"വനിതകളും വ്യക്തിനിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
ഈ നിയമത്തിൻറ 5-ാം വകുപ്പ് (i), (iv) ഉപവകുപ്പുകൾക്ക് വി രുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങൾ ഇതിൻപ്രകാരം കോടതി ഉത്തരവില്ലാതെതന്നെ ശൂന്യമാക്കപ്പെടും (റദ്ദചെയ്യപ്പെടും) ഇതു കൂടാതെ വകുപ്പ് 5 (ii) ഉപവകുപ്പിന്റെ ലംഘനം മുലം താഴെപ്പറയുന്ന കാരണങ്ങളാൽ കോടതികൾക്കും ഒരു വിവാഹം അസാധുവായി പ്രഖ്യാപിക്കാം.
ഈ നിയമത്തിൻറ 5-ാം വകുപ്പ് (i), (iv) ഉപവകുപ്പുകൾക്ക് വി രുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങൾ ഇതിൻപ്രകാരം കോടതി ഉത്തരവില്ലാതെതന്നെ ശൂന്യമാക്കപ്പെടും (റദ്ദചെയ്യപ്പെടും) ഇതു കൂടാതെ വകുപ്പ് 5 (ii) ഉപവകുപ്പിന്റെ ലംഘനം മുലം താഴെപ്പറയുന്ന കാരണങ്ങളാൽ കോടതികൾക്കും ഒരു വിവാഹം അസാധുവായി പ്രഖ്യാപിക്കാം.
(a) വ്യക്തിയുടെയോ രക്ഷകർത്താവിന്റെയോ സമ്മതമില്ലെങ്കിൽ.
(a) വ്യക്തിയുടെയോ രക്ഷകർത്താവിന്റെയോ സമ്മതമില്ലെങ്കിൽ.
(b) വിവാഹസമയത്ത് വധു മറെറാരാളാൽ ഗർഭവതിയാക്കപ്പെട്ടിരുന്നുവെങ്കിൽ |  
(b) വിവാഹസമയത്ത് വധു മറെറാരാളാൽ ഗർഭവതിയാക്കപ്പെട്ടിരുന്നുവെങ്കിൽ |  
(c) കൃത്രിമമായോ ബലാൽക്കാരത്താലോ വിവാഹസമ്മതം വാങ്ങിയാൽ
(c) കൃത്രിമമായോ ബലാൽക്കാരത്താലോ വിവാഹസമ്മതം വാങ്ങിയാൽ
(d) വിവാഹസമയത്ത് വധുവിൻറയോ വരൻറയോ ഉല്പാദനക്ഷമത സംശയിക്കപ്പെട്ടാൽ.
(d) വിവാഹസമയത്ത് വധുവിൻറയോ വരൻറയോ ഉല്പാദനക്ഷമത സംശയിക്കപ്പെട്ടാൽ.

17:24, 15 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വനിതകളും വ്യക്തിനിയമങ്ങളും
[[]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജെൻഡർ
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഫെബ്രുവരി 1993

വനിതകളും വ്യക്തിനിയമങ്ങളും

നിയമപഠന പ്രവർത്തനങ്ങളിൽ പച്ചയ്ക്കു വിധേയമാക്കേണ്ടുന്ന പ്ര ധാനപ്പെട്ട ഒരു മേഖലയാണ് വ്യക്തിനിയമങ്ങൾ. അടിസ്ഥാന വർഗ്ഗീകരണത്തിൽ ഗാർഹിക നിയമങ്ങളുടെ മേഖലയിൽ വരുന്നവയാണ് വ്യക്തിനിയമങ്ങൾ. ഇതിൽ വിവാഹ-വിവാഹമോചനനിയമങ്ങൾ പിൻ തുടച്ചാവകാശനിയമം', ദത്തെടുക്കൽ നിയമം, രക്ഷാകർത്തൃനിയമം, ദായ ക്രമനിയമം തുടങ്ങിയവ ഉൾപ്പെടും'. ഏറ്റവും പ്രസക്തവും സ്ത്രീകളെ സം ബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതുമായ ഘടകങ്ങൾ മാത്രമാണിവിടെ ചർച്ചചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഏകീകൃതവും എല്ലാ പൗരന്മാക്കും ഒരുപോലെ ബാധകവുമായ ക്രിമിനൽ - ശിക്ഷാനടപടിക്രമങ്ങൾ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തുടങ്ങിയവയൊക്കെ ഭരണഘടനാനുസൃതമായിത്തന്നെ നിലവിലുണ്ടു്. എന്നാൽ ഭരണഘടയുടെ രാഷ്ട്രനയനിർദ്ദേശക തത്വങ്ങളിലെ പ്രഖ്യാപിത തത്വമായിട്ടുകൂടി ഏകീകൃത വ്യക്തിനിയമം (സിവിൽ) ഇന്നും നടപ്പാക്കാനായിട്ടില്ല. പകരം മത-ജാതി വ്യവസ്ഥകൾക്കും ആചാരങ്ങൾക്കും അനുസരിച്ചുള്ള വ്യക്തിനിയമങ്ങളാണിന്നും നിലനില്ക്കുന്നത്. മനുഷ്യജീവി തത്തിന്റെ പരമപ്രധാനമായ ഒട്ടേറെ മേഖലകളിൽ ഇങ്ങനെ വൈജാത്യവും മതസ്വാധീനവും കലർന്ന നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ചൂഷ ണം അതിന്റെ പാരമ്യത്തിലെത്തുന്നു. സമൂഹത്തിൽ അവഗണിതവിഭാ ഗമെന്ന രീതിയിൽ പലപ്പോഴും സമീപിക്കപ്പെടുന്ന സ്ത്രീത്വവും ഇതുകൊണ്ടുതന്നെ പരമാവധി ചൂഷണവിധേയമാകുന്നു. വ്യക്തിയുടെ അവകാശാധികാരങ്ങൾ മതനിയമങ്ങൾക്കും വിധേയ മാകുന്നതുവഴി മതേതരത്വമെന്ന സങ്കല്പം തന്നെ തകിടം മറിയുന്നതായിക്കാണാം . ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും പ്രത്യേ കം നിയമങ്ങളിലൂടെ നീതി വ്യവസ്ഥ ചെയ്യുമ്പോൾ ജനതയ്ക്കിടയിൽ വ്യത്യസ്ത വിഭാഗങ്ങളേയും അവയ്ക്കിടയിൽ ഭീമമായ അസ്വാരസ്യങ്ങളേയു മാണു് യഥാതത്തിൽ സൃഷ്ടിക്കുന്നതു്. എല്ലാവക്കും തുല്യഅളവിൽ നിയമസുരക്ഷയും നീതിയും ലഭ്യമാക്കാനുള്ള ലക്ഷ്യം തന്നെ ഇവിടെ നിരാകരിക്കപ്പെടുന്നു. ഇക്കാരണത്താൽ തന്നെ ഏകീകൃതവും ഐച്ഛികവുമായ ഒരു സിവിൽ നടപടിക്രമം രൂപപ്പെടുത്തേണ്ടുന്ന കാലം അതിക്രമിച്ചിരി ക്കുന്നു. ഈ ധാരണയിൽ നിന്നുകൊണ്ടും വ്യക്തിനിയമങ്ങളെ സാമാന്യമായി ഒരു വിലയിരുത്തലിനും വിധേയമാക്കാം .

ഹിന്ദുനിയമങ്ങൾ

മൻസുതി, വേദങ്ങൾ, ധമ്മശാസനംങ്ങൾ, ഉപനിഷത്തുകൾ, ആ ചാരക്രമങ്ങൾ, സാമാന്യ നീതിയുടേയും ബോധത്തിന്റേയും അടിസ്ഥാ നം, മിതക്ഷര, ദയാഭാഗ വിഭാഗങ്ങളിലെ ആചാര്യന്മാരുടെ ഉത്ബോധനങ്ങൾ, പാരമ്പര്യങ്ങൾ, നിയമനിർമ്മാണങ്ങൾ, കോടതിക്കീഴ്വഴക്ക ങ്ങൾ തുടിയവയാണ് ഹിന്ദു വ്യക്തിനിയമത്തിന്റെ പ്രധാന പ്രഭവകേന്ദ്ര ങ്ങൾ. സ്വാതന്ത്ര്യപൂർവ്വകാലത്തുതന്നെ സാമൂഹ്യ പരിഷ്ത്താക്കളുടേയും ബഹുജന പ്രവർത്തകരുടേയും സ്വാധീനത്തിൽപെട്ട ഒട്ടേറെ മാററങ്ങൾക്കും വിധേയമായവയാണ് ഹിന്ദു വ്യക്തിനിയമങ്ങൾ. ഈ മാറ്റങ്ങളുടെ തുടർച്ചയായിട്ടും ബ്രിട്ടീഷ് ഭരണകാലത്ത് അവരുമായുണ്ടായ ഇടപഴകലി ൻറ സ്വാധീനഫലമായിട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സമൂല പരിഷ്കരണങ്ങൾക്കു : വിധേയമാക്കപ്പെട്ടവയാണു് ഹിന്ദു വ്യക്തിനിയമങ്ങൾ. തൽഫലമായി നിലവിൽ വന്നവയാണു് 1955-ലെ ഹിന്ദു വിവാഹ നിയമം, 1956-ലെ ഹിന്ദുപിൻതുടച്ചാവകാശനിയമം, കുട്ടികളുടെ രക്ഷാകർതൃനിയമം, ദത്തെടുക്കലിനും സംരക്ഷണത്തിനുമുള്ള നിയമം തുടങ്ങിയവ. ഈ വിഭാഗത്തിൽ പെടുന്ന നിയമങ്ങളെയാകെക്കൂടി ഹിന്ദുക്കോഡ് എന്നു വിളിക്കാം . വിവിധ തരത്തിലുള്ള ദായക്രമങ്ങളും ആചാരങ്ങളും ഉപജാതി വിഭാഗങ്ങളും നിലനിന്നിരുന്നതിനാൽ ഹിന്ദുകോഡ് ഫലപ്രദ മായി പ്രയോഗത്തിൽ വരുത്തുക ദുഷ്കരമായിരുന്നു. എങ്കിലും താരതമ്യേന അഭ്യസ്തവിദ്യരും ഭരണരംഗത്തുൾപ്പെടെ മുൻകാലങ്ങളിൽ തന്നെ ബന്ധപ്പെട്ടിരുന്നവരും, സാമൂഹ്യമാററത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളിൽ പങ്കാളികളായിട്ടുള്ളവരും എല്ലാം ചേന്നും ഇത്തരം ഒരു മാററത്തെ ഒട്ടൊക്കെ ഫലപ്രദമാക്കിത്തീത്തു എന്നു കരുതാം. ഹിന്ദുകോഡിൽ ഏററവും പ്രധാനപ്പെട്ടവയായ വിവാഹനിയമങ്ങൾ, പിന്തുടച്ചാവകാശനിയമം തുടങ്ങിയവ പ്രത്യേകമായി ഒന്നു പരിശോധിക്കാം .

ഹിന്ദു വിവാഹ വിവാഹമോചനവ്യവസ്ഥകൾ

1955-ലെ ഹിന്ദു വിവാഹ നിയമമാണീ വ്യവസ്ഥകൾക്കടിസ്ഥാ നം. ഹിന്ദുക്കൾക്കെല്ലാം അതായത് ബുദ്ധജൈന സിഖു വിഭാഗങ്ങൾക്കും ലിംഗായത്തുകൾക്കും ബ്രാഹ്മണർക്കും , വീരശൈവക്കും , ആര്യ സമാജ വിശ്വാസികൾക്കും എല്ലാം ബാധകമാകും വിധം മുസ്ലീം ക്രിസ്ത്യൻ പാഴ്സി ജൂദ (യഹൂദ വിഭാഗങ്ങൾക്കൊഴികെ പ്രായോഗികമാക്കിയിട്ടുള്ള ഒന്നാണ ഹിന്ദുകോഡാകെത്തന്നെയും , അതിനാൽ വിവാഹനിയമങ്ങളും അത്തരത്തിൽ പ്രയോഗിക്കപ്പെടാവുന്നവയാണ്. ദ്വിഭാര്യത്വം ഒഴിവാക്കുന്നതിനും, പരസ്പരസമ്മത പ്രകാരം മാത്രം വിവാഹം നടത്തുന്നതിനും, വിവാഹമോചനവും വിധവാ വിവാഹവും സാധുവാക്കുന്നതിനും, ശിശുവിവാഹം നി രോധിക്കുന്നതിനും ലക്ഷ്യമാക്കപ്പെട്ടിട്ടുള്ളതാണിതിലെ വ്യവസ്ഥകൾ. ഹിന്ദു എന്നതുകൊണ്ട് ഹിന്ദുവിഭാഗത്തിലുൾപ്പെടുന്ന അച്ഛനോ അമ്മയോ, നിയമാനുസൃതമായോ അല്ലാതെയോ ജനിക്കുന്ന വ്യക്തികളേയും മതപരിവർത്തനത്തിലൂടെയോ പുനഃ മതവല്കരണത്തിലൂടെയോ ' ഹിന്ദുമതം സ്വീക രിക്കുന്നവരെയോ ആണു് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ നിയമത്തിന്റെ 5-ാം ഖണ്ഡികയനുസരിച്ച് നിയമപരമായി പ്രാബല്യമുള്ള ഒരു ഹിന്ദുവിവാഹം നടക്കുന്നതിനു താഴെപ്പറയുന്ന ഉപാധികൾ പാലിച്ചിരിക്കണം . 1.വിവാഹത്തിലേർപ്പെടുന്നവർക്ക് ജീവിച്ചിരിക്കുന്ന ഭാര്യയോ ഭത്താവോ നിലവിലുണ്ടായിരിക്കാൻ പാടില്ല. 2) വിവാഹിതരാകുന്നവർ സ്വമനസ്സാലെ വിവാഹസമ്മതം നല്കുവാൻ പ്രാപ്തരും മാനസിക സ്ഥിരതയുള്ളവരും ആയിരിക്കണം. 3.തുടർച്ചയായ മാനസികാസ്വാസ്ഥ്യം മൂലം വിവാഹബന്ധത്തിലേർപ്പെടാൻ തടസ്സമുള്ളവരായിരിക്കരുതു്. 4. തുടർച്ചയായി ഭ്രാന്തോ അപസ്മാരമോ അനുഭവപ്പെടുന്നവരായിരിക്കരുത്. 5) വിവാഹിതരാകുന്ന സ്ത്രീക്കും കുറഞ്ഞത് 18 വയസ്സും പുരുഷനു 21 വയസ്സും പൂർത്തിയായിരിക്കണം . 6) നിയമം മൂലം നിരോധിക്കപ്പെട്ട ബന്ധമുറയിൽ വരുന്നവരാക രുത്. - ഉദാ: സഹോദരൻ, സഹോദരി, മക്കളുടെ മക്കൾ, അച്ഛനമ്മമാരുടെ മുൻമുറക്കാർ മുതലായവ (ഇതിനു വിരുദ്ധമായി ചില സംസ്ഥാനങ്ങളിൽ പ്രത്യേക മത ജാതി വിഭാഗങ്ങൾക്കിടയിൽ വിവാഹം നടക്കാറുണ്ടു്. ഉദാ: തമിഴ്നാട്ടിൽ സഹോദരീ പുത്രിമാരെ വിവാഹം ചെയ്യുന്ന രീതി, കേരള ത്തിൽ അച്ഛന്റെയോ അമ്മയുടെയോ രക്തബന്ധത്തിൽ പെട്ടവരുമായുള്ള വിവാഹം. ഇതുകൂടാതെ വിവാഹിതരാകുന്നതിൽ ഒരാളുടെ മതാചാരപ്ര കാരമായിരിക്കണം വിവാഹം നടത്തേണ്ടതു” (ഉദാ: ബ്രാഹ്മണക്കും സപ്തപതി, നായർക്ക് പുടവകൊട, ഈഴവ മാലചാത്തലും പത്രികമുറിക്കലും). ഇതിനുപുറമേ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് സൂക്ഷിക്കാവുന്നതാണു്. (കേരളത്തിൽ കരയോഗം (N. S. S.) സെക്രട്ടറിമാർ ശാഖായോഗം (S. N. D. P.) സെ ക്രട്ടറിമാർ തുടങ്ങിയവക്കും സഭയുടെ ഔദ്യോഗിക രേഖകളിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ചുമതല നല്കിയിട്ടുണ്ടു്.)

