അജ്ഞാതം


"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
ഇഷ്ടസന്താനമെന്ന ആശയം അടിമുടി എതിർക്കപ്പെടേണ്ടതാണ്. അത് പ്രകൃതിവിരുദ്ധമാണ്. അതിൽനിന്നുണ്ടാവുന്ന ഭവിഷ്യത്ത് സമുഹത്തിൻ്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും. സ്ത്രീകളുടെ സുരക്ഷിതത്വത്തെ തകിടം മറിക്കും. അതിനാൽ അതിനെതിരായി സ്ത്രീകൾ തന്നെ സംഘടിക്കണം.
ഇഷ്ടസന്താനമെന്ന ആശയം അടിമുടി എതിർക്കപ്പെടേണ്ടതാണ്. അത് പ്രകൃതിവിരുദ്ധമാണ്. അതിൽനിന്നുണ്ടാവുന്ന ഭവിഷ്യത്ത് സമുഹത്തിൻ്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും. സ്ത്രീകളുടെ സുരക്ഷിതത്വത്തെ തകിടം മറിക്കും. അതിനാൽ അതിനെതിരായി സ്ത്രീകൾ തന്നെ സംഘടിക്കണം.


==കുഞ്ഞു പിറന്നാൽ==
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈയിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞിനെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും. കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും. ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും. രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും.
- മരണം യഥാർത്ഥത്തിൽ ഇത്തരം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളും ഒരനുഗ്രഹമാണ്. അല്ലെങ്കിൽ ജീവിതത്തിൽ അവൾക്ക് നേരിടേണ്ടി വരിക ശാശ്വതമായ ക്രൂരതകളായിരിക്കും. പക്ഷേ കൊല്ലാനുള്ള കഠിന മനസ്സ് പലപ്പോഴും കുടുംബക്കാർക്ക് ഉണ്ടാവുകയില്ല. അവർ പെൺകുഞ്ഞുങ്ങളെ കൊല്ലാതെ കൊല്ലുന്ന നയമാണ് പിന്തുടരുക. എല്ലാ തുറകളിലും വ്യാപകമായ നിഷേധങ്ങളെല്ലാം പെൺകുട്ടികൾ അഭിമുഖീകരിക്കുന്നതു്. അവയിൽ ഏററവും പ്രധാനം ഭക്ഷണം തന്നെ. ആൺകുട്ടികൾക്ക് കൊടുക്കുന്ന വിധത്തിലുള്ള ഭക്ഷണം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. കാരണം സാമ്പത്തികമാണ്. പെണ്ണ് ആരാൻ്റെ വീട്ടിൽ ചെന്ന് പാർക്കേണ്ടവളാണ്: അവൾ വീട് വിട്ട് പോകാനുള്ളവളാണ്. അവൾക്ക് ഭക്ഷണത്തിനുവേണ്ടി പണം ചിലവാക്കുന്നത് നഷ്ടക്കച്ചവടമാണ്. കഷ്ടിച്ച് ജീവൻ കിടക്കാനുള്ളത് കൊടുക്കാതെ തരമില്ലല്ലൊ. അതുകൊണ്ടു അത്രമാത്രം കൊടുക്കുന്നു. ഇത് അവളടെ ശാരീരികാരോഗ്യത്തെ ബാധിക്കുന്നു. വളർച്ചയെ മുരടിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ജോലിചെയ്യാനുള്ള ശേഷി താഴ്ത്തുന്നു. ഇതേ അവഗണന തന്നെ സ്നേഹം, ലാളന, ശുശ്രൂഷ മുതലായ കാര്യങ്ങളിലും അവൾ അനുഭവിക്കുന്നു. ആൺ കുട്ടികൾക്ക് ലഭിക്കുന്ന ശ്രദ്ധയും സ്നേഹലാളനകളും പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ആൺകുട്ടികളുടെ കുററങ്ങളും കുറവുകളും ക്ഷമിക്കപ്പെടുമ്പോൾ പെൺകുട്ടികളുടേത് പെരുപ്പിക്കപ്പെടുന്നു; അവരുടെ തെറ്റുകൾ പൊറുക്കപ്പെടുന്നില്ല. അവർക്കു ലഭിക്കുന്ന ശിക്ഷ കൂടുതൽ ഗുരുതരമായിരിക്കും. ചുരുക്കത്തിൽ തങ്ങൾ കുടുംബത്തിലെ രണ്ടാം കിടക്കാരാണെന്നുള്ള അവബോധം പെൺകുട്ടികളിൽ ചെറുപ്പക്കാലം മുതൽക്കേ ഉണ്ടാവുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ഒരളവോളം ബാധിക്കാതിരിക്കില്ല. പെൺകുട്ടികളായാൽ അടങ്ങണം, ഒതുങ്ങണം, സഹിക്കണം, ക്ഷമിക്കണം, ചോദ്യം ചെയ്യാതെ അനസരിച്ചോളണം എന്നതാണ് വിധി എന്നും അവർ അനുഭവത്തിൽനിന്നും മനസ്സിലാക്കുന്നു. മനുഷ്യൻ എന്ന നിലയ്ക്കുള്ള മുഴുവൻ വ്യക്തിത്വവും വികസിതമാകുന്നതിനും ഇത് തീർച്ചയായും പ്രതിബന്ധമായിത്തീരുന്നു. ആജീവനാന്തമുള്ള അപകർഷതാബോധ ത്തിലേക്ക് ഇത് വഴിതെളിക്കുന്നു. ആൺകുട്ടികൾ ഓടിച്ചാടി കളിച്ചു സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ പല തരത്തിലുള്ള വിലക്കുകൾ പെൺകുട്ടികളെ ബന്ധിതരാക്കുന്നു. ജോലികളും ചുമതലകളും അവരെ വീട്ടിൽ പിടിച്ചുനിന്നു. ആണുങ്ങളുടെ കാര്യം നോക്കുക, അവർക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുക, അവർക്കു വേണ്ടി ജീവിക്കുക എന്നതാണ് പെണ്ണുങ്ങളുടെ കടമ എന്നും പെൺകുട്ടികൾ നേരത്തേതന്നെ സ്വാനുഭവത്തിൽനിന്നും അമ്മയുടെ അനുഭവത്തിൽനിന്നും പഠിക്കുന്നു. പുരാണങ്ങളിലും ചരിത്രത്തിലുമുള്ള അനുകരണീയരായ സ്ത്രീ മാതൃകകൾ തീർച്ചയായും ഇത്തരക്കാരായിരിക്കുകയും ചെയ്യും.


==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത്. മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെയാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം. കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീകളുടെ ഉത്തരവാദിത്തത്തിലും കർതൃത്വത്തിലുമാണ് നടക്കുന്നത്. അതിനാൽ സ്ത്രീയുടെ വിദ്യാഭ്യാസം മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യ പോഷകമായിത്തീരുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ നില വളരെ മോശമാണ് ഇന്നും. നഗരങ്ങളിൽ വലിയ പേരുകേട്ട യൂണിവേഴ്സിററികളും കോളേജുകളും കണ്ടേക്കാം. പക്ഷെ ജനഭൂരിപക്ഷം ജീവിക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ഇന്നും ഒരലങ്കാര വസ്തുവാണ്. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ കഥ പറയാനുമില്ല. ഏതെങ്കിലും തരത്തിലുള്ള സ്കൂൾ ഗ്രാമത്തിലുണ്ടായാൽത്തന്നെയും പെൺകുട്ടികളെ അതിൽ ചേർക്കുന്നത് വിരളമായിരിക്കും. ഈ വൈമുഖ്യത്തിന് സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങൾ കാണാം. പാരമ്പര്യം, ജാതിവ്യവസ്ഥ മുതലായവയാണ് സാംസ്ക്കാരിക കാരണങ്ങൾ. പിന്നെ, അന്യവീട്ടിലയക്കേണ്ടവളായ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി എന്തിനിത്ര കഷ്ടപ്പെടണം! എന്തിനു പണം ചെലവാക്കണം? ഇതെല്ലാം മറികടന്നും എങ്ങാനും പെൺകുട്ടികളെ സ്കൂളിൽ ചേർത്താൽത്തന്നെ ഏറ്റവും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അവളെ സ്കൂളിൽനിന്നും പിൻവലിക്കും. പെണ്ണല്ലെ, അത്രയൊക്കെ മതി എന്ന സമാധാനവും. പക്ഷെ ഇതുകൊണ്ട് ഒരു തലമുറയുടെ ആരോഗ്യമാണ് നശിക്കുന്നത് എന്നത് അധികമാരും മനസ്സിലാക്കുന്നില്ല. സ്ത്രീകളുടെയും കുടും ബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തിൻ്റെ മൂലക്കല്ലായി സ്ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു.


