പരിസരം - എറണാകുളം ജില്ല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:12, 11 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msmohanan (സംവാദം | സംഭാവനകൾ)

1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തിയെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല. 2. ലോകപരിസരദിനം :ജൂൺ 5 ലോകപരിസരദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുറിപ്പ് വായിക്കുകയും പരിസ്ഥിതി ക്വിസ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കേടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംഗമങ്ങളും നടത്തി. 3. ബോൾഗാട്ടി കൺ‌വെൻഷൻ സെന്റർ - ശ്രദ്ധക്ഷണിക്കൽ സമ്മേളനം തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺ‌വെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.4.വിവരാവകാശനിയമം ശില്പശാല: ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല

"https://wiki.kssp.in/index.php?title=പരിസരം_-_എറണാകുളം_ജില്ല&oldid=4785" എന്ന താളിൽനിന്ന് ശേഖരിച്ചത്