അജ്ഞാതം


"താളംതെറ്റുന്ന തീരക്കടലും തീരമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 22: വരി 22:
}}
}}


==താളംതെറ്റുന്ന തീരക്കടലും തീരമേഖലയും==


Gmail ഇലവേയില്കാലം പക്ഷി <[email protected]>
താളംതെറ്റുന്ന തീരക്കടലും തീരമേഖലയും
ഇലവേയില്കാലം പക്ഷി <[email protected]> Sat, Nov 17, 2018 at 6:20 PM
To: ilaveyilkaalam <[email protected]>
താളംതെറ്റുന്ന തീരക്കടലും തീരമേഖലയും   
താളംതെറ്റുന്ന തീരക്കടലും തീരമേഖലയും   
ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യെത്തയും ഉപജീവനത്തെയുമെല്ലാം ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് കടലും കായലും തീരമേഖലയും. മഴമേഘങ്ങൾക്ക് ആവശ്യമായ നീരാവിയും ഓഖി തുടങ്ങിയ ചുഴലിക്കാറ്റുകളും ഒരേ കടലിന്റെ സൃഷ്ടിയാണല്ലോ. കേരളീയർക്കാകെ കുറഞ്ഞചെലവിലുള്ള പോഷകാഹാരം ലഭിക്കുന്നതിനൊപ്പം വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ ജീവസന്ധാരണത്തിനും കടലിനെ ആശ്രയിക്കുന്നു. നിരവധി വർഷങ്ങൾകൊണ്ട് കടലിലേക്ക് ഒഴുകിയെത്തി തീരത്തെ സമ്പുഷ്ടമാക്കുന്ന മണലാണ് ഡാമുകളും തടയണകളും കെട്ടുമ്പോൾ തീരത്തിനു നഷ്ടപ്പെടുന്നതെന്ന് നമ്മൾ ഓർക്കാറില്ല. തീരദേശവും ഇടനാടും മലനാടും പരസ്പര പൂരകങ്ങളായ ആവാസവ്യവസ്ഥകളുടെ അരങ്ങാണെന്നും അതിന്റെ ഏതെങ്കിലും ഭാഗത്തു നടക്കുന്ന സംഭവങ്ങളും ഇടപെടലുകളും മറ്റെല്ലാ ഭാഗത്തെയും ബാധിക്കുമെന്നും 2018 ലെ പ്രളയം നമുക്കു കാണിച്ചുതന്നു. ഈ തിരിച്ചറിവിലൂടെ വേണം അന്യോന്യം ഇഴുകിച്ചേർന്നു കിടക്കുന്ന ഈ പാരിസ്ഥിതികമേഖലയെ വിലയിരുത്താൻ.  
ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യെത്തയും ഉപജീവനത്തെയുമെല്ലാം ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് കടലും കായലും തീരമേഖലയും. മഴമേഘങ്ങൾക്ക് ആവശ്യമായ നീരാവിയും ഓഖി തുടങ്ങിയ ചുഴലിക്കാറ്റുകളും ഒരേ കടലിന്റെ സൃഷ്ടിയാണല്ലോ. കേരളീയർക്കാകെ കുറഞ്ഞചെലവിലുള്ള പോഷകാഹാരം ലഭിക്കുന്നതിനൊപ്പം വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ ജീവസന്ധാരണത്തിനും കടലിനെ ആശ്രയിക്കുന്നു. നിരവധി വർഷങ്ങൾകൊണ്ട് കടലിലേക്ക് ഒഴുകിയെത്തി തീരത്തെ സമ്പുഷ്ടമാക്കുന്ന മണലാണ് ഡാമുകളും തടയണകളും കെട്ടുമ്പോൾ തീരത്തിനു നഷ്ടപ്പെടുന്നതെന്ന് നമ്മൾ ഓർക്കാറില്ല. തീരദേശവും ഇടനാടും മലനാടും പരസ്പര പൂരകങ്ങളായ ആവാസവ്യവസ്ഥകളുടെ അരങ്ങാണെന്നും അതിന്റെ ഏതെങ്കിലും ഭാഗത്തു നടക്കുന്ന സംഭവങ്ങളും ഇടപെടലുകളും മറ്റെല്ലാ ഭാഗത്തെയും ബാധിക്കുമെന്നും 2018 ലെ പ്രളയം നമുക്കു കാണിച്ചുതന്നു. ഈ തിരിച്ചറിവിലൂടെ വേണം അന്യോന്യം ഇഴുകിച്ചേർന്നു കിടക്കുന്ന ഈ പാരിസ്ഥിതികമേഖലയെ വിലയിരുത്താൻ.  
ജൈവവൈവിധ്യത്തിന്റെ കളിത്തൊട്ടിൽ  
ജൈവവൈവിധ്യത്തിന്റെ കളിത്തൊട്ടിൽ  
കടൽ-കായൽ-തീരമേഖലയിലെ ജൈവവൈവിധ്യം ആരെയും ആശ്ചര്യപ്പെടുത്തും. കടലിൽ ജീവൻ നാമ്പിട്ട നാൾമുതൽ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങളും അവയുടെ തീരങ്ങളും. തീരക്കടലിലും കായലിലും അവയുടെ സമൃദ്ധിയും വൈവിധ്യവും വർധിക്കുന്നു. വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലവക ങ്ങളും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നു. കായലിലും കടലിലും കാണുന്ന ആമകളും പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുരിങ്ങയും (കല്ലുമ്മക്കായ) കായലിന്റെ അടിത്തട്ടിൽ വിതറിക്കിടക്കുന്ന കക്കയും തുടങ്ങി എത്രയെത്ര ജീവികൾ. സാധാരണക്കാരന്റെ പോഷകാഹാരത്തിന്റെ നെടുംതൂണായ മത്തിയും അയലയും ചൂരയും അടങ്ങിയ മത്സ്യസമ്പത്തിന്റെ വൈവിധ്യവും സമ്പന്നതയും അത്ഭുതകരമാണ്. ഇതിനു പുറമെയാണ് കടലിലും കായലിലും ലഭ്യമായ ചെമ്മീനും കൊഞ്ചും ഞണ്ടും. കായലിന്റെ ജൈവവൈവിധ്യത്തെ പോഷിപ്പിക്കുന്നതിൽ ചേറ്റുപ്രദേശങ്ങളും കണ്ടൽക്കാടുകളും കടൽ-കായൽ പക്ഷികളും വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മഹാപ്രളയത്തിൽ കായലിലും തീരക്കടലിലും വന്നടിഞ്ഞ ചെളിയും പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളും ഈ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. നമ്മൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം ജൈവൈവിധ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന് വിവിധ പഠനങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ജീവന്റെ ശൃംഖലയെ നിലനിർത്തുന്ന ഈ ജൈവവൈവിധ്യക്കലവറക്കു നാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ചിലയിനം കൊഞ്ചും കക്കയും അന്യംനിന്നുപോകുന്നത്. മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുന്ന  കീടനാശിനികളും ഫാക്ടറികളിൽനിന്നു തള്ളുന്ന മാലിന്യങ്ങളും, കണ്ടൽക്കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള കയ്യേറ്റങ്ങളും നികത്തലുകളും നിയമലംഘനങ്ങളും ഇതിന് ആക്കം കൂട്ടുന്നു.  
കടൽ-കായൽ-തീരമേഖലയിലെ ജൈവവൈവിധ്യം ആരെയും ആശ്ചര്യപ്പെടുത്തും. കടലിൽ ജീവൻ നാമ്പിട്ട നാൾമുതൽ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങളും അവയുടെ തീരങ്ങളും. തീരക്കടലിലും കായലിലും അവയുടെ സമൃദ്ധിയും വൈവിധ്യവും വർധിക്കുന്നു. വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലവക ങ്ങളും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നു. കായലിലും കടലിലും കാണുന്ന ആമകളും പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുരിങ്ങയും (കല്ലുമ്മക്കായ) കായലിന്റെ അടിത്തട്ടിൽ വിതറിക്കിടക്കുന്ന കക്കയും തുടങ്ങി എത്രയെത്ര ജീവികൾ. സാധാരണക്കാരന്റെ പോഷകാഹാരത്തിന്റെ നെടുംതൂണായ മത്തിയും അയലയും ചൂരയും അടങ്ങിയ മത്സ്യസമ്പത്തിന്റെ വൈവിധ്യവും സമ്പന്നതയും അത്ഭുതകരമാണ്. ഇതിനു പുറമെയാണ് കടലിലും കായലിലും ലഭ്യമായ ചെമ്മീനും കൊഞ്ചും ഞണ്ടും. കായലിന്റെ ജൈവവൈവിധ്യത്തെ പോഷിപ്പിക്കുന്നതിൽ ചേറ്റുപ്രദേശങ്ങളും കണ്ടൽക്കാടുകളും കടൽ-കായൽ പക്ഷികളും വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മഹാപ്രളയത്തിൽ കായലിലും തീരക്കടലിലും വന്നടിഞ്ഞ ചെളിയും പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളും ഈ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. നമ്മൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം ജൈവൈവിധ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന് വിവിധ പഠനങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ജീവന്റെ ശൃംഖലയെ നിലനിർത്തുന്ന ഈ ജൈവവൈവിധ്യക്കലവറക്കു നാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ചിലയിനം കൊഞ്ചും കക്കയും അന്യംനിന്നുപോകുന്നത്. മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുന്ന  കീടനാശിനികളും ഫാക്ടറികളിൽനിന്നു തള്ളുന്ന മാലിന്യങ്ങളും, കണ്ടൽക്കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള കയ്യേറ്റങ്ങളും നികത്തലുകളും നിയമലംഘനങ്ങളും ഇതിന് ആക്കം കൂട്ടുന്നു.  
കണ്ടൽക്കാടുകൾ  
==കണ്ടൽക്കാടുകൾ==
തീര ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് കണ്ടൽക്കാടുകൾ. ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ, നാനാതരം സസ്യ-മൃഗാദികളുടെ ആവാസകേന്ദ്രവും വിവിധയിനം പക്ഷിക്കൂട്ടങ്ങളുടെ സങ്കേതവുമാണ്. ചെമ്മീനിന്റെ വളർച്ചയുടെ ഒരു പ്രധാനഭാഗം കായലിലെ കണ്ടൽമേഖലയിലാണ്. പലതരം മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും ഞണ്ടുകളുടെയും പ്രജനനകേന്ദ്രങ്ങളായ കണ്ടൽ ക്കാടുകൾ മത്സ്യസമ്പത്തിന്റെ നിലനില്പ് ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കായൽജലത്തിലെ പല മാലിന്യങ്ങളെയും ആഗിരണം ചെയ്യുന്ന ഒരു പ്രകൃതിദത്ത മാലിന്യസംസ്‌കരണകേന്ദ്രമാണ് കണ്ടൽക്കാടുകൾ. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിപ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനും കായലോരത്തെ മണ്ണൊലിപ്പു തടയാനും കണ്ടൽക്കാടുകൾക്കു സാധിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കണ്ടൽക്കാടുകൾക്കാവും.   
തീര ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് കണ്ടൽക്കാടുകൾ. ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ, നാനാതരം സസ്യ-മൃഗാദികളുടെ ആവാസകേന്ദ്രവും വിവിധയിനം പക്ഷിക്കൂട്ടങ്ങളുടെ സങ്കേതവുമാണ്. ചെമ്മീനിന്റെ വളർച്ചയുടെ ഒരു പ്രധാനഭാഗം കായലിലെ കണ്ടൽമേഖലയിലാണ്. പലതരം മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും ഞണ്ടുകളുടെയും പ്രജനനകേന്ദ്രങ്ങളായ കണ്ടൽ ക്കാടുകൾ മത്സ്യസമ്പത്തിന്റെ നിലനില്പ് ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കായൽജലത്തിലെ പല മാലിന്യങ്ങളെയും ആഗിരണം ചെയ്യുന്ന ഒരു പ്രകൃതിദത്ത മാലിന്യസംസ്‌കരണകേന്ദ്രമാണ് കണ്ടൽക്കാടുകൾ. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിപ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനും കായലോരത്തെ മണ്ണൊലിപ്പു തടയാനും കണ്ടൽക്കാടുകൾക്കു സാധിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കണ്ടൽക്കാടുകൾക്കാവും.   
മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരും കോഴിക്കോടും എറണാകുളത്തുമാണ് കണ്ടലുകൾ ധാരാളം കാണപ്പെടുന്നത്. ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് വരെ 1700 ച.കി.മി. വിസ്തൃതിയിൽ കണ്ടലുകൾ കേരളത്തിൽ വ്യാപിച്ചുകിടന്നിരുന്നതായി പറയപ്പെടുന്നു. ഇപ്പോൾ അത് 40 മുതൽ 60 ച.കി.മി. വരെ ചുരുങ്ങിയെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഏഴോം, പട്ടുവം, ചെറുതാഴം, പഴയങ്ങാടി, കവ്വായി, കുഞ്ഞിമംഗലം, കടലുണ്ടി, കല്ലായി തുടങ്ങിയ വടക്കൻ കേരളപ്രദേശങ്ങളിലും പുതുവൈപ്പിൻ, വളന്തക്കാട്, കുമ്പളങ്ങി, ഇടക്കൊച്ചി, മംഗളവനം, കുമരകം തുടങ്ങിയ മധ്യകേരളപ്രദേശങ്ങളിലും കണ്ടൽ സമൃദ്ധമായുണ്ട്. കൊല്ലത്ത് ആശ്രാമത്തിലും മൺറോ തുരുത്തിലും നീണ്ടകരയിലെ കായൽ തുരുത്തുകളിലും കണ്ടൽ ധാരാളം ഉണ്ട്. വേമ്പനാട്ട് കായലിലെ പാതിരാമണൽ തുരുത്തിലെ കണ്ടലുകൾ സംരക്ഷിച്ചുകൊണ്ട് ഒരു കണ്ടൽ ബയോപാർക്ക് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  
മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരും കോഴിക്കോടും എറണാകുളത്തുമാണ് കണ്ടലുകൾ ധാരാളം കാണപ്പെടുന്നത്. ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് വരെ 1700 ച.കി.മി. വിസ്തൃതിയിൽ കണ്ടലുകൾ കേരളത്തിൽ വ്യാപിച്ചുകിടന്നിരുന്നതായി പറയപ്പെടുന്നു. ഇപ്പോൾ അത് 40 മുതൽ 60 ച.കി.മി. വരെ ചുരുങ്ങിയെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഏഴോം, പട്ടുവം, ചെറുതാഴം, പഴയങ്ങാടി, കവ്വായി, കുഞ്ഞിമംഗലം, കടലുണ്ടി, കല്ലായി തുടങ്ങിയ വടക്കൻ കേരളപ്രദേശങ്ങളിലും പുതുവൈപ്പിൻ, വളന്തക്കാട്, കുമ്പളങ്ങി, ഇടക്കൊച്ചി, മംഗളവനം, കുമരകം തുടങ്ങിയ മധ്യകേരളപ്രദേശങ്ങളിലും കണ്ടൽ സമൃദ്ധമായുണ്ട്. കൊല്ലത്ത് ആശ്രാമത്തിലും മൺറോ തുരുത്തിലും നീണ്ടകരയിലെ കായൽ തുരുത്തുകളിലും കണ്ടൽ ധാരാളം ഉണ്ട്. വേമ്പനാട്ട് കായലിലെ പാതിരാമണൽ തുരുത്തിലെ കണ്ടലുകൾ സംരക്ഷിച്ചുകൊണ്ട് ഒരു കണ്ടൽ ബയോപാർക്ക് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  
കണ്ടൽ സംരക്ഷണത്തിനായി തീരദേശ നിയമം (ഇഞദ) പോലുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും കണ്ടൽ നശീകരണം ഇന്നും നടക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. സ്വകാര്യമേഖലയോടൊപ്പം പൊതുമേഖലയും കണ്ടൽ നശീകരണത്തിൽ സജീവപങ്കാളികളാണ്. കെട്ടിടനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കായലും കണ്ടൽ പ്രദേശങ്ങളും അനുമതി വാങ്ങിയും വാങ്ങാതെയും നികത്തുന്നത് കേരളത്തിൽ ധാരാളം നടന്നിട്ടുണ്ട്. അതിപ്പോഴും നടക്കുന്നുണ്ടെന്നു തന്നെയാണ് മനസ്സിലാകുന്നത്. എരഞ്ഞോലി പുഴയുടെ തീരത്ത് വ്യാപാരസമുച്ചയം പണിതതും വൻകിട വീടുസമുച്ചയം പണിതതും ഒക്കെ ഇതിനുദാഹരണങ്ങളാണ്. നാവികസേനക്കുവേണ്ടി വളപട്ടണം തീരത്തെ കണ്ടൽമേഖലകൾ വിട്ടുകൊടുക്കാൻ നടക്കുന്ന ശ്രമവും ഇതിനോടു ചേർത്തു കാണണം. എറണാകുളത്ത് ഏറ്റവും കൂടുതൽ കണ്ടൽ നശീകരണം നടത്തിയത് കൊച്ചി പോർട്ട് ട്രസ്റ്റാണെന്നത് നമ്മുടെ പൊതുബോധത്തിന് ഉൾക്കൊള്ളാൻ തന്നെ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ കാണേണ്ടതാണ് പുതുവൈപ്പിനിലെ ഒരു വലിയ കണ്ടൽ മേഖലയിലേക്കുള്ള വേലിയേറ്റത്തെയും വേലിയിറക്കത്തെയും പൂർണമായും തടസ്സപ്പെടുത്തി, കണ്ടൽ നശീകരണത്തിനു വഴിയൊരുക്കി പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി നടത്തിയ റോഡുനിർമാണം. കേന്ദ്ര ഭൗമമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കടൽ ജീവി-പരിസ്ഥിതി പഠനത്തിനായുള്ള ഗവേഷണകേന്ദ്രത്തിന്റെ (ഇങഘഞഋ) കെട്ടിടനിർമാണം പുതുവൈപ്പിനിൽ കണ്ടൽ വെട്ടിവെളുപ്പിച്ച് പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. കണ്ടൽ സംരക്ഷണത്തിനായി ഒരു ജനകീയപ്രതിരോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.  
കണ്ടൽ സംരക്ഷണത്തിനായി തീരദേശ നിയമം (ഇഞദ) പോലുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും കണ്ടൽ നശീകരണം ഇന്നും നടക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. സ്വകാര്യമേഖലയോടൊപ്പം പൊതുമേഖലയും കണ്ടൽ നശീകരണത്തിൽ സജീവപങ്കാളികളാണ്. കെട്ടിടനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കായലും കണ്ടൽ പ്രദേശങ്ങളും അനുമതി വാങ്ങിയും വാങ്ങാതെയും നികത്തുന്നത് കേരളത്തിൽ ധാരാളം നടന്നിട്ടുണ്ട്. അതിപ്പോഴും നടക്കുന്നുണ്ടെന്നു തന്നെയാണ് മനസ്സിലാകുന്നത്. എരഞ്ഞോലി പുഴയുടെ തീരത്ത് വ്യാപാരസമുച്ചയം പണിതതും വൻകിട വീടുസമുച്ചയം പണിതതും ഒക്കെ ഇതിനുദാഹരണങ്ങളാണ്. നാവികസേനക്കുവേണ്ടി വളപട്ടണം തീരത്തെ കണ്ടൽമേഖലകൾ വിട്ടുകൊടുക്കാൻ നടക്കുന്ന ശ്രമവും ഇതിനോടു ചേർത്തു കാണണം. എറണാകുളത്ത് ഏറ്റവും കൂടുതൽ കണ്ടൽ നശീകരണം നടത്തിയത് കൊച്ചി പോർട്ട് ട്രസ്റ്റാണെന്നത് നമ്മുടെ പൊതുബോധത്തിന് ഉൾക്കൊള്ളാൻ തന്നെ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ കാണേണ്ടതാണ് പുതുവൈപ്പിനിലെ ഒരു വലിയ കണ്ടൽ മേഖലയിലേക്കുള്ള വേലിയേറ്റത്തെയും വേലിയിറക്കത്തെയും പൂർണമായും തടസ്സപ്പെടുത്തി, കണ്ടൽ നശീകരണത്തിനു വഴിയൊരുക്കി പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി നടത്തിയ റോഡുനിർമാണം. കേന്ദ്ര ഭൗമമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കടൽ ജീവി-പരിസ്ഥിതി പഠനത്തിനായുള്ള ഗവേഷണകേന്ദ്രത്തിന്റെ (ഇങഘഞഋ) കെട്ടിടനിർമാണം പുതുവൈപ്പിനിൽ കണ്ടൽ വെട്ടിവെളുപ്പിച്ച് പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. കണ്ടൽ സംരക്ഷണത്തിനായി ഒരു ജനകീയപ്രതിരോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.  
റൈസോഫോറ (ഞവശ്വീുവീൃമ), അവിസീനിയ (അ്ശരലിിശമ) എന്നീ ഇനങ്ങളിൽ പെടുന്ന കണ്ടലുകളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്. ബ്രുഗേറാ (ആൃൗഴൗശലൃമ), സൊനറേഷ്യ (ടീിിലൃമശേമ), കണ്ടേലിയ (ഗമിറലഹശമ), അക്കാന്തസ് (അരമിവtu)െ, അക്രോസ്റ്റികം (അരൃീേെശരവൗാ) തുടങ്ങിയ ഇനം കണ്ടലുകളും കേരളത്തിൽ ധാരാളം കാണുന്നുണ്ട്. വിവിധ ഇനം കണ്ടലുകൾ ഉള്ള സമ്മിശ്ര കണ്ടൽ മേഖലകളാണ് പല ഭാഗത്തും കാണാറുള്ളത്. റൈസോഫോറയെ പീകണ്ടൽ എന്നും അവിസീനിയയെ ഉപ്പൂട്ടി എന്നും അക്കാന്തസിനെ ചുള്ളിക്കണ്ടൽ എന്നുമാണ് മലയാളത്തിൽ പറയാറുള്ളത്. വനംവകുപ്പും, മത്സ്യവകുപ്പും സന്നദ്ധസംഘടനകളും ചില വ്യക്തികളും കണ്ടൽ വച്ചുപിടിപ്പിച്ച് വളർത്താൻ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയവും എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും അർഹിക്കുന്നതുമാണ്.   
റൈസോഫോറ (ഞവശ്വീുവീൃമ), അവിസീനിയ (അ്ശരലിിശമ) എന്നീ ഇനങ്ങളിൽ പെടുന്ന കണ്ടലുകളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്. ബ്രുഗേറാ (ആൃൗഴൗശലൃമ), സൊനറേഷ്യ (ടീിിലൃമശേമ), കണ്ടേലിയ (ഗമിറലഹശമ), അക്കാന്തസ് (അരമിവtu)െ, അക്രോസ്റ്റികം (അരൃീേെശരവൗാ) തുടങ്ങിയ ഇനം കണ്ടലുകളും കേരളത്തിൽ ധാരാളം കാണുന്നുണ്ട്. വിവിധ ഇനം കണ്ടലുകൾ ഉള്ള സമ്മിശ്ര കണ്ടൽ മേഖലകളാണ് പല ഭാഗത്തും കാണാറുള്ളത്. റൈസോഫോറയെ പീകണ്ടൽ എന്നും അവിസീനിയയെ ഉപ്പൂട്ടി എന്നും അക്കാന്തസിനെ ചുള്ളിക്കണ്ടൽ എന്നുമാണ് മലയാളത്തിൽ പറയാറുള്ളത്. വനംവകുപ്പും, മത്സ്യവകുപ്പും സന്നദ്ധസംഘടനകളും ചില വ്യക്തികളും കണ്ടൽ വച്ചുപിടിപ്പിച്ച് വളർത്താൻ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയവും എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും അർഹിക്കുന്നതുമാണ്.   
ചാകര
==ചാകര==
കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (ാൗറയമിസ). ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-5 കി.മി. നീളത്തിൽ തീരത്തോടു ചേർന്നും 5-6 കി.മി. അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. അവിടെയൊക്കെ ഏതാണ്ട് സ്ഥിരമായി ഇതു കാണുന്നു. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്.
കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (ാൗറയമിസ). ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-5 കി.മി. നീളത്തിൽ തീരത്തോടു ചേർന്നും 5-6 കി.മി. അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. അവിടെയൊക്കെ ഏതാണ്ട് സ്ഥിരമായി ഇതു കാണുന്നു. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്.
പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം. കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു. ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു.  
പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം. കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു. ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു.  
വരി 44: വരി 41:
ചാകര പ്രത്യക്ഷപ്പെട്ടതിനുശേഷം പലപ്പോഴും വശങ്ങളിലേക്ക് വ്യാപിച്ച് വിസ്തൃതി കൂടാറുണ്ട്. ചിലപ്പോൾ വേർപെട്ട് മാറാറുമുണ്ട്. ചാകര ഒന്നായി ഏതെങ്കിലും വശത്തോട്ട് മാറുന്നതും അനുഭവപ്പെട്ടിട്ടുണ്ട്. ചാകരകൾ തമ്മിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്.  
ചാകര പ്രത്യക്ഷപ്പെട്ടതിനുശേഷം പലപ്പോഴും വശങ്ങളിലേക്ക് വ്യാപിച്ച് വിസ്തൃതി കൂടാറുണ്ട്. ചിലപ്പോൾ വേർപെട്ട് മാറാറുമുണ്ട്. ചാകര ഒന്നായി ഏതെങ്കിലും വശത്തോട്ട് മാറുന്നതും അനുഭവപ്പെട്ടിട്ടുണ്ട്. ചാകരകൾ തമ്മിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്.  
ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്. ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. സൂക്ഷ്മജലസസ്യങ്ങളുടെ സാന്നിധ്യം ചാകരപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നു. വലിയ തോതിലുള്ള ജന്തുപ്ലവകങ്ങളുടെ സാന്നിധ്യം ചാകരയെ ജീവൻതുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി മാറ്റുന്നു. ചാകര ഉണ്ടാകുന്നതിനെക്കുറിച്ചും ഉണ്ടാകാതിരിക്കുന്നതിനെക്കുറിച്ചും തീരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ഇനിയും വളരെ അറിയാനുണ്ട്. നിരന്തരമായ പഠനങ്ങളിലൂടെയേ ഇതു സാധ്യമാകൂ.  
ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്. ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. സൂക്ഷ്മജലസസ്യങ്ങളുടെ സാന്നിധ്യം ചാകരപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നു. വലിയ തോതിലുള്ള ജന്തുപ്ലവകങ്ങളുടെ സാന്നിധ്യം ചാകരയെ ജീവൻതുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി മാറ്റുന്നു. ചാകര ഉണ്ടാകുന്നതിനെക്കുറിച്ചും ഉണ്ടാകാതിരിക്കുന്നതിനെക്കുറിച്ചും തീരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ഇനിയും വളരെ അറിയാനുണ്ട്. നിരന്തരമായ പഠനങ്ങളിലൂടെയേ ഇതു സാധ്യമാകൂ.  
മണൽത്തീരം (ബീച്ച്)
==മണൽത്തീരം (ബീച്ച്)==
ഏതാണ്ട് 600 കി.മി. നീളമുള്ള കേരളതീരത്തിന്റെ 530 കി.മി. ഓളം മണൽത്തീരമായിരുന്നു. ഇതിൽ കുറെയേറെ തീരം 'കടൽഭിത്തി തീര' മായി രൂപാന്തരം പ്രാപിച്ച് 'ബീച്ചില്ലാത്തീര'മായി മാറി. സമൃദ്ധമായ മണൽത്തീരം കേരളതീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അനുഗ്രഹവുമാണ്. അഴികളും പൊഴികളും കടലോരക്കുന്നുകളും അവക്കിടയിലെ പോക്കറ്റുബീച്ചുകളും ഇതോടൊപ്പം നിലനിന്നിരുന്നു. കാലവർഷക്കാലത്ത് കടലെടുത്തു പോവുകയും കാലവർഷാനന്തര കാലത്ത് പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന മണൽത്തീരം തീരമേഖലക്ക് സംരക്ഷണകവചം ഒരുക്കുന്ന സ്വാഭാവിക ഭൂപ്രകൃതിയാണ്. മണൽ ത്തീരം ഒരു വേലിയേറ്റ-വേലിയിറക്ക മേഖലയാണ്. വേലിയേറ്റസമയത്ത് കടൽജലത്താലാവരണം ചെയ്യപ്പെടുകയും വേലിയിറക്കസമയത്ത് അനാവൃതമാവുകയും ചെയ്യുന്ന മണൽത്തീരത്തിന്റെ പ്രകൃതിക്ക് അനുസൃതമായി ജീവിക്കുന്ന പലതരം ജീവികളുടെ ഒരു ആവാസകേന്ദ്രമാണ് തീരം. വേലിയിറക്കസമയത്ത് ജലം വാർന്നൊഴുകിപ്പോയ വരണ്ടപ്രതലവും മനുഷ്യനുൾപ്പെടെ മറ്റു ജീവികളിൽനിന്നുള്ള അതിക്രമവും അതിജീവിക്കാൻ, തീരത്തുണ്ടാക്കുന്ന മാളങ്ങളിലാണ് ഈ ജീവികൾ പലതും ജീവിക്കുന്നത്. കടൽജലം ഒഴുകിമാറുമ്പോൾ മാളങ്ങളിൽനിന്ന് ഒളിഞ്ഞുനോക്കുകയും ഇറങ്ങിയോടുകയും ചെയ്യുന്ന ഞണ്ടുകൾ കടപ്പുറത്തെ ഒരു സാധാരണ കാഴ്ചയാണല്ലോ. മാളത്തിലൊളിച്ചിരിക്കുന്ന വിവിധ ഇനം പുഴുക്കളും മറ്റു ചില ജീവികളും അത്ര പെട്ടെന്നു ദൃഷ്ടിയിൽ പെടില്ല. ചൂണ്ടത്തൊഴിലാളികൾ തീരമണൽ കാലുകൊണ്ടു മാറ്റി ചൂണ്ടയിൽ കൊരുക്കാനുള്ള ഇരയെ പിടിക്കുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. വിവിധ ഇനത്തിൽ പെടുന്ന കക്കയും ശംഖും മണൽത്തീരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.  
ഏതാണ്ട് 600 കി.മി. നീളമുള്ള കേരളതീരത്തിന്റെ 530 കി.മി. ഓളം മണൽത്തീരമായിരുന്നു. ഇതിൽ കുറെയേറെ തീരം 'കടൽഭിത്തി തീര' മായി രൂപാന്തരം പ്രാപിച്ച് 'ബീച്ചില്ലാത്തീര'മായി മാറി. സമൃദ്ധമായ മണൽത്തീരം കേരളതീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അനുഗ്രഹവുമാണ്. അഴികളും പൊഴികളും കടലോരക്കുന്നുകളും അവക്കിടയിലെ പോക്കറ്റുബീച്ചുകളും ഇതോടൊപ്പം നിലനിന്നിരുന്നു. കാലവർഷക്കാലത്ത് കടലെടുത്തു പോവുകയും കാലവർഷാനന്തര കാലത്ത് പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന മണൽത്തീരം തീരമേഖലക്ക് സംരക്ഷണകവചം ഒരുക്കുന്ന സ്വാഭാവിക ഭൂപ്രകൃതിയാണ്. മണൽ ത്തീരം ഒരു വേലിയേറ്റ-വേലിയിറക്ക മേഖലയാണ്. വേലിയേറ്റസമയത്ത് കടൽജലത്താലാവരണം ചെയ്യപ്പെടുകയും വേലിയിറക്കസമയത്ത് അനാവൃതമാവുകയും ചെയ്യുന്ന മണൽത്തീരത്തിന്റെ പ്രകൃതിക്ക് അനുസൃതമായി ജീവിക്കുന്ന പലതരം ജീവികളുടെ ഒരു ആവാസകേന്ദ്രമാണ് തീരം. വേലിയിറക്കസമയത്ത് ജലം വാർന്നൊഴുകിപ്പോയ വരണ്ടപ്രതലവും മനുഷ്യനുൾപ്പെടെ മറ്റു ജീവികളിൽനിന്നുള്ള അതിക്രമവും അതിജീവിക്കാൻ, തീരത്തുണ്ടാക്കുന്ന മാളങ്ങളിലാണ് ഈ ജീവികൾ പലതും ജീവിക്കുന്നത്. കടൽജലം ഒഴുകിമാറുമ്പോൾ മാളങ്ങളിൽനിന്ന് ഒളിഞ്ഞുനോക്കുകയും ഇറങ്ങിയോടുകയും ചെയ്യുന്ന ഞണ്ടുകൾ കടപ്പുറത്തെ ഒരു സാധാരണ കാഴ്ചയാണല്ലോ. മാളത്തിലൊളിച്ചിരിക്കുന്ന വിവിധ ഇനം പുഴുക്കളും മറ്റു ചില ജീവികളും അത്ര പെട്ടെന്നു ദൃഷ്ടിയിൽ പെടില്ല. ചൂണ്ടത്തൊഴിലാളികൾ തീരമണൽ കാലുകൊണ്ടു മാറ്റി ചൂണ്ടയിൽ കൊരുക്കാനുള്ള ഇരയെ പിടിക്കുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. വിവിധ ഇനത്തിൽ പെടുന്ന കക്കയും ശംഖും മണൽത്തീരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.  
മുട്ടയിടാൻ മണൽത്തീരം തേടിയെത്തുന്ന കടലാമകൾ വലിയൊരു ആകർഷണമാണല്ലോ. ഒലിവ് റിഡ്‌ലി (ഛഹശ്‌ല ഞശറഹല്യ)വിഭാഗത്തിൽ പെടുന്ന കടലാമകളാണ് മണൽത്തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകളിൽ പ്രധാനം. ഒറീസ്സാ തീരത്തുള്ള ഗഹിർമാതാ, ഋഷികുല്യ എന്നീ ബീച്ചുകൾ പ്രസിദ്ധമായ കടലാമ പ്രജനന കേന്ദ്രങ്ങളാണ്. കോഴിക്കോട് പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലവും കാസർഗോട്ടുള്ള തൈക്കൽ കടപ്പുറവും കേരളത്തിലെ അറിയപ്പെടുന്ന കടലാമ പ്രജനന കേന്ദ്രങ്ങളാണ്. തീരശോഷണവും മണൽഖനനവും കടലാമ പ്രജനന കേന്ദ്രങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. മുറാട്ടുപുഴയിലും (കുറ്റ്യാടിപ്പുഴ) പൊഴിമുഖത്തും നടത്തുന്ന മണൽഖനനം കൊളാവിപ്പാലത്ത് തീരശോഷണത്തിനിടയാക്കുകയും കടലാമആവാസകേന്ദ്രം തന്നെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കടൽഭിത്തിനിർമാണവും കടലാമപ്രജനനകേന്ദ്രങ്ങൾക്ക് ഭീഷണിയാണ്. കടലാമയിറച്ചി സ്വാദിഷ്ടമായ ഭക്ഷണമായി കരുതുന്ന ഒരു വിഭാഗം ജനങ്ങൾ കേരളത്തിൽ, പ്രത്യേകിച്ചും തെക്കൻ ജില്ലകളിൽ ഉണ്ട്. അതും ഒരു ഭീഷണിയായിത്തന്നെ നിലനിൽക്കുന്നു.  
മുട്ടയിടാൻ മണൽത്തീരം തേടിയെത്തുന്ന കടലാമകൾ വലിയൊരു ആകർഷണമാണല്ലോ. ഒലിവ് റിഡ്‌ലി (ഛഹശ്‌ല ഞശറഹല്യ)വിഭാഗത്തിൽ പെടുന്ന കടലാമകളാണ് മണൽത്തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകളിൽ പ്രധാനം. ഒറീസ്സാ തീരത്തുള്ള ഗഹിർമാതാ, ഋഷികുല്യ എന്നീ ബീച്ചുകൾ പ്രസിദ്ധമായ കടലാമ പ്രജനന കേന്ദ്രങ്ങളാണ്. കോഴിക്കോട് പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലവും കാസർഗോട്ടുള്ള തൈക്കൽ കടപ്പുറവും കേരളത്തിലെ അറിയപ്പെടുന്ന കടലാമ പ്രജനന കേന്ദ്രങ്ങളാണ്. തീരശോഷണവും മണൽഖനനവും കടലാമ പ്രജനന കേന്ദ്രങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. മുറാട്ടുപുഴയിലും (കുറ്റ്യാടിപ്പുഴ) പൊഴിമുഖത്തും നടത്തുന്ന മണൽഖനനം കൊളാവിപ്പാലത്ത് തീരശോഷണത്തിനിടയാക്കുകയും കടലാമആവാസകേന്ദ്രം തന്നെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കടൽഭിത്തിനിർമാണവും കടലാമപ്രജനനകേന്ദ്രങ്ങൾക്ക് ഭീഷണിയാണ്. കടലാമയിറച്ചി സ്വാദിഷ്ടമായ ഭക്ഷണമായി കരുതുന്ന ഒരു വിഭാഗം ജനങ്ങൾ കേരളത്തിൽ, പ്രത്യേകിച്ചും തെക്കൻ ജില്ലകളിൽ ഉണ്ട്. അതും ഒരു ഭീഷണിയായിത്തന്നെ നിലനിൽക്കുന്നു.  
വരി 61: വരി 58:
കടലും കാലാവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രജലപ്രവാഹങ്ങൾ കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വളരെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ്ജലപ്രവാഹവും ഇന്ത്യാ സമുദ്രത്തിലെ സൊമാലിജലപ്രവാഹവും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്കും നമുക്ക് അറിയാം. കാലവർഷം (ങീിീെീി) കൊണ്ടുതരുന്നത് തെക്കൻ ഇന്ത്യാസമുദ്രത്തിൽ ഉടലെടുക്കുന്ന കാറ്റാണ്. ഈ കാറ്റ് കടലിൽകൂടി സഞ്ചരിക്കുമ്പോഴാണ് കാലവർഷത്തിന് ആവശ്യമായ നീരാവിയാൽ സമ്പുഷ്ടമാക്കപ്പെടുന്നത്. തെക്കേ അമേരിക്കയോടു ചേർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ (ഋഘചശിീ)യ്ക്കും ലാനിനാ (ഘമചശിമ)യ്ക്കും നമ്മുടെ മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലുകളുമായി വളരെ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടല്ലോ. കിഴക്കൻ പസഫിക്കിലെ സമുദ്രജലോപരിതല താപത്തിന് സാധാരണയിൽനിന്നു വ്യത്യസ്തമായി വരുന്ന ഏറ്റക്കുറച്ചിലുകളാണല്ലോ എൽനിനോയും ലാനിനായും. സമുദ്രോപരിതലതാപം അസാധാരണമായി കൂടുമ്പോൾ എൽനിനോയും സാധാരണയിൽനിന്നും താഴുമ്പോൾ ലാനിനായും ഉണ്ടാകുന്നു. ഇതോടനുബന്ധമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമായ സതേൺ ഓസിലേഷനും (ടീൗവേലൃി ഛരെശഹഹമശേീി) കൂടി ചേർന്നാണ് കാലവർഷത്തെ സ്വാധീനിക്കുന്നത്. ഈ മൂന്നുംകൂടി ചേരുന്ന പ്രതിഭാസമായ എൻസോ (ഋചടഛ) ആഗോള കാലാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതായി ഈ അടുത്ത കാലത്തെ പഠനങ്ങളിൽനിന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളുടെ തുടർച്ചയായി കൊടുംവേനൽ അനുഭവപ്പെടേണ്ട മാസങ്ങളാണ് ജൂണും ജൂലൈയും. മൺസൂൺ മഴയും തീരക്കടലിലുണ്ടാകുന്ന മേൽത്തള്ളലും (ൗുംലഹഹശിഴ) ആണ് കരയെയും അന്തരീക്ഷത്തെയും തണുപ്പിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടെയാണല്ലോ മൺസൂൺ എത്തുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടൊപ്പം തെക്കുനിന്ന് വടക്കോട്ടുള്ള ഒഴുക്കിന്റെ ഗതി വടക്കുനിന്ന് തെക്കോട്ടാകും. കടലൊഴുക്കിന്റെ ദിശമാറുമ്പോൾ അടിയിലുള്ള തണുത്ത വെള്ളം 'മേൽത്തള്ള'ലിലൂടെ (ൗുംലഹഹശിഴ) ജലോപരിതലത്തിൽ എത്തുകയും കാറ്റ് ആ തണുപ്പ് കരയിലെത്തിക്കുകയും ചെയ്യുന്നു.  
കടലും കാലാവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രജലപ്രവാഹങ്ങൾ കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വളരെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ്ജലപ്രവാഹവും ഇന്ത്യാ സമുദ്രത്തിലെ സൊമാലിജലപ്രവാഹവും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്കും നമുക്ക് അറിയാം. കാലവർഷം (ങീിീെീി) കൊണ്ടുതരുന്നത് തെക്കൻ ഇന്ത്യാസമുദ്രത്തിൽ ഉടലെടുക്കുന്ന കാറ്റാണ്. ഈ കാറ്റ് കടലിൽകൂടി സഞ്ചരിക്കുമ്പോഴാണ് കാലവർഷത്തിന് ആവശ്യമായ നീരാവിയാൽ സമ്പുഷ്ടമാക്കപ്പെടുന്നത്. തെക്കേ അമേരിക്കയോടു ചേർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ (ഋഘചശിീ)യ്ക്കും ലാനിനാ (ഘമചശിമ)യ്ക്കും നമ്മുടെ മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലുകളുമായി വളരെ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടല്ലോ. കിഴക്കൻ പസഫിക്കിലെ സമുദ്രജലോപരിതല താപത്തിന് സാധാരണയിൽനിന്നു വ്യത്യസ്തമായി വരുന്ന ഏറ്റക്കുറച്ചിലുകളാണല്ലോ എൽനിനോയും ലാനിനായും. സമുദ്രോപരിതലതാപം അസാധാരണമായി കൂടുമ്പോൾ എൽനിനോയും സാധാരണയിൽനിന്നും താഴുമ്പോൾ ലാനിനായും ഉണ്ടാകുന്നു. ഇതോടനുബന്ധമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമായ സതേൺ ഓസിലേഷനും (ടീൗവേലൃി ഛരെശഹഹമശേീി) കൂടി ചേർന്നാണ് കാലവർഷത്തെ സ്വാധീനിക്കുന്നത്. ഈ മൂന്നുംകൂടി ചേരുന്ന പ്രതിഭാസമായ എൻസോ (ഋചടഛ) ആഗോള കാലാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതായി ഈ അടുത്ത കാലത്തെ പഠനങ്ങളിൽനിന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളുടെ തുടർച്ചയായി കൊടുംവേനൽ അനുഭവപ്പെടേണ്ട മാസങ്ങളാണ് ജൂണും ജൂലൈയും. മൺസൂൺ മഴയും തീരക്കടലിലുണ്ടാകുന്ന മേൽത്തള്ളലും (ൗുംലഹഹശിഴ) ആണ് കരയെയും അന്തരീക്ഷത്തെയും തണുപ്പിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടെയാണല്ലോ മൺസൂൺ എത്തുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടൊപ്പം തെക്കുനിന്ന് വടക്കോട്ടുള്ള ഒഴുക്കിന്റെ ഗതി വടക്കുനിന്ന് തെക്കോട്ടാകും. കടലൊഴുക്കിന്റെ ദിശമാറുമ്പോൾ അടിയിലുള്ള തണുത്ത വെള്ളം 'മേൽത്തള്ള'ലിലൂടെ (ൗുംലഹഹശിഴ) ജലോപരിതലത്തിൽ എത്തുകയും കാറ്റ് ആ തണുപ്പ് കരയിലെത്തിക്കുകയും ചെയ്യുന്നു.  
കടലിനു മുകളിലുള്ള അന്തരീക്ഷത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്. സമുദ്രോപരിതലം 260ഇ എങ്കിലും ഉണ്ടെങ്കിലേ ചുഴലിക്കാറ്റുകൾ രൂപംകൊള്ളുകയുള്ളൂ. ചുഴലിക്കാറ്റ് ധാരാളം മഴ കൊണ്ടുവരുന്നു. പലപ്പോഴും ശക്തമായ കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും തീരമേഖലയിൽ ശക്തമായ വെള്ളക്കയറ്റവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്നു. ഇതുണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതുമാണ്.  
കടലിനു മുകളിലുള്ള അന്തരീക്ഷത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്. സമുദ്രോപരിതലം 260ഇ എങ്കിലും ഉണ്ടെങ്കിലേ ചുഴലിക്കാറ്റുകൾ രൂപംകൊള്ളുകയുള്ളൂ. ചുഴലിക്കാറ്റ് ധാരാളം മഴ കൊണ്ടുവരുന്നു. പലപ്പോഴും ശക്തമായ കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും തീരമേഖലയിൽ ശക്തമായ വെള്ളക്കയറ്റവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്നു. ഇതുണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതുമാണ്.  
കടലും കാലാവസ്ഥാവ്യതിയാനവും  
==കടലും കാലാവസ്ഥാവ്യതിയാനവും==
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ആർക്കും നിഷേധിക്കാനാവാത്ത തരത്തിൽ വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാ                ണല്ലോ. ആഗോളതാപനത്തോടൊപ്പം സമുദ്രോപരിതല താപവും വർധിക്കുന്നു. തീവ്രചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നതായും ശക്തി കൂടുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കടലാക്രമണവും വെള്ളപ്പൊക്കവും വെള്ളക്കയറ്റവും കൂടുതൽ ശക്തമാകാനുംആവർത്തനം വർധിക്കുന്നതിനും കാരണമാകുന്നു. തിരമാലകളുടെ ദിശക്കും രീതിക്കും മാറ്റംവരും. ഇത് തീരസംരക്ഷണ സംവിധാനങ്ങളെ ബലഹീനമാക്കും. മത്സ്യബന്ധന തുറമുഖങ്ങളുടെ ശാന്തത (ൃേമിൂൗശഹശ്യേ) ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു മാറ്റം സംഭവിക്കും.  
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ആർക്കും നിഷേധിക്കാനാവാത്ത തരത്തിൽ വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാ                ണല്ലോ. ആഗോളതാപനത്തോടൊപ്പം സമുദ്രോപരിതല താപവും വർധിക്കുന്നു. തീവ്രചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നതായും ശക്തി കൂടുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കടലാക്രമണവും വെള്ളപ്പൊക്കവും വെള്ളക്കയറ്റവും കൂടുതൽ ശക്തമാകാനുംആവർത്തനം വർധിക്കുന്നതിനും കാരണമാകുന്നു. തിരമാലകളുടെ ദിശക്കും രീതിക്കും മാറ്റംവരും. ഇത് തീരസംരക്ഷണ സംവിധാനങ്ങളെ ബലഹീനമാക്കും. മത്സ്യബന്ധന തുറമുഖങ്ങളുടെ ശാന്തത (ൃേമിൂൗശഹശ്യേ) ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു മാറ്റം സംഭവിക്കും.  
തീരസംരക്ഷണ സംവിധാനങ്ങളും മത്സ്യബന്ധന തുറമുഖങ്ങളുമെല്ലാം തിരയുടെയും ഒഴുക്കിന്റെയും നിലവിലുള്ള ശക്തിക്കും ദിശക്കും അനുസരിച്ചാണല്ലോ രൂപകല്പന ചെയ്യുന്നത്. 2017 നവംബറിലുണ്ടായ 'ഓഖി' ചുഴലിക്കാറ്റും 2018 ഒക്‌ടോബറിലുണ്ടായ 'ലുബാൻ' ചുഴലിക്കാറ്റും കാലാവസ്ഥാവ്യതിയാനങ്ങൾ നമ്മുടെ പടിക്കലും എത്തി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. സമുദ്രോപരിതല താപവർധനക്ക് അനുബന്ധമായി ഉണ്ടാകുന്ന സമുദ്രജലവിതാന ഉയർച്ചയും (ടലമ ഘല്‌ലഹ ഞശലെ) വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നു. ചൂടു വർധിക്കുമ്പോൾ സമുദ്രജലത്തിന്റെ വ്യാപ്തിക്കുണ്ടാകുന്ന സ്വാഭാവിക വികാസവും ധ്രുവങ്ങളിലെയും ഹിമാലയം പോലുള്ള പർവതങ്ങളിലെയും മഞ്ഞുപാളികൾ ഉരുകുമ്പോൾ കടലിലേക്ക് ഒഴുകിയെത്തുന്ന അധികജലവും കൂടിയാണ് സമുദ്രജലവിതാന ഉയർച്ചക്കു കാരണമാകുന്നത്. സമുദ്രജലവിതാന ഉയർച്ചയുടെ അനന്തരഫലങ്ങൾ ഭീതിയുളവാക്കുന്നതാണ്. ഐപിസിസി (കജഇഇ) യുടെ 2013 ലെ റിപ്പോർട്ടുപ്രകാരം  ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ജലവിതാനം ഏതാണ്ട് 0.50 മീറ്റർ മുതൽ 0.97 മീറ്റർ വരെ ഉയരാവുന്നതാണ്. ദേശീയ ഭൗമശാസ്ത്രകേന്ദ്രത്തിന്റെ പഠനത്തിൽ പ്രതിവർഷം 1.88 മി.മി. ഉയർച്ചയാണ് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്. ഇതിനു സമാനമായ ഒരു തോതാണ് ദേശീയ സമുദ്രശാസ്ത്ര സ്ഥാപനവും (ചകഛ) കണക്കാക്കിയിരിക്കുന്നത് (പ്രതിവർഷം 1.77 മി.മി.).  
തീരസംരക്ഷണ സംവിധാനങ്ങളും മത്സ്യബന്ധന തുറമുഖങ്ങളുമെല്ലാം തിരയുടെയും ഒഴുക്കിന്റെയും നിലവിലുള്ള ശക്തിക്കും ദിശക്കും അനുസരിച്ചാണല്ലോ രൂപകല്പന ചെയ്യുന്നത്. 2017 നവംബറിലുണ്ടായ 'ഓഖി' ചുഴലിക്കാറ്റും 2018 ഒക്‌ടോബറിലുണ്ടായ 'ലുബാൻ' ചുഴലിക്കാറ്റും കാലാവസ്ഥാവ്യതിയാനങ്ങൾ നമ്മുടെ പടിക്കലും എത്തി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. സമുദ്രോപരിതല താപവർധനക്ക് അനുബന്ധമായി ഉണ്ടാകുന്ന സമുദ്രജലവിതാന ഉയർച്ചയും (ടലമ ഘല്‌ലഹ ഞശലെ) വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നു. ചൂടു വർധിക്കുമ്പോൾ സമുദ്രജലത്തിന്റെ വ്യാപ്തിക്കുണ്ടാകുന്ന സ്വാഭാവിക വികാസവും ധ്രുവങ്ങളിലെയും ഹിമാലയം പോലുള്ള പർവതങ്ങളിലെയും മഞ്ഞുപാളികൾ ഉരുകുമ്പോൾ കടലിലേക്ക് ഒഴുകിയെത്തുന്ന അധികജലവും കൂടിയാണ് സമുദ്രജലവിതാന ഉയർച്ചക്കു കാരണമാകുന്നത്. സമുദ്രജലവിതാന ഉയർച്ചയുടെ അനന്തരഫലങ്ങൾ ഭീതിയുളവാക്കുന്നതാണ്. ഐപിസിസി (കജഇഇ) യുടെ 2013 ലെ റിപ്പോർട്ടുപ്രകാരം  ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ജലവിതാനം ഏതാണ്ട് 0.50 മീറ്റർ മുതൽ 0.97 മീറ്റർ വരെ ഉയരാവുന്നതാണ്. ദേശീയ ഭൗമശാസ്ത്രകേന്ദ്രത്തിന്റെ പഠനത്തിൽ പ്രതിവർഷം 1.88 മി.മി. ഉയർച്ചയാണ് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്. ഇതിനു സമാനമായ ഒരു തോതാണ് ദേശീയ സമുദ്രശാസ്ത്ര സ്ഥാപനവും (ചകഛ) കണക്കാക്കിയിരിക്കുന്നത് (പ്രതിവർഷം 1.77 മി.മി.).  
വരി 81: വരി 78:
കടലോരത്ത് 500 മീറ്ററും കായലോരത്ത് പരമാവധി 100 മീറ്ററുമാണ് നിയന്ത്രണമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രവർത്തന നിയന്ത്രണത്തിനായി ഇതിനെ 4 മേഖലകളായി തിരിച്ചിട്ടുണ്ട്. കടലോരത്തെ അതിലോല ആവാസവ്യവസ്ഥകളെ തീരനിയന്ത്രണ മേഖല ക (ഇഞദ ക) എന്നും വികസിത പ്രദേശങ്ങളെ (നഗരപ്രദേശങ്ങൾ) തീരനിയന്ത്രണ മേഖല കക (ഇഞദ കക) എന്നും അവികസിത പ്രദേശങ്ങളെ (പഞ്ചായത്തുകൾ) തീരനിയന്ത്രണ മേഖല കകക (ഇഞദ കകക)  എന്നും തീരക്കടലിനെയും (ഠലൃൃശീേൃശമഹ ണമലേൃ) വേലിയേറ്റ-ഇറക്ക പ്രഭാവമുള്ള മറ്റു ജലാശയങ്ങളെയും തീരനിയന്ത്രണമേഖല കഢ (ഇഞദ കഢ)എന്നും വേർതിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തീരനിയന്ത്രണ മേഖല കകക ൽ തീരത്തോടു ചേർന്നുള്ള 200 മി. പ്രദേശത്തെ നിർമാണരഹിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.  
കടലോരത്ത് 500 മീറ്ററും കായലോരത്ത് പരമാവധി 100 മീറ്ററുമാണ് നിയന്ത്രണമേഖലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രവർത്തന നിയന്ത്രണത്തിനായി ഇതിനെ 4 മേഖലകളായി തിരിച്ചിട്ടുണ്ട്. കടലോരത്തെ അതിലോല ആവാസവ്യവസ്ഥകളെ തീരനിയന്ത്രണ മേഖല ക (ഇഞദ ക) എന്നും വികസിത പ്രദേശങ്ങളെ (നഗരപ്രദേശങ്ങൾ) തീരനിയന്ത്രണ മേഖല കക (ഇഞദ കക) എന്നും അവികസിത പ്രദേശങ്ങളെ (പഞ്ചായത്തുകൾ) തീരനിയന്ത്രണ മേഖല കകക (ഇഞദ കകക)  എന്നും തീരക്കടലിനെയും (ഠലൃൃശീേൃശമഹ ണമലേൃ) വേലിയേറ്റ-ഇറക്ക പ്രഭാവമുള്ള മറ്റു ജലാശയങ്ങളെയും തീരനിയന്ത്രണമേഖല കഢ (ഇഞദ കഢ)എന്നും വേർതിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തീരനിയന്ത്രണ മേഖല കകക ൽ തീരത്തോടു ചേർന്നുള്ള 200 മി. പ്രദേശത്തെ നിർമാണരഹിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.  
കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും താമസിക്കുന്നത് 500 മി. മേഖലയിലാണ്. ഇതിൽ തീരത്തോടു ചേർന്നു കിടക്കുന്ന 200 മി. പൂർണമായും അവരുടെ പ്രവർത്തനമേഖലയാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും താമസത്തിനുമായി കേരളത്തിന്റെ ആകെ വിസ്തീർണത്തിന്റെ 1.20% മാത്രമുള്ള ഈ മേഖല ഉപയോഗിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് പരമ്പരാഗതമായി അവകാശപ്പെട്ട ഈ മേഖലയിൽ റിസോർട്ടുകളായിട്ടും പാർപ്പിടസമുച്ചയങ്ങളായിട്ടും പോർട്ടുകളായിട്ടും വലിയ തോതിലുള്ള കടന്നുകയറ്റങ്ങൾ ഒരു വശത്തുനിന്നു നടന്നുകൊണ്ടിരിക്കുന്നു. മറുവശത്ത് കടലാക്രമണം മൂലം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചുരുങ്ങിച്ചുരുങ്ങി വരുന്ന തീരവാസികളുടെ ആവാസമേഖലയിലെ അവരുടെ അവകാശം ഉറപ്പിക്കുന്നതാണ് തീരദേശനിയന്ത്രണ വിജ്ഞാപനം. പലപല ഭേദഗതികളിലൂടെ ഈ നിയമത്തിന്റെ പല്ല് കൊഴിച്ചുകൊണ്ടിരിക്കുകയാണ് അത് പാസ്സാക്കിയവർതന്നെ ഇപ്പോൾ ചെയ്യുന്നത്. നിയമം നടപ്പിലാക്കേണ്ടവർ പലപ്പോഴും പഴുതുകൾ കണ്ടുപിടിച്ച് കയ്യേറ്റങ്ങളെ സാധൂകരിക്കാനാണ് ശ്രമിക്കുന്നത്. ഗുണകരമായ പലതും ഉണ്ടെങ്കിലും തീരദേശനിയന്ത്രണവിജ്ഞാപനത്തിൽ തീരദേശത്തിന്റെ പരമ്പരാഗത അവകാശികളായ 'തീരദേശ ആവാസവ്യവസ്ഥാ ജനത്തിന്റെ' (ലരീ്യെേെലാ ുലീുഹല) തീരഭൂമിയിലുള്ള പൈതൃകാവകാശത്തെയും പാർപ്പിടമെന്ന മൗലികാവകാശത്തെയും സുസ്ഥിരഉപജീവനം എന്ന സാമൂഹിക അവകാശങ്ങളെയും അവഗണിച്ചു. ഇത് തീരദേശജനതയുടെ വലിയ എതിർപ്പുകൾ വിളിച്ചുവരുത്തി. പരിഹരിക്കപ്പെടാത്ത ഒരു വിഷയമായി ഇതിപ്പോഴും അവശേഷിക്കുന്നു.  
കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും താമസിക്കുന്നത് 500 മി. മേഖലയിലാണ്. ഇതിൽ തീരത്തോടു ചേർന്നു കിടക്കുന്ന 200 മി. പൂർണമായും അവരുടെ പ്രവർത്തനമേഖലയാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും താമസത്തിനുമായി കേരളത്തിന്റെ ആകെ വിസ്തീർണത്തിന്റെ 1.20% മാത്രമുള്ള ഈ മേഖല ഉപയോഗിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് പരമ്പരാഗതമായി അവകാശപ്പെട്ട ഈ മേഖലയിൽ റിസോർട്ടുകളായിട്ടും പാർപ്പിടസമുച്ചയങ്ങളായിട്ടും പോർട്ടുകളായിട്ടും വലിയ തോതിലുള്ള കടന്നുകയറ്റങ്ങൾ ഒരു വശത്തുനിന്നു നടന്നുകൊണ്ടിരിക്കുന്നു. മറുവശത്ത് കടലാക്രമണം മൂലം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചുരുങ്ങിച്ചുരുങ്ങി വരുന്ന തീരവാസികളുടെ ആവാസമേഖലയിലെ അവരുടെ അവകാശം ഉറപ്പിക്കുന്നതാണ് തീരദേശനിയന്ത്രണ വിജ്ഞാപനം. പലപല ഭേദഗതികളിലൂടെ ഈ നിയമത്തിന്റെ പല്ല് കൊഴിച്ചുകൊണ്ടിരിക്കുകയാണ് അത് പാസ്സാക്കിയവർതന്നെ ഇപ്പോൾ ചെയ്യുന്നത്. നിയമം നടപ്പിലാക്കേണ്ടവർ പലപ്പോഴും പഴുതുകൾ കണ്ടുപിടിച്ച് കയ്യേറ്റങ്ങളെ സാധൂകരിക്കാനാണ് ശ്രമിക്കുന്നത്. ഗുണകരമായ പലതും ഉണ്ടെങ്കിലും തീരദേശനിയന്ത്രണവിജ്ഞാപനത്തിൽ തീരദേശത്തിന്റെ പരമ്പരാഗത അവകാശികളായ 'തീരദേശ ആവാസവ്യവസ്ഥാ ജനത്തിന്റെ' (ലരീ്യെേെലാ ുലീുഹല) തീരഭൂമിയിലുള്ള പൈതൃകാവകാശത്തെയും പാർപ്പിടമെന്ന മൗലികാവകാശത്തെയും സുസ്ഥിരഉപജീവനം എന്ന സാമൂഹിക അവകാശങ്ങളെയും അവഗണിച്ചു. ഇത് തീരദേശജനതയുടെ വലിയ എതിർപ്പുകൾ വിളിച്ചുവരുത്തി. പരിഹരിക്കപ്പെടാത്ത ഒരു വിഷയമായി ഇതിപ്പോഴും അവശേഷിക്കുന്നു.  
ഇനിയെന്ത്?
==ഇനിയെന്ത്?==
തീരദേശവും ഇടനാടും മലനാടും പരസ്പരബന്ധിതവും പരസ്പരപൂരകവുമായി  ഇഴചേർന്നുകിടക്കുന്ന ഒരു ലോലപാരിസ്ഥിതിക മേഖലയാണ് കേരളം എന്ന തിരിച്ചറിവ് കേരളജനതയ്ക്കു നൽകിയാണ് മഹാപ്രളയം കടന്നുപോയത്. പരിസ്ഥിതിയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഹരിതകേരള സൃഷ്ടിയിലൂടെ വേണം നവകേരള സൃഷ്ടിയെന്ന ബോധം പൊതുമനസ്സുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും കരുതലോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യണമെന്ന സന്ദേശമാണ് 2018 ലെ പ്രളയവും 2017 ലെ ഓഖിയും 2004 ലെ സുനാമിയും നമുക്ക് നൽകിയത്. പരിസ്ഥിതിയെ ദുർബലമാക്കാതെയുള്ള വികസനനയത്തിന്റെ അനിവാര്യത എല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞു. തീരദേശനിയന്ത്രണനിയമം നടപ്പാക്കേണ്ടതിന്റെയും കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും ബീച്ചും സംരക്ഷിച്ചു നിലനിർത്തേണ്ടതിന്റെയും ആവശ്യകത സുനാമിക്കുശേഷം ആവേശപൂർവം സ്വീകരിച്ച ഭരണാധിപരും ഉദ്യോഗസ്ഥരും പൊതുസമൂഹവും ക്രമേണ അതു മറന്ന് പരിസ്ഥിതിയെ പിന്നിലാക്കി പ്രകൃതിവിഭവങ്ങളെ എങ്ങനെയും ചൂഷണംചെയ്ത് വികസനം നടപ്പാക്കുക എന്ന നയത്തിലേക്കു മാറുന്നതാണ് പിന്നീടു കണ്ടത്. പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്ന വിധത്തിൽ പരിസ്ഥിതി നിയമങ്ങൾ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. ടി.എസ്.ആർ.സുബ്രഹ്മണ്യം റിപ്പോർട്ടും തണ്ണീർത്തട നിയമഭേദഗതിയും തീരദേശനിയമത്തെ മാറ്റിമറിച്ചുകൊണ്ടുള്ള തീരദേശനിയമ കരടുവിജ്ഞാപനവുമെല്ലാം പരിസ്ഥിതിനിയമങ്ങളിൽ വെള്ളംചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഇതിനെ നമുക്കു പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കണ്ടൽക്കാടുകളെ നശിപ്പിക്കുന്നതും കായലുകളും തണ്ണീർത്തടങ്ങളും നദികളും തോടുകളും നികത്തുന്നതും അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ടുപോയ ബീച്ചുകളുടെ പുനഃസൃഷ്ടിയും ഉള്ള ബീച്ചുകൾ നഷ്ടപ്പെടാതിരിക്കാനുള്ള കരുതലും പവിഴപ്പുറ്റുകളുടെയും അഴികളുടെയും പൊഴികളുടെയും സംരക്ഷണവും സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാർശ്വവല്ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന് അവരുടെ പൈതൃക                ഭൂമിയിലെ അവകാശം നിലനിർത്തുന്നതിനും ഉപജീവനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ പൊതുധാരയിലേക്കുകൊണ്ടുവരുന്നതിനും നമുക്ക് ഒത്തൊരുമയോടെ യത്‌നി ക്കാം.
തീരദേശവും ഇടനാടും മലനാടും പരസ്പരബന്ധിതവും പരസ്പരപൂരകവുമായി  ഇഴചേർന്നുകിടക്കുന്ന ഒരു ലോലപാരിസ്ഥിതിക മേഖലയാണ് കേരളം എന്ന തിരിച്ചറിവ് കേരളജനതയ്ക്കു നൽകിയാണ് മഹാപ്രളയം കടന്നുപോയത്. പരിസ്ഥിതിയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഹരിതകേരള സൃഷ്ടിയിലൂടെ വേണം നവകേരള സൃഷ്ടിയെന്ന ബോധം പൊതുമനസ്സുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും കരുതലോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യണമെന്ന സന്ദേശമാണ് 2018 ലെ പ്രളയവും 2017 ലെ ഓഖിയും 2004 ലെ സുനാമിയും നമുക്ക് നൽകിയത്. പരിസ്ഥിതിയെ ദുർബലമാക്കാതെയുള്ള വികസനനയത്തിന്റെ അനിവാര്യത എല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞു. തീരദേശനിയന്ത്രണനിയമം നടപ്പാക്കേണ്ടതിന്റെയും കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും ബീച്ചും സംരക്ഷിച്ചു നിലനിർത്തേണ്ടതിന്റെയും ആവശ്യകത സുനാമിക്കുശേഷം ആവേശപൂർവം സ്വീകരിച്ച ഭരണാധിപരും ഉദ്യോഗസ്ഥരും പൊതുസമൂഹവും ക്രമേണ അതു മറന്ന് പരിസ്ഥിതിയെ പിന്നിലാക്കി പ്രകൃതിവിഭവങ്ങളെ എങ്ങനെയും ചൂഷണംചെയ്ത് വികസനം നടപ്പാക്കുക എന്ന നയത്തിലേക്കു മാറുന്നതാണ് പിന്നീടു കണ്ടത്. പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്ന വിധത്തിൽ പരിസ്ഥിതി നിയമങ്ങൾ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. ടി.എസ്.ആർ.സുബ്രഹ്മണ്യം റിപ്പോർട്ടും തണ്ണീർത്തട നിയമഭേദഗതിയും തീരദേശനിയമത്തെ മാറ്റിമറിച്ചുകൊണ്ടുള്ള തീരദേശനിയമ കരടുവിജ്ഞാപനവുമെല്ലാം പരിസ്ഥിതിനിയമങ്ങളിൽ വെള്ളംചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഇതിനെ നമുക്കു പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കണ്ടൽക്കാടുകളെ നശിപ്പിക്കുന്നതും കായലുകളും തണ്ണീർത്തടങ്ങളും നദികളും തോടുകളും നികത്തുന്നതും അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ടുപോയ ബീച്ചുകളുടെ പുനഃസൃഷ്ടിയും ഉള്ള ബീച്ചുകൾ നഷ്ടപ്പെടാതിരിക്കാനുള്ള കരുതലും പവിഴപ്പുറ്റുകളുടെയും അഴികളുടെയും പൊഴികളുടെയും സംരക്ഷണവും സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാർശ്വവല്ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന് അവരുടെ പൈതൃക                ഭൂമിയിലെ അവകാശം നിലനിർത്തുന്നതിനും ഉപജീവനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ പൊതുധാരയിലേക്കുകൊണ്ടുവരുന്നതിനും നമുക്ക് ഒത്തൊരുമയോടെ യത്‌നി ക്കാം.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7689" എന്ന താളിൽനിന്ന് ശേഖരിച്ചത്