1,099
തിരുത്തലുകൾ
വരി 192: | വരി 192: | ||
സത്യം കുറച്ചുകൂടി സാധാരണമാണ്. ഒരു ധൂമകേതുവോ, ഒരു ഛിന്ന ഗ്രഹമോ ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിമുട്ടിയതാണ് 1908 ജൂൺ 30-ലെ സ്ഫോടനം. അതൊരു ഛിന്നഗ്രഹമാണെങ്കിൽ അതിന് ഒരു ഫുഡ്ബോൾ പന്തിന്റെ 3 മടങ്ങ് വ്യാസവും സെക്കൻഡിൽ 15 കിലോമീറ്റർ വേഗതയും ഉണ്ടായിരിക്കും. വളരെ മുൻപ് നടന്ന സ്ഫോടനമായത്കൊണ്ട് സ്ഫോടനത്തിന്റെ കാരണം ഛിന്ന ഗ്രഹമോ, ധൂമകേതുവോ എന്ന് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത് ഛിന്നഗ്രഹ ധൂമകേതു സംഘട്ടനങ്ങളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ ജ്യോതിശ്ശാസ്ത്രജ്ഞർ തയ്യാറായിട്ടുണ്ട്. ഭൂമിയോടടുത്തു വരുന്ന വസ്തുക്കളെ പ്രത്യേകം നിരീക്ഷിക്കുന്നതിനുളള പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു വസ്തു ഭൂമിയെ ഇടിക്കത്തക്ക വിധം വരികയാണെങ്കിൽ എന്തെല്ലാം സംഭവിക്കാം എന്ന കാര്യം ചർച്ച ചെയ്യുന്നതിന് ശാസ്ത്രജ്ഞർ പതിവായി കൂടിച്ചേരുന്നുമുണ്ട്. | സത്യം കുറച്ചുകൂടി സാധാരണമാണ്. ഒരു ധൂമകേതുവോ, ഒരു ഛിന്ന ഗ്രഹമോ ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിമുട്ടിയതാണ് 1908 ജൂൺ 30-ലെ സ്ഫോടനം. അതൊരു ഛിന്നഗ്രഹമാണെങ്കിൽ അതിന് ഒരു ഫുഡ്ബോൾ പന്തിന്റെ 3 മടങ്ങ് വ്യാസവും സെക്കൻഡിൽ 15 കിലോമീറ്റർ വേഗതയും ഉണ്ടായിരിക്കും. വളരെ മുൻപ് നടന്ന സ്ഫോടനമായത്കൊണ്ട് സ്ഫോടനത്തിന്റെ കാരണം ഛിന്ന ഗ്രഹമോ, ധൂമകേതുവോ എന്ന് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത് ഛിന്നഗ്രഹ ധൂമകേതു സംഘട്ടനങ്ങളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ ജ്യോതിശ്ശാസ്ത്രജ്ഞർ തയ്യാറായിട്ടുണ്ട്. ഭൂമിയോടടുത്തു വരുന്ന വസ്തുക്കളെ പ്രത്യേകം നിരീക്ഷിക്കുന്നതിനുളള പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു വസ്തു ഭൂമിയെ ഇടിക്കത്തക്ക വിധം വരികയാണെങ്കിൽ എന്തെല്ലാം സംഭവിക്കാം എന്ന കാര്യം ചർച്ച ചെയ്യുന്നതിന് ശാസ്ത്രജ്ഞർ പതിവായി കൂടിച്ചേരുന്നുമുണ്ട്. | ||
ധൂമകേതുക്കളിലേക്കുള്ള ദൂരം ആദ്യം അളന്നതാരാണ്? | ====ധൂമകേതുക്കളിലേക്കുള്ള ദൂരം ആദ്യം അളന്നതാരാണ്?==== | ||
ടൈക്കോ ബ്രാഹേ എന്ന ഡാനിഷ് ജ്യോതി ശാസ്ത്രജ്ഞനാണ് ധൂമകേതുക്കൾ എത്ര ദൂരയാണെന്ന് ആദ്യം കണക്കാക്കിയത്. 1577-ൽ പ്രത്യക്ഷപ്പെട്ട ഒരു ധൂമകേതു യൂറോപ്പിൽ മുഴുവൻ ദൃശ്യമായിരുന്നു. ഇത് ചന്ദ്രനേക്കാൾ ഭൂമിയോട് അടുത്താണോയെന്ന് കണക്കാക്കുവാൻ ടൈക്കോ ബ്രാഹേ തീരുമാനിച്ചു. അദ്ദേഹം ഹവീനിലെ തന്റെ വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതിന്റെ ദിശ നിർണ്ണയിച്ചു. അതേ സമയം തന്നെ യൂറോപ്പിലെ മറ്റ് ജ്യോതി ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളുമായി ബ്രാഹേ തന്റെ നിരീക്ഷണങ്ങൾ താരതമ്യപ്പെടുത്തി. അദ്ദേഹത്തിന് ലഭിച്ച ഉത്തരം ശാസ്ത്ര ലോകത്തെ അദ്ഭൂതപ്പെടുത്തി. ധൂമകേതു ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുളള ദൂരത്തിന്റെ 4 മടങ്ങ് അകലെയാണത്രെ ?അരിസ്റ്റോട്ടിലിന്റെ പ്രഖ്യാപനങ്ങൾക്കനുസരിച്ചുളള വിശ്വാസത്തിന് തികച്ചും വിരുദ്ധമായിരുന്നു ഇത്. പക്ഷേ, ഒരു നല്ല നിരീക്ഷണം പത്ത് പ്രഖ്യാപനങ്ങളെക്കാൾ ഗുണം ചെയ്യുമല്ലോ. ഇത് പോലെശ്രദ്ധയോടെയുള്ള ടൈക്കോ ബ്രാഹയുടെ മറ്റ് നിരീക്ഷണങ്ങളും ജ്യോതിശാസ്ത്ര പഠനങ്ങളുടെ ദിശയെ മാറ്റിമറിച്ചു. | ടൈക്കോ ബ്രാഹേ എന്ന ഡാനിഷ് ജ്യോതി ശാസ്ത്രജ്ഞനാണ് ധൂമകേതുക്കൾ എത്ര ദൂരയാണെന്ന് ആദ്യം കണക്കാക്കിയത്. 1577-ൽ പ്രത്യക്ഷപ്പെട്ട ഒരു ധൂമകേതു യൂറോപ്പിൽ മുഴുവൻ ദൃശ്യമായിരുന്നു. ഇത് ചന്ദ്രനേക്കാൾ ഭൂമിയോട് അടുത്താണോയെന്ന് കണക്കാക്കുവാൻ ടൈക്കോ ബ്രാഹേ തീരുമാനിച്ചു. അദ്ദേഹം ഹവീനിലെ തന്റെ വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതിന്റെ ദിശ നിർണ്ണയിച്ചു. അതേ സമയം തന്നെ യൂറോപ്പിലെ മറ്റ് ജ്യോതി ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളുമായി ബ്രാഹേ തന്റെ നിരീക്ഷണങ്ങൾ താരതമ്യപ്പെടുത്തി. അദ്ദേഹത്തിന് ലഭിച്ച ഉത്തരം ശാസ്ത്ര ലോകത്തെ അദ്ഭൂതപ്പെടുത്തി. ധൂമകേതു ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുളള ദൂരത്തിന്റെ 4 മടങ്ങ് അകലെയാണത്രെ ?അരിസ്റ്റോട്ടിലിന്റെ പ്രഖ്യാപനങ്ങൾക്കനുസരിച്ചുളള വിശ്വാസത്തിന് തികച്ചും വിരുദ്ധമായിരുന്നു ഇത്. പക്ഷേ, ഒരു നല്ല നിരീക്ഷണം പത്ത് പ്രഖ്യാപനങ്ങളെക്കാൾ ഗുണം ചെയ്യുമല്ലോ. ഇത് പോലെശ്രദ്ധയോടെയുള്ള ടൈക്കോ ബ്രാഹയുടെ മറ്റ് നിരീക്ഷണങ്ങളും ജ്യോതിശാസ്ത്ര പഠനങ്ങളുടെ ദിശയെ മാറ്റിമറിച്ചു. | ||
ഒരു ധൂമകേതുവിന്റെ വരവ് പ്രവചിക്കുവാൻ സാധ്യമായത് എപ്പോഴാണ്? | |||
====ഒരു ധൂമകേതുവിന്റെ വരവ് പ്രവചിക്കുവാൻ സാധ്യമായത് എപ്പോഴാണ്?==== | |||
1531,1607,1682 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളുടെ പഥങ്ങളെപ്പറ്റി എഡ്മണ്ട് ഹാലി എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ പഠിച്ചപ്പോൾ അവ സദൃശമാണെന്ന് കണ്ടെത്തി. ഹാലിക്ക് ശേഷമാണ് ധൂമകേതുവിന്റെ വരവ് പ്രവചിക്കുക സാധ്യമായത്. 1682-ൽ കണ്ട വാൽനക്ഷത്രത്തിന്റെ തിരിച്ചു വരവ് ഹാലി കൃത്യമായി പ്രവചിച്ചു. പുതുതായി ന്യൂട്ടൺ രൂപം നൽകിയ ഗുരുത്വാകർഷണ സിദ്ധാന്തമുപയോഗിച്ച് 1758ൽ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ വ്യാഴത്തിന്റെയും, ശനിയുടെയും സ്വാധീനം ധൂമകേതുക്കളുടെ പഥത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾകൂടി ഉൾപ്പെടുത്തി മറ്റ് ശാസ്ത്രജ്ഞർ പരിഷ്ക്കരിച്ചു. പ്രതീക്ഷിച്ചത് പോലെ 1759 ഡിസംബറിൽ ധൂമകേതുവിനെ കണ്ടപ്പോൾ ആ ധൂമകേതുവിന് ഹാലിയുടെ പേർ നൽകി.അപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഇതാണ് ധൂമകേതുക്കളിൽ വച്ച് ഏറ്റവും പ്രശസ്തമായത്. 240 ബി.സി യിൽ ഇതിനെ കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെയും ഭയത്തിന്റെയും മേൽ ഗണിതപരമായ അറിവ് നേടിയ വിജയമായിരുന്നു ഈ പ്രവചനശേഷി. അന്നുമുതൽ ധൂമകേതുക്കളുടെ പഥം വളരെ കൃത്യമായി കണക്കാക്കി പ്രവചിക്കാൻ നമുക്കു കഴിയുന്നു. അതുകൊണ്ട് സംഘട്ടന സാധ്യതയുള്ള ധൂമകേതുക്കളൊഴികെയുളളവയെപ്പറ്റി യാതൊരു ഭയത്തിന്റെയും ആവശ്യമില്ല. | 1531,1607,1682 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളുടെ പഥങ്ങളെപ്പറ്റി എഡ്മണ്ട് ഹാലി എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ പഠിച്ചപ്പോൾ അവ സദൃശമാണെന്ന് കണ്ടെത്തി. ഹാലിക്ക് ശേഷമാണ് ധൂമകേതുവിന്റെ വരവ് പ്രവചിക്കുക സാധ്യമായത്. 1682-ൽ കണ്ട വാൽനക്ഷത്രത്തിന്റെ തിരിച്ചു വരവ് ഹാലി കൃത്യമായി പ്രവചിച്ചു. പുതുതായി ന്യൂട്ടൺ രൂപം നൽകിയ ഗുരുത്വാകർഷണ സിദ്ധാന്തമുപയോഗിച്ച് 1758ൽ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ വ്യാഴത്തിന്റെയും, ശനിയുടെയും സ്വാധീനം ധൂമകേതുക്കളുടെ പഥത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾകൂടി ഉൾപ്പെടുത്തി മറ്റ് ശാസ്ത്രജ്ഞർ പരിഷ്ക്കരിച്ചു. പ്രതീക്ഷിച്ചത് പോലെ 1759 ഡിസംബറിൽ ധൂമകേതുവിനെ കണ്ടപ്പോൾ ആ ധൂമകേതുവിന് ഹാലിയുടെ പേർ നൽകി.അപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഇതാണ് ധൂമകേതുക്കളിൽ വച്ച് ഏറ്റവും പ്രശസ്തമായത്. 240 ബി.സി യിൽ ഇതിനെ കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെയും ഭയത്തിന്റെയും മേൽ ഗണിതപരമായ അറിവ് നേടിയ വിജയമായിരുന്നു ഈ പ്രവചനശേഷി. അന്നുമുതൽ ധൂമകേതുക്കളുടെ പഥം വളരെ കൃത്യമായി കണക്കാക്കി പ്രവചിക്കാൻ നമുക്കു കഴിയുന്നു. അതുകൊണ്ട് സംഘട്ടന സാധ്യതയുള്ള ധൂമകേതുക്കളൊഴികെയുളളവയെപ്പറ്റി യാതൊരു ഭയത്തിന്റെയും ആവശ്യമില്ല. | ||
ധൂമകേതുവിന്റെ ന്യൂക്ലിയസ് എത്ര വലുതാണ്? | |||
====ധൂമകേതുവിന്റെ ന്യൂക്ലിയസ് എത്ര വലുതാണ്?==== | |||
പല വലുപ്പത്തിലുള്ള ന്യൂക്ലിയസുകളുണ്ട്. അധികം ധൂമകേതുക്കളും 10 കി.മീറ്ററിൽ താഴെ വലിപ്പമുളളവയാണ്. വലിയ ധൂമകേതുക്കൾക്ക് 20കി.മീ. വരെ വലിപ്പമുണ്ടാകും. ഒരു ധൂമകേതുവിന്റെ ന്യൂക്ലിയസിന്റെ ഭൂരിഭാഗവും ജലമായിരിക്കും. അതുകൊണ്ട് അതിന്റെ സാന്ദ്രത ഏകദേശം 1ഗ്രാം/ സി.സി ആയിരിക്കും. ഒരു ധൂമകേതുവിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശമേ വരൂ. ഹാലി ധൂമകേതുവിന്റെ ന്യൂക്ലിയസ് ഒരു പയർ വിത്തിന്റെ ആകൃതിയിലാണെന്നും 15 കി.മി നീളവും 8 കി.മി ഛേദ തലവും ഉളളതാണെന്നും "ജിയോട്ടോ" എന്ന ബഹിരാകാശ ഉപകരണം കണ്ടെത്തുകയുണ്ടായി. കണ്ടെത്തിയ എല്ലാ ധൂമകേതുകേതുക്കളുടെയും ആകൃതി ഏകദേശം ഇതുപോലെയാണ്. | പല വലുപ്പത്തിലുള്ള ന്യൂക്ലിയസുകളുണ്ട്. അധികം ധൂമകേതുക്കളും 10 കി.മീറ്ററിൽ താഴെ വലിപ്പമുളളവയാണ്. വലിയ ധൂമകേതുക്കൾക്ക് 20കി.മീ. വരെ വലിപ്പമുണ്ടാകും. ഒരു ധൂമകേതുവിന്റെ ന്യൂക്ലിയസിന്റെ ഭൂരിഭാഗവും ജലമായിരിക്കും. അതുകൊണ്ട് അതിന്റെ സാന്ദ്രത ഏകദേശം 1ഗ്രാം/ സി.സി ആയിരിക്കും. ഒരു ധൂമകേതുവിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശമേ വരൂ. ഹാലി ധൂമകേതുവിന്റെ ന്യൂക്ലിയസ് ഒരു പയർ വിത്തിന്റെ ആകൃതിയിലാണെന്നും 15 കി.മി നീളവും 8 കി.മി ഛേദ തലവും ഉളളതാണെന്നും "ജിയോട്ടോ" എന്ന ബഹിരാകാശ ഉപകരണം കണ്ടെത്തുകയുണ്ടായി. കണ്ടെത്തിയ എല്ലാ ധൂമകേതുകേതുക്കളുടെയും ആകൃതി ഏകദേശം ഇതുപോലെയാണ്. | ||
ധൂമകേതുവിന്റെ ന്യൂക്ലിയസ് | |||
====ധൂമകേതുവിന്റെ ന്യൂക്ലിയസ്==== | |||
ഒരു ധൂമകേതുവിന്റെ ആകർഷണീയമായ തലയും വാലും രൂപപ്പെടുന്നത് "ന്യൂക്ലിയസ്" എന്ന് വിളിക്കപ്പെടുന്ന ചെറിയ ഖരവസ്തുവിൽ നിന്നാണ്. ഒരു സാധാരണ ന്യൂക്ലിയസ് 10 കിലോമീറ്ററിൽ താഴെ വലിപ്പമുള്ളവയും കരിക്കട്ടയേക്കാൾ കറുത്തതുമാണ്. ന്യൂക്ലിയസിന് ക്രമരഹിതമായ ആകൃതിയാണുള്ളത്. പരുപരുത്തതും മിനുസമുള്ളതും, താഴ്ന്നതും ഉയർന്നതും, മലകളും, കുഴികളും നിറഞ്ഞതും എന്നിങ്ങനെ പലവിധ ഉപരിതല പ്രത്യേകതകൾ ന്യൂക്ലിയസ് കാണിക്കുന്നു. ന്യൂക്ലിയസിൽ ധാരാളം സുഷിരങ്ങൾ ഉള്ളതുകൊണ്ട് അതിന്റെ 60%ത്തിലധികം ശൂന്യമായിരിക്കും. അതുകൊണ്ട് ധൂമകേതുക്കൾ വളരെ ദുർബലമാണ്. ഡസൻ കണക്കിന് ധൂമകേതു ന്യൂക്ലിയസ്സുകൾ പൊട്ടിപ്പോവുകയോ, നശിക്കുകയോ ചെയ്തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ധൂമകേതു ന്യൂക്ലിയസ്സുകളുടെ പൊളളയായ ഉള്ളിനും കുറഞ്ഞ ശക്തിയ്ക്കുമെല്ലാം കാരണം അതിന്റെ ഘടനയാണ്. ഏതാണ്ട് ഒരു മൈക്രോമീറ്റർ വലിപ്പമുള്ള തരികൾ ദുർബലമായി മാത്രം കൂട്ടിച്ചേർന്നാണ് അവ രൂപപ്പെട്ടിട്ടുള്ളത്. | ഒരു ധൂമകേതുവിന്റെ ആകർഷണീയമായ തലയും വാലും രൂപപ്പെടുന്നത് "ന്യൂക്ലിയസ്" എന്ന് വിളിക്കപ്പെടുന്ന ചെറിയ ഖരവസ്തുവിൽ നിന്നാണ്. ഒരു സാധാരണ ന്യൂക്ലിയസ് 10 കിലോമീറ്ററിൽ താഴെ വലിപ്പമുള്ളവയും കരിക്കട്ടയേക്കാൾ കറുത്തതുമാണ്. ന്യൂക്ലിയസിന് ക്രമരഹിതമായ ആകൃതിയാണുള്ളത്. പരുപരുത്തതും മിനുസമുള്ളതും, താഴ്ന്നതും ഉയർന്നതും, മലകളും, കുഴികളും നിറഞ്ഞതും എന്നിങ്ങനെ പലവിധ ഉപരിതല പ്രത്യേകതകൾ ന്യൂക്ലിയസ് കാണിക്കുന്നു. ന്യൂക്ലിയസിൽ ധാരാളം സുഷിരങ്ങൾ ഉള്ളതുകൊണ്ട് അതിന്റെ 60%ത്തിലധികം ശൂന്യമായിരിക്കും. അതുകൊണ്ട് ധൂമകേതുക്കൾ വളരെ ദുർബലമാണ്. ഡസൻ കണക്കിന് ധൂമകേതു ന്യൂക്ലിയസ്സുകൾ പൊട്ടിപ്പോവുകയോ, നശിക്കുകയോ ചെയ്തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ധൂമകേതു ന്യൂക്ലിയസ്സുകളുടെ പൊളളയായ ഉള്ളിനും കുറഞ്ഞ ശക്തിയ്ക്കുമെല്ലാം കാരണം അതിന്റെ ഘടനയാണ്. ഏതാണ്ട് ഒരു മൈക്രോമീറ്റർ വലിപ്പമുള്ള തരികൾ ദുർബലമായി മാത്രം കൂട്ടിച്ചേർന്നാണ് അവ രൂപപ്പെട്ടിട്ടുള്ളത്. | ||
ധൂമകേതുവിന്റെ ന്യൂക്ലിയസിലെ കണങ്ങൾ നാല് വ്യത്യസ്ത തരം പദാർത്ഥങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. മൂന്നിലൊന്ന് ഭാഗം സിലിക്കേറ്റുകളും, സൾഫൈഡുകളും ആണ്. മറ്റൊരു മൂന്നിലൊന്നു ഭാഗം ഓർഗാനിക് പദാർത്ഥങ്ങളാണ്. ബാക്കി ഭാഗം ബാഷ്പശീലമുള്ള പദാർത്ഥങ്ങളും. | ധൂമകേതുവിന്റെ ന്യൂക്ലിയസിലെ കണങ്ങൾ നാല് വ്യത്യസ്ത തരം പദാർത്ഥങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. മൂന്നിലൊന്ന് ഭാഗം സിലിക്കേറ്റുകളും, സൾഫൈഡുകളും ആണ്. മറ്റൊരു മൂന്നിലൊന്നു ഭാഗം ഓർഗാനിക് പദാർത്ഥങ്ങളാണ്. ബാക്കി ഭാഗം ബാഷ്പശീലമുള്ള പദാർത്ഥങ്ങളും. | ||