ഹിന്ദു വിവാഹമോചന വ്യവസ്ഥകൾ

- ഹിന്ദുവിവാഹ നിയമത്തിന്റെ 3, 4 അദ്ധ്യായങ്ങൾ ഇതു സംബ ന്ധിച്ചുള്ള നിർദ്ദേശങ്ങളാണ്. വിവാഹമോചനം , പുനഃവിവാഹം ഇവയ്ക്കു വ്യക്തമായ കല്പനകൾ ഈ വകുപ്പുകളിലൂടെ നൽകുന്നു. ഇതിൽ 9-ാം വകുപ്പുമൂലം വിവാഹ ധമ്മാനുഷ്ഠാനത്തിനായോ, കോടതിവഴി വിവാഹ ബന്ധത്തിൽനിന്നും പുനഃ യോജിപ്പ് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വിവാഹബന്ധം പൂണ്ണമായി വേർപെടുത്തുന്നതിനും ബന്ധപ്പെട്ട കക്ഷി കൾക്കും അവകാശമുണ്ടായിരിക്കും. അതിനായി വിവാഹം നടത്തപ്പെട്ട തോ, വധുവോ വരനോ സ്ഥിരതാമസമുള്ളതോ ആയ പ്രദേശത്തെ ജില്ലാ ജഡ്ജി മുമ്പാകെ ഹർജി സമർപ്പിക്കാവുന്നതാണു്. ഈ നിയമത്തിൻറ 5-ാം വകുപ്പ് (i), (iv) ഉപവകുപ്പുകൾക്ക് വി രുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങൾ ഇതിൻപ്രകാരം കോടതി ഉത്തരവില്ലാതെതന്നെ ശൂന്യമാക്കപ്പെടും (റദ്ദചെയ്യപ്പെടും) ഇതു കൂടാതെ വകുപ്പ് 5 (ii) ഉപവകുപ്പിന്റെ ലംഘനം മുലം താഴെപ്പറയുന്ന കാരണങ്ങളാൽ കോടതികൾക്കും ഒരു വിവാഹം അസാധുവായി പ്രഖ്യാപിക്കാം. (a) വ്യക്തിയുടെയോ രക്ഷകർത്താവിന്റെയോ സമ്മതമില്ലെങ്കിൽ. (b) വിവാഹസമയത്ത് വധു മറെറാരാളാൽ ഗർഭവതിയാക്കപ്പെട്ടിരുന്നുവെങ്കിൽ | (c) കൃത്രിമമായോ ബലാൽക്കാരത്താലോ വിവാഹസമ്മതം വാങ്ങിയാൽ (d) വിവാഹസമയത്ത് വധുവിൻറയോ വരൻറയോ ഉല്പാദനക്ഷമത സംശയിക്കപ്പെട്ടാൽ. ഇതിൽതന്നെ ബലംപ്രയോഗിച്ച് സമ്മതിപ്പിച്ചു നടത്തുന്ന വിവാ ഹശേഷം ഒരു വർഷം കഴിഞ്ഞാ, നിർബന്ധത്തിൻറയോ കൃത്രിമത്തിൻറയോ കാരണം ബോധ്യപ്പെട്ടശേഷവും ബന്ധം തുടരുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ. ഈ വകുപ്പ് പ്രസക്തമല്ലാതാകും . വിവാഹ പൂർവ്വബന്ധത്തിൽ ഭാര്യ ഗർഭിണിയാണെന്നത് ഭർത്താവറിയാതിരിക്കയും വിവാഹശേ ഷം ഒരു വർഷത്തിനകം ഇതു സംബന്ധിച്ച പരിഹാര നടപടിയാരം ഭിക്കാതിരിക്കുകയും ചെയ്താൽ കോടതിക്ക് ഈ വകുപ്പുപയോഗിക്കാനാവില്ല. . ഈ നിയമത്തിന്റെ 13-ാം വകുപ്പുപ്രകാരം ഭർത്താവിൻറയോ ഭാര്യയുടെയോ അപേക്ഷപ്രകാരം താഴെപ്പറയുന്ന കാരണങ്ങളാൽ അവരുടെ വിവാഹം പൂർണമായി വേർപെടുത്തിക്കൊണ്ട് ഉത്തരവാദപ്പെട്ട ജില്ലാ കോടതിക്ക് വിധി പുറപ്പെടുവിക്കാവുന്നതാണ്. (1) വിവാഹശേഷം ഭാര്യയോ ഭർത്താവോ മറുകക്ഷിയുടെ ഒപ്പമല്ലാതെ മറെറാരാളുമായി ശാരീരിക ബന്ധത്തിലേർപ്പെടുക. (2) വിവാഹശേഷം മറുകക്ഷി ക്രൂരതയോടെ പെരുമാറുക. 3. ഹർജിക്ക് തൊട്ടുമുമ്പ് രണ്ടുവഷം വരെ മറുകക്ഷി ഹർജികക്ഷിയെ പൂണ്ണമായി ഉപേക്ഷിച്ചുപോകുക. 4. എതിർകക്ഷി ഹിന്ദുമതം ഉപേക്ഷിക്കുകയോ മതം മാറുകയോ ചെ യ്യുക. 5.ചികിത്സിച്ച് ഭേദമാക്കാനാകാത്തതും സഹജീവിതം സാധ്യമല്ലാ ത്തതുമായ മാനസിക രോഗത്തിന് വിധേയമാകുക. (6) ചികിത്സിച്ച് ഭേദപ്പെടുത്താനാകാത്ത കുഷ്ഠം, ലൈംഗികരോഗം - ഇവ ബാധിക്കുക, (7) സന്യാസമോ മതാചാരമോ മൂലം ലൗകികജീവിതമുപേക്ഷിക്കുക. (8) തുടച്ചയായി ഏഴുവർഷം വരെ ജീവിച്ചിരിക്കുന്നതായി കേൾക്കുകയോ വിവരം ലഭിക്കാതിരിക്കുകയോ ചെയ്യുക. ഇതിനും പുറമെ വിവാഹധർമ്മാനുഷ്ഠാനത്തിനോ, താല്ക്കാലിക വേർപെടുത്തലിനോ ഉള്ള കോടതിയുത്തരവിനുശേഷവും ബന്ധപ്പെട്ട കക്ഷി അത് പാലിക്കാതിരിക്കയോ വിവാഹബന്ധം പുനഃസ്ഥാപിക്കാ തിരിക്കുകയോ ചെയ്താൽ ഭാര്യക്കോ ഭത്താവിനോ വിവാഹം പൂണ്ണമായി വേർപെടുത്താൻ ഹർജി നല്കാം , ഇവയ്ക്കു പുറമേ ഭാര്യയ്ക്കു മാത്രമായി വിവാഹമോചന ഹർജി നല്കാനവകാശം നല്കുന്ന വ്യവസ്ഥകളുമുണ്ട്. (i) ഭത്താവിന് വിവാഹസമയം മറെറാരു സ്ത്രീയുമായി വിവാഹബ ന്ധം നിലനില്ക്കുകയോ അവർ ജീവിച്ചിരിക്കുകയോ ചെയ്യുക. (ii) വിവാഹശേഷം ഭർത്താവ് ബലാത്സംഗം , പ്രകൃതിവിരുദ്ധ നട പടികൾ, ക്രൂരത എന്നിവയ്ക്കാരോപണവിധേയനായാൽ. (iii) 1956ലെ ഹിന്ദു ദത്തെടുക്കൽ സംരക്ഷണ നിയമം 18-ാം വകുപ്പും ഇന്ത്യൻ ക്രിമിനൽ നടപടി ക്രമം 125-ാം വകുപ്പും അനുസരിച്ച് കോടതി സഹജീവനത്തിനടിസ്ഥാനമായല്ലാതെ ജീവനാംശത്തിനു വിധിക്കുകയും ഒരു വർഷത്തിനകം ബന്ധം പുനഃസ്ഥാപിക്കാതിരിക്കയും ചെയ്താൽ. - (vi) സ്ത്രീക്ക് 15 വയസ്സെത്തും മുമ്പ് നടന്ന വിവാഹശേഷം 18 വയസ്സിനുള്ളിൽ അവരതംഗീകരിക്കാതിരിക്കുന്നപക്ഷം . - ഈ സാഹചര്യങ്ങളിൽ കോടതിക്ക് വിവാഹമോചനം അനുവദിക്കാവുന്നതാണ്. ' ഈ നിയമത്തിന്റെ 13-B വകുപ്പുപ്രകാരം വധൂവരന്മാർക്ക് ഒരു വഷത്തിലധികം യാതൊരു സാഹചര്യത്തിലും സഹജീവനം സാധ്യമല്ലാ തിരിക്കയും ഒരു തരത്തിലും ഭാവിയിൽ അത് കരണീയമല്ലാതിരിക്കയും ചെയ്യുമ്പോൾ ഭാര്യാഭർത്താക്കന്മാര് സംയുക്തമായി ജില്ലാ കോടതി മുമ്പാകെ വിവാഹമോചനഹർജി നല്കാവുന്നതാണു'. ഹർജി തീയതിക്കുശേഷം 6 മാസത്തിനകമോ പ്രസ്തുത തീയതിക്ക് 18 മാസത്തിനകം ഹർജി പിൻവലിക്കാതിരിക്കയോ ചെയ്യുന്ന സാഹചര്യത്തിൽ രണ്ടു പക്ഷത്തെയും കേട്ട് ആവശ്യമായ തെളിവുകൾ ശേഖരിച്ചശേഷം പ്രസ്തുത ഹർജിയനുവ ദിച്ചുകൊണ്ട് കോടതിക്കുത്തരവിടാം . എന്നാൽ വിവാഹശേഷം മൂന്നു വർഷത്തിനകം' (ഹർജി കാലാവധിയെ ബാധിക്കുന്നില്ലെങ്കിൽ യാതൊരു കാരണത്താലും വിവാഹ മോചനഹർജി സമർപ്പിക്കാവുന്നതല്ല. - ഹിന്ദുവിവാഹ നിയമത്തിലെ ഏററവും വിപ്ലവകരവും കാതലായ തുമായ രണ്ടം ശങ്ങൾ പുനർവിവാഹത്തിനും , . ദ്വിഭാര്യത്വം (ബഹുഭാര്യാത്വം) തടയുന്നതിനും വേണ്ടിയുള്ള വ്യവസ്ഥകളാണു്. സാധാരണ ഗതിയിൽ വിവാഹമോചന ഹർജിയിൽ ജില്ലാക്കോടതി വിധി അന്തിമമാണെങ്കിലും അതിന്മേൽ അപ്പീലനുവദിക്കപ്പെടുന്ന പക്ഷം അപ്പീൽ കാല യളവിലോ, ഹർജികാലയളവിലോ പുനർവിവാഹം സുസാധ്യമാണു്. ഈ നിയമത്തിന്റെ 17-ാം വകുപ്പ് പ്രകാരം ജീവിച്ചിരിക്കുന്ന ഭാര്യ നി ലവിലുള്ളപ്പോൾ അതു മറച്ചുവച്ചുകൊണ്ടോ അല്ലാതെയോ മറെറാരു വി വാഹത്തിലേപ്പെടുന്ന വ്യക്തിക്ക് ഇന്ത്യൻ ശിക്ഷാനിയമം 494-ാം വകുപ്പനുസരിച്ച് 7 വർഷം വരെയോ, 495-ാം വകുപ്പുപ്രകാരം 10 വഷം വരെയോ തടവോ, പിഴയോ, രണ്ടും കൂടിയോ ആയുള്ള ശിക്ഷ നല്ലാവുന്നതാണു്. - ഹിന്ദു വിവാഹനിയമത്തിൻറ 24, 25 വകുപ്പുകൾ പ്രകാരം വിവാഹം സംബന്ധിച്ച ഹർജികൾ നിലനില്ക്കുന്ന സാഹചര്യത്തിലോ അതിനു ശേഷമോ ഹർജികക്ഷിക്കും സ്വന്തനിലയിൽ സംരക്ഷണത്തിനും ജീവിതാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും സാധ്യമല്ലാത്തപക്ഷം ഹർജി കാല യളവിലേക്കോ തുടർന്നുള്ള സമയത്തോ, പൂർവകാല പ്രാബല്യത്തോടെ പ്രസ്തുത സംരക്ഷണച്ചെലവ് എതിർകക്ഷിയിൽ നിന്നും നേടിയെടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. അതിൻപ്രകാരം കോടതി നിശ്ചയിക്കുന്ന സമയപരിധിയിലേക്കും ഒന്നിച്ചോ ഘട്ടംഘട്ടമായോ, കോടതി നിശ്ചയിക്കുന്ന തുക ജീവനാംശമായി ലഭ്യമാക്കാവുന്നതുമാണു്. - ചുരുക്കത്തിൽ ഗാർഹിക വിവാഹ ബന്ധത്തെ ഏററവും സജീവ മായിക്കാണുന്നതും എന്നാൽ മതപരമായ ആചാരങ്ങൾക്ക് പ്രാധാന്യം നല്കുന്നതും കോടതികൾക്കിടപെടാൻ ഏറെ അവസരങ്ങളുള്ളതുമാണ് ഹിന്ദു വിവാഹ നിയമം എന്നും എളുപ്പം മനസ്സിലാക്കാം. ഹിന്ദുകോഡിലെ തുടന്നുള്ള പ്രധാനാംശങ്ങളിലേക്ക് കടക്കും മുമ്പ് മററു മതാചാരപ്രകാരം വ്യക്തിനിയമങ്ങൾ എന്ന നിലക്കും വിവാഹ മോചനവ്യവസ്ഥകൾ എന്തെല്ലാമാണെന്നും പരിശോധിക്കാം. ഇന്ത്യയിൽ ക്രിസ്ത്യൻ ജനവിഭാഗം ന്യൂനപക്ഷ സമുദായമാണല്ലോ. അതുകൊണ്ടുതന്നെ ഇന്ത്യൻ ക്രിസ്ത്യൻ എന്ന പരിഗണനയാണ് വ്യക്തി നിയമത്തിലിവക്കും നല്കപ്പെട്ടിട്ടുള്ളതു്. ഹിന്ദു, ബുദ്ധ, ജൈനർ തുട ങ്ങിയ മതവിഭാഗങ്ങളിൽനിന്നു പരിവത്തനം ചെയ്യപ്പെട്ടതിനാലാണ് ഈ രീതിയിൽ ഇന്ത്യൻ ക്രിസ്ത്യൻ എന്ന പേരവലംബിക്കുന്നതു് 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ക്രിസ്തീയ വിവാഹ ബാധ്യത ഉറപ്പുവരുത്തുക. അതനുസരിച്ച് നിയമം ചുമതലപ്പെടുത്തുന്ന വിവാഹ രജിസ്ട്രാർക്കോ പ്രത്യേക സാഹചര്യങ്ങ ളിൽ മജിസ്ട്രേററിനോ, പുരോഹിതനോ വിവാഹം നടത്തിപ്പ് നിർവ ഹിക്കാവുന്നതാണ്. ക്രിസ്തീയ വിവാഹ രീതിയനുസരിച്ച് നിഷിദ്ധ ബന്ധുത്വത്തിൽ പെടാത്ത ക്രിസ്തുമതവിശ്വാസിയായ ഏതു സ്ത്രീക്കും , പുരുഷനും , ക്രിസ്തുമതാചാരം സ്വീകരിക്കാൻ തയ്യാറുള്ള അന്യമതസ്ഥർക്കും മതചടങ്ങുകളോടെയും പള്ളിയിലെ ചടങ്ങുകളോടെയും (സഭയനുവദിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെയും) നടത്തപ്പെടുന്ന ഏതൊ രു വിവാഹബന്ധവും സാധുവായി പരിഗണിക്കപ്പെടും . അതുകൊണ്ടു തന്നെ മതസ്ഥാപനങ്ങളിൽ വിവാഹം രജിസ്ട്രർ ചയ്യപ്പെടുവാനും അതു ഔദ്യോഗിക രേഖയായിട്ടും തെളിവായിട്ടും അംഗീകരിക്കപ്പെടുവാനും ഇ ടയാകുന്നു. മതവിശ്വാസത്തിൻറയടിസ്ഥാനത്തിൽ മനുഷ്യാതീത ശ ക്തിയാൽ കൂട്ടിയിണക്കപ്പെടുന്ന ഒന്നും വിശുദ്ധമായതുമാണു് വിവാഹമെ ന്നു സങ്കല്പിക്കപ്പെടുന്നതിനാൽ സാധാരണ ഗതിയിൽ കോടതി മുഖാന്തരമോ അല്ലാത്തതോ ആയ വിവാഹമോചനവും പുനഃവിവാഹവും ക്രിസ്തീയ നിയമങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ 1869-ൽ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയതും പിന്നീട് 1937, 1950, 1973 എന്നിങ്ങനെ പലപ്പോഴായി ഭേദഗതികൾ വരുത്തുകയും ചെയ്ത ഇന്ത്യൻ വിവാഹമോചന നിയമപ്രകാരമാണ് ക്രി സ്ത്യൻ മതവിശ്വാസികളുടെ വിവാഹസംബന്ധമായ പ്രശ്നങ്ങൾ കോടതി പരിഹരിക്കുന്നതു്. ഈ നിയമപ്രകാരം ഒരു സാഹചര്യത്തിൽ മാത്രമേ വിവാഹബന്ധം വേർപെടുത്താൻ അനുവാദമുള്ള. അപരിഹാര്യമായ വി ധത്തിൽ വിവാഹബന്ധം തടസ്സപ്പെടുകയെന്നതാണാ സാഹചര്യം . ഇ ത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനുള്ള അനുബന്ധഘടകങ്ങൾ താ ഴെപ്പറയുന്നവയാണു്. (a) എതിർകക്ഷി സഹജീവനം സാധ്യമാകാത്തവിധം വ്യഭിചാര ക്കുററം ചെയ്യുകയാണെങ്കിൽ. (b) എതിർകക്ഷി സഹജീവനത്തിനും ഒരു കാരണത്താലും അനുകൂലമല്ലാത്തവിധം പെരുമാറുന്നുവെങ്കിൽ. (c) ഹർജി തീയതിക്കു തൊട്ടുമുമ്പു തുടർച്ചയായി രണ്ടു വർഷം വരെ എതിർ കക്ഷി ഹർജികക്ഷിയെ ഉപേക്ഷിച്ച് പോകുന്നുവെങ്കിൽ. (d) ഹർജി തീയതിക്ക് തൊട്ടുമുമ്പ് രണ്ടു വർഷംവരെ വധൂവരന്മാർ വേർപെട്ട് ജീവിക്കുകയാണെങ്കിൽ, ഒപ്പം എതിർകക്ഷി ബന്ധം വേർ പെടുത്തുന്നതിനനുകൂലമാണെങ്കിൽ. (e) തുടർച്ചയായി 5 വഷം വരെ വധുവരന്മാർ വേർപെട്ട് താമസി ക്കുകയാണെങ്കിൽ. - ഇത്തരത്തിൽ അടിസ്ഥാന നിയമത്തിനു കാതലായ മാററം വ ന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ വിവാഹമോചന നിയമം അതുൾക്കൊള്ളാനോ ഭാര്യയും ഭർത്താവിനും തുല്യ പദവി നല്കി പ്രശ്നം പരിഹരിക്കാൻ വേണ്ട മാററം വ്യവസ്ഥകളിൽ വരുത്താനോ തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായി 1985ലെ സോണിയ സക്കറിയാ കേസുൾപ്പെടെ ഒട്ടേറെ സന്ദർ ഭങ്ങളിൽ ഇന്ത്യൻ സാഹചര്യത്തെയും നിയമത്തെയും കോടതികൾക്ക് വിമർശിക്കേണ്ടിവന്നിട്ടുണ്ട്, ഇതിനും പുറമെ 1978ലേയും 1983ലേയും ലോ കമ്മീഷൻ റിപ്പോർട്ടുകളും വിവാഹമോചന നിയമത്തിന്റെ പരിഷ്കാരം നിർബന്ധമായി ശുപാർശ ചെയ്യുന്നുണ്ട്. കുറഞ്ഞപക്ഷം ഹിന്ദു വി വാഹനിയമത്തിനൊപ്പമോ, പ്രത്യേക വിവാഹ നിയമവ്യവസ്ഥകളോ ഇക്കാര്യത്തിൽ സ്വീകാര്യമാക്കേണ്ടതാണെന്ന് കമ്മീഷൻ സൂചിപ്പിക്കു ന്നു. ഇതെല്ലാമായിട്ടും ഇന്ത്യൻ വിവാഹമോചനനിയമത്തിൻറ 10ാം വകുപ്പും അതാസ്പദമാക്കി സ്ത്രീകളെ ചൂഷണം ചെയ്യുന്നതും യാതൊരു മാററവുമില്ലാതെ തുടരുകയാണ്. അതിനടിസ്ഥാനമായ വ്യവസ്ഥകൾ എന്തെന്നു നോക്കാം . ഈ നിയമത്തിന്റെ വകുപ്പ് 10 അനുസരിച്ചു ഭർത്താവിനും വിവാഹമോചനത്തിനായി ചൂണ്ടിക്കാട്ടാവുന്ന ഏ ക കാര ണം ഭാര്യയുടെ സ്വഭാവദൂഷ്യവും ' പരപുരുഷബന്ധവുമാണ്. എന്നാൽ ഭാര്യക്ക് ഭർത്താവിനെതിരെയുയർത്താവുന്ന കാരണങ്ങൾ പലതുണ്ടു്. അവിടെയാണ് നാം ശ്രദ്ധിക്കേണ്ടതും . (1) മതം മാറുകയോ " മറെറാരു സ്ത്രീയെ വിവാഹം കഴിക്കുകയോ ചെയ്യുക. (2) ദ്വിഭാര്യത്വവും വ്യഭിചാരവും . 3. മറെറാരു സ്ത്രീയെ വിവാഹം കഴിക്കുകയും വ്യഭിചാരം നടത്തു കയും . (4) ബലാൽസംഗം , പ്രകൃതി വിരുദ്ധ നടപടി, ക്രൂരത. (5) ക്രൂരതയോടൊപ്പം വ്യഭിചാരവും . (6) കാരണമില്ലാതെ ഉപേക്ഷിച്ചുപോകയും വ്യഭിചാരവൃത്തി ചെയ്യുകയും . ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും വിവാഹമോചനം നേടാൻ ഭാര്യ ഭർത്താവിന്റെ വ്യഭിചാരക്കുററം തെളിയിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ള. തന്നെയുമല്ല ഈ നിയമത്തിലൊരിടത്തും വ്യഭിചാരമെന്ന പദം അതിന്റെ പരിധി, പ്രയോഗം ഇവ നിർവ്വചിക്കപ്പെട്ടിട്ടുമില്ല. ചുരുക്കത്തിൽ ഭാര്യയുടെ മേൽ വ്യഭിചാരം ആരോപിച്ച് ഭർത്താവിന് വിവാഹമോചനം നേടാനാവുമെങ്കിൽ മററു വിവാഹബന്ധ കുറ്റങ്ങളോടൊപ്പം , നിർവ്വചിക്കപ്പെട്ടിട്ടില്ലാത്ത വ്യഭിചാരകുററം കൂടി തെളിയിക്കപ്പെട്ടെങ്കിൽ മാത്രമേ ഭാര്യക്ക് ഭർത്താ വിനെതിരെ വിവാഹമോചനം സാധിച്ചെടുക്കുവാൻ കഴിയുള്ള എന്ന നിലവരുന്നു. ഒട്ടേറെ സാഹചര്യങ്ങളിൽ മറ്റു മതങ്ങൾ വിവാഹമോചനമനു വദിക്കുമെങ്കിൽ ക്രിസ്തുമതം അത് ഒരു സാഹചര്യത്തിലേക്ക് ചുരുക്കു ന്നു. അവിടെത്തന്നെ പുരുഷ-സ്ത്രീ വിവേചനം നീചമായ രീതിയിൽ അടിച്ചേല്പിക്കപ്പെടുന്ന. നേരത്തേ സൂചിപ്പിച്ച് സോണിയ മുതൽ എത്രയോ ക്രിസ്ത്യൻ സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കാൻ ഈ വ്യവസ്ഥ വിനിയോഗിക്കപ്പെടുന്നുവെന്നും വ്യക്തമല്ലേ. ഈ സ്ഥിതി ക്ക് ന്യായീകരണമായിപ്പറയപ്പെടുന്നത് ക്രിസ്ത്യൻ വിഭാഗത്തിൻറ ന്യൂനപക്ഷാവസ്ഥയും പിന്നോക്ക സ്ഥിതിയുമാണ്. ഒപ്പം മതപുരോഹി തന്മാരുടേയോ സംഘടനകളുടേയോ ഭാഗത്തുനിന്നും പരിഷ്കാരത്തിനു വേണ്ടി ഒരു തരത്തിലുള്ള ആവശ്യവും ഉണ്ടാകുന്നില്ല എന്നതുമാണു്. അതേയവസരത്തിൽ വിവാഹമോചനം വിശ്വാസത്തെ ഹനിക്കുമെന്നും പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ഇവിടെ യഥാത്ഥസ്ഥിതി ബോദ്ധ്യ പ്പെടുത്താനും ലോകമെമ്പാടുമുണ്ടാകുന്ന മാററം ഉൾക്കൊള്ളാനുമുള്ള പ്രവർത്തനങ്ങൾ നാം നടത്തേണ്ടിയിരിക്കുന്നു.

