ഗാഡ്‌ഗിൽ റിപ്പോർട്ട്‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസ്ഥിതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജൂലൈ, 2013

ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ കേരളത്തിൽ വിവാദമായിരി ക്കയാണ്‌. ഈ വിവാദത്തിന്‌ നാല്‌ തലങ്ങളുണ്ട്‌ - രാഷ്ട്രീയം, മത-സാമുദായികം, സാങ്കേതികം, നിയമപരം എന്നിങ്ങനെ. റിപ്പോർട്ടിനെപ്പറ്റിയുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രതികര ണവും നിയമസഭയിലെ ചർച്ചയുമാണ്‌ അതിന്റെ രാഷ്ട്രീയ തലത്തെ സജീവമാക്കിയത്‌. മത-സാമുദായികശക്തികൾ പള്ളികൾ വഴിയും മറ്റും നടത്തിയ പ്രചാരണങ്ങൾ ചർച്ചയ്‌ക്ക്‌ ഒരു സാമുദായികപരിവേഷം നൽകി. ഗാഡ്‌ഗിൽ റിപ്പോർ ട്ടിനെ തുടർന്നുണ്ടായ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളിലേയ്‌ക്ക്‌ ചർച്ചകളെ നയിച്ചു. ഈയിടെ `ദേശീയ ഗ്രീൻ ട്രിബ്യൂണൽ', ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാത്തത്‌ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾക്ക്‌ ഇടപെടാവുന്നതാണെന്ന്‌ വിധി പ്രസ്‌താവിച്ച തോടെ നിയമകാര്യങ്ങൾക്കും പ്രാധാന്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിദഗ്‌ധ സമിതി റിപ്പോർട്ട്‌ എന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുള്ള ഒരു വിഷയമായി തീർന്നിരിക്കുന്നു. ഈ രാഷ്ട്രീയതലം കേരള വികസനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുക എന്നതാണ്‌ ഈ ലഘുലേഖയുടെ ലക്ഷ്യം. ഗാഡ്‌ഗിൽ കമ്മറ്റി നിർദ്ദേശങ്ങളെ സംബന്ധിച്ചുള്ള പരിഷത്തിന്റെ നിലപാടുകളും സമീപനങ്ങളും വിശദീകരിക്കാനും ഇതിൽ ശ്രമിച്ചിട്ടുണ്ട്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
I

എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?

ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ട മാണ്‌.

ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാവനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പി ക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽപരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷി ക്കേണ്ടവയാണ്‌.

പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തി യിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന്‌ ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവ ജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെ യാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.

ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌. അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന്‌ നേരെയാണ്‌. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു. മറ്റൊന്ന്‌ ``വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌.

സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി ത്തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതി യാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നട ക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.

അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്‌. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട്‌ തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്‌.

ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ്‌ അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്‌.

ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌

പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളുടെയും സംരക്ഷണ ത്തിനായി ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്‌.

  1. പശ്ചിമഘട്ടത്തിന്റെ തൽസ്ഥിതി വിലയിരുത്തുക.
  2. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളെ വേർതിരിക്കുക.
  3. പശ്ചിമഘട്ടപ്രദേശങ്ങളുടെ സംരക്ഷണം, പുനരുജ്ജീവനം എന്നിവയ്‌ക്കായി മാർഗരേഖകൾ തയ്യാറാക്കുക.
  4. പ്രത്യേക പരിസ്ഥിതി ലോല മേഖലകളെ തരംതിരിക്കാനുള്ള നയപരിപാടികൾ നിർദേശിക്കുക.
  5. പശ്ചിമഘട്ട വികസന അഥോറിറ്റിക്ക്‌ വേണ്ട നടപടിക്രമങ്ങൾ നിർ ദേശിക്കുക.
  6. വിവിധ വികസനമേഖലകളിലെ മറ്റു പ്രശ്‌നങ്ങൾ.
  7. അതിരപ്പള്ളി ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റിയുള്ള അഭിപ്രായം. (വിശദാംശങ്ങൾക്ക്‌ അനുബന്ധം ഒന്ന്‌ കാണുക)

2011 സെപ്‌റ്റംബറിൽ ഗാഡ്‌ഗിൽ സമിതി അതിന്റെ റിപ്പോർട്ട്‌ സമർപ്പിച്ചു. പശ്ചിമഘട്ടത്തിലെ ആറ്‌ സംസ്ഥാനങ്ങളിൽ ഒരു വർഷത്തോളം നീണ്ടു നിന്ന തെളിവെടുപ്പുകൾ നടത്തിയും പരിസ്ഥിതിസംഘടനകളും വികസന വകുപ്പുകളും ശാസ്‌ത്രസാങ്കേതികസമൂഹവുമായൊക്കെ സംവദിച്ചും, സാങ്കേതികചർച്ചകളും അഭിപ്രായരൂപീകരണങ്ങളും നടത്തിയുമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം

  1. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.
  2. ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.
  3. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.
  4. അതിരപ്പള്ളി പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.
  5. മൂന്ന്‌ തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്‌, ``പാടില്ലാത്തത്‌ എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്‌-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ്‌ പ്രധാനമായും പരിഗണിച്ചത്‌.

ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്‌. ഈ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ്‌ അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത്‌ - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8. ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത്‌ പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതാണ്‌.

ഇത്‌ കാണിക്കുന്നത്‌ പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവി ടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണി ക്കുന്നത്‌ എന്നാണ്‌. ജൈവസവിശേഷതകൾ, ഉയരം, ചെരിവ്‌, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കി ലെടുത്ത്‌ ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന്‌ നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെ ടുത്തുകയാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌.

ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്‌. വനംവകുപ്പിന്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളും (EFL) ഗാഡ്‌ഗിൽ കമ്മറ്റിയിലെ പരിസ്ഥിതിലോല പ്രദേശങ്ങളും (ESZ) വ്യത്യസ്‌തമാണ്‌. വനംവകുപ്പിന്റെ ദുർബലപ്രദേശങ്ങളിൽ ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നില്ല. അത്‌ അങ്ങനെതന്നെ തുടരണമെന്നാണ്‌ ഗാഡ്‌ഗിലും നിർദേശിക്കുന്നത്‌. എന്നാൽ, കമ്മറ്റി നിർദേശിച്ച എല്ലാ പരിസ്ഥിതിലോല പ്രദേശങ്ങളിലും ജനകീയ ഇടപെടൽ അനുവദിക്കുന്നുണ്ട്‌ ; നിയന്ത്രണങ്ങൾക്ക്‌ വിധേയ മായി എന്നുമാത്രം. ഗാഡ്‌ഗിൽ കമ്മിറ്റി ഒരിടത്ത്‌ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നിർദേശിക്കുന്നില്ല.

ഗാഡ്‌ഗിൽ ചെയ്‌തതെന്ത്‌?

ഗാഡ്‌ഗിൽകമ്മിറ്റി ആദ്യം ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണയിക്കുകയാണ്‌. ഇതിന്‌ മുഖ്യമായും ആധാരമാക്കുന്നത്‌ ഫോറസ്റ്റ്‌ സർവേ ഓഫ്‌ ഇന്ത്യയുടെ ഭൂപടമാണ്‌. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനത്തിന്റെ വ്യാപ്‌തിയുമാണ്‌ ഇതിനായി പരിഗണിച്ചത്‌. ഡക്കാൻ പീഠ ഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നുനിൽക്കുന്നത്‌ പൊതുവിൽ 500 മീറ്റർ ഉയരത്തിൽ നിന്ന്‌ ആയതിനാൽ ഇതാണ്‌ കിഴക്കേ അതിർത്തി യായി കണക്കാക്കുന്നത്‌. പടിഞ്ഞാറുഭാഗത്ത്‌ പർവതനിരകൾ സമുദ്ര തീരത്തേയ്‌ക്ക്‌ ചെരിഞ്ഞുകിടക്കുന്നതിനാൽ 150 മീറ്ററിലധികം ഉയര ത്തിലുള്ള വനപ്രദേശമാണ്‌ പടിഞ്ഞാറേ അതിർത്തി. തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ തപതിനദിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമ ഘട്ടം. ഇത്‌ തമിഴ്‌നാട്‌, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജ റാത്ത്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ഏകദേശ വിസ്‌തൃതി 1,65,000 ച.കി.മീ. കൂടിയ വീതി 210 കി.മീ.(തമിഴ്‌നാട്ടിൽ) ; കുറഞ്ഞത്‌ 48 കി.മീ.(മഹാരാഷ്‌ട്രയിൽ). നീളം ഏതാണ്ട്‌ 1500 കി.മീ.

