അജ്ഞാതം


"ജലം ജന്മാവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:39, 31 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 32: വരി 32:


കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവട ഒഴിച്ചാൽ (500 മി. മീ.) പൊതുവെ ദേശീയ ശരാശരിയേക്കാൾ അധികം ജലം ലഭിക്കുന്ന പ്രദേശങ്ങളാണ്‌ കേരളത്തിലെവിടെയും. കുറഞ്ഞത്‌ 1100 മി. മീ. മഴയെങ്കിലും ലഭിക്കാത്ത പ്രദേശങ്ങൾ കേരളത്തിലുണ്ടാകില്ല. കാലവർഷമഴയുടെ പകുതിയും മുപ്പതോ നാൽപ്പതോ മണിക്കൂറിനുള്ളിൽ പെയ്‌തുതീരുന്നു. മണിക്കൂറിൽ 50-60 മി.മി എന്ന തോതിൽ ആണിത്‌ ഭൂതലത്തിൽ പതിക്കുന്നത്‌. മണിക്കൂറിൽ 223 മി.മി വരെയുള്ള അതിശക്തമായ മഴയും മധ്യകേരളത്തിൽ പലപ്പോഴും ലഭിക്കുന്നുണ്ട്‌. വാർഷികമഴയുടെ 85% കാലവർഷത്തിലൂടെ വടക്കൻ ജില്ലകളിൽ ലഭിക്കുമെങ്കിലും അവിടെ തുലാവർഷം നാമമാത്രമാണ്‌. തെക്കൻ ജില്ലകളെ സംബന്ധിച്ച്‌ തുലാവർഷത്തിലൂടെ 33%, കാലവർഷത്തിലൂടെ 54%, വേനൽമഴയായി 13% എന്ന തോതിലാണ്‌ മഴലഭ്യത. കേരളത്തിലെ പ്രാദേശിക ഭൂപരിസ്ഥിതി സവി ശേഷതകളും ജൈവ-ഭൗതിക പരിസ്ഥിതിയിലെ മാറ്റങ്ങളും സൂക്ഷ്‌മതലത്തിൽ തന്നെ മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ അനുമാനം.
കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവട ഒഴിച്ചാൽ (500 മി. മീ.) പൊതുവെ ദേശീയ ശരാശരിയേക്കാൾ അധികം ജലം ലഭിക്കുന്ന പ്രദേശങ്ങളാണ്‌ കേരളത്തിലെവിടെയും. കുറഞ്ഞത്‌ 1100 മി. മീ. മഴയെങ്കിലും ലഭിക്കാത്ത പ്രദേശങ്ങൾ കേരളത്തിലുണ്ടാകില്ല. കാലവർഷമഴയുടെ പകുതിയും മുപ്പതോ നാൽപ്പതോ മണിക്കൂറിനുള്ളിൽ പെയ്‌തുതീരുന്നു. മണിക്കൂറിൽ 50-60 മി.മി എന്ന തോതിൽ ആണിത്‌ ഭൂതലത്തിൽ പതിക്കുന്നത്‌. മണിക്കൂറിൽ 223 മി.മി വരെയുള്ള അതിശക്തമായ മഴയും മധ്യകേരളത്തിൽ പലപ്പോഴും ലഭിക്കുന്നുണ്ട്‌. വാർഷികമഴയുടെ 85% കാലവർഷത്തിലൂടെ വടക്കൻ ജില്ലകളിൽ ലഭിക്കുമെങ്കിലും അവിടെ തുലാവർഷം നാമമാത്രമാണ്‌. തെക്കൻ ജില്ലകളെ സംബന്ധിച്ച്‌ തുലാവർഷത്തിലൂടെ 33%, കാലവർഷത്തിലൂടെ 54%, വേനൽമഴയായി 13% എന്ന തോതിലാണ്‌ മഴലഭ്യത. കേരളത്തിലെ പ്രാദേശിക ഭൂപരിസ്ഥിതി സവി ശേഷതകളും ജൈവ-ഭൗതിക പരിസ്ഥിതിയിലെ മാറ്റങ്ങളും സൂക്ഷ്‌മതലത്തിൽ തന്നെ മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ അനുമാനം.
ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1871 മുതൽ 2005 വരെയുള്ള 135 വർഷത്തെ കാലയളവിൽ കാലവർഷ മഴ പ്രതിവർഷം 1.7 മി.മി എന്ന തോതിൽ കുറയുന്നതായാണ്‌ കാണുന്നത്‌. ജൂൺ-ജൂലൈ മാസങ്ങളിലാണ്‌ ഈ കുറവ്‌ അധികവും അനുഭവപ്പെടുന്നത്‌. എന്നാൽ സമീപകാലത്ത്‌, 1999 മുതൽ 2005 വരെയുള്ള കാലവർഷമഴയിൽ 5.21% ആണ്‌ കുറവ്‌ വന്നിട്ടുള്ളത്‌. ഇടനാട്ടിലും മലനാട്ടിലും 9.8% വരെ കുറഞ്ഞ തായി കാണാം. തുലാവർഷമഴയുടെ 135 വർഷത്തെ കണക്കുകൾ പരി ശോധിക്കുമ്പോൾ പ്രതിവർഷം 0.7 മി.മി എന്ന സാരമായ വർദ്ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വേനൽമഴയിൽ പ്രതിവർഷം 0.1 മി.മി എന്ന നേരിയ വർദ്ധനവും ഉള്ളതായി കാണുന്നു. ഇപ്രകാരം കേരളത്തിലെ ശരാശരി വാർഷിക മഴലഭ്യത നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്‌ എന്നാണ്‌ നിഗമനം. 1951നുശേഷം ഈ കുറവ്‌ താരതമ്യേന കൂടുതൽ പ്രകടമാണ്‌. അനിയന്ത്രിതമായ മനുഷ്യഇടപെടലുകൾ കാരണം കേരള ത്തിലെ ജൈവഭൗതിക പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ മഴലഭ്യതാവ്യതിയാനത്തെ മാത്രമല്ല, സ്വേദന-ബാഷ്‌പീകരണത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്ന്‌ കരുതാവുന്നതാണ്‌. ഫലത്തിൽ കേരളത്തിലെ വാർഷിക മഴലഭ്യത എന്നത്‌ ആകെ മഴയുടെ 44% (അതായത്‌ 1350 മി.മി) മാത്രമാണ്‌. പകുതിയിലധികം ജലവും അന്തരീക്ഷത്തിലേക്ക്‌ തിരിച്ചുനൽകുന്ന സ്ഥിതിയാണുള്ളത്‌. അന്തരീക്ഷ ഊഷ്‌മാവിലെ ഏറ്റക്കുറച്ചി ലുകളും സ്വേദന-ബാഷ്‌പീകരണത്തെ സ്വാധീനിക്കുന്നുണ്ട്‌.
ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1871 മുതൽ 2005 വരെയുള്ള 135 വർഷത്തെ കാലയളവിൽ കാലവർഷ മഴ പ്രതിവർഷം 1.7 മി.മി എന്ന തോതിൽ കുറയുന്നതായാണ്‌ കാണുന്നത്‌. ജൂൺ-ജൂലൈ മാസങ്ങളിലാണ്‌ ഈ കുറവ്‌ അധികവും അനുഭവപ്പെടുന്നത്‌. എന്നാൽ സമീപകാലത്ത്‌, 1999 മുതൽ 2005 വരെയുള്ള കാലവർഷമഴയിൽ 5.21% ആണ്‌ കുറവ്‌ വന്നിട്ടുള്ളത്‌. ഇടനാട്ടിലും മലനാട്ടിലും 9.8% വരെ കുറഞ്ഞ തായി കാണാം. തുലാവർഷമഴയുടെ 135 വർഷത്തെ കണക്കുകൾ പരി ശോധിക്കുമ്പോൾ പ്രതിവർഷം 0.7 മി.മി എന്ന സാരമായ വർദ്ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വേനൽമഴയിൽ പ്രതിവർഷം 0.1 മി.മി എന്ന നേരിയ വർദ്ധനവും ഉള്ളതായി കാണുന്നു. ഇപ്രകാരം കേരളത്തിലെ ശരാശരി വാർഷിക മഴലഭ്യത നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്‌ എന്നാണ്‌ നിഗമനം. 1951നുശേഷം ഈ കുറവ്‌ താരതമ്യേന കൂടുതൽ പ്രകടമാണ്‌. അനിയന്ത്രിതമായ മനുഷ്യഇടപെടലുകൾ കാരണം കേരള ത്തിലെ ജൈവഭൗതിക പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ മഴലഭ്യതാവ്യതിയാനത്തെ മാത്രമല്ല, സ്വേദന-ബാഷ്‌പീകരണത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്ന്‌ കരുതാവുന്നതാണ്‌. ഫലത്തിൽ കേരളത്തിലെ വാർഷിക മഴലഭ്യത എന്നത്‌ ആകെ മഴയുടെ 44% (അതായത്‌ 1350 മി.മി) മാത്രമാണ്‌. പകുതിയിലധികം ജലവും അന്തരീക്ഷത്തിലേക്ക്‌ തിരിച്ചുനൽകുന്ന സ്ഥിതിയാണുള്ളത്‌. അന്തരീക്ഷ ഊഷ്‌മാവിലെ ഏറ്റക്കുറച്ചി ലുകളും സ്വേദന-ബാഷ്‌പീകരണത്തെ സ്വാധീനിക്കുന്നുണ്ട്‌.
1.2 ജലസംഭരണം
 
