അജ്ഞാതം


"കേരള വികസനം -ജനപക്ഷസമീപനം കർമ്മപരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('== കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം == പരമ്പരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം ==  
== <big>കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം</big> ==  
(കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2013-14 വർഷക്കാലയയളവിൽ സംഘടിപ്പിച്ച വികസനസംഗമം , വികസനകോൺഗ്രസ് പരിപാടിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച  കേരളവികസനത്തിന് ജനപക്ഷസമീപനം പുസ്തകത്തിലെ '''കർമ്മപരിപാടിയിലേക്ക്''' എന്ന അധ്യായത്തിൽ നിന്ന്.  എഡിറ്റർ ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.രാജേഷ് . പുസ്തകം എല്ലാ പരിഷദ് ഭവനുകളിലും ലഭ്യമാണ്. )
 
പരമ്പരാഗത വികസന സൂചികകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളം വികസന പ്രക്രിയയിൽ മുന്നിലാണെന്ന് നാം കണ്ടു. എന്നാൽ സുസ്ഥിരത, സമത്വം, ജീവിതഗുണത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ നാം പിൻതുടരുന്ന വളർച്ചാ പാത സമത്വത്തെയും, സുസ്ഥിരതയെയും നിരാകരിക്കുന്നതാണെന്ന് മുകളിൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. കുറഞ്ഞ                        വരുമാനംകൊണ്ട് ഉയർന്ന മാനവ വികസന നേട്ടങ്ങൾ ആർജ്ജിക്കാനായി എന്നതാണ് കേരള വികസനത്തിന്റെ മൗലിക സംഭാവന. സാമ്പത്തിക വളർച്ചയേക്കാൾ വിതരണ നീതിയിൽ അധിഷ്ഠിതമായ സാമൂഹിക വികസന അജണ്ടയാണ് കേരളത്തെ അതിന് പ്രാപ്തമാക്കിയത്.
പരമ്പരാഗത വികസന സൂചികകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളം വികസന പ്രക്രിയയിൽ മുന്നിലാണെന്ന് നാം കണ്ടു. എന്നാൽ സുസ്ഥിരത, സമത്വം, ജീവിതഗുണത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ നാം പിൻതുടരുന്ന വളർച്ചാ പാത സമത്വത്തെയും, സുസ്ഥിരതയെയും നിരാകരിക്കുന്നതാണെന്ന് മുകളിൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. കുറഞ്ഞ                        വരുമാനംകൊണ്ട് ഉയർന്ന മാനവ വികസന നേട്ടങ്ങൾ ആർജ്ജിക്കാനായി എന്നതാണ് കേരള വികസനത്തിന്റെ മൗലിക സംഭാവന. സാമ്പത്തിക വളർച്ചയേക്കാൾ വിതരണ നീതിയിൽ അധിഷ്ഠിതമായ സാമൂഹിക വികസന അജണ്ടയാണ് കേരളത്തെ അതിന് പ്രാപ്തമാക്കിയത്.
സാമൂഹിക നീതിയിലും, സമത്വ സങ്കൽപ്പത്തിലും ഊന്നിയ പൊതു സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും അവ ജനകീയ സർക്കാരുകളിൽ ചെലുത്തിയ സമ്മർദ്ദവും ആയിരുന്നു സാമൂഹിക നീതിയിലും, വിതരണ നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വികസന അജണ്ടയും കർമ്മപരിപാടികളും രൂപപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതമാക്കിയത്. എന്നാൽ പാരിസ്ഥിതിക സുസ്ഥിരത എന്നത് കേരള വികസനത്തിന്റെ അജണ്ടയായി അപ്പോഴും മാറിയിരുന്നില്ല.
സാമൂഹിക നീതിയിലും, സമത്വ സങ്കൽപ്പത്തിലും ഊന്നിയ പൊതു സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും അവ ജനകീയ സർക്കാരുകളിൽ ചെലുത്തിയ സമ്മർദ്ദവും ആയിരുന്നു സാമൂഹിക നീതിയിലും, വിതരണ നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വികസന അജണ്ടയും കർമ്മപരിപാടികളും രൂപപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതമാക്കിയത്. എന്നാൽ പാരിസ്ഥിതിക സുസ്ഥിരത എന്നത് കേരള വികസനത്തിന്റെ അജണ്ടയായി അപ്പോഴും മാറിയിരുന്നില്ല.
വരി 14: വരി 16:
മേൽ സൂചിപ്പിച്ച ജനപക്ഷ സമീപനം യാഥാർത്ഥ്യമാകണം എങ്കിൽ കമ്പോളത്തിലധിഷ്ഠിതമായ  വികസനത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളേയും വികസന നിർദ്ദേശങ്ങളേയും നമുക്ക് തള്ളിക്കളയേണ്ടി വരും. അതിന് ബദലായി  ജനപക്ഷ സമീപനത്തിന്റെ ഭാഗമായി ഓരോ മേഖലയിലും നിലനിലനിൽക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ ഓരോ മേഖലയിലേയും പ്രശ്‌നങ്ങളെ ചുരുക്കി വിശകലനം ചെയ്യുന്നതിനും, ബദൽ ഇടപെടൽ നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നതിനും ആണ് താഴെ ശ്രമിക്കുന്നത്.
മേൽ സൂചിപ്പിച്ച ജനപക്ഷ സമീപനം യാഥാർത്ഥ്യമാകണം എങ്കിൽ കമ്പോളത്തിലധിഷ്ഠിതമായ  വികസനത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളേയും വികസന നിർദ്ദേശങ്ങളേയും നമുക്ക് തള്ളിക്കളയേണ്ടി വരും. അതിന് ബദലായി  ജനപക്ഷ സമീപനത്തിന്റെ ഭാഗമായി ഓരോ മേഖലയിലും നിലനിലനിൽക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ ഓരോ മേഖലയിലേയും പ്രശ്‌നങ്ങളെ ചുരുക്കി വിശകലനം ചെയ്യുന്നതിനും, ബദൽ ഇടപെടൽ നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നതിനും ആണ് താഴെ ശ്രമിക്കുന്നത്.
== പ്രാഥമിക മേഖല ==
== പ്രാഥമിക മേഖല ==
=== കാർഷികമേഖല ===
== കാർഷികമേഖല ==
കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അനുദിനം ഇല്ലാതായിവരുന്നു എന്നതാണ് കാർഷികമേഖലയിൽ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നത് വിശകലനങ്ങളിൽ നിന്ന് വ്യക്തമാണ്.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അനുദിനം ഇല്ലാതായിവരുന്നു എന്നതാണ് കാർഷികമേഖലയിൽ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നത് വിശകലനങ്ങളിൽ നിന്ന് വ്യക്തമാണ്.
ഭൂമി ഒരു ഉത്പാദനോപാധി അല്ലാതാകുന്നത്, ഉത്പാദനക്ഷമമായ ഭൂമി ഉത്പാദന പ്രവർത്തനത്തിന് തയ്യാറാകുന്നവരുടെ കയ്യിൽ എത്തിക്കുന്നതിനുള്ള സംഘടനാസംവിധാനത്തിന്റെ അഭാവം, കാർഷിക പ്രവർത്തനങ്ങൾക്കാവശ്യമായ  തൊഴിൽശേഷി ലഭ്യമാക്കാനുള്ള സംഘടിത ഇടപെടലുകളുടെ കുറവ്, ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അഭാവം എന്നീ പ്രശ്‌നങ്ങളാണ് മുഖ്യമായും കേരളത്തിന്റെ കാർഷിക മേഖല നേരിടുന്നത്.
ഭൂമി ഒരു ഉത്പാദനോപാധി അല്ലാതാകുന്നത്, ഉത്പാദനക്ഷമമായ ഭൂമി ഉത്പാദന പ്രവർത്തനത്തിന് തയ്യാറാകുന്നവരുടെ കയ്യിൽ എത്തിക്കുന്നതിനുള്ള സംഘടനാസംവിധാനത്തിന്റെ അഭാവം, കാർഷിക പ്രവർത്തനങ്ങൾക്കാവശ്യമായ  തൊഴിൽശേഷി ലഭ്യമാക്കാനുള്ള സംഘടിത ഇടപെടലുകളുടെ കുറവ്, ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അഭാവം എന്നീ പ്രശ്‌നങ്ങളാണ് മുഖ്യമായും കേരളത്തിന്റെ കാർഷിക മേഖല നേരിടുന്നത്.
=== സമീപനം ===  
==== സമീപനം ====
കൃഷിയോഗ്യമായ ഭൂമിയിൽ ഭൂരിഭാഗവും കൃഷിയെ പ്രാഥമിക ഉപജീവന മാർഗ്ഗം ആയി കാണുന്നവരുടെ കയ്യിലല്ല എന്നത് ഭൂമിയ ഒരു ഉത്പാദന ഉപാധിയായി നിലനിർത്തുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയുടെ ഉത്പാദന ധർമ്മത്തേക്കാൾ മൂലധന കേന്ദ്രീകരണത്തിന്റെ ഭാഗമായ വിനിമയ മൂല്യമുള്ള വസ്തു എന്ന ധർമ്മത്തിന്  ഇന്ന് കൂടുതൽ ഊന്നൽ ലഭിക്കുന്നു. മൂലധന വർദ്ധനവിനുള്ള ഒരു ഉപാധി എന്ന നിലയിൽ ഭൂമിയുടെ വിനിമയത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നത് ഭൂമിയുടെ ഉത്പാദനപരമായ ഉപയോഗത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിമിതിയെ മറികടന്ന് കൃഷിഭൂമിയെ പരമാവധി ഉത്പാദന ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ സ്ഥാപന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നതായിരിക്കണം കാർഷിക മേഖലയിലെ അടിസ്ഥാന സമീപനം.
കൃഷിയോഗ്യമായ ഭൂമിയിൽ ഭൂരിഭാഗവും കൃഷിയെ പ്രാഥമിക ഉപജീവന മാർഗ്ഗം ആയി കാണുന്നവരുടെ കയ്യിലല്ല എന്നത് ഭൂമിയ ഒരു ഉത്പാദന ഉപാധിയായി നിലനിർത്തുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയുടെ ഉത്പാദന ധർമ്മത്തേക്കാൾ മൂലധന കേന്ദ്രീകരണത്തിന്റെ ഭാഗമായ വിനിമയ മൂല്യമുള്ള വസ്തു എന്ന ധർമ്മത്തിന്  ഇന്ന് കൂടുതൽ ഊന്നൽ ലഭിക്കുന്നു. മൂലധന വർദ്ധനവിനുള്ള ഒരു ഉപാധി എന്ന നിലയിൽ ഭൂമിയുടെ വിനിമയത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നത് ഭൂമിയുടെ ഉത്പാദനപരമായ ഉപയോഗത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിമിതിയെ മറികടന്ന് കൃഷിഭൂമിയെ പരമാവധി ഉത്പാദന ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ സ്ഥാപന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നതായിരിക്കണം കാർഷിക മേഖലയിലെ അടിസ്ഥാന സമീപനം.
നെൽവയലുകളുടെ വിസ്തൃതി കുറയാതെ നിലനിർത്തിക്കൊണ്ട് ചെറുകിട യന്ത്രവത്ക്കരണം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ എന്നിവയിലൂടെ കേരളത്തിലെ നെല്ലുത്പാദനം പരമാവധി വർദ്ധിപ്പിക്കണം. അതേസമയം കേരളത്തിന് ആവശ്യമായ അരി മുഴുവനും നമുക്ക് ഇവിടെ ഉത്പാദിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വേണം ഭക്ഷ്യ സുരക്ഷക്കായുള്ള കാർഷികോത്പാദനം നാം ആസൂത്രണം ചെയ്യേണ്ടത്.കേരളത്തിന് ആവശ്യമുള്ള അരിയുടെ 17 ശതമാനമാണ് നാം ഇന്ന് ഉത്പാദിപ്പിക്കുന്നത്. അരിയുടെ പ്രതിവർഷ ആവശ്യം 35.58 ലക്ഷം ടൺ ആയിരിക്കുമ്പോൾ ഉത്പാദനം 5.94 ലക്ഷം ടൺ മാത്രമാണ്. ഇത് പരമാവധി 30-35 ശതമാനമാക്കാൻ കഴിഞ്ഞേക്കാം. അതിനപ്പുറം സാധ്യമാകണമെന്നില്ല.  ഈ പശ്ചാത്തലത്തിൽ നമ്മുടെ ഭക്ഷ്യ ചേരുവയിൽ മാറ്റം വരുത്തിക്കൊണ്ടേ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ സാധ്യമാക്കാൻ കഴിയൂ. ഇതിന് വയലുകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ ഉത്പാദന ആസൂത്രണരീതി മാറ്റേണ്ടിവരും. പറമ്പ് കൃഷിയുടെ സാധ്യതകളെ പരമാവധിയാക്കുന്ന ആസൂത്രണം വേണ്ടിവരും. മരച്ചീനി, കാച്ചിൽ, ചേമ്പ് മുതലായ കിഴങ്ങു വർഗ്ഗങ്ങൾ, ചക്ക, മാങ്ങ, മുതലായ ഫലങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം പരമാവധി ആക്കുന്നതിനുള്ള ആസൂത്രണം അനിവാര്യമാകും.  
നെൽവയലുകളുടെ വിസ്തൃതി കുറയാതെ നിലനിർത്തിക്കൊണ്ട് ചെറുകിട യന്ത്രവത്ക്കരണം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ എന്നിവയിലൂടെ കേരളത്തിലെ നെല്ലുത്പാദനം പരമാവധി വർദ്ധിപ്പിക്കണം. അതേസമയം കേരളത്തിന് ആവശ്യമായ അരി മുഴുവനും നമുക്ക് ഇവിടെ ഉത്പാദിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വേണം ഭക്ഷ്യ സുരക്ഷക്കായുള്ള കാർഷികോത്പാദനം നാം ആസൂത്രണം ചെയ്യേണ്ടത്.കേരളത്തിന് ആവശ്യമുള്ള അരിയുടെ 17 ശതമാനമാണ് നാം ഇന്ന് ഉത്പാദിപ്പിക്കുന്നത്. അരിയുടെ പ്രതിവർഷ ആവശ്യം 35.58 ലക്ഷം ടൺ ആയിരിക്കുമ്പോൾ ഉത്പാദനം 5.94 ലക്ഷം ടൺ മാത്രമാണ്. ഇത് പരമാവധി 30-35 ശതമാനമാക്കാൻ കഴിഞ്ഞേക്കാം. അതിനപ്പുറം സാധ്യമാകണമെന്നില്ല.  ഈ പശ്ചാത്തലത്തിൽ നമ്മുടെ ഭക്ഷ്യ ചേരുവയിൽ മാറ്റം വരുത്തിക്കൊണ്ടേ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ സാധ്യമാക്കാൻ കഴിയൂ. ഇതിന് വയലുകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ ഉത്പാദന ആസൂത്രണരീതി മാറ്റേണ്ടിവരും. പറമ്പ് കൃഷിയുടെ സാധ്യതകളെ പരമാവധിയാക്കുന്ന ആസൂത്രണം വേണ്ടിവരും. മരച്ചീനി, കാച്ചിൽ, ചേമ്പ് മുതലായ കിഴങ്ങു വർഗ്ഗങ്ങൾ, ചക്ക, മാങ്ങ, മുതലായ ഫലങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം പരമാവധി ആക്കുന്നതിനുള്ള ആസൂത്രണം അനിവാര്യമാകും.  
വരി 27: വരി 29:
* കാർഷിക മേഖലയിലെ ഭക്ഷ്യഉത്പാദന വർദ്ധനവിന് ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന പരീക്ഷണങ്ങൾ ആവശ്യമാണ്. ജൈവവളവും, ജൈവകീടനാശിനിയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കണം. ഇതിനായി പരമാവധി ഗുണമേന്മയുള്ള ജൈവവളവും, കീടനാശിനിയും വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കണം. മണ്ണിൽ നിന്നെടുക്കുന്ന മൂലകങ്ങൾ പരമാവധി തിരികെ മണ്ണിലേക്കെത്തിക്കാവുന്ന തരത്തിൽ മാലിന്യ സംസ്‌കരണത്തെ ജൈവവള ഉത്പാദനവുമായി ബന്ധിപ്പിക്കണം. വിവിധതരം കമ്പോസ്റ്റിംഗ് രീതികൾ, ബയോഗ്യാസ് പ്ലാന്റുകൾ, കക്കൂസ് ബന്ധിത ബയോഗ്യാസ്പ്ലാന്റുകൾ എന്നിവയുടെ സാധ്യതകളെ ഈ ദിശയിൽ പരമാവധി ഉപയോഗിക്കണം.
* കാർഷിക മേഖലയിലെ ഭക്ഷ്യഉത്പാദന വർദ്ധനവിന് ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന പരീക്ഷണങ്ങൾ ആവശ്യമാണ്. ജൈവവളവും, ജൈവകീടനാശിനിയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കണം. ഇതിനായി പരമാവധി ഗുണമേന്മയുള്ള ജൈവവളവും, കീടനാശിനിയും വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കണം. മണ്ണിൽ നിന്നെടുക്കുന്ന മൂലകങ്ങൾ പരമാവധി തിരികെ മണ്ണിലേക്കെത്തിക്കാവുന്ന തരത്തിൽ മാലിന്യ സംസ്‌കരണത്തെ ജൈവവള ഉത്പാദനവുമായി ബന്ധിപ്പിക്കണം. വിവിധതരം കമ്പോസ്റ്റിംഗ് രീതികൾ, ബയോഗ്യാസ് പ്ലാന്റുകൾ, കക്കൂസ് ബന്ധിത ബയോഗ്യാസ്പ്ലാന്റുകൾ എന്നിവയുടെ സാധ്യതകളെ ഈ ദിശയിൽ പരമാവധി ഉപയോഗിക്കണം.
* കാർഷിക രംഗത്ത് മണ്ണ്-ജല വിനിയോഗത്തെ ശാസ്ത്രീയമാക്കുന്ന നീർത്തടാധിഷ്ഠിത ആസൂത്രണം മാത്രമേ ശാശ്വതമായി ഗുണം ചെയ്യൂ. ഇത് ഫലപ്രദമായി നടപ്പാക്കാവുന്ന തരത്തിൽ സമഗ്രമായ കാർഷിക ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉണ്ടാകണം. മണ്ണ്-ജല സംരക്ഷണ രംഗത്തെ സാങ്കേതികവിദ്യാസാധ്യതകളെ പരമാവധി ഉപയോഗിക്കണം. പഞ്ചായത്ത് തലങ്ങളിൽ കർഷകർ, കാർഷിക തൊഴിലിൽ ഏർപ്പെടുന്നവർ എന്നിവരെ ബന്ധിപ്പിക്കുന്ന ഉത്പാദന കമ്പനികൾ (ജൃീറൗരലൃ െഇീാുമി്യ) എന്ന ആവശ്യം പ്രായോഗികമാക്കണം. അവരുടെ നേതൃത്വത്തിൽ സംഘകൃഷി, തൊഴിൽ സേന, ഉത്പന്ന ശേഖരണം, സംസ്‌കരണം, വിപണനം എന്നിവ ഇടനിലക്കാരെ ഒഴിവാക്കി ഒരു ഏജൻസിക്ക് കീഴിൽകൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഉപയോഗിക്കാം. ഇതിലൂടെ കൃഷിയെ ഒരു ഉപജീവന മാർഗ്ഗമാക്കുന്നവരുടെ കൂട്ടായ്മകൾ പ്രാദേശിക തലങ്ങളിൽ ശക്തമാക്കുന്നതിന് കഴിയും.
* കാർഷിക രംഗത്ത് മണ്ണ്-ജല വിനിയോഗത്തെ ശാസ്ത്രീയമാക്കുന്ന നീർത്തടാധിഷ്ഠിത ആസൂത്രണം മാത്രമേ ശാശ്വതമായി ഗുണം ചെയ്യൂ. ഇത് ഫലപ്രദമായി നടപ്പാക്കാവുന്ന തരത്തിൽ സമഗ്രമായ കാർഷിക ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉണ്ടാകണം. മണ്ണ്-ജല സംരക്ഷണ രംഗത്തെ സാങ്കേതികവിദ്യാസാധ്യതകളെ പരമാവധി ഉപയോഗിക്കണം. പഞ്ചായത്ത് തലങ്ങളിൽ കർഷകർ, കാർഷിക തൊഴിലിൽ ഏർപ്പെടുന്നവർ എന്നിവരെ ബന്ധിപ്പിക്കുന്ന ഉത്പാദന കമ്പനികൾ (ജൃീറൗരലൃ െഇീാുമി്യ) എന്ന ആവശ്യം പ്രായോഗികമാക്കണം. അവരുടെ നേതൃത്വത്തിൽ സംഘകൃഷി, തൊഴിൽ സേന, ഉത്പന്ന ശേഖരണം, സംസ്‌കരണം, വിപണനം എന്നിവ ഇടനിലക്കാരെ ഒഴിവാക്കി ഒരു ഏജൻസിക്ക് കീഴിൽകൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഉപയോഗിക്കാം. ഇതിലൂടെ കൃഷിയെ ഒരു ഉപജീവന മാർഗ്ഗമാക്കുന്നവരുടെ കൂട്ടായ്മകൾ പ്രാദേശിക തലങ്ങളിൽ ശക്തമാക്കുന്നതിന് കഴിയും.
