നമ്മളറിയാൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
06:37, 18 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' നമ്മുടെ രാജ്യം ഒരുപാട്‌ മാറ്റങ്ങളിലൂടെ കടന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ രാജ്യം ഒരുപാട്‌ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്‌. ലോകത്താകെ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമാണിവയെന്ന്‌ നമുക്കെല്ലാവർക്കുമറിയാം. ഈ മാറ്റങ്ങളോരോന്നും നമ്മുടെ നിത്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. പക്ഷേ, ഓരോ മാറ്റത്തിന്റെയും ആക്കത്തിലും വേഗത്തിലും അവയോരോന്നിന്റെയും പ്രത്യാഘാതങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാൻ നമുക്കാവുന്നില്ല. ഒന്നിനെക്കുറിച്ച്‌ ചിന്തിച്ചുവരുമ്പോഴേക്കും വരികയായി അടുത്തത്‌. മാറ്റങ്ങളുടെ ഈ കുത്തൊഴുക്കിൽനിന്ന്‌ മാറിനിന്ന്‌ അവയിൽ ചിലതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു നോക്കൂ.

ദ്യമായി നമ്മുടെ ഭക്ഷണത്തിന്റെ കാര്യം തന്നെയാവാം. കഴിഞ്ഞ പത്തമ്പത്‌ വർഷങ്ങൾക്കിടയിൽ ഭക്ഷ്യപദാർഥങ്ങളുടെ ഉൽപാദനത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കാൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. വേണ്ടത്ര അരിയും ഗോതമ്പും ഇവിടെ ഉണ്ടാക്കുന്നു. സർക്കാർ ഇടപെടൽ വഴി ജനങ്ങൾക്ക്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഏറെ മുന്നേറിയിരുന്നു. എന്നാൽ ഇറക്കുമതി, വിലവർധന, റേഷൻ രംഗത്തെ പ്രതിസന്ധി, പേറ്റന്റ്‌ നിയമങ്ങളിലെ മാറ്റം, വിത്തിന്മേലുള്ള നിയന്ത്രണം എന്നിങ്ങനെയുള്ള നടപടികളിൽ നമ്മുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്‌തതയും ഇന്ന്‌ വലിയ ഭീഷണിയെ നേരിടുകയാണ്‌.

റേഷൻ വിലവർധനയെടുക്കാം. സാധാരണക്കാരുടെ ജീവിതത്തെ ഇത്രയേറെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നമുണ്ടോ? കഴിഞ്ഞ പത്ത്‌ വർഷങ്ങൾക്കുള്ളിൽ ഏഴുതവണയാണ്‌ റേഷനരിയുടെയും ഗോതമ്പിന്റെയും വില വർധിപ്പിച്ചത്‌. വർധനവിന്റെ കണക്കുകൾ നോക്കുക. കേന്ദ്രഗവർമ്മെണ്ട്‌്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന റേഷനരി വിലതന്നെ മൂന്നിരട്ടിയായി. ഇതിന്മേൽ ഏഴ്‌മുതൽ ഇരുപത്തഞ്ച്‌ വരെ ശതമാനം വിലയ്‌ക്കാണ്‌ റേഷൻ സാധനങ്ങൾ കാർഡുടമകളുടെ കൈയിലെത്തുന്നത്‌.

റേഷൻ വില വർധന 1990-2000 (Central Issue Price- Rs per quintal) വിലവർധനവ്‌ ������������� അരി ഗോതമ്പ്‌ നിലവിൽവന്ന സൂപ്പർ സമയം ഓർഡിനറി ഫൈൻ ഫൈൻ 1990 ജൂൺ 289 349 370 234 1991 ഡിസംബർ 377 437 458 280 1993 ജനുവരി 437 497 518 330 1994 ഫെബ്രുവരി 537 617 648 402 1997 ജൂൺ BPL 350 350 250 ���������������APL 550 650 750 450 1999 ഫെബ്രുവരി APL 700 905 650 2000 ഏപ്രിൽ BPL 585 585 420 �������������������APL 1170 840 കുറഞ്ഞ ചെലവിൽ പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നതിലും ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതിലും പൊതുവിതരണസമ്പ്രദായം വഹിച്ചിട്ടുള്ള പങ്ക്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ദാരിദ്ര്യത്തെക്കുറിച്ചുള്ള ആധികാരികപഠനങ്ങളൊക്കെ കാണിക്കുന്നത്‌ പൊതുവിതരണ സമ്പ്രദായം ഏറ്റവും നന്നായി നടക്കുന്ന സംസ്ഥാനങ്ങളിലാണ്‌ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ്‌. 1977-93 കാലത്ത്‌ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യം നാല്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലുമായിരുന്നു. കാരണം വ്യക്തമാണല്ലൊ.

1960-കളുടെ മധ്യത്തിലാണ്‌ ഇന്ത്യയിൽ പൊതുവിതരണ സമ്പ്രദായം ആരംഭിച്ചത്‌. ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളിൽ പോഷകാഹാരലഭ്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. പശ്ചിമബംഗാൾ, കേരളം, ത്രിപുര, ജമ്മുകാശ്‌മീർ, ഡൽഹി എന്നിവിടങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന റേഷനിങ്ങ്‌ 1971നുശേഷം മറ്റു പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഇന്നിപ്പോൾ രാജ്യത്താകെ, 17 സംസ്ഥാനങ്ങളിലായി നാല്‌ ലക്ഷത്തിൽപരം റേഷൻ കടകളുണ്ട്‌. 1997ലാണ്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ മുകളിലുള്ളവരെയും താഴെയുള്ളവരെയും വേർതിരിച്ച്‌ വ്യത്യസ്‌തവിലയ്‌ക്ക്‌ റേഷൻ നൽകുന്ന ടാർഗറ്റഡ്‌ റേഷനിങ്ങ്‌ ആരംഭിച്ചത്‌.

ഇങ്ങനെ, ഇന്ത്യൻ ജനതയുടെ ആരോഗ്യം നിലനിർത്തുന്നതിലും ദാരിദ്ര്യം കുറക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുള്ള പൊതുവിതരണ സംവിധാനത്തിന്റെ ഇന്നത്തെ അവസ്ഥയെന്ത്‌?

ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്‌, ഏറ്റവുമൊടുവിലത്തെ വില വർധനവിന്റെ ഫലമായി താഴെക്കിടയിലുള്ള പത്ത്‌ ശതമാനം പേരുടെ വാങ്ങൽശേഷി മുപ്പത്തഞ്ച്‌ ശതമാനം കണ്ട്‌ കുറയുമെന്നാണ്‌. ദരിദ്രവിഭാഗത്തിനുള്ള റേഷൻ വില 70 ശതമാനംവരെയാണ്‌ വർധിച്ചത്‌. APL വിഭാഗത്തിനാവട്ടെ, വർധിച്ച റേഷൻ വില മാർക്കറ്റ്‌ വിലയിൽ നിന്നും വലിയ വ്യത്യാസമില്ലാത്തതിനാൽ തൽക്കാലം റേഷൻ സാധനങ്ങൾ വാങ്ങാനുള്ള താല്‌പര്യം കുറയുകയും ചെയ്യുന്നു. ഇതിനകം തന്നെ, കേരളത്തിലെ റേഷൻ കടകളിലെ വില്‌പന മൂന്നിലൊന്നായി കുറഞ്ഞതായാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റേഷൻ സബ്‌സിഡി ഇരട്ടിയാക്കിയത്‌.

ഒരുവശത്ത്‌ റേഷൻസാധനങ്ങളുടെ വില്‌പന കുറയുമ്പോൾ മറുവശത്ത്‌ ഫുഡ്‌ കോർപ്പറേഷൻ ഗോഡൗണുകളിൽ അരിയും ഗോതമ്പും കുമിഞ്ഞുകൂടുകയാണ്‌. വൻകിട ജന്മിമാരുടെയും ധാന്യവ്യാപാരികളുടെയും താല്‌പര്യത്തിനുവഴങ്ങി ആവശ്യം നോക്കാതെ ധാന്യങ്ങൾ വലിയ വിലയ്‌ക്ക്‌ വാങ്ങിക്കൂട്ടുകയാണത്രെ ചെയ്യുന്നത്‌: ഇതു കൊണ്ട്‌ ദോഷങ്ങൾ രണ്ടാണ്‌. ഒന്ന്‌, ആവശ്യമില്ലാതെ സ്റ്റോക്ക്‌ വർധിക്കുന്നു. രണ്ട്‌, വർധിച്ച സ്റ്റോക്ക്‌ കൈകാര്യം ചെയ്യുന്നതിനുവേണ്ടി ഫുഡ്‌കോർപ്പറേഷന്റെ ചെലവ്‌ വർധിക്കുന്നതിനാൽ വീണ്ടും വിലവർധന അനിവാര്യമായിത്തീരുന്നു. റേഷൻസാധനവിലയിൽ കേന്ദ്രഗവൺമെന്റ്‌ നൽകുന്ന സബ്‌സിഡിയുടെ 40 ശതമാനത്തോളം ഫുഡ്‌കോർപ്പറേഷന്റെ മേൽച്ചെലവിനാണ്‌ ഉപയോഗിക്കുന്നത്‌. കേന്ദ്രസബ്‌സിഡി 1991ൽ 87 ശതമാനമായിരുന്നത്‌ ഇപ്പോൾ 50 ശതമാനത്തോടടുത്തെത്തിനിൽക്കുന്നു. സബ്‌സിഡി ഇനിയും കുറക്കുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞിട്ടുണ്ട്‌.

2000 ജനുവരിയിൽ ഭക്ഷ്യ കോർപ്പറേഷന്റെ പക്കൽ 315 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ്‌ സ്റ്റോക്കുണ്ടായിരുന്നത്‌ (നേരത്തെ നിശ്ചയിച്ച മാനദണ്‌ഡമനുസരിച്ച്‌ 168 ലക്ഷം ടൺ ഉണ്ടായാൽ മതി�) ഇതിൽ 130 ലക്ഷം ടൺ BPL വിഭാഗക്കാർക്കും 50 ലക്ഷം ടൺ APL വിഭാഗക്കാർക്കും ആവശ്യമായിവരുമെന്നാണ്‌ കണക്ക്‌. അതായത്‌, വരുന്ന ഡിസംബറിനുള്ളിൽ പുതുതായി ധാന്യങ്ങളൊന്നും വാങ്ങിയില്ലെങ്കിൽ പോലും ഭക്ഷ്യ കോർപ്പറേഷന്റെ കൈയിൽ 135 ലക്ഷം ടൺ ധാന്യങ്ങൾ സ്റ്റോക്കുണ്ടാകും. എന്തൊരു വിരോധാഭാസം! ഒരു വശത്ത്‌ റേഷൻ വാങ്ങാൻ നിവൃത്തിയില്ലാത്ത പട്ടിണിപ്പാവങ്ങൾ; മറുവശത്ത്‌ ധാന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന ധാന്യപ്പുരകൾ.

ഇന്ത്യയിലെ ഗ്രാമീണ ജനതയിൽ 90 ശതമാനം പേർ വരുമാനത്തിന്റെ 60 ശതമാനവും ഭക്ഷണത്തിനു വേണ്ടി മാത്രം ചെലവഴിക്കേണ്ടിവരുന്നു. എന്നിട്ടും 56 ശതമാനം പേർക്ക്‌ ആവശ്യമായ ഊർജം ലഭിക്കുന്നില്ല. ``74 ശതമാനം പേർക്കും ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നില്ല. വരുമാനത്തിന്റെ 33 ശതമാനത്തിൽ കൂടുതൽ ഭക്ഷണത്തിനായി ചെലവഴിക്കുന്നവരെ അമേരിക്കയിൽ ദരിദ്രരായി കണക്കാക്കുന്നു. അവർക്ക്‌ സൗജന്യഭക്ഷണം ലഭിക്കുന്നതിനുള്ള ഭക്ഷണകൂപ്പണുകൾക്ക്‌ അർഹതയുണ്ട്‌.

ഗ്രാമീണ ജനത വരുമാനത്തിന്റെ 100 ശതമാനവും ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന ദിനം വിദൂരമാണോ?

സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക്‌ കുറഞ്ഞ വിലക്ക്‌ റേഷൻ ഉറപ്പുവരുത്താനാണ്‌ 1997-ൽ റേഷൻ പരിമിതപ്പെടുത്തിയത്‌. ദാരിദ്ര്യരേഖയ്‌ക്കടിയിലുള്ളവരെ കണ്ടെത്താൻ ഫലപ്രദമായ മാർഗ്ഗമില്ലാത്തിടത്ത്‌ ഇതെത്ര അർഥശൂന്യമാണെന്ന്‌ നോക്കൂ.

ഏഷ്യയിലെ ഏറ്റവും വലിയ തെരുവ്‌ കോളനിയായ ബോംബെയിലെ ധാരാവിയിൽ ഒന്നേകാൽ ലക്ഷം കുടുംബങ്ങളിലായി അഞ്ച്‌ ലക്ഷം പേർ താമസിക്കുന്നു. ഇവിടെ BPL കാർഡ്‌ അനുവദിച്ചിട്ടുള്ളത്‌ കേവലം 151പേർക്കാണ്‌.

