്കുന്നതിൽനിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരുന്നില്ല എന്ന ഒരാരോപണവും പലപ്പോഴും ഉയന്നുവരാറുണ്ട്. എന്നാലിത് യഥാർത്ഥമായ വസ്തുത കളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമർശനമല്ല. നേരേമറിച്ച് സമൂഹം സ്ത്രീകൾക്കു നിഷേധിച്ചുകൊണ്ടിരി ക്കുന്ന അവസരസമത്വത്തിനു നേരെ കണ്ണടച്ചുകൊണ്ടോ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ടോ നടത്തുന്ന ഒരു ആരോപണമായിട്ടു മാത്രമേ അതിനെ കാണാനാവൂ.
നിർഭാഗ്യവശാൽ ലോകത്തെല്ലായിടത്തും ഇന്നും ഏറിയും കുറഞ്ഞും ഈ പങ്കുനിറവേറ്റാൻ സീകൾക്കു കഴിയാത്ത തരത്തിൽ അനവധി വിലക്കുകളും പ്രതിബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും, സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന വിലക്കുകളും, പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന സമൂഹം സ്ത്രീകളോടു കാണിക്കുന്ന ക്രൂരമായ അവഗണനയും, അവക്കു നല്കിയിരിക്കുന്ന അധമമായ പദവിയും ഒക്കെ സാമൂഹ്യ മാറ്റത്തിൽ ക്രിയാത്മകമായ പങ്കുനിർവഹിക്കുന്നതിൽനിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരുന്നില്ല എന്ന ഒരാരോപണവും പലപ്പോഴും ഉയന്നുവരാറുണ്ട്. എന്നാലിത് യഥാർത്ഥമായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമർശനമല്ല. നേരേമറിച്ച് സമൂഹം സ്ത്രീകൾക്കു നിഷേധിച്ചുകൊണ്ടിരിക്കുന്ന അവസരസമത്വത്തിനു നേരെ കണ്ണടച്ചുകൊണ്ടോ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ടോ നടത്തുന്ന ഒരു ആരോപണമായിട്ടു മാത്രമേ അതിനെ കാണാനാവൂ.
മനുഷ്യാവകാശങ്ങൾ ഏററവും കൂടുതൽ നിഷേധിക്കപ്പെട്ടവരും പരമമായ വിവേചനത്തിനും അതുവഴി നിരന്തരമായ ചൂഷണത്തിനും വിധേയ രായിക്കൊണ്ടിരിക്കുന്നവരും ആയ ഏററവും വലിയ മനുഷ്യവിഭാഗം സ്ത്രീകൾ തന്നെയാണ്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അന്തർലീനമായ അന്തസ്സിൻ്റെയും തുല്യവും അന്യാധീനപ്പെടുത്താനാവാ ത്തതുമായ അവകാശങ്ങളുടേയും അംഗീകാരമാണ് ലോകത്തിൽ നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അടിസ്ഥാനം എന്ന ഉൽകൃഷ്ടമായ മാനവീയതയുടെ കാഴ്ചപ്പാടുമായിട്ടാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യ രാഷ്ട്ര സംഘടന പുറപ്പെടുവിച്ചത്. മാത്രവുമല്ല എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശത്തിലും തുല്യരുമായിട്ടാണ് ജനിക്കുന്നതെന്നും, ഒരുതരം വിവേചനവുമില്ലാതെ എല്ലാ മനു ഷ്യർക്കും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിക്കുവാൻ അർഹതയുണ്ടെന്നും ആ പ്രഖ്യാപനം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാം ആ മഹത്തായ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലത്തിലാണ്. സമൂഹത്തിൽ ഒരു വ്യക്തി എന്ന നിലയിൽ പുരുഷൻ അനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുവാൻ ഇന്നും ഭൂരിപക്ഷം രാഷ്ട്രങ്ങളിലും സ്ത്രീകൾക്കു സാദ്ധ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമായി നില്ക്കുന്നു. ഈ നില മാറ്റിയെടുക്കുവാനും സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുവാനും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം ലഭിക്കേണ്ടുന്ന അവകാശങ്ങൾ ഉറപ്പുവരുത്തുവാനും സ്ത്രീ പുരുഷ സമത്വത്തോടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യങ്ങൾ ഇനിയും സൃഷ്ടി ക്കണ്ടിയിരിക്കുന്നു.
മനുഷ്യാവകാശങ്ങൾ ഏററവും കൂടുതൽ നിഷേധിക്കപ്പെട്ടവരും പരമമായ വിവേചനത്തിനും അതുവഴി നിരന്തരമായ ചൂഷണത്തിനും വിധേയരായിക്കൊണ്ടിരിക്കുന്നവരും ആയ ഏററവും വലിയ മനുഷ്യവിഭാഗം സ്ത്രീകൾ തന്നെയാണ്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അന്തർലീനമായ അന്തസ്സിൻ്റെയും തുല്യവും അന്യാധീനപ്പെടുത്താനാവാത്തതുമായ അവകാശങ്ങളുടേയും അംഗീകാരമാണ് ലോകത്തിൽ നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അടിസ്ഥാനം എന്ന ഉൽകൃഷ്ടമായ മാനവീയതയുടെ കാഴ്ചപ്പാടുമായിട്ടാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്ര സംഘടന പുറപ്പെടുവിച്ചത്. മാത്രവുമല്ല എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശത്തിലും തുല്യരുമായിട്ടാണ് ജനിക്കുന്നതെന്നും, ഒരുതരം വിവേചനവുമില്ലാതെ എല്ലാ മനു ഷ്യർക്കും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിക്കുവാൻ അർഹതയുണ്ടെന്നും ആ പ്രഖ്യാപനം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാം ആ മഹത്തായ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലത്തിലാണ്. സമൂഹത്തിൽ ഒരു വ്യക്തി എന്ന നിലയിൽ പുരുഷൻ അനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുവാൻ ഇന്നും ഭൂരിപക്ഷം രാഷ്ട്രങ്ങളിലും സ്ത്രീകൾക്കു സാദ്ധ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമായി നില്ക്കുന്നു. ഈ നില മാറ്റിയെടുക്കുവാനും സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുവാനും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം ലഭിക്കേണ്ടുന്ന അവകാശങ്ങൾ ഉറപ്പുവരുത്തുവാനും സ്ത്രീ പുരുഷ സമത്വത്തോടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യങ്ങൾ ഇനിയും സൃഷ്ടി ക്കണ്ടിയിരിക്കുന്നു.
 
==ഇന്ത്യൻ സമൂഹം==
==ഇന്ത്യൻ സമൂഹം==
ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തെക്കുറിച്ച് വിചിന്തനം ചെയ്യു മ്പോൾ, ഇന്നത്തെ നിലനില്ക്കുന്ന സമൂഹത്തിൻ്റെ  ചിത്രം വിശകലനം ചെയ്യേണ്ടതാവശ്യമാണല്ലോ. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമായ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ ആകെത്തുകയാണല്ലോ ഇന്ത്യൻ സമൂഹം. "നാനാത്വത്തിൽ ഏകത്വം '' എന്നും ആലങ്കാരികമായി നാം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഏകത്വത്തെക്കാൾ നാനാത്വം മറനീക്കി പുറത്തു വരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥിതി ഒന്നു നോക്കാം.
ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തെക്കുറിച്ച് വിചിന്തനം ചെയ്യു മ്പോൾ, ഇന്നത്തെ നിലനില്ക്കുന്ന സമൂഹത്തിൻ്റെ  ചിത്രം വിശകലനം ചെയ്യേണ്ടതാവശ്യമാണല്ലോ. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമായ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ ആകെത്തുകയാണല്ലോ ഇന്ത്യൻ സമൂഹം. "നാനാത്വത്തിൽ ഏകത്വം '' എന്നും ആലങ്കാരികമായി നാം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഏകത്വത്തെക്കാൾ നാനാത്വം മറനീക്കി പുറത്തു വരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥിതി ഒന്നു നോക്കാം.