==വിവാഹം ഒരു ആരോഗ്യ പ്രശ്നം==
ന നിലവിലുള്ള നിയമമനുസരിച്ച് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാണ്. അതിൽ താഴെയുള്ളവർ വിവാഹിതരാകുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളിൽ ബഹു ഭൂരിപക്ഷവും 18വയസ്സിൽ താഴെയാണ് നടക്കുന്നത്. 18 വയസ്സാവുമ്പോഴേക്കും ഒന്നും രണ്ടും കുഞ്ഞുങ്ങളുടെ മാതാവായിത്തീർന്നിട്ടുണ്ടാവും അവൾ. നിയമനിർമ്മാതാക്കളുടെയും നിയമസംരക്ഷകരുടെയും സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെയും കുടുംബങ്ങളിൽപോലും ഇതാണ് സ്ഥിതി. 18 വയസ്സിനുമുമ്പ് മകളെ വിവാഹം ചെയ്യിപ്പിച്ചു എന്ന കുററത്തിനും എത്ര മാതാപിതാക്കൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? പെൺകുട്ടി രജസ്വലയാകുന്നത് ഭർതൃഗൃഹത്തിൽ വെച്ചായിരിക്കണം എന്നാണത്രെ ആര്യസംസ്കാരം. അതിനാൽ പണ്ടൊക്കെ (പലയിടത്തും ഇപ്പോഴും) ബാല്യവിവാഹം വളരെ വ്യാപകമായിരുന്നു.
- ഇളം പ്രായത്തിലെ വിവാഹം കൊണ്ട് ആരോഗ്യം എങ്ങനെയാണ നശിക്കുന്നത്? പ്രധാനമായും രണ്ടു തരത്തിൽ: ശാരീരികമായും മാനസിക മായും. രജസ്വലയാകുന്നതോടെ പെൺകുട്ടി ജീവശാസ്ത്രപരമായി ഗർഭം ധരിക്കുവാൻ സന്നദ്ധയാകുമെങ്കിലും ശാരീരികമായും മാനസികവുമായും അവൾ അതിനു പാകമായിക്കഴിഞ്ഞിട്ടില്ല. ഇപ്പോൾ പെൺകുട്ടികൾ 12 13 വയസ്സാവുന്നതോടെ രജസ്വലകളാവുക സാധാരണമായിട്ടുണ്ടു്. പോഷകാഹാരലബ്ധി കൂടുതലാവുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യുന്നതോടെ ഈ പ്രായം ഇനിയും കുറഞ്ഞേക്കാനാണു സാദ്ധ്യത. അതേ സമയം അവളുടെ പ്രായപൂർത്തിക്ക് പിന്നെയും കഴിയണം അഞ്ചാറുകൊല്ലങ്ങൾ. അണ്ഡാശയം, ഗർഭപാത്രം, ഉദരപേശികൾ, അന്തസ്രാവഗ്രന്ഥികൾ മുതലായവയുടെയെല്ലാം വികാസം ഇനിയും പൂർത്തിയാവാനിരിക്കുന്നതേയുള്ളു. അവയുടെയെല്ലാം വികാസത്തോടെയേ ഗർഭധാരണം പോലെയുള്ള ഒരു കഠിനയത്നത്തിനും അവളുടെ ശരീരം തയ്യാറാവുകയുള്ളൂ. അതിനു മുമ്പ് ഗർഭിണിയായാൽ സ്വന്തം ആരോഗ്യവും കുഞ്ഞിൻ്റെ ആരോഗ്യവും അപകടത്തിൽ ആവും. ഗർഭ-പ്രസവ സംബന്ധമായ രോഗാതുരത്വവും മരണനിരക്കും ഏററവും കൂടുതൽ സം ഭവിക്കുന്നതും ഇളംപ്രായത്തിലെ ഗർഭധാരണം കൊണ്ടാണ്. മാതൃമരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ബംഗ്ലാദേശ്. അതിൻ്റെ പ്രധാന കാരണമായി അപഗ്രഥനത്തിൽനിന്നും കാണപ്പെട്ടത് പ്രായപൂർത്തിക്കു മുമ്പുള്ള ഗർഭധാരണമാണ്. ഗർഭകാലത്ത് വൃക്കകൾക്കുണ്ടാവുന്ന രോഗം, നീരുകെട്ടൽ,
രക്തസമ്മർദ്ദക്കൂടുതൽ, മാസം തികയും മുമ്പുള്ള പ്രസവം, പ്രസവസംബന്ധമായ പ്രയാസങ്ങൾ എന്നിവയെല്ലാം ഈ ഇളം പ്രായത്തിൽ കൂടുതലായി കാണപ്പെടുന്നു. കൂടാതെ, ജനിക്കുന്ന കുഞ്ഞിനു പല വിധത്തിലുള്ള അംഗവൈകല്യങ്ങൾ, തൂക്കക്കുറവ്, ഗർഭാശയത്തിൽവെച്ചുള്ള മരണം മുതലായവയും കൂടുതലായി കാണപ്പെടാറുണ്ട്. പൊതുവെ പറഞ്ഞാൽ മാതാവിൻ്റെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിനു ഏററവും പററിയത് 20നും 25നും വയസ്സുകൾക്കിടക്ക് ഗർഭം ധരിക്കുന്നതാണ്.
18-20 വയസ്സാവുന്നതിനു മുമ്പ് പെൺകുട്ടികൾ മാനസികവും വൈകാരികവുമായി മാതാവാകാൻ ഉള്ള പാകത കൈവരിച്ചിരിക്കുകയില്ല. മാതാവാവുക, കുഞ്ഞിനെ മുലയൂട്ടുക, പാലിക്കുക, ലാളിക്കുക, കുടും ബം പുലർത്തുക തുടങ്ങിയ കാര്യങ്ങൾക്കും അവൾ ഇനിയും മാനസികമായി താദാത്മ്യം പ്രാപിച്ചിട്ടില്ല. ഭാരിച്ച ഈ ഉത്തരവാദിത്തങ്ങൾ ഏറെറടുക്കാൻ ഉള്ള മാനസിക-വൈകാരികശേഷി കൈവരുന്നതിനു മുമ്പ് തന്നെ അവൾ അതിന് നിർബന്ധിതയായിത്തീരുന്നു. ഇത് സ്വകീയ ആരോഗ്യത്തെയും കുടുംബത്തിൻ്റെ കെട്ടുറപ്പിനെയും കുഞ്ഞിൻ്റെ സർവതോമുഖമായ വികാസത്തെയും കാര്യമായി ബാധിക്കാനിടയുണ്ട്.


==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
മാതൃത്വവുമായി ബന്ധപ്പെട്ട അപായവശങ്ങളെ മൂന്നു ഘട്ടങ്ങളിലായി വിശകലനം ചെയ്യാം. ഗർഭകാലത്തുള്ളവ-പ്രസവസം ബന്ധമായവ മുലയൂട്ടും കാലത്തുള്ളവ.
ഗർഭകാല പ്രശ്നങ്ങൾ ഏറിയ കൂറും പോഷകാഹാരക്കുറവുമൂലവും യഥാകാലം ചെയ്യേണ്ട ചെക്കപ്പുകൾ നടത്താത്തതുകൊണ്ടും ഉണ്ടാവുന്നവയാണ്, പോഷകാഹാരക്കുറവ് സ്വയം ഒരാരോഗ്യ പ്രശ്നമാണ്. അ തോടൊപ്പം ഗർഭധാരണവും കൂടിയാവുമ്പോൾ അതിൻ്റെ അപായ സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു. വിളർച്ച അഥവാ രക്തക്കുറവ് (അനിമിയ-Anemia) നമ്മുടെ നാട്ടിൽ പോലും ഗർഭിണികളിൽ വളരെ വ്യാപകമാണ്. തൽഫലമായി ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, ശരീരം തളർച്ച, തലചുററൽ, കിതപ്പ് മുതലായ വല്ലായ്മകൾ ഉണ്ടാവുന്നു. പുറമേയ്ക്കു കാണത്തക്കതായ വ്യക്തമായ ഒരു ദീനമില്ലാതിരിക്കുന്നതിനാൽ പലരും ഈ രോഗലക്ഷണങ്ങൾക്ക് കാര്യമായ പരിഗണന നൽകാറില്ല. ഗർഭധാരണത്തിൻ്റെ കൂടപ്പിറപ്പാണെന്നു കരുതി "സമാധാനിക്കും. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇത് ഗർഭസ്ഥ ശിശുവിൻറ വളർച്ചക്കുറവിനും വേണ്ടത്ര ശരീരത്തുക്കമില്ലാതിരിക്കുന്നതിനും കാരണ മായിത്തീരാം. അമ്മയുടെ മുഴുവൻ ആരോഗ്യത്തെയും-ഹൃദയമുൾപ്പെടെഅതു ബാധിക്കും. പോഷകാഹാരം കഴിക്കുക, ഇരുമ്പുഗുളികകൾ സേവിക്കുക എന്നിവയാണ് പ്രതിവിധി.
