അജ്ഞാതം


"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
31,294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:07, 21 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:FB IMG 1538884603843.jpg| 200px|thumb|left|alt text]]  
[[പ്രമാണം:FB IMG 1538884603843.jpg| 200px|thumb|left|alt text]]  
==ഒക്ടോബർ 19 ന് കോഴിക്കോട് ന‌‌ടന്ന ശിൽപശാലയിൽ പുതുക്കിയ സ്ക്രിപ്റ്റുകൾ==
[[പ്രമാണം:പരിശീലനം.jpg|200px|thumb|right|കോഴിക്കോട് ന‌‌ടന്ന ശിൽപശാലയിൽ നിന്ന്]]
===അടിവേര്‌ പൊട്ടിയ മല===
<poem>
നടു പാതിരനേരം, ഒരു മല -
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു
മാറിപ്പോ! കൊടുമുടികേറിയ
മന്ദതവാറ്റി മയങ്ങുന്നോരേ,
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ
കാലടി വെച്ച നിലം തകരുന്നു.
എവിടെന്റെ കനത്തിനുവേരായ്
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?
എവിടെന്റെ ബലത്തിനു,മറുബല -
മൂന്നാൻ ചാരിയൊരടിവേരുകളും?
ആരാണെൻ നീർച്ചാൽ വഴിയിൽ
തൊട്ടിലുകെട്ടിത്താരാട്ടുന്നു?
ആരാണെൻ കാറ്റു വഴികളിൽ
ഇരുമ്പും കല്ലും കുരിശേറ്റുന്നു?
മാറിപ്പോ! മർത്ത്യ ജയത്തിൻ
മന്ദതവാറ്റിമയങ്ങുന്നോരേ...
മാറിപ്പോ! കൊറ്റിനു തെണ്ടി
ഗതി കെട്ടീ വഴി വന്നവരേ...!
(പശ്ചാത്തലത്തിൽ)
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....
(വടിയുടെ അറ്റത്ത്‌ ഭാണ്ഡവുമായി വരുന്ന അസ്വസ്ഥനായ അച്ഛൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഞെട്ടി എഴുന്നേൽക്കുന്നു. വേദിയുടെ പല ഭാഗത്തേക്കായി അതാ എന്നു പറഞ്ഞു കൈ ചൂണ്ടുന്നു)
അച്ഛൻ : നിങ്ങളാരെങ്കിലും കണ്ടോ ന്റെ മോനെ, ഓനേ ഇനിക്ക്‌ കാവലാ. ഞാൻ ന്താ ള്ളക്കുട്ട്യാ എനിക്കെന്തോ തകരാറുണ്ടെന്നാ ............ ണ്ടോ എനിക്കെന്തോ തകരാറുണ്ടോ ഉവ്വോ
(വെടിയൊച്ച ഞെട്ടുന്നു)
കേട്ടില്ലേ ങ്ങള്‌ ആ മലേല്‌ പാറപൊട്ടിക്കണ ഒച്ച ഞളാരും കേക്കൂല അതാണെന്റെ പ്രശ്‌നം. ഞാനെടയ്‌ക്കെടക്ക്‌ കേക്കാണ്‌
(അച്ഛനെ തിരഞ്ഞ്‌ വരുന്ന മകൻ)
മകൻ : അച്ഛാ ................. അച്ഛാ എന്തുപണിയാ കാണിക്കുന്നത്‌. ഞാനെവിടൊക്കെ തിരഞ്ഞു. വീട്ടുപ്പോവാം.
അച്ഛൻ : നീ നടന്നോ
മകൻ : വേണ്ട അച്ഛനേയും കൊണ്ടേ ഞാൻ പോവുന്നുള്ളൂ.
അച്ഛൻ : ഉരുളുപൊട്ടി മലവെള്ളം പുഴപോലെ പാഞ്ഞുവന്നിട്ടും എന്നെ കൊണ്ടുപോവാൻ കഴി ഞ്ഞില്ല. (ശബ്‌ദം ഇടറി) എന്റെ ശരദേം എന്റെ മോളും ............. മഴശക്തി കൂടിവന്നപ്പോ ചെറതാഴത്തെ ഭഗവതിക്ക്‌ ഒരു പട്ടു നേരണമെന്ന്‌ ഞാൻ പറഞ്ഞതാ. നീ കേട്ടില്ല.
