"സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ 300px|thumb|left|alt text പ... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 2: വരി 2:




 
[[പദയാത്രാഗീതങ്ങൾ]]
'''സുസ്ഥിര വികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ - മേഖലാപദയാത്രയിൽ ഉപയോഗിക്കാവുന്ന പദയാത്രാഗീതങ്ങൾ'''
 
== പദയാത്രാ ഗീതങ്ങൾ 1 ==
''കെ.ടി.ആർ''
 
1<br>
പ്രളയം വന്നു പൊലിഞ്ഞൂ  ജീവൻ<br>
ദുരിതം വന്നു നിറഞ്ഞൂ  വീട്ടിൽ <br>
പുഴകൾ നിറഞ്ഞു പരന്നൂ  നാട്ടിൽ<br>
ദുരിതക്കടലായ് കേരളമാകെ<br>
 
നാടും വീടും ഒഴുകി നടപ്പതു<br>
കരളു പിളർക്കും കാഴ്ചകളായി<br>
കാർഷിക വിളകൾ നശിച്ചു കഴിഞ്ഞു<br>
മണ്ണും വയലും ശ്വാസം മുട്ടി<br>
കാലികൾ-കോഴികൾ മിണ്ടാപ്രാണികൾ<br>
പരഗതിയില്ലാതന്ത്യം കണ്ടു.<br>
റോഡും പാലവുമെല്ലാം ഒഴുകി-<br>
പ്പോയതു കണ്ടു നടുങ്ങിപ്പോയി<br>
 
പിന്നെ...... <br>
പിന്നെപ്പുതിയൊരു ബോധമുണർന്നു<br>
കേരളമാകെ ഉണർന്നെഴുനേറ്റു <br>
ദുരിതം തടയാനൊരുമനസ്സായി <br>
കരങ്ങൾ ചേർത്തൊരു വന്മതിലായി <br>
ജാതി മതത്തിൻ മതിലുതകർത്തി-<br>
ട്ടേകമനസ്സിൻ  മാനവരായി.<br>
 
വിശ്വ വിവേക കൊടികളുയർത്തി<br>
കരയുന്നോർക്കൊരു കൈത്താങ്ങായി <br>
അങ്ങനെ കേരളചരിതം വീണ്ടും <br>
പശ്ചിമഘട്ടം കേറി മറിഞ്ഞു.<br>
 
2 <br>
പശ്ചിമഘട്ടം നിലനിന്നാലേ<br>
കേരളമിനിയും നിലനിന്നീടൂ <br>
ഏറ്റ പരിക്കുകൾ ചില്ലറയല്ല-<br>
തിനറുതി  വരുത്താൻ അണിചേരുക നാം.<br>
ജല ഗോപുരമാം പശ്ചിമഘട്ടം <br>
ഇനി മേൽ വെട്ടി നശിപ്പിക്കരുത്.<br>
ലാഭക്കൊതിയന്മാർക്കിനി മേലിൽ <br>
തോന്ന്യാസത്തിനു  നൽകീടരുത് <br>
 
ഖനനം ചെയ്തും മണ്ണിനെ വിറ്റും <br>
പരിസ്ഥിതിക്ക് പരിക്കുകൾ വന്നാൽ<br>
ഉരുൾപൊട്ടീടും മലനിരയാകെ <br>
പൊലിഞ്ഞു പോകും ജീവിതമാകെ.<br>
നദികൾ നശിക്കാൻ കാരണമാകും <br>
ജലസംഭരണികൾ നികന്നു പോകും <br>
 
മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?<br>
മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?<br>
 
തോന്നിയപോലതു നാശം പെയ്തി-<br>
ട്ടൊഴുകും, തകരും ജീവിത സംസ്കാരങ്ങൾ.<br>
 
പുഴക്ക് സ്വന്തം വഴിയുണ്ട് <br>
പുഴക്ക് പാടാൻ പാട്ടുണ്ട് <br>
പുഴയുടെ വഴികൾ അടച്ചെന്നാൽ<br>
പുഴ കോപിക്കും കലി തുള്ളും.<br>
 
അതിന്റെ മടിയിൽ കയറിക്കൂടി <br>
സ്വകാര്യ സ്വത്തായ്  തീർത്തെങ്കിൽ <br>
സകലവുമൊന്നായ് കൂലം കുത്തി <br>
അറബിക്കടലിൽ ചെന്നീടും <br>
 
പുഴ കയ്യേറ്റം തടയുക നാം<br>
മല കയ്യേറ്റം തടയുക നാം <br>
വന കയ്യേറ്റം തടയുക നാം<br>
കായൽ നികത്തൽ നിർത്തുക നാം<br>
കയ്യേറ്റങ്ങൾക്കെതിരേ നമ്മുടെ <br>
മുഷ്ടി ചുരുട്ടി പാടുക നാം.<br>
പുഴയുടെ മഴയുടെ കാടിൻ താളം<br>
നിലനിന്നീടും കാലം വരുവാൻ <br>
നിയമം കർശനമാക്കുക  നാം.<br>
 
പരിസ്ഥിതിക്ക് പരിക്കേൽക്കാതെ <br>
സുസ്ഥിര പരിസര സംരക്ഷകരായ് <br>
പുതിയൊരു ചിന്ത വളർത്തുക നാം.<br>
പുതിയൊരു കേരളമാകുക നാം <br>
അങ്ങനെ പുനർനിർമിക്കുക നാം <br>
സുസ്ഥിര വികസിത കേരള നാട്.<br>
 
3.<br>
വിഭവം പരിമിതമാണിവിടെ<br>
മോഹം പലവിധമാണിവിടെ<br>
മണലും മണ്ണും പാറക്കല്ലും<br>
ധൂർത്തിനു നല്കാനില്ലിവിടെ<br>
 
കുടുംബമൊന്നിന്നൊരുവീട്<br>
അത് കിട്ടാത്തോരുണ്ടിവിടെ<br>
അവർക്കു വേണം പരിഗണന<br>
അവർക്കു വേണം മുൻഗണന.<br>
 