സമിതി രണ്ടാമത്‌ ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്‌. 25 കോടി ജന ങ്ങളുടെ ജീവജലസ്രോതസ്സ്‌, ആഗോള പ്രധാനമായ ജൈവ കലവറ, പ്രാദേശികസമ്പദ്‌ഘടനയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പരി സ്ഥിതി വ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാന മാണെന്ന്‌ സമിതി വിലയിരുത്തി. കൃഷിയും ഖനനവും, മണലൂറ്റും, പാറപൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തിൽ ഗണ്യ മായ മാറ്റം വരുത്തിയിട്ടുണ്ട്‌. ഈ `വികസന' വഴികൾ പ്രകൃതിസമ്പ ത്തിന്‌ വലിയ നാശം വരുത്തി. അത്‌ ആത്യന്തികമായി ജനജീവിത ത്തിൽ പ്രതിസന്ധികളായി പടരുകയും ചെയ്‌തു.

വികസനവും പരിസ്ഥിതി പരിപാലനവും മനുഷ്യരെ ഒഴിവാക്കി ക്കൊണ്ടാണ്‌ നടക്കുന്നതെന്ന്‌ നിരീക്ഷിച്ച സമിതി, ജനകീയപങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്‌. പശ്ചിമഘട്ടത്തെ തൊട്ടു കൂടാത്തതും, തോന്നുംപടി കയറി ഇറങ്ങാവുന്നതുമായ രണ്ട്‌ കളങ്ങളി ലായി തിരിച്ച്‌ കടുത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയല്ല ഗാഡ്‌ഗിൽ സമിതി ചെയ്‌തത്‌. കാലദേശാനുസരണമായി, പ്രദേശവാസികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നിശ്ചയിക്കാവുന്ന പരിപാലന-വികസന സമീപനങ്ങളാണ്‌ വേണ്ടതെന്നായിരുന്നു ഗാഡ്‌ഗിൽ സമിതിയുടെ നിഗ മനം. അതിനാൽ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച്‌ വക തിരിവുള്ള പങ്കാളിത്ത വികസന പരിപാലനമാതൃകയ്‌ക്കാണ്‌ കമ്മിറ്റി ഊന്നൽ നൽകിയത്‌. കാര്യങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം.

ഇത്തരം വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ, പശ്ചിമഘട്ടമേഖല യാകെ, പരിസ്ഥിതിലോല മേഖലയാണ്‌ എന്നതായിരുന്നു സമിതിയുടെ വിലയിരുത്തൽ. സൂക്ഷ്‌മകീടങ്ങളുടെ അനന്തതയടക്കം നാനാജാതി സസ്യ-ജന്തുവൈവിധ്യവും അവയിൽ പലതിന്റെയും തനിമയും പശ്ചിമ ഘട്ടത്തെ ഒന്നാകെ സവിശേഷമാക്കുന്നുണ്ട്‌. പരിസ്ഥിതിലോലാവസ്ഥ നിർണ്ണയിക്കുന്നതിന്‌ കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്ന പ്രണാബ്‌ സെൻ സമിതിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്‌ ഗാഡ്‌ഗിൽ സമിതിയും പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയത്‌.

എന്നാൽ പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭൂവിനിയോഗത്തിന്‌ ഒരേ രീതിയല്ല കമ്മിറ്റി നിർദേശിച്ചതെന്ന്‌ നേരത്തെ സൂചിപ്പി ച്ചല്ലോ. ഓരോ സ്ഥലത്തെയും സവിശേഷതകൾക്കനുസരിച്ച്‌ അവിടത്തെ പ്രവർത്തനങ്ങൾക്ക്‌ ചില നിബന്ധനകൾ വയ്‌ക്കുകയാണ്‌ ചെയ്‌തത്‌. പ്രദേശവാസികളെയും കൃഷിയെയും എല്ലാം ഇറക്കി വിട്ട്‌ പ്രകൃതി പരി പാലനം നടത്താം എന്നൊന്നും ഒരിടത്തും സമിതി പറഞ്ഞിട്ടില്ല. മറിച്ച്‌ പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന മനുഷ്യർക്കും മണ്ണിനും - ഇന്നത്തെ മാത്രമല്ല നാളത്തെയും - സുസ്ഥിരനന്മ ലക്ഷ്യമിടുന്ന, പരിപൂർണ്ണ പങ്കാളിത്തത്തോടെയുള്ള, സ്വയം നിർണ്ണയിക്കുന്ന, അച്ചടക്കവും ചിട്ടയും വേണമെന്നതാണ്‌ കമ്മിറ്റിയുടെ നിയന്ത്രണ നിർദ്ദേശങ്ങളുടെ കാതൽ.

ഈ രീതിയിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലത നിർണയി ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേർതിരിവ്‌ നടത്തുന്നതിനും സഹായകമായ ഒരു രീതിശാസ്‌ത്രം കമ്മിറ്റി രൂപ പ്പെടുത്തിയെടുക്കുകയായിരുന്നു. (1) അടിസ്ഥാനവിവരങ്ങൾ ശേഖരി ക്കുക (2) അതിന്റെ അടിസ്ഥാനത്തിൽ മേഖലാവൽക്കരണം നടത്തുക (3) ഓരോ മേഖലയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡ ങ്ങൾ ആവിഷ്‌കരിക്കുക - ഇങ്ങനെ മൂന്ന്‌ തലങ്ങളിലായാണ്‌ സമിതി ഇക്കാര്യം നിർവഹിച്ചത്‌. ഇതിനായി ഭൂമിയുടെ കിടപ്പ്‌, ഉയരം, താഴ്‌ച, വൃക്ഷസാന്നിധ്യം, ജൈവസമ്പന്നത മുതലായവ സംബന്ധിച്ച്‌ പര മാവധി വിവരങ്ങൾ ശേഖരിച്ച്‌ ഉപയോഗിക്കുകയായിരുന്നു. ഈ വിവര ങ്ങളെ കോർത്തിണക്കി 2200-ഓളം ചെറിയ പഠനപ്രദേശങ്ങൾ (ഗ്രിഡു കൾ) സമിതി കണ്ടെത്തുകയായിരുന്നു. ഈ ഗ്രിഡുകൾ നിലവിലുള്ള ജലസ്രോതസ്സുകളുടെയോ ഭരണയൂണിറ്റുകളുടെയോ അതേ അതിർത്തി തന്നെ ഉള്ളവ ആയിക്കൊള്ളണമെന്നില്ല.

പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്‌.

  1. ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ - വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.
  2. ഭൗമഘടകങ്ങൾ - ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.
  3. സാമൂഹികഘടകങ്ങൾ - ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.

ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു. (ഈ രീതിശാസ്‌ത്രത്തെ കൂടുതൽ ചർച്ചയ്‌ക്കായി ഒരു പ്രത്യേക പ്രബന്ധമായിത്തന്നെ `കറന്റ്‌ സയൻസ്‌' മാസികയിൽ പ്രസിദ്ധീകരിച്ചു.)

വ്യത്യസ്‌ത പരിസ്ഥിതി മേഖലകളിൽ (ESZ) പെടുന്ന താലൂക്കുകൾ സംബന്ധിച്ച പൊതുചിത്രം കമ്മിറ്റി നൽകിയിരുന്നു. എന്നാൽ ഈ വിഭ ജനത്തിന്റെ അന്തിമരൂപം വിവിധ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിൽ ജനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം നിർണ്ണയിക്കണം എന്ന്‌ വ്യക്തമായി തന്നെ സമിതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ മേഖലാവിഭജനം നടത്തുന്നതും അവയുടെ പരിപാലനം ആസൂത്രണം ചെയ്യുന്നതും ആശാസ്യമല്ല എന്നും ജനപങ്കാളിത്തത്തോടെയുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.

ഓരോ മേഖലയിലും പുലർത്തേണ്ട ചിട്ടകൾ സംബന്ധിച്ച നിർദേശങ്ങളും കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതി പ്രാധാന്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്‌. യഥാർത്ഥത്തിൽ ഗാഡ്‌ഗിൽ സമിതി പുത്തൻ നിയന്ത്രണങ്ങളോ ചട്ടങ്ങളോ കൊണ്ടുവരികയല്ല ചെയ്‌തത്‌. നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി മുന്നോട്ടുവച്ചത്‌. എന്നാൽ ഇന്ന്‌ നിയമവും ചട്ടവും കർശനമാക്കുന്നതിനെതിരെ നിക്ഷിപ്‌തതാൽ പര്യക്കാർ ഉറഞ്ഞുതുള്ളുകയാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരണം സംബന്ധിച്ച വിശദാംശങ്ങളാണ്‌ റിപ്പോർട്ടിലെ മറ്റൊരു ഭാഗം. ഈ അഥോറിറ്റി ഗാഡ്‌ഗിൽ സമിതിയുടെ നിർദേശമല്ല. അഥോറിറ്റി കേന്ദ്രസർക്കാർ നിർദേശമാണ്‌. അത്‌ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നിർദേശിക്കുക മാത്ര മായിരുന്നു സമിതിയുടെ ചുമതല. സർക്കാർ വകുപ്പുകൾക്ക്‌ സമഗ്ര മായൊരു പാരിസ്ഥിതികവീക്ഷണത്തോടെ ഇടപെടാനോ, ശാസ്‌ത്രീയ വിജ്ഞാനത്തിന്റെ അടിത്തറയിൽ തീരുമാനങ്ങൾ എടുക്കാനോ കഴി യാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു അഥോറിറ്റി സംബന്ധിച്ച നിർദേശം വന്നത്‌. ജനപ്രതിനിധികളുടെയും ജനാധിപത്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമുള്ള ഒരു സംവി ധാനം രൂപീകരിക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി സമർപ്പിച്ചത്‌. എങ്കിലും ഇക്കാര്യം ഇനിയും ചർച്ചചെയ്യേണ്ടതാണ്‌.

