അജ്ഞാതം


"നാല്പത്തഞ്ചാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:57, 16 ഫെബ്രുവരി 2014
വരി 131: വരി 131:


== സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
== സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക
 
'''ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുക'''
 
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിനു വേണ്ടി വളരെ ശ്രദ്ധേയമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ഒരു കരിക്കുലം ചട്ടക്കൂട്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരള വിദ്യാഭ്യാസ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള ശുപാർശകൾ കേരള ഗവൺമെന്റിന്‌ സമർപ്പിച്ചിരിക്കുന്നു. കേരള സ്റ്റേറ്റ്‌ ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‌ ഒരു നയ സമീപന രേഖയും ബിരുദ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ്‌. ഇവയെ ആധാരമാക്കി വിശദമായ ചർച്ചകൾ കേരളത്തിൽ അരങ്ങേറുമെന്നത്‌ തീർച്ചയാണ്‌. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനായി സർഗാത്മകമായ സമവായത്തിലേക്ക്‌ ഈ ചർച്ചകളിലൂടെ കേരള ജനത എത്തിച്ചേരുമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രത്യാശിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിനു വേണ്ടി വളരെ ശ്രദ്ധേയമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ഒരു കരിക്കുലം ചട്ടക്കൂട്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരള വിദ്യാഭ്യാസ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള ശുപാർശകൾ കേരള ഗവൺമെന്റിന്‌ സമർപ്പിച്ചിരിക്കുന്നു. കേരള സ്റ്റേറ്റ്‌ ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‌ ഒരു നയ സമീപന രേഖയും ബിരുദ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ്‌. ഇവയെ ആധാരമാക്കി വിശദമായ ചർച്ചകൾ കേരളത്തിൽ അരങ്ങേറുമെന്നത്‌ തീർച്ചയാണ്‌. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനായി സർഗാത്മകമായ സമവായത്തിലേക്ക്‌ ഈ ചർച്ചകളിലൂടെ കേരള ജനത എത്തിച്ചേരുമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രത്യാശിക്കുന്നു.
രണ്ടു തരത്തിലുള്ള സമ്മർദ്ദങ്ങളുടെ നടുവിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസം ഇന്നെത്തിപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിന്റെ മേലും ആധിപത്യം ചെലുത്തുന്ന മത സാമുദായിക സംഘടനകൾ അവരുടെ അവകാശ സംരക്ഷണത്തിനായി സമരപഥത്തിലാണ്‌. കേരള ജനതയുടെ മൊത്തം വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻ നിർത്തിയുള്ള സർഗാത്മക പരീക്ഷണങ്ങളെയും വിദ്യാലയങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിനുള്ള ജനങ്ങളുടെ നിരന്തരാവശ്യങ്ങളെയും അവർ എതിർക്കുന്നു. സമൂഹത്തിന്റെ ജ്ഞാന സമ്പാദനത്തിന്റെയും ജ്ഞാനോൽപാദനത്തിന്റെയും പ്രധാന ഉപാധിയായ വിദ്യാഭ്യാസത്തെ സ്വന്തം മത സാമുദായിക ബോധനത്തിന്റെ ഭാഗമായി മാറ്റുക എന്ന സങ്കുചിതമായ സമീപനമാണ്‌ അവർ സ്വീകരിക്കുന്നത്‌. അതിനായി ഭരണഘടന നൽകുന്ന ന്യൂനപക്ഷാവകാശങ്ങളെയും സ്വന്തം സമുദായത്തിന്റെ രാഷ്‌ട്രീയ സമ്മർദ്ദ ശക്തിയെയും അവർ ഉപയോഗപ്പെടുത്തുന്നു. ഇത്തരം സമ്മർദ്ദതന്ത്രങ്ങളുടെ പിൻബലത്തോടെ ജനാധിപത്യപരമായ വിദ്യാഭ്യാസ ചർച്ചയെപ്പോലും തകർക്കുകയാണ്‌ മത സമുദായ ശക്തികളുടെ ഉന്നം.
രണ്ടു തരത്തിലുള്ള സമ്മർദ്ദങ്ങളുടെ നടുവിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസം ഇന്നെത്തിപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിന്റെ മേലും ആധിപത്യം ചെലുത്തുന്ന മത സാമുദായിക സംഘടനകൾ അവരുടെ അവകാശ സംരക്ഷണത്തിനായി സമരപഥത്തിലാണ്‌. കേരള ജനതയുടെ മൊത്തം വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻ നിർത്തിയുള്ള സർഗാത്മക പരീക്ഷണങ്ങളെയും വിദ്യാലയങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിനുള്ള ജനങ്ങളുടെ നിരന്തരാവശ്യങ്ങളെയും അവർ എതിർക്കുന്നു. സമൂഹത്തിന്റെ ജ്ഞാന സമ്പാദനത്തിന്റെയും ജ്ഞാനോൽപാദനത്തിന്റെയും പ്രധാന ഉപാധിയായ വിദ്യാഭ്യാസത്തെ സ്വന്തം മത സാമുദായിക ബോധനത്തിന്റെ ഭാഗമായി മാറ്റുക എന്ന സങ്കുചിതമായ സമീപനമാണ്‌ അവർ സ്വീകരിക്കുന്നത്‌. അതിനായി ഭരണഘടന നൽകുന്ന ന്യൂനപക്ഷാവകാശങ്ങളെയും സ്വന്തം സമുദായത്തിന്റെ രാഷ്‌ട്രീയ സമ്മർദ്ദ ശക്തിയെയും അവർ ഉപയോഗപ്പെടുത്തുന്നു. ഇത്തരം സമ്മർദ്ദതന്ത്രങ്ങളുടെ പിൻബലത്തോടെ ജനാധിപത്യപരമായ വിദ്യാഭ്യാസ ചർച്ചയെപ്പോലും തകർക്കുകയാണ്‌ മത സമുദായ ശക്തികളുടെ ഉന്നം.