15:47, 17 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്ത്രീകളും സാമൂഹ്യമാററവും
[[]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജെൻഡർ
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഫെബ്രുവരി 1993

സ്ത്രീകളും സാമൂഹ്യമാററവും

ഓരോ സമൂഹത്തിലും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമാവുന്ന പരിവർത്തനം വരുത്തിതീർക്കുന്നതിനുള്ള പോരാട്ടങ്ങൾ ലോകമെമ്പാടും അനവരതം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഓരോ പ്രദേശത്തും നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷത്തിനനുസൃതമായിട്ടായിരിക്കും പരിവർത്തനത്തിനുള്ള പോരാട്ടങ്ങൾ രൂപപ്പെടുന്നത്. ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്ത്രീപുരുഷ സമത്വവും, സാമൂഹ്യനീതിയും കൈവരിക്കുക എന്നതും അസാദ്ധ്യമായതുകൊണ്ട് ആ വ്യവസ്ഥ തകർത്ത് ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടി എന്ന തായിരിക്കും സാമൂഹ്യ മാറ്റത്തിനു വേണ്ടി നടത്തുന്ന പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ഏതു സമൂഹമായാലും അതിൻ്റെ പരിവനത്തിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിച്ചു നിറുത്തിക്കൊണ്ടുള്ള പരിപാടികൾ ഒരിക്കലും പൂണ്ണമാവുകയില്ല. മാത്രവുമല്ല ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിനും സാമൂഹ്യപരിവർത്തനത്തിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ വളരെ നിർണ്ണായകമായ പങ്കാണു വഹിക്കുവാനുള്ളത്. നിർഭാഗ്യവശാൽ ലോകത്തെല്ലായിടത്തും ഇന്നും ഏറിയും കുറഞ്ഞും ഈ പങ്കുനിറവേറ്റാൻ സീകൾക്കു കഴിയാത്ത തരത്തിൽ അനവധി വിലക്കുകളും പ്രതിബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും, സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന വിലക്കുകളും, പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന സമൂഹം സ്ത്രീകളോടു കാണിക്കുന്ന ക്രൂരമായ അവഗണനയും, അവക്കു നല്കിയിരിക്കുന്ന അധമമായ പദവിയും ഒക്കെ സാമൂഹ്യ മാറ്റത്തിൽ ക്രിയാത്മകമായ പങ്കുനിർവഹിക്കുന്നതിൽനിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരുന്നില്ല എന്ന ഒരാരോപണവും പലപ്പോഴും ഉയന്നുവരാറുണ്ട്. എന്നാലിത് യഥാർത്ഥമായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമർശനമല്ല. നേരേമറിച്ച് സമൂഹം സ്ത്രീകൾക്കു നിഷേധിച്ചുകൊണ്ടിരിക്കുന്ന അവസരസമത്വത്തിനു നേരെ കണ്ണടച്ചുകൊണ്ടോ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ടോ നടത്തുന്ന ഒരു ആരോപണമായിട്ടു മാത്രമേ അതിനെ കാണാനാവൂ. മനുഷ്യാവകാശങ്ങൾ ഏററവും കൂടുതൽ നിഷേധിക്കപ്പെട്ടവരും പരമമായ വിവേചനത്തിനും അതുവഴി നിരന്തരമായ ചൂഷണത്തിനും വിധേയരായിക്കൊണ്ടിരിക്കുന്നവരും ആയ ഏററവും വലിയ മനുഷ്യവിഭാഗം സ്ത്രീകൾ തന്നെയാണ്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അന്തർലീനമായ അന്തസ്സിൻ്റെയും തുല്യവും അന്യാധീനപ്പെടുത്താനാവാത്തതുമായ അവകാശങ്ങളുടേയും അംഗീകാരമാണ് ലോകത്തിൽ നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അടിസ്ഥാനം എന്ന ഉൽകൃഷ്ടമായ മാനവീയതയുടെ കാഴ്ചപ്പാടുമായിട്ടാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്ര സംഘടന പുറപ്പെടുവിച്ചത്. മാത്രവുമല്ല എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശത്തിലും തുല്യരുമായിട്ടാണ് ജനിക്കുന്നതെന്നും, ഒരുതരം വിവേചനവുമില്ലാതെ എല്ലാ മനു ഷ്യർക്കും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിക്കുവാൻ അർഹതയുണ്ടെന്നും ആ പ്രഖ്യാപനം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാം ആ മഹത്തായ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലത്തിലാണ്. സമൂഹത്തിൽ ഒരു വ്യക്തി എന്ന നിലയിൽ പുരുഷൻ അനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുവാൻ ഇന്നും ഭൂരിപക്ഷം രാഷ്ട്രങ്ങളിലും സ്ത്രീകൾക്കു സാദ്ധ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമായി നില്ക്കുന്നു. ഈ നില മാറ്റിയെടുക്കുവാനും സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുവാനും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം ലഭിക്കേണ്ടുന്ന അവകാശങ്ങൾ ഉറപ്പുവരുത്തുവാനും സ്ത്രീ പുരുഷ സമത്വത്തോടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യങ്ങൾ ഇനിയും സൃഷ്ടി ക്കണ്ടിയിരിക്കുന്നു.

ഇന്ത്യൻ സമൂഹം

ഇന്ത്യൻ സമൂഹത്തിൻ്റെ മാറ്റത്തെക്കുറിച്ച് വിചിന്തനം ചെയ്യു മ്പോൾ, ഇന്നത്തെ നിലനില്ക്കുന്ന സമൂഹത്തിൻ്റെ ചിത്രം വിശകലനം ചെയ്യേണ്ടതാവശ്യമാണല്ലോ. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമായ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ ആകെത്തുകയാണല്ലോ ഇന്ത്യൻ സമൂഹം. "നാനാത്വത്തിൽ ഏകത്വം എന്നും ആലങ്കാരികമായി നാം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഏകത്വത്തെക്കാൾ നാനാത്വം മറനീക്കി പുറത്തു വരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥിതി ഒന്നു നോക്കാം. എല്ലാ ജനങ്ങൾക്കും സാമൂഹ്യ, സാമ്പത്തിക രാഷ്ട്രീയ നീതി പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പരമാധികാര, ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റു റിപ്പബ്ലിക്കു നിർമിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ അതിൻ്റെ ഭരണഘടന അംഗീകരിച്ചത്. ആ പ്രഖ്യാപനം കഴിഞ്ഞ് നാല്പതു വർഷം നാം പിന്നിട്ടിരിക്കുന്നു. ഇത്ര കാലം കഴിഞ്ഞതിനു ശേഷം ഇന്നു നമ്മുടെ മുന്നിൽ കാണുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ചിത്രം നമ്മെ ചിന്തിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. ജനസംഖ്യയുടെ ഏതാണ്ട് 65 ശതമാനം വരുന്ന ജനത അക്ഷര ത്തിൻ്റെ പ്രകാശം ലഭിക്കാതെ മൃഗതുല്യരായി കഴിയുന്ന മനുഷ്യൻ എഴുത്തുഭാഷ കണ്ടുപിടിക്കുന്നതിനു മുൻപു ജീവിച്ചിരുന്ന മനുഷ്യരുടെ നിലവാരത്തിൽ ദുരിതപൂണ്ണമായ അവരുടെ നിത്യജീവിതം ഒരു വിധം തള്ളി നീക്കുന്നു. ലോകത്തിൽ വിദ്യയും വിജ്ഞാനവുമൊക്കെ കുന്നു കൂടുമ്പോൾ, അതിൽനിന്നും അന്യവൽക്കരിക്കപ്പെട്ട് വിധിയിലും , അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആമഗ്നരായി അവർ കഴിഞ്ഞുകൂടുന്നു. അതുകൊണ്ടു തന്നെ അവർ നിരന്തരമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടു മിരിക്കുന്നു. ലോകം 21-ാം നൂറ്റാണ്ടിലേയ്ക്കു കടക്കുമ്പോൾ ലോകത്തെമ്പാടുമുള്ള നിരക്ഷരരായ ജനങ്ങളിൽ പകുതിയിലധികവും ഭാരതത്തിലായിരിക്കും . മനുഷ്യൻ്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലും വേണ്ടത്ര ലഭ്യമാകാതെ ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്നവരുടെ എണ്ണം ഇവിടെ വലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിരന്തരമായ ദരിദ്രവൽക്കരണപ്രക്രിയയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുമ്പോൾ അവരുടെ ചെലവിൽ വെറുമൊരു ന്യൂനപക്ഷം ധനിക വൽക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഈ ദരിദ്രവൽക്കരണ-ധനികവൽക്കരണ പ്രക്രിയ സാമ്പത്തികരംഗത്തുമാത്രമല്ല നടക്കുന്നത്. ജീവിതത്തിൻ്റെ സർവ്വമണ്ഡലങ്ങളിലും ഈ പ്രതിഭാസം പ്രതിഫലിക്കുന്നുണ്ട്. വികസനത്തിൻ്റെ പേരിൽ ആരോഗ്യം, വിദ്യാഭ്യാസം, കാഷികം തുടങ്ങിയ വിവിധ രംഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാംതന്നെ ധനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷത്തിൻ്റെ താല്പര്യസംരക്ഷണത്തിനും ഉതകുംവിധമാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ രാജ്യത്തിൻ്റെ സ്വാശ്രയത്വത്തെ തന്നെ അപകടപ്പെടുത്തിക്കൊണ്ട് വ്യവസായികരംഗത്ത് ബഹുരാഷ്ട്രക്കമ്പനികൾ സ്വൈരവിഹാരം നടത്തുന്നു. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ജനവിരുദ്ധമായി പ്രയോഗിച്ച് ഈ രാജ്യത്തുനിന്നും അമിതലാഭം കൊയ്തെടുക്കാനുള്ള വെമ്പലിലാണ് അവയെല്ലാം തന്നെ. വലിയ നിയന്ത്രണങ്ങൾക്കൊന്നും വിധേയരാകാതെ അവയ്ക്ക് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിൻ്റെ പരമാധികാരം പോലും തുരങ്കം വയ്ക്കാൻ കഴിയുന്ന തരത്തിൽ അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തികരംഗത്തേയ്ക്ക് കടന്നുകയറിയിരിക്കുന്നു. രാജ്യം ഏറെക്കുറെ ഒരു കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അനന്തരഫലമായി നമ്മുടെ വികസന പ്രവർത്തനങ്ങളെല്ലാം ഒരു പ്രതിസന്ധിയിലെത്തിനിന്നു. സാമൂഹ്യരംഗത്താണെങ്കിൽ, മുതലാളിത്ത വ്യവസ്ഥിതിയുടെ കച്ചവട മനോഭാവം ജീവിതത്തിൻ്റെ എല്ലാ തുറകളിലും വ്യാപിച്ചിരിക്കുന്നു. അതിൻ്റെ അനന്തരഫലമെന്നോണം സമൂഹത്തിൽ വളരെയധികം മൂല്യ ശോഷണവും സംഭവിച്ചിട്ടുണ്ട്. ഒരു മഹാഭൂരിപക്ഷം വരുന്ന ജനത ഒരു ചെറുന്യൂനപക്ഷത്താൽ നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഈ സമൂഹത്തിൻ്റെ പരിവർത്തനമാണ് നാം ലക്ഷ്യം വച്ചിരിക്കുന്നത്. അങ്ങിനെ ഈ രാജ്യത്തിൽ നിര ന്തരമായ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള മുഖ്യപ്രവത്തനമായിത്തീരേണ്ടത്. അതോടൊപ്പം തന്നെ അടിമത്തത്തിനും ചൂഷണത്തിനും വിധേയരായിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടേയും അനുഭവങ്ങൾ പൊതുവായി പങ്കിട്ടു കൊണ്ടും സ്ത്രീക ളായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന വ്യത്യസ്തമായ ചൂഷണങ്ങൾക്കു വിധേയരായിക്കൊണ്ടും കഴിഞ്ഞുകൂടുന്നു. ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളുടെ മോചനം സാമൂഹ്യ മാറ്റത്തിൻ്റെ ലക്ഷ്യമായിത്തീരേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൻ്റെ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സ്ത്രീകൾ പൂണ്ണമായും പങ്കാളികളാകണം എന്നു വാദിക്കുന്നത്. സ്ത്രീപുരുഷന്മാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായി ഇന്നു നിലനില്ക്കുന്ന സമൂഹാവബോധത്തിൽ തന്നെ സമൂലമായ പരിവർത്തനം വരുത്തിത്തീർക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ.