ഒരാൾക്ക് തന്നെ പല പല വീട് <br>
അതിന്റെ വിസ്തൃതി കൂട്ടീടുന്നു <br>
കൊട്ടാരങ്ങൾ നിറയുന്നു <br>
കച്ചവടം പൊടി പാറുന്നു.<br>
പാർക്കാനല്ലീ  വീടൊന്നും <br>
എന്ന് പറഞ്ഞാൽ തീരില്ല <br>
വില്പന-ലാഭം-കച്ചവടം <br>
റിയൽ എസ്റ്റേറ്റിൻ  കച്ചവടം<br>
ഇതിനു നമ്മുടെ വിഭവം മുഴുവൻ <br>
തുരന്നു മാന്തി എടുക്കുന്നു.<br>
ഇതല്ല,സുസ്ഥിര വികസനമെന്ന് <br>
പഠിക്കണം നാം വൈകാതെ.<br>
മിച്ച വീടുകൾ പതിച്ചു നൽകി <br>
ഇല്ലാത്തോർക്ക് കൊടുത്തൂടെ??<br>
 
വീടിനു പരിധി വരുത്തേണം <br>
വിഭവ നിയന്ത്രണമനിവാര്യം <br>
പൊതുവായുള്ളൊരു വിഭവങ്ങൾ <br>
പൊതുവായ് തന്നെ നിയന്ത്രിക്കേണം.<br>
 
4
 
പാടം തൂർത്തു കുളം വറ്റി <br>
തോടുകൾ റോഡുകളായ് മാറ്റി <br>
വില്ലകൾ എങ്ങും നിറയുന്നു <br>
വില്ലന്മാരുടെ പണി കണ്ടോ <br>
മലയുടെ ചരിവിൽ പുഴയുടെ കരയിൽ <br>
കായലിനുള്ളിൽ തണ്ണീർ തടത്തിൽ <br>
രണ്ടും മൂന്നും മേനി വിളഞ്ഞൊരു <br>
പാടത്തിന്റെ നടുവിൽ പോലും <br>
മണി സൗധങ്ങൾ പണിഞ്ഞില്ലേ ?<br>
ഉറവകളൊഴുകും വഴികളെയെല്ലാം <br>
കടലിൽ ചേരും പൊഴികളെ എല്ലാം <br>
"ഭദ്രമാക്കി" അടച്ചില്ലേ ?<br>
വീടിനു ചുറ്റും കൊട്ടിയടച്ചി-<br>
ട്ടുഗ്രൻ മതിലുകൾ തീർത്തില്ലേ?<br>
അതിന്നു മുകളിൽ കുപ്പികഷ്ണം <br>
നീളെ ഉറപ്പിച്ചിട്ടില്ലേ <br>
 
എല്ലാം ഭദ്രം പരമസുഖം <br>
എന്നോർത്ത് കിടക്കാൻ എന്ത് സുഖം!!<br>
 
പ്രകൃതിയെ നമ്മൾ നോവിച്ചൂ <br>
കുത്തി കീറി നശിപ്പിച്ചു <br>
സന്തുലനത്തിൻ സന്തോഷത്തിനു <br>
പരിക്ക് നന്നായേൽപ്പിച്ചു.<br>
എത്ര  പൊറുക്കും ഇപ്പണികൾ?<br>
പ്രകൃതി ചെറുത്തൂ പകവീട്ടി <br>
ഒരു നിമിഷംകൊണ്ടെല്ലാം കടലായി <br>
മരണം വന്നു വിളിച്ചില്ല?<br>
_____________
കെ.ടി.രാധാകൃഷ്ണൻ <br>
 
 
== പദയാത്രാഗീതം 2 ==
''എം.എം.സചീന്ദ്രൻ''<br>
 
തലയും തല്ലി നിലത്തടിയുന്നൊരു<br>
വെൺമാടത്തിൻ കാതുകളിൽ<br>
വയലിൽനിന്നും<br>
പാറിവരുന്നൊരു<br>
പനയോലക്കിളി ചോദിച്ചൂ<br>
വിത്തിനു ജീവൻ നല്കാനലിയും<br>
മണ്ണിലൊരമ്മമനസ്സില്ലേ<br>
കുത്തനെ നിൽക്കും<br>
മലയുടെ നെറുകിൽ<br>
ഇത്ര കനത്തിൽ പൊങ്ങാമോ?<br>
 
ഒലിച്ചുപോകും റോഡിന്നൊപ്പം<br>
നീന്തിയ പരൽ മീൻ ചോദിച്ചു<br>
പുഴ നിറയുമ്പോൾ<br>
പൊങ്ങിയ വെള്ളം<br>
ഇതുവഴി പോണതു പതിവല്ലേ?<br>
നെഞ്ചു വിരിച്ചീ<br>
വഴി തടയാനായ്<br>
ആരു പറഞ്ഞു നിന്നോട്?<br>
 
കഴുത്തുമുട്ടെ<br>
വെള്ളം കേറിയൊ-<br>
രിരുനില മാളിക കരയുമ്പോൾ<br>
നീന്തിയടുത്തൊരു മഞ്ഞത്തവള കാതിലുറക്കെച്ചോദിച്ചൂ<br>
പലകുറിയീ വഴി<br>
വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!<br>
മണ്ണു നിറച്ചീ വയലു നികത്തി<br>
ഞെളിഞ്ഞു നിന്നത് നീയല്ലേ?<br>
 
== പദയാത്രാഗീതം 3==
''എം.എം.സചീന്ദ്രൻ''
 
പുഴയാകുമ്പോൾ മണലുണ്ടാകും<br>
മണലൂറ്റുന്നതു പതിവല്ലേ?<br>
ഒരു തരി മണലും വാരാതെങ്ങനെ<br>
ആളുകൾ കെട്ടിടമുണ്ടാക്കും?<br>
ഒരു തരിമണലു മെടുക്കരുതെന്ന്<br>
ആരും പറയുന്നില്ലല്ലോ<br>
പുഴയിൽനിന്നും മണലൂറ്റാനും<br>
ശാസ്ത്രത്തിന്റെ ബലംവേണം<br>
പുഴയെപ്പുഴയായ് നിലനിർത്താനൊരു<br>
കരുതലുവേണം, ദയവേണം<br>
പാലത്തിന്നടിവേരും മാന്തി<br>
മണലൂറ്റുന്നതു ശരിയല്ല...<br>
മണലൂറ്റുമ്പോൾ പുഴയുടെയാഴം<br>
കൂടുകയല്ലേ, കുറയില്ല..<br>
പുഴയുടെയാഴം കൂടുകയെന്നാൽ<br>
കിണറുകൾ വറ്റുകയെന്നർത്ഥം.<br>
കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ<br>
ജീവൻ വറ്റുകയെന്നർത്ഥം!<br>
_____________
എം.എം.സചീന്ദ്രൻ
 
