"ദേശീയ വനിതാ വികസനപരിപ്രേക്ഷ്യം - ഒരു വിമർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്തംബർ 1989   
| pub_date      = സെപ്തംബർ 1989   
| media_type    =   
| media_type    =  https://archive.org/details/1989deseeyavanit0000kssp
| pages          =  20
| pages          =  20
| awards        =  
| awards        =  
| preceded_by    = ജീ പ്രിന്റ്സ് , തിരുവനന്തപുരം -  
| preceded_by    = ജീ പ്രിന്റ്സ് , തിരുവനന്തപുരം -  
| followed_by    =   
| followed_by    =   
| wikisource    =  https://archive.org/details/1989deseeyavanit0000kssp
| wikisource    =   
}}
}}



21:48, 7 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ലിംഗനീതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ 1989
അച്ചടി മാധ്യമം https://archive.org/details/1989deseeyavanit0000kssp
ഏടുകൾ 20
മുമ്പത്തെ പുസ്തകം ജീ പ്രിന്റ്സ് , തിരുവനന്തപുരം -


________________

ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വികസനത്തെയും ഉദ്ദേശിച്ചു പ്രധാനമന്ത്രിയും , സാമൂഹ്യ കുടുംബക്ഷേമ വകുപ്പുമന്ത്രിയായ മാർഗരററ് ആൽവയും കൂടി ഈയിടെ പാർലമെൻറിൽ അവതരിപ്പിച്ച രേഖയാണ് " ദേശീയ വനിതാ പരിപ്രേക്ഷ്യം' ഗ്രാമവികസനം , തൊഴിൽ രംഗം, ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാഭ്യാസം , ആരോഗ്യം , നിയമങ്ങൾ , സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം , മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ 9 ഭാഗങ്ങളാണ് ഈ പരിപ്രേക്ഷ്യത്തിൽ ഉള്ളത് . ഈ മേഖലകളിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതി അവലോകനം ചെയ് ത നിർദേശം കൊടുത്തിട്ടുണ്ട്

കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ഇന്ത്യൻ സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും പല കാര്യങ്ങളിലും അധ:പതനമാണുണ്ടായള്ളതെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി

  • - ഇന്നും 75%, സ്ത്രീകൾ നിരക്ഷരരാണ്.
  • -90 ശതമാനത്തിലധികം സ്ത്രീകൾ അസംഘടിത മേഖലയിൽ തൊഴിലെ ടുക്കുന്നു
  • -51 ലക്ഷം പേർ എസ് എസ്. എൽ. സി. പാസ്സായിട്ടും തോഴിലില്ലാത്തവരാണ്
  • -18 പേരിൽ ഒരാൾ വീതം പ്രസവസമയത്ത് മരിക്കുന്നു. ഇതിൽ
  • 65 ശതമാനം ഗർഭിണികളും രക്തക്കുറവ് എന്ന രോഗത്തിനടിമയായാണ് മരിക്കുന്നത്.
  • - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു
  • -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.

________________

ഈ സ്ഥിതി തുടരുവാനുള്ള കാരണം , പദ്ധതികളിൽ വന്ന അപാകതകളും , പുരുഷ മേധാവിത്വപരമായ സമീപനങ്ങളും ആണെന്ന് പരിപ്രേക്ഷ്യം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും ലിംഗപരമായ വിവേചനവും ഇതിനുള്ള മററു പ്രധാന കാരണങ്ങൾ ആണെന്ന് പരിപ്രേക്ഷ്യം സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ വളർത്തുകയും , തൊഴിൽപരമായ വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക . സ്ത്രീകൾക്കനുയോജ്യമായ സാങ്കേതികവിദ്യകളിൽ പരിശീലനവും , തൊഴിലവസരങ്ങളും നൽകുക, ഗ്രാമ തലത്ലുതിലുള്ള ക്ഷേമ പദ്ധതികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സമീപനം സ്വീകരിക്കുക, സ്ത്രീവികസനത്തിനായി ഉതകുന്ന ഭരണസംവിധാനം ഉണ്ടാക്കുക മുതലായവയാണ് അടിയന്തിരമായി ഇക്കാര്യത്തിൽ ചെയ്യേണ്ടത്. എന്നാ നിർദേശവും പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുന്നുണ്ട് . ഈ നിർദേശങ്ങൾക്കൊപ്പം തന്നെ സ്ത്രീ പ്രശ്നങ്ങൾ സങ്കീർണമായതിനാൽ ഗവൺമെന്റിന് അതു സംബന്ധി ച്ചുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും തന്മൂലം സ്ത്രീകളെ ബോധവത്കരിക്കുവാനും പ്രവർത്തനങ്ങളെ സംബന്ധിച്ച് അവരെ ധരിപ്പിക്കുവാനുമായി സന്നദ്ധസംഘടനകളെ ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പരിപ്രേക്ഷ്യം ചർച്ച ചെയ്യുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ച ഒന്ക‍പതു ഘടകങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോഴും, പുതിയ മുതൽമുടക്കുള്ളപദ്ധതിയുടെ രൂപമല്ല, മറിച്ച്, നിലവിലുള്ള പദ്ധതി കളിൽ തന്നെ സ്ത്രീവികസനത്തിന് അനുയോജ്യമായ മാററം വരുത്തുകയാണ് പരിപ്രേക്ഷ്യതിന്റെ ഉദ്ദേശം എന്നത് വ്യക്തമാണ്.'

പഞ്ചവത്സരപദ്ധതികളിലടെ സ്കത്ളുരീകളുടെ സ്തിഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല എന്നതു മാത്രമല്ല പദ്ധതിയുടെ ഭാഗമായ പല നടപടികളും അവരെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായും കാണാം. ഉദാ : കാർഷികരംഗത്തെ യന്ത്രവത്കരണം കാരണം പുറന്തള്ളപ്പെട്ടതു സ്ത്രീകലാണ്. കയറ്റുമതി വ്യവസായം തുടങ്ങിയതോടു കൂടി കുറഞ്ഞ കൂലിയിൽ കൂടുതൽ സ്ത്രീകളെ യാതൊരു വിധത്തിലുള്ള സേവന വേതന വ്യവസ്ഥകളുമില്ലാതെ നീയമിക്കുവാൻ തുടങ്ങി.

ജാതിമത വർഗീയശക്തികളുടെ അതിപ്രസരം സ്ത്രീകൾ കൂടുതൽ 'അരുതുകൾക്ക്" അധീനരായി. പിൻതിരിപ്പൻ ശക്തികളുടെ പ്രാബല്യം, സ്ത്രീധന മരണം , സതി , മുസ്ലിം ബിൽ എന്നിവയെല്ലാം സ്ത്രീകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്