"പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
| wikisource    =   
| wikisource    =   
}}
}}
[[പ്രമാണം:Cm.jpg|400px|thumb|left|മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു]]
[[പ്രമാണം:Cmpost.png|400px|thumb|left|]]
<big>'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,''' </big><br>
<big>'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,''' </big><br>


വരി 30: വരി 30:
ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം.
ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം.
പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും.
പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും.
   
 
  [[പ്രമാണം:Cm.jpg|400px|thumb|left|മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു]]
=== സമീപനം ===
=== സമീപനം ===
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി  
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി  

16:56, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത്



മുഖ്യമന്ത്രിക്കുള്ള കത്ത്- പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം കത്ത്
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ , 2018
Cmpost.png

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാൽ തകർന്ന കേരളത്തിന്റെ പുനർനിർ‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സർക്കാരിനും ജനതയ്ക്കും വേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരളത്തിന്റെ സവിശേഷതയാർ‍ന്ന മൂന്ന് ഭൗമമേഖലകളെയും - ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തിൽ തകർന്ന ഇടനാട്, പ്രളയ ജലത്തിൽ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേർക്ക് ജീവൻ ‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങൾക്ക് സർ‍വ്വവും നഷ്ടമായി. കൃഷിയും ജീവനോപാധികളും ഇല്ലാതായി. കെട്ടിടങ്ങൾ‍ നശിച്ചു. റോഡുകൾ‍ തകർ‍‍ന്നു. 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ‍ ഉണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. ഇത്തരത്തിൽ പ്രളയത്തിൽ‍ തകർ‍‍ന്നടിഞ്ഞ കേരളത്തെ പുതുക്കി പണിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അപ്രതീക്ഷിതമായി വന്ന പ്രകൃതിദുരന്തങ്ങളിൽ‍ തളരാതെ അതിനെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ സർ‍‍ക്കാരിനും ജനങ്ങൾക്കും കഴിഞ്ഞു എന്നതിൽ സംശയമില്ല. സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ജനങ്ങൾക്ക് മുന്നിൽ നിന്ന് ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം പൂർ‍‍ത്തിയാക്കാൻ സർ‍‍ക്കാരിന് സാധ്യമായി. സമാനതകളില്ലാത്ത രക്ഷാപ്രവർ‍ത്തനമെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് പൂർ‍‍ത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാല ദീർ‍ഘകാല നടപടികളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപ പ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, നവകേരളത്തിനായുള്ള മാസ്റ്റർപ്ലാനിൽ - മലനാട്, ഇടനാട്, തീരദേശം എന്ന തരത്തിൽ സബ്പ്ലാനുകൾ ഉണ്ടാവണം. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം. പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും.

മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു

സമീപനം

സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.

  1. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ കേരളത്തിൽ കൂടുതലായി അനുഭവപ്പെടും എന്നാണ് എല്ലാ പഠനങ്ങളും നൽകുന്ന സൂചന. ആഘാത ലഘൂകരണത്തിനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതാകണം പുതിയ കേരള സൃഷ്ടിക്കുള്ള പ്രവർത്തനങ്ങൾ.
  2. ദുരന്തം നൽകുന്ന പാഠങ്ങളിൽ പ്രാധാനം പശ്ചിമഘട്ടത്തിലെ ഏതാനും വില്ലേജുകൾ മാത്രമല്ല കേരളത്തിന്റെ മിക്ക ഭാഗങ്ങളും പാരിസ്ഥിതിക ദുർബലപ്രദേശമാണ് എന്നതാണ്.
  3. പാരിസ്ഥിതിക തകർച്ചയെ പരിഗണിക്കാതെ നടന്ന വികസന ഇടപെടലുകൾ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു എന്നത് ഏവർക്കും മനസ്സിലായിരിക്കുന്നു.
  4. പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം സുസ്ഥിരവികസന കാഴ്ചപ്പാടിൽ ഉൾ ക്കൊള്ളണം. സുസ്ഥിരവികസനമെന്നത് തലമുറകൾക്കിടയിൽ തുല്യത ഉറപ്പാക്കാനുള്ള സമീ പനമാണ്. വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങൾ ഇപ്പോഴെ ചെലവഴിക്കരുത്.
  5. പ്രവർത്തനങ്ങളിലെ സുതാര്യത സാമൂഹ്യപങ്കാളിത്തം വർധിപ്പിക്കും. വിവരസാങ്കേതിക വിദ്യകളുടെ പ്രയോഗം ഇതിന് അനിവാര്യമാണ്.
  6. പുതിയ കേരള സൃഷ്ടിയിൽ സാമൂഹ്യപങ്കാളിത്തം വിശിഷ്യാ യുവതലമുറയുടെ മുൻകയ്യും പങ്കാളിത്തവും ഉറപ്പാക്കണം.
  7. പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യ പങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർധിപ്പിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വളർത്തുവാനും കഴിഞ്ഞാലേ നാളത്തെ കേരളത്തിന്റെ വികസന നേട്ടങ്ങൾക്ക് സുസ്ഥിരത ഉറപ്പാക്കാനാകൂ.
  8. സർക്കാരിന്റെ മുഖ്യ ചുമതലക്കാരായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വീക്ഷണവും സമീപനവും പുതുകേരള സൃഷിടിയിൽ നിർണായകമാണ്. അവരുടെ സർഗാത്മകപങ്കാളിത്തം ജനപങ്കാളിത്തത്തോടൊപ്പം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്.
  9. ബാഹ്യഏജൻസികളുടേതടക്കമുള്ള ഉപദേശ നിർദേശങ്ങൾ കേരളത്തിലെ ശാസ്ത്രസാങ്കേതിക സമൂഹവുമായി സംവദിച്ചുകൊണ്ടുവേണം പ്രായോഗിക പദ്ധതികൾ രൂപപ്പെടുത്താൻ.
  10. നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.
  11. ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.

ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

  1. പുതുക്കപ്പെടാത്ത പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥത പൂർണമായും സർക്കാരിൽ നിക്ഷിപ്തമാക്കണം. ഇവയുടെ വിനിയോഗം പൊതുനിയന്ത്രണത്തിലാവണം.
  2. പ്രകൃതിയെയും പുതുക്കപ്പെടാത്ത പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തെയും ബാധിക്കുന്ന നിയമങ്ങൾ (ഉദാ: നെൽവയൽ തണ്ണീർത്തട നിയമം, ക്വാറി ചട്ടങ്ങൾ, തീരദേശപരിപാലനനിയമം തുടങ്ങിയവ.) പ്രളയപശ്ചാത്തലത്തിൽ പുനഃപരിശോധിക്കുകയും കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് അവ ഭേദഗതി ചെയ്യുകയും വേണം.
  3. നിലവിൽ നിയമമില്ലാത്ത ഖനനമേഖലയ്ക്കായി സമഗ്രനിയമം കൊണ്ടുവരണം. ഇക്കാര്യങ്ങൾക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.
  4. പാരിസ്ഥിതിക പാദമുദ്ര (Ecological Footprint) കുറച്ചുകൊണ്ടുള്ള വളർച്ചയാവണം നവകേരളസൃഷ്ടിയിൽ ഉണ്ടാകേണ്ടത്.
  5. കേരളത്തിൽ ഭൂമിയുടെ അളവ് പരിമിതമാണ്. ഭൂമിയിൽ ഉടമസ്ഥാവകാശത്തിന്റെ പേരിൽ അപരിഹാര്യമായ മാറ്റങ്ങൾ വരുത്തുവാനുള്ള വ്യക്തിയുടെ അവകാശം നിയന്ത്രിക്കണം. ഊഹക്കച്ചവടത്തിനുള്ള ഉൽപ്പന്നമായി കണക്കാക്കുന്നിടത്തോളം ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനാവില്ല. ഭൂമി കൈമാറ്റം സർക്കാർ നിയന്ത്രിത ലാന്റ്ബാങ്കുകളിലൂടെ മാത്രം എന്ന നിയന്ത്രണം അനിവാര്യമാണ്.
  6. കേരളം പൊതുവിൽ പരിസ്ഥിതി ദുർബലമായതിനാൽ Zonation കർശനമായി നടപ്പാക്കപ്പെടണം. ദീർഘകാലത്തെ അനുഭവപാഠങ്ങളുടെയും ശാസ്ത്രീയപഠനങ്ങളുടെയും അടിസ്ഥാ നത്തിൽ പുതിയ നിർമ്മിതികളോ മാറ്റങ്ങളോ പാടില്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങൾ No Development Zone കൾ ആയി വിജ്ഞാപനം ചെയ്യണം. പരിസ്ഥിതിലോലമേഖലകളിൽ കയ്യേറ്റങ്ങളും പുതിയ നിർമ്മിതികളും പൂർണമായി തടയണം. അതിന്റെ ഫലമായുള്ള പുനരധിവാസത്തിന് സർക്കാർ ആവശ്യമായ തീരുമാനം, സഹായം, നിർവഹണം എന്നിവ ഉറപ്പാക്കണം.
  7. കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം എന്നിവ പരിഗണിച്ച് കേരളത്തിന് സമഗ്രമായ ഒരു പാർപ്പിടനയം ഉണ്ടാകണം. ഭൂമി പരമാവധി കുറച്ച് ഉപയോഗിക്കുന്ന മുകളി ലേക്കുള്ള വളർച്ചാ രീതി (ഫ്‌ളാറ്റ് സമുച്ചയം), തരിശുവീടുകളുടെ പുനർവിതരണം, ഒരു കുടുംബത്തിന് ഒന്നിലധികം വീടുകൾക്ക് അനുമതി നൽകാതിരിക്കൽ, വീടിന്റെ വലിപ്പം ആളുകളുടെ എണ്ണത്തിനനുസരിച്ച് നിയന്ത്രിക്കൽ, കുറഞ്ഞ വിഭവങ്ങൾ ഉപയോഗിക്കുന്ന ഊർജ സാന്ദ്രത കുറഞ്ഞ വീടുകൾക്ക് പ്രത്യേക പരിഗണന നൽകൽ എന്നിവ പാർപ്പിടനയത്തിന്റെ ഭാഗമാകണം. കേരളത്തിൽ പാർക്കുന്നവർക്കായിരിക്കണം പാർപ്പിടനിർമ്മാണത്തിൽ മുൻഗണന.
