"സ്ത്രീകളുടേതു കൂടിയായ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(→നാല്) |
|||
വരി 174: | വരി 174: | ||
ഇന്ന് ഷൈമയുടെ വീടിന്റെ ടെറസിലാണ് എല്ലാവരും ഒത്തുചേർന്നിരിയ്‌ക്കുന്നത്. മാധ്യമപ്രവർത്തകയായ രാധികയാണ് വിഷയം അവതരിപ്പിച്ച് സംസാരിയ്‌ക്കുന്നത്. | ഇന്ന് ഷൈമയുടെ വീടിന്റെ ടെറസിലാണ് എല്ലാവരും ഒത്തുചേർന്നിരിയ്‌ക്കുന്നത്. മാധ്യമപ്രവർത്തകയായ രാധികയാണ് വിഷയം അവതരിപ്പിച്ച് സംസാരിയ്‌ക്കുന്നത്. | ||
നമുക്കൊരു സാങ്കല്‌പിക സന്ദർഭം മനസ്സിൽ കണ്ട് നോക്കാം. കുടുംബസ്വത്ത് വീതം വെയ്‌ക്കുന്ന കാര്യമാണ്. കാരണവന്മാരെല്ലാം എത്തിയിട്ടുണ്ട്. ആരൊക്കെയാണ് അഭിപ്രായം പറയാൻ പോകുന്നത്? | നമുക്കൊരു സാങ്കല്‌പിക സന്ദർഭം മനസ്സിൽ കണ്ട് നോക്കാം. കുടുംബസ്വത്ത് വീതം വെയ്‌ക്കുന്ന കാര്യമാണ്. കാരണവന്മാരെല്ലാം എത്തിയിട്ടുണ്ട്. ആരൊക്കെയാണ് അഭിപ്രായം പറയാൻ പോകുന്നത്? | ||
``അതിലെന്താ സംശയം. അച്ഛനും അമ്മാവനും ഏട്ടന്മാരുമൊക്കെയല്ലേ കാര്യങ്ങളൊക്കെ നിശ്ചയിക്കുക. അവിടെ സ്‌ത്രീകൾക്കെന്തു കാര്യം. അല്ലെങ്കിൽ തന്നെ നമുക്കെന്തറിയാം?'' | ``അതിലെന്താ സംശയം. അച്ഛനും അമ്മാവനും ഏട്ടന്മാരുമൊക്കെയല്ലേ കാര്യങ്ങളൊക്കെ നിശ്ചയിക്കുക. അവിടെ സ്‌ത്രീകൾക്കെന്തു കാര്യം. അല്ലെങ്കിൽ തന്നെ നമുക്കെന്തറിയാം?'' | ||
ശ്രീലത ചോദിച്ചു. | ശ്രീലത ചോദിച്ചു. | ||
``അതെന്താ അറിയാതെ പോകുന്നത്. ഇതാണ് സ്‌ത്രീയുടെ പ്രത്യേക അവസ്ഥ. കാര്യങ്ങളുടെ ഉള്ളിലേയ്‌ക്കിറങ്ങിച്ചെന്ന് മനസ്സിലാക്കുവാനുള്ള ശ്രമമുണ്ടാവില്ല. സമൂഹത്തിൽ നിലനില്‌ക്കുന്ന രീതിയനുസരിച്ച് തീരുമാനമെടുക്കുന്നതിൽ പങ്കാളിത്തവുമില്ല. പക്ഷേ സ്വത്തിന്റെ ഓഹരി, വരുമാനത്തിന്റെ പങ്ക് എന്നിവ സ്‌ത്രീയുടെ അധ്വാനവുമായി തട്ടിച്ചുനോക്കുമ്പോൾ ലോകമൊട്ടുക്കും പരിതാപകരമായ സ്ഥിതിയിലാണ്. അന്താരാഷ്‌ട്ര തൊഴിൽസംഘടന 1980ൽ പറഞ്ഞു. ലോകത്തുള്ള അധ്വാനഭാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സ്‌ത്രീകൾ ചുമക്കുന്നു. എന്നാൽ അവർക്ക് ലഭിയ്‌ക്കുന്ന പ്രതിഫലം ലോകവരുമാനത്തിന്റെ പത്തിലൊന്നുമാത്രമാണ്. സ്വത്തിന്റെ കാര്യത്തിൽ ഇത് നൂറിലൊന്ന് മാത്രമാണ്.'' | ``അതെന്താ അറിയാതെ പോകുന്നത്. ഇതാണ് സ്‌ത്രീയുടെ പ്രത്യേക അവസ്ഥ. കാര്യങ്ങളുടെ ഉള്ളിലേയ്‌ക്കിറങ്ങിച്ചെന്ന് മനസ്സിലാക്കുവാനുള്ള ശ്രമമുണ്ടാവില്ല. സമൂഹത്തിൽ നിലനില്‌ക്കുന്ന രീതിയനുസരിച്ച് തീരുമാനമെടുക്കുന്നതിൽ പങ്കാളിത്തവുമില്ല. പക്ഷേ സ്വത്തിന്റെ ഓഹരി, വരുമാനത്തിന്റെ പങ്ക് എന്നിവ സ്‌ത്രീയുടെ അധ്വാനവുമായി തട്ടിച്ചുനോക്കുമ്പോൾ ലോകമൊട്ടുക്കും പരിതാപകരമായ സ്ഥിതിയിലാണ്. അന്താരാഷ്‌ട്ര തൊഴിൽസംഘടന 1980ൽ പറഞ്ഞു. ലോകത്തുള്ള അധ്വാനഭാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സ്‌ത്രീകൾ ചുമക്കുന്നു. എന്നാൽ അവർക്ക് ലഭിയ്‌ക്കുന്ന പ്രതിഫലം ലോകവരുമാനത്തിന്റെ പത്തിലൊന്നുമാത്രമാണ്. സ്വത്തിന്റെ കാര്യത്തിൽ ഇത് നൂറിലൊന്ന് മാത്രമാണ്.'' | ||
`ലോകത്തെല്ലായിടത്തും ഇങ്ങനെതന്നെയാണ് സ്ഥിതി എന്നത് അത്ഭുതകരം തന്നെ. വിദേശരാജ്യങ്ങളിലെ സ്‌ത്രീകളെ കാണുമ്പോൾ അവർക്കിത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് തോന്നുക.'' ഷൈമ അത്ഭുതത്തോടെ പറഞ്ഞു. | `ലോകത്തെല്ലായിടത്തും ഇങ്ങനെതന്നെയാണ് സ്ഥിതി എന്നത് അത്ഭുതകരം തന്നെ. വിദേശരാജ്യങ്ങളിലെ സ്‌ത്രീകളെ കാണുമ്പോൾ അവർക്കിത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് തോന്നുക.'' ഷൈമ അത്ഭുതത്തോടെ പറഞ്ഞു. | ||
``ചില കാര്യത്തിൽ അവർക്ക് മെച്ചപ്പെട്ട അവസ്ഥയുണ്ട് എന്നത് ശരിയാണ്. പ്രത്യേകിച്ചും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ. മാത്രമല്ല അവർക്ക് സ്വന്തം ശരീരം ഒരു ബാധ്യതയാണെന്ന കാഴ്‌ചപ്പാടും ഇല്ല. നമ്മുടെ നാട്ടിലെ സ്‌ത്രീകളുടെയും വിദേശത്ത് നിന്നും നമ്മുടെ നാട്ടിൽ വരുന്ന സ്‌ത്രീകളുടെയും ശരീരഭാഷ വളരെ വ്യക്തമായി ഈ അന്തരം പ്രകടമാക്കുന്നുണ്ട്. അവർ വളരെ സ്വാഭാവികമായി പൊതുനിരത്തിലൂടെ നടന്നു നീങ്ങുമ്പോൾ നമ്മൾ സാരിയൊക്കെ ഒതുക്കിപിടിച്ച് ഞാനൊന്ന് ഇതിലെ പൊയ്‌ക്കോട്ടേ എന്ന ഭാവത്തോടെയാവും നടക്കുന്നത്. | ``ചില കാര്യത്തിൽ അവർക്ക് മെച്ചപ്പെട്ട അവസ്ഥയുണ്ട് എന്നത് ശരിയാണ്. പ്രത്യേകിച്ചും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ. മാത്രമല്ല അവർക്ക് സ്വന്തം ശരീരം ഒരു ബാധ്യതയാണെന്ന കാഴ്‌ചപ്പാടും ഇല്ല. നമ്മുടെ നാട്ടിലെ സ്‌ത്രീകളുടെയും വിദേശത്ത് നിന്നും നമ്മുടെ നാട്ടിൽ വരുന്ന സ്‌ത്രീകളുടെയും ശരീരഭാഷ വളരെ വ്യക്തമായി ഈ അന്തരം പ്രകടമാക്കുന്നുണ്ട്. അവർ വളരെ സ്വാഭാവികമായി പൊതുനിരത്തിലൂടെ നടന്നു നീങ്ങുമ്പോൾ നമ്മൾ സാരിയൊക്കെ ഒതുക്കിപിടിച്ച് ഞാനൊന്ന് ഇതിലെ പൊയ്‌ക്കോട്ടേ എന്ന ഭാവത്തോടെയാവും നടക്കുന്നത്. | ||
``നമ്മുടെ വേഷത്തിനും അതിൽ ഒരു പങ്കുണ്ടെന്നാണ് എനിയ്‌ക്ക് തോന്നുന്നത്.'' ശ്രീലത പറഞ്ഞു. | ``നമ്മുടെ വേഷത്തിനും അതിൽ ഒരു പങ്കുണ്ടെന്നാണ് എനിയ്‌ക്ക് തോന്നുന്നത്.'' ശ്രീലത പറഞ്ഞു. | ||
``ശരിയാണ് നമ്മുടെ ഇടയിലും ഇപ്പോൾ സൗകര്യപ്രദമായ വസ്‌ത്രം ധരിയ്‌ക്കുന്നവർ ധാരാളമുണ്ട്. അതിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുന്നുമുണ്ട്. പക്ഷേ സംഘമായിട്ട് നടന്നുനീങ്ങുന്ന സ്‌ത്രീകളുടെ അല്ലെങ്കിൽ പെൺകുട്ടികളുടെ മുഖത്തും ചലനങ്ങളിലും കാണുന്ന തന്റേടം ഒറ്റയ്‌ക്കാവുമ്പോൾ കാണാൻ കഴിയുന്നില്ല എന്നത് വളരെ സ്‌പഷ്ടമാണ്. ചില കാര്യങ്ങൾ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാവുന്നുണ്ട്. അതെന്തായിരിയ്‌ക്കും?'' | ``ശരിയാണ് നമ്മുടെ ഇടയിലും ഇപ്പോൾ സൗകര്യപ്രദമായ വസ്‌ത്രം ധരിയ്‌ക്കുന്നവർ ധാരാളമുണ്ട്. അതിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുന്നുമുണ്ട്. പക്ഷേ സംഘമായിട്ട് നടന്നുനീങ്ങുന്ന സ്‌ത്രീകളുടെ അല്ലെങ്കിൽ പെൺകുട്ടികളുടെ മുഖത്തും ചലനങ്ങളിലും കാണുന്ന തന്റേടം ഒറ്റയ്‌ക്കാവുമ്പോൾ കാണാൻ കഴിയുന്നില്ല എന്നത് വളരെ സ്‌പഷ്ടമാണ്. ചില കാര്യങ്ങൾ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാവുന്നുണ്ട്. അതെന്തായിരിയ്‌ക്കും?'' | ||
``സാമൂഹ്യവിരുദ്ധരെയും പൂവാലന്മാരെയുമൊക്കെ പേടിയ്‌ക്കുന്നതുകൊണ്ട് സ്വാതന്ത്ര്യത്തോടെ സഞ്ചരിയ്‌ക്കാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ഈ പ്രശ്‌നം കോളേജിൽ നിന്ന് തിരിച്ചെത്താൻ വൈകുന്ന ദിവസങ്ങളിൽ ഞാനനുഭവിയ്‌ക്കുന്നതാണ്.'' ഷൈമയുടെ അനുഭവത്തോട് മറ്റുള്ളവരും യോജിച്ചു. | ``സാമൂഹ്യവിരുദ്ധരെയും പൂവാലന്മാരെയുമൊക്കെ പേടിയ്‌ക്കുന്നതുകൊണ്ട് സ്വാതന്ത്ര്യത്തോടെ സഞ്ചരിയ്‌ക്കാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ഈ പ്രശ്‌നം കോളേജിൽ നിന്ന് തിരിച്ചെത്താൻ വൈകുന്ന ദിവസങ്ങളിൽ ഞാനനുഭവിയ്‌ക്കുന്നതാണ്.'' ഷൈമയുടെ അനുഭവത്തോട് മറ്റുള്ളവരും യോജിച്ചു. | ||
``എനിയ്‌ക്ക് ചെറുപ്പത്തിലേതിനേക്കാൾ ഇപ്പോഴാണ് ഭയം തോന്നുന്നത്. മദ്യവും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയല്ലേ?'' ശാരദേടത്തി തന്റെ ആശങ്ക പങ്കുവെച്ചു. ``ഇക്കാര്യം ഒരു മുഴുവൻ ദിവസം ചർച്ച ചെയ്യാൻ മാത്രമുണ്ട്. വിശേഷാവസരങ്ങളിൽ മദ്യപാനത്തിന് ചെലവഴിച്ച കോടികളുടെ കണക്ക് പത്രങ്ങളിൽ നാം കാണാറില്ലേ?'' | ``എനിയ്‌ക്ക് ചെറുപ്പത്തിലേതിനേക്കാൾ ഇപ്പോഴാണ് ഭയം തോന്നുന്നത്. മദ്യവും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയല്ലേ?'' ശാരദേടത്തി തന്റെ ആശങ്ക പങ്കുവെച്ചു. ``ഇക്കാര്യം ഒരു മുഴുവൻ ദിവസം ചർച്ച ചെയ്യാൻ മാത്രമുണ്ട്. വിശേഷാവസരങ്ങളിൽ മദ്യപാനത്തിന് ചെലവഴിച്ച കോടികളുടെ കണക്ക് പത്രങ്ങളിൽ നാം കാണാറില്ലേ?'' | ||
``മാധ്യമങ്ങൾക്കും സ്‌ത്രീവിരുദ്ധത ഊട്ടി ഉറപ്പിയ്‌ക്കുന്നതിലും വളർത്തിയെടുക്കുന്നതിലും നല്ല പങ്കുണ്ട്. ദൃശ്യമാധ്യമങ്ങളിൽ പ്രത്യേകിച്ചും ടെലിവിഷനിലും സിനിമയിലും സ്‌ത്രീകളെ ചിത്രീകരിക്കുന്ന പതിവുരീതികൾ നാം കാണുന്നുണ്ടല്ലോ. സ്‌ത്രീയുടെ ശരീരവടിവുകൾ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തുന്ന വിധം കാണിച്ചുകൊടുക്കാൻ ഇക്കൂട്ടർ മത്സരിക്കുന്നതുപോലെയാണ് തോന്നുക'' | ``മാധ്യമങ്ങൾക്കും സ്‌ത്രീവിരുദ്ധത ഊട്ടി ഉറപ്പിയ്‌ക്കുന്നതിലും വളർത്തിയെടുക്കുന്നതിലും നല്ല പങ്കുണ്ട്. ദൃശ്യമാധ്യമങ്ങളിൽ പ്രത്യേകിച്ചും ടെലിവിഷനിലും സിനിമയിലും സ്‌ത്രീകളെ ചിത്രീകരിക്കുന്ന പതിവുരീതികൾ നാം കാണുന്നുണ്ടല്ലോ. സ്‌ത്രീയുടെ ശരീരവടിവുകൾ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തുന്ന വിധം കാണിച്ചുകൊടുക്കാൻ ഇക്കൂട്ടർ മത്സരിക്കുന്നതുപോലെയാണ് തോന്നുക'' | ||
``ഒരു കാര്യം പറയാതെ പറ്റില്ല സ്‌ത്രീകളും തയ്യാറായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്.'' സംശയം ശ്രീലതയുടേതായിരുന്നു. | ``ഒരു കാര്യം പറയാതെ പറ്റില്ല സ്‌ത്രീകളും തയ്യാറായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്.'' സംശയം ശ്രീലതയുടേതായിരുന്നു. | ||
``തീർച്ചയായും സ്‌ത്രീകൾ അതിന് തയ്യാറാവുന്നുണ്ട്. തന്റെ ശരീരവടിവുകൾ മികച്ചതാവുമ്പോൾ താനും മികച്ച വ്യക്തിയായി തീരുന്നു എന്ന സന്ദേശമാണ് നിരന്തരം അവർക്ക് ലഭിയ്‌ക്കുന്നത്.'' എങ്ങനെയാണ് സ്‌ത്രീകളെ ശരീരകേന്ദ്രിതമായ ചിന്തയിലേയ്‌ക്ക് ഉറപ്പിച്ചുനിർത്താൻ മാധ്യമങ്ങൾ ശ്രമിയ്‌ക്കുന്നതെന്നറിയാൻ പരസ്യങ്ങൾ മാത്രം കണ്ടാൽ മതിയാവും. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കെല്ലാം ഇത് മാത്രമാണ് ലക്ഷ്യം. അങ്ങനെയല്ലേ കച്ചവടം മെച്ചപ്പെടുത്താനാവൂ. ``ശരീരദുർഗന്ധം'' അകറ്റാനുള്ളതും ഇതിൽപെടും. സ്‌ത്രീ സുഗന്ധപൂരിതമായ സോപ്പ് തേച്ച് കുളിച്ചാൽ അവളുടെ മൃദുലമേനി കണ്ട് യുവകോമളന്മാർ ബോധംകെട്ട് വീഴും. നേരമറിച്ച് വിയർപ്പുനാറ്റം അകറ്റിയില്ലെങ്കിലോ അവളെ ഒരുപക്ഷേ വിമാനത്തിൽനിന്ന് പോലും താഴോട്ടിട്ടേയ്‌ക്കും. ഇങ്ങനെ നന്നായി പല്ലുതേച്ചാൽ, മുഖം മിനുക്കി വെളുപ്പിച്ചെടുത്താൽ ഒക്കെ ലഭിയ്‌ക്കുന്ന ഒരേ ഒരു കാര്യം പുരുഷന്റെ ഭാഗത്ത് നിന്നുള്ള സ്വീകാര്യതയാണ്. ആത്യന്തികമായി സ്‌ത്രീയുടെ വ്യക്തിത്വത്തിന്റെ പരിപൂർണ്ണതയും അതാണെന്നാണല്ലോ സമൂഹം പറയുന്നത്. ഇവരുടെ ലോകത്ത് തൊലിയുടെ നിറം കറുപ്പുള്ളവർ ഇല്ലേയില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ ഒരാഴ്‌ചക്കകം എന്തെങ്കിലും ക്രീം തേച്ച് വെളുപ്പിച്ചെടുത്തിരിയ്‌ക്കണം. ഇത്തരം കാഴ്‌ചകളിലൂടെ പാകപ്പെടുത്തിയെടുക്കുന്ന നമ്മുടെ പെൺകുട്ടികൾ അവരുടെ ശരീരത്തെക്കുറിച്ചല്ലാതെ മറ്റെന്ത് ചിന്തിയ്‌ക്കാൻ! ഇതൊന്നും പോരെങ്കിൽ അഞ്ചുവയസ്സുള്ളവർ മുതൽ അറുപതും എഴുപതും വയസ്സുള്ളവർ വരെ വന്ന് നിറയുന്ന സ്വർണ്ണാഭരണപ്രദർശനങ്ങൾ വേറെയുമുണ്ട്. മനസ്സിളകി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.'' | ``തീർച്ചയായും സ്‌ത്രീകൾ അതിന് തയ്യാറാവുന്നുണ്ട്. തന്റെ ശരീരവടിവുകൾ മികച്ചതാവുമ്പോൾ താനും മികച്ച വ്യക്തിയായി തീരുന്നു എന്ന സന്ദേശമാണ് നിരന്തരം അവർക്ക് ലഭിയ്‌ക്കുന്നത്.'' എങ്ങനെയാണ് സ്‌ത്രീകളെ ശരീരകേന്ദ്രിതമായ ചിന്തയിലേയ്‌ക്ക് ഉറപ്പിച്ചുനിർത്താൻ മാധ്യമങ്ങൾ ശ്രമിയ്‌ക്കുന്നതെന്നറിയാൻ പരസ്യങ്ങൾ മാത്രം കണ്ടാൽ മതിയാവും. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കെല്ലാം ഇത് മാത്രമാണ് ലക്ഷ്യം. അങ്ങനെയല്ലേ കച്ചവടം മെച്ചപ്പെടുത്താനാവൂ. ``ശരീരദുർഗന്ധം'' അകറ്റാനുള്ളതും ഇതിൽപെടും. സ്‌ത്രീ സുഗന്ധപൂരിതമായ സോപ്പ് തേച്ച് കുളിച്ചാൽ അവളുടെ മൃദുലമേനി കണ്ട് യുവകോമളന്മാർ ബോധംകെട്ട് വീഴും. നേരമറിച്ച് വിയർപ്പുനാറ്റം അകറ്റിയില്ലെങ്കിലോ അവളെ ഒരുപക്ഷേ വിമാനത്തിൽനിന്ന് പോലും താഴോട്ടിട്ടേയ്‌ക്കും. ഇങ്ങനെ നന്നായി പല്ലുതേച്ചാൽ, മുഖം മിനുക്കി വെളുപ്പിച്ചെടുത്താൽ ഒക്കെ ലഭിയ്‌ക്കുന്ന ഒരേ ഒരു കാര്യം പുരുഷന്റെ ഭാഗത്ത് നിന്നുള്ള സ്വീകാര്യതയാണ്. ആത്യന്തികമായി സ്‌ത്രീയുടെ വ്യക്തിത്വത്തിന്റെ പരിപൂർണ്ണതയും അതാണെന്നാണല്ലോ സമൂഹം പറയുന്നത്. ഇവരുടെ ലോകത്ത് തൊലിയുടെ നിറം കറുപ്പുള്ളവർ ഇല്ലേയില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ ഒരാഴ്‌ചക്കകം എന്തെങ്കിലും ക്രീം തേച്ച് വെളുപ്പിച്ചെടുത്തിരിയ്‌ക്കണം. ഇത്തരം കാഴ്‌ചകളിലൂടെ പാകപ്പെടുത്തിയെടുക്കുന്ന നമ്മുടെ പെൺകുട്ടികൾ അവരുടെ ശരീരത്തെക്കുറിച്ചല്ലാതെ മറ്റെന്ത് ചിന്തിയ്‌ക്കാൻ! ഇതൊന്നും പോരെങ്കിൽ അഞ്ചുവയസ്സുള്ളവർ മുതൽ അറുപതും എഴുപതും വയസ്സുള്ളവർ വരെ വന്ന് നിറയുന്ന സ്വർണ്ണാഭരണപ്രദർശനങ്ങൾ വേറെയുമുണ്ട്. മനസ്സിളകി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.'' | ||
``സ്വർണ്ണത്തിന് തീവിലയായിട്ടും ഇപ്പോഴത്തെ കല്യാണങ്ങൾക്കൊക്കെ എത്രയാ ആഭരണങ്ങൾ ഇടുന്നത്?'' | ``സ്വർണ്ണത്തിന് തീവിലയായിട്ടും ഇപ്പോഴത്തെ കല്യാണങ്ങൾക്കൊക്കെ എത്രയാ ആഭരണങ്ങൾ ഇടുന്നത്?'' | ||
പണം കുറവായാലും, കടം വാങ്ങിയിട്ടോ ഉള്ള പുരയിടം വിറ്റിട്ടോ ഒക്കെ ആഭരണം വാങ്ങിക്കൂട്ടും. ഇല്ലെങ്കിൽ മോശമല്ലേ?'' മറിയാമ്മചേടത്തി പറഞ്ഞു. | പണം കുറവായാലും, കടം വാങ്ങിയിട്ടോ ഉള്ള പുരയിടം വിറ്റിട്ടോ ഒക്കെ ആഭരണം വാങ്ങിക്കൂട്ടും. ഇല്ലെങ്കിൽ മോശമല്ലേ?'' മറിയാമ്മചേടത്തി പറഞ്ഞു. | ||
``വ്യത്യസ്‌തമായൊരു കാഴ്‌ച എവിടെയെങ്കിലുമുണ്ടോ? വ്യക്തിത്വമുള്ള, സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്ത സ്‌ത്രീകളെ പൊതുസമൂഹത്തിന് കൂടുതലായി പരിചയപ്പെടുത്താൻ മാധ്യമങ്ങൾക്കൊന്നും യാതൊരു താൽപര്യവുമില്ല. അങ്ങനെയായാൽ കച്ചവടം നടക്കില്ലല്ലോ?'' | ``വ്യത്യസ്‌തമായൊരു കാഴ്‌ച എവിടെയെങ്കിലുമുണ്ടോ? വ്യക്തിത്വമുള്ള, സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്ത സ്‌ത്രീകളെ പൊതുസമൂഹത്തിന് കൂടുതലായി പരിചയപ്പെടുത്താൻ മാധ്യമങ്ങൾക്കൊന്നും യാതൊരു താൽപര്യവുമില്ല. അങ്ങനെയായാൽ കച്ചവടം നടക്കില്ലല്ലോ?'' | ||
``പെൺകുട്ടികൾക്ക് വിവാഹത്തിന് ആഭരണം ഇടാതിരിയ്‌ക്കാൻ പറ്റുമോ? പക്ഷേ ഇപ്പോഴത്തേത് വളരെ അധികം തന്നെയാണ്.'' ഷൈമയ്‌ക്ക് വ്യക്തത വരുന്നില്ല. | ``പെൺകുട്ടികൾക്ക് വിവാഹത്തിന് ആഭരണം ഇടാതിരിയ്‌ക്കാൻ പറ്റുമോ? പക്ഷേ ഇപ്പോഴത്തേത് വളരെ അധികം തന്നെയാണ്.'' ഷൈമയ്‌ക്ക് വ്യക്തത വരുന്നില്ല. | ||
``എല്ലാവരും പറയാറുള്ളത് പെൺകുട്ടിയുടേയും വീട്ടിലെ മറ്റ് സ്‌ത്രീകളുടേയും നിർബ്ബന്ധംകൊണ്ടാണ് ഇത്രയധികം ആഭരണം വാങ്ങേണ്ടിവന്നത് എന്നൊക്കെയാണല്ലോ. എന്ത് പറയുന്നു. ഇത് ശരിയാണോ?'' | ``എല്ലാവരും പറയാറുള്ളത് പെൺകുട്ടിയുടേയും വീട്ടിലെ മറ്റ് സ്‌ത്രീകളുടേയും നിർബ്ബന്ധംകൊണ്ടാണ് ഇത്രയധികം ആഭരണം വാങ്ങേണ്ടിവന്നത് എന്നൊക്കെയാണല്ലോ. എന്ത് പറയുന്നു. ഇത് ശരിയാണോ?'' | ||
