അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:33, 9 മാർച്ച് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 21: വരി 21:


ഇളംകാറ്റിന് സുഖമുണ്ട് എന്നു നാം കരുതുന്നത് "പാടല സംസർഗസുരഭിവനവാതാൻ..." എന്നുള്ള കാളിദാസന്റെ മാലിനീനദിയിലെ ഈർപ്പമുള്ള കാറ്റിനെകുറിച്ചുള്ള വർണനെയെകൂടി ഉള്ളിൽ കണ്ടുകൊണ്ടാണ്. സൂര്യനസ്തമിക്കുമ്പോൾ അതിന് ഭംഗിയുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നത് സൂര്യന് ഭംഗിയുള്ളതുകൊണ്ടല്ല; അതിന് ഭംഗിയുണ്ട് എന്നു ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ഓസ്കാർ വൈൽഡ് പറയുന്നത് ഭാഷ അനുഭവത്തിന്റെ രൂപമായതുകൊണ്ടാണ്. സൗന്ദര്യം ഭാഷയുടെ പ്രക്ഷേപണമാണ് എന്നാണ് ഇതിലെ ആശയം. സൗന്ദര്യം എന്നുള്ള മൂല്യം പോലെതന്നെ മുഖത്തിന്റെ കാന്തിയെപ്പറ്റി, ചന്ദ്രന്റെ കാന്തിയെപ്പറ്റി, പൂക്കളുടെ കാന്തിയെപ്പറ്റിയെല്ലാമുള്ള പ്രക്ഷേപണങ്ങൾ സൗന്ദര്യത്തിക്കുറിച്ചുള്ള ഒരു ഭാഷാശാസ്ത്ര നിവേദനമാണ് എന്നും ഇങ്ങനെയുള്ള നിവേദനങ്ങളിൽ കൂടിയാണ് നാം ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നും നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഇളംകാറ്റിന് സുഖമുണ്ട് എന്നു നാം കരുതുന്നത് "പാടല സംസർഗസുരഭിവനവാതാൻ..." എന്നുള്ള കാളിദാസന്റെ മാലിനീനദിയിലെ ഈർപ്പമുള്ള കാറ്റിനെകുറിച്ചുള്ള വർണനെയെകൂടി ഉള്ളിൽ കണ്ടുകൊണ്ടാണ്. സൂര്യനസ്തമിക്കുമ്പോൾ അതിന് ഭംഗിയുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നത് സൂര്യന് ഭംഗിയുള്ളതുകൊണ്ടല്ല; അതിന് ഭംഗിയുണ്ട് എന്നു ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ഓസ്കാർ വൈൽഡ് പറയുന്നത് ഭാഷ അനുഭവത്തിന്റെ രൂപമായതുകൊണ്ടാണ്. സൗന്ദര്യം ഭാഷയുടെ പ്രക്ഷേപണമാണ് എന്നാണ് ഇതിലെ ആശയം. സൗന്ദര്യം എന്നുള്ള മൂല്യം പോലെതന്നെ മുഖത്തിന്റെ കാന്തിയെപ്പറ്റി, ചന്ദ്രന്റെ കാന്തിയെപ്പറ്റി, പൂക്കളുടെ കാന്തിയെപ്പറ്റിയെല്ലാമുള്ള പ്രക്ഷേപണങ്ങൾ സൗന്ദര്യത്തിക്കുറിച്ചുള്ള ഒരു ഭാഷാശാസ്ത്ര നിവേദനമാണ് എന്നും ഇങ്ങനെയുള്ള നിവേദനങ്ങളിൽ കൂടിയാണ് നാം ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നും നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഒരു സാർവലൗകിക ഭാഷയുണ്ടാക്കാനുള്ള ശ്രമം ഒരു ഭാഗത്തും നമ്മുടെ പ്രാചീനമായ ഭാഷാഭേദങ്ങളെയും സങ്കൽപങ്ങളെയും ഉയർത്തെഴുന്നേൽപിക്കാനുള്ള ശ്രമം മറുഭാഗത്തും നടന്നുവരുന്നു.