അജ്ഞാതം


"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനസ്വാതന്ത്യം ഉറപ്പാക്കുന്നതിനും അവയ്ക്ക് ചിട്ടയായ പ്രവർത്തനരീതികൾ ആവിഷ്കരിക്കുന്നതിനും ഗ്രാമസഭ, കർമസമിതികൾ തുടങ്ങിയവയുടെ നിലനിൽപും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനും വേണ്ടി ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നത് ഒരു വലിയ നേട്ടമാണ്. തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്ത നാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കാരങ്ങൾ നിർദേശിക്കാൻ അധികാരപ്പെടുത്തിയ സെൻ കമ്മറ്റിയുടെ ശുപാർശകളിൽ പലതും നിയമഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഭരണപരിഷ്കാര കമ്മീഷൻ. ഇവയുടെയെല്ലാം ഫലമായി ഉദ്യോഗസ്ഥ പുനർവിന്യാസവും ചിട്ടപ്പെടുത്തലുകളും പൂർണമാകുന്നതോടെ മാത്രമേ ഇന്നനുഭവിക്കുന്ന പ്രായോഗിക വൈഷമ്യങ്ങൾ ഇല്ലാതാവുകയുള്ളൂ. നാലായിരത്തോളം കോടിരൂപയാണ് നാലുവർഷങ്ങൾകൊണ്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ ചെലവഴിക്കപ്പെട്ടത്. മുൻകാലങ്ങളിലെപ്പോലെ ചെലവഴിച്ചതായി കണക്കെഴുതി ട്രഷറികളിൽ സൂക്ഷിക്കലല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയാണുണ്ടായത് എന്ന് ഏവർക്കും ബോധ്യമായിരിക്കുന്നു. പക്ഷേ വാസ്തവത്തിൽ ചെലവഴിക്കപ്പെട്ടത് ഇതിലും എത്രയോ കൂടുതലാണ്. പ്രാദേശിക പ്രവർത്തകരുടെ സംഭാവനകളും സന്നദ്ധ സേവനമൂല്യവും കൂട്ടിച്ചേർത്ത് പദ്ധതി അടങ്കൽ വർധിപ്പിക്കാൻ മിക്ക തദ്ദേശ ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം എങ്ങനെയാണ് ചെലവഴിക്കപ്പെട്ടത് എന്നതൊരു തുറന്ന പുസ്തകമാണെന്നതാണ് സവിശേഷത. ഓരോ പ്രവൃത്തിയുടെയും അടങ്കലെത്? എന്തെല്ലാം ജോലികളാണ് ഉദ്ദേശിക്കുന്നത്? എത്രകാലം കൊണ്ടാണ് ചെയ്ത തീർക്കേണ്ടത്? ആരാണ് അഥവാ ആരൊക്കെയാണ് നടത്തിപ്പിന്റെ ചുമതല ഏറ്റിട്ടുള്ളത്? എന്നീ കാര്യങ്ങളെല്ലാം പരസ്യമാണ്. ഗ്രാമസഭാ തീരുമാനങ്ങളിലും ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡിലും ഇവ പരസ്യമാക്കപ്പെട്ടിരിക്കുന്നു. സമയം വൈകിയപ്പോഴോ, ബിനാമി കരാറുകാർ രംഗത്തുവന്നപ്പോഴോ പണിയുടെ നിലവാരം കുറഞ്ഞപ്പോഴോ എല്ലാം പ്രതിഷേധങ്ങളും പരാതിയും ഉയർന്നത് ഈ സുതാര്യതയ്ക്ക് തെളിവാണ്. ഈ സുതാര്യത തന്നെയാണ് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകളെ ചർച്ചാ വിഷയമാക്കിയതും. ഗ്രാമസഭാ തീരുമാനങ്ങൾ തിരുത്താനോ തള്ളിക്കളയാനോ ശ്രമിച്ച സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടാക്കിയതിന് കാരണവും ഈ സുതാര്യത തന്നെയാണ്. കാലവിളംബമില്ലാതെ, ചോർച്ച കുറച്ചുകൊണ്ട് ഗുണമേന്മയോടുകൂടിയ പ്രവൃത്തികൾ എങ്ങനെ ചെയ്തുതീർക്കാമെന്ന് മാതൃക കാണിച്ച 150-200 പഞ്ചായത്തുകളെങ്കിലും കേരളത്തിലുണ്ട്. അത്ര മെച്ചപ്പെട്ടവരല്ലാത്തവയും ഈ വഴിക്കുവരും എന്ന പ്രതീക്ഷയ്ക്ക് കേരളജനതയുടെ സാമൂഹ്യബോധമാണ് ഗ്യാരന്റി.
