അജ്ഞാതം


"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 25: വരി 25:
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ചികിത്സിക്കാൻ ആസ്പത്രികളും ഡോക്റ്റർമാരും ഔഷധങ്ങളും വളരെ പരിമിതമായിരുന്നു. വാഹനങ്ങൾ, ഇന്ധനങ്ങൾ , വളം, കാർഷിക ഉപകരണങ്ങൾ, തുണി എല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. സ്ക്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ മാത്രം. സാക്ഷരത 20% ൽ താഴെ. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ നീചജാതികളായി കരുതി പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ചികിത്സിക്കാൻ ആസ്പത്രികളും ഡോക്റ്റർമാരും ഔഷധങ്ങളും വളരെ പരിമിതമായിരുന്നു. വാഹനങ്ങൾ, ഇന്ധനങ്ങൾ , വളം, കാർഷിക ഉപകരണങ്ങൾ, തുണി എല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. സ്ക്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ മാത്രം. സാക്ഷരത 20% ൽ താഴെ. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ നീചജാതികളായി കരുതി പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.


ഇന്നാകട്ടെ, ഈ അവസ്ഥ കുറെയൊക്കെ മാറിയിരിക്കുന്നു .  ഭക്ഷ്യ വസ്തുക്കളും ഔഷധങ്ങളും  യന്ത്രോപകരണങ്ങളും മാത്രമല്ല മികച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും വരെ മറ്റു രാജ്യങ്ങളിലേക്ക് കൂടി നൽകാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്തും ആണവ വിദ്യയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഏറെ അഭിമാനകരമാണ്.
ഇന്നാകട്ടെ, ഈ അവസ്ഥ കുറെയൊക്കെ മാറിയിരിക്കുന്നു.  ഭക്ഷ്യ വസ്തുക്കളും ഔഷധങ്ങളും  യന്ത്രോപകരണങ്ങളും മാത്രമല്ല മികച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും വരെ മറ്റു രാജ്യങ്ങളിലേക്ക് കൂടി നൽകാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്തും ആണവ വിദ്യയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഏറെ അഭിമാനകരമാണ്.


ഇത്രയേ കഴിയുമായിരുന്നുള്ളോ എന്ന ചോദ്യം പ്രസക്തമാണ്. വിഭവ സമൃദ്ധിയും അധ്വാനശേഷിയും ഇത്രയേറെയുള്ള ഈ രാജ്യത്തിന് ഇതിലേറെ കഴിയുമായിരുന്നു എന്ന് തീർച്ച. ജനങ്ങളുടെ ജീവിതാവസ്ഥ സ്യൂചിപ്പിക്കുന്ന ക്ഷേമ സൂചികകളിൽ ഇന്ത്യയുടെ നില ഇന്നും ഒട്ടും ആശാവഹമല്ല.  മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 191 രാജ്യങ്ങളിൽ 132 ഉം ദാരിദ്ര്യ സൂചികയിൽ 109 ൽ 66 ഉം ലിംഗ അസമത്വ സൂചികയിൽ 146 ൽ 127 ഉം ജനാധിപത്യ സൂചികയിൽ 165 ൽ 108 ഉം ആണ് (പട്ടിക കാണുക )
ഇത്രയേ കഴിയുമായിരുന്നുള്ളോ എന്ന ചോദ്യം പ്രസക്തമാണ്. വിഭവ സമൃദ്ധിയും അധ്വാനശേഷിയും ഇത്രയേറെയുള്ള ഈ രാജ്യത്തിന് ഇതിലേറെ കഴിയുമായിരുന്നു എന്ന് തീർച്ച. ജനങ്ങളുടെ ജീവിതാവസ്ഥ സ്യൂചിപ്പിക്കുന്ന ക്ഷേമ സൂചികകളിൽ ഇന്ത്യയുടെ നില ഇന്നും ഒട്ടും ആശാവഹമല്ല.  മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 191 രാജ്യങ്ങളിൽ 132 ഉം ദാരിദ്ര്യ സൂചികയിൽ 109 ൽ 66 ഉം ലിംഗ അസമത്വ സൂചികയിൽ 146 ൽ 127 ഉം ജനാധിപത്യ സൂചികയിൽ 165 ൽ 108 ഉം ആണ് (പട്ടിക കാണുക )
വരി 31: വരി 31:
ഇന്ത്യയുടെ വികസന ആസൂത്രണത്തിൽ കാര്യമായ ചില പിശകുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. അതിൽ ഏറെ പ്രധാനം ഭൂപരിഷ്കരണം നടത്താൻ തയ്യാറായില്ല എന്നതാണ്. കൃഷി ഭൂമി ഉയർന്ന ജാതിയിൽ പെട്ട സമ്പന്ന കർഷകരുടെ കൈവശം തന്നെ തുടർന്നു. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരും ദലിതരും മറ്റു പഞ്ചമരും ഭൂരഹിതരായി അവശേഷിച്ചു.
ഇന്ത്യയുടെ വികസന ആസൂത്രണത്തിൽ കാര്യമായ ചില പിശകുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. അതിൽ ഏറെ പ്രധാനം ഭൂപരിഷ്കരണം നടത്താൻ തയ്യാറായില്ല എന്നതാണ്. കൃഷി ഭൂമി ഉയർന്ന ജാതിയിൽ പെട്ട സമ്പന്ന കർഷകരുടെ കൈവശം തന്നെ തുടർന്നു. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരും ദലിതരും മറ്റു പഞ്ചമരും ഭൂരഹിതരായി അവശേഷിച്ചു.


അതുപോലെ വിദ്യാഭ്യാസ രംഗത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര ഊന്നൽ ഉണ്ടായില്ല. ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയപ്പോൾ പാരമ്പര്യമായിത്തന്നെ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്ന മേൽജാതിക്കാർ അതും , അതു വഴി ലഭ്യമായ ഭരണ തല ഉദ്യോഗങ്ങളും പൂർണമായും കയ്യടക്കി. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയാതെ വന്നു. കേരളത്തിൽ മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായ ഒരു വികസന പാത സ്വീകരിക്കപ്പെട്ടത്. ഭൂപരിഷ്ക്കരണത്തിലൂടെ സ്വന്തമായി ഒരു തുണ്ടുഭൂമി നേടിയ കർഷകന്റെ അന്തസ്സും പ്രാഥമിക വിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ വഴി നേടിയ സാക്ഷരതയും കേരള സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചു. മുഴുവൻ ഇന്ത്യയ്ക്കും ഇതു നേടാൻ കഴിയുമായിരുന്നു. പക്ഷേ അത് നടന്നില്ല.
അതുപോലെ വിദ്യാഭ്യാസ രംഗത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര ഊന്നൽ ഉണ്ടായില്ല. ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയപ്പോൾ പാരമ്പര്യമായിത്തന്നെ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്ന മേൽജാതിക്കാർ അതും, അതുവഴി ലഭ്യമായ ഭരണ തല ഉദ്യോഗങ്ങളും പൂർണമായും കയ്യടക്കി. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയാതെ വന്നു. കേരളത്തിൽ മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായ ഒരു വികസന പാത സ്വീകരിക്കപ്പെട്ടത്. ഭൂപരിഷ്ക്കരണത്തിലൂടെ സ്വന്തമായി ഒരു തുണ്ടുഭൂമി നേടിയ കർഷകന്റെ അന്തസ്സും പ്രാഥമിക വിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ വഴി നേടിയ സാക്ഷരതയും കേരള സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചു. മുഴുവൻ ഇന്ത്യയ്ക്കും ഇതു നേടാൻ കഴിയുമായിരുന്നു. പക്ഷേ അത് നടന്നില്ല.


