അജ്ഞാതം


"ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:19, 18 ഫെബ്രുവരി 2014
(' ===ആമുഖം=== ഓപ്പൺ സ്‌കൂൾ വീണ്ടും കേരളത്തിൽ ചർച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 125: വരി 125:


ഹൈസ്‌കൂൾ--10-ാം ക്ലാസിന്‌ തുല്യമായ കോഴ്‌സ്‌, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്‌സ്‌--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന്‌ സ്വാതന്ത്ര്യം.
ഹൈസ്‌കൂൾ--10-ാം ക്ലാസിന്‌ തുല്യമായ കോഴ്‌സ്‌, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്‌സ്‌--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന്‌ സ്വാതന്ത്ര്യം.
പഠനമാധ്യമം
 
'''പഠനമാധ്യമം'''
 
ഹയർ സെക്കണ്ടറിയിൽ പഠനമാധ്യമം ഇംഗ്ലീഷായി ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നു. പിന്നീട്‌ ഇംഗ്ലീഷ്‌ മാധ്യമവും മലയാളം മാധ്യമവും ഉണ്ടാവാം.
ഹയർ സെക്കണ്ടറിയിൽ പഠനമാധ്യമം ഇംഗ്ലീഷായി ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നു. പിന്നീട്‌ ഇംഗ്ലീഷ്‌ മാധ്യമവും മലയാളം മാധ്യമവും ഉണ്ടാവാം.
കരിക്കുലം കമ്മിറ്റി
 
'''കരിക്കുലം കമ്മിറ്റി'''
 
ഹയർ സെക്കണ്ടറി കരിക്കുലം കമ്മറ്റിയായിരിക്കും സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ കരിക്കുലം കമ്മിറ്റി.
ഹയർ സെക്കണ്ടറി കരിക്കുലം കമ്മറ്റിയായിരിക്കും സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ കരിക്കുലം കമ്മിറ്റി.
പഠന കേന്ദ്രങ്ങൾ
 
'''പഠന കേന്ദ്രങ്ങൾ'''
 
കോൺടാക്‌റ്റ്‌ ക്ലാസുകൾ ഓപ്പൺ സ്‌കൂൾ സംവിധാനം നിർദേശിക്കുന്ന ഹയർ സെക്കണ്ടറി സ്‌കൂളുകളിൽവെച്ച്‌ നടക്കും. 47 കേന്ദ്രങ്ങളാണ്‌ ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്‌.
കോൺടാക്‌റ്റ്‌ ക്ലാസുകൾ ഓപ്പൺ സ്‌കൂൾ സംവിധാനം നിർദേശിക്കുന്ന ഹയർ സെക്കണ്ടറി സ്‌കൂളുകളിൽവെച്ച്‌ നടക്കും. 47 കേന്ദ്രങ്ങളാണ്‌ ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്‌.
പരീക്ഷ, സർട്ടിഫിക്കറ്റ്‌
 
'''പരീക്ഷ, സർട്ടിഫിക്കറ്റ്‌'''
 
നിർദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്‌ ഓപ്പൺ സ്‌കൂളിന്‌ പ്രത്യേകം പരീക്ഷാ ബോർഡ്‌ വേണമെന്നാണ്‌.
നിർദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്‌ ഓപ്പൺ സ്‌കൂളിന്‌ പ്രത്യേകം പരീക്ഷാ ബോർഡ്‌ വേണമെന്നാണ്‌.
എന്നാൽ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്‌ എസ്‌.എസ്‌.എൽ.സി., ഹയർ സെക്കണ്ടറി ഘട്ടങ്ങൾക്ക്‌ ഇന്ന്‌ നിലവിലുള്ള പരീക്ഷാഭവൻ, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്‌ എന്നിവയ്‌ക്കായിരിക്കും പരീക്ഷ നടത്തുവാനും സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുവാനുമുള്ള അധികാരം.
എന്നാൽ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്‌ എസ്‌.എസ്‌.എൽ.സി., ഹയർ സെക്കണ്ടറി ഘട്ടങ്ങൾക്ക്‌ ഇന്ന്‌ നിലവിലുള്ള പരീക്ഷാഭവൻ, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്‌ എന്നിവയ്‌ക്കായിരിക്കും പരീക്ഷ നടത്തുവാനും സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുവാനുമുള്ള അധികാരം.
ഓപ്പൺ സ്‌കൂളും പ്രൈവറ്റ്‌ രജിസ്‌ട്രേഷനും
 
