അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,315 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:07, 11 മാർച്ച് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:


ശുണ്ഠിപിടിച്ച് പുലഭ്യം പറയുമ്പോൾ നാം നമ്മുടെ സ്വത്വത്തോട് കൂടുതൽ അടുക്കുന്നു. ഇതിനെ അമർത്തിവെച്ചുകൊണ്ടാണ് നാം ഒരു വ്യാകരണഭാഷയോ ഒരു വിദേശഭാഷയോ ഒരു ദേശീയഭാഷയോ സിവിൽ മാന്യതയോ അണിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഘടന, നാം ലോകത്തെ മനസ്സിലാക്കുന്ന രീതി നമ്മുടെ ആദ്യത്തെ ഭാഷയിൽ നിന്നാണുണ്ടായിത്തീരുന്നത്. ഈ പ്രാഥമിക തത്വം നിഷേധിക്കപ്പെടുമ്പോൾ ലോകത്തുള്ള മുഴുവൻ ശിശുക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രാഥമിക വികാരതലം അനാർദ്രമായിത്തീരുകയും വികാരശൂന്യമായ ഒരു തലമുറ ഉണ്ടായിത്തീരുകയും ചെയ്യുന്നു. വികാരശൂന്യത ഫലത്തിൽ അബോധമായി പ്രവർത്തിക്കുന്ന വികാരമായി വന്ന് നമ്മെ ഓർക്കാപ്പുറത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത്. പരസ്യമായി കരയാൻ പാടില്ല എന്നു കരുതുന്ന ഒരു പുരുഷന് പൗരുഷം ഒരു കവചമേ ആകുന്നുള്ളു. ഇങ്ങനെ വികാരങ്ങളെല്ലാം അന്തർവാഹിനികളായിത്തീരുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു സമുദായത്തിന്റെ മാനസികഘടനയിലെ പിളർപ്പിന്റെ അടയാളമാണ്. ഒരു വ്യക്തി രണ്ടായിത്തീരുകയും അടിയിൽ ഒരു വ്യക്തിയും മേലെ ചിരിച്ചു കാണിക്കുന്ന ഒരു വ്യക്തിയും എന്ന് ആളുകൾ രണ്ടായിത്തീരുകയും നമ്മുടെ സംസ്കാരം ഒരു വിഭക്തസംസ്കാരമായിത്തീരുകയും ചെയ്യുന്നു എന്നു പറയാം. പുറമെ പറയുന്ന ഒരു ഭാഷയും വീട്ടിൽ പറയുന്ന ഒരു ഭാഷയും എന്ന രണ്ടു ഭാഷ ഉണ്ടായിത്തീരുന്നു. അധ്യാപകന്റെയോ രക്ഷിതാവിന്റെയോ മുന്നിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങളും ഒറ്റക്കിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങളും എന്ന അർത്ഥത്തിൽ സഭ്യവും അസഭ്യവും പിരിഞ്ഞൊഴുകുന്ന മനസ്സിന് അതിന്റെ ഉദ്‌ഗ്രഥനം, ഇണക്കം നഷ്ടമായിത്തീരുന്നു. ഇത്തരം ഒരു പിളർപ്പ് നമ്മുടെ നാഗരികതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പ്രസിദ്ധനായ ഇടതുപക്ഷ എറിൿഫ്രോം ഇന്നാർക്കെങ്കിലും 'ഭ്രാന്ത്' അഥവാ 'ബുദ്ധിഭ്രമം' വരുന്നില്ലെങ്കിൽ അതിനർത്ഥം അയാൾക്ക് ബുദ്ധിയില്ല എന്നാണ് എന്നു പറയുന്നത്.
ശുണ്ഠിപിടിച്ച് പുലഭ്യം പറയുമ്പോൾ നാം നമ്മുടെ സ്വത്വത്തോട് കൂടുതൽ അടുക്കുന്നു. ഇതിനെ അമർത്തിവെച്ചുകൊണ്ടാണ് നാം ഒരു വ്യാകരണഭാഷയോ ഒരു വിദേശഭാഷയോ ഒരു ദേശീയഭാഷയോ സിവിൽ മാന്യതയോ അണിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഘടന, നാം ലോകത്തെ മനസ്സിലാക്കുന്ന രീതി നമ്മുടെ ആദ്യത്തെ ഭാഷയിൽ നിന്നാണുണ്ടായിത്തീരുന്നത്. ഈ പ്രാഥമിക തത്വം നിഷേധിക്കപ്പെടുമ്പോൾ ലോകത്തുള്ള മുഴുവൻ ശിശുക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രാഥമിക വികാരതലം അനാർദ്രമായിത്തീരുകയും വികാരശൂന്യമായ ഒരു തലമുറ ഉണ്ടായിത്തീരുകയും ചെയ്യുന്നു. വികാരശൂന്യത ഫലത്തിൽ അബോധമായി പ്രവർത്തിക്കുന്ന വികാരമായി വന്ന് നമ്മെ ഓർക്കാപ്പുറത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത്. പരസ്യമായി കരയാൻ പാടില്ല എന്നു കരുതുന്ന ഒരു പുരുഷന് പൗരുഷം ഒരു കവചമേ ആകുന്നുള്ളു. ഇങ്ങനെ വികാരങ്ങളെല്ലാം അന്തർവാഹിനികളായിത്തീരുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു സമുദായത്തിന്റെ മാനസികഘടനയിലെ പിളർപ്പിന്റെ അടയാളമാണ്. ഒരു വ്യക്തി രണ്ടായിത്തീരുകയും അടിയിൽ ഒരു വ്യക്തിയും മേലെ ചിരിച്ചു കാണിക്കുന്ന ഒരു വ്യക്തിയും എന്ന് ആളുകൾ രണ്ടായിത്തീരുകയും നമ്മുടെ സംസ്കാരം ഒരു വിഭക്തസംസ്കാരമായിത്തീരുകയും ചെയ്യുന്നു എന്നു പറയാം. പുറമെ പറയുന്ന ഒരു ഭാഷയും വീട്ടിൽ പറയുന്ന ഒരു ഭാഷയും എന്ന രണ്ടു ഭാഷ ഉണ്ടായിത്തീരുന്നു. അധ്യാപകന്റെയോ രക്ഷിതാവിന്റെയോ മുന്നിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങളും ഒറ്റക്കിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങളും എന്ന അർത്ഥത്തിൽ സഭ്യവും അസഭ്യവും പിരിഞ്ഞൊഴുകുന്ന മനസ്സിന് അതിന്റെ ഉദ്‌ഗ്രഥനം, ഇണക്കം നഷ്ടമായിത്തീരുന്നു. ഇത്തരം ഒരു പിളർപ്പ് നമ്മുടെ നാഗരികതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പ്രസിദ്ധനായ ഇടതുപക്ഷ എറിൿഫ്രോം ഇന്നാർക്കെങ്കിലും 'ഭ്രാന്ത്' അഥവാ 'ബുദ്ധിഭ്രമം' വരുന്നില്ലെങ്കിൽ അതിനർത്ഥം അയാൾക്ക് ബുദ്ധിയില്ല എന്നാണ് എന്നു പറയുന്നത്.