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനസ്വാതന്ത്യം ഉറപ്പാക്കുന്നതിനും അവയ്ക്ക് ചിട്ടയായ പ്രവർത്തനരീതികൾ ആവിഷ്കരിക്കുന്നതിനും ഗ്രാമസഭ, കർമസമിതികൾ തുടങ്ങിയവയുടെ നിലനിൽപും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനും വേണ്ടി ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നത് ഒരു വലിയ നേട്ടമാണ്. തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്ത നാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കാരങ്ങൾ നിർദേശിക്കാൻ അധികാരപ്പെടുത്തിയ സെൻ കമ്മറ്റിയുടെ ശുപാർശകളിൽ പലതും നിയമഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഭരണപരിഷ്കാര കമ്മീഷൻ. ഇവയുടെയെല്ലാം ഫലമായി ഉദ്യോഗസ്ഥ പുനർവിന്യാസവും ചിട്ടപ്പെടുത്തലുകളും പൂർണമാകുന്നതോടെ മാത്രമേ ഇന്നനുഭവിക്കുന്ന പ്രായോഗിക വൈഷമ്യങ്ങൾ ഇല്ലാതാവുകയുള്ളൂ. നാലായിരത്തോളം കോടിരൂപയാണ് നാലുവർഷങ്ങൾകൊണ്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ ചെലവഴിക്കപ്പെട്ടത്. മുൻകാലങ്ങളിലെപ്പോലെ ചെലവഴിച്ചതായി കണക്കെഴുതി ട്രഷറികളിൽ സൂക്ഷിക്കലല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയാണുണ്ടായത് എന്ന് ഏവർക്കും ബോധ്യമായിരിക്കുന്നു. പക്ഷേ വാസ്തവത്തിൽ ചെലവഴിക്കപ്പെട്ടത് ഇതിലും എത്രയോ കൂടുതലാണ്. പ്രാദേശിക പ്രവർത്തകരുടെ സംഭാവനകളും സന്നദ്ധ സേവനമൂല്യവും കൂട്ടിച്ചേർത്ത് പദ്ധതി അടങ്കൽ വർധിപ്പിക്കാൻ മിക്ക തദ്ദേശ ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം എങ്ങനെയാണ് ചെലവഴിക്കപ്പെട്ടത് എന്നതൊരു തുറന്ന പുസ്തകമാണെന്നതാണ് സവിശേഷത. ഓരോ പ്രവൃത്തിയുടെയും അടങ്കലെത്? എന്തെല്ലാം ജോലികളാണ് ഉദ്ദേശിക്കുന്നത്? എത്രകാലം കൊണ്ടാണ് ചെയ്ത തീർക്കേണ്ടത്? ആരാണ് അഥവാ ആരൊക്കെയാണ് നടത്തിപ്പിന്റെ ചുമതല ഏറ്റിട്ടുള്ളത്? എന്നീ കാര്യങ്ങളെല്ലാം പരസ്യമാണ്. ഗ്രാമസഭാ തീരുമാനങ്ങളിലും ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡിലും ഇവ പരസ്യമാക്കപ്പെട്ടിരിക്കുന്നു. സമയം വൈകിയപ്പോഴോ, ബിനാമി കരാറുകാർ രംഗത്തുവന്നപ്പോഴോ പണിയുടെ നിലവാരം കുറഞ്ഞപ്പോഴോ എല്ലാം പ്രതിഷേധങ്ങളും പരാതിയും ഉയർന്നത് ഈ സുതാര്യതയ്ക്ക് തെളിവാണ്. ഈ സുതാര്യത തന്നെയാണ് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകളെ ചർച്ചാ വിഷയമാക്കിയതും. ഗ്രാമസഭാ തീരുമാനങ്ങൾ തിരുത്താനോ തള്ളിക്കളയാനോ ശ്രമിച്ച സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടാക്കിയതിന് കാരണവും ഈ സുതാര്യത തന്നെയാണ്. കാലവിളംബമില്ലാതെ, ചോർച്ച കുറച്ചുകൊണ്ട് ഗുണമേന്മയോടുകൂടിയ പ്രവൃത്തികൾ എങ്ങനെ ചെയ്തുതീർക്കാമെന്ന് മാതൃക കാണിച്ച 150-200 പഞ്ചായത്തുകളെങ്കിലും കേരളത്തിലുണ്ട്. അത്ര മെച്ചപ്പെട്ടവരല്ലാത്തവയും ഈ വഴിക്കുവരും എന്ന പ്രതീക്ഷയ്ക്ക് കേരളജനതയുടെ സാമൂഹ്യബോധമാണ് ഗ്യാരന്റി.


