അജ്ഞാതം


"പരിഷത്തും സ്ത്രീപ്രശ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
*എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ പുരുഷൻമാർക്കെന്നപോലെ  സ്ത്രീകൾക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തിൽ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തിൽ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളിൽനിന്നും ചങ്ങലകളിൽനിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാൻ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകൾക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ് ഈ രേഖ. എല്ലാ തലങ്ങളിലുമുള്ള പരിഷത്ത് പ്രവർത്തകരുടേയും സുഹൃത്തുക്കളുടെയും വിമർശനാത്മകമായ പരിശോധനയിലൂടെ ഈ രേഖയെ ഇനിയും സംപുഷ്ടമാക്കേണ്ടതുണ്ട്. സ്ത്രീപ്രശനം സംബന്ധിച്ച് ശാസ്ത്രീമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതിന് ഇന്ന് എന്നത്തേ ക്കാളേറെ പാധാന്യമുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുടുംബമേഖലയിലും സാമ്പത്തിക രംഗത്തും സാംസ്‌കാരികതലങ്ങളിലും എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം അവർ നേരിടുന്ന പീഡനവും ഇന്നു കൂടുതൽ കൂടുതൽ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാകട്ടെ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതാണ് ലജ്ജാവഹമായ വശമെങ്കിൽ ആശാവഹമായ മറ്റൊരു പ്രവണതകൂടി നിലവിലുണ്ട്. സ്ത്രീ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയാർജിച്ചുവരുന്നു. ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവന്ന മഹിളാ സംഘടനകൾ ശക്തിപ്പെട്ടുവരുന്നു എന്നു മാത്രമല്ല ഒട്ടേറെ ചെറുതും വലുതുമായ വനിതാ ഗ്രൂപ്പുകളും രൂപം കൊള്ളുന്നുണ്ട്. ഇവയെല്ലാം സ്ത്രീ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അതിരൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നു. ഈ സംവാദങ്ങളിൽ ഉയർന്നുവരുന്ന നിലപാടുകളെ ഓരോന്നിനേയും സൂക്ഷ്മമായ വിമർശന പരിശോധനക്ക് വിധേയമാക്കുന്നതിന് ഈ രേഖയിൽ ഒരുമ്പെടുന്നില്ല. കൂടുതൽ അവധാനതയോടെയും ആഴത്തിലുമുള്ള പഠനം ഇതിനാവശ്യമാണ്. ഇത് നമ്മൾ ചെയ്യുകയും വേണം. പരീക്ഷണത്തിന് സ്വീകാര്യമായി പൊതുസമീപനം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു.
*എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ പുരുഷൻമാർക്കെന്നപോലെ  സ്ത്രീകൾക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തിൽ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തിൽ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളിൽനിന്നും ചങ്ങലകളിൽനിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാൻ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകൾക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ് ഈ രേഖ. എല്ലാ തലങ്ങളിലുമുള്ള പരിഷത്ത് പ്രവർത്തകരുടേയും സുഹൃത്തുക്കളുടെയും വിമർശനാത്മകമായ പരിശോധനയിലൂടെ ഈ രേഖയെ ഇനിയും സംപുഷ്ടമാക്കേണ്ടതുണ്ട്. സ്ത്രീപ്രശനം സംബന്ധിച്ച് ശാസ്ത്രീമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതിന് ഇന്ന് എന്നത്തേ ക്കാളേറെ പാധാന്യമുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുടുംബമേഖലയിലും സാമ്പത്തിക രംഗത്തും സാംസ്‌കാരികതലങ്ങളിലും എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം അവർ നേരിടുന്ന പീഡനവും ഇന്നു കൂടുതൽ കൂടുതൽ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാകട്ടെ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതാണ് ലജ്ജാവഹമായ വശമെങ്കിൽ ആശാവഹമായ മറ്റൊരു പ്രവണതകൂടി നിലവിലുണ്ട്. സ്ത്രീ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയാർജിച്ചുവരുന്നു. ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവന്ന മഹിളാ സംഘടനകൾ ശക്തിപ്പെട്ടുവരുന്നു എന്നു മാത്രമല്ല ഒട്ടേറെ ചെറുതും വലുതുമായ വനിതാ ഗ്രൂപ്പുകളും രൂപം കൊള്ളുന്നുണ്ട്. ഇവയെല്ലാം സ്ത്രീ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അതിരൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നു. ഈ സംവാദങ്ങളിൽ ഉയർന്നുവരുന്ന നിലപാടുകളെ ഓരോന്നിനേയും സൂക്ഷ്മമായ വിമർശന പരിശോധനക്ക് വിധേയമാക്കുന്നതിന് ഈ രേഖയിൽ ഒരുമ്പെടുന്നില്ല. കൂടുതൽ അവധാനതയോടെയും ആഴത്തിലുമുള്ള പഠനം ഇതിനാവശ്യമാണ്. ഇത് നമ്മൾ ചെയ്യുകയും വേണം. പരീക്ഷണത്തിന് സ്വീകാര്യമായി പൊതുസമീപനം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു.