മുസ്ലീം വിവാഹനിയമം ചച്ച ചെയ്യും മുമ്പ് മുസ്ലീം മതാചാര പ്രകാരമുള്ള വ്യക്തിനിയമങ്ങളുടെ ഉല്പത്തികൂടിയറിഞ്ഞിരിക്കേണ്ടതുണ്ടു്. അല്ലാഹുവിലും മുഹമ്മദ് പ്രവാചകനിലും വിശ്വസിക്കുന്ന ഏതൊരാളും മുസ്ലീം മതാചാരങ്ങൾക്ക് വിധേയനായിരിക്കും. ജന്മനാലോ, മതപ രിവർത്തനത്തിലൂടെയോ ദത്തെടുക്കുന്നതിലൂടെയോ ഒരാൾ മുസ്ലീം ആയി മാറും. മുസ്ലീം മതവിശ്വാസികളെത്തന്നെ സുന്നികളും ഷിയാകളും ആയി വിഭജിച്ചിരിക്കുന്നു. സുന്നികൾ തന്നെ ഹനഫികൾ, മാലിക്കുകൾ, ഷാഫികൾ, ഹനബലി എന്നിങ്ങനെ നാലു വിഭാഗത്തിൽ വരും . ഇസൂലിയകൾ, ഇണ അഷാരി, സയ്ദിയകൾ എന്നിങ്ങനെ ഷിയാവിഭാഗവും പുനർവിഭജിക്കപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ ഒട്ടേറെ അവാന്തര വിഭാഗങ്ങളും മുസ്ലീം ജനതയ്ക്കിടയിലുണ്ടു്. അവർക്കൊക്കെ പ്രത്യേകം ബാധകമായിട്ടുള്ള ആചാരക്രമങ്ങളുമുണ്ടു്. അവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നതിനു പകരം ഒരു പൊതു അവലോകനം മാത്രമേ . സാദ്ധ്യമാകുന്നുള്ള (കേരളത്തിലെ മലബാർ മുസ്ലീങ്ങൾ ഷാഫി വിഭാഗത്തിൽ പെടുന്നവരാണ്).