=== മൃഗപരിപാലനം - മത്സ്യ ബന്ധനം ===
== മൃഗപരിപാലനം - മത്സ്യ ബന്ധനം ==
പ്രാഥമിക മേഖലയിൽ കൃഷിക്കൊപ്പം മുട്ട, പാൽ, മാംസം, മത്സ്യം എന്നിവയുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ടു മാത്രമേ കേരളത്തിൽ പോഷകാരഹാര ലഭ്യതയോടുകൂടിയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ. അതിന് മൃഗപരിപാലനത്തേയും, മത്സ്യ ഉത്പാദനത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനം അനിവാര്യമാകുന്നു.
പ്രാഥമിക മേഖലയിൽ കൃഷിക്കൊപ്പം മുട്ട, പാൽ, മാംസം, മത്സ്യം എന്നിവയുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ടു മാത്രമേ കേരളത്തിൽ പോഷകാരഹാര ലഭ്യതയോടുകൂടിയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ. അതിന് മൃഗപരിപാലനത്തേയും, മത്സ്യ ഉത്പാദനത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനം അനിവാര്യമാകുന്നു.
പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും, ആവശ്യവും തമ്മിലുള്ള അന്തരം ഇന്നും കേരളത്തിൽ വലുതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാലിന്റെ ഏറ്റവും കുറഞ്ഞ പ്രതിശീർഷ/പ്രതിദിന ലഭ്യതയുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ പ്രതിശീർഷ-പ്രതിദിന പാൽ ലഭ്യത 210 ഗ്രാം മാത്രമാണ്.  ഐ.സി.എം.ആർ. ശുപാർശ അനുസരിച്ച് ഒരാൾക്ക് പ്രതിദിനം 240 ഗ്രാം പാൽ ലഭ്യമാകണം. വർധിച്ചു വരുന്ന ഉപഭോഗത്തിനനുസരിച്ച് ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നില്ല എന്നതാണ് പാൽ, മുട്ട, മാംസം എന്നിവയുടെ കാര്യത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി. പുറമേ നിന്ന് ഇവ വ്യാവസായിക അടിസ്ഥാനത്തിൽ കൊണ്ടുവരുമ്പോൾ ഇവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് കഴിയാതെ പോകുന്നു എന്നതാണ് പ്രധാന വെല്ലുവിളി. മത്സ്യ ഉത്പാദനത്തിന്റെ കാര്യത്തിൽ തീരദേശ മത്സ്യമേഖലയിൽ നമുക്ക് ഒരു സ്വാശ്രയ ഉത്പാദനസ്ഥിതി ഇന്നു നിലവിലുണ്ട്. 2011-12 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഉപഭോഗം കഴിച്ച് 155,715 ടൺ മത്സ്യം കയറ്റി അയച്ച് 2,988.33 കോടി രൂപയുടെ വിദേശ നാണ്യം നാം നേടിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനം, വൻകിട യന്ത്രവത്കൃത മീൻപിടുത്തം മൂലം മത്സ്യ ഉത്പാദനത്തിൽ സംഭവിക്കുന്ന കുറവ് എന്നിവ തീരദേശ മത്സ്യമേഖലയിൽ  വെല്ലുവിളികൾ ഉയർത്തുന്നു. എന്നാൽ ഇതിനനുസൃതമായി ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ സാധ്യതകളെ ഉപയോഗിക്കാൻ                        നമുക്ക് കഴിഞ്ഞിട്ടുമില്ല.
പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും, ആവശ്യവും തമ്മിലുള്ള അന്തരം ഇന്നും കേരളത്തിൽ വലുതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാലിന്റെ ഏറ്റവും കുറഞ്ഞ പ്രതിശീർഷ/പ്രതിദിന ലഭ്യതയുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ പ്രതിശീർഷ-പ്രതിദിന പാൽ ലഭ്യത 210 ഗ്രാം മാത്രമാണ്.  ഐ.സി.എം.ആർ. ശുപാർശ അനുസരിച്ച് ഒരാൾക്ക് പ്രതിദിനം 240 ഗ്രാം പാൽ ലഭ്യമാകണം. വർധിച്ചു വരുന്ന ഉപഭോഗത്തിനനുസരിച്ച് ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നില്ല എന്നതാണ് പാൽ, മുട്ട, മാംസം എന്നിവയുടെ കാര്യത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി. പുറമേ നിന്ന് ഇവ വ്യാവസായിക അടിസ്ഥാനത്തിൽ കൊണ്ടുവരുമ്പോൾ ഇവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് കഴിയാതെ പോകുന്നു എന്നതാണ് പ്രധാന വെല്ലുവിളി. മത്സ്യ ഉത്പാദനത്തിന്റെ കാര്യത്തിൽ തീരദേശ മത്സ്യമേഖലയിൽ നമുക്ക് ഒരു സ്വാശ്രയ ഉത്പാദനസ്ഥിതി ഇന്നു നിലവിലുണ്ട്. 2011-12 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഉപഭോഗം കഴിച്ച് 155,715 ടൺ മത്സ്യം കയറ്റി അയച്ച് 2,988.33 കോടി രൂപയുടെ വിദേശ നാണ്യം നാം നേടിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനം, വൻകിട യന്ത്രവത്കൃത മീൻപിടുത്തം മൂലം മത്സ്യ ഉത്പാദനത്തിൽ സംഭവിക്കുന്ന കുറവ് എന്നിവ തീരദേശ മത്സ്യമേഖലയിൽ  വെല്ലുവിളികൾ ഉയർത്തുന്നു. എന്നാൽ ഇതിനനുസൃതമായി ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ സാധ്യതകളെ ഉപയോഗിക്കാൻ                        നമുക്ക് കഴിഞ്ഞിട്ടുമില്ല.
വരി 37: വരി 39:


== 2. ദ്വിതീയ മേഖല ==
== 2. ദ്വിതീയ മേഖല ==
=== വ്യവസായം ===
== വ്യവസായം ==
കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ട ഒന്നാണ്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ഏഉജ)  നിർമ്മിതി വ്യവസായങ്ങളുടെ പങ്ക് എന്നും കുറവായിരുന്നു. 2010 ലെ കണക്ക് പ്രകാരം ഉത്പാദനപരമായ വ്യവസായമേഖലയുടെ പങ്ക് 9.26 ശതമാനം മാത്രമാണ്. യഥാർത്ഥത്തിൽ ഉത്പാദനപരമല്ലാത്ത നിർമ്മാണ മേഖല കൂടി ഉൾപ്പെടുമ്പോഴാണ് ദ്വിതീയമേഖലയുടെ പങ്ക് 21.71 ശതമാനം ആയി വർദ്ധിക്കുന്നത്. കേരളത്തിൽ ഉപഭോഗ വസ്തുക്കളുടെ വിപണി വലിയ തോതിൽ വർദ്ധിക്കുമ്പോഴും അവയുടെ ആഭ്യന്തര ഉത്പാദനം നാമമാത്രമായി തുടരുന്നു എന്നതാണ് വ്യവസായ മേഖല നേരിടുന്ന ഏറ്റവും പ്രധാന വൈരുദ്ധ്യം. ആഭ്യന്തര വിപണിയെ ആശ്രയിച്ചുള്ള ഒരു വ്യവസായ ശൃംഖല വികസിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ട ഒന്നാണ്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ഏഉജ)  നിർമ്മിതി വ്യവസായങ്ങളുടെ പങ്ക് എന്നും കുറവായിരുന്നു. 2010 ലെ കണക്ക് പ്രകാരം ഉത്പാദനപരമായ വ്യവസായമേഖലയുടെ പങ്ക് 9.26 ശതമാനം മാത്രമാണ്. യഥാർത്ഥത്തിൽ ഉത്പാദനപരമല്ലാത്ത നിർമ്മാണ മേഖല കൂടി ഉൾപ്പെടുമ്പോഴാണ് ദ്വിതീയമേഖലയുടെ പങ്ക് 21.71 ശതമാനം ആയി വർദ്ധിക്കുന്നത്. കേരളത്തിൽ ഉപഭോഗ വസ്തുക്കളുടെ വിപണി വലിയ തോതിൽ വർദ്ധിക്കുമ്പോഴും അവയുടെ ആഭ്യന്തര ഉത്പാദനം നാമമാത്രമായി തുടരുന്നു എന്നതാണ് വ്യവസായ മേഖല നേരിടുന്ന ഏറ്റവും പ്രധാന വൈരുദ്ധ്യം. ആഭ്യന്തര വിപണിയെ ആശ്രയിച്ചുള്ള ഒരു വ്യവസായ ശൃംഖല വികസിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല.
നമ്മുടെ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഡിറ്റർജന്റുകൾ, കോസ്‌മെറ്റിക്‌സുകൾ, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ, മിഠായികൾ എന്നിവയുടെ ഉത്പാദന നിയന്ത്രണം ഇന്ന് കേരളത്തിന് പുറത്ത് വൻകിട സ്ഥാപനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ചെറുകിട ഉത്പാദന കേന്ദ്രങ്ങളെ വൻകിടക്കാർ വിഴുങ്ങുകയും, വിപണി നിലനിർത്താൻ പലതിലും അവർ അതേ ബ്രാന്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ വൻകിട രാസ, എഞ്ചിനീയറിങ്ങ് വ്യവസായങ്ങൾ (എഅഇഠ, ഗഞഘ, ഗങങഘ, ഠഇഇ, ഒങഠ മുതലായവ) അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം, ഊർജ്ജ പ്രതിസന്ധി, വിപണി പ്രശ്‌നങ്ങൾ, കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ് എന്നിവ മൂലം വളർച്ച മുരടിക്കുകയോ, നഷ്ടത്തിലാവുകയോ ചെയ്തു. കേരളത്തിലെ പൊതുമേഖലാവ്യവസായങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. 2011-12 ലെ കണക്ക് പ്രകാരം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളിൽ 24 എണ്ണം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ലാഭത്തിലുള്ള 20 യൂണിറ്റുകൾ 343.85 കോടി രൂപ ലാഭം ഉണ്ടാക്കുമ്പോൾ 24 യൂണിറ്റുകളിലൂടെയുള്ള നഷ്ടം 908.06 കോടി രൂപയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ മുരടിപ്പിന്  ആധുനികവത്ക്കരണം-മാനേജ്‌മെന്റ് കാര്യക്ഷമമാക്കൽ എന്നിവയുടെ അഭാവം, ഊർജ്ജലഭ്യത ഉറപ്പാക്കുന്നിനും അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്നതിലും ഉള്ള പരിമിതികൾ, മോശമായ വിപണന സംവിധാനങ്ങൾ എന്നിവയാണ് കാരണമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ പരിമിതികൾ നിലനിൽക്കുമ്പോൾ കേരളത്തിൽ വിവിധ ഇടങ്ങളിൽ വിജയ കരമാക്കാവുന്ന വ്യവസായ ക്ലസ്റ്റർ സംവിധാനങ്ങളുണ്ട്. ചെരുപ്പു നിർമ്മാണത്തിൽ കോഴിക്കോട്, കൈത്തറിയിൽ ബാലരാമപുരം-കണ്ണൂർ, കാലടിയിലെ റൈസ് മിൽ ക്ലസ്റ്റർ, കൊല്ലത്തെ കശുവണ്ടി, ആലപ്പുഴയിലെ കയർ മുതലായവ വ്യവസായ ക്ലസ്റ്ററുകൾക്ക് ഉദാഹരണമാണ്. ഇതോടൊപ്പം വിവിധ മേഖലകളിൽ സ്വകാര്യ വ്യവസായസംരംഭങ്ങളുടെ ഒരു ശ്യംഖല എന്നത് വസ്തുതയാണ്. എന്നാൽ പൊതുവെയുള്ള വ്യവസായരംഗത്തെ ചിത്രം ശുഭോദർക്കമല്ല.
നമ്മുടെ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഡിറ്റർജന്റുകൾ, കോസ്‌മെറ്റിക്‌സുകൾ, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ, മിഠായികൾ എന്നിവയുടെ ഉത്പാദന നിയന്ത്രണം ഇന്ന് കേരളത്തിന് പുറത്ത് വൻകിട സ്ഥാപനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ചെറുകിട ഉത്പാദന കേന്ദ്രങ്ങളെ വൻകിടക്കാർ വിഴുങ്ങുകയും, വിപണി നിലനിർത്താൻ പലതിലും അവർ അതേ ബ്രാന്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ വൻകിട രാസ, എഞ്ചിനീയറിങ്ങ് വ്യവസായങ്ങൾ (എഅഇഠ, ഗഞഘ, ഗങങഘ, ഠഇഇ, ഒങഠ മുതലായവ) അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം, ഊർജ്ജ പ്രതിസന്ധി, വിപണി പ്രശ്‌നങ്ങൾ, കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ് എന്നിവ മൂലം വളർച്ച മുരടിക്കുകയോ, നഷ്ടത്തിലാവുകയോ ചെയ്തു. കേരളത്തിലെ പൊതുമേഖലാവ്യവസായങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. 2011-12 ലെ കണക്ക് പ്രകാരം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളിൽ 24 എണ്ണം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ലാഭത്തിലുള്ള 20 യൂണിറ്റുകൾ 343.85 കോടി രൂപ ലാഭം ഉണ്ടാക്കുമ്പോൾ 24 യൂണിറ്റുകളിലൂടെയുള്ള നഷ്ടം 908.06 കോടി രൂപയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ മുരടിപ്പിന്  ആധുനികവത്ക്കരണം-മാനേജ്‌മെന്റ് കാര്യക്ഷമമാക്കൽ എന്നിവയുടെ അഭാവം, ഊർജ്ജലഭ്യത ഉറപ്പാക്കുന്നിനും അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്നതിലും ഉള്ള പരിമിതികൾ, മോശമായ വിപണന സംവിധാനങ്ങൾ എന്നിവയാണ് കാരണമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ പരിമിതികൾ നിലനിൽക്കുമ്പോൾ കേരളത്തിൽ വിവിധ ഇടങ്ങളിൽ വിജയ കരമാക്കാവുന്ന വ്യവസായ ക്ലസ്റ്റർ സംവിധാനങ്ങളുണ്ട്. ചെരുപ്പു നിർമ്മാണത്തിൽ കോഴിക്കോട്, കൈത്തറിയിൽ ബാലരാമപുരം-കണ്ണൂർ, കാലടിയിലെ റൈസ് മിൽ ക്ലസ്റ്റർ, കൊല്ലത്തെ കശുവണ്ടി, ആലപ്പുഴയിലെ കയർ മുതലായവ വ്യവസായ ക്ലസ്റ്ററുകൾക്ക് ഉദാഹരണമാണ്. ഇതോടൊപ്പം വിവിധ മേഖലകളിൽ സ്വകാര്യ വ്യവസായസംരംഭങ്ങളുടെ ഒരു ശ്യംഖല എന്നത് വസ്തുതയാണ്. എന്നാൽ പൊതുവെയുള്ള വ്യവസായരംഗത്തെ ചിത്രം ശുഭോദർക്കമല്ല.
വരി 90: വരി 92:
* കേരളത്തിന്റെ വനമേഖലയുടെ സംരക്ഷണത്തിന് സംരക്ഷിത വനത്തിനോട് ചേർന്ന കിടക്കുന്ന പാരിസ്ഥിതിക മേഖലകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സമീപനം ഉണ്ടാകണം. പശ്ചിമഘട്ടത്തെ പൊതുവിൽ കണ്ടുകൊണ്ടുള്ള സംരക്ഷണത്തിന്റെ കാഴ്ചപ്പാട് ഈ മേഖലയിൽ അനിവാര്യമാണ്. വനമേഖലയുടെ വിസ്തൃതി കുറയാതെ നിലനിർത്തുക എന്നതിനൊപ്പം അതിന്റെ ഗുണത പരമാവധി വർദ്ധിപ്പിക്കാനുള്ള കർമ്മപരിപാടികൾ ഉണ്ടാകണം. വനമേഖലയെ കോർസോൺ, ബഫർ സോൺ, മാനിപ്പുലേഷൻ സോൺ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഇവയിൽ മാനിപ്പുലേഷൻ സോണിൽ മാത്രമേ ഇക്കോടൂറിസം പോലുള്ള മനുഷ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാവൂ. കോർ, ബഫർ സോണുകളിൽ മനുഷ്യ ഇടപെടൽ കുറച്ച് സ്വാഭാവിക വനം വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്. വനഗുണമേന്മ കുറഞ്ഞ പ്രദേശങ്ങളിൽ വനസംരക്ഷണ സമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വനവത്ക്കരണം നടത്തി തുടർന്ന് ആ പ്രദേശങ്ങളിലേക്ക് ബാഹ്യ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കണം. പാരിസ്ഥിതിക പ്രാധാന്യവും, ജൈവവൈവിധ്യവും പരിഗണിച്ച് കൂടുതൽ വനമേഖലകളെ സംരക്ഷിത വനമേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസികൾക്കുള്ള അവകാശം നിർബന്ധിതമായി സംരക്ഷിക്കുകയും ശാസ്ത്രീയ സംസ്‌കരണ, വിപണന സംവിധാനങ്ങളൊരുക്കി അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. വനസംരക്ഷണ സമിതികളുടെ ചുമതല തദ്ദേശവാസികളായവർക്ക് നൽകി അവയെ ജനകീയ സംവിധാനങ്ങളാക്കി മാറ്റണം.
* കേരളത്തിന്റെ വനമേഖലയുടെ സംരക്ഷണത്തിന് സംരക്ഷിത വനത്തിനോട് ചേർന്ന കിടക്കുന്ന പാരിസ്ഥിതിക മേഖലകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സമീപനം ഉണ്ടാകണം. പശ്ചിമഘട്ടത്തെ പൊതുവിൽ കണ്ടുകൊണ്ടുള്ള സംരക്ഷണത്തിന്റെ കാഴ്ചപ്പാട് ഈ മേഖലയിൽ അനിവാര്യമാണ്. വനമേഖലയുടെ വിസ്തൃതി കുറയാതെ നിലനിർത്തുക എന്നതിനൊപ്പം അതിന്റെ ഗുണത പരമാവധി വർദ്ധിപ്പിക്കാനുള്ള കർമ്മപരിപാടികൾ ഉണ്ടാകണം. വനമേഖലയെ കോർസോൺ, ബഫർ സോൺ, മാനിപ്പുലേഷൻ സോൺ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഇവയിൽ മാനിപ്പുലേഷൻ സോണിൽ മാത്രമേ ഇക്കോടൂറിസം പോലുള്ള മനുഷ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാവൂ. കോർ, ബഫർ സോണുകളിൽ മനുഷ്യ ഇടപെടൽ കുറച്ച് സ്വാഭാവിക വനം വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്. വനഗുണമേന്മ കുറഞ്ഞ പ്രദേശങ്ങളിൽ വനസംരക്ഷണ സമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വനവത്ക്കരണം നടത്തി തുടർന്ന് ആ പ്രദേശങ്ങളിലേക്ക് ബാഹ്യ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കണം. പാരിസ്ഥിതിക പ്രാധാന്യവും, ജൈവവൈവിധ്യവും പരിഗണിച്ച് കൂടുതൽ വനമേഖലകളെ സംരക്ഷിത വനമേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസികൾക്കുള്ള അവകാശം നിർബന്ധിതമായി സംരക്ഷിക്കുകയും ശാസ്ത്രീയ സംസ്‌കരണ, വിപണന സംവിധാനങ്ങളൊരുക്കി അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. വനസംരക്ഷണ സമിതികളുടെ ചുമതല തദ്ദേശവാസികളായവർക്ക് നൽകി അവയെ ജനകീയ സംവിധാനങ്ങളാക്കി മാറ്റണം.
* വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ടൂറിസത്തിന്റെ പേരിലുള്ള സ്ഥിര സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ  തടയണം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മാനിപ്പുലേഷൻ സോണിൽ മാത്രം നടത്താവുന്ന നിർമ്മാണങ്ങളിൽ പ്രകൃതി സൗഹാർദ്ദപരമായ രീതികളിൽ മാത്രമേ അനുവദിക്കാവൂ. പ്ലാന്റേഷൻ ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. പല ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ  സർക്കാർഭൂമി കാലാവധിക്ക് ശേഷം കർശനമായി തിരിച്ചെടുക്കണം.
* വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ടൂറിസത്തിന്റെ പേരിലുള്ള സ്ഥിര സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ  തടയണം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മാനിപ്പുലേഷൻ സോണിൽ മാത്രം നടത്താവുന്ന നിർമ്മാണങ്ങളിൽ പ്രകൃതി സൗഹാർദ്ദപരമായ രീതികളിൽ മാത്രമേ അനുവദിക്കാവൂ. പ്ലാന്റേഷൻ ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. പല ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ  സർക്കാർഭൂമി കാലാവധിക്ക് ശേഷം കർശനമായി തിരിച്ചെടുക്കണം.
=== വിഭവവിനിയോഗം ===
===വിഭവവിനിയോഗം ===
* ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഘട്ടം ഘട്ടമായി കൊണ്ടുവരണം. ഇവ പൊതു സ്വത്തായി കണക്കാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായി വരണം. പാറപൊട്ടിക്കൽ, പുഴമണൽ ഖനനം, ചെങ്കൽ ഖനനം, കളിമൺ ഖനനം, കരിമണൽ ഖനനം, കരമണൽ ഖനനം എന്നീ കാര്യങ്ങളിൽ ഓരോ പ്രദേശത്തു നിന്നും ഖനനം നടത്താവുന്ന സ്ഥലങ്ങൾ, നടത്താവുന്ന ഖനനത്തിന്റെ അളവ് എന്നിവ സംബന്ധിച്ച ശാസ്ത്രീയ പഠനരേഖ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കണം. സ്വതന്ത്ര ഏജൻസികളെ പഠനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഏൽപിക്കണം. ഈ പഠനരേഖയുടെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ ഗ്രാമസഭകൾപോലുള്ള ജനകീയ വേദികളിൽ പൊതു തെളിവെടുപ്പ് നടത്തി അവരുടെ അംഗീകാരത്തോടെ മാത്രമേ ഖനനാനുമതി നൽകാവൂ. ഇത്തരം ജനകീയ സമിതികൾ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഖനനം നിർത്തിവയ്ക്കുകയും വേണം. ഖനന പ്രവർത്തനം മുൻ അനുമതി നൽകിയ അളവിനേക്കാൾ ഒരു കാരണവശാലും മുൻപോട്ടുപോകില്ല എന്ന് ഉറപ്പാക്കാണം. ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. അതീവ പാരിസ്ഥിതിക പ്രതിസന്ധി അനുഭവിക്കുന്ന നദികളിൽ ഒരു നിശ്ചിത കാലഘട്ടത്തേക്ക് തുടർച്ചയായി മണൽവാരൽ പൂർണ്ണമായി നിരോധിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അടച്ചുപൂട്ടേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആകണം. അനുമതിയില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശിക്ഷാർഹരാകുന്ന നിയമവ്യവസ്ഥകൾ കൊണ്ടുവരണം. നിബന്ധ നകൾ ലംഘിക്കപ്പെടുന്ന ഘട്ടങ്ങളിലും ഈ വ്യവസ്ഥകൾ ബാധമാക്കാം.  
* ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഘട്ടം ഘട്ടമായി കൊണ്ടുവരണം. ഇവ പൊതു സ്വത്തായി കണക്കാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായി വരണം. പാറപൊട്ടിക്കൽ, പുഴമണൽ ഖനനം, ചെങ്കൽ ഖനനം, കളിമൺ ഖനനം, കരിമണൽ ഖനനം, കരമണൽ ഖനനം എന്നീ കാര്യങ്ങളിൽ ഓരോ പ്രദേശത്തു നിന്നും ഖനനം നടത്താവുന്ന സ്ഥലങ്ങൾ, നടത്താവുന്ന ഖനനത്തിന്റെ അളവ് എന്നിവ സംബന്ധിച്ച ശാസ്ത്രീയ പഠനരേഖ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കണം. സ്വതന്ത്ര ഏജൻസികളെ പഠനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഏൽപിക്കണം. ഈ പഠനരേഖയുടെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ ഗ്രാമസഭകൾപോലുള്ള ജനകീയ വേദികളിൽ പൊതു തെളിവെടുപ്പ് നടത്തി അവരുടെ അംഗീകാരത്തോടെ മാത്രമേ ഖനനാനുമതി നൽകാവൂ. ഇത്തരം ജനകീയ സമിതികൾ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഖനനം നിർത്തിവയ്ക്കുകയും വേണം. ഖനന പ്രവർത്തനം മുൻ അനുമതി നൽകിയ അളവിനേക്കാൾ ഒരു കാരണവശാലും മുൻപോട്ടുപോകില്ല എന്ന് ഉറപ്പാക്കാണം. ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. അതീവ പാരിസ്ഥിതിക പ്രതിസന്ധി അനുഭവിക്കുന്ന നദികളിൽ ഒരു നിശ്ചിത കാലഘട്ടത്തേക്ക് തുടർച്ചയായി മണൽവാരൽ പൂർണ്ണമായി നിരോധിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അടച്ചുപൂട്ടേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആകണം. അനുമതിയില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശിക്ഷാർഹരാകുന്ന നിയമവ്യവസ്ഥകൾ കൊണ്ടുവരണം. നിബന്ധ നകൾ ലംഘിക്കപ്പെടുന്ന ഘട്ടങ്ങളിലും ഈ വ്യവസ്ഥകൾ ബാധമാക്കാം.  
* പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെ നമുക്ക് പാരിസ്ഥിതിക സംതുലനം നിലനിർത്താനാവില്ല. അതിനാൽ കേരളത്തിന്റെ നിർമ്മാണ മേഖലയിൽ ശാസ്ത്രീയമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. സംസ്ഥാനത്ത് നിലവിൽ 11 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 5 ലക്ഷത്തോളം പേർക്ക് താമസ സൗകര്യം ലഭ്യമല്ലാത്തത്. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ ആ കുടുംബത്തിന്റെ പേരിൽ വാസ യോഗ്യമായ മറ്റൊരു വീട് ഇല്ല എന്നുറപ്പാക്കണം. ഫ്‌ളാറ്റുകൾ പുതുതായി ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇത് പരിശോധിക്കണം. സ്വന്തമായി താമസിക്കാനല്ലാതെ കേവല വില്പനയ്ക്ക് വേണ്ടി വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാൻ ആകണം. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ വീടുകളിൽ സ്ഥിരമായി താമസിക്കുന്നവരുടെ എണ്ണം കണക്കാക്കി അതിന് ആനുപാതികമായ നിർമ്മാണ പ്രവർത്തനത്തിന് മാത്രമേ അനുമതി നൽകാവൂ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ഉയർന്ന നികുതിയും 2500 ചതുരശ്ര അടിക്ക് മുകളിലുള്ളവക്ക്  ആഡംബര നികുതിയും ഈടാക്കണം. ഒരു പഞ്ചായത്ത് മുനിസിപ്പൽ പ്രദേശത്ത് ഫ്‌ളാറ്റുകൾക്ക് അനുമതി നൽകുമ്പോൾ അതേ പ്രദേശത്ത് മുമ്പ് അനുമതി നൽകിയ ഫ്‌ളാറ്റുകളുടെ വാസസ്ഥിതി പരിശോധിക്കണം. അവയുടെ ഇരുപത് ശതമാനത്തിലധികം ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ പുതിയ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകേണ്ടതില്ല.  ഒരു വർഷത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ഉടമസ്ഥരിൽ നിന്നും ഇരട്ട നികുതി ഈടാക്കണം.
* പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെ നമുക്ക് പാരിസ്ഥിതിക സംതുലനം നിലനിർത്താനാവില്ല. അതിനാൽ കേരളത്തിന്റെ നിർമ്മാണ മേഖലയിൽ ശാസ്ത്രീയമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. സംസ്ഥാനത്ത് നിലവിൽ 11 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 5 ലക്ഷത്തോളം പേർക്ക് താമസ സൗകര്യം ലഭ്യമല്ലാത്തത്. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ ആ കുടുംബത്തിന്റെ പേരിൽ വാസ യോഗ്യമായ മറ്റൊരു വീട് ഇല്ല എന്നുറപ്പാക്കണം. ഫ്‌ളാറ്റുകൾ പുതുതായി ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇത് പരിശോധിക്കണം. സ്വന്തമായി താമസിക്കാനല്ലാതെ കേവല വില്പനയ്ക്ക് വേണ്ടി വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാൻ ആകണം. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ വീടുകളിൽ സ്ഥിരമായി താമസിക്കുന്നവരുടെ എണ്ണം കണക്കാക്കി അതിന് ആനുപാതികമായ നിർമ്മാണ പ്രവർത്തനത്തിന് മാത്രമേ അനുമതി നൽകാവൂ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ഉയർന്ന നികുതിയും 2500 ചതുരശ്ര അടിക്ക് മുകളിലുള്ളവക്ക്  ആഡംബര നികുതിയും ഈടാക്കണം. ഒരു പഞ്ചായത്ത് മുനിസിപ്പൽ പ്രദേശത്ത് ഫ്‌ളാറ്റുകൾക്ക് അനുമതി നൽകുമ്പോൾ അതേ പ്രദേശത്ത് മുമ്പ് അനുമതി നൽകിയ ഫ്‌ളാറ്റുകളുടെ വാസസ്ഥിതി പരിശോധിക്കണം. അവയുടെ ഇരുപത് ശതമാനത്തിലധികം ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ പുതിയ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകേണ്ടതില്ല.  ഒരു വർഷത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ഉടമസ്ഥരിൽ നിന്നും ഇരട്ട നികുതി ഈടാക്കണം.
* കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ തുടർ ഗവേഷണം പ്രോത്സാഹിപ്പിക്കണം. പാറ, മണൽ, കളിമണ്ണ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ബദൽ അന്വേഷണങ്ങൾക്ക് സർക്കാരുകൾ പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണം. പ്രാദേശികമായി ലഭ്യമാകാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പാർപ്പിടനയം ഉണ്ടാകണം. ആയിരം ചതുരശ്ര അടിക്ക് താഴെയുള്ള വീടുകൾ നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ന്യായമായ നിരക്കിൽ വിഭവങ്ങൾ ലഭ്യമാകുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം.
* കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ തുടർ ഗവേഷണം പ്രോത്സാഹിപ്പിക്കണം. പാറ, മണൽ, കളിമണ്ണ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ബദൽ അന്വേഷണങ്ങൾക്ക് സർക്കാരുകൾ പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണം. പ്രാദേശികമായി ലഭ്യമാകാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പാർപ്പിടനയം ഉണ്ടാകണം. ആയിരം ചതുരശ്ര അടിക്ക് താഴെയുള്ള വീടുകൾ നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ന്യായമായ നിരക്കിൽ വിഭവങ്ങൾ ലഭ്യമാകുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം.
=== ഭൂവിനിയോഗം ===
===ഭൂവിനിയോഗം ===
* ഭൂവിനിയോഗത്തിലെ അശാസ്ത്രീയതകളെ നിയന്ത്രിക്കുന്നനുള്ള സമഗ്രമായ ഭൂനയം ഉണ്ടാകണം. തണ്ണീർത്തടങ്ങൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ പരിവർത്തനം ചെയ്യുന്നതിന് കഠിനശിക്ഷ നൽകുന്ന വ്യവസ്ഥ വേണം. അനിവാര്യ മായ ഘട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് ഗ്രാമസഭകൾ പോലുള്ള ജനകീയവേദി കളുടെ അനുമതിയോടെ മാത്രമേ അനുവദിക്കാവൂ. സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള ഭൂമിയുടെ മേഖലാവത്കരണം നടത്തി അവ പൊതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച് ഗ്രാമസഭകളിലും തദ്ദേശതല സമിതികളിലും അവതരിപ്പിച്ച് ചർച്ച ചെയ്ത് അന്തിമ അംഗീകാരം വാങ്ങണം. പിന്നീട് ആ മേഖലാവത്കരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂവിനിയോഗം അനുവദിക്കാവൂ. സ്വയംഭരണസ്ഥാപനങ്ങളിലെ തണ്ണീർത്തടങ്ങൾ, ജലാശയങ്ങൾ, ജലനിർഗമന മാർഗങ്ങൾ, കുന്നുകൾ , പുഴയോരങ്ങൾ, പുറമ്പോക്കുകൾ എന്നിവ ഈ കർശനമായി രീതിയിൽ സംരക്ഷിക്കണം. മലയോര മേഖലകളിൽ പരിസ്ഥിതി ദുർബല മേഖലകൾ ജനപങ്കാളിത്തത്തോടെ നിർണ്ണയിച്ച് അവിടുത്തെ ഭൂപ്രകൃതിക്ക് മാറ്റം വരുത്തുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. കുന്നുകൾ വയലുകൾ എന്നിവ ഓരോ പ്രദേശ ങ്ങളിലും  സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവയെ പൊതുസ്വത്തായി പരിഗണിച്ച് അവിടെയുള്ള ഇടപെടലുകൾ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം.   
* ഭൂവിനിയോഗത്തിലെ അശാസ്ത്രീയതകളെ നിയന്ത്രിക്കുന്നനുള്ള സമഗ്രമായ ഭൂനയം ഉണ്ടാകണം. തണ്ണീർത്തടങ്ങൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ പരിവർത്തനം ചെയ്യുന്നതിന് കഠിനശിക്ഷ നൽകുന്ന വ്യവസ്ഥ വേണം. അനിവാര്യ മായ ഘട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് ഗ്രാമസഭകൾ പോലുള്ള ജനകീയവേദി കളുടെ അനുമതിയോടെ മാത്രമേ അനുവദിക്കാവൂ. സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള ഭൂമിയുടെ മേഖലാവത്കരണം നടത്തി അവ പൊതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച് ഗ്രാമസഭകളിലും തദ്ദേശതല സമിതികളിലും അവതരിപ്പിച്ച് ചർച്ച ചെയ്ത് അന്തിമ അംഗീകാരം വാങ്ങണം. പിന്നീട് ആ മേഖലാവത്കരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂവിനിയോഗം അനുവദിക്കാവൂ. സ്വയംഭരണസ്ഥാപനങ്ങളിലെ തണ്ണീർത്തടങ്ങൾ, ജലാശയങ്ങൾ, ജലനിർഗമന മാർഗങ്ങൾ, കുന്നുകൾ , പുഴയോരങ്ങൾ, പുറമ്പോക്കുകൾ എന്നിവ ഈ കർശനമായി രീതിയിൽ സംരക്ഷിക്കണം. മലയോര മേഖലകളിൽ പരിസ്ഥിതി ദുർബല മേഖലകൾ ജനപങ്കാളിത്തത്തോടെ നിർണ്ണയിച്ച് അവിടുത്തെ ഭൂപ്രകൃതിക്ക് മാറ്റം വരുത്തുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. കുന്നുകൾ വയലുകൾ എന്നിവ ഓരോ പ്രദേശ ങ്ങളിലും  സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവയെ പൊതുസ്വത്തായി പരിഗണിച്ച് അവിടെയുള്ള ഇടപെടലുകൾ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം.   
   
   
=== തീരദേശം ===
=== തീരദേശം ===
* തീരദേശ പരിപാലന നിയമം കർശനമായി നടപ്പാക്കണം. ടൂറിസം പോലുള്ള ആവശ്യങ്ങൾക്കായി നിയമത്തിൽ ഇളവു വരുത്തരുത്.  പുഴകൾ, കായലുകൾ എന്നിവയുടെ അതിർത്തിപ്രദേശം കൃത്യമായി അളന്നു തിട്ടപ്പെടുത്തി കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണം. തീരപ്രദേശങ്ങളിൽ പരമ്പരാഗതമായി താമസിക്കുന്ന വർക്ക് ഭൂമികൈമാറ്റം ഉണ്ടാകില്ല എന്ന് ഉറപ്പാക്കി വീട് നിർമ്മാണത്തിന് അനുമതി നൽകാവുന്നതാണ്.  തീരദേശ മേഖലയിൽ കടൽക്ഷോഭം ചെറുക്കുന്നതിന് കടൽ ഭിത്തിക്ക് പകരം കണ്ടൽകാടുകളുടെ ആവരണം വികസിപ്പിക്കുക എന്നത് ഒരു പ്രധാന ഇടപെടൽ ആകണം. കൊച്ചി പോലെ അതിവേഗത്തിൽ നഗരവത്കരിക്ക പ്പെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലെ ജലാശയങ്ങൾ കായലോരങ്ങൾ എന്നിവ മുഴുവൻ സംരക്ഷിതമേഖലകളായി പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണ ത്തിന് പ്രത്യേക കർമ്മപരിപാടികൾ ഉണ്ടാക്കുകയും വേണം.  
* തീരദേശ പരിപാലന നിയമം കർശനമായി നടപ്പാക്കണം. ടൂറിസം പോലുള്ള ആവശ്യങ്ങൾക്കായി നിയമത്തിൽ ഇളവു വരുത്തരുത്.  പുഴകൾ, കായലുകൾ എന്നിവയുടെ അതിർത്തിപ്രദേശം കൃത്യമായി അളന്നു തിട്ടപ്പെടുത്തി കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണം. തീരപ്രദേശങ്ങളിൽ പരമ്പരാഗതമായി താമസിക്കുന്ന വർക്ക് ഭൂമികൈമാറ്റം ഉണ്ടാകില്ല എന്ന് ഉറപ്പാക്കി വീട് നിർമ്മാണത്തിന് അനുമതി നൽകാവുന്നതാണ്.  തീരദേശ മേഖലയിൽ കടൽക്ഷോഭം ചെറുക്കുന്നതിന് കടൽ ഭിത്തിക്ക് പകരം കണ്ടൽകാടുകളുടെ ആവരണം വികസിപ്പിക്കുക എന്നത് ഒരു പ്രധാന ഇടപെടൽ ആകണം. കൊച്ചി പോലെ അതിവേഗത്തിൽ നഗരവത്കരിക്ക പ്പെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലെ ജലാശയങ്ങൾ കായലോരങ്ങൾ എന്നിവ മുഴുവൻ സംരക്ഷിതമേഖലകളായി പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണ ത്തിന് പ്രത്യേക കർമ്മപരിപാടികൾ ഉണ്ടാക്കുകയും വേണം.  
* ജലസംരക്ഷണം
=== ജലസംരക്ഷണം ===
* മണ്ണ്  ജല സംരക്ഷണത്തിന് ഒരു സമഗ്രസമീപനം ഉണ്ടെങ്കിൽ മാത്രമേ കുടിവെള്ള ക്ഷാമം ഉൾപ്പെടെയുള്ള ജലപ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. നീർത്തടാധിഷ്ഠിത വികസന ആസൂത്രണവും, മണ്ണ് ജല സംരക്ഷണ പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിൽ അനിവാര്യമാകണം. ഭൂമിയുടെ മേലുള്ള ജൈവ ആവരണം പരമാവധി വർധിപ്പിക്കുക, മണ്ണിലെ ജലാംശം മികച്ചരീതിയിൽ നിലനിർത്തുക എന്നിവ ലക്ഷ്യങ്ങളാകണം. ഇതിനായി ഫലവൃക്ഷങ്ങളിൽ ഊന്നിയ കാർഷിക വനവത്കരണം വീടുകളിൽ  പ്രോത്സാഹിപ്പിക്കാം. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശത്തേയും ജലസ്രോതസ്സുകളെ മുഴുവൻ രേഖപ്പെടുത്തി സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. പൊതു സ്വാകാര്യ കുളങ്ങൾ, തോടുകൾ, കിണറുകൾ, നീർ ച്ചാലുകൾ എന്നിവയുടെ സംരക്ഷണ ഉത്തരവാദിത്തം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. തൊഴിലുറപ്പു പദ്ധതി പോലുള്ള സാധ്യതകളെ ഇതുമായി ബന്ധിപ്പിക്കാം. വീടുകളിൽ കിണർ റീചാർജ്ജിംഗ്, മഴവെള്ള സംഭരണം എന്നിവ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക പിന്തുണയോടെ വ്യാപകമാക്കണം. ഭൂഗർഭ ജലവിതാനം വളരെ താഴ്ന്ന സ്ഥലങ്ങളിൽ തുടർന്ന് കുഴൽ കിണർ നിർമ്മാണത്തിന് അനുമതി നൽകരുത്. അത്തരം സ്ഥലങ്ങളിൽ കുഴൽ കിണറുകളിൽ മഴവെള്ളം സംഭരിക്കുന്നത് ഉൾപ്പെടെ പ്രത്യേക ജലസംഭരണ പരിപാടികൾ അടിയന്തിരമായി നടപ്പാക്കണം.
* മണ്ണ്  ജല സംരക്ഷണത്തിന് ഒരു സമഗ്രസമീപനം ഉണ്ടെങ്കിൽ മാത്രമേ കുടിവെള്ള ക്ഷാമം ഉൾപ്പെടെയുള്ള ജലപ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. നീർത്തടാധിഷ്ഠിത വികസന ആസൂത്രണവും, മണ്ണ് ജല സംരക്ഷണ പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിൽ അനിവാര്യമാകണം. ഭൂമിയുടെ മേലുള്ള ജൈവ ആവരണം പരമാവധി വർധിപ്പിക്കുക, മണ്ണിലെ ജലാംശം മികച്ചരീതിയിൽ നിലനിർത്തുക എന്നിവ ലക്ഷ്യങ്ങളാകണം. ഇതിനായി ഫലവൃക്ഷങ്ങളിൽ ഊന്നിയ കാർഷിക വനവത്കരണം വീടുകളിൽ  പ്രോത്സാഹിപ്പിക്കാം. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശത്തേയും ജലസ്രോതസ്സുകളെ മുഴുവൻ രേഖപ്പെടുത്തി സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. പൊതു സ്വാകാര്യ കുളങ്ങൾ, തോടുകൾ, കിണറുകൾ, നീർ ച്ചാലുകൾ എന്നിവയുടെ സംരക്ഷണ ഉത്തരവാദിത്തം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. തൊഴിലുറപ്പു പദ്ധതി പോലുള്ള സാധ്യതകളെ ഇതുമായി ബന്ധിപ്പിക്കാം. വീടുകളിൽ കിണർ റീചാർജ്ജിംഗ്, മഴവെള്ള സംഭരണം എന്നിവ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക പിന്തുണയോടെ വ്യാപകമാക്കണം. ഭൂഗർഭ ജലവിതാനം വളരെ താഴ്ന്ന സ്ഥലങ്ങളിൽ തുടർന്ന് കുഴൽ കിണർ നിർമ്മാണത്തിന് അനുമതി നൽകരുത്. അത്തരം സ്ഥലങ്ങളിൽ കുഴൽ കിണറുകളിൽ മഴവെള്ളം സംഭരിക്കുന്നത് ഉൾപ്പെടെ പ്രത്യേക ജലസംഭരണ പരിപാടികൾ അടിയന്തിരമായി നടപ്പാക്കണം.
== 4. സേവന മേഖല ==
== 4. സേവന മേഖല ==
=== വിദ്യാഭ്യാസം ===
== വിദ്യാഭ്യാസം ==
=== സ്‌കൂൾ വിദ്യാഭ്യാസം ===
== സ്‌കൂൾ വിദ്യാഭ്യാസം ==
മാനവ വികസന സൂചികയിൽ കേരളം മുന്നേറിയതിന്റെ അടിസ്ഥാന കാരണങ്ങൾ സാക്ഷരത, സ്‌കൂൾ പ്രവേശനം, ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഉയർന്ന പങ്കാളിത്തം, അഭ്യസ്ത വിദ്യരായ പുതുതലമുറയെ സൃഷ്ടിച്ച വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്. 94 ശതമാനം സാക്ഷരതാ നിരക്കോടെ രാജ്യത്ത് സാക്ഷരതയിൽ ഒന്നാം സ്ഥാനം ആണ് കേരളത്തിന് ഉള്ളത്. സ്ത്രീകളുടെ ഉയർന്ന സാക്ഷരതാ നിരക്കും കേരളത്തിന്റെ തനത് പ്രത്യേകതയാണ്. ഓരോ കുട്ടിക്കും നടക്കാവുന്ന ദൂരത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ സാർവ്വത്രിക സ്‌കൂൾ സൗകര്യം ലഭ്യമാക്കാനും നമുക്ക് കഴിഞ്ഞു. 2011-12 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12644 സ്‌കൂളുകൾ പ്രവർത്തിക്കുന്നു. ഇവയിൽ 4620 സർക്കാർ സ്‌കൂളുകളും 7161 എയിഡഡ് സ്‌കൂളുകളും 863 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തെ സമൂഹ പങ്കാളിത്തം സ്വകാര്യ മേഖലയിലും സർക്കാർ സഹായത്തോടെയുമുള്ള സ്‌കൂളുകൾ വ്യാപകമായി പ്രവർത്തിക്കുന്നതിന് സഹായിക്കുകയും അത് പൊതു വിദ്യാഭ്യാസത്തെ സാർവ്വത്രികവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ കഴിഞ്ഞ രണ്ട് ദശകക്കാലയളവിനുള്ളിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2012-13 ലെ സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 1-ാം ക്ലാസ്സിൽ ചേർന്ന 302,147 കുട്ടികളിൽ 89626 കുട്ടികൾ ഗവൺമെന്റ് സ്‌കൂളുകളിലും 169,548 കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലും 42,473 (14.22%) കുട്ടികൾ അൺ എയ്ഡഡ് സ്‌കൂളുകളിലുമാണ് ചേർന്നിട്ടുള്ളത്. കഴിഞ്ഞ 3 വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് പുതുതായി 300 ഓളം അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.  
മാനവ വികസന സൂചികയിൽ കേരളം മുന്നേറിയതിന്റെ അടിസ്ഥാന കാരണങ്ങൾ സാക്ഷരത, സ്‌കൂൾ പ്രവേശനം, ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഉയർന്ന പങ്കാളിത്തം, അഭ്യസ്ത വിദ്യരായ പുതുതലമുറയെ സൃഷ്ടിച്ച വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്. 94 ശതമാനം സാക്ഷരതാ നിരക്കോടെ രാജ്യത്ത് സാക്ഷരതയിൽ ഒന്നാം സ്ഥാനം ആണ് കേരളത്തിന് ഉള്ളത്. സ്ത്രീകളുടെ ഉയർന്ന സാക്ഷരതാ നിരക്കും കേരളത്തിന്റെ തനത് പ്രത്യേകതയാണ്. ഓരോ കുട്ടിക്കും നടക്കാവുന്ന ദൂരത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ സാർവ്വത്രിക സ്‌കൂൾ സൗകര്യം ലഭ്യമാക്കാനും നമുക്ക് കഴിഞ്ഞു. 2011-12 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12644 സ്‌കൂളുകൾ പ്രവർത്തിക്കുന്നു. ഇവയിൽ 4620 സർക്കാർ സ്‌കൂളുകളും 7161 എയിഡഡ് സ്‌കൂളുകളും 863 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തെ സമൂഹ പങ്കാളിത്തം സ്വകാര്യ മേഖലയിലും സർക്കാർ സഹായത്തോടെയുമുള്ള സ്‌കൂളുകൾ വ്യാപകമായി പ്രവർത്തിക്കുന്നതിന് സഹായിക്കുകയും അത് പൊതു വിദ്യാഭ്യാസത്തെ സാർവ്വത്രികവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ കഴിഞ്ഞ രണ്ട് ദശകക്കാലയളവിനുള്ളിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2012-13 ലെ സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 1-ാം ക്ലാസ്സിൽ ചേർന്ന 302,147 കുട്ടികളിൽ 89626 കുട്ടികൾ ഗവൺമെന്റ് സ്‌കൂളുകളിലും 169,548 കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലും 42,473 (14.22%) കുട്ടികൾ അൺ എയ്ഡഡ് സ്‌കൂളുകളിലുമാണ് ചേർന്നിട്ടുള്ളത്. കഴിഞ്ഞ 3 വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് പുതുതായി 300 ഓളം അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.  
കുട്ടികളുടെ എണ്ണം വളരെ പരിമിതമായ സ്‌കൂളുകൾ (സർക്കാർ ഭാഷയിൽ അൺ ഇക്കണോമിക് സ്‌കൂളുകൾ) കേരളത്തിൽ കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. 2012-13 ലെ കണക്കുകൾ  പ്രകാരം ഇത് 4614 ആണ് പ്രാഥമിക തലത്തിലാണ് (3701)ഇവ ഏറ്റവും കൂടുതൽ എന്നതും ശ്രദ്ധേയമാണ്. 707 യു.പി.സ്‌കൂളുകളും 206 ഹൈസ്‌കൂളുകളുമാണ് ഈ ഗണത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് പൊതുവിൽ സംഭവിച്ച കുറവ് ഒരു കാരണം ആണെങ്കിലും ഈ കുറവിന്റെ അനുപാതത്തേക്കാൾ ഉയർന്ന കുറവ് പൊതു വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ സംഭവിക്കുന്നു എന്നതാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നേരിടുന്ന പ്രധാന ഭീഷണി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേയും കുട്ടികൾ പഠിക്കുന്നു എന്ന നിലയിലുള്ള പൊതു വിദ്യാലയങ്ങളുടെ ചേരുവയേയും അതിനെ അധിഷ്ഠിതമാതി വളർന്നുവന്ന സാമൂഹ്യ ഇടപെടലുകളേയും അത് ബാധിക്കുന്നു. 2012-13 വർഷത്തിൽ വിദ്യാർത്ഥികൾ കുറവുള്ള അൺഇക്കണോമിക് സ്‌കൂളുകളുടെ എണ്ണം 5137 ആണ്. ആകെ വിദ്യാലയങ്ങളുടെ എണ്ണത്തിൽ 40.6% ആണിത്.  
കുട്ടികളുടെ എണ്ണം വളരെ പരിമിതമായ സ്‌കൂളുകൾ (സർക്കാർ ഭാഷയിൽ അൺ ഇക്കണോമിക് സ്‌കൂളുകൾ) കേരളത്തിൽ കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. 2012-13 ലെ കണക്കുകൾ  പ്രകാരം ഇത് 4614 ആണ് പ്രാഥമിക തലത്തിലാണ് (3701)ഇവ ഏറ്റവും കൂടുതൽ എന്നതും ശ്രദ്ധേയമാണ്. 707 യു.പി.സ്‌കൂളുകളും 206 ഹൈസ്‌കൂളുകളുമാണ് ഈ ഗണത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് പൊതുവിൽ സംഭവിച്ച കുറവ് ഒരു കാരണം ആണെങ്കിലും ഈ കുറവിന്റെ അനുപാതത്തേക്കാൾ ഉയർന്ന കുറവ് പൊതു വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ സംഭവിക്കുന്നു എന്നതാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നേരിടുന്ന പ്രധാന ഭീഷണി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേയും കുട്ടികൾ പഠിക്കുന്നു എന്ന നിലയിലുള്ള പൊതു വിദ്യാലയങ്ങളുടെ ചേരുവയേയും അതിനെ അധിഷ്ഠിതമാതി വളർന്നുവന്ന സാമൂഹ്യ ഇടപെടലുകളേയും അത് ബാധിക്കുന്നു. 2012-13 വർഷത്തിൽ വിദ്യാർത്ഥികൾ കുറവുള്ള അൺഇക്കണോമിക് സ്‌കൂളുകളുടെ എണ്ണം 5137 ആണ്. ആകെ വിദ്യാലയങ്ങളുടെ എണ്ണത്തിൽ 40.6% ആണിത്.  
വരി 122: വരി 124:
* വിദ്യാഭ്യാസ അവകാശനിയമം ഉറപ്പു നൽകുന്ന 200 പഠനദിനങ്ങൾ എന്നത് യാഥാർത്ഥ്യമാക്കുക, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഫലപ്രദമാക്കുക, സ്‌കൂൾ പാർലമെന്റുകളെ മെച്ചപ്പെട്ട ജനാധിപത്യ പരിശീലനത്തിന്റെ വേദികളാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹൃദപരമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുക എന്നിവക്കുള്ള ശ്രമങ്ങളും കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രധാനമാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഗുണതവർധിപ്പിച്ച് കുട്ടികൾക്ക് മെച്ചപ്പെട്ട പോഷകാഹാരങ്ങൾ നൽകുന്നതിന് കഴിയണം.  
* വിദ്യാഭ്യാസ അവകാശനിയമം ഉറപ്പു നൽകുന്ന 200 പഠനദിനങ്ങൾ എന്നത് യാഥാർത്ഥ്യമാക്കുക, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഫലപ്രദമാക്കുക, സ്‌കൂൾ പാർലമെന്റുകളെ മെച്ചപ്പെട്ട ജനാധിപത്യ പരിശീലനത്തിന്റെ വേദികളാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹൃദപരമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുക എന്നിവക്കുള്ള ശ്രമങ്ങളും കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രധാനമാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഗുണതവർധിപ്പിച്ച് കുട്ടികൾക്ക് മെച്ചപ്പെട്ട പോഷകാഹാരങ്ങൾ നൽകുന്നതിന് കഴിയണം.  
* കേരളത്തിൽ പുതുതായി അൺഎയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കില്ല എന്ന് ഉറപ്പാക്കുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ശക്തമാക്കി നിലനിർത്താനുള്ള മാർഗ്ഗം. ഇതിനുള്ള സാമൂഹ്യ സമ്മർദ്ദവും സർക്കാർ തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ വിദ്യാസമ്പന്നരും ഇടത്തരക്കാരുമായ ആളുകളുടെ കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നു എന്നതാണ് ഇവയുടെ തകർച്ചക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. ഇത് പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകണം. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകരും, ജീവനക്കാരും തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത് എന്ന് നിയമപരമായി ഉറപ്പാക്കണം. ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതിനുള്ള സാമൂഹ്യ സമ്മർദ്ദം അനിവാര്യമാണ്.
* കേരളത്തിൽ പുതുതായി അൺഎയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കില്ല എന്ന് ഉറപ്പാക്കുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ശക്തമാക്കി നിലനിർത്താനുള്ള മാർഗ്ഗം. ഇതിനുള്ള സാമൂഹ്യ സമ്മർദ്ദവും സർക്കാർ തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ വിദ്യാസമ്പന്നരും ഇടത്തരക്കാരുമായ ആളുകളുടെ കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നു എന്നതാണ് ഇവയുടെ തകർച്ചക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. ഇത് പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകണം. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകരും, ജീവനക്കാരും തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത് എന്ന് നിയമപരമായി ഉറപ്പാക്കണം. ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതിനുള്ള സാമൂഹ്യ സമ്മർദ്ദം അനിവാര്യമാണ്.
=== ഉന്നത വിദ്യാഭ്യാസം ===
== ഉന്നത വിദ്യാഭ്യാസം ==
* സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കണ്ണൂർ, കോഴിക്കോട്, മഹാത്മാഗാന്ധി, കേരള എന്നീ പൊതു സർവ്വകലാശാലകളും, പ്രത്യേക വിഷയങ്ങൾക്കായുള്ള ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, മലയാളം സർവ്വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാലാ, ഫിഷറീസ് സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവയും ആണ് ഉള്ളത്. ഇവയിൽ ഫിഷറീസ്, ആരോഗ്യം, മലയാളം, ശാസ്ത്രസാങ്കേതികം, വെറ്ററിനറി സർവ്വകലാശാലകൾ അടുത്തകാലത്തായി രൂപീകരിക്കപ്പെട്ടവയാണ്. ദീർഘകാലത്തേക്കുള്ള സമഗ്ര കാഴ്ചപ്പാടുകൾ ഇല്ലാതെ സർവ്വകലാശാലകൾ രൂപീകരിക്കുക എന്ന രീതിയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറിയിട്ടുണ്ട്. 150 സ്വകാര്യ എയ്ഡഡ്  കോളേജുകളും 41 സർക്കാർ കോളേജുകളും അടക്കം 191 ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ ആണ് കേരളത്തിൽ ഉള്ളത്. പോളിടെക്‌നിക്കുകളും തൊഴിൽ പരിശീലനകേന്ദ്രങ്ങൾ ഉൾപ്പെടെ 307 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് കേരളത്തിൽ ഉള്ളത്. 2012 ലെ കണക്കുപ്രകാരം കേരളത്തിൽ 153 എഞ്ചിനീയറിംഗ് കോളേജുകളിലായി 48,988 സീറ്റുകൾ ആണുള്ളത്. ഇവയിൽ 141 എണ്ണം (92.2 ശതമാനം) സ്വാശ്രയ കോളേജുകളും, (5.0 ശതമാനം) 9 എണ്ണം സർക്കാർ കോളേജുകളും 3 എണ്ണം (2 ശതമാനം) സ്വകാര്യ എയ്ഡഡ് കോളേജുകളും ആണ്.
* സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കണ്ണൂർ, കോഴിക്കോട്, മഹാത്മാഗാന്ധി, കേരള എന്നീ പൊതു സർവ്വകലാശാലകളും, പ്രത്യേക വിഷയങ്ങൾക്കായുള്ള ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, മലയാളം സർവ്വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാലാ, ഫിഷറീസ് സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവയും ആണ് ഉള്ളത്. ഇവയിൽ ഫിഷറീസ്, ആരോഗ്യം, മലയാളം, ശാസ്ത്രസാങ്കേതികം, വെറ്ററിനറി സർവ്വകലാശാലകൾ അടുത്തകാലത്തായി രൂപീകരിക്കപ്പെട്ടവയാണ്. ദീർഘകാലത്തേക്കുള്ള സമഗ്ര കാഴ്ചപ്പാടുകൾ ഇല്ലാതെ സർവ്വകലാശാലകൾ രൂപീകരിക്കുക എന്ന രീതിയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറിയിട്ടുണ്ട്. 150 സ്വകാര്യ എയ്ഡഡ്  കോളേജുകളും 41 സർക്കാർ കോളേജുകളും അടക്കം 191 ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ ആണ് കേരളത്തിൽ ഉള്ളത്. പോളിടെക്‌നിക്കുകളും തൊഴിൽ പരിശീലനകേന്ദ്രങ്ങൾ ഉൾപ്പെടെ 307 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് കേരളത്തിൽ ഉള്ളത്. 2012 ലെ കണക്കുപ്രകാരം കേരളത്തിൽ 153 എഞ്ചിനീയറിംഗ് കോളേജുകളിലായി 48,988 സീറ്റുകൾ ആണുള്ളത്. ഇവയിൽ 141 എണ്ണം (92.2 ശതമാനം) സ്വാശ്രയ കോളേജുകളും, (5.0 ശതമാനം) 9 എണ്ണം സർക്കാർ കോളേജുകളും 3 എണ്ണം (2 ശതമാനം) സ്വകാര്യ എയ്ഡഡ് കോളേജുകളും ആണ്.
* കഴിഞ്ഞ രണ്ട് ദശാബ്ദകാലത്തിനുള്ളിൽ ആണ് സ്വാശ്രയ കോളേജുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായത്. ഇതിന്റെ പ്രതിഫലനം എഞ്ചിനീയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ ശക്തമായ തോതിൽ ദൃശ്യമാണ്. കേരളം വിദ്യാഭ്യാസ രംഗത്ത് നേടിയെടുത്ത സാമൂഹിക നീതിയെ തകിടം മറിക്കുന്നതിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
* കഴിഞ്ഞ രണ്ട് ദശാബ്ദകാലത്തിനുള്ളിൽ ആണ് സ്വാശ്രയ കോളേജുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായത്. ഇതിന്റെ പ്രതിഫലനം എഞ്ചിനീയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ ശക്തമായ തോതിൽ ദൃശ്യമാണ്. കേരളം വിദ്യാഭ്യാസ രംഗത്ത് നേടിയെടുത്ത സാമൂഹിക നീതിയെ തകിടം മറിക്കുന്നതിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
വരി 134: വരി 136:
* കർശനമായ പരിശോധനകൾക്ക് ശേഷമേ പുതിയ അപ്ലൈഡ് കോഴ്‌സുകൾ അനുവദിക്കാവൂ. പ്രൊഫഷണൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രവേശനം സർക്കാർ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നടത്താവൂ. പുതുതായി മെഡിക്കൽ, എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ സ്വാശ്രയ കോളേജുകൾക്ക് കേരളത്തിൽ അനുമതി നൽകരുത്. വിദ്യാർത്ഥി പ്രവേശനം, അധ്യാപക യോഗ്യത, സേവന വേതന വ്യവസ്ഥകൾ എന്നിവ പാലിക്കാത്ത സ്വാശ്രയ സ്ഥാപനങ്ങൾ അടച്ചു പൂട്ടണം. പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റ നിക്ഷേപം വർദ്ധിപ്പിക്കുക എന്നതാണ് സ്വാശ്രയ സ്ഥാപനങ്ങൾ വ്യാപിപ്പിക്കുക എന്നതല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനുള്ള മാർഗ്ഗം. പൊതു വിദ്യാഭ്യാസ രംഗത്തെ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ സെസ്സ് പോലുള്ള സാധ്യതകൾ പരിഗണിക്കണം.  