ഗർഭകാലത്ത് സ്ഥിരമായി ചെക്കപ്പുകൾ നടത്തേണ്ട (Ainte-Nata Care) തിനെപ്പററി ഇന്നും കൂടുതൽ കൂടുതൽ അവബോധം ജനങ്ങളിൽ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം ചെക്കപ്പുകൾ വഴി ഗർഭകാലത്തു ണ്ടായേക്കാവുന്ന ഗൗരവമേറിയ സുഖക്കേടുകൾ ഒഴിവാക്കാവുതാണു. അവയിൽ പ്രധാനമായത് ഗർഭവിഷവ്യാപനം' (Toxenia of Pregnancy) എന്ന ഭീഷണമായ അവസ്ഥയാണു്. ശരീരത്തിൽ ആകെ നീരുവരിക, രക്തസമ്മർദ്ദം ഉയരുക, മൂത്രത്തിൽ അമിതമായ തോതിൽ ആൽബുമിൻ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുടെ സമാഹാരമാണ് ഈ രോഗം. ഇതിൻ്റെ കാരണം അജ്ഞാതമാണ്. കാലേക്കൂട്ടിത്തന്നെ കണ്ടുപിടിക്കുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് ഗഭിണിയുടെ മസ്തിഷത്തെ ബാധിക്കുകയും ജീവനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യാം. പ്രത്യേകിച്ചും പ്രസവവേളയിൽ.
ഗർഭകാലത്തെ മറെറാരു പ്രധാന സുഖകേടാണു നിലക്കാത്ത ഛദ്ദി. ഇതു് പ്രത്യക്ഷത്തിൽത്തന്നെ ആക്കും കാണാവുന്നതും ഭീഷണവുമായതിനാൽ വൈദ്യസഹായം തേടുന്നതിൽ കാലതാമസം സംഭവിക്കാറില്ല. ചെ റിയരൂപത്തിലുള്ള മനം പെരട്ടൽ, ഓക്കാനം, ഛർദ്ദി മുതലായവ മിക്കവാറും എല്ലാവരിലും കാണാം-പ്രത്യേകിച്ച് ഗർഭത്തിൻറെ ആദ്യത്തെ ത്രൈമാസത്തിൽ. കാര്യമായ വൈദ്യസഹായമൊന്നുമില്ലാതെ സ്വയം ഭേദമാകുന്നവയാണ് ഇവ.
ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധികുന്ന ഒന്നാണു് ഗർഭാലസ്യം അഥവാ അബോർഷൻ. ഗർഭത്തിനു അതിജീവിക്കാനും തുടരാനും കഴിയാതാവുമ്പോൾ അത് നാശോന്മുഖമാവുകയും ഗർഭപാത്ര ത്തിൽനിന്നു സ്വയം അടന്നു വീഴാനാരംഭിക്കുകയും ചെയ്യുന്നു. ഇതു സ്വയം അപകടകാരിയല്ല. എന്നാൽ അതോടൊപ്പം രക്തസ്രാവവും സംഭവിക്കും. ചിലപ്പോൾ അതും നീണ്ടുനില്ക്കുന്നതും അപകടകരമായിത്തീ രാം. അത്തരം സന്ദർഭങ്ങളിൽ ഡി&സി (D&C) എന്ന ഒപ്പറേഷൻ നിർവഹിക്കണം. ഡി&സി പ്രായേണ നിരുപദ്രവമാണെങ്കിലും ചില പ്ര ത്യേക സാഹചര്യങ്ങളിൽ അതു് നിവ്വഹിക്കുന്ന സമയത്ത് ഗർഭപാത്രം തുളയുകയും വയറിനുള്ളിലെ കുടലിനും മുറിവേൽക്കുകയും ചെയ്യാം. അതു ഉടനെ മനസ്സിലാവുകയും വേണ്ട പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്താൽ അപകടം കൂടാതെ കഴിക്കാം. എന്നാൽ ചിലപ്പോൾ അതു ക ണ്ണിൽ പെടാതെപോയന്നു വരാം. അപ്പോൾ വയററിൽ പഴുപ്പുകേറാൻ തുടങ്ങും. അതും മരണത്തിൽ കലാശിച്ചേക്കാം. മെഡിക്കൽ ഗർഭം നിർത്തൽ (M. T. P.) നിയമവിധേയമാകുന്നതുവരെ നമ്മുടെ നാട്ടിൽ കണ്ടവരൊക്കെയാണു് ഗർഭച്ഛിദ്രം നടത്തിയിരുന്നതു്. തൽഫലമായി ഉദരത്തിൽ പഴുപ്പുകയറുകയും അതുമൂലം എത്രയോ ഏറെ സ്ത്രീകൾ മരിക്കുകയും പതിവായിരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇന്നും അത്യ പൂവ്വമായിട്ടുണ്ടെന്നു തോന്നുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ പക്ഷെ ഇതു് ഇന്നും അത്ര അപൂർവമൊന്നുമല്ല.
ഗർഭകാലത്തു് യഥാവിധി വേണ്ട ചെക്കപ്പുകൾ നടത്തുകയും പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രസവം യാതൊരു വിധത്തിനും സ്ത്രീകൾക്കും ഒരു ഭീഷണിയാവേണ്ടതില്ല. പ്രസവം മൂലം ഒരു സ്ത്രീ മരിക്കുന്നതും ആധുനിക സാഹചര്യങ്ങളിൽ ന്യായീകരിക്കാനാവില്ല. അങ്ങനെ മരണം സംഭവിക്കുന്നുണ്ടെങ്കിൽ (ഇന്ത്യയിൽ ധാരാളമുണ്ടു്. കേരളത്തിൽപോലും ഇടയ്ക്കൊക്കെ ഇത്തരം ദാരുണസംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്) നമ്മുടെ സാമൂഹ്യ സംരക്ഷണ സമ്പ്രദായം (Social Security System) കാര്യമായ പോരായ്മയുണ്ടെന്നാണർത്ഥം. വികസിത സമൂഹങ്ങളിൽ മാതൃമരണം അത്യപൂവ്വമായിത്തീർന്നിട്ടുണ്ടു്. നേരത്തെയുള്ള ചെക്കപ്പുകളിൽനിന്നു കണ്ടെത്താനാവും  ഒരു സ്ത്രീ നോർമ്മലായി പ്രസവിക്കുമോ എന്നും അഥവാ അത്തരം പ്രസവത്തിന് പ്രതിബന്ധമായ കാര്യങ്ങളെന്തെങ്കിലുമുണ്ടോയെന്ന്. നൂറുശതമാനവും ഇതും ശരിയായിക്കൊള്ളണമെന്നില്ല എന്ന് സമ്മതിച്ചാൽത്തന്നെ  പ്രസവം സംഘടിപ്പിക്കുന്നതിന് ഇത്തരം മുൻകൂട്ടിയുള്ള അറിവ് വളരെ സഹായമാവും
പ്രസവസമയത്തും മാതാവിൻ്റെ ആരോഗ്യത്തിനും ഉണ്ടാകാവുന്ന ഏററവും വലിയ ഭീഷണി അനിയന്ത്രിതമായ രക്തസ്രാവമാണു്. അതിനെ ഫലപ്രദമായി നേരിടാൻ കഴിയാതാവുമ്പോളാണ് അവൾ മരണമ ടയുന്നതു്. ഇത്തരം രക്തസ്രാവത്തിനും കാരണമായേക്കാവുന്ന ഘടകങ്ങ ളുണ്ടോ എന്നും മുൻകൂട്ടി കണ്ടറിയാം പലപ്പോഴും. അങ്ങനെ കണ്ടാൽ അതിനു പ്രതിവിധിയയെടുക്കുകയും ചെയ്യാം. ഉദാഹരണത്തിന് സാധാരണ പ്രസവവേദനയ്ക്ക് കാത്തുനില്ക്കാതെ നേരത്തെ സീസര്യം ചെയ്യുക, രക്തം കരുതിവെയ്ക്കുക തുടങ്ങിയവ. എന്നാൽ ചില സന്ദർഭങ്ങളിൽ അപ്രതീക്ഷിതമായ രക്തസ്രാവമുണ്ടായിയെന്നുവരാം. കാലതാമസം കൂടാതെ രക്തം കൊടുക്കുകയാണു് ഏററവും പറ്റിയ മാർഗം. ആരോഗ്യ സംവിധാനം മെച്ചപ്പെട്ട ഒരു സാഹചര്യത്തിലെ ഇതൊക്കെ സാധ്യമാവൂ.പ്രസവത്തിന് പ്രയാസം, കാലതാമസം, സുപരിചിതരായ വിദദ്ധരുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ ഒത്തുചേരുമ്പോൾ പ്രസവസമയത്തു മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സംജാതമായേക്കാം. അതിലൊന്നാണു് യോനിയുടെ ഭിത്തികൾക്കുണ്ടാവുന്ന മുറിവു്. ഈ മുറി വു് യോനിയിൽ മാത്രം ഒതുങ്ങിനില്ക്കാതെ ചിലപ്പോൾ മൂത്രാശയത്തയോ മലാശയത്തേയോ കൂടി ബാധിച്ചെന്നുവരാം. കൃത്യസമയത്തു് അതു തിരിച്ചറിയുകയും മുറിവു തുന്നിക്കെട്ടുകയും ചെയ്താൽ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാവാതെ കഴിക്കാം. പലപ്പോഴും ഇത്തരം മുറിവുകൾ തിരിച്ചറിയപ്പെടാതെ പോകും. അങ്ങനെയാവുമ്പോൾ അത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ചിലപ്പോൾ നീണ്ട ഓപ്പറേഷനുകൾ തന്നെ വേണ്ടിവന്നേക്കാം .
