അജ്ഞാതം


"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
74,415 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:53, 27 ഫെബ്രുവരി 2014
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌  പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.
മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌  പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.
[[പ്രമാണം:50th annual inaguaration1.jpg|thumbnail |left ]]


സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.
സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.
വരി 40: വരി 42:
ശാസ്‌ത്രഗതി നടത്തിയ ശാസ്‌ത്രകഥാ മത്സരത്തിൽ സമ്മാനാർഹരായവർക്ക്  പ്രൊഫ.കെ. പാപ്പൂട്ടി സമ്മാനദാനം നടത്തി.  മാസികാ പ്രചരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലകൾക്കുള്ള സമ്മാന വിതരണവും നടന്നു.  തുടർന്ന്‌ കോഴിക്കോട്‌ ജില്ലാ കലാ സംഘം അവതരിപ്പിച്ച ലഘുനാടകങ്ങൾ അരങ്ങേറി. ലാഭത്തിൽ നഷ്‌ടം, നാരായണേട്ടൻ മൗനവ്രതത്തിലാണ്‌ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. സംഘടനാ രേഖയെക്കുറിച്ച്‌ നടന്ന ഗ്രൂപ്പ്‌ ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ രുഗ്മിണി.ടി, അനിതാദേവി.ബി, രാജശേഖര വാര്യർ, ജയ്‌ സോമനാഥൻ, പി.കെ.നാരായണൻ, ഹരി.സി, എ.ബിന്ദു, എ.എം. ബാലകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ, പി.വി.സന്തോഷ്‌, ജോർജ്‌.കെ.ഫിലിപ്പ്‌, സുനിൽ മലപ്പുറം, എം.വി.ഗംഗാധരൻ, രമേശ്‌, സൗമിനി.പി എന്നിവർ അവതരിപ്പിച്ചു
ശാസ്‌ത്രഗതി നടത്തിയ ശാസ്‌ത്രകഥാ മത്സരത്തിൽ സമ്മാനാർഹരായവർക്ക്  പ്രൊഫ.കെ. പാപ്പൂട്ടി സമ്മാനദാനം നടത്തി.  മാസികാ പ്രചരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലകൾക്കുള്ള സമ്മാന വിതരണവും നടന്നു.  തുടർന്ന്‌ കോഴിക്കോട്‌ ജില്ലാ കലാ സംഘം അവതരിപ്പിച്ച ലഘുനാടകങ്ങൾ അരങ്ങേറി. ലാഭത്തിൽ നഷ്‌ടം, നാരായണേട്ടൻ മൗനവ്രതത്തിലാണ്‌ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. സംഘടനാ രേഖയെക്കുറിച്ച്‌ നടന്ന ഗ്രൂപ്പ്‌ ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ രുഗ്മിണി.ടി, അനിതാദേവി.ബി, രാജശേഖര വാര്യർ, ജയ്‌ സോമനാഥൻ, പി.കെ.നാരായണൻ, ഹരി.സി, എ.ബിന്ദു, എ.എം. ബാലകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ, പി.വി.സന്തോഷ്‌, ജോർജ്‌.കെ.ഫിലിപ്പ്‌, സുനിൽ മലപ്പുറം, എം.വി.ഗംഗാധരൻ, രമേശ്‌, സൗമിനി.പി എന്നിവർ അവതരിപ്പിച്ചു


[[പ്രമാണം:50th annual inaguaration2.jpg|thumbnail |right ]]


മൂന്നാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക്‌ ജനറൽ സെക്രട്ടറിയും വരവു കണക്കിനേക്കുറിച്ചുള്ള ചർച്ചക്ക്‌ ട്രഷററും വിശദീകരണം നൽകി. ജനറൽ കൗൺസിൽ വരവുചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു. കെ.ടി.രാധാകൃഷ്‌ണൻ അവതരിപ്പിച്ച പുതിയ നിർവാഹക സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പാനൽ കൗൺസിൽ അംഗീകരിച്ചു.
മൂന്നാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക്‌ ജനറൽ സെക്രട്ടറിയും വരവു കണക്കിനേക്കുറിച്ചുള്ള ചർച്ചക്ക്‌ ട്രഷററും വിശദീകരണം നൽകി. ജനറൽ കൗൺസിൽ വരവുചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു. കെ.ടി.രാധാകൃഷ്‌ണൻ അവതരിപ്പിച്ച പുതിയ നിർവാഹക സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പാനൽ കൗൺസിൽ അംഗീകരിച്ചു.
വരി 60: വരി 63:


ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.
ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.
[[പ്രമാണം:50th annual inaguaration3.jpg|thumbnail |left ]]


ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.
ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.
വരി 98: വരി 103:


