സ്ത്രീകൾ സാക്ഷരരാകുന്നത് എന്തിന്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
സതീകൾ സാക്ഷരരാകുന്നത് എന്തിന്
[[]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജെൻഡർ
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


സ്ത്രീക സാക്ഷരരാകുന്നത് എന്തിന്

- 1990 ലോക സാക്ഷരതാവർഷം ആണ് . അക്ഷര കേരളം പദ്ധതിയുടെ വിജയത്തിൽ കൂടി ലോക സാക്ഷരതാ വർഷത്തിൽ കേരളം ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാന മായി മാറാൻ പോവുകയാണ് - യുനെസ്കോയുടെ അഭ്യർത്ഥനയനുസരിച്ച് 1987 ൽ ഐക്യ രാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് 1990 ലോക സാക്ഷരതാ വർഷമായി ആചരിക്കാൻ തീരുമാനിച്ചത് . ലോകത്താകമാനമുളള നിരക്ഷരതാനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയും നിരക്ഷരതാ നിർമ്മാർജ്ജനത്തെ വികസന പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുകയുമാണ് ലോക സാക്ഷരതാ വർഷത്തിന്റെ പൊതു ലക്ഷ്യങ്ങളെന്ന് യുനെസ്കോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക ജനസംഖ്യയിൽ അഞ്ചിലൊരു ഭാഗം ഇന്നും സ്വന്തം പേരെഴുതി ഒപ്പിടാൻ പോലും കഴിയാത്ത അജ്ഞതയിൽ മുങ്ങിക്കഴിയുന്നവരാണ്. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും സ്തീകളാണെന്നുള്ളത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. സ്ത്രീകളുടെ ഈ പിന്നോക്കാവസ്ഥയെപ്പററി സശ്രദ്ധം പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്നത് സാക്ഷരതാ പ്രവർത്തനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ് . എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക എന്നത് ഇന്നത്തെ ലോകത്തിൽ അത്യാവശ്യം തന്നെയാണെന്ന് ആരും സമ്മതിക്കും. തനിക്കും തന്റെ മക്കൾക്കും എഴുതാനും വായിക്കാനും അറിയണം എന്ന് ആഗ്രഹിക്കാത്ത ആരുണ്ട് നമ്മുടെ ഇടയിൽ എഴുത്തും വായനയും അറിഞ്ഞിരിക്കുന്നതിന്റെ ഗുണങ്ങളും അറിയാത്തതിന്റെ വിഷമങ്ങളും ഏറെക്കുറെ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നിട്ടും സാക്ഷരതാ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വേണ്ട്രത ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം. എന്തായിരിക്കും ഇതിനു കാരണം ? ഇൻഡ്യൻ സ്ത്രീകളിൽ ഭൂരിഭാഗം പേരും നിരക്ഷരരാണ് : 100 സ്ത്രീകളിൽ 25 പേർക്കേ എഴുതാനും വായിക്കാനും അറിയൂ. ഈ 25 പേരിൽ ഭൂരിഭാഗവും പട്ടണങ്ങളിൽ താമസിക്കുന്നവരാണ്. ഗ്രാമ പ്രദേശങ്ങളിൽ 100-ൽ 19 മാത്രമേ എഴുതാനും വായിക്കാനും അറിയാവുന്നവരായിട്ടുള്ളൂ. അതേ സമയം പുരുഷൻമാരിൽ 100-ൽ 47 പേർക്ക് എഴുതാനും വായിക്കാനും അറിയാം. ഇൻഡ്യയിൽ പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ സാക്ഷരത 12% ൽ കുറവാണ് . പട്ടികജാതി-പട്ടിക വർഗ്ഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ സാക്ഷരതാശത മാനം അഞ്ചിൽ താഴെയാണ്. സത്രീസാക്ഷരത ഇത്ര കുറവായതിന്റെ കാരണമെന്ത്? നിരക്ഷരതയ്ക്ക് പ്രധാന കാരണങ്ങൾ എന്തെല്ലാമാണ് ? (1) സാമ്പത്തികമായി പിന്നോക്കാവസ്ഥ (2) സാമൂഹികമായ പിന്നോക്കാവാസ്ഥ. കേരളത്തിൽ പോലും വനിതകളുടെ സാക്ഷരത പുരുഷൻമാരുടെ സാക്ഷരതയെക്കാൾ 10% കുറവാണെന്നുള്ളത് ഒരു വസ്തുതയാണ്. സാമ്പത്തികമായും, സാമൂഹികമായും നിലനിൽക്കുന്ന പിന്നോക്കാവസ്ഥ തന്നെയാണ് അതിന് കാരണം. ഉയർന്ന സാക്ഷരതാ നിരക്കുള്ള എല്ലാ രാഷ്ട്രങ്ങളിലും കാണാവുന്ന ഒരു പ്രത്യേക തയുണ്ട് . ഉയർന്ന സ്ത്രീസാക്ഷരതയാണത് . വികസിത രാഷ്ട്രങ്ങളിൽ എല്ലാം തന്നെ സ്ത്രീ പുരുഷ സാക്ഷരത തുല്യമാണ് . ചില മൂന്നാം ലോക രാജ്യങ്ങളിലെ സാക്ഷരതാ നിരക്കിനെ കേരളവുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും. പട്ടിക I - 1 രാജ്യം സാക്ഷരതാ നിരക്ക് പുരു. സതീ വെനിസ്വല ബ്രസീൽ അർജൻറീന ശീലങ്ക 76 94 - 91 73 94

തായ് ലണ്ട് ഫിലിപ്പെൻസ് കേരളം 92 - 84 | 75 84 83 65 - സാമ്പത്തികമായി പിന്നാക്കാവസ്ഥ നിലനിൽക്കുമ്പോൾ തന്നെ ജീവിത ഗുണനില വാരത്തിൽ വികസിതരാഷ്ട്രങ്ങളോടൊപ്പം മുന്നേറാൻ കഴിഞ്ഞ കേരളത്തിന് സ്ത്രീ സാക്ഷരതയിൽ ആ നിലവാരം പുലർത്താൻ കഴിഞ്ഞിട്ടില്ല. ഇന്നും കേരളത്തിലെ സ്ത്രീകളിൽ ഒരു വിഭാഗം നിരക്ഷരരാണ് . - പക്ഷേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ സാക്ഷരതയുടെ രംഗത്ത് വലിയ ഒരു മുന്നേറ്റം നടത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് . ഇത് അടുത്ത കാലത്ത് തുടങ്ങിയതുമല്ല.1901ൽ തിരുവിതാംകൂറും കൊച്ചിയും സാക്ഷരതാ നിരക്കിൽ മറ്റേതു നാട്ടുരാജ്യത്തെക്കാളും മുൻപിലായിരുന്നു.അന്ന് തിരു വിതാംകൂറിൽ 1000 ൽ. 133 പുരുഷന്മാരും 45 സതീകളും, കൊച്ചിയിൽ 1000 ന് 124 പുരുഷന്മാരും 31 സ്ത്രീകളും സാക്ഷരർ ആയിരുന്നു. 1901 ൽ നിന്ന് ഇതുവരെ കേരള ത്തിലെ സാക്ഷരതയിലുണ്ടായ വളർച്ചയെ താഴെ കാണിക്കും വിധം സംഗ്രഹിക്കാം.