===ഓപ്പൺ സ്‌കൂളും പ്രൈവറ്റ്‌ രജിസ്‌ട്രേഷനും===
 
എസ്‌.എസ്‌. എൽ.സി പാസാകുന്ന കുട്ടികളിൽ 1,04,000 പേർക്കാണ്‌ കേരളത്തിൽ റഗുലർ കോളേജുകളിൽ പ്രീ ഡിഗ്രിക്കു പ്രവേശനം ലഭിച്ചിരുന്നത്‌. അതിൽ സയൻസ്‌ ബാച്ചിന്‌ 50,000-55,000 പേർക്ക്‌ പ്രവേശന സൗകര്യമുണ്ടായിരുന്നു. ബാക്കി വരുന്ന കുട്ടികളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി, പോളി ടെക്‌നിക്‌ മുതലായ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്ന 40,000-45,000 കുട്ടികൾ കിഴിച്ച്‌ ബാക്കി 1,25,000 ഓളം കുട്ടികൾ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ വഴി ആർട്‌സ്‌ വിഷയങ്ങൾക്കാണ്‌ പഠിച്ചിരുന്നത്‌.
എസ്‌.എസ്‌. എൽ.സി പാസാകുന്ന കുട്ടികളിൽ 1,04,000 പേർക്കാണ്‌ കേരളത്തിൽ റഗുലർ കോളേജുകളിൽ പ്രീ ഡിഗ്രിക്കു പ്രവേശനം ലഭിച്ചിരുന്നത്‌. അതിൽ സയൻസ്‌ ബാച്ചിന്‌ 50,000-55,000 പേർക്ക്‌ പ്രവേശന സൗകര്യമുണ്ടായിരുന്നു. ബാക്കി വരുന്ന കുട്ടികളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി, പോളി ടെക്‌നിക്‌ മുതലായ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്ന 40,000-45,000 കുട്ടികൾ കിഴിച്ച്‌ ബാക്കി 1,25,000 ഓളം കുട്ടികൾ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ വഴി ആർട്‌സ്‌ വിഷയങ്ങൾക്കാണ്‌ പഠിച്ചിരുന്നത്‌.
ഹയർ സെക്കണ്ടറി വ്യാപകമായതോടെ സംസ്ഥാനത്തെ 931 ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ 1,70,000 വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഉണ്ട്‌. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 30,000 പേർക്ക്‌ പഠിക്കാനാകും. ഐ.ടി.ഐ., പോളി ടെക്‌നിക്‌ തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾക്ക്‌ മറ്റൊരു 40,000 പേർക്ക്‌ ചേർന്നു പഠിക്കാം. ഇതൊക്കെ വ്യക്തമാക്കുന്നത്‌ പോയവർഷങ്ങളെയെല്ലാം അപേക്ഷിച്ച്‌ കൂടുതൽ പേർക്ക്‌ നിലവിലുള്ള സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഇന്ന്‌ നിലവിലുണ്ട്‌ എന്നാണ്‌. അതുകൊണ്ടുതന്നെ എസ്‌.എസ്‌എൽ.സി. പാസായ കുട്ടികളിൽ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ നടത്തുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ ഗണ്യമായി കുറയണം. സയൻസ്‌ വിഷയങ്ങൾക്കാണെങ്കിൽ കോളേജ്‌ തലത്തിൽ പ്രീ ഡിഗ്രി നിലവിലുള്ള കാലഘട്ടത്തിൽ പരമാവധി 50,000-55,000 പേർക്കു മാത്രമേ അവസരം ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ ഹയർ സെക്കണ്ടറി മേഖലയിൽ 90,000-95,000 പേർക്ക്‌ സയൻസ്‌ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്‌.
ഹയർ സെക്കണ്ടറി വ്യാപകമായതോടെ സംസ്ഥാനത്തെ 931 ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ 1,70,000 വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഉണ്ട്‌. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 30,000 പേർക്ക്‌ പഠിക്കാനാകും. ഐ.ടി.ഐ., പോളി ടെക്‌നിക്‌ തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾക്ക്‌ മറ്റൊരു 40,000 പേർക്ക്‌ ചേർന്നു പഠിക്കാം. ഇതൊക്കെ വ്യക്തമാക്കുന്നത്‌ പോയവർഷങ്ങളെയെല്ലാം അപേക്ഷിച്ച്‌ കൂടുതൽ പേർക്ക്‌ നിലവിലുള്ള സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഇന്ന്‌ നിലവിലുണ്ട്‌ എന്നാണ്‌. അതുകൊണ്ടുതന്നെ എസ്‌.എസ്‌എൽ.സി. പാസായ കുട്ടികളിൽ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ നടത്തുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ ഗണ്യമായി കുറയണം. സയൻസ്‌ വിഷയങ്ങൾക്കാണെങ്കിൽ കോളേജ്‌ തലത്തിൽ പ്രീ ഡിഗ്രി നിലവിലുള്ള കാലഘട്ടത്തിൽ പരമാവധി 50,000-55,000 പേർക്കു മാത്രമേ അവസരം ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ ഹയർ സെക്കണ്ടറി മേഖലയിൽ 90,000-95,000 പേർക്ക്‌ സയൻസ്‌ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്‌.
പൊതുവിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസുവരെ ആക്കാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ ഈ ശ്രമത്തെ തകർക്കാനുള്ള സമാന്തര സംവിധാനമായി ഓപ്പൺ സ്‌കൂളുകൾ മാറുകയാണ്‌. ഈ സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ വൻ പരസ്യങ്ങൾ വഴി കുട്ടികളെ ആകർഷിക്കാൻ സമാന്തര സംവിധാനങ്ങൾ ശ്രമിച്ചത്‌. ഇവർക്കുള്ള ഒത്താശകൾ ചെയ്‌തുകൊടുക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പും ചെയ്‌തത്‌. അല്ലെങ്കിൽ സ്‌കൂളിൽനിന്നും കൊഴിഞ്ഞുപോയവർ, സ്‌കൂളിൽനിന്നും പരാജയപ്പെട്ടവർ, നവസാക്ഷരർ, തൊഴിൽ ചെയ്യുന്ന പ്രായമായവർ, കുടുംബിനികൾ, പിന്നാക്ക വിഭാഗങ്ങൾ, വൈകല്യമുള്ളവർ, തെരുവുകുട്ടികൾ എന്നിവരെ ടാർജറ്റായി പറയുകയും ഇവർക്കായി തുടങ്ങുന്ന ഓപ്പൺ സ്‌കൂൾ കോഴ്‌സിന്‌ ഇംഗ്ലീഷ്‌ ഭാഷ മാധ്യമമായി നിർദേശിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ എത്ര ചിന്തിച്ചാലും പിടികിട്ടുകയില്ല. അതുപോലെ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ നിർബന്ധിക്കുന്നതിനു പകരം അതേ പ്രായത്തിലുള്ള കുട്ടികൾക്ക്‌ എവിടെ പഠിച്ചാലും സ്‌കൂൾ കുട്ടികൾക്ക്‌ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ്‌ നൽകുന്ന അതേ സംവിധാനത്തിലൂടെതന്നെ പരീക്ഷകളും സർട്ടിഫിക്കറ്റും ലഭിക്കാൻ അവസരമൊരുക്കുന്നതും. നേഷണൽ ഓപ്പൺ സ്‌കൂളിൽപ്പോലും ഓരോ കോഴ്‌സിനും സമാനതലത്തിലുള്ള സ്‌കൂൾ ക്ലാസുകളിൽ എത്തുന്ന കുട്ടികൾക്ക്‌ വേണ്ടതിനെക്കാൾ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്‌. എന്നാൽ കേരള സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിൽ ഈ ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഓപ്പൺ സ്‌കൂളിന്റെ പേരും പറഞ്ഞ്‌ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്‌ അത്‌ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട വിദ്യാഭ്യാസ വകുപ്പുതന്നെ നേതൃത്വം നൽകുന്നു എന്നാണ്‌.
പൊതുവിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസുവരെ ആക്കാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ ഈ ശ്രമത്തെ തകർക്കാനുള്ള സമാന്തര സംവിധാനമായി ഓപ്പൺ സ്‌കൂളുകൾ മാറുകയാണ്‌. ഈ സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ വൻ പരസ്യങ്ങൾ വഴി കുട്ടികളെ ആകർഷിക്കാൻ സമാന്തര സംവിധാനങ്ങൾ ശ്രമിച്ചത്‌. ഇവർക്കുള്ള ഒത്താശകൾ ചെയ്‌തുകൊടുക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പും ചെയ്‌തത്‌. അല്ലെങ്കിൽ സ്‌കൂളിൽനിന്നും കൊഴിഞ്ഞുപോയവർ, സ്‌കൂളിൽനിന്നും പരാജയപ്പെട്ടവർ, നവസാക്ഷരർ, തൊഴിൽ ചെയ്യുന്ന പ്രായമായവർ, കുടുംബിനികൾ, പിന്നാക്ക വിഭാഗങ്ങൾ, വൈകല്യമുള്ളവർ, തെരുവുകുട്ടികൾ എന്നിവരെ ടാർജറ്റായി പറയുകയും ഇവർക്കായി തുടങ്ങുന്ന ഓപ്പൺ സ്‌കൂൾ കോഴ്‌സിന്‌ ഇംഗ്ലീഷ്‌ ഭാഷ മാധ്യമമായി നിർദേശിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ എത്ര ചിന്തിച്ചാലും പിടികിട്ടുകയില്ല. അതുപോലെ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ നിർബന്ധിക്കുന്നതിനു പകരം അതേ പ്രായത്തിലുള്ള കുട്ടികൾക്ക്‌ എവിടെ പഠിച്ചാലും സ്‌കൂൾ കുട്ടികൾക്ക്‌ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ്‌ നൽകുന്ന അതേ സംവിധാനത്തിലൂടെതന്നെ പരീക്ഷകളും സർട്ടിഫിക്കറ്റും ലഭിക്കാൻ അവസരമൊരുക്കുന്നതും. നേഷണൽ ഓപ്പൺ സ്‌കൂളിൽപ്പോലും ഓരോ കോഴ്‌സിനും സമാനതലത്തിലുള്ള സ്‌കൂൾ ക്ലാസുകളിൽ എത്തുന്ന കുട്ടികൾക്ക്‌ വേണ്ടതിനെക്കാൾ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്‌. എന്നാൽ കേരള സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിൽ ഈ ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഓപ്പൺ സ്‌കൂളിന്റെ പേരും പറഞ്ഞ്‌ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്‌ അത്‌ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട വിദ്യാഭ്യാസ വകുപ്പുതന്നെ നേതൃത്വം നൽകുന്നു എന്നാണ്‌.
ഓപ്പൺ സ്‌കൂൾ എന്താകണം?
 
===ഓപ്പൺ സ്‌കൂൾ എന്താകണം?===
 
സ്‌കൂൾപഠനം പൂർത്തിയാക്കാനവസരം കിട്ടാതെ പോയവർക്ക്‌, പഠിക്കാതെ പോയ വിഷയങ്ങൾകൂടി പഠിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിലേയ്‌ക്കു മടങ്ങിവന്ന്‌ പന്ത്രണ്ടാംക്ലാസ്സു മാത്രമല്ല, ബിരുദവും ബിരുദാനന്തരബിരുദവും ഒക്കെ നേടാനവസരം നൽകേണ്ടതാണ്‌ എന്ന തിരിച്ചറിവ്‌ വികസിതരാജ്യങ്ങളിലും ഉണ്ട്‌. അതുകൊണ്ടുതന്നെ അവിടങ്ങളിലും ഓപ്പൺ സ്‌കൂളും ഓപ്പൺ യൂണിവേഴ്‌സിറ്റികളും ഉണ്ട്‌. അവരുടെ സർട്ടിഫിക്കറ്റുകൾക്കും ബിരുദങ്ങൾക്കും അംഗീകാരവും മാന്യതയും ഉണ്ട്‌. പക്ഷേ മുഖ്യധാരാ വിദ്യാഭ്യാസത്തിനു ബദലായല്ല അവരിതിനെ കാണുന്നത്‌. വിദ്യാഭ്യാസം എന്നത്‌ നിശ്ചിത പരീക്ഷകൾ പാസ്സാകുക മാത്രമല്ലല്ലൊ. അത്‌ സമഗ്രമായ ഒരനുഭവമാണ്‌, ആകണം. സ്‌കൂളിലും കോളേജിലും അതിനുള്ള അവസരങ്ങൾ വളരെയേറെ ഒരുക്കാൻ നാം ശ്രമിക്കുന്നുണ്ട്‌. സെമിനാറുകൾ, ചർച്ചകൾ, പ്രോജക്ടുകൾ, ലൈബ്രറി, സ്വയം പഠനം, കലാകായിക രംഗത്തും അല്ലാതെയുമുള്ള പഠനാനുബന്ധ പ്രവർത്തനങ്ങൾ, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെടുന്ന സഹവിദ്യാർത്ഥികളുമായുള്ള ഇടപഴകൽ, അധ്യാപകരുമായുള്ള ആശയവിനിമയം, പ്രവൃത്തിപരിചയം എന്നിങ്ങനെ വൈവിധ്യമാർന്ന സ്രോതസ്സുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്‌ ഒരു `വിദ്യാസമ്പന്നൻ' രൂപം പ്രാപിക്കുന്നത്‌. (ഇപ്പോഴിങ്ങനെയൊക്കെ യാണോ എന്ന ചോദ്യം പ്രസക്തം തന്നെ. പക്ഷേ കുറ്റങ്ങളും കുറവുകളും തിരുത്തുകയും നികത്തുകയും ചെയ്യുക എന്നതാ യിരിക്കണ്ടേ നമ്മുടെ ലക്ഷ്യം? അതിനുപകരം ഇതൊക്കെ നന്നാവില്ല എന്നു പറഞ്ഞു കയ്യൊഴിയുകയാണോ നാം ചെയ്യേണ്ടത്‌?) സ്വകാര്യമായി പരീക്ഷ എഴുതി പാസ്സാകുന്ന ഒരാൾക്ക്‌ ഈ അനുഭവസമ്പത്ത്‌ നിഷേധിക്കപ്പെടുകയാണ്‌. പക്ഷേ സ്‌കൂളിലോ കോളേജിലോ ചേർന്നു പഠിക്കുന്നതിനു പകരം തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന ഒരാൾ, സമാനമല്ലെങ്കിലും സംപുഷ്‌ടമായതും വൈവിധ്യമാർന്നതുമായ കൂറേ ജീവിതാനുഭവങ്ങൾ നേടുന്നുണ്ട്‌. അതിന്റെ വിദ്യാഭ്യാസ മൂല്യത്തെ അംഗീകരിച്ചുകൊണ്ടാണ്‌ ഓപ്പൺ സ്‌കൂൾ അവർക്കുവേണ്ടി കരിക്കുലവും സിലബസും തയ്യാറാക്കി മൂല്യനിർണ്ണയം നടത്തി ബിരുദവും സർട്ടിഫിക്കറ്റും നൽകുന്നത്‌. ഈ പ്രക്രിയയിൽ പഠിതാവിന്റെ സ്വന്തമായ അനുഭവങ്ങളെ സമ്പുഷ്ടമാക്കുന്ന വിധത്തിലുള്ള അക്കാദമിക കോഴ്‌സുകളും പഠനാനുഭവങ്ങളും ഒരുക്കാനും വഴിയുണ്ട്‌. അതിനുവേണ്ടി സംവിധാനം ചെയ്‌തവയാണ്‌ കോൺടാക്ട്‌ ക്ലാസ്സുകൾ.
സ്‌കൂൾപഠനം പൂർത്തിയാക്കാനവസരം കിട്ടാതെ പോയവർക്ക്‌, പഠിക്കാതെ പോയ വിഷയങ്ങൾകൂടി പഠിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിലേയ്‌ക്കു മടങ്ങിവന്ന്‌ പന്ത്രണ്ടാംക്ലാസ്സു മാത്രമല്ല, ബിരുദവും ബിരുദാനന്തരബിരുദവും ഒക്കെ നേടാനവസരം നൽകേണ്ടതാണ്‌ എന്ന തിരിച്ചറിവ്‌ വികസിതരാജ്യങ്ങളിലും ഉണ്ട്‌. അതുകൊണ്ടുതന്നെ അവിടങ്ങളിലും ഓപ്പൺ സ്‌കൂളും ഓപ്പൺ യൂണിവേഴ്‌സിറ്റികളും ഉണ്ട്‌. അവരുടെ സർട്ടിഫിക്കറ്റുകൾക്കും ബിരുദങ്ങൾക്കും അംഗീകാരവും മാന്യതയും ഉണ്ട്‌. പക്ഷേ മുഖ്യധാരാ വിദ്യാഭ്യാസത്തിനു ബദലായല്ല അവരിതിനെ കാണുന്നത്‌. വിദ്യാഭ്യാസം എന്നത്‌ നിശ്ചിത പരീക്ഷകൾ പാസ്സാകുക മാത്രമല്ലല്ലൊ. അത്‌ സമഗ്രമായ ഒരനുഭവമാണ്‌, ആകണം. സ്‌കൂളിലും കോളേജിലും അതിനുള്ള അവസരങ്ങൾ വളരെയേറെ ഒരുക്കാൻ നാം ശ്രമിക്കുന്നുണ്ട്‌. സെമിനാറുകൾ, ചർച്ചകൾ, പ്രോജക്ടുകൾ, ലൈബ്രറി, സ്വയം പഠനം, കലാകായിക രംഗത്തും അല്ലാതെയുമുള്ള പഠനാനുബന്ധ പ്രവർത്തനങ്ങൾ, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെടുന്ന സഹവിദ്യാർത്ഥികളുമായുള്ള ഇടപഴകൽ, അധ്യാപകരുമായുള്ള ആശയവിനിമയം, പ്രവൃത്തിപരിചയം എന്നിങ്ങനെ വൈവിധ്യമാർന്ന സ്രോതസ്സുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്‌ ഒരു `വിദ്യാസമ്പന്നൻ' രൂപം പ്രാപിക്കുന്നത്‌. (ഇപ്പോഴിങ്ങനെയൊക്കെ യാണോ എന്ന ചോദ്യം പ്രസക്തം തന്നെ. പക്ഷേ കുറ്റങ്ങളും കുറവുകളും തിരുത്തുകയും നികത്തുകയും ചെയ്യുക എന്നതാ യിരിക്കണ്ടേ നമ്മുടെ ലക്ഷ്യം? അതിനുപകരം ഇതൊക്കെ നന്നാവില്ല എന്നു പറഞ്ഞു കയ്യൊഴിയുകയാണോ നാം ചെയ്യേണ്ടത്‌?) സ്വകാര്യമായി പരീക്ഷ എഴുതി പാസ്സാകുന്ന ഒരാൾക്ക്‌ ഈ അനുഭവസമ്പത്ത്‌ നിഷേധിക്കപ്പെടുകയാണ്‌. പക്ഷേ സ്‌കൂളിലോ കോളേജിലോ ചേർന്നു പഠിക്കുന്നതിനു പകരം തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന ഒരാൾ, സമാനമല്ലെങ്കിലും സംപുഷ്‌ടമായതും വൈവിധ്യമാർന്നതുമായ കൂറേ ജീവിതാനുഭവങ്ങൾ നേടുന്നുണ്ട്‌. അതിന്റെ വിദ്യാഭ്യാസ മൂല്യത്തെ അംഗീകരിച്ചുകൊണ്ടാണ്‌ ഓപ്പൺ സ്‌കൂൾ അവർക്കുവേണ്ടി കരിക്കുലവും സിലബസും തയ്യാറാക്കി മൂല്യനിർണ്ണയം നടത്തി ബിരുദവും സർട്ടിഫിക്കറ്റും നൽകുന്നത്‌. ഈ പ്രക്രിയയിൽ പഠിതാവിന്റെ സ്വന്തമായ അനുഭവങ്ങളെ സമ്പുഷ്ടമാക്കുന്ന വിധത്തിലുള്ള അക്കാദമിക കോഴ്‌സുകളും പഠനാനുഭവങ്ങളും ഒരുക്കാനും വഴിയുണ്ട്‌. അതിനുവേണ്ടി സംവിധാനം ചെയ്‌തവയാണ്‌ കോൺടാക്ട്‌ ക്ലാസ്സുകൾ.
ഓപ്പൺ സ്‌കൂളും സയൻസ്‌ പഠനവും
 
===ഓപ്പൺ സ്‌കൂളും സയൻസ്‌ പഠനവും===
 
ഓപ്പൺ സ്‌കൂളിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിച്ചു കഴിഞ്ഞാൽ അതിൽ ഏതൊക്കെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്നത്‌ പ്രശ്‌നമാകേണ്ട കാര്യമില്ല. പൊതുധാരയിൽനിന്നും പിന്തള്ളപ്പെട്ടവർക്കു വേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടി വന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. അതുകൊണ്ടുതന്നെ ഇന്നു നിർദേശിക്കപ്പെടുന്ന തരത്തിൽ ശാസ്‌ത്രപഠനംകൊണ്ട്‌ കുഴപ്പം വരുന്നത്‌ ഓപ്പൺ സ്‌കൂൾ സംവിധാനത്തെ മുഖ്യധാരയ്‌ക്ക്‌ ബദലായി, റെഗുലർ സ്‌കൂളുകളെ തകർക്കാനായി ദുരുപയോഗപ്പെടുത്തും എന്നതുകൊണ്ടാണ്‌. ഇപ്പോൾ ഓപ്പൺ സ്‌കൂളിൽ സയൻസ്‌ ബാച്ചുകൾ അനുവദിച്ച സ്ഥിതിക്ക്‌ പല കാരണങ്ങളാലും പ്രീ ഡിഗ്രിക്കു ചേരാൻ ഇഷ്ടമില്ലാത്തവർ അൺ എയ്‌ഡഡ്‌ അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂളുകളിൽ പഠിച്ച്‌ എൻട്രൻസിനുള്ള യോ ഗ്യത നേടാനായി ഓപ്പൺ സ്‌കൂളിനെ ഉപയോഗിക്കും എന്നുറപ്പാണ്‌.
ഓപ്പൺ സ്‌കൂളിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിച്ചു കഴിഞ്ഞാൽ അതിൽ ഏതൊക്കെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്നത്‌ പ്രശ്‌നമാകേണ്ട കാര്യമില്ല. പൊതുധാരയിൽനിന്നും പിന്തള്ളപ്പെട്ടവർക്കു വേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടി വന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. അതുകൊണ്ടുതന്നെ ഇന്നു നിർദേശിക്കപ്പെടുന്ന തരത്തിൽ ശാസ്‌ത്രപഠനംകൊണ്ട്‌ കുഴപ്പം വരുന്നത്‌ ഓപ്പൺ സ്‌കൂൾ സംവിധാനത്തെ മുഖ്യധാരയ്‌ക്ക്‌ ബദലായി, റെഗുലർ സ്‌കൂളുകളെ തകർക്കാനായി ദുരുപയോഗപ്പെടുത്തും എന്നതുകൊണ്ടാണ്‌. ഇപ്പോൾ ഓപ്പൺ സ്‌കൂളിൽ സയൻസ്‌ ബാച്ചുകൾ അനുവദിച്ച സ്ഥിതിക്ക്‌ പല കാരണങ്ങളാലും പ്രീ ഡിഗ്രിക്കു ചേരാൻ ഇഷ്ടമില്ലാത്തവർ അൺ എയ്‌ഡഡ്‌ അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂളുകളിൽ പഠിച്ച്‌ എൻട്രൻസിനുള്ള യോ ഗ്യത നേടാനായി ഓപ്പൺ സ്‌കൂളിനെ ഉപയോഗിക്കും എന്നുറപ്പാണ്‌.
പൊതു സ്‌കൂളുകളിൽ, കൂലിവേലക്കാരുടെയും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെയും കുട്ടികൾക്കൊപ്പമിരുന്ന്‌ തങ്ങളുടെ മക്കൾ പഠിക്കണ്ടാ എന്നു ശഠിക്കുന്ന ഒരു വരേണ്യ വിഭാഗം ഇവിടെ വളർന്നു വരികയാണ്‌. നഴ്‌സറി മുതൽ പത്തുവരെ അടച്ചുപൂട്ടിയ വാനിലയച്ചും ഉയർന്ന മതിൽക്കെട്ടുകൾക്കുള്ളിലൊതുക്കിയും ടൈയും ഷൂസും കെട്ടിച്ചും ഭാരിച്ച ഫീസുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലയച്ച്‌ ഇവരെ തൊട്ടുതൊടീക്കാതെ കൊണ്ടുനടക്കാൻ ഇപ്പോൾ സൗകര്യമുണ്ട്‌-`അവകാശ'മുണ്ട്‌. അൺ എയ്‌ഡഡ്‌ മേഖല പ്ലസ്‌ ടുവി ലേയ്‌ക്കും വ്യാപിപ്പിക്കണം എന്ന വാശി ഇക്കൂട്ടർക്കും അവർക്ക്‌ ഒത്താ ശ ചെയ്യുന്നവർക്കുമായിരുന്നു. ആ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങാതെ പിടിച്ചുനിന്ന ഗവൺമെന്റാണ്‌ പിൻവാതിൽ തുറന്നുകൊടുത്ത്‌ കച്ചവടവത്‌കരണം പുതിയ മേഖലകളിലേയ്‌ക്കു വ്യാപിപ്പിച്ചിരിക്കുന്നത്‌.
പൊതു സ്‌കൂളുകളിൽ, കൂലിവേലക്കാരുടെയും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെയും കുട്ടികൾക്കൊപ്പമിരുന്ന്‌ തങ്ങളുടെ മക്കൾ പഠിക്കണ്ടാ എന്നു ശഠിക്കുന്ന ഒരു വരേണ്യ വിഭാഗം ഇവിടെ വളർന്നു വരികയാണ്‌. നഴ്‌സറി മുതൽ പത്തുവരെ അടച്ചുപൂട്ടിയ വാനിലയച്ചും ഉയർന്ന മതിൽക്കെട്ടുകൾക്കുള്ളിലൊതുക്കിയും ടൈയും ഷൂസും കെട്ടിച്ചും ഭാരിച്ച ഫീസുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലയച്ച്‌ ഇവരെ തൊട്ടുതൊടീക്കാതെ കൊണ്ടുനടക്കാൻ ഇപ്പോൾ സൗകര്യമുണ്ട്‌-`അവകാശ'മുണ്ട്‌. അൺ എയ്‌ഡഡ്‌ മേഖല പ്ലസ്‌ ടുവി ലേയ്‌ക്കും വ്യാപിപ്പിക്കണം എന്ന വാശി ഇക്കൂട്ടർക്കും അവർക്ക്‌ ഒത്താ ശ ചെയ്യുന്നവർക്കുമായിരുന്നു. ആ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങാതെ പിടിച്ചുനിന്ന ഗവൺമെന്റാണ്‌ പിൻവാതിൽ തുറന്നുകൊടുത്ത്‌ കച്ചവടവത്‌കരണം പുതിയ മേഖലകളിലേയ്‌ക്കു വ്യാപിപ്പിച്ചിരിക്കുന്നത്‌.
ഇതിന്റെ ഫലമായി
 
'''ഇതിന്റെ ഫലമായി'''
 
അൺ എയ്‌ഡഡ്‌-അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂൾ ഉൽപ്പന്ന ങ്ങളായ ഇംഗ്ലീഷ്‌ മീഡിയം വരേണ്യവർഗ സന്തതികൾ ഇടിച്ചുകയറുന്നതോടെ, ആർക്കുവേണ്ടി ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്‌തുവോ അവർ പുറത്താകും എന്നുറപ്പാണ്‌.
അൺ എയ്‌ഡഡ്‌-അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂൾ ഉൽപ്പന്ന ങ്ങളായ ഇംഗ്ലീഷ്‌ മീഡിയം വരേണ്യവർഗ സന്തതികൾ ഇടിച്ചുകയറുന്നതോടെ, ആർക്കുവേണ്ടി ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്‌തുവോ അവർ പുറത്താകും എന്നുറപ്പാണ്‌.
സ്‌കൂൾതലത്തിൽ സംഭവിച്ചതുപോലെതന്നെ, തങ്ങളുടെ സ്‌കൂളുകൾക്കു ഡിമാണ്ടു കൂട്ടാനായി സർക്കാർ-എയ്‌ഡഡ്‌ സ്‌കൂളുകൾക്കെതിരായ കുപ്രചരണങ്ങളും അധിക്ഷേപങ്ങളും പ്ലസ്‌ ടു തലത്തിലും ഉണ്ടാകും. ഉയർന്ന മാർക്കുള്ളവരും പഠനം ഗൗരവത്തോടെ കാണുന്നവരും മുഖ്യധാരാ സ്‌കൂളുകളിൽ നിന്ന്‌ കൂടുതൽ ഒഴിഞ്ഞുപോകാൻ ഇത്‌ ഇടയാക്കുകയും അതൊരു വിഷമവൃത്തത്തിലേക്ക്‌ നയിക്കുകയും ചെയ്യും. അവസാനം അൺ ഇക്കണോമിക്‌ സ്‌കൂളുകളും പ്രൊട്ടക്ടഡ്‌ അധ്യാപകരും പ്ലസ്‌ ടൂ വിന്റെയും ശാപമായി മാറും. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങൾ എങ്ങനെ മുഖ്യധാരാ വിദ്യാലയങ്ങളെ ക്ഷയിപ്പിക്കുന്നുവെന്നതും അതിന്റെ ഫലമായി അൺ എക്കണോമിക്‌ വിദ്യാലയങ്ങളും പ്രൊട്ടക്ടഡ്‌ അധ്യാപകരും ഉണ്ടാകുന്നുവെന്നതും നാം അനുഭവിച്ചറിഞ്ഞ കാര്യമാണ്‌.
സ്‌കൂൾതലത്തിൽ സംഭവിച്ചതുപോലെതന്നെ, തങ്ങളുടെ സ്‌കൂളുകൾക്കു ഡിമാണ്ടു കൂട്ടാനായി സർക്കാർ-എയ്‌ഡഡ്‌ സ്‌കൂളുകൾക്കെതിരായ കുപ്രചരണങ്ങളും അധിക്ഷേപങ്ങളും പ്ലസ്‌ ടു തലത്തിലും ഉണ്ടാകും. ഉയർന്ന മാർക്കുള്ളവരും പഠനം ഗൗരവത്തോടെ കാണുന്നവരും മുഖ്യധാരാ സ്‌കൂളുകളിൽ നിന്ന്‌ കൂടുതൽ ഒഴിഞ്ഞുപോകാൻ ഇത്‌ ഇടയാക്കുകയും അതൊരു വിഷമവൃത്തത്തിലേക്ക്‌ നയിക്കുകയും ചെയ്യും. അവസാനം അൺ ഇക്കണോമിക്‌ സ്‌കൂളുകളും പ്രൊട്ടക്ടഡ്‌ അധ്യാപകരും പ്ലസ്‌ ടൂ വിന്റെയും ശാപമായി മാറും. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങൾ എങ്ങനെ മുഖ്യധാരാ വിദ്യാലയങ്ങളെ ക്ഷയിപ്പിക്കുന്നുവെന്നതും അതിന്റെ ഫലമായി അൺ എക്കണോമിക്‌ വിദ്യാലയങ്ങളും പ്രൊട്ടക്ടഡ്‌ അധ്യാപകരും ഉണ്ടാകുന്നുവെന്നതും നാം അനുഭവിച്ചറിഞ്ഞ കാര്യമാണ്‌.
പ്ലസ്‌ ടൂ വന്നതോടുകൂടി പല സർക്കാർ-എയ്‌ഡഡ്‌ ഹൈസ്‌കൂളുകളിലും ദൃശ്യമായ ഉണർവും പ്രതീക്ഷാ കിരണങ്ങളും ഇതോടെ കെട്ടടങ്ങും. മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച ഇതോടെ സമ്പൂർണമാകും.
പ്ലസ്‌ ടൂ വന്നതോടുകൂടി പല സർക്കാർ-എയ്‌ഡഡ്‌ ഹൈസ്‌കൂളുകളിലും ദൃശ്യമായ ഉണർവും പ്രതീക്ഷാ കിരണങ്ങളും ഇതോടെ കെട്ടടങ്ങും. മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച ഇതോടെ സമ്പൂർണമാകും.
പത്താം ക്ലാസിനും തുല്യമായി ഓപ്പൺ സ്‌കൂൾ നിലവിൽ വരുന്നതോടെ സമാന്തരമായി നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം ഒരുതരത്തിൽ നിയമവിധേയമാകും. ഓപ്പൺ സ്‌കൂളിന്‌ നൽകേണ്ട ഫീസു നൽകുകയും `വഴിപാട്‌' എന്ന നിലയിൽ നടക്കുന്ന കോൺടാക്ട്‌ ക്ലാസിന്‌ കുറച്ചുദിവസം ഹാജരാകുകയും ചെയ്‌താൽ മതി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂർണ തകർച്ചയിലേക്കും കേരളം വളർത്തിക്കൊണ്ടുവന്ന `ജനകീയ വിദ്യാഭ്യാസം' എന്ന കാഴ്‌ചപ്പാടിനെ അട്ടിമറിക്കാൻ വിദ്യാഭ്യാസ കച്ചവടക്കാർ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിലേക്കും ആയിരിക്കും ഇതെല്ലാം നയിക്കുക. പണമുള്ളവന്‌ അവന്റെ യുക്തംപോലെ പഠിക്കാൻ ഉള്ള അവസരത്തിനായുള്ള പുത്തൻ പണക്കാരുടെ വാദം അംഗീകരിക്കപ്പെടുകയും സാർവത്രിക വിദ്യാഭ്യാസത്തിനായി നാം നടത്തിയ ശ്രമങ്ങളും വികസിപ്പിച്ച മാതൃകകളും അതുവഴി വളർന്നുവന്ന സാമൂഹിക മൂല്യങ്ങളും കേട്ടുകേൾവി മാത്രമായി അവശേഷിക്കുകകയും ചെയ്യും.
പത്താം ക്ലാസിനും തുല്യമായി ഓപ്പൺ സ്‌കൂൾ നിലവിൽ വരുന്നതോടെ സമാന്തരമായി നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം ഒരുതരത്തിൽ നിയമവിധേയമാകും. ഓപ്പൺ സ്‌കൂളിന്‌ നൽകേണ്ട ഫീസു നൽകുകയും `വഴിപാട്‌' എന്ന നിലയിൽ നടക്കുന്ന കോൺടാക്ട്‌ ക്ലാസിന്‌ കുറച്ചുദിവസം ഹാജരാകുകയും ചെയ്‌താൽ മതി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂർണ തകർച്ചയിലേക്കും കേരളം വളർത്തിക്കൊണ്ടുവന്ന `ജനകീയ വിദ്യാഭ്യാസം' എന്ന കാഴ്‌ചപ്പാടിനെ അട്ടിമറിക്കാൻ വിദ്യാഭ്യാസ കച്ചവടക്കാർ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിലേക്കും ആയിരിക്കും ഇതെല്ലാം നയിക്കുക. പണമുള്ളവന്‌ അവന്റെ യുക്തംപോലെ പഠിക്കാൻ ഉള്ള അവസരത്തിനായുള്ള പുത്തൻ പണക്കാരുടെ വാദം അംഗീകരിക്കപ്പെടുകയും സാർവത്രിക വിദ്യാഭ്യാസത്തിനായി നാം നടത്തിയ ശ്രമങ്ങളും വികസിപ്പിച്ച മാതൃകകളും അതുവഴി വളർന്നുവന്ന സാമൂഹിക മൂല്യങ്ങളും കേട്ടുകേൾവി മാത്രമായി അവശേഷിക്കുകകയും ചെയ്യും.
എന്തിനിതു ചെയ്‌തു?
 
===എന്തിനിതു ചെയ്‌തു?===
 
പ്രീ ഡിഗ്രിക്ക്‌ മാനവിക വിഷയങ്ങൾക്ക്‌ ഉണ്ടായിരുന്ന പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പുനസ്ഥാപിക്കാനായിട്ടാണ്‌ ഓപ്പൺ സ്‌കൂൾ കൊണ്ടുവന്നത്‌ എന്നുകരുതുന്ന ചിലരുണ്ട്‌. അതൊരു തെറ്റായ പ്രചരണമാണ്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്ലസ്‌ ടൂവിന്‌ നൽകണമെന്നുണ്ടെങ്കിൽ അതിനുള്ള ബദൽ മാർഗങ്ങൾ ആരായുകയാണ്‌ വേണ്ടത്‌. അല്ലാതെ ഓപ്പൺ സ്‌കൂൾ സങ്കൽപ്പത്തെ തകർക്കുകയല്ല വേണ്ടത്‌.
പ്രീ ഡിഗ്രിക്ക്‌ മാനവിക വിഷയങ്ങൾക്ക്‌ ഉണ്ടായിരുന്ന പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പുനസ്ഥാപിക്കാനായിട്ടാണ്‌ ഓപ്പൺ സ്‌കൂൾ കൊണ്ടുവന്നത്‌ എന്നുകരുതുന്ന ചിലരുണ്ട്‌. അതൊരു തെറ്റായ പ്രചരണമാണ്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്ലസ്‌ ടൂവിന്‌ നൽകണമെന്നുണ്ടെങ്കിൽ അതിനുള്ള ബദൽ മാർഗങ്ങൾ ആരായുകയാണ്‌ വേണ്ടത്‌. അല്ലാതെ ഓപ്പൺ സ്‌കൂൾ സങ്കൽപ്പത്തെ തകർക്കുകയല്ല വേണ്ടത്‌.
സയൻസ്‌ വിഷയങ്ങൾക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്രീഡിഗ്രിക്കും ഇല്ലാതിരുന്നതുകൊണ്ട്‌ പുതുതായി അതു വേണമെന്ന ഒരു ഡിമാണ്ട്‌ പാരലൽ കോളേജുകാരുടെ ഭാഗത്തുനിന്നുപോലും ഉണ്ടായിരുന്നില്ല എന്നതാണു സത്യം.
സയൻസ്‌ വിഷയങ്ങൾക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്രീഡിഗ്രിക്കും ഇല്ലാതിരുന്നതുകൊണ്ട്‌ പുതുതായി അതു വേണമെന്ന ഒരു ഡിമാണ്ട്‌ പാരലൽ കോളേജുകാരുടെ ഭാഗത്തുനിന്നുപോലും ഉണ്ടായിരുന്നില്ല എന്നതാണു സത്യം.
ഓപ്പൺ സ്‌കൂളിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നിർദിഷ്ട ഗുണഭോക്താക്കളും വേറെയായതിനാൽ ഇതുരണ്ടും കൂട്ടിക്കുഴക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല.
ഓപ്പൺ സ്‌കൂളിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നിർദിഷ്ട ഗുണഭോക്താക്കളും വേറെയായതിനാൽ ഇതുരണ്ടും കൂട്ടിക്കുഴക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ചരടു വലിച്ചവർ മുഖ്യധാരാ സ്ഥാപനങ്ങളെ തകർത്ത്‌ വിദ്യാഭ്യാസക്കച്ചവടമേഖല അടിമുതൽ മുടിവരെ വ്യാപിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ദുഷ്ടശക്തികളാണെന്നത്‌ സുവ്യക്തമാണ്‌.
അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ചരടു വലിച്ചവർ മുഖ്യധാരാ സ്ഥാപനങ്ങളെ തകർത്ത്‌ വിദ്യാഭ്യാസക്കച്ചവടമേഖല അടിമുതൽ മുടിവരെ വ്യാപിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ദുഷ്ടശക്തികളാണെന്നത്‌ സുവ്യക്തമാണ്‌.
പക്ഷേ അവർ തകർക്കുന്നത്‌ കേരളത്തെ കേരളമാക്കിയ, കേരളമാതൃകയുടെ അടിസ്ഥാന ശിലയായ വിദ്യാഭ്യാസരംഗത്ത്‌ സാമൂഹികനീതി ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ സംവിധാനത്തെയാണ്‌ എന്നത്‌ അവർ അറിയുന്നില്ല. എത്ര നല്ല ആശയത്തെയും എങ്ങനെ നിർലജ്ജം വളച്ചൊടിച്ച്‌ ദുർവ്യാഖ്യാനം ചെയ്‌ത്‌ വികലമാക്കി നശിപ്പിക്കാം എന്നതിന്‌ മറ്റൊരു തെളിവായിരിക്കുന്നു കേരളത്തിലെ ഓപ്പൺ സ്‌കൂൾ. ഇത്‌ വെറും അറിവില്ലായ്‌മയോ നോട്ടപ്പിശകോ അല്ല, കച്ചവടവത്‌കരണത്തിന്റെ ബലിക്കല്ലിൽ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ കുരുതികൊടുക്കാനുള്ള ഗൂഢാലോചനയുടെ വിജയമാണെന്നാണ്‌ സകല സൂചനകളും കാണിക്കുന്നത്‌.
പക്ഷേ അവർ തകർക്കുന്നത്‌ കേരളത്തെ കേരളമാക്കിയ, കേരളമാതൃകയുടെ അടിസ്ഥാന ശിലയായ വിദ്യാഭ്യാസരംഗത്ത്‌ സാമൂഹികനീതി ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ സംവിധാനത്തെയാണ്‌ എന്നത്‌ അവർ അറിയുന്നില്ല. എത്ര നല്ല ആശയത്തെയും എങ്ങനെ നിർലജ്ജം വളച്ചൊടിച്ച്‌ ദുർവ്യാഖ്യാനം ചെയ്‌ത്‌ വികലമാക്കി നശിപ്പിക്കാം എന്നതിന്‌ മറ്റൊരു തെളിവായിരിക്കുന്നു കേരളത്തിലെ ഓപ്പൺ സ്‌കൂൾ. ഇത്‌ വെറും അറിവില്ലായ്‌മയോ നോട്ടപ്പിശകോ അല്ല, കച്ചവടവത്‌കരണത്തിന്റെ ബലിക്കല്ലിൽ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ കുരുതികൊടുക്കാനുള്ള ഗൂഢാലോചനയുടെ വിജയമാണെന്നാണ്‌ സകല സൂചനകളും കാണിക്കുന്നത്‌.
നിർദേശങ്ങൾ
 
