അജ്ഞാതം


"നാല്പത്താറാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,983 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:12, 16 ഫെബ്രുവരി 2014
വരി 274: വരി 274:


ഈ കാരണങ്ങളൊക്കെ ഇപ്പോഴും പ്രസക്തമാണ്‌. അതിനാൽ പേരുമാറ്റി എക്‌സ്‌പ്രസ്‌വേ കൊണ്ടുവരുന്നതിനു പകരം റെയിൽപാത ഇരട്ടിപ്പിക്കൽ, കൂടുതൽ ലോക്കൽ ട്രെയിനുകൾ ഓടിക്കൽ, ദേശീയപാതകൾ നാലുവരിയും ആവശ്യമുള്ളിടത്ത്‌ ആറുവരിയും ആക്കൽ, നഗരങ്ങൾക്കു ബൈപ്പാസ്‌ പണിയൽ, കവലകൾക്ക്‌ മേൽപ്പാലങ്ങൾ പണിയൽ തുടങ്ങിയ ഘടകങ്ങളടങ്ങിയ സമഗ്ര ഗതാഗത വികസന പരിപാടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
ഈ കാരണങ്ങളൊക്കെ ഇപ്പോഴും പ്രസക്തമാണ്‌. അതിനാൽ പേരുമാറ്റി എക്‌സ്‌പ്രസ്‌വേ കൊണ്ടുവരുന്നതിനു പകരം റെയിൽപാത ഇരട്ടിപ്പിക്കൽ, കൂടുതൽ ലോക്കൽ ട്രെയിനുകൾ ഓടിക്കൽ, ദേശീയപാതകൾ നാലുവരിയും ആവശ്യമുള്ളിടത്ത്‌ ആറുവരിയും ആക്കൽ, നഗരങ്ങൾക്കു ബൈപ്പാസ്‌ പണിയൽ, കവലകൾക്ക്‌ മേൽപ്പാലങ്ങൾ പണിയൽ തുടങ്ങിയ ഘടകങ്ങളടങ്ങിയ സമഗ്ര ഗതാഗത വികസന പരിപാടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
'''ദേശീയപാത വികസന പദ്ധതിയിലെ ബി ഒ ടി വൽക്കരണം ഉപേക്ഷിക്കുക'''
കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47, NH 17 എന്നിവയുടെ വികസനം ബി.ഒ.ടി. അടിസ്ഥാനത്തിൽ ആയിരിക്കും എന്ന നയത്തെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്നു. മുൻവർഷം ഈ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്‌. NH 47ലെ അങ്കമാലി-മണ്ണൂത്തി സെക്ഷനിൽ നടപ്പാക്കുന്ന ബി.ഒ.ടി. വഴിയുള്ള റോഡ്‌ സ്വകാര്യവത്‌കരണം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ കണ്ണു തുറപ്പിക്കുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌. ബി.ഒ.ടി. മുതലാക്കണമെങ്കിൽ ടോൾ പിരിവു കൂടിയേ തീരൂ. ടോൾ പിരിക്കണമെങ്കിൽ ഹൈവേ നിയന്ത്രിത പ്രവേശനമുള്ളതാക്കി മാറ്റിയേ പറ്റൂ. അതായത്‌ ഇടറോഡുകളിൽ നിന്നുള്ള പ്രവേശനവും മുറിച്ചു കടക്കലും നിശ്ചിത പോയിന്റുകളിലാക്കി ചുരുക്കണം. ഇരുവശവും സർവീസ്‌ റോഡുകൾ കൊടുത്താൽപോലും ഇത്‌ തദ്ദേശവാസികളുടെ ദൈനംദിന യാത്രകളെയും റോഡുപയോഗത്തെയും തടസ്സപ്പെടുത്തും എന്നതുറപ്പാണ്‌. അതിന്റെ സൂചനകൾ ചാലക്കുടിയിൽ തെളിഞ്ഞുകഴിഞ്ഞു. 92 ചെറു റോഡുകളും 41 വലിയ റോഡുകളും വന്നുചേരുന്ന ഈ ദേശീയ പാതയ്‌ക്കു കുറുകേ കടക്കാൻ 6 മുകൾപാതകൾ മാത്രമേ പണിയുന്നുള്ളൂ എന്നതിൽ നിന്നുതന്നെ ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും. ഇതേ ദൂരത്തിനിടയ്‌ക്ക്‌ റെയിൽവേ 24 ലെവൽ ക്രോസ്സിങ്ങുകൾ കൊടുത്തിട്ടുണ്ട്‌ എന്നതും ഓർക്കുക.