 
== പദയാത്രാഗീതം 4  ==
''എം.എം.സചീന്ദ്രൻ''<br>
 
കോറിയെന്നതു കേൾക്കുമ്പോൾ<br>
കലിതുള്ളുന്നതു ശരിയാണോ?<br>
പാറയൊട്ടും<br>
പൊട്ടിക്കാതെ<br>
റോഡുണ്ടാക്കാ<br>
നെന്തു വഴി?<br>
വീടുണ്ടാക്കാനെന്തു വഴി ?<br>
പാറയൊട്ടും പൊട്ടിക്കരുതെ-<br>
ന്നാരും പറയുന്നില്ലല്ലോ ...<br>
പൊട്ടിക്കാവുന്നവയുണ്ട്<br>
പൊട്ടിക്കരുതാത്തവയുണ്ട്<br>
ശാസ്ത്രത്തിന്റെ സഹായത്താൽ<br>
പഠിച്ചു വേണം പൊട്ടിക്കാൻ<br>
അരുതാത്തിടത്തു പൊട്ടിച്ചാൽ<br>
അടിവേരിളകും ഉരുൾപൊട്ടും.<br>
_____________
എം.എം.സചീന്ദ്രൻ
 
== സഹ്യനും അസഹ്യനായോ? ==
''എം.എം.സചീന്ദ്രൻ''
 
മൂന്നു തലമുറ മുമ്പു, മലനിര -<br>
കീഴടക്കിയതായിരിക്കാം.<br>
കാടുവെട്ടിയൊതുക്കിയന്നേ-<br>
വിത്തെറിഞ്ഞവരായിരിക്കാം.<br>
കാട്ടുചോല തിരിച്ചൊഴുക്കി<br>
തോട്ടമേറെ നനച്ചിരിക്കാം,<br>
ചെരിവു കുത്തനെ താഴ്ത്തിവെട്ടി<br>
വലിയ മാടം തീർത്തിരിക്കാം<br>
കാട്ടുവന്യതയോടു നിങ്ങൾ<br>
കൊമ്പുകോർത്തു ജയിച്ചിരിക്കാം<br>
ഉറ്റവരുമുടയോരുമായ് ചിലർ<br>
പുലിപ്പല്ലിലരഞ്ഞിരിക്കാം.<br>
തുള്ളിവന്ന മലമ്പനിക്കടിപെട്ടു മക്കൾ പൊലിഞ്ഞിരിക്കാം...<br>
ഒക്കെനേരാണെങ്കിലും, ഇത് സഹ്യപർവ്വതമെങ്കിലും<br>
ഏതുസഹനത്തിന്നു മൊടുവിൽ<br>
കൊടുമുടിത്തുമ്പില്ലയോ?<br>
സഹ്യനെങ്കിലും<br>
അളയിൽ മുട്ടി<br>
യസഹ്യനായ് ത്തിരിയുന്നുവോ?<br>
_____________
എം എം സചീന്ദ്രൻ
 
== പദയാത്രാഗീതം 8 ==
''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്''
 
നാം നമ്മെ വീണ്ടെടുക്കുന്ന കാലം<br>
കാതോർത്തിരുന്നൊരു നല്ല കാലം<br>
ചൂരും ചുണയുമായ് പണിയേണ്ടകാലം<br>
നാം നമ്മെ നന്നായറിയേണ്ട കാലം<br>
 
ആർത്തി പെരുക്കാത്ത നന്മകൾ പൂക്കുന്ന<br>
സ്നേഹം തഴക്കുന്ന നല്ല കാലം<br>
എല്ലാം തകർന്നടിഞ്ഞെങ്കിലും നമ്മൾ<br>
ഒരുമയോടൊക്കെയും വീണ്ടെടുക്കാം.<br>
 
_____________.<br>
കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്.<br>
 
== മാറിപ്പോ! ==
''എം.എം.സചീന്ദ്രൻ''
 
നടു പാതിരനേരം, ഒരു മല -<br>
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു<br>
മാറിപ്പോ! കൊടുമുടികേറിയ<br>
മന്ദതവാറ്റി മയങ്ങുന്നോരേ,<br>
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!<br>
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ<br>
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..<br>
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ<br>
കാലടി വെച്ച നിലം തകരുന്നു.<br>
എവിടെന്റെ കനത്തിനുവേരായ്<br>
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?<br>
എവിടെന്റെ ബലത്തിനു,മറുബല -<br>
മൂന്നാൻ ചാരിയൊരടിവേരുകളും?<br>
ആരാണെൻ നീർച്ചാൽ വഴിയിൽ<br>
തൊട്ടിലുകെട്ടിത്താരാട്ടുന്നു?<br>
ആരാണെൻ കാറ്റു വഴികളിൽ<br>
ഇരുമ്പും കല്ലും കുരിശേറ്റുന്നു?<br>
മാറിപ്പോ! മർത്ത്യ ജയത്തിൻ<br>
മന്ദതവാറ്റിമയങ്ങുന്നോരേ...<br>
മാറിപ്പോ! കൊറ്റിനു തെണ്ടി<br>
ഗതി കെട്ടീ വഴി വന്നവരേ...!<br>
_____________
എം എം സചീന്ദ്രൻ
 
 
== പദയാത്രാഗീതം 10 ==
''ഇ.ജിനൻ''
 
പുഴയുടെ<br>
വഴികളി-<br>
ലൊക്കെ നമ്മൾ<br>
തടകെട്ടി<br>
പുരവെച്ചു<br>
താമസിച്ചു..<br>
 
ചിറകെട്ടി<br>
നിർത്തിയ<br>
പുഴകളോക്കെ<br>
പ്രളയക്കടലായ്<br>
തിളച്ചു പൊന്തി.<br>
മലകളിൽ<br>
വേരാഴ്ത്തി-<br>
പ്പന്തലിച്ച<br>
മരമൊക്കെ നമ്മൾ<br>
മുറിച്ചുമാറ്റി<br>
 
അതുകൊണ്ട്<br>
മണ്ണിന്റെ ഉടലുപൊട്ടി<br>
ഉരുൾപൊട്ടി ഞെട്ടി-<br>
ത്തെറിച്ചു ലോകം.<br>
_____________
ഇ.ജിനൻ
 