ഇന്ത്യയിൽ മുസ്ലീം നിയമത്തിന്റെ ഉല്പത്തി 1 1-ാം നൂററാണ്ടിൽ ബർഹന്നുദ്ദീൻ രചിച്ച 'ഹിദായ ', 17-ാം നൂററാണ്ടിൽ ഔറംഗസേബിന്റെ കാലത്ത് ഷേക്ക് നിസം ബർ ഹൻപുരി രചിച്ച ഹത്വ അലംഗ്രി, A D 1277-നടുത്ത് രചിക്കപ്പെട്ട ഷരി-അൽ-ഇസ്ലാം തുടങ്ങിയവയിൽ നിന്നാണ്.ഖുർ-ആൻ, പ്രവാചകൻ അരുളപ്പാടുകൾ (ഇജമ), മതാചാരാനുഷ്ഠാനങ്ങൾ, താത്വിക ചിന്തകൾ (ഖിയാസ്) ഇവയാണ് മുസ്ലീം നിയമത്തിൻറെ പ്രാഥമികാടിസ്ഥാനം . കൂടാതെ മതഗ്രന്ഥ വ്യാ ഖ്യാനങ്ങളും , കോടതിവിധികളും , നിയമനിർമ്മാണ സഭയുടെ സംഭാവന കളും ഇവയിൽ പെടും. ശരി-അത്ത് ആക്ട് (1987) വക്കഫ് ആക്ട (1954) ശിശുവിവാഹനിരോധന നിയമം (1929) മുസ്ലീം വിവാഹ മോചന നിയമം (1939) മുസ്ലീം വനിതാ സംരക്ഷണ നിയമം എന്നിവയെല്ലാം ഈ വിഭാഗത്തിൽ വരും . ഇതിൽ അല്ലാഹുവിന്റെ കല്പന കളെന്നും , പിന്തുടരേണ്ടുന്ന മാറ്റങ്ങളെന്നും വിവക്ഷിക്കപ്പെടുന്ന ശരിഅത്താണ് ഏററവും പ്രധാനപ്പെട്ടതു്. സ്വത്തവകാശം, പിന്തുടർച്ചാവ കാശം , വിവാഹം, വിവാഹമോചനം , ജീവനാംശം , മഹർ, രക്ഷാ കർത്തൃത്വം, ദാനക്രമം , ട്രസ്റ്റുകളുടെ ഭരണം , വക്കഫ് തുടങ്ങി പലതും ശരി അത്ത് നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെടുന്നു. ചുരുക്കത്തിൽ മുസ്ലീം ജനവിഭാഗത്തിൻറെ വ്യക്തിനിയമമാണ് ശരി-അത്ത് എന്ന് പറയാം . 1937-ൽ ബ്രിട്ടീഷ് ഭരണകാലത്ത് മതപണ്ഡിതന്മാരുടെയും നിയമജ്ഞരുടെയും നിദ്ദേശപ്രകാരം പാസ്സാക്കപ്പെട്ടിട്ടുള്ളതാണീ നിയമം . കാലോചിതമായി പിന്നീടൊരിക്കലും പരിഷ്കരിക്കപ്പെടാത്ത ഈ നിയമം ത ന്നെയാണ് സ്വതന്ത്ര ഇന്ത്യയിൽ ഇന്നും നിലനില്ക്കുന്നത്. ഇതിന്റെ അനന്തരഫലം ഷാബാനു കേസ് മുതൽ, തിരുവനന്തപുരത്തെ ഹദ്ദടി സംഭവം വരെ എത്രയോ രംഗങ്ങളിൽ നാമറിയുന്നു.

മുസ്ലീം വിവാഹനിയമം

ഇതിൻപ്രകാരം സാധുവാക്കപ്പെടുന്ന വിവാഹത്തിന് പ്രധാനമാ യും നാലുപാധികൾ പാലിച്ചിരിക്കണം .

1) വിവാഹിതരാകാനുള്ള അർഹത-പ്രായപൂർത്തി (18 വയസ്സ് പ്രശ്നമല്ല) എത്തിയവർക്കാണ് വിവാഹം വിധിക്കപ്പെട്ടിരിക്കുന്നതു'. അല്ലാത്തവരെ മൈനറായിക്കരുതും . വിവാഹസമ്മതം നല്കാനവർക്കർഹതയില്ല. എന്നാൽ അവരുടെ അച്ഛൻ , അച്ഛൻറ അച്ഛൻ, സഹോദരൻ, അമ്മ, അ മ്മയുടെ സഹോദരൻ എന്നിവരെ വിവാഹസമ്മതം നല്കാനനുവദിക്കുന്നു ണ്ടു. ഷിയ നിയമമനുസരിച്ച് അച്ഛനും മുത്തച്ഛനും മാത്രമേ ഈ പ്രകാരം അഹതയുള്ളു. ഇത്തരം വിവാഹങ്ങൾ പ്രായപൂർത്തിയെത്തുമ്പോൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം . നിരാകരിക്കപ്പെട്ടാൽ ആ വി വാഹം സ്വമേധയാ അസാധുവാകും . കോടതികൾക്ക് ഇത്തരം വിവാഹ ങ്ങളെ അസാധുവായി പ്രഖ്യാപിക്കയും ചെയ്യാം .

- 2) സ്വമേധയായുള്ളതും നിയമവിധേയവുമായ സമ്മതം-ഇത് മുസ്ലീം വിവാഹത്തിനത്യന്താപേക്ഷിതമാണ്. അച്ഛന്റെയോ അമ്മയുടെയോ സമ്മതം ഇവിടെ പകരം വയ്ക്കാനാവില്ല. സ്വമേധയാ അല്ലാത്തതും. നിർബന്ധിച്ചോ കളവായോ സ്വീകരിക്കുന്നതുമായ വിവാഹസമ്മതവും സാധു വായിരിക്കില്ല. - 3) ആചാരക്രമങ്ങൾ മതപരമായ ചടങ്ങുകൾക്ക് മുസ്ലീം വിവാഹത്തിൽ അധികം പ്രാധാന്യമില്ല. എന്നാൽ വിവാഹം ഭൗതികമായ ഒരു കരാറായിക്കാണാനും അത് സാധുവായിരിക്കാൻ വേണ്ടുന്ന നിദ്ദേശങ്ങളും (അവയുടെ പാലനവും നിർബന്ധിതമായി മുസ്ലീം നിയമം വ്യവസ്ഥചെയ്യു ന്നു. വിവാഹനിർദേശം ഒരു പൊതുചടങ്ങിൽ വച്ച് നല്കണം . അവ അങ്ങനെ തന്നെയോ സ്വകാര്യമായോ സ്വീകരിക്കപ്പെടാം . ഹനഫി നിയമത്തിൽ സ്ഥിരബുദ്ധിയും വിവേകവുമുള്ള രണ്ട് പുരുഷസാക്ഷികളും ഉണ്ടാവണമെന്ന് നിർദ്ദേശിക്കുന്നു. ഇതോടൊപ്പം വിവാഹങ്ങൾ മതപരമായി ചിട്ടപ്പെടുത്തുന്ന രജിസ്റ്ററുകൾ സൂക്ഷിക്കുന്ന നടപടിയും നിലവിലുണ്ട്.

4) നിഷിദ്ധബന്ധുത്വം --അത് പൂണ്ണമെന്നും ഭാഗികമെന്നും രണ്ടു തരത്തിൽപ്പെടും. അച്ഛൻ അമ്മ വഴിയുള്ള മുൻമുറക്കാരോ, ഇളമുറക്കാരോ - സഹോദരസന്താനങ്ങൾ, ഭാര്യാമാതാവ്, ഭാര്യയുടെ മാത്രം മകൾ, അച്ഛൻറ ഭാര്യ, മകന്റെ ഭാര്യ, അവരുടെ മക്കൾ തുടങ്ങിയവരും പോററമ്മ മാരും നിഷിദ്ധബന്ധത്തിൽപ്പെടും. നിലവിലൊരു വിവാഹബന്ധത്തിൽ പ്പെട്ട സ്ത്രീയും പുണ്ണവിലക്കിൽപ്പെടും .

. കൃത്യവും നിയമപരവുമായ സാക്ഷികളില്ലാത്തതും , അനുവദിക്ക പ്പെട്ടിട്ടുള്ളതിലധികമായി സ്വീകരിക്കുന്നതും , അന്യമതത്തിൽപ്പെടുന്നതും ഗർഭിണിയായിരിക്കുന്നതും ഇദ്ദത് പാലിക്കുന്നതുമായ സ്ത്രീകളും പരസ്പര ബന്ധുത്വത്തിൽ സഹോദരിമാർ) പെടുന്നവരും ആനുപാതിക വിലക്കി ൻറ പരിധിയിൽ വരും. ഇതുകൂടാതെ സമാന അന്തസ് പാലിക്കാനാകാത്തവരും , പ്രകൃതിവിരുദ്ധ ബന്ധത്തിലേർപ്പെടുന്നവരും തീർത്ഥാടനത്തിലേർപ്പെട്ടിരിക്കുന്നവരും തമ്മിലുള്ള വിവാഹവും നിരോധിച്ചിരിക്കുന്നു. ഇത്തരം ആളുകൾ തമ്മിലോ വ്യവസ്ഥകൾക്ക് വിരുദ്ധമായോ നടക്കുന്ന വി വാഹങ്ങൾ നിയമദൃഷ്ടിയിൽ ശൂന്യവും , ശൂന്യമാക്കപ്പെടാവുന്നതുമാണ്. മുസ്ലീം വിവാഹനിയമത്തിൽ ഏററവും അപഹസിക്കപ്പെടേണ്ടുന്ന ഒന്നാണ് മ്യൂട്ടാവിവാഹം . ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത പ്രതിഫലത്തിന്റെയടിസ്ഥാനത്തിൽ കേവലസുഖസംതൃപ്തിക്കുവേണ്ടി സ്ത്രീയും പുരുഷനും കരാർ പ്രകാരം ഏർപ്പെടുന്ന വിവാഹമാണിതു്. മററു വിവാഹം സാധുവാകുന്നതിനുള്ള എല്ലാ ഉപാധികളും ഇവിടേയും ബാധ കമാണ്. ഈ വിവാഹം മൂലം സഹജീവനത്തിന് സാധ്യമാകുമെങ്കിലും സ്ത്രീക്ക് ഭാര്യയുടെ പദവിയോ അവകാശങ്ങളോ ലഭ്യമല്ല. എന്നാലിതി ലുണ്ടാകുന്ന മക്കളെ നിയമപരമായി കണക്കാക്കുന്നതും പാരമ്പര്യസ്വത്തി നവകാശികളാക്കുന്നതുമാണ്. ഇത്തരത്തിൽ എത്ര ഭാര്യമാരെ സ്വീകരിക്കുന്നതിനും വിലക്കില്ല. എന്നാലീ വിവാഹകാലയളവിൽ ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ദത് അനുഷ്ഠിക്കേണ്ടതുണ്ടു് എങ്കിലും വിവാഹമോച നത്തിനിവിടെ യാതൊരർഹതയുമില്ല. ജീവനാംശം അനുവദിക്കപ്പെടുന്നില്ലെങ്കിലും ബന്ധം ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ കൂടി ഭാര്യ പകുതി മഹറിന് അവകാശിയായിരിക്കും , ഭർത്താവിൻയോ ഭാര്യയുടേയോ മരണ ത്തിലും സമയപരിധി കഴിയുമ്പോഴും , പൊതുസമ്മതപ്രകാരവും , ഭർത്താവ് അനുവദിക്കുന്നപക്ഷവും ഈ തരം വിവാഹം വേർപെടുത്തപ്പെടും. ഒരേ സമയം നാലു ഭാര്യമാരെ പാലിക്കുന്നതിലും എത്രയോ നികൃഷ്ടമായ ഒന്നാ ണിത്. ഒരുപക്ഷേ സദുദ്ദേശ്യത്തോടെ മതാചാര്യൻമാർ വിധിച്ചതാണെങ്കിൽ കൂടി വിദ്യാവിഹീനരും , സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരും ദുർബ്ബലരുമായ ജനവിഭാഗത്തെ പ്രത്യേകിച്ചും സ്ത്രീകളെ ഈ നിയമം എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്നത് പ്രത്യക്ഷത്തിൽ വ്യക്തമാണല്ലോ. കേരളത്തിൽപോലും ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതി നിലവിലുണ്ട്. . മുസ്ലീം വിവാഹസാധുതയ്ക്കു മറെറാരടിസ്ഥാന ആവശ്യമാണു് മഹർ. വിവാഹസമയം ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതും നൽകാമെന്ന് സമ്മതിക്കുന്നതുമായ പാരിതോഷികമാണു് മഹർ. ഇതിന്മേൽ സ്ത്രീക്കു പൂണ്ണമായ അവകാശമാണനുവദിക്കപ്പെട്ടിട്ടുള്ളത്. അവയുടെ സുരക്ഷിത ത്വം ഉറപ്പാക്കാനും ഭർത്താവിൻറ പക്ഷപാതിത നടപടിയിൽനിന്നു ര ക്ഷിക്കാനുമാണീ വ്യവസ്ഥ. മഹർ പ്രധാനമായി രണ്ടു വിധമുണ്ട്. കോടതി വഴി നിശ്ചയിക്കുന്നതും കക്ഷികൾ പരസ്പരസമ്മതത്താൽ നിശ്ചയിക്കുന്നതും . രണ്ടാമത്തെ വിഭാഗം വിവാഹത്തിനുമുമ്പോ, വിവാഹസമയ ത്തോ, നിശ്ചയിക്കാവുന്നതും , അപ്പോൾതന്നെയോ എന്തെങ്കിലും തരത്തിൽ വിവാഹബന്ധം വേർപെടുമ്പോഴോ നൽകാവുന്നതുമാണു്. നിയമപ്രകാര മുള്ള വിവാഹബന്ധം ഉപയോഗിക്കപ്പെട്ടാൽ വധു മഹറിനും പൂർണ്ണമായും , അല്ലെങ്കിൽ പകുതി മഹറിനും , അസാധുവാക്കപ്പെടുന്ന വിവാഹങ്ങളിൽ നിശ്ചിത മുഴുവൻ മഹറിനും വധു അർഹയായിരിക്കും . എന്നാൽ ബന്ധം ഉപയോഗിക്കപ്പെടും മുമ്പോ, പ്രായപൂർത്തിയെത്തുമ്പോഴോ ഭാര്യ വിവാഹം നിരാകരിക്കുകയോ, അസാധുവാക്കപ്പെടുകയോ ചെയ്താൽ മഹറിന്നർഹതയുണ്ടാവില്ല. ഇവിടെയും സ്ത്രീകളുടെ സുരക്ഷയാണു ലക്ഷ്യമെങ്കിലും മത ത്തിൻറ ദുസ്വാധീനവും ജനങ്ങളുടെ അജ്ഞതയും മൂലം ഒട്ടേറെ ചൂഷണ സാധ്യത നിലവിലുണ്ടു്. എന്നാൽ അതിശയകരമായ ഒരു വ്യവസ്ഥ ഈ ഭാഗത്തുള്ളതും വിധവയാകുന്ന ഭാര്യക്കും അവരഹിക്കുന്ന മഹർ ലഭ്യമാക്കു ന്നതുവരെ ഭത്താവിൻറ വസ്തുക്കൾ സ്വന്തമായിവച്ചു് അനുഭവിക്കാമെന്ന താണ്. മറെറാരു ശ്രദ്ധേയമായ വിവാഹവ്യവസ്ഥ "ഇദ്ദത്' പാലനമാ ണ്. വിവാഹമോചനത്താലോ ഭർത്താവ് മരിക്കുന്നതിനാലോ ഒരു വിവാഹബന്ധം ഇല്ലാതാക്കപ്പെടുമ്പോൾ ഭാര്യ ഗർഭിണിയാണോയെന്നറിയു വാനും കുട്ടിയുടെ പിതൃത്വം തർക്കമെന്യേ നിശ്ചയിക്കുവാനുമാണിതനുഷ്ഠി ക്കുക. വിവാഹമോചിതയാകുന്ന സ്ത്രീ ബന്ധം അതിനകം ഉപയോഗ പ്പെടുത്തിയിട്ടുണ്ടെങ്കിൽ 3 ചന്ദ്രമാസം വരേയും , അസാധുവാക്കപ്പെടുന്ന വിവാഹത്തിൽ 3 ചന്ദ്രമാസം വരേയും , ഭർത്താവ് മരിക്കുന്ന സ്ത്രീ ഏതു സാഹചര്യത്തിലും 4 മാസവും 10 ദിവസത്തേക്കും ഇദ്ദത് ആചരിക്കണം . ഭത്താവിന്റെ മരണസമയം സ്ത്രീ ഗർഭവതിയാണെങ്കിൽ പ്രസവം വരെയും ഇദ്ദത് കാലയളവായിരിക്കും . ഇനിയിവിടെ പരിശോധിക്കേണ്ടുന്നത് മുസ്ളീം വിവാഹമോച ന നിയമമാണ്. ഇത് ബന്ധപ്പെട്ട കക്ഷികളുടെ പ്രവൃത്തിമൂലമോ നിയമ ത്തിന്റെ പ്രയോഗം മൂലമോ ഉണ്ടാകാം. ആദ്യവിഭാഗത്തെ തലാഖ്, ഖലാ എന്നിങ്ങനെ പ്രധാന രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഇതിൽ തലാഖ് വ്യക്തിയുടെ പെരുമാററത്തിലൂടെയും ഖുലാ മുൻ കരാർ പ്രകാര വും. നിലവിൽ വരുന്നവയാണ്. വ്യക്തിയുടെ മരണം , മതം മാററം തുടങ്ങിയവ മൂലമുണ്ടാകുന്ന വിവാഹ മോചനം രണ്ടാമത്തെ വിഭാഗമായ ഖുലായിൽപ്പെടും . അടുത്ത കാലത്തായി ഏററവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാ ണല്ലോ തലാഖ്. അതുതന്നെ മതപരമായി അംഗീകൃതമെന്നും അല്ലാ ത്തതെന്നും രണ്ടു തരമുണ്ട്. ഇതിൽ ഭർത്താവ് മൂന്നു പ്രാവശ്യം തലാഖ് വ്യക്തമായും സ്ഫുടമായും ഉച്ചരിക്കുന്നതിലൂടെയാണ് വിവാഹമോചനം നടക്കുക. ഏറ്റവും അംഗീകൃത തലാഖ് രീതിയെ "തലാഖ് അഹ്സൻ ' എന്നു പറയാം. തുടർച്ചയായ രണ്ടു ആർത്തവകാലത്തിനിടയിൽ സ്ത്രീയുടെ പാതിവ്രത്യം കാത്തു സൂക്ഷിച്ചുകൊണ്ടും അതിനുശേഷം പൂണ്ണമനസ്സോടെ ഭാര്യയെ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്നതാണിത്. ഇത്തരം മോചന ശേഷം ഇദ്ദത് കാലയളവിൽ തലാഖ് പിൻവലിച്ച് വിവാഹം പുനഃ സ്ഥാപിക്കുകയും ചെയ്യാം. അംഗീകൃത തലാഖിൻറ മറെറാരു രീതിയാ ണ് "തലാഖ് ഹാസൻ'. ഇതിൽ തുടർച്ചയായ മൂന്നു ആർത്തവകാലത്തിനി ടയിൽ ഓരോരിക്കലായി, ഭാര്യയുടെ പാതിവ്രത്യം ലംഘിക്കപ്പെടാതെ തന്നെ, തലാഖ് ഉച്ചരിക്കുകയാണു ചെയ്യുന്നത്. ആദ്യ രണ്ടു ഘട്ടത്തിലും തലാഖ് പിൻവലിക്കാമെങ്കിലും മൂന്നാമത്തെ ഉച്ചാരണശേഷം ഒരു തര ത്തിലും സഹജീവനം പുനഃസ്ഥാപിക്കാൻ അനുവദിക്കുന്നില്ല. അത് നിഷേധിക്കാനാവാത്ത തലാഖ് ആയി മാറും. ഇനി അംഗീകൃതമല്ലാത്ത തരം തലാഖുകളാണുള്ളത്. രണ്ടാമത്തെ ഖലീഫ- ഉമ്മർ അൽ- ഫറൂഖിൻറ കാലത്ത് നടപ്പായതും പിൻവലിക്കാനാകാത്തതുമാണിവ. മൂന്നു പ്രാവ ശ്യം ഒന്നിച്ചോ, ഒററയ്ക്കൊററയ്ക്കോ, ഒരു തരത്തിലും പിൻവലിക്കാനാകാ ത്ത തരത്തിൽ ഒരു പ്രാവശ്യമോ ഒരു ആർത്തവ ഘട്ടത്തിനിടയിൽ തന്നെ തലാഖ് ഉച്ചരിക്കുന്ന രീതിയാണത്. ഇതോടൊപ്പം “തലാഖ് നാമ'യെന്ന പേരിൽ വിവാഹമോചനം എഴുതിക്കൊടുക്കുന്ന സമ്പ്രദായവും നിലവിലു ലുണ്ടു്. ഇതു കൂടാതെ നാലു മാസം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നശേഷം ഭർത്താവ് പൂർണ്ണമായി പ്രഖ്യാപിക്കുന്ന മോചനമായ "ഇല് ' ഭാര്യയെ നിഷിദ്ധബന്ധത്തിൽപ്പെടുന്ന സ്ത്രീയായി പ്രഖ്യാപി ക്കുന്ന 'സിഹാർ' തുടങ്ങിയ രീതികളുമുണ്ട്. നമ്മുടെ ഇന്നത്തെ ചുററു പാടിൽ വിവാഹിതയാകുന്ന സ്ത്രീയെ ഭർത്താവു് ഏകപക്ഷീയമായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലുന്നതിലൂടെ, യാതൊരു കാരണവും കാണിക്കാതെ ബന്ധം വേർപെടുത്തുന്ന രീതിയുടെ സാംഗത്യം ഇതി നകം തന്നെ ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ. മുസ്ളീം വിവാഹമോചനത്തിനുള്ള മറെറാരു മാർഗ്ഗമായ 'ഖുലാ' യിൽ വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കരാറുകളും ബാദ്ധ്യതകളും പൂർ ണ്ണമായി വിമോചിക്കപ്പെടുകയും അതിനുള്ള പരിഹാരത്തിന്റെ വിധിക്കുകയും ചെയ്യുന്നുണ്ടു്. ഷിയ നിയമപ്രകാരം രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലുള്ള ഖുലാ മാത്രമേ നിലനില്ക്കുകയുള്ളൂ. ഒരു പ്രാവശ്യത്തെ ഉച്ചാരണത്തിലൂടെ നിലവിൽ വരുന്ന തലാഖിനു തുല്യമാണ് ഖുലയുടെ പ്രാബല്യവും.