സ്തീകളുടെ അടിമത്തം

ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളായതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വരുന്ന അടിമത്തവും, ചൂഷണവും, വിവേചനവും എന്തൊക്കെയാണെന്നു നോക്കാം. ഓരോ കുടുംബത്തിനകത്തും ഇന്നു നിലനില്ക്കുന്ന സ്ത്രീയുടെ സാമൂഹ്യ പദവി പരിശോധിക്കപ്പെടേണ്ടതാണ്. കുടുംബത്തിൻ്റെ പൊതുപ്രശ്നങ്ങളിലുള്ള നിർണ്ണായകമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ പലപ്പോഴും സ്ത്രീകൾക്കു സ്ഥാനമില്ലാതെ വരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകൾ കൊണ്ടുവരുന്ന വരുമാനം കുടുംബവരുമാനത്തിനും അനുപൂരകമായി മാത്രം കണ ക്കാക്കുകയും, പുറം തൊഴിലില്ലാത്ത സ്ത്രീകളെ ആശ്രിതരായി കണക്കാക്കുകയും ചെയ്യുകയാണ് നമ്മുടെ സമൂഹത്തിലെ പതിവ്. എല്ലായ്പ്പോഴും ഭർത്താവു കൊണ്ടു വരുന്ന വരുമാനം മാത്രമാണ് കുടുംബത്തിൻ്റെ പ്രധാന വരുമാനമായി കണക്കാക്കുന്നത്. കേരളത്തിൽ ഈ അടുത്ത കാലത്തു നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞു വന്ന ചില കാര്യങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്. കേരളത്തിലെ 25 ശതമാനം കുടുംബങ്ങളിൽ പ്രധാന വരുമാനം സ്ത്രീകളിൽ നിന്നാണ് ലഭ്യമാകുക. അതുപോലെ 17 ശതമാനം കുടുംബങ്ങളിൽ സ്ത്രീകളുടെ മാത്രം വരുമാനമേ വന്നു ചേരുന്നുള്ളു. ഈ കുടുംബങ്ങളിലെയും സ്ത്രീകളുടെ സാമൂഹ്യപദവി സാധാരണ അംഗീകരിക്കപ്പെട്ടിരിക്കുന്നതിൽ നിന്നും വ്യത്യസ്തമല്ല, പുറമേ തൊഴിലെടുക്കുന്ന സ്ത്രീ അവൾക്കു കിട്ടുന്ന മൊത്തം വരുമാനത്തിൻ്റെ 80 ശതമാനത്തോളം കുടുംബ ചെലവിനുപയോഗിക്കുമ്പോൾ പുരുഷൻ അയാളുടെ മൊത്തം വരു മാനത്തിൻ്റെ ഏകദേശം 60 ശതമാനമേ കുടുംബ ചെലവിനു നല്കുന്നുള്ളു. എങ്കിലും കുടുംബത്തിൻറ "Bread Winner ആയി പുരുഷനെ തന്നെയാണു കണക്കാക്കുന്നത്. ഓരോ കുടുംബത്തിനകത്തും സ്ത്രീകൾ ചെയ്യുന്ന വീട്ടു ജോലികൾ ഉല്പാദനക്ഷമമല്ലാത്തതായും സാമ്പത്തിക നേട്ടമില്ലാത്തതായും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നതും വില്പനയ്ക്കു വേണ്ടിയല്ലാത്ത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന ഏതു തൊഴിലിനെയും ഉല്പാദന ക്ഷമതയില്ലാത്തതും ലാഭമില്ലാത്തതു മായി മുദ്രകുത്തി തള്ളിക്കളയുന്ന സാമ്പത്തിക വീക്ഷണം തികച്ചും മുതലാളിത്തത്തിൻ്റെതാണ്. ഈ മനോഭാവത്തിൻ്റെ ഫലമായി ദിവസവും മണിക്കൂറുകളോളം ജോലി ചെയ്ത് കുടുംബങ്ങളിൽ ഉപയോഗ മൂല്യങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന സ്ത്രീകളെ മുഴുവൻ ആശ്രിതർ എന്നു ചിത്രീകരിച്ചു കൊണ്ടാണ് കുടുംബത്തിനകത്ത് അവർക്കു പദവി നിശ്ചയിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ചുഷണമല്ലേയത്? ചരിത്രപരമായി നിർണ്ണയിക്കപ്പെട്ട ഒരു ജീവിതനിലവാരം അനുസരിച്ച് ദൈനംദിന ജീവിതം നയിക്കുവാൻ പര്യാപ്തമായ ജോലിയിലും കൂടുതൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധികം അപഹരിച്ചെടുക്കൽ എന്ന അർത്ഥത്തിൽ സ്ത്രീകളുടെ വീട്ടുജോലി അപഹരിച്ചെടുക്കലിനെ സാങ്കേതികാർത്ഥത്തിൽ തന്നെ ചൂഷണമായിട്ടു കാണാം. ഓരോ കുടുംബത്തിലും ദിവ സേനയുണ്ടാകുന്ന സ്ത്രീകളുടെ അധിക ജോലി അപഹരിച്ചെടുക്കുന്ന ചൂഷണത്തെ അംഗീകരിക്കാതെ അതിനെ ഉൽപ്പാദനക്ഷമമല്ലാത്തതായി കണക്കു കൂട്ടുക എന്നതു അധമചിന്താഗതിയല്ലേ? മാത്രവുമല്ല അവരെ ആ ശ്രിതരായും കുടുംബവരുമാനം ഉല്പാദിപ്പിക്കുന്ന പ്രക്രിയയിൽ ഒരു സംഭാവനയും നൽകാത്തവരായും കണക്കാക്കുന്നു. നമ്മുടെ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന "ചൂഷണങ്ങൾ ക്കെതിരെയുള്ള അവകാശങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്ത് ഈ പ്രത്യേക ചൂഷണം ഉൾപ്പെടുത്തിയിട്ടില്ല എന്നതും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ സ്ത്രീ - പുരുഷ വിവേചന സ്വഭാവമാണു കാണിക്കുന്നത്. ഭരണഘടനയുടെ പല ഭാഗങ്ങളിലും സ്ത്രീ പുരുഷ സമത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ തുല്യതയുടെ ഫലം അനുഭവിക്കുവാൻ സ്ത്രീകൾക്കു സാധിക്കുന്നില്ല. പുറത്തുപോയി തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ ഇരട്ട അദ്ധ്വാനമാണ് നടത്തുന്നത്. ദിവസവും 12-16 മണിക്കൂർ അവർക്ക് അധ്വാനിക്കേണ്ടിവരുന്നു. കുടുംബ ജോലികൾ മാറ്റി നിറുത്തി, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വിറകു ശേഖരിക്കുക, വെള്ളം കൊണ്ടുവരിക, പുല്ലുവെട്ടുക മുതലായവയും ഏറ്റെടുത്തു ചെയ്യുന്നു. എങ്കിലും അതൊക്കെയും കാണാപ്പണിയായി മാറുന്നു. ഇതിൻ്റെ ഫലമായി തൊഴിൽ പങ്കാളിത്തത്തിൻ്റെ കണക്കുകൾ എടുക്കുമ്പോൾ, കാനേഷുമാരി കണക്കിലായാലും , ദേശീയ സാമ്പിൾ സർവ്വേയിലായാലും തൊഴിൽ പങ്കാളിത്തത്തിൽ വളരെ പ്രകടമായ സ്ത്രീപുരുഷ വ്യത്യാസം കാണാം. ഏതു തൊഴി ലിനെപ്പറ്റി പറയുമ്പോഴും “ജോലി സ്ഥിരത, "വരുമാനം എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ ഘടകങ്ങളുടെ അഭാവം സ്ത്രീ കുടുംബത്തിനകത്തു ചെയ്യുന്ന ജോലിയേയും അതുമായി ബന്ധപ്പെടുത്തി ചെയ്യുന്ന മറ്റു പണികളേയും "തൊഴിൽ എന്ന വിഭാഗത്തിൽപോലും പെടുത്താൻ പറ്റാത്ത ഒന്നാക്കിത്തീർക്കുന്നു. കുടുംബത്തിനകത്ത് സ്ത്രീയ്ക്കു നല്കുന്ന അധമ പദവിയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നതു മുതലാളിത്ത വ്യവസ്ഥിതിയുടെ ഈ കാഴ്ചപ്പാടാണ്.