==ജനറൽ സെക്രട്ടറിയുടെ ആമുഖം==
==ജനറൽ സെക്രട്ടറിയുടെ ആമുഖം==
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പ്രതിനിധികളെയും കേന്ദ്ര നിർവാഹക സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നു. പരിഷത്ത്‌ അര നൂറ്റാണ്ട്‌ പിന്നിടുന്ന ഘട്ടത്തിൽ നടക്കുന്ന വാർഷിക സമ്മേളനം സംഘടന ജന്മം കൊണ്ട നഗരത്തിൽ വെച്ചാണെന്നത്‌ നമുക്കേവർക്കും ഏറെ ആഹ്ലാദം പകരുന്നു.
സാമൂഹ്യ ജീവിതത്തിന്റെ ഒട്ടു മിക്ക മേഖലകളിലും, ജീവിക്കുന്ന പരിസ്ഥിതിയിലും വളരെ വലിയ മാറ്റങ്ങൾക്കാണ്‌ ഇക്കാലത്ത്‌ നാം സാക്ഷിയായത്‌. ഇവയെല്ലാം പരിഗണിച്ചും വിലയിരുത്തിയുമാണ്‌ ഓരോ വർഷവും നമ്മുടെ ആശയതലങ്ങളും പ്രവർത്തന പരിപാടികളും രൂപപ്പെട്ടത്‌. പരിഷത്തിനെ കാലിക പ്രസക്തിയുള്ള സംഘടനയാക്കി നിലനിർത്തുന്നത്‌ ഈ പ്രക്രിയ ആണ്‌. എങ്കിലും അൻപത്‌ വർഷം എന്നത്‌ വളർച്ചയിലെ ഒരു ഘട്ടമായി കരുതാമെങ്കിൽ ഇക്കാലയളവിൽ നമുക്ക്‌ ചുറ്റും വന്ന മാറ്റങ്ങളെ മൊത്തത്തിൽ അവലോകനം ചെയ്യുന്നത്‌ നമ്മുടെ സംഘടനയുടെ പ്രസക്തി കൂടുതൽ ബോധ്യപ്പെടാൻ സഹായിക്കും.
പരിഷത്ത്‌ രൂപം കൊണ്ട കാലഘട്ടത്തിന്റെ സവിശേഷതകൾ നമുക്കറിയാം. ബഹിരാകാശ യുഗത്തിന്റെ ആരംഭം സമൂഹത്തിൽ വളർന്നു വന്നിരുന്ന ശാസ്‌ത്രാഭിമുഖ്യത്തെ പുതിയ തലത്തിലേക്കുയർത്തി. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽ പ്രകടമായ സർവ്വതോന്മുഖമായ പുരോഗതി ശാസ്‌ത്ര വിജ്ഞാനവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിച്ച്‌ ആസൂത്രണത്തിലൂടെ രാജ്യത്തെ സ്വാശ്രയ പാതയിലേക്ക്‌ നയിക്കാൻ രാഷ്‌ട്ര നേതൃത്വത്തിന്‌ പ്രേരണയായി. അനാചാരങ്ങളെ ത്യജിച്ചും യുക്തിബോധം വളർത്തിയും വിദ്യ അഭ്യസിക്കുന്നതിന്‌ പ്രേരിപ്പിച്ചും പ്രവർത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ ദേശീയ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ശക്തിപ്പെടുന്നതിന്‌ നിമിത്തമായി. അന്ന്‌ ഇവിടെ അലയടിച്ച ദേശീയ ബോധവും ഭാഷാ സ്‌നേഹവും പുരോഗമനാഭിമുഖ്യവും പുതു കേരള പ്പിറവിക്കും ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും ഇടയാക്കി. സാമൂഹ്യബോധം ഊട്ടിയുറപ്പിക്കുന്ന വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമായി. പരിഷത്ത്‌ രൂപം കൊണ്ടത്‌ ഇവയെല്ലാം സൃഷ്‌ടിച്ച പൊതുബോധത്തിൽ നിന്നാണ്‌.
എന്നാൽ ഇന്ന്‌ സംഘടന പ്രവർത്തിക്കുന്നത്‌ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യ അന്തരീക്ഷത്തിലാണ്‌. ശാസ്‌ത്ര സാങ്കേതിക വിദ്യകളിൽ വിസ്‌മയാവഹമായ പുരോഗതിയാണ്‌ കഴിഞ്ഞ അൻപത്‌ വർഷങ്ങളിൽ ഉണ്ടായത്‌. ബഹിരാകാശ യാത്രകളും വിക്ഷേപണവും അത്ഭുതങ്ങൾ വിതറിയ അറുപതുകളിൽ അവയുടെ പ്രയോജന സാധ്യതകൾ കണക്കാക്കപ്പെട്ടിരുന്നില്ല. പത്ത്‌ വർഷം പിന്നിട്ടപ്പോൾ തന്നെ നിത്യ വിസ്‌മയമായി കണക്കാക്കിയിരുന്ന ചന്ദ്രനിൽ കാലുകുത്തി കൊണ്ട്‌ മാനവരാശിയുടെ ചരിത്രത്തിൽ ഒരു വലിയ കാൽവെപ്പ്‌ സൃഷ്‌ടിക്കപ്പെട്ടു. നാം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഇന്ന്‌ ഭൂമിയിലെ വാർത്താ വിനിമയ സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്നു. ബഹിരാകാശ നിലയങ്ങളും വാഹനങ്ങളും അനന്തതയിൽ നിന്നുള്ള പുത്തൻ വിവരങ്ങൾ നിരന്തരം എത്തിച്ച്‌ പ്രപഞ്ച വിജ്ഞാനത്തിന്റെ പുതിയ പടവുകൾ താണ്ടാൻ സഹായിക്കുന്നു. സൗരയൂഥത്തിനും ഗാലക്‌സികൾക്കുമപ്പുറത്തേക്ക്‌ കടന്ന്‌ തമോഗർത്തങ്ങളും പ്രപഞ്ചോൽപ്പത്തിയും ഡാർക്ക്‌ മാറ്ററുമെല്ലാം പരിഗണനാ വിഷയമായിരിക്കുന്നു. പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷമാണെന്ന്‌ വിവിധ രീതിയിൽ കണക്ക്‌ കൂട്ടി കണ്ടെത്തിയിരിക്കുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന ബോറിന്റെ ആറ്റോമിക്‌ മാതൃക പരിചിതമായ ഭൗതിക രാസ പ്രവർത്തനങ്ങളെയെല്ലാം തൃപ്‌തികരമായി വിശദീകരിക്കാൻ പോന്നതായിരുന്നു. എന്നാൽ അതുകൊണ്ടും തൃപ്‌തിയാകാതെ നാല്‌ അടിസ്ഥാന ബലങ്ങൾ ഉൾപ്പെടെയുള്ള പദാർത്ഥ സ്വഭാവങ്ങളെയാകെ വിശദീകരിക്കാനുള്ള ശ്രമം ക്വാർക്കുകളുടെ കണ്ടെത്തലിലേക്കും അവയിൽ പലതിന്റെയും സ്ഥിരീകരണത്തിലേക്കും നയിച്ചു. ഗുരുത്വാകർഷണം വിശദീകരിക്കുന്നതിൽ മുഖ്യ പങ്ക്‌ നിറവേറ്റുന്ന ഹിഗ്‌സ്‌ ബോസോണിനെ കണ്ടെത്തിയത്‌ പോയ വർഷത്തിലാണ്‌. ക്വാണ്ടം സിദ്ധാന്തവും പൊതു ആപേക്ഷികത സിദ്ധാന്തവും പരസ്‌പരം ബന്ധിപ്പിച്ച്‌ പ്രകൃതി പ്രതിഭാസങ്ങളെയാകെ ഏറ്റവും ലളിതവും സുന്ദരവുമായി വിശദീകരിക്കാൻ പോന്ന പ്രപഞ്ച നിർമ്മിതിയിലെ അടിസ്ഥാന ചരടുകളെ കണ്ടെത്താനുള്ള ശ്രമമാണ്‌ സ്‌ട്രിംഗ്‌ തിയറിയിലൂടെ മുന്നേറുന്നത്‌.
ജീവന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണകളും ഏറെ പുരോഗമിച്ചിരിക്കുന്നു. ആധുനിക ജനിതക ഗവേഷണത്തിന്റെ അടിത്തറയെന്ന്‌ വിശേഷിപ്പിക്കാവുന്ന പോളി മറൈൻ ചെയിൻ റിയാക്ഷൻ വികസിപ്പിച്ചത്‌ 1984 ൽ ആണ്‌. തന്മാത്രാ ജീവശാസ്‌ത്രത്തിലുണ്ടായ പുരോഗതിയും ഡി.എൻ.എ. സംബന്ധിച്ച കൂടുതൽ അറിവുകളും പരിണാമ സിദ്ധാന്തത്തെ, ഭൂമിയിൽ ജീവജാലങ്ങൾ ആവിർഭവിച്ചതു സംബന്ധിച്ച കേവലമായ വിശദീകരണം എന്നതിൽ നിന്ന്‌ ആധികാരികമായ തെളിവുകളോടെ ശക്തമായി വിശദീകരിക്കാൻ കഴിയുന്ന ഒരു ശാസ്‌ത്ര സിദ്ധാന്തമായി മാറ്റിയിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന്‌ കണ്ടെത്തിയ മനുഷ്യ പൂർവ്വികരുടെ ഫോസിൽ അസ്ഥികൂടങ്ങൾ മനുഷ്യ പരിണാമം സംബന്ധിച്ച കൂടുതൽ വ്യക്തതകൾ നേടിത്തന്നു. വ്യത്യസ്‌ത വർണ്ണങ്ങളിൽ വ്യത്യസ്‌ത വിഭാഗങ്ങളിലായി വ്യത്യസ്‌ത ഭൂപ്രദേശത്ത്‌ താമസിക്കുന്ന മനുഷ്യരെല്ലാം തന്നെ ആഫ്രിക്കൻ ഭൂഖണ്‌ഡത്തിൽ ജീവിച്ച ഒരൊറ്റ പൂർവ്വികരിൽ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന കണ്ടെത്തലിന്‌ സാമൂഹ്യമായ പ്രാധാന്യവും ഏറെയാണ്‌. സഹസ്രാബ്‌ദത്തിന്റെ തുടക്കം ശാസ്‌ത്രലോകം ആഘോഷിച്ചത്‌ വിവിധ രാജ്യങ്ങളിലെ ശാസ്‌ത്ര സമൂഹത്തെ ഏകോപിപ്പിച്ച്‌ നടത്തിയ ഗവേഷണ പദ്ധതിയായ ഹ്യൂമൻ ജീനോം പ്രോജക്‌റ്റിലൂടെ മനുഷ്യ ജീനിന്റെ വിശദാംശങ്ങൾ വെളിവാക്കിക്കൊണ്ടാണ്‌. ജനിതക ജന്യമായ രോഗങ്ങൾ സംബന്ധിച്ച കൂടുതൽ അറിവിനും പരിണാമ ജീവശാസ്‌ത്രത്തിന്‌ പുതിയ കുതിപ്പുകൾ നൽകാനും ഇത്‌ സഹായകമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രയോഗ സാധ്യതകൾക്കൊപ്പം അത്‌ കണ്ടെത്താൻ സ്വീകരിച്ച കൂട്ടായ്‌മകളുടെ മാർഗ്ഗവും മാനവരാശിക്കാകെ പ്രതീക്ഷ ജനിപ്പിക്കുന്ന സംഗതിയാണ്‌. ആഴക്കടലിൽ വളരെ സമ്പന്നമായ ഒരു പാരിസ്ഥിതിക വ്യൂഹത്തെ 1977 ൽ കണ്ടെത്താനായത്‌ ജീവൻ നിലനിൽക്കാൻ വേണ്ട സാഹചര്യം സംബന്ധിച്ച്‌ അതുവരെയുണ്ടായിരുന്ന ധാരണയെ മാറ്റിമറിക്കുന്നതായിരുന്നു. ജീവന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങൾക്കും ഭൗമേതര ജീവന്റെ സാധ്യതകൾ ആരായുന്നതിലും വലിയ സ്വാധീനമാണ്‌ അത്‌ ചെലുത്തിയത്‌. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിദ്ധ്യം 2009 ൽ കണ്ടെത്തിയതും ശാസ്‌ത്ര ലോകത്തിന്റെ മുൻധാരണകൾക്ക്‌ വിരുദ്ധമായാണ്‌. ഭാരതത്തിന്റെ ചാന്ദ്രയാൻ ആണ്‌ ഈ നിരീക്ഷണത്തിന്‌ സഹായിച്ചത്‌ എന്നത്‌ നമുക്കേവർക്കും അഭിമാനകരവുമാണ്‌. വ്യത്യസ്‌ത ജീവികളിലെ ഡി.എൻ.എ. സംയോജിപ്പിച്ച്‌ എഴുപതുകളുടെ തുടക്കത്തിൽ നടന്ന പരീക്ഷണം ശാസ്‌ത്ര ലോകത്ത്‌ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. ശാസ്‌ത്ര ഗവേഷണങ്ങൾക്ക്‌ അതിർ വരമ്പുകൾ നിശ്ചയിക്കാൻ പ്രേരിപ്പിക്കുന്നതിന്‌ ആ പരീക്ഷണം കാരണമായി.
ശാസ്‌ത്ര വിജ്ഞാനത്തോടൊപ്പം അവയെ അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയും അതിവേഗം മുന്നേറുകയാണ്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളെയും ക്ലോണിംഗിലൂടെ ഉയർന്ന ജീവികളെയും സൃഷ്‌ടിച്ച്‌ ജീവശാസ്‌ത്രത്തിലെ സാങ്കേതിക പരീക്ഷണങ്ങൾ മനുഷ്യ രാശിയെ വിസ്‌മയപ്പെടുത്തി. ജനിതക സാങ്കേതിക വിദ്യയിലൂടെ ഉയർന്നുവന്ന പുതിയ വിത്തിനങ്ങളും സസ്യങ്ങളും പ്രതീക്ഷയോടൊപ്പം വിമർശനവും വിളിച്ചു വരുത്തി. ആരോഗ്യ രംഗത്ത്‌ രോഗ നിർണയത്തിന്‌ സ്‌കാനിംഗ്‌ ഉൾപ്പെടെ ഒട്ടേറെ പുതിയ രീതികൾ വികസിപ്പിച്ചു. ഹൃദയം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മാറ്റി വെച്ച്‌ ജീവൻ നീട്ടിയെടുക്കാനുള്ള മനുഷ്യന്റെ ചിരകാല യജ്ഞത്തിന്‌ പുതിയ ചവിട്ടുപടികൾ തീർത്തു. ഇൻഫർമേഷൻ ടെക്‌നോളജിയുടെ വികാസം മനുഷ്യ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചിരിക്കുന്നു. ഏത്‌ പദാർത്ഥത്തെയും അതി സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നാനോ ടെക്‌നോളജി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിലും മെഡിക്കൽ രംഗത്തും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ പോന്ന നാളത്തെ സാങ്കേതിക വിദ്യയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഡി.എൻ.എ. ഉപയോഗിച്ച്‌ ദീർഘകാലം നിലനിൽക്കുന്നതും കൂടുതൽ ചെറുതുമായ ഡാറ്റാ സ്റ്റോറേജ്‌ സംവിധാനം രൂപപ്പെടുത്താമെന്നത്‌ ഈ വർഷത്തെ കണ്ടെത്തലാണ്‌. സൂര്യ പ്രകാശത്തെ പൂർണമായിത്തന്നെ വൈദ്യുതിയാക്കാൻ സഹായകമായ ബ്ലാക്ക്‌ സിലിക്കന്റെ കണ്ടുപിടുത്തം, ഊർജ്ജ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന്‌ പുതിയ സാധ്യതകൾ സൃഷ്‌ടിക്കുമെന്നുറപ്പാണ്‌.
പോയ വർഷത്തിലെ ശാസ്‌ത്രനേട്ടത്തിൽ മുഖ്യം ദൈവകണമെന്ന്‌ വിളിപ്പേർ കിട്ടിയ ഹിഗ്ഗ്‌സ്‌ ബോസോണിന്റെ കണ്ടെത്തൽ തന്നെ. ഗുരുത്വ ബലത്തെ കണസിദ്ധാന്തം കൊണ്ട്‌ വിശദീകരിക്കാൻ സഹായിക്കുന്ന ഇതിന്‌ അല്‌പം കൃസൃതിയോടെ നൽകിയ ആ വിളിപ്പേര്‌ മൂലം പുതിയ കണ്ടെത്തൽ ലോകം ആഘോഷിക്കുക തന്നെ ചെയ്‌തു. എന്നാൽ അവയിൽ നല്ലൊരു ഭാഗവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലുമായിരുന്നു എന്നത്‌ എടുത്തു പറയണം. സൗരയൂഥത്തിൽ നിന്ന്‌ 44 പ്രകാശ വർഷം മാത്രം അകലെ ഭൂമിക്ക്‌ സമാനമായ ഒരു ഗ്രഹത്തെ ഈ വർഷം കണ്ടെത്തി. താപനിലയും ഭ്രമണവും പരിഗണിക്കുമ്പോൾ അതിൽ ജീവൻ നിലനിൽക്കാൻ സാധ്യത ഏറെയാണെന്നാണ്‌ ശാസ്‌ത്രമതം. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ശാസ്‌ത്രജ്ഞർ സൗരകളങ്കമെന്ന പ്രതിഭാസത്തെ കൂടുതൽ ഫലപ്രദമായി വിശദീകരിക്കാൻ സഹായിക്കുന്ന ഒരു സൗര പ്രവർത്തന മാതൃക വികസിപ്പിച്ചത്‌ ശാസ്‌ത്ര ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.
ശാസ്‌ത്രത്തിന്റെ ഈ മഹത്തായ നേട്ടങ്ങൾ മനുഷ്യന്റെ കഴിവിലുള്ള അഭിമാനം വർദ്ധിപ്പിക്കുന്നു. ശാസ്‌ത്രത്തിന്റെ രീതിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നു. എന്നാൽ ഈ നേട്ടങ്ങളുടെയെല്ലാം ഗുണഫലങ്ങൾ മാനവരാശിക്കാകെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. ഇന്നത്തെ ശാസ്‌ത്ര ഗവേഷണങ്ങൾ ഏറെയും നടക്കുന്നത്‌ കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌. ശാസ്‌ത്ര വിജ്ഞാനത്തേക്കാൾ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ്‌ അവർക്ക്‌ താല്‌പര്യം. വിപണിയും ലാഭ സാധ്യകളുമാണ്‌ ഗവേഷണങ്ങളുടെ പ്രചോദനമായി മാറുന്നത്‌. സമൂഹ നന്മയെ ലക്ഷ്യമാക്കിയുള്ള ശാസ്‌ത്ര ഗവേഷണ പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുന്നു. അതിനാൽ ജീവൻ രക്ഷാ മരുന്നുകൾ പോലും വികസിപ്പിക്കുന്നതിലും ഉത്‌പാദിപ്പിക്കുന്നതിലും വീഴ്‌ചയുണ്ടാകുന്ന സ്ഥിതിയാണിന്ന്‌.
അറിവിന്റെ വ്യാപനമാണ്‌ ശാസ്‌ത്ര പുരോഗതിയുടെ അടിസ്ഥാനം. എന്നാൽ ശാസ്‌ത്ര സാങ്കേതിക വിജ്ഞാനങ്ങൾ ഇന്ന്‌ അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെടുകയാണ്‌. പേറ്റന്റ്‌ വ്യവസ്ഥകൾ കൂടുതൽ ദൃഢമാക്കിയും വ്യാപിപ്പിച്ചും അറിവിനെ സ്വകാര്യമാക്കാനും ലാഭം കൂട്ടാനുമുള്ള മാർഗ്ഗമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വളരെ മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ WTO വ്യവസ്ഥകളിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട പേറ്റന്റ്‌ വ്യവസ്ഥയിലൂടെ മൂലധന ശക്തികളുടെ ഈ ശ്രമം വിജയം കണ്ടെത്തിയിരിക്കുന്നു. ലോകമാകെ ചുരുങ്ങിയ വിലക്ക്‌ മരുന്ന്‌ എത്തിക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിച്ച 1970 ലെ ഇന്ത്യൻ പേറ്റന്റ്‌ നിയമം പുതിയ നിബന്ധനകൾ പ്രകാരം തിരുത്തിയെഴുതിയത്‌ ലോകത്തെവിടെയുമുള്ള പാവപ്പെട്ട രോഗികൾക്ക്‌ വലിയ തിരിച്ചടിയായി. എന്നാൽ ഇന്ത്യയിലെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും സമ്മർദ്ദഫലമായി പാർലമെന്റ്‌ പാസ്സാക്കിയ ഭേദഗതികളുടെ പിൻബലത്തിൽ ക്യാൻസർ രോഗികൾക്ക്‌ ആശ്വാസമാകുന്ന ഒരു സുപ്രധാന വിധി അടുത്ത ദിവസം സുപ്രീം കോടതിയിൽ നിന്ന്‌ വന്നിരിക്കുന്നു. രക്താർബുദത്തിനെതിരെയുള്ള മരുന്നുകൽ ചുരുങ്ങിയ വിലക്ക്‌ ഇന്ത്യൻ ഔഷധ കമ്പനികൾ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നത്‌ തടയണമെന്ന നൊവാർട്ടീസ്‌ എന്ന ഔഷധ ഭീമന്റെ ഹർജിയാണ്‌ സുപ്രീം കോടതി തള്ളിയത്‌.