പ്രസവം ഒരു രോഗം അഥവാ ആരോഗ്യപ്രശ്നം ആയിത്തീന്നതു പരിഷ്കൃത സമൂഹങ്ങളിൽ മാത്രമാണ്. മറെറാരു വിധത്തിൽ പറഞ്ഞാൽ അതു് പരിഷ്കാരത്തിൻ്റെ സൃഷ്ടിയാണു്. അപരിഷ്കൃത സമൂഹങ്ങളിൽ ഗർഭധാരണവും പ്രസവവും ഒരിക്കലും ഒരു പ്രശ്നമാവാറില്ല. അതു വെറും ഒരു ജീവശാസ്ത്രപരമായ പ്രക്രിയയായി കഴിഞ്ഞുപോകും -മിക്കവാറും മൃഗങ്ങളിലെന്നപോലെ. ഗർഭധാരണവും പ്രസവവും ആപല്കരമായ ഒരു വൈതരണിയായി ജനങ്ങളുടെ ബോധമണ്ഡലത്തിൽ ആണ്ടിറങ്ങിയിരിക്കുന്നു. മനശ്ശാസ്ത്രപരമായ ഈ ഘടകം പലപ്പോഴും പ്രസവത്തിൻ്റെ സുഖകരമായ പര്യവസാനത്തിനും തടസമായിത്തീരാറുണ്ടു്.
പ്രസവത്തിൽ ഉണ്ടാവുന്ന വർദ്ധമാനമായ ഇടപെടൽ മറെറാരു അനാരോഗ്യ പ്രവണതയാണു്. ഈ ഇടപെടൽ പ്രായേണ ലളിതമായ "എപ്പിസ്യോട്ടമി' (യോനീ മുഖം കീറൽ) മുതൽ സീസരീയം വരെ ചെന്നെത്തുന്നു. “എപ്പിസ്യോട്ടമിയില്ലാതെ പ്രസവം നടക്കുന്നേയില്ല എന്ന തരത്തിൽ എത്തിച്ചേന്നിട്ടുണ്ടു് ഇന്നത്തെ സ്ഥിതി. അങ്ങനെയല്ലാത്ത പ്രസവം നടക്കുന്നത് ഇന്നും അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഗൃഹപ്രസവങ്ങൾ മാത്രമാണു്. ഡോക്ടറുടെ മേൽനോട്ടത്തിലാണ് പ്രസവം നടക്കുന്നതെങ്കിൽ എപ്പിസ്യോട്ടമി തീർച്ചതന്നെ. അതു കൂടാതെ പ്രസവം നടക്കുമോ എന്ന് ഒന്ന് പരീക്ഷിച്ചുനോക്കുന്നുപോലുമില്ല ഇന്ന് ഡോക്ടർമാർ. എന്നാൽ ഈ കീറൽ കൂടാതെ വലിയൊരു ശതമാനം പ്രസവങ്ങൾ (കടിഞ്ഞൂൽ പ്രസവങ്ങൾകൂടി) സുഖകരമായി നടത്താമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടു്.
സീസരീയം ഓപ്പറേഷൻ ശതമാനം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണു്. അനസ്തീഷ്യയും ഓപ്പറേഷൻ ടെക്നിക്കും ശക്തമായ ആൻറിബയോട്ടിക്കുകളും സീസരീയത്തെ മിക്കവാറും അപകടരഹിതമാ ക്കിയിട്ടുണ്ടെങ്കിലും ഒരു ആരോഗ്യപ്രശ്നം തന്നെയാണു് അതു് ഇന്നും. സീസരീയം മൂലമുള്ള മരണം ഒരുപക്ഷെ അത്യപൂർവ്വമായിത്തീർന്നിട്ടുണ്ടാകാമെങ്കിലും അതുമൂലം ഗണ്യമായ രോഗാതുരത്വം (morbidity) ഇന്നും നിലനി ല്ലുന്നു. കുടുംബങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം വേറെയും. എന്തു കൊണ്ടാണു് സീസരീയത്തിൻ്റെ ശതമാനം വർധിച്ചുവരുന്നത്? ഒരർത്ഥത്തിൽ പറഞ്ഞാൽ ഡോക്ടർമാരുടെ അക്ഷമയും സമൂഹത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സമീപനങ്ങളമാണു കാരണം. പ്രസവത്തിന്റെ ഗമനത്തിൽ നേരിയ വ്യതിയാനമോ നിസ്സാരപ്രശ്നങ്ങളോ കാണുമ്പോളേക്കും സീസരീയം ചെയ്യാനുള്ള വ്യഗ്രത ഡോക്ടർമാരിൽ ഏറിവരികയാണു്. അല്പം റിസ്ക് എടുത്തുകൊണ്ടും നിരീക്ഷിക്കാനും ക്ഷമിച്ചിരിക്കാനും ആരും തയ്യാറില്ല. ഗർഭിണിയുടെയും കുടുംബത്തിൻ്റെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങളും ഒരു കാരണമായിത്തീരാറുണ്ട് ഈ ധൃതിക്ക്. കുടുംബത്തിൽ കുഞ്ഞുങ്ങളുടെ എണ്ണവും പ്രസവവും കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ കുഞ്ഞിൻ്റെ ആരോഗ്യത്തിനും ജീവനും അമ്മയുടെ തുല്യമായ മൂല്യം നല്ലപ്പെടുന്നുണ്ടു്. അതിനാൽ കുഞ്ഞിനു കേടുപാടു കൂടാതെ പ്രസവം നടത്തണം എന്ന വ്യഗ്രതയും സീസരീയ ശതമാനം കൂട്ടാൻ കാരണമാവുന്നുണ്ടായിരിക്കണം.


കുഞ്ഞിന് മുലയൂട്ടുക എന്ന പ്രക്രിയ കൊണ്ട് മാതാവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. മുലയിൽ പാൽ കുറവാവുക അഥവാ ഒട്ടും ഇല്ലാതാവുക എന്ന അവസ്ഥ അമ്മയെയല്ല. കുഞ്ഞിനെയാണു് ബാധിക്കുന്നതു്. കുഞ്ഞു മുല കുടിക്കുമ്പോൾ മുലക്കണ്ണ് മുറിയുകയും ആ മുറിവിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുകയും തൽഫലമായി മുലയിൽ പഴുപ്പുണ്ടാവുകയും ചെയ്യാറുണ്ട്. അപ്പോൾ മുല കീറി പഴുപ്പ് കളഞ്ഞ് മുറിവു് മരുന്നുവെച്ച് കെട്ടണം.
മുലയൂട്ടും കാലത്തും തുടർന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധിക്കും. കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകിപ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലുവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കുന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹിക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചികിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ലല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും. ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറയേണ്ടതില്ലല്ലോ.


==കുഞ്ഞു പിറന്നാൽ==
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈ യിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞി നെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും . കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും . ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെ ന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും . രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും .
- മരണം യഥാർത്ഥത്തിൽ ഇത്തരം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളും ഒരനുഗ്രഹമാണ്. അല്ലെങ്കിൽ ജീവിതത്തിൽ അവൾക്ക് നേരിടേണ്ടി വരിക ശാശ്വതമായ ക്രൂരതകളായിരിക്കും. പക്ഷേ കൊല്ലാനുള്ള കഠിന മനസ്സ് പലപ്പോഴും കുടുംബക്കാർക്ക് ഉണ്ടാവുകയില്ല. അവർ പെൺകുഞ്ഞു ങ്ങളെ കൊല്ലാതെ കൊല്ലുന്ന നയമാണ് പിന്തുടരുക. എല്ലാ തുറകളിലും വ്യാപകമായ നിഷേധങ്ങളെല്ലാം പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന തു്. അവയിൽ ഏററവും പ്രധാനം ഭക്ഷണം തന്നെ. ആൺകുട്ടികൾക്ക് കൊടുക്കുന്ന വിധത്തിലുള്ള ഭക്ഷണം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. കാരണം സാമ്പത്തികമാണ്. പെണ്ണ് ആരാൻ്റെ വീട്ടിൽ ചെന്ന് പാർ ക്കേണ്ടവളാണ്: അവൾ വീട് വിട്ട് പോകാനുള്ളവളാണ്. അവൾക്ക് ഭക്ഷണത്തിനുവേണ്ടി പണം ചിലവാക്കുന്നത് നഷ്ടക്കച്ചവടമാണ്. കഷ്ടി ച്ച് ജീവൻ കിടക്കാനുള്ളത് കൊടുക്കാതെ തരമില്ലല്ലൊ. അതുകൊണ്ടു അത്രമാത്രം കൊടുക്കുന്നു. ഇത് അവളടെ ശാരീരികാരോഗ്യത്തെ ബാധി. ക്കുന്നു. വളർച്ചയെ മുരടിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ജോലിചെയ്യാനുള്ള ശേഷി താഴ്ത്തന്നു. ഇതേ അവഗണന തന്നെ സ്നേഹം , ലാളന, ശുശ്രൂഷ മുതലായ കാര്യങ്ങളിലും അവൾ അനുഭവിക്കുന്നു. ആൺ കുട്ടികൾക്ക് ലഭിക്കുന്ന ശ്രദ്ധയും സ്നേഹലാളനകളും പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ആൺകുട്ടികളുടെ കുററങ്ങളും കുറവുകളും ക്ഷമിക്കപ്പെടു മ്പോൾ പെൺകുട്ടികളുടേത് പെരുപ്പിക്കപ്പെടുന്നു; അവരുടെ തെറ്റുകൾ പൊറുക്കപ്പെടുന്നില്ല. അവർക്കു ലഭിക്കുന്ന ശിക്ഷ കൂടുതൽ ഗുരുതരമായിരി ക്കും . ചുരുക്കത്തിൽ തങ്ങൾ കുടുംബത്തിലെ രണ്ടാം കിടക്കാരാണെന്നുള്ള അവബോധം പെൺകുട്ടികളിൽ ചെറുപ്പക്കാലം മുതൽക്കേ ഉണ്ടാവുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ഒരളവോളം ബാധിക്കാതിരിക്കില്ല. പെൺകുട്ടികളായാൽ അടങ്ങണം , ഒതുങ്ങണം , സഹിക്കണം , ക്ഷമി ക്കണം , ചോദ്യം ചെയ്യാതെ അനസരിച്ചോളണം എന്നതാണ് വിധി എന്നും അവർ അനുഭവത്തിൽനിന്നും മനസ്സിലാക്കുന്നു. മനുഷ്യൻ എന്ന നിലയ്ക്കുള്ള മുഴുവൻ വ്യക്തിത്വവും വികസിതമാകുന്നതിനും ഇത് തീർച്ചയായും പ്രതിബന്ധമായിത്തീരുന്നു. ആജീവനാന്തമുള്ള അപകർഷതാബോധ ത്തിലേക്ക് ഇത് വഴിതെളിക്കുന്നു. ആൺകുട്ടികൾ ഓടിച്ചാടി കളിച്ചു സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ പല തരത്തിലുള്ള വിലക്കുകൾ പെൺകു ട്ടികളെ ബന്ധിതരാക്കുന്നു. ജോലികളും ചുമതലകളും അവരെ വീട്ടിൽ പിടിച്ചുനിന്നു. ആണുങ്ങളുടെ കാര്യം നോക്കുക, അവക്കുവേണ്ടി ത്യാ ഗങ്ങൾ സഹിക്കുക, അവക്കു വേണ്ടി ജീവിക്കുക എന്നതാണ് പെണ്ണുങ്ങള ടെ കടമ എന്നും പെൺകുട്ടികൾ നേരത്തേതന്നെ സ്വാനുഭവത്തിൽനിന്നും അമ്മയുടെ അനുഭവത്തിൽനിന്നും പഠിക്കുന്നു. പുരാണങ്ങളിലും ചരിത്ര ത്തിലുമുള്ള അനുകരണീയരായ സ്ത്രീ മാതൃകകൾ തീർച്ചയായും ഇത്തരക്കാ രായിരിക്കുകയും ചെയ്യും
==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂല മായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അം ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത് --മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെ യാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം . കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീക
ടെ ഉത്തരവാദിത്തത്തിലും കർതൃത്വത്തിലുമാണ് നടക്കുന്നത്. അതി നാൽ സ്ത്രീയുടെ വിദ്യാഭ്യാസം മുഴുവൻ കുടും ബത്തിൻ്റെയും ആരോഗ്യ പോഷകമായിത്തീരുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യയിലെ ഇതര സം സ്ഥാനങ്ങളിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ നില വളരെ മോശമാണ് ഇന്നും . നഗരങ്ങളിൽ വലിയ പേരുകേട്ട യൂണിവേഴ്സിററികളും കോ ളേജുകളും കണ്ടേക്കാം . പക്ഷെ ജനഭൂരിപക്ഷം ജീവിക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ഇന്നും ഒരലങ്കാര വസ്തുവാണ്. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ കഥ പറയാനുമില്ല. ഏതെങ്കിലും തരത്തിലുള്ള സ്കൂൾ ഗ്രാമത്തിലു ണ്ടായാൽത്തന്നെയും പെൺകുട്ടികളെ അതിൽ ചേർക്കുന്നത് വിരളമായി രിക്കും . ഈ വൈമുഖ്യത്തിന് സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങൾ കാണാം . പാരമ്പര്യം , ജാതിവ്യവസ്ഥ മുതലായവയാണ് സാം സ്ക്കാരിക കാരണങ്ങൾ. പിന്നെ, അന്യവീട്ടിലയക്കേണ്ടവളായ പെൺ കട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി എന്തിനിത്ര കഷ്ടപ്പെടണം ! എന്തിനു പണം ചെലവാക്കണം ? ഇതെല്ലാം മറികടന്നും എങ്ങാനും പെൺകുട്ടികളെ സ്കൂളിൽ ചേർത്താൽത്തന്നെ ഏറ്റവും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അവളെ സ്കൂളിൽനിന്നും പിൻവലിക്കും . പെണ്ണല്ലെ, അത്രയൊ
ക്കെ മതി എന്ന സമാധാനവും . പക്ഷെ ഇതുകൊണ്ട് ഒരു തലമുറയുടെ ആരോഗ്യമാണ് നശിക്കുന്നത് എന്നത് അധികമാരും മനസ്സിലാക്കുന്നില്ല. സ്ത്രീകളുടെയും കുടും ബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തിൻ്റെ മൂലക്കല്ലായി സ്ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു.
==വിവാഹം ഒരു ആരോഗ്യ പ്രശ്നം==
ന നിലവിലുള്ള നിയമമനുസരിച്ച് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാണ്. അതിൽ താഴെയുള്ളവർ വിവാഹിതരാകുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളിൽ ബഹു ഭൂരിപക്ഷവും 18വയസ്സിൽ താഴെയാണ് നടക്കുന്നത്. 18 വയസ്സാവുമ്പോ ഴേക്കും ഒന്നും രണ്ടും കുഞ്ഞുങ്ങളുടെ മാതാവായിത്തീർന്നിട്ടുണ്ടാവും അവൾ. നിയമനിർമ്മാതാക്കളുടെയും നിയമസംരക്ഷകരുടെയും സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെയും കുടുംബങ്ങളിൽപോലും ഇതാണ് സ്ഥിതി. 18 വയസ്സിനുമുമ്പ് മകളെ വിവാഹം ചെയ്യിപ്പിച്ചു എന്ന കുററത്തിനും എ ത്ര മാതാപിതാക്കൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? പെൺകുട്ടി രജസ്വലയാകുന്ന ത് ഭർതൃഗൃഹത്തിൽ വെച്ചായിരിക്കണം എന്നാണത്രെ ആര്യസംസ്കാരം . , അതിനാൽ പണ്ടൊക്കെ (പലയിടത്തും ഇപ്പോഴും) ബാല്യവിവാഹം വള രെ വ്യാപകമായിരുന്നു.