റേഷൻവിലയിൽ നേരത്തെ നിലവിലുണ്ടായിരുന്ന 87 ശതമാനം സബ്‌സിഡി നില നിർത്താൻ ഇന്ത്യാഗവൺമെന്റിന്‌ ചെലവെത്രയാണെന്നറിയാമോ? 5500 കോടി രൂപ. അതായത്‌ ഇന്ത്യയുടെ മൊത്തം ദേശീയ ഉല്‌പാദനത്തിന്റെ (GDP) 0.6 ശതമാനം മാത്രം. പൊതുവിതരണസംവിധാനം തകർന്നാൽ കഷ്‌ടപ്പെടുന്നത്‌ റേഷൻ വാങ്ങി ജീവിക്കുന്ന സാധാരണക്കാർ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും. കമ്പോളത്തിലെ വിലക്കയറ്റം പിടിച്ചു നിർത്തുക എന്ന ധർമ്മം നിർവഹിക്കാൻ കഴിയില്ല. റേഷനിങ്ങില്ലാതെ വന്നാൽ വർധിച്ച വിലക്കയറ്റമാവും ഫലമെന്ന്‌ നമുക്കറിയാം.

ണമില്ലെന്ന കാരണത്താൽ ഒരു പൗരനും അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടരുത്‌. എന്തു ധീരമായ പ്രഖ്യാപനം! അല്ലേ? ഇന്ത്യയുടെ ആരോഗ്യ നയപ്രഖ്യാപനരേഖയെന്ന്‌ വിശേഷിപ്പിക്കപ്പെടാറുള്ള ഭോർ കമ്മിറ്റി റിപ്പോർട്ടിന്റെ ആദ്യ വാക്യമാണിത്‌. ലോകാരോഗ്യ സംഘടനയുടെ അൽമാ ആട്ടാ പ്രഖ്യാപനം നിങ്ങൾക്കോർമ്മയുണ്ടോ? 2000-ാം ആണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്നതായിരുന്നു ആ പ്രഖ്യാപനം. പ്രഖ്യാപനത്തിൽ ഒപ്പുവെച്ച 150 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടായിരുന്നു. എന്നിട്ടിന്നിപ്പോൾ നമ്മുടെ ആരോഗ്യമേഖലയുടെ സ്ഥിതിയെന്ത്‌?

വരൾച്ചയിൽ പൊരിയുന്ന ഗ്രാമങ്ങൾ

പകർച്ചവ്യാധികളാൽ മരിക്കുന്ന ലക്ഷങ്ങൾ

പെരുകുന്ന സ്വകാര്യ ആശുപത്രികൾ

രോഗികൾ തിരിഞ്ഞു നോക്കാത്ത സർക്കാർ ആശുപത്രികൾ

മരുന്നുകളുടെ തീവില

ഇവയൊക്കെ നമ്മുടെ പൊതുജനാരോഗ്യത്തിന്റെ കഥ പറുയുന്നു.

അൽമാ ആട്ടാ പ്രഖ്യാപനമനുസരിച്ച്‌ നാം എന്തൊക്കെയാണ്‌ ലക്ഷ്യമിട്ടതെന്ന്‌ നോക്കൂ:

എല്ലാവർക്കും ആരോഗ്യം 2000-ാം ആണ്ടോടെ ലക്ഷ്യവും നേട്ടവും. സൂചിക 1983ലെ 2000ലെ 1998ലെ അവസ്ഥ ലക്ഷ്യം നേട്ടം ശിശുമരണനിരക്ക്‌ 104 <60 69 ബാലമരണനിരക്ക്‌ (5 വയസ്സിൽ താഴെ) 140 <70 105 പൊതു മരണനിരക്ക്‌ 12.5 9.0 9.0 ആയുർദൈർഘ്യം 54 64 64 മാതൃമരണ നിരക്ക്‌ (ഒരു ലക്ഷത്തിന്‌) 450 200 410 ജനനനിരക്ക്‌ 33.8 21.0 25 ബി.സി.ജി കുത്തിവെയ്‌പ്പ്‌ 100% 79 ഡി.പി.ടി കുത്തിവെയ്‌പ്പ്‌്‌ 100% 73 അഞ്ചാംപനി വാക്‌സിൻ 100% 66 ഗർഭിണികൾക്ക്‌ ടി.ടി 100% 80 വിദഗ്‌ധ പ്രസവ ശുശ്രൂഷ 100% 34 നേട്ടങ്ങൾ ചിലതുണ്ട്‌. പക്ഷേ, ലക്ഷ്യം നേടാനായോ? ബാലമരണങ്ങൾ കാര്യമായി കുറഞ്ഞതായി കാണാമെങ്കിലും പല ആഫ്രിക്കൻ രാജ്യങ്ങളുടെയും നമ്മുടെ അയൽരാജ്യങ്ങളുടെയും പിറകിൽ ലോകത്തിൽ 49-ാം സ്ഥാനത്താണ്‌ ഇന്ത്യ. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയുടെ ബാലമരണനിരക്ക്‌ 18 ആണെന്നോർക്കുക.

`എല്ലാവർക്കും ആരോഗ്യ'മെന്ന ലക്ഷ്യം തന്നെ സർക്കാർ മാറ്റി വെച്ചിരിക്കുന്നു; പകരം, ആരോഗ്യരക്ഷ ദരിദ്രർക്ക്‌ മാത്രം എന്നതാണിന്നത്തെ നയം. എന്നാൽ ദരിദ്രർക്ക്‌ വല്ല നേട്ടവുമുണ്ടായോ? ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ നോക്കിയാൽ ഇത്‌ വ്യക്തമാവും. 1980നുശേഷം രാജ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെങ്കിലും ഏതാനും സംസ്ഥാനങ്ങളൊഴിച്ചു നിർത്തിയാൽ അവയുടെ സ്ഥിതി പരിതാപകരമാണ്‌. ഇതെന്തുകൊണ്ട്‌?

രാജ്യത്തെ മൊത്തം ചെലവിന്റെ അഞ്ച്‌ ശതമാനം ആരോഗ്യമേഖലയിലായിരിക്കണമെന്നാണ്‌ നാം അംഗീകരിച്ച സമീപനം. 1980ൽ ഇന്ത്യയിൽ ഇത്‌ 3.2 ശതമാനമായിരുന്നു. 1995 ആയപ്പോഴേക്ക്‌ 2.6 ശതമാനമായി കുറഞ്ഞു. ഇതിൽ തന്നെ, കെട്ടിടനിർമ്മാണം പോലുള്ള കാര്യങ്ങൾക്ക്‌ കൂടുതൽ തുക ചെലവഴിക്കുന്നതിനാൽ രോഗനിയന്ത്രണ പരിപാടികൾക്ക്‌ ലഭിച്ച തുക വളരെ കുറഞ്ഞുപോയിരിക്കുന്നു. മേൽപറഞ്ഞ കാലയളവിൽ നിന്ന്‌ 15 ശതമാനത്തിൽ ഇത്‌ 7 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമോ? വികസിതരാജ്യങ്ങളിൽ എന്നോ ഇല്ലാതായ പല പകർച്ചവ്യാധികളും ഇന്നും ഇന്ത്യയിൽ വ്യാപകം. മലമ്പനി, ക്ഷയം, മന്ത്‌........

ക്ഷയരോഗം ഇന്ത്യയിൽ 1947 1999 ക്ഷയരോഗികൾ 20 ലക്ഷം 120 ലക്ഷം ക്ഷയരോഗ മരണം 5 ലക്ഷം 5 ലക്ഷം

രാജ്യത്താകെ നോക്കിയാൽ പകൽ പോലെ വ്യക്തമാവുന്ന ചില കാര്യങ്ങളുണ്ട്‌.

n മുസ്ലീം ജനവിഭാഗങ്ങളുടെ ആരോഗ്യനില മോശമാണ്‌

1 ദളിത്‌ വിഭാഗങ്ങളുടെയും ഗിരിവർഗ്ഗക്കാരുടെയും ആരോഗ്യസ്ഥിതി വളരെ മോശം.

n സ്‌ത്രീകളുടെ ആരോഗ്യനില പുരുഷന്മാരുടേതിനെക്കാൾ പിന്നോക്കം.

ആരോഗ്യരംഗത്ത്‌ പ്രശ്‌നങ്ങളനവധിയുണ്ടെങ്കിലും നമ്മുടെ രാജ്യം നേടിയ വലിയ ചില നേട്ടങ്ങളുണ്ട്‌. അവശ്യമരുന്നുകളുടെ ഉല്‌പാദനത്തിലെ സ്വയം പര്യാപ്‌തത, മരുന്നുകളുടെ കുറഞ്ഞവില എന്നീ കാര്യങ്ങളിൽ മറ്റൊരു അവികസിതരാജ്യത്തിന്നും നേടാനാകാഞ്ഞ നേട്ടങ്ങളാണ്‌ നമുക്ക്‌ നേടാനായത്‌. 1970 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന പേറ്റന്റ്‌ നിയമമാണ്‌ ഇത്‌ സാധ്യമാക്കിയത്‌. പേറ്റന്റ്‌ നിയമം പൊളിച്ചെഴുതിയതോടെ, മരുന്നു വില കുതിച്ചുകയറി. കഴിഞ്ഞ നാല്‌ വർഷങ്ങൾക്കിടയിലുണ്ടായ വില വർധനവ്‌ നോക്കൂ:

ഔഷധവില വർധന 1991- 2000 (രൂപയിൽ) മരുന്ന്‌ 1991 വില 2000 വില ഡയോണിൻ 1.50 6.70 ഇൻസുലിൻ (ഒരുകുപ്പി) 17.50 72.00 ആംബിസിലിൻ 250 മി.ഗ്രാം 16.00 32.80 വാൽപാറിൻ 18.90 50.50 സിനാറിൻ 2.60 11.15 ഇൻഡെറാൾ 40എം 3.00 13.80 മാനികോൾ 350 മി.ഗ്രം 58.00 128.00 ഡാഫ്‌ളോൾ 500 മി.ഗ്രം 30.15 159.80 മോണിട്രക്‌സ്‌ 89.38 440.00

ജീവൻ രക്ഷാ ഔഷധങ്ങൾ സാധാരണക്കാർക്ക്‌ വാങ്ങാൻ പറ്റാത്ത വസ്‌തുക്കളായി മാറുകയാണ്‌.

ആരോഗ്യരംഗത്ത്‌ പല പുതിയ പ്രവണതകൾ വേറെയും കാണാം.

സർക്കാർ ആശുപത്രികളിൽ ഫീസ്‌

സ്വകാര്യമേഖലയുടെ വ്യാപനം......

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ആശുപത്രികൾ നടത്തുന്ന ഗ്രൂപ്പുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി പുതിയ ആശുപത്രികൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌. എസ്‌കോർട്ട്‌സ്‌ കമ്പനിയും സിംഗപ്പൂരിലെ പാർക്ക്‌ വേ ഹോൾഡിങ്ങ്‌സുമായി ചേർന്ന്‌ ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം ആശുപത്രികൾ സ്ഥാപിക്കുകയാണ്‌. ഡൽഹിയിലെ അപ്പോളോ ആശുപത്രിക്ക്‌ ഡൽഹിഭരണകൂടം നൽകിയ സഹായം നോക്കൂ: ഏക്കറിന്‌ വർഷത്തിൽ 12 രൂപ നിരക്കിൽ 15 ഏക്കർ ഭൂമി ഡൽഹിയുടെ ഹൃദയഭാഗത്ത്‌ ലീസിന്‌ നൽകി. കൂടാതെ, അവരുടെ കെട്ടിട നിർമ്മാണപദ്ധതിയിലേക്ക്‌ 17.84 കോടി രൂപ സംഭാവനയും!

വൻകിട മുതലാളിത്തരാജ്യങ്ങളിൽ പോലും ആരോഗ്യമേഖലയിലെ ചെലവിന്റെ ഭൂരിഭാഗവും സർക്കാരാണ്‌ വഹിക്കുന്നത്‌. ഇന്ത്യയിലെ ആരോഗ്യച്ചെലവിന്റെ കാൽഭാഗം പോലുമില്ല സർക്കാരിന്റെ വിഹിതം. അത്‌ വീണ്ടും കുറച്ചുകൊണ്ടിരിക്കുന്നു.

ആരോഗ്യച്ചെലവിൽ സർക്കാരിന്റെ പങ്ക്‌ മുതലാളിത്ത രാജ്യങ്ങളിൽ പൊതുവെ 75-90% കനഡ 74.7 ഫ്രാൻസ്‌ 74.2 അമേരിക്ക 44 പാക്കിസ്ഥാൻ 52.9 ഇന്ത്യ 21.27

n പൊതുജനാരോഗ്യത്തിൽ സർക്കാരിന്റെ പങ്ക്‌ കുറയുന്നു.

1 സ്വകാര്യ ആശുപത്രികൾ പെരുകുന്നു.

n പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമാകുന്നു.

n ഔഷധ വില കുതിച്ചുകയറുന്നു.

1 പകർച്ച വ്യാധികൾ പെരുകുന്നു.

ഇതൊക്കെ ആരെയാണ്‌ ബാധിക്കുന്നത്‌?

നമ്മുടെ നാട്ടിലെ സാധാരണക്കാരെ,

പ്രത്യേകിച്ച്‌ ദളിത്‌ വിഭാഗങ്ങളെയും സ്‌ത്രീകളെയും.