സ്വാതന്ത്രൃത്തിനു ശേഷം ഇന്ത്യ സ്വീകരിച്ച വികസന പാത അപ്പടി തെറ്റായിരുന്നു എന്ന് ഇതിനർഥമില്ല. ശാസ്ത്രത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും ആശ്രയിച്ച് ഒരു പുതിയ  ഇന്ത്യ കെട്ടിപ്പടുക്കാനും ജനങ്ങളിൽ ശാസ്ത്ര ബോധം വളർത്താനും ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തന്നെ അതിനു മുൻകയ്യെടുത്തു. മെഹലനോബിസ് , എം എൻ സാഹ എന്നീ ശാസ്ത്രജ്ഞരുടെ മുൻകയ്യോടെ ആസൂത്രണ കമ്മീഷന് രൂപം നൽകുമ്പോൾ ലക്ഷ്യമിട്ടത് അതാണ്. മനുഷ്യ തുല്യതയും നീതിയും ഏതു മതവിശ്വാസവും പിന്തുടരാനുള്ള അവകാശവും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്ന മികച്ച ഒരു ഭരണഘടന സ്ഥാപിച്ചെടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ജനാധിപത്യം ദേശീയ തലം മുതൽ ഗ്രാമതലം വരെ ജനങ്ങൾക്ക്  സ്വീകാര്യമാക്കുന്നതിൽ വിജയിച്ചു എന്നു മാത്രമല്ല അതിൽ മുൻപ് അധമ ജാതികളായി  അവഗണനയ്ക്ക് വിധേയരായവർക്ക് സംവരണം ഉറപ്പാക്കാനും കഴിഞ്ഞു.  
സ്വാതന്ത്രൃത്തിനു ശേഷം ഇന്ത്യ സ്വീകരിച്ച വികസന പാത അപ്പടി തെറ്റായിരുന്നു എന്ന് ഇതിനർഥമില്ല. ശാസ്ത്രത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും ആശ്രയിച്ച് ഒരു പുതിയ  ഇന്ത്യ കെട്ടിപ്പടുക്കാനും ജനങ്ങളിൽ ശാസ്ത്രബോധം വളർത്താനും ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തന്നെ അതിനു മുൻകയ്യെടുത്തു. മെഹലനോബിസ്, എം എൻ സാഹ എന്നീ ശാസ്ത്രജ്ഞരുടെ മുൻകയ്യോടെ ആസൂത്രണ കമ്മീഷന് രൂപം നൽകുമ്പോൾ ലക്ഷ്യമിട്ടത് അതാണ്. മനുഷ്യ തുല്യതയും നീതിയും ഏതു മതവിശ്വാസവും പിന്തുടരാനുള്ള അവകാശവും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്ന മികച്ച ഒരു ഭരണഘടന സ്ഥാപിച്ചെടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ജനാധിപത്യം ദേശീയ തലം മുതൽ ഗ്രാമതലം വരെ ജനങ്ങൾക്ക്  സ്വീകാര്യമാക്കുന്നതിൽ വിജയിച്ചു എന്നു മാത്രമല്ല അതിൽ മുൻപ് അധമ ജാതികളായി  അവഗണനയ്ക്ക് വിധേയരായവർക്ക് സംവരണം ഉറപ്പാക്കാനും കഴിഞ്ഞു.  
എന്നാൽ ഇന്ന് ഈ രംഗങ്ങളിലൊക്കെ വെല്ലുവിളികൾ ഉയരുകയാണ്. ഭാരതീയ ശാസ്ത്രങ്ങളെ അവഗണിച്ച് പാശ്ചാത്യ ശാസ്ത്രങ്ങളെ ആശ്രയിച്ചതു കൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടത്ര വികസിക്കാൻ കഴിയാതെ പോയതെന്നും മനുസ്മൃതിയും മറ്റും മുന്നോട്ടു വെച്ചിട്ടുളള സനാതന ധർമത്തിലൂന്നിയ  ഭരണ വ്യവസ്ഥയ്ക്കു പകരം പാശ്ചാത്യ ഭരണഘടനകളെ പിൻപറ്റി  ഭരണഘടന നിർമിച്ചത് ശരിയായില്ല എന്നും പൗരത്വം, ജനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ഇന്ത്യയിൽ ഹിന്ദുക്കളല്ലാത്തവർക്ക് ബാധകമാക്കേണ്ടതില്ലെന്നും വാദിക്കുന്ന വർഗീയശക്തികൾ പല പേരുകളിൽ ഉയർന്നുവന്നിരിക്കുന്നു. മത - ജാതി വൈരങ്ങളും വർഗീയതയും അനുദിനം വളർന്നു വരുന്നു. ഇത്തരം ചിന്തകൾക്കൊന്നും കീഴ്പ്പെടില്ല എന്നു കരുതിയിരുന്ന കേരളീയ മനസ്സു പോലും ചഞ്ചലമാകുന്ന അവസ്ഥ സമീപകാലത്തായി കണ്ടു തുടങ്ങിയിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമശാസ്ത്ര ജാഥകൾ സംഘടിപ്പിക്കാൻ പരിഷത്ത് തയ്യാറാകുന്നത്.
എന്നാൽ ഇന്ന് ഈ രംഗങ്ങളിലൊക്കെ വെല്ലുവിളികൾ ഉയരുകയാണ്. ഭാരതീയ ശാസ്ത്രങ്ങളെ അവഗണിച്ച് പാശ്ചാത്യ ശാസ്ത്രങ്ങളെ ആശ്രയിച്ചതു കൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടത്ര വികസിക്കാൻ കഴിയാതെ പോയതെന്നും മനുസ്മൃതിയും മറ്റും മുന്നോട്ടു വച്ചിട്ടുളള സനാതന ധർമത്തിലൂന്നിയ  ഭരണ വ്യവസ്ഥയ്ക്കു പകരം പാശ്ചാത്യ ഭരണഘടനകളെ പിൻപറ്റി  ഭരണഘടന നിർമിച്ചത് ശരിയായില്ല എന്നും പൗരത്വം, ജനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ഇന്ത്യയിൽ ഹിന്ദുക്കളല്ലാത്തവർക്ക് ബാധകമാക്കേണ്ടതില്ലെന്നും വാദിക്കുന്ന വർഗീയശക്തികൾ പല പേരുകളിൽ ഉയർന്നുവന്നിരിക്കുന്നു. മത - ജാതി വൈരങ്ങളും വർഗീയതയും അനുദിനം വളർന്നു വരുന്നു. ഇത്തരം ചിന്തകൾക്കൊന്നും കീഴ്പ്പെടില്ല എന്നു കരുതിയിരുന്ന കേരളീയ മനസ്സുപോലും ചഞ്ചലമാകുന്ന അവസ്ഥ സമീപകാലത്തായി കണ്ടുതുടങ്ങിയിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമശാസ്ത്ര ജാഥകൾ സംഘടിപ്പിക്കാൻ പരിഷത്ത് തയ്യാറാകുന്നത്.


== ശാസ്ത്രം പ്രാചീന ഇന്ത്യയിൽ ==
== ശാസ്ത്രം പ്രാചീന ഇന്ത്യയിൽ ==
ആധുനിക മനുഷ്യൻ ഭൂമുഖത്ത് ആവിർഭവിച്ചത് ഏകദേശം  മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണെന്നും ഇന്ത്യ എന്ന് നാമിന്നു  വിളിക്കുന്ന ഭൂഭാഗത്തേക്കുള്ള ആദ്യ കുടിയേറ്റം നടന്നത് ഏതാണ്ട് 65000 വർഷങ്ങൾക്കു മുമ്പാണെന്നും ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും വ്യക്തമാക്കുന്നു. നമ്മുടെ ആദിവാസി വിഭാഗങ്ങളിൽ പലതും അതിന്റെ പിന്തുടർച്ചക്കാരാണ് എന്നും കരുതപ്പെടുന്നു.
ആധുനിക മനുഷ്യൻ ഭൂമുഖത്ത് ആവിർഭവിച്ചത് ഏകദേശം  മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണെന്നും ഇന്ത്യ എന്ന് നാമിന്നു  വിളിക്കുന്ന ഭൂഭാഗത്തേക്കുള്ള ആദ്യ കുടിയേറ്റം നടന്നത് ഏതാണ്ട് 65000 വർഷങ്ങൾക്കു മുമ്പാണെന്നും ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും വ്യക്തമാക്കുന്നു. നമ്മുടെ ആദിവാസി വിഭാഗങ്ങളിൽ പലതും അതിന്റെ പിന്തുടർച്ചക്കാരാണ് എന്നും കരുതപ്പെടുന്നു.