തൊഴിൽ രംഗം

തൊഴിൽ രംഗത്തേയ്ക്കു കടന്നു നോക്കിയാൽ അവിടെയും സ്ത്രീകൾ കടുത്ത വിവേചനത്തിനു വിധേയരാകുന്നതു കാണാൻ കഴിയും. സ്ത്രീകൾ ഏറ്റവും അധികം തൊഴിലെടുക്കുന്ന മേഖലയാണ് കാർഷികമേഖല. ലിംഗപരമായ തൊഴിൽ വിഭജനം വ്യക്തമായി നിലനില്ക്കുന്ന മേഖലയാണിത്. എന്നാൽ "തുല്യവേതന നിയമം” പാസാക്കിയിട്ടുള്ള നമ്മുടെ രാജ്യത്ത് ഇന്നും കായിക രംഗത്തും സ്ത്രീകളുടെ കൂലി പുരുഷന്മാരുടെ കൂലിയുടെ ഏതാണ്ട് പകുതി മാത്രമാണ്. പല സ്ഥലങ്ങളിലും സ്ത്രീ തൊഴിലാളികൾക്കു പ്രത്യേകം കൂലി കൊടുക്കുന്ന സമ്പ്രദായം തന്നെയില്ല. ഭർത്താവിൻ്റെ കൂലിയോടൊപ്പം ഭാര്യയുടെ കൂലിയും അയാളുടെ കൈയിലേയ്ക്കു കൊടുക്കുകയാണു പതിവ്. കാഷികരംഗത്ത് സ്ത്രീകൾ സ്ഥിരമായി ചെയ്തുവന്നിരുന്ന പല ജോലികളും യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ തൊഴിൽ സാദ്ധ്യതകൾ വളരെ വിരളമായിരിക്കുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്കും പുതിയ തൊഴിൽ സാദ്ധ്യതകളും തീരെ കുറഞ്ഞു വരുന്നു. കാഷികേതര മേഖലകളിലും സ്ത്രീകൾ പണിയെടുക്കുന്ന രംഗങ്ങളിൽ കൂലിയുടെ കാര്യത്തിൽ പ്രകടമായ വിവേചനം നിലനില്ക്കുന്നുണ്ടു്. ആ രംഗത്തും യന്ത്രവല്കരണത്തിൻ്റെ ഫലമായി തൊഴിൽ രംഗത്തുനിന്നും ധാരാളമായി പുറത്തായിക്കൊണ്ടിരിക്കുന്നവർ സ്ത്രീകൾ തന്നെയാണ്. സേവനമേഖലയുടെ കാര്യത്തിൽ പൊതുമേഖലാ രംഗത്ത് പുരുഷന്മാരോടു തുല്യമായ സേവന വേതന വ്യവസ്ഥകൾ സ്ത്രീകൾക്കും ലഭ്യമാണെങ്കിലും സ്വകാര്യ മേഖലയിൽ സ്ഥിതി വ്യത്യസ്തമാണ്. വൈദഗ്ദ്ധ്യം അധികം വേണ്ടാത്ത തൊഴിലുകളിൽ തുച്ഛമായ ശമ്പളത്തിനും സ്ത്രീകളെ നിയമിക്കാനാണ് സ്വകാര്യമേഖല ശ്രമിക്കുന്നത്. സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ട രംഗങ്ങളിൽ സ്ത്രീകളെ നിയമിക്കാൻ തൊഴിലുടമകൾ പൊതുവേ മടികാണിക്കുന്നു. ചില പ്രത്യേക തൊഴിലുകൾക്കല്ലാതെ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ളിടത്ത് തങ്ങൾ പറ്റിയവരല്ല എന്ന ചിന്താഗതി പുലർത്തുന്ന സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്.

വിദ്യാഭ്യാസരംഗം

വിദ്യാഭ്യാസരംഗം പരിശോധിച്ചുനോക്കിയാൽ അവിടെയും സ്ത്രീ വിവേചനത്തിനു വിധേയയാകുന്നു എന്നു കാണാൻ കഴിയും. പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ട ആവശ്യം തന്നെയില്ല എന്നു കരുതുന്നവരും നമ്മുടെ നാട്ടിൽ ഏറെയുണ്ട്. അതുകൊണ്ടാണു പലപ്പോഴും ചെറുക്ലാസുകളിൽ വച്ചുതന്നെ പെൺകുട്ടിയുടെ പഠിത്തം നിറുത്തി വീട്ടുജോലിയിലേയ്ക്കു പ്രവേശിപ്പിക്കുകയും അതിനു സഹോദരന്മാരുണ്ടെങ്കിൽ അവരെ പഠിക്കാനയയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ എത്രയെങ്കിലും നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുന്നത്. സ്കൂളുകളിൽനിന്നും പഠിത്തം നിറുത്തി പോകുന്ന കുട്ടികളിൽ ഒരു വലിയ വിഭാഗം പെൺകുട്ടികളായിരിക്കും. അവസാനം ഇന്ത്യയിലെടുത്ത കനേഷുമാരി കണക്കനുസരിച്ച് സ്ത്രീകളുടെയിടയിലുള്ള സാക്ഷരതാനിരക്കും 24.88 ശതമാനം മാത്രമാണ്, അതേസമയം പുരുഷന്മാരുടെ സാക്ഷരതാ ശതമാനം 46.74 ആണ്. അതായത് ഇന്ത്യയിലെ സ്ത്രീകളിൽ ഏതാണ്ട് നാലിൽ മൂന്നു ഭാഗവും അക്ഷരാ ഭ്യാസമില്ലാത്തവരായി ഇന്നും തുടരുന്നു എന്നർത്ഥം. രാജസ്ഥാൻ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ സാക്ഷരത വെറും 5 ശതമാനം മാത്രമാണ്. അങ്ങിനെ ബഹുഭൂരിപക്ഷം നിരക്ഷരരായിട്ടുള്ള സ്ത്രീകളുടെയിടയിൽ ശൈശവ വിവാഹം, സതി മുതലായ അനാചാരങ്ങൾ തഴച്ചു വളരും. വിധിവിശ്വാസത്തിൽ മുഴുകിക്കഴിയുന്ന ഇവരുടെയിടയിൽ ശാസ്ത്രബോധം വളർത്തി ജനജീവിതം മെച്ചപ്പെടുത്തണമെങ്കിൽ അവരെ സാക്ഷരരാക്കിയേ മതിയാവൂ