മൂന്നാമത്തെ വിവാഹമോചനമാർഗം പ്രവാചകന്റെ പ്രഖ്യാപനങ്ങൾക്കനുസൃതമായി 1939-ലെ മുസ്ലീം വിവാഹമോചനവ്യവസ്ഥകളുടെ യടിസ്ഥാനത്തിൽ 'കാസി'മാരുടെ തീരുമാനപ്രകാരം മുസ്ളീം സ്ത്രീകൾ ക്ക് വിവാഹമോചനം നേടാനുള്ള മാർഗമായ ഫക്സ് ആണ്. പ്രായ പൂത്തി നിരാകരണ രീതിമൂലമോ, ഭർത്താവിൻറ തുടച്ചയായ 4 വഷത്തെ തിരോധാനം , രണ്ടു വഷകാലം തുടച്ചയായി സംരക്ഷണ ബാധ്യതയിൽനി ന്നു വിട്ടുനിൽക്കൽ, ഏഴു വർഷത്തെ ജയിൽവാസം, വിവാഹധമ്മാനുഷ്ഠാന ത്തിലെ വിമുഖത, പ്രത്യുല്പാദന ശേഷിയില്ലായ്മ, തുടച്ചയായുള്ള ഭ്രാന്ത്, കുഷ്ഠരോഗം , ലൈംഗിക രോഗങ്ങൾ, ക്രൂരത ഇവയുടെ അടിസ്ഥാനത്തിലോ ഭാര്യയ്ക്ക് വിവാഹമോചനം തേടാം . ഇതിനും പുറമേയാണ് ബന്ധ പ്പെട്ട കക്ഷികളുടെ മരണം , മതം മാററം തുടങ്ങിയ സാഹചര്യങ്ങളിൽ നിയമപരമായുണ്ടാകുന്ന വിവാഹമോചനം