ആഗോളവൽക്കരണത്തെ തുടർന്ന്‌ ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത്‌ പൊതുവിൽ തകർച്ച ഉണ്ടായിരിക്കുന്നു. ഇതിനെതിരെ ലോകത്തെമ്പാടും പ്രതിഷേധം ശക്തിപ്പെട്ടു വരികയാണ്‌. ഇതിന്റെ ഒരു ഘട്ടമെന്ന നിലയിൽ ആഗോളാടിസ്ഥാനത്തിൽ ഒരു `ജനകീയാരോഗ്യസഭ' 2000 ഡിസംബറിൽ ബംഗ്ലാദേശിലെ ഡാക്കയിൽ നടക്കുകയാണ്‌.

1960 നുമുമ്പ്‌ 14 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും നിർബ ന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്നായിരുന്നു ഭരണഘടന നിർദ്ദേശിച്ചത്‌. 10 കൊല്ലംകൊണ്ട്‌ ഈ ലക്ഷ്യം നേടുക അസാധ്യമാണോ? അല്ലേയല്ല. ഇതിലും കുറഞ്ഞ കാലം കൊണ്ട്‌ ഈവിധത്തിലുള്ള ലക്ഷ്യങ്ങൾ നേടിയ എത്രയോ രാജ്യങ്ങളുണ്ട്‌. എന്നാൽ 50 വർഷങ്ങൾക്കുശേഷം ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്‌?

6നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പകുതിയും ഇന്നും സ്‌കൂളിനു പുറത്ത്‌- ഒന്നുകിൽ സ്‌കൂളിൽ ചേരാത്തവർ; അല്ലെങ്കിൽ കൊഴിഞ്ഞുപോയവർ.

അടുത്ത കാലത്തെങ്ങാനും നമുക്കീ ലക്ഷ്യം നേടാനാവുമോ? ആ പ്രതീക്ഷയൊട്ടില്ലതാനും. വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത്‌. ഭരണഘടനാ നിർദ്ദേശം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന്‌ ഐക്യമുന്നണി ഗവൺമെന്റിന്റെ ഭരണകാലത്ത്‌ ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു- 83-ാം ഭരണഘടനാ ഭേദഗതി. അതനുസരിച്ച്‌, 40,000 കോടി രൂപ ഈ ആവശ്യത്തിലേക്കായി ചെലവഴിക്കാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. പിന്നീട്‌ നടന്നതെന്തെന്ന്‌ ഊഹിക്കാമല്ലൊ? ഈ ഭേദഗതി ബിൽ മാറ്റിവെക്കപ്പെട്ടു.

പിന്നീട്‌ കേന്ദ്രഗവണ്മെന്റ്‌ നിയോഗിച്ച തപസ്‌ മജുംദാർ കമ്മിറ്റി, പ്രാഥമിക വിദ്യാഭ്യാസത്തിന്‌ 1,37,000 കോടിരൂപ നിക്ഷേപിക്കാനുള്ള ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ഇതിൽ 63000 കോടി രൂപ 5 വർഷത്തിനുള്ളിൽ ചെലവഴിക്കണം. കോത്താരി കമ്മീഷൻ നിർദ്ദേശിച്ച, മൊത്ത ഉല്‌പാദനത്തിന്റെ (GDP) ആറ്‌ ശതമാനത്തിനടുത്ത്‌ വരുമിത്‌. പക്ഷേ എന്തു ഫലം? പണമില്ലെന്ന കാരണത്താൽ സർക്കാർ ഈ നിർദ്ദേശങ്ങളൊക്കെ മാറ്റി വച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി പണമില്ലെന്ന വാദം ശരിയോ?

അല്ലേ അല്ല.

രാജ്യത്തിന്റെ മൊത്ത ഉല്‌പാദനത്തിന്റെ 17 ശതമാനവും ഇടത്തരക്കാർക്കുവേണ്ടി വിവിധ പ്രോത്സാഹനങ്ങൾ നൽകാനാണിന്നുപയോഗിക്കുന്നത്‌. അതിൽ നിന്ന്‌ ഈ 6 ശതമാനം കണ്ടെത്താമെന്ന്‌ പല വിദഗ്‌ധരും ചൂണ്ടിക്കാണിക്കുന്നു.

പക്ഷെ എന്തുഫലം? വിദ്യാഭ്യാസത്തിന്‌ കൂടുതൽ മുതൽ മുടക്കാൻ സർക്കാർ തയ്യാറല്ല. ഇന്നിപ്പോൾ ഈ രംഗത്ത്‌ സർക്കാർ ചെലവ്‌ GDPയുടെ മൂന്ന്‌ ശതമാനം മാത്രം.

1990-ൽ ജോം ടീനിൽ 150 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ലോക വിദ്യാഭ്യാസ സമ്മേളനം 2000ാം ആണ്ടോടെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം അംഗീകരിച്ചു. ഈ പ്രഖ്യാപനത്തിൽ ഒപ്പിട്ട രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

1992-ൽ ന്യൂഡൽഹിയിൽ ചേർന്ന നവരാജ്യ ഉച്ചകോടിയിൽ (Nine Country Summit) ഇന്ത്യ ഈ ലക്ഷ്യം ആവർത്തിക്കുകയും 2000 ആണ്ടോടെ വിദ്യാഭ്യാസച്ചെലവ്‌ മൊത്ത ഉല്‌പാദനത്തിന്റെ 6 ശതമാനത്തിലെത്തിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ,

ലോകബാങ്ക്‌ രംഗപ്രവേശത്തോടെ വിദ്യാഭ്യാസരംഗത്തെ ദേശീയ സമീപനമാകെ മാറി.

� പ്രാഥമിക വിദ്യാഭ്യാസത്തിലടക്കം സർക്കാരിന്റെ ചെലവ്‌ കുറക്കുന്നു.

� പൊതു വിദ്യാഭ്യാസത്തിൽ നിന്ന്‌ സർക്കാർ പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നു.

� സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ പെരുകുന്നു;

� വിദ്യാഭ്യാസ രംഗത്ത്‌ വിദേശ നിക്ഷേപം വർധിക്കുന്നു.

� വിദ്യാഭ്യാസത്തിന്റെ ദേശീയ അജണ്ട നിശ്ചയിക്കുന്നതിൽ ലോക ബാങ്കിന്റെ സ്വാധീനം കൂടുന്നു.

� വിദ്യാഭ്യാസം സാധാരണക്കാർക്ക്‌ അപ്രാപ്യമായിത്തീരുന്നു.

മോന്തായം വളഞ്ഞാൽ കഴുക്കോൽ 64ഉം വളയുമെന്നൊരു ചൊല്ലുണ്ടല്ലൊ. ദേശീയ നയത്തിനനുസരിച്ച്‌ സംസ്ഥാന നയങ്ങളും മാറിത്തുടങ്ങിയിട്ടുണ്ട്‌. ചില സംസ്ഥാന സർക്കാരുകൾ ഔപചാരികമായ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ചുമതലയിൽനിന്നു തന്നെ പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഉദാഹരണമായി, മധ്യപ്രദേശ്‌ സർക്കാർ ഈയിടെയായി 70,000 ശിക്ഷാകർമ്മികളെ നിശ്ചയിച്ചിട്ടുണ്ട്‌. സ്‌കൂളുകൾ സ്ഥാപിച്ച്‌ പ്രാഥമികവിദ്യാഭ്യാസം എല്ലാവർക്കും നൽകാൻ കഴിയാത്തതിനാൽ അനൗപചാരിക വിദ്യാഭ്യാസം നൽകലാണത്രെ ഈ അൺട്രെയിൻഡ്‌ "അധ്യാപകരുടെ" ജോലി. ഭരണഘടനാ വ്യവസ്ഥകൾ തൽക്കാലം അലമാരയിൽ പൂട്ടിവെക്കുക തന്നെ. അല്ലേ?

ബാങ്ക്‌ ദേശസാൽക്കരണത്തെക്കുറിച്ച്‌ നിങ്ങളിൽ പലർക്കും ഓർമ്മ യുണ്ടാകും. 1969ൽ രാജ്യത്തെ 14 വൻകിട ബാങ്കുകൾ ദേശസാൽക്കരിച്ചത്‌, ഇന്ത്യൻ ഗ്രാമീണർക്ക്‌ വർധിച്ച മുൻഗണനാപ്രകാരം വായ്‌പകൾ ലഭ്യമാക്കുന്നതിനും അതുവഴി ഉല്‌പാദന വർധനവിന്‌ ശക്തി പകരാനുമായിരുന്നല്ലോ. അതിന്റെ പ്രതിഫലനങ്ങൾ അധികം വൈകാതെതന്നെ രാജ്യത്തെങ്ങും ദൃശ്യമായി. ഗ്രാമങ്ങൾ തോറും ബാങ്ക്‌ ശാഖകൾ; കർഷകർക്കും കൈത്തൊഴിലുകാർക്കും വേണ്ടി നിരവധി വായ്‌പാപദ്ധതികൾ, മുൻഗണനാ മേഖലകൾ, ഗ്രാമീണബാങ്കുകൾ, നബാർഡ്‌......

ദേശസാൽകൃത ബാങ്കുകളുടെ പുരോഗതി 1969-70 1990-91 വർധനവ്‌ കോടി രൂപ കോടി രൂപ മടങ്ങ്‌ ഓഹരി മൂലധനം 40.64 2260.00 55.61 നിക്ഷേപം 4623.00 1,85,827.00 40.20 വായ്‌പ 3285.00 1,15,412.00 35.13 മുൻഗണനാ വായ്‌പ 260.00 38,649.00 148.65 ശാഖകൾ (എണ്ണം) 7999 38,948.00 4.87 ജീവനക്കാർ (എണ്ണം) 3,11,294 8,63,843 2.78

മുൻഗണനാ വായ്‌പകളുടെ കാര്യത്തിലും വായ്‌പകളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തിലും വന്ന മാറ്റങ്ങൾ നോക്കൂ. ബാങ്ക്‌ ദേശസാൽക്കരണത്തിന്റെ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഗ്രാമീണജനതയ്‌ക്ക്‌ ബാങ്കിങ്ങ്‌ സേവനം എത്തിക്കുന്ന കാര്യത്തിൽ വമ്പിച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ അംഗീകരിക്കാതെ വയ്യ. രാജ്യത്താകെ ഇന്ന്‌ 196 ഗ്രാമീൺ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവയ്‌ക്കെല്ലാം കൂടിയുള്ള 64,267 ശാഖകളിൽ 33000 എണ്ണം ഗ്രാമപ്രദേശങ്ങളിലത്രെ. ജനസംഖ്യയും ബാങ്ക്‌ ശാഖകളും തമ്മിലുള്ള അനുപാതത്തിൽ വന്ന മാറ്റം നോക്കൂ:

വർഷം ഒരു ശാഖയുടെ പരിധിയിലെ ജനങ്ങൾ 1956 98000 1969 64000 1998 15000

1999ലെ ഇന്ത്യയിലെ മൊത്തം ബാങ്ക്‌ നിക്ഷേപം 7 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 85 ശതമാനവും ദേശസാൽകൃതബാങ്കുകളാണ്‌ ശേഖരിച്ചത്‌. ആ വർഷം നൽകിയ മൊത്തം വായ്‌പ മൂന്നരലക്ഷം കോടിരൂപയായിരുന്നു. ഇതിൽ ഒരു ലക്ഷം കോടി രൂപയും മുൻഗണനാ മേഖലകളിലെ വായ്‌പയായിരുന്നുവെന്ന്‌ കാണാം. ഇങ്ങനെ ഗ്രാമീണ ജനതയുടെ ജീവിതത്തിൽ വലിയസ്വാധീനം ചെലുത്താൻ നമ്മുടെ ദേശീയ ബാങ്കുകൾക്ക്‌ സാധിച്ചിട്ടുണ്ട്‌.

എന്നാലിപ്പോൾ ഈ രംഗത്ത്‌, ഇടിത്തീ പോലെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സ്വഭാവമെന്താണ്‌?

� ബാങ്കിങ്ങ്‌ മേഖലയിൽ സർക്കാർ നിയന്ത്രണം കുറക്കുന്നു.

� സ്വകാര്യ വിദേശബാങ്കുകൾ പെരുകുന്നു.

� മുൻഗണനാ വായ്‌പകൾ അപ്രത്യക്ഷമാകുന്നു.

� ജീവനക്കാരുടെ എണ്ണം കുറക്കുന്നു.

� പുതിയ നിയമനം നിർത്തലാക്കുന്നു.

� BSRB എന്ന റിക്രൂട്ടിങ്ങ്‌ ഏജൻസി നിർത്തലാക്കാൻ തീരുമാനിച്ചു.

� ബാങ്കുകളിൽ അപ്രന്റീസ്‌ ജീവനക്കാർ വരുന്നു.

� സ്ഥിര നിക്ഷേപത്തിൽ താല്‌പര്യം കുറയുന്നു;

� മറ്റു സേവനങ്ങളിൽ താല്‌പര്യം കൂടുന്നു.

� അഴിമതി വർധിക്കുന്നു.