വ്യാവസായിക ഉത്‌പന്നങ്ങളെന്ന പോലെ കാർഷിക ഉത്‌പന്നങ്ങളും സേവനങ്ങളും നിക്ഷേപവുമെല്ലാം യഥേഷ്‌ടം ലോകത്ത്‌ കൈമാറാൻ ഉതകും വിധം ആഗോളവൽക്കരണ പാതയിലേക്ക്‌ ലോകം മാറിയതാണ്‌ സാമ്പത്തിക രംഗത്തെ പ്രധാന മാറ്റം. ഇതിന്റെ ഭാഗമായി രൂപം കൊണ്ട ലോക വ്യാപാര സംഘടന ലോകത്തെ ജനാധിപത്യ ഭരണകൂടങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്ന സൂപ്പർ ശക്തിയായി പ്രവർത്തിക്കുന്നു. ധന മൂലധനത്തിന്റെ അതിരു വിട്ട വളർച്ചയും സാമ്പത്തിക പ്രക്രിയകളിൽ അത്‌ വഹിക്കുന്ന ആധിപത്യവും പുതിയ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്‌. ഐ.ടി. രംഗത്തുണ്ടായ വൻ പുരോഗതി ഉപയോഗപ്പെടുത്തി ഒരു രാജ്യത്തിൽ നിന്ന്‌ മറ്റൊരു രാജ്യത്തിലേക്ക്‌, ഒരു മേഖലയിൽ നിന്ന്‌ മറ്റൊരു മേഖലയിലേക്ക്‌ സമയ നഷ്‌ടമില്ലാതെ അനായാസം അതിന്‌ ഒഴുകാമെന്നത്‌ ഊഹക്കച്ചവടവും അതിന്റെ കൂടപ്പിറപ്പായ സാമ്പത്തികാസ്ഥിരതയും വർദ്ധിക്കുന്നു. ഇതുവഴി ലോക രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. നാലു വർഷം മുമ്പ്‌ അമേരിക്കൻ സമ്പദ്‌ഘടനയെ പിടിച്ചുലച്ചുകൊണ്ട്‌ ആരംഭിച്ച സാമ്പത്തിക കുഴപ്പം യൂറോപ്പിൽ ഇപ്പോഴും തുടരുകയാണ്‌. സമ്പത്തിന്റെയും വരുമാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രീകരണം ഈ രണ്ടു പതിറ്റാണ്ടിൽ ഏറ്റവും ശക്തമായതിന്റെയും പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകവും ധനമൂലധനം തന്നെയാണ്‌.
ലോകത്ത്‌ രജിസ്റ്റർ ചെയ്യപ്പെട്ട പേറ്റന്റുകളിൽ സിംഹഭാഗവും വികസിത രാജ്യങ്ങളിൽ നിന്നാണ്‌. ലോക വരുമാനത്തിന്റെ പകുതിയോളം എട്ടിലൊന്നു ജനങ്ങൾ പാർക്കുന്ന ഈ രാജ്യങ്ങൾക്ക്‌ തന്നെ. ലോകജനതയിൽ മുകൾത്തട്ടിലുള്ള പത്തു ശതമാനമാണ്‌ സമ്പത്തിന്റെ എൺപത്തിഅഞ്ച്‌ ശതമാനവും കൈക്കലാക്കിയിട്ടുള്ളത്‌. ഏറ്റവും മേലേത്തട്ടിലുള്ള ഒരു ശതമാനം സമ്പത്തിന്റെ പകുതിയും കൈവശം വെക്കുന്ന തീർത്തും നീതിപൂർവ്വകമല്ലാത്ത ഈ പ്രവണത ശക്തിപ്പെടുകയാണ്‌. ആഗോളവൽക്കരണ കാലത്ത്‌ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളിലൂടെ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കപ്പെടുന്നില്ല. നിരക്ഷരതയും കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്‌ ലോക ജനസംഖ്യയിൽ ആറിലൊന്നു പേരും. ശുദ്ധജലം, ശുചിത്വ സൗകര്യങ്ങൾ, പാർപ്പിടം, വൈദ്യുതി തുടങ്ങിയവയും വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങളും നിഷേധിക്കപ്പെട്ടവരാണ്‌ ജനങ്ങളിൽ വലിയൊരു വിഭാഗം. എന്നാൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകപ്പെടുന്നേയില്ല.
ഇതോടൊപ്പം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ്‌തന്നെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങൾ ഉയർന്നു വരുന്നു. വികസിത രാജ്യങ്ങളുടെ യുദ്ധ സന്നാഹങ്ങൾ മൂന്നാം ലോക യുദ്ധത്തിലേക്കും സർവ്വ നാശത്തിലേക്കും നയിക്കുമെന്ന ഭീതിയായിരുന്നു ഉണ്ടായിരുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയും ഏക ധ്രുവലോകത്തിന്റെ സൃഷ്‌ടിയും യുദ്ധ ഭീതിയിൽ നിന്ന്‌ ലോകം മോചിതമായി എന്ന തോന്നൽ സൃഷ്‌ടിച്ചു. എന്നാൽ പരിസ്ഥിതി പ്രശ്‌നങ്ങൾ സർവ്വനാശത്തിന്റെ പാതയിലേക്ക്‌ നയിക്കുന്നുവെന്ന ഭീതിയാണ്‌ ഇന്നുയരുന്നത്‌. പരിഷത്ത്‌ ജന്മം കൊണ്ട 1962 ൽ തന്നെയാണ്‌ കീടനാശിനികൾ ജൈവ ശൃംഖല തകർത്ത്‌ നാശത്തിലേക്ക്‌ വഴിവെക്കുമെന്ന്‌ റേച്ചൽ കഴ്‌സൺ നിശ്ശബ്‌ദ വസന്തത്തിലൂടെ മുന്നറിയിപ്പ്‌ നൽകിയത്‌. പിന്നെയുമൊരു വ്യാഴവട്ടത്തിനുള്ളിൽ മനുഷ്യ നിർമ്മിത രാസ വസ്‌തുവായ ക്ലോറോഫ്‌ളൂറോ കാർബൺ അപകടകരമായ സൃര്യ വികിരണങ്ങളെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളികളുടെ ക്ഷയത്തിന്‌ കാരണമാകുമെന്ന ഗവേഷണ വിവരം പുറത്തു വന്നു. പിന്നെയുമൊരു ദശാബ്‌ദം പിന്നിട്ടപ്പോൾ തന്നെ അന്റാർട്ടിക്കയുടെ മീതെ ഓസോൺ ദ്വാരം കണ്ടെത്തി. CO2 ഉൾപ്പെടെയുള്ള ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി എത്തുന്നത്‌ മൂലമുള്ള ആഗോള താപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആണ്‌ ഇന്ന്‌ ലോകത്തെ ഗൗരവമായ ചർച്ചകളിലൊന്ന്‌. ഫോസിൽ ഇന്ധനങ്ങളുടെ തീവ്രമായ ഉപയോഗവും വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വന നശീകരണവും അന്തരീക്ഷത്തിലെ കാർബൺ സാന്നിദ്ധ്യം ഭീതിദമാം വിധം വർദ്ധിപ്പിച്ചിരിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ കാർബൺ ഉത്സർജ്ജനം കുറക്കാനുള്ള അന്താരാഷ്‌ട്ര ചർച്ചകൾ ഏറെ നടക്കുന്നുണ്ടെങ്കിലും ജീവിത ശൈലിയിൽ മാറ്റം വരുത്താൻ ഞങ്ങൾ തയ്യാറല്ല എന്ന വികസിത രാജ്യങ്ങളുടെ ധാർഷ്‌ഠ്യത്തിനു മുമ്പിൽ അവയെല്ലാം തീരുമാനമാകാതെ പിരിയുകയാണ്‌. യുദ്ധത്തിന്റെ അതിഭീകരത സാക്ഷ്യപ്പെടുത്തിയതെങ്കിലും ആണവ സാങ്കേതിക വിദ്യ നാളത്തെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ്ജ സ്രോതസ്സായി ലോകം വിഭാവനം ചെയ്‌തിരുന്നു. എന്നാൽ ഈ അൻപത്‌ വർഷത്തെ അനുഭവങ്ങൾ അതിനെ തകിടം മറിച്ചിരിക്കുന്നു. ത്രീമൈൽ ഐലന്റ്‌, ചെർണോബിൽ, ഏറ്റവുമൊടുവിൽ ഫുക്കുഷിമ തുടങ്ങിയ വൻ ദുരന്തങ്ങളും അവയുടെ പ്രവചനാതീതമായിരുന്ന ദുരന്ത കാരണങ്ങളും ആണവ ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിൽ നിന്ന്‌ വിവിധ രാജ്യങ്ങളെ പിന്തിരിപ്പിക്കുകയാണ്‌. ആണവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഇനിയും മാർഗ്ഗങ്ങൾ കണ്ടെത്താത്തത്‌ ഈ നീക്കത്തെ ശക്തിപ്പെടുത്തുന്നു. ഉപയോഗിച്ചും വലിച്ചെറിഞ്ഞും മുന്നേറുന്ന ഉപഭോഗ സംസ്‌കാരം ഭൂമിയെ മാലിന്യ കൂമ്പാരമാക്കിയിരിക്കുന്നു. മണ്ണും വായുവും ജലവും നിരന്തരം മലിനപ്പെടുന്നു. ഭൂമിയിലെ ശുദ്ധജല ലഭ്യതയിൽ ഓരോ വർഷവും സാരമായ കുറവ്‌ സംഭവിക്കുകയും ഉപഭോഗം വർദ്ധിക്കുകയും ചെയ്യുന്നത്‌ നാളത്തെ യുദ്ധം ജലത്തിന്‌ വേണ്ടിയാകുമെന്ന നിരീക്ഷണം ശക്തമാക്കുന്നു. ജലദൗർലഭ്യത്തെ കുടിവെള്ളം ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനുള്ള അവസരമായാണ്‌ മൂലധന ശക്തികൾ കാണുന്നത്‌. ശുദ്ധജല ദൗർലഭ്യവും അന്തരീക്ഷ മലിനീകരണവും അപകടകരമായ രാസ പദാർത്ഥങ്ങൾ ഭക്ഷണത്തിലൂടെയും അല്ലാതെയും മനുഷ്യ ശരീരത്തിലേക്ക്‌ എത്തുന്നതും മൂലമുള്ള രോഗങ്ങൾ നിരന്തരം വർദ്ധിക്കുന്നു. പുതിയ രോഗങ്ങൾ പലതും പ്രത്യക്ഷമാകുന്നു. അവയിൽ പലതും ജനിതക വൈകല്യങ്ങൾ സൃഷ്‌ടിക്കപ്പെട്ടതു മൂലമാണ്‌. ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത ബാക്‌ടീരിയകൾ രൂപപ്പെടുന്നതും അവ സൃഷ്‌ടിക്കുന്ന രോഗങ്ങളും മാനവരാശിയെ പലയിടങ്ങളിലും ഭീതിയിലാഴ്‌ത്തുന്നു. 1983 ൽ കണ്ടെത്തിയ HIV ബാധ മൂലമുണ്ടാകുന്ന എയ്‌ഡ്‌സ്‌ മനുഷ്യനെ ഇന്നും നടുക്കത്തിൽ നിലനിർത്തുന്ന രോഗമാണ്‌.
രാജ്യങ്ങൾ തമ്മിലും രാജ്യത്തിനുള്ളിലെ ജനങ്ങൾ തമ്മിലും ഉള്ള അന്തരം പോലെ അല്ലെങ്കിലും കുടുംബത്തിലും അസമത്വം നിലനിൽക്കുന്നു. സ്‌ത്രീ - പുരുഷ അസമത്വം എല്ലാ രാജ്യങ്ങളിലും മുൻസ്ഥിതിയിൽ നിന്നും വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്‌. വിദ്യാഭ്യാസത്തിലും തൊഴിൽ ലഭ്യതയിലും അധികാരം കയ്യാളുന്നതിലുമെല്ലാം ഈ അന്തരം പ്രകടമാണ്‌.
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം പരിധിയില്ലാത്ത ഉപഭോഗമാണ്‌ വികസനം എന്ന തെറ്റായ ധാരണയും അതിനെ തുടർന്നുള്ള നടപടികളുമാണ്‌. ഇതിനായി പ്രകൃതി വിഭവങ്ങളെയാകെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഒരു ന്യൂനപക്ഷം വെമ്പുന്നു. ബഹുഭൂരിപക്ഷം വികസനത്തിന്റെ പുറമ്പോക്കിലേക്ക്‌ ഒന്നിനു പിറകെ ഒന്നായ്‌ തട്ടിയെറിയപ്പെടുന്നു. ശാസ്‌ത്രവും സാങ്കേതിക വിദ്യയും അധികാരവും ഇതിനായി വിനിയോഗിക്കപ്പെടുന്നു.
വളർച്ചയിലും ഉപഭോഗത്തിലും ഊന്നിയ ഒരു വികസന രീതി തന്നെയാണ്‌ നമ്മുടെ രാജ്യത്തും തീവ്രമായി നടപ്പിലാക്കപ്പെടുന്നത്‌. സ്വാശ്രയത്വത്തിലും പൊതുമേഖലയെ ഊന്നിയുമുള്ള സാമ്പത്തിക നയങ്ങൾ ആയിരുന്നു സ്വാതന്ത്ര്യത്തിന്റെ ആദ്യ കാൽനൂറ്റാണ്ടിൽ രാജ്യം സ്വീകരിച്ചത്‌. എന്നാൽ ഭൂമിയടക്കമുള്ള ഉത്‌പാദനോപാധികളുടെയും സമ്പത്തിന്റെയും നീതിപൂർവ്വകമായ വിതരണം സാധ്യമാകാഞ്ഞത്‌ ധനിക - ദരിദ്ര അന്തരം വർദ്ധിക്കാനും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹൃതമാവാതിരിക്കാനും ഇടയാക്കി. ശാസ്‌ത്രവും സാങ്കേതിക വിദ്യ പുരോഗമിപ്പിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നെങ്കിലും അതിന്റെ പ്രയോജനം സാമാന്യ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ അന്ന്‌ ശ്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണല്ലോ നാം ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം ഉയർത്തുന്നത്‌. എന്നാൽ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലത്ത്‌ രാഷ്‌ട്രം സ്വീകരിച്ച സാമ്പത്തിക നയങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുന്നു. അറുപത്‌ ശതമാനത്തിലേറെ ജനങ്ങൾ ആശ്രയിക്കുന്ന കാർഷിക - ചെറുകിട ഉത്‌പാദന മേഖലകൾ തകർച്ചയുടെ പാതയിലാണ്‌. സേവന മേഖലയുടെയും വൻകിട വ്യവസായങ്ങളുടെയും വളർച്ചയാണ്‌ മികച്ച വികസന മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച ഉയർന്ന വളർച്ചാ നിരക്കിന്റെ പൊരുൾ അതാണ്‌. അതി ഭീകരമായ സാമ്പത്തിക അന്തരമാണ്‌ അതിന്റെ ഫലമായി രാജ്യത്ത്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ലോകത്തെ അതിസമ്പന്നരായ നൂറുപേരിൽ പത്തു പേർ ഇന്ത്യക്കാരാണ്‌. അതേ സമയം UNEP 2011 ൽ പ്രസിദ്ധീകരിച്ച ഹ്യൂമൺ ഡവലപ്പ്‌മെന്റ്‌ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 42 ശതമാനം ആണ്‌. 29 ശതമാനം പേർ അതി ദരിദ്രരാണ്‌. പകുതി പേർക്കും കക്കൂസ്‌ സൗകര്യമില്ല. അത്ര തന്നെ പേർക്ക്‌ ആധൂനിക ഊർജ്ജ സ്രോതസ്സുകൾ അപ്രാപ്യമാണ്‌. ഇതിന്റെയെല്ലാം പ്രതിഫലനമായി മാനവിക വികസന സൂചികയിൽ 134 - ാം മത്‌ സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. സ്‌ത്രീ - പുരുഷ തുല്യതയിലും നമ്മൾ ഏറെ പിന്നിലാണ്‌. മാതൃ മരണ നിരക്ക്‌ ലോക ശരാശരിയേക്കാൾ വളരെ കൂടുതലാണിവിടെ (ആയിരത്തിന്‌ 176 ഉം 230 ഉം). സെക്കന്ററി വിദ്യാഭ്യാസം ലഭിക്കുന്ന വനിതകളുടെ എണ്ണം പുരുഷന്മാരുടെ പകുതി മാത്രമാണ്‌. 32 ശതമാനം സ്‌ത്രീകൾ മാത്രമാണ്‌ വരുമാനമുള്ള തൊഴിൽ ചെയ്യുന്നത്‌.
സർവ്വ മേഖലയിലും കോർപ്പറേറ്റുകളും ഇടനിലക്കാരും വഹിക്കുന്ന ആധിപത്യം പ്രാകൃത മൂലധന സഞ്ചയത്തിന്റെ താവളമായി രാജ്യത്തെ മാറ്റിയിരിക്കുന്നു. ഓഹരി കമ്പോളത്തിലും പൊതുമേഖലാ ഷെയറുകൾ വിൽക്കുന്നതിലും തുടങ്ങിയ ഭീമൻ അഴിമതികൾ സർവ്വ മേഖലകളിലും അഴിഞ്ഞാടുകയാണ്‌. ഈ വർഷം കൽക്കരിപ്പാടം വിറ്റതിലെയും പ്രതിരോധ ഇടപാടുകളിലെയും അഴിമതി കഥകളാണ്‌ രാജ്യത്തെ പിടിച്ചു കുലുക്കിയത്‌. എന്നാൽ ഈ അഴിമതികളൊന്നും രാഷ്‌ട്രത്തിന്‌ നേതൃത്വം നൽകുന്നവർക്ക്‌ യാതൊരു അസ്വസ്ഥതയും സൃഷ്‌ടിക്കുന്നില്ല. കോർപ്പറേറ്റുകൾക്കു വേണ്ടി തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുന്ന കരാറുകാരുടെ ഭരണമാണ്‌ ഇന്ന്‌ ഇന്ത്യൻ ജനാധിപത്യം. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ജാതി - മത - പ്രാദേശിക - സ്വത്വ വേർതിരിവുകളെ ശക്തമാക്കിയും പ്രോത്സാഹിപ്പിച്ചും ആണ്‌ ഈ നില മാറ്റമില്ലാതെ, മറു ചോദ്യങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്‌. വർഗ്ഗീയ സംഘർഷങ്ങളുടെയും അതിന്റെ ഭാഗമായുള്ള അതിക്രമങ്ങളുടെയും വാർത്തകൾ നമ്മുടെ രാജ്യത്ത്‌ സാധാരണമായിരിക്കുന്നു. ലോകത്തെ ഞെട്ടിച്ച വംശഹത്യകളിലൂടെ വർഗീയത അതിന്റെ കരാള രൂപം വ്യക്തമാക്കിയിരിക്കുന്നു. മതത്തിനും രാഷ്‌ട്രീയത്തിനും കോർപ്പറേറ്റുകളുമായുമുള്ള അവിശുദ്ധ ബന്ധങ്ങളുടെ സന്തതി തന്നെയാണ്‌ രാജ്യത്ത്‌ വളരുന്ന വർഗീയതയും ഭീകര പ്രവർത്തനങ്ങളും.