അതിരപ്പള്ളി ജലവൈദ്യുതപദ്ധതി പ്രത്യേകമായി പരിഗണിക്കണ മെന്ന്‌ കേന്ദ്രസർക്കാർ സമിതിയോട്‌ ആവശ്യപ്പെടുകയായിരുന്നു. ജൈവ വൈവിധ്യം, ആദിവാസികൾ, കുടിവെള്ളം, പരിസ്ഥിതി, ജലസേചനവും കൃഷിയും - എല്ലാറ്റിനെയും ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കും അതിരപ്പള്ളി പദ്ധതിയെന്നും അതിന്റെ നിർദ്ദിഷ്‌ടശേഷി കൈവരിക്കുക സാധ്യമാകില്ലെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അത്‌ ഉപേക്ഷിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുകയായിരുന്നു.

വിമർശനങ്ങളിലൂടെ

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പൊതുഭൂമി സ്വകാര്യവ്യക്തികൾക്ക്‌ കൈമാറരുത്‌ എന്ന ശുപാർശ, 1977-ന്‌ മുൻപ്‌ കുടിയേറിയവർക്ക്‌ പട്ടയം നൽകുന്നതിന്‌ പോലും തടസ്സമാകും എന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെ റിപ്പോർട്ടാകെ അതിദ്രുതം ജനവിരുദ്ധമായി. വാസ്‌തവത്തിൽ 1977ന്‌ മുമ്പ്‌ കുടിയേറിയവരെപ്പറ്റിയായിരുന്നില്ല, ഇപ്പോഴും `കയ്യേറ്റം' നടത്തുന്നവരെപ്പറ്റിയായിരുന്നു റിപ്പോർട്ടിലെ പരാമർശം. ESZ1ൽ `വികസനം' നിലയ്‌ക്കും, താമസക്കാർ പുറത്താകും, എന്നതായിരുന്നു മറ്റൊരു വിമർ ശനം (റിപ്പോർട്ടിലെവിടെയും ഇത്തരം പരാമർശമില്ല). രാസവള, കീട നാശിനി നിയന്ത്രണം കൃഷിയുടെ നടുവൊടിക്കും, റോഡും സ്‌കൂളും ആശുപത്രിയുമൊന്നും കെട്ടാൻ പറ്റില്ല. പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയാൽ നിർമ്മാണമേഖല തകരും. ടൂറിസം മേഖല താറുമാറാകും, ശബരിമല തകരും... ജലവൈദ്യുതപദ്ധതികൾക്കും ഡാമുകൾക്കുമെതിരെയുള്ള ശുപാർശകൾ കേരളത്തെയാകെ ഇരുട്ടി ലാഴ്‌ത്തും എന്നിങ്ങനെ പോകുന്നു വിമർശനം. ഞായറാഴ്‌ച കുർബാന കളിൽ ഇടയലേഖനങ്ങൾ വന്നു. രാഷ്‌ട്രീയയോഗങ്ങളിൽ പോലും ഇത്‌ ആവർത്തിച്ചു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്നുംവരെ വിമർശിക്കപ്പെട്ടു.

എന്താണ്‌ വസ്‌തുത

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭാവി തകർക്കുന്നതാണോ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ? അത്‌ വിശദമായി പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ ഉള്ളുകള്ളികൾ നന്നായി ബോധ്യപ്പെടും. വാസ്‌തവത്തിൽ നമ്മുടെ നാടിന്റെ സുസ്ഥിരവും സമതുലിതവുമായ സാമൂഹിക-സാമ്പ ത്തിക ഭാവിയെയാണ്‌ റിപ്പോർട്ട്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. അതിദ്രുത ലാഭത്തെയും അതിനെ ചുറ്റിപ്പറ്റി വളരുന്ന കമ്പോളരൂപങ്ങളെയും അത്‌ തള്ളിക്കളയുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ESZ നിർണ്ണയത്തിനും പരിപാലനത്തിനും സർക്കാർ സംവിധാനങ്ങളെ സമ്പൂർണമായി ആശ്രയിക്കുന്നത്‌ ആശാസ്യമാണെന്ന്‌ സമിതി കരുതുന്നില്ല. നീർത്തടങ്ങളെയും ഗ്രാമാതി ർത്തികളെയുമെല്ലാം കണക്കിലെടുത്ത്‌ ESZകളുടെ അന്തിമനിർണ്ണയം (സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റുപാട്‌ അടക്കം), പരിപാലനരീതികൾ, എന്നിവയെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടെ നിർദേശങ്ങളുടെ അടി സ്ഥാനത്തിൽ കൂടിയാകണം. ഈ പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി ചുമതല വഹിക്കും - ഇതാണ്‌ റിപ്പോർട്ടിലെ ശ്രദ്ധേയമായ പരാമർശം.

ഗ്രാമസഭ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ തങ്ങളുടെ നിർദേശങ്ങൾ ഇണക്കിച്ചേർക്കണമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. യഥാർത്ഥത്തിൽ കൃഷിക്കും കർഷകനും വേണ്ടിയുള്ള റിപ്പോർട്ടാണ്‌ ഇത്‌. കാർഷികഭൂമി കാർഷികേതര കച്ചവടങ്ങൾക്ക്‌ കൈമാറരുത്‌ എന്ന്‌ പറയുന്നത്‌ ഇതിനുള്ള ഉദാഹരണമാണ്‌. കർഷകന്റെ, കർഷകത്തൊഴി ലാളിയുടെ, വരുമാനം കുറവാണെന്നതിനാൽ ഈ മേഖലയ്‌ക്ക്‌ പല വിധ പ്രോത്സാഹനവും സാമ്പത്തികസഹായവും നൽകണമെന്ന്‌ പറ യുന്നുണ്ട്‌. അതായത്‌, ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണം. ESZ1ൽ 5 വർഷത്തിനകവും ESZ2ൽ 8 വർഷത്തിനകവും ESZ3ൽ 10 വർഷത്തിനകവും രാസകീടനാശിനി, രാസവളങ്ങൾ എന്നിവ ഒഴി വാക്കണം. 300 ചെരിവുള്ള സ്ഥലങ്ങളിൽ ഹ്രസ്വകാലവിളകൾക്കുപകരം ദീർഘകാലവിളകൾ നടണം. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. കൃഷിയും കർഷകരും നാടിന്‌ നൽകുന്ന നന്മകൾ കണക്കി ലെടുത്ത്‌ പ്രോത്സാഹനങ്ങൾ എർപ്പെടുത്തണം. കൃഷി തളർച്ചയിലായതോടെ സമ്പദ്‌ഘടനയുടെ `താങ്ങായി' ടൂറിസം മാറുന്നുണ്ട്‌. എന്നാൽ അനിയന്ത്രിതമായ ടൂറിസം വികസനം അപരിഹാര്യമായ പരിസ്ഥിതി തകർച്ചയ്‌ക്ക്‌ വഴി വച്ചിട്ടുണ്ട്‌. നമ്മുടെ നാടിന്റെ തനിമകൾ സംരക്ഷിക്ക പ്പെട്ടില്ലെങ്കിൽ ടൂറിസവും സ്ഥായിയായി വികസിക്കില്ല. കാടും പുഴയും വയലും കുന്നും കടൽത്തീരവുമെല്ലാം സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ പിന്നെ എന്താണ്‌ കാണാനുണ്ടാകുക? പരിസ്ഥിതിപരിപാലനം വിനോദ സഞ്ചാരമേഖലയുടെ സ്ഥായിയായ വികസനത്തിനും അനിവാര്യമാണ്‌.