വർഷം പൂരു. സതി. ആകെ.. അഖിലേന്ത്യാ -- നിരക്ക് 1901 22 4 13 1911 26 5 16 - 1931 37 14 26 - 10 1951: 57 38 48 - 17 1971 54 n B 3 6 2 1981 - 75 65 ഈ നിരക്കുകൾ തുടർച്ചയായി അഖിലേന്ത്യാ ശരാശരിയിൽനിന്ന് വളരെ മേലെയായിരുന്നു എന്നു കാണാം. വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കേരളത്തിന് എങ്ങിനെ കൈവരിക്കാൻ കഴിഞ്ഞു എന്നത് ഇന്നും വിവാദ വിഷയമായ ചോദ്യമാണ് . ഇന്നുള്ള അഭിപ്രായഗതികളെ ആധാരമാക്കി താഴെപറ യുന്നപൊതുനിഗമനങ്ങളിൽ എത്താം.

- 1) ആധുനിക വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനു മുൻപുതന്നെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചമായിരുന്നു. കുട്ടികളെ ഏഴു വയസ്സിൽ എഴുത്തിനിരുത്തുന്ന സമ്പ്രദായം, എഴുത്തു പളളികൾ, ആശാൻ പള്ളിക്കൂടങ്ങൾ മുതലായവ മേലാളർ വിഭാഗത്തിൽ അക്ഷരാഭ്യാസം പ്രചരിപ്പിച്ചു. മേലാളർ വിഭാഗത്തിലെ സ്ത്രീകളെയും എഴുത്തിനിരുത്തിയിരുന്നു. - 2) ആധുനിക വിദ്യാഭ്യാസം നടപ്പിലായപ്പോൾ മിഷനറിമാരുടെ പ്രവർത്തനം, സർക്കാർതലത്തിലുള്ള സ്കൂളുകളുടെ സ്ഥാപനം, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസ നിരക്കിന് കാരണമായി. 3) ദേശീയ പ്രസ്ഥാനവും കേരള മൊട്ടാകെ വളർന്നുവന്ന തൊഴിലാളി കർഷകവർഗ പ്രസ്ഥാനങ്ങളും അക്ഷരാഭ്യാസം വളർത്താൻ സഹായിച്ചു. 4) അൻപതുകളിലും അറുപതുകളിലും ഉണ്ടായ കാർഷിക പരിഷ്കാരവും ഭൂപരിഷ്കാരവും അക്ഷരാഭ്യാസത്തിന്റെ വളർച്ചയെ . സഹായിച്ചു. ഈ നേട്ടങ്ങളുടെയൊക്കെ . തന്നെ ഗുണഫലങ്ങൾ വേണ്ടത്ര എത്താത്ത വിഭാഗങ്ങൾ കേരളത്തിലെ സ്ത്രീകളും ഗോത്രവർഗ്ഗ/അധ:കൃത വിഭാഗങ്ങളും ആണ് എന്ന് കാണാം. സതീകളും അദ്ധ്വാന ഭാരവും പിന്നോക്കാവസ്ഥയുടെ ഒരു പ്രധാന കാരണം, ദാരിദ്യത്തിന്റേയും മോശമായ ജീവിത സാഹചര്യങ്ങളുടേയും ദുരിതങ്ങൾ പുരുഷന്മാരെക്കാൾ സഹിക്കേണ്ടിവരുന്നത് സ്ത്രീകളാണ് എന്നുള്ളതാണ് . ഇൻഡ്യൻ സ്ത്രീകളിൽ ഒരു നല്ല ശതമാനം വീട്ടിനു പുറത്തുപോയി ജോലി ചെയ്യുന്നവരാണ് . പാടത്ത് വിതയ്ക്കുക, നടുക, കളപറിക്കുക, വെള്ളം തേവുക, വളം ചേർക്കുക, കൊയ്യുക മുതലായ ജോലികളെല്ലാം സ്ത്രീകൾ കൂലിപ്പണിക്കാരായി ചെയ്യാറുണ്ട് . പാറ പൊട്ടിക്കാനും, റോഡു പണിക്കും മററും കോൺട്രാക്ടർമാരുടെ കീഴിൽ സ്ത്രീകൾ പണിയെടുക്കാൻ പോകുന്നു. അതുപോലെതന്നെ തോട്ടം തൊഴിലാളികളായും, ബീഡി കമ്പനികളിലും തീപ്പെട്ടി കമ്പനികളിലും പണിയെടുക്കുന്ന സ്ത്രീകളെയും ധാരാളമായി കാണാം. പക്ഷേ ഈ മേഖലകളിലെല്ലാം തന്നെ പുരു ഷൻമാരെപ്പോലെ തന്നെ ജോലിചെയ്യുന്ന ഇവർക്ക് കിട്ടുന്ന കൂലിയും സേവനവ്യവസ്ഥകളും പുരുഷൻമാരുടേതിനെക്കാൾ മോശമായതാണ് . അസംഘടിത മേഖലകളിലാണ് സതീകൾ കൂടുതൽ പണിയെടുക്കുന്നത് . അതുകൊണ്ടു തന്നെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണവും അവർക്ക് ലഭിക്കാറില്ല. ഒരു ദിവസത്തെ അദ്ധ്വാനത്തിനു ശേഷം തിരിച്ച് വീട്ടിലെത്തിയാലോ? വെള്ളവും, വിറകും ശേഖരിക്കുക, ആഹാരം പാകം ചെയ്ത് വിളമ്പിക്കൊടുക്കുക, തുണികളും പാത്രങ്ങളും കഴുകുക, വീടും പരിസരവും വൃത്തിയാക്കുക, കുട്ടികളെ പരിചരിക്കുക എന്നിവയെല്ലാം സ്ത്രീകളുടെ ജോലിയാണ് . ഇതിനിടയിൽ അവർക്ക് എഴുത്തും വായനയും പഠിക്കാൻ സമയം എവിടെ? സതീകളുടെ ആരോഗ്യം - പ്രകൃതി നിയമം അനുസരിച്ച് സ്ത്രീകൾ ആരോഗ്യവതികളും ദീർഘായുസ്സുകളും ആണ്. വികസിത രാജ്യങ്ങളിൽ എല്ലാം തന്നെ ഏത് പ്രായത്തിലുള്ള ജനങ്ങളുടെ കണക്ക് പരിശോധിച്ചാലും സ്തീകളാണ് കൂടുതൽ എന്ന് കാണാം. ഇൻഡ്യയിൽ (കേരള മൊഴികെ) 1000 പുരുഷൻമാർക്ക് 933 സ്ത്രീകളേയുളളു. ഈ സംഖ്യ തന്നെ വർഷം ചെല്ലും തോറും കുറഞ്ഞു വരുന്നതായി കാണാം. നൂററാണ്ടുകളായി സമൂഹം സ്ത്രീകളോട് കാണിക്കുന്ന വിവേചനം മൂലമാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ സംഭവിക്കുന്നത് . ആഹാരം തന്നെ ഒരു ഉദാഹരണമായി എടുക്കാം. ഒരു ദരിദ കുടുംബത്തിൽ കുട്ടികളുടെ ഇടയിൽ പോലും പെൺകുട്ടിക്കാണ് കുറച്ച് ആഹാരം നൽകുന്നത് . എല്ലാ വീട്ടിലും പുരുഷൻമാരാണ് ആദ്യം ഭക്ഷണം കഴിക്കുന്നത് . 