- ഇളം പ്രായത്തിലെ വിവാഹം കൊണ്ട് ആരോഗ്യം എങ്ങനെയാണ നശിക്കുന്നത്? പ്രധാനമായും രണ്ടു തരത്തിൽ : ശാരീരികമായും മാനസിക മായും . രജസ്വലയാകുന്നതോടെ പെൺകുട്ടി ജീവശാസ്ത്രപരമായി ഗർഭം ധരിക്കുവാൻ സന്നദ്ധയാകുമെങ്കിലും ശാരീരികമായും മാനസികവുമായും അവൾ അതിനു പാകമായിക്കഴിഞ്ഞിട്ടില്ല. ഇപ്പോൾ പെൺകുട്ടികൾ 12 13 വയസ്സാവുന്നതോടെ രജസ്വലകളാവുക സാധാരണമായിട്ടുണ്ടു്. പോഷകാഹാരലബ്ധി കൂടുതലാവുകയും ആരോഗ്യം വർദ്ധിക്കുകയും ചെ യ്യുന്നതോടെ ഈ പ്രായം ഇനിയും കുറഞ്ഞേക്കാനാണു സാദ്ധ്യത. അതേ സമയം അവളുടെ പ്രായപൂർത്തിക്ക് പിന്നെയും കഴിയണം അഞ്ചാറുകൊല്ല ങ്ങൾ. അണ്ഡാശയം , ഗർഭപാത്രം , ഉദരപേശികൾ, അന്തസ്രാവഗ്രന്ഥി കൾ മുതലായവയുടെയെല്ലാം വികാസം ഇനിയും പൂർത്തിയാവാനിരിക്കുന്ന തേയുള്ള. അവയുടെയെല്ലാം വികാസത്തോടെയേ. ഗർഭധാരണം പോലെ യുള്ള ഒരു കഠിനയത്നത്തിനും അവളുടെ ശരീരം തയ്യാറാവുകയുള്ളൂ. അതി നു മുമ്പ് ഗർഭിണിയായാൽ സ്വന്തം ആരോഗ്യവും കുഞ്ഞിൻ്റെ ആരോഗ്യ വും അപകടത്തിൽ ആവും . ഗർഭ-പ്രസവ സംബന്ധമായ രോഗാതുര ത്വവും മരണനിരക്കും ഏററവും കൂടുതൽ സം ഭവിക്കുന്നതും ഇളംപ്രായത്തി ലെ ഗർഭധാരണം കൊണ്ടാണ്. ' മാതൃമരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ബംഗ്ലാദേശ്. അതിൻ്റെ പ്രധാന കാരണമായി . അപഗ്രഥനത്തിൽനിന്നും കാണപ്പെട്ടത് പ്രായപൂർത്തിക്കു മുമ്പുള്ള ഗർഭധാര ണമാണ്. ഗർഭകാലത്ത് വൃക്കകൾക്കുണ്ടാവുന്ന രോഗം , നീരുകെട്ടൽ,
രക്തസമ്മർദ്ദക്കൂടുതൽ, മാസം തികയും മുമ്പുള്ള പ്രസവം , പ്രസവസം ബന്ധമായ പ്രയാസങ്ങൾ എന്നിവയെല്ലാം ഈ ഇളം പ്രായത്തിൽ കൂടുതലാ യി കാണപ്പെടുന്നു. കൂടാതെ, ജനിക്കുന്ന കുഞ്ഞിനു പല വിധത്തിലുള്ള അംഗവൈകല്യങ്ങൾ, തൂക്കക്കുറവ്, ഗർഭാശയത്തിൽവെച്ചുള്ള മരണം മുതലായവയും കൂടുതലായി കാണപ്പെടാറുണ്ട്. പൊതുവെ പറഞ്ഞാൽ മാതാവിൻ്റെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിനു ഏററവും പററിയത് 20നും 25നും വയസ്സുകൾക്കിടക്ക് ഗർഭം ധരിക്കുന്നതാണ്.
. 18-20 വയസ്സാവുന്നതിനു മുമ്പ് പെൺകുട്ടികൾ മാനസികവും വൈകാരികവുമായി മാതാവാകാൻ ഉള്ള പാകത കൈവരിച്ചിരിക്കുകയി ല്ല. മാതാവാവുക, കുഞ്ഞിനെ മുലയൂട്ടുക, പാലിക്കുക, ലാളിക്കുക, കുടും ബം പുലർത്തുക തുടങ്ങിയ കാര്യങ്ങൾക്കും അവൾ ഇനിയും മാനസികമാ യി താദാത്മ്യം പ്രാപിച്ചിട്ടില്ല. ഭാരിച്ച ഈ ഉത്തരവാദിത്തങ്ങൾ ഏറെറ ടുക്കാൻ ഉള്ള മാനസിക-വൈകാരികശേഷി കൈവരുന്നതിനു മുമ്പ് തന്നെ അവൾ അതിന് നിർബന്ധിതയായിത്തീരുന്നു. ഇത് സ്വകീയ ആരോ ഗ്യത്തെയും കുടുംബത്തിൻ്റെ കെട്ടുറപ്പിനെയും കുഞ്ഞിൻ്റെ സർവതോമുഖ മായ വികാസത്തെയും കാര്യമായി ബാധിക്കാനിടയുണ്ട്.
==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
- മാതൃത്വവുമായി ബന്ധപ്പെട്ട അപായവശങ്ങളെ മൂന്നു ഘട്ടങ്ങളിലാ യി വിശകലനം ചെയ്യാം . ഗർഭകാലത്തുള്ളവ~-പ്രസവസം ബന്ധമാ യവ മുലയൂട്ടും കാലത്തുള്ളവ.
-- ഗർഭകാല പ്രശ്നങ്ങൾ ഏറിയ കൂറും പോഷകാഹാരക്കുറവുമൂലവും യഥാകാലം ചെയ്യേണ്ട ചെക്കപ്പുകൾ നടത്താത്തതുകൊണ്ടും ഉണ്ടാവുന്നവയാണ്, പോഷകാഹാരക്കുറവ് സ്വയം ഒരാരോഗ്യ പ്രശ്നമാണ്. അ തോടൊപ്പം ഗർഭധാരണവും കൂടിയാവുമ്പോൾ അതിൻ്റെ അപായ സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു. വിളർച്ച അഥവാ രക്തക്കുറവ് (അനിമിയ-Anemia) നമ്മുടെ നാട്ടിൽ പോലും ഗർഭിണികളിൽ വളരെ വ്യാപകമാണ്. തൽഫലമായി ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, ശരീരം തളർച്ച, തലചുററൽ, കിതപ്പ് മുതലായ വല്ലായ്മകൾ ഉണ്ടാവുന്നു. പുറ മേയ്ക്കു കാണത്തക്കതായ വ്യക്തമായ ഒരു ദീനമില്ലാതിരിക്കുന്നതിനാൽ പ ലരും ഈ രോഗലക്ഷണങ്ങൾക്ക് കാര്യമായ പരിഗണന നൽകാറില്ല. ഗർഭധാരണത്തിൻ്റെ കൂടപ്പിറപ്പാണെന്നു കരുതി "സമാധാനിക്കും . എ ന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇത് ഗർഭസ്ഥ ശിശുവിൻറ വളർച്ചക്കുറവിനും വേണ്ടത്ര ശരീരത്തുക്കമില്ലാതിരിക്കുന്നതിനും കാരണ മായിത്തീരാം . അമ്മയുടെ മുഴുവൻ ആരോഗ്യത്തെയും--ഹൃദയമുൾപ്പെടെഅതു ബാധിക്കും . പോഷകാഹാരം കഴിക്കുക, ഇരുമ്പുഗുളികകൾ സേവി ക്കുക എന്നിവയാണ് പ്രതിവിധി.
- ഗർഭകാലത്ത് സ്ഥിരമായി ചെക്കപ്പുകൾ നടത്തേണ്ട (Ainte-Nata . Care) തിനെപ്പററി ഇന്നും കൂടുതൽ കൂടുതൽ അവബോധം ജനങ്ങളിൽ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം ചെക്കപ്പുകൾ വഴി ഗർഭകാലത്തു ണ്ടായേക്കാവുന്ന ഗൗരവമേറിയ സുഖക്കേടുകൾ ഒഴിവാക്കാവുതാണു. അ വയിൽ പ്രധാനമായത് "ഗർഭവിഷവ്യാപനം ' (Toxenia of Pregnancy) എന്ന ഭീഷണമായ അവസ്ഥയാണു്. ശരീരത്തിൽ ആകെ നീരുവരിക, രക്തസമ്മർദ്ദം ഉയരുക, മൂത്രത്തിൽ അമിതമായ തോതിൽ ആൽബുമിൻ കാ ണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുടെ സമാഹാരമാണ് ഈ രോഗം . ഇതി
ൻ്റെ കാരണം അജ്ഞാതമാണ്. കാലേക്കൂട്ടിത്തന്നെ കണ്ടുപിടിക്കുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് ഗഭിണിയു ടെ മസ്തിഷത്തെ ബാധിക്കുകയും ജീവനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യാം - പ്രത്യേകിച്ചും പ്രസവവേളയിൽ.