ഡാമുകൾ പൊളിക്കാൻ സമിതി ശുപാർശ ചെയ്‌തിട്ടില്ല. ഏറെ ചർച്ചയ്‌ക്കുകാരണമായ ഒരു ഭാഗമാണിത്‌. കാലം കഴിഞ്ഞ, ഉപയോഗ പ്രദമല്ലാത്ത ഡാമുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം എന്നതാണ്‌ നിർ ദേശം. ഇതാണ്‌ ഡാമുകൾ `പൊളിക്കൽ' ആക്കി മാറ്റിയത്‌. ഡാമുകൾ ഉപയോഗപ്രദമാക്കാനുള്ള വഴികൾ തേടുകയാണ്‌ വേണ്ടത്‌. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സുസ്ഥിരവും കാര്യക്ഷമവുമായ നിരവധി നിർദേശങ്ങൾ കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്‌. ESZ1ൽ 10 MW വരെയും ESZ2ൽ 25 MW വരെയും ESZ3ൽ 25 MWൽ കൂടുതലും ശേഷിയുള്ള വൈദ്യുതനിലയങ്ങളാകാമെന്നാണ്‌ റിപ്പോർട്ടിലെ ശുപാർശ. ജല വൈദ്യുതനിലയങ്ങൾക്ക്‌ കർശനമായ പരിസ്ഥിതി പരിശോധന വേണ മെന്നുണ്ട്‌. ഇത്‌ ഇന്ന്‌ ആരും തള്ളിക്കളയുമെന്ന്‌ തോന്നുന്നില്ല. എന്നാൽ ESZ1ൽ നിലവിലുള്ള പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം നിർ ദേശിച്ചിട്ടുണ്ട്‌. ഇവിടെ പുതിയ മടകൾക്കും മണലൂറ്റിനും അനുമതി നൽ കാൻ പാടില്ല. പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്‌, നിയമം പാലിച്ച,്‌ മാത്രമേ മറ്റു മേഖലകളിലും പാറപൊട്ടിക്കാനും മണലൂറ്റാനും പാടുള്ളു. മാത്രമല്ല, അനധികൃത മണലൂറ്റും പാറമടകളും അടച്ചുപൂട്ടണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നുമുണ്ട്‌. അതിവേഗ സാമ്പത്തികനേട്ടത്തിനായി നിയമത്തെ നോക്കുകുത്തിയാക്കി പാറമട കൾ പ്രവർത്തിക്കുന്നത്‌ തടയുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ തിരുത്ത്‌

സഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിവാദമായപ്പോഴാണ്‌ അത്‌ നടപ്പാക്കുന്ന തിനെപ്പറ്റി പഠിച്ച്‌ നിർദേശങ്ങൾ നൽകുന്നതിനായി ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്‌. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങൾ,

  1. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സമഗ്രമായി പരിശോധിക്കുക.
  2. ജൈവവൈവിധ്യവും പരിസ്ഥിതിയും പശ്ചിമഘട്ടപ്രദേശത്തിന്റെ സാംസ്‌കാരിക-സാമൂഹികവളർച്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
  3. ആദിവാസി-വനവാസി താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുക.
  4. പശ്ചിമഘട്ടത്തിന്‌ കൈവന്ന ആഗോളപൈതൃകപദവി അതിന്റെ വികസനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും എന്ന്‌ വില യിരുത്തുക.
  5. പശ്ചിമഘട്ട വികസനത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
  6. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുക. തുടർ നടപടികൾ നിർദേശിക്കുക. (വിശദാംശങ്ങൾക്ക്‌ അനുബന്ധം 2 കാണുക)

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ നിയമനോദ്ദേശം അതിന്റെ പരിഗണനാ വിഷയങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ സ്വാധീനമാണ്‌ പരിഗണനാവിഷയങ്ങളിൽ തന്നെയുള്ളത്‌. ഇക്കാര്യം സഫലീകരിക്കുന്ന ശുപാർശയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ചത്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിന്മേലുള്ള പൊതുപ്രതികരണം വിലയിരുത്തി കസ്‌തൂരിരംഗൻ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുണ്ട്‌ : ഗാഡ്‌ഗിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനുശേഷം പ്രതികരിച്ച (വെബ്‌സൈറ്റിൽ) 1750 പേരിൽ 81% റിപ്പോർട്ടിനെ എതിർത്തു. കസ്‌തൂരിരംഗൻ കമ്മിറ്റി രൂപീകരണത്തിനുശേഷം അഭിപ്രായമറിയിച്ച 150 പേരിൽ 105 പേരും ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായിരുന്നു. സംസ്ഥാനസർക്കാരുകളും കേന്ദ്രമന്ത്രാലയ ങ്ങളും എതിർപ്പുകൾ അറിയിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്‌തു. 25 കോടി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച്‌ 1900 പേരുടെ വാക്കുകേട്ട്‌ നിഗമനത്തിലെത്തുകയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി. ആദ്യത്തെ 1750 പേരിൽ 53 ശതമാനവും ഖനനലോബിയിൽ പെട്ടവരാണെന്ന്‌ കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.

പരിസ്ഥിതി ലോല പ്രദേശം

കസ്‌തൂരിരംഗൻ കമ്മിറ്റി പശ്ചിമഘട്ടത്തെ പൊതുവിൽ രണ്ടായി തിരിക്കുകയായിരുന്നു - സ്വാഭാവിക പ്രകൃതിമേഖല (Natural Land Scape), സാംസ്‌കാരിക പ്രകൃതിമേഖല (Cultural Land Scape) എന്നിങ്ങനെ. ഇതിൽ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ദുർബലമേഖലയായി കണക്കാക്കിയത്‌.

വനമേഖലയുടെ ഛിന്നഭിന്നത (Fragmentation), ജൈവസമ്പന്നത (Biological richness) എന്നിവയെ ആധാരമാക്കിയാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോല മേഖലകൾ നിർണ്ണയിച്ചത്‌. പെരിയാർ കടുവസങ്കേതം പോലുള്ള സംരക്ഷിതപ്രദേശവും പൈതൃകപ്രദേശങ്ങളും കൂടി ഉൾ പ്പെടുത്തിയാണ്‌ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്‌തൃതി തിട്ട പ്പെടുത്തിയത്‌.

ഇതുപ്രകാരം പശ്ചിമഘട്ടമേഖലയുടെ 37% മാത്രമാണ്‌ പരിസ്ഥിതി ദുർബലമേഖല. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ 44% ആണ്‌ പരിസ്ഥിതി പ്രധാനമേഖല. ഗണ്യമായ മനുഷ്യഇടപെടൽ നടക്കുന്ന സാംസ്‌കാരിക മേഖലയെ പരിസ്ഥിതി പ്രധാനമേഖലയിൽ നിന്നും കസ്‌തൂരിരംഗൻ കമ്മിറ്റി ഒഴിവാക്കി. 63 ശതമാനം പശ്ചിമഘട്ടപ്രദേ ശത്തും ഇന്നത്തെ നിലയിൽ തന്നെ കാര്യങ്ങൾ പോകട്ടെ എന്നാണ്‌ ചുരുക്ക ത്തിൽ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ. പരിസ്ഥിതി പ്രധാന മേഖലയിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ ഇനി പറയുന്നവയാണ്‌.

  1. പരിസ്ഥിതി പ്രധാന മേഖലയിലെ ഖനനവും മണലൂറ്റും പാറ പൊട്ടിക്കലും നിരോധിക്കണം. നിലവിലുള്ളവ 5 കൊല്ലംകൊണ്ട്‌ ഘട്ടം ഘട്ടമായി നിർത്തണം.(അഞ്ചുകൊല്ലം തുടരാം എന്നർഥം.)
  2. മലിനീകരണമുണ്ടാക്കുന്ന `ചുവപ്പ്‌' ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ പാടില്ല.
  3. പരിസ്ഥിതി ദുർബല മേഖലയിൽ നിന്നും വനേതര ഉപയോഗ ത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണം (അപ്പോൾ വനം കൈ മാറാൻ ലൈസൻസായി!)
  4. ദുർലഭകാലത്തെ നീരൊഴു ക്കിന്റെ 30 ശതമാനം എങ്കിലും തടസ്സ മില്ലാത്ത നീരൊഴുക്കുണ്ടാകണം,
  5. പദ്ധതികൾ തമ്മിൽ കുറഞ്ഞത്‌ 3 കി.മീറ്ററെങ്കിലും അകലമുണ്ടാകണം, ജൈവവൈവിധ്യനാശം കണക്കിലെടു ക്കണം തുടങ്ങി ജലവൈദ്യുതപദ്ധതികളുടെ അനുമതിക്കായി നിബന്ധ നകൾ കുറിക്കുന്ന കമ്മിറ്റി 25MWൽ കുറവ്‌ ശേഷിയുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നും അവ പുന:പരിശോധിക്കണമെന്നുമാണ്‌ ശുപാർശ ചെയ്യുന്നത്‌. വൻകിടജലവൈദ്യുതപദ്ധതികളുടെ വക്താക്കളായി കമ്മിറ്റി മാറുകയാണ്‌.