മകൻ : അപ്പോഴേയ്‌ക്കും ചെറതാഴത്തെ ഭഗവതി വെള്ളത്തിലായിപ്പോയില്ലേ.
അച്ഛൻ : ന്നാലും ശക്തിണ്ടാവും.
മകൻ : ഉണ്ടായിരുന്നു. ദേവിക്കല്ല, മലവെള്ളത്തിന്‌. (വെടി കേൾക്കുന്നു അച്ഛൻ ഞെട്ടുന്നു.) അച്ഛൻ വാ നമുക്ക്‌ പോവാം.
അച്ഛൻ : ന്റെ ശരദേം മോളും........... അവരില്ലാത്തിടത്തേക്ക്‌ ഞാനില്ല.
മകൻ : അവരെ നമുക്കിനി തിരിച്ച്‌ കിട്ടില്ലല്ലോ. അച്ഛനെപ്പോലെ എനിക്കുമില്ലേ സങ്കടം. പക്ഷേ നമുക്ക്‌ അവരില്ലെങ്കിലും ജീവിച്ചല്ലേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ടുപോവണ്ടേ. നമ്മ ളെപ്പോലെ എല്ലാം നഷ്‌ടപ്പെട്ടവർ ഈ നാട്ടിൽ എത്രയോ പേരുണ്ട്‌. അവർക്കും ജീവി ക്കണം. നമുക്ക്‌ നമ്മുടെ ജീവിതം തിരിച്ചുപിടിക്കണം. അതിന്‌ ഈ നാടു മുഴുവൻ നമ്മോടൊപ്പമുണ്ട്‌.
അച്ഛൻ : എന്നിട്ട്‌ പിന്നേം കേൾക്കുന്നില്ലേ പാറ പൊട്ടിക്കുന്ന ശബ്‌ദം. ജെ.സി.ബിയുടെ അലർച്ച.
മകൻ : ഈ മല ഇനിയും തുരക്കുന്നത്‌ ഈ നാടിന്റെ വികസനത്തിന്‌ വേണ്ടിയല്ല. ജനങ്ങൾ ഇനിയും ഇതനുവതിക്കില്ല. ഈ ചൂഷണം ഇനിയിവിടെ ഉണ്ടാവില്ല.
അച്ഛൻ : ണ്ടാവും നീം ണ്ടാവും.
മകൻ : ചെങ്ങോട്ടുമല സംരക്ഷണം നമ്മൾ കണ്ടതല്ലേ. നമ്മൾ തടയും അതുപോലെ. അച്ഛനി േങ്ങാട്ടു വന്നേ. വൈകിട്ടു വരുമ്പോൾ പാടുന്ന ആ പാട്ടൊന്നു പാടൂ.
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....
മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...
മലവെള്ളം പോകാനിടമില്ലാതായേ
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ
</poem>
===ബോർഡുകൾ===
<poem>
ഏലോ ഏലയ്യോ
ഏലോ ഏലയ്യോ
വായ്ത്താരി...
(വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ)
വലയിൽ നിന്നും കിട്ടിയത്‌ പ്ലാസ്റ്റിക്‌ വേസ്റ്റ്‌ ബോർഡുകൾ എന്നിവ.
കുഞ്ഞാണി : കുട്ട്യേട്ടാ. വലനിറച്ചും കിട്ടീക്ക്‌ണ്‌. നോക്ക്യാണി ആദ്യം പകുതി പ്ലാസ്റ്റിക്കും പകുതി മീനും കിട്ടീന്നു.
കുട്ട്യേട്ടൻ : പ്രളയം കഴിഞ്ഞപ്പോ ഒക്കെ പ്ലാസ്റ്റിക്കാ അല്ലേ. ഒറ്റ മീനില്ല.
കുഞ്ഞാണി : പറഞ്ഞപോലെ തന്നെ സകല കുണ്ടാമണ്ടീം വന്ന്‌ കേറീക്ക്‌ണ്‌.