ബാങ്കിങ്ങ്‌ രംഗത്ത്‌ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി 1991ൽ കേന്ദ്രഗവൺമെന്റ്‌ നിയോഗിച്ച നരസിംഹം കമ്മിറ്റി (Committee on Financial Systems) യുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്‌ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്‌. നരസിംഹം കമ്മിറ്റിയുടെ ഒന്നാംഘട്ട റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ പരിശോധിച്ചാൽ വരാൻ പോകുന്ന മാറ്റങ്ങളുടെ ഏകദേശ ചിത്രം ലഭിക്കും:

� ബാങ്കുകളുടെ എണ്ണം ഗണ്യമായി കുറക്കണം.

� ഇനി ബാങ്ക്‌ ദേശസാൽക്കരണം പാടില്ല; സ്വകാര്യബാങ്കുകളെയും വിദേശബാങ്കുകളെയും പ്രോത്സാഹിപ്പിക്കണം.

� ബാങ്കുകൾക്കുമേൽ ഗവൺമെന്റിന്റെയും റിസർവ്‌ബാങ്കിന്റെയും നിയന്ത്രണം കുറക്കണം.

� കൃഷി, ചെറുകിടവ്യവസായം, സ്വയം തൊഴിൽ ദാരിദ്ര്യനിർമ്മാർജനം തുടങ്ങിയ മുൻഗണനാമേഖലകളിൽ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പനൽകുന്ന സമ്പ്രദായം നിർത്തലാക്കണം. മുൻഗണനാ വായ്‌പകളുടെ വിഹിതം 40 ശതമാനത്തിൽ നിന്ന്‌, 10 ശതമാനമായി കുറയ്‌ക്കണം.

� സ്വകാര്യ പ്രാദേശികബാങ്കുകൾ സ്ഥാപിക്കണം.

� ദേശസാൽകൃതബാങ്കുകളിൽ സർക്കാർ ഓഹരികൾ കുറയ്‌ക്കണം.

� കിട്ടാക്കടങ്ങൾ ബാങ്കിന്റെ ലാഭത്തിൽ നിന്ന്‌ വസൂലാക്കണം.

� എല്ലാ ബാങ്കുകളും കമ്പ്യൂട്ടർവൽക്കരിക്കണം.

ചുരുക്കത്തിൽ, ബാങ്ക്‌ ദേശസാൽക്കരണത്തിന്റെ സാമൂഹ്യലക്ഷ്യങ്ങൾ മാറ്റിവച്ചുകൊണ്ട്‌, ലാഭനഷ്‌ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളായി ബാങ്കുകളെ മാറ്റുക എന്നതാണ്‌ നരസിംഹം കമ്മിറ്റി റിപ്പോർട്ടിന്റെ സത്ത. കേന്ദ്രഗവൺമെന്റ്‌ ഈ റിപ്പോർട്ട്‌ ഉടനെ അംഗീകരിക്കുകയും ദേശസാൽകൃത ബാങ്കുകളുടെ സർക്കാർ ഓഹരി 51 ശതമാനമായി കുറക്കാനും ഓഹരികൾ വിൽക്കാനും തീരുമാനിക്കുകയും ചെയ്‌തു. ഇന്നിപ്പോൾ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ 45 ശതമാനം ഓഹരികൾ സ്വകാര്യമേഖലയിലാണ്‌; അതിന്റെ കാൽഭാഗം വിദേശികളുടെ കൈയിലും. ഒമ്പത്‌ പൊതുമേഖലാ ബാങ്കുകളുടെ 6000കോടിരൂപ വിലവരുന്ന ഓഹരികൾ ഇതിനകം കമ്പോളത്തിൽ വിറ്റു കഴിഞ്ഞു.

46000 കോടിരൂപയാണ്‌ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലെ വൻകിട വ്യവസായഗ്രൂപ്പുകൾക്കു നൽകിയ വായ്‌പയാണ്‌. ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങ്‌, ബന്ധപ്പെട്ടവരുടെ പേരുവിവരം പ്രസിദ്ധീകരിക്കാമെന്ന്‌ പാർലമെന്റിന്‌ ഉറപ്പു നൽകിയെങ്കിലും ലിസ്റ്റ്‌ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.

ആരാണ്‌ പൊതുമേഖലാ ബാങ്കുകളുടെ നഷ്‌ടത്തിന്‌ യഥാർഥ ഉത്തരവാദികൾ?

ഇനിയും കൂടുതൽ പരിഷ്‌കരണങ്ങൾ വരാൻ പോവുകയാണ്‌. 1998ൽ ഐക്യമുന്നണി ഗവണ്മെന്റ്‌ രണ്ടാം നരസിംഹം കമ്മിറ്റിയെ നിയോഗിച്ചു ഒന്നാം നരസിംഹം കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുകയായിരുന്നു ലക്ഷ്യം.

നിർദ്ദേശങ്ങൾ എന്തെന്ന്‌ നോക്കുക:

� പൊതുമേഖലാ ബാങ്കുകളുടെ ഓഹരിയിൽ സർക്കാർ വിഹിതം 33 ശതമാനം മതി.

� പൊതുമേഖലാ ബാങ്കുകളുടെ ഭരണസമിതിയെ ഓഹരി ഉടമകളിൽ എന്നുതന്നെ തെരഞ്ഞെടുക്കുകയും അവർക്ക്‌ ചെയർമാനെ നിശ്ചയിക്കുന്നതിന്‌ അധികാരം നൽകുകയും വേണം.

� സഹകരണ ബാങ്കുകളുടെയും ഗ്രാമീൺ ബാങ്കുകളുടെയും മേൽ സംസ്ഥാനസർക്കാരുകൾക്കുള്ള നിയന്ത്രണം നീക്കുക.

� കിട്ടാക്കടം ബാങ്കിന്റെ ലാഭത്തിൽ എന്ന്‌ വസൂലാക്കാനുള്ള വ്യവസ്ഥ, സഹകരണ ബാങ്കുകളുടെ കാര്യത്തിലും നടപ്പാക്കുക.

ഇതിന്റെ അർഥം പകൽ പോലെ വ്യക്തമാണല്ലോ? ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളെ കൊന്ന്‌ കുഴിച്ചുമൂടുക എന്നു തന്നെ.

ഇനി, വളരെ `കാര്യക്ഷമത'യുള്ള വിദേശ ബേങ്കുകളുടെ `സവന'മൊന്നു നോക്കൂ:

ഇന്ത്യയിലിപ്പോൾ വിദേശ ബാങ്കുകളുടെ 180 ശാഖകളുണ്ട്‌. അവയ്‌ക്ക്‌ ഗ്രാമപ്രദേശങ്ങളിൽ ഒരൊറ്റ ശാഖ പോലുമില്ല. സാമൂഹ്യപ്രതിബദ്ധത എന്നത്‌ അവയെ തൊട്ടു തീണ്ടിയിട്ടുപോലുമില്ല. സാധാരണക്കാർക്ക്‌ അവിടെ പ്രവേശനം ഇല്ല.. അവയിൽ പലതിലും പുതിയ അക്കൗണ്ട്‌ തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക, 25000 രൂപയത്രെ, 7000 കോടി രൂപയുടെ ഹർഷദ്‌ മേത്ത ബാങ്ക്‌ തിരിമറിക്ക്‌ ഒത്താശ ചെയ്‌തത്‌ ഇത്തരം രണ്ട്‌ വിദേശബാങ്കുകൾ തന്നെ.

ബേങ്കിങ്ങ്‌ പരിഷ്‌കരണം ആർക്കുവേണ്ടി?

ആർക്കാണതിന്റെ നേട്ടങ്ങൾ?

സഹകരണ ബാങ്കുകളിൽ കൂടി പരിഷ്‌കരണം വന്നാൽ സാധാരണക്കാർ എന്തുചെയ്യും?

ദേശവൽകൃത ബാങ്കുകൾ ശേഖരിക്കുന്ന 7 ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വകാര്യനിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന്‌ ന്യായീകരണമെന്ത്‌? അതുകൊണ്ട്‌ നേടുന്ന ദേശീയ ലക്ഷ്യമെന്ത്‌?