===1.2 ജലസംഭരണം===
 
കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാൽ വടക്കൻ ജില്ലകളിൽ ഭൂതലത്തിൽ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കൻ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നു. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നീരൊഴുക്കിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്‌. മണ്ണിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന ജലം വടക്കൻ ജില്ലകളിൽ 10%വും തെക്ക്‌ 20%വുമാണ്‌. ഉപരിതലനീരൊഴുക്കിന്റെ ഒരു ഭാഗം പ്രയാണസമയത്ത്‌ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്നുണ്ട്‌. അരുവികളിലെയും പുഴകളിലെയും മൺപാളികളുടെ കുറവ്‌ ഈ കിനിഞ്ഞിറങ്ങൽ പ്രക്രിയയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാൽ വടക്കൻ ജില്ലകളിൽ ഭൂതലത്തിൽ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കൻ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നു. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നീരൊഴുക്കിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്‌. മണ്ണിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന ജലം വടക്കൻ ജില്ലകളിൽ 10%വും തെക്ക്‌ 20%വുമാണ്‌. ഉപരിതലനീരൊഴുക്കിന്റെ ഒരു ഭാഗം പ്രയാണസമയത്ത്‌ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്നുണ്ട്‌. അരുവികളിലെയും പുഴകളിലെയും മൺപാളികളുടെ കുറവ്‌ ഈ കിനിഞ്ഞിറങ്ങൽ പ്രക്രിയയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.
ഭൂപ്രകൃതി, മണ്ണിന്റെ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക്‌ എന്നിവ എല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും, ചരിവും നീരൊഴുക്ക്‌ രൂപപ്പെടുന്നതിന്‌ നിർണായകമാണ്‌. കളിമൺ ചേരുവ അധികമുള്ള മണ്ണിൽ മണിക്കൂറിൽ 1 മി.മി നിരക്കിൽ ജലം കിനിഞ്ഞി റങ്ങുമ്പോൾ, എക്കൽപ്രദേശത്ത്‌ 150 മി.മി, ചരൽപ്രദേശത്ത്‌ 600 മി.മി എന്നിങ്ങനെ കിനിഞ്ഞിറങ്ങൽ വർദ്ധിക്കുന്നു. സസ്യജാലസാന്ദ്രതയും മണ്ണ്‌സംരക്ഷണപ്രവർത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹി പ്പിക്കുന്ന ഘടകങ്ങളാണ്‌.
ഭൂപ്രകൃതി, മണ്ണിന്റെ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക്‌ എന്നിവ എല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും, ചരിവും നീരൊഴുക്ക്‌ രൂപപ്പെടുന്നതിന്‌ നിർണായകമാണ്‌. കളിമൺ ചേരുവ അധികമുള്ള മണ്ണിൽ മണിക്കൂറിൽ 1 മി.മി നിരക്കിൽ ജലം കിനിഞ്ഞി റങ്ങുമ്പോൾ, എക്കൽപ്രദേശത്ത്‌ 150 മി.മി, ചരൽപ്രദേശത്ത്‌ 600 മി.മി എന്നിങ്ങനെ കിനിഞ്ഞിറങ്ങൽ വർദ്ധിക്കുന്നു. സസ്യജാലസാന്ദ്രതയും മണ്ണ്‌സംരക്ഷണപ്രവർത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹി പ്പിക്കുന്ന ഘടകങ്ങളാണ്‌.
മഴക്കാലത്ത്‌ ജലമിച്ചമുള്ള സംസ്ഥാനമാണ്‌ കേരളം. തിരുവനന്തപുരം മേഖലയിൽ 350-500 മി.മി വരെയും, കൊല്ലം-പുനലൂർ മേഖലയിൽ 1000-1500 മി.മി വരെയും, സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത്‌ 2000 മി.മി വരെയും വാർഷിക ജലമിച്ചമുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. വേനൽക്കാലത്ത്‌ സംസ്ഥാനത്തെ ജലന്യൂനത 150 മി.മി ആണ്‌. ഇത്‌ തെക്കുനിന്ന്‌ വടക്കോട്ട്‌ വർദ്ധിച്ചുവരുന്നു. തീരപ്രദേശങ്ങളിൽ ജലന്യൂനത 100 മി.മി മാത്രമാണ്‌. തെക്കേ അറ്റത്ത്‌ ജലന്യൂനത 200 മി.മി വരെ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്‌. വാർഷികമഴയുടെ ലഭ്യതയിൽ 20% കുറവുണ്ടായ 1986ലും, 40% കുറവുണ്ടായ 1987ലും കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടിട്ടുണ്ട്‌. തുലാവർഷം 30% കുറയുകയും വേനൽമഴ 78% കുറയുകയും ചെയ്‌തതാണ്‌ 1983ലെ വരൾ ച്ചക്ക്‌ കാരണം. കഴിഞ്ഞ 100 വർഷത്തെ മഴലഭ്യത പരിഗണിച്ചാൽ ഏതാണ്ട്‌ 17 വർഷങ്ങളിൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ട ചരിത്രമുണ്ട്‌.
മഴക്കാലത്ത്‌ ജലമിച്ചമുള്ള സംസ്ഥാനമാണ്‌ കേരളം. തിരുവനന്തപുരം മേഖലയിൽ 350-500 മി.മി വരെയും, കൊല്ലം-പുനലൂർ മേഖലയിൽ 1000-1500 മി.മി വരെയും, സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത്‌ 2000 മി.മി വരെയും വാർഷിക ജലമിച്ചമുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. വേനൽക്കാലത്ത്‌ സംസ്ഥാനത്തെ ജലന്യൂനത 150 മി.മി ആണ്‌. ഇത്‌ തെക്കുനിന്ന്‌ വടക്കോട്ട്‌ വർദ്ധിച്ചുവരുന്നു. തീരപ്രദേശങ്ങളിൽ ജലന്യൂനത 100 മി.മി മാത്രമാണ്‌. തെക്കേ അറ്റത്ത്‌ ജലന്യൂനത 200 മി.മി വരെ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്‌. വാർഷികമഴയുടെ ലഭ്യതയിൽ 20% കുറവുണ്ടായ 1986ലും, 40% കുറവുണ്ടായ 1987ലും കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടിട്ടുണ്ട്‌. തുലാവർഷം 30% കുറയുകയും വേനൽമഴ 78% കുറയുകയും ചെയ്‌തതാണ്‌ 1983ലെ വരൾ ച്ചക്ക്‌ കാരണം. കഴിഞ്ഞ 100 വർഷത്തെ മഴലഭ്യത പരിഗണിച്ചാൽ ഏതാണ്ട്‌ 17 വർഷങ്ങളിൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ട ചരിത്രമുണ്ട്‌.
കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ 8700 ച.കി.മി പ്രദേശം വെള്ളപ്പൊക്കബാധിതമാണ്‌. മഴലഭ്യതയോ, മഴതീവ്രതയോ ക്രമാതീതമാകുമ്പോഴാണ്‌ വെള്ളപ്പൊക്കം ഉണ്ടാകുന്നത്‌. വൻതോതിൽ ഉണ്ടായിട്ടുള്ള ഭൂപരിവർത്തനമാണ്‌ സമീപകാലത്തെ വർദ്ധിതമായ വെള്ളപ്പൊക്കക്കെടുതികൾക്കു കാരണം. ഉയർന്ന മഴലഭ്യതാസമയത്ത്‌ ജലം താൽക്കാലികമായി സംഭരിച്ചുവയ്‌ക്കുവാൻ കഴിയുന്ന തണ്ണീർ ത്തടങ്ങളും, വയലുകളും, മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും, ചതുപ്പുകളുമൊക്കെ വലിയതോതിൽ ഇന്ന്‌ നികത്തപ്പെട്ടിരിക്കുന്നു. തീവ്ര മഴസമയത്ത്‌ വർദ്ധിച്ച ഉപരിതലഒഴുക്ക്‌ ഉണ്ടാകാൻ കാരണമാകുന്ന നിർമിതികളും താണ ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു.
കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ 8700 ച.കി.മി പ്രദേശം വെള്ളപ്പൊക്കബാധിതമാണ്‌. മഴലഭ്യതയോ, മഴതീവ്രതയോ ക്രമാതീതമാകുമ്പോഴാണ്‌ വെള്ളപ്പൊക്കം ഉണ്ടാകുന്നത്‌. വൻതോതിൽ ഉണ്ടായിട്ടുള്ള ഭൂപരിവർത്തനമാണ്‌ സമീപകാലത്തെ വർദ്ധിതമായ വെള്ളപ്പൊക്കക്കെടുതികൾക്കു കാരണം. ഉയർന്ന മഴലഭ്യതാസമയത്ത്‌ ജലം താൽക്കാലികമായി സംഭരിച്ചുവയ്‌ക്കുവാൻ കഴിയുന്ന തണ്ണീർ ത്തടങ്ങളും, വയലുകളും, മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും, ചതുപ്പുകളുമൊക്കെ വലിയതോതിൽ ഇന്ന്‌ നികത്തപ്പെട്ടിരിക്കുന്നു. തീവ്ര മഴസമയത്ത്‌ വർദ്ധിച്ച ഉപരിതലഒഴുക്ക്‌ ഉണ്ടാകാൻ കാരണമാകുന്ന നിർമിതികളും താണ ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു.
1.3 ഉപരിതല ജലശേഖരം
 