- വിവാഹം , വിവാഹമോചനം , ജീവനാംശവും സംരക്ഷണവും തുട ങ്ങിയവ എടുത്തു പരിശോധിച്ചാൽ അല്പമെങ്കിലും കാലോചിതമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുനിയമം മാത്രമാണെന്നു കാണാം. മററുള്ളിടത്തെല്ലാം സ്ത്രീകൾക്കെതിരേ പക്ഷപാതിത്വവും ചൂഷണവും നിരന്ത രം നിലനില്ക്കുന്നതായിക്കാണാം. ഈ സാഹചര്യത്തിലാണ് പ്രത്യേക (വിശേഷ) വിവാഹനിയമത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഇന്ത്യ യിൽ ഏതൊരു വ്യക്തിക്കും നിയമപ്രകാരം സ്വീകരിക്കാവുന്ന വി വാഹരീതിയും അവ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് 1954-ൽ ഇന്ത്യൻ പാർലമെൻറിൽ പാസാക്കിയ ഈ നിയമത്തിലുൾപ്പെടുന്നത്. ഈ നിയമത്തിൻറ 4-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്മാരായ ഏതു സ്ത്രീക്കും പുരുഷനും താഴെപ്പറയുന്ന മൂന്നുപാധികൾ പാലിച്ചുകൊണ്ടും വിവാഹബന്ധത്തിലേർപ്പെടാവുന്നതാണ്. (1) വിവാഹിതരാകുന്നവർക്കും നിലവിൽ ജീവിച്ചിരിക്കുന്ന ഭർത്താവോ ഭാര്യയോ ഉണ്ടാകാൻ പാടില്ല. (2) വിവാഹിതരാകുന്നവർ സ്വമേധയാ നിയമപരമായ വിവാഹ - സമ്മതം നൽകാനുള്ള മാനസിക നിലവാരമില്ലാത്തവരാകരുതു. (3) മാനസിക അസ്ഥിരത കാരണം വിവാഹജീവിതം നയിക്കാ നോ പ്രത്യുല്പാദനം നടത്താനോ സാധിക്കാത്തവരാകരുത്. (4) തുടർച്ചയായ ഭ്രാന്തിനോ അപസ്മാരത്തിനോ' വിധേയരാകരുതു. (5) വിവാഹിതനാകുന്ന പുരുഷനും 21 വയസും സ്ത്രീക്ക് 18 വയ സും പൂർത്തിയായിരിക്കണം. (6) വിവാഹിതരാകുന്നവർ നിലനില്ക്കുന്ന നിയമപ്രകാരം നിഷിദ്ധ ബന്ധത്തിലുള്ളവരായിരിക്കരുത്. ഈ നിയമത്തിൻറ 1, 2 പട്ടികകളിൽപ്പെടുത്തിയിരിക്കുന്ന ബ ന്ധുക്കളാണ് നിഷിദ്ധപരിധിയിൽ വരുന്നത്. ഒരേ അച്ഛനും ഒരേ അമ്മയിലോ ഒരേ അച്ഛനും രണ്ടമ്മമാരിലോ ഒരേ അമ്മയ്ക്ക് രണ്ടു പുരുഷന്മാരിൽനിന്നോ പിറന്ന സഹോദരങ്ങളും അവരുടെ സന്തതികളും ദത്തെ ടുക്കപ്പെട്ടവരും ആയ ആളുകളാണ് ഇങ്ങനെ വിലക്കേർപ്പെടുത്തപ്പെട്ടവർ. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ . ചെയ്യാൻ ചുമതലപ്പെട്ടവർ ഗവൺമെന്ററിന്റെ ഔദ്യോഗികവിജ്ഞാപനത്തിലൂടെ അതാതിടങ്ങ ളിൽ അധികാരപ്പെടുത്തിയിട്ടുള്ള വിവാഹ രജി: ആഫീസർമാരാണ് (മു നിസിപ്പൽ കോർപറേഷൻ കമ്മീഷണർമാർ, പഞ്ചായത്ത് എക്സി: ആഫീസർമാർ etc). നിയമത്തിൻറ 5-ാം വകുപ്പ് പ്രകാരം വിവാഹിതരാകാൻ താല്പ ര്യപ്പെടുന്നവർ നിയമത്തിന്റെ 2-ാം പട്ടികയിലുള്ള ഫോറത്തിൽ എഴു തിത്തയ്യാറാക്കിയ നോട്ടീസ് വിവാഹ രജി: 'ആഫീസർക്ക് സമർപ്പിക്ക ണം. പ്രസ്തുത തീയതിക്ക് 30 ദിവസം മുമ്പ് മുതലെങ്കിലും നോ ട്ടീസ് സമർപ്പിക്കുന്ന വ്യക്തി ആ ആഫീസിന്റെ അധികാര പരിധിക്കുള്ളിൽ സ്ഥിരതാമസമുണ്ടായിരിക്കണം. വിവാഹ നോട്ടീസ് രജി: ബുക്കിൽ സൂക്ഷിക്കുകയും അതിന്റെ കോപ്പി വ്യക്തമായ } കാണാവു ന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആഫീസ് പരിധിക്കുള്ളിൽ സ്ഥിരതാമസമില്ലാത്ത കക്ഷികളുടെ കാര്യത്തിൽ നോട്ടീസിന്റെ ഒരു കോപ്പി അവരുടെ താമസസ്ഥലത്തെ ആഫീസിലയ്ക്കു കയും പ്രസിദ്ധീകരിക്കുകയും വേണം. ഇതിനുശേഷം 30 ദിവസത്തി നകം പ്രസ്തുത വിവാഹം സംബന്ധിച്ച് ആക്കെങ്കിലും എതിർപ്പുള്ള പക്ഷം അതു കാര്യകാരണസഹിതം എഴുതി തയ്യാറാക്കി രജി: ആഫീസർ ക്കും സമപ്പിക്കാവുന്നതും എതിപ്പറിയിച്ച് 30 ദിവസത്തിനകം അതു സം ബന്ധിച്ചാവശ്യമായ അന്വേഷണവും തെളിവെടുപ്പം നടത്തി രജി: ആ ഫീസർ വിവാഹ നോട്ടീസിന്മേൽ തീരുമാനമെടുക്കേണ്ടതുമാണ്. ഇത്ത രമെതിർപ്പ് രജി: ആഫീസർ അംഗീകരിക്കയാണെങ്കിൽ അപേക്ഷകർ ക്കു” ബന്ധപ്പെട്ട ജില്ലാക്കോടതിയിൽ അപ്പീൽ പോകാവുന്നതും കോട തി തീരുമാനം രജി: ആഫീസർ നടപ്പാക്കേണ്ടതുമാണ്. നിയമത്തി ൻറ 9-ാം വകുപ്പ് മുഖാന്തരം കക്ഷികളേയും സാക്ഷികളേയും വിളിച്ച വരുത്തി തെളിവെടുക്കാനും , പരിശോധന നടത്താനം , രേഖകൾ ഹാജ രാക്കാൻ നിർബന്ധിക്കാനും , കമ്മീഷനെ നിയോഗിക്കാനും മറ്റുമുള്ള സിവിൽ കോടതിയധികാരങ്ങൾ രജി: ആഫീസകള് നല്ലപ്പെടുന്നു. ഈ നടപടികൾ പൂത്തിയായശേഷം വിവാഹ രജി: ആഫീസിൽ വച്ച് ആ ഫീസർ മുമ്പാകെ, വിവാഹിതരാകുന്ന കക്ഷികൾ തങ്ങളുടെ ആചാരക്ര മമനുസരിച്ച് പരസ്പരം മനസ്സിലാകുന്ന ഭാഷയിൽ " "ഞാൻ നിങ്ങളെ എന്റെ ഭർത്താവ് (ഭാര്യ) ആയി സ്വീകരിക്കുന്നു' ' എന്നും മൂന്നും സുസ മ്മതരായ സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ പ്രതിജ്ഞയെടുത്ത്, 3-ാം പട്ടി ക പ്രകാരമുള്ള സമ്മത/പ്രതിജ്ഞാപത്രത്തിൽ ഒപ്പ് വച്ചശേഷമേ വിവാഹ ബന്ധം സാധുവാകുകയുള്ളൂ. വിവാഹം രജിസ്റ്ററിൽ ചേർത്ത് ആഫീസറു ടേയും സാക്ഷികളുടേയും ഒപ്പു സഹിതം വിവാഹ രജി: സർട്ടിഫിക്കററ് കക്ഷികൾക്കും നല്ലേണ്ടതാണ്. നോട്ടീസ് കിട്ടി മൂന്നു മാസത്തിനകം എന്തെങ്കിലും കാരണത്താൽ വിവാഹം നടക്കുന്നില്ലെങ്കിൽ പുതിയ നോ ട്ടീസ് മുഖേന വിവാഹ രജി: ആഫീസർ അത് പരസ്യം ചെയ്യേണ്ടതാ ണ്. ഈ നിയമത്തിന്റെ 3-ാം അദ്ധ്യായം 12-ാം വകുപ്പ് മൂലം ഇന്ത്യ യിൽ നിലവിലുള്ള മറേറതെങ്കിലും നിയമമനുസരിച്ചോ മതാചാരപ്രകാ രമോ നടന്നിട്ടുള്ള അംഗീകൃതമായ വിവാഹങ്ങൾ വിവാഹ രജി: ആഫീ സിൽ രജിസ്റ്റർ ചെയ്യാവുന്നതും അതിന് സർട്ടിഫിക്കറ്റ് വാങ്ങി തെളി വായി സൂക്ഷിക്കാവുന്നതുമാണ്. ഈ നിയമ പ്രകാരം നടത്തപ്പെടുന്ന വിവാഹബന്ധത്തിലെ വ്യ ക്തികളുടെയും അവക്കും ജനിക്കുന്ന കുട്ടികളുടെയും പാരമ്പര്യാവകാശവും ദായക്രമവും മറ്റും പ്രസ്തുത വിഷയങ്ങളിൽ നിലവിലിരിക്കുന്ന പൊതു നിയമങ്ങൾ വഴി നിശ്ചയിക്കപ്പെടും. അത്തരം അവകാശങ്ങളെ ഈ വി വാഹനിയമം ഒരിക്കലും ഹനിക്കുന്നില്ല. വിവാഹമോചനം, താല്ക്കാലി കമായി ബന്ധം വേർപ്പെടുത്തൽ, വിവാഹ ധർമ്മാനുഷ്ഠാനാവകാശം , ജീ വനാംശവും സംരക്ഷണവും തുടങ്ങിയ കാര്യങ്ങളിൽ ഈ നിയമത്തി ലെ വ്യവസ്ഥകളും ഏകദേശം ഹിന്ദുനിയമ വ്യവസ്ഥകൾക്കു സമാനമാ കയാൽ വീണ്ടും വിശദീകരിക്കുന്നില്ല. ഇതു കൂടാതെ ഇന്ത്യൻ കരാർ നിയമപ്രകാരം വിവാഹിതരാകാൻ താല്പര്യവും നിയമപരമായി അവകാശവുമുള്ള ഏതൊരു സ്ത്രീക്കും പുരു ഷനും സബ് രജിസ്ട്രാർ മുഖാന്തിരം ഒരു വിവാഹബന്ധ കരാർ രജിസ്റ്റ റാക്കുന്നതിനും അതിൻപ്രകാരം ഒന്നിച്ചു ജീവിക്കുന്നതിനും കരാറിൻറ പാലനം തുടരുന്നതുവരെ വിവാഹിതരായിക്കഴിയാനും അവസരം നൽകുന്നു. എങ്കിലും ഇവിടെ നിയമത്തിനു മുമ്പിൽ ഭാര്യാഭർതൃബന്ധത്തി ന് വൈവാഹിക പ്രാബല്യം ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം ബന്ധത്തിൽ സ്ത്രീക്ക് നിയമപരമായി ഭാര്യയുടെ പദവിയോ അതനു സരിച്ചുള്ള അവകാശങ്ങളോ സ്ഥാപിച്ചുകിട്ടുന്നില്ല. ഇത്തരം ബന്ധത്തി ലുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം അംഗീകരിക്കുമെന്നതുമാത്രമാണേക ആശ്വാസം . നമ്മുടെ നാട്ടിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ളതും ഏ റെപ്പേർ അറിഞ്ഞോ അറിയാതെയോ സാധൂകരിക്കാൻ ശ്രമിക്കുന്നതുമായ ഈ സാഹചര്യം ആളുകളെ ന്യായമായും ബോധ്യപ്പെടുത്തേണ്ടതുണ്ടു്.

പിൻതുടർച്ചാവകാശ നിയമം

വ്യക്തിനിയമങ്ങളിലെ മറെറാരു പ്രധാന മേഖലയാണ് പിൻ തുടച്ചാവകാശം സംബന്ധിച്ചുള്ളത്. ഇന്ത്യയിൽ വ്യത്യസ്ത ജാതി, മത, ഉപജാതി, വർഗ, ഗോത്രാടിസ്ഥാനത്തിലുള്ള സാമൂഹ്യക്രമം നിലനി ന്നിരുന്നതിനാൽ തന്നെ അവയെ എല്ലാം ആശ്രയിച്ചുള്ള ദായക്രമവും പിൻതുടച്ചാവകാശരീതിയും മറ്റുമാണ് നിലനിന്നിരുന്നത്. കേരള ത്തിൽതന്ന കൂട്ടുകുടുംബം , തറവാടു, ബ്രഹ്മസ്വം തുടങ്ങിയും മരുമക്കത്തായം , മക്കത്തായം അളിയസന്താനനിയമം തുടങ്ങിയും വ്യത്യസ്ത - രീതികൾ കാലാകാലങ്ങളിൽ നിലവിലിരുന്നതായിക്കാണാം . ഇതി ൻ തുടച്ചയായാണ് 1956-ൽ ഹിന്ദുപിൻതുടച്ചാവകാശനിയമം ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ചതു്. 'ഹിന്ദു'വിൻറ നിർവചനത്തിൽ പെടുന്ന ഏതൊരാൾക്കും ഈ നിയമം ബാധമാക്കപ്പെടുന്നു. - ഹിന്ദു പിന്തുടച്ചാവകാശ നിയമത്തിന്റെ 8-ാം വകുപ്പ് ഹിന്ദു വായ) പുരുഷന്റെ അവകാശങ്ങളെപ്പററിക്കല്പിക്കുന്നതാണ്. അതനുസ രിച്ച് വ്യക്തമായ വില്പത്രമോ ഭാഗപത്രമോ അവശേഷിപ്പിക്കാതെ മര ണപ്പെട്ട ഗൃഹനാഥൻ സ്വത്തിൽ പ്രാഥമികാവകശം ഈ നിയമ ത്തിൻറ 1 -ാം . പട്ടികയിൽ പെടുത്തിയിട്ടുള്ളവക്കും അവരുടെയഭാവ ത്തിൽ 2-ാം പട്ടികയിൽ വരുന്നവർക്കും, മേൽകൊടുത്ത രണ്ടുവിഭാഗത്തി ൻറയും അഭാവത്തിൽ പിതൃഭാഗത്തുനിന്നും രക്തബന്ധത്തിൽപെടുന്ന സഹോദരങ്ങൾക്കും അത്തരക്കാരുമില്ലെങ്കിൽ മാതൃഭാഗത്തുള്ള രക്തബന്ധ ത്തിൽപ്പെട്ടവർക്കുമായി വിഭജിക്കപ്പെടും . ഇതിലോരോ വിഭാഗവും തൊട്ട മുമ്പിലുള്ളതിനു വിധേയമായിരിക്കും . വകുപ്പ് 10-ൻറ റൂൾ 1, 2, 3 പ്രകാരം അവകാശം താഴെ പറയുന്ന രീതിയിൽ വിഭജിക്കപ്പെടും . (1) വിധവയാക്കപ്പെട്ട ഭാര്യയോ ഒന്നിലേറെ ഭാര്യമാരോ ജീവിച്ചിരി ക്കുന്നവെങ്കിൽ ആകെ ഓഹരിയുടെ ഒരു ഭാഗം അവർക്കവകാശ പ്പെടും . (2) അവശേഷിക്കുന്നതിൽ പുത്രന്മാരും പു ത്രികളും അ മ്മ യും ഓരോ ഭാ ഗത്തിനവകാശികളാകാം . (3) നേരത്തേ മരിച്ചുപോയ മകന്റെ മകളുടെ അവകാശികളുള്ള പക്ഷം - അവരും ഓരോ ഭാഗത്തിനർഹതപ്പെട്ടിരിക്കും . ഇങ്ങനെ 1-ാം പട്ടികയിലുള്ളവർ ഇല്ലാതിരിക്കുമ്പോൾ 2-ാം പട്ടി കയിൽ പെടുന്നവർക്കിടയിൽ ഓഹരികൾ തുല്യമായി വിഭജിക്കപ്പെടും . അത്തരം സാഹചര്യത്തിൽ പിതൃവഴിക്കും മാതൃവഴിക്കു . ഏറ്റവും അടുത്ത അവകാശിക്കായിരിക്കും മുൻഗണന. - ഇന്ത്യയിൽ സമീപനാളിൽ വരെ സ്ത്രീകൾക്ക് സ്വത്തവകാശമോ പാരമ്പര്യസ്വത്തിൽ സ്വതന്ത്രമായ അവകാശമോ അനുവദിച്ചിരുന്നില്ല. 1937 -ലാണ് ആദ്യമായി നിയന്ത്രിതമായ തോതിൽ സ്ത്രീകൾക്ക് പാരമ്പ ര്യസ്വത്തവകാശം അനുവദിച്ചത്. . എന്നാൽ അനുഭവത്തിനൊഴികെ കൈമാററത്തിനോ മററുള്ള അവകാശമോ അവർക്ക് ലഭ്യമല്ല. എന്നാൽ 1956-ലെ ഹിന്ദു പിന്തുടച്ചാവകാശനിയമത്തിലാണ് സ്ത്രീകൾക്ക് പൂർണ പാരമ്പര്യാവകാശം നല്കുന്നത്. ' ഈ നിയമത്തിൻറ 14-ാം വകുപ്പ" പ്രകാരം ഒരു ഹിന്ദു സ്ത്രീക്ക് കു ടും ബസ്വത്തായോ, പിന്തുടച്ചയായോ, സ്ത്രീധനമായോ ദാനമായോ, ജീ വനാംശമായോ ലഭിച്ചിട്ടുള്ള മുഴുവൻ സ്വത്തിനും അവർ പൂർണമായും അവ കാശപ്പെട്ടിരിക്കും. വകുപ്പ് 15.16 പ്രകാരം വില്ലെഴുതാതെ മരണപ്പെടു ന്ന ഹിന്ദു സ്ത്രീയുടെ സ്വത്തിന്റെ വിതരണക്രമം നിശ്ചയിക്കപ്പെട്ടിരിക്കു ന്നു. അതിൻ പ്രകാരം യഥാക്രമം മക്കൾ, ഭത്താവിന്റെ അനന്തരാവകാ ശികൾ, അച്ഛനും അമ്മയും , അച്ഛന്റെ അനന്തരാവകാശികൾ, അമ്മയു ടെ അനന്തരാവകാശികൾ എന്നിങ്ങനെ അവകാശം നല്കപ്പെടും . ഇതിൽ ത്തന്നെ സ്ത്രീയുടെ കുടുംബസ്വത്തുക്കൾ മക്കളുടെ അഭാവത്തിൽ അച്ഛൻറ അനന്തരാവകാശികൾക്കും , ഭർത്താവിൽ നിന്നുള്ള സ്വത്തുക്കൾ മക്കളുടെ അ ഭാവത്തിൽ അദ്ദേഹത്തിന്റെ അവകാശികൾക്കുമായിരിക്കും ലഭിക്കുക. ഈ നിയമത്തിന്റെ 18 മുതൽ 28 വരെയുള്ള വകുപ്പുകൾ പിന്തുടർച്ച സംബന്ധിച്ച പൊതുനിയമങ്ങളാണ് നിർദ്ദേശിക്കപ്പെടുന്നത്. അവയിങ്ങനെ ഉപക്ഷേപിക്കാം . 1 പൂർണരക്തബന്ധമുള്ളവർ മറ്റുള്ളവരേക്കാൾ മുമ്പേ പരിഗണിക്കപ്പെടും . 2 ഒന്നിലധികം അവകാശികളുള്ളപ്പോൾ ആളോഹരിയടിസ്ഥാന ത്തിലും സംയുക്ത ഓഹരിയടിസ്ഥാനത്തിലും സ്വത്ത് വിഭജിക്കപ്പെടും . 3 പിതാവിൻറ മരണസമയം അമ്മയുടെ ഗർഭത്തിലുള്ള കുട്ടി ജീവ നോടെ പിറക്കുന്നുവെങ്കിൽ ഓഹരി ലഭ്യതയ്ക്കവകാശമുണ്ടായിരിക്കും .. 4 പിന്തുടച്ചാവകാശമുള്ള രണ്ടുപേർ ആദ്യം മരിച്ചതാരെന്ന് നിശ്ച യിക്കാനാകാതെ മരണപ്പെടുമ്പോൾ വയസ്സിൽ ഇളയയാൾ മൂത്തയാളെ അ തിജീവിച്ചതായി കണക്കാക്കാം .