സിലിക്കേറ്റുകൾ ഓക്സിജൻ, സിലിക്കൺ വ്യത്യസ്തമായ ലോഹങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്. പാറകളും, കല്ലുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് സിലിക്കേറ്റുകൾ കൊണ്ടാണ്. ധൂമകേതുവിലെ സിലിക്കേറ്റിന്റെ പകുതിഭാഗവും "ഒലിവിൻ" രൂപത്തിലാണ്. രണ്ട് ലോഹ ആറ്റങ്ങളും ഒരു സിലിക്കൺ ആറ്റവും 4 ഓക്സിജൻ ആറ്റങ്ങളും ചേർന്നതാണ് "ഒലിവിൻ". രണ്ട് ലോഹ ആറ്റങ്ങൾ മഗ്നീഷ്യം ആണെങ്കിൽ അത് ഫോർസ്റ്റെറിറ്റ് (Forsterit) എന്നും ലേഹ ആറ്റങ്ങൾ ഇരുമ്പിന്റേതാണെങ്കിൽ ഫയാലിറ്റ് (fayalit) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ ഫയാലിറ്റിനെ അപേക്ഷിച്ച് ഫോർസ്റ്റെറിറ്റ് ആണ് കൂടുതൽ കാണപ്പെടുന്നത്. ധൂമകേതു സിലിക്കേറ്റിന്റെ മറ്റൊരു പകുതി "പൈറോക്സിൻ" രൂപത്തിലാണ്. ഇതിൽ ഒരു ലോഹ ആറ്റം, മൂന്ന് ഓക്സിജൻ ആറ്റം എന്നിവ ഉണ്ടായിരിക്കും. ലോഹ ആറ്റം മഗ്നീഷ്യം ആണെങ്കിൽ എൻസ്റ്ററ്റൈറ്റ് (enstatite) എന്നും ലോഹ ആറ്റം ഇരുമ്പിന്റെ രൂപത്തിലാണെങ്കിൽ ഫിറോഡിലൈറ്റ് (ferodilite) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ എൻസ്റ്റേറ്റൈറ്റ്, ഫിറോഡിലൈറ്റിനേക്കാൾ സമ്പന്നമാണ്. അതുകൊണ്ട് ധൂമകേതുവിലെ സിലിക്കേറ്റ് പൊതുവെ മഗ്നീഷ്യം കൂടുതൽ ഉള്ളവയാണ്. ഒലിവിനും, പെറോക്സിനും ഭൂമിയിലും കാണപ്പെടുന്നുണ്ട്. വാസ്തവത്തിൽ ഭൂമിയുടെ മാന്റിലിന്റെ മുകൾഭാഗത്ത് ഇവയാണ് ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. | സിലിക്കേറ്റുകൾ ഓക്സിജൻ, സിലിക്കൺ വ്യത്യസ്തമായ ലോഹങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്. പാറകളും, കല്ലുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് സിലിക്കേറ്റുകൾ കൊണ്ടാണ്. ധൂമകേതുവിലെ സിലിക്കേറ്റിന്റെ പകുതിഭാഗവും "ഒലിവിൻ" രൂപത്തിലാണ്. രണ്ട് ലോഹ ആറ്റങ്ങളും ഒരു സിലിക്കൺ ആറ്റവും 4 ഓക്സിജൻ ആറ്റങ്ങളും ചേർന്നതാണ് "ഒലിവിൻ". രണ്ട് ലോഹ ആറ്റങ്ങൾ മഗ്നീഷ്യം ആണെങ്കിൽ അത് ഫോർസ്റ്റെറിറ്റ് (Forsterit) എന്നും ലേഹ ആറ്റങ്ങൾ ഇരുമ്പിന്റേതാണെങ്കിൽ ഫയാലിറ്റ് (fayalit) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ ഫയാലിറ്റിനെ അപേക്ഷിച്ച് ഫോർസ്റ്റെറിറ്റ് ആണ് കൂടുതൽ കാണപ്പെടുന്നത്. ധൂമകേതു സിലിക്കേറ്റിന്റെ മറ്റൊരു പകുതി "പൈറോക്സിൻ" രൂപത്തിലാണ്. ഇതിൽ ഒരു ലോഹ ആറ്റം, മൂന്ന് ഓക്സിജൻ ആറ്റം എന്നിവ ഉണ്ടായിരിക്കും. ലോഹ ആറ്റം മഗ്നീഷ്യം ആണെങ്കിൽ എൻസ്റ്ററ്റൈറ്റ് (enstatite) എന്നും ലോഹ ആറ്റം ഇരുമ്പിന്റെ രൂപത്തിലാണെങ്കിൽ ഫിറോഡിലൈറ്റ് (ferodilite) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ എൻസ്റ്റേറ്റൈറ്റ്, ഫിറോഡിലൈറ്റിനേക്കാൾ സമ്പന്നമാണ്. അതുകൊണ്ട് ധൂമകേതുവിലെ സിലിക്കേറ്റ് പൊതുവെ മഗ്നീഷ്യം കൂടുതൽ ഉള്ളവയാണ്. ഒലിവിനും, പെറോക്സിനും ഭൂമിയിലും കാണപ്പെടുന്നുണ്ട്. വാസ്തവത്തിൽ ഭൂമിയുടെ മാന്റിലിന്റെ മുകൾഭാഗത്ത് ഇവയാണ് ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. | ||
സൾഫറും-ഇരുമ്പും,നിക്കലുമായി ചേർന്ന രാസ സംയുക്തങ്ങളാണ് സൾഫൈഡുകൾ. ട്രോയിലൈറ്റ് (troilite) ആണ് ലളിതമായ സൾഫൈഡ് കുടുംബാംഗം. ഒരു സൾഫർ ആറ്റവും ഒരു ഇരുമ്പ് ആറ്റവും ചേർന്നതാണ് ഇത്. ധൂമകേതുക്കളിൽ ട്രോയിലൈറ്റ് സാധാരണമാണ്. പെന്റലാൻഡൈറ്റ് (pentalandite) ആണ് ധൂമകേതുക്കളിൽ കണ്ടെത്തിയ ഏറ്റവും സങ്കീർണ്ണമായ സൾഫൈഡ്. ഇതിൽ ആകെ എട്ട് സൾഫർ ആറ്റങ്ങളും 9 ഇരുമ്പിന്റേയും നിക്കലിന്റേയും ആറ്റങ്ങളും ഉണ്ടായിരിക്കും. | സൾഫറും-ഇരുമ്പും,നിക്കലുമായി ചേർന്ന രാസ സംയുക്തങ്ങളാണ് സൾഫൈഡുകൾ. ട്രോയിലൈറ്റ് (troilite) ആണ് ലളിതമായ സൾഫൈഡ് കുടുംബാംഗം. ഒരു സൾഫർ ആറ്റവും ഒരു ഇരുമ്പ് ആറ്റവും ചേർന്നതാണ് ഇത്. ധൂമകേതുക്കളിൽ ട്രോയിലൈറ്റ് സാധാരണമാണ്. പെന്റലാൻഡൈറ്റ് (pentalandite) ആണ് ധൂമകേതുക്കളിൽ കണ്ടെത്തിയ ഏറ്റവും സങ്കീർണ്ണമായ സൾഫൈഡ്. ഇതിൽ ആകെ എട്ട് സൾഫർ ആറ്റങ്ങളും 9 ഇരുമ്പിന്റേയും നിക്കലിന്റേയും ആറ്റങ്ങളും ഉണ്ടായിരിക്കും. | ||
കാർബണിക തന്മാത്രകളിലേക്ക് കടക്കുമ്പോൾ അവയ്ക്കെല്ലാം പൊതുവായ ഒരു സംഗതിയുണ്ട്. അവയെല്ലാം കാർബൺ ആറ്റത്തിന്റെ രസതന്ത്രത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ കാർബൺ ആണ് ആവർത്തന പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ്റം. കാരണം അവയ്ക്ക് മറ്റ് ആറ്റങ്ങളുമായി അത്രമാത്രം സ്വയം ബന്ധിക്കപ്പെടാനുള്ള കഴിവുണ്ട്. ഇതിന്റെ അർത്ഥം അവയ്ക്ക് എണ്ണമറ്റ വ്യത്യസ്തങ്ങളായ തൻമാത്രകൾ രൂപപ്പെടുത്താൻ കഴിയും എന്നാണ്. ആ വൈവിധ്യമാണ് കാർബണിക തന്മാത്രകളെ ജീവന്റെ ബ്ലോക്കുകൾ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമാക്കി തീർക്കുന്നത്. എല്ലാത്തരം പ്രവൃത്തികളും ചെയ്യുന്നതിന് ജീവികൾക്ക് തൻമാത്രകളുടെ ഒരു വലിയ "ടൂൾ ബോക്സ്" ആവശ്യമാണ്. കാർബണിക തന്മാത്രകളുടെ കുടുംബം മാത്രമാണ് ആവശ്യമായത് നൽകുവാൻ പര്യാപ്തമായത്. | കാർബണിക തന്മാത്രകളിലേക്ക് കടക്കുമ്പോൾ അവയ്ക്കെല്ലാം പൊതുവായ ഒരു സംഗതിയുണ്ട്. അവയെല്ലാം കാർബൺ ആറ്റത്തിന്റെ രസതന്ത്രത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ കാർബൺ ആണ് ആവർത്തന പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ്റം. കാരണം അവയ്ക്ക് മറ്റ് ആറ്റങ്ങളുമായി അത്രമാത്രം സ്വയം ബന്ധിക്കപ്പെടാനുള്ള കഴിവുണ്ട്. ഇതിന്റെ അർത്ഥം അവയ്ക്ക് എണ്ണമറ്റ വ്യത്യസ്തങ്ങളായ തൻമാത്രകൾ രൂപപ്പെടുത്താൻ കഴിയും എന്നാണ്. ആ വൈവിധ്യമാണ് കാർബണിക തന്മാത്രകളെ ജീവന്റെ ബ്ലോക്കുകൾ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമാക്കി തീർക്കുന്നത്. എല്ലാത്തരം പ്രവൃത്തികളും ചെയ്യുന്നതിന് ജീവികൾക്ക് തൻമാത്രകളുടെ ഒരു വലിയ "ടൂൾ ബോക്സ്" ആവശ്യമാണ്. കാർബണിക തന്മാത്രകളുടെ കുടുംബം മാത്രമാണ് ആവശ്യമായത് നൽകുവാൻ പര്യാപ്തമായത്. | ||
ഒരു പ്രത്യേക വിഭാഗം തൻമാത്രകൾ ധൂമകേതുക്കളിൽ സാധാരണമാണ്. പോളിസിസിലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് അഥവാ PAHS ആണിവ. ബെൻസീൻ ആണ് ഏറ്റവും ലളിതമായ PAHS. ഇതിലെ ആറ് കാർബൺ ആറ്റങ്ങൾ ആറ് ഹൈഡ്രജൻ ആറ്റങ്ങളുമായി ചേർന്ന് ഒരു വലയം ഉണ്ടാക്കുന്നു. ഇതു പോലുള്ള വലയങ്ങൾ ചേർന്ന് മറ്റ് PAHS ഉം ഉണ്ടാകുന്നു. ഉദാ:- നാഫ്ത്തലിൻ - (രണ്ട് വലയങ്ങൾ), പെനാൻന്ത്രീൻ- (മൂന്ന് വലയങ്ങൾ), പൈറിൻ- (നാല് വലയങ്ങൾ). ധൂമകേതു പദാർത്ഥങ്ങളിൽ ഇങ്ങനെയുള്ള എല്ലാ PAHS കളും കാണപ്പെടുന്നു. ഭൂമിയിൽ മരം പോലെ ധാരാളം കാർബൺ ഉള്ള വസ്തുക്കൾ നിയന്ത്രിതമായി കത്തിക്കുമ്പോഴാണ് PAHS കൾ രൂപപ്പെടുന്നത്. വാസ്തവത്തിൽ നാഫ്ത്തലിൻ ഉല്പാദിപ്പിക്കുന്നത് "ചാർക്കോൾ" എന്ന കാർബൺ രൂപാന്തരത്തിൽ നിന്നാണ്. ( നാഫ്ത്തലിൻ ആണ് കൊതുകുതിരിയിൽ ഉപയോഗിക്കുന്നത്.) കത്തുന്ന സിഗരറ്റിലും, കാറിൽ നിന്ന് പുറത്തു വരുന്ന പുകയിലും,ഫ്രൈയിംഗ് പാനിലും PAHS രൂപപ്പെടാനുളള സാഹചര്യം ഉണ്ട്. ഗ്ലൈസിൻ (Glicine) ലളിതമായ അമിനോ ആസിഡും മറ്റ് ഓർഗാനിക് വസ്തുക്കളും ധൂമകേതുക്കളിൽ കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ ഒരു സെല്ലിലെ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതും പ്രോട്ടീൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ പദാർത്ഥമാണ് അമിനോ ആസിഡുകൾ. ജൈവ തൻമാത്രകളുടെ ആദ്യ രൂപമായ അമിനോ ആസിഡുകൾ ഗ്രഹാന്തര സ്ഥലത്ത് ഉണ്ട് എന്നത് അങ്ങേയറ്റം താൽപ്പര്യജനകമാകുന്നു. | ഒരു പ്രത്യേക വിഭാഗം തൻമാത്രകൾ ധൂമകേതുക്കളിൽ സാധാരണമാണ്. പോളിസിസിലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് അഥവാ PAHS ആണിവ. ബെൻസീൻ ആണ് ഏറ്റവും ലളിതമായ PAHS. ഇതിലെ ആറ് കാർബൺ ആറ്റങ്ങൾ ആറ് ഹൈഡ്രജൻ ആറ്റങ്ങളുമായി ചേർന്ന് ഒരു വലയം ഉണ്ടാക്കുന്നു. ഇതു പോലുള്ള വലയങ്ങൾ ചേർന്ന് മറ്റ് PAHS ഉം ഉണ്ടാകുന്നു. ഉദാ:- നാഫ്ത്തലിൻ - (രണ്ട് വലയങ്ങൾ), പെനാൻന്ത്രീൻ- (മൂന്ന് വലയങ്ങൾ), പൈറിൻ- (നാല് വലയങ്ങൾ). ധൂമകേതു പദാർത്ഥങ്ങളിൽ ഇങ്ങനെയുള്ള എല്ലാ PAHS കളും കാണപ്പെടുന്നു. ഭൂമിയിൽ മരം പോലെ ധാരാളം കാർബൺ ഉള്ള വസ്തുക്കൾ നിയന്ത്രിതമായി കത്തിക്കുമ്പോഴാണ് PAHS കൾ രൂപപ്പെടുന്നത്. വാസ്തവത്തിൽ നാഫ്ത്തലിൻ ഉല്പാദിപ്പിക്കുന്നത് "ചാർക്കോൾ" എന്ന കാർബൺ രൂപാന്തരത്തിൽ നിന്നാണ്. ( നാഫ്ത്തലിൻ ആണ് കൊതുകുതിരിയിൽ ഉപയോഗിക്കുന്നത്.) കത്തുന്ന സിഗരറ്റിലും, കാറിൽ നിന്ന് പുറത്തു വരുന്ന പുകയിലും,ഫ്രൈയിംഗ് പാനിലും PAHS രൂപപ്പെടാനുളള സാഹചര്യം ഉണ്ട്. ഗ്ലൈസിൻ (Glicine) ലളിതമായ അമിനോ ആസിഡും മറ്റ് ഓർഗാനിക് വസ്തുക്കളും ധൂമകേതുക്കളിൽ കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ ഒരു സെല്ലിലെ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതും പ്രോട്ടീൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ പദാർത്ഥമാണ് അമിനോ ആസിഡുകൾ. ജൈവ തൻമാത്രകളുടെ ആദ്യ രൂപമായ അമിനോ ആസിഡുകൾ ഗ്രഹാന്തര സ്ഥലത്ത് ഉണ്ട് എന്നത് അങ്ങേയറ്റം താൽപ്പര്യജനകമാകുന്നു. | ||
എന്നിരുന്നാലും ബാഷ്പശീലമുള്ള പദാർത്ഥങ്ങൾ ധാരാളം ഉണ്ടെന്നുള്ളതാണ് ധൂമകേതുക്കളെ പ്രത്യേകതയുള്ളതാക്കി തീർക്കുന്ന പ്രധാന കാര്യം. ബാഷ്പശീലമുളള പദാർത്ഥങ്ങൾ സാധാരണ ഊഷ്മാവിൽ ദ്രാവകങ്ങളോ, വാതകങ്ങളോ ആയിരിക്കും. എന്നാൽ വളരെ താഴ്ന്ന ഊഷ്മാവിൽ , ഗ്രഹാന്തര സ്ഥലത്ത് അവ ഘനീഭവിച്ച് "ഐസ്" ആയിത്തീരും. ജല ഐസ് ആണ് ധൂമകേതുക്കളിൽ ഏറ്റവും സാധാരണം. കാർബൺ മോണോക്സൈഡ് രണ്ടാമതും കാർബൺഡൈ ഓക്സൈഡ് മൂന്നാം സ്ഥാനത്തുമാണ്. മെഥനോൾ , ഹൈഡ്രജൻ സൾഫൈഡ് ,ഫോർമാൽഡീഹൈഡ്,മീഥേൻ, അമോണിയ,ഹൈഡ്രജൻ സയനൈഡ് എന്നിവയുടെ ചെറിയ ശതമാനവും ധൂമകേതുക്കളിൽ ഉണ്ട്. മെഥനോൾ ഏറ്റവും ലളിതമായ ആൾക്കഹോൾ ആണ്. ഹൈഡ്രജൻ സൾഫൈഡ് ചീഞ്ഞമുട്ടയുടെ അസുഖകരമായ മണം നൽകുന്നു. ഫോമാൽഡിഹൈഡ് ഒരു അണു നാശിനിയായും പ്ലാസ്റ്റിക് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മീഥേൻ ഭൂമിയിൽ ഉണ്ടാകുന്നത് ജൈവവസ്തുക്കളിൽ ബാക്ടീരിയ നടത്തുന്ന വിഘടനം മൂലമാണ്. അമോണിയ ജനൽ പോളീഷിന് ശക്തവും മടുപ്പിക്കുന്നതുമായ മണം നൽകുന്ന വസ്തുവാണ്. ഹൈഡ്രജൻ സൈനൈഡ് ഒരു വിഷ വസ്തുവാണ്. ധൂമകേതുവിന്റെ ഒരു സാമ്പിൾ ഭൂമിയിലേക്ക് കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും അതിന് അറപ്പുളവാക്കുന്ന മണമായിരിക്കും. | എന്നിരുന്നാലും ബാഷ്പശീലമുള്ള പദാർത്ഥങ്ങൾ ധാരാളം ഉണ്ടെന്നുള്ളതാണ് ധൂമകേതുക്കളെ പ്രത്യേകതയുള്ളതാക്കി തീർക്കുന്ന പ്രധാന കാര്യം. ബാഷ്പശീലമുളള പദാർത്ഥങ്ങൾ സാധാരണ ഊഷ്മാവിൽ ദ്രാവകങ്ങളോ, വാതകങ്ങളോ ആയിരിക്കും. എന്നാൽ വളരെ താഴ്ന്ന ഊഷ്മാവിൽ , ഗ്രഹാന്തര സ്ഥലത്ത് അവ ഘനീഭവിച്ച് "ഐസ്" ആയിത്തീരും. ജല ഐസ് ആണ് ധൂമകേതുക്കളിൽ ഏറ്റവും സാധാരണം. കാർബൺ മോണോക്സൈഡ് രണ്ടാമതും കാർബൺഡൈ ഓക്സൈഡ് മൂന്നാം സ്ഥാനത്തുമാണ്. മെഥനോൾ , ഹൈഡ്രജൻ സൾഫൈഡ് ,ഫോർമാൽഡീഹൈഡ്,മീഥേൻ, അമോണിയ,ഹൈഡ്രജൻ സയനൈഡ് എന്നിവയുടെ ചെറിയ ശതമാനവും ധൂമകേതുക്കളിൽ ഉണ്ട്. മെഥനോൾ ഏറ്റവും ലളിതമായ ആൾക്കഹോൾ ആണ്. ഹൈഡ്രജൻ സൾഫൈഡ് ചീഞ്ഞമുട്ടയുടെ അസുഖകരമായ മണം നൽകുന്നു. ഫോമാൽഡിഹൈഡ് ഒരു അണു നാശിനിയായും പ്ലാസ്റ്റിക് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മീഥേൻ ഭൂമിയിൽ ഉണ്ടാകുന്നത് ജൈവവസ്തുക്കളിൽ ബാക്ടീരിയ നടത്തുന്ന വിഘടനം മൂലമാണ്. അമോണിയ ജനൽ പോളീഷിന് ശക്തവും മടുപ്പിക്കുന്നതുമായ മണം നൽകുന്ന വസ്തുവാണ്. ഹൈഡ്രജൻ സൈനൈഡ് ഒരു വിഷ വസ്തുവാണ്. ധൂമകേതുവിന്റെ ഒരു സാമ്പിൾ ഭൂമിയിലേക്ക് കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും അതിന് അറപ്പുളവാക്കുന്ന മണമായിരിക്കും. | ||
ധൂമകേതുക്കൾ എവിടെനിന്നു വരുന്നു? | |||