* കർശനമായ പരിശോധനകൾക്ക് ശേഷമേ പുതിയ അപ്ലൈഡ് കോഴ്‌സുകൾ അനുവദിക്കാവൂ. പ്രൊഫഷണൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രവേശനം സർക്കാർ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നടത്താവൂ. പുതുതായി മെഡിക്കൽ, എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ സ്വാശ്രയ കോളേജുകൾക്ക് കേരളത്തിൽ അനുമതി നൽകരുത്. വിദ്യാർത്ഥി പ്രവേശനം, അധ്യാപക യോഗ്യത, സേവന വേതന വ്യവസ്ഥകൾ എന്നിവ പാലിക്കാത്ത സ്വാശ്രയ സ്ഥാപനങ്ങൾ അടച്ചു പൂട്ടണം. പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റ നിക്ഷേപം വർദ്ധിപ്പിക്കുക എന്നതാണ് സ്വാശ്രയ സ്ഥാപനങ്ങൾ വ്യാപിപ്പിക്കുക എന്നതല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനുള്ള മാർഗ്ഗം. പൊതു വിദ്യാഭ്യാസ രംഗത്തെ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ സെസ്സ് പോലുള്ള സാധ്യതകൾ പരിഗണിക്കണം.  
* പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ പോലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങിയവ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും അവയിലുള്ള സർക്കാർ നിക്ഷേപം വർധിപ്പിക്കുകയും വേണം. സാങ്കേതികവിദ്യകോഴ്‌സുകളുടെ ഭാഗമായി തന്നെ അവസാനഘട്ടത്തിൽ വിദ്യാർത്ഥികളെ തൊഴിൽ മഖലയിലേക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകൾ ആകാവുന്നതാണ്.  
* പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ പോലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങിയവ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും അവയിലുള്ള സർക്കാർ നിക്ഷേപം വർധിപ്പിക്കുകയും വേണം. സാങ്കേതികവിദ്യകോഴ്‌സുകളുടെ ഭാഗമായി തന്നെ അവസാനഘട്ടത്തിൽ വിദ്യാർത്ഥികളെ തൊഴിൽ മഖലയിലേക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകൾ ആകാവുന്നതാണ്.  
=== ആരോഗ്യം ===
== ആരോഗ്യം ==
* കേരള ആരോഗ്യമാതൃക ലോകത്ത് തന്നെ സുവിദിതമായ ഒന്നാണ്. സ്വാതന്ത്ര്യാനന്തരമുള്ള മുപ്പത്-നാല്പത് (1950-1985) ദശകങ്ങളിൽ നാം ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിൽ നേടിയ നേട്ടങ്ങളാണ് കേരള ആരോഗ്യ മാതൃകയുടെ അടിത്തറ സൃഷ്ടിച്ചത്. സർക്കാർ ഇടപെടലുകൾക്കൊപ്പം തന്നെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വ്യാപനത്തിനായി നടന്ന ശ്രമങ്ങളും സ്വാതന്ത്ര്യ ലബ്ധിക്കു മുൻപേതന്നെ കേരളത്തിൽ ഒരു ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ നിലവാരം കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ നേടാനായി എന്നതാണ് കേരള ആരോഗ്യ മാതൃകയെ ശ്രദ്ധേയമാക്കിയ ഘടകം. ഉയർന്ന ആരോഗ്യ അവബോധം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ മൂലധന നിക്ഷേപമാണ് യഥാർത്ഥത്തിൽ ആരോഗ്യരംഗത്തെ പിന്നീടുള്ള നേട്ടങ്ങൾക്കാധാരം.
* കേരള ആരോഗ്യമാതൃക ലോകത്ത് തന്നെ സുവിദിതമായ ഒന്നാണ്. സ്വാതന്ത്ര്യാനന്തരമുള്ള മുപ്പത്-നാല്പത് (1950-1985) ദശകങ്ങളിൽ നാം ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിൽ നേടിയ നേട്ടങ്ങളാണ് കേരള ആരോഗ്യ മാതൃകയുടെ അടിത്തറ സൃഷ്ടിച്ചത്. സർക്കാർ ഇടപെടലുകൾക്കൊപ്പം തന്നെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വ്യാപനത്തിനായി നടന്ന ശ്രമങ്ങളും സ്വാതന്ത്ര്യ ലബ്ധിക്കു മുൻപേതന്നെ കേരളത്തിൽ ഒരു ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ നിലവാരം കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ നേടാനായി എന്നതാണ് കേരള ആരോഗ്യ മാതൃകയെ ശ്രദ്ധേയമാക്കിയ ഘടകം. ഉയർന്ന ആരോഗ്യ അവബോധം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ മൂലധന നിക്ഷേപമാണ് യഥാർത്ഥത്തിൽ ആരോഗ്യരംഗത്തെ പിന്നീടുള്ള നേട്ടങ്ങൾക്കാധാരം.
* 1985 ന് ശേഷം കേരളത്തിന്റെ ആരോഗ്യ രംഗത്ത് നിരവധി പുതിയ പ്രവണതകൾ ദൃശ്യമാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ഇടയിലേക്ക് പുതുതായി കടന്നുവന്ന രോഗങ്ങളാണ് ഒരു പ്രധാന വെല്ലുവിളി. എലിപ്പനി (1989), ജപ്പാൻജ്വരം (1994), ഡെങ്കിപ്പനി (2003), ചിക്കൻഗുനിയ (2006) എന്നിവ ഈ രീതിയിൽ പുതുതായി  പ്രത്യക്ഷപ്പെട്ടരോഗങ്ങൾ ആണ്. ഇതോടൊപ്പം മലേറിയ, നവജാത ശിശുക്കളിലെ ടെറ്റനസ്, കോളറ, ക്ഷയരോഗം തുടങ്ങി നിർമ്മാർജ്ജനം ചെയ്തു എന്നു കരുതിയ രോഗങ്ങളും കേരളത്തിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. പുതുതായി വരുന്ന ഭൂരിഭാഗം രോഗങ്ങളും പടർന്നു പിടിക്കുന്നതിനുള്ള അടിസ്ഥാന കാരണം പരിസര ശുചിത്വമാണ്. വ്യക്തി ശുചിത്വത്തിൽ നാം ഏറെ മുന്നേറിയപ്പോഴും സാമൂഹ്യ ശുചിത്വത്തിൽ ഏറെ പുറകോട്ട് പോയതും പാരിസ്ഥിതിക രംഗത്തെ മാറ്റങ്ങളും ഈ രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണങ്ങളായി.
* 1985 ന് ശേഷം കേരളത്തിന്റെ ആരോഗ്യ രംഗത്ത് നിരവധി പുതിയ പ്രവണതകൾ ദൃശ്യമാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ഇടയിലേക്ക് പുതുതായി കടന്നുവന്ന രോഗങ്ങളാണ് ഒരു പ്രധാന വെല്ലുവിളി. എലിപ്പനി (1989), ജപ്പാൻജ്വരം (1994), ഡെങ്കിപ്പനി (2003), ചിക്കൻഗുനിയ (2006) എന്നിവ ഈ രീതിയിൽ പുതുതായി  പ്രത്യക്ഷപ്പെട്ടരോഗങ്ങൾ ആണ്. ഇതോടൊപ്പം മലേറിയ, നവജാത ശിശുക്കളിലെ ടെറ്റനസ്, കോളറ, ക്ഷയരോഗം തുടങ്ങി നിർമ്മാർജ്ജനം ചെയ്തു എന്നു കരുതിയ രോഗങ്ങളും കേരളത്തിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. പുതുതായി വരുന്ന ഭൂരിഭാഗം രോഗങ്ങളും പടർന്നു പിടിക്കുന്നതിനുള്ള അടിസ്ഥാന കാരണം പരിസര ശുചിത്വമാണ്. വ്യക്തി ശുചിത്വത്തിൽ നാം ഏറെ മുന്നേറിയപ്പോഴും സാമൂഹ്യ ശുചിത്വത്തിൽ ഏറെ പുറകോട്ട് പോയതും പാരിസ്ഥിതിക രംഗത്തെ മാറ്റങ്ങളും ഈ രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണങ്ങളായി.
വരി 148: വരി 150:
* രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും, പ്രാഥമിക ചികിത്സ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കണം. രോഗങ്ങളുടെ ചേരുവയിലെ മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് വന്നിരിക്കുന്ന പ്രാമുഖ്യം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നീ മാറ്റങ്ങൾ പരിഗണിച്ച് കാലാനുസൃതമായ മാറ്റം ഈ സ്ഥാപനങ്ങളുടെ ഘടനയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തനങ്ങളിലും വരുത്തണം. 1000 ജനസംഖ്യയ്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപം നടപ്പാക്കുകയും അവരുടെ പ്രവർത്തനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുക വഴി അനിവാര്യമായ രോഗികളെ മാത്രമേ മുകളിലേക്ക് ചികിത്സക്കായി റഫർ ചെയ്യേണ്ടതുള്ളൂ.
* രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും, പ്രാഥമിക ചികിത്സ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കണം. രോഗങ്ങളുടെ ചേരുവയിലെ മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് വന്നിരിക്കുന്ന പ്രാമുഖ്യം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നീ മാറ്റങ്ങൾ പരിഗണിച്ച് കാലാനുസൃതമായ മാറ്റം ഈ സ്ഥാപനങ്ങളുടെ ഘടനയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തനങ്ങളിലും വരുത്തണം. 1000 ജനസംഖ്യയ്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപം നടപ്പാക്കുകയും അവരുടെ പ്രവർത്തനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുക വഴി അനിവാര്യമായ രോഗികളെ മാത്രമേ മുകളിലേക്ക് ചികിത്സക്കായി റഫർ ചെയ്യേണ്ടതുള്ളൂ.
* വൃദ്ധന്മാരുടെ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മോണിറ്ററിംഗും  ചികിത്സയും പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം. സ്‌കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കുന്നതിനും, സ്‌കൂൾ ആരോഗ്യ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. അർബുദം പോലുള്ള രോഗങ്ങൾ ബാധിച്ചവരേയും, നിത്യരോഗികളെയും പരിപാലിക്കുന്നതിനുള്ള പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രാദേശികമായി വ്യാപകമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കാവുന്നതാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാര സാധനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കുപോഷണത്തെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലും ഇത്തരം ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ആഹാര ലഭ്യത ഉറപ്പാക്കുക, മരുന്നുകൾ വഴിയുള്ള പിന്തുണ നൽകുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമാകണം.
* വൃദ്ധന്മാരുടെ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മോണിറ്ററിംഗും  ചികിത്സയും പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം. സ്‌കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കുന്നതിനും, സ്‌കൂൾ ആരോഗ്യ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. അർബുദം പോലുള്ള രോഗങ്ങൾ ബാധിച്ചവരേയും, നിത്യരോഗികളെയും പരിപാലിക്കുന്നതിനുള്ള പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രാദേശികമായി വ്യാപകമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കാവുന്നതാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാര സാധനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കുപോഷണത്തെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലും ഇത്തരം ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ആഹാര ലഭ്യത ഉറപ്പാക്കുക, മരുന്നുകൾ വഴിയുള്ള പിന്തുണ നൽകുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമാകണം.
* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം. അലോപ്പതി, ആയുർവ്വേദം, ഹോമിയോ എന്നീ വിവിധ ചികിത്സാധാരകളുടെ സാധ്യതകളെ കേരളത്തിന്റെ ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി ഫലപ്രഥമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി വികസിപ്പിക്കാൻ കഴിയണം.
* മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം.
=== ലിംഗപദവി തുല്യത ===
 
== ലിംഗപദവി തുല്യത ==
സ്ത്രീകളുടെ സാമൂഹ്യപദവിയുടെ കാര്യത്തിൽ പ്രാഥമിക സൂചകങ്ങളിൽ മുമ്പിൽ നിൽക്കുമ്പോഴും സ്വത്തുടമസ്ഥത, തൊഴിൽ പങ്കാളിത്തം, പൊതു രംഗത്തെ പ്രാതിനിധ്യം, തീരുമാനങ്ങൾ എടുക്കുന്നതിലെ അവകാശം, സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തുടങ്ങി ദ്വിതീയ സൂചകങ്ങളിൽ കേരളം ഏറെ പിറകിലാണ് എന്ന് മുമ്പ് നടത്തിയ വിശകലനങ്ങളിൽ വ്യക്തമാണ്. സ്ത്രീപുരുഷ വിവേചനം  കുടുംബം, മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ സാമൂഹ്യ സ്ഥാപനങ്ങളിലും, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, സാമൂഹികസുരക്ഷ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും ദൃശ്യമാണ്.
സ്ത്രീകളുടെ സാമൂഹ്യപദവിയുടെ കാര്യത്തിൽ പ്രാഥമിക സൂചകങ്ങളിൽ മുമ്പിൽ നിൽക്കുമ്പോഴും സ്വത്തുടമസ്ഥത, തൊഴിൽ പങ്കാളിത്തം, പൊതു രംഗത്തെ പ്രാതിനിധ്യം, തീരുമാനങ്ങൾ എടുക്കുന്നതിലെ അവകാശം, സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തുടങ്ങി ദ്വിതീയ സൂചകങ്ങളിൽ കേരളം ഏറെ പിറകിലാണ് എന്ന് മുമ്പ് നടത്തിയ വിശകലനങ്ങളിൽ വ്യക്തമാണ്. സ്ത്രീപുരുഷ വിവേചനം  കുടുംബം, മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ സാമൂഹ്യ സ്ഥാപനങ്ങളിലും, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, സാമൂഹികസുരക്ഷ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും ദൃശ്യമാണ്.
=== സമീപനം ===
=== സമീപനം ===
വരി 176: വരി 179:
* ഭവനരഹിത മത്സ്യതൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നത് ഒരു സുപ്രധാന വികസന അജണ്ടയാകണം. വിദ്യാഭ്യാസ നിലവാരം ഉയർത്തിയുള്ള തൊഴിൽ വൈവിധ്യവത്ക്കരണത്തിലൂടേയും തൊഴിൽ മേഖലയുടെ ആധുനികവത്ക്കരണത്തിലൂടെയും മാത്രമേ അവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാൻ കഴിയൂ. വീട്, കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന പ്രശ്‌നങ്ങൾ ഒരു നിശ്ചിത കാലഘട്ടം ലക്ഷ്യംവെച്ചുകൊണ്ട് പരിഹരിച്ചാലെ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയൂ. ഇതിനനുസൃതമായ ഒരു സമഗ്രവികസന സമീപനം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.
* ഭവനരഹിത മത്സ്യതൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നത് ഒരു സുപ്രധാന വികസന അജണ്ടയാകണം. വിദ്യാഭ്യാസ നിലവാരം ഉയർത്തിയുള്ള തൊഴിൽ വൈവിധ്യവത്ക്കരണത്തിലൂടേയും തൊഴിൽ മേഖലയുടെ ആധുനികവത്ക്കരണത്തിലൂടെയും മാത്രമേ അവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാൻ കഴിയൂ. വീട്, കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന പ്രശ്‌നങ്ങൾ ഒരു നിശ്ചിത കാലഘട്ടം ലക്ഷ്യംവെച്ചുകൊണ്ട് പരിഹരിച്ചാലെ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയൂ. ഇതിനനുസൃതമായ ഒരു സമഗ്രവികസന സമീപനം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.
=== കർമ്മപരിപാടി ===
=== കർമ്മപരിപാടി ===
=== പട്ടികവർഗ്ഗ വികസനം ===
==== പട്ടികവർഗ്ഗ വികസനം ===
* ആദിവാസികളുടെ വികസന പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം ഭൂഉടമസ്ഥതയിലെ കുറവാണ്. ഓരോ പ്രദേശത്തും ആദിവാസി ഭൂവിഭാഗങ്ങളിൽ ഭൂരഹിതരായവർക്ക് ഒരേക്കർ ഭൂമിവീതമെങ്കിലും നൽകുന്നതിനുള്ള കർമ്മപരിപാടി ഉണ്ടാകണം. വയനാട്, ഇടുക്കി ജില്ലകളുടെ കാര്യത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. നൽകുന്ന ഭൂമി കൈമാറ്റം ചെയ്യില്ല എന്ന് നിയമപരമായ രേഖകളിലൂടെ ഉറപ്പാക്കണം. ആദിവാസികൾക്ക് സർക്കാർ നൽകിയ ഭൂമി വാങ്ങുന്നവർ ശിക്ഷിക്കപ്പെടുന്ന നിയമമുണ്ടാകണം. കഴിയുന്നതും അതത് പ്രദേശങ്ങളിൽ തന്നെ ഭൂമി ലഭ്യമാക്കുന്നതിന് ശ്രമിക്കണം. ഇത്തരത്തിൽ ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കാർഷിക പ്രവർത്തനങ്ങൾ കൂട്ടായി ചെയ്യുന്നതിനുള്ള കാർഷിക സംഘങ്ങളെ പറ്റി ആലോചിക്കാം. കാർഷികരംഗത്തെ ചെറുകിട യന്ത്രവത്ക്കരണം ഇത്തരം സംഘങ്ങളിലൂടെ നടപ്പാക്കാം. വനവിഭവ ശേഖരണത്തിനും സംസ്‌കരണം, വിപണം എന്നിവക്കും അനുബന്ധ സംവിധാനങ്ങൾ ഈ സംഘങ്ങളുട നേതൃത്വത്തിൽ വികസിപ്പിക്കാവുന്നതാണ്.   
* ആദിവാസികളുടെ വികസന പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം ഭൂഉടമസ്ഥതയിലെ കുറവാണ്. ഓരോ പ്രദേശത്തും ആദിവാസി ഭൂവിഭാഗങ്ങളിൽ ഭൂരഹിതരായവർക്ക് ഒരേക്കർ ഭൂമിവീതമെങ്കിലും നൽകുന്നതിനുള്ള കർമ്മപരിപാടി ഉണ്ടാകണം. വയനാട്, ഇടുക്കി ജില്ലകളുടെ കാര്യത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. നൽകുന്ന ഭൂമി കൈമാറ്റം ചെയ്യില്ല എന്ന് നിയമപരമായ രേഖകളിലൂടെ ഉറപ്പാക്കണം. ആദിവാസികൾക്ക് സർക്കാർ നൽകിയ ഭൂമി വാങ്ങുന്നവർ ശിക്ഷിക്കപ്പെടുന്ന നിയമമുണ്ടാകണം. കഴിയുന്നതും അതത് പ്രദേശങ്ങളിൽ തന്നെ ഭൂമി ലഭ്യമാക്കുന്നതിന് ശ്രമിക്കണം. ഇത്തരത്തിൽ ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കാർഷിക പ്രവർത്തനങ്ങൾ കൂട്ടായി ചെയ്യുന്നതിനുള്ള കാർഷിക സംഘങ്ങളെ പറ്റി ആലോചിക്കാം. കാർഷികരംഗത്തെ ചെറുകിട യന്ത്രവത്ക്കരണം ഇത്തരം സംഘങ്ങളിലൂടെ നടപ്പാക്കാം. വനവിഭവ ശേഖരണത്തിനും സംസ്‌കരണം, വിപണം എന്നിവക്കും അനുബന്ധ സംവിധാനങ്ങൾ ഈ സംഘങ്ങളുട നേതൃത്വത്തിൽ വികസിപ്പിക്കാവുന്നതാണ്.   
* ഓരോ ആദിവാസി വിഭാഗങ്ങളുടേയും ചലനാത്മകതയും, വികസനാവസ്ഥയും വ്യത്യസ്തമാണ്. അതിനാൽത്തന്നെ വികസന സമീപനവും വ്യത്യസ്തമാകണം. ആദിവാസികൾക്ക് വേണ്ടിയുള്ള പൊതുവികസന പദ്ധതികളുടേയും സംവരണങ്ങളുടേയും ഗുണം ഭൂരിഭാഗവും ലഭിക്കുന്നത് വികസനാവസ്ഥയിൽ മുന്നിൽ നിൽക്കുന്ന വിഭാഗങ്ങൾക്കാണ്. ആദിവാസി വിഭാഗങ്ങളുടെ വികസനാവസ്ഥ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി ഏറ്റവും പിറകിൽ നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക മുൻഗണന നൽകാവുന്നതാണ്.  കൂടുതൽ വികസന പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങൾക്ക് കൂടുതൽ ഫണ്ടും, ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത് സഹായകമാകും.   
* ഓരോ ആദിവാസി വിഭാഗങ്ങളുടേയും ചലനാത്മകതയും, വികസനാവസ്ഥയും വ്യത്യസ്തമാണ്. അതിനാൽത്തന്നെ വികസന സമീപനവും വ്യത്യസ്തമാകണം. ആദിവാസികൾക്ക് വേണ്ടിയുള്ള പൊതുവികസന പദ്ധതികളുടേയും സംവരണങ്ങളുടേയും ഗുണം ഭൂരിഭാഗവും ലഭിക്കുന്നത് വികസനാവസ്ഥയിൽ മുന്നിൽ നിൽക്കുന്ന വിഭാഗങ്ങൾക്കാണ്. ആദിവാസി വിഭാഗങ്ങളുടെ വികസനാവസ്ഥ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി ഏറ്റവും പിറകിൽ നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക മുൻഗണന നൽകാവുന്നതാണ്.  കൂടുതൽ വികസന പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങൾക്ക് കൂടുതൽ ഫണ്ടും, ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത് സഹായകമാകും.   