*സമൂഹത്തിലെ സ്ത്രീകളുടെ അധമമായ പദവിയും സാമൂഹ്യ-സാമ്പത്തിക ഘടനയുമായുള്ള കാര്യകാരണബന്ധത്തെയും പരിഷത്ത് അംഗീകരിക്കുന്നു. സാമൂഹ്യഘടനയുടെ ചരിത്രപരമായ വളർച്ചയെ വിസ്മരിച്ച് സ്ത്രീ പുരുഷബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനത്തോട് യോജിക്കുക വയ്യ. ചരിത്രത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭരിക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉദ്ഭവത്തോടെയാണ്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കർക്കശമായ തൊഴിൽ വിഭജനവും സാമ്പത്തിക ഘടകമെന്ന നിലയിലുള്ള കുടുംബത്തിന്റെ ആവിർഭാവവും ഈ കാലഘട്ടത്തിലുണ്ടായ മറ്റു രണ്ടു സംഭവവികാസങ്ങളാണ്. സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്നിട്ടുള്ള സാമൂഹ്യ വ്യവസ്ഥകളെല്ലാം പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥകൾ കൂടിയായിരുന്നത് യാദൃശ്ചികമല്ല. പുരുഷ മേധാവിത്തത്തിന്റെ സ്വാഭാവത്തിലും രൂപത്തിലും കാലദേശങ്ങൾക്കനുസ്യതമായ അന്തരങ്ങൾ കാണണമെന്നുമാത്രം. സാമൂഹ്യഘടനയും സ്ത്രീയുടെ അധമ പദവിയും തമ്മിലുളള ബന്ധം പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥകളിൽ പ്രത്യക്ഷവും പ്രകടവുമാണ്. പ്രാഥമികമായി അവകാശങ്ങൾ പോലും അവൾക്കു നിഷേധിക്കപ്പെടുന്നു. സ്ത്രീ പുരുഷ തൊഴിൽ വിഭജനം സ്ഥാപനവൽക്കരിക്കപ്പെടുന്നു.
*സമൂഹത്തിലെ സ്ത്രീകളുടെ അധമമായ പദവിയും സാമൂഹ്യ-സാമ്പത്തിക ഘടനയുമായുള്ള കാര്യകാരണബന്ധത്തെയും പരിഷത്ത് അംഗീകരിക്കുന്നു. സാമൂഹ്യഘടനയുടെ ചരിത്രപരമായ വളർച്ചയെ വിസ്മരിച്ച് സ്ത്രീ പുരുഷബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനത്തോട് യോജിക്കുക വയ്യ. ചരിത്രത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭരിക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉദ്ഭവത്തോടെയാണ്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കർക്കശമായ തൊഴിൽ വിഭജനവും സാമ്പത്തിക ഘടകമെന്ന നിലയിലുള്ള കുടുംബത്തിന്റെ ആവിർഭാവവും ഈ കാലഘട്ടത്തിലുണ്ടായ മറ്റു രണ്ടു സംഭവവികാസങ്ങളാണ്. സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്നിട്ടുള്ള സാമൂഹ്യ വ്യവസ്ഥകളെല്ലാം പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥകൾ കൂടിയായിരുന്നത് യാദൃശ്ചികമല്ല. പുരുഷ മേധാവിത്തത്തിന്റെ സ്വാഭാവത്തിലും രൂപത്തിലും കാലദേശങ്ങൾക്കനുസ്യതമായ അന്തരങ്ങൾ കാണണമെന്നുമാത്രം. സാമൂഹ്യഘടനയും സ്ത്രീയുടെ അധമ പദവിയും തമ്മിലുളള ബന്ധം പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥകളിൽ പ്രത്യക്ഷവും പ്രകടവുമാണ്. പ്രാഥമികമായി അവകാശങ്ങൾ പോലും അവൾക്കു നിഷേധിക്കപ്പെടുന്നു. സ്ത്രീ പുരുഷ തൊഴിൽ വിഭജനം സ്ഥാപനവൽക്കരിക്കപ്പെടുന്നു. പ്രത്യുല്പാദനപരമായ കർത്തവ്യങ്ങൾ പോലും മേലാളരുടെ പ്രത്യക്ഷമായ നിയന്ത്രണത്തിനു കീഴ്‌പ്പെടുന്നു. ജനനം മുതൽ മരണം വരെ പാരമ്പര്യ ചങ്ങലകൾ സ്ത്രീയെ പുരുഷനു കീഴ്‌പ്പെടുത്തുന്നു. ഇതിനെല്ലാം മതസംഹിതകളുടെ ആശീർവാദവും ഉണ്ടാകും.