== പദയാത്രാഗീതം 11 ==
''ഇ.ജിനൻ
 
വള്ളത്തിൽ<br>
പാഞ്ഞേ വന്നേ<br>
ഉള്ളത്തിൽ<br>
ഭയമില്ലാത്തോർ<br>
 
കടലിന്റെ കരുത്തുള്ളോര്<br>
കനിവിന്റെ<br>
കരളുള്ളോര്<br>
 
അവരെന്നും<br>
തുഴയണതൊന്നായ്<br>
പിടക്കുന്നൊരു<br>
മീനിനു വേണ്ടി<br>
അവരന്നു തു-<br>
ഴഞ്ഞത് പക്ഷേ<br>
പിടയുന്നൊരു<br>
ജീവനു വേണ്ടി..<br>
 
നാടെങ്ങും<br>
കടലായപ്പോൾ<br>
നാവികരായ്<br>
വന്നവരല്ലോ<br>
കരയുന്ന<br>
മനുഷ്യരെയെല്ലാം<br>
കരകേറ്റിയ-<br>
തിവരാണല്ലോ..<br>
 
വിലപേശരു-<br>
തിനിമേൽ മുക്കുവർ<br>
വലവീശി-<br>
യെടുക്കും മീനിന്.<br>
 
വിലപേശിയ-<br>
തില്ലവരാരും<br>
വിലയേറിയ<br>
നമ്മുടെ ജീവന്.<br>
 
തീൻമേശയി-<br>
ലിനിമേൽ സ്നേഹം<br>
മീൻ പൊലെ<br>
തിളങ്ങി രുചിക്കും<br>
 
മീൻ കണ്ടൊരു<br>
മുക്കൂവനെന്നൊരു<br>
പഴമൊഴിയിനി<br>
പതിരാണല്ലോ.<br>
_____________
ഇ.ജിനൻ
 
== പദയാത്രാഗീതം 12 ==
''എം എം സചീന്ദ്രൻ''
 
പുഴയാകുമ്പോൾ മണലുണ്ടാകും<br>
മണലൂറ്റുന്നതു പതിവല്ലേ?<br>
ഒരു തരി മണലും വാരാതെങ്ങനെ<br>
ആളുകൾ കെട്ടിടമുണ്ടാക്കും?<br>
ഒരു തരിമണലു മെടുക്കരുതെന്ന്<br>
ആരും പറയുന്നില്ലല്ലോ<br>
പുഴയിൽനിന്നും മണലൂറ്റാനും<br>
ശാസ്ത്രത്തിന്റെ ബലംവേണം<br>
പുഴയെപ്പുഴയായ് നിലനിർത്താനൊരു<br>
കരുതലുവേണം, ദയവേണം<br>
പാലത്തിന്നടിവേരും മാന്തി<br>
മണലൂറ്റുന്നതു ശരിയല്ല...<br>
മണലൂറ്റുമ്പോൾ പുഴയുടെയാഴം<br>
കൂടുകയല്ലേ, കുറയില്ല..<br>
പുഴയുടെയാഴം കൂടുകയെന്നാൽ<br>
കിണറുകൾ വറ്റുകയെന്നർത്ഥം.<br>
കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ<br>
ജീവൻ വറ്റുകയെന്നർത്ഥം!<br>
_____________
എം എം സചീന്ദ്രൻ
 
 
== പദയാത്രാഗീതം 14 ==
''എം എം സചീന്ദ്രൻ''
 
തലയും തല്ലി നിലത്തടിയുന്നൊരു<br>
വെൺമാടത്തിൻ കാതുകളിൽ<br>
വയലിൽനിന്നും<br>
പാറിവരുന്നൊരു<br>
പനയോലക്കിളി ചോദിച്ചൂ<br>
വിത്തിനു ജീവൻ നല്കാനലിയും<br>
മണ്ണിലൊരമ്മമനസ്സില്ലേ<br>
കുത്തനെ നിൽക്കും<br>
മലയുടെ നെറുകിൽ<br>
ഇത്ര കനത്തിൽ പൊങ്ങാമോ?<br>
 
ഒലിച്ചുപോകും റോഡിന്നൊപ്പം<br>
നീന്തിയ പരൽ മീൻ ചോദിച്ചു<br>
പുഴ നിറയുമ്പോൾ<br>
പൊങ്ങിയ വെള്ളം<br>
ഇതുവഴി പോണതു പതിവല്ലേ?<br>
നെഞ്ചു വിരിച്ചീ<br>
വഴി തടയാനായ്<br>
ആരു പറഞ്ഞു നിന്നോട്?<br>
 
കഴുത്തുമുട്ടെ<br>
വെള്ളം കേറിയൊ-<br>
രിരുനില മാളിക കരയുമ്പോൾ<br>
നീന്തിയടുത്തൊരു മഞ്ഞത്തവള <br>
കാതിലുറക്കെച്ചോദിച്ചൂ<br>
പലകുറിയീ വഴി<br>
വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!<br>
മണ്ണു നിറച്ചീ വയലു നികത്തി<br>
ഞെളിഞ്ഞു നിന്നത് നീയല്ലേ?<br>
_____________
എം എം സചീന്ദ്രൻ
 
 
== ഇരിക്കും കൊമ്പുമുറിക്കരുതേ.... ==
''എം എം സചീന്ദ്രൻ''
 
ഇരിക്കും കൊമ്പുമുറിക്കരുതേ....<br>
 
മലയിങ്ങനെ<br>
യുരുൾപൊട്ടുമ്പോൾ<br>
മലനാടെങ്ങനെ <br>
നിലനിൽക്കും? <br>
മറുപാതി <br>
തുരന്നു വരുന്നൊരു<br>
ജേസീബിക്കതു <br>
പറയാമോ?<br>
 
മലവെള്ളമൊ-<br>
ലിച്ചു പരന്നാൽ<br>
ഇടനാടെങ്ങനെ<br>
നിലനിൽക്കും<br>
വയലേലകൾ<br>
തിന്നു തടിക്കും<br>
നഗരങ്ങൾക്കതു<br>
പറയാമോ? <br>
 
തിരയലകൾ<br>
പൊങ്ങി മറിഞ്ഞാൽ<br>
തീരം-<br>
കടലായ്പ്പോവില്ലേ!<br>
ഭൂഗോളം<br>
ചുട്ടു പുഴുങ്ങി,<br>
ഇരിക്കുംകൊമ്പു -<br>
മുറിക്കരുതേ....!!<br>
_____________
 
