മക്കൾക്കൊപ്പം - രക്ഷാകർതൃ ശാക്തീകരണ പരിപാടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:32, 5 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകം മുഴുവൻ ബാധിച്ച കോവിഡെന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കാതെ ശാസ്ത്രത്തിൻറെ വഴികളിലൂടെ മുന്നേറുകയാണ് മനുഷ്യൻ. എന്നിരിക്കിലും നമ്മുടെ ജീവിത താളം തെറ്റിക്കാൻ ഈ കുഞ്ഞൻ വൈറസിന് കഴിഞ്ഞു എന്നത് നിസ്തർക്കമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇത് പല തരത്തിൽ ബാധിച്ചു എങ്കിലും കുഞ്ഞുങ്ങൾക്ക് ഉണ്ടായിരിക്കുന്ന പ്രയാസങ്ങൾ ഏറെ വലുതാണ്, ഒപ്പം അവ പ്രഥമപരിഗണന അർഹിക്കുന്നവയുമാണ്...

അവരുടെ സാമൂഹികവൽക്കരണത്തിന് സഹായകമായ സ്കൂൾ ജീവിതം നിലച്ചു പോയിട്ട് ഒന്നരവർഷക്കാലം ആയിരിക്കുന്നു.
അത് ഇനി എന്നാണ് തിരികെ കിട്ടുക എന്നത് ഇപ്പോൾ പ്രവചിക്കാനും വയ്യ.
ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് കൈത്താങ്ങാവാൻ, രക്ഷിതാക്കളെ  പ്രാപ്തരാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

'മക്കൾക്കൊപ്പം' എന്ന് പേരിട്ട ഈ രക്ഷാകർത്തൃ ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 4 ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കല്ലറ ഗവൺമെൻറ് എച്ച് എസ് എസിലെ രക്ഷിതാക്കളോട് സംസാരിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിക്കുന്നു...

ഈ പരിപാടി യോടൊപ്പം സഹകരിച്ചുകൊണ്ട്, നമ്മുടെ മക്കളെ നമുക്ക് ചേർത്ത് പിടിക്കാം...

മക്കൾക്കൊപ്പം പരിപാടി എന്ത്? എന്തിന്?

  • വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ പരിഷത്ത് നേരത്തെ നടത്തിയ പഠനത്തിലൂടെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾതിരിച്ചറിഞ്ഞാണ് ഇത്തരമൊരു ക്യാംപെയ്ൻ നടത്തുന്നത്.
  • കുട്ടികൾ സ്കൂൾ സാമീപ്യമനുഭവിക്കാതെ ഒന്നര വർഷത്തോടടുക്കുകയാണ്. പലരും പുതിയ സ്കൂൾ കണ്ടിട്ടേയില്ല. ഇതിനിടയിൽ ലഭ്യമായ ഓൺലൈൻ പഠന സംവിധാനങ്ങൾക്കൊപ്പം കുട്ടികളെ പൂർണമായും ചേർത്തു നിർത്താൻ കഴിഞ്ഞിട്ടില്ലെന്നു പഠനങ്ങൾ വെളിവാക്കുന്നു.
  • കൂട്ടുകാരും കളിക്കളങ്ങളും ഇല്ലാതായതും കുട്ടികളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
  • കുട്ടികളുടെ മൊബൈൽ ദുരുപയോഗം രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിനുള്ള ക്ലാസുകളാണ് ‘ മക്കൾക്കൊപ്പം ’ പരിപാടി

ലക്ഷ്യം

പുതിയ സാഹചര്യം കുട്ടികളിലുണ്ടാക്കിയ മാനസികാവസ്ഥ തിരിച്ചറിയാൻ രക്ഷിതാക്കൾക്കു കഴിയുകയും അത്‌ ലഘൂകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് മക്കൾക്കൊപ്പം പദ്ധതിയുടെ പ്രധാന ലക്ഷ്യം.

