പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവൽക്കരണവും തൊഴിൽ സാധ്യതകളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

(തിരുവനന്തപുരം വികസന സംഗമം സംഗ്രഹം - )

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ ഇന്ന്‌ തകർച്ചയിലാണ്‌. ഭൂപരിഷ്‌ക്കരണം, സംവരണം, വിദ്യാഭ്യാസം എന്നിവയുടെ ഫലമായി കേരളത്തിലെ 80% പേരും ഉപജീവന മാർഗ്ഗം ഉറപ്പുള്ളവരായിരുന്നു. എന്നാൽ ഇന്ന്‌ ആ സ്ഥിതിയാകെ മാറി. കേരളത്തിന്റെ പരമ്പരാഗത തൊഴിൽമേഖലകളിൽ പണിയെടുക്കുന്നവർ, കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന നാമമാത്ര കർഷകരും കർഷകത്തൊഴിലാളികളും, മത്സ്യബന്ധനം നടത്തുന്നവർ, അട്ടപ്പാടിയിലും മറ്റുമുള്ള ആദിവാസികൾ ഇവരെല്ലാം കൂടുതൽ കൂടുതൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്‌. 30% വരുന്ന ഈ ജനവിഭാഗങ്ങൾ ഉപജീവനത്തിന്‌ ക്ലേശിക്കുന്നവരാണ്‌. കേരളത്തിന്റെ പരമ്പാരാഗത തൊഴിൽ മേഖല തൊഴിലധിഷ്‌ഠിതമാണ്‌. \വീകരണ സാധ്യത വളരെ കൂടുതലാണ്‌ സങ്കേതിക വിദ്യയുടെ അഭാവം ഈ മേഖലയിലുണ്ട്‌. കൂടുതൽ തൊഴിൽ സാധ്യതയുമുണ്ട്‌. അതേസമയം പരമ്പാരാഗത തൊഴിൽ മേഖലയിൽ തൊഴിലാളികൾ വളരെ കൂടുതലാണ്‌. കയർമേഖലയിൽ 4 ലക്ഷം പേർ തൊഴിൽ ചെയ്യുന്നത്‌ ഒരു ലക്ഷം പേർ മതിയാവും. ആധുനിക യന്ത്ര സംവിധാനങ്ങളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നതിന്‌ സർക്കാരും കയർബോർഡും തയ്യാറായാൽ തൊഴിൽ സാധ്യത വളരെയേറെയാണ്‌ \വീകരിക്കുന്നത്‌ തൊഴിലാളികളെ ഒഴിവാക്കാനല്ല കൂടുതൽ പേരുടെ ഉപജീവനത്തിന്‌ സഹായിക്കാനാണെന്ന സമീപനം ഉണ്ടാവണം. അതിനാവശ്യമായ വിധം പ്രവർത്തനമേഖല വികസിപ്പിക്കണം. കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം അനിവാര്യമാണ്‌. സർക്കാരിന്റെ പ്രോത്സാഹനം ഉണ്ടാവണം. ഈ മേഖലയിൽ പ്രായം ചെന്നവർക്ക്‌ പെൻഷനടക്കം വാർധക്യകാല സംരക്ഷണ പദ്ധതികളും ആസൂത്രണം ചെയ്യണം. തമിഴ്‌ നാട്ടിൽ കയർവ്യവസായം ശക്തിപ്പെട്ടിരിക്കുന്നു. തൊണ്ട്‌ കേന്ദ്രീകൃതമായി സംഭരിക്കുകയാണവിടെ. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച്‌ ഓട്ടോമാറ്റിക്‌ ഇന്റഗ്രേറ്റഡ്‌ മില്ലുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്‌. കേരളത്തിന്റെ കുത്തക തകർന്നുകൊണ്ടിരിക്കുകയാണ്‌. മൺപാത്ര നിർമ്മാണത്തൊഴിലാളികൾ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ കുടിയേറിയവരാണ്‌. പല ഭാഷ സംസാരിച്ചിരുന്നു. മുൻ കാലങ്ങളിൽ ഒട്ടുമിക്ക കുടുംബങ്ങളിലും വെള്ളമെടുത്തിരുന്നതും ആഹാരം പാകം ചെയ്‌തിരുന്നതും എല്ലാം മൺപാത്രങ്ങളിലായിരുന്നു. വില കുറവായിരുന്നു. വയലിൽ നിന്ന്‌ കളിമണ്ണ്‌ കുത്തി ക്കൊണ്ടുവന്ന്‌ ചവുട്ടിക്കുഴച്ച്‌ പാത്രങ്ങളുണ്ടാക്കുന്ന രീതിയാണ്‌ നിലനിന്നിരുന്നത്‌. പിന്നീട്‌ മറ്റൊരാളുടെ സഹായത്തോടെ ചക്രം കറക്കി മൺപാത്ര നിർമ്മാണം എളുപ്പമാക്കുന്ന രീതി പ്രചാരത്തിൽ വന്നു. മൺപാത്ര നിർമ്മാണത്തിനുള്ള ചിലവ്‌ കുറക്കാനും ചൂള ഒന്നാക്കാനും വേണ്ടി സഹകരണ സംഘം രൂപീകരിച്ച്‌ പലയിടങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങിയതോടെ മൺപാത്രങ്ങളുടെ വിലയിലും വർധന ഉണ്ടായി. ഇന്ന്‌ യന്ത്രവൽക്കൃത പോട്ടേർസ്‌ വീൽ ഉപയോഗിച്ചാണ്‌ നിർമ്മാണം നടക്കുന്നത്‌. ഗുണമേന്മയുള്ള മണ്ണ്‌ കുഴിച്ചെടുക്കാൻ പെർമിറ്റും ലൈസൻസും ആവശ്യമാണ്‌. മണ്ണെടുക്കാനുള്ള ഭൂമി ലീസിന്‌ കിട്ടണം. ഇതിനെല്ലാം പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്‌. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതിൽ ഇടപെടണം. ടെറക്കോട്ട ആകർഷണീയമാണ്‌. പെയിന്റ്‌ ചെയ്‌ത ടെറക്കോട്ട അതിലും ആകർഷണീയമാണ്‌. ഈ പെയിന്റിംഗ്‌ സമ്പ്രദായം ഡെക്കോപാഷ്‌ എന്നറിയപ്പെടുന്ന ഫ്രഞ്ച്‌ സാങ്കേതിക വിദ്യയാണ്‌. ടെറാക്കോട്ട മ്യൂറൽ പെയിന്റിംഗ്‌ കൂടുതൽ ആകർഷണീയം ആണ്‌. പാലക്കാട്‌ ഐ ആർ ടി സി കഴിഞ്ഞ വർഷം ആറ്‌ ലക്ഷം രൂപക്കുള്ള ഉൽപന്നങ്ങൾ വിറ്റഴിച്ചു. ഇതിൽ ഐ ആർ ടി സി പരിശിലനവും നൽകുന്നുണ്ട്‌. ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന സംഘടിത വ്യവസായമാണ്‌ കശുവണ്ടി. 700ൽ അധികം ഫാക്ടറികൾ കേരളത്തിലുണ്ട്‌. മൂന്ന്‌ ലക്ഷം തൊഴിലാളികളാണ്‌ ഈ മേഖലയിൽ പണയെടുക്കുന്നത്‌. ഇതിൽ 98% വും സ്‌ത്രീകളാണ്‌. ഇതിൽ 30% പേർ പട്ടികജാതിക്കരും. കശുവണ്ടി ഉൽപാദനത്തിൽ ഒന്നാമത്‌ മഹാരാഷ്ട്രയാണ്‌. 70കളിൽ ഒന്നര ലക്ഷം ടൺ കശുവണ്ടി ഉൽപാദിപ്പിച്ചിരുന്നു. ഇന്ന്‌ 60000 ടണ്ണായി കുറഞ്ഞു. കശുവണ്ടിയുടെ സംസ്‌ക്കരണത്തിൽ കേരളം മുന്നിലാണ്‌. 60% ഇവിടെ സംസ്‌ക്കരിക്കുന്നുണ്ട്‌. 2012ൽ 46 കോടി രൂപയുടെ കശുവണ്ടി കേരളത്തിൽ നിന്ന്‌ കയറ്റി അയച്ചു. തൊഴിലാളിക്ക്‌ ശരാശരി 200 രൂപയാണ്‌ കൂലി. ബോണസ്‌, പി എഫ്‌ തുടങ്ങിയ ആനുകൂല്യങ്ങളും കിട്ടുന്നുണ്ട്‌. സ്വകാര്യമേഖലയിൽ അനധികൃത സംസ്‌ക്കരണ കേന്ദ്രങ്ങൾ കുടിവറുപ്പ്‌ സമ്പ്രദായം നടത്തുന്നുണ്ട്‌. ഇവിടെ തൊഴിലാളിക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഭക്ഷ്യ വസ്‌തു എന്ന നിലക്കുള്ള സംസ്‌ക്കരണ രീതിയല്ല ഇവിടെയുള്ളത്‌. കശുവണ്ടിപ്പരിപ്പ്‌ ഇറക്കുമതിക്ക്‌ ഗവണ്മെന്റ്‌ അനുമതി നൽകിയിട്ടുണ്ട്‌. അനാരോഗ്യകരമായ മത്സരം വളർത്തി യെടുത്ത്‌ ഇടത്തട്ടുകാർ നടത്തുന്ന കൊളള വർധിച്ച്‌ വരികയാണ്‌. കശുവണ്ടി വ്യവസായത്തിന്റെ ഇന്നത്തെ നിലനിൽപ്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചാണിരിക്കുന്നത്‌. കശുവണ്ടി വ്യവസായത്തെ സം രക്ഷിക്കാൻ വേണ്ടി കഴിഞ്ഞ സർക്കാർ അത്യുൽപാദനശേഷിയുള്ള 33 ദശലക്ഷം കശുമാവിൻ തൈകൾ കൃഷി ഭവൻ മുഖേന വിതരണം ചെയ്‌തിരുന്നു. കൃഷിച്ചിലവിനുള്ള സാമ്പത്തിക സഹായവും നൽകിയിരുന്നു.