``അതിലൊന്നും കാര്യമില്ല. ശ്രീലതയ്‌ക്ക് ഈ ആരോപണം തീർത്തും അപ്രസക്തമാണ് എന്നായിരുന്നു പറയാനുള്ളത്. കാരണം കുടുംബത്തിന്റെ മൊത്തം അന്തസ്സാണ് വധുവിന്റെ അണിഞ്ഞൊരുങ്ങലിലൂടെ പ്രകടിപ്പിയ്‌ക്കപ്പെടുന്നത്.'' | ``അതിലൊന്നും കാര്യമില്ല. ശ്രീലതയ്‌ക്ക് ഈ ആരോപണം തീർത്തും അപ്രസക്തമാണ് എന്നായിരുന്നു പറയാനുള്ളത്. കാരണം കുടുംബത്തിന്റെ മൊത്തം അന്തസ്സാണ് വധുവിന്റെ അണിഞ്ഞൊരുങ്ങലിലൂടെ പ്രകടിപ്പിയ്‌ക്കപ്പെടുന്നത്.'' | ||
``യുവാക്കൾ ആൺപെൺഭേദമില്ലാതെ ഇക്കാര്യത്തിൽ സ്വയം തീരുമാനമെടുത്താൽ അനാവശ്യചെലവ് കുറയ്‌ക്കാൻ കഴിയേണ്ടതാണ്.'' | ``യുവാക്കൾ ആൺപെൺഭേദമില്ലാതെ ഇക്കാര്യത്തിൽ സ്വയം തീരുമാനമെടുത്താൽ അനാവശ്യചെലവ് കുറയ്‌ക്കാൻ കഴിയേണ്ടതാണ്.'' | ||
``സ്‌ത്രീധനത്തിനെതിരെയും മറ്റും ചില പെൺകുട്ടികൾ ചെറുത്തുനില്‌പ് ഉയർത്തിയത് ഈ അടുത്തകാലത്ത് പത്രങ്ങളിലൊക്കെ വന്നിരുന്നല്ലോ. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി പോവുകയാണ്.'' ശാരദേടത്തിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു. | ``സ്‌ത്രീധനത്തിനെതിരെയും മറ്റും ചില പെൺകുട്ടികൾ ചെറുത്തുനില്‌പ് ഉയർത്തിയത് ഈ അടുത്തകാലത്ത് പത്രങ്ങളിലൊക്കെ വന്നിരുന്നല്ലോ. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി പോവുകയാണ്.'' ശാരദേടത്തിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു. | ||
``ഒരുപക്ഷേ കേരള സമൂഹത്തിൽ മാത്രം കാണുന്ന ചില പ്രത്യേകതകളുണ്ട്. വളരെ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളോ ഉന്നതപദവിയിലുള്ള തൊഴിലോ എന്തുതന്നെയുണ്ടായാലും സ്‌ത്രീ വെറും സ്‌ത്രീ ആയി നിലനില്‌ക്കുന്നു എന്നതാണത്. നമ്മൾ നേരത്തേ പറഞ്ഞതുപോലെ സ്വർണ്ണത്തിന്റെ ധാരാളിത്തമോ സ്‌ത്രീധന തുകയുടെ വലിപ്പമോ ഒന്നും കുറയുന്നില്ലെന്ന് മാത്രമല്ല അവ ആനുപാതികമായി ഉയരുകയാണ് ചെയ്യുക. സ്‌ത്രീയുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും ഉയർന്ന തൊഴിൽ പദവിയും എല്ലാം അതാതിടങ്ങളിൽ മികച്ചതെങ്കിലും പൊതുസമീപനത്തിൽ മാറ്റം വരുന്നില്ല എന്നതാണ് വാസ്‌തവം.'' | ``ഒരുപക്ഷേ കേരള സമൂഹത്തിൽ മാത്രം കാണുന്ന ചില പ്രത്യേകതകളുണ്ട്. വളരെ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളോ ഉന്നതപദവിയിലുള്ള തൊഴിലോ എന്തുതന്നെയുണ്ടായാലും സ്‌ത്രീ വെറും സ്‌ത്രീ ആയി നിലനില്‌ക്കുന്നു എന്നതാണത്. നമ്മൾ നേരത്തേ പറഞ്ഞതുപോലെ സ്വർണ്ണത്തിന്റെ ധാരാളിത്തമോ സ്‌ത്രീധന തുകയുടെ വലിപ്പമോ ഒന്നും കുറയുന്നില്ലെന്ന് മാത്രമല്ല അവ ആനുപാതികമായി ഉയരുകയാണ് ചെയ്യുക. സ്‌ത്രീയുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും ഉയർന്ന തൊഴിൽ പദവിയും എല്ലാം അതാതിടങ്ങളിൽ മികച്ചതെങ്കിലും പൊതുസമീപനത്തിൽ മാറ്റം വരുന്നില്ല എന്നതാണ് വാസ്‌തവം.'' | ||
``ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും എല്ലാം ലഭിച്ച പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞുകിട്ടാൻ പൊതുവെ പ്രയാസമാണല്ലോ. തന്നെക്കാൾ ഉയർന്ന വിദ്യാഭ്യാസവും തൊഴിലുമുള്ളവരെ കിട്ടണ്ടേ എങ്ങനെ നോക്കിയാലും പെൺകുട്ടികൾ മുകളിലായിപ്പോവരുതല്ലോ.'' | ``ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും എല്ലാം ലഭിച്ച പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞുകിട്ടാൻ പൊതുവെ പ്രയാസമാണല്ലോ. തന്നെക്കാൾ ഉയർന്ന വിദ്യാഭ്യാസവും തൊഴിലുമുള്ളവരെ കിട്ടണ്ടേ എങ്ങനെ നോക്കിയാലും പെൺകുട്ടികൾ മുകളിലായിപ്പോവരുതല്ലോ.'' | ||
``ഈ ധാരണ മറ്റു ചിലപ്പോൾ മുതിർന്ന സ്‌ത്രീകളുടെ കാര്യത്തിലും കാണാം. വിദ്യാഭ്യാസം കൊണ്ടും തൊഴിൽപരിചയം കൊണ്ടുമെല്ലാം ഉന്നതശ്രേണിയിൽ നിൽക്കുമ്പോഴും സ്വന്തം വീട്ടിലെ എന്തെങ്കിലും കാര്യം വരുമ്പോൾ ഇതൊന്നും ബാധകമല്ല. അപ്പോൾ അവരും വെറും വീട്ടമ്മമാത്രമാവും. സ്‌ത്രീയുടെ വ്യക്തിത്വം അംഗീകരിയ്‌ക്കാൻ പൊതുവായി സമൂഹത്തിന് കഴിയുന്നില്ല എന്നതാണ് ഇതിൽ നിന്നെല്ലാം കാണാൻ കഴിയുന്നത്.'' | ``ഈ ധാരണ മറ്റു ചിലപ്പോൾ മുതിർന്ന സ്‌ത്രീകളുടെ കാര്യത്തിലും കാണാം. വിദ്യാഭ്യാസം കൊണ്ടും തൊഴിൽപരിചയം കൊണ്ടുമെല്ലാം ഉന്നതശ്രേണിയിൽ നിൽക്കുമ്പോഴും സ്വന്തം വീട്ടിലെ എന്തെങ്കിലും കാര്യം വരുമ്പോൾ ഇതൊന്നും ബാധകമല്ല. അപ്പോൾ അവരും വെറും വീട്ടമ്മമാത്രമാവും. സ്‌ത്രീയുടെ വ്യക്തിത്വം അംഗീകരിയ്‌ക്കാൻ പൊതുവായി സമൂഹത്തിന് കഴിയുന്നില്ല എന്നതാണ് ഇതിൽ നിന്നെല്ലാം കാണാൻ കഴിയുന്നത്.'' | ||
``അതെ രാധിക പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ വാക്കിന് ആരും വിലകൽപ്പിയ്‌ക്കാറില്ലല്ലോ.'' അതുവരെ മിണ്ടാതിരുന്ന ലളിതടീച്ചർ പറഞ്ഞു. | ``അതെ രാധിക പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ വാക്കിന് ആരും വിലകൽപ്പിയ്‌ക്കാറില്ലല്ലോ.'' അതുവരെ മിണ്ടാതിരുന്ന ലളിതടീച്ചർ പറഞ്ഞു. | ||
``ഇതുപോലെ ഓരോന്നായി നോക്കുമ്പോൾ സ്‌ത്രീ നേരിടുന്ന വിവേചനങ്ങൾ നിരവധിയുണ്ട്. സ്‌ത്രീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ സമൂഹം വഹിയ്‌ക്കുന്ന പങ്ക് വളരെയേറെ പ്രതിലോമകരമാണ്. സ്‌ത്രീക്ക് തന്നെയും സമൂഹത്തിന് പൊതുവായും കാഴ്‌ചവസ്‌തുവായി മാറുക എന്ന ദുര്യോഗം അവളെ വിടാതെ പിന്തുടരുന്നുണ്ട്. അതിനെ മറികടക്കാൻ ധീരമായ സമീപനങ്ങൾ വേണ്ടിവരും. എതിർപ്പുകൾ സമൂഹത്തിൽ നിന്നു ധാരാളമായുണ്ടാവുമ്പോഴും ശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള പുരോഗമനാത്മക നിലപാടുകളാണ് നമുക്കാവശ്യം. തുടർന്നും നിങ്ങളുടെ സംഘത്തിൽ ഇത്തരം ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ക്ലാസ് നമുക്കിവിടെ അവസാനിപ്പിയ്‌ക്കാം.'' | ``ഇതുപോലെ ഓരോന്നായി നോക്കുമ്പോൾ സ്‌ത്രീ നേരിടുന്ന വിവേചനങ്ങൾ നിരവധിയുണ്ട്. സ്‌ത്രീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ സമൂഹം വഹിയ്‌ക്കുന്ന പങ്ക് വളരെയേറെ പ്രതിലോമകരമാണ്. സ്‌ത്രീക്ക് തന്നെയും സമൂഹത്തിന് പൊതുവായും കാഴ്‌ചവസ്‌തുവായി മാറുക എന്ന ദുര്യോഗം അവളെ വിടാതെ പിന്തുടരുന്നുണ്ട്. അതിനെ മറികടക്കാൻ ധീരമായ സമീപനങ്ങൾ വേണ്ടിവരും. എതിർപ്പുകൾ സമൂഹത്തിൽ നിന്നു ധാരാളമായുണ്ടാവുമ്പോഴും ശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള പുരോഗമനാത്മക നിലപാടുകളാണ് നമുക്കാവശ്യം. തുടർന്നും നിങ്ങളുടെ സംഘത്തിൽ ഇത്തരം ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ക്ലാസ് നമുക്കിവിടെ അവസാനിപ്പിയ്‌ക്കാം.'' | ||
===അഞ്ച്=== | |||
ഇന്ന് കൗമാരക്കാർക്കായുള്ള ചർച്ചാവേദിയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ മാറിയിരിക്കാം. കുട്ടികൾക്ക് അവരുടെ കാര്യങ്ങളെല്ലാം സ്വതന്ത്രമായി സംസാരിക്കാമല്ലോ. ശാരദേടത്തി അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്ത് സംഘാംഗങ്ങളേയും കൂട്ടി അടുത്ത മുറിയിലേക്ക് പോയി. ഗൈനക്കോളജിസ്റ്റായ ഡോ. രജനിയാണ് ഇന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. എല്ലാവരും എത്തിയല്ലോ, നമുക്ക് തുടങ്ങാം. ``ആദ്യമായി ഓരോരുത്തരും തന്നെ സ്വയം പരിചയപ്പെടുത്തണം. താൻ തന്നെ തന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന തന്റെ കഴിവുകൾ എന്താണ്, സാധ്യതകൾ എന്തൊക്കെയാണ്, ജീവിതലക്ഷ്യമെന്താണ് അങ്ങനെയൊക്കെ. തികച്ചും വ്യക്തിഗതമായ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തണം.'' ഓരോരുത്തരും വളരെ ആവേശത്തോടെ തന്നെ തങ്ങളെ പരിചയപ്പെടുത്തി. ഒരു തുറന്നുപറച്ചിലിന്റെ സുഖം അവർക്ക് അനുഭവപ്പെട്ടു. | ഇന്ന് കൗമാരക്കാർക്കായുള്ള ചർച്ചാവേദിയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ മാറിയിരിക്കാം. കുട്ടികൾക്ക് അവരുടെ കാര്യങ്ങളെല്ലാം സ്വതന്ത്രമായി സംസാരിക്കാമല്ലോ. ശാരദേടത്തി അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്ത് സംഘാംഗങ്ങളേയും കൂട്ടി അടുത്ത മുറിയിലേക്ക് പോയി. ഗൈനക്കോളജിസ്റ്റായ ഡോ. രജനിയാണ് ഇന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. എല്ലാവരും എത്തിയല്ലോ, നമുക്ക് തുടങ്ങാം. ``ആദ്യമായി ഓരോരുത്തരും തന്നെ സ്വയം പരിചയപ്പെടുത്തണം. താൻ തന്നെ തന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന തന്റെ കഴിവുകൾ എന്താണ്, സാധ്യതകൾ എന്തൊക്കെയാണ്, ജീവിതലക്ഷ്യമെന്താണ് അങ്ങനെയൊക്കെ. തികച്ചും വ്യക്തിഗതമായ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തണം.'' ഓരോരുത്തരും വളരെ ആവേശത്തോടെ തന്നെ തങ്ങളെ പരിചയപ്പെടുത്തി. ഒരു തുറന്നുപറച്ചിലിന്റെ സുഖം അവർക്ക് അനുഭവപ്പെട്ടു. |