ആരോഗ്യരംഗം

ആരോഗ്യരംഗത്തും സ്ത്രീകളുടെ നില പൊതുവേ ശോചനീയമാണ്. കേന്ദ്രഗവൺമെൻറ് ഈയിടെ പുറത്തിറക്കിയ ദേശീയ വനിതാ വികസന പരിപ്രേക്ഷ്യത്തിൽ ഈ അവസ്ഥയുടെ വിശദാംശങ്ങൾ നല്ലികൊണ്ടു ഗവൺമെൻറ് കുറ്റമേറ്റു പറയുന്നുണ്ട്. പോഷകാഹാരക്കുറവുകൊണ്ടു ഗർഭിണികളിൽ അധികം പേർക്കും അനീമിയ (രക്തകുറവ്) എന്ന രോഗം ബാധിക്കുന്നു. അത് 12-20 ശതമാനം ഗർഭിണികളുടെ മരണത്തിനിടയാ ക്കുന്നു. ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 ശതമാനം ഒന്നാമത്തെ വയസു തികയുന്നതിനു മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 5 വയസ്സിനുള്ളിൽ മരിക്കുന്നു. അതു പോലെതന്നെ 10-ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവു മൂലവും ഇന്ത്യയിൽ മരിക്കുന്നു. ഇത്തരത്തിൽ കിട്ടുന്ന വിവരങ്ങൾ വച്ചുകൊണ്ടു തന്നെ ഇവിടെ നിലനില്ക്കുന്ന ആരോഗ്യസംവിധാനത്തിൻ്റെ ശോച്യാവസ്ഥ മനസ്സിലാക്കാവുന്നതാണ്. അതിൻ്റെയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നതിൽ കൂടുതലും സ്ത്രീകളാണ് എന്നു വരുന്നു. ശരിയായ രീതിയിലും അളവിലും ആഹാരം ലഭിയ്ക്കാവൂ, ശുദ്ധജല ദൗർലഭ്യം, പരിസര ശുചിത്വം ഇല്ലായ്മ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇന്ത്യയിലധികവും. ഇവയെല്ലാം കൂടാതെ പരിസരനാശം മൂലം വിറക്, കുടിവെള്ളം, കാലിത്തീറ്റ മുതലായവ സംഘടിപ്പിക്കുവാൻ സ്ത്രീയ്ക്ക് അമിതാദ്ധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധ വികസനനയം അടിച്ചേൽപ്പിക്കുന്ന പാപ്പരീകരണത്തിൻ്റെ ഫലമായുണ്ടാകുന്ന വിവിധ തരത്തിലുള്ള മാനസിക സംഘർഷം മുഴുവൻ ഏറ്റെടുക്കേണ്ടത് സ്ത്രീകളാണ്. നമ്മുടെ സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളുടേയും ആചാരങ്ങളടേയും പ്രത്യേകതമൂലം പട്ടിണി കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണല്ലൊ. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമ്പോൾ ആദ്യം ഭക്ഷണം ഉപേക്ഷിക്കണ്ടിവരുന്നത് സ്ത്രീയായിരിക്കും. സ്ത്രീ നടത്തുന്ന അദ്ധ്വാനത്തിൻ്റെ മൂല്യം കാണാതിരിക്കുന്നതുകൊണ്ടു തന്നെ അവർക്ക് കുറഞ്ഞ ഊർജം മാത്രമേ ആവശ്യമുള്ളൂ എന്ന തെറ്റായ ധാരണയും സമൂഹം വച്ചുപുലർത്തുന്നുണ്ട്. സ്ത്രീകളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കുടുംബ ക്ഷേമ പദ്ധതികളാണ് ഇന്ന് അവരുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെ പ്രധാനപ്പെട്ടത്. വികസിത സാമ്രാജ്യത്വ രാഷ്ട്രങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന പല ഔഷധങ്ങളും ഗർഭനിരോധന തന്ത്രങ്ങളുമെല്ലാം പരീക്ഷിച്ചു നോക്കുന്നത് ഇന്ത്യ യെപ്പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ അധിവസിക്കുന്ന ജനതയുടെ മേലാണ്. പലപ്പോഴും സാമ്രാജ്യത്വ ശക്തികളുടേയും ബഹുരാഷ്ട്ര കുത്തകകളുടേയും ലാഭക്കൊതിമൂലം ജീവഛവങ്ങളായി മാറുന്നത് കുടുംബാസൂ ത്രണ പദ്ധതികൾക്ക് ഇരയാകേണ്ടി വരുന്ന സ്ത്രീകളാണ്. ശാസ്ത്രത്തിൻ്റെ തെറ്റായ ഉപയോഗത്തിനും സ്ത്രീകളോടുള്ള വിവേചനത്തിനും വ്യക്തമായ ഉദാഹരണമാണ് അമ്നിയോ സെൻ്റസിസിൻ്റെ പ്രയോഗം. ഭ്രൂണവൈകല്യങ്ങൾ നിർണ്ണയിക്കുന്നതിനും ചികിത്സയ്ക്കും പ്രയോജനപ്പെടു ത്താവുന്ന ഈ രീതി ലിംഗനിണ്ണയം നടത്തുന്നതിനും അതുവഴി പെൺ ശിശുക്കളെ ഭ്രൂണാവസ്ഥയിൽ തന്നെ നശിപ്പിക്കുന്നതിനുമാണ് ഇന്ന് ഉപയോഗിക്കുന്നത്. അതേ സമയം തന്നെ ഭോപ്പാൽ കൂട്ടക്കൊലയ്ക്കുശേഷം ഗർഭിണികളായ സ്ത്രീകളെ പരിശോധിക്കുന്നതിനോ ഭ്രൂണ വൈകല്യങ്ങൾ കണ്ടെത്തുന്നതിനോ ഈ മാർഗം ഉപയോഗിക്കാൻ കൂട്ടാക്കിയിരുന്നില്ല എന്നതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ചുരുക്കത്തിൽ ഇന്ന് ഇന്ത്യയിൽ നിലനില്ക്കുന്ന ആരോഗ്യ സംവിധാനത്തിൽ സ്ത്രീകൾക്കു ലഭിക്കാവുന്ന ആരോഗ്യ സംരക്ഷണത്തിനുള്ള സാദ്ധ്യത തുലോം പരിമിതമാണെന്നു കാണാം. സമൂഹത്തിൽ പൊതുവേ അവർക്കു നല്ല്കിയിരിക്കുന്ന അധമപദവിയുടെ പ്രതിഫലനം തന്നെയാണ് ഈ രംഗത്തും ദർശിക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീയുടെ പദവി വളരെയധികം താഴ്ത്തിക്കൊണ്ടുവരുന്നതിന് പ്രധാനമായ പങ്കുവഹിച്ചിട്ടുള്ളത് ഇവിടെ പ്രവർത്തിക്കുന്ന ബഹുജനമാധ്യമങ്ങളാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ എറ്റവും വാചാലമായ പ്രതിനിധിയെന്ന നിലയിൽ മാദ്ധ്യമങ്ങൾ എല്ലാം തന്നെ ലാഭം കൊയ്യുക എന്ന ഒരേ ഒരു ലക്ഷ്യം മുൻനിറുത്തി പ്രവർത്തിക്കുന്നവകളാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം അനുഭവിക്കാൻ അവരെ സഹായിക്കേണ്ടതാണ് മാദ്ധ്യമങ്ങൾ, എന്നാൽ അപ്പപ്പോൾ ലഭ്യമാകുന്ന യഥാർത്ഥമായ വാത്തകളെപ്പോലും വളച്ചൊടിച്ച്, സ്തോഭജനകമാക്കി ഏറ്റവും പെട്ടെന്നു വിറ്റഴിയുന്ന കച്ചവടച്ചരക്കാക്കിമാറ്റിയിട്ടാണ് അവർ അത് ജനങ്ങളുടെ മുമ്പിലേയ്ക്ക് കൊണ്ടുവരുന്നത്. മനുഷ്യൻ്റെ മനസ്സിൽ അധമവികാരങ്ങൾ വളർത്തിയെടുത്ത് അതിനെ വിറ്റു കാശാക്കാൻ തയ്യാറായി നില്ക്കുകയാണ് ഇവിടെയുള്ള ബഹുജനമാദ്ധ്യമങ്ങൾ. അവയ്ക്കു ഏററവും നല്ല വില്പനച്ചരക്കായികിട്ടിയിരിക്കുന്നത് സ്ത്രീയെയാണ് റേഡിയോ, ടി. വി, പത്ര മാസികകൾ, സിനിമ തുടങ്ങിയ എല്ലാ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ മനസ്സിലേയ്ക്ക് കടത്തിവിട്ടിരിക്കുന്ന സ്ത്രീയുടെ പ്രതിരൂപം എന്ത് എന്നു പഠിച്ചാൽ സ്ത്രീയുടെ സാമൂഹ്യപദവി ഇടിച്ചു താഴ്ത്താൻ ഇവർ നടത്തിയിട്ടുള്ള സേവനത്തിൻ്റെ ആഴം മനസ്സിലാകും. സമൂഹത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ താളുകൾ മറിച്ചു നോക്കുമ്പോൾ നമ്മുടെ സമൂഹം എത്തിനില്ക്കുന്ന സാംസ്കാരിക നിലവാരത്തിൻ്റെ താഴ്ച ബോദ്ധ്യപ്പെടും. സംഭ്രമ ജനകമായ ഇക്കിളി നോവലുകളും കഥകളും ഫീച്ചറുകളും പ്രധാന വിഷയമാക്കിക്കൊണ്ട് പുറത്തിറങ്ങുന്ന ഭൂരിപക്ഷം ആനുകാലിക പ്രസിദ്ധീകരണങ്ങളും ജീർണ്ണിച്ച സംസ്കാരത്തിൻ്റെ ജീവിക്കുന്ന പ്രതീകങ്ങളായി കടകളുടെ കോലായിൽ തൂങ്ങിനില്ക്കുന്നതു കാണാം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കല്പങ്ങളുടെ ഏറ്റവും ശക്തമായ പ്രചരോണാപാധികളാണിവ, സ്ത്രീകളെ യഥാർത്ഥ സാമൂഹ്യ പ്രശ്നങ്ങളിൽ നിന്നും പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹപൂരിതമായ ലോകത്തിൽ അവരെ ഒതുക്കിനിർത്തുകയുമാണ് ഈ ആനുകാലികങ്ങൾ ചെയ്യു ന്നത്. വായനക്കാരെ ഇതിൽ നിന്നും രക്ഷിക്കാനെന്നുള്ള വ്യാജേനയാണ് വനിതാപ്രസിദ്ധീകരണങ്ങൾ ആരംഭിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അവകൾ നേരത്തെ നിലനിന്നിരുന്ന സ്ഥിതി വിശേഷത്തെ കുറേക്കൂടെ വികലമാ ക്കുകയും സങ്കീർണ്ണമാക്കുകയും മാത്രമാണു ചെയ്തത്. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ പ്രസിദ്ധീകരണങ്ങളുടെയും അന്തിമ ലക്ഷ്യം ലാഭം കൊയ്യുക എന്നുള്ളതു തന്നെ. അതിനു വേണ്ടുന്ന എല്ലാവിഭവങ്ങളും അവർ അതിൽ ഒതുക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ സമൂഹത്തിൽ ഇടിഞ്ഞുകൊണ്ടുവന്ന സ്ത്രീയുടെ പദവി ഉയർത്തുന്നതിനും ആധുനിക ഇന്ത്യൻ സ്ത്രീയുടെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതിനും ആയി പ്രത്യക്ഷപ്പെട്ട എന്ന വ്യാമോഹം സൃഷ്ടിച്ചിരുന്ന മിക്കവാറും എല്ലാ വനിതാ പ്രസിദ്ധീകരണങ്ങളും ഇന്ന് ഏറെക്കുറെ സ്ത്രീയെ ഏററവും വലിയ ഒരു വില്പനച്ചരക്കാക്കി സമൂഹത്തിൽ തരംതാണ നിലയിൽ ചിത്രീകരിക്കുന്നു. മാത്രവുമല്ല അവളുടെ താല്പര്യങ്ങൾ പാചകം, ആഭരണങ്ങൾ, ഭാവിവരനെ കണ്ടെ ത്തൽ, അതിഥി സല്കാരം, മേക്കപ്പ് എന്നിവയിൽ വിജയകരമായി കുരുക്കിയിടാനും ഇവ വളരെ സഹായി ക്കുന്നുണ്ട്. സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ചു മുതലെടുക്കുന്ന സിനിമകളും സ്ത്രീകളുടെ മാമൂൽ റോളുകൾ രംഗത്തവതരിപ്പിച്ചു കൈയ്യടി വാങ്ങുന്ന നാടകങ്ങളും ഒക്കെ സ്ത്രീത്വത്തെ അപമാനിക്കുന്നതിൽ പരസ്പരം മത്സരി ക്കുകയാണ് ചെയ്യുന്നത്. എന്തിന്, പൊതുജനങ്ങളുടെ പണം കൊണ്ടു നടത്തുന്ന റേഡിയോ ടിവി എന്നീ മാദ്ധ്യമങ്ങൾ പോലും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിച്ചുകൊണ്ട് സമൂഹത്തിൽ വിലസുകയാണ്. സ്ത്രീയെ ആഭാസകരമായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ തെരുവിൽ നിരവധി പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ ചുരുക്കത്തിൽ സാംസ്ക്കാരിക ജീർണ്ണതയുടെ ആധിപത്യമാണ് ഇന്ന് മാദ്ധ്യമങ്ങളിലൂടെ നടക്കുന്നത്. അതിന് ഏറ്റവും കൂടുതൽ ബലിയാടാവുന്നത് സ്ത്രീകളും. നിയമത്തിനു മുന്നിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ അനീതിയ്ക്ക് വിധേയമാകുന്ന മറ്റൊരു രംഗമാണ് നിയമരംഗം. സമൂഹത്തിൽ നീതി നിലനിൽക്കാനും ചൂഷണം അവസാനിപ്പിക്കാനും, വിവേചനപരമായ പെരുമാറ്റം അവസാനിപ്പിച്ച് നീതിപൂർണ്ണമായ ഒരു സമൂഹം സൃഷ്ടിക്കാനും വേണ്ടിയാണ് നിയമങ്ങൾ ഉണ്ടാകേണ്ടത്. ഒരു ചൂഷണാധിഷ്ഠിത സമൂഹത്തിൽ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടതും നിയമങ്ങളുടെ ലക്ഷ്യമായിരിക്കണം. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ലഭ്യമാക്കി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും സമൂഹത്തിൻ്റെ സംതൃപ്തിയും സമാധാനവും കാത്തുസൂക്ഷിക്കുകയുമാണ് നിയമങ്ങളുടെ ലക്ഷ്യം

