അജ്ഞാതം


"കേരള അതിവേഗ റെയിൽ കോർപ്പറേഷൻ അടച്ചുപൂട്ടുക, അതിവേഗറെയിൽ പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
==കേരളത്തിലെ ഗതാഗതം പ്രതിസന്ധികളും പ്രശ്നങ്ങളും==
==കേരളത്തിലെ ഗതാഗതം പ്രതിസന്ധികളും പ്രശ്നങ്ങളും==
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴിക്കുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത് 2010 ഫെബ്രുവരിയിലാണ്. 2011 സെപ്റ്റംബറിൽ ഇതിന്റെ നിർമ്മാണത്തിനായി കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KHSRCL.) എന്ന സ്ഥാപനം രൂപവൽക്കരിക്കപ്പെട്ടു. 2012 സെപ്റ്റം ബർ 14 മുതൽ 16 വരെ കൊച്ചിയിൽ വച്ച് നടന്ന എമർജിംഗ് കേരള എന്ന സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു നിർമ്മാണപ്രവർത്തനം ഈ അതി വേഗറെയിൽ ഇടനാഴിയായിരുന്നു. എന്നാൽ ഈ സമ്മേളനത്തിൽ വച്ച് അതിവേഗ റെയിൽ ഇടനാഴിയിൽ പണം മുടക്കാൻ ആരും വന്നതായി വാർത്തകളില്ല.
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴിക്കുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത് 2010 ഫെബ്രുവരിയിലാണ്. 2011 സെപ്റ്റംബറിൽ ഇതിന്റെ നിർമ്മാണത്തിനായി കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KHSRCL.) എന്ന സ്ഥാപനം രൂപവൽക്കരിക്കപ്പെട്ടു. 2012 സെപ്റ്റം ബർ 14 മുതൽ 16 വരെ കൊച്ചിയിൽ വച്ച് നടന്ന എമർജിംഗ് കേരള എന്ന സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു നിർമ്മാണപ്രവർത്തനം ഈ അതി വേഗറെയിൽ ഇടനാഴിയായിരുന്നു. എന്നാൽ ഈ സമ്മേളനത്തിൽ വച്ച് അതിവേഗ റെയിൽ ഇടനാഴിയിൽ പണം മുടക്കാൻ ആരും വന്നതായി വാർത്തകളില്ല.
    കേരളത്തിലെ ഗതാഗതരംഗം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. നഗരപ്രദേശങ്ങളാകെ വാഹനത്തിരക്ക് മൂലം വീർപ്പുമുട്ടുന്നവയാണ്. ഗതാഗതത്തിന് മോട്ടോർ വാഹനങ്ങളെയാണ് കേരളീയർ കൂടുതലായി ആശയിക്കുന്നത്. ഇത് വാഹനപ്പെരുപ്പത്തിന് വഴിവെയ്ക്കുന്നു. വാഹനങ്ങളു എണ്ണം ഓരോ വർഷവും കുതിച്ചുയരുന്നു (പട്ടിക 1). ഈ വർദ്ധനവ് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. യാത്രയ്ക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നു എന്നതാണ് ഒന്നാമത്തെ സംഗതി. ഇന്ധനച്ചെലവ് കൂടുന്നത് മറ്റൊരു പ്രശ്നമാണ്. ഇത് അംഗാര ഉത്സർജ്ജനത്തിനും പരിസര മലിനീകരണത്തിനും കാരണമാകും. ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാര മായി രണ്ട് മാർഗ്ഗങ്ങളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഒന്ന്, എല്ലാവരും സ്വന്തമായി വാഹനങ്ങൾ വാങ്ങുക എന്നതാണ്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പരിഹാരമാർഗ്ഗമാണിത്. സർക്കാരിന്റെ ഭാഗത്ത് നിന്നാകട്ടെ കൂടുതൽ റോഡുകൾ നിർമ്മിക്കുക എന്ന പ്രതിവിധിയാണ് പരീക്ഷിക്കുന്നത്. രണ്ടും രോഗത്തേക്കാൾ വലിയ അപകടം വരുത്തുന്ന ചികിത്സകളാണ്. ഓരോരുത്തരും സ്വന്തമായി വാഹനം വാങ്ങാൻ ശ്രമിക്കുന്നത് വാഹനപ്പെരുപ്പത്തിനും യാത്രാതടസ്സത്തിനും കാരണമാകും. പരിഹാരം പ്രശ്നത്തെ മൂർച്ഛിപ്പിക്കുന്നു എന്നർത്ഥം. പൊതുവിൽ വലിയ നഗരങ്ങളിലെ വാഹനതടസ്സങ്ങൾ മാനസികപ്രശ്നങ്ങൾക്കു പോലും കാരണമായിത്തീരാറുണ്ട്. തിരക്കേറിയ നഗരത്തിന്റെ വാഹനതടസ്സത്തിൽ പെട്ടുപോകുന്നവർ അനുഭവിക്കുന്ന സമ്മർദ്ദം വളരെയേറെയാണ്. വാഹനപ്പെരുപ്പത്തിന് ആനുപാതികമായി റോഡുകൾ നിർമിക്കാനുള്ള ശ്രമം ത കൃതിയായി നടക്കുന്ന സംസ്ഥാനമാണ് കേരളം, റോഡുവികസനത്തിനായി നിരവധി പദ്ധതികൾ കേരളത്തിൽ നടക്കുന്നു. BOT, PPP മാതൃകയിലുള്ള റോഡു നിർമ്മാണപദ്ധതികളും കേരളത്തിൽ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളുടെ വിശദാംശങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്നു. ഇത്തരത്തിൽ റോഡ് വികസിപ്പിക്കുന്നത് ആഗോളതലത്തിലുള്ള ഓട്ടോ മൊബൈൽ കമ്പനികൾക്ക് വേണ്ടിയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് ആഗോളമൂലധനശക്തികൾ ഈ മേഖലയിലേയ്ക്ക് ധാരാളം പണം വായ്പയായി ഒഴുക്കുന്നുണ്ട്. റോഡിന് സ്ഥലം ഏറ്റെടുക്കൽ ഒരു പ്രധാന പ്രശ്നമാണ് കേരളത്തിൽ. വാസസങ്കേതങ്ങൾ അടക്കമുള്ള കെട്ടിടങ്ങൾ ഈയാവശ്യത്തിനായി പലപ്പോഴും പൊളിച്ചുമാറ്റേണ്ടിവരുന്നു. നെൽവയലുകൾ അടക്കമുള്ള കൃഷിയിടങ്ങൾ നശിപ്പിക്കേണ്ടിവരുന്നു. തോടുകളും പുഴകളും നദികളും കയ്യേറേണ്ടി വരുന്നു. ഇത്തരത്തിൽ റോഡ് നിർമാണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
കേരളത്തിലെ ഗതാഗതരംഗം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. നഗരപ്രദേശങ്ങളാകെ വാഹനത്തിരക്ക് മൂലം വീർപ്പുമുട്ടുന്നവയാണ്. ഗതാഗതത്തിന് മോട്ടോർ വാഹനങ്ങളെയാണ് കേരളീയർ കൂടുതലായി ആശയിക്കുന്നത്. ഇത് വാഹനപ്പെരുപ്പത്തിന് വഴിവെയ്ക്കുന്നു. വാഹനങ്ങളു എണ്ണം ഓരോ വർഷവും കുതിച്ചുയരുന്നു (പട്ടിക 1). ഈ വർദ്ധനവ് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. യാത്രയ്ക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നു എന്നതാണ് ഒന്നാമത്തെ സംഗതി. ഇന്ധനച്ചെലവ് കൂടുന്നത് മറ്റൊരു പ്രശ്നമാണ്. ഇത് അംഗാര ഉത്സർജ്ജനത്തിനും പരിസര മലിനീകരണത്തിനും കാരണമാകും. ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാര മായി രണ്ട് മാർഗ്ഗങ്ങളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഒന്ന്, എല്ലാവരും സ്വന്തമായി വാഹനങ്ങൾ വാങ്ങുക എന്നതാണ്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പരിഹാരമാർഗ്ഗമാണിത്. സർക്കാരിന്റെ ഭാഗത്ത് നിന്നാകട്ടെ കൂടുതൽ റോഡുകൾ നിർമ്മിക്കുക എന്ന പ്രതിവിധിയാണ് പരീക്ഷിക്കുന്നത്. രണ്ടും രോഗത്തേക്കാൾ വലിയ അപകടം വരുത്തുന്ന ചികിത്സകളാണ്. ഓരോരുത്തരും സ്വന്തമായി വാഹനം വാങ്ങാൻ ശ്രമിക്കുന്നത് വാഹനപ്പെരുപ്പത്തിനും യാത്രാതടസ്സത്തിനും കാരണമാകും. പരിഹാരം പ്രശ്നത്തെ മൂർച്ഛിപ്പിക്കുന്നു എന്നർത്ഥം. പൊതുവിൽ വലിയ നഗരങ്ങളിലെ വാഹനതടസ്സങ്ങൾ മാനസികപ്രശ്നങ്ങൾക്കു പോലും കാരണമായിത്തീരാറുണ്ട്. തിരക്കേറിയ നഗരത്തിന്റെ വാഹനതടസ്സത്തിൽ പെട്ടുപോകുന്നവർ അനുഭവിക്കുന്ന സമ്മർദ്ദം വളരെയേറെയാണ്. വാഹനപ്പെരുപ്പത്തിന് ആനുപാതികമായി റോഡുകൾ നിർമിക്കാനുള്ള ശ്രമം ത കൃതിയായി നടക്കുന്ന സംസ്ഥാനമാണ് കേരളം, റോഡുവികസനത്തിനായി നിരവധി പദ്ധതികൾ കേരളത്തിൽ നടക്കുന്നു. BOT, PPP മാതൃകയിലുള്ള റോഡു നിർമ്മാണപദ്ധതികളും കേരളത്തിൽ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളുടെ വിശദാംശങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്നു. ഇത്തരത്തിൽ റോഡ് വികസിപ്പിക്കുന്നത് ആഗോളതലത്തിലുള്ള ഓട്ടോ മൊബൈൽ കമ്പനികൾക്ക് വേണ്ടിയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് ആഗോളമൂലധനശക്തികൾ ഈ മേഖലയിലേയ്ക്ക് ധാരാളം പണം വായ്പയായി ഒഴുക്കുന്നുണ്ട്. റോഡിന് സ്ഥലം ഏറ്റെടുക്കൽ ഒരു പ്രധാന പ്രശ്നമാണ് കേരളത്തിൽ. വാസസങ്കേതങ്ങൾ അടക്കമുള്ള കെട്ടിടങ്ങൾ ഈയാവശ്യത്തിനായി പലപ്പോഴും പൊളിച്ചുമാറ്റേണ്ടിവരുന്നു. നെൽവയലുകൾ അടക്കമുള്ള കൃഷിയിടങ്ങൾ നശിപ്പിക്കേണ്ടിവരുന്നു. തോടുകളും പുഴകളും നദികളും കയ്യേറേണ്ടി വരുന്നു. ഇത്തരത്തിൽ റോഡ് നിർമാണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
     കേരളത്തിലെ സമീപകാല റോഡ് വികസനവും റോഡുകളുടെ ചരിത്രപരമായ വികാസവും തമ്മിൽ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. സത്യത്തിൽ ഈ വൈരുദ്ധ്യം തന്നെയാണ് നമ്മുടെ ഗതാഗത സംവിധാനം നേരിടുന്ന പ്രതിസന്ധി. വിശാലമായ രാജവീഥികൾ പണ്ടുതന്നെ കേരളത്തിലില്ല. താരതമ്യേന വീതികുറഞ്ഞ നടപ്പാതകളാണ് കൊട്ടാരങ്ങൾക്കടുത്തും ക്ഷേത്രപരിസരങ്ങളിൽ പോലും ഉപയോഗിച്ചിരുന്നത്. നിമ്നോന്നതവും വൃക്ഷനിബിഡവുമായ പ്രദേശങ്ങളായിരുന്നത് കൊണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ഒറ്റയടിപ്പാതകളും ഇടവഴികളുമായിരുന്നു. ഇത്തരം പാതകളുടേയും അവയിലുണ്ടായിരുന്ന വഴിയമ്പലങ്ങളുടേയും അത്താണികളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാനുണ്ട്.  