====ധൂമകേതുക്കൾ എവിടെനിന്നു വരുന്നു?==== | |||
കോടിക്കണക്കിന് ധൂമകേതുക്കളുടെ ന്യൂക്ലിയസുകൾ നമ്മുടെ സൗരയൂഥത്തിന്റെ പുറം അതിരുകളിൽ സംഭരിക്കപ്പെട്ടിട്ടുണ്ട്. ധൂമകേതുക്കളുടെ ഈ മേഘപടലത്തെ "ഊർട്ട് മേഘം" എന്ന് വിളിക്കുന്നു. ഈ ആശയം മുന്നോട്ട് വച്ച ഡച്ച് ജ്യോതി ശാസ്ത്രജ്ഞനായ ജാൻ ഊർട്ടിന്റെ ബഹുമാനാർത്ഥമാണ് "ഊർട്ട്മേഘം" എന്ന പേർ നൽകിയത്. ഈ മേഖല സൂര്യനിൽ നിന്നും ഏതാണ്ട് ഒരു ലക്ഷം കോടി കി.മി ദൂരെയാണ്. നെപ്റ്റിയൂണിന്റെയും, പ്ലൂട്ടോണിന്റെയും പാതക്കിടയിലുളള, കുറച്ചുകൂടി അടുത്ത മേഖലയായ കൂയിപ്പർ ബെൽറ്റിലും ധൂമകേതു ന്യൂക്ലിയസ്സുകൾ കാണപ്പെടുന്നു. ഇവിടേയും ധാരാളം ധൂമകേതുക്കളുണ്ട്. രണ്ട് സ്ഥാനങ്ങളും ഭൂമിയിൽ നിന്നും വളരെ അകലെയാണ്. ഈ സ്ഥലങ്ങളിൽ വളരെ താഴ്ന്ന ഊഷ്മാവിൽ ധൂമകേതു ന്യൂക്ലിയസ്സുകൾ ഉറഞ്ഞ് ചെളി ഗോളങ്ങളായി സ്ഥിതി ചെയ്യുന്നു. അവ ഈ അകലങ്ങളിൽ, വളരെ ശക്തി കൂടിയ ടെലസ്ക്കോപ്പുകൊണ്ടുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം അത്രമാത്രം ചെറുതും അത്രമാത്രം കറുത്തതുമാണ്. | കോടിക്കണക്കിന് ധൂമകേതുക്കളുടെ ന്യൂക്ലിയസുകൾ നമ്മുടെ സൗരയൂഥത്തിന്റെ പുറം അതിരുകളിൽ സംഭരിക്കപ്പെട്ടിട്ടുണ്ട്. ധൂമകേതുക്കളുടെ ഈ മേഘപടലത്തെ "ഊർട്ട് മേഘം" എന്ന് വിളിക്കുന്നു. ഈ ആശയം മുന്നോട്ട് വച്ച ഡച്ച് ജ്യോതി ശാസ്ത്രജ്ഞനായ ജാൻ ഊർട്ടിന്റെ ബഹുമാനാർത്ഥമാണ് "ഊർട്ട്മേഘം" എന്ന പേർ നൽകിയത്. ഈ മേഖല സൂര്യനിൽ നിന്നും ഏതാണ്ട് ഒരു ലക്ഷം കോടി കി.മി ദൂരെയാണ്. നെപ്റ്റിയൂണിന്റെയും, പ്ലൂട്ടോണിന്റെയും പാതക്കിടയിലുളള, കുറച്ചുകൂടി അടുത്ത മേഖലയായ കൂയിപ്പർ ബെൽറ്റിലും ധൂമകേതു ന്യൂക്ലിയസ്സുകൾ കാണപ്പെടുന്നു. ഇവിടേയും ധാരാളം ധൂമകേതുക്കളുണ്ട്. രണ്ട് സ്ഥാനങ്ങളും ഭൂമിയിൽ നിന്നും വളരെ അകലെയാണ്. ഈ സ്ഥലങ്ങളിൽ വളരെ താഴ്ന്ന ഊഷ്മാവിൽ ധൂമകേതു ന്യൂക്ലിയസ്സുകൾ ഉറഞ്ഞ് ചെളി ഗോളങ്ങളായി സ്ഥിതി ചെയ്യുന്നു. അവ ഈ അകലങ്ങളിൽ, വളരെ ശക്തി കൂടിയ ടെലസ്ക്കോപ്പുകൊണ്ടുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം അത്രമാത്രം ചെറുതും അത്രമാത്രം കറുത്തതുമാണ്. | ||
ഒരു ധൂമകേതുവിന്റെ പഥത്തിന്റെ പാതയുടെ ആകൃതി എന്താണ്? | |||
====ഒരു ധൂമകേതുവിന്റെ പഥത്തിന്റെ പാതയുടെ ആകൃതി എന്താണ്?==== | |||
സൂര്യന് ചുറ്റുമുളള ഒരു ധൂമകേതുവിന്റെ പഥം നിയന്ത്രിക്കുന്നത് സൂര്യന്റെ ഗുരുത്വാകർഷണ ബലമാണ്. ഒരു ധൂമകേതുവിന്റെ പാത എലിപ്റ്റിക്കൽ ആണെങ്കിൽ അത് സൂര്യനടുത്തേക്ക് ക്രമമായ ഇടവേളകളിൽ എത്തിച്ചേരും. പരാബൊളയുടെ ആകൃതിയാണ് പാതക്കെങ്കിൽ ഒരിക്കൽ വന്നാൽ പിന്നീടൊരിക്കലും തിരിച്ച് വരാതരിക്കുകയും ചെയ്യും. | സൂര്യന് ചുറ്റുമുളള ഒരു ധൂമകേതുവിന്റെ പഥം നിയന്ത്രിക്കുന്നത് സൂര്യന്റെ ഗുരുത്വാകർഷണ ബലമാണ്. ഒരു ധൂമകേതുവിന്റെ പാത എലിപ്റ്റിക്കൽ ആണെങ്കിൽ അത് സൂര്യനടുത്തേക്ക് ക്രമമായ ഇടവേളകളിൽ എത്തിച്ചേരും. പരാബൊളയുടെ ആകൃതിയാണ് പാതക്കെങ്കിൽ ഒരിക്കൽ വന്നാൽ പിന്നീടൊരിക്കലും തിരിച്ച് വരാതരിക്കുകയും ചെയ്യും. | ||
ധൂമകേതു പഥങ്ങൾ | |||
====ധൂമകേതു പഥങ്ങൾ==== | |||
സൂര്യന്റെ ഗുരുത്വാകർഷണം മൂലം അതിനെ ചുറ്റുന്ന വസ്തുക്കളുടെ പഥം എലിപ്സ് (ദീർഘവൃത്തം) എന്ന ഗണിത രൂപത്തിലാണ്. പഥത്തിന്റെ ആയതി (elongation) അഥവാ കേന്ദ്രച്യുതി (eccentricity) ഗ്രഹങ്ങളുടെ കാര്യത്തിൽ വളരെ ചെറുതാണ്. (അവയുടെ പഥം ഏകദേശം വൃത്താകാരമാണ്) എന്നാൽ ധൂമകേതുക്കളുടെ പഥം പൊതുവേ ദീർഘമാണ്. അതുകൊണ്ട് ധൂമകേതുവും സൂര്യനും തമ്മിലുള്ള അകലം പരിക്രമണ കാലത്ത് വളരെ വ്യത്യാസപ്പെടും. എന്നാൽ, ഗ്രഹങ്ങളുടെ കാര്യം അങ്ങനെയല്ല. പഥത്തിൽ ധൂമകേതു സൂര്യനോട് അടുത്ത് വരുന്ന ബിന്ദു സൗരസമീപകം (Perihelion) എന്നും അകലെയുള്ള ബിന്ദു സൗരോച്ചം (aphelion) എന്നും അറിയപ്പെടുന്നു. ഗ്രഹപഥങ്ങൾ ഏകദേശം ഒരേ തലത്തിലായിരിക്കും. ഇത് ക്രാന്തിതലം (cecliptic) എന്ന് അറിയപ്പെടുന്നു. എന്നാൽ ധൂമകേതുക്കളുടെ പഥങ്ങൾക്ക് ഈ ക്രാന്തി തലത്തോട് കൂടുതൽ ചെരിവ് ഉണ്ടാകാം. | സൂര്യന്റെ ഗുരുത്വാകർഷണം മൂലം അതിനെ ചുറ്റുന്ന വസ്തുക്കളുടെ പഥം എലിപ്സ് (ദീർഘവൃത്തം) എന്ന ഗണിത രൂപത്തിലാണ്. പഥത്തിന്റെ ആയതി (elongation) അഥവാ കേന്ദ്രച്യുതി (eccentricity) ഗ്രഹങ്ങളുടെ കാര്യത്തിൽ വളരെ ചെറുതാണ്. (അവയുടെ പഥം ഏകദേശം വൃത്താകാരമാണ്) എന്നാൽ ധൂമകേതുക്കളുടെ പഥം പൊതുവേ ദീർഘമാണ്. അതുകൊണ്ട് ധൂമകേതുവും സൂര്യനും തമ്മിലുള്ള അകലം പരിക്രമണ കാലത്ത് വളരെ വ്യത്യാസപ്പെടും. എന്നാൽ, ഗ്രഹങ്ങളുടെ കാര്യം അങ്ങനെയല്ല. പഥത്തിൽ ധൂമകേതു സൂര്യനോട് അടുത്ത് വരുന്ന ബിന്ദു സൗരസമീപകം (Perihelion) എന്നും അകലെയുള്ള ബിന്ദു സൗരോച്ചം (aphelion) എന്നും അറിയപ്പെടുന്നു. ഗ്രഹപഥങ്ങൾ ഏകദേശം ഒരേ തലത്തിലായിരിക്കും. ഇത് ക്രാന്തിതലം (cecliptic) എന്ന് അറിയപ്പെടുന്നു. എന്നാൽ ധൂമകേതുക്കളുടെ പഥങ്ങൾക്ക് ഈ ക്രാന്തി തലത്തോട് കൂടുതൽ ചെരിവ് ഉണ്ടാകാം. | ||
പഥങ്ങളുടെ അടിസ്ഥാനത്തിൽ ധൂമകേതുക്കളെ വിവിധ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. പരിക്രമണ കാലം 20 വർഷത്തിൽ കുറവായ ധൂമകേതുക്കളുടെ പഥം ക്രാന്തിവൃത്ത തലത്തോട് വളരെ അടുത്തായിരിക്കും. അവയെ വ്യാഴകുടുംബം എന്ന് വിളിക്കുന്നു. സൂര്യനിൽ നിന്നും അകലെയുള്ള ഇവയുടെ സ്ഥാനങ്ങൾ വ്യാഴത്തിന്റെ പഥത്തിന്റെ അടുത്ത് ആയതുകൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. ഈ ധൂമകേതുക്കൾ വ്യാഴത്തിന്റെ പൂർണ്ണ ഗുരുത്വാകർഷണ നിയന്ത്രണത്തിലാണ്. അതുകൊണ്ട് ഇവയുടെ പഥങ്ങൾ ഇടക്കിടെ ഭീമൻ ഗ്രഹമായ വ്യാഴം പരിഷ്ക്കരിക്കാറുണ്ട്. | പഥങ്ങളുടെ അടിസ്ഥാനത്തിൽ ധൂമകേതുക്കളെ വിവിധ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. പരിക്രമണ കാലം 20 വർഷത്തിൽ കുറവായ ധൂമകേതുക്കളുടെ പഥം ക്രാന്തിവൃത്ത തലത്തോട് വളരെ അടുത്തായിരിക്കും. അവയെ വ്യാഴകുടുംബം എന്ന് വിളിക്കുന്നു. സൂര്യനിൽ നിന്നും അകലെയുള്ള ഇവയുടെ സ്ഥാനങ്ങൾ വ്യാഴത്തിന്റെ പഥത്തിന്റെ അടുത്ത് ആയതുകൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. ഈ ധൂമകേതുക്കൾ വ്യാഴത്തിന്റെ പൂർണ്ണ ഗുരുത്വാകർഷണ നിയന്ത്രണത്തിലാണ്. അതുകൊണ്ട് ഇവയുടെ പഥങ്ങൾ ഇടക്കിടെ ഭീമൻ ഗ്രഹമായ വ്യാഴം പരിഷ്ക്കരിക്കാറുണ്ട്. | ||
ഹാലി വിഭാഗത്തിൽപ്പെട്ട ധൂമകേതുക്കൾ വ്യാഴകുടുംബത്തിൽ നിന്നും വ്യത്യസ്തമാണ്. ഇവയുടെ പരിക്രമണ കാലം 200 വർഷം വരെയാണ്. അവയുടെ ചെരിവും കൂടുതലായിരിക്കും. ഹാലി ധൂമകേതുവിന്റെ പഥത്തിന്റെ ചെരിവ് മൂലം അത് തെന്നിമാറി (flipped over) പ്രദിക്ഷിണ ദിശയിൽ (ഭൂമിയുടെ ഉത്തര ധ്രുവത്തിന്റെ മുകളിലുള്ള ഒരു ബിന്ദുവിൽ നിന്ന് കാണുമ്പോൾ). സൂര്യനെ ചുറ്റുന്നതായി കാണപ്പെടുന്നു. എന്നാൽ എല്ലാ ഗ്രഹങ്ങളും, മറ്റ് പല ധൂമകേതുക്കളും അപ്രദിക്ഷിണ ദിശയിൽ ആണ് ചലിക്കുന്നത്. | ഹാലി വിഭാഗത്തിൽപ്പെട്ട ധൂമകേതുക്കൾ വ്യാഴകുടുംബത്തിൽ നിന്നും വ്യത്യസ്തമാണ്. ഇവയുടെ പരിക്രമണ കാലം 200 വർഷം വരെയാണ്. അവയുടെ ചെരിവും കൂടുതലായിരിക്കും. ഹാലി ധൂമകേതുവിന്റെ പഥത്തിന്റെ ചെരിവ് മൂലം അത് തെന്നിമാറി (flipped over) പ്രദിക്ഷിണ ദിശയിൽ (ഭൂമിയുടെ ഉത്തര ധ്രുവത്തിന്റെ മുകളിലുള്ള ഒരു ബിന്ദുവിൽ നിന്ന് കാണുമ്പോൾ). സൂര്യനെ ചുറ്റുന്നതായി കാണപ്പെടുന്നു. എന്നാൽ എല്ലാ ഗ്രഹങ്ങളും, മറ്റ് പല ധൂമകേതുക്കളും അപ്രദിക്ഷിണ ദിശയിൽ ആണ് ചലിക്കുന്നത്. | ||
ആയിരക്കണക്കിന് വർഷം പരിക്രമണ കാലമുള്ള ദീർഘകാല (Long period) ധൂമകേതുക്കളും ഉണ്ട്. സൂര്യന്റെ ഗുരുത്വാകർഷണ ബലത്തിന് ബന്ധിപ്പിച്ചു നിർത്താൻ കഴിയാത്ത, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളും ഉണ്ട്. അവയുടെ പരിക്രമണ പഥം "പരാബൊള" (parabola) എന്നു വിളിക്കപ്പെടുന്ന ഗണിതരൂപമാണ്. അവ ഒരിക്കൽ മാത്രം സൂര്യനെ സന്ദർശിക്കുന്നു. പിന്നീടൊരിക്കലും തിരിച്ച് വരികയില്ല. | ആയിരക്കണക്കിന് വർഷം പരിക്രമണ കാലമുള്ള ദീർഘകാല (Long period) ധൂമകേതുക്കളും ഉണ്ട്. സൂര്യന്റെ ഗുരുത്വാകർഷണ ബലത്തിന് ബന്ധിപ്പിച്ചു നിർത്താൻ കഴിയാത്ത, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളും ഉണ്ട്. അവയുടെ പരിക്രമണ പഥം "പരാബൊള" (parabola) എന്നു വിളിക്കപ്പെടുന്ന ഗണിതരൂപമാണ്. അവ ഒരിക്കൽ മാത്രം സൂര്യനെ സന്ദർശിക്കുന്നു. പിന്നീടൊരിക്കലും തിരിച്ച് വരികയില്ല. | ||
വ്യത്യസ്തങ്ങളായ ധൂമകേതു പഥങ്ങൾ എങ്ങനെ വന്നു. എന്തുകൊണ്ടാണ് ചിലത് വ്യാഴകുടുംബത്തിലും മറ്റ് ചിലത് ഹാലികുടുംബത്തിലും വേറെ ചിലത് പരിക്രമണ കാലം തന്നെ ഇല്ലാത്തതും ആയത്? | |||
====വ്യത്യസ്തങ്ങളായ ധൂമകേതു പഥങ്ങൾ എങ്ങനെ വന്നു. എന്തുകൊണ്ടാണ് ചിലത് വ്യാഴകുടുംബത്തിലും മറ്റ് ചിലത് ഹാലികുടുംബത്തിലും വേറെ ചിലത് പരിക്രമണ കാലം തന്നെ ഇല്ലാത്തതും ആയത്?==== | |||
ഇത് മനസ്സിലാക്കുന്നതിന് ധൂമകേതുക്കളുടെ ജൻമ സ്ഥലത്തെക്കുറിച്ച് അറിയണം. സൗരയൂഥത്തിന്റെ അതിരിലുള്ള കുയിപ്പർ ബെൽറ്റിനെക്കുറിച്ചും, അവിടെ നിന്നും ധൂമകേതുക്കൾ അവയുടെ പഥത്തിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയെന്നും അറിയണം. | ഇത് മനസ്സിലാക്കുന്നതിന് ധൂമകേതുക്കളുടെ ജൻമ സ്ഥലത്തെക്കുറിച്ച് അറിയണം. സൗരയൂഥത്തിന്റെ അതിരിലുള്ള കുയിപ്പർ ബെൽറ്റിനെക്കുറിച്ചും, അവിടെ നിന്നും ധൂമകേതുക്കൾ അവയുടെ പഥത്തിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയെന്നും അറിയണം. | ||
നെപ്റ്റിയൂണിന്റെ പഥത്തിന് പുറത്തുള്ള കുയിപ്പർ ബെൽറ്റിൽ ധാരാളം ഐസ് വസ്തുക്കളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് "എറിസ്" (Eris) ആണ്. ആദ്യം കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ആണ് രണ്ടാമത്തെ വലിയ അംഗം. എറിസും. പ്ലൂട്ടോയും "കുളളൻ ഗ്രഹങ്ങൾ" ആണ്. വലിയ വസ്തുക്കൾ (ഗ്രഹങ്ങൾ) ചെറിയ വസ്തുക്കൾ(ആസ്റ്ററോയിഡ്സ്, ധൂമകേതുക്കൾ, ഉല്ക്കകൾ) ഇടത്തരം വസ്തുക്കൾ (കുള്ളൻ ഗ്രഹങ്ങൾ) എന്നിങ്ങനെ സൗരയൂഥ വസ്തുക്കളെ 2006-ൽ തരം തിരിച്ചിട്ടുണ്ട്. | നെപ്റ്റിയൂണിന്റെ പഥത്തിന് പുറത്തുള്ള കുയിപ്പർ ബെൽറ്റിൽ ധാരാളം ഐസ് വസ്തുക്കളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് "എറിസ്" (Eris) ആണ്. ആദ്യം കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ആണ് രണ്ടാമത്തെ വലിയ അംഗം. എറിസും. പ്ലൂട്ടോയും "കുളളൻ ഗ്രഹങ്ങൾ" ആണ്. വലിയ വസ്തുക്കൾ (ഗ്രഹങ്ങൾ) ചെറിയ വസ്തുക്കൾ(ആസ്റ്ററോയിഡ്സ്, ധൂമകേതുക്കൾ, ഉല്ക്കകൾ) ഇടത്തരം വസ്തുക്കൾ (കുള്ളൻ ഗ്രഹങ്ങൾ) എന്നിങ്ങനെ സൗരയൂഥ വസ്തുക്കളെ 2006-ൽ തരം തിരിച്ചിട്ടുണ്ട്. | ||
1930-ൽ കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ഒഴികെ ആയിരത്തിലധികം വസ്തുക്കളെ 1992ന് ശേഷം കുയിപ്പർ ബെൽറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കുയിപ്പർ ബെൽറ്റിന് രണ്ട് ഭാഗങ്ങളുണ്ട്. നെപ്റ്റിയൂണിന്റെ ആകർഷണത്തിന് വിധേയമാകാത്ത പരിക്രമണ പഥങ്ങളുള്ള വസ്തുക്കൾ അടങ്ങിയ "കോൾഡ് ഡിസ്ക്" ആണ് അതിലൊന്ന്. അവ ക്രാന്തിതലത്തിന് സമീപം വൃത്താകാരമായ പാതയിലൂടെ, സോളാർ നെബുലയിൽ നിന്നും തണുത്തുറഞ്ഞ് അവ രൂപം പ്രാപിച്ച സ്ഥലങ്ങളിൽക്കൂടി, സഞ്ചരിക്കുന്നു. ഈ "തണുത്ത ഫലക"ത്തിന്റെ അകംവക്ക്് നെപ്റ്റിയൂണുമായി 3:2 അനുനാദത്തിൽ .(Resonance) ആണ്. എന്നു വെച്ചാൽ, ഈ വസ്തുക്കൾ രണ്ടു പ്രാവശ്യം സൂര്യനെ ചുറ്റുന്ന സമയം കൊണ്ട് നെപ്റ്റിയൂൺ മൂന്ന് പ്രാവശ്യം സൂര്യനെ ചുറ്റും. ഇത് സൂര്യനിൽ നിന്നും 39 AU ദൂരത്തിന് തുല്യമാണ്. (1 AU അഥവാ ആസ്ട്രോണിമിക്കൽ യൂണിറ്റ് എന്നാൽ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരമാണ്; അതായത് 15 കോടി കിലോമീറ്റർ). കോൾഡ് ഡിസ്ക്കിന്റെ പുറം വക്ക് 2:1 അനുനാദത്തിലാണ്. ഈ വസ്തുക്കൾ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുമ്പോൾ നെപറ്റിയൂൺ രണ്ട് പ്രാവശ്യം ചുറ്റുന്നു. ഇത് 48 AU ന് തുല്യമാണ്. | 1930-ൽ കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ഒഴികെ ആയിരത്തിലധികം വസ്തുക്കളെ 1992ന് ശേഷം കുയിപ്പർ ബെൽറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കുയിപ്പർ ബെൽറ്റിന് രണ്ട് ഭാഗങ്ങളുണ്ട്. നെപ്റ്റിയൂണിന്റെ ആകർഷണത്തിന് വിധേയമാകാത്ത പരിക്രമണ പഥങ്ങളുള്ള വസ്തുക്കൾ അടങ്ങിയ "കോൾഡ് ഡിസ്ക്" ആണ് അതിലൊന്ന്. അവ ക്രാന്തിതലത്തിന് സമീപം വൃത്താകാരമായ പാതയിലൂടെ, സോളാർ നെബുലയിൽ നിന്നും തണുത്തുറഞ്ഞ് അവ രൂപം പ്രാപിച്ച സ്ഥലങ്ങളിൽക്കൂടി, സഞ്ചരിക്കുന്നു. ഈ "തണുത്ത ഫലക"ത്തിന്റെ അകംവക്ക്് നെപ്റ്റിയൂണുമായി 3:2 അനുനാദത്തിൽ .(Resonance) ആണ്. എന്നു വെച്ചാൽ, ഈ വസ്തുക്കൾ രണ്ടു പ്രാവശ്യം സൂര്യനെ ചുറ്റുന്ന സമയം കൊണ്ട് നെപ്റ്റിയൂൺ മൂന്ന് പ്രാവശ്യം സൂര്യനെ ചുറ്റും. ഇത് സൂര്യനിൽ നിന്നും 39 AU ദൂരത്തിന് തുല്യമാണ്. (1 AU അഥവാ ആസ്ട്രോണിമിക്കൽ യൂണിറ്റ് എന്നാൽ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരമാണ്; അതായത് 15 കോടി കിലോമീറ്റർ). കോൾഡ് ഡിസ്ക്കിന്റെ പുറം വക്ക് 2:1 അനുനാദത്തിലാണ്. ഈ വസ്തുക്കൾ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുമ്പോൾ നെപറ്റിയൂൺ രണ്ട് പ്രാവശ്യം ചുറ്റുന്നു. ഇത് 48 AU ന് തുല്യമാണ്. | ||