ണ്ടാം പഞ്ചവത്സരപദ്ധതി തൊട്ട്‌ നാം വളർത്തിക്കൊണ്ടു വന്ന അഭി മാനസ്‌തംഭങ്ങളാണല്ലൊ നമ്മുടെ പൊതുമേഖലാ വ്യവസായ സംരംഭങ്ങൾ. അടിസ്ഥാന മേഖലകളിലൊക്കെ പടുത്തുയർത്തപ്പെട്ട ഈ മഹാസ്ഥാപനങ്ങൾ പലതും ശാസ്‌ത്രസാങ്കേതിക രംഗത്തും അടിസ്ഥാന വികസനമേഖലകളിലും ഇന്ത്യൻ സ്വാശ്രയത്വത്തിന്റെ പ്രതീകങ്ങളായി മാറിയ കഥ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കും. ഈ സ്ഥാപനങ്ങളിൽ ചിലതെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലെ, അത്തരത്തിലുള്ള ഏറ്റവുംവലിയ സ്ഥാപനങ്ങളാണ്‌ താനും. 1991 ജൂലായിൽ ഇന്ത്യാഗവൺമെന്റ്‌ പ്രഖ്യാപിച്ച വ്യവസായനയം, ഈ പൊതുമേഖലാ വ്യവസായങ്ങളെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്‌. 1998ൽ ഇന്ത്യാ ഗവൺമെന്റ്‌ ഒരു ഡിസ്‌ ഇൻവെസ്റ്റ്‌മെന്റ്‌ കമ്മീഷനെ നിയമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയ്‌ക്കുള്ള പരിപാടി തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ 40 സ്ഥാപനങ്ങളുടെ ഒരു പട്ടിക കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിൽ 20 എണ്ണം `കോർ' വിഭാഗത്തിൽപ്പെട്ടതും 15 എണ്ണം അങ്ങനെയല്ലാത്തതുമാണ്‌. (Non-core) കോർവിഭാഗത്തിൽപെട്ടവയുടെ 49 ശതമാനവും നോൺകോർ വിഭാഗത്തിൽപെട്ടവയുടെ 74 ശതമാനവും ഓഹരി, കമ്പോളത്തിൽ വിൽക്കുക എന്നതാണ്‌ ലക്ഷ്യം. ഇങ്ങനെ ഓഹരി വില്‌പനയിലൂടെ വലിയൊരു വരുമാനമാണ്‌ സർക്കാർ പ്രതീക്ഷിച്ചത്‌. വിത്തെടുത്തുണ്ണുക എന്ന്‌ കേട്ടിട്ടില്ലേ? അതുതന്നെ. ഡിസ്‌ ഇൻവെസ്റ്റ്‌മെന്റ്‌-ലക്ഷ്യവും നേട്ടവും വർഷം ലക്ഷ്യം നേട്ടം 1995-96 7000 കോടി രൂപ 357 കോടി രൂപ 96-97 5000 ` 500 ` 97-98 4800 ` 9.12 ` 99-2000 10,000 ` 1500 ` നവരത്‌നങ്ങൾ എന്നുപേരുകേട്ട ഇന്ത്യൻ പൊതുമേഖലയുടെ അഭിമാന സ്‌തംഭങ്ങളായ സ്ഥാപനങ്ങളും വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവയിൽ പെടും. പൊതുമേഖലയിലെ നവരത്‌നങ്ങൾ 1. 1OC ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2. ONGC ഓയിൽ ആന്റ്‌ നാച്ചുറൽ ഗ്യാസ്‌ കമ്മീഷൻ 3. HPCL ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌ 4. BPCL ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌ 5. IPCL ഇന്ത്യൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌. 6. VSNL വിദേശ്‌ സഞ്ചാർ നിഗാം ലിമിറ്റഡ്‌ 7. BHEL ഭാരത്‌ ഹെവി ഇലക്‌ട്രിക്കൽസ്‌ ലിമിറ്റഡ്‌ 8. SAIL സ്റ്റീൽ അഥോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ 9. NTPC നാഷനൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്‌. ഡിസ്‌ഇൻവെസ്റ്റ്‌മെന്റിന്റെ ആദ്യഇരകളാകാൻ വിധിക്കപ്പെട്ട മൂന്ന്‌ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന്‌ വിശദമായ പരിപാടി കമ്മീഷൻ തയ്യാറാക്കിയിരുന്നു. ഇതിൽപെട്ട ഒരു സ്ഥാപനമാണ്‌ മോഡേൺ ഫുഡ്‌ ഇന്ത്യാ ലിമിറ്റഡ്‌ . (മറ്റുള്ളവ GAIL, ITDC എന്നിവ) മോഡേൺ ബ്രഡ്ഡിന്റെ നിർമ്മാതാക്കളായ ഈ പൊതുമേഖലാസ്ഥാപനത്തെ ബഹുരാഷ്‌ട്രക്കുത്തകയായ ഹിന്ദുസ്ഥാൻ ലിവറിന്‌ വളരെക്കുറഞ്ഞ വിലയ്‌ക്ക്‌ `വിറ്റു'കൊണ്ട്‌ വിറ്റുതുലയ്‌ക്കലിന്‌ തുടക്കം കുറിച്ചുകഴിഞ്ഞു. മോഡേൺ ഫുഡ്‌സ്‌ ഇന്ത്യയിലെ പൊതുവിതരണ സംവിധാനം തകരാൻ തുടങ്ങിയപ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി 1965ൽ കൊളംബോ പ്ലാൻ അനുസരിച്ച്‌ വിദേശസഹായത്തോടെ തുടങ്ങിയ സ്ഥാപനമാണ്‌ മോഡേൺ ഫുഡ്‌സ്‌. ഇതിനാവശ്യമായ പണം മുഴുവനും ആസ്‌ട്രേലിയ കനഡ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങൾ സംഭാവനയായി നൽകിയതാണ്‌. ഇന്ത്യയുടെ റൊട്ടിമാർക്കറ്റിന്റെ ഏതാണ്ട്‌ 40 ശതമാനം ഈ കമ്പനിയുടെ നിയന്ത്രണത്തിലാണ്‌. 14 വൻകിട ബേക്കറിയൂനിറ്റുകളും 6 ബോട്ടിലിങ്ങ്‌ യൂനിറ്റുകളും 19 കരാർ സ്ഥാപനങ്ങളുമടങ്ങുന്ന വമ്പിച്ച ഉല്‌പാദനശൃംഖല. ഡൽഹിയിൽ 16 ഏക്കറും ബോംബെയിൽ 18 ഏക്കറും കാൺപൂരിൽ 4 ഏക്കറുമടക്കം 550 കോടിയുടെ ഭൂസ്വത്ത്‌. കഴിഞ്ഞ 35 വർഷത്തെ ചരിത്രത്തിനിടയിൽ ഒരൊറ്റവർഷം മാത്രമാണ്‌ നഷ്‌ടത്തിൽ പ്രവർത്തിച്ചിട്ടുള്ളത്‌. 2500 ജീവനക്കാർ. 14 ബേക്കറിയൂനിറ്റുകളിലൊന്ന്‌ കേരളത്തിൽ, എറണാകുളത്തിനടുത്ത്‌ ഇടപ്പള്ളിയിൽ. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോഴൊക്കെ, മണിക്കൂറുകൾക്കകം അവശ്യഭക്ഷ്യവസ്‌തുക്കൾ നിർമ്മിച്ച്‌ എത്തിച്ചുകൊടുത്ത ഖ്യാതി. പോഷകാഹാരപ്രശ്‌നങ്ങളുള്ള ജനവിഭാഗങ്ങൾക്കായി (ഉദാ: ഗിരിവർഗ്ഗക്കാർ) പ്രത്യേക പോഷകാഹാര നിർമ്മാണം. മൊത്തം 2200 കോടി രൂപയുടെ ആസ്‌തിയുള്ള ഈ പൊൻമുട്ടയിടുന്ന താറാവിനെയാണ്‌ 105കോടി രൂപയ്‌ക്ക്‌ വിറ്റുതുലച്ചിരിക്കുന്നത്‌. എന്തിന്‌? ആരെസഹായിക്കാൻ? വിറ്റുതുലക്കാൻ പോകുന്ന ഓരോ പൊതുമേഖലാസ്ഥാപനത്തിനുമുണ്ട്‌. ഇത്തരം കഥകൾ പറയാൻ. ദേശദ്രോഹത്തിന്റെ, വഞ്ചനയുടെ, കീഴടങ്ങലിന്റെ കഥകൾ. ഇന്ത്യയുടെ എണ്ണ പര്യവേക്ഷണത്തിലെ സ്വാശ്രയത്വത്തിന്‌ നേതൃത്വം നൽകിയ ONGC, ഉർജരംഗത്തെ അഭിമാനസ്‌തംഭം NTPC, വൈദ്യുത എഞ്ചിനീയറിങ്ങ്‌ രംഗത്തെ ലോകപ്രശസ്‌ത സ്ഥാപനം BHEL- ഇങ്ങിവിടെ, കേരളത്തിൽ, നമ്മുടെ FACTയും കളമശ്ശേരിയിലെ HMTയുമൊക്കെ വിറ്റുതുലക്കലിന്റെ കരിനിഴലിൽ വീണിരിക്കുന്നു. നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിയിടുകയും ലാഭത്തിൽ പ്രവർത്തിക്കുന്നവയെ സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്ന സർക്കാർ നയം എത്രവലിയ ദോഷമാണ്‌ വരുത്തിവെക്കുന്നത്‌! പൊതുമേഖലാസ്ഥാപനങ്ങൾ പലതും നഷ്‌ടംവരുത്തുന്നത്‌, യഥാർഥത്തിൽ സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടും സർക്കാർ വകുപ്പുകൾ കൊടുക്കേണ്ട പണം യഥാസമയം നൽകാത്തതുകൊണ്ടും മറ്റുമാണ്‌. വെറും ലാഭനഷ്‌ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ലല്ലോ പൊതുമേഖലാസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌. സൂറത്തിലെ പ്ലേഗുബാധയുടെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ മലേറിയ ബാധയുടെയും സന്ദർഭത്തിൽ, മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ച്‌ അവശ്യമരുന്നുകളുണ്ടാക്കാൻ IDPL'കാണിച്ച സാമൂഹ്യപ്രതിബദ്ധത ഏതു സ്വകാര്യകമ്പനിക്കുണ്ടാവും? കമ്പോളവിലയിൽ റേഷൻകടകൾ ചെലുത്തുന്ന സ്വാധീനം, വ്യവസായരംഗത്ത്‌ പൊതുമേഖലാസ്ഥാപനങ്ങൾ ചെലുത്തുന്നുവെന്ന കാര്യം നാം മറക്കരുത്‌. തുടർച്ചയായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കുന്നതെന്തിന്‌? സർക്കാരിന്‌ രണ്ട്‌ ന്യായങ്ങളാണ്‌ പറയാനുള്ളത്‌. -ബഡ്‌ജറ്റിലെ വിഭവസമാഹരണം വർധിപ്പിക്കാൻ -ലാഭത്തിൽ പ്രവർത്തിക്കുന്നവയ്‌ക്ക്‌ ബഡ്‌ജറ്റ്‌ സഹായം കുറയ്‌ക്കാൻ. വിഭവസമാഹരണമെന്ന ലക്ഷ്യം പൊളിഞ്ഞു കഴിഞ്ഞു. ൻഷൂറൻസ്‌ മേഖലയിൽ നടക്കുതന്നതെന്താണ്‌? 1956ൽ ദേശ സാൽക്കരിച്ചതാണ്‌ ഇന്ത്യയിലെ ഇൻഷൂറൻസ്‌ സേവനം. ലൈഫ്‌ ഇൻഷൂറൻസിൽ ഒരൊറ്റ കമ്പനിയേ ഇന്ത്യയിലുള്ളു. ഗ്രാമപ്രദേശങ്ങളിലുള്ള സാധാരണക്കാർക്കുപോലും ഇൻഷൂറൻസ്‌ സേവനം ലഭ്യമാക്കാൻ അതിന്‌ കഴിഞ്ഞുവെന്നത്‌ എടുത്തുപറയേണ്ട നേട്ടമാണ്‌. ഗ്രാമീണ കുടിവെള്ള പദ്ധതിപോലെ, സാമൂഹ്യലക്ഷ്യങ്ങളുള്ള എത്രയെത്ര പദ്ധതികൾക്കാണ്‌ എൽ.ഐ.സി പണം നിക്ഷേപിക്കാറുള്ളത്‌! ആ എൽ.ഐ.സി യും സ്വകാര്യവൽക്കരിക്കാൻ പോകുന്നു. പിന്നോക്കപ്രദേശങ്ങളിലുള്ളവർക്കും ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും ഉയർന്ന അപകടസാധ്യതയുള്ളവർക്കും മറ്റും ഇൻഷൂറൻസിന്റെ ഗുണം നഷ്‌ടപ്പെടാനേ സ്വകാര്യവൽക്കരണം സഹായിക്കൂ എന്ന്‌ അനുഭവമുള്ളവർ പറയുന്നു. രണ്ടു വർഷത്തെ നേട്ടക്കണക്കുകൾ വ്യക്തമാക്കി കഴിഞ്ഞു. അതിനാൽ ഈ പരിപാടി നിർത്തുന്നതല്ലേ ശരി? ആണ്‌. പക്ഷേ......... ഉദാഹരണങ്ങൾ ഇനിയും നീട്ടാം. ടെലികോം, ഊർജോല്‌പാദനം, കൃഷി,..... അങ്ങനെയങ്ങനെ മാറ്റങ്ങളില്ലാത്ത മേഖലകളൊന്നുമില്ലെന്നതാണ്‌ വാസ്‌തവം. ഇപ്പറഞ്ഞ മാറ്റങ്ങളൊക്കെ എന്തുകൊണ്ട്‌? എന്തുകൊണ്ട്‌ ഈ പരിഷ്‌കാരങ്ങളൊക്കെ 1991ൽ തുടങ്ങി! ഇവയൊക്കെ താനേ ഉണ്ടായ മാറ്റങ്ങളല്ലെന്നും വളരെ ആസൂത്രിതമായ ഒരു ബൃഹദ്‌ പദ്ധതിയുടെ ഭാഗമാണെന്നും എത്രപേർക്കറിയാം. ഈ മാറ്റങ്ങൾക്ക്‌ പൊതുവെ പറയുന്ന പേരാണ്‌ ഉദാരവൽക്കരണം. ഉദാരവൽക്കരണം ആഗോളവൽക്കരണത്തിന്റെ ഒരു പ്രധാന നയപരിപാടിയാണ്‌. � നമുക്ക്‌ തനതായ സമീപനങ്ങൾ പാടില്ല. � ദേശീയമായ നിയന്ത്രണങ്ങളോ നിയമങ്ങളോ സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുത്‌. � സബ്‌സിഡികളും സഹായങ്ങളും പാടില്ല. � ചരക്കുകളും സേവനങ്ങളും മൂലധനവുമൊക്കെ യാതൊരു നിയന്ത്രണവുമില്ലാതെ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഏതു ഭാഗത്തേക്കും കൊണ്ടുപോകാനാവണം. � എല്ലാ കാര്യങ്ങളും കമ്പോളത്തിലെ നിയമങ്ങൾക്കനുസരിച്ച്‌ തീരുമാനിക്കപ്പെടണം. � ബഹുരാഷ്‌ട്രകുത്തകകളാണ്‌ സർവതിന്റെയും വിധാതാക്കൾ. ഇങ്ങനെ പോകുന്ന ആഗോളവൽക്കരണത്തിന്റെ നിയമങ്ങൾ. എവിടെയാണിതിന്റെ തുടക്കം? അത്‌, ലോകബാങ്ക്‌, അന്താരാഷ്‌ട്ര നാണയനിധി (IMF) എന്നിവയിൽ നിന്നുതന്നെ. എന്നാൽ, ആഗോളവൽക്കരണമെന്ന കമ്പോളവ്യവസ്ഥയിലേക്കുള്ള സമീപകാലനീക്കം, 1983ൽ തുടങ്ങിയ ഉറുഗ്വെവട്ടം ചർച്ചകൾ എന്നറിയപ്പെടുന്ന ഗാട്ട്‌ (GATT) ചർച്ചകളിൽ നിന്നായിരുന്നു. ഒരു ദശകത്തോളം നീണ്ടുനിന്ന ഈ ചർച്ചകളുടെ അവസാനത്തിലാണ്‌ അവികസിതരാജ്യങ്ങളുടെയൊക്കെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട്‌ മരാക്കേഷിൽ വച്ച്‌ കരാർ ഒപ്പുവെക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ ലോകവ്യാപാരസംഘടന (World Trade Organisation- WTO) നിലവിൽ വന്നതും. 