== പദയാത്രാഗീതങ്ങൾ 16 ==
''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയ പാട്ട്''
 
പ്രളയകാല കെടുതികൾ<br>
ദുരിതഭരിതജീവിതം<br>
മറികടന്നുയർന്നിടാൻ<br>
ഒരുമയോടെ നീങ്ങിടാം<br>
 
മണലുവാരി പുഴ തകർത്ത്<br>
മലയരിഞ്ഞ കാരണം<br>
കെടുതിയേറ്റ് ദുരിതമായി-<br>
യുടഞ്ഞു പോയി കേരളം<br>
 
ഒരുമയോടെ കൈപ്പിടിച്ച്<br>
പണിതുയർത്തി നേടിടാം<br>
നിറയെ നന്മ പൂത്തിടുന്ന<br>
ഹരിതഭരിത നാടിനെ..<br>
_____________
 
 
== പദയാത്രാഗീതങ്ങൾ 17 == 
_____________
''എ.എം.ബാലകൃഷ്ണൻ''
 
പ്രളയ പ്രവാഹം പഠിപ്പിച്ചെതെല്ലാം, <br>
പ്രകൃതത്തിൽ മാറ്റം വരുത്തേണ്ട പാഠം, <br>
പ്രകൃതിയും മർത്ത്യനും കാത്തു സൂക്ഷിക്കേണ്ട <br>
സൗഹൃദം കൃത്യം കുറിച്ചിട്ട പാഠം.<br>
തെറ്റാതെ യോർത്തു ചൊല്ലാം-<br>
ഹൃത്തിൽ മായാതെ ചേർത്തുവെക്കാം.<br>
 
നീരൊഴുക്കെല്ലാം നീളെ തടയുന്ന<br>
നിർമ്മിതികൾ മാറ്റിവെക്കാം, <br>
മലപോലെ മതിലുകൾ<br>
പണിയേണ്ടതില്ലെനി <br>
ജൈവവേലിയാലതിരു തീർക്കാം, <br>
മതിലുകൾ ഭേദിച്ച സൗഹൃദമൊക്കെയും <br>
വേലിയിൽ പൂത്തിടട്ടെ-_ <br>
ജൈവവേലിയിൽ പൂത്തിടട്ടെ !!<br>
 
 
നാലുപേർക്കന്തിയുറങ്ങുവാനെന്തിനാ, <br>
നാലായിരം സ്ക്വയർ ഫീറ്റ് വീട് ?<br>
ആർഭാട ഹർമ്മ്യങ്ങൾ പാടേ <br>
യുപേക്ഷിച്ചു ആവശ്യങ്ങൾക്കൊത്ത വീടു തീർക്കു.<br>
 
 
പാർക്കുവാനാളില്ല പാർപ്പിടത്തിൽ, <br>
എത്രയോ ഫ്ലാറ്റുകൾ കാലിയായി, <br>
പണിതുയർത്താൻ വൃഥാ <br>
ഖനിജങ്ങളെത്രയോ പാഴായ്പടുത്തുയർത്തി !! <br>
 
അണുകുടുമ്പത്തിന്നായ്, <br>
ഒരു നല്ല വീട് അധികമായ് എന്തിനേറേ ? <br>
ഒരു ചെറിയ വീടെങ്കിലതു നല്ല വീട്, <br>
ആർഭാടമെന്തിനായി?<br>
 
 
സ്വന്തമായൊരു കൂര പോലുമില്ലാത്തവർ <br>
പാവങ്ങൾ പതിനായിരങ്ങൾ, <br>
പാർക്കാത്ത വീടുകൾ കണ്ടുകെട്ടു, <br>
പാർപ്പിടമില്ലാത്തവർക്കു നൽകു.<br>
പ്രകൃതി വിഭവങ്ങൾ തൻ ദുർവ്യയത്തെ <br>
നവകേരളത്തിൽ തുടച്ചു നീക്കു.<br>
 
ഇന്നു നാം തീർക്കുന്നതെല്ലാം, <br>
നാളെയെ കണ്ടുവേണം. <br>
പോറലേൽക്കാതെയെല്ലാം <br>
നാളേക്കു കൈമാറണം. <br>
 
ഭൂഗർഭപാത്രത്തിലെ ഖനിജങ്ങളിന്നു തീർന്നാൽ, <br>
നാളെ പിറവികൊള്ളും പൈതങ്ങളെന്തു ചൊല്ലും !!<br>
 
പാതകൾ പലതുമാകാം, <br>
പാതകം ചെയ്തിടൊല്ലെ, <br>
വയലുകൾ നീർത്തടങ്ങൾ മൂടി <br>
പാതകൾ നരകതുല്ല്യം !!<br>
 
യാത്രാവിനോദമാകാം, <br>
സഞ്ചാരി നാടിന്നു ധനമേകിടാം, <br>
"സഹ്യസ്വാസ്ഥ്യം " കെടുത്തും <br>
റിസോർട്ടുകൾ മല തുരന്നേറെ വേണോ ?<br>
 
കാനന ഛായ നൽകും, <br>
ആനന്ദമാസ്വദിക്കാം, <br>
കാടാകെ ആഹരിച്ചാൽ <br>
കഷ്ടകാലം തുടക്കമാകും, <br>
വനഭൂമി മരുവാകിടിൽ, <br>
ജന ഭൂമി മൃതി ഭൂമി താൻ<br>
 
 
== പദയാത്രാഗീതങ്ങൾ 18 ==
_____________
''റിസ്വാൻ, കെ.ടി.രാജപ്പൻ''
 
എരിപൊരി കൊണ്ട് പുളഞ്ഞില്ലേ നാം<br>
ഒരുമാസം മുമ്പോർക്കുന്നോ ?<br>
പ്രളയക്കെടുതികളൊന്നൊന്നായ്<br>
കേരളമാകെ വലഞ്ഞില്ലേ ? <br>
 
കാലം തെറ്റിയ കാലവർഷം<br>
അടിവേരിളകിയ വയനാട്<br>
കുട്ടനാടൻ ഗ്രാമങ്ങൾ<br>
റോഡുകൾ, വീടുകൾ, അങ്ങാടികളും,<br>
പെരിയാറിന്റെ തീരങ്ങൾ<br>
ഒരു മഴ പെയ്തിട്ടിവയെല്ലാം ഇവയെല്ലാം<br>
പ്രളയക്കെടുതിയിലായല്ലോ<br>
 