കുയിപ്പർ ബെൽറ്റിന്റെ മറ്റേ ഭാഗം "വിസരിത ഫലകം" "Scatterd disk" എന്നറിയപ്പെടുന്നു. ഇവിടെയുള്ള വസ്തുക്കൾ പ്രാരംഭ പഥത്തിന് നെപ്റ്റിയൂൺ മൂലം വ്യതിയാനം സംഭവിച്ചവയാണ്. ഉയർന്ന കേന്ദ്രച്യുതിയും (eccentricity) ക്രാന്തിതലവുമായി ഉയർന്ന ചെരിവും (inclination) തണുത്തഫലകത്തിലെ വസ്തുക്കളെ അപേക്ഷിച്ച് ഇവയ്ക്കുണ്ട്. സൗരസമീപക ദൂരം പൊതുവേ 30-39 AU വിനിടയിലാണ്. അതായത് നെപ്റ്റിയൂണിന്റെയും തണുത്തഫലകത്തിന്റെ അകം വക്കിന്റേയും ഇടയിൽ. വ്യാഴകുടുംബത്തിലെ ധൂമകേതുക്കളും , ഹാലിടൈപ്പ് ധൂമകേതുക്കളും വ്യത്യസ്ത മാർക്ഷത്തിലൂടെയാണ്.അവയുടെ ഇപ്പോഴത്തെ പഥത്തിൽ എത്തിച്ചേർന്നിട്ടുളളതെങ്കിലും അവയെല്ലാം വിസരിത ഫലകത്തിൽ (Scatterd disk) നിന്നാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു. | കുയിപ്പർ ബെൽറ്റിന്റെ മറ്റേ ഭാഗം "വിസരിത ഫലകം" "Scatterd disk" എന്നറിയപ്പെടുന്നു. ഇവിടെയുള്ള വസ്തുക്കൾ പ്രാരംഭ പഥത്തിന് നെപ്റ്റിയൂൺ മൂലം വ്യതിയാനം സംഭവിച്ചവയാണ്. ഉയർന്ന കേന്ദ്രച്യുതിയും (eccentricity) ക്രാന്തിതലവുമായി ഉയർന്ന ചെരിവും (inclination) തണുത്തഫലകത്തിലെ വസ്തുക്കളെ അപേക്ഷിച്ച് ഇവയ്ക്കുണ്ട്. സൗരസമീപക ദൂരം പൊതുവേ 30-39 AU വിനിടയിലാണ്. അതായത് നെപ്റ്റിയൂണിന്റെയും തണുത്തഫലകത്തിന്റെ അകം വക്കിന്റേയും ഇടയിൽ. വ്യാഴകുടുംബത്തിലെ ധൂമകേതുക്കളും , ഹാലിടൈപ്പ് ധൂമകേതുക്കളും വ്യത്യസ്ത മാർക്ഷത്തിലൂടെയാണ്.അവയുടെ ഇപ്പോഴത്തെ പഥത്തിൽ എത്തിച്ചേർന്നിട്ടുളളതെങ്കിലും അവയെല്ലാം വിസരിത ഫലകത്തിൽ (Scatterd disk) നിന്നാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു. | ||
വാതക ഭീമൻമാർ സാവകാശം വ്യാഴകുടുംബ ധൂമകേതുക്കൾ കുയിപ്പർ ബെൽറ്റിൽ നിന്നും വാതകഭീമന്മാരാൽ ആകർഷിച്ചു പിടിക്കപ്പെട്ടവയാണ്. വിസരിത ഫലകത്തിലെ വസ്തുക്കളുടെ പഥത്തെ മാറ്റാൻ ആരംഭിക്കുന്നത് നെപറ്റിയൂൺ ആണ്. ക്രമേണ അത് യുറാനസിന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലാകുന്നു. യുറാനസ് അതിന്റെ പഥത്തെ കൂടുതൽ പരിഷ്ക്കരിക്കുന്നു. പിന്നെ ശനിയിലേക്കും ഒടുവിൽ, വ്യാഴത്തിലേക്കും സ്വാധീനം കൈമാറുകയും,വ്യാഴം അതിനെ വ്യാഴകുടുംബ ധൂമകേതുവിനു യോജിച്ച പഥത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. പൂർത്തീകരണത്തിന് കോടിക്കണക്കിന് വർഷങ്ങൾ ആവശ്യമുളള ഒരു സാവകാശ പ്രക്രിയയയാണ് ഇത്. വ്യാഴ കുടുംബ കൂട്ടായ്മയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന വിസരിത ഡിസ്ക്ക് വസ്തുക്കളെ നമുക്ക് യഥാർത്ഥത്തിൽ നിരീക്ഷിക്കാൻ സാധിക്കും. ഇവ " സെൻറാഴ്സ്" (centaurs) എന്നറിയപ്പെടുന്നു. നെപറ്റിയൂണിനും , ശനിക്കുമിടയിൽ അവ സൂര്യനെ ചുറ്റുന്നു. സെന്റാഴ്സിൽ ചിലത് സൂര്യനിൽ നിന്ന് ദൂരെയാണെങ്കിലും ധൂമകേതുവിന്റെ സ്വഭാവം കാണിക്കാറുണ്ട്. 95P/ചിറോൺ , 29P/ഷ്വാസ്മാൻ - വാക്ക്മാൻ 1 ഇവ ഇതിനുദാഹരണങ്ങളാണ്. ഇവ രണ്ടും ധൂമകേതു ആക്കാൻ പറ്റാത്തവിധം വലുതാണ്. ചിറോണിന് 200കി.മി വലിപ്പം ഉണ്ട്. അതുകൊണ്ടാണ് ഇത്ര കൂടിയ ദൂരത്തിലും നാം അവയെ കാണുന്നത്. ഇവ സൂര്യനോടടുക്കുമ്പോൾ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാവുകയും രാക്ഷസസമാനമായ വലിയ ധൂമകേതുക്കളായി മാറി വളരെ ആകർഷകമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്യും. | വാതക ഭീമൻമാർ സാവകാശം വ്യാഴകുടുംബ ധൂമകേതുക്കൾ കുയിപ്പർ ബെൽറ്റിൽ നിന്നും വാതകഭീമന്മാരാൽ ആകർഷിച്ചു പിടിക്കപ്പെട്ടവയാണ്. വിസരിത ഫലകത്തിലെ വസ്തുക്കളുടെ പഥത്തെ മാറ്റാൻ ആരംഭിക്കുന്നത് നെപറ്റിയൂൺ ആണ്. ക്രമേണ അത് യുറാനസിന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലാകുന്നു. യുറാനസ് അതിന്റെ പഥത്തെ കൂടുതൽ പരിഷ്ക്കരിക്കുന്നു. പിന്നെ ശനിയിലേക്കും ഒടുവിൽ, വ്യാഴത്തിലേക്കും സ്വാധീനം കൈമാറുകയും,വ്യാഴം അതിനെ വ്യാഴകുടുംബ ധൂമകേതുവിനു യോജിച്ച പഥത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. പൂർത്തീകരണത്തിന് കോടിക്കണക്കിന് വർഷങ്ങൾ ആവശ്യമുളള ഒരു സാവകാശ പ്രക്രിയയയാണ് ഇത്. വ്യാഴ കുടുംബ കൂട്ടായ്മയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന വിസരിത ഡിസ്ക്ക് വസ്തുക്കളെ നമുക്ക് യഥാർത്ഥത്തിൽ നിരീക്ഷിക്കാൻ സാധിക്കും. ഇവ " സെൻറാഴ്സ്" (centaurs) എന്നറിയപ്പെടുന്നു. നെപറ്റിയൂണിനും , ശനിക്കുമിടയിൽ അവ സൂര്യനെ ചുറ്റുന്നു. സെന്റാഴ്സിൽ ചിലത് സൂര്യനിൽ നിന്ന് ദൂരെയാണെങ്കിലും ധൂമകേതുവിന്റെ സ്വഭാവം കാണിക്കാറുണ്ട്. 95P/ചിറോൺ , 29P/ഷ്വാസ്മാൻ - വാക്ക്മാൻ 1 ഇവ ഇതിനുദാഹരണങ്ങളാണ്. ഇവ രണ്ടും ധൂമകേതു ആക്കാൻ പറ്റാത്തവിധം വലുതാണ്. ചിറോണിന് 200കി.മി വലിപ്പം ഉണ്ട്. അതുകൊണ്ടാണ് ഇത്ര കൂടിയ ദൂരത്തിലും നാം അവയെ കാണുന്നത്. ഇവ സൂര്യനോടടുക്കുമ്പോൾ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാവുകയും രാക്ഷസസമാനമായ വലിയ ധൂമകേതുക്കളായി മാറി വളരെ ആകർഷകമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്യും. | ||
ഹാലി ടൈപ്പ് ധൂമകേതു വ്യത്യസ്തമായ പാത പിന്തുടരുന്നു. നെപ്റ്റിയൂൺ ഒരുവിസരിത ഡിസ്ക്ക് വസ്തുവിന്റെ പഥം മാറ്റുവാൻ ആരംഭിക്കുമ്പോൾ സൗരസമീപക ദൂരം 30-39 AU പരിധിയിൽ നില്ക്കുമെങ്കിലും ഉയർന്ന ഒരു കേന്ദ്രച്യുതി നൽകിക്കൊണ്ട് അതിന്റെ സൗരോച്ച ദൂരം വർദ്ധിപ്പിക്കുന്നു. ഒടുവിൽ അത്തരം വസ്തുക്കളുടെ സൗരോച്ചം 10000 AU വരെ ഉയരുന്നു. ഈ സ്ഥാനത്ത് സൂര്യന്റെ ഗുരുത്വാകർഷണം മൂലമുളള വലി നന്നെ കുറയുകയും ഗാലക്സികവേലി (Galactic tide) താരതമ്യേന ശക്തമാവുകയും ചെയ്യുന്നു. ഗാലക്സികവേലി എന്നുപറയുന്നത് അടിസ്ഥാനപരമായി നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന്റെ ഡിസ്ക്കിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളുടെയും തൻമാത്രാ മേഘങ്ങളുടെയും സംയുക്തമായ ഗുരുത്വാകർഷണ വലിയാണ്. "ഗാലറ്റിക്സിക വേലി മൂലം" പഥങ്ങളുടെ ചെരിവും പെരിഹീലിയൻ ദൂരവും കുറയാം. ഇതിന്റെ അർത്ഥം അടുത്ത തവണ ഇത് ഗ്രഹമേഖലയിലേക്ക് തിരിച്ച് വരുമ്പോൾ അത് നെപ്റ്റിയൂണിന് തൊട്ടപ്പുറത്തെത്തി നിൽക്കണമെന്നില്ല, മിറച്ച്, ശനിയുടെയും വ്യാഴത്തിന്റെയും പഥങ്ങൾ മുറിച്ച് കടന്നുപോയെന്നിരിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഈ വലിയ ഗ്രഹങ്ങൾ, അവയുടെ പഥം പരിഷ്ക്കരിച്ച് സൗരോച്ച, സ്ഥാനങ്ങൾക്ക് മാറ്റം വരുത്താതെ തന്നെ ഗ്രഹമേഖലയിലേക്ക് തിരിച്ച് കൊണ്ടു പോയേക്കാം. അങ്ങനെ മറ്റൊരു ഹാലി ടൈപ്പ് ധൂമകേതു രൂപപ്പെട്ടേക്കാം. | ഹാലി ടൈപ്പ് ധൂമകേതു വ്യത്യസ്തമായ പാത പിന്തുടരുന്നു. നെപ്റ്റിയൂൺ ഒരുവിസരിത ഡിസ്ക്ക് വസ്തുവിന്റെ പഥം മാറ്റുവാൻ ആരംഭിക്കുമ്പോൾ സൗരസമീപക ദൂരം 30-39 AU പരിധിയിൽ നില്ക്കുമെങ്കിലും ഉയർന്ന ഒരു കേന്ദ്രച്യുതി നൽകിക്കൊണ്ട് അതിന്റെ സൗരോച്ച ദൂരം വർദ്ധിപ്പിക്കുന്നു. ഒടുവിൽ അത്തരം വസ്തുക്കളുടെ സൗരോച്ചം 10000 AU വരെ ഉയരുന്നു. ഈ സ്ഥാനത്ത് സൂര്യന്റെ ഗുരുത്വാകർഷണം മൂലമുളള വലി നന്നെ കുറയുകയും ഗാലക്സികവേലി (Galactic tide) താരതമ്യേന ശക്തമാവുകയും ചെയ്യുന്നു. ഗാലക്സികവേലി എന്നുപറയുന്നത് അടിസ്ഥാനപരമായി നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന്റെ ഡിസ്ക്കിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളുടെയും തൻമാത്രാ മേഘങ്ങളുടെയും സംയുക്തമായ ഗുരുത്വാകർഷണ വലിയാണ്. "ഗാലറ്റിക്സിക വേലി മൂലം" പഥങ്ങളുടെ ചെരിവും പെരിഹീലിയൻ ദൂരവും കുറയാം. ഇതിന്റെ അർത്ഥം അടുത്ത തവണ ഇത് ഗ്രഹമേഖലയിലേക്ക് തിരിച്ച് വരുമ്പോൾ അത് നെപ്റ്റിയൂണിന് തൊട്ടപ്പുറത്തെത്തി നിൽക്കണമെന്നില്ല, മിറച്ച്, ശനിയുടെയും വ്യാഴത്തിന്റെയും പഥങ്ങൾ മുറിച്ച് കടന്നുപോയെന്നിരിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഈ വലിയ ഗ്രഹങ്ങൾ, അവയുടെ പഥം പരിഷ്ക്കരിച്ച് സൗരോച്ച, സ്ഥാനങ്ങൾക്ക് മാറ്റം വരുത്താതെ തന്നെ ഗ്രഹമേഖലയിലേക്ക് തിരിച്ച് കൊണ്ടു പോയേക്കാം. അങ്ങനെ മറ്റൊരു ഹാലി ടൈപ്പ് ധൂമകേതു രൂപപ്പെട്ടേക്കാം. | ||
ദീർഘ കാല ധൂമകേതുക്കളുടെയും, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളുടെയും കാര്യം എന്താണ്? | |||
====ദീർഘ കാല ധൂമകേതുക്കളുടെയും, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളുടെയും കാര്യം എന്താണ്?==== | |||
ഊർട്ട് മേഘം എന്ന ഐസ് പദാർത്ഥങ്ങളുടെ മറ്റൊരു സംഭരണിയിൽ നിന്നാണ് അവ വരുന്നത്. ഹാലി ടൈപ്പ് ധൂമകേതുക്കൾ രൂപപ്പെടുന്ന പ്രക്രിയ പോലെ തന്നെയാണ് ഊർട്ട് മേഘത്തിൽ ഇവയും രൂപപ്പെടുന്നത്. അതായത് സൗരയുഥത്തിലെ വാതക ഭീമൻമാരുടെ പ്രദേശത്ത് കൂടി കടന്ന് വരുമ്പോൾ വസ്തുക്കളുടെ സൗരോച്ചം നാടകീയമായ വിധം 50000 ആസ്ട്രോണമിക്കൽ യുണിറ്റോ അതിൽ അധികമോ ആയി വർദ്ധിക്കുന്നു. ഈ കേസിൽ ഗാലറ്റിക്സിക വേലിസൗരസമീപകദൂരം വർദ്ധിപ്പിക്കും. അങ്ങനെ സൂര്യനിൽ നിന്നും വളരെ അകലത്തിൽ ഈ വസ്തുക്കൾ സ്ഥിര വാസമാക്കും. ഊർട്ട് മേഘ ധൂമകേതുക്കൾ സൗരയൂഥത്തിൽ നിന്നും പൂർണ്ണമായും വിട്ട് പോകാവുന്ന അവസ്ഥയിലാണ്. (ഭൗതികത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അവയുടെ ഗതികോർജ്ജം സ്ഥിതികോർജ്ജത്തിന് ഏതാണ്ട് തുല്യമായിരിക്കും). അവ ബാഹ്യ ചലനങ്ങളോട് വളരെ വേഗം പ്രതികരിക്കും. ഉദാഹരണത്തിന് കടന്ന് പോകുന്ന ഒരു നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം മതി അവയെ സൗരയൂഥത്തിന്റെ ഉൾഭാഗത്തേയ്ക്ക് വീഴാൻ. അപ്പോൾ അവ പരാബൊള പഥത്തിലൂടെ സഞ്ചരിക്കാനിടയാകുന്നു. അവ നമ്മുടെ ദൃശ്യാകാശ ഭാഗത്ത് എത്തുമ്പോൾ നമുക്ക് അവ പരിക്രമണ കാലമില്ലാത്ത ധൂമകേതുവായി അനുഭവപ്പെടുന്നു. അത്തരം ഒരു ധൂമകേതു, ഗ്രഹങ്ങളാൽ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ, അവ നക്ഷത്രാന്തര സ്ഥലത്തേക്ക് പോവുകയും ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യും. എന്നിരുന്നാലും വ്യാഴത്തിൽ നിന്ന് ഒരു ചെറിയ സ്വാധീനം ഉണ്ടായാൽ ധൂമകേതുവിന്റെ ചലനം മന്ദഗതിയിലാവുകയും അത് ആവർത്തിച്ച് വരുവാൻ കാരണമായിത്തീരുകയും ചെയ്യാം. ഇങ്ങനെ സംഭവിച്ചാൽ ഒരാൾ നൂറുകണക്കിന്, അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ അവയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ഈ ധൂമകേതു ഒരു ദീർഘകാല ധൂമകേതു ആയിരിക്കും എന്നർഥം. | ഊർട്ട് മേഘം എന്ന ഐസ് പദാർത്ഥങ്ങളുടെ മറ്റൊരു സംഭരണിയിൽ നിന്നാണ് അവ വരുന്നത്. ഹാലി ടൈപ്പ് ധൂമകേതുക്കൾ രൂപപ്പെടുന്ന പ്രക്രിയ പോലെ തന്നെയാണ് ഊർട്ട് മേഘത്തിൽ ഇവയും രൂപപ്പെടുന്നത്. അതായത് സൗരയുഥത്തിലെ വാതക ഭീമൻമാരുടെ പ്രദേശത്ത് കൂടി കടന്ന് വരുമ്പോൾ വസ്തുക്കളുടെ സൗരോച്ചം നാടകീയമായ വിധം 50000 ആസ്ട്രോണമിക്കൽ യുണിറ്റോ അതിൽ അധികമോ ആയി വർദ്ധിക്കുന്നു. ഈ കേസിൽ ഗാലറ്റിക്സിക വേലിസൗരസമീപകദൂരം വർദ്ധിപ്പിക്കും. അങ്ങനെ സൂര്യനിൽ നിന്നും വളരെ അകലത്തിൽ ഈ വസ്തുക്കൾ സ്ഥിര വാസമാക്കും. ഊർട്ട് മേഘ ധൂമകേതുക്കൾ സൗരയൂഥത്തിൽ നിന്നും പൂർണ്ണമായും വിട്ട് പോകാവുന്ന അവസ്ഥയിലാണ്. (ഭൗതികത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അവയുടെ ഗതികോർജ്ജം സ്ഥിതികോർജ്ജത്തിന് ഏതാണ്ട് തുല്യമായിരിക്കും). അവ ബാഹ്യ ചലനങ്ങളോട് വളരെ വേഗം പ്രതികരിക്കും. ഉദാഹരണത്തിന് കടന്ന് പോകുന്ന ഒരു നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം മതി അവയെ സൗരയൂഥത്തിന്റെ ഉൾഭാഗത്തേയ്ക്ക് വീഴാൻ. അപ്പോൾ അവ പരാബൊള പഥത്തിലൂടെ സഞ്ചരിക്കാനിടയാകുന്നു. അവ നമ്മുടെ ദൃശ്യാകാശ ഭാഗത്ത് എത്തുമ്പോൾ നമുക്ക് അവ പരിക്രമണ കാലമില്ലാത്ത ധൂമകേതുവായി അനുഭവപ്പെടുന്നു. അത്തരം ഒരു ധൂമകേതു, ഗ്രഹങ്ങളാൽ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ, അവ നക്ഷത്രാന്തര സ്ഥലത്തേക്ക് പോവുകയും ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യും. എന്നിരുന്നാലും വ്യാഴത്തിൽ നിന്ന് ഒരു ചെറിയ സ്വാധീനം ഉണ്ടായാൽ ധൂമകേതുവിന്റെ ചലനം മന്ദഗതിയിലാവുകയും അത് ആവർത്തിച്ച് വരുവാൻ കാരണമായിത്തീരുകയും ചെയ്യാം. ഇങ്ങനെ സംഭവിച്ചാൽ ഒരാൾ നൂറുകണക്കിന്, അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ അവയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ഈ ധൂമകേതു ഒരു ദീർഘകാല ധൂമകേതു ആയിരിക്കും എന്നർഥം. | ||