BCE 7000 നു ശേഷം ഇറാനിൽ നിന്നോ സമീപ പ്രദേശങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് കുടിയേറിയ സാഗ്രോ വംശജരായ കർഷകർ കൂടുതൽ മികച്ച സംസ്കാരത്തിന്നുടമകളായിരുന്നു. അവരാണ് പിന്നീട് സിന്ധു നദീതട സംസ്ക്കാരത്തിന്റ സ്ഥാപകരായിത്തീർന്നത്. ലോകത്ത് നിലനിന്ന നാഗരികതകളിൽ , മെസപൊട്ടേമിയൻ, ഈജീപ്ഷ്യൻ, പേർഷ്യൻ , ചൈനീസ് നാഗരികതകൾക്കൊപ്പം മികച്ചതായിരുന്നു സിന്ധു നദീതട നാഗരികതയും. അതൊരു കാർഷിക സംസ്കാരമായിരുന്നു. ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ടു നിർമിച്ച വീടുകളും ഇഷ്ടിക പാകിയ വീഥികളും അഴുക്കുചാലുകളും വിശാലമായ കുളിക്കടവുകളും ധാന്യപുരകളും എല്ലാം ചേർന്ന മോഹഞ്ചോ ദരോ , ഹാരപ്പ , കാളി ബംഗൻ, ലോതാൽ തുടങ്ങിയ അനേകം ജനപദങ്ങളുടെ അവശിഷ്ടങ്ങൾ അതിന്റെ അടയാളമാണ്. 50 ലക്ഷത്തോളം മനുഷ്യർ അവിടങ്ങളിൽ അധിവസിച്ചിരുന്നു എന്നാണ് കണക്ക്. ചെമ്പ്, ഈയം, വെള്ളി ഇവ അയിരുകളിൽ നിന്ന് ശുദ്ധീകരിച്ചെടുക്കാനും പിച്ചള, ഓട് തുടങ്ങിയ കൂട്ടുലോഹങ്ങൾ നിർമ്മിക്കാനും ആയുധങ്ങളും ആഭരണങ്ങളും നിർമിക്കാനും അവർക്കറിയാമായിരുന്നു. ഉത്ഖനനത്തിൽ കിട്ടിയ കരിഞ്ഞ ധാന്യങ്ങളുടെ C  14 കാലനിർണയം കാണിക്കുന്നത് ഏതാണ്ട് BCE 4000 നടുത്ത് ഈ നഗരങ്ങൾ സ്ഥാപിക്കപ്പട്ടു കാണും എന്നാണ്.  അവരുടെ ലിപി /മുദ്രകൾ ഇതുവരെ പൂർണമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏതാണ്ട് രണ്ട് - രണ്ടര സഹസ്രാബ്ദം നിലനിന്ന ആ സംസ്കൃതിക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും കൃത്യമായറിയില്ല.
BCE 7000 നു ശേഷം ഇറാനിൽ നിന്നോ സമീപ പ്രദേശങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് കുടിയേറിയ സാഗ്രോ വംശജരായ കർഷകർ കൂടുതൽ മികച്ച സംസ്കാരത്തിന്നുടമകളായിരുന്നു. അവരാണ് പിന്നീട് സിന്ധു നദീതട സംസ്ക്കാരത്തിന്റ സ്ഥാപകരായിത്തീർന്നത്. ലോകത്ത് നിലനിന്ന നാഗരികതകളിൽ, മെസപൊട്ടേമിയൻ, ഈജീപ്ഷ്യൻ, പേർഷ്യൻ, ചൈനീസ് നാഗരികതകൾക്കൊപ്പം മികച്ചതായിരുന്നു സിന്ധു നദീതട നാഗരികതയും. അതൊരു കാർഷിക സംസ്കാരമായിരുന്നു. ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ടു നിർമിച്ച വീടുകളും ഇഷ്ടിക പാകിയ വീഥികളും അഴുക്കുചാലുകളും വിശാലമായ കുളിക്കടവുകളും ധാന്യപ്പുരകളും എല്ലാം ചേർന്ന മോഹഞ്ചോ ദരോ, ഹാരപ്പ, കാളി ബംഗൻ, ലോതാൽ തുടങ്ങിയ അനേകം ജനപദങ്ങളുടെ അവശിഷ്ടങ്ങൾ അതിന്റെ അടയാളമാണ്. 50 ലക്ഷത്തോളം മനുഷ്യർ അവിടങ്ങളിൽ അധിവസിച്ചിരുന്നു എന്നാണ് കണക്ക്. ചെമ്പ്, ഈയം, വെള്ളി ഇവ അയിരുകളിൽ നിന്ന് ശുദ്ധീകരിച്ചെടുക്കാനും പിച്ചള, ഓട് തുടങ്ങിയ കൂട്ടുലോഹങ്ങൾ നിർമ്മിക്കാനും ആയുധങ്ങളും ആഭരണങ്ങളും നിർമിക്കാനും അവർക്കറിയാമായിരുന്നു. ഉത്ഖനനത്തിൽ കിട്ടിയ കരിഞ്ഞ ധാന്യങ്ങളുടെ C  14 കാലനിർണയം കാണിക്കുന്നത് ഏതാണ്ട് BCE 4000 നടുത്ത് ഈ നഗരങ്ങൾ സ്ഥാപിക്കപ്പട്ടു കാണും എന്നാണ്.  അവരുടെ ലിപി /മുദ്രകൾ ഇതുവരെ പൂർണമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏതാണ്ട് രണ്ട് - രണ്ടര സഹസ്രാബ്ദം നിലനിന്ന ആ സംസ്കൃതിക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും കൃത്യമായറിയില്ല.


