അജ്ഞാതം


"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:03, 14 മാർച്ച് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 46: വരി 46:


ലോകത്തിലുള്ള മുഴുവൻ സാധനങ്ങളെയും നല്ലത്, ചീത്ത എന്നു വേർതിരിക്കലാണ് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമികപ്രവർത്തനങ്ങളിലൊന്ന്. വരവ്, ചെലവ് എന്ന് പട്ടിക തിരിക്കുന്നതു പോലെ 'ഹറാം-ഹലാൽ' എന്നോ 'പുണ്യം-പാപം' എന്നോ തരംതിരിക്കുന്നു. ഇങ്ങനെ തരം തിരിക്കുന്നത് പലപ്പോഴും ഒരു ഭാഷയുടെയോ ആദിമബോധത്തിന്റെയോ അടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള ജീവിതബോധം നമ്മുടെ ഉള്ളിൽ രൂപം കൊള്ളുന്നത് തീർച്ചയായും ജീവിതത്തിന്റെ ആദ്യനാളുകളിലാണ്. അതുകൊണ്ടുകൂടിയാണ് ആദ്യം പഠിക്കുന്ന ഭാഷയുടെ ഘടന നമ്മെ ഗണ്യമായി സ്വാധീനിക്കുന്നു എന്നു പറയുന്നത്.
ലോകത്തിലുള്ള മുഴുവൻ സാധനങ്ങളെയും നല്ലത്, ചീത്ത എന്നു വേർതിരിക്കലാണ് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമികപ്രവർത്തനങ്ങളിലൊന്ന്. വരവ്, ചെലവ് എന്ന് പട്ടിക തിരിക്കുന്നതു പോലെ 'ഹറാം-ഹലാൽ' എന്നോ 'പുണ്യം-പാപം' എന്നോ തരംതിരിക്കുന്നു. ഇങ്ങനെ തരം തിരിക്കുന്നത് പലപ്പോഴും ഒരു ഭാഷയുടെയോ ആദിമബോധത്തിന്റെയോ അടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള ജീവിതബോധം നമ്മുടെ ഉള്ളിൽ രൂപം കൊള്ളുന്നത് തീർച്ചയായും ജീവിതത്തിന്റെ ആദ്യനാളുകളിലാണ്. അതുകൊണ്ടുകൂടിയാണ് ആദ്യം പഠിക്കുന്ന ഭാഷയുടെ ഘടന നമ്മെ ഗണ്യമായി സ്വാധീനിക്കുന്നു എന്നു പറയുന്നത്.
എൻ.വി. കൃഷ്ണവാരിയർ 1940-കളിൽ എഴുതിയ ഒരു കവിതയിൽ അനുരാഗത്തിന്റെ അടയാളമായി കാമുകൻ ധരിച്ചിരുന്നത് ഒരു ജോഡി ഷൂസായിരുന്നു. പൊറ്റെക്കാടിന്റെ കഥയിൽ അനുരാഗത്തിന്റെ അടയാളം ഒരു വാസനസോപ്പാണ്. ഷേക്സ്പിയറുടെ കൃതികളിൽ അത് ഒരു തൂവാലയാണ്. ഇത്തരത്തിലുള്ള അടയാളങ്ങളൊക്കെ നമുക്ക് തന്നുകൊണ്ടിരിക്കുന്നത് ഭാഷയുടെ പ്രക്ഷേപണങ്ങളാണ്. ഈ അടയാളങ്ങൾക്ക് മാറ്റങ്ങളുണ്ടാവാം. ഇങ്ങനെയുള്ള അടയാളങ്ങൾ മാറി വരുമ്പോൾ ഭാഷയും അതോടൊപ്പം മാറിത്തീരുന്നു. ബഷീർ ഇത്തരത്തിലുള്ള മുരടിച്ച മാന്യതയുടെ അടയാളങ്ങളെ ഭേദിക്കുകയും പുതിയ അടയാളങ്ങളുടെ ലോകം കൊണ്ടുവരികയും ചെയ്യുന്നു. ഈ പുതിയ അടയാളങ്ങൾ നമ്മുടെ തിരക്കിനിടയിൽ നാം മറന്നുപോയ വളരെ സാധാരണമായ പഴയ അടയാളങ്ങൾ തന്നെയാണ്. സ്നേഹത്തിന്റെ ഏറ്റവും സാധാരണമായ പ്രകടനങ്ങളിലൊന്ന് നുള്ളുകയാണ് എന്ന് ബഷീർ നമ്മെ ഓർമ്മിപ്പിച്ചുവല്ലോ.
സ്വാഭാവികമായ വികാരങ്ങൾക്കു പകരം അയഥാർത്ഥമായ, കൃത്രിമമായ, അനുകൃതമായ വികാരങ്ങൾ കൊണ്ട് നമ്മുടെ ജീവിതം നിറയുമ്പോൾ അത് തികച്ചും ഉപചാരപൂർണ്ണമായിത്തീരുന്നു. 'Happy birthday to you' എന്ന് നിർത്താതെ കൂകും പോലെ. ഒരു വൈദേശികഭാഷയുടെയോ വൈദേശികാചാരത്തിന്റെയോ ജഡഭാരം ഒരനുഭവമായി മാറുന്നില്ല.
ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ വസ്ത്രം ധരിക്കുമ്പോൾ ലോകം കാണാൻ കൊള്ളാത്ത ഒന്നായിത്തീരുന്നു എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ദോഷം. ഒരേ തൂവൽപക്ഷികളുടെ ദോഷം തന്നെ. എല്ലാ പക്ഷികൾക്കും ഒരേ തൂവലായിത്തീരുമ്പോൾ പക്ഷികളില്ലാതായിത്തീരുന്നു എന്നുള്ളതാണ് പക്ഷികളുടെ ജൈവദൗർഭാഗ്യം എന്നു പറയുന്നത്. വൈവിധ്യം ജീവിതത്തിന്റെ ആധാരവും സൗഭാഗ്യവുമാണെന്ന് ശാസ്ത്രം അറിയുന്നതും നാം തെങ്ങുകൾ മാത്രം വെച്ചുപിടിപ്പിക്കുകയും നമ്മുടെ കവികൾ തെങ്ങിനെ പറ്റി മാത്രം കവിതയെഴുതുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. അനന്തജൈവവൈവിധ്യത്തിന്റെ സാധ്യത നമുക്കു നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ചില ഓർക്കിഡ് പുഷ്പങ്ങൾക്കു മാത്രമെ മാർക്കറ്റുള്ളു എന്നു വരുമ്പോൾ കുമാരനാശാൻ വർണ്ണിച്ച കപോതപുഷ്പം നമുക്കു നഷ്ടപ്പെട്ടു പോകുന്നു. എന്റെ ഹൃദയമാണ് ഇവിടെ വിരിഞ്ഞു നിൽക്കുന്നത് എന്ന് ഒരു പേർഷ്യൻ കവി വർണിച്ച പനിനീർപ്പൂ നമുക്ക് നഷ്ടപ്പെടുന്നു. പകരം എല്ലാവർക്കും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 'ഔപചാരിക മൗഢ്യം' മാത്രം സമ്മാനിക്കപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വർണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടുകയും സ്നേഹത്തിന്റെ അടയാളം പ്രഷർകുക്കറോ വാഷിങ്മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിടവരികയും ചെയ്യുന്നു.
ഇങ്ങനെ നമ്മുടെ ജീവിതം സാംസ്കാരികമായി എത്രമേൽ ദരിദ്രമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തിൽ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും തലത്തിൽ എത്തുമ്പോൾ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്നേഹത്തിന്റെ ആർദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടുപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറിയുന്നതിലാണ് ആ ഭാഷയെ നിലനിർത്തേണ്ടത്. ഞാൻ ഉണ്ടാക്കുന്ന പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കൾ വിരിയുമ്പോൾ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായി തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതിജീവനത്തിന് ജൈവവൈവിധ്യം സഹായിക്കുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ അതിജീവനത്തിന് ഭാഷകളുടെയും നമ്മുടെ സാംസ്കാരികപ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്ന് തിരിച്ചറിയുന്നതിനും ഉൾക്കൊള്ളുന്നതിനും ആഗോളവൽക്കരണം തടസ്സമായി മാറുന്നു.
എഴുത്തച്ഛൻ അദ്ദേഹത്തിന്റെ ഒരു ഭാഷ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് ഒരു ഭാഷയും വ്യത്യസ്തമായ ഒരു ജീവിതമൂല്യബോധവും ആയിത്തീർന്നു. അതു ചെറുശേരിയുടെ ഭാഷയല്ല. കുഞ്ചൻനമ്പ്യാരുടെതുമല്ല. നമ്പ്യാരുടെ നാട്ടുകാരനായ വി.കെ.എൻ. തന്റെ ഭാഷയും എഴുത്തച്ഛന്റെ നാട്ടുകാരനായ എം.ടി അദ്ദേഹത്തിന്റെ ഭാഷയും സൃഷ്ടിക്കുമ്പോഴാണ് നാം പറയുന്ന ഭാഷയുടെ ജൈവവൈവിധ്യം ഉണ്ടാകുന്നത്. ഓരോ വ്യക്തിയും അയാളുടെ നാടിന്റെ സംസ്കാരത്തെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സംസ്കാരത്തിന്റെ ജൈവതത്വം. ഈ ജൈവതത്വത്തിന് വിഘാതമായിട്ടുള്ള ഒന്നായാണ് നാം ആഗോളവൽകരണത്തെ കാണുന്നത്.
ഒരു ലോകം സൃഷ്ടിക്കാനുള്ള മാർഗമാണ് ഭാഷ. ലോകത്തെ സൃഷ്ടിക്കുന്ന പ്രാഥമികമായ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭാഷ എന്ന സംഗതി നാം ഇടയ്ക്ക് എവിടെയോ വെച്ച് മറന്നുപോയി.
===ഭാഷ ആധിപത്യത്തിന്റെ രൂപം===


{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4804" എന്ന താളിൽനിന്ന് ശേഖരിച്ചത്