ഒരു ധൂമകേതുവിന്റെ ജീവിത കാലം എത്രയാണ്? | |||
====ഒരു ധൂമകേതുവിന്റെ ജീവിത കാലം എത്രയാണ്?==== | |||
ആവർത്തന സ്വഭാവമുള്ള ധൂമകേതുക്കൾ ഒരോ പ്രവശ്യവും സൂര്യനെ ചുറ്റിപ്പോകുമ്പോൾ അതിന് ഒരു ദിവസം ഏതാണ്ട് 2 മില്യൺ ടൺ എന്ന തോതിൽ പൊടിയും ഐസും നഷ്ടമാകുന്നു. ഒരു ധൂമകേതു 10നും 100നും ഇടയ്ക്ക് തവണ വന്നു പോകുമ്പോഴേക്കും ഗ്യാസും പൊടിയും മുഴുവനും നഷ്ടപ്പെടുകയും വെറും പാറ മാത്രം അവശേഷിക്കുകയും ചെയ്യും. ഈ അവശിഷ്ട പാറക്ക് മനോഹരമായ ദൃശ്യ വിരുന്ന് നൽകുവാൻ കഴിയില്ല. ഇതാണ് ഒരു ധൂമകേതുവിന്റെ സ്വഭാവം. | ആവർത്തന സ്വഭാവമുള്ള ധൂമകേതുക്കൾ ഒരോ പ്രവശ്യവും സൂര്യനെ ചുറ്റിപ്പോകുമ്പോൾ അതിന് ഒരു ദിവസം ഏതാണ്ട് 2 മില്യൺ ടൺ എന്ന തോതിൽ പൊടിയും ഐസും നഷ്ടമാകുന്നു. ഒരു ധൂമകേതു 10നും 100നും ഇടയ്ക്ക് തവണ വന്നു പോകുമ്പോഴേക്കും ഗ്യാസും പൊടിയും മുഴുവനും നഷ്ടപ്പെടുകയും വെറും പാറ മാത്രം അവശേഷിക്കുകയും ചെയ്യും. ഈ അവശിഷ്ട പാറക്ക് മനോഹരമായ ദൃശ്യ വിരുന്ന് നൽകുവാൻ കഴിയില്ല. ഇതാണ് ഒരു ധൂമകേതുവിന്റെ സ്വഭാവം. | ||
സമയാസമയങ്ങളിൽ ധൂമകേതുക്കൾ ദൃശ്യമാകുന്നതെങ്ങിനെ? | |||
====സമയാസമയങ്ങളിൽ ധൂമകേതുക്കൾ ദൃശ്യമാകുന്നതെങ്ങിനെ?==== | |||
ഓരോ ധൂമകേതു ന്യൂക്ലിയസും ഊർട്ട് മേഘത്തിലോ, കൂയിപ്പർ ബെൽറ്റിലോ ക്രമ രഹിതമായി ചലിച്ചു കൊണ്ടിരിക്കുന്നു. ഏപ്പോഴെങ്കിലും ഒരിക്കൽ അവയിലൊന്നിന്റെ സ്ഥാനത്തിന് അടുത്തു കൂടി ഒരു വസ്തു കടന്ന് പോകാനിടയായാൽ അതിന് സ്ഥാനമാറ്റമുണ്ടാകുന്നു. ഇതിന്റ ഫലമായി താഴെ പറയുന്നവയിൽ ഒന്ന് സംഭവിക്കുന്നു. | ഓരോ ധൂമകേതു ന്യൂക്ലിയസും ഊർട്ട് മേഘത്തിലോ, കൂയിപ്പർ ബെൽറ്റിലോ ക്രമ രഹിതമായി ചലിച്ചു കൊണ്ടിരിക്കുന്നു. ഏപ്പോഴെങ്കിലും ഒരിക്കൽ അവയിലൊന്നിന്റെ സ്ഥാനത്തിന് അടുത്തു കൂടി ഒരു വസ്തു കടന്ന് പോകാനിടയായാൽ അതിന് സ്ഥാനമാറ്റമുണ്ടാകുന്നു. ഇതിന്റ ഫലമായി താഴെ പറയുന്നവയിൽ ഒന്ന് സംഭവിക്കുന്നു. | ||
1. ധൂമകേതു ന്യൂക്ലിയസ് സൗരയൂധത്തിൽ നിന്നും തള്ളി നീക്കപ്പെടും. | 1. ധൂമകേതു ന്യൂക്ലിയസ് സൗരയൂധത്തിൽ നിന്നും തള്ളി നീക്കപ്പെടും. | ||
2. ധൂമകേതു ന്യൂക്ലിയസ് സൗരയൂഥത്തിനുള്ളിലേക്ക് വലിക്കപ്പെടുകയും സൂര്യനെ ചുറ്റി തിരിച്ച് പോവുകയും വീണ്ടും നൂറോ, ആയിരമോ വർഷങ്ങൾക്ക് ശേഷം വീണ്ടും വരികയും ചെയ്യും. 1996-ൽ കോടിക്കണക്കിന് ആളുകളെ സന്തോഷിപ്പിച്ച ഹയാകുടാകെ എന്ന ധൂമകേതു ഇത്തരത്തിൽ ഒന്നാണ്. | 2. ധൂമകേതു ന്യൂക്ലിയസ് സൗരയൂഥത്തിനുള്ളിലേക്ക് വലിക്കപ്പെടുകയും സൂര്യനെ ചുറ്റി തിരിച്ച് പോവുകയും വീണ്ടും നൂറോ, ആയിരമോ വർഷങ്ങൾക്ക് ശേഷം വീണ്ടും വരികയും ചെയ്യും. 1996-ൽ കോടിക്കണക്കിന് ആളുകളെ സന്തോഷിപ്പിച്ച ഹയാകുടാകെ എന്ന ധൂമകേതു ഇത്തരത്തിൽ ഒന്നാണ്. | ||
3. സൂര്യനടുത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ധൂമകേതുവിനെ വ്യാഴത്തെപ്പോലുള്ള വലിയ ഗ്രഹം വഴിതെറ്റിക്കുന്നു.അങ്ങനെ മാറ്റപ്പെട്ട പാതയിലൂടെ വീണ്ടും വീണ്ടും സൂര്യനെ 200 വർഷത്തിലും കുറഞ്ഞ പരിക്രമണ കാലത്തിൽ സൂര്യനെ ചുറ്റുന്നു. | |||
3. സൂര്യനടുത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ധൂമകേതുവിനെ വ്യാഴത്തെപ്പോലുള്ള വലിയ ഗ്രഹം വഴിതെറ്റിക്കുന്നു.അങ്ങനെ മാറ്റപ്പെട്ട പാതയിലൂടെ വീണ്ടും വീണ്ടും സൂര്യനെ 200 വർഷത്തിലും കുറഞ്ഞ പരിക്രമണ കാലത്തിൽ സൂര്യനെ ചുറ്റുന്നു. ഇത്തരംധൂമകേതുക്കളെ ജ്യോതി ശാസ്ത്രജ്ഞർ ഹ്രസ്വകാല ധൂമകേതുക്കൾ എന്ന് വിളിക്കുന്നു. പ്രശസ്തമായ ഹാലി ധൂമകേതു ഇങ്ങനെ വ്യാഴത്തിന്റെ സ്വാധീനത്താൽ പാതക്ക് വ്യതിയാനം സംഭവിച്ച ധൂമകേതുവാണ്. ഇതിന്റെ പരിക്രമണ കാലം 76 വർഷം ആണ്. ഇത്തരത്തിലുള്ള ചില ധൂമകേതുക്കളുടെ പാത വ്യാഴത്തിന്റെ ഗുരുത്വാകർഷണം മൂലം വ്യത്യാസപ്പെടുകയും ചിലപ്പോൾ വ്യാഴം അതിനെ പിടിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ 1994-ൽ വ്യാഴം പിടിച്ചെടുത്ത ഒരു ധൂമകേതുവാണ് ഷൂമാക്കർ ലെവി-9. | |||
രണ്ടാമത്തെയോ, മൂന്നാമത്തെയോ രീതിയിലാണ് മാറ്റം ഉണ്ടാകുന്നതെങ്കിൽ ധൂമകേതു ദൃശ്യമാകും. ഏതാണ്ട് 700-ൽ അധികം ധൂമകേതുക്കളെ ഇന്ന് നമുക്ക് അറിയാം. ഇതിൽ നൂറ് എണ്ണത്തിന്റെ പരിക്രമണ കാലം 200 വർഷത്തിൽ താഴെയാണ്. | രണ്ടാമത്തെയോ, മൂന്നാമത്തെയോ രീതിയിലാണ് മാറ്റം ഉണ്ടാകുന്നതെങ്കിൽ ധൂമകേതു ദൃശ്യമാകും. ഏതാണ്ട് 700-ൽ അധികം ധൂമകേതുക്കളെ ഇന്ന് നമുക്ക് അറിയാം. ഇതിൽ നൂറ് എണ്ണത്തിന്റെ പരിക്രമണ കാലം 200 വർഷത്തിൽ താഴെയാണ്. | ||
====ഒരു ധൂമകേതുവിന്റെ കേന്ദ്രം (Nucleus)സൂര്യനിലേക്ക് കുതിക്കുമ്പോൾ എന്ത് സംഭവിക്കും?==== | |||
ധൂമകേതുവിന്റെ കേന്ദ്രം സൂര്യന് അടുത്തേക്ക് കുതിക്കുമ്പോൾ, സൂര്യനിലേക്കുള്ള ദൂരം കുറയുന്തോറും ചൂട് കൂടിക്കൊണ്ടേയിരിക്കും. ഏതാണ്ട് വ്യാഴത്തിന്നടുത്തെത്തുമ്പോൾ കേന്ദ്രത്തിന്റെ താപനില അതിലെ മഞ്ഞുകട്ടകളെ ബാഷ്പീകരിക്കാനാവശ്യമായത്ര ആകും. മഞ്ഞു കട്ടകളെ മാത്രമല്ല അതിലെ പൊടിപടലങ്ങളെയും അടർത്തി മാറ്റാനാവശ്യമായ ചൂട് അതിന് കിട്ടിക്കഴിഞ്ഞിരിക്കും. ഇങ്ങനെ ബാഷ്പീകരിക്കുന്ന മഞ്ഞും പൊടിപടലവും ധൂമകേതുവിന്റെ കേന്ദ്രത്തെ പൊതിയും. ഈ ധൂളീപടലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കും; കേന്ദ്രം തിളങ്ങാൻ തുടങ്ങും. അതോടെ ധൂമകേതുവിനെ നമുക്ക് കാണാനാവും. ജലബാഷ്പത്തിന്റെയും ധൂളീപടലങ്ങളുടെയും ഈ ഗോളം മുടിനാരുകളുടെ ഒരു ഗോളം പോലെ തോന്നിയതിനാലാവാം ഗ്രീക്ക് ഭാഷയിൽ മുടിനാര് എന്നർഥം വരുന്ന comet എന്ന പേരിനത് അർഹമായത്. കേന്ദ്രത്തിനെ കൂടുതൽ ധൂളീപടലം പൊതിയുന്നതോടെ അത് കൂടുതൽ പ്രകാശം പരത്താൻ തുടങ്ങും. ധൂമകേതു അതിവേഗത്തിൽ സൂര്യനടുത്തേക്ക് കുതിക്കുന്നതോടൊപ്പം കൂടുതൽ പൊടിപടലങ്ങളും ജലബാഷ്പവും ധൂമകേതുവിന്റെ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് വരും. ഭൂമിയുടെ പഥം പിന്നിടുന്നതോടെ അതിലെ ജലാംശവും മഞ്ഞുകട്ടകളും അതിവേഗം ബാഷ്പീകരിച്ച് ഒന്നോ അതിലധികമോ വാലുകൾ (tails) രൂപപ്പെട്ട് വരും. ആഞ്ഞടിക്കുന്ന സൗരക്കാറ്റിന്റെ (സൗരവാതം) മർദത്താൽ ധാരാളം ധൂളികളും അകലേയ്ക്ക് തള്ളപ്പെടുകയും ഒരു വളഞ്ഞ വാലായി അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മലയാളത്തിൽ ``വാൽനക്ഷത്രം'' എന്ന് നമ്മുടെ പൂർവികർ അതിനെ വിളിച്ചത് ഇത്തരം ഒരു വാൽ കണ്ടത് കൊണ്ടാണ്. | ധൂമകേതുവിന്റെ കേന്ദ്രം സൂര്യന് അടുത്തേക്ക് കുതിക്കുമ്പോൾ, സൂര്യനിലേക്കുള്ള ദൂരം കുറയുന്തോറും ചൂട് കൂടിക്കൊണ്ടേയിരിക്കും. ഏതാണ്ട് വ്യാഴത്തിന്നടുത്തെത്തുമ്പോൾ കേന്ദ്രത്തിന്റെ താപനില അതിലെ മഞ്ഞുകട്ടകളെ ബാഷ്പീകരിക്കാനാവശ്യമായത്ര ആകും. മഞ്ഞു കട്ടകളെ മാത്രമല്ല അതിലെ പൊടിപടലങ്ങളെയും അടർത്തി മാറ്റാനാവശ്യമായ ചൂട് അതിന് കിട്ടിക്കഴിഞ്ഞിരിക്കും. ഇങ്ങനെ ബാഷ്പീകരിക്കുന്ന മഞ്ഞും പൊടിപടലവും ധൂമകേതുവിന്റെ കേന്ദ്രത്തെ പൊതിയും. ഈ ധൂളീപടലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കും; കേന്ദ്രം തിളങ്ങാൻ തുടങ്ങും. അതോടെ ധൂമകേതുവിനെ നമുക്ക് കാണാനാവും. ജലബാഷ്പത്തിന്റെയും ധൂളീപടലങ്ങളുടെയും ഈ ഗോളം മുടിനാരുകളുടെ ഒരു ഗോളം പോലെ തോന്നിയതിനാലാവാം ഗ്രീക്ക് ഭാഷയിൽ മുടിനാര് എന്നർഥം വരുന്ന comet എന്ന പേരിനത് അർഹമായത്. കേന്ദ്രത്തിനെ കൂടുതൽ ധൂളീപടലം പൊതിയുന്നതോടെ അത് കൂടുതൽ പ്രകാശം പരത്താൻ തുടങ്ങും. ധൂമകേതു അതിവേഗത്തിൽ സൂര്യനടുത്തേക്ക് കുതിക്കുന്നതോടൊപ്പം കൂടുതൽ പൊടിപടലങ്ങളും ജലബാഷ്പവും ധൂമകേതുവിന്റെ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് വരും. ഭൂമിയുടെ പഥം പിന്നിടുന്നതോടെ അതിലെ ജലാംശവും മഞ്ഞുകട്ടകളും അതിവേഗം ബാഷ്പീകരിച്ച് ഒന്നോ അതിലധികമോ വാലുകൾ (tails) രൂപപ്പെട്ട് വരും. ആഞ്ഞടിക്കുന്ന സൗരക്കാറ്റിന്റെ (സൗരവാതം) മർദത്താൽ ധാരാളം ധൂളികളും അകലേയ്ക്ക് തള്ളപ്പെടുകയും ഒരു വളഞ്ഞ വാലായി അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മലയാളത്തിൽ ``വാൽനക്ഷത്രം'' എന്ന് നമ്മുടെ പൂർവികർ അതിനെ വിളിച്ചത് ഇത്തരം ഒരു വാൽ കണ്ടത് കൊണ്ടാണ്. | ||
ധൂമകേതുവിന് ഒന്നിലധികം വാലുകളുണ്ടാവാമെന്ന് പറഞ്ഞുവല്ലോ. രണ്ടാമത്തെ വാൽ കേന്ദ്രത്തിലടങ്ങിയിട്ടുള്ള വാതകങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും കണങ്ങളുടെ പ്രവാഹവും വാതക തന്മാത്രകളിൽ നിന്നും ഒന്നോ അതിലധികമോ ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കും. ഇങ്ങനെ അയണീകരിക്കപ്പെട്ട വാതകം പ്രതിദീപ്തി (flourescent) പ്രകാശം പുറത്തുവിടും. സാധാരണയായി കൂടുതലും പ്രതിദീപ്തമാകുന്ന വാതകം നീലനിറത്തിൽ ജ്വലിക്കുന്ന കാർബൺ മോണോക്സൈഡാണ്. ഇങ്ങനെയുണ്ടാകുന്ന വാതക വാൽ അഥവാ അയണീകൃത വാതകം, സൂര്യന്റെ കാന്തിക ബലരേഖകളുടെ ദിശയിലാകയാൽ സൂര്യനിൽ നിന്നകലേക്ക് നിവർന്നായിരിക്കും കാണപ്പെടുക. 1976 ൽ കാണപ്പെട്ട ``വെസ്റ്റ്'' ധൂമകേതുവിന് അതിമനോഹരമായ ഒരു വാതകവാലും മറ്റൊരു ധൂളീവാലും ഉണ്ടായിരുന്നു. 1996 ൽ കാണപ്പെട്ട ഹ്യാക്കുടാകേ ധൂമകേതുവിന് അതിന്റെ ധൂളീവാലിനേക്കാൾ പ്രകടമായ ഒരു വാതക വാലായിരുന്നു ഉണ്ടായിരുന്നത്. വാതകവാലായാലും ധൂളീവാലായാലും ലക്ഷക്കണക്കിന് കിലോമീറ്റർ നീളത്തിൽ ഉണ്ടാകാറുണ്ട്. വാതകവാൽ എല്ലായ്പ്പോഴും സൂര്യന് എതിർ വശത്തായിരിക്കും കാണപ്പെടുക. ധൂളീവാലും അങ്ങിനെ തന്നെയാണ് കാണപ്പെടുക. എങ്കിലും ചിലപ്പോഴെല്ലാം സൂര്യന് അഭിമുഖമായും ഒരു ധൂളീവാൽ ഉണ്ടാകാറുണ്ട്. | ധൂമകേതുവിന് ഒന്നിലധികം വാലുകളുണ്ടാവാമെന്ന് പറഞ്ഞുവല്ലോ. രണ്ടാമത്തെ വാൽ കേന്ദ്രത്തിലടങ്ങിയിട്ടുള്ള വാതകങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും കണങ്ങളുടെ പ്രവാഹവും വാതക തന്മാത്രകളിൽ നിന്നും ഒന്നോ അതിലധികമോ ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കും. ഇങ്ങനെ അയണീകരിക്കപ്പെട്ട വാതകം പ്രതിദീപ്തി (flourescent) പ്രകാശം പുറത്തുവിടും. സാധാരണയായി കൂടുതലും പ്രതിദീപ്തമാകുന്ന വാതകം നീലനിറത്തിൽ ജ്വലിക്കുന്ന കാർബൺ മോണോക്സൈഡാണ്. ഇങ്ങനെയുണ്ടാകുന്ന വാതക വാൽ അഥവാ അയണീകൃത വാതകം, സൂര്യന്റെ കാന്തിക ബലരേഖകളുടെ ദിശയിലാകയാൽ സൂര്യനിൽ നിന്നകലേക്ക് നിവർന്നായിരിക്കും കാണപ്പെടുക. 1976 ൽ കാണപ്പെട്ട ``വെസ്റ്റ്'' ധൂമകേതുവിന് അതിമനോഹരമായ ഒരു വാതകവാലും മറ്റൊരു ധൂളീവാലും ഉണ്ടായിരുന്നു. 1996 ൽ കാണപ്പെട്ട ഹ്യാക്കുടാകേ ധൂമകേതുവിന് അതിന്റെ ധൂളീവാലിനേക്കാൾ പ്രകടമായ ഒരു വാതക വാലായിരുന്നു ഉണ്ടായിരുന്നത്. വാതകവാലായാലും ധൂളീവാലായാലും ലക്ഷക്കണക്കിന് കിലോമീറ്റർ നീളത്തിൽ ഉണ്ടാകാറുണ്ട്. വാതകവാൽ എല്ലായ്പ്പോഴും സൂര്യന് എതിർ വശത്തായിരിക്കും കാണപ്പെടുക. ധൂളീവാലും അങ്ങിനെ തന്നെയാണ് കാണപ്പെടുക. എങ്കിലും ചിലപ്പോഴെല്ലാം സൂര്യന് അഭിമുഖമായും ഒരു ധൂളീവാൽ ഉണ്ടാകാറുണ്ട്. | ||