പ്രത്യുല്പാദനപരമായ കർത്തവ്യങ്ങൾ പോലും മേലാളരുടെ പ്രത്യക്ഷമായ നിയന്ത്രണത്തിനു കീഴ്‌പ്പെടുന്നു. ജനനം മുതൽ മരണം വരെ പാരമ്പര്യ ചങ്ങലകൾ സ്ത്രീയെ പുരുഷനു കീഴ്‌പ്പെടുത്തുന്നു. ഇതിനെല്ലാം മതസംഹിതകളുടെ ആശീർവാദവും ഉണ്ടാകും.


*എന്നാൽ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ഉദയത്തോടെ സ്ത്രീയുടെ അധമപദവിയും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധത്തിന് ഒരു മറ വീഴുന്നു. പീഡനത്തിന്റെ സാമൂഹ്യവശം മറയ്ക്കപ്പെടുന്നു. പീഡനം ഒരു വ്യക്തിപരമായ അനുഭവമാണെന്ന പ്രതീതി ഉണ്ടാകുന്നു. മാത്രമല്ല പാരമ്പര്യ ചങ്ങലങ്ങളെ വെട്ടിമുറിച്ചു മാറ്റുന്ന വിമോചക ശക്തിയായിട്ടാണല്ലോ പുതിയ വ്യവസ്ഥ രംഗപ്രവേശനം ചെയ്യുന്നത്. കമ്പോള മത്സരത്തിലൂടെ നിർണയിക്കപ്പെടുന്ന തീരുമാനങ്ങൾക്കപ്പുറം ഒരു പാരമ്പര്യ ക്രമത്തേയും പുതിയ വ്യവസ്ഥ അംഗീകരിക്കുന്നില്ല. പുതിയ കാലത്തിന്റെ ലിബറൽ വക്താക്കളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം ഊതിയത്. നമ്മുടെ രാജ്യത്തു തന്നെ സതി, ശൈശവ വിവാഹം, വിധവാ വിവാഹനിരോധനം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന നായകർ ലിബറലിസത്തിന്റെ ആശയ കവചമണിഞ്ഞവരായിരുന്നു.
*എന്നാൽ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ഉദയത്തോടെ സ്ത്രീയുടെ അധമപദവിയും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധത്തിന് ഒരു മറ വീഴുന്നു. പീഡനത്തിന്റെ സാമൂഹ്യവശം മറയ്ക്കപ്പെടുന്നു. പീഡനം ഒരു വ്യക്തിപരമായ അനുഭവമാണെന്ന പ്രതീതി ഉണ്ടാകുന്നു. മാത്രമല്ല പാരമ്പര്യ ചങ്ങലങ്ങളെ വെട്ടിമുറിച്ചു മാറ്റുന്ന വിമോചക ശക്തിയായിട്ടാണല്ലോ പുതിയ വ്യവസ്ഥ രംഗപ്രവേശനം ചെയ്യുന്നത്. കമ്പോള മത്സരത്തിലൂടെ നിർണയിക്കപ്പെടുന്ന തീരുമാനങ്ങൾക്കപ്പുറം ഒരു പാരമ്പര്യ ക്രമത്തേയും പുതിയ വ്യവസ്ഥ അംഗീകരിക്കുന്നില്ല. പുതിയ കാലത്തിന്റെ ലിബറൽ വക്താക്കളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം ഊതിയത്. നമ്മുടെ രാജ്യത്തു തന്നെ സതി, ശൈശവ വിവാഹം, വിധവാ വിവാഹനിരോധനം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന നായകർ ലിബറലിസത്തിന്റെ ആശയ കവചമണിഞ്ഞവരായിരുന്നു.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8861" എന്ന താളിൽനിന്ന് ശേഖരിച്ചത്