ഏതാണ്ട് BCE 1600 കൾക്കടുത്താണ് (ഹാരപ്പൻ നാഗരികതയുടെ തകർച്ചയുടെ കാലത്ത് )ആര്യന്മാർ എന്നു സ്വയം വിശേഷിപ്പിച്ച വൈദിക ജനത ഇന്ത്യയിലെത്തുന്നത്. അവരാണ് വേദങ്ങൾ രചിച്ചത്. ഋഗ്വേദ സംഹിതകളിൽ തന്നെ അതിന്റെ രചനാ കാലത്തിന്റെ സൂചനയുണ്ട്. അന്നത്തെ വിഷുവസ്ഥാനം (സമരാത്രദിനം ) കാർത്തികയിലായിരുന്നു . ഇന്ന് ഉത്രട്ടാതിയിലാണ്.  50 ഡിഗ്രിയോളം സ്ഥാനമാറ്റം  വന്നിട്ടുണ്ട്. 72 വർഷം കൊണ്ട് നക്ഷത്ര സ്ഥാനം 1 ഡിഗ്രി മാറും (പശ്ചാദ്ഗമനം എന്ന പ്രതിഭാസം)എന്നതിൽ നിന്ന് ഋഗ്വേദ രചനാകാലം 3600 വർഷം മുമ്പ് (BCE 1600)എന്നു കണക്കാക്കുന്നു. രചനാകാലത്ത് വൈദിക ജനത ആടുമാടുകളെ മേച്ചു കൊണ്ട് അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ മേഖലകളിലൂടെ മേച്ചിൽ സ്ഥലങ്ങൾ തേടി സഞ്ചരിക്കുകയായിരുന്നു എന്ന് അതിൽ പറയുന്ന നദികളുടെയും സ്ഥലങ്ങളുടെയും പേരുകൾ സൂചിപ്പിക്കുന്നു : സിന്ധു, ഷുതു ദ്രി ( സത്ലജ് ), വിപാസ (ബിയാസ്), കുഭാ (കാബൂൾ), സുവാസ്തു (സ്വാത് മേഖല ) മുതലായവ ഉദാഹരണങ്ങൾ . ഗംഗ,യമുന എന്നിവ സൂചിപ്പിക്കുന്നു പോലുമില്ല. അതായത്, ഋഗ്വേദകാലത്ത് ആര്യന്മാർ ഇന്നത്തെ ഇന്ത്യയിൽ എത്തിയിട്ടേ ഇല്ല.
ഏതാണ്ട് BCE 1600 കൾക്കടുത്താണ് (ഹാരപ്പൻ നാഗരികതയുടെ തകർച്ചയുടെ കാലത്ത് )ആര്യന്മാർ എന്നു സ്വയം വിശേഷിപ്പിച്ച വൈദിക ജനത ഇന്ത്യയിലെത്തുന്നത്. അവരാണ് വേദങ്ങൾ രചിച്ചത്. ഋഗ്വേദ സംഹിതകളിൽ തന്നെ അതിന്റെ രചനാ കാലത്തിന്റെ സൂചനയുണ്ട്. അന്നത്തെ വിഷുവസ്ഥാനം (സമരാത്രദിനം ) കാർത്തികയിലായിരുന്നു . ഇന്ന് ഉത്രട്ടാതിയിലാണ്.  50 ഡിഗ്രിയോളം സ്ഥാനമാറ്റം  വന്നിട്ടുണ്ട്. 72 വർഷം കൊണ്ട് നക്ഷത്ര സ്ഥാനം 1 ഡിഗ്രി മാറും (പശ്ചാദ്ഗമനം എന്ന പ്രതിഭാസം)എന്നതിൽ നിന്ന് ഋഗ്വേദ രചനാകാലം 3600 വർഷം മുമ്പ് (BCE 1600)എന്നു കണക്കാക്കുന്നു. രചനാകാലത്ത് വൈദിക ജനത ആടുമാടുകളെ മേച്ചു കൊണ്ട് അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ മേഖലകളിലൂടെ മേച്ചിൽ സ്ഥലങ്ങൾ തേടി സഞ്ചരിക്കുകയായിരുന്നു എന്ന് അതിൽ പറയുന്ന നദികളുടെയും സ്ഥലങ്ങളുടെയും പേരുകൾ സൂചിപ്പിക്കുന്നു : സിന്ധു, ഷുതു ദ്രി ( സത്ലജ് ), വിപാസ (ബിയാസ്), കുഭാ (കാബൂൾ), സുവാസ്തു (സ്വാത് മേഖല ) മുതലായവ ഉദാഹരണങ്ങൾ . ഗംഗ,യമുന എന്നിവ സൂചിപ്പിക്കുന്നു പോലുമില്ല. അതായത്, ഋഗ്വേദകാലത്ത് ആര്യന്മാർ ഇന്നത്തെ ഇന്ത്യയിൽ എത്തിയിട്ടേ ഇല്ല.
വരി 49: വരി 49:
ഗണിതത്തിലും വലിയ വികാസമുണ്ടായി. യാഗശാല നിർമിതിക്കുവേണ്ട ഇഷ്ടികകളുടെ എണ്ണവും രൂപവും വലുപ്പവും കണക്കാക്കാൻ ജ്യാമിതിയും ആൾജിബ്രയും അവർക്ക് ആവശ്യമായി വന്നു. അക്കാലത്തെ ഗണിതത്തിന്റെ വളർച്ച ശുൽബസൂത്രങ്ങളിൽ കാണാം.
ഗണിതത്തിലും വലിയ വികാസമുണ്ടായി. യാഗശാല നിർമിതിക്കുവേണ്ട ഇഷ്ടികകളുടെ എണ്ണവും രൂപവും വലുപ്പവും കണക്കാക്കാൻ ജ്യാമിതിയും ആൾജിബ്രയും അവർക്ക് ആവശ്യമായി വന്നു. അക്കാലത്തെ ഗണിതത്തിന്റെ വളർച്ച ശുൽബസൂത്രങ്ങളിൽ കാണാം.


അക്കാലത്ത് വലിയ വികാസം നേടിയ ഒരു ശാസ്ത്ര ശാഖയായിരൂന്നു ആയുർവേദം. നല്ല ചൂടും ഈർപ്പവുമുള്ള ഇന്ത്യൻ കാലാവസ്ഥയിൽ രോഗങ്ങൾ വളരെ കൂടുതലായിരുന്നു. അതിനെ പ്രതിരോധിക്കാൻ നടന്ന ശ്രമത്തിന്റെ ഭാഗമായി പ്രാചീന ലോകത്തെ ഏറ്റവും മികച്ച ചികിത്സാ പദ്ധതിയായി ആയുർവേദം വികസിച്ചു. ഈ വളർച്ച ഏറെക്കാലം (ചരകന്റെയും ശുശ്രുതന്റെയും കാലം വരെ ) തുടരുകയും ചെയ്തു.  ലോഹ വിദ്യയിലും ( ഇരുമ്പിന്റെ ഉപയോഗം) അവർ മികവു പുലർത്തി. ഹാരപ്പൻ സംസ്ക്കാരത്തിൽ നിന്ന് ഗണിതവും ശാസ്ത്രവും ലോഹ വിദ്യയും ഉൾപ്പെടെ പലതും അവർ സ്വീകരിച്ചതായും കണക്കാക്കുന്നു. ശിവനും ദേവീ സങ്കല്പവും വരെ അങ്ങനെ സ്വീകരിച്ചതാണെന്നു കരുതുന്നു.
അക്കാലത്ത് വലിയ വികാസം നേടിയ ഒരു ശാസ്ത്ര ശാഖയായിരുന്നു ആയുർവേദം. നല്ല ചൂടും ഈർപ്പവുമുള്ള ഇന്ത്യൻ കാലാവസ്ഥയിൽ രോഗങ്ങൾ വളരെ കൂടുതലായിരുന്നു. അതിനെ പ്രതിരോധിക്കാൻ നടന്ന ശ്രമത്തിന്റെ ഭാഗമായി പ്രാചീന ലോകത്തെ ഏറ്റവും മികച്ച ചികിത്സാ പദ്ധതിയായി ആയുർവേദം വികസിച്ചു. ഈ വളർച്ച ഏറെക്കാലം (ചരകന്റെയും ശുശ്രുതന്റെയും കാലം വരെ) തുടരുകയും ചെയ്തു.  ലോഹ വിദ്യയിലും (ഇരുമ്പിന്റെ ഉപയോഗം) അവർ മികവു പുലർത്തി. ഹാരപ്പൻ സംസ്ക്കാരത്തിൽ നിന്ന് ഗണിതവും ശാസ്ത്രവും ലോഹവിദ്യയും ഉൾപ്പെടെ പലതും അവർ സ്വീകരിച്ചതായും കണക്കാക്കുന്നു. ശിവനും ദേവീ സങ്കല്പവും വരെ അങ്ങനെ സ്വീകരിച്ചതാണെന്നു കരുതുന്നു.