===1.3 ഉപരിതല ജലശേഖരം===
 
നാല്‌ ഇടത്തരം നദികളും (ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ) നാൽപ്പത്‌ ചെറുനദികളും അവയുടെ കൈവഴികളും ചേർന്ന വലിയൊരു ജലനിർഗമന സഞ്ചയമാണ്‌ കേരളത്തിനുള്ളത്‌. ഇതിൽ 22 പുഴകൾ മല കളിൽ നിന്നും, 6 എണ്ണം കുന്നിൻപ്രദേശങ്ങളിൽ നിന്നും, 8 എണ്ണം ഇട നാട്ടിൽ നിന്നും 8 എണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവയാണ്‌. ഇവ കൂടാതെ 55 ജലസംഭരണികൾ, 150 തടയണ സംഭരണികൾ, ഒട്ടനവധി നീരുറവകൾ, 50,445 കുളങ്ങൾ, 1000 ൽ ഏറെ സുരംഗങ്ങൾ, 9 ശുദ്ധജല തടാകങ്ങൾ, 50 ലക്ഷത്തിലേറെ കിണറുകൾ എന്നിവയിലും ശുദ്ധജലം സംഭരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഈ സ്രോതസ്സുകളെല്ലാംതന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നവയോ, നാശോന്മുഖമോ ആണ്‌.
നാല്‌ ഇടത്തരം നദികളും (ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ) നാൽപ്പത്‌ ചെറുനദികളും അവയുടെ കൈവഴികളും ചേർന്ന വലിയൊരു ജലനിർഗമന സഞ്ചയമാണ്‌ കേരളത്തിനുള്ളത്‌. ഇതിൽ 22 പുഴകൾ മല കളിൽ നിന്നും, 6 എണ്ണം കുന്നിൻപ്രദേശങ്ങളിൽ നിന്നും, 8 എണ്ണം ഇട നാട്ടിൽ നിന്നും 8 എണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവയാണ്‌. ഇവ കൂടാതെ 55 ജലസംഭരണികൾ, 150 തടയണ സംഭരണികൾ, ഒട്ടനവധി നീരുറവകൾ, 50,445 കുളങ്ങൾ, 1000 ൽ ഏറെ സുരംഗങ്ങൾ, 9 ശുദ്ധജല തടാകങ്ങൾ, 50 ലക്ഷത്തിലേറെ കിണറുകൾ എന്നിവയിലും ശുദ്ധജലം സംഭരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഈ സ്രോതസ്സുകളെല്ലാംതന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നവയോ, നാശോന്മുഖമോ ആണ്‌.
1974ലെ കേരള പൊതുമരാമത്ത്‌ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിലെ നദികളിലും ഉപനദികളിലുമായി മൊത്തം നീരൊഴുക്ക്‌ 7788.3 കോടി ഘനമീറ്റർ ആണ്‌. ഇതിൽ ഉപയോഗയോഗ്യമായ ജലം 4918.8 കോടി ഘനമീറ്റർ (59.64%) മാത്രമാണ്‌.
1974ലെ കേരള പൊതുമരാമത്ത്‌ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിലെ നദികളിലും ഉപനദികളിലുമായി മൊത്തം നീരൊഴുക്ക്‌ 7788.3 കോടി ഘനമീറ്റർ ആണ്‌. ഇതിൽ ഉപയോഗയോഗ്യമായ ജലം 4918.8 കോടി ഘനമീറ്റർ (59.64%) മാത്രമാണ്‌.
എന്നാൽ 1998-99 മുതൽ 2008-09 വരെയുള്ള കാലയളവിലെ നീരൊഴുക്ക്‌ സംബന്ധിച്ച്‌ കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ കണക്കുപ്രകാരം ഇത്‌ 1974ലെ അളവിന്റെ 74% ആയി കുറഞ്ഞിരിക്കുന്നതായി കാണാം. ഇത നുസരിച്ച്‌ കേരളത്തിന്റെ ഉപയോഗത്തിനായി നിലവിൽ ലഭ്യമായ നദീ ജലത്തിന്റെ അളവ്‌ പട്ടിക-3ൽ കാണിച്ചിരിക്കുന്നു.
എന്നാൽ 1998-99 മുതൽ 2008-09 വരെയുള്ള കാലയളവിലെ നീരൊഴുക്ക്‌ സംബന്ധിച്ച്‌ കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ കണക്കുപ്രകാരം ഇത്‌ 1974ലെ അളവിന്റെ 74% ആയി കുറഞ്ഞിരിക്കുന്നതായി കാണാം. ഇത നുസരിച്ച്‌ കേരളത്തിന്റെ ഉപയോഗത്തിനായി നിലവിൽ ലഭ്യമായ നദീ ജലത്തിന്റെ അളവ്‌ പട്ടിക-3ൽ കാണിച്ചിരിക്കുന്നു.
പട്ടിക-3 നദികളിലെ നീരൊഴുക്കും കേരളത്തിന്‌ ലഭ്യമായ ജലവും
പട്ടിക-3 നദികളിലെ നീരൊഴുക്കും കേരളത്തിന്‌ ലഭ്യമായ ജലവും


വരി 48: വരി 59:


മഴയിലെന്നപോലെ തന്നെ നീരൊഴുക്കിലും സ്ഥലകാലവ്യതിയാനം ഉണ്ട്‌. ഇത്‌ മഴക്കനുസൃതമായി മാറും.കേന്ദ്രജല കമ്മീഷന്റെ 1998-2009 വർഷത്തെ കണക്കു പ്രകാരം വളപട്ടണം മുതൽ പെരിയാർ വരെയുള്ള നദികളിലെ നീരൊഴുക്കിൽ 1.3 മുതൽ 18.9 കോടി ഘനമീറ്റർ വരെ വർദ്ധനവ്‌ രേഖപ്പെടുത്തുമ്പോൾ, മൂവാറ്റുപുഴ മുതൽ കല്ലട വരെയുള്ള നദികളിൽ 40 ലക്ഷം ഘനമീറ്റർ മുതൽ 1.1 കോടിഘനമീറ്റർ വരെ നീരൊഴുക്ക്‌ കുറഞ്ഞു വരുന്ന തായിട്ടാണ്‌ കാണുന്നത്‌. തെക്കൻ ജില്ലകളിൽ വേനൽക്കാലത്തും, വർഷ ക്കാലത്തും കുറഞ്ഞ നീരൊഴുക്കിന്റെ പ്രവണതയാണ്‌ ഉള്ളത്‌. ഇത്‌ സ്വാഭാവിക ജലസംഭരണത്തിന്റെ പോരായ്‌മകളിലേക്കു വിരൽ ചൂണ്ടുന്നു.
മഴയിലെന്നപോലെ തന്നെ നീരൊഴുക്കിലും സ്ഥലകാലവ്യതിയാനം ഉണ്ട്‌. ഇത്‌ മഴക്കനുസൃതമായി മാറും.കേന്ദ്രജല കമ്മീഷന്റെ 1998-2009 വർഷത്തെ കണക്കു പ്രകാരം വളപട്ടണം മുതൽ പെരിയാർ വരെയുള്ള നദികളിലെ നീരൊഴുക്കിൽ 1.3 മുതൽ 18.9 കോടി ഘനമീറ്റർ വരെ വർദ്ധനവ്‌ രേഖപ്പെടുത്തുമ്പോൾ, മൂവാറ്റുപുഴ മുതൽ കല്ലട വരെയുള്ള നദികളിൽ 40 ലക്ഷം ഘനമീറ്റർ മുതൽ 1.1 കോടിഘനമീറ്റർ വരെ നീരൊഴുക്ക്‌ കുറഞ്ഞു വരുന്ന തായിട്ടാണ്‌ കാണുന്നത്‌. തെക്കൻ ജില്ലകളിൽ വേനൽക്കാലത്തും, വർഷ ക്കാലത്തും കുറഞ്ഞ നീരൊഴുക്കിന്റെ പ്രവണതയാണ്‌ ഉള്ളത്‌. ഇത്‌ സ്വാഭാവിക ജലസംഭരണത്തിന്റെ പോരായ്‌മകളിലേക്കു വിരൽ ചൂണ്ടുന്നു.
വനമേഖലയുടെ നാശത്തിന്‌ ആനുപാതികമായി നീരൊഴുക്കിന്റെ സുസ്ഥിരതയും നഷ്‌ടപ്പെടുന്നു എന്ന്‌ ജലവിഭവവികസനപരിപാലന കേന്ദ്രത്തിന്റെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്‌. മണൽവാരലാണ്‌ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. സ്വാഭാവിക മണൽ നിക്ഷേപശേഷിയുടെ 7 മുതൽ 85 മടങ്ങ്‌ വരെ കൂടുതൽ മണൽ വാരുന്നതായിട്ടാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ചന്ദ്രഗിരി മുതൽ വാമനപുരം വരെ യുള്ള 14 പ്രധാന പുഴകളിലെ വാർഷിക മണൽഖനനതോത്‌ കഴിഞ്ഞ ദശകത്തിൽ (1998-2008). 1.333 കോടി ഘനമീറ്റർ ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ വാർഷികമണൽ നിക്ഷേപത്തിന്റെ തോത്‌ വെറും 3.7 ലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. തൽഫലമായി പുഴയുടെ അടിത്തട്ടിന്റെ ആഴം 7 മുതൽ 18 സെ.മീ വരെ താഴുകയുണ്ടായി എന്ന്‌ പഠനം വ്യക്തമാക്കുന്നു. ചില ഇടങ്ങളിൽ അടിത്തട്ട്‌ 3-4 മീറ്റർ വരെ താഴ്‌ന്നിട്ടുണ്ട്‌ എന്നും കണ്ടെത്തുകയുണ്ടായി. ഇപ്രകാരം മണൽ സ്‌തരം (Soil aquifer) ഇല്ലാതായതുവഴി ജലം സംഭരിച്ചുവയ്‌ക്കുന്ന മണൽതിട്ട നഷ്‌ടമാകുകയും നീരൊഴുക്ക്‌ ഗണ്യമായി കുറയുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണൽവാരൽ നിമിത്തം ഒരു സമയത്ത്‌ ഏതാണ്ട്‌ 50 കോടി ഘനമീറ്റർ ജലം സംഭരിക്കാനും സാവധാനം വിട്ടുകൊടുക്കാനും കഴിയുമായിരുന്ന പ്രകൃതിദത്തസംവിധാനമാണ്‌ ഇല്ലാതായത്‌.
വനമേഖലയുടെ നാശത്തിന്‌ ആനുപാതികമായി നീരൊഴുക്കിന്റെ സുസ്ഥിരതയും നഷ്‌ടപ്പെടുന്നു എന്ന്‌ ജലവിഭവവികസനപരിപാലന കേന്ദ്രത്തിന്റെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്‌. മണൽവാരലാണ്‌ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. സ്വാഭാവിക മണൽ നിക്ഷേപശേഷിയുടെ 7 മുതൽ 85 മടങ്ങ്‌ വരെ കൂടുതൽ മണൽ വാരുന്നതായിട്ടാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ചന്ദ്രഗിരി മുതൽ വാമനപുരം വരെ യുള്ള 14 പ്രധാന പുഴകളിലെ വാർഷിക മണൽഖനനതോത്‌ കഴിഞ്ഞ ദശകത്തിൽ (1998-2008). 1.333 കോടി ഘനമീറ്റർ ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ വാർഷികമണൽ നിക്ഷേപത്തിന്റെ തോത്‌ വെറും 3.7 ലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. തൽഫലമായി പുഴയുടെ അടിത്തട്ടിന്റെ ആഴം 7 മുതൽ 18 സെ.മീ വരെ താഴുകയുണ്ടായി എന്ന്‌ പഠനം വ്യക്തമാക്കുന്നു. ചില ഇടങ്ങളിൽ അടിത്തട്ട്‌ 3-4 മീറ്റർ വരെ താഴ്‌ന്നിട്ടുണ്ട്‌ എന്നും കണ്ടെത്തുകയുണ്ടായി. ഇപ്രകാരം മണൽ സ്‌തരം (Soil aquifer) ഇല്ലാതായതുവഴി ജലം സംഭരിച്ചുവയ്‌ക്കുന്ന മണൽതിട്ട നഷ്‌ടമാകുകയും നീരൊഴുക്ക്‌ ഗണ്യമായി കുറയുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണൽവാരൽ നിമിത്തം ഒരു സമയത്ത്‌ ഏതാണ്ട്‌ 50 കോടി ഘനമീറ്റർ ജലം സംഭരിക്കാനും സാവധാനം വിട്ടുകൊടുക്കാനും കഴിയുമായിരുന്ന പ്രകൃതിദത്തസംവിധാനമാണ്‌ ഇല്ലാതായത്‌.
കേരളത്തിലെ 53 അണക്കെട്ടുകളുടെ ജലസംഭരണികൾക്ക്‌ മൊത്തം 550 കോടി ഘനമീറ്റർ ജലശേഖരണ ശേഷിയാണുള്ളത്‌. എന്നാൽ ചേറടിയൽ മൂലം 8 സംഭരണികളുടെശേഷി 0.25% മുതൽ 1.66% വരെ കുറഞ്ഞ തായി ഭൂശാസ്‌ത്രപഠനകേന്ദ്രം, ജലവിഭവ വികസനകേന്ദ്രം, കേന്ദ്രജല കമ്മീഷൻ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17 വർഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതിനുകാരണമാകുന്ന ആവാഹപ്രദേശങ്ങളിലെ വാർ ഷിക മണ്ണൊലിപ്പ്‌ നിരക്ക്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 15-40 ടൺ ആണെന്ന വസ്‌തുത, ആ പ്രദേശങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. തടയണ സംഭരണികൾ, കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ, കിണറുകൾ എന്നിവയുടെ സ്ഥിതിയും പരിതാപകരമാണ്‌. മാലിന്യനിക്ഷേപസ്ഥാനങ്ങളാണ്‌ അവയിപ്പോൾ. നഗരവൽക്കരണം വഴിയുള്ള ജലമലിനീകരണം അതിരൂക്ഷമാണ്‌. തീർ ത്ഥാടനകാലത്ത്‌ പമ്പയിലെ മാലിന്യം ഒഴുക്കിക്കളയാൻ നീരൊഴുക്ക്‌ 7-9 ഇരട്ടി ആയി (28-35 ഘനമീറ്റർ/സെക്കന്റ്‌) വർധിപ്പിക്കേണ്ടി വരുന്നുണ്ട്‌. മൂവാറ്റുപുഴയാറിലെ നിലവിലുള്ള നീരൊഴുക്ക്‌ (സെക്കന്റിൽ 45-55 ഘന മീറ്റർ) പകുതിയായാൽ ഇടനാടൻ മേഖലയിലേക്ക്‌ ഉപ്പുവെള്ളം കയറുന്ന സാഹചര്യവുമുണ്ട്‌. ഇത്തരം പഠനങ്ങൾ പുഴയുടെ മലിനീകരണത്തെ മാത്രമല്ല, കേരളത്തിലെ പടിഞ്ഞാട്ടൊഴുകുന്ന 40 നദികളുടെയും ഉപനദികളുടെയും പൊതുവായ ശോച്യാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പെരിയാർ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ നിർഗമന ങ്ങളാണ്‌. കക്കൂസ്‌ മാലിന്യം ആത്യന്തികമായി ഇന്ന്‌ എത്തിച്ചേരുന്നത്‌ ജലാശയങ്ങളിൽ തന്നെയാണ്‌.
കേരളത്തിലെ 53 അണക്കെട്ടുകളുടെ ജലസംഭരണികൾക്ക്‌ മൊത്തം 550 കോടി ഘനമീറ്റർ ജലശേഖരണ ശേഷിയാണുള്ളത്‌. എന്നാൽ ചേറടിയൽ മൂലം 8 സംഭരണികളുടെശേഷി 0.25% മുതൽ 1.66% വരെ കുറഞ്ഞ തായി ഭൂശാസ്‌ത്രപഠനകേന്ദ്രം, ജലവിഭവ വികസനകേന്ദ്രം, കേന്ദ്രജല കമ്മീഷൻ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17 വർഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതിനുകാരണമാകുന്ന ആവാഹപ്രദേശങ്ങളിലെ വാർ ഷിക മണ്ണൊലിപ്പ്‌ നിരക്ക്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 15-40 ടൺ ആണെന്ന വസ്‌തുത, ആ പ്രദേശങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. തടയണ സംഭരണികൾ, കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ, കിണറുകൾ എന്നിവയുടെ സ്ഥിതിയും പരിതാപകരമാണ്‌. മാലിന്യനിക്ഷേപസ്ഥാനങ്ങളാണ്‌ അവയിപ്പോൾ. നഗരവൽക്കരണം വഴിയുള്ള ജലമലിനീകരണം അതിരൂക്ഷമാണ്‌. തീർ ത്ഥാടനകാലത്ത്‌ പമ്പയിലെ മാലിന്യം ഒഴുക്കിക്കളയാൻ നീരൊഴുക്ക്‌ 7-9 ഇരട്ടി ആയി (28-35 ഘനമീറ്റർ/സെക്കന്റ്‌) വർധിപ്പിക്കേണ്ടി വരുന്നുണ്ട്‌. മൂവാറ്റുപുഴയാറിലെ നിലവിലുള്ള നീരൊഴുക്ക്‌ (സെക്കന്റിൽ 45-55 ഘന മീറ്റർ) പകുതിയായാൽ ഇടനാടൻ മേഖലയിലേക്ക്‌ ഉപ്പുവെള്ളം കയറുന്ന സാഹചര്യവുമുണ്ട്‌. ഇത്തരം പഠനങ്ങൾ പുഴയുടെ മലിനീകരണത്തെ മാത്രമല്ല, കേരളത്തിലെ പടിഞ്ഞാട്ടൊഴുകുന്ന 40 നദികളുടെയും ഉപനദികളുടെയും പൊതുവായ ശോച്യാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പെരിയാർ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ നിർഗമന ങ്ങളാണ്‌. കക്കൂസ്‌ മാലിന്യം ആത്യന്തികമായി ഇന്ന്‌ എത്തിച്ചേരുന്നത്‌ ജലാശയങ്ങളിൽ തന്നെയാണ്‌.
1.4 ഭൂഗർഭ ജലശേഖരം
 