കുട്ട്യേട്ടൻ : മെല്ലെ എടുത്ത്‌ ഒഴിവാക്ക്‌. വലക്കണ്ണി പൊട്ടും. ഒരു കണ്ണി പൊട്ട്യാലേ. കുത്തിച്ചേർക്കാൻ നേരം കുറച്ചാവും.
കുഞ്ഞാണി : അല്ല കുട്ട്യേട്ടാ. കുപ്പി മാത്രല്ല. കുറച്ചധികം ബോഡും ഇണ്ടല്ലോ.
കുട്ട്യേട്ടൻ : ഒക്കെ എടുത്ത്‌ ഒഴിവാക്ക്‌ കുഞ്ഞാണ്യേ. വല കേട്‌ വരുത്തല്ലേ.
കുഞ്ഞാണി : കുട്ട്യേട്ടാ ഇതൊക്കെ എങ്ങനാ കടലില്‌ എത്തിയത്‌.
കുട്ട്യേട്ടൻ : അതോ. വെള്ളം കേറി നമ്മളന്ന്‌ ബോട്ടുംകൊണ്ട്‌ പോയില്ലേ. സകല മതിലിമ്മലും ബോർഡുണ്ടായിരുന്നു. ഒക്കെ ചവിട്ടിപ്പൊളിച്ചാണ്‌ ബോട്ട്‌ ഓടിയത്‌. വല മാറ്റ്‌.
കുഞ്ഞാണി : (ഒരു ബോർഡ്‌ എടുത്ത്‌) ഇതൊന്ന്‌ വായിച്ചുനോക്കി. ഇത്‌ പൊതുവഴിയല്ല. അതെന്താ കുട്ട്യേട്ടാ.
കുട്ട്യേട്ടൻ : അതെന്നെ. മതിലോണ്ടൊരു കളിയല്ലേ. അങ്ങട്ടും പോവാൻ പറ്റൂല്ല. ഇങ്ങട്ടും പോവാൻ പറ്റൂല. നമ്മടെ ബോട്ട്‌ തിരിക്കാൻ പറ്റാത്തതൊക്കെ നിനക്ക്‌ ഓർമയില്ലേ. മതില്‌മ്മല്‌ ഒക്കെ തട്ടീട്ട്‌ നമ്മുടെ ബോട്ട്‌ പൊട്ടീത്‌ ഓർമ്മയില്ലേ.
കുഞ്ഞാണി : മതിലിമ്മല്‌ കുപ്പിച്ചില്ലും ആണീം ഒക്കെ വച്ചീരുന്നു. മ്മളെ എത്ര ആളുകളുടെ കാലിലാ മുറിയായത്‌.
കുട്ട്യേട്ടൻ : ഇപ്പം മതിലും ഗേറ്റും വച്ചവർക്കൊക്കെ ഒരു വഴിയില്ലാതായി.
കുഞ്ഞാണി : ഇതാ കുട്ട്യേട്ടാ അടുത്ത ബോർഡ്‌. പട്ടിയുണ്ട്‌ സൂക്ഷിക്കുക.
കുട്ട്യേട്ടൻ : എന്തേന്നു ഓന്റൊക്കെ പവറ്‌. പട്ടിയുണ്ട്‌ സൂക്ഷിക്കുക. ഇപ്പം വീടു നിന്നേടത്ത്‌ ഒരു പട്ടീം ഇല്ല.
കുഞ്ഞാണി : (അടുത്ത ബോർഡെടുത്ത്‌.) അന്യർക്ക്‌ പ്രവേശനം ഇല്ല.
കുട്ട്യേട്ടൻ : (ദേഷ്യത്തിൽ) അന്യര്‌. പിന്നെ ആരാ ഓനൊക്കെ രക്ഷപ്പെടുത്തിയത്‌. അവനാന്റതും കെട്ടിപ്പിടിച്ച്‌ നിന്നോരെയൊക്കെ രക്ഷപ്പെടുത്തിയത്‌ അവനാന്റെ ബന്ധുക്കളാ. നമ്മളല്ലേ കുഞ്ഞാണീ. തലയ്‌ക്കൊന്ന്‌ കൊടുക്കാ വേണ്ടത്‌.