100 ആൺ കുഞ്ഞു ങ്ങളിൽ 2 പേർ മാത്രം ഗുരുതരമായ പോഷ കാഹാരക്കുറവുമൂലം ഉള്ള അസുഖങ്ങൾ പിടിപെടുമ്പോൾ പെൺകുഞ്ഞുങ്ങളിൽ 18 പേർക്കാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകുന്നത് . ചെറിയതോതിലുള്ള പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നത് 100 ൽ 41 ആൺകുട്ടികൾക്കും 61 പെൺകുട്ടികൾക്കുമാണ് . കണക്കുകൾ ലഭ്യമായിരിക്കുന്നത് കുട്ടികളുടെ മാത്രമാണെങ്കിലും ഇത് മൊത്തം സ്ത്രീകളുടെ സ്ഥിതിയാണെന്ന് കാണാൻ വിഷമം ഒന്നുമില്ല. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരുംപോലും ആവശ്യത്തിന് ആഹാരം ലഭിക്കാതെ മലേറിയ, ക്ഷയം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങൾക്ക് അടിപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത് . ഇതിനു പുറമെ നാട്ടിൽ ലഭ്യമായിട്ടുള്ള പരിമിതമായ ചികിത്സ പോലും സ്ത്രീകൾക്ക് അപ്രാപ്യമാണ് . വീട്ടിൽനിന്ന് മാറിനിൽക്കാനുള്ള വിഷമം മൂലം ആശുപ്രതിയിൽ പ്രവേ ശിക്കാൻ സാദ്ധ്യമല്ല എന്നു പറഞ്ഞ് മരുന്നു വാങ്ങിക്കൊണ്ട് പോകുന്ന സ്ത്രീകൾ അനവധിയാണ് . തുടർച്ചയായുളള ഗർഭധാരണവും പ്രസവവും സ്തീകളുടെ ആരോഗ്യം നശിപ്പിക്കുന്ന മറെറാരു ഘടകമാണ് . ഗർഭകാലത്തെ വിഷമങ്ങളും അസ്വസ്ഥതകളും അസുഖങ്ങളും എല്ലാ സ്ത്രീകൾക്കും അറിയാം. എങ്കിലും ജനിക്കുന്ന കുട്ടികളുടെ ചെറുപ്പത്തിലെയുളള മരണവും വയസ്സാകുമ്പോൾ തങ്ങളെ നോക്കാൻ മക്കൾ വേണം എന്നുള്ള ധാരണയും മൂലം വീണ്ടും പ്രസവിക്കാൻ അവർ തയ്യാറാകുന്നു. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ കുടുംബം എന്ന ആശയ പ്രചരണത്തോടൊപ്പം ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കുകയും വാർദ്ധക്യകാല സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്താൽ മാത്രമേ സ്ത്രീകളെ ഈ ദുരിതത്തിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയുകയുള്ളൂ. സാമൂഹ്യമായ പിന്നോക്കാവസ്ഥ സ്ത്രീകളെ രണ്ടാംകിടക്കാരായും ഒരു ഭാരമായും തുല്യത അർഹിക്കാത്തവരായും സമൂഹം ഇന്നും കണക്കാകുന്നു. അങ്ങിനെയല്ലാത്ത സമൂഹങ്ങളും നിലവിലുണ്ട് എന്ന വസ്തുത വിസ് മരിക്കുന്നില്ല. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ കഴിയുന്ന ചില ആദിവാസി സമൂഹങ്ങൾ ഇന്നും നിലവിലുണ്ട് . അതേപോലെ തന്നെ സ്വന്തമായിവരുമാനമുള്ള, സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിൽപെട്ട പ്രതികൾ കുറെയൊക്കെ തുല്യത അനുഭവിക്കുന്നു ണ്ടാവാം. പക്ഷേ ഇത് ഒരു ചെറിയ ന്യൂന പക്ഷത്തിന്റെ കാര്യമാണ് മഹാഭൂരിപക്ഷം വരുന്ന സ്ത്രീകൾ പുരുഷന്റെ സ്വകാര്യ സ്വത്തായിട്ടാണ് ഇന്ന് ' കഴിഞ്ഞ് കൂടുന്നത് . സ്ത്രീകളുടെ അദ്ധ്വാനത്തിനു വിലകൽപ്പിക്കുന്ന ആദിവാസി സമൂഹങ്ങളിൽ ഇന്നും പെൺപണംകൊടുത്താണ് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടു പോകുന്നത് . മറിച്ചുള്ള സമൂഹങ്ങളിൽ സ്ത്രീധന സമ്പ്രദായം നിലനിൽക്കുന്നു. സ്ത്രീ ഭർത്താവിന്റെ വീട്ടിൽ ചെയ്യുന്ന ജോലിയെ അംഗീകരിക്കാത്ത സമൂഹമാണ് സ്ത്രീധനത്തിനു