വാണിജ്യ വിദ്യാഭ്യാസ ശക്തികളാണ്‌ ശക്തമായ വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വിഭാഗം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനോടുള്ള ചെറുത്തു നിൽപിന്റെ പശ്ചാത്തലത്തിലാണ്‌ ഇവർ സമ്മർദ്ദ ശക്തിയായി മാറുന്നത്‌. അൺ എയ്‌ഡഡ്‌ സ്‌കൂൾ ശൃംഖലകൾ സൃഷ്‌ടിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും വിദ്യാഭ്യാസ വാണിഭ കേന്ദ്രങ്ങളാക്കിയും പൊതുവിദ്യാഭ്യാസത്തിനുമേൽ അവർ ശക്തമായ ഭീഷണി ഉയർത്തുകയാണ്‌. അവരുടെ ഹീനമായ തന്ത്രങ്ങൾക്കുമുമ്പിൽ പൊതു വിദ്യാഭ്യാസം തകർച്ചയെ നേരിടുന്നു എന്ന്‌ മാത്രമല്ല ഗുണ നിലവാരമുള്ള വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക്‌ അപ്രാപ്യമാകും എന്ന സ്ഥിതിയിലെത്തുകയും ചെയ്യുന്നു. നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങളെയും സാമൂഹ്യഉത്തരവാദിത്വത്തിന്റെ അടിസ്ഥാന മാനദണ്‌ഡങ്ങളെയും മറികടക്കാൻ ഇവർ മത ശക്തികളുമായി ഒത്തു ചേർന്ന്‌ ഗവൺമെന്റിനോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌. അധ്യാപക നിയമനം,വിദ്യാർത്ഥികളുടെ പ്രവേശനം,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ,സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം,ഫീസ്‌ നിരക്കുകൾ ക്യാപിറ്റേഷൻ ഫീയടക്കമുള്ള നിയമ ലംഘനങ്ങളുടെ രൂപങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ഇവർ ഒത്തു ചേർന്ന്‌ സമരമാരംഭിച്ചു കഴിഞ്ഞു.
വാണിജ്യ വിദ്യാഭ്യാസ ശക്തികളാണ്‌ ശക്തമായ വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വിഭാഗം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനോടുള്ള ചെറുത്തു നിൽപിന്റെ പശ്ചാത്തലത്തിലാണ്‌ ഇവർ സമ്മർദ്ദ ശക്തിയായി മാറുന്നത്‌. അൺ എയ്‌ഡഡ്‌ സ്‌കൂൾ ശൃംഖലകൾ സൃഷ്‌ടിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും വിദ്യാഭ്യാസ വാണിഭ കേന്ദ്രങ്ങളാക്കിയും പൊതുവിദ്യാഭ്യാസത്തിനുമേൽ അവർ ശക്തമായ ഭീഷണി ഉയർത്തുകയാണ്‌. അവരുടെ ഹീനമായ തന്ത്രങ്ങൾക്കുമുമ്പിൽ പൊതു വിദ്യാഭ്യാസം തകർച്ചയെ നേരിടുന്നു എന്ന്‌ മാത്രമല്ല ഗുണ നിലവാരമുള്ള വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക്‌ അപ്രാപ്യമാകും എന്ന സ്ഥിതിയിലെത്തുകയും ചെയ്യുന്നു. നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങളെയും സാമൂഹ്യഉത്തരവാദിത്വത്തിന്റെ അടിസ്ഥാന മാനദണ്‌ഡങ്ങളെയും മറികടക്കാൻ ഇവർ മത ശക്തികളുമായി ഒത്തു ചേർന്ന്‌ ഗവൺമെന്റിനോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌. അധ്യാപക നിയമനം,വിദ്യാർത്ഥികളുടെ പ്രവേശനം,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ,സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം,ഫീസ്‌ നിരക്കുകൾ ക്യാപിറ്റേഷൻ ഫീയടക്കമുള്ള നിയമ ലംഘനങ്ങളുടെ രൂപങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ഇവർ ഒത്തു ചേർന്ന്‌ സമരമാരംഭിച്ചു കഴിഞ്ഞു.
പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇക്കൂട്ടർ സംഘടിതമായി നടത്തുമെന്നത്‌ തീർച്ചയാണ്‌. വിദ്യാഭ്യാസത്തിന്റെ മതവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും അനുകൂലമായ സമവായം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിക്കുതന്നെ ആപൽക്കരമായിരിക്കുമെന്ന്‌ പരിഷത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ന്യൂനപക്ഷാവകാശങ്ങൾക്കോ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്കോ എതിരല്ല എന്നാൽ ശാസ്‌ത്രീയവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം നേടാൻ എല്ലാ ജാതിമതസ്ഥർക്കും തുല്യമായ അവകാശമുണ്ടെന്നു പരിഷത്ത്‌ കരുതുന്നു.
പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇക്കൂട്ടർ സംഘടിതമായി നടത്തുമെന്നത്‌ തീർച്ചയാണ്‌. വിദ്യാഭ്യാസത്തിന്റെ മതവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും അനുകൂലമായ സമവായം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിക്കുതന്നെ ആപൽക്കരമായിരിക്കുമെന്ന്‌ പരിഷത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ന്യൂനപക്ഷാവകാശങ്ങൾക്കോ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്കോ എതിരല്ല എന്നാൽ ശാസ്‌ത്രീയവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം നേടാൻ എല്ലാ ജാതിമതസ്ഥർക്കും തുല്യമായ അവകാശമുണ്ടെന്നു പരിഷത്ത്‌ കരുതുന്നു.
ജ്ഞാന സമൂഹമെന്ന നിലയിൽ വളരുന്ന നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും വിദ്യാലയത്തിൽ ജാതിയുടെയോ മതത്തിന്റെയോ ലിംഗപദവിയുടെയോ പണത്തിന്റെയോ പേരിൽ അർഹരായ കുട്ടികൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നത്‌ സാമൂഹ്യനീതി നിഷേധമായി പരിഷത്ത്‌ കണക്കാക്കുന്നു. കുട്ടികളുടെ ശേഷികളും അഭിരുചികളും അനുസരിച്ചുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ഏതു വിദ്യാലയത്തിലും നേടുക എന്നത്‌ വളരുന്ന തലമുറയുടെ അടിസ്ഥാനാവകാശമാണ്‌. അതിനെ തകർക്കാനുള്ള മത വാണിജ്യ ശക്തികളുടെ നീക്കങ്ങൾ വരുന്ന തലമുറയോട്‌ ചെയ്യുന്ന കൊടും ക്രൂരതകളായി പരിഷത്ത്‌ തിരിച്ചറിയുന്നു. അവരുടെ ദുഷ്‌ടലാക്കുകൾക്ക്‌ അംഗീകാരം നൽകുന്നത്‌ ആപൽക്കരമായ കീഴടങ്ങലായിരിക്കും.