5 ഹിന്ദു കൂട്ടകുടുംബത്തിൽ താമസസ്ഥലം -സഹോദരന്മാർ തങ്ങള ടെ അവകാശം വിട്ടൊഴിയുന്നില്ലെങ്കിൽ സഹോദരിക്ക് അത് വിഭജി ക്കാൻ അവകാശപ്പെടാനാവില്ല. എന്നാൽ വിവാഹം വരെയോ, വിധവയായശേഷമോ ഉപേക്ഷിക്കപ്പെടുമ്പോഴോ അവർക്ക് . കുടുംബവീട്ടിൽ പാർക്കാൻ അധികാരമുണ്ടായിരിക്കും .
6' നേരത്തെ മരണപ്പെടുന്ന മകൻറയോ പൗത്രൻറയോ ഭാര്യമാർ പു നർവിവാഹിതരാകുന്ന പക്ഷം സ്വത്തവകാശമുണ്ടായിരിക്കില്ല.
7 ' സ്വത്തിന്റെ ഉടമ പിന്തുടർച്ചക്കാരനായി കൊല്ലപ്പെട്ടാൽ, കുററം ചെയ്യുന്നയാൾക്ക് അവകാശം നിഷേധിക്കപ്പെടും . '

8 മതപരിവർത്തനം ചെയ്യുന്ന ഹിന്ദുവിന് അവകാശമുണ്ടെങ്കിലും അ വരുടെ കുട്ടികൾക്ക് സ്വത്തവകാശം നിഷേധിക്കാം .

9 ഏതെങ്കിലും അവകാശി അതിൽനിന്നു നിരോധിക്കപ്പെട്ടാൽ ആ സ്വത്തുകൂടി മറ്റുള്ളവർക്ക് ചെല്ലും. -
10 അസുഖമോ, അപകടമോ, അംഗവൈകല്യമോ സ്വത്തവകാശ നിഷേധത്തിന് കാരണമായിക്കൂടാ. (ഇതിൽ 6-10 വ്യവസ്ഥകൾ ഒരാളെ പാരമ്പര്യാവകാശത്തിന് അനർഹനാക്കുന്നതിനുള്ള കാരണങ്ങളാണു ).

നിയമപരവും കൃത്യമായി രജിസ്റ്റർ ചെയ്യപ്പെട്ടതുമായ വില്പത്രമോ ഭാഗപത്രമോ നിലവിലുള്ള പക്ഷം അത്തരം സ്വത്തുക്കൾ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമ(1925)ത്തിനു പകരം ബന്ധപ്പെട്ട മററു നിയമങ്ങളുടെ സഹായത്തോടെ ഭാഗപത്ര വ്യവസ്ഥകൾക്കനുസൃതമായി വിഭജിക്കപ്പെടും .

ക്രിസ്ത്യൻ പിന്തുടർച്ചാവകാശവ്യവസ്ഥകൾ

' കേരളത്തിൽ അടുത്ത കാലം വരെ ക്രിസ്ത്യൻ സമുദായത്തിൽ തിരു-കൊച്ചി പിന്തുടർച്ചാവകാശ നിയമപ്രകാരമായിരുന്നു സ്വത്തുക്കൾ ഓഹരി നിശ്ചയിച്ചിരുന്നതു്. എന്നാൽ പ്രസിദ്ധമായ മേരി റോയി കേസിലെ (1986) സുപ്രീം കോടതി വിധി പ്രസ്താവത്തോടെ സ്ഥിതിയാകെ മാറിയിരിക്കുന്നു. പൂർവ്വകാലപ്രാബല്യത്തോടെ ഇന്ത്യയിലെ ഇതര സം സ്ഥാനങ്ങളോടൊപ്പം കേരളത്തിലും ക്രിസ്ത്യൻ കുടും ബങ്ങളിൽ സ്ത്രീകളുൾപ്പെടെ അംഗങ്ങൾക്കു് 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൻറ ഭാഗം V ബാധകമാക്കുകയും അതിലൂടെ കുടുംബസ്വത്തിൽ പുരുഷ നു തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചു നല്കുകയും ചെയ്തിരിക്കുകയാണ്. ഈ വിധി നടപ്പാക്കുന്നതിനുള്ള വിധിനടത്തുഹർജി തീരു മാനമാകാത്തതിനാൽ കാര്യങ്ങൾ ഒട്ടും പുരോഗമിച്ചിട്ടില്ല. മാത്രമല്ല മതനേതാക്കന്മാരും നിയമജ്ഞരായ ചിലരും ഉൾപ്പെടെയുള്ളവർ ഇതി നെതിരേ പ്രചാരണം തുടരുകയും ചെയ്യുന്നു. മറുഭാഗത്തും കുടുംബബ ന്ധങ്ങളെത്തന്നെ ശിഥിലമാക്കും വിധം നിരവധി സ്വത്തുതർക്കങ്ങൾ ഈ വിധിയടിസ്ഥാനമാക്കി ഉയർന്നുവരുന്നു. ഈ പശ്ചാത്തലം ഒന്നു പരിശോധിക്കാം . മുൻകാലങ്ങളിൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ സ്ത്രീക്കുള്ള അവ കാശം വിവാഹത്തോടെ വേർപെടുത്തുന്നതും ഭർതൃഗൃഹത്തിൽ അവളെ സ്ഥാനമേൽക്കുന്നതും പതിവായിരുന്നു. വിവാഹത്തിനു സ്ത്രീധനമായി . നല്കുന്ന തുച്ഛമായ സംഖ്യയിൽ മിക്കപ്പോഴും അവരുടെ പിന്തുടച്ചാവ കാശം ഒതുങ്ങുമായിരുന്നു. കുടുംബകാരണവന്മാരും , സഹോദരന്മാരും ഈ വഴികളുപയോഗിച്ച് സ്ത്രീകളെ പരമാവധി ചൂഷണവിധേയമാക്കി യിരുന്നു . എന്നാൽ 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൻറ 5-ാം ഭാഗം ഹിന്ദുക്കളോ, മുസ്ലീങ്ങളോ അല്ലാത്ത ജനങ്ങളുടെ പിന്തുടർച്ചാവകാശം സംരക്ഷിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നു. പ്രത്യേക വില്ലോ ഭാഗഉടമ്പടിയോ തയ്യാറാക്കാതെ മരണപ്പെടുന്ന ഉടമയുടെ സ്വത്ത് ഈ ഭാഗത്തിൻറ 2-ാം അദ്ധ്യായപ്രകാരം അവകാശികൾക്ക് വിഭജിച്ചു പോകും . ഇതിൽ വകുപ്പ് 33 .പ്രകാരം താഴെക്കാണുന്ന വ്യവസ്ഥകൾ ചെയ്യപ്പെട്ടിരിക്കുന്നു. a) ക്രിസ്ത്യൻ വിധവയ്ക്ക് ഭർത്താവിൻറ നേരിട്ടുള്ള പിന്തുടർച്ച ക്കാർ നിലവിലുണ്ടെങ്കിൽ കുടുംബസ്വത്തിൻറ ⅓ ഉം ബാക്കി ⅔ നേരിട്ടുള്ള അവകാശികൾക്കുമായിരിക്കും അർഹതപ്പെടുക. b) നേരിട്ടുള്ള പിന്തുടർച്ചക്കാരില്ലാതിരിക്കയും രക്തബന്ധത്തിൽ പ്പെട്ട പിന്തുടർച്ചക്കാരുണ്ടായിരിക്കയും ചെയ്യുമ്പോൾ വിധവക്ക് ആകെ ഓഹരിയുടെ ½ അവകാശപ്പെട്ടിരിക്കും . - c) രക്തബന്ധത്തിലുള്ള ബന്ധുക്കളുമില്ലെങ്കിൽ മുഴുവൻ അവകാശ വും വിധവയിൽ നിക്ഷിപ്തമാകും . - 33 A വകുപ്പനുസരിച്ച് നേരിട്ടുള്ള പിന്തുടച്ചക്കാരില്ലാതിരിക്കയും സ്വത്തിന്റെ ക്രയവില 500 രൂപയിൽ കൂടാതിരിക്കയും ചെയ്താൽ അതു പൂണ്ണമായും , സ്വത്തുവില 5000 രൂപയിൽ അധികമായാൽ അത്രയും രൂപവരേക്കും ഉള്ള സ്വത്തിനും വിധവ അവകാശപ്പെട്ടിരിക്കും . ഭത്താവ് ഭാര്യയെ അതിജീവിക്കുകയാണെങ്കിൽ 35-ാം വകുപ്പനുസരിച്ച ഭാര്യയുടെ സ്വത്തിൽ ഭർത്താവിനും മേൽക്കാണിച്ചു : രീതിയിലുള്ള അവകാശമുണ്ടായിരിക്കും . വകുപ്പ് 37-40 വരെയുള്ളതും കുടുംബസ്വത്തിന്റെ പിന്തുടച്ച സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നു. - 1) ഒന്നോ അതിലധികമോ സന്താനങ്ങൾ നിലവിലുള്ളപക്ഷം ഓഹരികൾ (വിധവയുടെ ഭാഗം കഴിച്ച്) തുല്യമായി വിഭജിക്ക . പ്പെടും . - 2) മക്കൾ ഇല്ലാത്ത സാഹചര്യത്തിലും പേരക്കുട്ടികൾ ജീവിച്ചി രിക്കുന്നുവെങ്കിൽ ശേഷിക്കുന്ന സ്വത്ത് അവർക്കിടയിൽ തുല്യമായി വിഭജിക്കപ്പെടും . - 3) മരണസമയത്ത് ചെറുമക്കളുടെ മക്കൾ മാത്രമേ അവശേഷി ക്കുന്നുള്ളുവെങ്കിൽ ശേഷിക്കുന്ന സ്വത്ത് അവർക്കിടയിൽ തുല്യമായി വിഭജിക്കപ്പെടും . (4) നേരിട്ടുള്ള പിന്തുടച്ചാരോ, രക്തബന്ധത്തിലുള്ള പേരക്കുട്ടി കളോ മാത്രം അവശേഷിക്കുമ്പോൾ സ്വത്ത് നേരിട്ടുള്ള പിന്തുടർച്ചയു ടെയടിസ്ഥാനത്തിൽ വിഭജിച്ചുപോകും .. 5) മരണസമയം നേരിട്ടുള്ള പിന്തുടക്കക്കാരില്ലാതിരിക്കയും വിധ വയ്ക്കുള്ള അംശം നൽകുകയും ചെയ്തു. ശേഷിക്കുന്നതും അയാളുടെ അച്ഛനോ, . അച്ഛനില്ലാത്തപ്പോൾ, . മുത്തച്ഛനോ, . അദ്ദേഹത്തിന്റെ അമ്മ, സഹോദരങ്ങൾ, അവരുടെ മക്കൾ ഇവർക്കായോ തുല്യമായി. ചെന്നു ചേരും . - ഈ പിന്തുടച്ചാവകാശനിയമത്തിൽ പാഴ°സികൾ ഉൾപ്പെടെ മറെറ ല്ലാ വിഭാഗത്തിനും ബാധകമായിട്ടുള്ള വ്യവസ്ഥകളും പ്രതിപാദിക്കുന്നുണ്ട്. വിശേഷവിവാഹ നിയമപ്രകാരം വിവാഹിതരായിട്ടുള്ളവരുടെ പിന്തുട ച്ചാവകാശവും വില്ലിൻറയോ ഭാഗപത്രത്തിൻറയോ അഭാവത്തിൽ പ്രസ്തുത നിയമത്തിന്റെ പ്രസക്ത വകുപ്പുകൾ പ്രകാരം വിഭജിക്കപ്പെടും . ഇത്തരം ഒരു ലഘുവിവരണത്തിൽ അവയെല്ലാം ഉൾക്കൊള്ളിക്കുന്നത് ദുഷ്കരമായിരിക്കുമെന്നതിനാൽ പ്രവർത്തകരുടെ സ്വയം പഠനത്തിനും വി ടുന്നു. ഏററവും കുഴപ്പം നിറഞ്ഞതും ഒട്ടേറെ പരിധികളും പരിമിതികളും (അടിസ്ഥാനമാക്കി വിവിധ ഉപജാതി വിഭാഗങ്ങൾക്കിടയിൽ പിൻതുട ച്ച നിശ്ചയിക്കുന്നതുമായ ഒന്നാണ് മുസ്ളീം നിയമത്തിലുള്ളത്. സ്ത്രീക ളുടെ പിൻതുടച്ചാവകാശകാര്യത്തിൽ ഏറ്റവുമധികം വിവേചനം കാട്ടു ന്നതും ഈ നിയമങ്ങൾതന്നെയാണു്. സ്ട്രീകൾക്കവകാശപ്പെട്ട സ്വത്തിൽ അവർക്കു് പൂർണ്ണാധികാരം മുസ്ലീം നിയമത്തിൽ നൽകപ്പെട്ടിരുന്നു. എങ്കിലും പുരുഷന്മാരുമായി തുല്യപരിഗണനയോ പദവിയോ അവകാശനിയ കാര്യത്തിൽ സ്ത്രീകൾക്കനുവദിക്കപ്പെട്ടിരുന്നില്ല. വ്യത്യസ്ത മുസ്ളീം നി യമപ്രകാരം സ്വത്തുവിഭജനം എങ്ങനെയെന്നുകൂടി പരിശോധിക്കാം . ഖുർ-ആൻ വിധിപ്രകാരം നിശ്ചിത അവകാശത്തിനർഹരായവർ, ശേഷിക്കുന്ന സ്വത്തിനർഹരായവർ, രക്തബന്ധത്തിൽപ്പെട്ടവർ ഇങ്ങനെ മൂന്നു വിധമാണ് മുഹമ്മദൻ നിയമത്തിൽ അവകാശികളെപ്പെടുത്തിയിരിക്കുന്നത്. ഉടമയുടെ മരണാനന്തരക്രിയകൾക്കുള്ള ചെലവുകളും അയാൾക്കു ള്ള കടങ്ങൾ തിരിച്ചടയ്ക്കുന്നതിനുള്ള വിഹിതവും കഴിച്ച് നിയമപര മായി അവശേഷിക്കുന്നതാണു കുംബസ്വത്തായി വിഭജിക്കപ്പെടുക. -ഹനഫിനിയമം --ഇതിൽ നിശ്ചിത ഓഹരിയ:വകാശികൾക്കും, അച്ഛൻ, അച്ഛൻറ അച്ഛൻ, ഭർത്താവ് എന്നിവർക്കും സാധാരണ നിലയിൽ ⅙ , ¼ ഓഹരിയും മക്കളില്ലെങ്കിൽ ഭർത്താവിനു . ½ ഓഹരിയും നൽകപ്പെടും എന്നാൽ ഭാര്യയ്ക്ക് ⅛ ഭാഗമോ കുട്ടികളില്ലെങ്കിൽ ¼ ഭാഗമോ മാത്രമേ നൽക പ്പെടുന്നുള്ളൂ. അമ്മയ്ക്കും സാധാരണ ഗതിയിൽ ⅙ ഭാഗമോ, കുട്ടികളോ സ് ഹോദരിമാരോ ഇല്ലെങ്കിൽ ⅓ ഭാഗമോ, മകൾക്ക് ½ ഒന്നിലധികം പെൺ മക്കളുണ്ടെങ്കിൽ ആകെ ⅔ ഭാഗവും (മകനില്ലെങ്കിൽ മാത്രം) മകൻറ മകൾ ക്കും പേരക്കുട്ടിയുടെ മകൾക്കും ഇതനുസരിച്ചുതന്നെയോ, ഒരു മകളുള്ള പക്ഷം അവർക്ക് ⅙ വിഹിതവും ലഭിക്കും . ആൺമക്കളുണ്ടെങ്കിൽ മകളെ അവശേഷിക്കുന്ന അവകാശിയായി മാത്രമേ കണക്കാക്കുകയുള്ളൂ. ഇത്തര ത്തിൽ കൃത്യമായി വിഭജിച്ചശേഷം ശേഷിക്കുന്ന സ്വത്ത് പൂണ്ണമായും അവശേഷിക്കുന്ന അവകാശികൾ (ആൺമക്കൾ തുടങ്ങിയവരിൽ) ക്കും നി ക്ഷിപ്തമാകും .