എന്നാൽ, ഈ സ്വതന്ത്ര ചിന്തയും സംവാദാത്മകതയും ഏറെക്കാലം നിലനിന്നില്ല. BCE 1000 നടുത്ത് വൈദികജനത ഗംഗാ യമുനാതടങ്ങളിൽ എത്തി സ്ഥിരവാസമുറപ്പിക്കുകയും മൃഗപരിപാലനത്തോടൊപ്പം കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. അവർ നഗരങ്ങൾ പടുത്തുയർത്തുകയും രാജ്യവും രാജാവും നിലവിൽ വരികയും ചെയ്തു. അതോടൊപ്പം വലിയ ഒരു വിപത്തും സംഭവിച്ചു. വർണാശ്രമ വ്യവസ്ഥയുടെ ആരംഭമായിരുന്നു അത്. യാഗങ്ങളും പൂജാദി കർമങ്ങളും നിർവഹിക്കുന്ന ബ്രാഹ്മണരും ഭരണവും യുദ്ധവും ജീവിതധർമമായി വിധിക്കപ്പെട്ട ക്ഷത്രീയരും വ്യാപാരവും വ്യവസായവും ജീവിതവൃത്തിയാക്കിയ വൈശ്യരും സമൂഹത്തിൽ ഉന്നത വർണികളായി മാറി. ഇവർ കഷ്ടിച്ച് 15% മേ വരൂ. ബാക്കി 85% വരുന്ന ,തൊഴിൽ ചെയ്യുന്ന മുഴുവൻ മനുഷ്യരും ശൂദ്രരോ പഞ്ചമരോ ആയി തരം താഴ്ത്തപെട്ടു. കൃഷിപ്പണി ചെയ്യുന്നവരും ലോഹപ്പണിക്കാരും ആശാരിയും വൈദ്യനും തുണിനെയ്യുന്നവരും എല്ലാം ശൂദ്രർ എന്ന നാലാം വർണത്തിലായി. അവർക്ക് വിജ്ഞാനത്തിന്റെ ഭാഷയായ സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നില്ല. കുലത്തൊഴിലിനപ്പുറം എന്തെങ്കിലും ചെയ്യാനും അവകാശമില്ല.  
എന്നാൽ, ഈ സ്വതന്ത്ര ചിന്തയും സംവാദാത്മകതയും ഏറെക്കാലം നിലനിന്നില്ല. BCE 1000 നടുത്ത് വൈദികജനത ഗംഗാ യമുനാതടങ്ങളിൽ എത്തി സ്ഥിരവാസമുറപ്പിക്കുകയും മൃഗപരിപാലനത്തോടൊപ്പം കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. അവർ നഗരങ്ങൾ പടുത്തുയർത്തുകയും രാജ്യവും രാജാവും നിലവിൽ വരികയും ചെയ്തു. അതോടൊപ്പം വലിയ ഒരു വിപത്തും സംഭവിച്ചു. വർണാശ്രമ വ്യവസ്ഥയുടെ ആരംഭമായിരുന്നു അത്. യാഗങ്ങളും പൂജാദി കർമങ്ങളും നിർവഹിക്കുന്ന ബ്രാഹ്മണരും ഭരണവും യുദ്ധവും ജീവിതധർമമായി വിധിക്കപ്പെട്ട ക്ഷത്രീയരും വ്യാപാരവും വ്യവസായവും ജീവിതവൃത്തിയാക്കിയ വൈശ്യരും സമൂഹത്തിൽ ഉന്നത വർണികളായി മാറി. ഇവർ കഷ്ടിച്ച് 15% മേ വരൂ. ബാക്കി 85% വരുന്ന,തൊഴിൽ ചെയ്യുന്ന മുഴുവൻ മനുഷ്യരും ശൂദ്രരോ പഞ്ചമരോ ആയി തരം താഴ്ത്തപെട്ടു. കൃഷിപ്പണി ചെയ്യുന്നവരും ലോഹപ്പണിക്കാരും ആശാരിയും വൈദ്യനും തുണിനെയ്യുന്നവരും എല്ലാം ശൂദ്രർ എന്ന നാലാം വർണത്തിലായി. അവർക്ക് വിജ്ഞാനത്തിന്റെ ഭാഷയായ സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നില്ല. കുലത്തൊഴിലിനപ്പുറം എന്തെങ്കിലും ചെയ്യാനും അവകാശമില്ല.  
ചാതുർവർണ്യത്തെ ന്യായീകരിക്കാനുള്ള മിത്തുകൾക്കും ബ്രാഹ്മണ പണ്ഡിതർ ജന്മം നൽകി. മനു സ്മൃതി പറയുന്നത് ഇങ്ങനെയാണ് : ബ്രഹ്മാവിന്റെ തലയിൽ നിന്ന് ബ്രാഹ്മണരും ബാഹുക്കളിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാൽപാദങ്ങളിൽ നിന്ന് ശൂദ്രരും ജന്മം കൊണ്ടു . പാദജന്യരായ ശൂദ്രരുടെ ജന്മോദ്ദേശ്യം തന്നെ മറ്റു മൂന്നു വർണികളെയും സേവിക്കുക എന്നതാണ്. ഇങ്ങനെ ഓരോ വിഭാഗവും സ്വധർമങ്ങൾ അനുഷ്ടിച്ച് ജീവിക്കുന്ന ജീവിതക്രമമാണ് സനാതന ധർമവ്യവസ്ഥ എന്നറിയപ്പെട്ടത്. ശൂദ്രർ സ്വത്തോ ധനമോ സമ്പാദിക്കാൻ ശ്രമിക്കുന്നതു തന്നെ കടുത്ത ശിക്ഷ അർഹിക്കുന്ന അധർമമാണ്.  ശൂദ്രരിലും നീചരായ മറ്റു വിഭാഗങ്ങളെ (ദലിതരെയും വനവാസികളെയും മറ്റും ) മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല.
ചാതുർവർണ്യത്തെ ന്യായീകരിക്കാനുള്ള മിത്തുകൾക്കും ബ്രാഹ്മണ പണ്ഡിതർ ജന്മം നൽകി. മനു സ്മൃതി പറയുന്നത് ഇങ്ങനെയാണ് : ബ്രഹ്മാവിന്റെ തലയിൽ നിന്ന് ബ്രാഹ്മണരും ബാഹുക്കളിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാൽപാദങ്ങളിൽ നിന്ന് ശൂദ്രരും ജന്മം കൊണ്ടു. പാദജന്യരായ ശൂദ്രരുടെ ജന്മോദ്ദേശ്യം തന്നെ മറ്റു മൂന്നു വർണികളെയും സേവിക്കുക എന്നതാണ്. ഇങ്ങനെ ഓരോ വിഭാഗവും സ്വധർമങ്ങൾ അനുഷ്ടിച്ച് ജീവിക്കുന്ന ജീവിതക്രമമാണ് സനാതന ധർമവ്യവസ്ഥ എന്നറിയപ്പെട്ടത്. ശൂദ്രർ സ്വത്തോ ധനമോ സമ്പാദിക്കാൻ ശ്രമിക്കുന്നതു തന്നെ കടുത്ത ശിക്ഷ അർഹിക്കുന്ന അധർമമാണ്.  ശൂദ്രരിലും നീചരായ മറ്റു വിഭാഗങ്ങളെ (ദലിതരെയും വനവാസികളെയും മറ്റും) മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല.
ഇതിനൊക്കെ താത്ത്വിക ന്യായം ഒരുക്കാനാണ് വിധി അഥവാ മുജ്ജന്മകർമഫലം എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യർക്ക് ഒന്നിലേറെ ജന്മങ്ങളുണ്ട്.  ഒരു ജന്മത്തിൽ ഒരാൾ ചെയ്യുന്ന പ്രവൃത്തികളാണ് അയാൾ അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്ന് തീരുമാനിക്കുന്നത്. ദുഷ്കർമങ്ങൾ ചെയ്യുന്നവരാണ് ശൂദ്രരോ മറ്റു നീച ജന്മങ്ങളോ ആയിത്തീരുന്നത്. വീണ്ടും ധർമങ്ങളനുഷ്ഠിക്കുന്നതിൽ വീഴ്ച വന്നാൽ കൂടുതൽ മോശമായ ജന്മങ്ങൾക്കു കാരണമാകും. അങ്ങനെ ചൂഷണവും അടിമത്തവും സ്വന്തം കർമഫലമാണെന്ന് ഭൂരിപക്ഷം മനുഷ്യരെക്കൊണ്ട് അംഗീക്കരിപ്പിക്കാൻ കഴിഞ്ഞ ധൈഷണിക അധീശത്വത്തിന്റെ ( hegemony) വിജയമാണ് നാമിവിടെ കാണുന്നത്.
ഇതിനൊക്കെ താത്ത്വിക ന്യായം ഒരുക്കാനാണ് വിധി അഥവാ മുജ്ജന്മകർമഫലം എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യർക്ക് ഒന്നിലേറെ ജന്മങ്ങളുണ്ട്.  ഒരു ജന്മത്തിൽ ഒരാൾ ചെയ്യുന്ന പ്രവൃത്തികളാണ് അയാൾ അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്ന് തീരുമാനിക്കുന്നത്. ദുഷ്കർമങ്ങൾ ചെയ്യുന്നവരാണ് ശൂദ്രരോ മറ്റു നീച ജന്മങ്ങളോ ആയിത്തീരുന്നത്. വീണ്ടും ധർമങ്ങളനുഷ്ഠിക്കുന്നതിൽ വീഴ്ച വന്നാൽ കൂടുതൽ മോശമായ ജന്മങ്ങൾക്കു കാരണമാകും. അങ്ങനെ ചൂഷണവും അടിമത്തവും സ്വന്തം കർമഫലമാണെന്ന് ഭൂരിപക്ഷം മനുഷ്യരെക്കൊണ്ട് അംഗീക്കരിപ്പിക്കാൻ കഴിഞ്ഞ ധൈഷണിക അധീശത്വത്തിന്റെ (hegemony) വിജയമാണ് നാമിവിടെ കാണുന്നത്.