  8. പ്രകൃതിക്കിണങ്ങുന്ന വാസ്തുവിദ്യയും നിർമ്മാണസാമഗ്രികളും പ്രോത്സാഹിപ്പിക്കണം. കരിങ്കല്ല്, വെട്ടുകല്ല്, ചുടുകട്ട, കോൺക്രീറ്റ് ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. മറ്റ് ഉപായങ്ങളും വസ്തുക്കളും നിർദേശിക്കപ്പെടണം.
  9. പുതിയ നിർമ്മിതികൾക്കെല്ലാം ഹരിത പ്രോട്ടോക്കോൾ ബാധകമാക്കണം. നിർമ്മിതികൾ വിഭവ മിതത്വം പാലിക്കുന്നവയാകണം.
  10. നദികളുടെയും നദീതടങ്ങളുടെയും സംരക്ഷണം ശാസ്ത്രീയമാക്കണം. തീരദേശ സംരക്ഷണത്തിന് സമാനമായ River Regulation Zone അംഗീകരിച്ചുകൊണ്ടുള്ള നിയമനിർമ്മാണം വേണം.
  11. കായൽ പ്രദേശങ്ങളുടെയും തണ്ണീർത്തട പ്രദേശങ്ങളുടെയും കുന്നിൻ ചരിവുകളുടെയും കൊടുമുടികളുടെയും സംരക്ഷണം കർശന വ്യവസ്ഥകളോടെ ഉറപ്പാക്കണം.
  12. കാലവർഷക്കാലത്ത് പൊഴികളുടെ മാനേജ്‌മെന്റിന് വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കണം.
  13. 44 നദികളും 80 ലധികം അണക്കെട്ടുകളും എന്നത് കേരളത്തിന്റെ സവിശേഷതയാണ്. അതിനാൽ നദീതടങ്ങളെ അടിസ്ഥാനമാക്കിയുള്ള നീർത്തടാധിഷ്ഠിത വികസനസമീപനം അനിവാര്യമാണ്.
  14. കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
  15. കഴിയുന്നത്ര പൊതുഗതാഗതസംവിധാനം ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. അതിനുതകുന്ന രീതിയിൽ അതിനെ സൗകര്യപ്രദവും കാര്യക്ഷമവും ഏകോപിതവും സാർവത്രികവുമാക്കണം. വ്യക്തിഗതവാഹനഉപയോഗം ഒരു നിശ്ചിതകാലയളവിനുള്ളിൽ പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കണം. ഒരു സമഗ്രഗതാഗതനയം ആവിഷ്‌ക്കരിക്കണം.
  16. ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്. എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം.
  17. കാർഷിക-വ്യാവസായികമേഖലകളുടെ വളർച്ചക്കൊപ്പം കേരളത്തിന്റെ ഭക്ഷ്യോൽപാദനം വർധിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. വിനോദസഞ്ചാരം, ജൈവസാങ്കേതികവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണം.

ഉടൻ ‍ ചെയ്യേണ്ട കാര്യങ്ങൾ

  1. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ പുനരധിവാസം സർക്കാർ അതേ സ്ഥലത്തോ അത് അനുവദനീയമല്ലെങ്കിൽ മറ്റിടങ്ങളിലോ നടപ്പാക്കണം.
  2. വാസയോഗ്യമായ പാർപ്പിടങ്ങൾ നശിപ്പിക്കരുത്. ദീർഘകാലമായി ആൾപ്പാർപ്പില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ ‍ സർക്കാർ വിലയ്‌ക്കെടുത്തോ, വാടകയ്‌ക്കോ വീടില്ലാത്തവർക്ക് നൽകുന്നതിനുള്ള തീരുമാനം എടുക്കണം.
  3. കല്ല്, മണൽ മുതലായവ ഉപയോഗിച്ചുള്ള മതിൽ നിർമ്മാണം തടയൽ ‍, മതിലിനുപകരം ജൈവവേലി എന്നിവ പരിഗണിക്കണം.
  4. നദീതീരസംരക്ഷണത്തിന് അനുയോജ്യമായ ജൈവരീതികൾ പരമാവധി പ്രോത്സാഹിപ്പിക്കണം.
  5. Flood Zone കൾ അടയാളപ്പെടുത്തിയ ഭൂപടങ്ങൾ തയ്യാറാക്കണം.
  6. തീരദേശ പരിപാലനനിയമം കർ ശനമായി നടപ്പിലാക്കണം. കേരളത്തിന്റെ റാംസർ സൈറ്റുകൾ സംരക്ഷിക്കുന്നതിനായി അവയുടെ അതിർത്തി നിർണ്ണയിച്ച് വിജ്ഞാപനം ചെയ്യണം. തീരസംരക്ഷണത്തിന് കൽക്കെട്ടുകൾ ക്ക് പകരം അനുയോജ്യമായ മറ്റു മാർഗങ്ങൾ അവലംബിക്കണം.
  7. പ്രളയാനന്തരം കായലുകളിലും തീരക്കടലിലും വലിയ തോതിൽ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ജലാശയങ്ങളുടെ ആഴം കുറയുന്നതിനും സുഗമമായ ഒഴുക്കിനെ തടയുന്നതിനും കാരണമാകും. ഇവയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക പദ്ധതികൾ ഉണ്ടാക്കണം.
  8. വേമ്പനാട്ട് കായലിന്റെയും കുട്ടനാടിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻ ഗണനയോടുകൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. കുട്ടനാടിന് പ്രത്യേകമായി Flood SheIter കളും Evacuation Protocol ഉം തയ്യാറാക്കണം. ഇതിനായി കുട്ടനാട് വാട്ടർ ബാലൻസ് സ്റ്റഡി, ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഡോക്ടർ പ്രഭാത് പട്‌നായിക് ചെയർമാനായിട്ടുള്ള കായൽക്കമ്മീഷൻ റിപ്പോർട്ട്, കൊച്ചി കാരീയിങ് കപ്പാസിറ്റി സ്റ്റഡി എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.
  9. കുട്ടനാട്ടിനും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്കും തീരദേശത്തിനും കക്കൂസ് നിർ‍‍മ്മാണത്തിനും അനുയോജ്യമായ ഭവന നിർമ്മാണത്തിനും പുതിയരീതികൾ വേണ്ടിവരും. ഇതിനാവശ്യമായ ഒരു ഏകോപിത ഗവേഷണപദ്ധതി ആരംഭിക്കണം.
  10. നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസ ർവോയറുകൾ ചെളിനീക്കി ജലസംഭരണ ശേഷി ഉയർത്തുന്നതിനുള്ള ഒരു സമയബന്ധിതപരിപാടി വേണം.
  11. കേരളത്തിലെ അണക്കെട്ടുകൾ പലതിനും 50 വർഷത്തിനുമേൽ പ്രായമായിരിക്കുന്നു. അതിനാൽ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ‍ ഈ പരിശോധന ആവർത്തിക്കണം.
  12. കാലാവസ്ഥാവ്യതിയാനം, അതിന്റെ ആഘാതങ്ങൾ ‍, ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങൾ ‍, എന്നിവ കേരള സമൂഹത്തിന്റെ പൊതു ബോധമായി ഉയർത്തണം. ഇതിനായി ബൃഹത്തായ ഒരു ബഹുജനബോധവൽക്കരണപരിപാടി നടപ്പിലാക്കണം. വിഭവ വിനിയോഗത്തിലെ മിതത്വം, മണ്ണ്-ജല സംരക്ഷണം, പരിസര ശുചിത്വം, രോഗപ്രതിരോധം തുടങ്ങിയവ ഇതിന്റെ ഭാഗമാകണം.