വേണ്ടി വാദിക്കുന്നത് . സ്വന്തമായി വരുമാനമുള്ള പെൺകുട്ടിയെപോലും സമൂഹം പുരുഷനെ ആശ്രയിച്ചു കഴിയുന്നവളായിട്ടാണ് കണക്കാക്കുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ തന്നെ അവളുടെ പിതാവ് പലേ ചടങ്ങുകൾക്കായും പണം ചിലവഴിക്കാൻ നിർബന്ധിക്കപ്പെടുന്നു. ജനനം, പ്രായപൂർത്തിയാവൽ, വിവാഹം. ആദ്യ പ്രസവം ഇങ്ങിനെ ചടങ്ങുകളുടെ പട്ടിക നീളുന്നു. ഇത് പെൺകുട്ടി ഒരു ഭാരമാണ് എന്ന തോന്നൽ മാതാപിതാക്കളിലും ജനിപ്പിക്കുന്നു. സ്ത്രീധനം നൽകാൻ നിവൃത്തിയില്ലാത്തതു കൊണ്ട് മാത്രം വിവാഹം നടക്കാത്ത പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഫാനിന്റെ ഇതളുകളിൽ ഒരുമിച്ച് കെട്ടിത്തുങ്ങിയ ഒരു പോലീസുകാരന്റെ മക്കളായ മൂന്നു പെൺകുട്ടികളെ മറക്കാൻ നമുക്കു സമയമായിട്ടില്ല. ആയിരക്കണക്കിനു പെൺകുട്ടികൾ വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു. ഇല്ലായ്മക്ക് നടതള്ളുന്ന പെൺകുട്ടികൾ മുഴുവൻ ചുവന്ന തെരുവിലാണ് ചെന്നെത്തുന്നത് .അവരെ അങ്ങിനെയാക്കിയ സമൂഹം തന്നെ അവരെ അവജ്ഞയോടെ നോക്കുന്നു, പരിഹസിക്കുന്നു. സ്ത്രീയോടുള്ള ഈ വിവേചനം സമൂഹത്തിൽ അടിമുടി വ്യാപിച്ചിരിക്കുന്നു. ഡോക്ടറോ , വക്കിലോ, ജഡ്ജിയോ ആയി ജോലി നോക്കുന്ന സ്ത്രീ പോലും ജോലി സ്ഥലത്ത് വിവേചനത്തിന് ഇരയാകുന്നു. അവരും സ്ത്രീധനം നൽകേണ്ടിവരുന്നു. വീട്ടിൽ പീഡിപ്പിക്കപ്പെടുന്ന ഒരു വനിതാ പ്രധാനമന്ത്രിയോ, സുപ്രീം കോടതി ജഡ്ജിയോ ഉണ്ട് എന്നുള്ളത് സമൂഹത്തിൻറസതിയെപ്പറ്റിയുള്ള പൊതു കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതേയില്ല. 'സാക്ഷരത പ്രതീവിമോചനത്തിന് നമ്മുടെ നാട്ടിൽ 1000 സ്ത്രീകൾക്ക് 4 പേരാണ് ബിരുദധാരി കളുള്ളത് പുരു ഷൻമാരുടെ ഇടയിൽ 13 പേർ ബിരുദ ധാരികളാണ് . 100-ൽ 2 സ്ത്രീകൾ മാത്രമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ. 100 ൽ 25 പേർക്ക് മാത്രമേ എഴു താനും വായിക്കാനും സാധിക്കുകയുള്ളൂ. മഹാഭൂരിപക്ഷം വരുന്ന സ്ത്രീകൾ അക്ഷരമറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ടവരായി സ്വയം കരുതി ജീവിക്കുന്നു. ഇത് നിരക്ഷരരായ സ്ത്രീകളുടെ പ്രശ്നം മാത്രമല്ല അക്ഷരമറിയാവുന്ന സ്ത്രീകളേയും ബാധിക്കുന്ന പ്രശ്നമാണ് . ഇ നാട്ടിലെ സ്ത്രീകളിൽ ഭൂരിപക്ഷം അക്ഷരം അറിയാവുന്ന വരായി മാറുകയും, സ്വന്തം പ്രശ്ന പരിഹാരത്തിനും നാടിൻെറ പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്യുമ്പോൾ മാത്രമേ സ്ത്രീകളുടെ പുരോഗതിയും ഇന്നനുഭവിക്കുന്ന രണ്ടാംകിട സ്ഥാനത്തിൽ നിന്ന് മോചനവും ഉണ്ടാവുകയുള്ളൂ. സ്തീയുടെയായാലും പുരുഷന്റെയായാലും ഉന്നമനത്തിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അക്ഷരജ്ഞാനം. സമൂഹത്തിൽ സ്ത്രീകളനുഭവിക്കുന്ന ചൂഷണങ്ങളിൽ ഒട്ടുമുക്കാലും പുരുഷനും അനുഭവിക്കു ന്നുണ്ട് . വീടിന്റെ നാലു ചുമരുകൾക്കകത്ത് പുരുഷനും സ്ത്രീയെ ചൂഷണം ചെയ്യുന്നു. ഈ ചൂഷണം നിലനിൽക്കുന്നിടത്തോളംകാലം കുടുംബ ജീവിതം സത്രീക്കെന്നെ പോലെ പുരുഷനും മാനസിക സംഘർഷം സൃഷ്ട്ടിച്ചു കൊണ്ടിരിക്കും. ഒരേ മനസ്സുമായി ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന പോലെ സ്ത്രീയും പുരുഷനും ജീവിക്കുന്ന ഒരു കുടുംബം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാവണമെങ്കിൽ ഈ ചൂഷണം അവസാനിക്കേണ്ടിയിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരു പോലെ ഇതവസാനിപ്പിക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകേണ്ടിയിരിക്കുന്നു. മൊത്തം