  • പാർശ്വവൽക്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ തുടങ്ങിവർ പഠനത്തിനൊപ്പമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
  • സ്മാർട് ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയ പഠനോപകരണങ്ങളുടെ ഉപയോഗം ജാഗ്രതയോടെയാണെന്ന് ഉറപ്പാക്കണം.
  • കുട്ടികൾക്ക് ആരോഗ്യകരമായ ഗൃഹാന്തരീക്ഷം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
  • താൽപര്യം കുറയാതെ കുട്ടികളെ പഠനത്തോടൊപ്പം നിർത്തണമെങ്കിൽ സ്നേഹവും അംഗീകാരവും സുരക്ഷിതത്വവുമുള്ള ഗൃഹാന്തരീക്ഷം വേണം.
  • അവിടെയേ മാനസിക സംഘർഷമില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികൾക്കു വളരാനാകൂ.
  • കോവിഡ് സൃഷ്ടിച്ച തൊഴിൽ നഷ്ടം, വരുമാനക്കുറവ്, പുറത്തിറങ്ങാനാവാത്തതിലുള്ള പ്രയാസം തുടങ്ങിയവ
  • രക്ഷിതാക്കളെയും ബാധിച്ചിട്ടുണ്ട്. ഇതേ സമയം അമ്മമാരുടെ ജോലി ഭാരം വർധിക്കുകയും ചെയ്തു.
  • ഇതിന്റെയെല്ലാം പ്രതിഫലനം കുട്ടികളുടെ നേർക്കാണ് പതിഞ്ഞത്.
  • ഇതിനിടയിൽ അസൈൻമെന്റുകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ സഹായത്തിനായി എത്തുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിയാതെ വരുന്നു.
  • പoനത്തിൽ സഹായിക്കാനാകാത്ത രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥ അവരിലും ആശങ്കയുളവാക്കി.
  • ഭിന്നശേഷിക്കാർ, പഠന പിന്നാക്കക്കാർ തുടങ്ങിയവർ പിന്തള്ളളപ്പെടുന്നു,
  • കുട്ടികൾ 'അനുസരണയില്ലാത്തവർ, കുസൃതികൾ, മടിയന്മാർ' എന്നൊക്കെ ചിത്രീകരിക്കപ്പെട്ടു. പലർക്കും ശകാരവാക്കുകളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുന്നു.
  • വൈകി ഉറങ്ങൽ, വൈകി ഉണരൽ, ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ,
  • പകലുറക്കം,അലസത, ദേഷ്യം, ഭയം, അനുസരണക്കേട് തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾ ചിലരിൽ പ്രകടമായി.
  • കോവിഡിനെക്കുറിച്ചു വരുന്ന വാർത്തകൾ ചിലരിൽ ഭയമുളവാക്കി.
  • പoനതാൽപര്യത്തിൽ കുറവുണ്ടായി.
  • വായന കുറഞ്ഞു. ചിലർ മൊബൈൽ ഗെയിമിന്റെ പിറകെ പോയി.
  • മൊബൈൽ ദുരുപയോഗ സാധ്യത ഏറി.
  • ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു. ശീലങ്ങൾ മാറുന്നു.
  • തുടർച്ചയായ മൊബൈൽ ഉപയോഗം കണ്ണിനെ ദോഷമായി ബാധിച്ചിരിക്കും. ...
  • വ്യായാമക്കുറവ്, വീട്ടിൽ തന്നെ കഴിയുമ്പോൾ ഭക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ശരീരത്തിലും പ്രകടമായി.

നാമെന്തു ചെയ്യണം ?