===1.4 ഭൂഗർഭ ജലശേഖരം===
 
ഭൂതലത്തിനുതാഴെ മണ്ണിന്റെയും, ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന ജലമാണ്‌ ഭൂഗർഭജലം. കേരളത്തിന്‌ 6 ഭൂഗർഭജലമേഖലകളാണുള്ളത്‌. സമുദ്രതീര മണൽപ്രദേശം, സമുദ്രതീര എക്കൽപ്രദേശം, മൃദുശിലാമേഖല, ഇടനാടൻ താഴ്‌വര, ചെങ്കൽപ്രദേശം, കരിങ്കൽമേഖല എന്നിവയാണ്‌ ഈ 6 മേഖലകൾ. ഒട്ടാകെ 602.9 കോടി ഘനമീറ്റർ ഭൂഗർഭ ജലശേഖരം ഉപയോഗയോഗ്യമായി ലഭ്യമാണ്‌. ഭൂഗർഭജലലഭ്യതാനിർണയസമിതിയുടെ 2008-09 വർഷത്തെ പഠനവിവരമാണിത്‌. ഈ ജലശേഖരത്തിന്റെ 45% ഇപ്പോൾ ഉപയോഗിച്ചുവരുന്നു. ഭൂഗർഭജല ലഭ്യത, ഭൂഗർഭജലവികസനം എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭൂഗർഭജലസ്‌തരങ്ങളുടെ (Ground water aquifer) ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച്‌ (2003) 45 ലക്ഷം കിണ റുകളുള്ളതിൽ 48% വേനൽക്കാലത്ത്‌ വറ്റുന്നവയാണ്‌. തീരദേശത്താണ്‌ ഈ പ്രതിഭാസം ഏറെയും. ഇവിടെയാണ്‌ കിണറുകളിലേറെയും ഉള്ളത്‌. (0.1 മുതൽ 10 മീറ്റർ ആഴം). കിണറിലെ ജലനില അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്‌. അവയിലെ ജലവിതാനത്തിന്റെ ഏറ്റക്കുറച്ചിൽ കിണറുകളിലും പ്രതിഫലിക്കും. നദിയിലെ ആഴം വർധിക്കുന്നതും ജലസ്‌തരങ്ങളിൽ മർദ്ദം നിലനിർത്താനുള്ള ജല ശേഖരങ്ങൾ ഇല്ലാതാകുന്നതും ഭൂഗർഭജലശോഷണം വർധിപ്പിക്കും. ഭൂഗർഭജലനില ഉയർത്താൻ ആവശ്യമായ മർദ്ദം ഇല്ലാതാകുന്നതിന്‌ കാരണം മണൽസ്‌തരങ്ങൾ നീക്കം ചെയ്യുന്നതാണ്‌. അശാസ്‌ത്രീയമായ പമ്പിങ്‌ കിണറിന്റെ സൂക്ഷ്‌മപരിസ്ഥിതിയിലുള്ള ഈർപ്പനിലയെ പ്രതികൂലമായി ബാധിച്ച്‌ ക്രമേണ കിണർ ഉപയോഗശൂന്യമാകുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ജലലഭ്യതയുടെ സുസ്ഥിരത ഒരു പ്രദേശത്തിന്റെ ജലപരിപോഷണമുറകളെ ആശ്രയിച്ചാണിരിക്കുന്നത്‌. മണ്ണ്‌ സംരക്ഷണ പ്രവർത്തനങ്ങളും വൃക്ഷലതാസാന്ദ്രതയും ഭൂഗർഭജല പരിപോഷണ ത്തിനാവശ്യമായ ഘടകങ്ങളാണ്‌.
ഭൂതലത്തിനുതാഴെ മണ്ണിന്റെയും, ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന ജലമാണ്‌ ഭൂഗർഭജലം. കേരളത്തിന്‌ 6 ഭൂഗർഭജലമേഖലകളാണുള്ളത്‌. സമുദ്രതീര മണൽപ്രദേശം, സമുദ്രതീര എക്കൽപ്രദേശം, മൃദുശിലാമേഖല, ഇടനാടൻ താഴ്‌വര, ചെങ്കൽപ്രദേശം, കരിങ്കൽമേഖല എന്നിവയാണ്‌ ഈ 6 മേഖലകൾ. ഒട്ടാകെ 602.9 കോടി ഘനമീറ്റർ ഭൂഗർഭ ജലശേഖരം ഉപയോഗയോഗ്യമായി ലഭ്യമാണ്‌. ഭൂഗർഭജലലഭ്യതാനിർണയസമിതിയുടെ 2008-09 വർഷത്തെ പഠനവിവരമാണിത്‌. ഈ ജലശേഖരത്തിന്റെ 45% ഇപ്പോൾ ഉപയോഗിച്ചുവരുന്നു. ഭൂഗർഭജല ലഭ്യത, ഭൂഗർഭജലവികസനം എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭൂഗർഭജലസ്‌തരങ്ങളുടെ (Ground water aquifer) ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച്‌ (2003) 45 ലക്ഷം കിണ റുകളുള്ളതിൽ 48% വേനൽക്കാലത്ത്‌ വറ്റുന്നവയാണ്‌. തീരദേശത്താണ്‌ ഈ പ്രതിഭാസം ഏറെയും. ഇവിടെയാണ്‌ കിണറുകളിലേറെയും ഉള്ളത്‌. (0.1 മുതൽ 10 മീറ്റർ ആഴം). കിണറിലെ ജലനില അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്‌. അവയിലെ ജലവിതാനത്തിന്റെ ഏറ്റക്കുറച്ചിൽ കിണറുകളിലും പ്രതിഫലിക്കും. നദിയിലെ ആഴം വർധിക്കുന്നതും ജലസ്‌തരങ്ങളിൽ മർദ്ദം നിലനിർത്താനുള്ള ജല ശേഖരങ്ങൾ ഇല്ലാതാകുന്നതും ഭൂഗർഭജലശോഷണം വർധിപ്പിക്കും. ഭൂഗർഭജലനില ഉയർത്താൻ ആവശ്യമായ മർദ്ദം ഇല്ലാതാകുന്നതിന്‌ കാരണം മണൽസ്‌തരങ്ങൾ നീക്കം ചെയ്യുന്നതാണ്‌. അശാസ്‌ത്രീയമായ പമ്പിങ്‌ കിണറിന്റെ സൂക്ഷ്‌മപരിസ്ഥിതിയിലുള്ള ഈർപ്പനിലയെ പ്രതികൂലമായി ബാധിച്ച്‌ ക്രമേണ കിണർ ഉപയോഗശൂന്യമാകുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ജലലഭ്യതയുടെ സുസ്ഥിരത ഒരു പ്രദേശത്തിന്റെ ജലപരിപോഷണമുറകളെ ആശ്രയിച്ചാണിരിക്കുന്നത്‌. മണ്ണ്‌ സംരക്ഷണ പ്രവർത്തനങ്ങളും വൃക്ഷലതാസാന്ദ്രതയും ഭൂഗർഭജല പരിപോഷണ ത്തിനാവശ്യമായ ഘടകങ്ങളാണ്‌.
ഇതിന്‌ നേർവിപരീതമായ ഭൂവിനിയോഗരീതികളാണ്‌ ഇപ്പോൾ അവ ലംബിച്ചുകാണുന്നത്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ജലസംഭരണ ഇടങ്ങൾ വ്യാപക മായിട്ട്‌ പരിവർത്തനം നടത്തുന്നു എന്നാണ്‌ ഇത്‌ സംബന്‌ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നെൽപാടങ്ങൾ, ശുദ്ധജല തടാകങ്ങൾ, കായലും ചതുപ്പും ചേർന്ന തീരദേശ തണ്ണീർത്തടങ്ങൾ എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള പ്രകൃതിദത്ത ജലസംഭരണികളാണ്‌ നമുക്കുള്ളത്‌. ഇവയെല്ലാം ചേർന്ന ജലവിതാന വിസ്‌തൃതി 2004ൽ ഏതാണ്ട്‌ 16 ലക്ഷം ഹെക്‌ടർ ആയിരുന്നു. എന്നാൽ 2011ൽ അത്‌ നാലിലൊന്നായി ചുരുങ്ങിയതായി പഠന ങ്ങൾ കാണിക്കുന്നു (സലീം അലി സെന്റർ - 2011). നഷ്‌ടപ്പെട്ടത്‌ ഏതാണ്ട്‌ 12 ലക്ഷം ഹെക്‌ടർ ജലസംഭരണപ്രദേശം ആണ്‌ എന്നർത്ഥം. ഓരോ മേഖലയും പ്രത്യേകം പരിശോധിക്കാം. നെൽവയൽ വിസ്‌തൃതി 1975ൽ 8 ലക്ഷം ഹെക്‌ടർ ആയിരുന്നത്‌ 2011ൽ 2.34 ലക്ഷം ഹെക്‌ടർ ആയി ചുരുങ്ങി. ഒരു ഹെക്‌ടർ വയൽ നഷ്‌ടമായാൽ ഏതാണ്ട്‌ 2 കോടി ലിറ്റർ ജലം നഷ്‌ടമാകും. ഇപ്രകാരം കണക്കാക്കുമ്പോൾ സംസ്ഥാനത്ത്‌ ലഭി ക്കുന്ന മഴയുടെ 5-6% ജലം ഭൂഗർഭത്തിൽ സംഭരിച്ച്‌ അത്‌ വേനൽക്കാലത്ത്‌ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ്‌ നാം ഇതിനകം ഇല്ലാതാക്കിയത്‌. ഇനി ശുദ്ധജല തടാകങ്ങളുടെ കാര്യമെടുക്കാം. നഗരങ്ങളിലേക്കുള്ള മുഖ്യ കുടിവെള്ള സ്രോതസ്സുകളാണ്‌ ഇവയെന്ന്‌ നമുക്കറിയാം. ഇവയുടെ ജല വിതാന വിസ്‌തൃതി 2004ൽ 4.18 ലക്ഷം ഹെക്‌ടർ ആയിരുന്ന സ്ഥാനത്ത്‌ 2011ൽ അവശേഷിച്ചിട്ടുള്ളത്‌ കേവലം 1.17 ലക്ഷം ഹെക്‌ടർ മാത്രമാണ്‌. കായലും ചതുപ്പും അടങ്ങുന്ന തീരദേശ തണ്ണീർത്തടങ്ങളുടെ 12% മാത്രമാണ്‌ ഇന്ന്‌ അവശേഷിച്ചിട്ടുള്ളത്‌. മേൽ സൂചിപ്പിച്ച പഠനമനുസരിച്ച്‌ 2004ൽ ഇത്‌ 3.48 ലക്ഷം ഹെക്‌ടർ ജലോപരിതല വിസ്‌തൃതിയിൽ ആയിരുന്നുവെങ്കിൽ 2011ൽ കേവലം 41,000 ഹെക്‌ടറായി അത്‌ ചുരുങ്ങി. നികത്തിയ 88% പ്രദേശം നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്‌തു. കേരളത്തിൽ വിഭാവനം ചെയ്‌തുകൊണ്ടിരിക്കുന്ന വിഷൻ-2030 നടപ്പായാൽ ഈ ജല മേഖല ഇനിയും പരിവർത്തന വിധേയമാകുമെന്ന്‌ കരുതേണ്ടി യിരിക്കുന്നു.
ഇതിന്‌ നേർവിപരീതമായ ഭൂവിനിയോഗരീതികളാണ്‌ ഇപ്പോൾ അവ ലംബിച്ചുകാണുന്നത്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ജലസംഭരണ ഇടങ്ങൾ വ്യാപക മായിട്ട്‌ പരിവർത്തനം നടത്തുന്നു എന്നാണ്‌ ഇത്‌ സംബന്‌ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നെൽപാടങ്ങൾ, ശുദ്ധജല തടാകങ്ങൾ, കായലും ചതുപ്പും ചേർന്ന തീരദേശ തണ്ണീർത്തടങ്ങൾ എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള പ്രകൃതിദത്ത ജലസംഭരണികളാണ്‌ നമുക്കുള്ളത്‌. ഇവയെല്ലാം ചേർന്ന ജലവിതാന വിസ്‌തൃതി 2004ൽ ഏതാണ്ട്‌ 16 ലക്ഷം ഹെക്‌ടർ ആയിരുന്നു. എന്നാൽ 2011ൽ അത്‌ നാലിലൊന്നായി ചുരുങ്ങിയതായി പഠന ങ്ങൾ കാണിക്കുന്നു (സലീം അലി സെന്റർ - 2011). നഷ്‌ടപ്പെട്ടത്‌ ഏതാണ്ട്‌ 12 ലക്ഷം ഹെക്‌ടർ ജലസംഭരണപ്രദേശം ആണ്‌ എന്നർത്ഥം. ഓരോ മേഖലയും പ്രത്യേകം പരിശോധിക്കാം. നെൽവയൽ വിസ്‌തൃതി 1975ൽ 8 ലക്ഷം ഹെക്‌ടർ ആയിരുന്നത്‌ 2011ൽ 2.34 ലക്ഷം ഹെക്‌ടർ ആയി ചുരുങ്ങി. ഒരു ഹെക്‌ടർ വയൽ നഷ്‌ടമായാൽ ഏതാണ്ട്‌ 2 കോടി ലിറ്റർ ജലം നഷ്‌ടമാകും. ഇപ്രകാരം കണക്കാക്കുമ്പോൾ സംസ്ഥാനത്ത്‌ ലഭി ക്കുന്ന മഴയുടെ 5-6% ജലം ഭൂഗർഭത്തിൽ സംഭരിച്ച്‌ അത്‌ വേനൽക്കാലത്ത്‌ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ്‌ നാം ഇതിനകം ഇല്ലാതാക്കിയത്‌. ഇനി ശുദ്ധജല തടാകങ്ങളുടെ കാര്യമെടുക്കാം. നഗരങ്ങളിലേക്കുള്ള മുഖ്യ കുടിവെള്ള സ്രോതസ്സുകളാണ്‌ ഇവയെന്ന്‌ നമുക്കറിയാം. ഇവയുടെ ജല വിതാന വിസ്‌തൃതി 2004ൽ 4.18 ലക്ഷം ഹെക്‌ടർ ആയിരുന്ന സ്ഥാനത്ത്‌ 2011ൽ അവശേഷിച്ചിട്ടുള്ളത്‌ കേവലം 1.17 ലക്ഷം ഹെക്‌ടർ മാത്രമാണ്‌. കായലും ചതുപ്പും അടങ്ങുന്ന തീരദേശ തണ്ണീർത്തടങ്ങളുടെ 12% മാത്രമാണ്‌ ഇന്ന്‌ അവശേഷിച്ചിട്ടുള്ളത്‌. മേൽ സൂചിപ്പിച്ച പഠനമനുസരിച്ച്‌ 2004ൽ ഇത്‌ 3.48 ലക്ഷം ഹെക്‌ടർ ജലോപരിതല വിസ്‌തൃതിയിൽ ആയിരുന്നുവെങ്കിൽ 2011ൽ കേവലം 41,000 ഹെക്‌ടറായി അത്‌ ചുരുങ്ങി. നികത്തിയ 88% പ്രദേശം നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്‌തു. കേരളത്തിൽ വിഭാവനം ചെയ്‌തുകൊണ്ടിരിക്കുന്ന വിഷൻ-2030 നടപ്പായാൽ ഈ ജല മേഖല ഇനിയും പരിവർത്തന വിധേയമാകുമെന്ന്‌ കരുതേണ്ടി യിരിക്കുന്നു.