ഗർഭകാലത്തെ മറെറാരു പ്രധാന സുഖകേടാണു നിലക്കാത്ത ഛദ്ദി. ഇതു് പ്രത്യക്ഷത്തിൽത്തന്നെ ആക്കും കാണാവുന്നതും ഭീഷണവുമായതി നാൽ വൈദ്യസഹായം തേടുന്നതിൽ കാലതാമസം സം ഭവിക്കാറില്ല. ചെ റിയരൂപത്തിലുള്ള മനം പെരട്ടൽ, ഓക്കാനം , ഛർദ്ദി മുതലായവ മിക്കവാ റും എല്ലാവരിലും കാണാം-പ്രത്യേകിച്ച് ഗർഭത്തിൻറെ ആദ്യത്തെ ത്രൈ മാസത്തിൽ. കാര്യമായ വൈദ്യസഹായമൊന്നുമില്ലാതെ സ്വയം ഭേദമാ കുന്നവയാണ് ഇവ.
ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധികുന്ന ഒന്നാണു് ഗർഭാലസ്യം അഥവാ അബോർഷൻ. ഗർഭത്തിനു അതിജീവിക്കാനും തുടരാനും കഴിയാതാവുമ്പോൾ അത് നാശോന്മുഖമാവുകയും ഗർഭപാത്ര ത്തിൽനിന്നു സ്വയം അടന്നു വീഴാനാരംഭിക്കുകയും ചെയ്യുന്നു. ഇതു സ്വയം അപകടകാരിയല്ല. എന്നാൽ അതോടൊപ്പം രക്തസ്രാവവും സം ഭവിക്കും . ചിലപ്പോൾ അതും നീണ്ടുനില്ക്കുന്നതും അപകടകരമായിത്തീ രാം . അത്തരം സന്ദർഭങ്ങളിൽ ഡി&സി (D&C) എന്ന ഒപ്പറേഷൻ നിർവഹിക്കണം . ഡി &സി പ്രായേണ നിരുപദ്രവമാണെങ്കിലും ചില പ്ര ത്യേക സാഹചര്യങ്ങളിൽ അതു് നിവ്വഹിക്കുന്ന സമയത്ത് ഗർഭപാത്രം തുളയുകയും വയറിനുള്ളിലെ കുടലിനും മുറിവേൽക്കുകയും ചെയ്യാം . അതു ഉടനെ മനസ്സിലാവുകയും വേണ്ട പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്താൽ അപകടം കൂടാതെ കഴിക്കാം. എന്നാൽ ചിലപ്പോൾ അതു ക ണ്ണിൽ പെടാതെപോയന്നു വരാം. അപ്പോൾ വയററിൽ പഴുപ്പുകേറാൻ തുടങ്ങും . അതും മരണത്തിൽ കലാശിച്ചേക്കാം . മെഡിക്കൽ ഗർഭം നിർത്തൽ (M. T. P.) നിയമവിധേയമാകുന്നതുവരെ നമ്മുടെ നാട്ടിൽ കണ്ടവ രൊക്കെയാണു് ഗർഭച്ഛിദ്രം നടത്തിയിരുന്നതു്. തൽഫലമായി ഉദര ത്തിൽ പഴുപ്പുകയറുകയും അതുമൂലം എത്രയോ ഏറെ സ്ത്രീകൾ മരിക്കുക യും പതിവായിരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇന്നും അത്യ പൂവ്വമായിട്ടുണ്ടെന്നു തോന്നുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ പക്ഷെ ഇ തു് ഇന്നും അത്ര അപൂർവമൊന്നുമല്ല.
ഗർഭകാലത്തു് യഥാവിധി വേണ്ട ചെക്കപ്പുകൾ നടത്തുകയും പ്രതി വിധികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രസവം യാതൊരു വിധത്തിനും സ്ത്രീകൾക്കും ഒരു ഭീഷണിയാവേണ്ടതില്ല. പ്രസവം മൂലം ഒരു സ്ത്രീ മരിക്കുന്നതും ആധുനിക സാഹചര്യങ്ങളിൽ ന്യായീകരിക്കാനാവില്ല. അങ്ങനെ മരണം സംഭവിക്കുക. ണ്ടെങ്കിൽ (ഇന്ത്യയിൽ ധാരാളമുണ്ടു്. കേ രളത്തിൽപോലും ഇടയ്ക്കൊക്കെ ഇത്തരം ദാരുണസംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്) നമ്മുടെ സാമൂഹ്യ സം രക്ഷണ സമ്പ്രദായം (Social Security System) കാര്യമായ പോരായ്മയുണ്ടെന്നാണർത്ഥം. വികസിത സമൂഹങ്ങളിൽ മാതൃമരണം അത്യപൂവ്വമായിത്തീർന്നി ട്ടുണ്ടു്. നേരത്തെയുള്ള ചെക്കപ്പുകളിൽനിന്നു കണ്ടെത്താനാവും  ഒരു സ്ത്രീ നോർമ്മലായി പ്രസവിക്കുമോ എന്നും അഥവാ അത്തരം പ്രസവത്തിന് പ്രതിബന്ധമായ കാര്യങ്ങളെന്തെങ്കിലുമുണ്ടായി. സ് . നൂറുശതമാനവും ഇതും ശരിയായിക്കൊള്ളണമെന്നില്ല എന്ന് സമ്മതിച്ചാൽത്തന്നെ  പ്രസവം സംഘടിപ്പിക്കുന്നതിന് ഇത്തരം മുൻകൂട്ടിയുള്ള അറിവ് വളരെ സഹായമാവും
പ്രസവസമയത്തും മാതാവിൻ്റെ ആരോഗ്യത്തിനും ഉണ്ടാകാവുന്ന ഏററവും വലിയ ഭീഷണി അനിയന്ത്രിതമായ രക്തസ്രാവമാണു്. അതിനെ ഫലപ്രദമായി നേരിടാൻ കഴിയാതാവുമ്പോളാണ് അവൾ മരണമ ടയുന്നതു്. ഇത്തരം രക്തസ്രാവത്തിനും കാരണമായേക്കാവുന്ന ഘടകങ്ങ ളുണ്ടോ എന്നും മുൻകൂട്ടി കണ്ടറിയാം പലപ്പോഴും . അങ്ങനെ കണ്ടാൽ അ തിനു പ്രതിവിധിയയെടുക്കുകയും ചെയ്യാം. ഉദാഹരണത്തിനും സാധാ ണ് പ്രസവവേദനയ്ക്കും കാത്തുനില്ലാതെ നേരത്തെ സീസര്യം ചെയ്യുക, രക്തം കരുതിവെയ്ക്കുക തുടങ്ങിയവ. എന്നാൽ ചില സന്ദർഭങ്ങളിൽ അ പ്രതീക്ഷിതമായ രക്തസ്രാവമുണ്ടായിയെന്നുവരാം . കാലതാമസം കൂടാ തെ രക്തം കൊടുക്കുകയാണു് ഏററവും പറ്റിയ മാറ്റം . ആരോഗ്യസം വി ധാനം മെച്ചപ്പെട്ട ഒരു സാഹചര്യത്തിലെ ഇതൊക്കെ സാധ്യമാവൂ. : പ്രസവത്തിന് പ്രയാസം , കാലതാമസം , സുപരിചിതരായ വിദ ദ്ധരുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ ഒത്തുചേരുമ്പോൾ പ്രസവസമ യത്തു മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സംജാതമായേക്കാം . അ തിലൊന്നാണു് യോനിയുടെ ഭിത്തികൾക്കുണ്ടാവുന്ന മുറിവു്. ഈ മുറി വു് യോനിയിൽ മാത്രം ഒതുങ്ങിനില്ക്കാതെ ചിലപ്പോൾ മൂത്രാശയത്ത യോ മലാശയത്തേയോ കൂടി ബാധിച്ചെന്നുവരാം. കൃത്യസമയത്തു് അതു തിരിച്ചറിയുകയും മുറിവു തുന്നിക്കെട്ടുകയും ചെയ്താൽ വലിയ പ്രശ്ന ങ്ങളൊന്നുമുണ്ടാവാതെ കഴിക്കാം. പലപ്പോഴും ഇത്തരം മുറിവുകൾ തിരി ച്ചറിയപ്പെടാതെ പോകും. അങ്ങനെയാവുമ്പോൾ അത് ഭാവിയിൽ വ ലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ചിലപ്പോൾ നീണ്ട ഓപ്പറേഷനു കൾ തന്നെ വേണ്ടിവന്നേക്കാം .