ആരു തടുക്കും പ്രകൃതിയിടഞ്ഞാൽ<br>
കരുതിയിരിക്കുക നാം<br>
മണ്ണിന് , മലയ്കക്ക്, പുഴയ്ക്ക്, കാടിന്<br>
കാവലിരിക്കുക നാം.<br>
ഇതുവരെ നമ്മൾ വന്നൊരു വഴികൾ<br>
സുസ്ഥിരമല്ലല്ലോ<br>
ഇനിപോകും വഴി, ഇതുപോലൊട്ടും<br><br>
ആവതാവരുതേ<br>
പുതിയ കേരളം പുതുപാഠങ്ങൾ<br>
മാറ്റിപ്പണിയുക നാം <br>
 
ഭൂമി നമ്മുടെ പൊതുസ്വത്ത്<br>
പാറകൾ മണലും പൊതുസ്വത്ത്<br>
കുന്നിൻവേരറുക്കരുതേ<br>
നീർത്തടങ്ങൾ തൂർക്കരുതേ<br>
പുഴയൊഴുകും വഴികളെയെല്ലാം<br>
സംരക്ഷിക്കാൻ ഒന്നിക്കാം. <br>
 
കാടും മലയും വെട്ടി നിരത്തി<br>
ലാഭം കൊയ്യും നേരത്ത്<br>
സുരക്ഷിതമല്ലാതാകുന്നു..<br>
മണ്ണിന് താങ്ങാതാവുന്നു..<br>
 
ജാഗ്രത വേണം വികസനജാഗ്രത<br>
തീരദേശം മലനാടും പശ്ചിമഘട്ടക്കാടുകളും <br>
സംരക്ഷിക്കാൻ  ജാഗ്രത വേണം <br>
മണ്ണിലുറച്ചൊരു  ജാഗ്രത വേണം.<br>
 
എത്രയെത്ര ജീവിതം <br>
പോലിഞ്ഞതെന്നതോർക്കുവിൻ<br>
എത്രയെത്ര ജീവിതം <br>
കൊഴിഞ്ഞതെന്നതോർക്കുവിൻ<br>
ഇനിയുമിതാവർത്തിക്കരുതെങ്കിൽ<br>
ഇന്ന് തുടങ്ങുക നാമൊന്നായ്‌...<br>
 
രക്ഷാപ്രവർത്തനകാലത്ത് ,<br>
ദുരിതാശ്വാസക്യാമ്പുകളിൽ,<br>
വെള്ളമിറങ്ങും നേരത്ത് , <br>
എല്ലാംമറന്നൊന്നിച്ചവരാ-<br>
കേരള ജനതയൊന്നാകെ…<br>
ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ<br>
ഒന്നിപ്പിന്റെ  കരുത്തോടെ<br>
ഒന്നിച്ചൊന്നായ് പണിതീടാം <br>
പുതിയ കേരളം സുരക്ഷിത കേരളം.<br>
 
 
== പദയാത്രാഗീതങ്ങൾ 19 ==
_____________
''ജിനൻ''
 
ഗാഡ്ഗിൽ പണ്ട്<br>
പറഞ്ഞു നടന്നത്<br>
പാടേ പാഴ് വാ-<br>
ക്കെന്നു ചിരിച്ച്<br>
 
ലോലപ്പരിസര-<br>
ലോകത്താകെ<br>
വീടും വെച്ച്<br>
റിസോർട്ടും വെച്ച്<br>
 
കയ്യൂക്കുള്ളവർ<br>
കയ്യേറുമ്പോൾ<br>
കയ്യും കെട്ടി-<br>
ക്കഴിയണോ നമ്മൾ? <br>
 
വീടുണ്ടാക്കാൻ<br>
മരവും പാറ-<br>
ക്കല്ലും  തേടി<br>
നടക്കുന്നവനേ,<br>
മാനംമുട്ടും<br>
വീടുകളാരുടെ<br>
മാനം  കാക്കാ-<br>
നാണൂ സൂഹൃത്തേ?<br>
 
വേണം യാത്രക-<br>
ളെന്നാൽ വേണ്ടതി-<br>
ലേറെ വാഹന-<br>
മല്ലാ വേണ്ടത്.<br>
_____________
ജിനൻ
 
 
== സംഘഗാനം. ==
''സന്തോഷ് യു എൽ''
 
പൊങ്ങിയ വെള്ളം താഴുമ്പോൾ <br>
ചെളി മൂടിയൊരൊന്നാം പാഠം. <br>
ഒട്ടിയ താളുതുറക്കുമ്പോൾ <br>
കിട്ടിയ വാക്കുകളെന്താണ്. <br>
 
തളരുകയില്ലാ തളരുകയില്ലാ <br>
തളരുകയില്ലാ നമ്മൾ. <br>
തളരുകയില്ല തളർത്താൻ കഴിയി<br>
ല്ലൊരുമയിലോണം കൊണ്ടോർനാം.<br>
 
മതങ്ങൾ ജാതികൾ ദുരഭാവങ്ങൾ <br>
ഒഴുക്കി മാറ്റി പ്രളയം. <br>
പറ്റിയ തെറ്റു തിരുത്താൻ  പ്രളയം <br>
നൽകി യൊന്നാം പാഠം<br>
 
അടിയും ചെളിയിലുയർത്തിവളർത്തും <br>
നെൽക്കതിരുകൾ വീണ്ടും നമ്മൾ. <br>
പുത്തരി വയ്ക്കും ഓണം കൊള്ളും <br>
കേരള മക്കൾ നമ്മൾ. <br>
 
ഒരു കൈ താഴാൻ പോകുമ്പോൾ <br>
ഒരു നൂറെണ്ണം നീളും. <br>
കരകയറും  കനവെല്ലാം, പൂക്കും <br>
വീണ്ടും കിളികൾ പാടും.<br>
 
പൊന്നിൻ ചിങ്ങം കതിരണിയട്ടെ <br>
മാബലി വീണ്ടും വന്നോട്ടെ <br>
കുന്നും പുഴയും മണലും ശിലയും <br>
കണ്ണിനു കുളിരായ് നിന്നോട്ടെ. <br><br>
 