     കേരളത്തിലെ സമീപകാല റോഡ് വികസനവും റോഡുകളുടെ ചരിത്രപരമായ വികാസവും തമ്മിൽ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. സത്യത്തിൽ ഈ വൈരുദ്ധ്യം തന്നെയാണ് നമ്മുടെ ഗതാഗത സംവിധാനം നേരിടുന്ന പ്രതിസന്ധി. വിശാലമായ രാജവീഥികൾ പണ്ടുതന്നെ കേരളത്തിലില്ല. താരതമ്യേന വീതികുറഞ്ഞ നടപ്പാതകളാണ് കൊട്ടാരങ്ങൾക്കടുത്തും ക്ഷേത്രപരിസരങ്ങളിൽ പോലും ഉപയോഗിച്ചിരുന്നത്. നിമ്നോന്നതവും വൃക്ഷനിബിഡവുമായ പ്രദേശങ്ങളായിരുന്നത് കൊണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ഒറ്റയടിപ്പാതകളും ഇടവഴികളുമായിരുന്നു. ഇത്തരം പാതകളുടേയും അവയിലുണ്ടായിരുന്ന വഴിയമ്പലങ്ങളുടേയും അത്താണികളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാനുണ്ട്.  
     കേരളത്തിന്റെ മറ്റൊരു സവിശേഷത അടുത്തടുത്തുള്ള ഗ്രാമപ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ നിരവധി അങ്ങാടികളും ചന്തകളും ചെറുവാണിജ്യ കേന്ദ്രങ്ങളും തെരുവുകളും കേരളത്തിലുടനീളം കാണാം. കേരളത്തിലെ ഗതാഗതമെന്നത് ഇവ തമ്മിലുള്ള സമ്പർക്കമാണ്. ജലപാതകൾ പോലും നിരവധി കടവുകളാൽ ബന്ധിതമാണ്. ജനങ്ങൾക്ക് സഞ്ചരിക്കേണ്ടിവരുന്നത് ഇത്തരം ചെറുപാതകളിലൂടെ തൊട്ടയൽപക്കത്തുള്ള അങ്ങാടികളിലേയ്ക്കും ഓഫീസുകളിലേയ്ക്കും സ്കൂളുകളിലേയ്ക്കുമാണ്. തൊഴിലിനും വാണിജ്യത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി അകലെയുള്ള വൻനഗരങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്. ഈ ചരിത്രത്തിന് ചേരുന്ന ഒരു വികാസമല്ല റോഡുകളുടെ സമീപകാല വളർച്ചയിൽ ഉണ്ടായിട്ടുള്ളത്.
     കേരളത്തിന്റെ മറ്റൊരു സവിശേഷത അടുത്തടുത്തുള്ള ഗ്രാമപ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ നിരവധി അങ്ങാടികളും ചന്തകളും ചെറുവാണിജ്യ കേന്ദ്രങ്ങളും തെരുവുകളും കേരളത്തിലുടനീളം കാണാം. കേരളത്തിലെ ഗതാഗതമെന്നത് ഇവ തമ്മിലുള്ള സമ്പർക്കമാണ്. ജലപാതകൾ പോലും നിരവധി കടവുകളാൽ ബന്ധിതമാണ്. ജനങ്ങൾക്ക് സഞ്ചരിക്കേണ്ടിവരുന്നത് ഇത്തരം ചെറുപാതകളിലൂടെ തൊട്ടയൽപക്കത്തുള്ള അങ്ങാടികളിലേയ്ക്കും ഓഫീസുകളിലേയ്ക്കും സ്കൂളുകളിലേയ്ക്കുമാണ്. തൊഴിലിനും വാണിജ്യത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി അകലെയുള്ള വൻനഗരങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്. ഈ ചരിത്രത്തിന് ചേരുന്ന ഒരു വികാസമല്ല റോഡുകളുടെ സമീപകാല വളർച്ചയിൽ ഉണ്ടായിട്ടുള്ളത്.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8574" എന്ന താളിൽനിന്ന് ശേഖരിച്ചത്