20000 ച.മീറ്ററിലധികം (5 ഏക്കർ) വിസ്‌തൃതിയുള്ള നിർമ്മാണങ്ങൾ അനുവദിക്കരുതത്രേ! (വനംമേഖലയിൽ 20000 ച.മീറ്റർ വരെ വിസ്‌തൃതി യുള്ള നിർമ്മാണമാകാമെന്നർഥം)

ഈ കുറിപ്പടി ഒരു കാര്യം വ്യക്തമാക്കുന്നു. കനത്ത കാട്ടിലും ഭൂമി കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും വൻകിടജലവൈദ്യുതപദ്ധതികൾക്ക്‌ വേണ്ടി വാദിക്കുകയുമാണ്‌ കസ്‌തൂരിരംഗൻ ചെയ്യുന്നത്‌. തോക്കും കാവലും ഏർപ്പെടുത്തി സംരക്ഷിക്കുന്ന വനപ്രദേശം മാത്രമാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ `പരിസ്ഥിതി ദുർബല'മേഖല. കമ്മിറ്റി നിർദേശിക്കുന്ന 37 ശതമാനം വരുന്ന സ്വാഭാവിക പ്രകൃതി സംരക്ഷിക്കണമെങ്കിൽപ്പോലും അതിനു ചുറ്റുപാടുമുള്ള നല്ലൊരു ഭാഗം സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്‌. ചുരുക്കത്തിൽ കമ്മിറ്റി നിർദേശിക്കുന്ന 67 ശതമാനം തകർന്നുപോകാതെ നിലനിന്നാൽ മാത്രമേ 37 ശതമാനം സ്വാഭാവികമേഖലയെ സംരക്ഷിച്ച്‌ നിലനിർത്താൻ കഴിയൂ എന്ന തിരിച്ചറിവ്‌ കമ്മിറ്റിക്ക്‌ ഇല്ലാതെ പോയതാണോ?

വിപണിയുടെ വഴി

പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണത്തിനും ഹരിതവികസനപാത യ്‌ക്കും ഒറ്റനോട്ടത്തിൽ ആകർഷകമാകുന്ന ചില പരിഹാരങ്ങൾ കസ്‌തൂരിരംഗൻ കമ്മിറ്റി മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌: പരിസ്ഥിതിസേവനങ്ങൾക്കും വ്യവസ്ഥയ്‌ക്കും വിലയിടുക ; എന്നിട്ട്‌ അതിനനുസരിച്ച്‌ പ്രോത്സാഹനം പ്രഖ്യാപിച്ച്‌ പരിപാലനവും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുക. പ്രകൃതി സമ്പത്ത്‌ അപ്പാടെ കവർന്ന്‌ ലാഭം കുന്നുകൂട്ടുന്നവർക്ക്‌ `പ്രോത്സാഹനം' നൽകി പരിസ്ഥിതി സംരക്ഷിച്ചുകളയാമെന്ന വ്യാമോഹമാണ്‌ ഇതിൽ കാണുന്നത്‌. മനുഷ്യനും പ്രകൃതിയും പ്രതിപ്രവർത്തി ക്കുന്നിടത്താണ്‌ ഗണ്യമായ പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാകുന്നത്‌. പശ്ചിമ ഘട്ടത്തിലെ 63 ശതമാനം വരുന്ന മനുഷ്യ ഇടപെടൽ മേഖലയെ പരിധിയിൽ നിന്നൊഴിവാക്കി എന്ത്‌ പരിസ്ഥിതി പരിപാലനമാണ്‌ കസ്‌തൂരി രംഗൻ കമ്മിറ്റി ശുപാർശ ചെയ്യുന്നത്‌? ഇന്നത്തെ അതിദ്രുത ലാഭവഴികൾക്ക്‌ പച്ചക്കൊടി വീശുകമാത്രമായിരിക്കും ഫലം. ഗാഡ്‌ഗിൽ കമ്മിറ്റിയാകട്ടെ പശ്ചിമഘട്ടപ്രദേശത്തെ ഒറ്റപ്പെട്ട തുരുത്തുകളായി തിരിക്കുകയല്ല, തുടർച്ചയുള്ള ഒരു ജൈവവ്യവസ്ഥയായി കാണുകയാണ്‌. അവിടെ ജനപങ്കാളിത്തത്തോടെ, നിലനിൽക്കുന്ന ഭാവിക്കുവേണ്ടിയുള്ള, ശീലങ്ങളും ചിട്ട കളും നിർദേശിക്കുമ്പോൾ `അതിവേഗലാഭ'മോഹങ്ങളെ തള്ളിക്കളയുക യാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി ചെയ്യുന്നത്‌. കസ്‌തൂരിരംഗൻ കമ്മിറ്റി, ഗാഡ്‌ ഗിൽ കമ്മിറ്റിയെ തിരുത്തുന്നത്‌, `ഇന്നത്തെ കമ്പോളവഴികളിലൂടെ' തന്നെ പോകാനുള്ള സമ്മതി സൃഷ്‌ടിച്ചുകൊണ്ടാണ്‌. വിനാശകര മായ ഇന്നത്തെ പാതയെക്കുറിച്ച്‌ ഒരു പുനർചിന്തനത്തിന്‌പോലും കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ പ്രചോദനമാകുന്നില്ല എന്നതാണ്‌ വസ്‌തുത.

മറ്റ്‌ ചില ഗാഡ്‌ഗിൽ ചർച്ചകൾ

ഗാഡ്‌ഗിൽ റിപ്പോർട്ടിനെപ്പറ്റി കേരളത്തിൽ നടന്ന മറ്റ്‌ ചില ചർച്ചകൾ കൂടി പരിശോധിക്കാം.

നിയമസഭ :

2012 ഡിസംബർ 20നാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ സംബന്ധിച്ച്‌ ചർച്ച കേരള നിയമസഭയിൽ നടന്നത്‌. 28 എം.എൽ.എ മാർ പങ്കെടുത്ത ചർച്ചയിൽ അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ടായി. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം യഥാർഥത്തിൽ എന്താണ്‌, എന്തല്ല എന്നും, വസ്‌തുതാപരമായി അത്‌ കൃഷിക്കും കൃഷിക്കാർക്കും അനുകൂല മാണെന്നും ചില എം.എൽ.എമാർ സൂചിപ്പിച്ചു. എന്നാൽ, ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അശനിപാതമാണ്‌, ഇടിത്തീയാണ്‌, പഞ്ചസാരയിൽ പൊതിഞ്ഞ സ്റ്റീൽബോംബാണ്‌, കർഷകവിരുദ്ധമാണ്‌, ശബരിമലയെ തകർക്കുന്ന താണ്‌, പട്ടയം നൽകാതിരിക്കുന്നതാണ്‌ എന്നൊക്കെ ചർച്ചയിൽ വേറെ എം.എൽ.എമാർ ഉന്നയിച്ചു. ഇത്തരക്കാർക്കായിരുന്നു ചർച്ചയിൽ ഭൂരി പക്ഷം. അതുകൊണ്ടു തന്നെ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു മാമൂൽ താൽപ്പര്യം പ്രകടിക്കുകയും ഒപ്പം പരിസ്ഥിതി വിരുദ്ധമായി ഇന്ന്‌ നടക്കുന്ന കാര്യങ്ങളെയെല്ലാം പരോക്ഷമായി അംഗീകരിക്കുകയുമായിരുന്നു. അതിനാൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ കേരള നിയമസഭയും കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളും പൊതുവിൽ എതിരാണെന്ന സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാനാണ്‌ നിയമസഭാ ചർച്ചകൾ സഹായിച്ചത്‌. 2012 ഡിസംബർ 20ന്‌ തന്നെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്നെതിരായി സർവകക്ഷി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരു അനുബന്ധം മാത്രമായിരുന്നു നിയമസഭാചർച്ച. 2013 ജനുവരി 18ന്‌ കസ്‌തൂരിരംഗൻ കമ്മറ്റിയുടെ നേതൃത്വ ത്തിൽ നടത്തിയ സർവകക്ഷിയോഗത്തിലും ഈ നിലപാടിന്നാണ്‌ രാഷ്ട്രീയപ്പാർട്ടികൾ ഊന്നൽ നൽകിയത്‌.

ഇടയലേഖനം

2012 നവംബർ എട്ടിനാണ്‌ ഇടുക്കിജില്ലയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം തയാറാക്കിയത്‌. ഇടയലേഖനത്തിൽ ഗാഡ്‌ഗിൽ റിപ്പോർ ട്ടിന്‌ നൽകിയ വിശേഷണം ``പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന സകല മനുഷ്യരെയും അതീവ ദോഷകരമായി ബാധിക്കുന്ന റിപ്പോർട്ട്‌ എന്നാണ്‌. ``പരിസ്ഥിതിസംരക്ഷണത്തിന്റെ പേര്‌ പറഞ്ഞ്‌, ഒരു ജനതയെ പിറകി ലേയ്‌ക്ക്‌ വലിക്കുന്നതിനും, അതുവഴി നമ്മെ ചൂഷണം ചെയ്യാൻ വിദേശി കളെയും വൻകമ്പനികളെയും അനുവദിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്രഗൂഢാലോചനകളുടെ ഒരു ഭാഗമാണ്‌ ഈ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ടുതന്നെ ഈ കർഷകവിരുദ്ധറിപ്പോർട്ടിനെ നാം ഒരുമിച്ച്‌ എതിർക്കണം. ഇതായിരുന്നു ഇടയലേഖനത്തിലെ അഭ്യർഥന. ഒരു വിദഗ്‌ധറിപ്പോർട്ടിനെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനായി ഉപയോഗിക്കാവുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഈ ഇടയ ലേഖനത്തെ കാണാവുന്നതാണ്‌.

നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി

2013 ജൂലായ്‌ 18നാണ്‌ നാഷനൽ ഗ്രീൻ ട്രിബ്യൂണലിന്റെ ഒടുവിലത്തെ വിധി വന്നത്‌. പരിസ്ഥിതിസംരക്ഷണത്തിന്‌ വേണ്ട നടപടികൾ എടുക്കാതിരുന്നാൽ, അതിന്നെതിരായി ഫയൽചെയ്യുന്ന എല്ലാ സിവിൽ കേസുകളും ഏറ്റെടുക്കാനും വിചാരണ ചെയ്യാനും തങ്ങൾക്ക്‌ അധികാരമുണ്ടെ ന്നാണ്‌ ഗ്രീൻട്രിബ്യൂണലിന്റെ നിഗമനം. പശ്ചിമഘട്ടം പാരിസ്ഥിതിക മായി വളരെ ലോലമാണെന്നും, അത്‌ സംരക്ഷിക്കേണ്ടതാണെന്നുമുള്ള കാര്യം സംശയലേശമെന്യെ ബോധ്യപ്പെട്ടതാണെന്നും ട്രിബ്യൂണൽ അഭി പ്രായപ്പെട്ടു. മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകൾക്ക്‌ നൽകണമെന്ന്‌ ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട്‌ പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ തങ്ങൾക്ക്‌ ഈ കേസ്‌ പരിഗണി ക്കാൻ അർഹതയുണ്ടെന്ന്‌ തീർപ്പുകൽപ്പിക്കുകയാണ്‌ ഗ്രീൻ ട്രിബ്യൂണൽ ചെയ്‌തത്‌.

കേരളത്തിനും ഈ വിധി ബാധകമാണ്‌. വിധിയിൽ നിന്ന്‌ ഒരു വാചകം ഉദ്ധരിക്കട്ടെ, ``ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച്‌ ജീവി ക്കാനുള്ള അവകാശം എന്നത്‌ നല്ല പരിസ്ഥിതിക്കുള്ള അവകാശം കൂടി യാണ്‌. അതിനാൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗ മായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്‌. കേന്ദ്രസർക്കാരും ആറ്‌ സംസ്ഥാനസർക്കാരുകളുമായിരുന്നു എതിർകക്ഷികൾ. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ ട്രിബ്യൂണൽ ഇടപെടാൻ പാടില്ലെന്ന സർക്കാരുകളുടെ ആവശ്യത്തെ തള്ളിക്കളഞ്ഞ, ട്രിബ്യൂണൽ പക്ഷെ, റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നോ, വേണ്ടെന്നോ ശുപാർശ ചെയ്യുന്നില്ല. അക്കാര്യം ട്രിബ്യൂണലിന്റെ പരിധിയിൽ വരുന്നില്ലായിരിക്കാം. എന്തായാലും നിയമപരമായ ഒരു മുന്നേറ്റമാണ്‌ ഗ്രീൻ ട്രിബ്യൂണലിന്റെ പുതിയ വിധി.


II

ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണം

ഗാഡ്‌ഗിൽ കമ്മിറ്റി പ്രഥമപരിഗണന നൽകിയിരിക്കുന്നത്‌ ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണത്തിനാണ്‌. കമ്മിറ്റിയുടെ ഈ നിർദേശ ങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വികസനത്തെപ്പറ്റിയും, അതിൽ ഭൂവിനിയോഗനിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉള്ള ചില കാര്യങ്ങളാണ്‌ ഇനി പരിശോധിക്കുന്നത്‌. ഭൂവിനിയോഗം സംബ ന്ധിച്ച്‌ ചില നിലപാടുകൾ മുന്നോട്ട്‌ വയ്‌ക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അവ ഇപ്രകാരമാണ്‌. ഭൂമിയെന്നാൽ ആത്യന്തികമായി ആരുടെയും സ്വകാര്യസ്വത്തല്ല. അതുകൊണ്ട്‌ സ്വന്തം ഭൂമിയായാലും, അതിൽ എത്രയും കെട്ടിയുയർത്താനോ കുഴിച്ച്‌ താഴ്‌ത്താനോ ആർക്കും അവകാശം നൽകിയിട്ടില്ല. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഭൂഉപയോഗത്തിന്‌ പലതരം നിയന്ത്രണങ്ങളുണ്ട്‌. പ്രധാന നിയന്ത്രണരീതി മേഖലാവൽക്കരണം (Zonation) തന്നെയാണ്‌. അവിടെ കാർഷികമേഖല, വനമേഖല, വ്യാപാരമേഖല, ആവാസമേഖല എന്നിങ്ങനെ അതാതിടങ്ങളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ തരംതിരിക്കുകയാണ്‌. വികസിതരാജ്യങ്ങളിലൊക്കെ കൃഷിഭൂമി കൈമാറുമ്പോൾ പ്രസ്‌തുത ഭൂമി കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ രേഖപ്പെടുത്തണമെന്നുണ്ട്‌.

കേരളത്തെപോലെ ജനസാന്ദ്രവും പ്രകൃതിവിഭവങ്ങളുടെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രദേശത്ത്‌ ഭൂ ഉപയോഗത്തിൽ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ സഹായകമായ വിവിധ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ നിന്ന്‌ കണ്ടെത്താവുന്നതാണ്‌. അതിലൊന്നാമത്തേതാണ്‌, മൂന്ന്‌ തരം ESZകളുടെ രൂപീകരണവും അവി ടങ്ങളിലെ ഇടപെടലുകളുടെ നിയന്ത്രണവും. രണ്ടാമത്തേത്‌ സർക്കാർ ഭൂമി സ്വകാര്യഭൂമിയായി മാറ്റാൻ പാടില്ല എന്നതാണ്‌. വനഭൂമി വനേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന്‌ മൂന്നാമത്‌ പറയുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA )യും അതിന്റെ കീഴ്‌ഘടകങ്ങളും ഒരർത്ഥത്തിൽ ഭൂഉപയോഗം സാമൂഹികമായി നിയന്ത്രിക്കുന്നതിനുള്ള ഏജൻസി എന്ന നിലയിലാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

വികസന സമീപനം

നിലവിലുള്ള വികസന രീതി മാറ്റി ചിന്തിക്കണമെന്നാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശിക്കുന്നത്‌. ജനപങ്കാളിത്തത്തോടെയുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങളിലാണ്‌ ഗാഡ്‌ഗിൽ ഊന്നുന്നത്‌. ജനങ്ങൾ ജീവി ക്കുന്ന ചുറ്റുപാടുകളിലെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപര വുമായ പ്രത്യേകതകൾ കണക്കിലെടുത്ത്‌ അവയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിക്കാനാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശികഭരണസമിതികൾക്ക്‌ 73, 74 ഭരണഘടനാ ഭേദഗതികൾക്കനു സൃതമായ മുന്തിയ പരിഗണനയാണ്‌ ഗാഡ്‌ഗിൽ നൽകുന്നത്‌.

ഇന്ന്‌ കരുത്താർജിച്ചിരിക്കുന്ന കമ്പോളബന്ധിത, നവലിബറൽ പരി ഷ്‌കാരങ്ങളുടെ ചട്ടക്കൂട്ടിൽ എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്ന `പ്രായോഗിക' നടപടികളാണ്‌ കസ്‌തൂരിരംഗൻ ശുപാർശ ചെയ്‌തിരി ക്കുന്നത്‌. എന്നാൽ, ഗാഡ്‌ഗിലാകട്ടെ വികസനത്തിന്റെ മാനുഷികമുഖ ത്തിന്‌ ഊന്നൽ നൽകുന്ന, ഒരു നിലപാടിലാണ്‌ ശ്രദ്ധ കേന്ദ്രീകരി ക്കുന്നത്‌. അതുകൊണ്ടുതന്നെ, വികസനത്തെ സംബന്ധിച്ച്‌ നിലവിലുള്ള കമ്പോളാധിഷ്‌ഠിത നിലപാടുകളിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ രണ്ട്‌ റിപ്പോർട്ടുകളും തമ്മിലുള്ള വ്യത്യാസം ഉൾക്കൊള്ളാൻ കഴിയൂ. `സുസ്ഥിരമായ വികസനവും വിവേകപൂർണമായ സംരക്ഷണവും' (Develop sustainably and conserve thoughtfully) എന്ന വിശാലമായൊരു വികസനനിലപാടാണ്‌ ഗാഡ്‌ഗിൽ കമ്മറ്റിയുടേത്‌. ഇത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തവും അനുയോജ്യവും ഗുണ കരവുമായ ഒരു സമീപനമാണെന്ന്‌ കാണാം.

എന്താണ്‌ വികസനമെന്ന മൗലികമായ ചോദ്യം ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നമുക്ക്‌ മുന്നിൽ ഉയർത്തുകയാണ്‌. നവലിബറൽ കാലത്തെ `ചന്ത ച്ചങ്ങാത്തത്തിന്റെ' ചട്ടക്കൂട്ടിൽ മാത്രം വികസനത്തെ ഉൾക്കൊള്ളുന്ന വർക്ക്‌ വേറിട്ടൊരു ചിന്ത അഥവാ വികസനസമീപനം ഉണ്ടായെങ്കിൽ മാത്രമേ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങളെ ഗൗരവത്തോടെ ചർച്ചചെയ്യാൻ കഴിയൂ. സാമൂഹികവും രാഷ്‌ട്രീയവുമായ കൂട്ടായ്‌മകൾക്കെതിരെ നവ ലിബറൽ ചിന്തകൾ ഉയർത്തുന്ന വിരുദ്ധയുക്തികളാണ്‌ ഇന്ന്‌ ജനജീവിതത്തെ അതിന്റെ എല്ലാ രംഗങ്ങളിലും നിയന്ത്രിക്കുന്നത്‌. ശിഥിലമായ വനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോലതയെ കണക്കാക്കുന്നതെങ്കിൽ ഇടതൂർന്നുള്ള വനങ്ങളിലൂടെയാണ്‌ ഗാഡ്‌ഗിൽ ലോലത നിർണ്ണയിക്കുന്നത്‌. ഇത്‌ വികസനത്തെക്കുറിച്ചുള്ള തികച്ചും വ്യത്യസ്‌തമായ സമീപനങ്ങളുടെ പ്രശ്‌നമാണ്‌.

37 ശതമാനം വരുന്ന സ്വാഭാവികമേഖലയൊഴികെ ബാക്കി 63 ശതമാനം വരുന്ന സാംസ്‌കാരികമേഖലയിൽ എന്തുമാകാമെന്ന കസ്‌തൂരിരംഗന്റെ നിഗമനം കമ്പോള ഇടപെടലിനുള്ള സാധ്യതകൾ വിപുലപ്പെടുത്തുക യാണ്‌. അവിടെ നിയന്ത്രണമല്ല, ഇനിയും സ്വതന്ത്രമാക്കാനുള്ള നീക്ക മാണ്‌ നടക്കുന്നത്‌. 37 ശതമാനം വരുന്ന സ്വാഭാവികമേഖല ഇപ്പോൾ തന്നെ കുറേയൊക്കെ സംരക്ഷിതമാണ്‌. ബാക്കിവരുന്ന 63 ശതമാനം സ്ഥല ത്താണ്‌ ഇപ്പോൾ എല്ലാ കയ്യേറ്റങ്ങളും നടക്കുന്നത്‌. അതിനാൽ അവിടെ യാണ്‌ സാധ്യമായത്ര നിയന്ത്രണം ആവശ്യമായിട്ടുള്ളത്‌. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അനുസരിച്ച്‌ ഇപ്പോൾ നിലവിലുള്ള സംരക്ഷിതമേഖല + ESZ1 + ESZ2 എന്നിവ ചേർന്നാൽ പശ്ചിമഘട്ട ഭൂപ്രദേശത്തിന്റെ 75 ശതമാന ത്തോളം വരും. അതായത്‌ മുക്കാൽ പങ്ക്‌. ഇതുവഴി പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശത്തും കർശനമായ നിയന്ത്രണവും, ബാക്കിവരുന്ന കാൽ ഭാഗത്ത്‌ കുറേക്കൂടി ലളിതമായ നിയന്ത്രണവും എന്നതാണ്‌ കാഴ്‌ചപ്പാട്‌. അങ്ങനെ പശ്ചിമഘട്ടം മുഴുക്കെ പരിസ്ഥിതി ലോല പ്രദേശമായി കാണുന്ന ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ മുഴുവൻ ഭാഗങ്ങളും ഏറിയതും കുറഞ്ഞതുമായ സാമൂഹികനിയന്ത്രണത്തിനു കീഴിൽ കൊണ്ടുവന്നി രിക്കയാണ്‌. കസ്‌തൂരിരംഗനാകട്ടെ. മൂന്നിലൊന്നിൽ മാത്രം നിയന്ത്രണവും ബാക്കി ഭാഗത്ത്‌ കമ്പോളസ്വാതന്ത്ര്യവുമാണ്‌ വിവക്ഷിക്കുന്നത്‌. ഇത്‌ വികസനസമീപനത്തിലുള്ള വ്യത്യാസം തന്നെയാണ്‌.

ഗാഡ്‌ഗിൽ പറയുന്നത്‌ പരിസ്ഥിതികേന്ദ്രിതമായ മാനവവികസന ത്തെപ്പറ്റിയല്ല, മറിച്ച്‌ മാനവകേന്ദ്രിതമായ പരിസ്ഥിതിവികസനത്തെ പ്പറ്റിയാണ്‌. സുസ്ഥിരത വേണ്ടത്‌ മനുഷ്യന്‌ മാത്രമല്ല. എല്ലാ സസ്യ-ജന്തു, ജീവജാലങ്ങൾക്കും വേണം. അതിന്‌ കഴിയണമെങ്കിൽ എല്ലാ ജീവജാല ങ്ങളുടെയും ജീവിതവും അതിന്റെ ചുറ്റുപാടുകളും സംരക്ഷിക്കപ്പെടണം, തകർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതചുറ്റുപാടിൽ സുശക്തവും സുസ്ഥി രവുമായ ജീവിതം മനുഷ്യനെന്നല്ല, ജീവജാലങ്ങൾക്കൊന്നും സാധ്യ മല്ലല്ലോ. അതേസമയം, മനുഷ്യന്റെ ദുരമൂത്ത ഇടപെടലുകളാണ്‌ ഇന്ന്‌ പ്രകൃതിയെ നശിപ്പിക്കുന്നത്‌ എന്നും തിരിച്ചറിയേണ്ടതുണ്ട്‌. മനുഷ്യൻ പ്രകൃതിയിൽ ഇടപെടേണ്ട എന്നല്ല, ഇടപെടണം. എന്നാൽ ഈ ഇട പെടൽ വഴി രൂപപ്പെടുന്ന മനുഷ്യ-പ്രകൃതി ബന്ധം `ആവശ്യ'ത്തിലധി ഷ്‌ഠിതമായിരിക്കണം. അത്‌ അത്യാർത്തിയുടേതായിക്കൂടാ. അത്യാർ ത്തിക്കുവേണ്ടി ആയാൽ അത്‌ ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ആവശ്യത്തിലധിഷ്‌ഠിതമായ മനുഷ്യ-പ്രകൃതിബന്ധത്തി ലൂടെ മാത്രമേ ഇന്നത്തെ തലമുറയ്‌ക്കിടയിൽ പോലും സംഘർഷരഹിത മായ മനുഷ്യ-മനുഷ്യബന്ധം സാധ്യമാകൂ. ഒരു വിഭാഗം ജനങ്ങൾ അത്യാർത്തിമൂലം പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ ഒന്നുമറി യാത്ത മറ്റൊരുവിഭാഗം ജനങ്ങളുടെ ജീവിതത്തെയാണ്‌ ദോഷകരമായി ബാധിക്കുന്നത്‌. അവർക്ക്‌ അത്യാവശ്യങ്ങൾ പോലും അസാധ്യമാക്കുന്ന ഈ സ്ഥിതിയാണ്‌ സുസ്ഥിരവികസനത്തെയും അസാധ്യമാക്കുന്നത്‌. ഒടുങ്ങാത്ത ആർത്തിയോടെ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ വഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിക്കയാണ്‌. ഈ അന്തരമാകട്ടെ ഇന്നത്തെ നവലിബറൽ കാലത്ത്‌ മുമ്പത്തേക്കാളും ശക്തി പ്പെട്ടിരിക്കയാണെന്നാണ്‌ ലോകമെമ്പാടുമുള്ള അനുഭവങ്ങൾ കാണി ക്കുന്നത്‌. ഇന്ന്‌ ഭൂമിക്ക്‌ നേരെയും ഭൂവിഭവങ്ങൾക്കുമേലുമുള്ള കമ്പോള അധീശത്വത്തെ അത്‌ ശക്തിപ്പെടുത്തിയിരിക്കുന്നു.