  13. കേരളത്തിൽ ഖര-ദ്രാവക-വാതക മാലിന്യസംസ്‌ക്കരണത്തിനും പരിപാലനത്തിനും വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർ‍ഗങ്ങൾ നിർണ്ണയിച്ച് സമയബന്ധിതമായി നടപ്പാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കപ്പെടണം.
  14. പ്രകൃതിദുരന്തസാദ്ധ്യതാ പ്രവചന സംവിധാനങ്ങളും ജനങ്ങളെ അറിയിക്കുന്നതിനുള്ള മാർഗങ്ങളും കുറ്റമറ്റതാകണം. ഇതിനുള്ള കേന്ദ്രങ്ങൾ ‍ കേരളത്തിൽ ഉണ്ടാവണം. അടിയന്തിരഘട്ട വാർത്താവിനിമയവും വിവരവിനിമയവും പഴുതുകളില്ലാതെ ഉറപ്പാക്കണം.
  15. പ്രാദേശിക ഭരണകൂടങ്ങളുടെ (LSG) ചുമതലയിൽ മൾ ട്ടിപർപ്പസ് ഡിസാസ്റ്റർ ഷെൽട്ടറുകൾ നിർമ്മിക്കണം.
  16. പരിശീലനം സിദ്ധിച്ച പ്രാദേശിക ദുരന്തസഹായസേനകൾ ഓരോ പഞ്ചായത്തിലും രൂപീ കരിക്കണം.
  17. പ്രളയത്തിൽ ‍ തകർ‍‍ന്നടിഞ്ഞ പമ്പയുടെയും ശബരിമല തീർത്ഥാടനസൗകര്യങ്ങളുടെയും പുനർനിർമ്മിതി ഒരു മാസ്റ്റർ ‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇന്നുള്ള അനിയന്ത്രിത തിരക്ക് ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ ശബരിമലയിലെ ദർശന കാലയളവിന്റെ ദൈർഘ്യം വർധിപ്പിക്കണം. ശബരിമലയോട് അടുത്തുള്ള ചെറുപട്ടണങ്ങളോടു ചേർന്ന് കൂടുതൽ ഇടത്താവളങ്ങൾ സ്ഥാപിച്ചുകൊണ്ട് സന്നിധാനത്തിലേക്കുള്ള യാത്ര നിയന്ത്രിക്കണം.
  18. ഓരോ ഭൂപ്രകൃതിക്കും അനുയോജ്യമായ സാങ്കേതിക നിബന്ധനകൾ കർക്കശമായി പാലിച്ചുകൊണ്ടു മാത്രമേ റോഡുകളുടെ നിർമ്മാണവും പുനർനിർമ്മാണവും നടത്താവൂ. എല്ലാ റോഡുകളുടെയും നിർ ‍മ്മാണത്തോടൊപ്പം ഡ്രെയിനേജും ഉണ്ടാകണം.
  19. ജീവനോപാധി പുനഃസ്ഥാപനത്തിന് പുതിയ കേരളത്തിൽ പ്രത്യേക പരിഗണന നൽകണം. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ വിവിധ സ്ഥലങ്ങളിൽ‍ എങ്ങനെ ഉൽപാദനം സാധ്യമാക്കാം എന്ന് പരിശോധിക്കണം.
  20. മത്സ്യത്തൊഴിലാളി, ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങൾ ‍ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കണം.
  21. കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർ‍ന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മിതിയിലൂടെ സാധ്യമാകണം.
  22. മാനവവികാസത്തിലും, പാരിസ്ഥിതിക സുസ്ഥിരതയിലും തുല്യതയിലും ജനാധിപത്യപ്രക്രിയയിലും പങ്കാളിത്തത്തിലും അടിയുറച്ച ഒരു വികസന മാതൃകയാവണം കേരളത്തിന്റെ പുനർ സൃഷ്ടിക്ക് ആധാരമാകേണ്ടത്. പുതിയ കേരളസൃഷ്ടിയുടെ കാതലായ രാഷ്ട്രീയ സമീപനം ഇതാകണം. ഈ പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.

കഴിഞ്ഞ 56 വർഷമായി കേരള ജനജീവിതത്തോടൊപ്പം ചേർന്നുനിന്നു പ്രവർത്തിക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയും പങ്കാളിത്തവും പുതിയ കേരള സൃഷ്ടിക്ക് നൽകുവാൻ തയ്യാറാണെന്ന് അങ്ങയെ അറിയിക്കുന്നു. അഭിവാദനങ്ങളോടെ,

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി
ടി.ഗംഗാധരന് ‍(പ്രസിഡണ്ട്)
ടി.കെ.മീരാഭായ്(ജനറൽ സെക്രട്ടറി)