സക്രിയ ധൂമകേതുക്കൾ (The Active Comets) | |||
====സക്രിയ ധൂമകേതുക്കൾ (The Active Comets)==== | |||
ഒരു ധൂമകേതുവിന്റെ കേന്ദ്രം സൂര്യനിൽ നിന്നും വളരെ അകലെ (സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയിൽ അധികം) യാകുമ്പോൾ താപനില കുറവായതുകൊണ്ട് ഉറഞ്ഞ് കട്ടിയായ ബാഷ്പീകാരികളുടെ ഉത്പതന നിരക്ക് കുറവായിരിക്കും. ഇത്തരമൊരവസ്ഥയിൽ കോമറ്റിന്റെ കേന്ദ്രം നിഷ്ക്രിയമാണെന്ന് പറയാം. അത്തരം സന്ദർഭങ്ങളിൽ കോമറ്റിനെ നഗ്നനേത്രങ്ങളാൽ കാണുക പ്രയാസമായിരിക്കും. കാണാൻ കൂറ്റൻ ടെലിസ്കോപ്പുകളെ ആശ്രയിക്കേണ്ടി വരും. | ഒരു ധൂമകേതുവിന്റെ കേന്ദ്രം സൂര്യനിൽ നിന്നും വളരെ അകലെ (സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയിൽ അധികം) യാകുമ്പോൾ താപനില കുറവായതുകൊണ്ട് ഉറഞ്ഞ് കട്ടിയായ ബാഷ്പീകാരികളുടെ ഉത്പതന നിരക്ക് കുറവായിരിക്കും. ഇത്തരമൊരവസ്ഥയിൽ കോമറ്റിന്റെ കേന്ദ്രം നിഷ്ക്രിയമാണെന്ന് പറയാം. അത്തരം സന്ദർഭങ്ങളിൽ കോമറ്റിനെ നഗ്നനേത്രങ്ങളാൽ കാണുക പ്രയാസമായിരിക്കും. കാണാൻ കൂറ്റൻ ടെലിസ്കോപ്പുകളെ ആശ്രയിക്കേണ്ടി വരും. | ||
എന്നാൽ ധൂമകേതുവിന്റെ കേന്ദ്രം സൂര്യന് അടുത്തെത്തുമ്പോഴേക്കും കേന്ദ്രത്തിന്റെ താപനില കൂടുകയും ബാഷ്പീകാരികൾ അതിവേഗം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെ സക്രിയധൂമകേതു (Active Comet) എന്ന് പറയുന്നു. സിലിക്കേറ്റുകളുടെ ഖരാവസ്ഥയിലുള്ള ധൂളി, സൾഫൈഡുകൾ, കാർബണിക സംയുക്തങ്ങൾ, കേന്ദ്രത്തിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞുപാളികൾ എല്ലാം തന്നെ ഈ ഘട്ടത്തിൽ സ്വതന്ത്രമാക്കപ്പെടുകയും വാതകങ്ങളോടൊപ്പം ശൂന്യാകാശത്തേക്ക് വൻ വേഗതയിൽ കുതിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ന്യൂക്ലിയസിന് ചുറ്റും വാതകത്തിന്റെയും പൊടിപടലങ്ങളുടെയും വിശാലമായ ഒരു മേഘപടലം രൂപം കൊള്ളുന്നു. ഇതിനെ കോമ എന്നാണ് വിളിക്കുന്നത്. പൂർണവളർച്ചയെത്തിയ ഒരു കോമ ഭൂവ്യാസത്തിന്റെ പത്തിരട്ടി വരെ, അതായത് ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ വ്യാസത്തിൽ ഉണ്ടാകാറുണ്ട്. ധൂമകേതു കേന്ദ്രത്തിന്റെ ഉപരിതലത്തിലുള്ള വാതക ബഹിർഗമനം പലപ്പോഴും ഒരുപോലെയല്ല. അതുകൊണ്ട് കോമയുടെ ഘടന എല്ലായിടത്തും ഒരുപോലെയാവില്ല. കേന്ദ്രത്തെ കാഴ്ചയിൽ നിന്നും മറയ്ക്കുന്ന വിധം കോമ കട്ടി കൂടിയതായിരിക്കും. സക്രിയമല്ലാത്ത കോമറ്റ് ന്യൂക്ലിയസ് വളരെ ഉൾഭാഗത്തും മങ്ങിയുമിരിക്കും എന്ന കാര്യം ഓർമിക്കുമല്ലോ. അതുകൊണ്ട് തന്നെ ശൂന്യാകാശ പേടകങ്ങളിൽ അടുത്തു ചെന്നാലല്ലാതെ മറ്റ് രീതിയിൽ കോമറ്റ് ന്യൂക്ലിയസിനെ കാണാൻ കഴിയുകയില്ല. | എന്നാൽ ധൂമകേതുവിന്റെ കേന്ദ്രം സൂര്യന് അടുത്തെത്തുമ്പോഴേക്കും കേന്ദ്രത്തിന്റെ താപനില കൂടുകയും ബാഷ്പീകാരികൾ അതിവേഗം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെ സക്രിയധൂമകേതു (Active Comet) എന്ന് പറയുന്നു. സിലിക്കേറ്റുകളുടെ ഖരാവസ്ഥയിലുള്ള ധൂളി, സൾഫൈഡുകൾ, കാർബണിക സംയുക്തങ്ങൾ, കേന്ദ്രത്തിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞുപാളികൾ എല്ലാം തന്നെ ഈ ഘട്ടത്തിൽ സ്വതന്ത്രമാക്കപ്പെടുകയും വാതകങ്ങളോടൊപ്പം ശൂന്യാകാശത്തേക്ക് വൻ വേഗതയിൽ കുതിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ന്യൂക്ലിയസിന് ചുറ്റും വാതകത്തിന്റെയും പൊടിപടലങ്ങളുടെയും വിശാലമായ ഒരു മേഘപടലം രൂപം കൊള്ളുന്നു. ഇതിനെ കോമ എന്നാണ് വിളിക്കുന്നത്. പൂർണവളർച്ചയെത്തിയ ഒരു കോമ ഭൂവ്യാസത്തിന്റെ പത്തിരട്ടി വരെ, അതായത് ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ വ്യാസത്തിൽ ഉണ്ടാകാറുണ്ട്. ധൂമകേതു കേന്ദ്രത്തിന്റെ ഉപരിതലത്തിലുള്ള വാതക ബഹിർഗമനം പലപ്പോഴും ഒരുപോലെയല്ല. അതുകൊണ്ട് കോമയുടെ ഘടന എല്ലായിടത്തും ഒരുപോലെയാവില്ല. കേന്ദ്രത്തെ കാഴ്ചയിൽ നിന്നും മറയ്ക്കുന്ന വിധം കോമ കട്ടി കൂടിയതായിരിക്കും. സക്രിയമല്ലാത്ത കോമറ്റ് ന്യൂക്ലിയസ് വളരെ ഉൾഭാഗത്തും മങ്ങിയുമിരിക്കും എന്ന കാര്യം ഓർമിക്കുമല്ലോ. അതുകൊണ്ട് തന്നെ ശൂന്യാകാശ പേടകങ്ങളിൽ അടുത്തു ചെന്നാലല്ലാതെ മറ്റ് രീതിയിൽ കോമറ്റ് ന്യൂക്ലിയസിനെ കാണാൻ കഴിയുകയില്ല. | ||
ധൂമകേതുക്കളുടെ വാലുകൾ | |||
====ധൂമകേതുക്കളുടെ വാലുകൾ==== | |||
ഖരാവസ്ഥയിലുള്ള ധൂളീപടലം വളരെ വേഗം തന്നെ വാതകങ്ങളിൽ നിന്നും വേർപെടുന്നു. അവയുടെ ഭാവിപരിക്രമണപഥത്തെ നിർണയിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സൂര്യന്റെ ഗുരുത്വവും മറ്റേത് സൂര്യന്റെ തന്നെ വികിരണ മർദവും. സൂര്യന്റെ ഗുരുത്വാകർഷണം മാത്രമാണ് ഉള്ളതെങ്കിൽ, ധൂളീപടലം കോമറ്റിന്റെ ന്യൂക്ലിയസ് പോലെ തന്നെ സൂര്യന് ചുറ്റും കറങ്ങുമായിരുന്നു. പക്ഷേ, അങ്ങനെയല്ലല്ലോ; സൗരവികിരണ മർദം ധൂളീപടലത്തെ കോമറ്റിന്റെ കോമയിൽ നിന്നും അകലേക്ക് തള്ളിമാറ്റുന്നു. അത് വളരെ വലിയ വളഞ്ഞ ധൂളീവാലായി പുറത്തേക്ക് ചീറ്റുന്നു. അതിലെ ധൂളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നത് കൊണ്ട് ഈ വാൽ ഭൂമിയിൽ നിന്നും കാണാവുന്നതാണ്. വർണ ഫോട്ടോഗ്രാഫിയിൽ ഈ വാലിന്റെ നിറം ഏതാണ്ട് മഞ്ഞയോ മഞ്ഞ കലർന്ന വെള്ളയോ ആയിരിക്കും. സൂര്യന്റെ നിറം തന്നെ. | ഖരാവസ്ഥയിലുള്ള ധൂളീപടലം വളരെ വേഗം തന്നെ വാതകങ്ങളിൽ നിന്നും വേർപെടുന്നു. അവയുടെ ഭാവിപരിക്രമണപഥത്തെ നിർണയിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സൂര്യന്റെ ഗുരുത്വവും മറ്റേത് സൂര്യന്റെ തന്നെ വികിരണ മർദവും. സൂര്യന്റെ ഗുരുത്വാകർഷണം മാത്രമാണ് ഉള്ളതെങ്കിൽ, ധൂളീപടലം കോമറ്റിന്റെ ന്യൂക്ലിയസ് പോലെ തന്നെ സൂര്യന് ചുറ്റും കറങ്ങുമായിരുന്നു. പക്ഷേ, അങ്ങനെയല്ലല്ലോ; സൗരവികിരണ മർദം ധൂളീപടലത്തെ കോമറ്റിന്റെ കോമയിൽ നിന്നും അകലേക്ക് തള്ളിമാറ്റുന്നു. അത് വളരെ വലിയ വളഞ്ഞ ധൂളീവാലായി പുറത്തേക്ക് ചീറ്റുന്നു. അതിലെ ധൂളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നത് കൊണ്ട് ഈ വാൽ ഭൂമിയിൽ നിന്നും കാണാവുന്നതാണ്. വർണ ഫോട്ടോഗ്രാഫിയിൽ ഈ വാലിന്റെ നിറം ഏതാണ്ട് മഞ്ഞയോ മഞ്ഞ കലർന്ന വെള്ളയോ ആയിരിക്കും. സൂര്യന്റെ നിറം തന്നെ. | ||
കോമയിലെ വാതക തന്മാത്രകൾ കഠിനമായ ചുറ്റുപാടിലായിരിക്കും. സൂര്യകിരണങ്ങളിലുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ ഈ തന്മാത്രകളെ അക്ഷരാർഥത്തിൽ പിച്ചിച്ചീന്തും. അത് വരെ കോമറ്റിന്റെ ന്യൂക്ലിയസിനുള്ളിൽ കിട്ടിയിരുന്ന സംരക്ഷണം അവയ്ക്ക് നഷ്ടപ്പെട്ട് പോയിട്ടുണ്ടാവും. ഈ വാതക തന്മാത്രകൾ സൗരവികിരണം കൊണ്ട് അയണീകൃതമാകും. അതായത്, അവയ്ക്ക് ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ നഷ്ടപ്പെടും. ഈയൊരു പ്രക്രിയ തന്മാത്രകളെ വൈദ്യുത ചാർജുള്ളവയാക്കുന്നു. അതോടെ അവ സൗരക്കാറ്റുമായി പ്രതിപ്രവർത്തനം ആരംഭിക്കും. സൗരവാതമാകട്ടെ സൂര്യനിൽ നിന്നും പുറപ്പെടുന്ന, വൈദ്യുത ചാർജ് ഉള്ള കണങ്ങളുടെ വൻ വേഗതയിലുള്ള ഒഴുക്കാണ്. അത് സൗരകാന്തിക മണ്ഡലത്തെയും വഹിച്ചായിരിക്കും ഒഴുകുക. ശക്തമായ സൗരകാന്തികമണ്ഡലം അയണീകൃത വാതക തന്മാത്രകളെയും വഹിച്ചുകൊണ്ട് ചെന്ന് വീഴുന്നത് `പ്ലാസ്മ വാൽ' എന്ന ഭാഗത്താണ്. നല്ല നീല നിറത്തിലാണ് ഈ വാൽ ഫോട്ടോഗ്രാഫിൽ കാണപ്പെടുക. അതിലെ അയണീകൃത കാർബൺ മോണോക്സൈഡ് വാതകം ആണ് സൗരപ്രകാശത്തെ ആഗിരണം ചെയ്ത് നീല വർണത്തെ പുറത്തുവിട്ട് പ്ലാസ്മ വാലിന് നീല നിറം ഉണ്ടാക്കുന്നത്. പക്ഷേ, കോമയിൽ സാധാരണയായി ഏറ്റവുമധികം ഉള്ളത് ഹൈഡ്രജൻ, ആറ്റമിക്ക് ഓക്സിജൻ, ഹൈഡ്രോക്സിൽ (ഒരു ഓക്സിജൻ ആറ്റവും ഒരു ഹൈഡ്രജൻ ആറ്റവും ചേർന്നത്) എന്നിവയാണ്. സൗരവികിരണം ഉടച്ച് പിഴിഞ്ഞ ജല തന്മാത്രകളുടെ ഒരു ഉൽപ്പന്നമാണവ. ഈ വാതകങ്ങൾ ആഗിരണം ചെയ്ത് പ്രതിഫലിപ്പിക്കുന്ന സൗരവികിരണത്തെ മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. പകരം ശൂന്യാകാശ പേടകങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ വയലറ്റ് ഡിറ്റക്ടർ കൊണ്ട് മാത്രമേ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. | കോമയിലെ വാതക തന്മാത്രകൾ കഠിനമായ ചുറ്റുപാടിലായിരിക്കും. സൂര്യകിരണങ്ങളിലുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ ഈ തന്മാത്രകളെ അക്ഷരാർഥത്തിൽ പിച്ചിച്ചീന്തും. അത് വരെ കോമറ്റിന്റെ ന്യൂക്ലിയസിനുള്ളിൽ കിട്ടിയിരുന്ന സംരക്ഷണം അവയ്ക്ക് നഷ്ടപ്പെട്ട് പോയിട്ടുണ്ടാവും. ഈ വാതക തന്മാത്രകൾ സൗരവികിരണം കൊണ്ട് അയണീകൃതമാകും. അതായത്, അവയ്ക്ക് ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ നഷ്ടപ്പെടും. ഈയൊരു പ്രക്രിയ തന്മാത്രകളെ വൈദ്യുത ചാർജുള്ളവയാക്കുന്നു. അതോടെ അവ സൗരക്കാറ്റുമായി പ്രതിപ്രവർത്തനം ആരംഭിക്കും. സൗരവാതമാകട്ടെ സൂര്യനിൽ നിന്നും പുറപ്പെടുന്ന, വൈദ്യുത ചാർജ് ഉള്ള കണങ്ങളുടെ വൻ വേഗതയിലുള്ള ഒഴുക്കാണ്. അത് സൗരകാന്തിക മണ്ഡലത്തെയും വഹിച്ചായിരിക്കും ഒഴുകുക. ശക്തമായ സൗരകാന്തികമണ്ഡലം അയണീകൃത വാതക തന്മാത്രകളെയും വഹിച്ചുകൊണ്ട് ചെന്ന് വീഴുന്നത് `പ്ലാസ്മ വാൽ' എന്ന ഭാഗത്താണ്. നല്ല നീല നിറത്തിലാണ് ഈ വാൽ ഫോട്ടോഗ്രാഫിൽ കാണപ്പെടുക. അതിലെ അയണീകൃത കാർബൺ മോണോക്സൈഡ് വാതകം ആണ് സൗരപ്രകാശത്തെ ആഗിരണം ചെയ്ത് നീല വർണത്തെ പുറത്തുവിട്ട് പ്ലാസ്മ വാലിന് നീല നിറം ഉണ്ടാക്കുന്നത്. പക്ഷേ, കോമയിൽ സാധാരണയായി ഏറ്റവുമധികം ഉള്ളത് ഹൈഡ്രജൻ, ആറ്റമിക്ക് ഓക്സിജൻ, ഹൈഡ്രോക്സിൽ (ഒരു ഓക്സിജൻ ആറ്റവും ഒരു ഹൈഡ്രജൻ ആറ്റവും ചേർന്നത്) എന്നിവയാണ്. സൗരവികിരണം ഉടച്ച് പിഴിഞ്ഞ ജല തന്മാത്രകളുടെ ഒരു ഉൽപ്പന്നമാണവ. ഈ വാതകങ്ങൾ ആഗിരണം ചെയ്ത് പ്രതിഫലിപ്പിക്കുന്ന സൗരവികിരണത്തെ മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. പകരം ശൂന്യാകാശ പേടകങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ വയലറ്റ് ഡിറ്റക്ടർ കൊണ്ട് മാത്രമേ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. | ||
കോമറ്റുകളുടെ വാലുകൾ വളരെ വളരെ വലുതാകാറുണ്ട്. ചിലപ്പോഴെങ്കിലും അവ സൗരദൂരത്തേക്കാൾ (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം) നീളമേറിയതായും കാണപ്പെടാം. അതായത് ഏതാണ്ട് 150 ദശലക്ഷം കിലോമീറ്റർ വരെ. അത്തരം വാലുള്ള പ്രകാശമാനമായ ഒരു കോമറ്റ് ഭൂമിക്കരികിലൂടെ കടന്നുപോകുന്നത് വർണശബളമായ ഒരു കാഴ്ച തന്നെയാണ്. വെളിച്ചത്തിൽ പോലും കാണപ്പെട്ട ധൂമകേതുക്കളും ചക്രവാളം മുതൽ ചക്രവാളം വരെ നീണ്ടു കാണപ്പെട്ട ധൂമകേതുക്കളും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. | കോമറ്റുകളുടെ വാലുകൾ വളരെ വളരെ വലുതാകാറുണ്ട്. ചിലപ്പോഴെങ്കിലും അവ സൗരദൂരത്തേക്കാൾ (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം) നീളമേറിയതായും കാണപ്പെടാം. അതായത് ഏതാണ്ട് 150 ദശലക്ഷം കിലോമീറ്റർ വരെ. അത്തരം വാലുള്ള പ്രകാശമാനമായ ഒരു കോമറ്റ് ഭൂമിക്കരികിലൂടെ കടന്നുപോകുന്നത് വർണശബളമായ ഒരു കാഴ്ച തന്നെയാണ്. വെളിച്ചത്തിൽ പോലും കാണപ്പെട്ട ധൂമകേതുക്കളും ചക്രവാളം മുതൽ ചക്രവാളം വരെ നീണ്ടു കാണപ്പെട്ട ധൂമകേതുക്കളും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. | ||
ധൂമകേതുക്കളുടെ വാതകവാലും ധൂളീവാലും തമ്മിൽ തിരിച്ചറിയുന്നതെങ്ങനെ? | |||
====ധൂമകേതുക്കളുടെ വാതകവാലും ധൂളീവാലും തമ്മിൽ തിരിച്ചറിയുന്നതെങ്ങനെ?==== | |||