ജനതയുടെ ബോധനിലവാരം ആ തലത്തിലേക്ക് ഉയർത്താൻ ഈ സാക്ഷരതാ പ്രവർത്തനത്തിലൂടെ നാം ശ്രമിക്കണം. ഇതിനു പുറമേ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ പങ്കാളിത്തം ദാരിദ്യം, വിശപ്പ് , അനാരോഗ്യം, തൊഴിലില്ലായ ഇവയ്ക്കെതിരായി ഇൻഡ്യൻ ജനത നടത്തുന്ന സമരത്തിലോ ഒരു നല്ല നാളെ കെട്ടിപ്പടുക്കാനുളള ശ്രമത്തിലോ ഇന്നുണ്ടാകുന്നില്ല. അത് ഇത്തരം ശ്രമങ്ങളുടെ ശക്തി കുറയ്ക്കുന്നു. എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാക്ഷരയായ സ്ത്രീ നിരക്ഷരയായ സ്ത്രീയെക്കാളും സ്വതന്ത്രയാണെന്ന് പറയാൻ കഴിയും. സ്വന്തം കുട്ടികളുടേയോ ഭർത്താവിൻറയോ കത്ത് വായിക്കാനോ ഒരു അപേക്ഷാ ഫോറം പൂരിപ്പിക്കാനോ അവൾക്ക് ആരെയും ആശ്രയിക്കേണ്ടതില്ലല്ലോ. റോഡിലുള്ള ബോർഡുകൾ വായിക്കാനും ചന്തയിൽ പോയാൽ സാധനങ്ങളുടെ വില വിവരപ്പട്ടിക വായിക്കാനും ബസ്സിന്റെ ബോർഡ് വായിക്കാനും അവൾക്ക് ആരുടെയും സഹായം അഭ്യർത്ഥിക്കേണ്ടി വരുന്നില്ല. അക്ഷരമറിയാത്ത സ്തീകൾ പണം കടം വാങ്ങുമ്പോൾ പലിശയുടെ കാര്യത്തിലും സാധനങ്ങൾ വാങ്ങുമ്പോൾ വിലയുടെ കാര്യത്തിലും മറ്റും കബളിപ്പിക്കപ്പെടുന്നു. അക്ഷരമറിയാവുന്ന സ്ത്രീക്ക് ആത്മവിശ്വാസവും സ്വാശ്രയത്വവും നിരക്ഷരയേക്കാൾ കൂടുതലായി ഉണ്ടാകും. തനിക്ക് കിട്ടുന്ന അറിവ് ശരിയാണോ എന്ന് പരിശോധിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനും അവൾക്ക് കഴിയും. ഇതിനു പുറമെ, സമൂഹത്തിൽ തനിക്കുള്ള സ്ഥാനം അത മോശമല്ല എന്ന തോന്നൽ അവളിൽ ഉളവാക്കുകയും തന്നെപ്പറ്റിയുള്ള മതിപ്പ് ഉണ്ടാക്കുകയും ചെയ്യും. സാക്ഷരതയുടെ സാധാരണ ഉപയോഗങ്ങൾക്ക് പുറമേയുള്ള ഒരു മെച്ചമാണിത് . ഒരു പരിഷ് കൃത സമൂഹത്തിൽ അക്ഷരജ്ഞാനം - അടിസ്ഥാന ഘടകങ്ങളിലൊന്നാണ് . പഠിക്കാനുള്ള വൈമനസ്യം സ്ത്രീകൾ പ്രകടിപ്പിക്കുന്നത് പലപ്പോഴും പഠിക്കാനുള്ള ഭൗതിക സാഹചര്യം അവർക്കില്ല എന്ന തോന്നൽ കൊണ്ടാണ് . മാനസികമായി അവർ തയ്യാറല്ലാത്തതുകൊണ്ടാ അവർക്ക് ആഗ്രഹമില്ലാത്തതു കൊണ്ടോ അല്ല. പുറം ലോകവുമായി സാധാരണഗതിയിൽ ഒരു ബന്ധവുമില്ലാത്ത ഒരു വീട്ടമ്മയ്ക്ക് പുസ്തകം പുറംലോകത്തേക്കുള്ള വാതിലായി തീരും. അക്ഷരജ്ഞാനവും അക്കജ്ഞാനവും വസ്തുതകളെ അപഗ്രഥിക്കാനും വിലയിരുത്താനും ഈ പ്രപഞ്ചത്തിൽ എവിടെയാണെന്ന് മനസ്സിലാക്കാനും അക്ഷര ജ്ഞാനം ഒരു വ്യക്തിയെ കഴിവുള്ളവനാക്കണം. അക്ഷരജ്ഞാനം എന്നാൽ കേവലം എഴുത്തും വായനയും മാത്രമല്ല. ഫങ്ങ് ഷണൽ ലിറ്ററസി എന്നാൽ (1) അക്ഷരങ്ങളും അക്കങ്ങളും - ഉപയോഗിക്കുന്നതിൽ സ്വാശ്രയത്വം കൈവരിക്കുക (2) സമൂഹത്തിൽ താൻ അനുഭവിക്കുന്ന പരാധീനതകളെ തിരിച്ചറിയുകയും അവയുടെ നിർമ്മാർജ്ജനത്തിനായി സംഘടിക്കുകയും ചെയ്യുക. (3) സമൂഹത്തിൽ സ്വന്തം സ്ഥാനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈദഗ്ധ്യം നേടുക (4) ദേശീയോദ് ഗ്രഥനം, പരിസ് ഥിതി സംരക്ഷണം, സതീസമത്വം, കുടുംബ സംവിധാനം മുതലായ ആശയങ്ങളെ ഉൾ ക്കൊള്ളാനുള്ള കഴിവ് നേടുക എന്നിവയും കൂടിയാണ്. ഈ രീതിയിൽ വിശകലനം ചെയ്താൽ അക്ഷരം അറിയാവുന്ന പലരും ഫങ്ഷണൽ ലിറ്ററസി പ്രവൃത്യുൻമുഖ സാക്ഷരത ഉളളവരല്ല എന്ന് കാണാൻ കഴിയും. അതേ സമയം എഴുത്തും വായനയും അറിയില്ലെങ്കിൽ തന്നെയും സാധാരണ ജനങ്ങൾ തീർത്തും അജ്ഞരല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും പാരമ്പര്യത്തിൽ നിന്നും അവർക്ക് പൊതു വിജ്ഞാനവും , പ്രായോഗിക പരിജ്ഞാനവും ലഭിക്കുന്നുണ്ട് . പക്ഷെ ഈ പരിമിതമായ വിജ്ഞാനം സ്വന്തം പ്രശ്നപരിഹാരത്തിൽ അവരെ സഹായിക്കുന്നില്ല. എഴുത്തും