കുഞ്ഞാണി : അതിനെന്താ ഞള്‌ ന്റെ മേത്തെക്കെടുക്കണ്‌. (അടുത്ത ബോർഡ്‌ നോക്കി) ---------- ഈ വീടിന്റെ ഐശ്വര്യം. ഇത്‌ ങ്ങള്‌ നോക്കീ.
കുട്ട്യേട്ടൻ : മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടല്ലോ. അതിലേതെങ്കിലുമൊന്നാവും. ഇതെന്റെ ഐശ്വര്യം ന്ന്‌ള്ളത്‌ മാഞ്ഞ്‌ പോയിട്ടുണ്ടാവും.
കുഞ്ഞാണി : ഇപ്പം ആ വീടിന്റെ ഐശ്വര്യം ആരാവും എന്ന്‌ ഞാൻ പറയാം. രണ്ട്‌ മുതല, മൂന്ന്‌ പാമ്പ്‌, ഒരഞ്ചെട്ട്‌ നീർക്കോലി, അരക്കൊപ്പം ചെളി ന്താ ല്ലേ. വല്ലാത്തൊരൈശ്വര്യം തന്നെ. അല്ല കുട്ട്യേട്ടാ ഈ ബോർഡ്‌ ഇങ്ങളെന്നെ വായിച്ചാ മതി. വണ്ടീം വലേം ആകും.
കുട്ട്യേട്ടൻ : സ്‌ത്രീകൾക്ക്‌ പ്രവേശനമില്ല. അതായത്‌. ഈ സ്‌ത്രീകൾക്ക്‌ എന്നു പറഞ്ഞാൽ (കുഞ്ഞാണി തടയുന്നു)
കുഞ്ഞാണി : നിക്കട്ടെ നിക്കട്ടെ. ഞളാ വിഷയം വിടീ. വിശ്വാസംള്ളോര്‌ പോട്ടേന്ന്‌. അതല്ലല്ലോ ഇപ്പോഴത്തെ നമ്മുടെ വിഷയം. പ്രളയത്തിന്‌ ശേഷം എത്ര പേർക്കാണ്‌ വീട്‌ കിടപ്പാടം തൊഴിൽ ഉടുക്കാനുള്ള തുണി, റോഡ്‌, പാലം ഒക്കെ പോയത്‌. ഇതൊക്കെ ശരിയാക്കി കൊണ്ടോരാൻ പോയപ്പഴാ സ്‌ത്രീ പ്രവേശനം വലിച്ചെറിഞ്ഞാണീ ഇത്‌.
കുട്ട്യേട്ടൻ : ന്നാ വലിച്ചെറിയാം.
(രണ്ടുപേരും ബോർഡുകളൊക്കെ കടലിലേക്ക്‌ വലിച്ചെറിയാൻ നോക്കുന്നു)
കുഞ്ഞാണി : ഏയ്‌... കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ കടല്‌ നാശാക്കണ്ട. ഇതെഴുതിയവരുടെ മുഖത്തേക്ക്‌ വലിച്ചെറിയാം. (രണ്ടുപേരും വലിച്ചെറിയുന്നു. ചിരിക്കുന്നു)
</poem>
===ജന്മം തീര്‌===
<poem>
പശ്ചാത്തല സംഗീതം
മലയിങ്ങനെ
യുരുൾപൊട്ടുമ്പോൾ
മലനാടെങ്ങനെ
നിലനിൽക്കും?
മറുപാതി
തുരന്നു വരുന്നൊരു
ജേസീബിക്കതു
പറയാമോ?
മലവെള്ളമൊ-
ലിച്ചു പരന്നാൽ
ഇടനാടെങ്ങനെ
നിലനിൽക്കും
വയലേലകൾ
തിന്നു തടിക്കും
നഗരങ്ങൾക്കതു
പറയാമോ?
തിരയലകൾ
പൊങ്ങി മറിഞ്ഞാൽ
തീരം-
കടലായ്പ്പോവില്ലേ!
ഭൂഗോളം
ചുട്ടു പുഴുങ്ങി,
ഇരിക്കുംകൊമ്പു -
മുറിക്കരുതേ....!!