അതിരുകളില്ലാ ജനതകൾ നമ്മൾ <br>
ലോകത്തെങ്ങും  നിറയും. <br>
അതിജീവിക്കും പടുത്തുയർത്തും <br>
ഒരു നവകേരളഭൂമി…<br>
_____________
സന്തോഷ് യു എൽ
 
 
== മതിലുകൾ ==
''ഇ. ജിനൻ
 
മതിലുകളെല്ലാം<br>
പൊളിച്ചു മാറ്റും<br>
പുതിയൊരു സ്വപ്നം<br>
നമുക്കു കാണാം.<br>
 
അതിരുകൾ മൈലാഞ്ചി-<br>
വേലിയാക്കാം<br>
നീരോലി നട്ടു<br>
തിരിക്കയാകാം.<br>
 
അങ്ങനെ ഹരിത-<br>
മനോഹരമാം<br>
പുതിയൊരു കേരള-<br>
ക്കാഴ്ച്ച കാണാം<br>
 
പ്രളയമതിന്നു<br>
വഴിയൊരുക്കീ-<br>
ട്ടല്ലേ, യിതിലേ<br>
കടന്നു പോയീ...<br>
 
മതിലുകളിനി വേണ്ടയെന്നതാകാം<br>
അതിനു പറയേണ്ട<br>
പാഠഭേദം.<br>
_____________
ഇ. ജിനൻ
 
 
== സംഭാഷണഗീതം ==
''എം എം സചീന്ദ്രൻ''
 
പ്രളയം വന്നതു ശരിതന്നെ<br>
എന്നാലതുകൊണ്ടിനി മേലിൽ <br>
വികസനമെന്നും വേണ്ടെന്നോ?<br>
ഇത്ര നിഷേധം പാടുണ്ടോ?<br>
വികസനമൊന്നും വേണ്ടെന്ന്  <br>'
ഞങ്ങൾ പറയുന്നില്ലല്ലോ ..<br>
 
 
സഞ്ചാരത്തിനു വഴിയില്ലെങ്കിൽ <br>
എങ്ങനെ വികസന മുണ്ടാകും?<br>
 
റോഡുണ്ടാക്കൽ  വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു?<br>
റോഡുണ്ടാക്കരുതെന്നല്ല<br>
റോഡുകൾ എങ്ങും  വികസിച്ചാൽ <br>
റോഡിൻ വികസനമാവും പക്ഷേ,<br>
നാടിൻ വികസന മാവില്ല.. <br>
 
വികസന വേഗതയുണ്ടാകാൻ <br>
സഞ്ചാരത്തിനു വഴി വേണ്ടേ? <br>
മനുഷ്യർ മാത്രം വാഹനമേറി <br>
കുതിച്ചു പാഞ്ഞാൽ പോരല്ലോ! <br>
 
നീരൊഴുക്കിന്, നദിക്കു , കാറ്റിനു <br>
സഞ്ചരിക്കാൻ വഴി വേണം, <br>
നീർച്ചാലുകളും കുളങ്ങളും വയൽപ്പരപ്പും <br>
മണ്ണിട്ട്, മനുഷ്യവാഹനമോടും പാതകൾ<br>
 
നാടു നിരത്തി പണി തെന്നാൽ, <br>
കാറ്റും മഴയും തിരമാലകളും<br>
പുഴയും കുത്തിയൊലിച്ചെത്തും..<br>
മുന്നോട്ടുള്ള കുതിപ്പിനു വേണ്ടി <br>
പ്രളയക്കയ്യാൽ വഴിവെട്ടും!<br>
 
 
ഭൂമി പൊതു സ്വത്തെന്നാണല്ലോ <br>
പരിഷത്തിപ്പോൾ പറയുന്നു..!<br>
ഭൂമി പൊതു സ്വത്താണെന്നുള്ളത് <br>
മാർക്സിസത്തിൻ  മുദ്രാവാക്യം..<br>
പൊതുസ്വത്താക്കി സ്വകാര്യ സ്വത്തുകൾ <br>
പിടിച്ചെടുക്കാൻ നോക്കുന്നോ?  <br>
 
ഭൂമി പൊതു സ്വത്തെന്നു പറഞ്ഞാൽ <br>
പിടിച്ചെടുക്കണമെന്നല്ല.. <br>
ഭൂമിയൊന്നായ് പിടിച്ചെടുത്ത് <br>
പൊതുമുതലാക്കണമെന്നല്ല..<br>
ഓരോ മണ്ണും തരാതരം <br>
പോൽ ഉപയോഗിക്കണമെന്നർത്ഥം. <br>
നെൽകൃഷി ചെയ്യും പാടം തൂർത്ത് <br>
വീടുണ്ടാക്കരുതെന്നർത്ഥം <br>
ഏലം കായ്ക്കും മലഞ്ചെരിവുകളിൽ <br>
ബഹുനില പണിയരുതെന്നർത്ഥം. <br>
ജലസംഭരണികൾ നികത്തിയെടുത്ത് <br>
റോഡുണ്ടാക്കരുതെന്നർത്ഥം. <br>
പുഴയുടെ തീരം പിടിച്ചടക്കി <br>
വീടുണ്ടാകരുതെന്നർത്ഥം. <br>
വീടുണ്ടാക്കാൻ പറ്റിയ ഭൂമി <br>
അതിനായ് തരംതിരിക്കേണം.. <br>
ഓരോ കൃഷിക്കും ഉതകും ഭൂമികൾ <br>
അതാതിനായി കരുതേണം.. <br>
 
നാടിനു പൊതുവാം ജലസംഭരണികൾ<br>
നാട്ടിന്നുടമയിലാവേണം.. <br>
തോടും പുഴയും കുളവും വയലും <br>
മാലിന്യക്കുഴിയാക്കരുത്! <br>
പാറയുടയ്ക്കാൻ മണലൂറ്റാനും <br>
മലയിടിച്ചു പൊടിക്കാനും<br>
കരിമരുന്നും, ജെസീബിയും,<br>
കൈക്കൂലിക്കു പണപ്പൊതിയും <br>
രാഷ്ട്രിയത്തിൽ ബലവും മാത്രം <br>
മതിയാകുന്നത് തെറ്റാണ്! <br>
ശാസ്ത്രത്തിന്റെ സഹായത്തോടെ <br>
അനുമതി നല്കാൻ കഴിയേണം<br>
_____________
 