===നിർദേശങ്ങൾ===
 
l സ്‌കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളേയും സ്‌കൂളിലെത്തിച്ച്‌്‌ പഠിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ചെയ്യേണ്ടത്‌. 12 ാം ക്ലാസുവരെ സ്‌കൂൾ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം പടിപടിയായി മുഴുവൻ കുട്ടികൾക്കും ഒരുക്കുകയാണ്‌ ഇന്നത്തെ നമ്മുടെ അടിയന്തര കടമ. ഉള്ളടക്ക പരമായും സാമൂഹികമായും ഉള്ള കാരണങ്ങളാൽ സെക്കണ്ടറി ഘട്ടത്തിൽ നടക്കുന്ന കൊഴിഞ്ഞുപോക്ക്‌ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ നാം ആവിഷ്‌കരിക്കേണ്ടത്‌. ഇങ്ങനെയെങ്കിൽ 5 മുതൽ 17 വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഉണ്ടാകും.
l സ്‌കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളേയും സ്‌കൂളിലെത്തിച്ച്‌്‌ പഠിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ചെയ്യേണ്ടത്‌. 12 ാം ക്ലാസുവരെ സ്‌കൂൾ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം പടിപടിയായി മുഴുവൻ കുട്ടികൾക്കും ഒരുക്കുകയാണ്‌ ഇന്നത്തെ നമ്മുടെ അടിയന്തര കടമ. ഉള്ളടക്ക പരമായും സാമൂഹികമായും ഉള്ള കാരണങ്ങളാൽ സെക്കണ്ടറി ഘട്ടത്തിൽ നടക്കുന്ന കൊഴിഞ്ഞുപോക്ക്‌ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ നാം ആവിഷ്‌കരിക്കേണ്ടത്‌. ഇങ്ങനെയെങ്കിൽ 5 മുതൽ 17 വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഉണ്ടാകും.
l മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്ന്‌ സ്‌കൂൾതലത്തിൽതന്നെ പുറംതള്ളപ്പെട്ടവർക്ക്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്‌ തുല്യത നേടാനുള്ള സംവിധാനമെന്ന നിലയിൽ ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്യണം.
l മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്ന്‌ സ്‌കൂൾതലത്തിൽതന്നെ പുറംതള്ളപ്പെട്ടവർക്ക്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്‌ തുല്യത നേടാനുള്ള സംവിധാനമെന്ന നിലയിൽ ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്യണം.
l ഓപ്പൺ സ്‌കൂളിന്റെ എല്ലാ ഘട്ടങ്ങളിലും ബോധന-പരീക്ഷാ മാധ്യമം മലയാളമാകണം. തമിഴ്‌, കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷയിൽ പഠിക്കാനുള്ള അവസരവും ഉണ്ടാകണം.
l ഓപ്പൺ സ്‌കൂളിന്റെ എല്ലാ ഘട്ടങ്ങളിലും ബോധന-പരീക്ഷാ മാധ്യമം മലയാളമാകണം. തമിഴ്‌, കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷയിൽ പഠിക്കാനുള്ള അവസരവും ഉണ്ടാകണം.
l 17 വയസ്സ്‌ പൂർത്തിയായവർക്ക്‌ പ്രായത്തിന്റെ ആനുകൂല്യത്തിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാനുള്ള സൗകര്യം ഇന്നുണ്ട്‌. അവർക്കുകൂടി തുടർന്നുപഠിക്കാനുള്ള സംവിധാനം ആയി ഓപ്പൺസ്‌കൂൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധം പ്രായപരിധി നിർണയിക്കണം.
l 17 വയസ്സ്‌ പൂർത്തിയായവർക്ക്‌ പ്രായത്തിന്റെ ആനുകൂല്യത്തിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാനുള്ള സൗകര്യം ഇന്നുണ്ട്‌. അവർക്കുകൂടി തുടർന്നുപഠിക്കാനുള്ള സംവിധാനം ആയി ഓപ്പൺസ്‌കൂൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധം പ്രായപരിധി നിർണയിക്കണം.
l പൊതുധാരയിൽനിന്ന്‌ പിന്തള്ളപ്പെട്ടവർക്ക്‌ മുഖ്യധാരയിലേക്ക്‌ വരുന്നതിനുവേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും, അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടിവന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. ഓപ്പൺ സ്‌കൂൾ സംബന്ധിച്ച കാഴ്‌ചപ്പാടുകൾ ഒന്നും വികസിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശാസ്‌ത്രവിഷയങ്ങൾ ഓപ്പൺ സ്‌കൂളിന്റെ ഭാഗമായി ഈ ഘട്ടത്തിൽ പരിഗണിക്കരുത്‌.
l പൊതുധാരയിൽനിന്ന്‌ പിന്തള്ളപ്പെട്ടവർക്ക്‌ മുഖ്യധാരയിലേക്ക്‌ വരുന്നതിനുവേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും, അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടിവന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. ഓപ്പൺ സ്‌കൂൾ സംബന്ധിച്ച കാഴ്‌ചപ്പാടുകൾ ഒന്നും വികസിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശാസ്‌ത്രവിഷയങ്ങൾ ഓപ്പൺ സ്‌കൂളിന്റെ ഭാഗമായി ഈ ഘട്ടത്തിൽ പരിഗണിക്കരുത്‌.
l ഓപ്പൺ സ്‌കൂളിനെയും ഹയർ സെക്കണ്ടറി അടക്കമുള്ള ഔപചാരിക വിദ്യാഭ്യാസത്തെയും കൂട്ടിക്കുഴയ്‌ക്കരുത്‌. രണ്ടും വ്യത്യസ്‌തങ്ങളായ ധാരകളാകണം. ഓപ്പൺ സ്‌കൂൾ പഠനം മൂല്യനിർണയം ചെയ്യുമ്പോൾ പഠിതാവിന്റെ അനുഭവങ്ങൾക്കും `ക്രഡിറ്റ്‌' നൽകേണ്ടിവന്നേക്കാം. ആയതിനാൽ മുഖ്യധാരാ വിദ്യാഭ്യാസത്തിനായി നടത്തുന്ന പരീക്ഷയും ഓപ്പൺസ്‌കൂളിന്റെ ഭാഗമായി നടക്കേണ്ട പരീക്ഷകളും അതത്‌ ഏജൻസികൾതന്നെയാകണം നടേത്തണ്ടത്‌. ഓപ്പൺ സ്‌കൂൾ സംവിധാനത്തിലൂടെ കടന്നുവരുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകേണ്ടത്‌ ഓപ്പൺ സ്‌കൂൾ സംവിധാനം തന്നെയായിരിക്കണം.
l ഓപ്പൺ സ്‌കൂളിനെയും ഹയർ സെക്കണ്ടറി അടക്കമുള്ള ഔപചാരിക വിദ്യാഭ്യാസത്തെയും കൂട്ടിക്കുഴയ്‌ക്കരുത്‌. രണ്ടും വ്യത്യസ്‌തങ്ങളായ ധാരകളാകണം. ഓപ്പൺ സ്‌കൂൾ പഠനം മൂല്യനിർണയം ചെയ്യുമ്പോൾ പഠിതാവിന്റെ അനുഭവങ്ങൾക്കും `ക്രഡിറ്റ്‌' നൽകേണ്ടിവന്നേക്കാം. ആയതിനാൽ മുഖ്യധാരാ വിദ്യാഭ്യാസത്തിനായി നടത്തുന്ന പരീക്ഷയും ഓപ്പൺസ്‌കൂളിന്റെ ഭാഗമായി നടക്കേണ്ട പരീക്ഷകളും അതത്‌ ഏജൻസികൾതന്നെയാകണം നടേത്തണ്ടത്‌. ഓപ്പൺ സ്‌കൂൾ സംവിധാനത്തിലൂടെ കടന്നുവരുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകേണ്ടത്‌ ഓപ്പൺ സ്‌കൂൾ സംവിധാനം തന്നെയായിരിക്കണം.