  • കുട്ടികളിൽ പ്രകടമായിത്തുടങ്ങിയ മാറ്റങ്ങൾ നിരീക്ഷിക്കുക.
  • സാഹചര്യങ്ങളുടെ സൃഷ്ടിയെന്നു തിരിച്ചറിയുക.
  • ഈ കെട്ട കാലത്ത് മറ്റെന്തിനെക്കാളും പ്രധാനം കുട്ടിയാണ്. എല്ലാം കഴിഞ്ഞിട്ട് ബാക്കി വരുന്ന സമയമല്ല കുട്ടികൾക്ക് നൽകേണ്ടത്.
  • കൂട്ടുകാർക്ക് പകരമാകണം രക്ഷിതാക്കൾ...നേരിൽ കാണാത്ത ടീച്ചർക്കു പകരവും അവർ തന്നെ.
  • നല്ല കേൾവിക്കാരാവണം രക്ഷിതാവ്. കഴിവതും അവരുടെ മുഖത്തു നോക്കി സംസാരിക്കുകയും അവരെ കേൾക്കുകയും വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടിപ്പിക്കുകയും വേണം.
  • പഠനത്തിൽ ഒപ്പമിരിക്കകണം.
  • ഫോൺ ഉപയോഗവും ഒരുമിച്ചാവുന്നത് നന്ന്.
  • സൈബർ ചതിക്കുഴി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കണം. ഒന്നും ...
  • ഉപദേശ രൂപത്തിലാകാതെ ശ്രദ്ധിക്കണം.
  • കഴിയാവുന്നത്ര സമയം ഒപ്പമിരിക്കണം.
  • കഥകൾ, പഴയ കാല അനുഭവങ്ങൾ, ...കാലിക പ്രശ്നങ്ങൾ തുടങ്ങിയവ പങ്കുവയ്ക്കണം.
  • ശുഭാപ്തി വിശ്വാസം പകരുന്ന തരത്തിലുള്ള സംഭാഷണങ്ങളാവണം നടത്തേണ്ടത്
  • നിലവിലുള്ള പ്രതിസന്ധിയുടെ ശരിയായ അവസ്ഥ കുട്ടികളെ ബോധ്യപ്പെടുത്തണം. അശാസ്ത്രീയവും തെറ്റായതുമായ ...
  • കുട്ടികൾ അംഗീകാരം ആഗ്രഹിക്കുന്നവരാണ്.
  • വീട്ടിലെ തീരുമാനങ്ങളിലും ചർച്ചകളിലും സാധ്യമാകുന്ന തരത്തിൽ അവരേയും പങ്കാളികളാക്കുക....
  • എന്തും നേരിടാനുള്ള കരുത്തുണ്ടാക്കുകയാണ് വേണ്ടത്.
  • നല്ലവ്യക്തിത്വമാണ് കുട്ടികളിൽ വളർത്തേണ്ടത്.
  • മതേതരത്വം, സഹിഷ്ണുത, സഹജീവി സ്നേഹം, പരിസ്ഥിതി സ്നേഹം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള ഇടപെടൽ നടത്തണം.
  • ഓരോ ജീവിതാനുഭവവും ഇതിനായി ഉപയോഗപ്പെടുത്താം പരസ്പരം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ കുട്ടികൾ വളരട്ടെ.
  • നല്ലതു മാത്രം കണ്ടു പഠിക്കട്ടെ.
  • സ്നേഹമാണ് ആയുധം. ഇത്തരം കാര്യങ്ങൾ ഉദാഹരണ സഹിതം ലളിതമായ ഭാഷയിൽ സൗഹാർദത്തോടെ അവതരിപ്പിച്ച് രക്ഷിതാക്കളിൽ ശുഭാപ്തി വിശ്വാസവും ദിശാബോധവും സൃഷ്ടിക്കാൻ മക്കൾക്കൊപ്പം പരിപാടി സഹായകമാണ്.


സംഘാടനം

  • ക്യാംപെയ്നിന്റെ ഭാഗമായ സ്കൂൾ പിടിഎ കളുടെ സഹകരണത്തോടെയാണ് ഓരോ സ്കൂളിലും ഇതു സംഘടിപ്പിക്കുന്നത്. .250 പേർക്ക് വരെ ഒരുമിച്ച് പങ്കെടുക്കാവുന്ന ഗൂഗിൾ പ്ലാറ്റ്ഫോം പരിഷത്ത് സ്കൂളുകൾക്ക് ലഭ്യമാക്കും.
  • വിദഗ്ധ പരിശീലനം നേടിയ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. ഇവർക്കുള്ള പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിലായ...
  • പൂർത്തിയാക്കി. ഇംഹാൻസ് ഡയറക്ടർ ഡോ.പി കൃഷ്ണകുമാർ, കോഴിക്കോട് മെഡി.കോളജ് സൈക്യാട്രി വിഭാഗം അസോ. പ്രഫസർ ഡോ.മിഥുൻ സിദ്ധാർഥൻ, ഡോ.അഞ്ജലി വിശ്വനാഥ് തുടങ്ങിയവർ ഈ പരിശീലനത്തിനു നേതൃത്വം നൽകുന്നു.
  • കോഴിക്കോട് ജില്ലയിൽ പരീക്ഷണാർഥം നടപ്പിലാക്കിയ ഈ പരിപാടി വൻവിജയമായതിൻ്റെ അടിസ്ഥാനത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കാൻ തീരുമാനിച്ചത്.