അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,456 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:51, 10 മാർച്ച് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 36: വരി 36:
പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.  
പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.  


==ഭാഷ ഒരു സാംസ്കാരിക് ഉപകരണം==
നാം വികാര നിവേദനത്തിനുപയോഗിക്കുന്ന ആദ്യത്തെയും ഒരു പക്ഷെ അവസാനത്തെയും ഭാഷ മാതൃഭാഷയാണ്. ശുണ്ഠിവന്നു സംസാരിക്കുമ്പോൾ വ്യാകരണമൊക്കെ തെറ്റുകയും പിന്നീട് ഗൗഡസാരസ്വതഭാഷയിൽ മാത്രം സംസാരിക്കുകയും ചെയ്യുമായിരുന്ന ഞങ്ങളുടെ മലയാളം പണ്ഡിതനെ ഓർത്തുപോകുന്നു. രോഷം വന്നാൽ, ദുഃഖം വന്നാൽ, സത്യം വന്നാൽ നാമെല്ലാം ഉപയോഗിക്കുന്ന ഭാഷ നമ്മുടെ മാതൃഭാഷ ആയിരിക്കും എന്നതു ഭാഷയുടെ പ്രാഥമിക തത്വമാണ്.
ശുണ്ഠിപിടിച്ച് പുലഭ്യം പറയുമ്പോൾ നാം നമ്മുടെ സ്വത്വത്തോട് കൂടുതൽ അടുക്കുന്നു. ഇതിനെ അമർത്തിവെച്ചുകൊണ്ടാണ് നാം ഒരു വ്യാകരണഭാഷയോ ഒരു വിദേശഭാഷയോ ഒരു ദേശീയഭാഷയോ സിവിൽ മാന്യതയോ അണിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഘടന, നാം ലോകത്തെ മനസ്സിലാക്കുന്ന രീതി നമ്മുടെ ആദ്യത്തെ ഭാഷയിൽ നിന്നാണുണ്ടായിത്തീരുന്നത്. ഈ പ്രാഥമിക തത്വം നിഷേധിക്കപ്പെടുമ്പോൾ ലോകത്തുള്ള മുഴുവൻ ശിശുക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രാഥമിക വികാരതലം അനാർദ്രമായിത്തീരുകയും വികാരശൂന്യമായ ഒരു തലമുറ ഉണ്ടായിത്തീരുകയും ചെയ്യുന്നു. വികാരശൂന്യത ഫലത്തിൽ അബോധമായി പ്രവർത്തിക്കുന്ന വികാരമായി വന്ന് നമ്മെ ഓർക്കാപ്പുറത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത്. പരസ്യമായി കരയാൻ പാടില്ല എന്നു കരുതുന്ന ഒരു പുരുഷന് പൗരുഷം ഒരു കവചമേ ആകുന്നുള്ളു. ഇങ്ങനെ വികാരങ്ങളെല്ലാം അന്തർവാഹിനികളായിത്തീരുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു സമുദായത്തിന്റെ മാനസികഘടനയിലെ പിളർപ്പിന്റെ അടയാളമാണ്. ഒരു വ്യക്തി രണ്ടായിത്തീരുകയും അടിയിൽ ഒരു വ്യക്തിയും മേലെ ചിരിച്ചു കാണിക്കുന്ന ഒരു വ്യക്തിയും എന്ന് ആളുകൾ രണ്ടായിത്തീരുകയും നമ്മുടെ സംസ്കാരം ഒരു വിഭക്തസംസ്കാരമായിത്തീരുകയും ചെയ്യുന്നു എന്നു പറയാം. പുറമെ പറയുന്ന ഒരു ഭാഷയും വീട്ടിൽ പറയുന്ന ഒരു ഭാഷയും എന്ന രണ്ടു ഭാഷ ഉണ്ടായിത്തീരുന്നു. അധ്യാപകന്റെയോ രക്ഷിതാവിന്റെയോ മുന്നിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങളും ഒറ്റക്കിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങളും എന്ന അർത്ഥത്തിൽ സഭ്യവും അസഭ്യവും പിരിഞ്ഞൊഴുകുന്ന മനസ്സിന് അതിന്റെ ഉദ്‌ഗ്രഥനം, ഇണക്കം നഷ്ടമായിത്തീരുന്നു. ഇത്തരം ഒരു പിളർപ്പ് നമ്മുടെ നാഗരികതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പ്രസിദ്ധനായ ഇടതുപക്ഷ എറിൿഫ്രോം ഇന്നാർക്കെങ്കിലും 'ഭ്രാന്ത്' അഥവാ 'ബുദ്ധിഭ്രമം' വരുന്നില്ലെങ്കിൽ അതിനർത്ഥം അയാൾക്ക് ബുദ്ധിയില്ല എന്നാണ് എന്നു പറയുന്നത്.


{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4782" എന്ന താളിൽനിന്ന് ശേഖരിച്ചത്