പ്രസവം ഒരു "രോഗം ' അഥവാ ആരോഗ്യപ്രശ്നം ആയിത്തീന്നതു പരിഷ്കൃത സമൂഹങ്ങളിൽ മാത്രമാണ്. മറെറാരു വിധത്തിൽ പറഞ്ഞാൽ അതു് പരിഷ്കാരത്തിൻ്റെ സൃഷ്ടിയാണു്. അപരിഷ്കൃത സമൂഹങ്ങളിൽ ഗർഭധാരണവും പ്രസവവും ഒരിക്കലും ഒരു പ്രശ്നമാവാറില്ല. അതു വെറും ഒരു ജീവശാസ്ത്രപരമായ പ്രക്രിയയായി കഴിഞ്ഞുപോകും -മിക്കവാറും മൃഗങ്ങളിലെന്നപോലെ. ഗർഭധാരണവും പ്രസവവും ആപല്കരമായ ഒരു വൈതരണിയായി ജനങ്ങളുടെ ബോധമണ്ഡലത്തിൽ ആണ്ടിറങ്ങിയിരി ക്കുന്നു. മനശ്ശാസ്ത്രപരമായ ഈ ഘടകം പലപ്പോഴും പ്രസവത്തിൻ്റെ സുഖ കരമായ പര്യവസാനത്തിനും തടസമായിത്തീരാറുണ്ടു്.
പ്രസവത്തിൽ ഉണ്ടാവുന്ന വർദ്ധമാനമായ "ഇടപെടൽ ' മറെറാരു അനാരോഗ്യ പ്രവണതയാണു്. ഈ ഇടപെടൽ പ്രായേണ ലളിതമായ "എപ്പിസ്യോട്ടമി' (യോനീ മുഖം കീറൽ) മുതൽ സീസരീയം വരെ ചെന്നെത്തുന്നു. “എപ്പിസ്യോട്ടമിയില്ലാതെ പ്രസവം നടക്കുന്നേയില്ല എന്ന തരത്തിൽ എത്തിച്ചേന്നിട്ടുണ്ടു് ഇന്നത്തെ സ്ഥിതി. അങ്ങനെയല്ലാത്ത പ്രസവം നടക്കുന്നത് ഇന്നും അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഗൃഹപ്രസവ ങ്ങൾ മാത്രമാണു്. ഡോക്ടറുടെ മേൽനോട്ടത്തിലാണ് പ്രസവം നടക്കുന്ന തെങ്കിൽ എപ്പിസ്യോട്ടമി തീർച്ചതന്നെ. അതു കൂടാതെ പ്രസവം നടക്കു മോ എന്ന് ഒന്ന് പരീക്ഷിച്ചുനോക്കുന്നുപോലുമില്ല ഇന്ന് ഡോക്ടർമാർ. എന്നാൽ ഈ കീറൽ കൂടാതെ വലിയൊരു ശതമാനം' പ്രസവങ്ങൾ (കടി ഞ്ഞൂൽ പ്രസവങ്ങൾകൂടി) സുഖകരമായി നടത്താമെന്നു തെളിയിക്കപ്പെ ട്ടിട്ടുണ്ടു്.
സീസരീയം ഓപ്പറേഷൻ ശതമാനം ലോകമെമ്പാടും കൂടിക്കൊ ണ്ടിരിക്കുകയാണു്. അനസ്തീഷ്യയും ഓപ്പറേഷൻ ടെക്നിക്കും ശക്തമായ ആൻറിബയോട്ടിക്കുകളും സീസരീയത്തെ മിക്കവാറും അപകടരഹിതമാ ക്കിയിട്ടുണ്ടെങ്കിലും ഒരു ആരോഗ്യപ്രശ്നം തന്നെയാണു് അതു് ഇന്നും . സീ സരീയം മൂലമുള്ള മരണം ഒരുപക്ഷെ അത്യപൂർവ്വമായിത്തീർന്നിട്ടുണ്ടാകാമെ ങ്കിലും അതുമൂലം ഗണ്യമായ രോഗാതുരത്വം (morbidity) ഇന്നും നിലനി ല്ലുന്നു. കുടുംബങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം വേറെയും. എന്തു കൊണ്ടാണു് സീസരീയത്തിൻ്റെ ശതമാനം വള്ളിച്ചുവരുന്നതു ? ഒരർത്ഥത്തിൽ പറഞ്ഞാൽ ഡോക്ടർമാരുടെ അക്ഷമയും സമൂഹത്തിൻ്റെ മാറിക്കൊ ണ്ടിരിക്കുന്ന സമീപനങ്ങളമാണു കാരണം. പ്രസവത്തിന്റെ ഗമന ത്തിൽ നേരിയ വ്യതിയാനമോ നിസ്സാരപ്രശ്നങ്ങളോ കാണുമ്പോളേക്കും . സീസരീയം. ചെയ്യാനുള്ള വ്യഗ്രത ഡോക്ടർമാരിൽ ഏറിവരികയാണു്. അല്പം റിസ്ക് എടുത്തുകൊണ്ടും നിരീക്ഷിക്കാനും ക്ഷമിച്ചിരിക്കാനും ആരും തയ്യാറില്ല. ഗർഭിണിയുടെയും കുടുംബത്തിൻ്റെയും ഭാഗത്തുനിന്നുള്ള സ മ്മർദ്ദങ്ങളും ഒരു കാരണമായിത്തീരാറുണ്ട് ഈ ധൃതിക്ക്. കുടുംബത്തിൽ കുഞ്ഞുങ്ങളുടെ എണ്ണവും പ്രസവവും കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന ആധുനി ക സാഹചര്യത്തിൽ കുഞ്ഞിൻ്റെ ആരോഗ്യത്തിനും ജീവനും അമ്മയുടെ തുല്യമായ മൂല്യം നല്ലപ്പെടുന്നുണ്ടു്. അതിനാൽ കുഞ്ഞിനു കേടുപാടു കൂടാതെ പ്രസവം നടത്തണം എന്ന വ്യഗ്രതയും സീസരീയ ശതമാനം കൂട്ടാൻ കാരണമാവുന്നുണ്ടായിരിക്കണം .
മായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. മുലയിൽ പാൽ കുറവാവുക അഥവാ ഒട്ടും ഇല്ലാതാവുക എന്ന അവസ്ഥ അമ്മയെയല്ല . കുഞ്ഞിനെയാണു് ബാധിക്കുന്നതു്. കുഞ്ഞു മുല കുടിക്കുമ്പോൾ മുലക്കണ്ണ് മുറിയുകയും ആ മുറിവിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുകയും തൽഫലമാ യി മുലയിൽ പഴുപ്പുണ്ടാവുകയും ചെയ്യാറ്. അപ്പോൾ മുല കീറി പഴു പ്പ് കളഞ്ഞ് മുറിവു് മരുന്നുവെച്ച് കെട്ടണം.
. മുലയൂട്ടും കാലത്തും തുടന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധി ക്കും . കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകി പ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കു ന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹി ക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചി കിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ല ല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും . ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറ യേണ്ടതില്ലല്ലോ.
==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
ജനസംഖ്യാ നിയന്ത്രണം അവശ്യം കൈവരിക്കേണ്ട കാര്യമാണെന്നതിൽ തക്കമില്ല തന്നെ. ഇന്ത്യയാണെങ്കിൽ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം അധികം താമസിക്കാതെ തന്നെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള തീവ്രയത്നപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തുടങ്ങി. ആ യിരക്കണക്കിനു കോടി ഉറുപ്പിക ചെലവാക്കി. രാജ്യത്തിൻ്റെ മുക്കി ലും മൂലയിലും ആകാശവാണിയിലും ദൂരദർശനിലും കുടുംബാസൂത്രണത്തിൻ്റെ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു; ചിത്രങ്ങളും ചുവരെഴുത്തുകളും നിറ ഞ്ഞു. വാസെക്ററമി-
ജനസംഖ്യാ നിയന്ത്രണം അവശ്യം കൈവരിക്കേണ്ട കാര്യമാണെന്നതിൽ തക്കമില്ല തന്നെ. ഇന്ത്യയാണെങ്കിൽ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം അധികം താമസിക്കാതെ തന്നെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള തീവ്രയത്നപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തുടങ്ങി. ആ യിരക്കണക്കിനു കോടി ഉറുപ്പിക ചെലവാക്കി. രാജ്യത്തിൻ്റെ മുക്കി ലും മൂലയിലും ആകാശവാണിയിലും ദൂരദർശനിലും കുടുംബാസൂത്രണത്തിൻ്റെ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു; ചിത്രങ്ങളും ചുവരെഴുത്തുകളും നിറ ഞ്ഞു. വാസെക്ററമി-
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9041...9049" എന്ന താളിൽനിന്ന് ശേഖരിച്ചത്