മാനവരാശി ഇതുവരെ നേടിയ നേട്ടങ്ങളുടെയെല്ലാം അടിത്തറയായി പ്രവർത്തിച്ചത്‌ ശാസ്‌ത്രവും ശാസ്‌ത്രത്തിന്റെ രീതിയുമാണ്‌. പ്രശ്‌നങ്ങളുടെ കാരണങ്ങൾ ശാസ്‌ത്രീയമായി വിലയിരുത്തി കാരണങ്ങൾ കണ്ടെത്തുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയുമാണ്‌ വേണ്ടത്‌. ഇത്‌ ജനങ്ങളുടെ ആവശ്യമാണ്‌. എന്നാൽ ശാസ്‌ത്രം തന്നെ ഇന്ന്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ശാസ്‌ത്രം എന്നാൽ സാങ്കേതിക വിദ്യ മാത്രമാണെന്നും സാങ്കേതിക വിദ്യയെന്നാൽ പണം കൊടുത്താൽ ലഭ്യമാകുന്ന ഉത്‌പന്നങ്ങളുമാണെന്ന ചിന്തയാണ്‌ ഇന്ന്‌ സമൂഹത്തിലുള്ളത്‌. ശാസ്‌ത്രീയ വിജ്ഞാനങ്ങളോ ശാസ്‌ത്രത്തിന്റെ സമീപനമോ ജനങ്ങളിലേക്ക്‌ പകരാൻ വിദ്യാഭ്യാസമോ മാധ്യമ പ്രവർത്തനമോ ഉപകരിക്കപ്പെടുന്നില്ല. അതിനാൽ നിത്യജീവിതത്തിൽ ശാസ്‌ത്രവും സാങ്കേതിക വിദ്യയും അത്യധികം സ്വാധീനം ചെലുത്തുമ്പോഴും ലോക ജനതയിൽ ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെയും അതുവഴി നിലപാടുകളെയും മുഖ്യമായും സ്വാധീനിക്കുന്നത്‌ ഇന്നും മതവിശ്വാസമാണ്‌. മതബോധത്തിലൂടെ ആർജ്ജിച്ച വിശ്വാസ പ്രമാണങ്ങളിൽ ഊന്നിനിന്നു കൊണ്ട്‌ മാത്രം ശാസ്‌ത്ര ധാരണകളെ സ്വീകരിക്കാനാണ്‌ അവർക്ക്‌ താൽപര്യവും. ഇതിന്റെ ഫലമായി രണ്ടു തരം പ്രവണതകൾ സമൂഹത്തിൽ പ്രകടമാണ്‌. ശാസ്‌ത്രത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരേ സമയം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ്‌ ഒന്ന്‌. മറ്റേതാകട്ടെ അന്ധവിശ്വാസങ്ങളെ ശാസ്‌ത്ര വസ്‌തുതകളുമായി കൂട്ടിക്കുഴച്ച്‌ വിശ്വാസ്യത കൈവരിക്കാനുള്ള ശ്രമമാണ്‌. കപട ശാസ്‌ത്രങ്ങളുടെ സൃഷ്‌ടിയും പ്രചാരവും ഇതിന്റെ ഫലമാണ്‌. ഈ രണ്ട്‌ പ്രവണതകളും ഇന്ന്‌ യഥേഷ്‌ടം പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെ തന്നെയും. ജാതി - മത ശക്തികൾ ഇവ രണ്ടിന്റെയും നടത്തിപ്പുകൾ കൈയടക്കുന്നു. ഇതുവഴി കാര്യങ്ങൾ അവർക്ക്‌ എളുപ്പമാക്കാൻ കഴിയുന്നു.
ഇവയെല്ലാം സൂചിപ്പിക്കുന്നത്‌ ശാസ്‌ത്രം ജന നന്മയ്‌ക്ക്‌ എന്ന സന്ദേശവുമായി പ്രവർത്തന പഥത്തിൽ നീങ്ങിയ നമ്മുടെ സംഘടനയുടെ പ്രവർത്തനം അര നൂറ്റാണ്ടിനു ശേഷവും കൂടുതൽ പ്രസക്തമാണ്‌ എന്നാണ്‌. ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി ഉയർത്തേണ്ട കാലഘട്ടമാണിന്ന്‌. എന്നാൽ പഴയ അർത്ഥതലങ്ങളിൽ അതിനെ വ്യാഖ്യാനിച്ചാൽ പോര. പഴയ പ്രവർത്തന രീതികൾ മതിയാവില്ല താനും. സാമൂഹ്യ വിപ്ലവം എന്നാൽ സമൂഹത്തിൽ വരുന്ന സമൂലമായ പരിവർത്തനം തന്നെയാണ്‌. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്‌. സ്‌ത്രീ - പുരുഷ തുല്യത ഉൾപ്പെടെ സമസ്‌ത മേഖലകളിലും നീതി ഉറപ്പിക്കലാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസ്സിലാക്കി വിവേകപൂർണ്ണമായ വികസന രീതി അവലംബിക്കലാണ്‌. അധികാര വികേന്ദ്രീകരണത്തിലും ജനപങ്കാളിത്തത്തിലും ഊന്നിയ ജനാധിപത്യ പരീക്ഷണങ്ങൾ ശക്തിപ്പെടുത്തലാണ്‌. പ്രയോഗിച്ചും അനുഭവങ്ങളിൽ നിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ടും നവീകരിച്ചും മുന്നേറേണ്ട പ്രക്രിയയാണത്‌. രാഷ്‌ട്രീയ തലത്തിലുള്ള ഇടപെടലുകളോടൊപ്പം സാംസ്‌കാരിക തലത്തിലും സാമൂഹ്യ മുൻകൈകളോടെയും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ മാത്രം സാക്ഷാത്‌ക്കരിക്കാൻ കഴിയുന്ന ഒന്നാണത്‌. ഇവയിലെല്ലാം ശാസ്‌ത്ര വിജ്ഞാനവും ശാസ്‌ത്രത്തിന്റെ രീതിയും എത്രമാത്രം ഉൾച്ചേർക്കാനാവുമെന്നതാണ്‌ നമ്മുടെ പരിശ്രമങ്ങളുടെ കാതൽ.
ഈ വിധം വികസിച്ചു വന്ന ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാം കേരള സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. ലോകത്തും രാജ്യത്തും നേരിടുന്ന പ്രശ്‌നങ്ങൾ സമാനതകളോടെ കേരളം അനുഭവിക്കുന്നുണ്ട്‌. എന്നാൽ അതോടൊപ്പം കേരള വികസനത്തിന്റെ സവിശേഷതകളും ഈ പ്രശ്‌നങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കാൻ പോന്നവയാണ്‌ ഈ പ്രശ്‌നങ്ങൾ എന്ന തിരിച്ചറിവാണ്‌ വേണം മറ്റൊരു കേരളം മുദ്രാവാക്യം ഉയർത്താൻ നമ്മെ പ്രേരിപ്പിച്ചത്‌.
പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുമ്പോഴും നവലിബറൽ നയങ്ങളുടെ പാതയിൽ അതിശക്തമായി മുന്നോട്ട്‌ പോവുകയാണ്‌ കേരള സർക്കാർ. എമർജിംഗ്‌ കേരളയും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതും പൊതു വിദ്യാഭ്യാസത്തെ തകർക്കാൻ കരുക്കൾ നീക്കുന്നതുമെല്ലാം ഈ നയങ്ങളുടെ തുടർച്ചയാണ്‌. ഇവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ നമ്മളും പങ്കാളികളാകാൻ നിർബന്ധിതരാണ്‌.
അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ട്‌ പോകുവാൻ കഴിയും വിധം അൻപത്തി ഒന്നാം വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ്‌ ഇവിടെ ഒത്തു ചേർന്നിരിക്കുന്നത്‌. നമുക്ക്‌ ആത്മവിശ്വാസം പകരുന്ന ഒട്ടേറെ സംഭവങ്ങൾ ലോകത്ത്‌ അരങ്ങേറുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റം വികേന്ദ്രീകൃതവും ജനപക്ഷവുമായ വികസന പരിപാടികളിലൂടെ സാമ്രാജ്യത്വ അധിനിവേശത്തിന്‌ ബദലാവുകയാണ്‌. ലോകത്ത്‌ പരിസ്ഥിതി പ്രസ്ഥാനങ്ങളും സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രബലമാവുന്നുണ്ട്‌. പ്രാന്തവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ ചെറുത്ത്‌നിൽപ്പുകൾ അതിശക്തമായി ഉയർന്നു വരികയും ചെയ്യുന്നു. ഇവയിൽ നിന്നെല്ലാം ഊർജ്ജം കൈക്കൊണ്ട്‌ വരും വർഷത്തിൽ കേരളീയ ജീവിതത്തിൽ ശാസ്‌ത്രത്തിന്റെ രീതിയും ജനപക്ഷ നിലപാടുകളും ഉയർത്തിപ്പിടിച്ചു കൊണ്ട്‌ സജീവമായ ഇടപെടലുകൾ നടത്തുവാൻ കഴിഞ്ഞകാല പ്രവർത്തനാവലോകനം നമ്മെ സഹായിക്കും. അതിനായി എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ട്‌ ഈ റിപ്പോർട്ട്‌ ചർച്ചയ്‌ക്കായി സമർപ്പിക്കുന്നു.
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==


