അജ്ഞാതം


"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 33: വരി 33:
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ ഒരു ജലാശയമാണ്‌ വേമ്പനാട്ടുകായൽ. ആലപ്പുഴ മുതൽ അഴിക്കോട് വരെ വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടുകായൽ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ്‌ രൂപം കൊണ്ടതെന്നാണ്‌ ചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്താബ്ദം 1341ൽ നടന്ന അതിശക്തമായ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം വേമ്പനാട്ടുകായലിൽ നിരവധി ദ്വീപുകൾ ഉയർന്നു വരികയുണ്ടായി.തോട്ടപ്പള്ളി, അന്ധകാരനഴി,കൊച്ചി എന്നിവിടങ്ങളിലായി വേമ്പനാട്ടുകായലിനെ കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന്‌ ചാനലുകൾ രൂപം കൊണ്ടൂ. കൊടുങ്ങല്ലൂരിൽ വച്ച് അറബിക്കടലുമായി സന്ധിക്കുന്ന പെരിയാർ ഇതേ കാലയളവിൽ (മുമ്പ് പരാമർശിച്ച അതേ വെള്ളപ്പൊക്കം മൂലം) ഗതിമാറി ഒഴുകി വരാപ്പുഴ വഴി കൊച്ചിക്കായലിൽ പതിച്ചു. പെരിയാറിന്റെ ഗതിമാറ്റത്തെ തുടർന്നുണ്ടായ മണ്ണും എക്കലും അടിഞ്ഞ് നിരവധി ചെറു ദ്വീപുകളും കൊച്ചിക്കായലിൽ രൂപം കൊണ്ടു.[[പെരിയാർ]], [[ചാലക്കുടിപ്പുഴ|ചാലക്കുടി]][http://ml.wikipedia.org/ചാലക്കുടിപ്പുഴ], [[പമ്പ]], [[അച്ചങ്കോവിൽ]],[[മണിമല]], [[മീനച്ചിൽ]],[[മുവാറ്റുപുഴ]] എന്നിവയാണ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്ന പ്രധാന നദികൾ
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ ഒരു ജലാശയമാണ്‌ വേമ്പനാട്ടുകായൽ. ആലപ്പുഴ മുതൽ അഴിക്കോട് വരെ വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ടുകായൽ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ്‌ രൂപം കൊണ്ടതെന്നാണ്‌ ചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്താബ്ദം 1341ൽ നടന്ന അതിശക്തമായ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം വേമ്പനാട്ടുകായലിൽ നിരവധി ദ്വീപുകൾ ഉയർന്നു വരികയുണ്ടായി.തോട്ടപ്പള്ളി, അന്ധകാരനഴി,കൊച്ചി എന്നിവിടങ്ങളിലായി വേമ്പനാട്ടുകായലിനെ കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന്‌ ചാനലുകൾ രൂപം കൊണ്ടൂ. കൊടുങ്ങല്ലൂരിൽ വച്ച് അറബിക്കടലുമായി സന്ധിക്കുന്ന പെരിയാർ ഇതേ കാലയളവിൽ (മുമ്പ് പരാമർശിച്ച അതേ വെള്ളപ്പൊക്കം മൂലം) ഗതിമാറി ഒഴുകി വരാപ്പുഴ വഴി കൊച്ചിക്കായലിൽ പതിച്ചു. പെരിയാറിന്റെ ഗതിമാറ്റത്തെ തുടർന്നുണ്ടായ മണ്ണും എക്കലും അടിഞ്ഞ് നിരവധി ചെറു ദ്വീപുകളും കൊച്ചിക്കായലിൽ രൂപം കൊണ്ടു.