വാലുകളുടെ വർണരാജി (spectrum) പരിശോധനയിലൂടെ നമുക്ക് അത് വാതകവാലാണോ അല്ല ധൂളീവാലാണോ എന്ന് തിരിച്ചറിയാവുന്നതാണ്. സൂര്യന്റേത്പോലുള്ള ആഗിരണ രേഖകൾ ധൂളീവാലിന്റെ വർണരാജിയിലും കാണപ്പെടുന്നതിനാൽ ധൂളീവാൽ തിളങ്ങുന്നത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മാത്രമാണ് എന്ന് വ്യക്തം. അതേ സമയം കാർബൺ, സയനോജൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ തന്മാത്രകളുടെ ഉത്സർജന വർണരാജി വാതക വാലുകളിൽ പ്രടമായി കാണാം. സാധാരണയായി ധൂളീവാലുകൾക്ക് ഇളം മഞ്ഞ നിറവും വാതകവാലുകൾക്ക് നീലയോ നീല കലർന്ന പച്ചയോ നിറമാണ് ഉണ്ടാവുക. കൂടാതെ, ധൂളീവാലിന് അൽപ്പം വളവുണ്ടാകാം. എന്നാൽ വാതകവാൽ കാന്തികമണ്ഡലത്തിൽ ഒതുങ്ങുന്നതിനാൽ പിരിഞ്ഞ നേർവരകൾ പോലെ കാണപ്പെടും. | വാലുകളുടെ വർണരാജി (spectrum) പരിശോധനയിലൂടെ നമുക്ക് അത് വാതകവാലാണോ അല്ല ധൂളീവാലാണോ എന്ന് തിരിച്ചറിയാവുന്നതാണ്. സൂര്യന്റേത്പോലുള്ള ആഗിരണ രേഖകൾ ധൂളീവാലിന്റെ വർണരാജിയിലും കാണപ്പെടുന്നതിനാൽ ധൂളീവാൽ തിളങ്ങുന്നത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മാത്രമാണ് എന്ന് വ്യക്തം. അതേ സമയം കാർബൺ, സയനോജൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ തന്മാത്രകളുടെ ഉത്സർജന വർണരാജി വാതക വാലുകളിൽ പ്രടമായി കാണാം. സാധാരണയായി ധൂളീവാലുകൾക്ക് ഇളം മഞ്ഞ നിറവും വാതകവാലുകൾക്ക് നീലയോ നീല കലർന്ന പച്ചയോ നിറമാണ് ഉണ്ടാവുക. കൂടാതെ, ധൂളീവാലിന് അൽപ്പം വളവുണ്ടാകാം. എന്നാൽ വാതകവാൽ കാന്തികമണ്ഡലത്തിൽ ഒതുങ്ങുന്നതിനാൽ പിരിഞ്ഞ നേർവരകൾ പോലെ കാണപ്പെടും. | ||
ധൂമകേതുക്കളെപ്പറ്റി പഠിക്കാൻ ബഹിരാകാശ പേടകങ്ങളെ എന്തിനാണ് അയയ്ക്കുന്നത്? | |||
====ധൂമകേതുക്കളെപ്പറ്റി പഠിക്കാൻ ബഹിരാകാശ പേടകങ്ങളെ എന്തിനാണ് അയയ്ക്കുന്നത്?==== | |||
ധൂമകേതുക്കളെ അവയുടെ അടുത്ത് പോയി പഠിക്കാൻ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. അവയുടെ കൃത്യമായ പരിക്രമണ പഥം മുൻകൂട്ടി അറിഞ്ഞിരുന്നാലേ ഇത്തരം ദൗത്യങ്ങൾ വിജയിക്കുകയുള്ളൂ. ഇക്കാരണത്താൽ നേരത്തെ നന്നായി പഠിച്ചിട്ടുള്ള പരിപഥങ്ങൾ ഉള്ള ധൂമകേതുക്കളെ മാത്രമേ ഇതനായി തിരഞ്ഞെടുക്കാറുള്ളൂ. | ധൂമകേതുക്കളെ അവയുടെ അടുത്ത് പോയി പഠിക്കാൻ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. അവയുടെ കൃത്യമായ പരിക്രമണ പഥം മുൻകൂട്ടി അറിഞ്ഞിരുന്നാലേ ഇത്തരം ദൗത്യങ്ങൾ വിജയിക്കുകയുള്ളൂ. ഇക്കാരണത്താൽ നേരത്തെ നന്നായി പഠിച്ചിട്ടുള്ള പരിപഥങ്ങൾ ഉള്ള ധൂമകേതുക്കളെ മാത്രമേ ഇതനായി തിരഞ്ഞെടുക്കാറുള്ളൂ. | ||
എന്തിനാണ് ശാസ്ത്രജ്ഞന്മാർ ധൂമകേതുക്കളെപ്പറ്റി പഠിക്കുന്നത്? | |||
====എന്തിനാണ് ശാസ്ത്രജ്ഞന്മാർ ധൂമകേതുക്കളെപ്പറ്റി പഠിക്കുന്നത്?==== | |||
450 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥത്തിൽ രൂപം കൊണ്ട സോളാർ നെബുലയിൽ നിന്ന് ആദ്യമായി ഘനീഭവിച്ച ഖരപദാർത്ഥങ്ങളാണ് ധൂമകേതുക്കൾ എന്നാണ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. ഭൂമിയിലെയും മറ്റ് സൗരയൂഥ വസ്തുക്കളിലെയും പദാർത്ഥങ്ങൾ സൂര്യന്റെ സാമീപ്യം മൂലം പലവിധ മാറ്റങ്ങൾക്കും വിധേയമായപ്പോൾ ധൂമകേതുക്കളുടെ കേന്ദ്രങ്ങളിൽ ആദിമ നെബുലയിൽ വസ്തുക്കൾ തണുത്തുറഞ്ഞ സൗരയൂഥാതിർത്തിയിൽ കലർപ്പില്ലാതെയും കളങ്കമില്ലാതെയും സംരക്ഷിക്കപ്പെട്ടതായി കരുതുന്നു. അങ്ങനെ 450 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം എങ്ങനെ ഉണ്ടായെന്നതിന്റെ വിലപ്പെട്ട സൂചനകൾ നൽകാൻ ധൂമകേതുക്കൾക്ക് കഴിയും എന്ന് കരുതുന്നു. അതേപോലെ ഭൗമാന്തരീക്ഷം ഉണ്ടായി വന്നത് എങ്ങനെയാണെന്നതിനും തെളിവ് നൽകാൻ ധൂമകേതുക്കൾക്ക് കഴിയും. ഒരു പക്ഷേ, ഭൂമിയിൽ ജീവന് ആധാരമായ ജലത്തെയും സങ്കീർണമായ മറ്റ് തന്മാത്രകളെയും സമ്മാനിച്ചത് ധൂമകേതുക്കളാവാം. ധൂമകേതു പഠനത്തിന് കാരണമായ പ്രധാനപ്പെട്ട മറ്റൊരു വസ്തുത ഭൂമിയുമായി ധൂമകേതുക്കൾ കൂട്ടിമുട്ടാനുള്ള യഥാർഥ സാധ്യതയാണ്. ഭൂപഥത്തിനെ കടന്നുപോകുന്ന ധൂമകേതുക്കളുടെയും ഛിന്നഗ്രഹങ്ങളുടെയും പരിക്രമണ പഥങ്ങളെപ്പറ്റി നാം പഠിച്ച് രേഖപ്പെടുത്തിയേ മതിയാകൂ. അത്തരം ഒരു അത്യാപത്തിനെപ്പറ്റി എന്നാലേ മുന്നറിയിപ്പ് നൽകാൻ കഴിയുകയുള്ളൂ. ഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഡിനോസറുകൾക്ക് സംഭവിച്ച ദുരന്തം നമുക്കും ആവർത്തിക്കാതിരിക്കാൻ ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും ഭൗതിക ഘടനയും ചേരുവയും എന്താണെന്ന് കർശനമായി പഠിച്ചേ മതിയാകയുള്ളൂ. | 450 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥത്തിൽ രൂപം കൊണ്ട സോളാർ നെബുലയിൽ നിന്ന് ആദ്യമായി ഘനീഭവിച്ച ഖരപദാർത്ഥങ്ങളാണ് ധൂമകേതുക്കൾ എന്നാണ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. ഭൂമിയിലെയും മറ്റ് സൗരയൂഥ വസ്തുക്കളിലെയും പദാർത്ഥങ്ങൾ സൂര്യന്റെ സാമീപ്യം മൂലം പലവിധ മാറ്റങ്ങൾക്കും വിധേയമായപ്പോൾ ധൂമകേതുക്കളുടെ കേന്ദ്രങ്ങളിൽ ആദിമ നെബുലയിൽ വസ്തുക്കൾ തണുത്തുറഞ്ഞ സൗരയൂഥാതിർത്തിയിൽ കലർപ്പില്ലാതെയും കളങ്കമില്ലാതെയും സംരക്ഷിക്കപ്പെട്ടതായി കരുതുന്നു. അങ്ങനെ 450 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം എങ്ങനെ ഉണ്ടായെന്നതിന്റെ വിലപ്പെട്ട സൂചനകൾ നൽകാൻ ധൂമകേതുക്കൾക്ക് കഴിയും എന്ന് കരുതുന്നു. അതേപോലെ ഭൗമാന്തരീക്ഷം ഉണ്ടായി വന്നത് എങ്ങനെയാണെന്നതിനും തെളിവ് നൽകാൻ ധൂമകേതുക്കൾക്ക് കഴിയും. ഒരു പക്ഷേ, ഭൂമിയിൽ ജീവന് ആധാരമായ ജലത്തെയും സങ്കീർണമായ മറ്റ് തന്മാത്രകളെയും സമ്മാനിച്ചത് ധൂമകേതുക്കളാവാം. ധൂമകേതു പഠനത്തിന് കാരണമായ പ്രധാനപ്പെട്ട മറ്റൊരു വസ്തുത ഭൂമിയുമായി ധൂമകേതുക്കൾ കൂട്ടിമുട്ടാനുള്ള യഥാർഥ സാധ്യതയാണ്. ഭൂപഥത്തിനെ കടന്നുപോകുന്ന ധൂമകേതുക്കളുടെയും ഛിന്നഗ്രഹങ്ങളുടെയും പരിക്രമണ പഥങ്ങളെപ്പറ്റി നാം പഠിച്ച് രേഖപ്പെടുത്തിയേ മതിയാകൂ. അത്തരം ഒരു അത്യാപത്തിനെപ്പറ്റി എന്നാലേ മുന്നറിയിപ്പ് നൽകാൻ കഴിയുകയുള്ളൂ. ഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഡിനോസറുകൾക്ക് സംഭവിച്ച ദുരന്തം നമുക്കും ആവർത്തിക്കാതിരിക്കാൻ ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും ഭൗതിക ഘടനയും ചേരുവയും എന്താണെന്ന് കർശനമായി പഠിച്ചേ മതിയാകയുള്ളൂ. | ||
ധൂമകേതുക്കളുടെ ശാസ്ത്രീയമായ പ്രാധാന്യം എന്താണ്? | |||
====ധൂമകേതുക്കളുടെ ശാസ്ത്രീയമായ പ്രാധാന്യം എന്താണ്?==== | |||
ജ്യോതിർഭൗതികത്തിലെ ഏറ്റവും ആകർഷകരമായ ഒരു പ്രശ്നം സൗരയൂഥത്തെപ്പറ്റി അറിയലാണ്. അതിന്റെ രൂപീകരണ സമയത്ത് എന്തായിരുന്നു അതിന്റെ ആകൃതി? എങ്ങനെയാണത് ഉണ്ടായി വന്നത്.? ഇന്നത്തെ രൂപത്തിൽ അത് പരിണമിച്ചത് എങ്ങനെ? അതിൽ ഒരു ഗ്രഹത്തിൽ മാത്രം ജീവൻ എന്ന പ്രതിഭാസം ഉണ്ടായതിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ എന്തൊക്കെ? ഏത് പരിതസ്ഥിതിയിലാണ് ജീവൻ തുടർന്നും നിലനിൽക്കുന്നത്? സൗരയൂഥത്തിൽ തന്നെ ഭൂമിയിലെ ജീവന് ഭീഷണിയായ പ്രതിഭാസങ്ങൾ എന്തൊക്കെ? | ജ്യോതിർഭൗതികത്തിലെ ഏറ്റവും ആകർഷകരമായ ഒരു പ്രശ്നം സൗരയൂഥത്തെപ്പറ്റി അറിയലാണ്. അതിന്റെ രൂപീകരണ സമയത്ത് എന്തായിരുന്നു അതിന്റെ ആകൃതി? എങ്ങനെയാണത് ഉണ്ടായി വന്നത്.? ഇന്നത്തെ രൂപത്തിൽ അത് പരിണമിച്ചത് എങ്ങനെ? അതിൽ ഒരു ഗ്രഹത്തിൽ മാത്രം ജീവൻ എന്ന പ്രതിഭാസം ഉണ്ടായതിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ എന്തൊക്കെ? ഏത് പരിതസ്ഥിതിയിലാണ് ജീവൻ തുടർന്നും നിലനിൽക്കുന്നത്? സൗരയൂഥത്തിൽ തന്നെ ഭൂമിയിലെ ജീവന് ഭീഷണിയായ പ്രതിഭാസങ്ങൾ എന്തൊക്കെ? | ||
ഇവ കൂടാതെ കൃത്യമായി ഉത്തരം കിട്ടേണ്ടതായ ചില ചോദ്യങ്ങൾ കൂടിയുണ്ട്. സോളാർ നെബുലയിലെ ധൂളികൾ മുഖ്യമായി ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ അതോ നമ്മുടെ ക്ഷീരപഥത്തിലെ മറ്റ് മേഖലകളിൽ നിന്നും വന്നതാണോ? സൂര്യനിൽ നിന്ന് അകലുന്തോറും സോളാർ നെബുലയുടെ ഗുണവിശേഷങ്ങളിൽ എന്തു മാറ്റമുണ്ടാകുന്നു എന്നും നെബുലയിലെ വ്യത്യസ്ത മേഖലകൾ പരസ്പരം ദ്രവ്യക്കൈമാറ്റം നടത്തുന്നുണ്ടോ എന്നും അറിയണം. എങ്ങനെയാണ് ആദിമ നെബുലയിൽ നിന്നും പ്ലാനറ്റസിമലുകളും തുടർന്ന് അവയിൽ നിന്നും ഇന്ന് നാം കാണുന്ന ഗ്രഹങ്ങളും ഉണ്ടായത്? പ്ലാനറ്റസിമലുകളുടെ ആന്തരികഘടന എന്തായിരുന്നു? എന്നിങ്ങനെ അനേകം ചോദ്യങ്ങൾ | ഇവ കൂടാതെ കൃത്യമായി ഉത്തരം കിട്ടേണ്ടതായ ചില ചോദ്യങ്ങൾ കൂടിയുണ്ട്. സോളാർ നെബുലയിലെ ധൂളികൾ മുഖ്യമായി ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ അതോ നമ്മുടെ ക്ഷീരപഥത്തിലെ മറ്റ് മേഖലകളിൽ നിന്നും വന്നതാണോ? സൂര്യനിൽ നിന്ന് അകലുന്തോറും സോളാർ നെബുലയുടെ ഗുണവിശേഷങ്ങളിൽ എന്തു മാറ്റമുണ്ടാകുന്നു എന്നും നെബുലയിലെ വ്യത്യസ്ത മേഖലകൾ പരസ്പരം ദ്രവ്യക്കൈമാറ്റം നടത്തുന്നുണ്ടോ എന്നും അറിയണം. എങ്ങനെയാണ് ആദിമ നെബുലയിൽ നിന്നും പ്ലാനറ്റസിമലുകളും തുടർന്ന് അവയിൽ നിന്നും ഇന്ന് നാം കാണുന്ന ഗ്രഹങ്ങളും ഉണ്ടായത്? പ്ലാനറ്റസിമലുകളുടെ ആന്തരികഘടന എന്തായിരുന്നു? എന്നിങ്ങനെ അനേകം ചോദ്യങ്ങൾ | ||
സൗരയൂഥം ഉണ്ടായി ഏതാണ്ട് 450 കോടി വർഷങ്ങൾക്ക് ശേഷം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. തിരിച്ചറിയാൻ കഴിയാത്ത വിധം അന്നത്തേതിൽ നിന്നും സൗരയൂഥം മാറിപ്പോയിരിക്കുന്നു. പഠിക്കാനാവശ്യമായ വലിയ തെളിവുകളൊന്നും അവശേഷിച്ചിട്ടില്ല. എന്നാലും സൗരയൂഥത്തിലെ എല്ലാ വസ്തുക്കളെയും കണക്കിലെടുത്താൽ വലിയ മാറ്റത്തിന് വിധേയമായിട്ടില്ലാത്ത വസ്തുക്കളാണ് ധൂമകേതുക്കൾ. 450 കോടി വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന അതേ അവസ്ഥ. അതാണവയുടെ തനിമ. അതിനാൽ നിങ്ങൾക്ക് പ്രാഗ് സൗരയൂഥത്തെപ്പറ്റി പഠിക്കണമെന്നുണ്ടോ? എങ്കിൽ ധൂമകേതു പഠനം അനിവാര്യമാണ്. കോമറ്റ് ശാസ്ത്രജ്ഞൻ യഥാർത്ഥത്തിൽ മനുഷ്യവംശത്തിന്റെ പ്രാഗ്ചരിത്രം പഠിക്കുന്ന ഒരു പുരാ-ജ്യോതിശാസ്ത്രജ്ഞൻ (astro-archeologist) ആണെന്നർത്ഥം. | സൗരയൂഥം ഉണ്ടായി ഏതാണ്ട് 450 കോടി വർഷങ്ങൾക്ക് ശേഷം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. തിരിച്ചറിയാൻ കഴിയാത്ത വിധം അന്നത്തേതിൽ നിന്നും സൗരയൂഥം മാറിപ്പോയിരിക്കുന്നു. പഠിക്കാനാവശ്യമായ വലിയ തെളിവുകളൊന്നും അവശേഷിച്ചിട്ടില്ല. എന്നാലും സൗരയൂഥത്തിലെ എല്ലാ വസ്തുക്കളെയും കണക്കിലെടുത്താൽ വലിയ മാറ്റത്തിന് വിധേയമായിട്ടില്ലാത്ത വസ്തുക്കളാണ് ധൂമകേതുക്കൾ. 450 കോടി വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന അതേ അവസ്ഥ. അതാണവയുടെ തനിമ. അതിനാൽ നിങ്ങൾക്ക് പ്രാഗ് സൗരയൂഥത്തെപ്പറ്റി പഠിക്കണമെന്നുണ്ടോ? എങ്കിൽ ധൂമകേതു പഠനം അനിവാര്യമാണ്. കോമറ്റ് ശാസ്ത്രജ്ഞൻ യഥാർത്ഥത്തിൽ മനുഷ്യവംശത്തിന്റെ പ്രാഗ്ചരിത്രം പഠിക്കുന്ന ഒരു പുരാ-ജ്യോതിശാസ്ത്രജ്ഞൻ (astro-archeologist) ആണെന്നർത്ഥം. | ||
കോമറ്റുകൾ പ്രാചീനവും അകളങ്കിതവുമായ വസ്തുക്കളാണെന്ന് നമുക്ക് തോന്നാനെന്താണ് കാരണം? ഒന്നാമതായി അവയുടെ വലിപ്പം തന്നെ. അവ വളരെ ചെറിയ വസ്തുക്കളാണ്. വൻ തോതിലുള്ള ആന്തരിക പ്രവർത്തനങ്ങൾ നടക്കാൻ മാത്രമുള്ള വലുപ്പം അവയ്ക്കില്ല. അത്തരം പ്രവർത്തനങ്ങൾ നടക്കാനാവശ്യമായ താപനില ഉണ്ടാക്കാൻ ശേഷിയുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ അതിൽ കാര്യമായി ഇല്ലെന്നുള്ളതാണ് കാര്യം. രണ്ടാമത്തെ കാര്യം, സക്രിയ ധൂമകേതുക്കളുടെ താപചാലകശേഷി വളരെ കുറവായതിനാൽ സൗരതാപത്തിന് അതിന്റെ ഉപരിതലം ബാഷ്പീകരിക്കാനുള്ള ശേഷിയേ ഉണ്ടാവുന്നുള്ളൂ. ധൂമകേതുക്കളുടെ ശരീരം സുഷിരങ്ങൾ കൊണ്ട് നിറഞ്ഞതായതിനാൽ താപചാലകശേഷി വളരെ കുറവാണ്. ഇക്കാരണത്താൽ സൗരതാപം അതിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നില്ല. അതുകൊണ്ട് ധൂമകേതുകേന്ദ്രത്തിന്റെ ആന്തരിക ഭാഗത്തിന് സൗരതാപവികിരണം ഏൽക്കുന്നില്ല... മറ്റൊന്ന്, ധൂമകേതുക്കൾ ഏറെയൊന്നും പരസ്പരം കൂട്ടിയിടികൾക്ക് വിധേയമായിട്ടില്ല എന്നതാണ്. അവ സ്ഥിതി ചെയ്യുന്ന തളികയുടെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ വസ്തുക്കളുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണം. | കോമറ്റുകൾ പ്രാചീനവും അകളങ്കിതവുമായ വസ്തുക്കളാണെന്ന് നമുക്ക് തോന്നാനെന്താണ് കാരണം? ഒന്നാമതായി അവയുടെ വലിപ്പം തന്നെ. അവ വളരെ ചെറിയ വസ്തുക്കളാണ്. വൻ തോതിലുള്ള ആന്തരിക പ്രവർത്തനങ്ങൾ നടക്കാൻ മാത്രമുള്ള വലുപ്പം അവയ്ക്കില്ല. അത്തരം പ്രവർത്തനങ്ങൾ നടക്കാനാവശ്യമായ താപനില ഉണ്ടാക്കാൻ ശേഷിയുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ അതിൽ കാര്യമായി ഇല്ലെന്നുള്ളതാണ് കാര്യം. രണ്ടാമത്തെ കാര്യം, സക്രിയ ധൂമകേതുക്കളുടെ താപചാലകശേഷി വളരെ കുറവായതിനാൽ സൗരതാപത്തിന് അതിന്റെ ഉപരിതലം ബാഷ്പീകരിക്കാനുള്ള ശേഷിയേ ഉണ്ടാവുന്നുള്ളൂ. ധൂമകേതുക്കളുടെ ശരീരം സുഷിരങ്ങൾ കൊണ്ട് നിറഞ്ഞതായതിനാൽ താപചാലകശേഷി വളരെ കുറവാണ്. ഇക്കാരണത്താൽ സൗരതാപം അതിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നില്ല. അതുകൊണ്ട് ധൂമകേതുകേന്ദ്രത്തിന്റെ ആന്തരിക ഭാഗത്തിന് സൗരതാപവികിരണം ഏൽക്കുന്നില്ല... മറ്റൊന്ന്, ധൂമകേതുക്കൾ ഏറെയൊന്നും പരസ്പരം കൂട്ടിയിടികൾക്ക് വിധേയമായിട്ടില്ല എന്നതാണ്. അവ സ്ഥിതി ചെയ്യുന്ന തളികയുടെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ വസ്തുക്കളുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണം. | ||