ഇരിക്കും കൊമ്പുമുറിക്കരുതേ....
(എം എം സചീന്ദ്രൻ)
അളിയൻ രംഗത്തേയ്‌ക്ക്‌. വരികൾ മൂളുന്നു. കസേരയിലിരുന്ന്‌ അകത്തേക്ക്‌ നോക്കി.
അളിയൻ : കുഞ്ഞാമിനാ അളിയനെങ്ങട്ടാ പോയേ ......... ആ അതു ശരി രജിസ്‌ട്രാഫീസിൽ പോയതാ. ഓ. രജിസ്‌ട്രറ്‌ കഴിഞ്ഞ്‌ വരുമ്പോ ഞാനുമ്മറുത്തുണ്ടാവും. അതൊരു പതിവാ. ഞ്ഞ്‌ പ്പോ ആധാരം വായിച്ച്‌ സംശയം തീർക്കണം. അതും ഒരു പതിവാ. (ഇരിക്കുന്നു)
ഹാജിയാർ : ഹാവൂ. വെള്ളം നിന്ന്‌ ഇറങ്ങിപ്പോയ സ്ഥലാ. വെയിലറച്ചപ്പോ എന്താ ചൂട്‌.
അളിയൻ : അസ്സലാമു അലൈക്കും.
ഹാജിയാർ : (സലാം മടക്കുന്നു) എപ്പളേ ങള്‌ വന്ന്‌. ഹാവൂ ന്റളിയാ ക്യാമത്ത്‌ നാള്‌ അടുത്തുക്ക്‌ണ്‌. എത്രങ്ങാനും കൈക്കൂലിയാണ്‌ ഇവരൊക്കെ വാങ്ങിത്തിന്നണത്‌. അതാണ്‌ താങ്ങാൻ കഴിയാത്തത്‌.
അളിയൻ : കൊടുക്കേണ്ടി വരുമല്ലോ. റോഡിന്റെ അടുത്ത്‌ ആ കാണുന്ന പള്ള്യാളി അല്ലേ ഇങ്ങള്‌ വാങ്ങിയത്‌. സെന്റിന്‌ രണ്ട്‌ ലക്ഷം ഉറുപ്പികയാണ്‌ വില. ഞള്‌ കാണിച്ചതോ സെന്റിന്‌ 12,000 ഉറുപ്പിക. അതല്ലേ മുദ്രക്കടലാസില്‌ കൊടുത്തത്‌.
അളിയൻ : അത്‌ ശരിയാ. നാട്‌ നന്നാവണെങ്കില്‌ എല്ലാരും നന്നാവണം. ആയ്‌ക്കോട്ടെ ഇജ്ജ്‌ ദൊന്ന്‌ വായിച്ച്‌ സംശയം തീർത്ത്‌ താ. വെള്ളപ്പൊക്കം വന്നതിന്‌ ശേഷം നിയമമൊക്കെ മാറ്റീണല്ലോ. എനിക്കങ്ങട്‌ പിടുത്തം കിട്ടണില്ല.
അളിയൻ : (മുദ്രപ്പത്രം വാങ്ങി വായിക്കുന്നു) പറങ്ങോട്ട്‌ ചന്തുനായർ മകൻ............. അല്ല പട്ടിക നോക്കാം. വടക്ക്‌ തന്നിലപ്പറമ്പ്‌, തെക്ക്‌ ചാലിപ്പാടം, കിഴക്ക്‌ റോഡ്‌, പടിഞ്ഞാറ്‌ പള്ളിയാളി. അപ്പോ പള്ളിയാളിയാണ്‌.
ഹാജിയാർ : പള്ളിയാളിയാണ്‌ അയിന്‌.
അളിയൻ : ഇത്‌ പ്പം ജെ.സി.ബി.പണി നടക്കൂലല്ലോ.
ഹാജിയാർ : അതെന്താപ്പം അങ്ങനെ. ഞാനിപ്പോ ജെ.സി.ബിയൊക്കെ ഏൽപ്പിച്ചല്ലോ.
അളിയൻ : ഈ ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഈ ആധാരത്തിൽ എഴുതി ചേർത്തിട്ടുണ്ട്‌.
ഹാജിയാർ : തന്നെ.