സ്ത്രീപുരുഷ സമത്വം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മുടെ ഭരണ ഘടന നിർമിക്കപ്പെട്ടതെങ്കിലും ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ അന്തർധാര പുരുഷമേധാവിത്വപരമാണ്. വിവാഹ സംബന്ധമായ അവകാശങ്ങൾ സ്വത്തവകാശം ദത്തവകാശം എന്നിവയെ സംബന്ധിക്കുന്ന വിവിധ നിയമങ്ങൾ സ്ത്രീയ്ക്ക് ഒരു വിധത്തിലും അനുകൂലമായിട്ടല്ല ഉള്ളത്. മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ തുല്യതയ്ക്കുള്ള അവകാ ശം ഉൾപ്പെടുത്തിയിട്ടുണ്ട് . അതിലൂടെയാണ് സ്ത്രീ പുരുഷസമത്വം ഉറപ്പാക്കിയിട്ടുള്ളത്. എന്നാൽ മറ്റൊരു മൗലികാവകാശമായ “മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൻ്റെ അടിസ്ഥാനത്തിൽ നിലനില്ക്കുന്ന കുടുംബ നിയമങ്ങൾ സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യത മാത്രമല്ല സ്ത്രീയും സ്ത്രീയും തമ്മിലുള്ള തുല്യതയും തകർത്തു കളയുന്ന കാഴ്ചയാണ് കാണുന്നത്. ഈ അവകാശത്തിൻ്റെ പേരിൽ തന്നെ മതാടിസ്ഥാനത്തിലുള്ള നിയമങ്ങൾക്കു പ്രാബല്യം വന്നു മതേതരത്വം അടിസ്ഥാന ധാരയായി അംഗീകരിച്ചിട്ടുള്ള നമ്മുടെ നാട്ടിൽ ഹിന്ദുനിയമം, ക്രിസ്ത്യൻ നിയമം, മുസ്ലീം നിയമം, പാർസി നിയമം എന്നിവ നിലനില്ക്കുന്നു. ഈ മതാടിസ്ഥാനത്തിലുള്ള എല്ലാ നിയമങ്ങളും വ്യക്തമായ സ്ത്രീ പുരുഷ വിവേചനം കാണിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു സ്ത്രീ മുസ്ലീം മത വിശ്വാസിയാണെങ്കിൽ അവരുടെ അവകാശം ഒരു തരത്തിലും മറ്റൊരാൾ ഹിന്ദുമത വിശ്വാസിയായാൽ അവകാശം മറ്റൊരു തരത്തിലും ആണെന്നുള്ള വിരോധാഭാസം ഇവിടെ നിലനില്ക്കുന്നു. ചുരുക്കത്തിൽ വ്യക്തിനിയമങ്ങൾ സമൂഹത്തിലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും പദവി നിശ്ചയിക്കുന്നതിൽ വമ്പിച്ച സ്വാധീനം ചെലുത്തുന്നതു കാണാം. മാത്രമല്ല ബ്രീട്ടീഷുകാർ ഇവിടെ വിജയകരമായി നടപ്പിലാക്കിയിരുന്ന "വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം ഈ വ്യക്തി നിയമങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും പ്രയോഗിക്കുന്നു. ഭരണഘടന പൊതുവായി വിഭാവനം ചെയ്യുന്ന സ്ത്രീ പുരുഷ സമത്വമോ വിവേചന രഹിതമായ പെരുമാറ്റമോ വ്യക്തി നിയമങ്ങളുടെ പരിധിയുള്ളിൽ വരുന്നില്ല. അതേ സമയം ഇന്ത്യാക്കാരായ ജനങ്ങളെ എല്ലാവരെയും ഒന്നായി കണ്ടു കൊണ്ടു എല്ലാ ജനവിഭാഗങ്ങൾക്കും ഒരു പോലെ ബാധകമാകേണ്ട ഒരു ഏകീകൃത സിവിൽ കോണിൻ്റെ രൂപീകരണം ഭരണ ഘടനയുടെ നാലാമദ്ധ്യായമായ നിർദ്ദേശക തത്വങ്ങളുടെ കൂട്ടത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് ഇന്നും ഏട്ടിലെ പശുവായിതന്നെ നില്ക്കുന്നു . ബലാത്സംഗത്തിനെതിരെയുള്ള നിയമവ്യവസ്ഥകളിലും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പല വകുപ്പുകളിലും ഒക്കെ സ്ത്രീതാല്പര്യത്തിനെതിരെയുള്ള ഒരു ചിന്താധാര നിലനില്ക്കുന്നതായി കാണാം. സ്ത്രീധന നിരോധനം, സതി നിരോധനം അനാശാസ്യവാണിഭം തടയൽ നിയമം, മുതലായ എല്ലാ നിയമങ്ങളിലും കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ട്. സ്ത്രീകളെ അപഹാസ്യമായ രീതിയിൽ ചിത്രീകരിക്കുന്നതിനെ തടയുന്നതിനു നിയമമുണ്ടെങ്കിലും അത് നടപ്പാക്കാറില്ല. ചുരുക്കത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനു സഹായകമായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങളിൽ പലതും അതിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാധി ക്കാൻ സഹായിക്കാത്തതാണെന്നു കാണാവുന്നതാണ്. ഇങ്ങിനെ സാമൂഹ്യജീവിതത്തിൻ്റെ വിവിധ തട്ടുകൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ സ്ത്രീ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനപൂർണമായ സാമൂഹ്യസമീപനത്തിൻ്റെയും അടിമത്തപൂർണ്ണമായ ജീവിതാനുഭവങ്ങളുടേയും ഒരു നീണ്ട പട്ടിക നമ്മുടെ മുമ്പിൽ തെളിയുന്നു. സമൂഹത്തിൽ അപഹാസ്യതയും അവഹേളനവും സ്ത്രീകൾക്കെതിരെ നിർബാധം തുടരുന്നു. അവർ പകലന്തിയോളം ചെയ്യുന്ന പണി കാണാപണിയായി മാറുന്നു. അക്ഷരത്തിൻ്റെ അഗ്നി പകരാനോ വിജ്ഞാനത്തിൻ്റെ പ്രഭയിൽ ചൂഷകരെ തിരിച്ചറിയാനോ അവരിൽ അധികം പേർക്കും കഴിയുന്നില്ല. നിരന്തരമായ ചൂഷണം മാനസികമായും ശാരീരികമായും അവരെ തളർത്തുന്നു. ചുറ്റും പടുത്തുയർത്തിയിരിക്കുന്ന അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പഴയോലപ്പുരയ്തു തീകൊളുത്തുവാൻ അറിവിൻ്റെ കൈപ്പന്തം അവർക്കു സമൂഹം കൈമാറുന്നില്ല. പരസ്യ കമ്പോളങ്ങളിൽ അവർ വില്പനച്ചരക്കായി മാറുന്നു. ആരോഗ്യ രംഗത്ത് അവർ പരീക്ഷണ മൃഗങ്ങളാകുന്നു. സാഹിത്യാദികലകളിൽ അവരെ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നു. സാമ്പത്തികരംഗത്ത് സ്വത്തുടമസ്ഥതയിൽ നിന്നും അവർ അന്യവൽക്കരിക്കപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് അവർ അപ്രസക്തമാകുന്നു. എന്തിന്, സമത്വത്തിനും നീതിയും വേണ്ടി അനവരതം പോരാടുന്ന ട്രേഡു യൂണിയൻ രംഗത്തു പോലും സ്ത്രീയുടെ ശബ്ദം മറയ്ക്കപ്പെടുന്നു. പലപ്പോഴും നീതിയുടെ തുലാസുപോലും അവർക്കെതിരായി താഴുന്നു. അവരുടെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു. അവരുടെ കുഞ്ഞുങ്ങളിൽ നിന്നും ഉയരുന്ന ദീനരോദനം വെറും വനരോദനമായി മാറിയിരിക്കുന്നു. നിരാലംബരായി ആയിരങ്ങൾ നിസ്സഹായതയുടെ മറവിൽ നിഷ്ക്രിയരായി ഒതുങ്ങിക്കൂടുന്നു. സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്താൻ നിർമിക്കപ്പെട്ട നിയമങ്ങളെല്ലാം പുസ്തകങ്ങളുടെ താളുകളിൽ സുഷുപ്തിയിൽ ആണ്ടിരിക്കുന്നു. അനീതി നിറഞ്ഞുനില്ക്കുന്ന ഈ സാമൂഹ്യവ്യവസ്ഥ മാറ്റത്തിനു വിധേയമാകണ്ടേ? അതെ, ഇന്നു നിലനില്ക്കുന്ന ചൂഷണാധിഷ്ഠിത സമൂഹത്തിന് അറുതി വരുത്തിക്കൊണ്ട് ചുഷണരഹിതമായ, നീതിപൂണ്ണമായ ഒരു സമൂഹ സൃഷ്ടിയ്ക്ക് നാം ശ്രമിക്കുമ്പോൾ തീർച്ചയായും സ്ത്രീകൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ അടിമത്തങ്ങളും അനീതിയും കൂടെ അവസാനിപ്പിച്ചേ മതിയാവൂ. അതുകൊണ്ടു തന്നെ സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ദ്വിമുഖലക്ഷ്യങ്ങളുണ്ടാകണം. സമൂഹത്തിലെ ബഹുഭൂരിപക്ഷം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണപ്രക്രിയയ്ക്കും അന്ത്യം കുറിക്കുന്നതോടൊപ്പം തന്നെ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനപരമായ സാമൂഹ്യ സമീപനങ്ങൾക്കും അനവധി അനീതികൾക്കും അറുതി വരുത്തുക എന്നതും ആ പോരാട്ടത്തിൻ്റെ ലക്ഷ്യമാകേണ്ടതാണ്, തങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വികസിപ്പിച്ച് ശക്തമായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായി വളരാൻ സ്ത്രീകളെ സഹായിക്കുന്ന സ്വതന്ത്രമായ സാമൂഹ്യ പശ്ചാ ത്തലം സൃഷ്ടിക്കുക എന്നത് സാമൂഹ്യ മാറ്റത്തിനുള്ള പ്രവർത്തനങ്ങളുടെ ഉദ്ദേശമാകണം. അങ്ങിനെ ദ്വിമുഖ ലക്ഷ്യത്തോടുകൂടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുവാനും വിജയിപ്പിക്കുവാനും ഉള്ള ഉത്തരവാദിത്വം സ്ത്രീകളും പുരുഷൻമാരും തുല്യപങ്കാളിത്തത്തോടും സമഭാവനയോടും കൂടി ഏറ്റെടുക്കേണ്ടതുണ്ട്. പരിഷത്തിൻ്റെ പങ്ക് "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവുമായി സാമൂഹ്യരംഗത്തു പ്രവർത്തിക്കുന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയിൽ ചൂഷണരഹിതമായ, നീതിനിർഭരമായ ഒരു സമൂഹ സൃഷ്ടിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് കാൽനൂറ്റാണ്ടിലേറെക്കാലമായിരിക്കുന്നു. കേരളത്തിൻ്റെ നാലതിരുകൾക്കകത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചതെങ്കിലും കേരളത്തിൻ്റെ അതിർത്തിയ്ക്കപ്പുറത്ത് നമ്മുടെ ആശയങ്ങൾ കൊണ്ടെത്തിക്കാനും സമാനചിന്താഗതിക്കാരായ പുരോഗമനപ്രസ്ഥാനങ്ങളെ കോർത്തിണക്കി ഒരു അഖിലേന്ത്യാശാസ്ത്ര സംഘടനകളുടെ ശൃംഖല ഉണ്ടാക്കാനും ഇന്നു നമുക്കു സാധിച്ചിരിക്കുന്നു. എങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തന പരമ്പരയിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ പ്രവത്തനത്തിൻ്റെ ഏറ്റവും വലിയ ദൗർബല്യമായി കാണുന്നത് പരിഷത്ത് പ്രവത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലുള്ള അപര്യാപ്തതയാണ്. ഇതു മനസ്സിലാക്കികൊണ്ടാണ് 1980 മുതൽ വനിതാപ്രവർത്തകരെ കൂടുതലായി പരിഷത്ത് പ്രവർത്തനങ്ങളിലേയ്ക്കു കൊണ്ടുവരുവാനുള്ള ബോധപൂർവ്വമായ പ്രവർത്തനം ആരം ഭിച്ചത്. പരിഷത്ത് വിഭാവനം ചെയ്യുന്ന സാമൂഹ്യവിപ്ലവം സാധിത പ്രായമാകണമെങ്കിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ചേർന്നു പ്രവർത്തിച്ചേ മതിയാവൂ എന്ന് ദിവസം കഴിയും തോറും സം ഘടനയ്ക്ക് കൂടുതൽ കൂടുതൽ ബോദ്ധ്യം വന്നു തുടങ്ങി. വിവിധ സ്ത്രീ പ്രശ്നങ്ങളെ സംബന്ധിച്ച് പരിഷത്ത് സംഘടി പ്പിച്ച പഠനക്ലാസ്സുകൾ ഈ രംഗത്ത് കൂടുതലായി സ്ത്രീകളെ ആകർഷിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. 1987-ൽ പരിഷത്ത് സംഘടിപ്പിച്ച വനിതാശിബിരത്തിൽ വച്ച് അംഗീകരിച്ച പരിഷത്തിൻ്റെ വനിതാ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ മാനം നല്കുകയുണ്ടായി, “സ്ത്രീകളും സമ്പദ്ഘടനയും എന്ന വിഷയത്തെ അധികരിച്ചുള്ള ശില്പശാല സ്ത്രീകളുടെ സമൂഹത്തിലെ അധമമായ പദവിയെക്കുറിച്ച്, അതിൽ പങ്കെടുത്തവക്ക് ഒരു വ്യക്തമായ തിരിച്ചറിവ് ലഭ്യമാക്കുകയുണ്ടായി. ഈ ശില്പശാലയോടനുബന്ധിച്ച് അതിൽ പങ്കെടുത്തവർ നടത്തിയ സർവേയും സമൂഹത്തിൽ നിലനില്ക്കുന്ന യാഥാത്ഥ്യങ്ങളെ കൂറേക്കൂടി അടുത്തുമനസ്സിലാക്കുവാൻ സഹായിച്ചു. അതിനുശേഷം സംഘടിപ്പിച്ച “സ്ത്രീകളും ആരോഗ്യവും" "സ്ത്രീകളും മാദ്ധ്യമവും എന്ന രണ്ടു ശില്പശാലകളിലും ആ രംഗങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ചിത്രം ഉരുത്തിരിഞ്ഞു വരുകയുണ്ടായി. ഈ മൂന്നു ശില്പശാലകളിലും നടന്ന പഠനത്തിൻ്റെ ഫലമായി സംഘടന മനസ്സിലാക്കിയ കാര്യങ്ങൾ കൂടുതൽ വ്യാപകമായി അംഗങ്ങളുടെയിടയിൽ വ്യാപിപ്പിക്കുന്നതിനു സഹായകമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചാക്ലാസ്സുകൾ നടത്തുകയുണ്ടായി. എങ്കിലും ഈ ക്ലാസ്സുകളിൽ കൂടുതലും പങ്കാളികളായത് വനിതകൾ മാത്രമായിരുന്നു എന്ന ഒരു പോരായ്മ നില നില്ക്കുന്നു. സമൂഹത്തിൽ നിലനില്ക്കുന്ന വനിതാപ്രശ്നങ്ങളെ സംബന്ധിക്കുന്ന വ്യക്തമായ കാഴ്ചപ്പാട് സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇടയിൽ ഒരു പോലെ വ്യാപിപ്പിക്കുകയും, സ്ത്രീയും പുരുഷനും ഒരുമിച്ചു പങ്കാളികളാകുന്ന പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും ആയിരിക്കണം സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ഈ ലക്ഷ്യത്തിനു ഊന്നൽ കൊടുത്തുകൊണ്ടാണ് പരിഷത്ത് ഈ വിഷയത്തിൽ വനിതാ കലാജാഥകൾ സംഘടിപ്പിച്ചത്. സമൂഹത്തിലെ പൊതുപൂഷണത്തിനെതിരെയും സ്ത്രീകൾ എന്ന നിലയ്ക്കും അനുഭവപ്പെടുന്ന പ്രത്യേകതര ചൂഷണത്തിനെതിരെയും പോരാടാൻ ജനങ്ങളെ സജ്ജരാക്കുന്നതിൻ്റെ ആദ്യപടിയെന്ന നിലയിലാണ് ജാഥകൾക്ക് രൂപം കൊടുത്തത്. ഇതിനാവശ്യമായ ഒരു ജനകീയ പോരാട്ടം ആരംഭിക്കുന്നതിൻ്റെ കാഹളം ഊതിക്കൊണ്ടാണ് ജാഥകൾ കടന്നു പോകുന്നത്. - സ്ത്രീപ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടു കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തത്തോടെ സാമൂഹ്യ പ്രശ്നങ്ങൾ കലാരൂപത്തിൽ ജനസമക്ഷം അവതരിപ്പിച്ച് ജനബോധനം നടത്തുകയാണ് പരിഷത്ത് വനിതാകലാജാഥകളിലൂടെ ചെയ്തത്. അതിലൂടെ സ്ത്രീപുരുഷ സമത്വത്തിൻ്റെ സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനും സ്ത്രീകളിൽ അന്തർലീനമായിരിക്കുന്ന അനന്തമായ സ്വാതന്ത്ര്യബോധത്തേയും അജയ്യമായ കർമ്മശക്തിയേയും കെട്ടഴിച്ചുവിട്ടുകൊണ്ടും അവർ അണിഞ്ഞിരിക്കുന്ന അടിമത്തച്ചങ്ങലപൊട്ടിച്ചെറിഞ്ഞ് ചൂഷണ രഹിതമായ ഒരു സമൂഹ സൃഷ്ടിയ്ക്കുവേണ്ടി പുരുഷനോടൊപ്പം സമഭാവനയോടെ രണാങ്കണത്തിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുമാണ് വനിതാകാല ജാഥകൾ കേരളത്തിലാകമാനം പര്യടനം നടത്തിയത്. കേരളീയ സമൂഹത്തിൽ ഒരുവലിയ മാറ്റത്തിൻ്റെ നാന്ദികുറിയ്ക്കുവാൻ സഹായിച്ച ഈ പ്രവർത്തനം, ബഹുജനസംഘടനകളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സാംസ്കാരിക, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടേയും സഹായസഹകരണങ്ങൾ കൊണ്ടും നിർലോഭമായ പ്രോത്സാഹനം കൊണ്ടും ഒരു വമ്പിച്ച വിജയ മായി തീർന്നിരിക്കുന്നു. ഇപ്പോൾ ഉണർന്നെഴുന്നേറ്റു വന്നിരിക്കുന്ന നവശക്തിയെ സമാഹരിച്ചു കൊണ്ട് സാമൂഹ്യ പരിവർത്തനത്തിനു വേണ്ട പോരാട്ടത്തിൻ്റെ ആക്കം വദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനു വേണ്ട കളമൊരുക്കുവാനുള്ള ചുമതല പരിഷത്ത് പ്രവത്തകരെന്നുള്ള നിലയിൽ നാം ഏറ്റെടുത്തേ മതിയാവൂ. അതിനു വേണ്ട തരത്തിൽ ആശയവ്യക്തതയും ആവേശവും ഉൾക്കൊണ്ടു കൊണ്ടും നവോന്മേഷത്തോടും വർധിച്ച കർമ്മചൈതന്യത്തോടും നമ്മുടെ പ്രവത്തന മണ്ഡലതിലേയ്ക്കു മടങ്ങാം . (1989 ഡിസംബർ 3ാം തീയതി കോട്ടയത്തും തലശ്ശേരിയിലും വച്ചു നടത്തിയ പരിഷത് പ്രവർത്തകരുടെ പഠന ക്ലാസിൽ ചർച്ചക്കു നൽകിയ കുറിപ്പ്)

"https://wiki.kssp.in/index.php?title=സ്ത്രീകളും_സാമൂഹ്യമാററവും&oldid=9037" എന്ന താളിൽനിന്ന് ശേഖരിച്ചത്