l ഓപ്പൺ സ്‌കൂൾ അടിയന്തരമായും എസ്‌.സി.ഇ.ആർ.ടി.യിൽ നിന്നും വേർപെടുത്തി സ്വതന്ത്ര ഏജൻസിയായി പ്രവർത്തിപ്പിക്കണം. മുഖ്യധാരാ സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഒട്ടേറെ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ എസ്‌.സി.ഇ.ആർ.ടി.ക്ക്‌ ഇനിയും കഴിയേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾ ഇത്തരം ഏജൻസികളുടെ കീഴിൽ കൊണ്ടുവരുന്നതുതന്നെ തെറ്റായ കീഴ്‌വഴക്കമാണ്‌. മുഖ്യധാരാ വിദ്യാഭ്യാസത്തെയും ഓപ്പൺ സ്‌കൂളിനെയും കൂട്ടിക്കുഴച്ചത്‌ ഇത്‌ എസ്‌.സി.ഇ.ആർ.ടി.യെ എൽപ്പിച്ചതുകൊണ്ടാണ്‌.
l ഓപ്പൺ സ്‌കൂൾ അടിയന്തരമായും എസ്‌.സി.ഇ.ആർ.ടി.യിൽ നിന്നും വേർപെടുത്തി സ്വതന്ത്ര ഏജൻസിയായി പ്രവർത്തിപ്പിക്കണം. മുഖ്യധാരാ സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഒട്ടേറെ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ എസ്‌.സി.ഇ.ആർ.ടി.ക്ക്‌ ഇനിയും കഴിയേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾ ഇത്തരം ഏജൻസികളുടെ കീഴിൽ കൊണ്ടുവരുന്നതുതന്നെ തെറ്റായ കീഴ്‌വഴക്കമാണ്‌. മുഖ്യധാരാ വിദ്യാഭ്യാസത്തെയും ഓപ്പൺ സ്‌കൂളിനെയും കൂട്ടിക്കുഴച്ചത്‌ ഇത്‌ എസ്‌.സി.ഇ.ആർ.ടി.യെ എൽപ്പിച്ചതുകൊണ്ടാണ്‌.
l പ്രീ ഡിഗ്രി കോളേജുകളിൽ നിന്നും വേർപെടുത്തിയ ഈ ഘട്ടത്തിൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രവേശനം കിട്ടാതെ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം കുട്ടികൾ പാരലൽ കോളേജുകളിലും മറ്റും പഠിക്കുന്നുണ്ട്‌. ശാസ്‌ത്രേതര വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇതുവരെയുണ്ടായിരുന്നു. ഈ വർഷം പ്രസ്‌തുത സൗകര്യം ഇല്ലാതായിരിക്കുകയാണ്‌. ഈ കുട്ടികൾക്ക്‌ പഠിക്കാനുള്ള അവസരം നിലനിർത്തിയേ മതിയാവൂ. 10-ാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12-ാം ക്ലാസുവരെ പഠന സൗകര്യം ഏർപ്പെടുത്തുന്നതുവരെ ഈ പ്രശ്‌നം നിലനിൽക്കുകയും ചെയ്യും. എന്നാൽ ഈ പ്രശ്‌നത്തെ ഓപ്പൺ സ്‌കൂൾ പ്രശ്‌നവുമായി കൂട്ടിക്കലർത്താതെ ഏങ്ങനെ പരിഹരിക്കാമെന്ന്‌ അടിയന്തരമായും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു തീരുമാനിക്കണം.
l പ്രീ ഡിഗ്രി കോളേജുകളിൽ നിന്നും വേർപെടുത്തിയ ഈ ഘട്ടത്തിൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രവേശനം കിട്ടാതെ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം കുട്ടികൾ പാരലൽ കോളേജുകളിലും മറ്റും പഠിക്കുന്നുണ്ട്‌. ശാസ്‌ത്രേതര വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇതുവരെയുണ്ടായിരുന്നു. ഈ വർഷം പ്രസ്‌തുത സൗകര്യം ഇല്ലാതായിരിക്കുകയാണ്‌. ഈ കുട്ടികൾക്ക്‌ പഠിക്കാനുള്ള അവസരം നിലനിർത്തിയേ മതിയാവൂ. 10-ാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12-ാം ക്ലാസുവരെ പഠന സൗകര്യം ഏർപ്പെടുത്തുന്നതുവരെ ഈ പ്രശ്‌നം നിലനിൽക്കുകയും ചെയ്യും. എന്നാൽ ഈ പ്രശ്‌നത്തെ ഓപ്പൺ സ്‌കൂൾ പ്രശ്‌നവുമായി കൂട്ടിക്കലർത്താതെ ഏങ്ങനെ പരിഹരിക്കാമെന്ന്‌ അടിയന്തരമായും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു തീരുമാനിക്കണം.
യൂണിവേഴ്‌സിറ്റികളിൽ പ്രീഡിഗ്രി പരീക്ഷ സാങ്കേതിക കാരണങ്ങളാൽ കുറച്ചുവർഷം കൂടി തുടരേണ്ടിവരും. പ്രൈവറ്റ്‌ രജിസ്‌ട്രേഷനുള്ള സൗകര്യം കുറച്ചുവർഷം കൂടി യൂണിവേഴ്‌സിറ്റികളിൽ താൽക്കാലികമായി നിലനിർത്താവുന്നതാണ്‌.
യൂണിവേഴ്‌സിറ്റികളിൽ പ്രീഡിഗ്രി പരീക്ഷ സാങ്കേതിക കാരണങ്ങളാൽ കുറച്ചുവർഷം കൂടി തുടരേണ്ടിവരും. പ്രൈവറ്റ്‌ രജിസ്‌ട്രേഷനുള്ള സൗകര്യം കുറച്ചുവർഷം കൂടി യൂണിവേഴ്‌സിറ്റികളിൽ താൽക്കാലികമായി നിലനിർത്താവുന്നതാണ്‌.
കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലത്തിൽ ഓപ്പൺ സ്‌കൂളിനെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിക്കാൻ അടിയന്തരമായി കഴിയേണ്ടതുണ്ട്‌. നമ്മുടെ വികസനത്തിലെ ദൗർബല്യങ്ങളെ കണ്ടെത്താനും പരിഹരിക്കാനും ജനകീയമായ ശ്രമങ്ങൾ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാലഘട്ടമാണിത്‌. സാമൂഹിക ആവശ്യങ്ങൾ കണ്ടെത്താനും അവയ്‌ക്കനുസരിച്ച്‌ നമ്മുടെ പ്രകൃതിവിഭവത്തെയും മനുഷ്യന്റെ അധ്വാനശേഷിയേയും ബന്ധപ്പെടുത്തി നാനാതരത്തിലുള്ള തൊഴിൽ മേഖലകൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇന്നുണ്ട്‌. മാനവശേഷി കണ്ടെത്തുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും തൊഴിൽ തുറകളിലുള്ളവരിലേക്കെത്തിക്കാനും, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പുതിയ വിജ്ഞാനശാഖകൾ സ്വായത്തമാക്കാനും സഹായിക്കുന്നതിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയും. ഈ ദിശയിൽ വേണം ഓപ്പൺ സ്‌കൂൾ-ഓപ്പൺ യൂണിവേഴ്‌സിറ്റി സംവിധാനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്ന ചർച്ചകൾ നടക്കേണ്ടത്‌.
കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലത്തിൽ ഓപ്പൺ സ്‌കൂളിനെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിക്കാൻ അടിയന്തരമായി കഴിയേണ്ടതുണ്ട്‌. നമ്മുടെ വികസനത്തിലെ ദൗർബല്യങ്ങളെ കണ്ടെത്താനും പരിഹരിക്കാനും ജനകീയമായ ശ്രമങ്ങൾ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാലഘട്ടമാണിത്‌. സാമൂഹിക ആവശ്യങ്ങൾ കണ്ടെത്താനും അവയ്‌ക്കനുസരിച്ച്‌ നമ്മുടെ പ്രകൃതിവിഭവത്തെയും മനുഷ്യന്റെ അധ്വാനശേഷിയേയും ബന്ധപ്പെടുത്തി നാനാതരത്തിലുള്ള തൊഴിൽ മേഖലകൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇന്നുണ്ട്‌. മാനവശേഷി കണ്ടെത്തുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും തൊഴിൽ തുറകളിലുള്ളവരിലേക്കെത്തിക്കാനും, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പുതിയ വിജ്ഞാനശാഖകൾ സ്വായത്തമാക്കാനും സഹായിക്കുന്നതിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയും. ഈ ദിശയിൽ വേണം ഓപ്പൺ സ്‌കൂൾ-ഓപ്പൺ യൂണിവേഴ്‌സിറ്റി സംവിധാനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്ന ചർച്ചകൾ നടക്കേണ്ടത്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4533" എന്ന താളിൽനിന്ന് ശേഖരിച്ചത്