വായനയും പഠിക്കുന്നതോടെ അവരുട മുന്നിൽ തുറന്നുകിട്ടുന്ന വിജ്ഞാനത്തിന്റെ ലോകം എത്ര വലുതാണ് . പത്രമാസികകളും പുസ്തകങ്ങളും നൽകുന്ന വിജ്ഞാനം സ്വീകരിക്കാനും ആ വിജ്ഞാനത്തെ സ്വന്തം ജീവിത സാഹചര്യത്ത മെച്ചപ്പെടുത്താനായി ഉപയോഗിക്കാനും ശ്രമിക്കണം എന്നു മാത്രം. -- സ്തീകളുടെ വിദ്യാഭ്യാസം കൊണ്ട് പെട്ടെന്ന് മാററം ഉണ്ടാകുന്ന ഒരു മേഖല അവളുടേയും കുട്ടികളുടേയും ആരോഗ്യ ത്തിന്റേതാണ് . ഒരേ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലമുള കുടുംബങ്ങളിൽ നിന്നായാലും സാക്ഷരതയുള്ള അമ്മയുടെ മക്കളിൽ ശിശുമരണനിരക്ക് വളരെ കുറഞ്ഞിരിക്കുന്നതായി പഠനങ്ങൾ തെളിയി ച്ചിട്ടുണ്ട് . സാമ്പത്തികമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഗൾഫ് നാടുകളിൽ കേരളത്തിലേതിനേക്കാൾ എത്രയോ മടങ്ങ് അധികമാണ് ശിശുമരണനിരക്ക് . വിദ്യാഭ്യാസമുള്ള അമ്മ കുട്ടികൾക്ക് പ്രതിരോധകുത്തിവെയ്ക്കുകൾ യഥാസമയം എടുക്കുകയും കുട്ടിയുടെ ആരോഗ്യത്തിൽ ശുഷ്കാന്തി കാണിക്കുകയും ചെയ്യുന്നു. കുട്ടിക്ക് രോഗം വന്നാൽ തന്നെ ആവശ്യമായ പ്രാഥമിക ശുശൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും അവൾക്ക് കഴിയുന്നു. - നിരക്ഷരയായ അമ്മയുടെ കാഴ്ചപ്പാട് തന്നെ വളരെ വ്യത്യസ്തമായിരിക്കും. അന്ധവിശ്വാസങ്ങളില് നിന്നും അനാചാരങ്ങളിൽ നിനും ഉള്ള മോചനവും സാക്ഷരതയും തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. കുടുബത്തിന്റെ ആരോഗ്യപരിപാലനത്തിലും അന്ധവിശ്വാസത്തിൽ നിന്നുള്ള മോചനത്തിന് പ്രത്യേക പ്രാധാന്യമുണ്ട് . ഇന്ത്യയിലെ പൊതുമരണ നിരക്കുകളും കേരളത്തിലെ നിരക്കുകളും ആയിട്ടുള്ള ഒരു താരതമ്യപഠനം ഇവിടെ പ്രസക്തമാണ് . ശിശു മരണ നിരക്ക് കേരളം ഇന്ത്യ അമേരിക്ക (1 വയസ്സിൽ താഴെ) 27 95 9 കുട്ടികളുടെ മരണം 5 വയസ്സിൽ താഴെ) 45 145 12 പൊതുമരണനിരക്ക് 6.2 11.3 7.8 കേരളത്തിലെ ഉയർന്ന സ്ത്രീ സാക്ഷരതയാണ് ഇന്ത്യയുടേതിൽ നിന്ന് വളരെ മെച്ചപ്പെട്ട നിരക്കുകൾ കേരളത്തിൽ ഉണ്ടാവാൻ കാരണം. കുടുംബ സംവിധാനം സ്വന്തം കുടുംബം എങ്ങിനെയായിരിക്കണം, അതിന്റെ വലിപ്പം, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ബജററ് മുതലായവ യിലെല്ലാം ബോധപൂർവമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും സാക്ഷരത സഹായിക്കുന്നു. കുട്ടികളുടെ എണ്ണം കുറയുന്നത് സ്ത്രീയുടെ അധ്വാനഭാരം ലഘൂകരിക്കുന്നു. അവളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. തൊഴിൽ തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതയും ലഭിക്കുന്ന തൊഴിൽ മെച്ചപ്പെട്ടതാകാനുള്ള സാദ്ധ്യതയും സാക്ഷരയായ സ്ത്രീക്ക് നിര ക്ഷരയേക്കാൾ കൂടുതലാണ് . തൊഴിലില്ലായ്മ രാജ്യത്തെ യുവാക്കളെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നമാണ് . പക്ഷേ സ്ത്രീകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത് . ഏററവും അവസാനം ജോലി നൽകപ്പെടുന്നതും എററവും ആദ്യം പിരിച്ചുവിടപ്പെടുന്നതും സ്ത്രീകളാണല്ലോ. മനുഷ്യാധ്വാനത്തിനു പകരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് പുരുഷൻമാരായിരിക്കും. വൈദഗ്ധ്യം ആർജിക്കാനുള്ള തടസ്സങ്ങൾ സ്ത്രീകളെ പല മേഖലകളിലും തൊഴിൽ രംഗത്ത് നിന്ന് പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. വേണ്ടയോഗ്യതകളും വൈദഗ്ധ്യവും നേടാൻ സാക്ഷരത സ്ത്രീയെ തീർച്ചയായും സഹായിക്കും. ഭരണഘടനാപരമായ അവകാശങ്ങളും നിയമങ്ങളും തൊഴിൽ രംഗത്തു മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നഷ്ടപ്പെട്ടുകൊ ണ്ടിരിക്കുകയാണ് . ഇൻഡ്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവസരസമത്വം അവർക്ക് എവിടെയാണ് ലഭിക്കുന്നത്? അതേ ഭരണഘടനയെ അധാരമാക്കി സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പക്ഷേ ഇന്നും നമ്മുടെ നാട്ടിൽ സ്തീകൾ ഭർത്താക്കൻമാരാൽ ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കപ്പെടുന്നു. സ്ത്രീധനത്തിനു വേണ്ടി പീഢിപ്പിക്കപ്പെടുന്നു, സപത്നീ ദു:ഖ മനുഭവിക്കുന്നു, ബലാൽസംഗം ചെയ്യപ്പെടുന്നു, സ്വന്തം മാതാപിതാക്കളുടെ സ്വത്തിലുള്ള അവകാശം നിഷേധിക്കപ്പെടുന്നു. സ്ത്രീകളുടെ അവശതകളേയും അവകാശങ്ങളെയുംപററി ബോധമുള്ള ഒരു പിടി വനിതകളുടെയും കൂടി ശ്രമഫലമായാണ് അവർക്ക് അനുകൂലമായ ഈ നിയമങ്ങൾ ഉണ്ടായത് . പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ ഈ നിയമപരമായ സംരക്ഷണങ്ങളെക്കുറിച്ചോ, സ്വന്തം അവകാശങ്ങളെക്കുറിച്ചോ ബഹഭൂരിപക്ഷം ഇൻഡ്യൻ സ്ത്രീകൾ ഇന്നും അജ്ഞരാണ് . അതു കൊണ്ട് തന്നെ ഈ നിയമങ്ങൾ വഴിയുള്ള സംരക്ഷണം അവർക്ക് ലഭിക്കാതെ . പോകുന്നു. അക്ഷരജ്ഞാനത്തോടാപ്പം നിയമസാക്ഷരത സ്ത്രീകൾക്കുണ്ടാകേണ്ടിയിരിക്കുന്നു. അവസര സമത്വം സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത നിയമത്തിൽ കൂടിയോ, കോടതിയിൽ കൂടിയോ നേടാൻ സാദ്ധ്യമല്ല. അതിന് സമൂ ഹത്തിൻറ കാഴ്ചപ്പാടിൽ മാററം ഉണ്ടാകേണ്ടിയിരിക്കുന്നു. സ്ത്രീകൾ സാക്ഷരരും, അറിവും കഴിവും, ആത്മവിശ്വാസവും ഉള്ളവരുമായി മാറേണ്ടിയിരിക്കുന്നു. അതോടോപ്പം തന്നെ സ്ത്രീകളുടെ അറിവിനും കഴിവുകൾക്കും അംഗീകാരം നൽകാൻ തയാറുളള, അവർക്ക് പ്രോത്സാഹനം നൽകി അവരെ പിൻനിരയിൽ നിന്ന് മുൻനിരയിലേക്ക് കൊണ്ടുവരാൻ തയ്യാറുളള പുരുഷൻമാരും ഉണ്ടാകേണ്ടിയിരിക്കുന്നു. സാക്ഷരനായ, സാമൂഹ്യബോധമുള്ള ഒരു പുരുഷനു മാത്രമേ അത്തരം ഒരു കാഴ്ചപ്പാടുണ്ടാകാൻ സാധ്യതയുളളൂ. ഇന്ന് നമ്മുടെ മനസ്സിലുള്ള പ്രായോഗിക സാക്ഷരതപോലും ഇത്തരം ഒരു ചിന്താധാര വളർത്തിയെടുക്കുന്നതിന് പര്യാപ്തമാണെന്ന് തോന്നുന്നില്ല. അതു കൊണ്ട് ബോധപൂർവമായ ശ്രമത്തിലൂടെ മാത്രമേ സാക്ഷരത യോടൊപ്പം പ്രതീപുരുഷ സമത്വത്തിന്റെ ആശയം കൂടി പ്രചരിപ്പിക്കാനാവൂ. സത്രീവിദ്യാഭ്യാസത്തിന്റെ പ്രസക്തി സ്ത്രീ വിദ്യാഭ്യാസം-അതിലേക്കുള്ള ചവിട്ടുപടിയാണ് സാക്ഷരത. അവളുടെ ദാരിദ്യത്തിൽ നിന്നും ഇരട്ടചൂഷണത്തിൽ നിന്നും സാമൂഹ്യമായ അടിച്ചമർത്തലിൽ നിന്നും രക്ഷനേടാനുളള അവളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടും. വിദ്യാഭ്യാസമുളള മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അവർ ബോധപൂർവം ശ്രമിക്കാതിരിക്കയില്ല. സ്കൂൾ വിദ്യാഭ്യാസം ഇടയ്ക്ക് വച്ച് നിർത്തി പോകുന്ന കുട്ടികൾ അധികവും നിരക്ഷരരായ മാതാപിതാക്കളുടെ സന്തതികളാണ് . ഇൻഡ്യയിൽ സ്കൂളിൽ ചേരുന്ന നൂറ് കുട്ടികളിൽ 74 പേർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാതെ സ്കൂളുകൾ വിട്ടുപോകുന്നു. ദാരിദ്യ്രം, ഗാർഹിക അദ്ധ്വാനഭാരം, സാമൂഹ്യമായ അടിച്ചമർത്തൽ മുതലായവയെല്ലാം ചേർന്ന് സ്ത്രീ വിദ്യാഭ്യാസത്തിനെതിരായ ശക്തി യായി മാറിയിരിക്കുന്നു. ദാരിദ്യം മൂലം അവൾ നിരക്ഷരയായി തീരുന്നു; നിരക്ഷരയായതുകൊണ്ട് ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു. എങ്ങിനെ ഈ ദൂഷിതവലയം ഭേദിക്കപ്പെടും? ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുകയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്ത നിരവധി രാജ്യങ്ങളുണ്ട് . പക്ഷേ, ഇൻഡ്യയിൽ ആ വിധത്തിൽ ഉള്ള ശ്രമങ്ങളൊന്നും ഫലപ്രദമായി നടന്നിട്ടില്ല. അതുകൊണ്ടാവൾ കഴിഞ്ഞ 90 വർഷക്കാലം കൊണ്ട് സത്രീ സാക്ഷരതയിൽ വെറും 18% വർദ്ധനവ് മാത്രം ഉണ്ടായിട്ടുള്ളത് . അതായത് ഈ തോതിലാണെങ്കിൽ നൂറ് കണക്കിന് വർഷങ്ങൾ കാത്തിരുന്നാലും നമ്മുടെ നാട്ടിലെ നിരക്ഷരത തുടച്ചുനീക്കാനാവില്ല എന്നർഥം. അതാണ് നിരക്ഷരതക്കെതിരെ ഒരു ബഹുജന പ്രസ്ഥാനം അതിന്റെ ഭാഗമായി സ്ത്രീകളുടെ നിരക്ഷരതക്കെതിരെ ഒരു വനിതാ പ്രസ്ഥാനം ഉണ്ടാകേണ്ടതിന്റെ പ്രസക്തി. നിരക്ഷരതക്കെതിരെ യുളള സമരം എന്നാൽ ദാരിദ്യത്തിനെതിരെയുളള സമരം, സ്ത്രീ പീഡനത്തിനെതിരെയുള്ള സമരം, സ്ത്രീയെ നിരക്ഷരയായി നിലനിർത്താൻ സഹായിക്കുന്ന ഇന്നത്തെ കാലഹരണപ്പെട്ട സാമൂഹ്യ ആചാരങ്ങൾക്കെതിരെയുള്ള സമരം എന്നിവ ആണെന്നുള്ള വ്യക്തമായ ധാരണ ഉണ്ടെങ്കിൽ ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഒരു മഹാപ്രസ്ഥാനമാക്കി ഇതിനെ മാറ്റാൻ കഴിയും. ഒറ്റക്കെട്ടായി നാടിന്റെ പുരോഗതിയ്ക്ക് , നാട്ടാരുടെ പുരോഗതിക്കുവേണ്ടി അവിരാമം അവിശ്രമം പ്രവർത്തിക്കുന്ന ' ഒരു ജനതയെ വാർത്തെടുക്കാൻ ഈ സാക്ഷരതാ യജ്ഞത്തിന് കഴിയും. താരതമ്യേന സ്ത്രീ സാക്ഷരത കൂടുതലുള്ള കേരളത്തിലെ മഹിളകൾക്ക് ഈ പ്രസ്ഥാനം വിജ യിപ്പിച്ച് മറ്റു സംസ് ഥാനങ്ങൾക്ക് മാതൃക സൃഷ്ടിക്കാനുള്ള ബാദ്ധ്യതയുണ്ട് . ഈ കടമ നിറവേറ്റുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം .

നിരക്ഷരതാ സർവ്വേ (സംഗ്രഹം) ജില്ല 5 - 15 16- 45 46 --60 60 ന് മൽ ആകെ പുരു സതി അക ( പുരു സ്!ലി ആകെ പുരു - സതി ആനക പുരു സതി ആകെ പുരു സതി ക 75 10 16683 81691 1126(18 194299 35501 58634 - 94135 - 23 18 40290 63708 149723 219102 368825 9113 5799 4 192 10591 51840 78913 130823 25185 45194 10379 11352 33118 50470 - 100116 - 162087 262263 ! 2017 1791 4208 | 217 18 - 4457 72345 11062 31096 54158 12949 31245 4419 4 60206 114699 114905

1612 1143 2755 13541 15769 293 10 - 8230 12628 20358 6661 10168 16829 - 30044 39708 - 69152 1063 - 936 199 7373 11094 - 18467 5468 11141 16609 356 1 1000 10567 17471 - 30171 4 1642 3436 9286 27287 46378 17009 26999 5587 9512 15099 - 46250 18749 125000 തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട (കോട്ടയം . ഇടുക്കി • തൃശ്ശൂർ പാലക്കാട് മലപ്പുറം കാഴിക്കാട വയനാട് കണ്ണൂർ കാസർകോഡ് 5850 1982 - 736 15 94670 9990 26358 2608 - 4590 37580 52000 - 52:41 78799 - 21395 43809 65204 87941 155322 243263 9170 17641 - 8 1562 127321 208883 45183 65839 111022 - 29023 - 45292 74320 183644 248222 111866 7871 4444 3070 3369 7813 596654 110602 - 179266 38625 67665 106290 25144 434 10 68554 127871 234046 361023 - 2309 5319 - 21328 79969 111306 - 19790 56293 16083 18351 - 44794 - 631 15 12549 183364 3934 395 3 788 2454 3 31988 - 62531 9551 | 13383 22934 5413 1413 | 12826 4341 62738 255313 1005179 225 190 - 167617 6795 3123ാ 20157 101387 16551 48795 65346 13526 30536 52962 64850 - 16340 354 3 2906 2852 2873 5179 28449 57052 85501 17588 29485 430 23 11806 11458 29264 60749 106868 ആക് 51816 43341 101001 503326 858511 1362403 275082 515603 790685, 194191 332045 566242 1024921 1795416 2820338

  • മതിപ്പു കണക്ക്

-