 
== ഓട്ടൻതുള്ളൽമട്ട് ==
 
അകലെയല്ല<br>
അകലെയല്ല<br>
നവകേരള ലക്ഷ്യം<br>
അരികിലെത്തി<br>
അരികിലെത്തി<br>
അതിനായ് പലമാർഗ്ഗം.<br>
 
അതിജീവന-<br>
ത്തിനായ്<br>
അതിവേഗ-<br>
മുണർന്നവർ<br>
അതിലും ഗതി-<br>
വേഗത്തിൽ<br>
പണിയും പുതുലോകം.<br>
 
പ്രളയം മുക്കി-<br>
നനച്ചൊരു നാടിനെ<br>
പഴയതുപൊലെ<br>
പുതുക്കീടേണ്ടാ..<br>
 
പ്രകൃതി കൊതിക്കും<br>
പോലൊരു പുത്തൻ<br>
പ്രകൃതിയിലാക്കാം<br>
കേരളഭൂമിയെ.<br>
 
തകൃതിയി-<br>
ലൊക്കെ നടക്കണ-<br>
മതിനായ്<br>
കുതികൊണ്ടീ-<br>
ടണമൊറ്റ മനസ്സായ്<br>
 
ജാതിമതത്തിൻ<br>
കറകളെയല്ലോ<br>
പ്രളയക്കരമത്<br>
കഴുകിയെടുത്തൂ<br>
 
കഴുകിക്കഴുകി<br>
കറപോകാത്തവർ<br>
കഴുകന്മാരൂടെ<br>
കൊക്കിന് ഭോജ്യം<br>
 
ഒറ്റക്കൊറ്റ-<br>
ക്കല്ലാ നമ്മൾ<br>
പറ്റം ചേർന്നേ<br>
പണിചെയ്യാവൂ.<br>
 
നമ്മുടെ നാടിന്<br>
നാശം വന്നാൽ<br>
നന്നാക്കേണ്ടത്<br>
നമ്മുടെ ലക്ഷ്യം<br>
 
മറ്റുള്ളോരിൽ<br>
കുറ്റം ചാരും<br>
മണ്ടത്തരമത്<br>
വേണ്ടേ വേണ്ടാ.<br>
 
ജാതിമതങ്ങൾ<br>
നോക്കീട്ടല്ല<br>
ജാതകദോഷം<br>
നോക്കീട്ടല്ല<br>
ആധിപെരുപ്പി-<br>
ച്ചലറിവിളിച്ചി-<br>
ട്ടതിലേയിതിലേ<br>
വന്നൂ പ്രളയം.<br>
 
കൊടിയുടെ വർണ്ണം<br>
ബോധിച്ചല്ല<br>
കൊടിയ ദുരന്തം<br>
വന്നൂ നാട്ടിൽ<br>
ചെടിയോടൊന്നും<br>
ചോദിച്ചല്ല<br>
അടിയിൽ വന്നു<br>
നിറഞ്ഞൂ പ്രളയം.<br>
 
---
ഇ ജിനൻ
 
== ഒരുമയുടെ ഗീതം == 
എ.എം.ബാലകൃഷ്ണൻ
 
ഒരുമയുടെ ഗീതം പെരുമയായുയരുന്നു<br>
സഹ്യാദ്രി സാനുക്കളോളം, !<br>       
ഭേദങ്ങളെല്ലാം ഭേദിച്ചു നീങ്ങുന്നു, <br>
പ്രളയ പ്രവാഹത്തിനോളം !!<br>           
 
പുതു കേരളം പാടിടുന്നു, <br>
പുതുകേരളം പാടിടുന്നു,<br>         
 
"സുസ്ഥിര,, സുരക്ഷിതം നവകേരളം <br>
തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം, <br>
ഇനിയും വരാനുള്ള തലമുറയ്ക്കായ് <br>
ഭുമിചമയിച്ചു കാത്തുവെക്കാം ".<br>           
 
പ്രളയം പഠിപ്പിച്ച പാഠങ്ങളൊക്കെയും<br>     
പ്രകൃതത്തിൽ ഉൾച്ചേർത്തിടാം,<br>         
മാമലകൾ വയലുകൾ തീരങ്ങളൊക്കെയും <br>
തകരാതെ കാത്തുവെക്കാം.  <br>     
 
പുതു കേരളം പാടിടുന്നു, <br>
പുതു കേരളം പാടിടുന്നു,<br>     
 
"സുസ്ഥിര സുരക്ഷിതം നവകേരളം <br>
തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം,<br>
ഇനിയും വരാനുള്ളതലമുറയ്ക്കായ് <br>
ഭൂമി ചമയിച്ചു കാത്തുവെക്കാം"<br>         
 
പണമാക്കി മാറ്റും ചരക്കല്ല മണ്ണ്,<br>             
അന്നവും ജീവനും വിളയുന്ന മണ്ണ്,<br>         
കൃഷി തന്നെ ജീവനും,, <br>
കൃഷി തന്നെ ജീവിതം,<br>
കൃഷി തന്നെ സംസ്ക്കരവും !!  <br>       
 
പുതു കേരളം പാടിടുന്നു, <br>
പുതു കേരളം പാടിടുന്നു,    <br>
 
സുസ്ഥിര സുരക്ഷിതം നവകേരളം തീർക്കാൻ,, <br>
ഒരു മനസ്സോടെ നീങ്ങാം,<br>
ഇനിയും വരാനുള്ളതലമുറയ്ക്കായ്<br>
ഭൂമി ചമയിച്ചു കാത്തുവെക്കാം <br>       
 
ഇന്നിന്റെ യാർത്തികൾ തീർക്കാനുയർത്തുന്ന, <br>
നിർമ്മിതികൾ മാറ്റിവെക്കാം, <br>
നാളേക്കുമുയരങ്ങൾ കീഴടക്കാനുള്ള <br>
പടവുകൾ തീർത്തു വെക്കാം;!! <br>                   
 
പുതു കേരളം പാടിടുന്നു, <br>
പുതു കേരളം പാടിടുന്നു, <br>     
 
സുസ്ഥിര സുരക്ഷിതം, നവകേരളം തീർക്കാൻ, <br>
ഒരു മനസ്സോടെ നീങ്ങാം,<br>     
ഇനിയും വരാനുള്ള തലമുറയ്ക്കായ് <br>
ഭൂമി ചമയിച്ചു കാത്തുവെക്കാം.''<br>

13:53, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം