2,313
തിരുത്തലുകൾ
വരി 96: | വരി 96: | ||
അതെ.. പണ്ട് നമ്മടെ വേലിയിലായിരുന്നില്ലേ അരിപ്പുവും ചെമ്പരത്തിയും ഒടിച്ചു കുത്തിയും ഓടപ്പൂവുമൊക്കെ...<br> | അതെ.. പണ്ട് നമ്മടെ വേലിയിലായിരുന്നില്ലേ അരിപ്പുവും ചെമ്പരത്തിയും ഒടിച്ചു കുത്തിയും ഓടപ്പൂവുമൊക്കെ...<br> | ||
നാലുവരി പാട്ടിൽ അവസാനിക്കുന്നു..<br> | നാലുവരി പാട്ടിൽ അവസാനിക്കുന്നു..<br> | ||
== <big>'''തൊടമാട്ടേൻ'''</big> == | |||
''എം എം സചീന്ദ്രൻ'' | |||
വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന വീട്...<br> | |||
വ്യദ്ധയായ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീ രംഗത്ത്.. വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വിളിച്ച് കരയുന്നു..<br> | |||
അയ്യാ കാപ്പാത്തുങ്കോ...!<br> | |||
അമ്മാ കാപ്പാത്തുകോ..!<br> | |||
കാപ്പാത്തുങ്കോ...<br> | |||
കാപ്പാത്തുങ്കോ...<br> | |||
നെഞ്ചുയരത്തിൽ വെള്ളം.. വെള്ളത്തിൽ നടക്കുന്നതിന്റെ തടസ്സമുണ്ട്..<br> | |||
സ്റ്റേജിന്റെ നാലു ഭാഗത്തേയ്ക്കും വിളിച്ചു കരയുന്നു... ചുറ്റും വെള്ളം.. ബോട്ടിലും തോണിയിലും ആളുകൾ തുഴഞ്ഞു പോകുന്നതിന്റെ ശബ്ദം...<br> | |||
അമ്മാ.... ഇതിൽ സ്ഥലം ഇല്ലാ, പോയിട്ട് വരാം... ഉയരമുള്ള സ്ഥലത്തേയ്ക്ക് കയറി നിൽക്കൂ.. എന്നൊക്കെ തോണിക്കാർ വിളിച്ചു പറയുന്നു...<br> | |||
അവസാനം ഒരു തോണി വൃദ്ധയുടെ മുമ്പിൽ.. തോണിയിലേയ്ക്ക് പിടിച്ചു കയറ്റാൻ ഒരു മത്സ്യത്തൊഴിലാളി കൈ നീട്ടുന്നു...<br> | |||
ഛായ്! തൊടമാട്ടേൻ..! എന്ന് വൃദ്ധ അലറി വിളിക്കുന്നു .. തോണിക്കാർ ഞെട്ടി മാറുന്നു, തോണി ചെരിയുന്നു സ്റ്റിൽ!<br> | |||
== <big>'''പ്രളയാനന്തരം മഹാപ്രളയം!'''</big> == | |||
''എം എം സചീന്ദ്രൻ'' | |||
ഒരു ദുരിതാശ്വാസ ക്യാമ്പ്. പ്രളയത്തിൽ വീടുമുങ്ങിയവർ എല്ലാവരും ക്വാമ്പിൽ.. <br> | |||
പല ഭാഗത്തു നിന്നും പല മതക്കാരും ജാതിക്കാരും പാർട്ടിക്കാരുമായ ആളുകൾ ക്യാമ്പിലേയ്ക്കു വരുന്നു. എല്ലാവരേയും സ്വീകരിക്കുന്നു.. ചിലരൊക്കെ അവരുടെ ദുരന്തം കണ്ണീരോടെ വിവരിക്കുന്നു ...<br> | |||
-പായ, ഗ്ലാസ്, പ്ലെയ്റ്റ് എല്ലാം കുറവാണ് സാരല്യ നമ്മളൊക്കെ മനുഷ്യന്മാരല്ലേ? ഇപ്പോൾ ഒരുമിച്ചു നിന്നില്ലെങ്കിൽ പിന്നെ എപ്പഴാ? <br> | |||
ഒരേ പാത്രം കഴുകി ഉപയോഗിക്കാമല്ലോ.. പായ അടുത്തടുത്തു വിരിച്ച് ഒരു മിച്ചുറങ്ങാം...<br> | |||
ഇവിടെ ഒരു മൂലയ്ക്ക് നിസ്കരിക്കാം. ഇവിടെ മെഴുകുതിരി കൊളുത്താ.. ഇവിടെത്തന്നെ നിലവിളക്കു കൊളുത്തി വെച്ച് പ്രാർത്ഥിക്കാം...<br> | |||
-എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി ഒരു മിച്ചിരുന്ന് കഴിച്ച് ഒരേ പായിൽ കിടന്നുറങ്ങുന്നതിന്റെ അവതരണം..<br> | |||
-പായ കുറച്ചു കൂടി കിട്ടിയിട്ടുണ്ട്... കോയ, റസാക്കേ ബിയ്യാത്തൂ, ദാ ഇവിടെ ഞാൻ വിരിച്ചിട്ടുണ്ട്...<br> | |||
ജോസഫേ, ത്രേസ്യാമ്മാ, വർഗ്ഗീസേ, ദാ ഇവിടെ ..<br> | |||
-ബ്രഹ്മദത്തൻ, ആര്യാംബിക, ഹരിഗോവിന്ദൻ , ദാ ഇവിടെ ..<br> | |||
-കൃഷ്ണാ, ഗോപാലാ, വെലായുധാ, കാർത്യായനീ. ഇതാ ഇവിടെ കിടക്കാം.. ങ്ങോട്ട് പോര്..<br> | |||
ഓരോ കുട്ടരായി സ്റ്റേജിസ്റ്റ ഓരോ മൂലയിൽ സംഘം ചേരുന്നു..<br> | |||
പൂണൂലിട്ട ഒരു പട്ടർ വന്ന് കാണികളോട് പറയുന്നു -<br> | |||
അതേ... ഒന്നും തോന്നരുത് ട്ടോ .. ഞങ്ങൾക്ക് ഇനി മുതൽ സമൂഹസദ്യ വേണ്ടാ -<br> | |||
പിന്നെ?<br> | |||
-അതേ, ഞങ്ങൾക്ക് കുറച്ച് അരിം പച്ചക്കറ്റിം വേറെ തന്നാൽ മതി.. ഞങ്ങൾ വെച്ചു കഴിച്ചോളാം..<br> | |||
(ഒന്നുകൂടി അടുത്തേയ്ക്കു വന്ന് സ്വകാര്യമായി)<br> | |||
അതിപ്പോ .. നിങ്ങള് അയിത്തജാതിക്കാർ ആയതോണ്ടൊന്നും അല്ലാട്ടോ .. അങ്ങനെ നിരീ ക്യേം വേണ്ടാ..<br> | |||
നിങ്ങടെ സ്വാദും എരിവും പുളിയും ഒന്നും ഞങ്ങടെ ആൾക്കാർക്ക് പിടിക്കൂലാ... അതാണ്... സ്റ്റേജിൽ പല ഭാഗത്തും അടുപ്പ് , തീ, പുക... വെവ്വേറെ പാചകമൊരുക്കുന്നു .<br> | |||
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...<br> | |||
പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്<br> |
തിരുത്തലുകൾ