ജ്ഞാന സമൂഹമെന്ന നിലയിൽ വളരുന്ന നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും വിദ്യാലയത്തിൽ ജാതിയുടെയോ മതത്തിന്റെയോ ലിംഗപദവിയുടെയോ പണത്തിന്റെയോ പേരിൽ അർഹരായ കുട്ടികൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നത്‌ സാമൂഹ്യനീതി നിഷേധമായി പരിഷത്ത്‌ കണക്കാക്കുന്നു. കുട്ടികളുടെ ശേഷികളും അഭിരുചികളും അനുസരിച്ചുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ഏതു വിദ്യാലയത്തിലും നേടുക എന്നത്‌ വളരുന്ന തലമുറയുടെ അടിസ്ഥാനാവകാശമാണ്‌. അതിനെ തകർക്കാനുള്ള മത വാണിജ്യ ശക്തികളുടെ നീക്കങ്ങൾ വരുന്ന തലമുറയോട്‌ ചെയ്യുന്ന കൊടും ക്രൂരതകളായി പരിഷത്ത്‌ തിരിച്ചറിയുന്നു. അവരുടെ ദുഷ്‌ടലാക്കുകൾക്ക്‌ അംഗീകാരം നൽകുന്നത്‌ ആപൽക്കരമായ കീഴടങ്ങലായിരിക്കും.
അതുകൊണ്ട്‌ പാഠ്യപദ്ധതി,ബോധന മൂല്യനിർണയ സമ്പ്രദായങ്ങൾ,അധ്യാപക പരിശീലനവും നിയമനവും,കുട്ടികളുടെ പ്രവേശനം,വിദ്യാലയങ്ങളുടെ ഘടന,നിയന്ത്രണത്തിന്റെയും മോണിട്ടറിംഗിന്റെയും രൂപങ്ങൾ എന്നിവയിൽ ശാസ്‌ത്രീയവും മതനിരപേക്ഷവുമായ രൂപങ്ങൾ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിൽ അണിചേരാൻ നാളത്തെ തലമുറയെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടുന്ന എല്ലാവരോടും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആഹ്വാനം ചെയ്യുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം സാമൂഹ്യ പ്രതിബദ്ധതയും കർമ്മോത്സുകതയുള്ള ജനസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്‌ അനുപേക്ഷണീയമാണ്‌. അതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മൊത്തം ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ ഗവൺമെന്റിനാണെന്ന്‌ പരിഷത്ത്‌ കരുതുന്നു.
അതുകൊണ്ട്‌ പാഠ്യപദ്ധതി,ബോധന മൂല്യനിർണയ സമ്പ്രദായങ്ങൾ,അധ്യാപക പരിശീലനവും നിയമനവും,കുട്ടികളുടെ പ്രവേശനം,വിദ്യാലയങ്ങളുടെ ഘടന,നിയന്ത്രണത്തിന്റെയും മോണിട്ടറിംഗിന്റെയും രൂപങ്ങൾ എന്നിവയിൽ ശാസ്‌ത്രീയവും മതനിരപേക്ഷവുമായ രൂപങ്ങൾ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിൽ അണിചേരാൻ നാളത്തെ തലമുറയെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടുന്ന എല്ലാവരോടും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആഹ്വാനം ചെയ്യുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം സാമൂഹ്യ പ്രതിബദ്ധതയും കർമ്മോത്സുകതയുള്ള ജനസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്‌ അനുപേക്ഷണീയമാണ്‌. അതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മൊത്തം ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ ഗവൺമെന്റിനാണെന്ന്‌ പരിഷത്ത്‌ കരുതുന്നു.
അതുകൊണ്ട്‌ മേൽ സൂചിപ്പിച്ച മേഖലകളിൽ നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ജനാധിപത്യ സംവിധാനങ്ങളും പ്രാദേശികതലത്തിലുള്ള സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങളും സൃഷ്‌ടിക്കേണ്ടതുണ്ട്‌. പി.എസ്‌.സിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടക്കമുള്ള നിലവിലുള്ള സംവിധാനങ്ങളെ പ്രാപ്‌തമാക്കണം. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന്‌ ഗവൺമെന്റ്‌ തയ്യാറാകണമെന്ന്‌ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസക്രമത്തിന്‌ വേണ്ടിയുള്ള ജനാധിപത്യപരമായ മുന്നേറ്റത്തിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
അതുകൊണ്ട്‌ മേൽ സൂചിപ്പിച്ച മേഖലകളിൽ നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ജനാധിപത്യ സംവിധാനങ്ങളും പ്രാദേശികതലത്തിലുള്ള സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങളും സൃഷ്‌ടിക്കേണ്ടതുണ്ട്‌. പി.എസ്‌.സിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടക്കമുള്ള നിലവിലുള്ള സംവിധാനങ്ങളെ പ്രാപ്‌തമാക്കണം. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന്‌ ഗവൺമെന്റ്‌ തയ്യാറാകണമെന്ന്‌ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസക്രമത്തിന്‌ വേണ്ടിയുള്ള ജനാധിപത്യപരമായ മുന്നേറ്റത്തിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക
 
'''ഭൂമി പൊതുസ്വത്താണെന്ന്‌ പ്രഖ്യാപിക്കുക'''
 
ഭൂമി പൊതുസ്വത്താണ്‌. ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണം. സകല ജീവജാലങ്ങളുടേയും നിലനിൽപ്പിനാധാരമായ ഈ ഭൂമിയുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിച്ച്‌ ജീവന്റെ തുടർച്ചയ്‌ക്കനുയോജ്യമായി പരിപാലിക്കാനുള്ള ചുമതല, സർവ്വതിന്റേയും `യജമാനൻ' ചമയുന്ന മനുഷ്യന്റേതാണ്‌. മറ്റുജീവികളിൽ നിന്നും വ്യത്യസ്‌തമായി ഭൂമിയിലെ വിഭവങ്ങൾ ഊറ്റിയെടുത്തും രൂപാന്തരപ്പെടുത്തിയും മാറ്റിമറിച്ചുമാണ്‌ മനുഷ്യൻ പുരോഗമിച്ചത്‌.