സുന്നിനിയമം -അച്ഛൻ, മുത്തച്ഛൻ, ഏകോദര സഹോദരങ്ങൾ എ ന്നിവക്കും മറ്റും നിശ്ചിത ഓഹരി അവകാശികളെയപേക്ഷിച്ചു ⅙  ഓഹരികളുണ്ടാകും. അല്ലാത്തപക്ഷം അവർ അവശേഷിക്കുന്ന അവകാശികളായി മാറും. ഭർത്താവിന് ¼ (മക്കളില്ലെങ്കിൽ ½) ഭാര്യയ്ക്ക് ⅛ . (മക്കളില്ലെങ്കിൽ ¼ ) മകൾക്ക് ആണ്മക്കളില്ലാത്തപ്പോൾ ½  (ഒന്നിലധികം പേർ ഒരുമിച്ചു ⅔) ചെറുമകൾക്കും , അവരുടെ മകൾക്കും , പൂർണ്ണഭാഗിക സ ഹോദരിമാർക്കും ½ (ഒന്നിലധികം പേരുണ്ടെങ്കിൽ ⅔ ), അമ്മയ്ക്ക് ⅙  മുത്ത ശ്ശി ⅙  (മററുളളവരവശേഷിക്കാത്തപ്പോൾ ⅓ ) സ്വത്തും അഹതപ്പെട്ടിരിക്കു ന്നു.
- ഷിയനിയമം -..ഭർത്താവു് നേരിട്ടുള്ള അവകാശിയുള്ളപ്പോൾ ¼  സ്വ ത്തിനും അല്ലാത്തപ്പോൾ ½  ഭാഗത്തിനും , ഭാര്യ ഇതേ ക്രമത്തിൽ ⅛  ഓ, അ ല്ലെങ്കിൽ ¼ ( ഒന്നിലധികം ഭാര്യമാക്കും ഒന്നിച്ച് ⅛  ഭാഗമോ) അവകാശപ്പെടുന്നു. അച്ഛൻ ⅙ അമ്മ ⅙  മകൾ ½ (ഒന്നിലധികം പേർക്കും ⅔ ) നേർ പെങ്ങൾ ½ (ഒന്നിലധികം പേക്ക് ⅔ ) ഭാഗിക സഹോദരിക്ക് ½ (ഒന്നി ച്ചു് ⅔ ) രണ്ടച്ഛന്മാരിലെ സഹോദരങ്ങൾക്കു് ⅙ (ഒന്നിലധികം പേർക്ക് ഒന്നിച്ചു ⅓ ) എന്നിങ്ങനെയും നിശ്ചിതാവകാശവും അല്ലാത്ത സാഹചര്യ ങ്ങളിൽ ഇവക്ക് അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശവും ലഭിക്കുന്നു. നിശ്ചിതാവകാശികൾക്കും 'ഓഹരികൾ നൽകിയവശേഷിക്കുന്ന മുഴുവൻ സ്വത്തും ആൺ പെൺ മക്കൾക്കും (അവരവരുടെ അവകാശികൾക്കു്) ആ യിരിക്കും ചെല്ലുക.

-- ഏറെ വിശദാംശങ്ങൾ പച്ചചെയ്യേണ്ടതുണ്ടെങ്കിലും പ്രാഥമിക വി വരം എന്ന രീതിയിൽ ഇതിൽനിന്നു തന്നെ സ്ത്രീകൾക്കെതിരേയുള്ള അ വഗണന പൂണ്ണമായും ബോധ്യമാകുന്നു. ഈ സ്ഥിതി മിക്കവാറും എല്ലാ വ്യക്തിനിയമങ്ങളും നടപ്പാക്കുന്ന കാര്യത്തിൽ നിലനില്ക്കുന്നുണ്ടു്. (ചി ല പ്രത്യേകപരിഷ്കാരങ്ങൾ നിയമരംഗത്ത് വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ശരിയത്ത് നിയമം പ്രാബല്യത്തിലിരിക്കുന്നതിനാൽ അവ ആ പേക്ഷികമായി നിസ്സഹായമാണ്). - ഈ വിഭാഗത്തിൽ ഇനി ചർച്ച ചെയ്യപ്പെടേണ്ടുന്നതും ദത്തെടുക്കൽ നിയമമാണ്. ഇവിടെ സ്ത്രീകൾക്കുള്ള പ്രത്യേക അവകാശാധികാരങ്ങ ളെക്കുറിച്ചു മാത്രം പരാമർശിക്കാം . ഹിന്ദു ദത്തെടുക്കൽ നിയമപ്രകാരം സ്ഥിരബുദ്ധിയുള്ളവരും പ്രായപൂർത്തിയെത്തിയതും വിവാഹമോചന ത്താലോ ഉപേക്ഷിക്കപ്പെടുന്നതിനാലോ, , വിധവയാക്കപ്പെടുന്നതി നാലോ പരിത്യക്തയാക്കപ്പെടുന്ന ഹിന്ദു സ്ത്രീക്കും ദത്തെടുക്കാനവകാ ശമുണ്ടായിരിക്കും . അച്ഛൻ ( മരണം മൂലമോ, കോടതി പ്രഖ്യാപിക്കുന്ന മററു കാരണങ്ങളാലോ, ഇല്ലാത്ത സാഹചര്യത്തിൽ അമ്മയ്ക്ക് ദത്തനുവദിക്കാവുന്നതാണു്. അച്ഛൻറയോ അമ്മയുടേയോ അഭാവത്തിൽ നിയമാനുസൃത രക്ഷകർത്താവിനും കോടതിയുടെ അനുവാദത്തോടെ ദത്ത നുവദിക്കാം . - ഹിന്ദുനിയമമനുസരിക്കുന്ന, 15 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത വിവാ ഹിതരല്ലാത്ത ഏതൊരാൾക്കും ദത്തെടുക്കപ്പെടാം (ആചാരമനുവദി ക്കുന്നപക്ഷം അത്തരക്കാർക്കും ദത്തെടുക്കപ്പെടാം . ദത്തെടുക്കുന്ന അച്ഛനോ അമ്മയ്ക്കാ തത്സമയം ജീവിച്ചിരിക്കുന്ന പുത്രപൗത്രന്മാരോ പുത്രിമാരോ ഉണ്ടാകാൻ പാടില്ല . , പെൺകുട്ടിയാണ് ദത്തെടുക്കപ്പെടുന്നതെങ്കിൽ അ ച്ഛനും , ആൺകുട്ടിയാണ് ദഞ്ഞെടുക്കപ്പെടുന്നതെങ്കിൽ അമ്മയ്ക്കും ഏററവും ചുരുങ്ങിയതു് 21 വയസ്സകിലും ദത്തെടുക്കപ്പെടുന്നവരേക്കാൾ ഏറിയി രിക്കണം . ഒരാൾക്ക് ഒന്നിലധികം പ്രാവശ്യമോ, ഒരേ സമയം ഒന്നി ലേറെപ്പേരാലോ ദത്തെടുക്കപ്പെടാനാകില്ല. ദത്തെടുക്കപ്പെടുന്നയാളെ എടു ക്കുന്നയാളിനു് പുണ്ണമായും കൈമാറുകയും വേണം . - മുസ്ലിം നിയമം ദത്തെടുക്കലിനെ അനുവദിക്കുകയോ അംഗീരി ക്കുകയോ ചെയ്യുന്നില്ല. അതുമൂലം അത്തരക്കാർക്ക് നിയമപരമായ യാതൊരവകാശവും സ്ഥാപിച്ചുകിട്ടുന്നതുമല്ല. എന്നാൽ ശരിയത്ത് നിയമ പ്രകാരം (3-ാം വകുപ്പ്) ദത്തെടുക്കുന്ന വ്യക്തി ശരിയത്തിനും സ്വയം വിധേയനായി പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കിൽ പാരമ്പര്യ പ്രകാരമുള്ള ദത്തെടുക്കൽ നിയമങ്ങൾ അയാൾക്ക് ബാധകമായി കണക്കാക്കപ്പെടും . സംരക്ഷണാവകാശം : മതപരമായ ആചാര നിയമങ്ങൾക്കനുസൃതമായാണെങ്കിൽ ഭാര്യ വിശ്വസ്തയും വിധേയത്വമുള്ളവളും സഹജീവനത്തിനു തയ്യാറുള്ളവളുമാ ണെങ്കിൽ അവളെ സംരക്ഷിക്കുവാൻ ഭർത്താവ് ബാധ്യസ്ഥനാക്കപ്പെടും . അവരിലുണ്ടാകുന്ന കുട്ടികൾക്കും സംരക്ഷണാവകാശമുണ്ടായിരിക്കും. അ ല്ലാത്തപക്ഷം ഭാര്യ സംരക്ഷണത്തിന്നർഹയായിരിക്കില്ല. മത നിയമങ്ങളുടെയെല്ലാം പൊതുവായ ഈ സമീപനത്തിൽനിന്നും വ്യത്യസ്തവും വി പ്ലവകരവുമായ ഒരു മാറ്റമാണ് ഇന്ത്യൻ ക്രിമിനൽ നടപടിക്രമത്തിലെ 125-ാം വകുപ്പനുശാസിക്കുന്ന സംരക്ഷണാവകാശവും ബാധ്യതയും . ഇത നുസരിച്ച് സ്വന്തനിലയിൽ സംരക്ഷണം സാധ്യമല്ലാത്ത ഭാര്യ, (വി വാഹമോചിതയാണെങ്കിൽ പുനർവിവാഹം വരെ) വിവാഹിതരാകാ ത്തതോ പ്രായപൂത്തിയാകാത്തയോ ആയ മക്കൾ, പ്രായപൂത്തിയെത്തി യെങ്കിലും സ്വയം സംരക്ഷണം സാധ്യമല്ലാത്ത മന്ദബുദ്ധികളായ മക്കൾ, സ്വയം സംരക്ഷ സാധ്യമല്ലാത്ത അച്ഛനമ്മമാർ ഇവക്കും ഒരു പൗരനിൽ . നിന്നും ജീവനാംശത്തിനും സംരക്ഷണ ലഭ്യതയ്ക്കും അവകാശമുണ്ടായിരി ക്കും . യുക്തിസഹമായ വിരുദ്ധകാരണളുടെയഭാവത്തിൽ ഒരു മാസം പരമാവധി 500 രൂപ വരെ സംരക്ഷണച്ചെലവിനും വിധിക്കാൻ ഉത്തര വാദപ്പെട്ട 1-ാം ക്ലാസ് മജിസ്ട്രേററിനധികാരം നല്ലിയിരിക്കുന്നു. 127-ാം വകുപ്പുപ്രകാരം സാഹചര്യ വ്യതിയാനത്തിനനുസൃതമായി ഈ വിധി യിൽ വ്യത്യാസം വരുത്തുവാനും മജിസ്ട്രേററിനധികാരം ലഭ്യമാക്കിയി രിക്കുന്നു. ഈ വ്യവസ്ഥയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട മൗലികത കൾ അതിൽ മതേതരത്വ സ്വഭാവവും വിവാഹമോചിതയോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീക്കും ഭാര്യാപദവി നൽകുന്ന രീതിയുമാണ്. ഈ നിയമത്തിന്റെ പ്രയാഗപശ്ചാത്തലത്തിലാണ് ഇന്ത്യൻ ചരിത്ര ത്തിൽ കൊടുങ്കാറ്റുയത്തിയ ഷാബാനുബീഗം കേസ് ഉടലെടുക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെയാകെ ബാധിക്കുന്ന ഒരു നിയമനിർ മ്മാണത്തിനുതന്നെ ഈ കേസിലെ സുപ്രീം കോടതി വിധി സാഹചര്യമുണ്ടാക്കി. - ചുരുക്കത്തിൽ വ്യക്തിനിയമമേഖലയിൽ ഏകീകരണം നടക്കാ ത്തതിനാലും മതനിയമങ്ങളുടെ സ്വാധീനം നിർബാധം തുടരുന്നതിനാ ലും ഉള്ള നിയമങ്ങൾ പോലും ഫലപ്രദമായി വിനിയോഗിക്കാനാകാത്ത സാഹചര്യമാണിന്ന് നമ്മുടെ രാജ്യത്തുള്ളതു്. അതുകൊണ്ടുതന്നെ, സമു ഹത്തിൽ സ്ത്രീകൾക്കെതിരേയുള്ള ചൂഷണരീതികൾ നിയമരംഗത്തും തുട രുന്നുവെന്നുതന്നെ കരുതാം . സാമൂഹ്യമാററത്തിനുതകേണ്ടുന്ന നിയമത്തെ തന്നെ ആയുധമാക്കി സമൂഹത്തെ പിന്നോട്ടടിക്കുന്ന വിരോധാഭാസമാ ണിവിടെ ദർശിക്കാനാവുക,