ലഭ്യമായ ഏറ്റവും നല്ല തെളിവുകൾ കാണിക്കുന്നത് ധൂമകേതുക്കൾ ആന്തരികമായോ ബാഹ്യമായോ കാര്യമായ ചൂടാകലിനോ മറ്റ് പ്രക്രിയകൾക്കോ വിധേയമായിട്ടില്ല എന്നാണ്. ശീഘ്രബാഷ്പീകരണ ശീലമുള്ള കാർബൺ മോണോക്സൈഡ് പോലുള്ള വസ്തുക്കൾ അവയിൽ ഇപ്പോഴും ഉണ്ട് എന്നത് തന്നെ മുഖ്യ തെളിവ്. അതിനാൽ ഒരു ബഹിരാകാശ യാനത്തിന്റെ സഹായത്തോടെയോ ഭൂമിയിൽ നിന്ന് തന്നെയോ ധൂമകേതുക്കളെ പഠിക്കാൻ കഴിഞ്ഞാൽ ആദിമ സൗര നെബുലയുടെ ഭൗതികവും രാസഘടനയും മനസ്സിലാക്കാനാവും. അതിലടങ്ങിയിട്ടുള്ള ധൂളീവസ്തുക്കളും ആന്തരിക ഘടനയും പഠിക്കുമ്പോൾ നാം ഗ്രഹപരിണാമത്തിന്റെ തുടക്കം ആണ് പഠിക്കുന്നത്. ധൂമകേതുക്കളെപ്പറ്റി പഠിക്കാതെ നമുക്ക് നമ്മുടെ ഭൂമിയുടെ പൂർവകാല ചരിത്രം അറിയാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം. | ലഭ്യമായ ഏറ്റവും നല്ല തെളിവുകൾ കാണിക്കുന്നത് ധൂമകേതുക്കൾ ആന്തരികമായോ ബാഹ്യമായോ കാര്യമായ ചൂടാകലിനോ മറ്റ് പ്രക്രിയകൾക്കോ വിധേയമായിട്ടില്ല എന്നാണ്. ശീഘ്രബാഷ്പീകരണ ശീലമുള്ള കാർബൺ മോണോക്സൈഡ് പോലുള്ള വസ്തുക്കൾ അവയിൽ ഇപ്പോഴും ഉണ്ട് എന്നത് തന്നെ മുഖ്യ തെളിവ്. അതിനാൽ ഒരു ബഹിരാകാശ യാനത്തിന്റെ സഹായത്തോടെയോ ഭൂമിയിൽ നിന്ന് തന്നെയോ ധൂമകേതുക്കളെ പഠിക്കാൻ കഴിഞ്ഞാൽ ആദിമ സൗര നെബുലയുടെ ഭൗതികവും രാസഘടനയും മനസ്സിലാക്കാനാവും. അതിലടങ്ങിയിട്ടുള്ള ധൂളീവസ്തുക്കളും ആന്തരിക ഘടനയും പഠിക്കുമ്പോൾ നാം ഗ്രഹപരിണാമത്തിന്റെ തുടക്കം ആണ് പഠിക്കുന്നത്. ധൂമകേതുക്കളെപ്പറ്റി പഠിക്കാതെ നമുക്ക് നമ്മുടെ ഭൂമിയുടെ പൂർവകാല ചരിത്രം അറിയാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം. | ||
ധൂമകേതുക്കളെ സംബന്ധിച്ചേടത്തോളം മറ്റൊരു കൗതുകകരമായ വസ്തുത അവയിൽ കാർബൺ അടങ്ങിയ സംയുക്തങ്ങളുടെയും ജലത്തിന്റെയും അളവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളതാണ്. ഭൂമിയുടെ യൗവനകാലത്ത് ജലത്തിന്റെയും കാർബണിക സംയുക്തങ്ങളുടെയും അഭാവത്തിൽ ജീവൻ ഉത്ഭവിക്കുക എന്ന കാര്യം അസംഭാവ്യമാണ്. ഇവിടെ മറ്റൊരു ചോദ്യം ഉയരുകയാണ്. ജൈവമണ്ഡലത്തിൽ എത്രത്തോളം ജലവും കാർബണും ആവും ഭൂമിയുടെ രൂപീകരണ സമയത്ത് ഉണ്ടായിരിക്കുക. എത്രത്തോളം അതിന് ശേഷം ലഭ്യമായതാകാം. | ധൂമകേതുക്കളെ സംബന്ധിച്ചേടത്തോളം മറ്റൊരു കൗതുകകരമായ വസ്തുത അവയിൽ കാർബൺ അടങ്ങിയ സംയുക്തങ്ങളുടെയും ജലത്തിന്റെയും അളവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളതാണ്. ഭൂമിയുടെ യൗവനകാലത്ത് ജലത്തിന്റെയും കാർബണിക സംയുക്തങ്ങളുടെയും അഭാവത്തിൽ ജീവൻ ഉത്ഭവിക്കുക എന്ന കാര്യം അസംഭാവ്യമാണ്. ഇവിടെ മറ്റൊരു ചോദ്യം ഉയരുകയാണ്. ജൈവമണ്ഡലത്തിൽ എത്രത്തോളം ജലവും കാർബണും ആവും ഭൂമിയുടെ രൂപീകരണ സമയത്ത് ഉണ്ടായിരിക്കുക. എത്രത്തോളം അതിന് ശേഷം ലഭ്യമായതാകാം. | ||
സൗരയൂഥ ചരിത്രത്തിൽ ഏതാണ്ട് 60 കോടി വർഷങ്ങൾക്ക് ശേഷം ധാരാളം വലിയ വസ്തുക്കൾ ഭൂമിയിൽ പതിച്ച ഒരു കാലഘട്ടമുണ്ടായി. അത് LHB (Late Heavy Bombardment) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. ചന്ദ്രനിൽ നാം കാണുന്ന വൻ ഗർത്തങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായതാണ്. LHB എന്ന പ്രതിഭാസം ഉണ്ടായതിന്റെ സാധ്യത വ്യാഴവും ശനിയും 1:2 എന്ന അനുപാതത്തിൽ (resonat) എത്തിയതിന്റെ ഫലമാണെന്ന് അടുത്ത കാലത്ത് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയുടെ ഇരട്ടി വേഗതയിൽ വ്യാഴം സൂര്യനെ പരിക്രമണം ചെയ്യാനാരംഭിച്ചു. ഇത് സൗരയൂഥത്തിൽ വലിയ ഗുരുത്വാകർഷണ ക്രമക്കേടുകൾക്ക് കാരണമാവുകയും ആയിരക്കണക്കിന് ധൂമകേതുക്കളും തുടർന്ന് ഛിന്നഗ്രഹങ്ങളും ഭൗമ ഗ്രഹങ്ങളിൽ ചെന്ന് ഇടിക്കുകയും വൻ സ്ഫോടന പരമ്പര തന്നെ ഉണ്ടാക്കുകയും ചെയ്തു. ധൂമകേതുക്കളുടെ ഒരു പെരുമഴ തന്നെ ഭൂമിയിലുണ്ടായി. പിന്നെ വന്നത് ഒന്നിന് പുറകെ ഒന്നായി ഛിന്നഗ്രഹങ്ങളുടെ പതനതരംഗമായിരുന്നു. (യഥാർത്ഥത്തിൽ പ്രധാന ഛിന്നഗ്രഹ മേഖലയിലെ 99% ഛിന്നഗ്രഹങ്ങളും തുടച്ചുനീക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്). ഒന്നുകിൽ അവ സൂര്യൻ, മറ്റ് ഗ്രഹങ്ങൾ എന്നിവയുമായി കൂട്ടിയിടിച്ചു നശിച്ചു; അതല്ലെങ്കിൽ എന്നെന്നേക്കുമായി സൗരയൂഥത്തിന്റെ പുറത്തേയ്ക്ക് വലിച്ചെറിയപ്പെട്ടു. | സൗരയൂഥ ചരിത്രത്തിൽ ഏതാണ്ട് 60 കോടി വർഷങ്ങൾക്ക് ശേഷം ധാരാളം വലിയ വസ്തുക്കൾ ഭൂമിയിൽ പതിച്ച ഒരു കാലഘട്ടമുണ്ടായി. അത് LHB (Late Heavy Bombardment) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. ചന്ദ്രനിൽ നാം കാണുന്ന വൻ ഗർത്തങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായതാണ്. LHB എന്ന പ്രതിഭാസം ഉണ്ടായതിന്റെ സാധ്യത വ്യാഴവും ശനിയും 1:2 എന്ന അനുപാതത്തിൽ (resonat) എത്തിയതിന്റെ ഫലമാണെന്ന് അടുത്ത കാലത്ത് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയുടെ ഇരട്ടി വേഗതയിൽ വ്യാഴം സൂര്യനെ പരിക്രമണം ചെയ്യാനാരംഭിച്ചു. ഇത് സൗരയൂഥത്തിൽ വലിയ ഗുരുത്വാകർഷണ ക്രമക്കേടുകൾക്ക് കാരണമാവുകയും ആയിരക്കണക്കിന് ധൂമകേതുക്കളും തുടർന്ന് ഛിന്നഗ്രഹങ്ങളും ഭൗമ ഗ്രഹങ്ങളിൽ ചെന്ന് ഇടിക്കുകയും വൻ സ്ഫോടന പരമ്പര തന്നെ ഉണ്ടാക്കുകയും ചെയ്തു. ധൂമകേതുക്കളുടെ ഒരു പെരുമഴ തന്നെ ഭൂമിയിലുണ്ടായി. പിന്നെ വന്നത് ഒന്നിന് പുറകെ ഒന്നായി ഛിന്നഗ്രഹങ്ങളുടെ പതനതരംഗമായിരുന്നു. (യഥാർത്ഥത്തിൽ പ്രധാന ഛിന്നഗ്രഹ മേഖലയിലെ 99% ഛിന്നഗ്രഹങ്ങളും തുടച്ചുനീക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്). ഒന്നുകിൽ അവ സൂര്യൻ, മറ്റ് ഗ്രഹങ്ങൾ എന്നിവയുമായി കൂട്ടിയിടിച്ചു നശിച്ചു; അതല്ലെങ്കിൽ എന്നെന്നേക്കുമായി സൗരയൂഥത്തിന്റെ പുറത്തേയ്ക്ക് വലിച്ചെറിയപ്പെട്ടു. | ||
LHB കാലഘട്ടത്തിലാണ് ഭൂമിയിൽ ജീവന്റെ ആദ്യചലനം ഉണ്ടായതെന്ന് നമുക്ക് ഇപ്പോഴറിയാം. ചോദ്യം ഇതാണ്: LHB ഘട്ടത്തിൽ ഭൂമിയിൽ ജീവന്റെ തുടക്കത്തിന് ധൂമകേതുക്കൾ കൊണ്ടുവന്ന ജലാംശവും കാർബണിക സംയുക്തങ്ങളും എത്രത്തോളം പ്രയോജനകരമായിട്ടുണ്ട്? അവയുടെ വരവിന് മുമ്പ് ഭൂമിയിൽ ഇല്ലാതിരുന്ന വല്ല ഘടകങ്ങളും അവ കൊണ്ടുവന്നിരുന്നോ? അതൊന്നും ഇല്ലാതെ തന്നെ ഭൂമിയിൽ ജീവൻ ഉത്ഭവിക്കുമായിരുന്നോ? | LHB കാലഘട്ടത്തിലാണ് ഭൂമിയിൽ ജീവന്റെ ആദ്യചലനം ഉണ്ടായതെന്ന് നമുക്ക് ഇപ്പോഴറിയാം. ചോദ്യം ഇതാണ്: LHB ഘട്ടത്തിൽ ഭൂമിയിൽ ജീവന്റെ തുടക്കത്തിന് ധൂമകേതുക്കൾ കൊണ്ടുവന്ന ജലാംശവും കാർബണിക സംയുക്തങ്ങളും എത്രത്തോളം പ്രയോജനകരമായിട്ടുണ്ട്? അവയുടെ വരവിന് മുമ്പ് ഭൂമിയിൽ ഇല്ലാതിരുന്ന വല്ല ഘടകങ്ങളും അവ കൊണ്ടുവന്നിരുന്നോ? അതൊന്നും ഇല്ലാതെ തന്നെ ഭൂമിയിൽ ജീവൻ ഉത്ഭവിക്കുമായിരുന്നോ? | ||
എന്തായാലും രൂപീകരണ ഘട്ടത്തിലും LHB ഘട്ടത്തിലും സർവസാധാരണമായിരുന്ന പതനങ്ങൾ കുറഞ്ഞ തോതിൽ തുടർന്നു നിലനിന്നു. സത്യത്തിൽ ഇപ്പോഴും ഇടയ്ക്കൊക്കെ വലിയ വസ്തുക്കൾ ഭൂമിയിൽ പതിക്കാറുണ്ട്. (ചിലപ്പോൾ നൂറോ ആയിരമോ വർഷങ്ങളുടെ ഇടവേളകളിലാവാമെന്നേയുള്ളൂ) അങ്ങനെയുള്ള വസ്തുക്കളുടെ ഭൂമിയിലെ പതനങ്ങൾ വൻ പ്രകൃതി ദുരന്തങ്ങളായി മാറും. ഉദാഹരണത്തിന് ഒരു കിലോമീറ്റർ വലുപ്പവും ഒരു സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയും ഉള്ള വസ്തുവിന്റെ പതനം 100 ദശലക്ഷം ഹിരോഷിമ ബോംബുകൾ ഒന്നിച്ച് പൊട്ടിച്ചതിന് തുല്യമായിരിക്കും. അത് ഏതെങ്കിലും കരയിലാണെങ്കിൽ ഉണ്ടാവുന്ന പൊട്ടിത്തെറി സൃഷ്ടിക്കുന്ന കാട്ടുതീ ഒരു വൻകര മുഴുവൻ ചുട്ട് ചാമ്പലാക്കും. കൂടാതെ അളവില്ലാത്ത അത്ര ചാരവും. പൊടിയും കൊണ്ട് അന്തരീക്ഷം മൂടും. അങ്ങിനെ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയപ്പെട്ട് അതിശൈത്യം സൃഷ്ടിക്കപ്പെടും. ഭൂമി തണുത്തുറഞ്ഞ്, സസ്യങ്ങളെല്ലാം നശിച്ച് ഊഷരമായ ഒരിടമായി മാറും. ഇത്തരമൊരവസ്ഥയിൽ മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും വൻ നാശമായിരിക്കും ഫലം. സമുദ്രത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ സുനാമി കൊണ്ടുള്ള വെള്ളപ്പൊക്കവും സർവനാശവും സംഭവിക്കും. 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ യൂക്കാത്താൻ പ്രവിശ്യയിൽ നടന്ന ഇത്തരമൊരു കൂട്ടിയിടിയാണ് ഡൈനോസോറുകളുടെ വംശനാശത്തിന് ഇടയാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. | എന്തായാലും രൂപീകരണ ഘട്ടത്തിലും LHB ഘട്ടത്തിലും സർവസാധാരണമായിരുന്ന പതനങ്ങൾ കുറഞ്ഞ തോതിൽ തുടർന്നു നിലനിന്നു. സത്യത്തിൽ ഇപ്പോഴും ഇടയ്ക്കൊക്കെ വലിയ വസ്തുക്കൾ ഭൂമിയിൽ പതിക്കാറുണ്ട്. (ചിലപ്പോൾ നൂറോ ആയിരമോ വർഷങ്ങളുടെ ഇടവേളകളിലാവാമെന്നേയുള്ളൂ) അങ്ങനെയുള്ള വസ്തുക്കളുടെ ഭൂമിയിലെ പതനങ്ങൾ വൻ പ്രകൃതി ദുരന്തങ്ങളായി മാറും. ഉദാഹരണത്തിന് ഒരു കിലോമീറ്റർ വലുപ്പവും ഒരു സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയും ഉള്ള വസ്തുവിന്റെ പതനം 100 ദശലക്ഷം ഹിരോഷിമ ബോംബുകൾ ഒന്നിച്ച് പൊട്ടിച്ചതിന് തുല്യമായിരിക്കും. അത് ഏതെങ്കിലും കരയിലാണെങ്കിൽ ഉണ്ടാവുന്ന പൊട്ടിത്തെറി സൃഷ്ടിക്കുന്ന കാട്ടുതീ ഒരു വൻകര മുഴുവൻ ചുട്ട് ചാമ്പലാക്കും. കൂടാതെ അളവില്ലാത്ത അത്ര ചാരവും. പൊടിയും കൊണ്ട് അന്തരീക്ഷം മൂടും. അങ്ങിനെ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയപ്പെട്ട് അതിശൈത്യം സൃഷ്ടിക്കപ്പെടും. ഭൂമി തണുത്തുറഞ്ഞ്, സസ്യങ്ങളെല്ലാം നശിച്ച് ഊഷരമായ ഒരിടമായി മാറും. ഇത്തരമൊരവസ്ഥയിൽ മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും വൻ നാശമായിരിക്കും ഫലം. സമുദ്രത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ സുനാമി കൊണ്ടുള്ള വെള്ളപ്പൊക്കവും സർവനാശവും സംഭവിക്കും. 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ യൂക്കാത്താൻ പ്രവിശ്യയിൽ നടന്ന ഇത്തരമൊരു കൂട്ടിയിടിയാണ് ഡൈനോസോറുകളുടെ വംശനാശത്തിന് ഇടയാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. | ||
കോമറ്റുകളുടെ പഠനത്തിന് മതിയായ ഒരു കാരണം ഇത്തരം അപകടകരമായ പതനങ്ങൾ തന്നെയാണ്. എത്ര കോമറ്റുകൾ ഉണ്ട്, അവയുടെ പരിക്രമണ പഥം ഏതാണ്, ഏതെങ്കിലുമൊന്ന് ഭൂമിക്ക് അപകടമുണ്ടാക്കുമോ, ധൂമകേതുക്കളുടെ വലുപ്പമെത്ര, ഭാരമെത്ര, അവ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ കാമ്പിന്റെ ഭൗതിക സവിശേഷതകൾ ഏതു വിധമാണ് കൂട്ടിയിടിയുടെ ഫലത്തെ സ്വാധീനിക്കുക ഇതൊക്കെ പഠനവിഷയമാണ്. | കോമറ്റുകളുടെ പഠനത്തിന് മതിയായ ഒരു കാരണം ഇത്തരം അപകടകരമായ പതനങ്ങൾ തന്നെയാണ്. എത്ര കോമറ്റുകൾ ഉണ്ട്, അവയുടെ പരിക്രമണ പഥം ഏതാണ്, ഏതെങ്കിലുമൊന്ന് ഭൂമിക്ക് അപകടമുണ്ടാക്കുമോ, ധൂമകേതുക്കളുടെ വലുപ്പമെത്ര, ഭാരമെത്ര, അവ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ കാമ്പിന്റെ ഭൗതിക സവിശേഷതകൾ ഏതു വിധമാണ് കൂട്ടിയിടിയുടെ ഫലത്തെ സ്വാധീനിക്കുക ഇതൊക്കെ പഠനവിഷയമാണ്. | ||