ഭൂമി പൊതുസ്വത്താണ്‌. ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണം. സകല ജീവജാലങ്ങളുടേയും നിലനിൽപ്പിനാധാരമായ ഈ ഭൂമിയുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിച്ച്‌ ജീവന്റെ തുടർച്ചയ്‌ക്കനുയോജ്യമായി പരിപാലിക്കാനുള്ള ചുമതല, സർവ്വതിന്റേയും `യജമാനൻ' ചമയുന്ന മനുഷ്യന്റേതാണ്‌. മറ്റുജീവികളിൽ നിന്നും വ്യത്യസ്‌തമായി ഭൂമിയിലെ വിഭവങ്ങൾ ഊറ്റിയെടുത്തും രൂപാന്തരപ്പെടുത്തിയും മാറ്റിമറിച്ചുമാണ്‌ മനുഷ്യൻ പുരോഗമിച്ചത്‌.
ഇത്തരത്തിലുള്ള വികസനം ഇപ്പോൾ ഭൂമിയിലെ ആവാസ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയായിരിക്കുന്നു. ഈ തിരിച്ചറിവോടു കൂടി വേണം ഭൂമിയിലെ ഇടപെടലുകളെ നാം സ്വയം നിയന്ത്രിക്കേണ്ടത്‌. ഗാന്ധിജി പറഞ്ഞതുപോലെ ``എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്‌. പക്ഷെ ആരുടെയും അത്യാഗ്രഹത്തിന്‌ അത്‌ തികയില്ല''. അതുകൊണ്ട്‌ തന്നെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും വ്യവഛേദിക്കുന്നത്‌ സാമൂഹികമായ ഒരു പ്രക്രിയയിലൂടെ ആയിരിക്കണം. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന വിപണിയിലൂടെയായിരിക്കരുത്‌. ലാഭം കൊയ്യാനുള്ള ഒരു നിക്ഷേപ പാത്രമായി ഭൂമിയോ ഭൂവിഭവങ്ങളോ മാറാൻ പാടില്ല.
ഇത്തരത്തിലുള്ള വികസനം ഇപ്പോൾ ഭൂമിയിലെ ആവാസ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയായിരിക്കുന്നു. ഈ തിരിച്ചറിവോടു കൂടി വേണം ഭൂമിയിലെ ഇടപെടലുകളെ നാം സ്വയം നിയന്ത്രിക്കേണ്ടത്‌. ഗാന്ധിജി പറഞ്ഞതുപോലെ ``എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്‌. പക്ഷെ ആരുടെയും അത്യാഗ്രഹത്തിന്‌ അത്‌ തികയില്ല''. അതുകൊണ്ട്‌ തന്നെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും വ്യവഛേദിക്കുന്നത്‌ സാമൂഹികമായ ഒരു പ്രക്രിയയിലൂടെ ആയിരിക്കണം. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന വിപണിയിലൂടെയായിരിക്കരുത്‌. ലാഭം കൊയ്യാനുള്ള ഒരു നിക്ഷേപ പാത്രമായി ഭൂമിയോ ഭൂവിഭവങ്ങളോ മാറാൻ പാടില്ല.
ഭൂമി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവാസത്തിനുള്ളതാണ്‌. ഭക്ഷണം വിളയിക്കാനുള്ളതാണ്‌. മനുഷ്യരാശിയുടെ ജീവിത ഗുണത ഉയർത്താനാവശ്യമായ വസ്‌തുക്കളും സേവനങ്ങളും ഉല്‌പാദിപ്പിക്കാനും ഭൂമി വേണം. അങ്ങിനെയുള്ള ഭൂമി ലാഭമുണ്ടാക്കാനുള്ള ഒരു ക്രയവിക്രയ വസ്‌തുവാകുമ്പോൾ അതിന്റെ വില നിർണ്ണയിക്കുന്നത്‌ വിപണിയിലെ ഊഹക്കച്ചവടങ്ങളാകും. അതിനു പരിധിയൊട്ടുമില്ല. അതിനു വിവേചനമെന്നൊന്നില്ല. ആവശ്യങ്ങളും അത്യാഗ്രഹങ്ങളും തമ്മിൽ അത്‌ വ്യവഛേദിക്കുന്നില്ല. ഇക്കാരണങ്ങളാൽ ഭൂമിയുടെ വിനിയോഗവും ക്രയവിക്രയവും സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായിരുന്നേ മതിയാവൂ.
ഭൂമി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവാസത്തിനുള്ളതാണ്‌. ഭക്ഷണം വിളയിക്കാനുള്ളതാണ്‌. മനുഷ്യരാശിയുടെ ജീവിത ഗുണത ഉയർത്താനാവശ്യമായ വസ്‌തുക്കളും സേവനങ്ങളും ഉല്‌പാദിപ്പിക്കാനും ഭൂമി വേണം. അങ്ങിനെയുള്ള ഭൂമി ലാഭമുണ്ടാക്കാനുള്ള ഒരു ക്രയവിക്രയ വസ്‌തുവാകുമ്പോൾ അതിന്റെ വില നിർണ്ണയിക്കുന്നത്‌ വിപണിയിലെ ഊഹക്കച്ചവടങ്ങളാകും. അതിനു പരിധിയൊട്ടുമില്ല. അതിനു വിവേചനമെന്നൊന്നില്ല. ആവശ്യങ്ങളും അത്യാഗ്രഹങ്ങളും തമ്മിൽ അത്‌ വ്യവഛേദിക്കുന്നില്ല. ഇക്കാരണങ്ങളാൽ ഭൂമിയുടെ വിനിയോഗവും ക്രയവിക്രയവും സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായിരുന്നേ മതിയാവൂ.