[[പെരിയാർ]], [[ചാലക്കുടിപ്പുഴ|ചാലക്കുടി]][http://ml.wikipedia.org/ചാലക്കുടിപ്പുഴ], [[പമ്പ]], [[അച്ചങ്കോവിൽ]],[[മണിമല]], [[മീനച്ചിൽ]],[[മുവാറ്റുപുഴ]] എന്നിവയാണ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്ന പ്രധാന നദികൾ


ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ വേമ്പനാട്ടുകായലിന്റെ മൊത്തം വിസ്തൃതി 36,500 ഹെക്ടർ ആയിരുന്നു. ഈ ജലാശയത്തിന്റെ വിസ്തൃതി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനിടയിൽ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. നെല്കൃഷിവികസം, ചെമ്മീൻകൃഷി വ്യാപനം, തുറമുഖ വികസനം, നഗര വികസനം തുടങ്ങിയ വികസനോന്മുഖവും അല്ലാത്തതുമായ നാനാവിധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ കായൽ ഭൂമി നിരന്തരമായി നികത്തപ്പെട്ടത്. എ.ഡി. 1834 വരെ വേമ്പനാട്ടുകായലിന്‌ 36,500 ഹെക്ടർ വിസ്തീർണ്ണമുണ്ടായിരുന്നതായും അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികൾ കാർഷിക വികസനത്തിന്‌ ഊന്നൽ കൊടുക്കുകയും അതിനായി വേമ്പനാട്ടുകായലിന്റെ നല്ലൊരു ഭാഗം നെല്പ്പാടങ്ങളായി രൂപാന്തരപ്പെടുത്തിയെടുക്കുകയും ചെയ്തതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്മൂലം ഈ നൂറ്റാണ്ടിന്റെ ആദ്യ ദശയോടെ ഏകദേശം 2226.7 ഹെക്ടർ കായൽ നെല്കൃഷിവികസനത്തിന്റെ പേരിൽ സർക്കാർ പിന്തുണയോടെ നികത്തപ്പെട്ടു കഴിഞ്ഞതായും മനസ്സിലാക്കാം. കായൽ ഭൂമിയുടെ നെടുകെയുള്ള ചുരുങ്ങൽ കൊച്ചി തുറമുഖത്തടിയുന്ന ഖരവസ്തുക്കളുടെ തോത് വർദ്ധിപ്പിക്കുനതുമൂലമാണെന്ന അനുമാനത്തിൽ 1903 ൽ കായൽ നികത്തൽ നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ ഭരണാധികൾ ഉത്തരവിടുകയുണ്ടായി.1912 ആയപ്പോഴേക്കും നിരോധനം നീക്കുകയും 1912-നും 1931 നും ഇടക്കുള്ള കാലയളവിൽ 52,253.15 ഹെക്ടർ കായൽ വീണ്ടും നികത്തപ്പെടുകയുമുണ്ടായി. കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടനാട്ടിലെ Q.S.T,R ബ്ളോക്ക് കായൽ നിലങ്ങൾക്കായി യഥാക്രമം 700 ഓളം ഹെക്ടറും 620 ഓളം ഹെക്ടറും ഭൂമി കൂടി 1941-1950 കാലയളവിനുള്ളിൽ നികത്തപ്പെട്ടു. കാർഷികവികസനം മുൻനിറുത്തിയുള്ള കായൽ കൈയേറ്റം ഏറ്റവും കൂടുതൽ നടന്നത് കുട്ടനാട് പ്രദേശത്തായിരുന്നു.
ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ വേമ്പനാട്ടുകായലിന്റെ മൊത്തം വിസ്തൃതി 36,500 ഹെക്ടർ ആയിരുന്നു. ഈ ജലാശയത്തിന്റെ വിസ്തൃതി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തിനിടയിൽ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. നെല്കൃഷിവികസം, ചെമ്മീൻകൃഷി വ്യാപനം, തുറമുഖ വികസനം, നഗര വികസനം തുടങ്ങിയ വികസനോന്മുഖവും അല്ലാത്തതുമായ നാനാവിധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ കായൽ ഭൂമി നിരന്തരമായി നികത്തപ്പെട്ടത്. എ.ഡി. 1834 വരെ വേമ്പനാട്ടുകായലിന്‌ 36,500 ഹെക്ടർ വിസ്തീർണ്ണമുണ്ടായിരുന്നതായും അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികൾ കാർഷിക വികസനത്തിന്‌ ഊന്നൽ കൊടുക്കുകയും അതിനായി വേമ്പനാട്ടുകായലിന്റെ നല്ലൊരു ഭാഗം നെല്പ്പാടങ്ങളായി രൂപാന്തരപ്പെടുത്തിയെടുക്കുകയും ചെയ്തതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്മൂലം ഈ നൂറ്റാണ്ടിന്റെ ആദ്യ ദശയോടെ ഏകദേശം 2226.7 ഹെക്ടർ കായൽ നെല്കൃഷിവികസനത്തിന്റെ പേരിൽ സർക്കാർ പിന്തുണയോടെ നികത്തപ്പെട്ടു കഴിഞ്ഞതായും മനസ്സിലാക്കാം. കായൽ ഭൂമിയുടെ നെടുകെയുള്ള ചുരുങ്ങൽ കൊച്ചി തുറമുഖത്തടിയുന്ന ഖരവസ്തുക്കളുടെ തോത് വർദ്ധിപ്പിക്കുനതുമൂലമാണെന്ന അനുമാനത്തിൽ 1903 ൽ കായൽ നികത്തൽ നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ ഭരണാധികൾ ഉത്തരവിടുകയുണ്ടായി.1912 ആയപ്പോഴേക്കും നിരോധനം നീക്കുകയും 1912-നും 1931 നും ഇടക്കുള്ള കാലയളവിൽ 52,253.15 ഹെക്ടർ കായൽ വീണ്ടും നികത്തപ്പെടുകയുമുണ്ടായി. കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടനാട്ടിലെ Q.S.T,R ബ്ളോക്ക് കായൽ നിലങ്ങൾക്കായി യഥാക്രമം 700 ഓളം ഹെക്ടറും 620 ഓളം ഹെക്ടറും ഭൂമി കൂടി 1941-1950 കാലയളവിനുള്ളിൽ നികത്തപ്പെട്ടു. കാർഷികവികസനം മുൻനിറുത്തിയുള്ള കായൽ കൈയേറ്റം ഏറ്റവും കൂടുതൽ നടന്നത് കുട്ടനാട് പ്രദേശത്തായിരുന്നു.പിന്നീട് വിവിധങ്ങളായ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളും സർക്കാറും ചേർന്ന് ഏകദേശം 1500 ഹെക്ടർ കായലും അതിണോടനുബന്ധിച്ചുള്ള പ്രദേശങ്ങളും നികത്തിയെടുക്കുകയുണ്ടായി. ഏകദേശം 500 ഹെക്ടർ കായൽ ചകിരി വ്യവസായത്തിനുവേണ്ടി തൊണ്ടഴുക്കിയെടുക്കുന്നതിനുമാത്രമായി ഉപയോഗിക്കപ്പെട്ടുവരുന്നു. 1955ലെ വിവാദപരമായ തോട്ടപ്പിള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റേയും നിർമ്മാണത്തെ തുടർന്ന് 6900 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഭാഗം കൂടി കായൽ ആവാസവ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തപ്പെട്ടു.1970 വരെ 5100 ഹെക്ടർ കായൽ പ്രദേശം നെല്കൃഷിയോടനുബന്ധിച്ചുള്ള ചെമ്മീൻ വാറ്റിനായി എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടർന്നുള്ള 15 വർഷത്തിനുള്ളിൽ 800 ഹെക്ടർ പ്രദേശം കൂടി നെൽകൃഷി-ചെമ്മീൻ വളർത്തൽ ലക്ഷ്യങ്ങൾക്കായി രൂപാന്തരപ്പെടുത്തുകയുണ്ടായി.(പട്ടിക 1 കാണുക) അതായത് ഈ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായിരുന്ന കായലിന്റെ 63.298% ഉം മേല്പ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി നികത്തപ്പെട്ടു കഴിഞ്ഞു
 
പട്ടിക-1
 
''പട്ടിക-1 ചേർക്കണം
''
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3287" എന്ന താളിൽനിന്ന് ശേഖരിച്ചത്