വരി 428: വരി 476:
22. സി. രാമകൃഷ്‌ണൻ (ട്രഷറർ, എ.ഐ.പി.എസ്‌.എൻ)
22. സി. രാമകൃഷ്‌ണൻ (ട്രഷറർ, എ.ഐ.പി.എസ്‌.എൻ)


==അനുബന്ധ പരിപാടികൾ==
==സ്വാഗതസംഘം പ്രവർത്തനങ്ങൾ ==
 
'''പ്രവർത്തകസംഗമം'''
 
സുവർണജൂബിലി സമ്മേളനത്തെ വരവേൽക്കാൻ കോഴി ക്കോട്‌ നടന്ന ആദ്യപരിപാടിയായിരുന്നു. 2012 ആഗസ്റ്റ്‌ 12ന്‌ ആദ്യകാല പ്രവർത്തകരുടെ ഒത്തുചേരൽ, ജില്ലയിലെ ആദ്യകാല പ്രവർത്തകരും, പുതുതലമുറയിലെ പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അവരോടൊപ്പം ചേരാൻ ഡോ.എം.പി.പരമേശ്വൻ, പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.ബി.ഇക്‌ബാൽ, ടി.രാധാമണി, പ്രൊഫ.സി.ജെ.ശിവശങ്കരൻ, ആർ.രാധാകൃഷ്‌ണൻ തുടങ്ങിയവരും എത്തിയിരുന്നു. സംസ്ഥാനസമ്മേളനം നടന്ന തളി സാമൂതിരി എച്ച്‌.എസ്‌.എസ്സിൽ വെച്ച്‌ തന്നെയായിരുന്നു ഈ പ്രവർത്തക സംഗമം.
 
'''`സുസ്ഥിര ഹരിതകം''''
 
ജില്ലയിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ പുരയിടകൃഷി വികസന പദ്ധതി ഏറെ ശ്രദ്ധയാകർഷിച്ച ഒരു തനത്‌ പരിപാടിയാണ്‌. 3000 വീടുകൾ ജൈവ പുരയിടകൃഷി നടപ്പിലാക്കാൻ കഴിഞ്ഞു. ഗാർഹിക മാലിന്യ സംസ്‌കരണവുമായി സംയോജിപ്പിച്ചാണ്‌ ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്‌. ഇതിന്റെ ഭാഗമായി `സുസ്ഥിര ഹരിതകം കൈപ്പുസ്‌തകം' പ്രസിദ്ധീകരിച്ചു.
 