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം ഒരു പുനരുദ്ധാനം ഉണ്ടാകുന്നുണ്ട്. ഈ ഘട്ടത്തിലാണ് പുന്നശ്ശേരി നീലകണ്ഠശർമ്മ വള്ളത്തോളിനോട് പുരാണമൊക്കെ പഠിക്കണമെന്നു പറഞ്ഞത്. അങ്ങനെ വള്ളത്തോൾ പുരാണം പഠിക്കുകയും എല്ലാ പുരാണങ്ങളും പഠിച്ചതിനു ശേഷം 'പുരാണങ്ങൾ' എന്ന കവിത എഴുതുകയും ചെയ്യുന്നു. കാരണം ദേശീയതയുടെ ബൂർഷ്വാസങ്കൽപം ഒരടി പിന്നോട്ടുള്ള ഒരു പ്രയാണം കൂടിയാണ്. പുരാണങ്ങളുടെ വ്യാഖ്യാനങ്ങൾ ഉണ്ടാകുമ്പോൾ നാം നമ്മുടെ ദേശീയതയെ വീണ്ടും വ്യാഖ്യാനിക്കുന്നു എന്നും പൗരാണികമായ ചിഹ്നങ്ങളിൽ നാം നമ്മുടെ പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും അടയാളങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു എന്നുള്ള ബോധം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു ബോധം ആയിരുന്നു. ഈ ബോധം വീണ്ടും വീണ്ടും വരാം. സാർവലൗകികതയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് വ്യാവസായിക സംസ്കാരം ലോകത്തെ ഒരൊറ്റ വീടാക്കിത്തീർത്തുകൊണ്ടിരിക്കെയാണ്, നമ്മുടെ അന്തർമണ്ഡലങ്ങളിൽ നിന്ന്, ചെറിയ ബോധങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ദേശീയത, ഉപദേശീയത തുടങ്ങിയ സങ്കൽപങ്ങൾ വരികയും ചെയ്യുന്നത്. ഇത് അധികാരത്തിന്റെ ഒരു ഏറ്റുമുട്ടലും പുനർനിർവചനവും കൂടിയാണ്.
അധികാരത്തിന്റെ രൂപം കൂടിയാണ് ഭാഷ എന്നതിനാൽ അധികാരത്തെ തോൽപിക്കാൻ അതിന്റെ ഭാഷയെ തോൽപിക്കണമെന്ന് നമ്മുടെ ദേശീയത കരുതിപ്പോന്നിരുന്നു. ഇതേ ഉദ്ദേശത്തോടെയാണ് ഇംഗ്ലീഷ് സോപ്പിനെയും ഇംഗ്ലീഷ് മല്ലുമുണ്ടിനെയും ഇംഗ്ലീഷ് ഭാഷയെയും നാം എതിർത്തിരുന്നത്.
മാഞ്ചസ്റ്ററിൽ നിന്ന് പല ബാധകൾ വരുന്നുണ്ട് എന്നും അതിലൊരു ബാധ മല്ലുമുണ്ടാണെന്നും മല്ലുമുണ്ടിനെ എതിർക്കണമെന്നും ഇ.വി.കൃഷ്ണപിള്ള പാടിയിട്ടുണ്ട്.
ആധിപത്യത്തിന്റെ ഒരു പ്രധാന ഉപകരണം ഭാഷയാണെന്നും വസ്ത്രധാരണരീതിയാണെന്നും വിദ്യാഭ്യാസമാണെന്നുമുള്ള പ്രാഗ്‌ബോധം ഇന്ത്യൻദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്നു. അത്കൊണ്ടാണ് അന്ന് വിദ്യാപീഠങ്ങൾ ഉണ്ടായതും അലിഗഢ് സർവകലാശാല ഉണ്ടായതും കാശിയിലെ ഹിന്ദു സർവകലാശാല ഉണ്ടായതും സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായതുമെല്ലാം. ഇത് ഒരു ശക്തി തിരിച്ചുപിടിക്കലാണ് എന്നും ഇങ്ങനെ ശക്തി തിരിച്ചുപിടിക്കാനുള്ള ഒരു മാർഗ്ഗം നമ്മുടെ ഭാഷയെ തിരിച്ചു പിടിക്കലാണ് എന്നും ഗാന്ധിജിയും കരുതിയിരുന്നു.
ഇംഗ്ലീഷിനെ നിരോധിക്കാനുള്ള മാർഗ്ഗം മലയാളം തിരിച്ചു പിടിക്കുകയാണ് അല്ലെങ്കിൽ ഹിന്ദിയെ തിരിച്ചു പിടിക്കുകയാണ് എന്ന ബോധം പോലെ തന്നെ വിദേശസാങ്കേതിക വിദ്യയെ നിഷേധിച്ചുകൊണ്ട് നാടൻ ചക്കിനെയും കൈത്തറിയെയും തിരിച്ചുപിടിക്കണം എന്നും അക്കാലത്തെ ദേശീയപ്രസ്ഥാനം കരുതിയിരുന്നു.
പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.
{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4781" എന്ന താളിൽനിന്ന് ശേഖരിച്ചത്