വിഭവസമ്പന്നമാണ്‌ നമ്മുടെ ഇന്ത്യ. മണലാരണ്യമായ രാജസ്ഥാനിൽ പോലും അഞ്ചോ ആറോ മീറ്റർ കുഴിച്ചാൽ മാർബിൾ ലഭിക്കുന്നുണ്ട്‌. ഝാർഖണ്ഡിലെ വനമേഖല ശ്രദ്ധിക്കപ്പെടുന്നത്‌ മരങ്ങളാലല്ല. മണ്ണിനടിയിലെ ധാതുനിക്ഷേപങ്ങളാലാണ്‌. അവിടെയാണ്‌ ഏറ്റവും കൂടുതൽ കൽക്കരിയും ഇരുമ്പയിരും കിട്ടുന്നത്‌. കൃഷ്‌ണ-ഗോദാവരി തടങ്ങളിൽ നെല്ലും ഗോതമ്പും മാത്രമല്ല വിളയുന്നത്‌, അവക്കടിയിലെ പ്രകൃതി വാതകനിക്ഷേപം കൂടിയാണ്‌. ഝാറിയ കൽക്കരിപ്പാടത്ത്‌ ജനങ്ങൾ ജീവിക്കുന്നതുതന്നെ `നിധി കാക്കുന്ന ഭൂത'ങ്ങളെ പോലെയാണ്‌. അവർ എപ്പോൾ വേണമെങ്കിലും ആട്ടിയോടിക്കപ്പെടാവുന്നതേയുള്ളു. ഇവിടെ പ്രൊഫസർ ഗാഡ്‌ഗിലിന്റെ തന്നെ ഒന്നുരണ്ടു വരികൾ ഉദ്ധരിക്കട്ടെ : ``ജനസംഖ്യയിൽ ഒരു ചെറുന്യൂനപക്ഷം സമ്പത്തിന്റെയും രാഷ്ട്രീയാധി കാരത്തിന്റെയും വലിയൊരു ഭാഗം കൈക്കലാക്കി വച്ചിരിക്കയാണ്‌. അതോടൊപ്പം തന്നെ, ഒരാൾക്ക്‌ ഒരു വോട്ട്‌ എന്നതിൽ നിന്ന്‌ ഒരു രൂപ യ്‌ക്ക്‌ ഒരു വോട്ട്‌ എന്ന നിലയിലേയ്‌ക്ക്‌ ജനാധിപത്യം ദുർബലപ്പെടുക യുമാണ്‌. ഈ സാഹചര്യത്തിൽ, സമ്പദ്‌ഘടനയെയും രാഷ്ട്രീയവ്യവ സ്ഥയെയും തങ്ങൾക്കനുകൂലമായി, നിരന്തരം മാറ്റിമറിക്കാൻ സമ്പന്ന ർക്ക്‌ കഴിയുന്ന സ്ഥിതിയാണ്‌. ഇതാകട്ടെ ഒരു ന്യായീകരണവുമില്ലാത്ത ലാഭത്തിന്‌ വേണ്ടി നടത്തുന്നതാണ്‌ (Science Democracy and Ecology in India). മൂലധനത്തിന്റെ പ്രാകൃതമായ സ്വരൂപണത്തിന്‌ ആക്കം കൂട്ടുന്ന ചങ്ങാതിമാരാണ്‌ ഇന്ന്‌ ഭരണാധികാരികളും മുതലാളിമാരും ഉദ്യോഗസ്ഥരുമെല്ലാം തന്നെ. ഈ ചങ്ങാത്തമുതലാളിത്തത്തിന്‌ ശക്തി പകരുന്ന ഏത്‌ നിലപാടുകളെയും എതിർത്ത്‌ പരാജയപ്പെടുത്തുക എന്നത്‌ ഇന്നൊരു പ്രധാന സമരം തന്നെയാണ്‌. ഗാഡ്‌ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.


III

ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പൊതുസമീപ നത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ അംഗീകരിക്കയാണ്‌. ESZ നിർ ണയം, പശ്ചിമഘട്ട അഥോറിറ്റി, അതിരപ്പള്ളി പദ്ധതി, താലൂക്കുകളുടെ തരംതിരിവ്‌, അണക്കെട്ടുകളുടെ ഡീകമ്മീഷൻ എന്നിവ സംബന്ധിച്ച്‌ ഇനിയും ചർച്ചയാകാവുന്നതാണ്‌. എന്നാൽ ഇന്നത്തേത്‌ പോലെ ഒരു നിഷേധാത്മക നിലപാട്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിനോട്‌ കൈക്കൊള്ളാൻ പാടില്ലെന്ന്‌ തന്നെയാണ്‌ പരിഷത്തിന്റെ നിലപാട്‌. കേരളത്തിന്റെ വിക സനവുമായി ബന്ധപ്പെട്ട്‌ ചില സമീപനങ്ങൾ പരിഷത്ത്‌ നേരത്തെ തന്നെ മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. സമ്പത്തുൽപാദനം, സ്ഥായിത്വം, സാമൂഹികനീതി, ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവയ്‌ക്കൊക്കെ ഊന്നൽ നൽകുന്ന ഒരു ഉൽപാദനാധിഷ്‌ഠിത വികസനസമീപനമാണ്‌ പരിഷത്ത്‌ ആഗ്രഹിക്കുന്നത്‌. കേരളം നേരിടുന്ന വികസനപ്രതിസന്ധിക്ക്‌ പരിഹാരമെന്ന നിലയ്‌ക്കാണ്‌ ഈ സമീപനം പരിഷത്ത്‌ കൈക്കൊണ്ടത്‌. പശ്ചിമഘട്ടപ്രദേശത്തെ മൊത്തം കണക്കിലെടുത്താണെങ്കിലും, ഗാഡ്‌ഗിൽ റിപ്പോർട്ടും ഇക്കാര്യങ്ങളെല്ലാം പൊതുവിൽ അംഗീകരി ക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ, കേരളം പോലൊരു സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാൻ സഹായകമായ നിർദേശങ്ങൾ അടങ്ങിയതാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ട്‌ വളരെ ഗൗരവ ത്തോടെ തന്നെ റിപ്പോർട്ടിനെ പരിഗണിക്കേണ്ടതുണ്ട്‌.

നമുക്ക്‌ വേണ്ടത്‌ പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട്‌ തീരുമാനമെടുക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ്‌ പരിഷത്ത്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത്‌ നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്‌. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്‌. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റി യുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്‌. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ ഒരു നിഷേധ നിലപാട്‌ കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം. റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യ മൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേ ണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്‌. അതിന്‌ മുൻകൈ എടുക്കേണ്ടത്‌ കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്‌. ചർച്ചകൾ നടക്കേണ്ടത്‌ താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്‌. നമുക്ക്‌ കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട്‌ വേണ്ടതുണ്ട്‌. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹികനിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശ ങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു.

അനുബന്ധം 1

Mandate of the Gadgil Committee (WGEEP) 1. To assess the current status of ecology of the Western Ghats region. 2. To demarcate areas within the Western Ghats Region which need to be notified as sensitive zones under the Environment (Protection) Act, 1986. In doing so, the Panel shall review the existing reports such as the MohanRam Committee report, Honourable Supreme Court?s decisions, recommendations of the National Board for WildLife and consult all state Governments. 3. To make recommendations for the conservation, protection and re- juvenation of the Western Ghats Region following a comprehensive consultation process involving people and Governments of all the concerned States. 4. To suggest measures for effective implementation of the notifications issued by the Government of India in the Ministry of Environment and Forests declaring specific areas in the Western Ghats Region as eco-sensitive zones under the Environment (Protection) Act,1986. 5. To recommend the modalities for the establishment of Western Ghats Ecology Authority under the Environment (Protection) Act, 1986 which will be a professional body to manage the ecology of the region and to ensure its sustainable development with the support of all concerned states. 6. To deal with any other relevant environment and ecological issues per-taining to Western Ghats Region, including those which may be referred to it by the Central Government in the Ministry of Environment and Forests. 7. The Ministry has subsequently asked the Panel to include in its mandate (a) the entire stretch of Ratnagiri and Sindhudurg districts, including the coastal region and to specifically examine the (b) Gundia and (c) Athirappilly Hydroelectric projects (d) recommendations with regard to the moratorium on new mining licenses in Goa.

അനുബന്ധം 2

Terms of Reference of the Kasthuri Rangan Committee (HLWG)

1. Examine the WGEEP Report in a holistic and multidisciplinary fashion in the light of responses received from the concerned Governments of States Central Ministries and Stakeholders, keeping in view the following matters : (a) sustainability of equitable economic and social growth in the region while preserving the precious biodiversity, wildlife, flora and fauna and preventing their further losses (b) Ensuring the rights, needs and developmental aspirations of local and indigenous people, tribals, forest dwellers and most disadvantaged sections of the local communities while balancing equitable economic and social growth with sustainable development and environmental integrity (c) The effects and impacts of climate change on the ecology of Western Ghats region (d) The implication of recognizing some sites in Western Ghats as world heritage sites in the conservation and sustainable development in Western Ghats and (e) The constitutional implications of Centre State relations with respect to conservation and sustainable development in Western Ghats. 2. To interact with the representatives of the Six States of Western Ghats region and other stakeholders particularly environmentalists and conservation specialists. 3. To suggest to the Government for further course of action on WGEEP Report. 4. Any other relevant matter that may be referred to it by the Central Government and 5. Submission of Action Plan to implement WGEEP Report in the most effective and holistic manner.



"https://wiki.kssp.in/index.php?title=ഗാഡ്‌ഗിൽ_റിപ്പോർട്ട്‌&oldid=3109" എന്ന താളിൽനിന്ന് ശേഖരിച്ചത്