ഭൂമിയുടെ സ്വകാര്യ ഉടമസ്ഥത എന്നത്‌ മേൽ പറഞ്ഞ സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായി, അത്‌ ഉപയോഗിക്കാനുള്ള ഒരു ലൈസൻസ്‌ മാത്രമായിട്ടേ കണക്കാക്കാനാവൂ. വീട്‌ വെയ്‌ക്കാനോ കൃഷി ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ മറ്റ്‌ സേവനങ്ങൽ നൽകാനോ ആയി നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ സ്വഭാവം മാറ്റാനോ ഇതര പ്രവർത്തനങ്ങൾ നടക്കാനോ കൈവശക്കാരന്‌ അവകാശം ഉണ്ടാകാൻ പാടില്ല. അത്തരമുള്ള എന്തെങ്കിലും മാറ്റങ്ങൾ, പൊതുതാൽപര്യത്തിന്‌ വേണ്ടി അനിവാര്യമായാൽ അതും സാമൂഹിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ആകാവൂ. അല്ലാതെ, സ്വകാര്യ ലാഭത്തിന്‌ വേണ്ടിയുള്ള വ്യക്തിപര വ്യാപാരങ്ങൾ ആവരുത്‌.
ഭൂമിയുടെ സ്വകാര്യ ഉടമസ്ഥത എന്നത്‌ മേൽ പറഞ്ഞ സാമൂഹിക നിയന്ത്രണത്തിന്‌ വിധേയമായി, അത്‌ ഉപയോഗിക്കാനുള്ള ഒരു ലൈസൻസ്‌ മാത്രമായിട്ടേ കണക്കാക്കാനാവൂ. വീട്‌ വെയ്‌ക്കാനോ കൃഷി ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ മറ്റ്‌ സേവനങ്ങൽ നൽകാനോ ആയി നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ സ്വഭാവം മാറ്റാനോ ഇതര പ്രവർത്തനങ്ങൾ നടക്കാനോ കൈവശക്കാരന്‌ അവകാശം ഉണ്ടാകാൻ പാടില്ല. അത്തരമുള്ള എന്തെങ്കിലും മാറ്റങ്ങൾ, പൊതുതാൽപര്യത്തിന്‌ വേണ്ടി അനിവാര്യമായാൽ അതും സാമൂഹിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ആകാവൂ. അല്ലാതെ, സ്വകാര്യ ലാഭത്തിന്‌ വേണ്ടിയുള്ള വ്യക്തിപര വ്യാപാരങ്ങൾ ആവരുത്‌.
ഈ സാമൂഹിക നിയന്ത്രണത്തിന്റെ സ്വാഭാവം എന്തായിരിക്കണമെന്നത്‌ ഇനിയും ഉരുത്തിരിഞ്ഞ്‌ വരേണ്ടിയിരിക്കുന്നു. തീർച്ചയായും ജനാധിപത്യപരമായി രൂപം കൊടുക്കുന്ന നിയമങ്ങൾ ആയിരിക്കണം അതിന്റെ അടിസ്ഥാനം. അവ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനവും കൂടിയെ തീരൂ. പക്ഷെ സാമൂഹിക നിയന്ത്രണം സാർത്ഥകമാകണമെങ്കിൽ പ്രാദേശിക ഭരണകൂടങ്ങൾക്കും ഗ്രാമസഭകൾക്കും അതിൽ മതിയായ പങ്കാളിത്തം ഉണ്ടായിരിക്കണം. കേരളത്തിൽ ഇന്ന്‌ ഭൂമി വളരെ പരിമിതവും അത്യധികം ഡിമാണ്ട്‌ ഉള്ളതുമായ ഒരു അമൂല്യ വിഭവം ആയിക്കഴിഞ്ഞിരിക്കുന്നു. മേൽ സൂചിപ്പിച്ച സാമൂഹിക നിയന്ത്രണം ഇല്ലെങ്കിൽ നമ്മുടെ കൃഷി ഭൂമി മാത്രമല്ല പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടെയും ആവാസ കേന്ദ്രങ്ങൾ കൂടി കമ്പോളവൽക്കരിക്കപ്പെടുകയും ഒരു പിടി സമ്പന്നരുടെ ആഡംബര ഉപഭോഗത്തിനും ലാഭക്കൊതിക്കും ഇരയാകുകയും ചെയ്യും. ഇത്‌ ആത്യന്തികമായി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെയും സാധാരണജനങ്ങളുടെ ജീവിതത്തെ തന്നെയും നശിപ്പിക്കും. ഇത്‌ അനുവദിച്ചുകൂട.
ഈ സാമൂഹിക നിയന്ത്രണത്തിന്റെ സ്വാഭാവം എന്തായിരിക്കണമെന്നത്‌ ഇനിയും ഉരുത്തിരിഞ്ഞ്‌ വരേണ്ടിയിരിക്കുന്നു. തീർച്ചയായും ജനാധിപത്യപരമായി രൂപം കൊടുക്കുന്ന നിയമങ്ങൾ ആയിരിക്കണം അതിന്റെ അടിസ്ഥാനം. അവ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനവും കൂടിയെ തീരൂ. പക്ഷെ സാമൂഹിക നിയന്ത്രണം സാർത്ഥകമാകണമെങ്കിൽ പ്രാദേശിക ഭരണകൂടങ്ങൾക്കും ഗ്രാമസഭകൾക്കും അതിൽ മതിയായ പങ്കാളിത്തം ഉണ്ടായിരിക്കണം. കേരളത്തിൽ ഇന്ന്‌ ഭൂമി വളരെ പരിമിതവും അത്യധികം ഡിമാണ്ട്‌ ഉള്ളതുമായ ഒരു അമൂല്യ വിഭവം ആയിക്കഴിഞ്ഞിരിക്കുന്നു. മേൽ സൂചിപ്പിച്ച സാമൂഹിക നിയന്ത്രണം ഇല്ലെങ്കിൽ നമ്മുടെ കൃഷി ഭൂമി മാത്രമല്ല പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടെയും ആവാസ കേന്ദ്രങ്ങൾ കൂടി കമ്പോളവൽക്കരിക്കപ്പെടുകയും ഒരു പിടി സമ്പന്നരുടെ ആഡംബര ഉപഭോഗത്തിനും ലാഭക്കൊതിക്കും ഇരയാകുകയും ചെയ്യും. ഇത്‌ ആത്യന്തികമായി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെയും സാധാരണജനങ്ങളുടെ ജീവിതത്തെ തന്നെയും നശിപ്പിക്കും. ഇത്‌ അനുവദിച്ചുകൂട.