വരി 184: വരി 187:
* ആദിവാസി കോളനികളുടെ വികസനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുരുങ്ങിയത് അഞ്ച് വർഷത്തേക്കുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കണം. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തും പട്ടികവർഗ്ഗക്കാർക്ക് വേണ്ടി വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ ചെലവഴിക്കുന്ന മുഴുവൻ ഫണ്ടും ഈ സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തണം. കുടുംബാധിഷ്ഠിതമായ (ഒീൗലെവീഹറ  യമലെറ) വികസനപദ്ധതികൾ ഉണ്ടാകുന്ന സമീപനം ഇക്കാര്യത്തിൽ കൈക്കൊള്ളാം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് വർഷം ചെലവഴിച്ച പട്ടികവർഗ്ഗ ഫണ്ടിന്റെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് സമിതി നിശ്ചയിച്ച് അവരുടെ റിപ്പോർട്ടുകൾ പൊതു വേദികളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണം. ഇതേ രീതിയിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ ഓരോ വർഷവും വിവിധ വകുപ്പുകളിലൂടെ പട്ടികവർഗ്ഗ വികസനത്തിന് ചെലവഴിച്ച തുക അവയുടെ വിനിയോഗം, നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ധവളപത്രം തയ്യാറാക്കണം.   
* ആദിവാസി കോളനികളുടെ വികസനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുരുങ്ങിയത് അഞ്ച് വർഷത്തേക്കുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കണം. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തും പട്ടികവർഗ്ഗക്കാർക്ക് വേണ്ടി വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ ചെലവഴിക്കുന്ന മുഴുവൻ ഫണ്ടും ഈ സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തണം. കുടുംബാധിഷ്ഠിതമായ (ഒീൗലെവീഹറ  യമലെറ) വികസനപദ്ധതികൾ ഉണ്ടാകുന്ന സമീപനം ഇക്കാര്യത്തിൽ കൈക്കൊള്ളാം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് വർഷം ചെലവഴിച്ച പട്ടികവർഗ്ഗ ഫണ്ടിന്റെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് സമിതി നിശ്ചയിച്ച് അവരുടെ റിപ്പോർട്ടുകൾ പൊതു വേദികളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണം. ഇതേ രീതിയിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ ഓരോ വർഷവും വിവിധ വകുപ്പുകളിലൂടെ പട്ടികവർഗ്ഗ വികസനത്തിന് ചെലവഴിച്ച തുക അവയുടെ വിനിയോഗം, നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ധവളപത്രം തയ്യാറാക്കണം.   
* പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗതമായി ആർജിച്ച ശേഷികൾ കൂടി പരിഗണിച്ച് ഓരോ പ്രദേശത്തും നൈപുണി വികസനത്തിനും, തൊഴിൽ വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികൾ നടപ്പാക്കണം. അവരെ കേവലം തൊഴിലാളികളും ആശ്രിതരും ആക്കി മാറ്റാതെ സ്വന്തം ശേഷിയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്ന സമീപനമാണ് വേണ്ടത്. ഭൂമി ലഭ്യമാകുന്നവരുടെ കാര്യത്തിൽ സംഘടിത ശ്രമങ്ങളിലൂടെ പരമാവധി ഉത്പാദനം നടത്താവുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക, പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് പരിശീലനം നൽകുക, അവർ ഏർപ്പെടുന്ന വ്യത്യസ്ത തൊഴിലുകളുടെ കാര്യത്തിൽ അധ്വാനം ലഘൂകരിക്കുന്നതിനുള്ള ചെറുകിട യന്ത്രവത്ക്കരണം സാധ്യമാക്കുക, വനവിഭവങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള സംരംഭങ്ങൾ വികസിപ്പിക്കുക എന്നിവയൊക്കെ സ്വാശ്രയത്വം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങളാക്കാം. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് അതത് പ്രദേശത്തെ ആദിവാസികൾക്ക് അവസരം നൽകുകയും, അവയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ആധുനിക സാങ്കേതിക വിദ്യകൂടി ഉപയോഗിക്കുന്ന സംരഭങ്ങൾ അതത് പ്രദേശങ്ങളിൽ വികസിപ്പിക്കുകയും വേണം. വനസംരക്ഷണത്തിന് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുകയും അവരിൽ നല്ലൊരു വിഭാഗത്തിന് അതിലൂടെ സ്ഥിരം തൊഴിൽ സാധ്യത ഉറപ്പാക്കുകയും ആകാം. പട്ടികവർഗ്ഗവിഭാഗങ്ങൾക്കായുള്ള ഭവനപദ്ധതികൾക്ക് തുക അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശിക പരിഗണന വെച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താൻ അധികാരം നൽകണം. ഓരോ വീട്ടിലെയും അംഗങ്ങൾക്കാനുപാതികമായി വീടിന്റെ തറവിസ്തൃതിയും വലിപ്പവും നിർണയിച്ച് അതിനനുസൃതമായി വീട് നിർമ്മിക്കാവുന്ന തുകയുടെ 75 ശതമാനം ആനുകൂല്യമായി നൽകണം. സ്ഥലം വാങ്ങുന്ന പദ്ധതികളുടെ കാര്യത്തിൽ സ്ഥലം കണ്ടെത്താനുള്ള അവകാശം ഗുണഭോക്താക്കൾക്ക് നൽകുകയും സ്ഥലത്തിന്റെ വിപണിവില സർക്കാർ നൽകുകയും വേണം.   
* പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗതമായി ആർജിച്ച ശേഷികൾ കൂടി പരിഗണിച്ച് ഓരോ പ്രദേശത്തും നൈപുണി വികസനത്തിനും, തൊഴിൽ വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികൾ നടപ്പാക്കണം. അവരെ കേവലം തൊഴിലാളികളും ആശ്രിതരും ആക്കി മാറ്റാതെ സ്വന്തം ശേഷിയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്ന സമീപനമാണ് വേണ്ടത്. ഭൂമി ലഭ്യമാകുന്നവരുടെ കാര്യത്തിൽ സംഘടിത ശ്രമങ്ങളിലൂടെ പരമാവധി ഉത്പാദനം നടത്താവുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക, പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് പരിശീലനം നൽകുക, അവർ ഏർപ്പെടുന്ന വ്യത്യസ്ത തൊഴിലുകളുടെ കാര്യത്തിൽ അധ്വാനം ലഘൂകരിക്കുന്നതിനുള്ള ചെറുകിട യന്ത്രവത്ക്കരണം സാധ്യമാക്കുക, വനവിഭവങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള സംരംഭങ്ങൾ വികസിപ്പിക്കുക എന്നിവയൊക്കെ സ്വാശ്രയത്വം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങളാക്കാം. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് അതത് പ്രദേശത്തെ ആദിവാസികൾക്ക് അവസരം നൽകുകയും, അവയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ആധുനിക സാങ്കേതിക വിദ്യകൂടി ഉപയോഗിക്കുന്ന സംരഭങ്ങൾ അതത് പ്രദേശങ്ങളിൽ വികസിപ്പിക്കുകയും വേണം. വനസംരക്ഷണത്തിന് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുകയും അവരിൽ നല്ലൊരു വിഭാഗത്തിന് അതിലൂടെ സ്ഥിരം തൊഴിൽ സാധ്യത ഉറപ്പാക്കുകയും ആകാം. പട്ടികവർഗ്ഗവിഭാഗങ്ങൾക്കായുള്ള ഭവനപദ്ധതികൾക്ക് തുക അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശിക പരിഗണന വെച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താൻ അധികാരം നൽകണം. ഓരോ വീട്ടിലെയും അംഗങ്ങൾക്കാനുപാതികമായി വീടിന്റെ തറവിസ്തൃതിയും വലിപ്പവും നിർണയിച്ച് അതിനനുസൃതമായി വീട് നിർമ്മിക്കാവുന്ന തുകയുടെ 75 ശതമാനം ആനുകൂല്യമായി നൽകണം. സ്ഥലം വാങ്ങുന്ന പദ്ധതികളുടെ കാര്യത്തിൽ സ്ഥലം കണ്ടെത്താനുള്ള അവകാശം ഗുണഭോക്താക്കൾക്ക് നൽകുകയും സ്ഥലത്തിന്റെ വിപണിവില സർക്കാർ നൽകുകയും വേണം.   
=== പട്ടികജാതി വികസനം ===
===പട്ടികജാതി വികസനം ===
* ഭൂ ഉടമസ്ഥതയിലെ പിന്നോക്കാവസ്ഥ തന്നെയാണ് പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന പ്രധാന വികസനപ്രശ്‌നം. വിദ്യാഭ്യാസനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ മേഖലയിലെ വൈവിധ്യവത്ക്കരണം വർധിപ്പിച്ചാൽ മാത്രമേ ഇവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാനാകൂ. കേരളത്തിലെ ഭൂമി ഇല്ലാത്ത മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുന്നതിന് സമയബന്ധിതമായ പദ്ധതി തയ്യാറാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭൂമി ലഭ്യമാക്കുന്നതിന് ലഭ്യമാക്കുന്ന ധനസഹായം ഓരോ ജില്ലയിലേയും വ്യത്യസ്ഥ പ്രദേശങ്ങളിലെ വിപണി വിലകൾ പരിശോധിച്ച് അതിനനുസരിച്ച് പരിഷ്‌കരിക്കണം. ഭൂ വില ഉയരുന്നതുമൂലം വയലുകളോ, ചതുപ്പുകളോ വാങ്ങി വീട് വെക്കലും, അത് പുനർകോളനിവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതി ഉണ്ട്. ഇത് ഒഴിവാക്കാൻ ധനസഹായം വർദ്ധിപ്പിക്കുകയും അവർക്ക് കോളനികളിലല്ലാതെ  മറ്റു വിഭാഗക്കാർക്കിടയിൽ ഇടകലർന്ന് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം. അവർ താമസിക്കാനായി കണ്ടെത്തുന്ന പ്രദേശത്ത് അടുത്ത് നടത്തിയ രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തിൽ ഭൂവില നിശ്ചയിച്ച് അതേ വില അവർക്ക് ധനസഹായമായി നൽകണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.
* ഭൂ ഉടമസ്ഥതയിലെ പിന്നോക്കാവസ്ഥ തന്നെയാണ് പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന പ്രധാന വികസനപ്രശ്‌നം. വിദ്യാഭ്യാസനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ മേഖലയിലെ വൈവിധ്യവത്ക്കരണം വർധിപ്പിച്ചാൽ മാത്രമേ ഇവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാനാകൂ. കേരളത്തിലെ ഭൂമി ഇല്ലാത്ത മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുന്നതിന് സമയബന്ധിതമായ പദ്ധതി തയ്യാറാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭൂമി ലഭ്യമാക്കുന്നതിന് ലഭ്യമാക്കുന്ന ധനസഹായം ഓരോ ജില്ലയിലേയും വ്യത്യസ്ഥ പ്രദേശങ്ങളിലെ വിപണി വിലകൾ പരിശോധിച്ച് അതിനനുസരിച്ച് പരിഷ്‌കരിക്കണം. ഭൂ വില ഉയരുന്നതുമൂലം വയലുകളോ, ചതുപ്പുകളോ വാങ്ങി വീട് വെക്കലും, അത് പുനർകോളനിവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതി ഉണ്ട്. ഇത് ഒഴിവാക്കാൻ ധനസഹായം വർദ്ധിപ്പിക്കുകയും അവർക്ക് കോളനികളിലല്ലാതെ  മറ്റു വിഭാഗക്കാർക്കിടയിൽ ഇടകലർന്ന് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം. അവർ താമസിക്കാനായി കണ്ടെത്തുന്ന പ്രദേശത്ത് അടുത്ത് നടത്തിയ രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തിൽ ഭൂവില നിശ്ചയിച്ച് അതേ വില അവർക്ക് ധനസഹായമായി നൽകണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.
* പട്ടികജാതി കോളനികളുടേയും കുടുംബങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകണം. വീട്ടിലെ സ്ഥിരതാമസമുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കി അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടിവരുന്ന യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ ഗൃഹനിർമ്മാണത്തിന് സാമ്പത്തികസഹായം നൽകണം. തറവിസ്തീർണ്ണം 1000 ചതുരശ്ര അടി വരെയെന്ന് നിജപ്പെടുത്താം. പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ള കുടുംബങ്ങളിൽ അവർക്ക് പ്രത്യേക പഠന മുറികൾ തയ്യാറാക്കാനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം. ഓരോ കുടുംബ പശ്ചാത്തലവും കണക്കാക്കി ഒരു ഉയർന്ന പരിധിക്കകത്ത് നിന്നുകൊണ്ട് ഭവനനിർമ്മാണ ധനസഹായം അനുവദിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. സ്ഥലം വാങ്ങൽ, ഭവനനിർമ്മാണം എന്നിവയ്ക്ക് ഓരോ കുടുംബത്തിനും അന്തിമമായി അനുവദിക്കുന്ന തുക, അവയുടെ കാരണങ്ങൾ എന്നിവ അതത് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടണം. തങ്ങൾക്ക് ലഭിക്കുന്ന പദ്ധതിവിഹിതത്തിനകത്ത് നിന്നുകൊണ്ട് പ്രാദേശിക ആവശ്യങ്ങൾക്കും, പ്രത്യേകതകൾക്കുമനുസരിച്ച് പ്രത്യേക ഘടകപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുവിൽ നൽകണം.
* പട്ടികജാതി കോളനികളുടേയും കുടുംബങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകണം. വീട്ടിലെ സ്ഥിരതാമസമുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കി അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടിവരുന്ന യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ ഗൃഹനിർമ്മാണത്തിന് സാമ്പത്തികസഹായം നൽകണം. തറവിസ്തീർണ്ണം 1000 ചതുരശ്ര അടി വരെയെന്ന് നിജപ്പെടുത്താം. പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ള കുടുംബങ്ങളിൽ അവർക്ക് പ്രത്യേക പഠന മുറികൾ തയ്യാറാക്കാനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം. ഓരോ കുടുംബ പശ്ചാത്തലവും കണക്കാക്കി ഒരു ഉയർന്ന പരിധിക്കകത്ത് നിന്നുകൊണ്ട് ഭവനനിർമ്മാണ ധനസഹായം അനുവദിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. സ്ഥലം വാങ്ങൽ, ഭവനനിർമ്മാണം എന്നിവയ്ക്ക് ഓരോ കുടുംബത്തിനും അന്തിമമായി അനുവദിക്കുന്ന തുക, അവയുടെ കാരണങ്ങൾ എന്നിവ അതത് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടണം. തങ്ങൾക്ക് ലഭിക്കുന്ന പദ്ധതിവിഹിതത്തിനകത്ത് നിന്നുകൊണ്ട് പ്രാദേശിക ആവശ്യങ്ങൾക്കും, പ്രത്യേകതകൾക്കുമനുസരിച്ച് പ്രത്യേക ഘടകപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുവിൽ നൽകണം.
വരി 193: വരി 196:
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ഘടകപദ്ധതികളെ കഴിഞ്ഞ പതിനെട്ട് വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സമഗ്രപഠനത്തിന് വിധേയമാക്കണം. ഒന്നാംഘട്ട ലക്ഷ്യങ്ങൾ ഭൂരിഭാഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തേടി എന്നതിനാൽ രണ്ടാംഘട്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ഘടകപദ്ധതി നടത്തിപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. കൂടുതൽ ഭൂ ഉടമസ്ഥത ലഭ്യമാക്കുക, ഉത്പാദനരപമായ ഭൂമി ലഭ്യമാക്കുക, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിച്ചു നൽകുക, പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്ന ഗാർഹിക കോളനിതല വൈദ്യുതീകരണം നടപ്പാക്കുക, ബയോഗ്യാസ് പ്ലാന്റുകൾ-കക്കൂസ് അധിഷ്ഠിത ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട മാലിന്യസംസ്‌കരണ ഊർജോത്പാദനസംവിധാനങ്ങൾ നടപ്പിലാക്കുക, മഴവെള്ള സംഭരണികളും- കിണർ റീചാർജ്ജിംഗും വ്യാപിപ്പിക്കുക, കോളനികളിലെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുക, കോളനികളിൽ പഠനവീടുകൾ നിർമ്മിക്കുക, സാംസ്‌കാരിക നിലയങ്ങൾ സ്ഥാപിക്കുക തുടങ്ങി അവരുടെ ജീവിത ഗുണനിലവാരം ഉയർത്താവുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാവുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഡാറ്റാ ബാങ്കുകൾ തയ്യാറാക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്ത് വിവിധ ഏജൻസികളിലൂടെ നടപ്പാക്കുന്ന മുഴുവൻ പദ്ധതികളെയും വകുപ്പു പ്രവർത്തനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കണം. ഇതിനനുസരിച്ച് അതതു വർഷങ്ങളിൽ പഞ്ചായത്ത് തല ഡാറ്റാ ബാങ്ക് പുതുക്കണം. ഓരോ വർഷവും തദ്ദേശ ഭരണസ്ഥാപനതലത്തിൽ വിവിധ ഏജൻസികളിലൂടെ പട്ടികജാതിവിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ, നീക്കി വെച്ച തുക, ചെലവഴിച്ച തുക, നേടിയ നേട്ടങ്ങൾ എന്നിവയുടെ റിപ്പോർട്ട് തയ്യാറാക്കി ഗ്രാമസഭകളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയും, പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് അവിടെ സാമൂഹ്യ പരിശോധനക്കുവേണ്ടി അവതരിപ്പിക്കുകയും വേണം.
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ഘടകപദ്ധതികളെ കഴിഞ്ഞ പതിനെട്ട് വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സമഗ്രപഠനത്തിന് വിധേയമാക്കണം. ഒന്നാംഘട്ട ലക്ഷ്യങ്ങൾ ഭൂരിഭാഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തേടി എന്നതിനാൽ രണ്ടാംഘട്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ഘടകപദ്ധതി നടത്തിപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. കൂടുതൽ ഭൂ ഉടമസ്ഥത ലഭ്യമാക്കുക, ഉത്പാദനരപമായ ഭൂമി ലഭ്യമാക്കുക, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിച്ചു നൽകുക, പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്ന ഗാർഹിക കോളനിതല വൈദ്യുതീകരണം നടപ്പാക്കുക, ബയോഗ്യാസ് പ്ലാന്റുകൾ-കക്കൂസ് അധിഷ്ഠിത ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട മാലിന്യസംസ്‌കരണ ഊർജോത്പാദനസംവിധാനങ്ങൾ നടപ്പിലാക്കുക, മഴവെള്ള സംഭരണികളും- കിണർ റീചാർജ്ജിംഗും വ്യാപിപ്പിക്കുക, കോളനികളിലെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുക, കോളനികളിൽ പഠനവീടുകൾ നിർമ്മിക്കുക, സാംസ്‌കാരിക നിലയങ്ങൾ സ്ഥാപിക്കുക തുടങ്ങി അവരുടെ ജീവിത ഗുണനിലവാരം ഉയർത്താവുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാവുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഡാറ്റാ ബാങ്കുകൾ തയ്യാറാക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്ത് വിവിധ ഏജൻസികളിലൂടെ നടപ്പാക്കുന്ന മുഴുവൻ പദ്ധതികളെയും വകുപ്പു പ്രവർത്തനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കണം. ഇതിനനുസരിച്ച് അതതു വർഷങ്ങളിൽ പഞ്ചായത്ത് തല ഡാറ്റാ ബാങ്ക് പുതുക്കണം. ഓരോ വർഷവും തദ്ദേശ ഭരണസ്ഥാപനതലത്തിൽ വിവിധ ഏജൻസികളിലൂടെ പട്ടികജാതിവിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ, നീക്കി വെച്ച തുക, ചെലവഴിച്ച തുക, നേടിയ നേട്ടങ്ങൾ എന്നിവയുടെ റിപ്പോർട്ട് തയ്യാറാക്കി ഗ്രാമസഭകളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയും, പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് അവിടെ സാമൂഹ്യ പരിശോധനക്കുവേണ്ടി അവതരിപ്പിക്കുകയും വേണം.
* പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്നതിന് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകണം. കാർഷിക യന്ത്രവത്ക്കരണം, സോളാർ - ഐ.ടി. തുടങ്ങി പുതിയ സാങ്കേതിക തൊഴിൽ മേഖലകളിലേക്കുള്ള പരിശീലനം ഇതിന്റെ ഭാഗമാക്കാം. ജില്ലാതലത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകളിൽ ഇത്തരത്തിലുള്ള പ്രത്യേക കോഴ്‌സുകൾ നടത്താം.
* പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്നതിന് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകണം. കാർഷിക യന്ത്രവത്ക്കരണം, സോളാർ - ഐ.ടി. തുടങ്ങി പുതിയ സാങ്കേതിക തൊഴിൽ മേഖലകളിലേക്കുള്ള പരിശീലനം ഇതിന്റെ ഭാഗമാക്കാം. ജില്ലാതലത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകളിൽ ഇത്തരത്തിലുള്ള പ്രത്യേക കോഴ്‌സുകൾ നടത്താം.
=== മത്സ്യത്തൊഴിലാളികളുടെ വികസനം ===
== മത്സ്യത്തൊഴിലാളികളുടെ വികസനം ==  
* സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കുടുതലാണ് എന്നത് ആ മേഖലയിൽ പരിഹരിക്കേണ്ട പ്രധാന പ്രതിസന്ധിയാണ്. തീരദേശനിയന്ത്രണനിയമം തീരപ്രദേശത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാവട്ടെ കടൽ മേഖലയിൽ നിന്ന് ദൂരെക്ക് മാറിയുള്ള താമസം അവരുടെ തൊഴിൽ പ്രദേശവുമായുള്ള ബന്ധത്തെ ബാധിക്കും. ഈ പശ്ചാത്തലത്തിൽ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരദേശത്തിനടുത്ത് നിയമപരിധിക്കു പുറത്തുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി വിപണി വിലയ്ക്ക് വാങ്ങി നൽകുന്നതിനുള്ള നടപടികൾ  ഉണ്ടാകണം. ഓരോ തദ്ദേശ സ്വയം                ഭരണസ്ഥാപനപ്രദേശത്തും നിയമ പരിധിക്കകത്ത് വരുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കൈമാറ്റംചെയ്യില്ല എന്ന് രേഖാമൂലം ഉറപ്പാക്കി ആ ഭൂമിയിൽ ഉടമസ്ഥാവകാശം നൽകി, വീട് നിർമ്മിക്കുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. സ്ഥലം അധികം ആവശ്യമായി വരാത്ത ഫ്‌ളാറ്റ് നിർമ്മാണം ഉൾപ്പെടെയുള്ള രീതികൾ മത്സ്യത്തൊഴിലാളി മേഖലയിൽ ആലോചിക്കാം.  
* സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കുടുതലാണ് എന്നത് ആ മേഖലയിൽ പരിഹരിക്കേണ്ട പ്രധാന പ്രതിസന്ധിയാണ്. തീരദേശനിയന്ത്രണനിയമം തീരപ്രദേശത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാവട്ടെ കടൽ മേഖലയിൽ നിന്ന് ദൂരെക്ക് മാറിയുള്ള താമസം അവരുടെ തൊഴിൽ പ്രദേശവുമായുള്ള ബന്ധത്തെ ബാധിക്കും. ഈ പശ്ചാത്തലത്തിൽ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരദേശത്തിനടുത്ത് നിയമപരിധിക്കു പുറത്തുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി വിപണി വിലയ്ക്ക് വാങ്ങി നൽകുന്നതിനുള്ള നടപടികൾ  ഉണ്ടാകണം. ഓരോ തദ്ദേശ സ്വയം                ഭരണസ്ഥാപനപ്രദേശത്തും നിയമ പരിധിക്കകത്ത് വരുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കൈമാറ്റംചെയ്യില്ല എന്ന് രേഖാമൂലം ഉറപ്പാക്കി ആ ഭൂമിയിൽ ഉടമസ്ഥാവകാശം നൽകി, വീട് നിർമ്മിക്കുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. സ്ഥലം അധികം ആവശ്യമായി വരാത്ത ഫ്‌ളാറ്റ് നിർമ്മാണം ഉൾപ്പെടെയുള്ള രീതികൾ മത്സ്യത്തൊഴിലാളി മേഖലയിൽ ആലോചിക്കാം.  
* മത്സ്യത്തൊഴിലാളി വികസനത്തിന് നിരവധി ഏജൻസികൾ വഴി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇവയുടെ ഏകോപനം ഒരു ഏജൻസി നിർവ്വഹിക്കുകയും പദ്ധതികൾ ഏകോപിപ്പിച്ച് ഫലപ്രദമാക്കുകയും വേണം. പദ്ധതികളുടെ ഏകോപനത്തിലൂടെ ഓരോ ആവശ്യങ്ങൾക്കുള്ള ധനസഹായം വിപുലപ്പെടുത്താവുന്നതുമാണ്.  
* മത്സ്യത്തൊഴിലാളി വികസനത്തിന് നിരവധി ഏജൻസികൾ വഴി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇവയുടെ ഏകോപനം ഒരു ഏജൻസി നിർവ്വഹിക്കുകയും പദ്ധതികൾ ഏകോപിപ്പിച്ച് ഫലപ്രദമാക്കുകയും വേണം. പദ്ധതികളുടെ ഏകോപനത്തിലൂടെ ഓരോ ആവശ്യങ്ങൾക്കുള്ള ധനസഹായം വിപുലപ്പെടുത്താവുന്നതുമാണ്.  
വരി 200: വരി 203:
* മേഖലയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക ഫണ്ട് നീക്കിവെച്ച് ജനപങ്കാളിത്തത്തോടെ ആ പദ്ധതി നടപ്പാക്കണം. പഠനനിലവാരം ഉയർത്തുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. ഓരോ തലത്തിലും കോഴ്‌സുകൾ കഴിയുന്ന തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ഘട്ടങ്ങളിലെ പഠനസാധ്യതകളെപ്പറ്റി അറിവു നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് സംവിധാനം ജില്ലാതലത്തിൽ നടപ്പാക്കുകയും അവർക്ക് ഉപരിപഠനത്തിന് ഉയർന്ന ഫെല്ലോഷിപ്പുകൾ നൽകുകയും വേണം.  
* മേഖലയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക ഫണ്ട് നീക്കിവെച്ച് ജനപങ്കാളിത്തത്തോടെ ആ പദ്ധതി നടപ്പാക്കണം. പഠനനിലവാരം ഉയർത്തുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. ഓരോ തലത്തിലും കോഴ്‌സുകൾ കഴിയുന്ന തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ഘട്ടങ്ങളിലെ പഠനസാധ്യതകളെപ്പറ്റി അറിവു നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് സംവിധാനം ജില്ലാതലത്തിൽ നടപ്പാക്കുകയും അവർക്ക് ഉപരിപഠനത്തിന് ഉയർന്ന ഫെല്ലോഷിപ്പുകൾ നൽകുകയും വേണം.  
* അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മഴവെള്ള സംഭരണികൾ, കുടിവെള്ളപദ്ധതികൾ മുതലായവ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച്  വ്യാപകമായി നടപ്പാക്കി ഇതിന് പരിഹാരം കാണണം.  
* അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മഴവെള്ള സംഭരണികൾ, കുടിവെള്ളപദ്ധതികൾ മുതലായവ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച്  വ്യാപകമായി നടപ്പാക്കി ഇതിന് പരിഹാരം കാണണം.  
=== സാമൂഹികസുരക്ഷ ===
== സാമൂഹികസുരക്ഷ ==  
വർധിച്ചുവരുന്ന വൃദ്ധജനസംഖ്യ, വാർധക്യകാല പരിചരണം,  രോഗചികിത്സമൂലംകടംപേറുന്ന കുടുംബങ്ങൾ, ഓട്ടിസം പോലുള്ള ശാരീരികാവസ്ഥകൾ ഉള്ളവരുടെ വർദ്ധന, മത്സരാധിഷ്ഠിത സമൂഹത്തിൽ പിൻതള്ളപ്പെടുന്ന ഭിന്നശേഷിയുള്ള വിഭാഗങ്ങൾ, ഏകോപിതവും കാര്യക്ഷമവും അല്ലാത്ത സാമൂഹ്യസുരക്ഷാ സംവി          ധാനം, വളർന്നുവരുന്ന അസംഘടിത മേഖല എന്നിവ ശക്തമായ സാമൂഹിക                  സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നു.
വർധിച്ചുവരുന്ന വൃദ്ധജനസംഖ്യ, വാർധക്യകാല പരിചരണം,  രോഗചികിത്സമൂലംകടംപേറുന്ന കുടുംബങ്ങൾ, ഓട്ടിസം പോലുള്ള ശാരീരികാവസ്ഥകൾ ഉള്ളവരുടെ വർദ്ധന, മത്സരാധിഷ്ഠിത സമൂഹത്തിൽ പിൻതള്ളപ്പെടുന്ന ഭിന്നശേഷിയുള്ള വിഭാഗങ്ങൾ, ഏകോപിതവും കാര്യക്ഷമവും അല്ലാത്ത സാമൂഹ്യസുരക്ഷാ സംവി          ധാനം, വളർന്നുവരുന്ന അസംഘടിത മേഖല എന്നിവ ശക്തമായ സാമൂഹിക                  സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നു.
=== സമീപനം ===
=== സമീപനം ===
വരി 206: വരി 209:
=== കർമ്മപരിപാടി ===
=== കർമ്മപരിപാടി ===
പരമാവധി ജനങ്ങൾക്ക് തൊഴിൽ സുരക്ഷ, സ്ഥിരവരുമാനം എന്നിവ ഉറപ്പാക്കുക എന്നത് സാമൂഹികസുരക്ഷയുടെ അടിസ്ഥാനഘടകമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക, പെൻഷൻ ഉൾപ്പെടെ സാമൂഹികസുരക്ഷാസംവിധാനങ്ങൾ  ഏർപ്പെടുത്തുക എന്നിവ സാമൂഹികസുരക്ഷ യുടെ ഭാഗമാകണം. ഫലപ്രദമായ പൊതുവിതരണ സംവിധാനം വ്യാപിപ്പിക്കുകയും പോഷകാഹാരലഭ്യത ഉറപ്പാക്കുകയും വേണം.  ഉയർന്ന നികുതി ഏർപ്പെടുത്തി മൂലധനം സ്വരൂപിച്ച് സമൂഹത്തിൽ വിപുലവും ഏകോപിതവുമായ സാമൂഹിക  സുരക്ഷാ സംവിധാനം നടപ്പാക്കണം. വിവിധ തരം പെൻഷനുകളെ ഫലപ്രദമായി ഏകോപിപ്പിക്കണം. വിവിധ സുരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അർഹരായ ഓരോ വ്യക്തിക്കും ആവശ്യമായ സംരക്ഷണം ലഭിക്കുന്ന സാധ്യത ഉണ്ടാക്കണം. ഏതെങ്കിലും തരത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന മുഴുവൻ ആളുകൾക്കും അതിജീവനത്തിന് ഉതകാവുന്ന തുക പെൻഷൻ ആയി നൽകണം.  സമൂഹ ഉടമസ്ഥതയിലും സർക്കാർ മുതൽമുടക്കിലും വൃദ്ധ സദനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരെ പരിചരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ച് ഗുണതയോടെ പരിപാലിക്കണം. സാമൂഹികസുരക്ഷക്കായി സർക്കാരിന് വിപുലമായ സുരക്ഷാനിധി കൊണ്ടുവരാം. നികുതി ഉയർത്തി കൂടുതലായി ലഭിക്കുന്ന വരുമാനം, വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഭാവനകൾ എന്നിവ ഈ നിധിയുടെ ഭാഗമാക്കാം. ഇതിന്റെ വിനിയോഗം ഗ്രാമസഭകൾ പോലുള്ള ജനകീയസംവിധാനങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആകണം ഉണ്ടാകേണ്ടത്. അസംഘടിത തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളേയും സുരക്ഷാവലയത്തിൽ കൊണ്ടുവരുന്ന വിപുല മായ സംവിധാനം വേണം. കുടിയേറ്റ തൊഴിലാളികൾ, നഴ്‌സിംഗ് മേഖലയിലുള്ളവർ, പീടികതൊഴിലാളികൾ, വിപണനമേഖലയിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി പുതുതായി ഉയർന്നുവരുന്ന അസംഘടിത മേഖല ഉൾപ്പെടെയുള്ളവയിലെ തൊഴി ലാളികളെ ഇതിന്റെ ഭാഗമാക്കി മാറ്റണം. ഇവർക്ക് കുറഞ്ഞ ചെലവിൽ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുക,  ചികിത്സ ലഭ്യമാക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യ മാക്കുക, പെൻഷൻ ലഭ്യമാക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തണം.
പരമാവധി ജനങ്ങൾക്ക് തൊഴിൽ സുരക്ഷ, സ്ഥിരവരുമാനം എന്നിവ ഉറപ്പാക്കുക എന്നത് സാമൂഹികസുരക്ഷയുടെ അടിസ്ഥാനഘടകമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക, പെൻഷൻ ഉൾപ്പെടെ സാമൂഹികസുരക്ഷാസംവിധാനങ്ങൾ  ഏർപ്പെടുത്തുക എന്നിവ സാമൂഹികസുരക്ഷ യുടെ ഭാഗമാകണം. ഫലപ്രദമായ പൊതുവിതരണ സംവിധാനം വ്യാപിപ്പിക്കുകയും പോഷകാഹാരലഭ്യത ഉറപ്പാക്കുകയും വേണം.  ഉയർന്ന നികുതി ഏർപ്പെടുത്തി മൂലധനം സ്വരൂപിച്ച് സമൂഹത്തിൽ വിപുലവും ഏകോപിതവുമായ സാമൂഹിക  സുരക്ഷാ സംവിധാനം നടപ്പാക്കണം. വിവിധ തരം പെൻഷനുകളെ ഫലപ്രദമായി ഏകോപിപ്പിക്കണം. വിവിധ സുരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അർഹരായ ഓരോ വ്യക്തിക്കും ആവശ്യമായ സംരക്ഷണം ലഭിക്കുന്ന സാധ്യത ഉണ്ടാക്കണം. ഏതെങ്കിലും തരത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന മുഴുവൻ ആളുകൾക്കും അതിജീവനത്തിന് ഉതകാവുന്ന തുക പെൻഷൻ ആയി നൽകണം.  സമൂഹ ഉടമസ്ഥതയിലും സർക്കാർ മുതൽമുടക്കിലും വൃദ്ധ സദനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരെ പരിചരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ച് ഗുണതയോടെ പരിപാലിക്കണം. സാമൂഹികസുരക്ഷക്കായി സർക്കാരിന് വിപുലമായ സുരക്ഷാനിധി കൊണ്ടുവരാം. നികുതി ഉയർത്തി കൂടുതലായി ലഭിക്കുന്ന വരുമാനം, വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഭാവനകൾ എന്നിവ ഈ നിധിയുടെ ഭാഗമാക്കാം. ഇതിന്റെ വിനിയോഗം ഗ്രാമസഭകൾ പോലുള്ള ജനകീയസംവിധാനങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആകണം ഉണ്ടാകേണ്ടത്. അസംഘടിത തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളേയും സുരക്ഷാവലയത്തിൽ കൊണ്ടുവരുന്ന വിപുല മായ സംവിധാനം വേണം. കുടിയേറ്റ തൊഴിലാളികൾ, നഴ്‌സിംഗ് മേഖലയിലുള്ളവർ, പീടികതൊഴിലാളികൾ, വിപണനമേഖലയിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി പുതുതായി ഉയർന്നുവരുന്ന അസംഘടിത മേഖല ഉൾപ്പെടെയുള്ളവയിലെ തൊഴി ലാളികളെ ഇതിന്റെ ഭാഗമാക്കി മാറ്റണം. ഇവർക്ക് കുറഞ്ഞ ചെലവിൽ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുക,  ചികിത്സ ലഭ്യമാക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യ മാക്കുക, പെൻഷൻ ലഭ്യമാക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തണം.
=== ധനകാര്യ മേഖല ===
== ധനകാര്യ മേഖല ==  
* കേരളത്തിന്റെ ധനകാര്യ മേഖലയിൽ കഴിഞ്ഞ രണ്ടു ദശകക്കാലമായി ചില പ്രത്യേക പ്രവണതകൾ ദൃശ്യമായിട്ടുണ്ട്. 60,000 കോടിയോളം എത്തിനിൽക്കുന്ന പ്രവാസിനിക്ഷേപത്തിൽ ഘട്ടം ഘട്ടമായി ഉണ്ടായവർധനവ്, ബാങ്ക് നിക്ഷേപങ്ങളിലും വായ്പകളിലും ഉണ്ടായ വർധനവ്, ഉപഭോഗച്ചെലവുകളിലെ വൻവർധന, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വളർച്ച എന്നിവ കേരളത്തിന്റെ ധനകാര്യമേഖലയിൽ ഉണ്ടായ മാറ്റങ്ങളുടെഭഗമാണ്. സ്വകാര്യ ധനകാര്യ ഇടപാടുകളിലും വരുമാനത്തിലും, ഉപഭോഗച്ചെലവിലും വൻവർധനവ് ഉണ്ടാകുമ്പോഴും താരതമ്യേന ദുർബലമായ പൊതുധനകാര്യ സ്ഥിതിയാണ് സംസ്ഥാനത്തിനുള്ളത് എന്നതാണ് ഏറ്റവും പ്രധാന വൈരുധ്യം. റവന്യൂ വരുമാനത്തേക്കാൾ ഉയർന്നു നിൽക്കുന്ന റവന്യൂ ചെലവുകളും, കുറഞ്ഞ മൂലധന നിക്ഷേപവും എന്നതാണ് സംസ്ഥാന ധനകാര്യത്തിന്റെ പൊതുസ്ഥിതി.  തനതുവരുമാനം, കേന്ദ്രവിഹിതം, വായ്പ എന്നിവ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ ആകെ വരുമാനം. ഇവയിൽ സംസ്ഥാന തനതുവരുമാനവും, കേന്ദ്രവിഹിതവുമാണ് റവന്യൂവരുമാനത്തിൽ ഉൾപ്പെടുന്നത്. വായ്പകൾ മൂലധനച്ചെലവുകൾക്ക് ഉള്ളതായാണ് കണക്കാക്കുന്നത്. വിവിധതരം നികുതികൾ, നികുതിയിതര വരുമാനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം എന്നിവ ഉൾപ്പെട്ടതാണ് സർക്കാറിന്റെ തനത് വരുമാനം. 2011-2012 വർഷത്തെ സംസ്ഥാനത്തെ മൊത്തം നികുതിവരുമാനം 25,719 കോടിരൂപയാണ്. മൊത്തം നികുതിവരുമാനത്തിന്റെ 67 ശതമാനം വിൽപ്പന നികുതി, മൂല്യവർദ്ധിത നികുതി എന്നിവയിലൂടെയാണ് ലഭിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 7 ശതമാനം മാത്രമാണ് നികുതിയിതര വരുമാനം. 26 ശതമാനമാണ് വരുമാനത്തിന്റെ കേന്ദ്രവിഹിതം.   
* കേരളത്തിന്റെ ധനകാര്യ മേഖലയിൽ കഴിഞ്ഞ രണ്ടു ദശകക്കാലമായി ചില പ്രത്യേക പ്രവണതകൾ ദൃശ്യമായിട്ടുണ്ട്. 60,000 കോടിയോളം എത്തിനിൽക്കുന്ന പ്രവാസിനിക്ഷേപത്തിൽ ഘട്ടം ഘട്ടമായി ഉണ്ടായവർധനവ്, ബാങ്ക് നിക്ഷേപങ്ങളിലും വായ്പകളിലും ഉണ്ടായ വർധനവ്, ഉപഭോഗച്ചെലവുകളിലെ വൻവർധന, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വളർച്ച എന്നിവ കേരളത്തിന്റെ ധനകാര്യമേഖലയിൽ ഉണ്ടായ മാറ്റങ്ങളുടെഭഗമാണ്. സ്വകാര്യ ധനകാര്യ ഇടപാടുകളിലും വരുമാനത്തിലും, ഉപഭോഗച്ചെലവിലും വൻവർധനവ് ഉണ്ടാകുമ്പോഴും താരതമ്യേന ദുർബലമായ പൊതുധനകാര്യ സ്ഥിതിയാണ് സംസ്ഥാനത്തിനുള്ളത് എന്നതാണ് ഏറ്റവും പ്രധാന വൈരുധ്യം. റവന്യൂ വരുമാനത്തേക്കാൾ ഉയർന്നു നിൽക്കുന്ന റവന്യൂ ചെലവുകളും, കുറഞ്ഞ മൂലധന നിക്ഷേപവും എന്നതാണ് സംസ്ഥാന ധനകാര്യത്തിന്റെ പൊതുസ്ഥിതി.  തനതുവരുമാനം, കേന്ദ്രവിഹിതം, വായ്പ എന്നിവ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ ആകെ വരുമാനം. ഇവയിൽ സംസ്ഥാന തനതുവരുമാനവും, കേന്ദ്രവിഹിതവുമാണ് റവന്യൂവരുമാനത്തിൽ ഉൾപ്പെടുന്നത്. വായ്പകൾ മൂലധനച്ചെലവുകൾക്ക് ഉള്ളതായാണ് കണക്കാക്കുന്നത്. വിവിധതരം നികുതികൾ, നികുതിയിതര വരുമാനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം എന്നിവ ഉൾപ്പെട്ടതാണ് സർക്കാറിന്റെ തനത് വരുമാനം. 2011-2012 വർഷത്തെ സംസ്ഥാനത്തെ മൊത്തം നികുതിവരുമാനം 25,719 കോടിരൂപയാണ്. മൊത്തം നികുതിവരുമാനത്തിന്റെ 67 ശതമാനം വിൽപ്പന നികുതി, മൂല്യവർദ്ധിത നികുതി എന്നിവയിലൂടെയാണ് ലഭിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 7 ശതമാനം മാത്രമാണ് നികുതിയിതര വരുമാനം. 26 ശതമാനമാണ് വരുമാനത്തിന്റെ കേന്ദ്രവിഹിതം.   