ജനങ്ങൾക്ക്‌ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ബി.ഒ.ടി. വ്യവസ്ഥയ്‌ക്ക്‌ രണ്ടു കാരണങ്ങളാണ്‌ പറയുന്നത്‌: ഒന്ന്‌, സർക്കാർ നേരിടുന്ന വിഭവദാരിദ്ര്യം. രണ്ട്‌, സമയബന്ധിതമായും ഗുണമേന്മയോടെയും പണികൾ തീർക്കാൻ സ്വകാര്യമേഖലക്കുള്ള കഴിവ്‌. ഇതുരണ്ടും വസ്‌തുതകൾക്കു നിരക്കുന്നില്ല. സ്വകാര്യ ഏജൻസികളായാലും പദ്ധതിച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമേ സ്വന്തമായി മുടക്കാറുള്ളൂ. ബാക്കി അവർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്‌പ എടുക്കുകയാണു പതിവ്‌. ഇതു സർക്കാരിനും ആകാവുന്നതേയുള്ളൂ. സ്വകാര്യ കോൺട്രാക്‌ടർമാരുടെ കാര്യപ്രാപ്‌തി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ടെൻഡർ വിളിച്ച്‌ പണി അവരെ ഏൽപ്പിക്കുകയാണ്‌ എല്ലാ സർക്കാർ ഡിപ്പാർട്ടുമെന്റുകളും ഏജൻസികളും ചെയ്യാറുള്ളത്‌. പക്ഷേ അവരുടെ സാങ്കേതിക/മാനേജുമെന്റു മികവു പ്രയോജനപ്പെടുത്തുന്നതിലുപരിയായി, റോഡുവികസനം തന്നെ ഒരു നിക്ഷേപസാധ്യതയാക്കി മാറ്റുന്ന സ്വകാര്യവത്‌കരണ അജണ്ടയാണ്‌ ബി.ഒ.ടി.യിലൂടെ നടപ്പാക്കുന്നത്‌. റോഡുപണിയിലുള്ള മാർജിനു പുറമേ നിക്ഷേപത്തിലുള്ള ലാഭം കൂടി ടോൾപിരിവിലൂടെ ഈടാക്കേണ്ടിവരുന്നതുകൊണ്ട്‌ ഇതു ജനങ്ങളുടെ ഭാരം കൂട്ടുകയേ ഉള്ളൂ എന്നതു വ്യക്തമാണ്‌. അതിനാൽ ഇത്‌ പൊതുസംവിധാനങ്ങളെ നിർബന്ധപൂർവം സ്വകാര്യവത്‌കരിക്കുക എന്ന നവലിബറൽ പരിഷ്‌കാരം തന്നെയാണ്‌. അത്‌ സംസ്ഥാനങ്ങളുടെ പുറത്ത്‌ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനോടും അതിന്റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞ്‌ എതിർക്കുന്നതിനുപകരം അതിനു വഴങ്ങിക്കൊടുക്കുന്ന സംസ്ഥാന സർക്കാരിനോടും ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ കേരളത്തിലെ ജനങ്ങളോട്‌ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.


'''ദേശീയ ജൈവ സാങ്കേതിക വിദ്യാനിയന്ത്രണ നിയമം പിൻവലിക്കുക'''
'''ദേശീയ ജൈവ സാങ്കേതിക വിദ്യാനിയന്ത്രണ നിയമം പിൻവലിക്കുക'''
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4521" എന്ന താളിൽനിന്ന് ശേഖരിച്ചത്