ഇത് അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രത്തിന്റെ (സയൻസ് എന്ന അർഥത്തിൽ) തകർച്ചക്കും സമൂഹത്തിന്റെ നിശ്ചലതയക്കും വഴിയൊരുക്കി. അധ്വാനിക്കുന്ന മനുഷ്യർ അധ്വാനഭാരം കുറയ്ക്കാനും ഉല്പന്നങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോഴാണല്ലോ ശാസ്ത്രവും സാങ്കേതിക വിദ്യകളും ജനിക്കുന്നത്. അതിന് വിദ്യാഭ്യാസവും അറിവുകളുടെ കൈമാറ്റവും ആവശ്യമാണ്. ശൂദ്രന് വിദ്യ നിഷേധിക്കപ്പെട്ടതോടെയാണ് ശാസ്ത്ര വികാസം നിലച്ചത്. അക്കാലത്ത് നിലവിലിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവും അതിന് അനുഗുണമായിരുന്നു. ശൂദ്രർക്കോ മറ്റ് അധകൃതർക്കോ അവിടെ പ്രവേശനമുണ്ടായിരുന്നില്ല.
ഇത് അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രത്തിന്റെ (സയൻസ് എന്ന അർഥത്തിൽ) തകർച്ചക്കും സമൂഹത്തിന്റെ നിശ്ചലതയക്കും വഴിയൊരുക്കി. അധ്വാനിക്കുന്ന മനുഷ്യർ അധ്വാനഭാരം കുറയ്ക്കാനും ഉല്പന്നങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോഴാണല്ലോ ശാസ്ത്രവും സാങ്കേതിക വിദ്യകളും ജനിക്കുന്നത്. അതിന് വിദ്യാഭ്യാസവും അറിവുകളുടെ കൈമാറ്റവും ആവശ്യമാണ്. ശൂദ്രന് വിദ്യ നിഷേധിക്കപ്പെട്ടതോടെയാണ് ശാസ്ത്ര വികാസം നിലച്ചത്. അക്കാലത്ത് നിലവിലിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവും അതിന് അനുഗുണമായിരുന്നു. ശൂദ്രർക്കോ മറ്റ് അധകൃതർക്കോ അവിടെ പ്രവേശനമുണ്ടായിരുന്നില്ല.
വരി 59: വരി 59:
ഇങ്ങനെ യഥാർഥ ശാസ്ത്രത്തിന്റെ വളർച്ച മുരടിച്ച കാലത്തു തന്നെയാണ് നിലവിലുണ്ടായിരുന്ന ശാസ്ത്രങ്ങളെ കപട ശാസ്ത്രങ്ങളാക്കി മാറ്റാനുള്ള ശ്രമവും പുരോഹിതവർഗം ആരംഭിച്ചത്. അങ്ങനെയാണ് ജ്യോതിശ്ശാസ്ത്രം പ്രവചന ജ്യോതിഷം (ജ്യോത്സ്യം ) ആയും  വാസ്തുവിദ്യ വാസ്തു ശാസ്ത്രമായും മാറുന്നത്. നാട്ടുവൈദ്യന്മാരുടെപ്രയോഗത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും വളർന്നു വന്ന ആയുർവേദത്തിൽ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അംശങ്ങൾ ചേർത്ത് , പുതിയ അന്വേഷണങ്ങളുടെ പാതയിൽ വിഘാതങ്ങൾ സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.. പാലാഴി മഥനത്തിൽ പൊങ്ങിവന്ന ധന്വന്തരിയാണ് ആയുർവേദത്തിന്റെ സ്രഷ്ടാവ് എന്ന കഥയും പ്രചരിക്കപ്പെട്ടു. അതോടൊപ്പം മന്ത്രങ്ങളും മറ്റ് ആഭിചാരക്രിയകളും വളരെ ഫലം ചെയ്യുമെന്ന വിശ്വാസവും വ്യാപകമായി. അഥർവവേദത്തിന്റെ മുഖ്യ പ്രതിപാദ്യം തന്നെ അതാണ് . ഏതറിവും കൃതികളായി മാറണമെങ്കിൽ സംസ്കൃതം വശമുള്ള ബ്രാഹ്മണരെ ആശ്രയിയിക്കണമെന്ന അവസ്ഥ ഉണ്ടായിരുന്നു. പണിയെടുക്കാതെ സമ്പത്തു നേടാനുള്ള മാർഗങ്ങൾ (പൂജകളും മറ്റു കർമങ്ങളും ) അവർ അത്തരം കൃതികളിൽ കൂട്ടിച്ചേർത്തു.
ഇങ്ങനെ യഥാർഥ ശാസ്ത്രത്തിന്റെ വളർച്ച മുരടിച്ച കാലത്തു തന്നെയാണ് നിലവിലുണ്ടായിരുന്ന ശാസ്ത്രങ്ങളെ കപട ശാസ്ത്രങ്ങളാക്കി മാറ്റാനുള്ള ശ്രമവും പുരോഹിതവർഗം ആരംഭിച്ചത്. അങ്ങനെയാണ് ജ്യോതിശ്ശാസ്ത്രം പ്രവചന ജ്യോതിഷം (ജ്യോത്സ്യം ) ആയും  വാസ്തുവിദ്യ വാസ്തു ശാസ്ത്രമായും മാറുന്നത്. നാട്ടുവൈദ്യന്മാരുടെപ്രയോഗത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും വളർന്നു വന്ന ആയുർവേദത്തിൽ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അംശങ്ങൾ ചേർത്ത് , പുതിയ അന്വേഷണങ്ങളുടെ പാതയിൽ വിഘാതങ്ങൾ സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.. പാലാഴി മഥനത്തിൽ പൊങ്ങിവന്ന ധന്വന്തരിയാണ് ആയുർവേദത്തിന്റെ സ്രഷ്ടാവ് എന്ന കഥയും പ്രചരിക്കപ്പെട്ടു. അതോടൊപ്പം മന്ത്രങ്ങളും മറ്റ് ആഭിചാരക്രിയകളും വളരെ ഫലം ചെയ്യുമെന്ന വിശ്വാസവും വ്യാപകമായി. അഥർവവേദത്തിന്റെ മുഖ്യ പ്രതിപാദ്യം തന്നെ അതാണ് . ഏതറിവും കൃതികളായി മാറണമെങ്കിൽ സംസ്കൃതം വശമുള്ള ബ്രാഹ്മണരെ ആശ്രയിയിക്കണമെന്ന അവസ്ഥ ഉണ്ടായിരുന്നു. പണിയെടുക്കാതെ സമ്പത്തു നേടാനുള്ള മാർഗങ്ങൾ (പൂജകളും മറ്റു കർമങ്ങളും ) അവർ അത്തരം കൃതികളിൽ കൂട്ടിച്ചേർത്തു.


ശാസ്ത്രത്തിന്റെ കാപട്യ വൽക്കരണത്തിനെതിരെ ബുദ്ധ-ജൈന കാലഘട്ടത്തിൽ (B CE 6-5 നുറ്റാണ്ട്) വലിയ  മുന്നേറ്റമുണ്ടായി. കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർക്കു സമൂഹത്തിൽ മാന്യസ്ഥാനമുണ്ടായി. ആയുർവേദവും ലോഹവിദ്യയും വളർന്നു. ജ്യോത്സ്യത്തെയും വിധിവിശ്വാസത്തെയും ശ്രീബുദ്ധൻ ശക്തിയായി വിമർശിച്ചു. പ്രാകൃതം, പാലി മുതലായ സാധാരണ ജനങ്ങളുടെ ഭാഷകളിൽ രചനകളുണ്ടായി. ഉല്പാദനരംഗം വികസിച്ചു. അശോക ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ ലോകവ്യാപാര രംഗത്തെ വലിയ ശക്തിയായി മാറി. എന്നാൽ ഇത് ഏറെ നീണ്ടു നിന്നില്ല. വർണാശ്രമ വ്യവസ്ഥ ഗുപ്ത സാമ്രാജ്യ ഘട്ടത്തിൽ വീണ്ടും പിടിമുറുക്കി. ക്ഷേത്രങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടു. ബ്രാഹ്മണാധിപത്യത്തിന്റെയും വർണാശ്രമ വ്യവസ്ഥയുടെയും സുവർണ കാലമായിരുന്നു ഗുപ്തകാലഘട്ടം.
ശാസ്ത്രത്തിന്റെ കാപട്യ വൽക്കരണത്തിനെതിരെ ബുദ്ധ-ജൈന കാലഘട്ടത്തിൽ (B CE 6-5 നൂറ്റാണ്ട്) വലിയ  മുന്നേറ്റമുണ്ടായി. കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർക്കു സമൂഹത്തിൽ മാന്യസ്ഥാനമുണ്ടായി. ആയുർവേദവും ലോഹവിദ്യയും വളർന്നു. ജ്യോത്സ്യത്തെയും വിധിവിശ്വാസത്തെയും ശ്രീബുദ്ധൻ ശക്തിയായി വിമർശിച്ചു. പ്രാകൃതം, പാലി മുതലായ സാധാരണ ജനങ്ങളുടെ ഭാഷകളിൽ രചനകളുണ്ടായി. ഉല്പാദനരംഗം വികസിച്ചു. അശോക ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ ലോകവ്യാപാര രംഗത്തെ വലിയ ശക്തിയായി മാറി. എന്നാൽ ഇത് ഏറെ നീണ്ടു നിന്നില്ല. വർണാശ്രമ വ്യവസ്ഥ ഗുപ്ത സാമ്രാജ്യ ഘട്ടത്തിൽ വീണ്ടും പിടിമുറുക്കി. ക്ഷേത്രങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടു. ബ്രാഹ്മണാധിപത്യത്തിന്റെയും വർണാശ്രമ വ്യവസ്ഥയുടെയും സുവർണ കാലമായിരുന്നു ഗുപ്തകാലഘട്ടം.


ഈ ഘട്ടത്തിൽത്തന്നെ (അലക്സാണ്ടറുടെ വരവോടെ- BCE മൂന്നാം നൂറ്റാണ്ട്) ഗ്രീക്ക് പ്രവചന ജ്യോതിഷവും ഗണിതജ്യോതിശ്ശാസ്ത്രവും  ഇന്ത്യയിലെത്തിയെങ്കിലും ഇന്ത്യൻ പൗരോഹിത്യം രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് പ്രവചനജ്യോതിഷത്തെയാണ് . ഏഴു നൂറ്റാണ്ടുകൾക്ക് ശേഷം ആര്യഭടനാണ് ഗണിതജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും മികച്ച സംഭാവനകൾ നൽകിയത്. തുടർന്ന്  ബ്രഹ്മഗുപ്തനും ഭാസ്ക്കരാചാര്യരുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയെങ്കിലും ഇന്ത്യൻ മനസ്സുകളെ കീഴടക്കാൻ കഴിഞ്ഞത് ജ്യോതിഷത്തിനാണ്. കാരണം, അത് വിധിവിശ്വാസത്തിനും വർണ്ണാശ്രമ വ്യവസ്ഥക്കും അനുഗുണമായിരുന്നു. അതു കൊണ്ട് അതിന് പൗരോഹിത്യത്തിന്റെ പിന്തുണ ഉണ്ടായി.
ഈ ഘട്ടത്തിൽത്തന്നെ (അലക്സാണ്ടറുടെ വരവോടെ- BCE മൂന്നാം നൂറ്റാണ്ട്) ഗ്രീക്ക് പ്രവചന ജ്യോതിഷവും ഗണിതജ്യോതിശ്ശാസ്ത്രവും  ഇന്ത്യയിലെത്തിയെങ്കിലും ഇന്ത്യൻ പൗരോഹിത്യം രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് പ്രവചനജ്യോതിഷത്തെയാണ് . ഏഴു നൂറ്റാണ്ടുകൾക്ക് ശേഷം ആര്യഭടനാണ് ഗണിതജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും മികച്ച സംഭാവനകൾ നൽകിയത്. തുടർന്ന്  ബ്രഹ്മഗുപ്തനും ഭാസ്ക്കരാചാര്യരുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയെങ്കിലും ഇന്ത്യൻ മനസ്സുകളെ കീഴടക്കാൻ കഴിഞ്ഞത് ജ്യോതിഷത്തിനാണ്. കാരണം, അത് വിധിവിശ്വാസത്തിനും വർണ്ണാശ്രമ വ്യവസ്ഥക്കും അനുഗുണമായിരുന്നു. അതുകൊണ്ട് അതിന് പൗരോഹിത്യത്തിന്റെ പിന്തുണ ഉണ്ടായി.