* 2011-12 ലെ നികുതിയിതര വരുമാനം 2,592 കോടി രൂപയും, കേന്ദ്രവിഹിതം 9,699 കോടി രൂപയുമാണ്. ആകെ റവന്യൂ വരുമാനം 38,010 കോടി രൂപയാണ്. എന്നാൽ  റവന്യൂചെലവ് 46,045 കോടി രൂപയും റവന്യുകമ്മി 8035 കോടി രൂപ യുമാണ്. കടം വാങ്ങുന്നതിന്റെ നല്ലൊരു ഭാഗം മൂലധനച്ചെലവുകളല്ലാത്ത റവന്യൂചെലവുകൾക്ക് മാറ്റിവെക്കേണ്ടിവരുന്നു. സംസ്ഥാനത്തെ റവന്യൂചെലവിന്റെ 55.33% ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഉത്പാദന മേഖലയിലുമാണ്  ചെലവാക്കുന്നത്.  റവന്യൂ ചെലവിന്റെ 44.7% പലിശ, പെൻഷൻ, ഭരണച്ചെലവുകൾ, പോലീസ് എന്നീ വികസനേതര ആവശ്യങ്ങൾക്കാണ് ചെലവിടുന്നത്.  വികസനരംഗത്ത് മൂലധനച്ചെലവ് വളരെ കുറവാണ്. 2011-12 വർഷത്തിൽ ഇത് 4125 കോടിരൂപ. ഇത് സംസ്ഥാനത്തിന്റെ പൊതുകടബാധ്യത ഓരോ വർഷവും ഉയരാനിടയാക്കുന്നു. 2011-12 വർഷത്തിൽ ഇത് 89,418 കോടി രൂപയാണ്. പ്രതിശീർഷ കടബാധ്യതയാകട്ടെ അഖിലേന്ത്യാ ശരാശരിയേക്കാൾ (11,086 രൂപ) ഉയർന്ന് 18,042 രൂപയായിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുധനകാര്യ സംവിധാനം ദുർബലമാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം ശക്തമായ ധനകാര്യ കൈമാറ്റശ്യംഖല കേരളത്തിൽ നിലവിലുണ്ട്. 60,000 കോടിയോളം വരുന്ന പ്രവാസിനിക്ഷേപം, 5997 ബാങ്ക്ശാഖകളിലൂടെ വരുന്ന 29,148 കോടിയുടെ നിക്ഷേപം, വലിയ സഹകരണ ബാങ്ക് ശൃംഖല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ വലിയൊരു നിക്ഷേപവും വായ്പയും കേരളത്തിൽ ചംക്രമണം ചെയ്യപ്പെടുന്നുണ്ട്. 1,75,087 കോടിരൂപ 2011-12  വർഷത്തിൽ കേരളത്തിലെ ബാങ്കുകളിലൂടെ വായ്പയായി നൽകപ്പെട്ടു. ഇത്രയും വലിയ ധനകാര്യ കൈമാറ്റങ്ങൾ കൂടിച്ചേരുമ്പോഴാണ് കേരളത്തിന്റെ ധനകാര്യ മേഖലയുടെ ചിത്രം പൂർണ്ണമാവുക. സർക്കാർ ദുർബലമായിരിക്കുമ്പോഴും ശക്തമായ സ്വകാര്യ ധനകാര്യ ഇടപെട ലുകളെയാണ് ഇത് കാണിക്കുന്നത്.   
* 2011-12 ലെ നികുതിയിതര വരുമാനം 2,592 കോടി രൂപയും, കേന്ദ്രവിഹിതം 9,699 കോടി രൂപയുമാണ്. ആകെ റവന്യൂ വരുമാനം 38,010 കോടി രൂപയാണ്. എന്നാൽ  റവന്യൂചെലവ് 46,045 കോടി രൂപയും റവന്യുകമ്മി 8035 കോടി രൂപ യുമാണ്. കടം വാങ്ങുന്നതിന്റെ നല്ലൊരു ഭാഗം മൂലധനച്ചെലവുകളല്ലാത്ത റവന്യൂചെലവുകൾക്ക് മാറ്റിവെക്കേണ്ടിവരുന്നു. സംസ്ഥാനത്തെ റവന്യൂചെലവിന്റെ 55.33% ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഉത്പാദന മേഖലയിലുമാണ്  ചെലവാക്കുന്നത്.  റവന്യൂ ചെലവിന്റെ 44.7% പലിശ, പെൻഷൻ, ഭരണച്ചെലവുകൾ, പോലീസ് എന്നീ വികസനേതര ആവശ്യങ്ങൾക്കാണ് ചെലവിടുന്നത്.  വികസനരംഗത്ത് മൂലധനച്ചെലവ് വളരെ കുറവാണ്. 2011-12 വർഷത്തിൽ ഇത് 4125 കോടിരൂപ. ഇത് സംസ്ഥാനത്തിന്റെ പൊതുകടബാധ്യത ഓരോ വർഷവും ഉയരാനിടയാക്കുന്നു. 2011-12 വർഷത്തിൽ ഇത് 89,418 കോടി രൂപയാണ്. പ്രതിശീർഷ കടബാധ്യതയാകട്ടെ അഖിലേന്ത്യാ ശരാശരിയേക്കാൾ (11,086 രൂപ) ഉയർന്ന് 18,042 രൂപയായിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുധനകാര്യ സംവിധാനം ദുർബലമാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം ശക്തമായ ധനകാര്യ കൈമാറ്റശ്യംഖല കേരളത്തിൽ നിലവിലുണ്ട്. 60,000 കോടിയോളം വരുന്ന പ്രവാസിനിക്ഷേപം, 5997 ബാങ്ക്ശാഖകളിലൂടെ വരുന്ന 29,148 കോടിയുടെ നിക്ഷേപം, വലിയ സഹകരണ ബാങ്ക് ശൃംഖല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ വലിയൊരു നിക്ഷേപവും വായ്പയും കേരളത്തിൽ ചംക്രമണം ചെയ്യപ്പെടുന്നുണ്ട്. 1,75,087 കോടിരൂപ 2011-12  വർഷത്തിൽ കേരളത്തിലെ ബാങ്കുകളിലൂടെ വായ്പയായി നൽകപ്പെട്ടു. ഇത്രയും വലിയ ധനകാര്യ കൈമാറ്റങ്ങൾ കൂടിച്ചേരുമ്പോഴാണ് കേരളത്തിന്റെ ധനകാര്യ മേഖലയുടെ ചിത്രം പൂർണ്ണമാവുക. സർക്കാർ ദുർബലമായിരിക്കുമ്പോഴും ശക്തമായ സ്വകാര്യ ധനകാര്യ ഇടപെട ലുകളെയാണ് ഇത് കാണിക്കുന്നത്.   
വരി 221: വരി 224:
ഏറ്റവും ഉയർന്ന നികുതി പിരിവ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതോടൊപ്പം കുറവ് നികുതി ശേഖരണം നടത്തുന്ന സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ഇളവു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാം. തനത് വരുമാന സമാഹരണത്തിന്റെ കാര്യത്തിലും ഈ രീതി സ്വീകരിക്കാം.
ഏറ്റവും ഉയർന്ന നികുതി പിരിവ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതോടൊപ്പം കുറവ് നികുതി ശേഖരണം നടത്തുന്ന സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ഇളവു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാം. തനത് വരുമാന സമാഹരണത്തിന്റെ കാര്യത്തിലും ഈ രീതി സ്വീകരിക്കാം.
ബാങ്കുകളിലെ നിക്ഷേപം ഉയർന്ന പലിശ നൽകി ട്രഷറികളിലേക്ക് ആകർഷിക്കുന്ന രീതി പരിശോധിക്കാം. മെച്ചപ്പെട്ട പലിശ നൽകി പൊതു ബാങ്കുകളിലൂടെ പണം ശേഖരിക്കുന്ന രീതി, ചെറുകിട സർക്കാർ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതി എന്നിവ വികസന ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ഉപയോഗിക്കാം. പ്രാദേശിക സർക്കാരുകളുടെ മൂലധന നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപത്തേയും ബാങ്ക് നിക്ഷേപത്തേയും ഉപയോഗിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.  കെ.എസ്.എഫ്.ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിക്ഷേപ സമാഹരണം ഫലപ്രദമാക്കി അവ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പ്രവാസികളുടേതായി കേരളത്തിൽ വരുന്ന പൊതു നിക്ഷേപത്തെ ഉത്പാദ നപരമായി ഉപയോഗിക്കാവുന്ന രീതിയിൽ പഞ്ചായത്തു തലങ്ങളിൽ പ്രവാസികളുടെ സഹകരണ സംഘങ്ങൾപോലുള്ള സംവിധാനങ്ങളും, അതിനോട് അനുബന്ധമായ ഉത്പാദനപരമായ കമ്പനികളും ആലോചിക്കാം. ഇത്തരം സഹകരണ സംഘങ്ങൾ വഴി പ്രാദേശിക,  സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക വികസന പദ്ധതികൾക്ക് മെച്ചപ്പെട്ട പലിശ നൽകാവുന്ന തരത്തിലുള്ള നിക്ഷേപ സാധ്യതകൾ ആലോചിക്കാം. സംസ്ഥാനത്തെ സാമൂഹികസുരക്ഷാ വലയം ശക്തമാക്കുന്നതിന് സുരക്ഷാനിധി പോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തി അവയിൽ പൊതുജനങ്ങളുടെ                    സംഭാവനകൾ എത്തിക്കുന്നതിനുള്ള കാരുണ്യ പോലുള്ള സാധ്യതകൾ വിപുലപ്പെടുത്താം.
ബാങ്കുകളിലെ നിക്ഷേപം ഉയർന്ന പലിശ നൽകി ട്രഷറികളിലേക്ക് ആകർഷിക്കുന്ന രീതി പരിശോധിക്കാം. മെച്ചപ്പെട്ട പലിശ നൽകി പൊതു ബാങ്കുകളിലൂടെ പണം ശേഖരിക്കുന്ന രീതി, ചെറുകിട സർക്കാർ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതി എന്നിവ വികസന ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ഉപയോഗിക്കാം. പ്രാദേശിക സർക്കാരുകളുടെ മൂലധന നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപത്തേയും ബാങ്ക് നിക്ഷേപത്തേയും ഉപയോഗിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.  കെ.എസ്.എഫ്.ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിക്ഷേപ സമാഹരണം ഫലപ്രദമാക്കി അവ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പ്രവാസികളുടേതായി കേരളത്തിൽ വരുന്ന പൊതു നിക്ഷേപത്തെ ഉത്പാദ നപരമായി ഉപയോഗിക്കാവുന്ന രീതിയിൽ പഞ്ചായത്തു തലങ്ങളിൽ പ്രവാസികളുടെ സഹകരണ സംഘങ്ങൾപോലുള്ള സംവിധാനങ്ങളും, അതിനോട് അനുബന്ധമായ ഉത്പാദനപരമായ കമ്പനികളും ആലോചിക്കാം. ഇത്തരം സഹകരണ സംഘങ്ങൾ വഴി പ്രാദേശിക,  സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക വികസന പദ്ധതികൾക്ക് മെച്ചപ്പെട്ട പലിശ നൽകാവുന്ന തരത്തിലുള്ള നിക്ഷേപ സാധ്യതകൾ ആലോചിക്കാം. സംസ്ഥാനത്തെ സാമൂഹികസുരക്ഷാ വലയം ശക്തമാക്കുന്നതിന് സുരക്ഷാനിധി പോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തി അവയിൽ പൊതുജനങ്ങളുടെ                    സംഭാവനകൾ എത്തിക്കുന്നതിനുള്ള കാരുണ്യ പോലുള്ള സാധ്യതകൾ വിപുലപ്പെടുത്താം.
=== ഭരണപരിഷ്‌കാരവും ഭരണനിർവ്വഹണവും ===
== ഭരണപരിഷ്‌കാരവും ഭരണനിർവ്വഹണവും ==  
* കേരളത്തിലെ ഭരണരംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടക്കുന്നില്ല എന്നത് ഭരണയന്ത്രത്തെ തുരുമ്പുപിടിച്ച ഒന്നാക്കി മാറ്റുന്നു. സംസ്ഥാന ഭരണ സംവിധാനത്തിനകത്ത് അധികാരവികേന്ദ്രീകരണത്തിന് ശേഷം ഉത്തരവാദിത്തങ്ങൾ, ചുമതലകൾ എന്നിവയുടെ കാര്യത്തിൽ സർക്കാരുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം തുടങ്ങി നിരവധി വകുപ്പിലെ വലിയൊരു വിഭാഗം ഉത്തരവാദിത്തങ്ങൾ താഴേക്ക് കൈമാറ്റപ്പെട്ടു. എന്നാൽ ഇതിന നുസൃതമായ പരിഷ്‌കരണം വകുപ്പ്തലങ്ങളിൽ സംഭവിക്കുകയോ, ഫലപ്രദമായ ഉദ്യോഗസ്ഥ പുനർവിന്യാസം നടക്കുകയോ ചെയ്തിട്ടില്ല. അധികാര വികേന്ദ്രീകണത്തിന്‌ശേഷവും കേന്ദ്രീകൃതമായി നിലനിൽക്കുന്ന സെക്രേട്ടറിയറ്റ് സംവിധാനത്തിന്റെ പരിഷ്‌കരണം സാധ്യമായിട്ടില്ല. അതതു മേഖലയിലെ വിദഗ്ധരായ വകുപ്പ് ഡയറക്ടർമാർ  അംഗീകാരം നൽകിയ ഫയലുകൾ വീണ്ടും സെക്രട്ടേറിയേറ്റിന്റെ താഴെ തലം മുതൽ മുകളിലോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനം ഇപ്പോഴും നിലനിൽക്കുന്നു. സെക്രേട്ടറിയറ്റിലെ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ അവരെ പുനർവിന്യസിക്കുന്ന തിനോ കഴിഞ്ഞിട്ടില്ല. വകുപ്പ് ഡയറക്ടറേറ്റുകൾ ചെയ്യുന്ന ജോലികൾ വേറെ രീതി      യിൽ വൈദഗ്ദ്യം ഇല്ലാതെ ആവർത്തിക്കുന്ന സംവിധാനങ്ങളായി സെക്രട്ടേറിയറ്റ് സംവിധാനം നിലനിൽക്കുന്നു.
* കേരളത്തിലെ ഭരണരംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടക്കുന്നില്ല എന്നത് ഭരണയന്ത്രത്തെ തുരുമ്പുപിടിച്ച ഒന്നാക്കി മാറ്റുന്നു. സംസ്ഥാന ഭരണ സംവിധാനത്തിനകത്ത് അധികാരവികേന്ദ്രീകരണത്തിന് ശേഷം ഉത്തരവാദിത്തങ്ങൾ, ചുമതലകൾ എന്നിവയുടെ കാര്യത്തിൽ സർക്കാരുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം തുടങ്ങി നിരവധി വകുപ്പിലെ വലിയൊരു വിഭാഗം ഉത്തരവാദിത്തങ്ങൾ താഴേക്ക് കൈമാറ്റപ്പെട്ടു. എന്നാൽ ഇതിന നുസൃതമായ പരിഷ്‌കരണം വകുപ്പ്തലങ്ങളിൽ സംഭവിക്കുകയോ, ഫലപ്രദമായ ഉദ്യോഗസ്ഥ പുനർവിന്യാസം നടക്കുകയോ ചെയ്തിട്ടില്ല. അധികാര വികേന്ദ്രീകണത്തിന്‌ശേഷവും കേന്ദ്രീകൃതമായി നിലനിൽക്കുന്ന സെക്രേട്ടറിയറ്റ് സംവിധാനത്തിന്റെ പരിഷ്‌കരണം സാധ്യമായിട്ടില്ല. അതതു മേഖലയിലെ വിദഗ്ധരായ വകുപ്പ് ഡയറക്ടർമാർ  അംഗീകാരം നൽകിയ ഫയലുകൾ വീണ്ടും സെക്രട്ടേറിയേറ്റിന്റെ താഴെ തലം മുതൽ മുകളിലോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനം ഇപ്പോഴും നിലനിൽക്കുന്നു. സെക്രേട്ടറിയറ്റിലെ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ അവരെ പുനർവിന്യസിക്കുന്ന തിനോ കഴിഞ്ഞിട്ടില്ല. വകുപ്പ് ഡയറക്ടറേറ്റുകൾ ചെയ്യുന്ന ജോലികൾ വേറെ രീതി      യിൽ വൈദഗ്ദ്യം ഇല്ലാതെ ആവർത്തിക്കുന്ന സംവിധാനങ്ങളായി സെക്രട്ടേറിയറ്റ് സംവിധാനം നിലനിൽക്കുന്നു.
* സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന നിയമങ്ങളിലും, ചട്ടങ്ങളിലും, നടപടി ക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ഇത് തടസ്സമായി നിലനിൽക്കുന്നു. നിയമപരിഷ്‌കരണങ്ങളുടെ അഭാവം പലപ്പോഴും സർക്കാർ സംവിധാനത്തെ കാലഹരണപ്പെട്ട ഒന്നാക്കി മാറ്റുന്നു. കേരളത്തിലെ ഭരണനിർവ്വഹണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും, ജനകീയ പരിശോധനക്ക് വിധേയമാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഇന്ന് ദുർബലമാണ്. ഇത് ജനങ്ങളോടുള്ള അതിന്റെ ഉത്തരവാദിത്ത ശേഷിയെ ബാധിക്കുന്നു. സർക്കാർ വകുപ്പുകളുടെ ഓഡിറ്റിംഗ് സംവിധാനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയുണ്ടായിട്ടില്ല. കേവലം കണക്കുകൾ യാന്ത്രികമായി പരിശോധിക്കുന്ന സംവിധാനങ്ങളായി അവ നിലനിൽക്കുന്നു. നിർദ്ദിഷ്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവുകളേയും യഥാർത്ഥ നേട്ടങ്ങളേയും  പരിശോധിക്കുന്ന ക്രിയാത്മക ഓഡിറ്റ് സംവിധാനങ്ങൾ നിലവിൽ വരുത്താനായിട്ടില്ല.
* സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന നിയമങ്ങളിലും, ചട്ടങ്ങളിലും, നടപടി ക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ഇത് തടസ്സമായി നിലനിൽക്കുന്നു. നിയമപരിഷ്‌കരണങ്ങളുടെ അഭാവം പലപ്പോഴും സർക്കാർ സംവിധാനത്തെ കാലഹരണപ്പെട്ട ഒന്നാക്കി മാറ്റുന്നു. കേരളത്തിലെ ഭരണനിർവ്വഹണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും, ജനകീയ പരിശോധനക്ക് വിധേയമാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഇന്ന് ദുർബലമാണ്. ഇത് ജനങ്ങളോടുള്ള അതിന്റെ ഉത്തരവാദിത്ത ശേഷിയെ ബാധിക്കുന്നു. സർക്കാർ വകുപ്പുകളുടെ ഓഡിറ്റിംഗ് സംവിധാനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയുണ്ടായിട്ടില്ല. കേവലം കണക്കുകൾ യാന്ത്രികമായി പരിശോധിക്കുന്ന സംവിധാനങ്ങളായി അവ നിലനിൽക്കുന്നു. നിർദ്ദിഷ്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവുകളേയും യഥാർത്ഥ നേട്ടങ്ങളേയും  പരിശോധിക്കുന്ന ക്രിയാത്മക ഓഡിറ്റ് സംവിധാനങ്ങൾ നിലവിൽ വരുത്താനായിട്ടില്ല.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6703...6712" എന്ന താളിൽനിന്ന് ശേഖരിച്ചത്