8
തിരുത്തലുകൾ
Crpilicode (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Crpilicode (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 71: | വരി 71: | ||
==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി== | ==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി== | ||
പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ | പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ കാരണക്കാരനായ ശ്രീ ടി.വി ശ്രീധരൻ മാസ്റ്റർ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിലേക്കെത്തിയ സാഹചര്യം ഇങ്ങിനെ ഓർത്തെടുക്കുന്നു. "ശാസ്ത്രകലാ ജാഥയുടെ സ്വീകരണ മുന്നൊരുക്ക പ്രവർത്തനത്തിലൂടെയാണ് ഇവിടത്തെ പരിഷത്ത് പ്രവർത്തനം ആരംഭിച്ചത് എന്ന് പറയാം 1981ൽ വി.കെ.ശശിധരൻ കൺവീനറായ കലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രം പിലിക്കോട് ആയിരുന്നു. പിലിക്കോട് അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൂവേരി മാധവൻ മാസ്റ്റർ, പ്രൊഫ:ടി.പി.ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ എന്നിവരാണ് ജാഥയുടെ സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി എത്തിയത്. പരിഷത്തിനെ പരിചയപ്പെടുത്തുന്നതിനും കലാജാഥയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്നതിനും അവർ പല തവണ വന്നിരുന്നു. അവരുടെ ഇടപെടുന്ന രീതിയും സവിശേഷമായ പെരുമാറ്റവും ഏറെ ആകർഷകമായിരുന്നു. ശാസ്ത്രകലാജാഥ സ്വീകരണത്തിന്റെ അനിവാര്യത അവർക്ക് നമ്മെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. | ||
==സംഘാടക സമിതി രൂപീകരണത്തിലേക്ക്== | ==സംഘാടക സമിതി രൂപീകരണത്തിലേക്ക്== | ||
ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ | ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപ കരായിട്ടുള്ള കുറച്ചുപേരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാരെ നേരിട്ട് കണ്ട് ക്ഷണിച്ചു. കാലിക്കടവിലെ ഇസത്തുൽ ഇസ്ലാമിയ സ്കൂളിലാണ് സഘാടകസമിതി രൂപീകരണയോഗം ചേർന്നത്. സാമാന്യം നല്ല പങ്കാളിത്തം യോഗത്തിൽ ഉണ്ടായിരുന്നു. അക്കാലത്തെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എമ്മിന്റെ ജില്ലയിലെ സമുന്നതനേതാവുമായിരുന്ന ശ്രീ.സി.കൃഷ്ണൻനായരാണ് സംഘാടക സമിതിയോഗം ഉൽഘാടനം ചെയ്തത്. പ്രൊഫ:ടി.പി.ശ്രീധരൻ പരിഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും, ജാഥയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു.ശ്രീ.സി.കൃഷ്ണൻനായർ ചെയർമാനും ശ്രീ.ടി.വി. ശ്രീധരൻ കൺവീനറുമായിട്ടുള്ള സംഘാടകസമിതി രൂപീകരി ച്ചു. പ്രചരണത്തി നായി ശ്രീ.പി.സി.വിജയൻ മാസ്റ്റർ കൺവീനറും, അനുബന്ധ പരിപാടിക്കായി ശ്രീ.കെ.ശശിധരൻ അടിയോടി കൺവീനറുമായി രണ്ട് ഉപസമിതികൾ രൂപീകരി ക്കുകയുണ്ടായി. | ||
സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക | സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക പ്രചാരണവും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷ നുമാണ് സംഘാടന ചെലവിനായി വിനിയോഗിക്കുക എന്ന പരിഷത്തിന്റെ രീതി എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. അതുപോലെ തന്നെ അനുബന്ധ പരിപാടികൾ എന്ന ആശയവും പുതുമയുള്ളതായി. ജനകീയാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, മനുഷ്യനും പരിസ്ഥിതിയും ഇവയായിരുന്നു അനുബന്ധ ക്ലാസ്സുകളുടെ വിഷയങ്ങൾ. എം.എസ്.സി നാരായണൻ മാസ്റ്റർ എന്നവിളിപ്പേരുള്ള ശ്രീ പി വി നാരായണൻ മാസ്റ്റർ, പി.പി.കെ. പൊതുവാൾ, തൃക്കരിപ്പൂരിലെ ഡോക്ടർ സുധാകരൻ എന്നിവരാണ് അയൽക്കൂട്ട് ക്ലാസ്സുകൾ നയിച്ചത്. നിരവധി ക്ലാസ്സുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തരം ക്ലാസ്സുകൾ പുതുമയാർന്ന അനുഭവമായിരുന്നു. ബോധവത്കരണത്തോടൊപ്പം ജാഥയുടെ പ്രചാരണത്തിനുള്ള വലിയ ഉപാധികൂടിയായി അയൽക്കൂട്ട ക്ലാസ്സുകൾ മാറി. അയൽക്കൂട്ട് ക്ലാസ്സുകൾ എന്ന ആശയം പിലിക്കോട് സമൂഹത്തിന് പരിചിതമായത് പരിഷത്കലാജാഥയിലൂടെയാണെന്ന് പറയാം. | ||
ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ | ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ പ്രയോജനപ്പെട്ടു എന്നത് കലാജാഥ സ്വീകരണത്തിലെ വമ്പൻ പങ്കാളിത്തം സാക്ഷ്യപ്പെടുത്തി. വിപുലവും ചിട്ടയായതുമായ സംഘാടനം കലാജാഥ സ്വീകരണത്തിന്റെ എല്ലാ തലങ്ങ ളിലും ഉണ്ടായി. വിശാലമായ കാലിക്കടവ് മൈതാനമായിരുന്നു ജാഥാ സ്വീകരണത്തിന്റെ വേദി. ജാഥ സംഘാടനത്തിന്റെ എല്ലാ തലത്തിലും കണിശമായ പരിഷത്തികത പാലിച്ചു കൊണ്ടാണ് പുസ്തക പ്രചരണം, വിഭവസമാഹരണം എന്നിവ നടത്തിയത്. ജനകീയമായി വേദി കുരുത്തോലകൾകൊണ്ട് അലങ്കരിച്ചു. വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടേയും അദ്ധ്യാപക രുടേയും സംഘം ഇത് നല്ല നിലയിൽ തന്നെ നിർവ്വഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരുടേയും നല്ല സഹായം ഉണ്ടായിരുന്നു. തലേന്ന് രാത്രി തന്നെ ഡെക്കറേഷൻ പൂർണ്ണമായി നടത്തി. നാടിന് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഉറക്കമില്ലാതിരുന്ന രാത്രിക്ക് ശേഷം ജാഥ സ്വീകരണത്തിന്റെ ദിവസത്തിനായി കാത്തിരുന്നു. | ||
1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു | 1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. പരിഷത്തിന്റെ നേതൃത്വത്തിൽ വഞ്ചിക്കപ്പെടു ന്ന ഉപഭോക്താവ് ക്ലാസ്സുകൾ പിന്നീട് വ്യാപകമായി സംഘടിപ്പിച്ചു. | ||
സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. | സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. |
തിരുത്തലുകൾ