അളിയൻ : അതാണ്‌.
ഹാജിയാർ : അപ്പോ ഈ പള്ളിയാളിയിൽ നമ്മള്‌ ഉദ്ദേശിച്ച പണി നടത്താൻ കയ്യൂലേ.
അളിയൻ : ഫില്ലിംങ്ങും ബിൽഡിങ്ങും നടക്കൂല.
ഹാജിയാർ : എന്ത്‌. മനുഷ്യന്‌ തിരിയണ ഭാഷയിൽ പറയ്‌.
അളിയൻ : മണ്ണിട്ട്‌ നിരപ്പാക്കലും കെട്ടിടം കെട്ടിപ്പൊക്കലും നടക്കൂല. കൃഷിക്ക്‌ മാത്രം ഉപയോഗിക്കാം. ആധാരത്തില്‌ കൃഷിഭൂമി ആയിട്ടാണ്‌ അടയാളപ്പെടുത്തിയത്‌.
ഹാജിയാർ : (തളർന്ന്‌ കസേരയിൽ ഇരിക്കുന്നു.) ല്ലാ ഹവുല വലാ കുടുങ്ങിയല്ലോ. കുഞ്ഞാമിനാ.
അളിയൻ : ഓളെ വിളിക്കണ്ട. ഓക്കും കയ്യൂല. മ്മളെ നാട്ടിലെ നിയമമാണ്‌. വെള്ളപ്പൊക്കം കഴിഞ്ഞപ്പം സർക്കാർ ഇതൊക്കെയൊന്ന്‌ ഉഷാറാക്കീന്ന്‌ മാത്രം. അല്ലെങ്കിലും പറ്റാത്ത പറമ്പിലും ചെരുവിലും പാടത്തും കായലിലും ഉണ്ടാക്കിയ ബിൽഡിങ്ങാണല്ലോ ഈ വെള്ളപ്പൊക്കത്തില്‌ നശിച്ചടിഞ്ഞത്‌.
ഹാജിയാർ : അതൊക്കെ ശരിയാണ്‌. വിടെ അയിന്‌ വെള്ളപ്പൊക്കം ഇണ്ടായില്ലല്ലോ.
അളിയൻ : ന്നാ കേട്ടോളീ അളിയാ. ഇനി അങ്ങട്ട്‌ നമ്മുടെ നാട്ടിലെ ഭൂമിയുടെ ഉപയോഗം നിയമം പോലേ നടക്കുള്ളൂ.
ഹാജിയാർ : (ദേഷ്യത്തിൽ) അളിയാ ങ്ങളൊന്ന്‌ കേട്ടോളീ. ഞാൻ വിട്ടുകൊടുക്കൂല.
അളിയൻ : കൊടുക്കേണ്ടി വരും അളിയാ.
ഹാജിയാർ : കൊടുക്കൂല.
അളിയൻ : എങ്ങനെ.
ഹാജിയാർ : ന്നാ കേട്ടോളീ. ന്റെ മഞ്ചേൽ ഒരുപാട്‌ വിത്തുണ്ട്‌. ഞാനങ്ങട്ട്‌ വെതയ്‌ക്കും. ബാപ്പാന്റെ മാതിരി കൃഷിയങ്ങട്ട്‌ നടത്തും. കളിക്കണ കളിയാ കുളിക്കണ കൊളം.
അളിയൻ : അളിയാ. അളിയനാണളിയാ അളിയൻ.
ഹാജിയാർ : അളിയാ.
..