അതുകൊണ്ട്‌,
അതുകൊണ്ട്‌,
കേരളത്തിലെ ഭൂമി മുഴുവനും കേരളത്തിന്റെ പൊതു സ്വത്ത്‌ ആണ്‌. അതിന്റെ കൈകാര്യ കർത്തൃത്വം ഭരണകൂടത്തിൽ നിക്ഷിപ്‌തമായിരിക്കും. സ്വകാര്യ ഭൂ ഉടമസ്ഥത എന്നത്‌ നിർദ്ദിഷ്‌ട ഭൂമി നിശ്ചിത രീതിയിൽ ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ്‌. ഭൂവിനിയോഗം, സാമൂഹ്യ നിയന്ത്രണത്തിന്‌ വിധേയമായിരിക്കണം എന്നും കേരള സർക്കാർ പ്രഖ്യാപിക്കണം. സ്വകാര്യ ഭൂമിയിൽ ആയാൽ പോലും ഭൂമിയുടെ സ്വഭാവം മാറ്റും വിധത്തിൽ കുന്നിടിച്ച്‌ നിരത്താനോ വയൽ നികത്താനോ ചതുപ്പ്‌ വറ്റിക്കാനോ ഉള്ള അവകാശം ആർക്കും ഉണ്ടാകാൻ പാടുള്ളതല്ല.
കേരളത്തിലെ ഭൂമി മുഴുവനും കേരളത്തിന്റെ പൊതു സ്വത്ത്‌ ആണ്‌. അതിന്റെ കൈകാര്യ കർത്തൃത്വം ഭരണകൂടത്തിൽ നിക്ഷിപ്‌തമായിരിക്കും. സ്വകാര്യ ഭൂ ഉടമസ്ഥത എന്നത്‌ നിർദ്ദിഷ്‌ട ഭൂമി നിശ്ചിത രീതിയിൽ ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ്‌. ഭൂവിനിയോഗം, സാമൂഹ്യ നിയന്ത്രണത്തിന്‌ വിധേയമായിരിക്കണം എന്നും കേരള സർക്കാർ പ്രഖ്യാപിക്കണം. സ്വകാര്യ ഭൂമിയിൽ ആയാൽ പോലും ഭൂമിയുടെ സ്വഭാവം മാറ്റും വിധത്തിൽ കുന്നിടിച്ച്‌ നിരത്താനോ വയൽ നികത്താനോ ചതുപ്പ്‌ വറ്റിക്കാനോ ഉള്ള അവകാശം ആർക്കും ഉണ്ടാകാൻ പാടുള്ളതല്ല.
നെൽപ്പാടങ്ങൾക്ക്‌ കാർഷിക പ്രാധാന്യം മാത്രമല്ല ഉള്ളത്‌. അത്‌ ജലസംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. അതിനാൽ ഈ പാരിസ്ഥിതിക ധർമ്മം കൂടി കണക്കിലെടുത്ത്‌ അവയെ വയലുകളായിതന്നെ നിലനിർത്താനും നെൽകൃഷി ആദായകരമാകത്തക്കവിധം കർഷകർക്ക്‌ പിൻതുണ നൽകുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌.
നെൽപ്പാടങ്ങൾക്ക്‌ കാർഷിക പ്രാധാന്യം മാത്രമല്ല ഉള്ളത്‌. അത്‌ ജലസംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. അതിനാൽ ഈ പാരിസ്ഥിതിക ധർമ്മം കൂടി കണക്കിലെടുത്ത്‌ അവയെ വയലുകളായിതന്നെ നിലനിർത്താനും നെൽകൃഷി ആദായകരമാകത്തക്കവിധം കർഷകർക്ക്‌ പിൻതുണ നൽകുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌.
ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നും ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണമെന്നും കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നും ഭൂവിനിയോഗം സാമൂഹിക നിയന്ത്രണവിധേയമാക്കണമെന്നും കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ
 
പ്രവർത്തനങ്ങൾ
'''നാഷണൽ റൂറൽ ഹെൽത്ത്‌ മിഷൻ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌കരിക്കുക'''
കേരളത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌കരിക്കുക
 
ചുരുങ്ങിയ ചെലവിൽ വളരെ ഉയർന്ന ആരോഗ്യനിലവാരം കൈവരിച്ച ഒരു പ്രദേശമാണ്‌ കേരളം, ഭൂപരിഷ്‌കരണം, ഉയർന്ന സാക്ഷരത, സ്റ്റാറ്റിയൂട്ടറിങ്ങ്‌റേഷനിങ്ങ്‌ തുടങ്ങി ഗവൺമെന്റുകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ, വ്യാപകമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയാണ്‌ ഇതിന്നാധാരം. ജനങ്ങളുടെ ഇടപടലാണ്‌ കേരള ആരോഗ്യ മാതൃകയ്‌ക്ക്‌ രൂപ നൽകിയത്‌. ശ്രദ്ധേയമായ കേരള ആരോഗ്യമാതൃക കഴിഞ്ഞ 5-10 വർഷമായി പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ചികിത്സാ ചെലവിലെ ഭാരിച്ച വർദ്ധനവ്‌, പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്‌മ, പകർച്ചവ്യാധികളുടെ തിരിച്ചുവരവ്‌, ജീവിതശൈലി രോഗങ്ങളുടെ വ്യാപനം, സ്വകാര്യവൽക്കരണം, മാനവവിഭവശോഷണം എന്നിവയാണ്‌ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങൾ. ഏതാനും നിയമ നിർമ്മാണവും നിയമനങ്ങളും മാറ്റി നിർത്തിയാൽ ഇത്തരം കാലിക പ്രശ്‌നവുമായി ബന്ധപ്പെട്ട ഇടപെടലുകൾ ഒന്നും കേരളത്തിൽ ഇപ്പോൾ നടപ്പാക്കി വരുന്ന `ദേശീയ ഗ്രാമീണാരോഗ്യ മിഷൻ' - (NRHM) `ആരോഗ്യകേരളം' പദ്ധതിയിൽ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. സാമൂഹിക സാമ്പത്തിക വികസനത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ ദേശീയ ഗ്രാമീണാരോഗ്യമിഷൻ (NRHM) കേന്ദ്രസർക്കാർ രൂപം നൽകിയത്‌. യു.പി.എ. സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പ്രധാന പരിപാടികളിലൊന്നാണ്‌ NRHM. ആഹാരം, ശുചിത്വം, കുടിവെള്ളം, പരമ്പരാഗത ചികിത്സ എന്നിവയെ പരസ്‌പരം കോർത്തിണക്കി ഇപ്പോൾ നടപ്പാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത ആരോഗ്യ പരിപാടികൾ സംയോജിപ്പിച്ച്‌ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ്‌ NRHM പദ്ധതി. 2005-2012 വരെ നീണ്ടുനിൽക്കുന്ന ഒന്നാണിത്‌. ആരോഗ്യ രംഗത്ത്‌ 2000 - മാണ്ടോടെ നേടേണ്ടിയിരുന്ന ലക്ഷ്യങ്ങൾ കൈവരിക്കാതെ പോയ 18 പിന്നോക്ക സംസ്ഥാനങ്ങൾക്ക്‌ ഊന്നൽ നൽകി തയ്യാറാക്കിയതാണിത്‌. കേരളത്തെ പിന്നീടാണ്‌ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. സംസ്ഥാനങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച്‌ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനും ഇടപെടാനും സംസ്ഥാനങ്ങൾക്ക്‌ കഴിയുമെന്നാണ്‌ NRHM രേഖകൾ വ്യക്തമാക്കുന്നത്‌.