ജലമലിനീകരണ നിയന്ത്രണമാണ്‌ മറ്റൊരു കാര്യം. കിണറുകളിലെ മലിനീകരണം വളരെ വ്യാപകമാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ (2007), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (2009) എന്നിവർ നടത്തിയ പഠനമനുസരിച്ച്‌ 90% കുടിവെള്ള കിണറുകളിലും ഇ-കോളി ബാക്‌ടീരിയ കണ്ടെത്തുകയുണ്ടായി. കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്‌ (2009-11) ഇ-കോളി ബാക്‌ടീരിയ മലിനീകരണം ഭൂഗർഭജലത്തിൽ വ്യാപകമാണ്‌. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കക്കൂസ്‌ മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും കേരളത്തിൽ ഇല്ല എന്നുള്ളതാണ്‌. വീടുകളുടെ വർദ്ധിച്ച സാന്ദ്രത, കക്കൂസുമായി കിണറുകൾക്കുള്ള സാമീപ്യം എന്നിവയടക്കമുള്ള സവിശേഷതകളും ഇതോടൊപ്പം പരി ഗണിക്കേണ്ടതുണ്ട്‌. മഴക്കാലത്ത്‌ ഇ-കോളി വിന്യാസം 84% കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്‌ എന്നും പഠനം വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറുകളിൽ മാലിന്യം കൂടുതലായി കലരുന്നു. കക്കൂസായാലും, ചാണകപ്പുരയായാലും, ചപ്പുചവറു കുഴിയായാലും കിണറ്റിൽ നിന്ന്‌ 15 മീറ്റർ ചുറ്റളവിനുള്ളിൽ ആകരുത്‌ എന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്‌. എന്നാൽ യഥാർത്ഥ സ്ഥിതി ഇതല്ല. സെപ്‌റ്റിക്‌ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ്‌ മണ്ണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. കുഴികക്കൂസുകളും ധാരാളമായുണ്ട്‌ (നഗരപ്രദേശത്ത്‌ 47%, ഗ്രാമപ്രദേശത്ത്‌ 71% - NSSO - 2009), ഖരമാലിന്യസംസ്‌ക്കരണവും ഫലപ്രദമല്ല, ഇതെല്ലാം മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ഏതാണ്ട്‌ 10 ലക്ഷം ഘനമീറ്റർ ഓടജലവും പ്രതിദിനം മണ്ണിലേക്കും ജലാശയങ്ങളിലേക്കും പ്രവേശി ക്കുന്നുണ്ട്‌. നഗരവൽക്കരണം, ഫ്‌ളാറ്റുകൾ വഴിയുള്ള ജനസാന്ദ്രത വർ ദ്ധനവ്‌ , ടൂറിസ വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വികസനം തുടങ്ങി നാമിന്നു കാണുന്ന നഗരകേന്ദ്രീകൃതവികസനരൂപങ്ങളൊക്കെ ജലലഭ്യതയെയും, അതിന്റെ ഗുണനിലവാരത്തെയും പിന്നോട്ടടിക്കുന്ന ഘടക ങ്ങളാണ്‌. ഇവിടെയാണ്‌ ജലവിനിയോഗത്തിന്റെ മുൻഗണനാക്രമങ്ങളെ പരിശോധനക്ക്‌ വിധേയമാക്കേണ്ടതിന്റെ പ്രസക്തി.
ജലമലിനീകരണ നിയന്ത്രണമാണ്‌ മറ്റൊരു കാര്യം. കിണറുകളിലെ മലിനീകരണം വളരെ വ്യാപകമാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ (2007), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (2009) എന്നിവർ നടത്തിയ പഠനമനുസരിച്ച്‌ 90% കുടിവെള്ള കിണറുകളിലും ഇ-കോളി ബാക്‌ടീരിയ കണ്ടെത്തുകയുണ്ടായി. കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്‌ (2009-11) ഇ-കോളി ബാക്‌ടീരിയ മലിനീകരണം ഭൂഗർഭജലത്തിൽ വ്യാപകമാണ്‌. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കക്കൂസ്‌ മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും കേരളത്തിൽ ഇല്ല എന്നുള്ളതാണ്‌. വീടുകളുടെ വർദ്ധിച്ച സാന്ദ്രത, കക്കൂസുമായി കിണറുകൾക്കുള്ള സാമീപ്യം എന്നിവയടക്കമുള്ള സവിശേഷതകളും ഇതോടൊപ്പം പരി ഗണിക്കേണ്ടതുണ്ട്‌. മഴക്കാലത്ത്‌ ഇ-കോളി വിന്യാസം 84% കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്‌ എന്നും പഠനം വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറുകളിൽ മാലിന്യം കൂടുതലായി കലരുന്നു. കക്കൂസായാലും, ചാണകപ്പുരയായാലും, ചപ്പുചവറു കുഴിയായാലും കിണറ്റിൽ നിന്ന്‌ 15 മീറ്റർ ചുറ്റളവിനുള്ളിൽ ആകരുത്‌ എന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്‌. എന്നാൽ യഥാർത്ഥ സ്ഥിതി ഇതല്ല. സെപ്‌റ്റിക്‌ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ്‌ മണ്ണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. കുഴികക്കൂസുകളും ധാരാളമായുണ്ട്‌ (നഗരപ്രദേശത്ത്‌ 47%, ഗ്രാമപ്രദേശത്ത്‌ 71% - NSSO - 2009), ഖരമാലിന്യസംസ്‌ക്കരണവും ഫലപ്രദമല്ല, ഇതെല്ലാം മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ഏതാണ്ട്‌ 10 ലക്ഷം ഘനമീറ്റർ ഓടജലവും പ്രതിദിനം മണ്ണിലേക്കും ജലാശയങ്ങളിലേക്കും പ്രവേശി ക്കുന്നുണ്ട്‌. നഗരവൽക്കരണം, ഫ്‌ളാറ്റുകൾ വഴിയുള്ള ജനസാന്ദ്രത വർ ദ്ധനവ്‌ , ടൂറിസ വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വികസനം തുടങ്ങി നാമിന്നു കാണുന്ന നഗരകേന്ദ്രീകൃതവികസനരൂപങ്ങളൊക്കെ ജലലഭ്യതയെയും, അതിന്റെ ഗുണനിലവാരത്തെയും പിന്നോട്ടടിക്കുന്ന ഘടക ങ്ങളാണ്‌. ഇവിടെയാണ്‌ ജലവിനിയോഗത്തിന്റെ മുൻഗണനാക്രമങ്ങളെ പരിശോധനക്ക്‌ വിധേയമാക്കേണ്ടതിന്റെ പ്രസക്തി.
1.5 ജലലഭ്യതയും വിനിയോഗവും
വേനൽക്കാല ഉപയോഗത്തിനായി ജലസംഭരണികളിലേതുൾപ്പടെ ആകെ ലഭ്യമാകുന്ന ജലം 1732 കോടി ഘനമീറ്റർ ആണ്‌. ഗാർഹികം, പക്ഷി-മൃഗാദികൾ, ജലസേചനം, വ്യവസായം, കരി-കോൾ നില സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി വേനൽക്കാലത്ത്‌ വേണ്ട ജലം 2147 കോടി ഘനമീറ്റർ ആണ്‌. ഇതു കാണിക്കുന്നത്‌ ഏതാണ്ട്‌ 415 കോടി ഘനമീറ്റർ ജലക്കമ്മി വേനൽക്കാലത്തുണ്ട്‌ എന്നാണ്‌. മൂവാറ്റുപുഴ നദീ തടത്തിലെ ജലലഭ്യത, വർഷകാലത്ത്‌ ആവശ്യത്തേക്കാൾ 21.4 കോടി ഘനമീറ്റർ അധികമുള്ളപ്പോൾ വേനലിൽ ഏതാണ്ട്‌ 13 കോടി ഘനമീറ്റർ ജലക്കമ്മിയാണുള്ളത്‌. ചാലക്കുടി, പെരിയാർ, മീനച്ചിലാർ, മണിമല യാർ, പമ്പ, അച്ഛൻകോവിലാർ എന്നീ 6 നദീതടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിലവിൽ മൊത്തം വർഷകാലജലലഭ്യത 930 കോടി ഘനമീറ്റർ ഉള്ളപ്പോൾ അതിൽ 756 കോടി ഘനമീറ്റർ ജലമിച്ച മാണ്‌. എന്നാൽ 2025 ആകുമ്പോഴേക്ക്‌ വെറും 142 കോടി ഘനമീറ്ററി ലേക്ക്‌ ജലമിച്ചം പരിമിതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വേനൽ ക്കാലത്ത്‌ ലഭ്യത 296 കോടി ഘനമീറ്ററും നിലവിലെ ജലക്കമ്മി 21.3 കോടിഘനമീറ്ററുമാണ്‌. 2025 ആകുമ്പോഴേക്ക്‌ ഈ കുറവ്‌ 549 കോടി ഘനമീറ്റർ ജലത്തിലേക്ക്‌ ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ബൃഹത്തായ നീർ ത്തട-സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി മുറിച്ചു കടക്കാനാകൂ ഇതിനാകട്ടെ സമ്പൂർണ്ണ ജനപങ്കാളിത്തം അനിവാര്യവുമാണ്‌.
2011ലെ സെൻസസ്‌പ്രകാരം കുടിവെള്ള സ്രോതസ്സുകളുടെ വിശ ദാംശങ്ങൾ പട്ടിക-4ൽ കൊടുത്തിരിക്കുന്നു. ഗ്രാമങ്ങളുടെ ഏതാണ്ട്‌ ഇരട്ടിയോളം കുടുംബങ്ങൾ നഗരമേഖലയിൽ നിവസിക്കുന്നവരാണ്‌. ഇവരുടെ കിണർ ജലവിനിയോഗം ഏതാണ്ട്‌ ഒരേപോലെയാണ്‌ (62% മുതൽ 65% വരെ). പൈപ്പുവെള്ള ഉപയോഗത്തിലും നേരിയ വ്യത്യാസമേ ഉള്ളൂ.