</poem>
== <big>'''ജന്മം തീറ്'''</big> ==
== <big>'''ജന്മം തീറ്'''</big> ==
''എം എം സചീന്ദ്രൻ''
''എം എം സചീന്ദ്രൻ''
വരി 232: വരി 394:
</poem>
</poem>


== <big>'''ജെ.സി.ബി'''</big> ==
=== <big>'''ജെ.സി.ബി'''</big> ===
<poem>
<poem>
കവിത (രണ്ടുവരി)
കവിത (രണ്ടുവരി)
വരി 283: വരി 445:
-ഇവർ എന്നെക്കൊണ്ട് ഇനിയും അടിവേര് മാന്തിക്കും. പക്ഷെ ഇങ്ങനെ പോയാൽ എന്നെ നിയന്തിക്കാൻ നിങ്ങളൊന്നും ബാക്കിയില്ലാത്തൊരു കാലംവരും ഓർത്തോ  
-ഇവർ എന്നെക്കൊണ്ട് ഇനിയും അടിവേര് മാന്തിക്കും. പക്ഷെ ഇങ്ങനെ പോയാൽ എന്നെ നിയന്തിക്കാൻ നിങ്ങളൊന്നും ബാക്കിയില്ലാത്തൊരു കാലംവരും ഓർത്തോ  
</poem>
</poem>
== <big>'''ബോർഡുകൾ'''</big> ==
 
=== <big>'''ബോർഡുകൾ'''</big> ===
<poem>
<poem>
- കവിത-
- കവിത-
വരി 316: വരി 479:


(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)
(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)
</poem>
=='''ചെ_രുപ്പ്'''==
''ജാഫർ ഷെരീഫ്''
<poem>
പ്രശസ്ഥമായ ഒരു മ്യൂസിയത്തിന്റെ മുന്നിൽ അതിന്റെ പ്രധാന വാതിലിൽ ഒരു ബോർഡ് 'നിങ്ങളുടെ പാദരക്ഷകൾ ഇവിടെ സൂക്ഷിക്കുക. അതിന് ഒരു കാവൽക്കാരനും.
പലതരം പാദരക്ഷകൾ നിരനിരയായി വെച്ചിരിക്കുന്നു വില കൂടിയതും കുറഞ്ഞതും ഭാരം കൂടിയതും കുറഞ്ഞതും പല നിറങ്ങളിലും പല കമ്പനികളുടേതും.
ചെരുപ്പുകൾ സൂക്ഷിക്കാൻ വെക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകി കൊണ്ട് കാവൽക്കാരൻ സജീവമായി നിൽക്കുന്നു.
-സാർ അത് താഴെ തട്ടിൽ വെക്ക്
-ഇത് അൽപ്പം കയറ്റി വെച്ചോളു എന്നൊക്കെ നിർദ്ദേശിച്ച് കൊണ്ട് .
ആൾക്കാർ ഒഴിഞ്ഞപ്പോൾ കസേരയിൽ വിശ്രമിക്കുന്ന കാവൽക്കാരൻ. അദ്ദേഹം അപ്പോഴാണ് ശ്രദ്ധിക്കുന്നത് എവിടെ നിന്നോ അടക്കി പിടിച്ച് സംസാരിക്കുന്ന ശബ്ദം
-നീ എവിടെ നിന്നാ വരുന്നത് ?
-ഞാൻ കുറേ ദൂരേന്നാ ?
-ഞാൻ ഇവിടെ അടുത്ത് നിന്നാ
-എന്താ ചാങ്ങാതി നിന്റെ ദേഹത്ത് മുഴുവൻ ചെളിയാണെല്ലോ, എന്ത് പറ്റി?
-അതേ എന്റെ നാട്ടിൽ മുഴുവൻ ചെളി നിറഞ്ഞ് കിടക്കുവല്ലെ  പ്രളയമല്ലായിരുന്നോ. ഹോ ഞങ്ങൾ കഷ്ടിച്ചാ രക്ഷപെട്ടത്
ഈ ശബ്ദം ശ്രദ്ധിച്ച് ചെരുപ്പുകളുടെ അടുത്തേക്ക് ചെല്ലുന്ന കാവൽക്കാരൻ എന്നിട്ട് അത്ഭുതത്തോടെ ചെരുപ്പുകൾ നോക്കുന്നു.
-ഇത് എവിടെ നിന്നാ ശബ്ദം ഹായ് ചെരുപ്പുകൾ സംസാരിക്കുന്നോ
ഒന്നാം ചെരുപ് : എന്തേ ഞങ്ങൾക്ക് സംസാരിച്ചൂടെ
രണ്ടാം ചെരുപ്പ്: അതേ ഞങ്ങൾ ഞങ്ങളുടെ പ്രയാസങ്ങൾ പറയുകയായിരുന്നു.