നമ്മുടെ മനസ്സിനെ അസന്തുലിതമാക്കിത്തീർക്കുന്ന വളരെ വേഗമേറിയ ചലനങ്ങളിൽ കൂടിയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക സംസ്കാരത്തിന് നമ്മുടെ ആശയങ്ങളെ ഉൽപന്നങ്ങളാക്കി രൂപാന്തരപ്പെടുത്താനും നമ്മുടെ മോഹങ്ങൾക്ക് പകരമായ സാധനങ്ങൾ തരാനും സാധിക്കും. അങ്ങനെ ഭക്തി എന്ന അരച്ച ചന്ദനമോ കത്തിച്ച ചാണകമോ ആകുന്നു. അമ്പലത്തിലെ ചീട്ടോ വാടകക്ക് ശയനപ്രദക്ഷിണം നടത്തുന്ന ഒരാളുടെ കൂലിയോ ആകുന്നു. ഭക്തിയെ ഉൽപന്നമാക്കിത്തീർക്കുന്ന ഒരു രീതിയാണത്. ഇതാണ് മതത്തിന്റെ ഉൽപാദനവിതരണരീതി. ഈ രീതി പുതിയ നാഗരികത സ്വീകരിക്കുകയും സ്നേഹത്തെയും ആദർശത്തെയും സൗന്ദര്യത്തെയുമെല്ലാം വിൽക്കാമെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെ ഉൽപാദന വിപണനത്തിന്റെ സംസ്കാരം കൊണ്ട് ലോകത്തെ മുഴുവൻ വലയം ചെയ്യാമെന്ന പുതിയ ബോധത്തിലാണ് നാമെല്ലാം എത്തിച്ചേർന്നിട്ടുള്ളത്.
ലോകത്തിലെ ആളുകളെല്ലാം ഒരു പ്രത്യേക ബ്രാൻഡിലുള്ള ആഹാരം മാത്രം കഴിച്ചാൽ മതിയെന്ന് ഒരു അന്താരാഷ്ട്ര കമ്പനി പറയുമ്പോൾ നമ്മുടെ മേശപ്പുറത്തും അമേരിക്കക്കാരന്റെ മേശപ്പുറത്തുമെല്ലാം ഒരേ സ്വാദുള്ള ന്യൂഡ്‌ൽസോ, ചോളപ്പൊരിയോ വന്നുചേരുന്നു. ഇത് രുചിയുടെ ആഗോളവൽക്കരണമാണ്. എല്ലാവരുടെയും രുചി എന്നതിനർത്ഥം അതാരുടെയും രുചിയല്ല എന്നു തന്നെയാണ്.
ലോകത്തിലുള്ള മുഴുവൻ സാധനങ്ങളെയും നല്ലത്, ചീത്ത എന്നു വേർതിരിക്കലാണ് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമികപ്രവർത്തനങ്ങളിലൊന്ന്. വരവ്, ചെലവ് എന്ന് പട്ടിക തിരിക്കുന്നതു പോലെ 'ഹറാം-ഹലാൽ' എന്നോ 'പുണ്യം-പാപം' എന്നോ തരംതിരിക്കുന്നു. ഇങ്ങനെ തരം തിരിക്കുന്നത് പലപ്പോഴും ഒരു ഭാഷയുടെയോ ആദിമബോധത്തിന്റെയോ അടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള ജീവിതബോധം നമ്മുടെ ഉള്ളിൽ രൂപം കൊള്ളുന്നത് തീർച്ചയായും ജീവിതത്തിന്റെ ആദ്യനാളുകളിലാണ്. അതുകൊണ്ടുകൂടിയാണ് ആദ്യം പഠിക്കുന്ന ഭാഷയുടെ ഘടന നമ്മെ ഗണ്യമായി സ്വാധീനിക്കുന്നു എന്നു പറയുന്നത്.


{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4783" എന്ന താളിൽനിന്ന് ശേഖരിച്ചത്