അജ്ഞാതം


"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 72: വരി 72:


ആഗോളവൽക്കരണത്തിന്ന്‌ വിവിധതലങ്ങളും മാനങ്ങളും ഉള്ളതുപോലെതന്നെ അതിന്റെ പ്രത്യാഘാതമായ ദരിദ്രവൽക്കരണത്തിന്നും വിവിധതലങ്ങളുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ കൂടും ഇതിന്റെ ഫലമായി, ദരിദ്രരാജ്യങ്ങൾ കൂടുതൽ പാപ്പരായി. ലോകജനസംഖ്യയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മുകൾതട്ടിലെ 20%വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താഴെതട്ടിലെ 20%വും തമ്മിൽ സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള അനുപാതം വർധിച്ചു. ഇത്‌ 1990-ൽ 60:1 ആയിതന്നെങ്കിൽ 1997�- ൽ 74:1 ആയി ഉയർന്നിരിക്കുന്നു.
ആഗോളവൽക്കരണത്തിന്ന്‌ വിവിധതലങ്ങളും മാനങ്ങളും ഉള്ളതുപോലെതന്നെ അതിന്റെ പ്രത്യാഘാതമായ ദരിദ്രവൽക്കരണത്തിന്നും വിവിധതലങ്ങളുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ കൂടും ഇതിന്റെ ഫലമായി, ദരിദ്രരാജ്യങ്ങൾ കൂടുതൽ പാപ്പരായി. ലോകജനസംഖ്യയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മുകൾതട്ടിലെ 20%വും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താഴെതട്ടിലെ 20%വും തമ്മിൽ സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള അനുപാതം വർധിച്ചു. ഇത്‌ 1990-ൽ 60:1 ആയിതന്നെങ്കിൽ 1997�- ൽ 74:1 ആയി ഉയർന്നിരിക്കുന്നു.
ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ അനുഭവിക്കുന്ന ധനികരുടെ എണ്ണം കുറയുമ്പോൾ കെടുതികൾ അനുഭവിക്കുന്ന ദരിദ്രരുടെ എണ്ണം വർധിക്കുന്നു. ദരിദ്രവൽക്കരണം ജനങ്ങളെ മുഖ്യധാരാ പ്രവർത്തനങ്ങളിൽനിന്ന്‌ അകറ്റുകയും (ഇതിന്നാണ്‌ പ്രാന്തവൽകരണം - Marginalisation എന്നു പറയുന്നത്‌) ദാരിദ്ര്യതുരുത്തുകൾ (Pockets of Poverty) സൃഷ്‌ടിക്കുകയും ചെയ്യുന്നു. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതാവുമ്പോൾ ജനങ്ങൾ അശരണരാവുകയും പലരീതിയിൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. റേഷൻ പരിമിതപ്പെടുത്തൽ, പൊതുവിതരണസംവിധാനത്തിന്റെ തകർച്ച, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്‌മ, കുപോഷണം, ഇവയൊക്കെ ദരിദ്രവൽക്കരണത്തിന്റെ സ്വാഭാവിക പ്രശ്‌നങ്ങളായി ഉണ്ടാകുന്നു. ഇതോടൊപ്പം സ്‌ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരായുള്ള കടന്നാക്രമണങ്ങൾ ശക്തിപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം പ്രശ്‌നങ്ങളെ അമർത്തിക്കളയുന്നവിധത്തിൽ ജാതി- മത- വർഗ്ഗീയ കലാപങ്ങൾ, അഴിമതി, അതാര്യത, മനുഷ്യാവകാശലംഘനം, പരിസ്ഥിതി മലിനീകരണം എന്നിവയും രൂക്ഷമാകുന്നു.
ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങൾ അനുഭവിക്കുന്ന ധനികരുടെ എണ്ണം കുറയുമ്പോൾ കെടുതികൾ അനുഭവിക്കുന്ന ദരിദ്രരുടെ എണ്ണം വർധിക്കുന്നു. ദരിദ്രവൽക്കരണം ജനങ്ങളെ മുഖ്യധാരാ പ്രവർത്തനങ്ങളിൽനിന്ന്‌ അകറ്റുകയും (ഇതിന്നാണ്‌ പ്രാന്തവൽകരണം - Marginalisation എന്നു പറയുന്നത്‌) ദാരിദ്ര്യതുരുത്തുകൾ (Pockets of Poverty) സൃഷ്‌ടിക്കുകയും ചെയ്യുന്നു. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതാവുമ്പോൾ ജനങ്ങൾ അശരണരാവുകയും പലരീതിയിൽ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. റേഷൻ പരിമിതപ്പെടുത്തൽ, പൊതുവിതരണസംവിധാനത്തിന്റെ തകർച്ച, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവം, തൊഴിലില്ലായ്‌മ, കുപോഷണം, ഇവയൊക്കെ ദരിദ്രവൽക്കരണത്തിന്റെ സ്വാഭാവിക പ്രശ്‌നങ്ങളായി ഉണ്ടാകുന്നു. ഇതോടൊപ്പം സ്‌ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരായുള്ള കടന്നാക്രമണങ്ങൾ ശക്തിപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം പ്രശ്‌നങ്ങളെ അമർത്തിക്കളയുന്നവിധത്തിൽ ജാതി- മത- വർഗ്ഗീയ കലാപങ്ങൾ, അഴിമതി, അതാര്യത, മനുഷ്യാവകാശലംഘനം, പരിസ്ഥിതി മലിനീകരണം എന്നിവയും രൂക്ഷമാകുന്നു.
ലോകത്തിന്റെ അഞ്ചിൽ നാല്‌ ഭാഗം ഇന്ന്‌ എല്ലാ അർഥത്തിലും ഇരുട്ടിലാണ്‌. നൂറിലധികം രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനം 15 വർഷം മുമ്പുണ്ടായിരുന്നതിലും കുറഞ്ഞിരിക്കുന്നു. 160കോടി ജനങ്ങൾ അവർ 20 കൊല്ലം മുമ്പ്‌ ജീവിച്ചിരുന്നതിനേക്കാൾ മോശമായ സാഹചര്യത്തിൽ അകപ്പെട്ടിരിക്കുന്നു. കുപോഷണം വഴി രോഗികളായവർ 82 കോടിയോളം വരും. ഇവരിൽ 79 കോടിയും ദരിദ്രരാജ്യങ്ങളിലാണ്‌. ദരിദ്രരാജ്യങ്ങളിലെ 51കോടിയോളം ജനങ്ങൾക്ക്‌ 40 വയസ്സിൽ കൂടുതൽ ജീവിക്കാൻ കഴിയുന്നില്ല. അവിടെ 40 ശതമാനം കുട്ടികളും വളർച്ച മുരടിച്ചവരാണ്‌. മൂന്നിലൊന്ന്‌ കുട്ടികൾ ഭാരക്കുറവുള്ളവരാണ്‌. പകർച്ചവ്യാധിയെത്തുടർന്ന്‌ ദരിദ്രരാജ്യങ്ങളിൽ ദിനംപ്രതി 30,000കുട്ടികളെങ്കിലും മരിക്കുന്നു. 20 ലക്ഷത്തോളം പെൺകുട്ടികൾ വേശ്യാവൃത്തിക്ക്‌ നിർബന്ധിതരാകുന്നു. 13 കോടി കുട്ടികൾ ഇതുവരെ സ്‌കൂൾമുറ്റം കണ്ടവരല്ല. 25 കോടി കുട്ടികൾ ബാലവേലയിൽ ഏർപ്പെടാൻ നിർബന്ധിക്കപ്പെടുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ ക്യൂബൻപ്രസിഡണ്ട്‌ ഫിഡൽ കാസ്‌ട്രോ ഹവാന (ഏപ്രിൽ 12, 2000) യിൽ ചേർന്ന ജി-77 രാജ്യങ്ങളുടെ സമ്മേളനത്തിൽ ആഗോളവൽക്കരണത്തെ നേരിടാൻ മറ്റൊരു ന്യൂറംബർഗ്‌ വിചാരണ തന്നെ വേണ്ടിവരുമെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി.
ലോകത്തിന്റെ അഞ്ചിൽ നാല്‌ ഭാഗം ഇന്ന്‌ എല്ലാ അർഥത്തിലും ഇരുട്ടിലാണ്‌. നൂറിലധികം രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനം 15 വർഷം മുമ്പുണ്ടായിരുന്നതിലും കുറഞ്ഞിരിക്കുന്നു. 160കോടി ജനങ്ങൾ അവർ 20 കൊല്ലം മുമ്പ്‌ ജീവിച്ചിരുന്നതിനേക്കാൾ മോശമായ സാഹചര്യത്തിൽ അകപ്പെട്ടിരിക്കുന്നു. കുപോഷണം വഴി രോഗികളായവർ 82 കോടിയോളം വരും. ഇവരിൽ 79 കോടിയും ദരിദ്രരാജ്യങ്ങളിലാണ്‌. ദരിദ്രരാജ്യങ്ങളിലെ 51കോടിയോളം ജനങ്ങൾക്ക്‌ 40 വയസ്സിൽ കൂടുതൽ ജീവിക്കാൻ കഴിയുന്നില്ല. അവിടെ 40 ശതമാനം കുട്ടികളും വളർച്ച മുരടിച്ചവരാണ്‌. മൂന്നിലൊന്ന്‌ കുട്ടികൾ ഭാരക്കുറവുള്ളവരാണ്‌. പകർച്ചവ്യാധിയെത്തുടർന്ന്‌ ദരിദ്രരാജ്യങ്ങളിൽ ദിനംപ്രതി 30,000കുട്ടികളെങ്കിലും മരിക്കുന്നു. 20 ലക്ഷത്തോളം പെൺകുട്ടികൾ വേശ്യാവൃത്തിക്ക്‌ നിർബന്ധിതരാകുന്നു. 13 കോടി കുട്ടികൾ ഇതുവരെ സ്‌കൂൾമുറ്റം കണ്ടവരല്ല. 25 കോടി കുട്ടികൾ ബാലവേലയിൽ ഏർപ്പെടാൻ നിർബന്ധിക്കപ്പെടുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ ക്യൂബൻപ്രസിഡണ്ട്‌ ഫിഡൽ കാസ്‌ട്രോ ഹവാന (ഏപ്രിൽ 12, 2000) യിൽ ചേർന്ന ജി-77 രാജ്യങ്ങളുടെ സമ്മേളനത്തിൽ ആഗോളവൽക്കരണത്തെ നേരിടാൻ മറ്റൊരു ന്യൂറംബർഗ്‌ വിചാരണ തന്നെ വേണ്ടിവരുമെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി.
===കേവലദാരിദ്ര്യം===


ഇന്ത്യയിൽ ആഗോളവൽക്കരണത്തോടെ ദാരിദ്ര്യം - പ്രത്യേകിച്ച്‌ ഗ്രാമീണ ദാരിദ്ര്യം - വർധിച്ചിരിക്കുന്നു. കേവലദാരിദ്ര്യം കൂടിയെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. 1998ലെ നാഷനൽ സാമ്പിൾ സർവെ കണക്കനുസരിച്ച്‌ ഗ്രാമീണദാരിദ്ര്യം 47% ആയി ഉയർന്നു. ഇത്‌, ഭക്ഷ്യലഭ്യതയുടെ അടിസ്ഥാനത്തിലുള്ള കണക്കാണ്‌. ദാരിദ്ര്യം കണക്കാക്കുന്നതിൽ വരുമാനം, സാക്ഷരത, പാർപ്പിടസ്ഥിതി, കുടിവെള്ളം, ചികിത്സാലഭ്യത, വസ്‌ത്രം എന്നിങ്ങനെയുള്ള നിത്യോപയോഗ വസ്‌തുക്കളുടെ ലഭ്യതകൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. ഭക്ഷണലഭ്യത മാത്രം കണക്കിലെടുക്കുമ്പോൾ തന്നെ ദാരിദ്ര്യനിരക്ക്‌ ഇത്രയേറെ ഉയർന്നതാണെങ്കിൽ മുകളിൽ പറഞ്ഞ മറ്റ്‌ ജീവിതാവശ്യങ്ങൾ കൂടികണക്കിലെടുത്താൽ ഗ്രാമീണദാരിദ്ര്യത്തിന്റെ സ്ഥിതി എത്രപരിതാപകരമായിരിക്കും?
ഇന്ത്യയിൽ ആഗോളവൽക്കരണത്തോടെ ദാരിദ്ര്യം - പ്രത്യേകിച്ച്‌ ഗ്രാമീണ ദാരിദ്ര്യം - വർധിച്ചിരിക്കുന്നു. കേവലദാരിദ്ര്യം കൂടിയെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. 1998ലെ നാഷനൽ സാമ്പിൾ സർവെ കണക്കനുസരിച്ച്‌ ഗ്രാമീണദാരിദ്ര്യം 47% ആയി ഉയർന്നു. ഇത്‌, ഭക്ഷ്യലഭ്യതയുടെ അടിസ്ഥാനത്തിലുള്ള കണക്കാണ്‌. ദാരിദ്ര്യം കണക്കാക്കുന്നതിൽ വരുമാനം, സാക്ഷരത, പാർപ്പിടസ്ഥിതി, കുടിവെള്ളം, ചികിത്സാലഭ്യത, വസ്‌ത്രം എന്നിങ്ങനെയുള്ള നിത്യോപയോഗ വസ്‌തുക്കളുടെ ലഭ്യതകൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. ഭക്ഷണലഭ്യത മാത്രം കണക്കിലെടുക്കുമ്പോൾ തന്നെ ദാരിദ്ര്യനിരക്ക്‌ ഇത്രയേറെ ഉയർന്നതാണെങ്കിൽ മുകളിൽ പറഞ്ഞ മറ്റ്‌ ജീവിതാവശ്യങ്ങൾ കൂടികണക്കിലെടുത്താൽ ഗ്രാമീണദാരിദ്ര്യത്തിന്റെ സ്ഥിതി എത്രപരിതാപകരമായിരിക്കും?
പട്ടിക 1
പട്ടിക 1
ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ജനങ്ങൾ
ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ജനങ്ങൾ
വരി 91: വരി 96:
സ്രോതസ്സ്‌: ദ ഹിന്ദു - ഡിസംബർ 30 - 1999
സ്രോതസ്സ്‌: ദ ഹിന്ദു - ഡിസംബർ 30 - 1999
ആഗോളവൽകരണപ്രക്രിയയുടെ ഭാഗമായി ഇന്ത്യയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ദരിദ്രവൽകരണത്തിന്‌ ഏതൊക്കെ തരത്തിൽ ആക്കം കൂട്ടുന്നു എന്നത്‌ സംബന്ധിച്ച്‌ ചില അനുഭവങ്ങൾ ചർച്ച ചെയ്യാനാണ്‌ ഇനി ശ്രമിക്കുന്നത്‌.
ആഗോളവൽകരണപ്രക്രിയയുടെ ഭാഗമായി ഇന്ത്യയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ദരിദ്രവൽകരണത്തിന്‌ ഏതൊക്കെ തരത്തിൽ ആക്കം കൂട്ടുന്നു എന്നത്‌ സംബന്ധിച്ച്‌ ചില അനുഭവങ്ങൾ ചർച്ച ചെയ്യാനാണ്‌ ഇനി ശ്രമിക്കുന്നത്‌.
===തീറെഴുതുന്ന കാർഷികമേഖല ===


സ്വാതന്ത്ര്യാനന്തരമുള്ള അനുഭവം പരിശോധിച്ചാൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ നമ്മുടെ കാർഷിക മേഖലക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കാണാം. പ്രതിവർഷം ഏതാണ്ട്‌ മൂന്ന്‌ ശതമാനംകണ്ട്‌ വളർച്ച കാർഷിക രംഗത്തുണ്ടായി. സർക്കാറിന്റെ ഭാഗത്ത്‌ നിന്നുള്ള ശക്തമായ ഇടപെടൽ കാർഷിക പുരോഗതിയുടെ പ്രധാന കാരണമായിരുന്നു. ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, കാർഷിക മേഖലക്ക്‌ വൈദ്യുതി എത്തിക്കൽ, കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങൾ, പുതിയ സാങ്കേതികവിദ്യയുടെ പ്രചരണവും ഉപയോഗവും എന്നിവയെല്ലാം വികസിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. വിപണന രംഗത്തും വായ്‌പാ സംവിധാനത്തിലും കർഷകർക്ക്‌ അനുകൂലമായ ഒട്ടേറെ നടപടികൾ കഴിഞ്ഞ അൻപത്‌ വർഷത്തിനിടയിൽ നടപ്പാക്കി യിട്ടുണ്ട്‌. ഇവയെല്ലാം ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ സഹായിച്ചു.
സ്വാതന്ത്ര്യാനന്തരമുള്ള അനുഭവം പരിശോധിച്ചാൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ നമ്മുടെ കാർഷിക മേഖലക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കാണാം. പ്രതിവർഷം ഏതാണ്ട്‌ മൂന്ന്‌ ശതമാനംകണ്ട്‌ വളർച്ച കാർഷിക രംഗത്തുണ്ടായി. സർക്കാറിന്റെ ഭാഗത്ത്‌ നിന്നുള്ള ശക്തമായ ഇടപെടൽ കാർഷിക പുരോഗതിയുടെ പ്രധാന കാരണമായിരുന്നു. ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, കാർഷിക മേഖലക്ക്‌ വൈദ്യുതി എത്തിക്കൽ, കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങൾ, പുതിയ സാങ്കേതികവിദ്യയുടെ പ്രചരണവും ഉപയോഗവും എന്നിവയെല്ലാം വികസിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. വിപണന രംഗത്തും വായ്‌പാ സംവിധാനത്തിലും കർഷകർക്ക്‌ അനുകൂലമായ ഒട്ടേറെ നടപടികൾ കഴിഞ്ഞ അൻപത്‌ വർഷത്തിനിടയിൽ നടപ്പാക്കി യിട്ടുണ്ട്‌. ഇവയെല്ലാം ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ സഹായിച്ചു.
സർക്കാറിന്റെയും ജനങ്ങളുടെയും വർധിച്ച ഇടപെടൽ വഴി ശക്തിപ്പെട്ടുവന്ന കാർഷിക പുരോ ഗതി എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാഹചര്യം സന്നിഹിതമാക്കിയിരുന്നു. എന്നാൽ ആഗോളവൽക്ക രണത്തിന്റെ ഭാഗമായി സ്വീകരിച്ച നിലപാടുകൾ കാർഷിക മേഖലയെ വിദേശകമ്പനികൾക്കും, സമ്പന്ന രാജ്യങ്ങൾക്കും തീറെഴുതി കൊടു ക്കുന്ന രീതിയിൽ ഉള്ളവയാണ്‌. ഒട്ടേറെ നടപടികൾ കഴിഞ്ഞ പത്ത്‌ വർഷമായി കൈകൊണ്ടിട്ടുണ്ടെ ങ്കിലും ഇപ്പോൾ ഏറ്റവും പ്രാധാന്യ മുള്ളത്‌ താഴെ പറയുന്ന നടപടി കൾക്കാണ്‌.
സർക്കാറിന്റെയും ജനങ്ങളുടെയും വർധിച്ച ഇടപെടൽ വഴി ശക്തിപ്പെട്ടുവന്ന കാർഷിക പുരോ ഗതി എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാഹചര്യം സന്നിഹിതമാക്കിയിരുന്നു. എന്നാൽ ആഗോളവൽക്ക രണത്തിന്റെ ഭാഗമായി സ്വീകരിച്ച നിലപാടുകൾ കാർഷിക മേഖലയെ വിദേശകമ്പനികൾക്കും, സമ്പന്ന രാജ്യങ്ങൾക്കും തീറെഴുതി കൊടു ക്കുന്ന രീതിയിൽ ഉള്ളവയാണ്‌. ഒട്ടേറെ നടപടികൾ കഴിഞ്ഞ പത്ത്‌ വർഷമായി കൈകൊണ്ടിട്ടുണ്ടെ ങ്കിലും ഇപ്പോൾ ഏറ്റവും പ്രാധാന്യ മുള്ളത്‌ താഴെ പറയുന്ന നടപടി കൾക്കാണ്‌.
a. കാർഷിക ഉൽപന്നങ്ങളുടെ തദ്ദേശ/വിദേശ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കൽ.
a. കാർഷിക ഉൽപന്നങ്ങളുടെ തദ്ദേശ/വിദേശ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കൽ.
b. കാർഷിക സബ്‌സിഡികൾ ഇല്ലാതാക്കൽ.
b. കാർഷിക സബ്‌സിഡികൾ ഇല്ലാതാക്കൽ.
c. വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക.
c. വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക.
714 ഉൽപന്നങ്ങളെ എല്ലാവിധ ഇറക്കുമതി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാൻ ഈയിടെ കേന്ദ്രസർക്കാർ തീരുമാനിക്കുകയുണ്ടായി. ഇതിൽ വലിയൊരു ഭാഗം കാർഷിക ഉൽപന്നങ്ങളോ അവ സംസ്‌ക്കരിച്ചുണ്ടാക്കുന്ന വസ്‌തുക്കളോ ആണ്‌. റബർ, തേങ്ങാപാൽ, ചമ്മന്തിപ്പൊടി എന്നിവവരെ ഇതിൽ ഉൾപെടും. ഇത്രയും കാർഷികോൽപന്നങ്ങൾ യാതൊരു നിയന്ത്ര ണവുമില്ലാതെ ഇറക്കുമതി ചെയ്യുക വഴി വിദേശ കാർഷിക ഉൽപന്നങ്ങ ളുടെ ലഭ്യത നമ്മുടെ നാട്ടിൽ സുലഭമാകും
714 ഉൽപന്നങ്ങളെ എല്ലാവിധ ഇറക്കുമതി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാൻ ഈയിടെ കേന്ദ്രസർക്കാർ തീരുമാനിക്കുകയുണ്ടായി. ഇതിൽ വലിയൊരു ഭാഗം കാർഷിക ഉൽപന്നങ്ങളോ അവ സംസ്‌ക്കരിച്ചുണ്ടാക്കുന്ന വസ്‌തുക്കളോ ആണ്‌. റബർ, തേങ്ങാപാൽ, ചമ്മന്തിപ്പൊടി എന്നിവവരെ ഇതിൽ ഉൾപെടും. ഇത്രയും കാർഷികോൽപന്നങ്ങൾ യാതൊരു നിയന്ത്ര ണവുമില്ലാതെ ഇറക്കുമതി ചെയ്യുക വഴി വിദേശ കാർഷിക ഉൽപന്നങ്ങ ളുടെ ലഭ്യത നമ്മുടെ നാട്ടിൽ സുലഭമാകും
അതേസമയം തന്നെ ഇന്ത്യയിൽ കാർഷിക വികസനത്തിനായി നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കിയാൽ കാർഷിക ഉൽപാദന ചെലവ്‌ വർദ്ധിക്കുകയും ഉൽപന്നങ്ങളുടെ വില കൂടുകയും ചെയ്യും. അവ വാങ്ങുന്നതിന്‌ ജനങ്ങൾ തയ്യാറാവില്ല. പൊതുവിതരണ സംവിധാനവും റേഷനും പ്രതിസന്ധിയിൽ ആവുന്നതോടെ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ തന്നെ വലിയ ഭീഷണി നേരിടുകയാണ്‌. യാതൊരു നിയന്ത്രണവു മില്ലാതെ കാർഷികോൽപന്നങ്ങളുടെ അന്താരാഷ്‌ട്ര വ്യാപാരം നടക്കണ മെന്നതും സർക്കാർ നൽകിവരുന്ന കാർഷിക സബ്‌സിഡികൾ നിർത്തണ മെന്നതും ലോകവ്യപാര സംഘടനയിലെ പ്രധാന അംഗങ്ങളുടെ പ്രത്യേ കിച്ചും അമേരിക്കയുടെയും അവിടുത്തെ വൻ കമ്പനികളുടെയും താൽപര്യ മാണ്‌.
അതേസമയം തന്നെ ഇന്ത്യയിൽ കാർഷിക വികസനത്തിനായി നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കിയാൽ കാർഷിക ഉൽപാദന ചെലവ്‌ വർദ്ധിക്കുകയും ഉൽപന്നങ്ങളുടെ വില കൂടുകയും ചെയ്യും. അവ വാങ്ങുന്നതിന്‌ ജനങ്ങൾ തയ്യാറാവില്ല. പൊതുവിതരണ സംവിധാനവും റേഷനും പ്രതിസന്ധിയിൽ ആവുന്നതോടെ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ തന്നെ വലിയ ഭീഷണി നേരിടുകയാണ്‌. യാതൊരു നിയന്ത്രണവു മില്ലാതെ കാർഷികോൽപന്നങ്ങളുടെ അന്താരാഷ്‌ട്ര വ്യാപാരം നടക്കണ മെന്നതും സർക്കാർ നൽകിവരുന്ന കാർഷിക സബ്‌സിഡികൾ നിർത്തണ മെന്നതും ലോകവ്യപാര സംഘടനയിലെ പ്രധാന അംഗങ്ങളുടെ പ്രത്യേ കിച്ചും അമേരിക്കയുടെയും അവിടുത്തെ വൻ കമ്പനികളുടെയും താൽപര്യ മാണ്‌.
വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശത്തിന്റെ പരിധി യിൽ കൊണ്ട്‌ വരുന്നത്‌ വളരെ ഗുരുതരമായ ഭവിഷ്യത്തുകളിലേക്ക്‌ നയിക്കും. ഇന്ത്യയിൽ തന്നെ പ്രതിവർഷം 60 ലക്ഷം ടൺ വിത്ത്‌ ഉപയോഗി ക്കുന്നുണ്ട്‌. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ദേശീയ വിത്ത്‌ കോർപറേഷന്റെ സംഭാവന 15%മാത്രമാണ്‌. ബാക്കി 85%വും കർഷകർ ഉണ്ടാക്കി പരസ്‌പരം കൈമാറുകയാണ്‌ പതിവ്‌. വിത്ത്‌ ബൗദ്ധിക സ്വത്തവ കാശത്തിന്റെ പരിധിയിൽ വരികയും വിദേശ കമ്പനികളുടെ പുതിയ തരം വിത്തുകൾ ഉപയോഗിക്കുകയും ചെയ്‌താൽ വിത്തുണ്ടാക്കി കൈമാറാനുള്ള കർഷകരുടെ അവകാശം ക്രമേണ ഇല്ലാതാകും. വിദേശ സങ്കരവിത്തുകൾ ഉപയോഗിച്ചുള്ള കാർഷികോൽപന്നങ്ങളിൽ നിന്ന്‌ അടുത്ത വിളവിനുള്ള വിത്ത്‌ ഉണ്ടാക്കാൻ കഴിയില്ല. ഈ സ്ഥിതി പൂർണ്ണമായും വിദേശ കമ്പനികളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇന്ത്യൻ കാർഷിക മേഖലയുടെയും ഭക്ഷ്യസുരക്ഷയുടെയും പൂർണ്ണമായ തകർച്ചയായിരിക്കും ഇതിന്റെ ഫലം. റേഷൻ രംഗത്തെ മാറ്റങ്ങളോടെ പുതിയ നടപടികളുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
വിത്തും സസ്യജനുസ്സുകളും ബൗദ്ധികസ്വത്തവകാശത്തിന്റെ പരിധി യിൽ കൊണ്ട്‌ വരുന്നത്‌ വളരെ ഗുരുതരമായ ഭവിഷ്യത്തുകളിലേക്ക്‌ നയിക്കും. ഇന്ത്യയിൽ തന്നെ പ്രതിവർഷം 60 ലക്ഷം ടൺ വിത്ത്‌ ഉപയോഗി ക്കുന്നുണ്ട്‌. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ദേശീയ വിത്ത്‌ കോർപറേഷന്റെ സംഭാവന 15%മാത്രമാണ്‌. ബാക്കി 85%വും കർഷകർ ഉണ്ടാക്കി പരസ്‌പരം കൈമാറുകയാണ്‌ പതിവ്‌. വിത്ത്‌ ബൗദ്ധിക സ്വത്തവ കാശത്തിന്റെ പരിധിയിൽ വരികയും വിദേശ കമ്പനികളുടെ പുതിയ തരം വിത്തുകൾ ഉപയോഗിക്കുകയും ചെയ്‌താൽ വിത്തുണ്ടാക്കി കൈമാറാനുള്ള കർഷകരുടെ അവകാശം ക്രമേണ ഇല്ലാതാകും. വിദേശ സങ്കരവിത്തുകൾ ഉപയോഗിച്ചുള്ള കാർഷികോൽപന്നങ്ങളിൽ നിന്ന്‌ അടുത്ത വിളവിനുള്ള വിത്ത്‌ ഉണ്ടാക്കാൻ കഴിയില്ല. ഈ സ്ഥിതി പൂർണ്ണമായും വിദേശ കമ്പനികളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇന്ത്യൻ കാർഷിക മേഖലയുടെയും ഭക്ഷ്യസുരക്ഷയുടെയും പൂർണ്ണമായ തകർച്ചയായിരിക്കും ഇതിന്റെ ഫലം. റേഷൻ രംഗത്തെ മാറ്റങ്ങളോടെ പുതിയ നടപടികളുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
===ആളൊഴിയുന്ന റേഷൻ കടകൾ===


2000-01 കേന്ദ്രബജറ്റോടെ റേഷൻ ഉൽപന്നങ്ങളുടെ വില ഗണ്യമായി വർധിച്ചിരിക്കയാണ്‌. 1991ൽ ഒരു കിലോഗ്രാം റേഷനരിക്ക്‌ ഏതാണ്ട്‌ മൂന്നര രൂപ ആയിരുന്നത്‌ ഇപ്പോൾ 12 രൂപയായിരിക്കുന്നു. (റേഷൻ മൊത്ത വിലയിലെ വർധനവിന്ന്‌ പട്ടിക-2 കാണുക). ഗോതമ്പ്‌, മണ്ണെണ്ണ, പഞ്ചസാര എന്നിവക്കും വില വർധനവു ഉണ്ടായിട്ടുണ്ട്‌. (ചില്ലറവിൽപന വില പട്ടിക-3ൽ നൽകിയിരിക്കുന്നു).
2000-01 കേന്ദ്രബജറ്റോടെ റേഷൻ ഉൽപന്നങ്ങളുടെ വില ഗണ്യമായി വർധിച്ചിരിക്കയാണ്‌. 1991ൽ ഒരു കിലോഗ്രാം റേഷനരിക്ക്‌ ഏതാണ്ട്‌ മൂന്നര രൂപ ആയിരുന്നത്‌ ഇപ്പോൾ 12 രൂപയായിരിക്കുന്നു. (റേഷൻ മൊത്ത വിലയിലെ വർധനവിന്ന്‌ പട്ടിക-2 കാണുക). ഗോതമ്പ്‌, മണ്ണെണ്ണ, പഞ്ചസാര എന്നിവക്കും വില വർധനവു ഉണ്ടായിട്ടുണ്ട്‌. (ചില്ലറവിൽപന വില പട്ടിക-3ൽ നൽകിയിരിക്കുന്നു).
ഈയിടെയായി റേഷൻ വാങ്ങുന്നവരെ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവർ, മേലെയുള്ളവർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പുതിയ ബജറ്റിനെതുടർന്ന്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരുടെ അരിവിലയിൽ 70%ന്റെയും മീതെയുള്ളവർക്ക്‌ 30%ന്റെയും വർധന ഉണ്ടായിരിക്കുന്നു. സമരങ്ങൾ ഏറെ നടന്നെങ്കിലും വർധിപ്പിച്ച വിലകുറച്ച്‌ ഒരു `കീഴ്‌വഴക്കം' സൃഷ്‌ടിക്കാനൊന്നും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒടുവിൽ കേരള സർക്കാർ റേഷൻ സബ്‌സിഡി ഇരട്ടിപ്പിക്കയാണുണ്ടായത്‌. (2000 ജൂൺ 7)
ഈയിടെയായി റേഷൻ വാങ്ങുന്നവരെ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവർ, മേലെയുള്ളവർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പുതിയ ബജറ്റിനെതുടർന്ന്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരുടെ അരിവിലയിൽ 70%ന്റെയും മീതെയുള്ളവർക്ക്‌ 30%ന്റെയും വർധന ഉണ്ടായിരിക്കുന്നു. സമരങ്ങൾ ഏറെ നടന്നെങ്കിലും വർധിപ്പിച്ച വിലകുറച്ച്‌ ഒരു `കീഴ്‌വഴക്കം' സൃഷ്‌ടിക്കാനൊന്നും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒടുവിൽ കേരള സർക്കാർ റേഷൻ സബ്‌സിഡി ഇരട്ടിപ്പിക്കയാണുണ്ടായത്‌. (2000 ജൂൺ 7)
ദരിദ്രർക്ക്‌ റേഷനരിവിഹിതം ഇരട്ടിയാക്കിയെങ്കിലും വിലവർധനമൂലം നേരത്തെയുള്ളത്ര പോലും വാങ്ങാൻ കഴിയുന്നില്ലെന്നതാണ്‌ കഴിഞ്ഞ രണ്ടുമാസത്തെ അനുഭവങ്ങൾ കാണിക്കുന്നത്‌. റേഷൻ വിൽപന പൊതുവിൽ കുറഞ്ഞിരിക്കുന്നത്‌. ഇത്‌ ഭക്ഷണത്തിന്റെ അളവ്‌ വീണ്ടും കുറയാനും പട്ടിണി കൂടാനും ഇടയാക്കുന്നു. റേഷനരി ദരിദ്രർക്ക്‌ മാത്രം പരിമിതപ്പെടുത്തുകയെന്നത്‌ പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന്‌ തോന്നാമെങ്കിലും ഈ രീതി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം റേഷൻ സംവിധാനം മൊത്തത്തിൽ തകർന്നതായാണ്‌ അനുഭവം. ഈ നടപടി കുറ്റമറ്റതാക്കുന്നതിന്ന്‌ ഏറെ പ്രായോഗികബുദ്ധിമുട്ടുകളുണ്ട്‌.
ദരിദ്രർക്ക്‌ റേഷനരിവിഹിതം ഇരട്ടിയാക്കിയെങ്കിലും വിലവർധനമൂലം നേരത്തെയുള്ളത്ര പോലും വാങ്ങാൻ കഴിയുന്നില്ലെന്നതാണ്‌ കഴിഞ്ഞ രണ്ടുമാസത്തെ അനുഭവങ്ങൾ കാണിക്കുന്നത്‌. റേഷൻ വിൽപന പൊതുവിൽ കുറഞ്ഞിരിക്കുന്നത്‌. ഇത്‌ ഭക്ഷണത്തിന്റെ അളവ്‌ വീണ്ടും കുറയാനും പട്ടിണി കൂടാനും ഇടയാക്കുന്നു. റേഷനരി ദരിദ്രർക്ക്‌ മാത്രം പരിമിതപ്പെടുത്തുകയെന്നത്‌ പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന്‌ തോന്നാമെങ്കിലും ഈ രീതി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം റേഷൻ സംവിധാനം മൊത്തത്തിൽ തകർന്നതായാണ്‌ അനുഭവം. ഈ നടപടി കുറ്റമറ്റതാക്കുന്നതിന്ന്‌ ഏറെ പ്രായോഗികബുദ്ധിമുട്ടുകളുണ്ട്‌.
വരുമാനാടിസ്ഥാനത്തിൽ റേഷൻ പരിമിതപ്പെടുത്തുന്നത്‌, `ആദ്യം പരിമിതപ്പെടുത്തുക പീന്നീട്‌ ഇല്ലാതാക്കുക' എന്ന ആഗോളനയത്തിന്റെ ഭാഗമാണ്‌. നേരത്തെ എല്ലാവർക്കും റേഷൻ ഉണ്ടായിരുന്നതും എന്നാൽ ആഗോളവൽക്കരണത്തെ തുടർന്ന്‌ ദരിദ്രർക്ക്‌ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്‌ത രാജ്യങ്ങളാണ്‌ മെക്‌സിക്കോ, ശ്രീലങ്ക, ജമൈക്ക, സാംബിയ, ടുണീഷ്യ, ഫിലിപ്പീൻസ്‌ എന്നിവ. ഇവിടെയെല്ലാം 4- 5 വർഷങ്ങൾക്കിടയിൽ റേഷൻ പാടെതകർന്നതായാണ്‌ അനുഭവം. ഇക്കൂട്ടത്തിൽ ശ്രീലങ്ക, ടൂണീഷ്യ, ജമൈക്ക തുടങ്ങിയ രാജ്യങ്ങൾ കേരളത്തിലേതുപോലെ, സാമ്പത്തികപിന്നോക്കാവസ്ഥ നിലനിൽക്കുമ്പോഴും ഗണ്യമായ സാമൂഹ്യപുരോഗതി കൈവരിച്ച പ്രദേശങ്ങളാണ്‌. ഇതിന്ന്‌ ഒരു കാരണം അവിടങ്ങളിലെ സാർവത്രിക റേഷൻ സംവധാനമായിരുന്നുവെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. (മഥുരസ്വാമിനാഥൻ). "പാവപ്പെട്ടവർക്ക്‌ മാത്രം" റേഷൻ എന്ന വാദം ലോകബാങ്ക,്‌ നാണയനിധി താൽപര്യങ്ങളെ സംരക്ഷിക്കാൻ മാത്രമേ സഹായിക്കൂ എന്നതാണ്‌ ഇത്തരം രാജ്യങ്ങളിലെ അനുഭവങ്ങൾ. ഇന്ത്യയിലെ റേഷൻ പരിമിതപ്പെടുത്തൽ അങ്ങോട്ടാണ്‌ നയിക്കുന്നതെന്നാണ്‌ ഇതേവരെയുള്ള സ്ഥിതിഗതികൾ കാണിക്കുന്നത്‌.
വരുമാനാടിസ്ഥാനത്തിൽ റേഷൻ പരിമിതപ്പെടുത്തുന്നത്‌, `ആദ്യം പരിമിതപ്പെടുത്തുക പീന്നീട്‌ ഇല്ലാതാക്കുക' എന്ന ആഗോളനയത്തിന്റെ ഭാഗമാണ്‌. നേരത്തെ എല്ലാവർക്കും റേഷൻ ഉണ്ടായിരുന്നതും എന്നാൽ ആഗോളവൽക്കരണത്തെ തുടർന്ന്‌ ദരിദ്രർക്ക്‌ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്‌ത രാജ്യങ്ങളാണ്‌ മെക്‌സിക്കോ, ശ്രീലങ്ക, ജമൈക്ക, സാംബിയ, ടുണീഷ്യ, ഫിലിപ്പീൻസ്‌ എന്നിവ. ഇവിടെയെല്ലാം 4- 5 വർഷങ്ങൾക്കിടയിൽ റേഷൻ പാടെതകർന്നതായാണ്‌ അനുഭവം. ഇക്കൂട്ടത്തിൽ ശ്രീലങ്ക, ടൂണീഷ്യ, ജമൈക്ക തുടങ്ങിയ രാജ്യങ്ങൾ കേരളത്തിലേതുപോലെ, സാമ്പത്തികപിന്നോക്കാവസ്ഥ നിലനിൽക്കുമ്പോഴും ഗണ്യമായ സാമൂഹ്യപുരോഗതി കൈവരിച്ച പ്രദേശങ്ങളാണ്‌. ഇതിന്ന്‌ ഒരു കാരണം അവിടങ്ങളിലെ സാർവത്രിക റേഷൻ സംവധാനമായിരുന്നുവെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. (മഥുരസ്വാമിനാഥൻ). "പാവപ്പെട്ടവർക്ക്‌ മാത്രം" റേഷൻ എന്ന വാദം ലോകബാങ്ക,്‌ നാണയനിധി താൽപര്യങ്ങളെ സംരക്ഷിക്കാൻ മാത്രമേ സഹായിക്കൂ എന്നതാണ്‌ ഇത്തരം രാജ്യങ്ങളിലെ അനുഭവങ്ങൾ. ഇന്ത്യയിലെ റേഷൻ പരിമിതപ്പെടുത്തൽ അങ്ങോട്ടാണ്‌ നയിക്കുന്നതെന്നാണ്‌ ഇതേവരെയുള്ള സ്ഥിതിഗതികൾ കാണിക്കുന്നത്‌.
റേഷൻ നിയന്ത്രിക്കാൻ പാടുപെടുന്നവർ റേഷൻ കാർഡുടമകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായാണ്‌ ഇന്ത്യയിലെ അനുഭവം. ഉദാഹരണത്തിന്ന്‌, 1,80,000 കുടുംബങ്ങൾ താമസിക്കുന്ന ഏഷ്യയിലെതന്നെ പ്രധാന ചേരികളിലൊന്നായ ധാരാവി (ബോംബെ)യിൽ കണക്കെടുപ്പുദ്യോഗസ്ഥർ 158 കുടുംബങ്ങളെയാണ്‌ BPL റേഷൻ കാർഡിന്‌ അർഹരായി കണ്ടെത്തിയത്‌. സംസ്ഥാനങ്ങളുടെ റേഷൻക്വാട്ട വെട്ടിക്കുറക്കുകയാണ്‌ മറ്റൊരു നടപടി. ഇതിന്റെ ഭാഗമായി ഒറീസ്സക്ക്‌ അനുവദിച്ചുവരുന്ന റേഷൻക്വാട്ടയിൽ കഴിഞ്ഞവർഷം ഗോതമ്പിൽ 50,000 ടണ്ണിന്റേയും അരിയിൽ 65000 ടണ്ണിന്റെയും കുറവ്‌ വരുത്തി.ദാരിദ്രരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്‌ ഒറീസ്സ. ഇവിടുത്തെ റേഷൻ സംവിധാനമാണെങ്കിൽ പൊതുവെ ദുർബലമാണുതാനും. ഇന്ത്യയിൽ പത്താം സ്ഥാനത്താണ്‌. അതിനാൽ ``ഒഴിവാക്കപ്പെടാൻ പാടില്ലാത്ത ദരിദ്രർ ഒഴിവാക്കപ്പെടുന്നതിനേക്കാൽ എത്രയോ നല്ലത്‌ ഒഴിവാക്കപ്പെടേണ്ടവർ റേഷൻ ശൃംഖലയിൽ കടന്നു കൂടുന്നതാണ്‌.'' (ഉൽസ പട്‌നായക്‌)
റേഷൻ നിയന്ത്രിക്കാൻ പാടുപെടുന്നവർ റേഷൻ കാർഡുടമകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായാണ്‌ ഇന്ത്യയിലെ അനുഭവം. ഉദാഹരണത്തിന്ന്‌, 1,80,000 കുടുംബങ്ങൾ താമസിക്കുന്ന ഏഷ്യയിലെതന്നെ പ്രധാന ചേരികളിലൊന്നായ ധാരാവി (ബോംബെ)യിൽ കണക്കെടുപ്പുദ്യോഗസ്ഥർ 158 കുടുംബങ്ങളെയാണ്‌ BPL റേഷൻ കാർഡിന്‌ അർഹരായി കണ്ടെത്തിയത്‌. സംസ്ഥാനങ്ങളുടെ റേഷൻക്വാട്ട വെട്ടിക്കുറക്കുകയാണ്‌ മറ്റൊരു നടപടി. ഇതിന്റെ ഭാഗമായി ഒറീസ്സക്ക്‌ അനുവദിച്ചുവരുന്ന റേഷൻക്വാട്ടയിൽ കഴിഞ്ഞവർഷം ഗോതമ്പിൽ 50,000 ടണ്ണിന്റേയും അരിയിൽ 65000 ടണ്ണിന്റെയും കുറവ്‌ വരുത്തി.ദാരിദ്രരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്‌ ഒറീസ്സ. ഇവിടുത്തെ റേഷൻ സംവിധാനമാണെങ്കിൽ പൊതുവെ ദുർബലമാണുതാനും. ഇന്ത്യയിൽ പത്താം സ്ഥാനത്താണ്‌. അതിനാൽ ``ഒഴിവാക്കപ്പെടാൻ പാടില്ലാത്ത ദരിദ്രർ ഒഴിവാക്കപ്പെടുന്നതിനേക്കാൽ എത്രയോ നല്ലത്‌ ഒഴിവാക്കപ്പെടേണ്ടവർ റേഷൻ ശൃംഖലയിൽ കടന്നു കൂടുന്നതാണ്‌.'' (ഉൽസ പട്‌നായക്‌)
ഇന്ത്യയിൽ ഗ്രാമീണ ദാരിദ്ര്യം ഏറ്റവും കുറഞ്ഞതായി കണക്കാക്കിയത്‌ 1980കളുടെ അവസാനത്തിലാണ്‌. ഇതിന്ന്‌ പ്രധാന കാരണമായി കാണിക്കുന്നത്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും പശ്ചിമബംഗാളിലേയും റേഷൻ വിതരണത്തിലെ മുന്നേറ്റമാണ്‌. ആന്ധ്രയിൽ ഒരു കിലോ അരി 2 രൂപക്ക്‌ നൽകിയപ്പോൾ ഗ്രാമീണദാരിദ്ര്യത്തിൽ കുറവുണ്ടായിരുന്നു; ഇപ്പോൾ വില 5.60 രൂപയാണ്‌. അവിടെ ഗ്രാമീണദാരിദ്ര്യം കൂടിയതായാണ്‌ കണക്ക്‌. കാർഷിക തൊഴിലാളികൾ ആന്ധ്രയിൽ സ്വന്തം വൃക്കവിറ്റ്‌ ഉപജീവനം കഴിക്കേണ്ടിവരുന്ന അവസ്ഥ ഈയിടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നല്ലോ.
ഇന്ത്യയിൽ ഗ്രാമീണ ദാരിദ്ര്യം ഏറ്റവും കുറഞ്ഞതായി കണക്കാക്കിയത്‌ 1980കളുടെ അവസാനത്തിലാണ്‌. ഇതിന്ന്‌ പ്രധാന കാരണമായി കാണിക്കുന്നത്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും പശ്ചിമബംഗാളിലേയും റേഷൻ വിതരണത്തിലെ മുന്നേറ്റമാണ്‌. ആന്ധ്രയിൽ ഒരു കിലോ അരി 2 രൂപക്ക്‌ നൽകിയപ്പോൾ ഗ്രാമീണദാരിദ്ര്യത്തിൽ കുറവുണ്ടായിരുന്നു; ഇപ്പോൾ വില 5.60 രൂപയാണ്‌. അവിടെ ഗ്രാമീണദാരിദ്ര്യം കൂടിയതായാണ്‌ കണക്ക്‌. കാർഷിക തൊഴിലാളികൾ ആന്ധ്രയിൽ സ്വന്തം വൃക്കവിറ്റ്‌ ഉപജീവനം കഴിക്കേണ്ടിവരുന്ന അവസ്ഥ ഈയിടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നല്ലോ.
ഇതിനെല്ലാം പുറമെ പൊതുവിപണിയിൽ അരിവില ഉയരാതെ പിടിച്ചുനിർത്തുന്നതിൽ റേഷൻ സംവിധാനം നല്ലൊരുപങ്ക്‌ വഹിക്കുന്നുണ്ട്‌. റേഷൻ തകർന്ന രാജ്യങ്ങളിലെല്ലാം പൊതുവിപണിയിൽ അരിവില ഗണ്യമായി വർധിച്ചിരിക്കയാണ്‌.
ഇതിനെല്ലാം പുറമെ പൊതുവിപണിയിൽ അരിവില ഉയരാതെ പിടിച്ചുനിർത്തുന്നതിൽ റേഷൻ സംവിധാനം നല്ലൊരുപങ്ക്‌ വഹിക്കുന്നുണ്ട്‌. റേഷൻ തകർന്ന രാജ്യങ്ങളിലെല്ലാം പൊതുവിപണിയിൽ അരിവില ഗണ്യമായി വർധിച്ചിരിക്കയാണ്‌.
റേഷൻ അരിവില വർധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ കൂടി വിശദമാക്കുന്നത്‌ പ്രയോജനമാകും. ഇതിനുള്ള ഒരു കാരണം റേഷനുവേണ്ടി സർക്കാർ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ സംഭരണവില വർധിപ്പിക്കുന്നു എന്നതാണ്‌. 1995-96നും 1999-2000 നുമിടയിൽ റേഷനരിയുടെ സംഭരണവിലയിൽ 36%വും ഗോതമ്പിന്റെ വിലയിൽ 50%വും വിലവർധനവുണ്ടായി.
റേഷൻ അരിവില വർധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ കൂടി വിശദമാക്കുന്നത്‌ പ്രയോജനമാകും. ഇതിനുള്ള ഒരു കാരണം റേഷനുവേണ്ടി സർക്കാർ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ സംഭരണവില വർധിപ്പിക്കുന്നു എന്നതാണ്‌. 1995-96നും 1999-2000 നുമിടയിൽ റേഷനരിയുടെ സംഭരണവിലയിൽ 36%വും ഗോതമ്പിന്റെ വിലയിൽ 50%വും വിലവർധനവുണ്ടായി.
ഇത്‌ ഈ കാലയളവിലെ മൊത്തവിലവർധന നിരക്കിനേക്കാൾ കൂടുതലാണ്‌. സംഭരണവിലവർധിപ്പിക്കുന്നത്‌ സമ്പന്ന കൃഷിക്കാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങിയാണ്‌. കാർഷികഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഉൽപ്പാദനചെലവ്‌ കുറക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിന്‌ പകരം വിലവർധിപ്പിച്ച്‌ കാർഷിക മുതലാളിമാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങുന്നു കേന്ദ്രസർക്കാർ.
ഇത്‌ ഈ കാലയളവിലെ മൊത്തവിലവർധന നിരക്കിനേക്കാൾ കൂടുതലാണ്‌. സംഭരണവിലവർധിപ്പിക്കുന്നത്‌ സമ്പന്ന കൃഷിക്കാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങിയാണ്‌. കാർഷികഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഉൽപ്പാദനചെലവ്‌ കുറക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിന്‌ പകരം വിലവർധിപ്പിച്ച്‌ കാർഷിക മുതലാളിമാരുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങുന്നു കേന്ദ്രസർക്കാർ.
രണ്ടാമത്തെ കാര്യം വർധിച്ച സംഭരണവിലക്ക്‌ തന്നെ ആവശ്യത്തിലധികം അരിവാങ്ങിക്കൂട്ടുന്നു എന്നതാണ്‌. ഭക്ഷ്യകോർപ്പറേഷനിൽ കൊയ്‌ത്തുകാലത്ത്‌ 240 ലക്ഷം ടണ്ണും അല്ലാത്ത അവസരത്തിൽ 160 ലക്ഷം ടണ്ണും അരി സ്റ്റോക്കുണ്ടാകണമെന്നാണ്‌ കണക്ക്‌. ഇതാകട്ടെ ഇപ്പോൾ യഥാക്രമം 400ഉം 350ഉം ആണ്‌. 1994ന്‌ ശേഷം 1997 ഒഴികെയുള്ള വർഷങ്ങളിലെല്ലാം മിനിമം വേണ്ടതിനേക്കാൾ എത്രയോ കൂടുതലാണ്‌ ഭക്ഷ്യകോർപ്പറേഷനിലെ കരുതൽ സ്റ്റോക്ക്‌.
രണ്ടാമത്തെ കാര്യം വർധിച്ച സംഭരണവിലക്ക്‌ തന്നെ ആവശ്യത്തിലധികം അരിവാങ്ങിക്കൂട്ടുന്നു എന്നതാണ്‌. ഭക്ഷ്യകോർപ്പറേഷനിൽ കൊയ്‌ത്തുകാലത്ത്‌ 240 ലക്ഷം ടണ്ണും അല്ലാത്ത അവസരത്തിൽ 160 ലക്ഷം ടണ്ണും അരി സ്റ്റോക്കുണ്ടാകണമെന്നാണ്‌ കണക്ക്‌. ഇതാകട്ടെ ഇപ്പോൾ യഥാക്രമം 400ഉം 350ഉം ആണ്‌. 1994ന്‌ ശേഷം 1997 ഒഴികെയുള്ള വർഷങ്ങളിലെല്ലാം മിനിമം വേണ്ടതിനേക്കാൾ എത്രയോ കൂടുതലാണ്‌ ഭക്ഷ്യകോർപ്പറേഷനിലെ കരുതൽ സ്റ്റോക്ക്‌.
മൂന്നാമത്തെ കാര്യം ഇത്രയേറെ ഭക്ഷ്യധാന്യം സ്റ്റോക്ക്‌ ചെയ്യാൻ വേണ്ടിവരുന്ന അധികച്ചെലവും ഭക്ഷ്യകോർപ്പറേഷന്റെ വർധിച്ചുവരുന്ന നടത്തിപ്പ്‌ ചെലവും ആണ്‌. കഴിഞ്ഞവർഷം സംഭരണവിലയുടെ 58% തുക ഗോതമ്പിന്നും 30% തുക അരിക്കും സൂക്ഷിപ്പ്‌ ചെലവായി വേണ്ടിവന്നു. ഇത്രയും അരിവാങ്ങാനുള്ള തുക വായ്‌പയെടുക്കുമ്പോൾ പലിശ ഇനത്തിലും ചെലവു കൂടുന്നു. ഇതോടൊപ്പം പല കാരണങ്ങളാൽ നശിച്ചുപോകുന്ന ധാന്യത്തിന്റെ വിലകൂടി ചേർക്കുമ്പോൾ ചെലവിൽ വൻവർധനവുണ്ടാകുന്നു. ഇവയിൽ മിക്കതും ഒഴിവാക്കാവുന്നതാണ്‌. സംഭരണം ആവശ്യത്തിന്ന്‌ മാത്രമാക്കുക എന്നതാവണം ആദ്യം ചെയ്യേണ്ടത്‌.
മൂന്നാമത്തെ കാര്യം ഇത്രയേറെ ഭക്ഷ്യധാന്യം സ്റ്റോക്ക്‌ ചെയ്യാൻ വേണ്ടിവരുന്ന അധികച്ചെലവും ഭക്ഷ്യകോർപ്പറേഷന്റെ വർധിച്ചുവരുന്ന നടത്തിപ്പ്‌ ചെലവും ആണ്‌. കഴിഞ്ഞവർഷം സംഭരണവിലയുടെ 58% തുക ഗോതമ്പിന്നും 30% തുക അരിക്കും സൂക്ഷിപ്പ്‌ ചെലവായി വേണ്ടിവന്നു. ഇത്രയും അരിവാങ്ങാനുള്ള തുക വായ്‌പയെടുക്കുമ്പോൾ പലിശ ഇനത്തിലും ചെലവു കൂടുന്നു. ഇതോടൊപ്പം പല കാരണങ്ങളാൽ നശിച്ചുപോകുന്ന ധാന്യത്തിന്റെ വിലകൂടി ചേർക്കുമ്പോൾ ചെലവിൽ വൻവർധനവുണ്ടാകുന്നു. ഇവയിൽ മിക്കതും ഒഴിവാക്കാവുന്നതാണ്‌. സംഭരണം ആവശ്യത്തിന്ന്‌ മാത്രമാക്കുക എന്നതാവണം ആദ്യം ചെയ്യേണ്ടത്‌.
റേഷനരി വീട്ടിലെത്തുമ്പോൾ മുകളിൽ സൂചിപ്പിച്ച വിലകൾക്ക്‌ പുറമെ കമ്മീഷൻ കടത്ത്‌കൂലി എന്നിവ കൂടിവരും. ഒഴിവാക്കാവുന്ന പലതും സാധാരണജനങ്ങളിലേക്ക്‌ അടിച്ചേൽപിക്കയാണ്‌.
റേഷനരി വീട്ടിലെത്തുമ്പോൾ മുകളിൽ സൂചിപ്പിച്ച വിലകൾക്ക്‌ പുറമെ കമ്മീഷൻ കടത്ത്‌കൂലി എന്നിവ കൂടിവരും. ഒഴിവാക്കാവുന്ന പലതും സാധാരണജനങ്ങളിലേക്ക്‌ അടിച്ചേൽപിക്കയാണ്‌.
റേഷൻ എന്നത്‌ ജനങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഒരു പ്രധാന ഉപാധിയാണ്‌. അതിനാൽ അത്‌ തകരാതെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്‌. കഴിഞ്ഞ കേന്ദ്രബജറ്റിൽ റേഷൻ സബ്‌സിഡിക്കായി നീക്കിവെച്ചത്‌ 8100 കോടി ക.യാണ്‌. ഇതാകട്ടെ മൊത്തം ദേശീയ വരുമാനത്തിന്റെ അര ശതമാനമെ ആകുന്നുള്ളൂ. ഇത്‌ ഒരു ശതമാനമോ രണ്ട്‌ ശതമാനമോ ആക്കിയാൽ പോലും അതിന്റെ ഫലമായി ജനസംഖ്യയിൽ പകുതിക്കെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. എങ്കിൽപ്പോലും ഈ തുക ഏതാനും മുതലാളിമാർക്ക്‌ നൽകിയ കിട്ടാക്കടത്തിന്റെ നാലിലൊന്ന്‌ മാത്രമെ വരുന്നുള്ളൂ.
റേഷൻ എന്നത്‌ ജനങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഒരു പ്രധാന ഉപാധിയാണ്‌. അതിനാൽ അത്‌ തകരാതെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്‌. കഴിഞ്ഞ കേന്ദ്രബജറ്റിൽ റേഷൻ സബ്‌സിഡിക്കായി നീക്കിവെച്ചത്‌ 8100 കോടി ക.യാണ്‌. ഇതാകട്ടെ മൊത്തം ദേശീയ വരുമാനത്തിന്റെ അര ശതമാനമെ ആകുന്നുള്ളൂ. ഇത്‌ ഒരു ശതമാനമോ രണ്ട്‌ ശതമാനമോ ആക്കിയാൽ പോലും അതിന്റെ ഫലമായി ജനസംഖ്യയിൽ പകുതിക്കെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. എങ്കിൽപ്പോലും ഈ തുക ഏതാനും മുതലാളിമാർക്ക്‌ നൽകിയ കിട്ടാക്കടത്തിന്റെ നാലിലൊന്ന്‌ മാത്രമെ വരുന്നുള്ളൂ.
നിയമ പ്രകാരമുള്ള റേഷൻ തുടരുന്ന സംസ്ഥാനമാണ്‌ കേരളം. ഇത്‌ ഭക്ഷ്യദൗർലഭ്യം ഉള്ള കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും ആരോഗ്യ സംരക്ഷണത്തിലും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. റേഷൻ സംവിധാനത്തിന്റെ തകർച്ച കേരളം ഇതിനകം നേടിയ ഒട്ടേറെ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കും. അതിനാൽ റേഷൻ സംവിധാനം സംരക്ഷിക്കുക എന്നത്‌ ഭക്ഷ്യസുരക്ഷയുടെ മാത്രം പ്രശ്‌നമല്ല. പണക്കാർക്കും താൽപര്യമില്ലാത്തവർക്കും റേഷൻ വാങ്ങാതിരിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കാം. ഇതൊന്നും റേഷൻപരിമിതപ്പെടുത്തുന്നതിന്‌ ന്യായീകരണമല്ല. പൊതുജനാരോഗ്യരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും കേരളം ഇതിനകം നേടിയ നേട്ടങ്ങൾക്കെല്ലാം നിയമപ്രകാരമുള്ള റേഷൻ സംവിധാനത്തിന്റെ പിൻബലമുണ്ടായിരുന്നു.
നിയമ പ്രകാരമുള്ള റേഷൻ തുടരുന്ന സംസ്ഥാനമാണ്‌ കേരളം. ഇത്‌ ഭക്ഷ്യദൗർലഭ്യം ഉള്ള കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും ആരോഗ്യ സംരക്ഷണത്തിലും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. റേഷൻ സംവിധാനത്തിന്റെ തകർച്ച കേരളം ഇതിനകം നേടിയ ഒട്ടേറെ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കും. അതിനാൽ റേഷൻ സംവിധാനം സംരക്ഷിക്കുക എന്നത്‌ ഭക്ഷ്യസുരക്ഷയുടെ മാത്രം പ്രശ്‌നമല്ല. പണക്കാർക്കും താൽപര്യമില്ലാത്തവർക്കും റേഷൻ വാങ്ങാതിരിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കാം. ഇതൊന്നും റേഷൻപരിമിതപ്പെടുത്തുന്നതിന്‌ ന്യായീകരണമല്ല. പൊതുജനാരോഗ്യരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും കേരളം ഇതിനകം നേടിയ നേട്ടങ്ങൾക്കെല്ലാം നിയമപ്രകാരമുള്ള റേഷൻ സംവിധാനത്തിന്റെ പിൻബലമുണ്ടായിരുന്നു.
'''മോഡേൺബ്രഡും ഭക്ഷ്യസുരക്ഷയും'''


ഇന്ത്യയിലെ ഏകപൊതുമേഖലാ ബ്രെഡ്‌ നിർമാണ കമ്പനിയായ മോഡേൺ ബ്രെഡ്‌ ഫാക്‌ടറി വിൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെടുത്തികാണണം. റേഷൻ വഴി നൽകുന്ന ഭക്ഷ്യധാന്യത്തിന്നുപുറമെ കൂടുതൽ പോഷകാഹാരം ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്‌ 1965ൽ കേന്ദ്രസർക്കാർ മോഡേൺ ബ്രഡ്‌ കമ്പനി ആരംഭിച്ചത്‌. രോഗികൾ, സ്‌കൂൾ കുട്ടികൾ, പട്ടാളക്കാർ, ഗിരിജനങ്ങൾ എന്നിവർക്കൊക്കെ ഈ കമ്പനി പ്രത്യേകമായി റൊട്ടി തയ്യാറാക്കി നൽകിയിരുന്നു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പ്രകൃതിക്ഷോഭത്തിൽ അകപ്പെടുന്നവർക്കും ആശ്വാസമെന്ന നിലയിൽ റൊട്ടി വൻതോതിൽ വിതരണം ചെയ്‌തിരുന്നു. ഇത്രയേറെ സാമൂഹ്യബാധ്യതകൾ നിർവഹിക്കുകയും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്‌ത ഈ കമ്പനിക്ക്‌ ഇപ്പോൾ ഏതാണ്ട്‌ 2100 കോടി ക.യുടെ ആസ്‌തിയുണ്ട്‌. പുതിയ കേന്ദ്രബജറ്റിൽ വിൽപന പ്രഖ്യാപിക്കുകയും ആഴ്‌ചകൾക്കകം ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന വിദേശകമ്പനിയായ ഹിന്ദുസ്ഥാൻ ലിവർ മോഡേൺ ബ്രഡ്‌ കമ്പനിയുടെ 76% ഓഹരികളും കേവലം 105 കോടിരൂപക്ക്‌ വാങ്ങുകയായിരുന്നു.
ഇന്ത്യയിലെ ഏകപൊതുമേഖലാ ബ്രെഡ്‌ നിർമാണ കമ്പനിയായ മോഡേൺ ബ്രെഡ്‌ ഫാക്‌ടറി വിൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെടുത്തികാണണം. റേഷൻ വഴി നൽകുന്ന ഭക്ഷ്യധാന്യത്തിന്നുപുറമെ കൂടുതൽ പോഷകാഹാരം ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്‌ 1965ൽ കേന്ദ്രസർക്കാർ മോഡേൺ ബ്രഡ്‌ കമ്പനി ആരംഭിച്ചത്‌. രോഗികൾ, സ്‌കൂൾ കുട്ടികൾ, പട്ടാളക്കാർ, ഗിരിജനങ്ങൾ എന്നിവർക്കൊക്കെ ഈ കമ്പനി പ്രത്യേകമായി റൊട്ടി തയ്യാറാക്കി നൽകിയിരുന്നു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പ്രകൃതിക്ഷോഭത്തിൽ അകപ്പെടുന്നവർക്കും ആശ്വാസമെന്ന നിലയിൽ റൊട്ടി വൻതോതിൽ വിതരണം ചെയ്‌തിരുന്നു. ഇത്രയേറെ സാമൂഹ്യബാധ്യതകൾ നിർവഹിക്കുകയും തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്‌ത ഈ കമ്പനിക്ക്‌ ഇപ്പോൾ ഏതാണ്ട്‌ 2100 കോടി ക.യുടെ ആസ്‌തിയുണ്ട്‌. പുതിയ കേന്ദ്രബജറ്റിൽ വിൽപന പ്രഖ്യാപിക്കുകയും ആഴ്‌ചകൾക്കകം ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന വിദേശകമ്പനിയായ ഹിന്ദുസ്ഥാൻ ലിവർ മോഡേൺ ബ്രഡ്‌ കമ്പനിയുടെ 76% ഓഹരികളും കേവലം 105 കോടിരൂപക്ക്‌ വാങ്ങുകയായിരുന്നു.
35 കൊല്ലമായി പ്രവർത്തിക്കുന്ന ഈ പൊതുമേഖലാസ്ഥാപനത്തിന്ന്‌ 14 ബേക്കറി യൂനിറ്റുകൾ, 19 അനുബന്ധ യൂനിറ്റുകൾ, 6 ഇതരസ്ഥാപനങ്ങൾ (കേക്കും മറ്റും ഉണ്ടാക്കാനായി) എന്നിവയുണ്ട്‌. 17 പുതിയ യൂനിറ്റുകൾ ഉണ്ടാക്കാൻ പ്രോജക്‌ട്‌ തയാറായി വരികയായിരുന്നു. വർഷത്തിൽ ഏതാണ്ട്‌ 200 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിക്ക്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മിക്കതിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്‌. ദൽഹിയിൽ 16 ഏക്കർസ്ഥലമുണ്ട്‌. ഇതുതന്നെ നിലവിലുള്ള ഭൂവിലക്ക്‌ 111 കോടി രൂപക്കുണ്ടത്രെ. മുംബെയിൽ 18 ഏക്കറും കാൺപൂരിലും കൊച്ചിയിലും 4 ഏക്കർ വീതവും ഭൂസ്വത്തുണ്ട്‌. ഫാക്‌ടറികളിലെ യന്ത്രസാമഗ്രികൾ മിക്കതും ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്‌തതയെ മുൻനിർത്തി ആസ്‌ട്രേലിയ, കനഡ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങൾ സംഭാവന ചെയ്‌തതാണ്‌. കമ്പനിയുടെ കൈമാറ്റം തികച്ചും അതാര്യമായാണ്‌ നടന്നത്‌. തൊഴിലാളിസംഘടനാ പ്രതിനിധികൾ ഇതിനെ മറ്റൊരു `കുംഭകോണ'മായിട്ടാണ്‌ കാണുന്നത്‌.
35 കൊല്ലമായി പ്രവർത്തിക്കുന്ന ഈ പൊതുമേഖലാസ്ഥാപനത്തിന്ന്‌ 14 ബേക്കറി യൂനിറ്റുകൾ, 19 അനുബന്ധ യൂനിറ്റുകൾ, 6 ഇതരസ്ഥാപനങ്ങൾ (കേക്കും മറ്റും ഉണ്ടാക്കാനായി) എന്നിവയുണ്ട്‌. 17 പുതിയ യൂനിറ്റുകൾ ഉണ്ടാക്കാൻ പ്രോജക്‌ട്‌ തയാറായി വരികയായിരുന്നു. വർഷത്തിൽ ഏതാണ്ട്‌ 200 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിക്ക്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മിക്കതിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്‌. ദൽഹിയിൽ 16 ഏക്കർസ്ഥലമുണ്ട്‌. ഇതുതന്നെ നിലവിലുള്ള ഭൂവിലക്ക്‌ 111 കോടി രൂപക്കുണ്ടത്രെ. മുംബെയിൽ 18 ഏക്കറും കാൺപൂരിലും കൊച്ചിയിലും 4 ഏക്കർ വീതവും ഭൂസ്വത്തുണ്ട്‌. ഫാക്‌ടറികളിലെ യന്ത്രസാമഗ്രികൾ മിക്കതും ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്‌തതയെ മുൻനിർത്തി ആസ്‌ട്രേലിയ, കനഡ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങൾ സംഭാവന ചെയ്‌തതാണ്‌. കമ്പനിയുടെ കൈമാറ്റം തികച്ചും അതാര്യമായാണ്‌ നടന്നത്‌. തൊഴിലാളിസംഘടനാ പ്രതിനിധികൾ ഇതിനെ മറ്റൊരു `കുംഭകോണ'മായിട്ടാണ്‌ കാണുന്നത്‌.
ഇന്ത്യയിലെ റൊട്ടിക്കച്ചവടത്തിൽ മോഡേൺ ബ്രഡിന്റെ സംഭാവന 40 ശതമാനത്തോളം വരും. അതുകൊണ്ടുതന്നെ റൊട്ടിക്കച്ചവടത്തിൽ പ്രഥമസ്ഥാനം ഈ സ്ഥാപനത്തിന്ന്‌ തന്നെയാണ്‌. വിറ്റുവരവും ലാഭവും വർഷം പ്രതി വർധിച്ചുവരികയായിരുന്നു (പട്ടിക-4 കാണുക). ഏതാണ്ട്‌ 2400 തൊഴിലാളികൾ പ്രത്യക്ഷമായും അനേകംപേർ പരോക്ഷമായും ഈ ഫാക്‌ടറികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഒരു വർഷത്തിന്ന്‌ ശേഷം തൊഴിലാളികളെ എങ്ങനെ വേണമെങ്കിലും പിരിച്ചു വിടാമെന്ന ഉറപ്പ്‌ ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നൽകിയിട്ടുണ്ടത്രെ. 700 പേരെയെങ്കിലും പരിഗണിക്കാൻ കഴിയുമോ എന്നും, ഇത്തരം കച്ചവടത്തിൽ ഭൂവില പരിഗണിക്കാറില്ലെന്നും ഹിന്ദുസ്ഥാൻ ലിവറിന്റെ വക്താക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിരുന്നു.
ഇന്ത്യയിലെ റൊട്ടിക്കച്ചവടത്തിൽ മോഡേൺ ബ്രഡിന്റെ സംഭാവന 40 ശതമാനത്തോളം വരും. അതുകൊണ്ടുതന്നെ റൊട്ടിക്കച്ചവടത്തിൽ പ്രഥമസ്ഥാനം ഈ സ്ഥാപനത്തിന്ന്‌ തന്നെയാണ്‌. വിറ്റുവരവും ലാഭവും വർഷം പ്രതി വർധിച്ചുവരികയായിരുന്നു (പട്ടിക-4 കാണുക). ഏതാണ്ട്‌ 2400 തൊഴിലാളികൾ പ്രത്യക്ഷമായും അനേകംപേർ പരോക്ഷമായും ഈ ഫാക്‌ടറികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഒരു വർഷത്തിന്ന്‌ ശേഷം തൊഴിലാളികളെ എങ്ങനെ വേണമെങ്കിലും പിരിച്ചു വിടാമെന്ന ഉറപ്പ്‌ ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നൽകിയിട്ടുണ്ടത്രെ. 700 പേരെയെങ്കിലും പരിഗണിക്കാൻ കഴിയുമോ എന്നും, ഇത്തരം കച്ചവടത്തിൽ ഭൂവില പരിഗണിക്കാറില്ലെന്നും ഹിന്ദുസ്ഥാൻ ലിവറിന്റെ വക്താക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിരുന്നു.
പട്ടിക 4
പട്ടിക 4
മോഡേൺ ബ്രഡ്‌ കമ്പനിയുടെ വിറ്റുവരവ്‌ (കോടി രൂപ)
മോഡേൺ ബ്രഡ്‌ കമ്പനിയുടെ വിറ്റുവരവ്‌ (കോടി രൂപ)
വരി 127: വരി 161:
1995-96 11.08 140.22 6.51 58.76
1995-96 11.08 140.22 6.51 58.76
സ്രോതസ്സ്‌: The Review of Contemporary News & Views, Vol: 11 No.6, 6-6-1997
സ്രോതസ്സ്‌: The Review of Contemporary News & Views, Vol: 11 No.6, 6-6-1997
കുപോഷണം കുറക്കാനായി സ്‌കൂൾ കുട്ടികൾ, ഗിരിജനങ്ങൾ എന്നിവർക്ക്‌ മോഡേൺ ബ്രഡ്‌ കമ്പനി പ്രത്യേകം റൊട്ടിവിതരണം ചെയ്‌തകാര്യം സൂചിപ്പിച്ചല്ലോ. ഇന്ത്യയുടെ കുപോഷണ നിരക്ക്‌ ലോകശരാശരി (36%) യേക്കാൾ ഏതാണ്ട്‌ ഇരട്ടിയാണ്‌ (63%). മോഡേൺ ബ്രഡിന്റെ സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത്‌ 1990കളുടെ തുടക്കത്തിൽ കേന്ദ്രസർക്കാർ ഈ കമ്പനിക്ക്‌ ഗോതമ്പും മൈദയും സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണവിലയേക്കാൾ ഒന്നൊന്നര രൂപ കുറച്ച്‌്‌ മോഡേൺ ബ്രെഡ്‌ വിൽക്കാൻ കഴിഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങി പുതിയ കേന്ദ്രസർക്കാർ സബ്‌സിഡി പിൻവലിച്ചിരിക്കയാണ്‌.
കുപോഷണം കുറക്കാനായി സ്‌കൂൾ കുട്ടികൾ, ഗിരിജനങ്ങൾ എന്നിവർക്ക്‌ മോഡേൺ ബ്രഡ്‌ കമ്പനി പ്രത്യേകം റൊട്ടിവിതരണം ചെയ്‌തകാര്യം സൂചിപ്പിച്ചല്ലോ. ഇന്ത്യയുടെ കുപോഷണ നിരക്ക്‌ ലോകശരാശരി (36%) യേക്കാൾ ഏതാണ്ട്‌ ഇരട്ടിയാണ്‌ (63%). മോഡേൺ ബ്രഡിന്റെ സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത്‌ 1990കളുടെ തുടക്കത്തിൽ കേന്ദ്രസർക്കാർ ഈ കമ്പനിക്ക്‌ ഗോതമ്പും മൈദയും സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണവിലയേക്കാൾ ഒന്നൊന്നര രൂപ കുറച്ച്‌്‌ മോഡേൺ ബ്രെഡ്‌ വിൽക്കാൻ കഴിഞ്ഞിരുന്നു. സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന്ന്‌ വഴങ്ങി പുതിയ കേന്ദ്രസർക്കാർ സബ്‌സിഡി പിൻവലിച്ചിരിക്കയാണ്‌.


സർക്കാർ ആശുപത്രികളിൽ കിലോഗ്രാമിന്ന്‌ 11.25 രൂപക്കാണ്‌ കമ്പനി റൊട്ടി നൽകിയത്‌. നിർമാണത്തകരാറുള്ള ബ്രഡ്‌ കിലോഗ്രാമിന്ന്‌ 4.16രൂപ നിരക്കിൽ അനാഥാലയങ്ങളും മറ്റും കൊടുക്കാറാണ്‌ പരിവ്‌.
(add)
 
സർക്കാർ ആശുപത്രികളിൽ കിലോഗ്രാമിന്ന്‌ 11.25 രൂപക്കാണ്‌ കമ്പനി റൊട്ടി നൽകിയത്‌. നിർമാണത്തകരാറുള്ള ബ്രഡ്‌ കിലോഗ്രാമിന്ന്‌ 4.16രൂപ നിരക്കിൽ അനാഥാലയങ്ങളും മറ്റും കൊടുക്കാറാണ്‌ പതിവ്‌.
 
മോഡേൺ ബ്രഡ്‌ ഏറ്റെടുത്ത സാമൂഹ്യ ബാധ്യതകളൊന്നും ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നിറവേറ്റേണ്ടതില്ല. റേഷനും പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കുറഞ്ഞവിലക്ക്‌ ബ്രെഡ്‌ ഉണ്ടാക്കിവിറ്റിരുന്ന ഈ സർക്കാർ കമ്പനിയുടെ ഉടമസ്ഥത ഒരു വിദേശകമ്പനിക്ക്‌ കൈമാറിയത്‌ ഏറെ ദുരൂഹതകൾക്കിടയാക്കുന്നുണ്ട്‌.
മോഡേൺ ബ്രഡ്‌ ഏറ്റെടുത്ത സാമൂഹ്യ ബാധ്യതകളൊന്നും ഹിന്ദുസ്ഥാൻ ലിവറിന്ന്‌ നിറവേറ്റേണ്ടതില്ല. റേഷനും പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കുറഞ്ഞവിലക്ക്‌ ബ്രെഡ്‌ ഉണ്ടാക്കിവിറ്റിരുന്ന ഈ സർക്കാർ കമ്പനിയുടെ ഉടമസ്ഥത ഒരു വിദേശകമ്പനിക്ക്‌ കൈമാറിയത്‌ ഏറെ ദുരൂഹതകൾക്കിടയാക്കുന്നുണ്ട്‌.
ചികിത്സയുടെ  ഭാരം


ആഗോളവൽക്കരണത്തോടെ ചികിത്സാ ചെലവുകൾ അവിശ്വസനീയമായി വർധിച്ചിരിക്കയാണ്‌. 1987ൽ കേരളത്തിൽ ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗ ചികിത്സക്ക്‌ ശരാശരി 16.56 രൂപ ചെലവായിരുന്നെങ്കിൽ 1996 ആയപ്പോഴേക്കും ഇത്‌ 165.22 രൂപയായി വർദ്ധിച്ചിരിക്കുന്നു. വർദ്ധന 898% ആണ്‌. ഇതേ കാലയളവിൽ ഒരു കേരളീയന്ന്‌ ഒരു വർഷത്തേക്കുള്ള ശരാശരി ചികിത്സ ചെലവ്‌ 88.92 രൂപ (1987)യിൽനിന്ന്‌ 548.68 രൂപ (1996) ആയി ഉയർന്നിരിക്കുന്നു; വർധന 517%. ഇക്കാലത്ത്‌ പൊതു വിലനിരക്കിൽ ഉണ്ടായ വർധന 136% ആണെന്നിരിക്കെ ചികിത്സാരംഗത്ത്‌ ഒരു പ്രത്യേക വിലക്കയറ്റംതന്നെ ഉണ്ടായിരിക്കുന്നു. പൊതു വിലയിലെ വർധന നിരക്കിനേക്കാൾ നാല്‌ ഇരട്ടിയാണ്‌ ചികിത്സാചെലവിലെ വർധന.
ആഗോളവൽക്കരണത്തോടെ ചികിത്സാ ചെലവുകൾ അവിശ്വസനീയമായി വർധിച്ചിരിക്കയാണ്‌. 1987ൽ കേരളത്തിൽ ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗ ചികിത്സക്ക്‌ ശരാശരി 16.56 രൂപ ചെലവായിരുന്നെങ്കിൽ 1996 ആയപ്പോഴേക്കും ഇത്‌ 165.22 രൂപയായി വർദ്ധിച്ചിരിക്കുന്നു. വർദ്ധന 898% ആണ്‌. ഇതേ കാലയളവിൽ ഒരു കേരളീയന്ന്‌ ഒരു വർഷത്തേക്കുള്ള ശരാശരി ചികിത്സ ചെലവ്‌ 88.92 രൂപ (1987)യിൽനിന്ന്‌ 548.68 രൂപ (1996) ആയി ഉയർന്നിരിക്കുന്നു; വർധന 517%. ഇക്കാലത്ത്‌ പൊതു വിലനിരക്കിൽ ഉണ്ടായ വർധന 136% ആണെന്നിരിക്കെ ചികിത്സാരംഗത്ത്‌ ഒരു പ്രത്യേക വിലക്കയറ്റംതന്നെ ഉണ്ടായിരിക്കുന്നു. പൊതു വിലയിലെ വർധന നിരക്കിനേക്കാൾ നാല്‌ ഇരട്ടിയാണ്‌ ചികിത്സാചെലവിലെ വർധന.
പട്ടിക 5~
പട്ടിക 5~
ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗചികിത്സക്ക്‌
ഒരു രോഗിക്ക്‌ ഒരു തവണത്തെ രോഗചികിത്സക്ക്‌
വരി 152: വരി 193:
മൊത്തം 3.57 6.79 90
മൊത്തം 3.57 6.79 90
സ്രോതസ്സ്‌: പരിഷത്ത്‌ സർവെ:1996
സ്രോതസ്സ്‌: പരിഷത്ത്‌ സർവെ:1996
വർധനവുണ്ടായത്‌ ഔഷധവിലയിൽ മാത്രമല്ല. ഫീസ്‌, ക്ലിനിക്കൽ പരിശോധന എന്നീ ഇനത്തിലെല്ലാം വർധനവുണ്ടായിട്ടുണ്ട്‌. അലോപ്പതിയിൽ മാത്രമല്ല, ആയുർവേദം, ഹോമിയോ എന്നീ രംഗങ്ങളിലും വർധനവുണ്ടായിട്ടുണ്ട്‌. ചികിത്സാചെലവിൽ ഉണ്ടാകുന്ന വർദ്ധന രൂക്ഷമായി ബാധിക്കുന്നത്‌ പാവപ്പെട്ടവരെയാണെന്നത്‌ സ്വാഭാവികം മാത്രം. പ്രധാനകാരണം പൊതുജനാരോഗ്യസംവിധാനം തകരുന്നത്‌ കൊണ്ട്‌തന്നെ. പ്രതിശീർഷവരുമാനത്തിൽ ചികിത്സക്കായി പാവപ്പെട്ടവർ ഇപ്പോൾ മാറ്റിവെക്കേണ്ടത്‌ ഏതാണ്ട്‌ 45% ആണ്‌. പണക്കാർക്ക്‌ ഇത്‌ കേവലം 2.5% മാത്രമാണ്‌. ആഗോളവൽക്കരണകാലത്തെ ചികിത്സാചെലവ്‌ വർധന ഏറ്റവും പ്രതികൂലമായി ബാധിച്ചത്‌ പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്‌.
വർധനവുണ്ടായത്‌ ഔഷധവിലയിൽ മാത്രമല്ല. ഫീസ്‌, ക്ലിനിക്കൽ പരിശോധന എന്നീ ഇനത്തിലെല്ലാം വർധനവുണ്ടായിട്ടുണ്ട്‌. അലോപ്പതിയിൽ മാത്രമല്ല, ആയുർവേദം, ഹോമിയോ എന്നീ രംഗങ്ങളിലും വർധനവുണ്ടായിട്ടുണ്ട്‌. ചികിത്സാചെലവിൽ ഉണ്ടാകുന്ന വർദ്ധന രൂക്ഷമായി ബാധിക്കുന്നത്‌ പാവപ്പെട്ടവരെയാണെന്നത്‌ സ്വാഭാവികം മാത്രം. പ്രധാനകാരണം പൊതുജനാരോഗ്യസംവിധാനം തകരുന്നത്‌ കൊണ്ട്‌തന്നെ. പ്രതിശീർഷവരുമാനത്തിൽ ചികിത്സക്കായി പാവപ്പെട്ടവർ ഇപ്പോൾ മാറ്റിവെക്കേണ്ടത്‌ ഏതാണ്ട്‌ 45% ആണ്‌. പണക്കാർക്ക്‌ ഇത്‌ കേവലം 2.5% മാത്രമാണ്‌. ആഗോളവൽക്കരണകാലത്തെ ചികിത്സാചെലവ്‌ വർധന ഏറ്റവും പ്രതികൂലമായി ബാധിച്ചത്‌ പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്‌.
ആഗോളവൽക്കരണത്തിലെ മറ്റൊരു പ്രധാനമാറ്റം സാമൂഹ്യസേവനരംഗങ്ങളിൽ (പ്രത്യേകിച്ചും ആരോഗ്യം വിദ്യാഭ്യാസം എന്നിവ) സർക്കാർ ചെലവുകൾ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു എന്നതാണ്‌. സർക്കാർ ചെലവുകൾ കുറക്കുന്നത്‌ സാരമായി ബാധിക്കുന്നത്‌ ദരിദ്രരെയും പൊതുജനാരോഗ്യ സംവിധാനത്തെയുമാണ്‌. ഇന്ത്യയിലിപ്പോൾ ആരോഗ്യചെലവിന്റെ 21.7% മാത്രമാണ്‌ സർക്കാർ വഹിക്കുന്നത്‌. ആഗോളവൽക്കരണത്തിന്റെ വക്താവായ ബ്രിട്ടണിൽ സർക്കാർ ആരോഗ്യ ചെലവ്‌ ഇപ്പോഴും 85 ശതമാനമാണ്‌. സർക്കാർ മുതൽമുടക്ക്‌ കുറക്കുമ്പോഴും ജീവനക്കാരുടെ ശമ്പളം പോലുള്ള നിർബന്ധചെലവുകൾ കൂടിവരികയാണ്‌. അതിനാൽ, സർക്കാർ അനുവദിക്കുന്ന തുക മിക്കപ്പോഴും ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ പോലും തികയുന്നില്ല. കേരളത്തിൽ തന്നെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശരാശരി 11 ലക്ഷം ക.യാണ്‌ ഒരു വർഷത്തെ സർക്കാർ ചെലവ്‌. ഇതിൽ ശമ്പളം 80-85% വരുന്നുണ്ട്‌. മരുന്നിന്നും, ക്ലിനിക്കൽ പരിശോധനക്കും ജനങ്ങൾ സ്വകാര്യമേഖലയെയാണ്‌ ഏതാണ്ട്‌ പൂർണ്ണമായും ആശ്രയിക്കുന്നത്‌. ചികിത്സ നഗരങ്ങളിൽ കേന്ദ്രീകൃതമാണ്‌. ചികിത്സാരംഗത്തേക്ക്‌ കടന്നുവരാൻ സ്വകാര്യ ഇൻഷൂറൻസ്‌ കമ്പനികൾ തയാറായി നിൽക്കുന്നു. ഇപ്പോഴാകട്ടെ രോഗനിർണ്ണയത്തിന്‌ യന്ത്രങ്ങളെ വൻതോതിൽ ആശ്രയിക്കേണ്ടി വരുന്നു. ഇതൊടെ ചികിത്സാരംഗം വൻകമ്പനികളുടെ നിയന്ത്രണത്തിൽ അകപ്പെടുകയാണ്‌. ദരിദ്രർ ചികിത്സ കിട്ടാതെ മരിക്കുന്ന കാലം വളരെ ദൂരത്തല്ല.
ആഗോളവൽക്കരണത്തിലെ മറ്റൊരു പ്രധാനമാറ്റം സാമൂഹ്യസേവനരംഗങ്ങളിൽ (പ്രത്യേകിച്ചും ആരോഗ്യം വിദ്യാഭ്യാസം എന്നിവ) സർക്കാർ ചെലവുകൾ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു എന്നതാണ്‌. സർക്കാർ ചെലവുകൾ കുറക്കുന്നത്‌ സാരമായി ബാധിക്കുന്നത്‌ ദരിദ്രരെയും പൊതുജനാരോഗ്യ സംവിധാനത്തെയുമാണ്‌. ഇന്ത്യയിലിപ്പോൾ ആരോഗ്യചെലവിന്റെ 21.7% മാത്രമാണ്‌ സർക്കാർ വഹിക്കുന്നത്‌. ആഗോളവൽക്കരണത്തിന്റെ വക്താവായ ബ്രിട്ടണിൽ സർക്കാർ ആരോഗ്യ ചെലവ്‌ ഇപ്പോഴും 85 ശതമാനമാണ്‌. സർക്കാർ മുതൽമുടക്ക്‌ കുറക്കുമ്പോഴും ജീവനക്കാരുടെ ശമ്പളം പോലുള്ള നിർബന്ധചെലവുകൾ കൂടിവരികയാണ്‌. അതിനാൽ, സർക്കാർ അനുവദിക്കുന്ന തുക മിക്കപ്പോഴും ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ പോലും തികയുന്നില്ല. കേരളത്തിൽ തന്നെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശരാശരി 11 ലക്ഷം ക.യാണ്‌ ഒരു വർഷത്തെ സർക്കാർ ചെലവ്‌. ഇതിൽ ശമ്പളം 80-85% വരുന്നുണ്ട്‌. മരുന്നിന്നും, ക്ലിനിക്കൽ പരിശോധനക്കും ജനങ്ങൾ സ്വകാര്യമേഖലയെയാണ്‌ ഏതാണ്ട്‌ പൂർണ്ണമായും ആശ്രയിക്കുന്നത്‌. ചികിത്സ നഗരങ്ങളിൽ കേന്ദ്രീകൃതമാണ്‌. ചികിത്സാരംഗത്തേക്ക്‌ കടന്നുവരാൻ സ്വകാര്യ ഇൻഷൂറൻസ്‌ കമ്പനികൾ തയാറായി നിൽക്കുന്നു. ഇപ്പോഴാകട്ടെ രോഗനിർണ്ണയത്തിന്‌ യന്ത്രങ്ങളെ വൻതോതിൽ ആശ്രയിക്കേണ്ടി വരുന്നു. ഇതൊടെ ചികിത്സാരംഗം വൻകമ്പനികളുടെ നിയന്ത്രണത്തിൽ അകപ്പെടുകയാണ്‌. ദരിദ്രർ ചികിത്സ കിട്ടാതെ മരിക്കുന്ന കാലം വളരെ ദൂരത്തല്ല.
വിദ്യാഭ്യാസവും സാമൂഹ്യനീതിയും


പൊതുവിദ്യാഭ്യാസരംഗത്ത്‌ നിന്ന്‌ സർക്കാർ പിന്മാറുന്നു: ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്നു, സാമൂഹ്യ നീതിയും കഴിവും പൊതുവിൽ അവഗണിക്കുന്നു- ഇതാണ്‌ ആഗോളവൽക്കരണ കാലയളവിൽ വിദ്യാഭ്യാസരംഗത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. വിദ്യാഭ്യാസത്തിന്നുള്ള സർക്കാർ മുതൽമുടക്ക്‌ കുറയുന്നതിന്റെ ഫലമായി പൊതുവിദ്യാഭ്യാസരംഗം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയാണ്‌. "രണ്ടായിരാമാണ്ടിൽ എല്ലാവർക്കും വിദ്യാഭ്യാസം" എന്ന മുദ്രാവാക്യം അംഗീകരിച്ച ജ്യോംതീൻ പ്രഖ്യാപനത്തിൽ 1990-ലേ ഒപ്പിട്ട രാജ്യമാണ്‌ ഇന്ത്യ. ഇതനുസരിച്ച്‌ മൊത്തം ദേശീയവരുമാനത്തിന്റെ ആറ്‌ ശതമാനം വിദ്യാഭ്യാസത്തിന്നായി നീക്കിവെക്കാൻ നാം ബാധ്യസ്ഥരാണ്‌. പക്ഷെ, മൂന്ന്‌ ശതമാനത്തിൽ കൂടുതൽ ഇതുവരെ അനുവദിച്ചിട്ടില്ല.
പൊതുവിദ്യാഭ്യാസരംഗത്ത്‌ നിന്ന്‌ സർക്കാർ പിന്മാറുന്നു: ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്നു, സാമൂഹ്യ നീതിയും കഴിവും പൊതുവിൽ അവഗണിക്കുന്നു- ഇതാണ്‌ ആഗോളവൽക്കരണ കാലയളവിൽ വിദ്യാഭ്യാസരംഗത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. വിദ്യാഭ്യാസത്തിന്നുള്ള സർക്കാർ മുതൽമുടക്ക്‌ കുറയുന്നതിന്റെ ഫലമായി പൊതുവിദ്യാഭ്യാസരംഗം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയാണ്‌. "രണ്ടായിരാമാണ്ടിൽ എല്ലാവർക്കും വിദ്യാഭ്യാസം" എന്ന മുദ്രാവാക്യം അംഗീകരിച്ച ജ്യോംതീൻ പ്രഖ്യാപനത്തിൽ 1990-ലേ ഒപ്പിട്ട രാജ്യമാണ്‌ ഇന്ത്യ. ഇതനുസരിച്ച്‌ മൊത്തം ദേശീയവരുമാനത്തിന്റെ ആറ്‌ ശതമാനം വിദ്യാഭ്യാസത്തിന്നായി നീക്കിവെക്കാൻ നാം ബാധ്യസ്ഥരാണ്‌. പക്ഷെ, മൂന്ന്‌ ശതമാനത്തിൽ കൂടുതൽ ഇതുവരെ അനുവദിച്ചിട്ടില്ല.
വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ ഇടപെടൽ വൻതോതിൽ വർധിപ്പിക്കേണ്ടതുണ്ട്‌. കേന്ദ്രസർക്കാർ അതിന്റെ ചെലവിൽ 1991-92 വർഷത്തിൽ 17.2% വിദ്യാഭ്യാസത്തിന്നായി ചെലവഴിച്ചിരുന്നെങ്കിൽ 1999- 2000ൽ ഇത്‌ 14.7% ആയി കുറഞ്ഞിരിക്കയാണ്‌. പൊതുവിദ്യാഭ്യാസരംഗം തകരുന്നതുവഴി നിരക്ഷരത, ക്ലാസ്സിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്‌, ഗുണനിലവാരമില്ലായ്‌മ എന്നിവയിലെല്ലാം വർധനവുവരുന്നു. ഇന്ത്യയിൽ 6- 14 വയസ്സുകാരിൽ 10 കോടിപ്പേർ ഇപ്പോൾ സ്‌കൂളിൽ നിന്ന്‌ പുറത്താണ്‌. ഓരോ വർഷവും പുതിയ കുട്ടികളിൽ പത്തര ശതമാനത്തിന്ന്‌ മാത്രമാണ്‌ സ്‌കൂളിൽ പ്രവേശനം കിട്ടുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്താണെങ്കിൽ ആകെ വിദ്യാഭ്യാസചെലവിന്റെ കേവലം 14 ശതമാനം മാത്രമാണ്‌ ചെലവഴിക്കപ്പെടുന്നത്‌.
വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ ഇടപെടൽ വൻതോതിൽ വർധിപ്പിക്കേണ്ടതുണ്ട്‌. കേന്ദ്രസർക്കാർ അതിന്റെ ചെലവിൽ 1991-92 വർഷത്തിൽ 17.2% വിദ്യാഭ്യാസത്തിന്നായി ചെലവഴിച്ചിരുന്നെങ്കിൽ 1999- 2000ൽ ഇത്‌ 14.7% ആയി കുറഞ്ഞിരിക്കയാണ്‌. പൊതുവിദ്യാഭ്യാസരംഗം തകരുന്നതുവഴി നിരക്ഷരത, ക്ലാസ്സിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്‌, ഗുണനിലവാരമില്ലായ്‌മ എന്നിവയിലെല്ലാം വർധനവുവരുന്നു. ഇന്ത്യയിൽ 6- 14 വയസ്സുകാരിൽ 10 കോടിപ്പേർ ഇപ്പോൾ സ്‌കൂളിൽ നിന്ന്‌ പുറത്താണ്‌. ഓരോ വർഷവും പുതിയ കുട്ടികളിൽ പത്തര ശതമാനത്തിന്ന്‌ മാത്രമാണ്‌ സ്‌കൂളിൽ പ്രവേശനം കിട്ടുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്താണെങ്കിൽ ആകെ വിദ്യാഭ്യാസചെലവിന്റെ കേവലം 14 ശതമാനം മാത്രമാണ്‌ ചെലവഴിക്കപ്പെടുന്നത്‌.
വിദ്യാഭ്യാസം യഥാർഥത്തിൽ ഒരു സാമൂഹ്യകരാറും പൗരന്റെ അവകാശവുമാണ്‌. അറിവും കഴിവും സ്വതന്ത്രമായി വിനിയോഗിക്കാനും പണത്തിന്നും പദവിക്കും അവയെ നിയന്ത്രിക്കാൻ കഴിയാത്തതുമായ സ്ഥിതി ഉണ്ടാവണം എന്നാണ്‌ നാം വിഭാവനം ചെയ്യുന്നത്‌. ഇതിന്ന്‌ കഴിയാതെ വരുന്നത്‌ സാമൂഹ്യനീതിയുടെ നിഷേധത്തിന്റെ പ്രശ്‌നമാണ്‌. എന്നാൽ, ആഗോളവൽക്കരണത്തിന്റെ മറവിൽ പുത്തൻ പണക്കാർക്കായി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പെരുകിയതോടെ സാമൂഹ്യനിയന്ത്രണങ്ങൾ ഇല്ലാതാവുകയും പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കോഴ്‌സുകളെല്ലാം സ്വാശ്രയരംഗത്തേക്ക്‌ മാറുകയും ചെയ്‌തിരിക്കുന്നു. ഇതിന്റെ ഭാഗമായി കഴിവുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട കുട്ടികൾക്ക്‌ പുതിയ കോഴ്‌സുകളിലും അതുവഴിയുണ്ടാകുന്ന പുതിയ തൊഴിലുകളിലും അവസരം നിഷേധിക്കപ്പെടുന്നു. ഇതിന്നായി എത്ര പണം ചെലവഴിക്കാനും പണക്കാർ തയാറാണ്‌. ഇതോടെ വിദ്യാഭ്യാസരംഗത്ത്‌ നിലപാടെടുക്കുന്നതിൽ പണത്തിന്ന്‌ ഗണ്യമായ സ്വാധീനം കൈവന്നിരിക്കുന്നു.
വിദ്യാഭ്യാസം യഥാർഥത്തിൽ ഒരു സാമൂഹ്യകരാറും പൗരന്റെ അവകാശവുമാണ്‌. അറിവും കഴിവും സ്വതന്ത്രമായി വിനിയോഗിക്കാനും പണത്തിന്നും പദവിക്കും അവയെ നിയന്ത്രിക്കാൻ കഴിയാത്തതുമായ സ്ഥിതി ഉണ്ടാവണം എന്നാണ്‌ നാം വിഭാവനം ചെയ്യുന്നത്‌. ഇതിന്ന്‌ കഴിയാതെ വരുന്നത്‌ സാമൂഹ്യനീതിയുടെ നിഷേധത്തിന്റെ പ്രശ്‌നമാണ്‌. എന്നാൽ, ആഗോളവൽക്കരണത്തിന്റെ മറവിൽ പുത്തൻ പണക്കാർക്കായി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പെരുകിയതോടെ സാമൂഹ്യനിയന്ത്രണങ്ങൾ ഇല്ലാതാവുകയും പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കോഴ്‌സുകളെല്ലാം സ്വാശ്രയരംഗത്തേക്ക്‌ മാറുകയും ചെയ്‌തിരിക്കുന്നു. ഇതിന്റെ ഭാഗമായി കഴിവുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട കുട്ടികൾക്ക്‌ പുതിയ കോഴ്‌സുകളിലും അതുവഴിയുണ്ടാകുന്ന പുതിയ തൊഴിലുകളിലും അവസരം നിഷേധിക്കപ്പെടുന്നു. ഇതിന്നായി എത്ര പണം ചെലവഴിക്കാനും പണക്കാർ തയാറാണ്‌. ഇതോടെ വിദ്യാഭ്യാസരംഗത്ത്‌ നിലപാടെടുക്കുന്നതിൽ പണത്തിന്ന്‌ ഗണ്യമായ സ്വാധീനം കൈവന്നിരിക്കുന്നു.
ആഗോളവൽക്കരണത്തോടെ അറിവിന്റെ മേലുള്ള സ്വകാര്യ നിയന്ത്രണം കർശനമായിരിക്കുന്നു. എല്ലാതരം അറിവും ഒരു ചരക്കായി മാറിയിരിക്കുന്നു. ആഗോളവൽക്കരണം ദരിദ്രജനങ്ങൾക്കു മാത്രമല്ല, ദരിദ്രരാജ്യങ്ങൾക്കും അറിവ്‌ നിഷേധിക്കുകയാണ്‌. പുതിയ സാങ്കേതിക വിദ്യകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ജൈവസമ്പത്തും മനുഷ്യസമ്പത്തും കൂടുതലുള്ള ദരിദ്രരാജ്യങ്ങൾക്ക്‌ സാധ്യതകൾ ഏറെയുണ്ട്‌. അതിനുള്ള പുതിയ അറിവുകൾ സാർവത്രികമായി ലഭിക്കുകയാണ്‌ വേണ്ടത്‌. എന്നാൽ അറിവിന്റെ സാർവത്രികത എന്ന മൗലിക സമീപനത്തിന്ന്‌ തടയിടുകയും അറിവിന്റെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ ഇന്ന്‌ നടക്കുന്നത്‌. അറിവിനെ ബൗദ്ധികസ്വത്താക്കിമാറ്റി പുതിയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ മുഖേന സമ്പന്ന രാജ്യങ്ങൾ നിയന്ത്രിക്കുകയാണ്‌. ഇതിന്നായി ലോകവ്യാപാരസംഘടനയുടെ നേതൃത്വത്തിൽ ബൗദ്ധിക സ്വത്തവകാശനിയമം മാറ്റി എഴുതുകയും അത്‌ ദരിദ്രരാജ്യങ്ങളുടെ മേൽ അടിച്ചേൽപിക്കുകയുമാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏറെ ഗുണകരമായ പേറ്റന്റ്‌ നിയമം ഭേദഗതി ചെയ്‌ത്‌ വൻകിട കമ്പനികളുടെയും സമ്പന്നരാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കുകയാണ്‌. ദരിദ്രവൽകരണത്തിന്ന്‌ ആക്കം കൂടുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഏറെ ഉണ്ടാക്കുന്ന നടപടിയാണ്‌ പേറ്റന്റ്‌ നിയമഭേദഗതി.
ആഗോളവൽക്കരണത്തോടെ അറിവിന്റെ മേലുള്ള സ്വകാര്യ നിയന്ത്രണം കർശനമായിരിക്കുന്നു. എല്ലാതരം അറിവും ഒരു ചരക്കായി മാറിയിരിക്കുന്നു. ആഗോളവൽക്കരണം ദരിദ്രജനങ്ങൾക്കു മാത്രമല്ല, ദരിദ്രരാജ്യങ്ങൾക്കും അറിവ്‌ നിഷേധിക്കുകയാണ്‌. പുതിയ സാങ്കേതിക വിദ്യകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ജൈവസമ്പത്തും മനുഷ്യസമ്പത്തും കൂടുതലുള്ള ദരിദ്രരാജ്യങ്ങൾക്ക്‌ സാധ്യതകൾ ഏറെയുണ്ട്‌. അതിനുള്ള പുതിയ അറിവുകൾ സാർവത്രികമായി ലഭിക്കുകയാണ്‌ വേണ്ടത്‌. എന്നാൽ അറിവിന്റെ സാർവത്രികത എന്ന മൗലിക സമീപനത്തിന്ന്‌ തടയിടുകയും അറിവിന്റെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ ഇന്ന്‌ നടക്കുന്നത്‌. അറിവിനെ ബൗദ്ധികസ്വത്താക്കിമാറ്റി പുതിയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ മുഖേന സമ്പന്ന രാജ്യങ്ങൾ നിയന്ത്രിക്കുകയാണ്‌. ഇതിന്നായി ലോകവ്യാപാരസംഘടനയുടെ നേതൃത്വത്തിൽ ബൗദ്ധിക സ്വത്തവകാശനിയമം മാറ്റി എഴുതുകയും അത്‌ ദരിദ്രരാജ്യങ്ങളുടെ മേൽ അടിച്ചേൽപിക്കുകയുമാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏറെ ഗുണകരമായ പേറ്റന്റ്‌ നിയമം ഭേദഗതി ചെയ്‌ത്‌ വൻകിട കമ്പനികളുടെയും സമ്പന്നരാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കുകയാണ്‌. ദരിദ്രവൽകരണത്തിന്ന്‌ ആക്കം കൂടുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഏറെ ഉണ്ടാക്കുന്ന നടപടിയാണ്‌ പേറ്റന്റ്‌ നിയമഭേദഗതി.
ലോകവ്യാപാര സംഘടന പേറ്റന്റ്‌ നിയമത്തിൽ കൈവച്ചതോടെ ആഗോളവൽകരണ പ്രക്രിയ പുതിയൊരു തലത്തിലേക്ക്‌ മാറിയിരിക്കയാണ്‌. അറിവ്‌ എന്നും ഒരു സാമൂഹ്യ ഉൽപന്നമായിരുന്നു. ഏതൊരു പുതിയ കണ്ടെത്തലും അന്നുവരെ നേടിയ അറിവിലേക്കുള്ള പുതിയൊരു സംഭാവനയാണ്‌. അറിവ്‌ ഈട്ടം കൂടിവരുന്ന ഒരു സാമൂഹ്യ സ്വത്താണ്‌. അത്‌ എക്കാലത്തും സർവസ്വതന്ത്രവും മനുഷ്യന്‌ സാർവത്രികമായി ഉപയോഗിക്കാവുന്നതുമായിരിക്കണമെന്നാണ്‌ മൗലിക ശാസ്‌ത്രജ്ഞരെല്ലാം ചിന്തിച്ചത്‌.
ലോകവ്യാപാര സംഘടന പേറ്റന്റ്‌ നിയമത്തിൽ കൈവച്ചതോടെ ആഗോളവൽകരണ പ്രക്രിയ പുതിയൊരു തലത്തിലേക്ക്‌ മാറിയിരിക്കയാണ്‌. അറിവ്‌ എന്നും ഒരു സാമൂഹ്യ ഉൽപന്നമായിരുന്നു. ഏതൊരു പുതിയ കണ്ടെത്തലും അന്നുവരെ നേടിയ അറിവിലേക്കുള്ള പുതിയൊരു സംഭാവനയാണ്‌. അറിവ്‌ ഈട്ടം കൂടിവരുന്ന ഒരു സാമൂഹ്യ സ്വത്താണ്‌. അത്‌ എക്കാലത്തും സർവസ്വതന്ത്രവും മനുഷ്യന്‌ സാർവത്രികമായി ഉപയോഗിക്കാവുന്നതുമായിരിക്കണമെന്നാണ്‌ മൗലിക ശാസ്‌ത്രജ്ഞരെല്ലാം ചിന്തിച്ചത്‌.
കംപ്യൂട്ടർ, ജനിതകം, വിവരസാങ്കേതികവിദ്യകൾക്കൊക്കെ ഇന്ന്‌ ഒട്ടേറെ സാധ്യതകളുണ്ട്‌. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇവ സഹായകമാണ്‌. ഇത്തരം സാങ്കേതികവിദ്യകളുടെ വികേന്ദ്രീകൃതമായ ഉപയോഗസാധ്യതയും കൂടുതലാണ്‌. മാത്രമല്ല, മനുഷ്യാധ്വാനവും ജൈവസമ്പത്തും കൂടുതൽ ലഭിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ കൂടിയാണ്‌ ഈ സാങ്കേതിക വിദ്യ. ഇത്തരം സാങ്കേതിക അറിവുകളുടെ പ്രചരണവും വികേന്ദ്രീകരണവും തടയുകയും കേവലം ഉൽപന്നങ്ങളാക്കി വിൽക്കാനും, വൻകിട കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാനുമാണ്‌ ശ്രമം നടക്കുന്നത്‌. വലിയ പ്രതിഫലം നൽകി മാത്രമെ ദരിദ്ര രാജ്യങ്ങൾക്ക്‌ ഇവ ഉപയോഗിക്കാൻ കഴിയൂ. പേറ്റന്റ്‌ നിയമഭേദഗതികളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ദരിദ്രരാജ്യങ്ങൾ പുതിയ അറിവുകൾ നിഷേധിക്കും. അവയുടെ ആശ്രിതത്വം വർധിപ്പിക്കും. അവിടങ്ങളിലെ ശാസ്‌ത്ര-സാങ്കേതിക രംഗം മുരടിക്കും.
കംപ്യൂട്ടർ, ജനിതകം, വിവരസാങ്കേതികവിദ്യകൾക്കൊക്കെ ഇന്ന്‌ ഒട്ടേറെ സാധ്യതകളുണ്ട്‌. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇവ സഹായകമാണ്‌. ഇത്തരം സാങ്കേതികവിദ്യകളുടെ വികേന്ദ്രീകൃതമായ ഉപയോഗസാധ്യതയും കൂടുതലാണ്‌. മാത്രമല്ല, മനുഷ്യാധ്വാനവും ജൈവസമ്പത്തും കൂടുതൽ ലഭിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ കൂടിയാണ്‌ ഈ സാങ്കേതിക വിദ്യ. ഇത്തരം സാങ്കേതിക അറിവുകളുടെ പ്രചരണവും വികേന്ദ്രീകരണവും തടയുകയും കേവലം ഉൽപന്നങ്ങളാക്കി വിൽക്കാനും, വൻകിട കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാനുമാണ്‌ ശ്രമം നടക്കുന്നത്‌. വലിയ പ്രതിഫലം നൽകി മാത്രമെ ദരിദ്ര രാജ്യങ്ങൾക്ക്‌ ഇവ ഉപയോഗിക്കാൻ കഴിയൂ. പേറ്റന്റ്‌ നിയമഭേദഗതികളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ദരിദ്രരാജ്യങ്ങൾ പുതിയ അറിവുകൾ നിഷേധിക്കും. അവയുടെ ആശ്രിതത്വം വർധിപ്പിക്കും. അവിടങ്ങളിലെ ശാസ്‌ത്ര-സാങ്കേതിക രംഗം മുരടിക്കും.
ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകളനുസരിച്ച്‌ വിദ്യാഭ്യാസം സേവനമേഖലയെ സംബന്ധിച്ച ആഗോളകരാറിന്റെ ഭാഗമാണ്‌. വികസിത രാഷ്‌ട്രങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിജ്ഞാനവും സാങ്കേതിക വിദ്യകളും യഥേഷ്‌ടം മറ്റുരാഷ്‌ട്രങ്ങളിലേക്ക്‌ വിതരണം ചെയ്യാനുള്ള വഴികളാണ്‌ കരാർ ഒരുക്കുന്നത്‌. ഇതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ്‌ ഇക്കഴിഞ്ഞ സിയാറ്റിൽ സമ്മേളനത്തിൽ അമേരിക്ക അവതരിപ്പിച്ച തൊഴിൽ നിലവാരത്തെ സംബന്ധിച്ച വ്യവസ്ഥകൾ. അവികസിത രാഷ്‌ട്രങ്ങളിൽ നല്ലൊരുഭാഗം അന്താരാഷ്‌ട്ര തലത്തിലുള്ള തൊഴിൽ നിലവാരം പുലർത്തുന്നില്ലെന്നും തൊഴിൽ നിലവാരം പുലർത്താത്ത രാഷ്‌ട്രങ്ങളിലെ ഉൽപ്പന്നങ്ങളുടെ മേൽ ഉപരോധം ഏർപെടുത്തണമെന്നുമാണ്‌ അമേരിക്ക നിർദേശിച്ചത്‌. ഇത്‌ നടപ്പിൽ വരുകയാണെങ്കിൽ ഇന്ത്യയിലെ ചെറുകിട - തദ്ദേശീയ ഉൽപാദന മേഖല മുഴുവൻ തകരും. തൊഴിൽ നിലവാരം വർധിപ്പിക്കുന്ന കോഴ്‌സുകളിൽ മാത്രമാവും വിദ്യാഭ്യാസ രംഗത്തുള്ള ഊന്നൽ. ഇത്‌ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ പൂർണമായി തകർക്കുകയും കച്ചവടവൽക്കരണം ആധിപത്യം നേടുകയും ചെയ്യും. അന്താരാഷ്‌ട്ര ഏജൻസികളുടെ `തൊഴിലധിഷ്‌ഠിത' കോഴ്‌സുകളുടെ പ്രളയംതന്നെ ഉണ്ടാകും.
ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകളനുസരിച്ച്‌ വിദ്യാഭ്യാസം സേവനമേഖലയെ സംബന്ധിച്ച ആഗോളകരാറിന്റെ ഭാഗമാണ്‌. വികസിത രാഷ്‌ട്രങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിജ്ഞാനവും സാങ്കേതിക വിദ്യകളും യഥേഷ്‌ടം മറ്റുരാഷ്‌ട്രങ്ങളിലേക്ക്‌ വിതരണം ചെയ്യാനുള്ള വഴികളാണ്‌ കരാർ ഒരുക്കുന്നത്‌. ഇതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ്‌ ഇക്കഴിഞ്ഞ സിയാറ്റിൽ സമ്മേളനത്തിൽ അമേരിക്ക അവതരിപ്പിച്ച തൊഴിൽ നിലവാരത്തെ സംബന്ധിച്ച വ്യവസ്ഥകൾ. അവികസിത രാഷ്‌ട്രങ്ങളിൽ നല്ലൊരുഭാഗം അന്താരാഷ്‌ട്ര തലത്തിലുള്ള തൊഴിൽ നിലവാരം പുലർത്തുന്നില്ലെന്നും തൊഴിൽ നിലവാരം പുലർത്താത്ത രാഷ്‌ട്രങ്ങളിലെ ഉൽപ്പന്നങ്ങളുടെ മേൽ ഉപരോധം ഏർപെടുത്തണമെന്നുമാണ്‌ അമേരിക്ക നിർദേശിച്ചത്‌. ഇത്‌ നടപ്പിൽ വരുകയാണെങ്കിൽ ഇന്ത്യയിലെ ചെറുകിട - തദ്ദേശീയ ഉൽപാദന മേഖല മുഴുവൻ തകരും. തൊഴിൽ നിലവാരം വർധിപ്പിക്കുന്ന കോഴ്‌സുകളിൽ മാത്രമാവും വിദ്യാഭ്യാസ രംഗത്തുള്ള ഊന്നൽ. ഇത്‌ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ പൂർണമായി തകർക്കുകയും കച്ചവടവൽക്കരണം ആധിപത്യം നേടുകയും ചെയ്യും. അന്താരാഷ്‌ട്ര ഏജൻസികളുടെ `തൊഴിലധിഷ്‌ഠിത' കോഴ്‌സുകളുടെ പ്രളയംതന്നെ ഉണ്ടാകും.
ആർക്കും എന്തും ഇറക്കുമതി ചെയ്യാം


വ്യാപാര രംഗത്ത്‌ വളരെ വേഗത്തിലാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്നോണം കുത്തകകൾക്ക്‌ വലിയതോതിൽ പ്രോത്സാഹനം നൽകുന്നു. നിത്യോപയോഗസാധനങ്ങളും വിത്തും വളവും ചമ്മന്തിപ്പൊടിവരെ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്ന ലിസ്റ്റിൽ പെടുത്തിയിരിക്കയാണ്‌. റബർ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ എന്നിവയുടെ ഇറക്കുമതി നിലവിൽവരുന്നതോടെ കേരളത്തിലെ ചെറുകിട കൃഷിക്കാർപോലും കുത്തുപാളയെടുക്കേണ്ടി വരും.
വ്യാപാര രംഗത്ത്‌ വളരെ വേഗത്തിലാണ്‌ മാറ്റങ്ങളുണ്ടാകുന്നത്‌. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്നോണം കുത്തകകൾക്ക്‌ വലിയതോതിൽ പ്രോത്സാഹനം നൽകുന്നു. നിത്യോപയോഗസാധനങ്ങളും വിത്തും വളവും ചമ്മന്തിപ്പൊടിവരെ യഥേഷ്‌ടം ഇറക്കുമതി ചെയ്യാവുന്ന ലിസ്റ്റിൽ പെടുത്തിയിരിക്കയാണ്‌. റബർ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ എന്നിവയുടെ ഇറക്കുമതി നിലവിൽവരുന്നതോടെ കേരളത്തിലെ ചെറുകിട കൃഷിക്കാർപോലും കുത്തുപാളയെടുക്കേണ്ടി വരും.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4544" എന്ന താളിൽനിന്ന് ശേഖരിച്ചത്