കാവൽക്കാരൻ: എന്താ നിങ്ങൾക്ക് ഇത്ര പ്രയാസം
ഒ.ചെ: പറയാൻ ആണേൽ ഒരു പാട് ഉണ്ട് എല്ലാം കാണുന്നവരിൽ ഞങ്ങളുമുണ്ടല്ലോ.
ര. ചെ: ഈ പ്രളയ സമയത്ത് എന്തായിരുന്നു ഹോ. എന്ത് ബഹളമായിരുന്നു എല്ലാവരും ജീവന് വേണ്ടി ഓടുവായിരുന്നു.
ഒ.ചെ: എന്നെ അവിടെ ഇട്ടിട്ട എന്റെ മെലാളി ഓടിയത്. കൂടെ ഉള്ള പല ചങ്ങാതിമാരും പൊട്ടി പറിഞ്ഞ് അവിടെ കിടപ്പുണ്ടായിരുന്നു. ഇപ്പൊ കുറേ ഒക്കെ വാരി കൊണ്ട്  പോയി
കാവൽക്കാരൻ: ശരിയാ കൂട്ടുകരുടെ അവിടൊക്കെയും വെള്ളം പൊങ്ങി ഒരു പാട് നഷ്ടമുണ്ടായി ഹാ എന്താ ചെയ്യുക ഇത് ഒക്കെ ശരിയാക്കി എടുക്കാൻ
ര ചെ: അതേ പ്രളയ സമയത്ത് നിങ്ങൾ മനുഷ്യർ എന്ത് ഒരുമയായിരുന്നു രക്ഷിക്കാനും ക്യാമ്പിലുമൊക്കെ അത് പോലെ ഒന്നിച്ച് നിന്ന് അങ്ങ് ശരിയാക്കണം.
എന്റെ ഉടമസ്ഥൻ പറയുന്നത് കേട്ടു കോടി കണക്കിന് രൂപ വേണമെന്ന് അത് മാത്രം പോരത്രേ ഇനിയുള്ള വികസനം സുസ്ഥിരമാകണമെന്ന് ഈ പ്രളയം ഉണ്ടകാൻ കാരണം
ഈ കാടും മലയും പുഴയുമൊക്കെ നശിപ്പിച്ചത് കൊണ്ടാണെന്ന്.
കാവൽ: അപ്പോൾ കെട്ടിടം പണിയാൻ കല്ലും മണ്ണും ഒന്നുമെടുക്കണ്ടാ എന്നാണോ (ചെരുപ്പിനെ നോക്കി)
ര ചെ: അങ്ങനെയല്ല സാർ പറയുന്നത് ശാസ്ത്രിയമായി പഠിച്ചിട്ട് വേണം അത് ചെയ്യാൻ എന്ന് കല്ല് ഒക്കെ പൊട്ടിക്കേണ്ട അളവിൽ പൊട്ടിക്കരുതത്രേ..  ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ള പൊക്കവുമൊക്കെ ഇത്ര നാശം ഉണ്ടായത് അത്കൊണ്ടും കൂടിയാ,,,,
ഇനി എങ്കിലും നമുക്ക് ഇതൊക്കെ ശ്രദ്ധിക്കണം
കാവൽ: അതേ ശരിയാ നമ്മൾ തന്നെ വിചാരിക്കണം നമ്മൾ തന്നെ ശ്രദ്ധിക്കണം എന്നാലെ ഈ നാട്
ശരിയാകും (കാഴ്ച്ചക്കാരെ നോക്കി)
മറ്റ് ചെരുപ്പുകൾ: അതേ അതേ
അവതരണ കുറുപ്: വേദിയിൽ ചെരുപ്പ് സ്റ്റാന്റ് കാഴ്ച്ക്കാർ ശ്രദ്ധിക്കുന്നത് പോലെ ക്രമീകരിക്കുക.
കാവൽക്കാരൻ ശരിര ഭാഷകൊണ്ട് ചെരുപ്പുകളടെ പ്രതികരണങ്ങളെ കാഴച്ചക്കാരിലേക്ക് എത്തിക്കണം
</poem>
</poem>
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7049...7152" എന്ന താളിൽനിന്ന് ശേഖരിച്ചത്