1984ൽ ഇന്ത്യാഗവണ്മെന്റ്‌ സ്വീകരിച്ച ഇറക്കുമതിനയം, നമ്മെ വമ്പിച്ചൊരു വിദേശനാണയകമ്മിയിൽ എത്തിച്ചു. ഇതുണ്ടാക്കിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ്‌ ആത്മഹത്യാപരമായൊരു നടപടി സർക്കാർ സ്വീകരിച്ചത്‌. 1991ൽ അന്താരാഷ്‌ട്രനാണയനിധിയിൽ നിന്ന്‌ വൻതോതിൽ വായ്‌പയെടുത്തു. വായ്‌പയുടെ നിബന്ധനകളെന്ന നിലയിലാണ്‌ സാമ്പത്തികരംഗത്ത്‌ ഘടനാപരമായ മാറ്റങ്ങൾ ആരംഭിക്കുന്നത്‌. ഈ രണ്ട്‌ പാതകൾ ഒത്തുചേർന്നതോടെ, ഇന്ത്യയിൽ ആഗോളവൽക്കരണം ശക്തിപ്പെടുകയായിരുന്നു. എന്താണ്‌ ആഗോളവൽക്കരണത്തിന്റെ ആകെത്തുക? ദേശീയനയങ്ങൾ അപ്രസക്തമാകുന്നു വൻതോതിലുള്ള സ്വകാര്യവൽക്കരണം ബഹുരാഷ്‌ട്രകുത്തകകളുടെ തേർവാഴ്‌ച തൊഴിലുകളിൽ നിന്ന്‌ തൊഴിലാളികളെ പുറന്തള്ളൽ. ഉല്‌പാദന മേഖലകളിലെ മരവിപ്പ്‌ എല്ലാ സേവനങ്ങളും ചെലവേറിയതാകുന്നു. നിരവധി നിയമങ്ങൾ പൊളിച്ചെഴുതുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു. വനിതകളും ദളിത വിഭാഗങ്ങളും കൂടുതൽ കഷ്‌ടപ്പെടുന്നു. ............................ ............................ ഇതാണോ വികസനം ? വികസനത്തെക്കുറിച്ച്‌ നമുക്കൊരു സങ്കൽപമുണ്ടായിരുന്നു. രാഷ്‌ട്രപിതാവിന്റെ ഗ്രാമസ്വരാജ്‌ സങ്കൽപവും ശാസ്‌ത്രസാങ്കേതിക പുരോഗതിയിലൂന്നുന്ന നെഹ്‌റുവിന്റെ സങ്കൽപവും ചേർന്നുള്ള ഈ വികസന സമീപനത്തിന്റെ പൊരുളെന്തായിരുന്നു ? സ്വാശ്രയത്വം ഇറക്കുമതി ബദൽ സാമ്പത്തിക നയങ്ങളുടെ വളർച്ച സാമൂഹ്യക്ഷേമത്തിന്‌ ഊന്നൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സ്റ്റേറ്റ്‌ നിയന്ത്രണം ഗ്രാമവികസനത്തിന്‌ വമ്പിച്ച പ്രാധാന്യം ഉൽപാദനമേഖലയിലെ പുരോഗതി ഈ വികസനതന്ത്രം പൊതുവെ രാജ്യമൊട്ടാകെ അംഗീകരിക്കപ്പെട്ടു. ഈ കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലായിരുന്നല്ലോ നമ്മുടെ പഞ്ചവൽസര പദ്ധതികളെല്ലാം രൂപപ്പെട്ടതും. സ്വകാര്യമേഖലക്ക്‌ ഊന്നൽ കൂടുതൽ നൽകി, ഭൂപരിഷ്‌കരണം പോലുള്ള അടിസ്‌ഥാനപരമായ സാമ്പത്തിക നടപടികൾക്ക്‌ ഒട്ടും പ്രാധാന്യം നൽകിയില്ല തുടങ്ങി പരിമിതികൾ ഏറെയുണ്ടായിരുന്നെങ്കിലും ഒരു പരിധിവരെ ഇന്ത്യയുടെ വളർച്ചയിൽ ഈ മിശ്രസമ്പദ്‌വ്യവസ്ഥ നിർണായക പങ്കുവഹിച്ചുവെന്നത്‌ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഈ സാമ്പത്തിക സമീപനമാണ്‌ 1991 മുതൽ അടിമുടി മാറിക്കൊണ്ടി ക്കുന്നത്‌. എന്താണ്‌ ഇതിന്‌ കാരണമെന്ന്‌ ആരെങ്കിലും നമ്മളോട്‌ പറഞ്ഞിട്ടുണ്ടോ? നെഹ്‌റൂവിയൻ സാമ്പത്തിക നയത്തെ ഇന്ത്യൻ സമൂഹം എന്നെങ്കിലും നിരാകരിച്ചിട്ടുണ്ടോ? ഇന്ത്യൻ ഭരണകൂടം എന്നെങ്കിലും വസ്‌തുനിഷ്‌ഠമായി ഇതിനെ എതിർത്തിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഈ സമീപനത്തിൽനിന്ന്‌ വ്യതിചലിക്കാനുള്ള ഏതു ശ്രമത്തെയും ജനങ്ങൾ ചെറുത്തുനിന്നിട്ടുമുണ്ട്‌. 1996ലെ പൊതു തെരഞ്ഞെടുപ്പ്‌ ഓർമയില്ലെ? സാമ്പത്തിക അജണ്ടയെ മുൻനിർത്തി നടന്ന ആദ്യത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പായിരുന്നുവല്ലോ അത്‌. എന്താണന്ന്‌ സംഭവിച്ചത്‌.? ഉദാരവൽക്കരണ നയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞല്ലോ. ദശകങ്ങളായി നാം പിന്തുടർന്നുപോന്ന ഈ വികസന പാതയുടെ മുഖ്യ സവിശേഷതയെന്തായിരുന്നു ? അതിന്റെ ജനാധിപത്യ സ്വഭാവം ഓർത്തുനോക്കൂ - ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്യാതെ, ഏതെങ്കിലും ഗൗരവപ്പെട്ടൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ ഭരണകൂടത്തിന്‌ എന്നെങ്കിലും സാധിച്ചിട്ടുണ്ടോ? എത്ര വീറുറ്റ ചർച്ചകളിലൂടെയാണ്‌ നമ്മുടെ നിയമങ്ങളോരോന്നും നിർമിക്കപ്പെട്ടത്‌! ജനാധിപത്യത്തെ കുറക്കാനോ ഇല്ലായ്‌മ ചെയ്യാനോ ഉള്ള ഏതു ശ്രമത്തെയും ചെറുക്കുകയും പരാജയപ്പെടടുത്തുകയും ചെയ്‌ത അനുഭവമല്ലേ നമ്മുടേത്‌ ? ആ പാർലമെന്റിനെ നോക്കുകുത്തിയാക്കിയിട്ടാണ്‌ മാരക്കേഷ്‌ കരാറിൽ ഇന്ത്യ ഒപ്പിട്ടത്‌. അവിടുന്നങ്ങോട്ട്‌ നിയമങ്ങളെത്ര മാറ്റിയെഴുതപ്പെട്ടു! കമ്മീഷനുകളും റിപ്പോർട്ടുകളും ഉണ്ടായതെത്ര ? ഒന്ന്‌ രണ്ട്‌ മാസങ്ങൾ മാത്രമെടുത്താണ്‌ പല കമ്മീഷനുകളും സമഗ്രമായ റിപ്പോർട്ടുകൾ സമർപ്പിച്ചത്‌. - ആരോ എവിടെയോ നേരത്തേ തയ്യാറാക്കി വച്ചതുപോലെ. 3500 നിയമങ്ങളാണത്രേ നമ്മുടെ രാജ്യത്ത്‌ പൊളിച്ചെഴുതാൻ പോകുന്നത്‌. അതായത്‌ ഇതിനകം നടന്നുകഴിഞ്ഞത്‌ തുടക്കം മാത്രമാ ണെന്നർഥം. നാശത്തിന്റെ കൊടുങ്കാറ്റുകൾ വരാനിരിക്കുന്നതേ ഉള്ളൂ. ഈ ഇന്ത്യൻ പശ്ചാത്തലത്തിൽ വേണം നാം കേരളത്തിലെ കാര്യങ്ങൾ കാണാൻ. കേരളത്തിന്റെ കാര്യമൊന്ന്‌ വേറെത്തന്നെയാണല്ലോ. വികസന രംഗത്ത്‌ തനതായ പാത വെട്ടിത്തുറക്കാൻ കഴിഞ്ഞ സംസ്ഥാനം. മൂന്നുകോടി മലയാളികളുടെ മാതൃഭൂമിക്ക്‌ വികസനത്തിന്റെ ഓരോ മേഖലയിലും തനതായ നേട്ടങ്ങളുണ്ടാക്കാനായിട്ടുണ്ടെന്നത്‌ സുവ്യക്തണല്ലോ. ഭൂ പരിഷ്‌കരണം സാർവത്രികമായ പൊതു വിദ്യാഭ്യാസം ശക്തമായ പൊതു ജനാരോഗ്യ സംവിധാനം ഇന്ത്യയിലെ ഏറ്റവും ഫലപ്രദമായ പൊതുവിതരണ സംവധാനം ഈ നേട്ടങ്ങളൊക്കെത്തന്നെ, കേരളത്തിൽ നടന്ന ജനാധിപത്യ വൽക്കരണ ശ്രമങ്ങളുടെ ഫലമാണെന്നതിൽ ആർക്കും തർക്കമുണ്ടാവാ നിടയില്ല. കേരളത്തിന്റെ വികസനാനുഭവങ്ങളെക്കുറിച്ച്‌ പഠിച്ചവരൊക്കെ എടുത്തു പറയാറുള്ള കാര്യം കേരളസമൂഹത്തിന്റെ വർധിച്ച ജനാധിപത്യ ബോധം തന്നെ. കേവലം ഒരു നൂറ്റാണ്ടുമുമ്പ്‌ ഭ്രാന്താലയമെന്ന്‌ വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം എങ്ങനെ ഇത്രവലിയൊരു മാറ്റത്തിന്‌ വിധേയമായി? ആരാണിതിനുത്തരവാദികൾ? നാരായണഗുരുതൊട്ടുള്ള സാമൂഹ്യ പരിഷ്‌കരണവാദികൾ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ തൊഴിലാളി പ്രസ്ഥാനങ്ങൾ സന്നദ്ധ സംഘടനകൾ .............. ഇവയൊക്കെ ഏറിയും കുറഞ്ഞും ഈ മാറ്റത്തിന്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. ഇവരുടെയെല്ലാം ഒത്തൊരുമിച്ച പ്രവർത്തനങ്ങളുടെ നേട്ടങ്ങളാണ്‌ കേരളത്തിന്റെ വികസനാവസ്ഥയും അടിസ്ഥാനകല്ലായ ജനാധിപത്യ ബോധവും. കേരളത്തെ കേരളമാക്കി മാറ്റിയ മേൽപറഞ്ഞ നേട്ടങ്ങളോരോന്നും ഭീഷണികൾ നേരിടുകയാണിന്ന്‌. പല കാരണങ്ങൾകൊണ്ടും ആഗോളവൽക്കരണത്തിന്‌ ഏറ്റവും വേഗത്തിൽ ഇരയായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ കേരളം. ദേശീയ തലത്തിൽ നടക്കുന്ന സാമ്പത്തിക ഉദാരവൽക്കരണ സമീപനത്തിനനുസൃതമായ ഒരു പാട്‌ മാറ്റങ്ങൾ നമ്മുടെ കേരളത്തിലും വന്നുകൊണ്ടിരിക്കുന്നുണ്ട്‌. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നന്നായി തകർന്നുകൊണ്ടിരി ക്കുന്നത്‌ കാണാമല്ലോ. ഇന്ത്യൻ ഔഷധ വ്യവസായ ത്തിൽ IDPL എങ്ങനെയായിരുന്നുവോ, അതുപോലെയാണ്‌ കേരളത്തിന്‌ ആലപ്പുഴയിലെ കേരള ഡ്രഗ്‌സ്‌ ആന്റ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (KSDP), ഔഷധ വ്യവസായ ത്തിലെ സ്വാശ്രയത്വത്തിന്റെ പ്രതീകം. അത്‌ തകർച്ചയുടെ വക്കിലായിട്ട്‌ വർഷങ്ങളായി. പൊതുമേഖലയിലെ പ്രമുഖ ഡിറ്റർജന്റ്‌ വ്യവസായമായിരുന്ന കുറ്റിപ്പുറത്തെ KSDC വർഷങ്ങളായി സ്വകാര്യ നിയന്ത്രണത്തിലാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ്‌ മാർക്കറ്റായ കേരളത്തിൽ പൊതുമേഖലാ സോപ്പു നിർമാണ സ്ഥാപനമായ കേരളാ സോപ്പ്‌സ്‌ ആന്റ്‌ ഓയിൽസ്‌ പലതവണ പൂട്ടിക്കിടന്നതിനുശേഷം അടുത്തകാലത്താണ്‌ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടുള്ളത്‌. കെൽട്രോണിനു നേരെയുള്ള ഭീഷണി അവസാനിച്ചെന്നു പറയാറാ യിട്ടില്ല. മറ്റുസംസ്ഥാനങ്ങളിലെ ഇലകട്രിസിറ്റി ബോർഡുകൾക്കൊപ്പം നമ്മുടെ ഇലക്‌ട്രിസിറ്റി ബോർഡും പലവിധ നിയന്ത്രണങ്ങളുടെ നിഴലിലാണ്‌. FACT, HMT ഇവയൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞുവല്ലോ. വിദ്യാഭ്യാസത്തെ സാമൂഹ്യ നീതിയുടെ ഉപകരണമാക്കിമാറ്റുന്ന നയത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങി തുടങ്ങിയിരിക്കുന്നു.. പുതിയ സ്വാശ്രയസ്ഥാപനങ്ങളും മറ്റും ഇതിന്റെ നാന്ദിയാണല്ലോ. പൊതു ജനാരോഗ്യ സംവിധാനത്തിൽ സ്വകാര്യമേഖലക്ക്‌ കൂടുതൽ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കയാണ്‌ കേരളത്തിൽ. എവിടെ നോക്കിയാലും സ്വകാര്യ ആശുപത്രികളും സൂപ്പർ സ്‌പെഷ്യാലിറ്റി സ്ഥാപനങ്ങളും ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. നല്ല ചികിത്സ കിട്ടാൻ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന വിചാരം കൂടിവരുന്നു. കേരളത്തിന്റെ ഉയർന്ന ആരോഗ്യ നേട്ടങ്ങൾക്കു കാരണം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളല്ല. ഗ്രാമങ്ങൾ തോറും സ്ഥാപിക്കപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ശക്തമായ പൊതുവിതരണ സംവിധാനവും സ്‌ത്രീ സാക്ഷരതയുമൊക്കെയാണ്‌. പൊതുജനാരോഗ്യം എന്തുവിലകൊടുത്തും നിലനിർത്തിയെ പറ്റൂ. പൊതുജനാരോഗ്യ സംവിധാനത്തിൽ നിന്നുള്ള സർക്കാരിന്റെ പിൻവാങ്ങൽ വളരെ ചെറിയ തോതിലേ ഇവിടെ ആരംഭിച്ചിട്ടുള്ളു എങ്കിലുംഅതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്‌. ഇല്ലാതാക്കിയെന്ന്‌ അവകാശപ്പെട്ട പകർച്ച വ്യാധികൾ പലതും വീണ്ടും തല പൊക്കിക്കൊണ്ടിരിക്കുന്നത്‌ ആരോഗ്യ രംഗത്തുനിന്നുള്ള സർക്കാരിന്റെ പിൻവാങ്ങലിന്റെ കൂടി പ്രതിഫലനമാണല്ലോ. ഇന്ത്യയിൽ ഏറ്റവും നന്നായി നടക്കുന്ന നമ്മുടെ പൊതു വിതരണ സംവിധാനത്തെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങൾ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ അംഗീകാരം പിടിച്ചു പറ്റിയ മാവേലിസ്റ്റോറുകളെ തകർക്കാൻ വാമനസ്റ്റോറുകൾ തുടങ്ങാനുള്ള ധൈര്യവും ഈ കേരളത്തിൽ തന്നെ ഉണ്ടായല്ലോ. പക്ഷെ ഒരു വ്യത്യാസമുണ്ട്‌ ഇന്ത്യയിലെമ്പാടും, അപൂർവം ചില അപവാദങ്ങൾ ഒഴിച്ച്‌ നിർത്തിയാൽ, വലിയ പ്രതിഷേധമോ പ്രതിരോധമോ കൂടാതെയാണ്‌ ഇത്തരം സ്വകാര്യ വൽക്കരണ, ഉദാരവൽക്കരണ ശ്രമങ്ങൾ നടക്കുന്നതെങ്കിൽ, ശക്തമായ പ്രതിരോധ ത്തിന്റെയും ബദലുകൾ രൂപപ്പെടുത്തുന്നതിന്റെയും ഒട്ടൊക്കെ അതിൽ വിജയിക്കുന്നതിന്റെയും അനുഭവങ്ങളാണ്‌ കേരളത്തിൽ. കേരളാ സോപ്‌സ്‌ വീണ്ടും തുറന്നതിൽ, കെൽട്രോൺ സ്വകാര്യ വൽക്കരണത്തെ തടയുന്നതിൽ, വൈദ്യുതി ബോർഡിന്റെ പുനക്രമീകരണത്തിൽ സർക്കാർ നിയന്ത്രണം നിലനിർത്തുന്നതിൽ, FACT സ്വകാര്യവൽക്കരണത്തെ ചെറുക്കുന്നതിൽ, ഇവിടുത്തെ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടാണ്‌. കേരളത്തിലെ സർക്കാരും തൊഴിലാളി സംഘടനകളും പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ഈ ചെറുത്തുനിൽപിന്‌ നേതൃത്വം നൽകുന്ന കാഴ്‌ചയാണ്‌ അടുത്തകാലത്തായി നാം കണ്ടുകൊണ്ടിരിക്കുന്നത്‌. റേഷൻ വിലവർധനവിനെതിരെ ഡൽഹിയിൽ സർവകക്ഷി ധർണ നടന്നതും FACT സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ സർവകക്ഷി പിന്തുണയോടെ സമ്പൂർണ സൂചനാ പണിമുടക്ക്‌ നടന്നതും മാതൃകകളാണല്ലോ. ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇന്ന്‌ നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ യഥാർഥത്തിൽ അനിവാര്യമാണോ? ആണെന്ന്‌ ധരിച്ചിരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്‌. സാമാന്യ ജനങ്ങൾക്കിടയിൽ മാത്രമല്ല, നയരൂപീകരണം നടത്തുന്നവർക്കിടയിലും മാധ്യമ വക്താക്കളിലും ഈ ചിന്താഗതിക്കാരുണ്ട്‌. അവരുടെ വാദഗതികളും പ്രചരണവും വലിയൊരു വിഭാഗം ജനങ്ങളെ നന്നായി സ്വാധീനിക്കുന്നുണ്ട്‌. ഇക്കാരണത്താൽ ഭൂരിഭാഗം ജനങ്ങളും പ്രശ്‌നങ്ങളോട്‌ നിസ്സംഗത കാണിക്കുന്നു. ഈ നിസ്സംഗതകൊണ്ട്‌ എന്തു സംഭവിക്കുന്നു? വളരെ നിർദോഷമെന്ന്‌ നമ്മൾ കരുതുന്ന നിസ്സംഗതയാണ്‌ പലപ്പോഴും പുറകോട്ടു പോക്കിനുള്ള അനുവാദമായി വ്യാഖ്യാനിക്കപ്പെടുന്നത്‌. എന്താണിതിന്റെ ഫലം? കാർഷികോൽപ്പന്നങ്ങളുടെ വിലക്കുറവ്‌, കർഷകരുടെ ആത്മഹത്യ, തൊഴിലില്ലായ്‌മ, റേഷൻ സംവിധാനത്തിന്റെ തകർച്ച, ടെലികോം, ഇൻഷൂറൻസ്‌, ബാങ്കുകൾ ... എല്ലാ മേഖലകളിലും സ്വാകാര്യമേഖലയുടെ കടന്നുകയറ്റം. ഇറക്കുമതി ഉദാരവൽക്കരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എവിടെ കൊണ്ടുചെന്നെത്തിക്കും? കൊപ്രയുടെയും റബ്ബറിന്റെയും സ്വതന്ത്ര ഇറക്കുമതി കേരളത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ നാം കണ്ടറിഞ്ഞല്ലോ.. പുതുതായി 1429 ഉൽപ്പന്നങ്ങളെ ഇറക്കുമതി നിയന്ത്രണലിസ്റ്റിൽനിന്ന്‌ നീക്കാൻ തീരുമാനിച്ചു കഴിഞ്ഞു. എന്തൊക്കെയാണീ ഈ ഉൽപ്പന്നങ്ങൾ? മത്തിയും അയലയും പുട്ടുപൊടിയും കുങ്കുമവും തേങ്ങാച്ചമ്മന്തിയു മൊക്കെ പെടുമതിൽ. നമ്മുടെ പഴക്കടകളിൽ ഇപ്പോൾ കാശ്‌മീർ ആപ്പിൾ മാത്രമല്ല ആസ്‌ത്രേലിയൻ ആപ്പിളും മറ്റു പല വിദേശി ആപ്പിളുകളും എത്തിക്കഴിഞ്ഞു. ഈ അവസ്ഥക്ക്‌ പരിഹാരമില്ലേ? നമുക്കൊന്നും ചെയ്യാനാവില്ലേ? തീർച്ചയായും പരിഹാരമുണ്ട്‌. നമുക്ക്‌ ഒട്ടേറേ കാര്യങ്ങൾ ചെയ്യാനാവു കയും ചെയ്യും. എന്തുകൊണ്ട്‌ കേരളത്തിൽ മാത്രം മറ്റു സംസാഥാനങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി ഉദാരവൽക്കരണ നയങ്ങൾ പെട്ടെന്ന്‌ വേരോടുന്നില്ല? സ്വകാര്യവൽക്കരണം ഉദ്ദേശിച്ച വേഗത്തിൽ നടക്കുന്നില്ല? കേരളാ സോപ്‌സും, കെൽട്രോണും മറ്റനേകം പൊതു മേഖലാ വ്യവസായങ്ങളും പിടിച്ചു നിൽക്കുന്നത്‌ എന്തുകൊണ്ട്‌? സംസ്ഥാന ഭരണകൂടമടക്കം ഉൾക്കൊള്ളുന്ന ഒരു ജനകീയ പ്രതിരോധ സംവിധാനം ഇവിടെ നിലനിൽക്കുന്നതുകൊണ്ടുമാത്രം. റേഷൻ വിലവർധനവിന്റെ ചാട്ടവാറടി കേരളത്തിൽ അത്ര കടുപ്പത്തിലാ വാത്തത്‌, സംസ്ഥാന ഗവണ്മെന്റ്‌ സ്വന്തം ബഡ്‌ജറ്റിൽ വർധിച്ച സബ്‌സിഡി അനുവദിച്ചുകൊണ്ടും പൊതു വിതരണത്തിന്റെ മേൽച്ചെലവ്‌ പരമാവധി ലഘൂകരിച്ചുകൊണ്ടുമാണ്‌ (കേന്ദ്രഗവണ്മെന്റ്‌ ഈടാക്കുന്ന റേഷൻ വിലയിൽ 6-9 ശതമാനം വർധനവാണ്‌ മേൽചെലവിനായി കേരളം ഈടാക്കുന്നത്‌. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും അത്‌ 23 ശതമാനം വരെ ഉയർന്നിരിക്കുന്നു) പക്ഷെ, കേന്ദ്ര ഫിനാൻസ്‌ കമ്മീഷന്റെ നിർദേശ ങ്ങളടക്കം ശക്തമായ സമ്മർദ്ദങ്ങൾ ഉയരുമ്പോൾ ഇതെത്രകാലം നില നിർത്താനാവുമെന്ന ചോദ്യം ഉയരുന്നുണ്ട്‌. ജനാധിപത്യ ഭരണകൂടവും ജനാധിപത്യ സംവിധാനവും ശക്തിപ്പെടുത്തു കയാണ്‌ ഈ അത്യാപത്തിനെ ചെറുക്കുന്നതിനുള്ള ഒരു വഴി. രണ്ടാമത്തെ സംഗതി വികേന്ദ്രീകരണമാണ്‌. പ്രതിരോധ പ്രവർത്തന ങ്ങളും ബദലുകളും ഏറ്റവുമേറേ രൂപം കൊള്ളുന്നതും ഫലപ്രദമാകുന്നതും താഴെത്തട്ടിലാണെന്നത്‌ അവിതർക്കിതമാണ്‌. സമൂഹത്തിൽ വലിയൊരു വിഭാഗത്തെ ഗ്രസിച്ചിരിക്കുന്ന നിവൃത്തിയില്ലാ വാദത്തെ (TINA - There Is No Alternative) ചെറുക്കുന്നതിനും ശുഭാപ്‌തി വിശ്വാസവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്നതിനും വികേന്ദ്രീകരണത്തിന്‌ സാധിക്കും. ജനകീയ ബദലുകളുണ്ടെന്ന്‌ (TIPA - There Is Peoples' Alternatives) കാണിച്ചു കൊടുക്കാൻ നമുക്കാവണം. വികേന്ദ്രീകരണ ത്തിലൂടെയുള്ള ഈ ചെറുത്ത്‌ നിൽപ്‌ സാധ്യമാണെന്ന്‌ തെളിയിക്കു ന്നിടത്താണ്‌ കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും ആഗോള പ്രസക്തിയും കുടികൊള്ളുന്നത്‌. ഈ പ്രസ്ഥാനത്തെ നിലനിർത്തുകയും ശക്തിപ്പെടുത്തു കയും ചെയ്യേണ്ടത്‌, കേരളത്തിന്റെ മാത്രം ആവശ്യമല്ല. ആഗോളവൽക്കരണ വിപത്തിനെതിരായ ചെറുത്തുനിൽപു സംഘടിപ്പിക്കുന്ന, ലോകമെങ്ങുമുള്ള ജനാധിപത്യ ശക്തികളുടെ കൂടി ആവശ്യമാണ്‌. അധികാര വികേന്ദ്രീകരണം അതിനുള്ള പോരാട്ടമാണ്‌. അതിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാ മെന്നും ജനകീയതയാണ്‌ എല്ലാ പ്രശ്‌നത്തിനും ഒറ്റമൂലി എന്നുമല്ല വിവക്ഷ. മറിച്ച്‌ കൂടുതൽ കരുത്തുറ്റ പ്രതിരോധ പ്രസ്ഥാനങ്ങൾക്ക്‌ പ്രചോദനം നൽകാൻ അതിന്‌ കഴിയും. ഇതിനുതകുന്ന വിധത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തെയും അധികാര വികേന്ദ്രീകരണത്തെയും എങ്ങനെ ശക്തിപ്പെടുത്താനാവും എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. ജനകീയാസൂത്രണ പ്രസ്ഥാനം നാല്‌ വർഷക്കാലത്തിനുള്ളിൽ കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ വിപ്ലവകരം എന്നുതന്നെ വിശേഷിപ്പി ക്കണം. ജനകീയാസൂത്രണവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത ഏതെങ്കിലും കേരളീയനുണ്ടാവുകയില്ല. അത്ര സർവതല സ്‌പർശിയാ യിരുന്നു ഈ പ്രസ്ഥാനം. നമ്മുടെ ഗ്രാമങ്ങൾ തോറും, നഗരങ്ങൾതോറും നടക്കുന്ന നിരവധി നിരവധി വികസന പ്രവർത്തനങ്ങൾ ഇതിന്റെ പ്രത്യക്ഷ തെളിവാണല്ലോ. ഭൗതികനേട്ടങ്ങളുടെ കാര്യത്തിൽ ജനപങ്കാളിത്തം ജനങ്ങളുടെ കൂട്ടായ്‌മ ശുഭാപ്‌തിവിശ്വാസം ആത്മവിശ്വാസം ഇവയൊക്കെ വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനത്തിന്‌ കഴിഞ്ഞു. സുതാര്യത, പൊതു ജീവിതത്തിന്റെ തന്നെ ഭാഗമാവാൻ തുടങ്ങി. ജനകീയ കൂട്ടായ്‌മയുടെ ഒട്ടേറെ പുതിയ സംഘടനാ രൂപങ്ങൾ രൂപം കൊണ്ടു. ആവർത്തനക്ഷമമായ നിരവധി വികസന മാതൃകകൾ അവിടവിടെ ഉണ്ടായിത്തുടങ്ങി. സ്‌ത്രീകളും ദളിതരും വികസനത്തിന്റെ മുഖ്യധാരയിലേക്ക്‌ വന്നു. ഉൽപാദനമേഖലയിൽ പ്രകടമായ പുരോഗതിയുണ്ടായി കുടിവെള്ളം, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സമ്പൂർണ വിജയം വിളിപ്പാടകലെ എത്തിനിൽക്കുന്നു. കേരള സമൂഹത്തിന്റെ വികസന കാഴ്‌ചപ്പാടിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ട്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനം ലോകത്തി നാകെ വലിയ പ്രതീക്ഷ നൽകിക്കൊണ്ടിരിക്കുന്നു എന്നത്‌ തികച്ചും സ്വാഭാവികം. എന്നാൽ ആസൂത്രണപ്രസ്ഥാനം ജനാധിപത്യ വികേന്ദ്രീകര ണത്തിന്റെ ഔന്നത്യത്തിലേക്കെത്തണമെങ്കിൽ നമുക്കിനിയും ബഹുദൂരം പോകേണ്ടതു ണ്ടെന്ന്‌ മറന്നുകൂട. അതിനെല്ലാം വേണ്ടത്‌, നേടിയ നേട്ടങ്ങളൊക്കെയും സുസ്ഥിര മാവുമെന്നുറപ്പുവരുത്തുകയും അവയെ പുതിയ പോരാട്ടങ്ങൾക്കുള്ള പ്രചോദനസ്രോതസ്സുകളാക്കി മാറ്റുകയും ചെയ്യുകയാണ്‌. ജനപങ്കാളി ത്തത്തിന്റെ പ്രധാന വേദിയായ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും ജനാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്നും അവയിൽ ആരോഗ്യ കരമായ ജനാധിപത്യമൂല്യങ്ങൾ പുലരുന്നുവെന്നും ഉറപ്പുവരുത്തുന്ന തെങ്ങനെ! ഹാജർകൊണ്ടുള്ള പങ്കാളിത്തത്തിനപ്പുറം ചർച്ചകളിലും തീരുമാനമെടുക്കുന്ന പ്രക്രിയയിലും ഉയർന്ന പങ്കാളിത്തം ഉറപ്പുവരുത്താ നെന്തു ചെയ്യണം? സർഗ്ഗാത്മകജനാധിപത്യത്തിന്റെ ആനന്ദം പ്രദാനം ചെയ്യുന്ന വേദികളായി ഇവയെ എങ്ങനെ മാറ്റിയെടുക്കാം? ഏറ്റവും കുടുതൽ തൊഴിൽ രഹിതരുള്ള നാടാണല്ലൊ നമ്മുടേത്‌. അഭ്യസ്‌തവിദ്യരായ ഈ തൊഴിലില്ലാപ്പടയെ മുഖ്യവിഭവമാക്കിക്കൊണ്ട്‌ പുതിയ തൊഴിൽ സംരംഭങ്ങൾക്കുള്ള സാധ്യതകൾ നമുക്കാരായേണ്ടതുണ്ട്‌. ഗ്രാമതലങ്ങളിൽ രൂപം കൊള്ളുന്ന കൂട്ടായ്‌മയിലൂടെ, സ്വയം തൊഴിൽ സംരംഭങ്ങളും ധാരാളമായി വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. ഇക്കാര്യ ത്തിൽ നമുക്കെന്തു ചെയ്യാനാവും? വനിതകളുടെയും ദളിതരുടെയും ആത്മവിശ്വാസം കുറച്ചൊന്നുമല്ല ഉയർന്നിട്ടുള്ളത്‌. ഇത്‌ ഇടിഞ്ഞുപോകാതെ, അവർക്ക്‌ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി കൈവരുത്താനാവുമോ നമുക്ക്‌? അതിനെന്തു ചെയ്യണം? സ്ഥായിയായ വിഭവവിനിയോഗം എന്നും നമ്മുടെ ലക്ഷ്യമായിരു ന്നെങ്കിലും എല്ലായ്‌പ്പോഴും അതുറപ്പുവരുത്താതൻ നമുക്കായിട്ടില്ല. അതത്ര എളുപ്പവുമല്ലല്ലൊ. ഭാവിയിൽ അതുറപ്പുവരുത്തുന്നതെങ്ങനെ? വിഭവ വിനിയോഗത്തിൽ ഇത്തരത്തിലുള്ള ഒരു സാമൂഹ്യ അച്ചടക്കം പാലിക്കാൻ കഴിയുന്ന തലത്തിലേക്ക്‌ നമുക്ക്‌ ഉയരാൻ കഴിയുമോ? അതുവഴി സമ്പത്തുല്‌പാദനം പല മടങ്ങ്‌ വർധിപ്പിക്കാനെന്തുവഴി? ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സേവനങ്ങളുടെ കാര്യത്തിൽ വമ്പിച്ച പുരോഗതിയുണ്ടാക്കാൻ പ്രാദേശികപദ്ധതികൾക്ക്‌ ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്‌. കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകളിൽ ഒരുപതിറ്റാണ്ടിലെ നേട്ടങ്ങൾ ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ നേടിയില്ലേ നമ്മൾ? എന്നാൽ ആഗോളവൽക്കരണത്തിന്റെ ഭാഗമായുള്ള വിപണിസമ്പദ്‌വ്യവസ്ഥയുടെ സമ്മർദ്ദങ്ങൾ വലിയ ഭീഷണിയായി നമ്മുടെ മുന്നിലുണ്ട്‌. ഇതിനെ അതിജീവിക്കാൻ നമുക്കെന്തു ചെയ്യാനാവും? ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരിക ആക്രമണങ്ങൾ നമ്മുടെ സമൂഹത്തെകുറച്ചൊന്നുമല്ല ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനെ ചെറുത്തു തോൽപിക്കാൻ നമുക്കാവണം. എന്തുചെയ്യാൻ കഴിയും? ബഹുരാഷ്‌ട്രകുത്തകകമ്പനികളും അവയുടെ ഉപഭോഗസംസ്‌കാരവും നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന കാര്യം അനുനിമിഷം നമ്മളനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലൊ. സർവവിധ സന്നാഹങ്ങളോടും കൂടിയുള്ള അവരുടെ ആക്രമണത്തെ ചെറുക്കുക അത്ര എളുപ്പമല്ലെന്ന്‌ നമുക്കറിയാം. എന്നാൽ ഈ ബഹുരാഷ്‌ട്ര `ഗോലിയാത്തു'കളെ ചെറുക്കാൻ `ദാവീദു' കൾക്ക്‌ കഴിയും എന്ന്‌ കാണിച്ചുകൊടുക്കാനാവുമോ? നാടൻ സോപ്പുകളും നാടൻ പേസ്റ്റുകളും അതുപോലുള്ള അത്യാവശ്യ ഉപഭോഗവസ്‌തുക്കളും നിർമിച്ചുകൊണ്ട്‌, ബഹുരാഷ്‌ട്രനിർമ്മിതികളുടെ അനാവശ്യ ഉപഭോഗവസ്‌തുക്കളെ നിരാകരിച്ചുകൊണ്ട്‌ ഒരു പുതിയ സ്വാശ്രയപ്രസ്ഥാനം തുടങ്ങാൻ നമുക്കാവുമോ? നമ്മുടെ അയൽക്കൂട്ടങ്ങളും സ്വയംസഹായസംഘങ്ങളും ഈദൃശ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനാവുമോ? ഇത്തരത്തിൽ നൂറുനൂറു ചോദ്യങ്ങൾ നമുക്ക്‌ ചോദിക്കേണ്ടതുണ്ട്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ തേടുന്നതിലൂടെയാണ്‌ ജനകീയാസുത്രണ പ്രസ്ഥാനം പൂർണ്ണമായും സ്ഥായിയാവുക. ഇതിനായുള്ള പ്രവർത്തനങ്ങളാണ്‌ ആരോഗ്യകരമായ രാഷ്‌ട്രീയപ്രവർത്തനമായി മാറേണ്ടത്‌. ഈ പ്രവർത്തനങ്ങളിലൂടെ നേടുന്ന ആത്മവിശ്വാസവും കരുത്തുമാണ്‌ ആഗോളവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പിന്‌ ശക്തിപകരേണ്ടത്‌. ചെറുത്തു നിൽക്കാൻ കഴിയണമെങ്കിൽ കാര്യങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുള്ള ഇടപെടൽ സാധിക്കണം. ഈ ഇടപെടൽ ശേഷി ജനങ്ങൾക്ക്‌ മൊത്തത്തിൽ ഉണ്ടാവണം. കാര്യങ്ങൾ അറിഞ്ഞാൽ മാത്രം പോര, തെറ്റായതിനെതിരെ പ്രതിരോധിക്കാനുള്ള മാനസികാവസ്ഥയും ഉണ്ടാവണം. ഇതൊക്കെ നാടിന്റെ മൊത്തം വളർച്ചയെ മുൻനിർത്തിയുള്ള സംഘടിത പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാവേണ്ടതാണ്‌. മാറിനിന്നന്‌ വിലയിരുത്തുകയല്ല. പങ്കെടുത്ത്‌ തിരുത്തുകയാണ്‌ പ്രധാനം. ഇതിന്‌ കഴിയണമെങ്കിൽ പരമാവധി മേഖലകളിൽ സാധ്യമായത്ര ബദൽ സംവിധാനങ്ങൾ (പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, ഉപയോഗിക്കൽ, ബദൽ സാംസ്‌കാരികരൂപങ്ങൾ ശക്തിപ്പെടുത്തൽ, തൊഴിലവസരങ്ങൾ ഉണ്ടാക്കൽ, വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ ജനകീയ ഇടപെടൽ) ഉണ്ടാവണം. പ്രാദേശിക സമ്പദ്‌ഘടന ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക്‌ തൊഴിലും വരുമാനവും ഉണ്ടാവുകയും വേണം. ജനകീയാസുത്രണത്തിൽ ഇതിനെല്ലാമുള്ള സാധ്യതകൾ ഉണ്ട്‌. പ്രവർത്തിച്ചുകൊണ്ടും കാര്യങ്ങൾ അറിഞ്ഞുകൊണ്ടുമുള്ള ഇടപെടൽ വഴി പുതിയൊരു വികസന രാഷ്‌ട്രീയവും പങ്കാളിത്തപരമായ ജനാധിപത്യ സംവിധാനങ്ങളും ശക്തിപ്പെട്ടുവരും. പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളായ ഗ്രാമസഭകളെയും അയൽക്കൂട്ടങ്ങളെയും എല്ലാ അർഥത്തിലും ശക്തിപ്പെടുത്തുന്നതിൽ തന്നെയാവണം ഊന്നൽ നൽകുന്നത്‌. ഗ്രാമസഭകൾ ഗുണഭോക്താക്കളുടേതല്ല, മറിച്ച്‌ ഒരു വാർഡിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സംഗമസ്ഥലമാവണം. പഞ്ചായത്തിന്റെ പൊതു വികസനം മുൻനിർത്തിയുള്ള ഉയർന്ന ചർച്ചകളാണ്‌ ഇതിൽ നടക്കേണ്ടത്‌. അയൽക്കാരനെന്നോ, സ്വന്തം പാർട്ടിക്കാരനെന്നോ, ബന്ധുവെന്നോ നോക്കാതെ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഉയർന്ന മാനസികാവസ്ഥയും മുഴുവൻ ജനങ്ങളിലും ഉണ്ടാക്കാൻ കഴിയണം. അതുവഴി മാത്രമേ സുതാര്യത ഉറപ്പാക്കാൻ കഴിയൂ. കാര്യങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുള്ള ഇടപെടലും സുതാര്യമായ ചർച്ചകളും വഴി ശക്തിപ്പെടുന്ന ജനാധിപത്യവൽക്കരണ പ്രക്രിയയിലാണ്‌ നമ്മുടെ ഭാവി നിലനിൽക്കുന്നത്‌. ബദൽ സംവിധാനങ്ങൾ എന്തൊക്കെ? n ഗ്രാമസഭകൾ ശക്തിപ്പെടുത്തുക. n അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുക. n പ്രാദേശിക ഉൽപാദനസംവിധാനങ്ങൾ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക. n പ്രാധേശിക തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും എല്ലാവരും പങ്കെടുക്കുക. n n n n n n ഇതു നിങ്ങൾക്ക്‌ പൂർത്തിയാക്കാനുള്ളതാണ്‌. ഇനി എന്തൊക്കെ ആവാം? നിങ്ങളുടെ സാഹചര്യങ്ങളും സാധ്യതകളുമനുസരിച്ച്‌ ചർച്ച ചെയ്യുക.

"https://wiki.kssp.in/index.php?title=നമ്മളറിയാൻ&oldid=4534" എന്ന താളിൽനിന്ന് ശേഖരിച്ചത്