'''സെമിനാറുകൾ'''
 
പശ്ചിമഘട്ട വികസനവും ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും, ഊർജരംഗത്തെ ബദൽ സാധ്യതകൾ, അശാസ്‌ത്രീയ ഖനനം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ജീവിത ശൈലിയും ആരോഗ്യ സംരക്ഷണവും, `മദ്യപാനം അന്തസ്സല്ല അപമാനമാണ്‌' ഉന്നത വിദ്യാഭ്യാസം ഇന്നത്തെ അവസ്ഥ. മരുന്ന്‌ വില വർധനവും ജനജീവിതവും അധികാര വികേന്ദ്രീകരണം ഇനിയെങ്ങോട്ട്‌, കുടിവെള്ളം വിൽപ്പനച്ചരക്കാകുമ്പോൾ, സ്‌ത്രീ സുരക്ഷയും വർമ കമ്മിറ്റി റിപ്പോർട്ടും, ഭക്ഷ്യസുരക്ഷ, നവലിബറലിസത്തിന്റെ ഇന്ത്യൻ പാത, കുടുംബശ്രീ വഴിയിലെ കേരളം, കേരളത്തിന്‌ ഒരു ഗതാഗതനയം, എന്നീ 15 വിഷയങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സെമിനാറുകൾ അനുബന്ധ പരിപാടികളിൽ ശ്രദ്ധേയമായതായിരുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാട്‌ വ്യക്തമാക്കാൻ സഹായകമായതോടൊപ്പം സുവർണജൂബിലി സമ്മേളനത്തിന്‌ വലിയ പ്രചാരണം നൽകുന്നതിനും സെമിനാറുകൾ സഹായകമായി. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ സെമിനാറുകൾ നടന്നത്‌. 
 
ശാസ്‌ത്രപ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം ഏപ്രിൽ 12ന്‌ കോഴിക്കോട്‌ ടൗൺഹാളിൽ `ഊർജരംഗത്തെ ബദൽ സാധ്യതകൾ' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി. ഡോ.ആർ.വി.മേനോൻ നിർവഹിച്ചു. `ശാസ്‌ത്രബോധവും സംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ച്‌ മേഘലകളിൽ പ്രഭാഷണങ്ങൾ നടന്നു. `ശാസ്‌ത്രത്തിന്റെ സാമൂഹ്യധർമം' എന്ന വിഷയത്തെക്കുറിച്ച്‌ പ്രൊഫ.കെ.ആർ.ജനാർദനൻ കോഴിക്കോട്‌ ഗവ.ട്രെയിനിങ്ങ്‌ കോളേജിൽ പ്രഭാഷണം നടത്തി. നാല്‌ പുസ്‌തകങ്ങളുടെ പ്രകാശനവും സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയിൽ നടന്നു. ഡോ.സി.ടി.കുര്യൻ എഴുതിയ `Wealth and illfare' എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയായ `സമ്പത്തും ദാരിദ്ര്യവും', ഡോ.എ.അച്യുതൻ എഴുതിയ പരിസ്ഥിതി പഠനത്തിന്‌ ഒരാമുഖം' ഡോ.ഇക്‌ബാൽ എഴുതിയ ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്‌, കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസൻ വിഭാഗം മേധാവി ഡോ.പി.കെ.ശശിധരൻ എഴുതി ജീവിതശൈലിയും ആരോഗ്യ സംരക്ഷണവും എന്നീ പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ നടന്നത്‌. `സമ്പത്തും ദാരിദ്രവും' പുസ്‌ത പ്രകാശന ചടങ്ങിൽ നവലിബറലിസത്തിന്റെ ഇന്ത്യൻ പാത എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.സി.ടി.കുര്യൻ പ്രഭാഷണം നടത്തി.
 
2013 ഫെബ്രുവരി 25ന്‌ സമ്മേളനത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങ്‌ നടന്നു. കോഴിക്കോട്‌ കോർപ്പറേഷൻ മേയർ പ്രൊഫ.എ.കെ.പ്രേമജം ആണ്‌ പ്രകാശനം നിർവഹിച്ചത്‌. ഇതോടനുബന്ധിച്ച്‌ ആർ.രാധാകൃഷ്‌ണൻ `സ്‌ത്രീ സുരക്ഷയും വർമ കമ്മീഷൻ റിപ്പോർട്ടും' എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.
 
ഏപ്രിൽ 1ന്‌കോഴിക്കോട്‌ ടൗൺഹാളിൽ നടന്ന എൻ.വി കൃഷ്‌ണവാരിയർ അനുസ്‌മരണ പ്രഭാഷണ പരിപാടിയിൽ `ശാസ്‌ത്രസാഹിത്യം മലയാളത്തിൽ എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ പ്രഭാഷണം നടത്തി. കെ.കെ.കൃഷ്‌ണകുമാറാണ്‌ എൻ.വി.അനുസ്‌മരണ പ്രഭാഷണം നടത്തിയത്‌.
 
മാർച്ച്‌ 30, 31 തീയതികളിൽ കാരന്നൂർ യു.പി.സ്‌കൂളിൽ വെച്ച്‌ നടന്ന ജില്ലാ ബാലോത്സവം, ബദൽ ഉൽപ്പന്ന പ്രചാരണ പരിപാടിയായ `സ്വാശ്രയവസന്തം' എന്നിവയും അനുബന്ധ പരിപാടികളിൽ പ്രധാനപ്പെട്ടവയാണ്‌.
 
പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.എസ്‌.ശ്രീകുമാർ (ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട) ഡോ.എ.അച്യുതൻ, (ഇ.അബ്ദുൾ ഹമീദ്‌), പ്രൊഫ.വി.കെ.ദാമോദരൻ, ശിവശങ്കരൻ (കെ.എസ്‌.ഇ.ബി.ചെയർമാൻ) പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, അഡ്വ.ഇ.കെ.നാരായണൻ, എം.കെ.രാഘവൻ എം.പി, ഡോ.പി.കെ.ശശിധരൻ, ഡോ.കെ.ജി.രാധാകൃഷ്‌ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.ജെ.പ്രസാദ്‌, ഡോ.കെ.എൻ.ഗണേശ്‌, ഡോ.ഫസൽഗഫൂർ, പ്രൊഫ.കെ.ശശിധരൻ, ഡോ.കൃഷ്‌ണകുമാർ (ഡയറക്ടർ, ഇംഹാൻസ്‌ കോഴിക്കോട്‌) ഡോ.ടി.ജയകൃഷ്‌ണൻ (കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌) ഡോ.ആർ.രാമകൃഷ്‌ണൻ (സംസ്ഥാന സെക്രട്ടറി എ.കെ.ജി.സി.ടി.എ), ഡോ.കെ.സുഗതൻ, ഡോ.ഖദീജ മുംതാസ്‌, ഡോ.ടി.എം.തോമസ്‌ ഐസക്‌, കുട്ടി അഹമ്മത്‌ കുട്ടി (മുൻ.തദ്ദേശഭരണവകുപ്പ്‌ മന്ത്രി), കാനത്തിൽ ജമീല (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌), പ്രൊഫ.പി.കെ.രവീന്ദ്രൻ, അഡ്വ.എം.രാജൻ, ബിനോയ്‌ വിശ്വം, ഡോ.കെ.പി.മോഹനൻ (എഡിറ്റർ ദേശാഭിമാനി വാരിക), ജോജി കൂട്ടുമ്മേൽ, കെ.കെ.ലതിക (എം.എൽ.എ), അഡ്വ.എം.ആർ.ഹരീഷ്‌, ഡോ.ജോർജ്‌ തോമസ്‌ (കാർഷിക സർവകലാശാല, മണ്ണുത്തി), പ്രൊഫ.കൽപ്പറ്റ നാരായണൻ, സുഭാഷ്‌ ചന്ദ്രൻ (മാതൃഭൂമി), പി.രാമൻ, ബെന്യാമൻ, ഡോ.അനിൽ വർമ (ഗുരുവായൂരപ്പൻ കോളേജ്‌), ഡോ.കെ.പി.കണ്ണൻ, ഡോ.ടി.കെ.ആനന്ദി, കെ.ബി.വത്സലകുമാരി (എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കുടുംബശ്രീ), എൻ.ജഗജീവൻ, കെ.പി.രമാദേവി (എ.ഡി.എം കോഴിക്കോട്‌) കെ.ടി.രാധാകൃഷ്‌ണൻ, എസ്‌.എച്ച്‌.പഞ്ചാപകേശൻ (ജില്ലാ ജഡ്‌ജി കോഴിക്കോട്‌), ഡോ.രോഷൻ ബിജിലി (ജോ.ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്‌), കെ.പി.രവിപ്രകാശ്‌, മോഹനൻ മണലിൽ എന്നിവർ വിവിധ അനുബന്ധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖരാണ്‌. അനുബന്ധ പരിപാടികളുടെ കൺവീനർ ടി.പി.കുഞ്ഞിക്കണ്ണനായിരുന്നു.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4507...4597" എന്ന താളിൽനിന്ന് ശേഖരിച്ചത്