===1.5 ജലലഭ്യതയും വിനിയോഗവും===


വേനൽക്കാല ഉപയോഗത്തിനായി ജലസംഭരണികളിലേതുൾപ്പടെ ആകെ ലഭ്യമാകുന്ന ജലം 1732 കോടി ഘനമീറ്റർ ആണ്‌. ഗാർഹികം, പക്ഷി-മൃഗാദികൾ, ജലസേചനം, വ്യവസായം, കരി-കോൾ നില സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി വേനൽക്കാലത്ത്‌ വേണ്ട ജലം 2147 കോടി ഘനമീറ്റർ ആണ്‌. ഇതു കാണിക്കുന്നത്‌ ഏതാണ്ട്‌ 415 കോടി ഘനമീറ്റർ ജലക്കമ്മി വേനൽക്കാലത്തുണ്ട്‌ എന്നാണ്‌. മൂവാറ്റുപുഴ നദീ തടത്തിലെ ജലലഭ്യത, വർഷകാലത്ത്‌ ആവശ്യത്തേക്കാൾ 21.4 കോടി ഘനമീറ്റർ അധികമുള്ളപ്പോൾ വേനലിൽ ഏതാണ്ട്‌ 13 കോടി ഘനമീറ്റർ ജലക്കമ്മിയാണുള്ളത്‌. ചാലക്കുടി, പെരിയാർ, മീനച്ചിലാർ, മണിമല യാർ, പമ്പ, അച്ഛൻകോവിലാർ എന്നീ 6 നദീതടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിലവിൽ മൊത്തം വർഷകാലജലലഭ്യത 930 കോടി ഘനമീറ്റർ ഉള്ളപ്പോൾ അതിൽ 756 കോടി ഘനമീറ്റർ ജലമിച്ച മാണ്‌. എന്നാൽ 2025 ആകുമ്പോഴേക്ക്‌ വെറും 142 കോടി ഘനമീറ്ററി ലേക്ക്‌ ജലമിച്ചം പരിമിതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വേനൽ ക്കാലത്ത്‌ ലഭ്യത 296 കോടി ഘനമീറ്ററും നിലവിലെ ജലക്കമ്മി 21.3 കോടിഘനമീറ്ററുമാണ്‌. 2025 ആകുമ്പോഴേക്ക്‌ ഈ കുറവ്‌ 549 കോടി ഘനമീറ്റർ ജലത്തിലേക്ക്‌ ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ബൃഹത്തായ നീർ ത്തട-സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി മുറിച്ചു കടക്കാനാകൂ ഇതിനാകട്ടെ സമ്പൂർണ്ണ ജനപങ്കാളിത്തം അനിവാര്യവുമാണ്‌.


2011ലെ സെൻസസ്‌പ്രകാരം കുടിവെള്ള സ്രോതസ്സുകളുടെ വിശ ദാംശങ്ങൾ പട്ടിക-4ൽ കൊടുത്തിരിക്കുന്നു. ഗ്രാമങ്ങളുടെ ഏതാണ്ട്‌ ഇരട്ടിയോളം കുടുംബങ്ങൾ നഗരമേഖലയിൽ നിവസിക്കുന്നവരാണ്‌. ഇവരുടെ കിണർ ജലവിനിയോഗം ഏതാണ്ട്‌ ഒരേപോലെയാണ്‌ (62% മുതൽ 65% വരെ). പൈപ്പുവെള്ള ഉപയോഗത്തിലും നേരിയ വ്യത്യാസമേ ഉള്ളൂ.






കുടിവെള്ള വിനിയോഗ രീതിയിൽ പൊതുവെ ഗ്രാമ-നഗര അന്തരം കാര്യമായി കേരളത്തിലില്ല. പൈപ്പുവഴിയുള്ള കുടിവെള്ളം ലഭിക്കുന്ന വരിൽ 7.3% പേർക്ക്‌ ശുദ്ധീകരിക്കാത്ത ജലമാണ്‌ ലഭിച്ചു വരുന്നത്‌. സംരക്ഷിത കിണർ 14.3% മാത്രമേ ഉള്ളൂ. പൈപ്പുവഴിയുള്ള ശുദ്ധജലവിത രണം നടത്തുന്നത്‌ കേരള ജല അതോറിറ്റി മാത്രമാണ്‌. 2009-10ൽ ഇവരുടെ ആകെ ഉൽപാദനം 69 കോടി ഘനമീറ്റർ കുടിവെള്ളമാണ്‌. വിതരണ ചോർച്ച വഴിയുള്ള ജലനഷ്‌ടം 17% മുതൽ 40% വരെ ആണെന്ന്‌ ജല അതോറിറ്റി തന്നെ വെളിവാക്കുന്നുണ്ട്‌. 2009-10ൽ കുടിവെള്ള വിതരണം ഏതാണ്ട്‌ 52 കോടി ഘനമീറ്റർ ആയിരുന്നു. ജലനഷ്‌ടം ആ വർഷം 25% ആണ്‌.
പരിപാലനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തുതോറും ജല വിതരണ സംവിധാനം എന്ന ലക്ഷ്യമിട്ട്‌ 1265 കുടിവെള്ള സ്‌കീമുകൾ നടപ്പാക്കാൻ രൂപകൽപന ചെയ്‌തിരുന്നു. സ്രോതസ്സുകളുടെ ശേഷി ദീർഘകാല അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്നതിൽ വരുന്ന വൈകല്യങ്ങളാണ്‌ പദ്ധതി നടപ്പാക്കുന്നതിനുള്ള മുഖ്യതടസ്സമായി കാണുന്നത്‌. ഇത്‌ ഗ്രാമീണ ജലവിതരണ ഏജൻസി (KRWSA) നടത്തുന്ന ജലനിധി പദ്ധതികളെ സംബന്ധിച്ചും പ്രസക്തമാണ്‌.
ജലസേചനാവശ്യം മുൻഗണന അർഹിക്കുന്ന വിഷയമാണ്‌. സംസ്ഥാനത്ത്‌ 8400 കനാൽ ഇറിഗേഷൻ സ്‌കീമുകളും, 52000 - ത്തോളം ലിഫ്‌റ്റ്‌ ഇറിഗേഷൻ സ്‌കീമുകളും നിലവിലുണ്ട്‌. ഏതാണ്ട്‌ 3.81 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനമുണ്ട്‌ (2004). വിതരണകനാൽശൃംഖലയുടെ തകരാറും, പരിപാലത്തിന്റെ അഭാവവും നിമിത്തം വേണ്ടപ്പോൾ, വേണ്ട ഇടത്ത്‌, വേണ്ട അളവിൽ ജലമെത്തുന്നില്ല. വിളയ്‌ക്കുവേണ്ട വെള്ളം എന്ന രീതിയിൽ സൂക്ഷ്‌മ ജലസേചനവും കാര്യക്ഷമമായി നടത്തുന്നില്ല. ജല സേചനക്ഷമത മെച്ചപ്പെടുത്താനുള്ള നൂതനമാർഗങ്ങളും സാധാരണ കർഷകരിലെത്തുന്നില്ല. കുടിവെള്ളാവശ്യത്തിന്‌ കനാലിലൂടെ വെള്ളം വിടുന്നരീതിയും ഒട്ടും തന്നെ അഭികാമ്യമല്ല.
1.6 ജലസുരക്ഷാ പ്രതിസന്ധി
മേൽ വിവരിച്ച കണക്കുകളിൽ പലതും കേരളത്തിലെ ജലസുരക്ഷ നേരിടുന്ന ഭീഷണിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരളത്തിലെ ജല ലഭ്യത, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച്‌ ഈ ഘട്ടത്തിൽ ചില പൊതുനിഗമനങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും. മഴയുടെ ദീർഘകാലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നത്‌ ആശ്വാസ കരമാണ്‌. എന്നാൽ ഉപയോഗത്തിനു കിട്ടുന്ന ജലം തുടർച്ചയായി കുറയുന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്‌. അനിയന്ത്രിതമായ ജലമലിനീകരണം, പാഴ്‌ചെലവ്‌ വർദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയുന്നു. ഉള്ള വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ ശ്രമിക്കാത്തതു മൂലം അതും പാഴായിപ്പോകുന്നു. സുതാര്യത ഇല്ലാത്ത ചില ജലസഹകരണ ഉദ്യമങ്ങൾ സംഘ ർഷങ്ങൾക്കു വഴിവയ്‌ക്കുന്നതായും നാം കാണുന്നു. ഒപ്പം തന്നെ നമുക്ക്‌ ചില തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്‌. ഉദാഹരണമായി ഭൂതലത്തിന്റെ നൈസർഗിക ജലസംഭരണ ഇടങ്ങൾ നിലനിറുത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്‌താൽ വർദ്ധിച്ച അളവിൽ മഴവെള്ളം ഉപയോഗയോഗ്യമാക്കാം എന്നും മറിച്ച്‌ അവ ഇല്ലാതാക്കിയാൽ ഉള്ള വെള്ളം പോലും നഷ്‌ടപ്പെടും എന്നും നാം തിരിച്ചറിയുന്നു. കേരളത്തിൽ നാം ഇന്ന്‌ അനുഭവിക്കുന്ന വേനൽക്കാല ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മഴക്കാലത്ത്‌ ലഭിക്കുന്ന ജലമിച്ചം പരമാവധി വർദ്ധിപ്പിച്ച്‌ അതിന്‌ പ്രകൃതിയിൽ തന്നെ തങ്ങിനിൽക്കാനുള്ള ഇടങ്ങൾ ഉണ്ടാക്കുക മാത്രമാണ്‌ പോംവഴി. ലഭ്യത നിശ്ചിതവും ആവശ്യം അനന്തവുമായാൽ അത്‌ പൊരുത്തപ്പെടില്ല. ആയതിനാൽ സാമൂഹികനീതിയിലും, ഭക്ഷ്യസുരക്ഷയിലും ഊന്നിയ ഒരു സ്ഥലജല മാനേജ്‌മെന്റ്‌ നമുക്കുണ്ടായേ പറ്റൂ. ജനങ്ങൾ പ്രാപ്‌തരായാൽ അത്തരമൊന്ന്‌ സാദ്ധ്യമാകും എന്ന വിശ്വാസവും നമുക്കുണ്ട്‌. നിർഭാഗ്യവശാൽ നവലിബറൽ വികസനനയങ്ങൾ ജലസുരക്ഷ യുടെ കാര്യത്തിൽ നേരെ വിപരീതദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ഇതു സംബന്ധിച്ചാണ്‌ തുടർന്നുള്ള പരാമർശങ്ങൾ.