പ്രശ്‌നങ്ങൾ

  • പരമ്പാരാഗത തൊഴിൽ മേഖലയിൽ തൊഴിലാളികൾ വളരെ കൂടുതലാണ്‌
  • കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ ഇന്ന്‌ തകർച്ചയിലാണ്‌
  • സങ്കേതിക വിദ്യയുടെ അഭാവം പരമ്പാരാഗത മേഖലയിലുണ്ട്‌.
  • നവീകരണ സാധ്യത വളരെ കൂടുതലാണ്‌
  • നവീകരിക്കുന്നത്‌ തൊഴിലാളികളെ ഒഴിവാക്കാനല്ല
  • കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം വേണ്ടത്ര ഇല്ല
  • കയറുൽപന്നങ്ങളുടെ ഉൽപാദനത്തിൽ കേരളത്തിന്റെ കുത്തക തകർന്നുകൊണ്ടിരിക്കുകയാണ്‌.
  • കളിമണ്ണ്‌ കുഴിക്കാൻ പെർമിറ്റും ലൈസൻസും ആവശ്യമാണ്‌
  • മണ്ണെടുക്കാനുള്ള ഭൂമി ലീസിന്‌ കിട്ടണം
  • ടെറക്കോട്ട ആകർഷണീയമാണ്‌. പെയിന്റ്‌ ചെയ്‌ത ടെറക്കോട്ട അതിലും ആകർഷണീയമാണ്‌.
  • കളിമൺ തൊഴിലാളികൾ സാമ്പത്തികമായി പിന്നണിയിലുള്ളവരാണ്‌
  • കശുവണ്ടി പരിപ്പ്‌ ഇറക്കുമതി ചെയ്യുന്നുണ്ട്‌.
  • കശുവണ്ടി വ്യവസായത്തിൽ പണയെടുക്കുന്ന തൊഴിലാളികളിൽ 98% വും സ്‌ത്രീകളാണ്‌
  • തൊഴിലാളിയുടെ ശരാശരി കൂലി 200 രൂപയാണ്‌
  • സ്വകാര്യമേഖലയിൽ അനധികൃത സംസ്‌ക്കരണ കേന്ദ്രങ്ങൾ കുടിവറുപ്പ്‌ സമ്പ്രദായം നടത്തുന്നുണ്ട്‌.
  • അനാരോഗ്യകരമായ മത്സരം വളർത്തിയെടുത്ത്‌ ഇടത്തട്ടുകാർ കൊളളയടിക്കുന്നത്‌ വർധിച്ചു
  • ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചാണ്‌ കശുവണ്ടി വ്യവസായത്തിന്റെ ഇന്നത്തെ നിലനിൽപ്‌


നിർദ്ദേശങ്ങൾ

  • കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ നവീകരിക്കണം
  • യന്ത്രവൽക്കൃത നിർമ്മാണ രീതി വികസിപ്പിക്കണം, പരിശീലനം നൽകണം
  • കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം ഉണ്ടാവണം
  • സംരംഭങ്ങൾക്ക്‌ സർക്കാരിന്റെ പ്രോത്സാഹനം ഉണ്ടാവണം.
  • പ്രായം ചെന്നവർക്ക്‌ പെൻഷനടക്കം വാർധക്യകാല സംരക്ഷണ പദ്ധതികളും ആസൂത്രണം ചെയ്യണം.
  • മൺപാത്ര നിർമ്മാണത്തിനുള്ള കളിമണ്ണ്‌ ശേഖരണത്തെ മൈനിംഗിൽ നിന്ന്‌ ഒഴിവാക്കുക
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമാണ്‌
  • മൺപാത്ര നിർമ്മാണത്തിനാവശ്യമായ ചക്രം, യന്ത്രം എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണം
  • പോട്ടർമാരുടെ സഹകരണ സംഘങ്ങൾ ഉണ്ടാക്കണം
  • ഡെക്കോപാഷ്‌, മ്യൂറൽ പെയിന്റിംഗ്‌ എന്നിവയിൽ പരിശീലനം നൽകണം
  • കശുവണ്ടി പരിപ്പ്‌ ഇറക്കുമതി നിർത്തിവക്കാൻ സർക്കാർ ഇടപെടണം
  • അത്യുൽപാദനശേഷിയുള്ള കശുമാവിൻ കൃഷി വ്യാപിപ്പിക്കണം
  • കാഷ്യൂ ബോർഡ്‌ രൂപീകരിക്കണം
  • ഇടത്തട്ടുകാർ ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം
  • അനധികൃത സംസ്‌ക്കരണ കേന്ദ്രങ്ങൾ നിർത്തലാക്കണം
  • ഫാക്ടറി നവീകരിക്കണം
  • കാപെക്‌സിന്റെയും കശുവണ്ടി വികസന കോർപ്പറേഷന്റെയും പ്രവർത്തനം മാതൃകാപരമാക്കാൻ സർക്കാർ ഇടപെടണം
  • തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ മച്ചപ്പെടുത്തണം