പോരായ്മകൾ
==പോരായ്മകൾ==


എന്നാൽ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്; നേട്ടങ്ങളെ പലതിനെയും മറയ്ക്കാൻ പര്യാപ്തമായ പോരായ്മകൾ. ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥൃരുടെയും ആശ്രിതരായി കഴിയുകയായിരുന്നു ജനാധിപത്യത്തിലെ സർവശക്തരായ വോട്ടർമാർ. അധികാര വികേന്ദ്രീകരണം അവർ ആവശ്യപ്പെട്ടിരുന്നില്ല. ഒരു ഗാന്ധിയൻ ആശയം നടപ്പിലാക്കി എന്ന ഖ്യാതിക്കു വേണ്ടി മാത്രം കേന്ദ്ര ഭരണകൂടം നടത്തിയ നിയമനിർമാണത്തെ തുടർന്ന് പ്രാദേശിക ഭരണങ്ങളേയും അതുവഴി ജനങ്ങളെയും അധികാരവൽക്കരിക്കുക എന്ന ധർമം കേരളസർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പല തലങ്ങളിലുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന്റെ വിവിധ അടരുകളെ ഇതിനനുഗുണമായി മാറ്റിയെടുക്കുന്നതിന് ആവശ്യമായിരുന്നു. കുറെയേറെ പരിശീലന പരിപാടികൾ നടന്നുവെന്നതു ശരിയാണ്. പക്ഷെ അതെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചു മാത്രമായിരുന്നു. രണ്ടുവിഭാഗവും തങ്ങളുടെ കൈവശമുള്ള അധികാരം വിട്ടൊഴിയുന്നതിന് വൈമുഖ്യമുള്ളവരാണ്. ഇവരിലൂടെ ജനങ്ങളെ അധികാരവൽക്കരിക്കുക അസാധ്യമാണ്. തദ്ദേശ ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനെ ഭരണ സമിതി അംഗങ്ങൾ അനുകൂലിക്കുന്നു. അധികാരം പോരെന്നും അവർ പരാതിപ്പെടുന്നു. പക്ഷേ, അധികാരം ഭരണസമിതികൾക്കു താഴെ ജനങ്ങൾക്കു കൈമാറുന്നതിന് അവർ അനുകൂലമല്ല. പഞ്ചായത്തുകൾക്ക് പ്ലാൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ പ്രാധാന്യം കുറയാതിരിക്കാൻ എം.എൽ.എ ഫണ്ടിനു വേണ്ടിയാണ് നിയമസഭാംഗങ്ങൾ മുറവിളി കൂട്ടിയത്. ജനങ്ങൾ എന്നും തങ്ങളുടെ ആശ്രിതരായിരിക്കണമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് തങ്ങളുടെ ഔദാര്യമെന്ന നിലയ്ക്കാകണമെന്നുമുള്ള ഭരണ വർഗ ചിന്താഗതി പലർക്കുമുണ്ട്. ഇതിനു പരിഹാരമുണ്ടാ വുക രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ ഇടപെടുമ്പോഴാണ്.
എന്നാൽ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്; നേട്ടങ്ങളെ പലതിനെയും മറയ്ക്കാൻ പര്യാപ്തമായ പോരായ്മകൾ. ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥൃരുടെയും ആശ്രിതരായി കഴിയുകയായിരുന്നു ജനാധിപത്യത്തിലെ സർവശക്തരായ വോട്ടർമാർ. അധികാര വികേന്ദ്രീകരണം അവർ ആവശ്യപ്പെട്ടിരുന്നില്ല. ഒരു ഗാന്ധിയൻ ആശയം നടപ്പിലാക്കി എന്ന ഖ്യാതിക്കു വേണ്ടി മാത്രം കേന്ദ്ര ഭരണകൂടം നടത്തിയ നിയമനിർമാണത്തെ തുടർന്ന് പ്രാദേശിക ഭരണങ്ങളേയും അതുവഴി ജനങ്ങളെയും അധികാരവൽക്കരിക്കുക എന്ന ധർമം കേരളസർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പല തലങ്ങളിലുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന്റെ വിവിധ അടരുകളെ ഇതിനനുഗുണമായി മാറ്റിയെടുക്കുന്നതിന് ആവശ്യമായിരുന്നു. കുറെയേറെ പരിശീലന പരിപാടികൾ നടന്നുവെന്നതു ശരിയാണ്. പക്ഷെ അതെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചു മാത്രമായിരുന്നു. രണ്ടുവിഭാഗവും തങ്ങളുടെ കൈവശമുള്ള അധികാരം വിട്ടൊഴിയുന്നതിന് വൈമുഖ്യമുള്ളവരാണ്. ഇവരിലൂടെ ജനങ്ങളെ അധികാരവൽക്കരിക്കുക അസാധ്യമാണ്. തദ്ദേശ ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനെ ഭരണ സമിതി അംഗങ്ങൾ അനുകൂലിക്കുന്നു. അധികാരം പോരെന്നും അവർ പരാതിപ്പെടുന്നു. പക്ഷേ, അധികാരം ഭരണസമിതികൾക്കു താഴെ ജനങ്ങൾക്കു കൈമാറുന്നതിന് അവർ അനുകൂലമല്ല. പഞ്ചായത്തുകൾക്ക് പ്ലാൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ പ്രാധാന്യം കുറയാതിരിക്കാൻ എം.എൽ.എ ഫണ്ടിനു വേണ്ടിയാണ് നിയമസഭാംഗങ്ങൾ മുറവിളി കൂട്ടിയത്. ജനങ്ങൾ എന്നും തങ്ങളുടെ ആശ്രിതരായിരിക്കണമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് തങ്ങളുടെ ഔദാര്യമെന്ന നിലയ്ക്കാകണമെന്നുമുള്ള ഭരണ വർഗ ചിന്താഗതി പലർക്കുമുണ്ട്. ഇതിനു പരിഹാരമുണ്ടാ വുക രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ ഇടപെടുമ്പോഴാണ്.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8644" എന്ന താളിൽനിന്ന് ശേഖരിച്ചത്