വരി 76: വരി 86:




കുടിവെള്ള വിനിയോഗ രീതിയിൽ പൊതുവെ ഗ്രാമ-നഗര അന്തരം കാര്യമായി കേരളത്തിലില്ല. പൈപ്പുവഴിയുള്ള കുടിവെള്ളം ലഭിക്കുന്ന വരിൽ 7.3% പേർക്ക്‌ ശുദ്ധീകരിക്കാത്ത ജലമാണ്‌ ലഭിച്ചു വരുന്നത്‌. സംരക്ഷിത കിണർ 14.3% മാത്രമേ ഉള്ളൂ. പൈപ്പുവഴിയുള്ള ശുദ്ധജലവിത രണം നടത്തുന്നത്‌ കേരള ജല അതോറിറ്റി മാത്രമാണ്‌. 2009-10ൽ ഇവരുടെ ആകെ ഉൽപാദനം 69 കോടി ഘനമീറ്റർ കുടിവെള്ളമാണ്‌. വിതരണ ചോർച്ച വഴിയുള്ള ജലനഷ്‌ടം 17% മുതൽ 40% വരെ ആണെന്ന്‌ ജല അതോറിറ്റി തന്നെ വെളിവാക്കുന്നുണ്ട്‌. 2009-10ൽ കുടിവെള്ള വിതരണം ഏതാണ്ട്‌ 52 കോടി ഘനമീറ്റർ ആയിരുന്നു. ജലനഷ്‌ടം ആ വർഷം 25% ആണ്‌.


പരിപാലനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തുതോറും ജല വിതരണ സംവിധാനം എന്ന ലക്ഷ്യമിട്ട്‌ 1265 കുടിവെള്ള സ്‌കീമുകൾ നടപ്പാക്കാൻ രൂപകൽപന ചെയ്‌തിരുന്നു. സ്രോതസ്സുകളുടെ ശേഷി ദീർഘകാല അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്നതിൽ വരുന്ന വൈകല്യങ്ങളാണ്‌ പദ്ധതി നടപ്പാക്കുന്നതിനുള്ള മുഖ്യതടസ്സമായി കാണുന്നത്‌. ഇത്‌ ഗ്രാമീണ ജലവിതരണ ഏജൻസി (KRWSA) നടത്തുന്ന ജലനിധി പദ്ധതികളെ സംബന്ധിച്ചും പ്രസക്തമാണ്‌.


ജലസേചനാവശ്യം മുൻഗണന അർഹിക്കുന്ന വിഷയമാണ്‌. സംസ്ഥാനത്ത്‌ 8400 കനാൽ ഇറിഗേഷൻ സ്‌കീമുകളും, 52000 - ത്തോളം ലിഫ്‌റ്റ്‌ ഇറിഗേഷൻ സ്‌കീമുകളും നിലവിലുണ്ട്‌. ഏതാണ്ട്‌ 3.81 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനമുണ്ട്‌ (2004). വിതരണകനാൽശൃംഖലയുടെ തകരാറും, പരിപാലത്തിന്റെ അഭാവവും നിമിത്തം വേണ്ടപ്പോൾ, വേണ്ട ഇടത്ത്‌, വേണ്ട അളവിൽ ജലമെത്തുന്നില്ല. വിളയ്‌ക്കുവേണ്ട വെള്ളം എന്ന രീതിയിൽ സൂക്ഷ്‌മ ജലസേചനവും കാര്യക്ഷമമായി നടത്തുന്നില്ല. ജല സേചനക്ഷമത മെച്ചപ്പെടുത്താനുള്ള നൂതനമാർഗങ്ങളും സാധാരണ കർഷകരിലെത്തുന്നില്ല. കുടിവെള്ളാവശ്യത്തിന്‌ കനാലിലൂടെ വെള്ളം വിടുന്നരീതിയും ഒട്ടും തന്നെ അഭികാമ്യമല്ല.


===1.6 ജലസുരക്ഷാ പ്രതിസന്ധി===


മേൽ വിവരിച്ച കണക്കുകളിൽ പലതും കേരളത്തിലെ ജലസുരക്ഷ നേരിടുന്ന ഭീഷണിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരളത്തിലെ ജല ലഭ്യത, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച്‌ ഈ ഘട്ടത്തിൽ ചില പൊതുനിഗമനങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും. മഴയുടെ ദീർഘകാലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നത്‌ ആശ്വാസ കരമാണ്‌. എന്നാൽ ഉപയോഗത്തിനു കിട്ടുന്ന ജലം തുടർച്ചയായി കുറയുന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്‌. അനിയന്ത്രിതമായ ജലമലിനീകരണം, പാഴ്‌ചെലവ്‌ വർദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയുന്നു. ഉള്ള വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ ശ്രമിക്കാത്തതു മൂലം അതും പാഴായിപ്പോകുന്നു. സുതാര്യത ഇല്ലാത്ത ചില ജലസഹകരണ ഉദ്യമങ്ങൾ സംഘ ർഷങ്ങൾക്കു വഴിവയ്‌ക്കുന്നതായും നാം കാണുന്നു. ഒപ്പം തന്നെ നമുക്ക്‌ ചില തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്‌. ഉദാഹരണമായി ഭൂതലത്തിന്റെ നൈസർഗിക ജലസംഭരണ ഇടങ്ങൾ നിലനിറുത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്‌താൽ വർദ്ധിച്ച അളവിൽ മഴവെള്ളം ഉപയോഗയോഗ്യമാക്കാം എന്നും മറിച്ച്‌ അവ ഇല്ലാതാക്കിയാൽ ഉള്ള വെള്ളം പോലും നഷ്‌ടപ്പെടും എന്നും നാം തിരിച്ചറിയുന്നു. കേരളത്തിൽ നാം ഇന്ന്‌ അനുഭവിക്കുന്ന വേനൽക്കാല ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മഴക്കാലത്ത്‌ ലഭിക്കുന്ന ജലമിച്ചം പരമാവധി വർദ്ധിപ്പിച്ച്‌ അതിന്‌ പ്രകൃതിയിൽ തന്നെ തങ്ങിനിൽക്കാനുള്ള ഇടങ്ങൾ ഉണ്ടാക്കുക മാത്രമാണ്‌ പോംവഴി. ലഭ്യത നിശ്ചിതവും ആവശ്യം അനന്തവുമായാൽ അത്‌ പൊരുത്തപ്പെടില്ല. ആയതിനാൽ സാമൂഹികനീതിയിലും, ഭക്ഷ്യസുരക്ഷയിലും ഊന്നിയ ഒരു സ്ഥലജല മാനേജ്‌മെന്റ്‌ നമുക്കുണ്ടായേ പറ്റൂ. ജനങ്ങൾ പ്രാപ്‌തരായാൽ അത്തരമൊന്ന്‌ സാദ്ധ്യമാകും എന്ന വിശ്വാസവും നമുക്കുണ്ട്‌. നിർഭാഗ്യവശാൽ നവലിബറൽ വികസനനയങ്ങൾ ജലസുരക്ഷ യുടെ കാര്യത്തിൽ നേരെ വിപരീതദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ഇതു സംബന്ധിച്ചാണ്‌ തുടർന്നുള്ള പരാമർശങ്ങൾ.


II
II
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985" എന്ന താളിൽനിന്ന് ശേഖരിച്ചത്