പ്രാചീന ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളെ പുകഴ്ത്തി ദേശാഭിമാനം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നമ്മുടെ യഥാർഥ ശാസ്ത്രനേട്ടങ്ങളായിരുന്നില്ല , വ്യാജ അവകാശ വാദങ്ങൾ മാത്രമാണ്. ചാതുർവർണ്യത്തെ ന്യായീകരിക്കാൻ നിർമിച്ച സൃഷ്ടികഥ തന്നെ ഒരു നുണക്കഥയാണ്. എന്നാൽ അതിന്റെ ഫലമോ ? ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായ പരിണാമ സിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽ നിന്നു നീക്കേണ്ടി വരുന്നു. കാരണം,രണ്ടും ഒത്തു പോകില്ല. പ്രാചീന ഇന്ത്യയുടെ മികച്ച ശാസ്ത്ര കണ്ടെത്തലായി അവതരിപ്പിക്കപ്പെടുന്ന പഞ്ചഭൂത സിദ്ധാന്തത്തെ പിന്തുണക്കാൻ ആധുനിക രസതന്ത്രത്തിന്റെ അടിത്തറയായ ആവർത്തിപ്പട്ടിക ( പീരിയോഡിക് ടേബ്ൾ) ഉപേക്ഷിക്കേണ്ടി വരുന്നു. BCE 7000 ൽ ഇന്ത്യയിൽ ഭരദ്വാജ മുനി വിമാനങ്ങൾ നിർമിച്ചിരുന്നു എന്നും രാവണന് 10 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള പരിഹാസ്യമായ പ്രസ്താവന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൽ നടത്തിയത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസലറാണ്. വിമാന നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ അറിയാഞ്ഞിട്ടല്ല, രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനാണ് ഇത്തരം ശ്രമങ്ങൾ. വിമാനവും മിസൈലും (പാശുപതാസ്ത്രം ഉദാ. ) പോലുള്ള മികച്ച സാങ്കേതിക വിദ്യകൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അതിനെല്ലാം പിന്നീട് എന്തു സംഭവിച്ചു , എന്തുകൊണ്ട് അവയുടെയൊന്നും ഒരംശം പോലും പുരാവസ്തു ഖനനങ്ങളിൽ കാണപ്പെടുന്നില്ല , വാളും പരിചയും കുന്തവുമായി വന്ന അബ്രഹാം ലോധിയെയും ബാബറിനെയും പോലുളളവർക്ക് ഈ രാജ്യത്തെ എങ്ങനെ തോല്പിക്കാൻ കഴിഞ്ഞു എന്നീ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരുന്നില്ല.  
പ്രാചീന ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ പുകഴ്ത്തി ദേശാഭിമാനം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നമ്മുടെ യഥാർഥ ശാസ്ത്രനേട്ടങ്ങളായിരുന്നില്ല, വ്യാജ അവകാശ വാദങ്ങൾ മാത്രമാണ്. ചാതുർവർണ്യത്തെ ന്യായീകരിക്കാൻ നിർമിച്ച സൃഷ്ടികഥ തന്നെ ഒരു നുണക്കഥയാണ്. എന്നാൽ അതിന്റെ ഫലമോ? ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായ പരിണാമ സിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽ നിന്നു നീക്കേണ്ടി വരുന്നു. കാരണം,രണ്ടും ഒത്തു പോകില്ല. പ്രാചീന ഇന്ത്യയുടെ മികച്ച ശാസ്ത്ര കണ്ടെത്തലായി അവതരിപ്പിക്കപ്പെടുന്ന പഞ്ചഭൂത സിദ്ധാന്തത്തെ പിന്തുണക്കാൻ ആധുനിക രസതന്ത്രത്തിന്റെ അടിത്തറയായ ആവർത്തിപ്പട്ടിക ( പീരിയോഡിക് ടേബ്ൾ) ഉപേക്ഷിക്കേണ്ടി വരുന്നു. BCE 7000 ൽ ഇന്ത്യയിൽ ഭരദ്വാജ മുനി വിമാനങ്ങൾ നിർമിച്ചിരുന്നു എന്നും രാവണന് 10 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള പരിഹാസ്യമായ പ്രസ്താവന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൽ നടത്തിയത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസലറാണ്. വിമാന നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ അറിയാഞ്ഞിട്ടല്ല, രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനാണ് ഇത്തരം ശ്രമങ്ങൾ. വിമാനവും മിസൈലും (പാശുപതാസ്ത്രം ഉദാ.) പോലുള്ള മികച്ച സാങ്കേതിക വിദ്യകൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അതിനെല്ലാം പിന്നീട് എന്തു സംഭവിച്ചു, എന്തുകൊണ്ട് അവയുടെയൊന്നും ഒരംശം പോലും പുരാവസ്തു ഖനനങ്ങളിൽ കാണപ്പെടുന്നില്ല, വാളും പരിചയും കുന്തവുമായി വന്ന അബ്രഹാം ലോധിയെയും ബാബറിനെയും പോലുളളവർക്ക് ഈ രാജ്യത്തെ എങ്ങനെ തോല്പിക്കാൻ കഴിഞ്ഞു എന്നീ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരുന്നില്ല.  


പ്രപഞ്ച സൃഷ്ടിക്കു കാരണമായ മഹാവിസ്പോടനം നടന്നപ്പോൾ ഉണ്ടായത് ഓംകാരമാണ് എന്ന് ISRO യുടെ ഒരു മുൻ ചെയർമാൻ പ്രഖ്യാപിച്ചതും മണ്ടത്തരമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരിക്കണം . അതീവ സാന്ദ്രമായ പ്ലാസ്മയിലൂടെ ശബ്ദം സഞ്ചരിക്കില്ലെന്നും ജലത്തിൽ പോലും ഓം എന്നുച്ചരിച്ചാൽ കുമിളയേ ഉണ്ടാകൂ എന്നും വായുവിലൂടെയേ സാധാരണ ശബ്ദം സഞ്ചരിക്കൂ എന്നും അവർക്കൊക്കെ അസ്സലായറിയാം. എല്ലാ ശാസ്ത്രവും വേദങ്ങളിൽ ഉണ്ടെന്നും പ്രാചീന ലോകത്തിന് ശാസ്ത്രം സംഭാവന ചെയ്തത് ഭാരതമാണെന്നും മറ്റൊരു ISRO ചെയർമാൻ പറഞ്ഞതും അറിവില്ലാഞ്ഞിട്ടല്ല. കുരങ്ങു മനുഷ്യനാകുന്നത് ഞാനോ നിങ്ങളോ കണ്ടിട്ടില്ല, അതുകൊണ്ട് പരിണാമ സിദ്ധാന്തം തെറ്റാണെന്ന് IIT ബിരുദധാരിയായ മുൻ കേന്ദ്ര സാങ്കേതിക വകുപ്പു സഹമന്ത്രി ഒരു സമ്മേളനത്തിൽ പ്രസംഗിച്ചതും  അറിവില്ലായ്മ കൊണ്ടല്ല. വർഗീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം സാധാരണ ജനങ്ങളെ ശാസ്ത്ര ചിന്തയിൽ നിന്നും ശാസ്ത്രബോധത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യം കൂടി ഇക്കൂട്ടർക്കുണ്ടാകാം. ഒപ്പം മുഗളർ ഉൾപ്പെടെയുള്ള മുസ്ലീം ഭരണമാണ് ഇന്ത്യയ്ക്ക് അതിന്റെ ശാസ്ത്ര മഹിമ നഷ്ടപ്പെടാൻ ഇടയാക്കിയത് എന്ന വർഗീയ നിലപാട് സ്ഥാപിച്ചെടുക്കാനും ഉദ്ദേശ്യമുണ്ടാകാം.
പ്രപഞ്ച സൃഷ്ടിക്കു കാരണമായ മഹാവിസ്പോടനം നടന്നപ്പോൾ ഉണ്ടായത് ഓംകാരമാണ് എന്ന് ISRO യുടെ ഒരു മുൻ ചെയർമാൻ പ്രഖ്യാപിച്ചതും മണ്ടത്തരമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരിക്കണം. അതീവ സാന്ദ്രമായ പ്ലാസ്മയിലൂടെ ശബ്ദം സഞ്ചരിക്കില്ലെന്നും ജലത്തിൽ പോലും ഓം എന്നുച്ചരിച്ചാൽ കുമിളയേ ഉണ്ടാകൂ എന്നും വായുവിലൂടെയേ സാധാരണ ശബ്ദം സഞ്ചരിക്കൂ എന്നും അവർക്കൊക്കെ അസ്സലായറിയാം. എല്ലാ ശാസ്ത്രവും വേദങ്ങളിൽ ഉണ്ടെന്നും പ്രാചീന ലോകത്തിന് ശാസ്ത്രം സംഭാവന ചെയ്തത് ഭാരതമാണെന്നും മറ്റൊരു ISRO ചെയർമാൻ പറഞ്ഞതും അറിവില്ലാഞ്ഞിട്ടല്ല. കുരങ്ങു മനുഷ്യനാകുന്നത് ഞാനോ നിങ്ങളോ കണ്ടിട്ടില്ല, അതുകൊണ്ട് പരിണാമ സിദ്ധാന്തം തെറ്റാണെന്ന് IIT ബിരുദധാരിയായ മുൻ കേന്ദ്ര സാങ്കേതിക വകുപ്പു സഹമന്ത്രി ഒരു സമ്മേളനത്തിൽ പ്രസംഗിച്ചതും  അറിവില്ലായ്മ കൊണ്ടല്ല. വർഗീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം സാധാരണ ജനങ്ങളെ ശാസ്ത്ര ചിന്തയിൽ നിന്നും ശാസ്ത്രബോധത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യം കൂടി ഇക്കൂട്ടർക്കുണ്ടാകാം. ഒപ്പം മുഗളർ ഉൾപ്പെടെയുള്ള മുസ്ലീം ഭരണമാണ് ഇന്ത്യയ്ക്ക് അതിന്റെ ശാസ്ത്ര മഹിമ നഷ്ടപ്പെടാൻ ഇടയാക്കിയത് എന്ന വർഗീയ നിലപാട് സ്ഥാപിച്ചെടുക്കാനും ഉദ്ദേശ്യമുണ്ടാകാം.


== സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര വളർച്ച ==
== സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര വളർച്ച ==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12785" എന്ന താളിൽനിന്ന് ശേഖരിച്ചത്