ചുരുങ്ങിയ ചെലവിൽ വളരെ ഉയർന്ന ആരോഗ്യനിലവാരം കൈവരിച്ച ഒരു പ്രദേശമാണ്‌ കേരളം, ഭൂപരിഷ്‌കരണം, ഉയർന്ന സാക്ഷരത, സ്റ്റാറ്റിയൂട്ടറിങ്ങ്‌റേഷനിങ്ങ്‌ തുടങ്ങി ഗവൺമെന്റുകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ, വ്യാപകമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയാണ്‌ ഇതിന്നാധാരം. ജനങ്ങളുടെ ഇടപടലാണ്‌ കേരള ആരോഗ്യ മാതൃകയ്‌ക്ക്‌ രൂപ നൽകിയത്‌. ശ്രദ്ധേയമായ കേരള ആരോഗ്യമാതൃക കഴിഞ്ഞ 5-10 വർഷമായി പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ചികിത്സാ ചെലവിലെ ഭാരിച്ച വർദ്ധനവ്‌, പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്‌മ, പകർച്ചവ്യാധികളുടെ തിരിച്ചുവരവ്‌, ജീവിതശൈലി രോഗങ്ങളുടെ വ്യാപനം, സ്വകാര്യവൽക്കരണം, മാനവവിഭവശോഷണം എന്നിവയാണ്‌ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങൾ. ഏതാനും നിയമ നിർമ്മാണവും നിയമനങ്ങളും മാറ്റി നിർത്തിയാൽ ഇത്തരം കാലിക പ്രശ്‌നവുമായി ബന്ധപ്പെട്ട ഇടപെടലുകൾ ഒന്നും കേരളത്തിൽ ഇപ്പോൾ നടപ്പാക്കി വരുന്ന `ദേശീയ ഗ്രാമീണാരോഗ്യ മിഷൻ' - (NRHM) `ആരോഗ്യകേരളം' പദ്ധതിയിൽ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. സാമൂഹിക സാമ്പത്തിക വികസനത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ ദേശീയ ഗ്രാമീണാരോഗ്യമിഷൻ (NRHM) കേന്ദ്രസർക്കാർ രൂപം നൽകിയത്‌. യു.പി.എ. സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പ്രധാന പരിപാടികളിലൊന്നാണ്‌ NRHM. ആഹാരം, ശുചിത്വം, കുടിവെള്ളം, പരമ്പരാഗത ചികിത്സ എന്നിവയെ പരസ്‌പരം കോർത്തിണക്കി ഇപ്പോൾ നടപ്പാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃത ആരോഗ്യ പരിപാടികൾ സംയോജിപ്പിച്ച്‌ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ്‌ NRHM പദ്ധതി. 2005-2012 വരെ നീണ്ടുനിൽക്കുന്ന ഒന്നാണിത്‌. ആരോഗ്യ രംഗത്ത്‌ 2000 - മാണ്ടോടെ നേടേണ്ടിയിരുന്ന ലക്ഷ്യങ്ങൾ കൈവരിക്കാതെ പോയ 18 പിന്നോക്ക സംസ്ഥാനങ്ങൾക്ക്‌ ഊന്നൽ നൽകി തയ്യാറാക്കിയതാണിത്‌. കേരളത്തെ പിന്നീടാണ്‌ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. സംസ്ഥാനങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച്‌ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനും ഇടപെടാനും സംസ്ഥാനങ്ങൾക്ക്‌ കഴിയുമെന്നാണ്‌ NRHM രേഖകൾ വ്യക്തമാക്കുന്നത്‌.
NRH provides broad conseptional frame work. State would provide operational modalities in their state action plan to be decided in consultation with mission steering group (Bullet 2, No 8, Role by state government under NRHM - NRHM mission documment)
NRH provides broad conseptional frame work. State would provide operational modalities in their state action plan to be decided in consultation with mission steering group (Bullet 2, No 8, Role by state government under NRHM - NRHM mission documment)
The state would be urged to take up innovative schemes to deal with local issues.
The state would be urged to take up innovative schemes to deal with local issues.
രേഖകൾ ഇങ്ങനെ പറയുമ്പോഴും പ്രയോഗത്തിൽ കാര്യങ്ങൾ നടക്കുന്നത്‌ വിപരീത ദിശയിലാണ്‌.
രേഖകൾ ഇങ്ങനെ പറയുമ്പോഴും പ്രയോഗത്തിൽ കാര്യങ്ങൾ നടക്കുന്നത്‌ വിപരീത ദിശയിലാണ്‌.
ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ, അഡീഷണൽ ഡയറക്‌ടർ DMO, DyDMO, മെഡിക്കൽ ഓഫീസർ, ഹെൽത്ത്‌ സൂപ്പർവൈസർ, LHS, HI, LHI, JHI, JphN വരെ അതിശക്തമായ ആരോഗ്യപ്രവർത്തകരും, ക്ലറിക്കൽ വിഭാഗം ഉൾപ്പെടെ ഓഫീസ്‌ സംവിധാനവും PHC തലംവരെ ഉണ്ടായിട്ടും NRHM സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌ തികച്ചും സമാന്തരമായ മറ്റൊരു സംവിധാനം വഴിയാണ്‌. സംസ്ഥാനത്ത്‌ മിഷൻ ഡയറക്‌ടറേറ്റ്‌, ജില്ലയിൽ ജില്ല പ്രോഗ്രാം മാനേജർ ഓഫീസ്‌, ബ്ലോക്ക്‌തലത്തിൽ ബ്ലോക്ക്‌ കോഡിനേറ്റർ, ആയിരം ജനങ്ങൾക്ക്‌ ഒന്ന്‌ എന്ന തലത്തിൽ ASHA (Acredited Social Health Activist) യേയും നിയമിക്കുന്നു. നിലവിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ ചെയ്യുന്ന അതേ ജോലികൾ തന്നെ ചെയ്യാനാണ്‌ പുതിയ കരാർ നിയമനങ്ങൾ. ഇത്‌ പൊതുജനാരോഗ്യ സംവിധാനം ദുർബലപ്പെടുന്നതിന്‌ ഇടയാക്കുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. NRHM പ്രവർത്തനങ്ങളുടെ ഭാരിച്ച സാമ്പത്തിക ചെലവും പരിശോധിക്കേണ്ടതുണ്ട്‌. NRHM ന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ എന്ന കമ്പനിയെ ഏൽപ്പിച്ചതും ഒരു ബ്ലേഡ്‌ കമ്പനിപോലെ പ്രവർത്തിക്കുന്ന ICICI എന്ന ധനകാര്യസ്ഥാപനം വഴി സാമ്പത്തിക ക്രയവിക്രയം പൂർണ്ണമായും നടത്തുന്നതും പിൻവാതിലിലൂടെയുള്ള സ്വകാര്യവൽക്കരണമാണെന്ന സംശയം ജനിപ്പിക്കുന്നു.
ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ, അഡീഷണൽ ഡയറക്‌ടർ DMO, DyDMO, മെഡിക്കൽ ഓഫീസർ, ഹെൽത്ത്‌ സൂപ്പർവൈസർ, LHS, HI, LHI, JHI, JphN വരെ അതിശക്തമായ ആരോഗ്യപ്രവർത്തകരും, ക്ലറിക്കൽ വിഭാഗം ഉൾപ്പെടെ ഓഫീസ്‌ സംവിധാനവും PHC തലംവരെ ഉണ്ടായിട്ടും NRHM സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌ തികച്ചും സമാന്തരമായ മറ്റൊരു സംവിധാനം വഴിയാണ്‌. സംസ്ഥാനത്ത്‌ മിഷൻ ഡയറക്‌ടറേറ്റ്‌, ജില്ലയിൽ ജില്ല പ്രോഗ്രാം മാനേജർ ഓഫീസ്‌, ബ്ലോക്ക്‌തലത്തിൽ ബ്ലോക്ക്‌ കോഡിനേറ്റർ, ആയിരം ജനങ്ങൾക്ക്‌ ഒന്ന്‌ എന്ന തലത്തിൽ ASHA (Acredited Social Health Activist) യേയും നിയമിക്കുന്നു. നിലവിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ ചെയ്യുന്ന അതേ ജോലികൾ തന്നെ ചെയ്യാനാണ്‌ പുതിയ കരാർ നിയമനങ്ങൾ. ഇത്‌ പൊതുജനാരോഗ്യ സംവിധാനം ദുർബലപ്പെടുന്നതിന്‌ ഇടയാക്കുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. NRHM പ്രവർത്തനങ്ങളുടെ ഭാരിച്ച സാമ്പത്തിക ചെലവും പരിശോധിക്കേണ്ടതുണ്ട്‌. NRHM ന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ എന്ന കമ്പനിയെ ഏൽപ്പിച്ചതും ഒരു ബ്ലേഡ്‌ കമ്പനിപോലെ പ്രവർത്തിക്കുന്ന ICICI എന്ന ധനകാര്യസ്ഥാപനം വഴി സാമ്പത്തിക ക്രയവിക്രയം പൂർണ്ണമായും നടത്തുന്നതും പിൻവാതിലിലൂടെയുള്ള സ്വകാര്യവൽക്കരണമാണെന്ന സംശയം ജനിപ്പിക്കുന്നു.
പഞ്ചായത്ത്‌തലത്തിൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ NRHM ഉം തദ്ദേശഭരണസമിതികളും തമ്മിൽ ഏകോപനമില്ല. കഴിഞ്ഞ വർഷത്തെ NRHM പദ്ധതി തയ്യാറാക്കിയത്‌ ഭൂരിപക്ഷ സ്ഥലങ്ങളിലും പഞ്ചായത്ത്‌ രാജ്‌ സംവിധാനങ്ങൾ അറിയാതെയാണ്‌.
പഞ്ചായത്ത്‌തലത്തിൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ NRHM ഉം തദ്ദേശഭരണസമിതികളും തമ്മിൽ ഏകോപനമില്ല. കഴിഞ്ഞ വർഷത്തെ NRHM പദ്ധതി തയ്യാറാക്കിയത്‌ ഭൂരിപക്ഷ സ്ഥലങ്ങളിലും പഞ്ചായത്ത്‌ രാജ്‌ സംവിധാനങ്ങൾ അറിയാതെയാണ്‌.
കേരളത്തിന്റെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ വേണ്ട മാറ്റങ്ങൾ NRHM ൽ വരുത്താനുള്ള ജനകീയ ചർച്ചയ്‌ക്ക്‌ ഒരിക്കൽപോലും NRHM മുതിർന്നിട്ടില്ല. അതല്ല, കേന്ദ്ര നിബന്ധനകൾ അനുവദിക്കില്ലെങ്കിൽ അക്കാര്യം ജനങ്ങളോട്‌ തുറന്ന്‌ പറയാനും കേരളത്തിന്‌ അനുസൃതമായ രൂപത്തിൽ പദ്ധതിയെ മാറ്റി തീർക്കാനുമുള്ള ശ്രമങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള അത്മാർത്ഥത സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടുമില്ല. ഗുജറാത്ത്‌ തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങൾപോലും NRHM തങ്ങൾക്കനുകൂലമായി മാറ്റിയിട്ടുണ്ട്‌. ചുരുക്കത്തിൽ NRHM ന്‌ ഒരു പദ്ധതിയും പഞ്ചായത്തിന്‌ മറ്റൊരു പദ്ധതിയും എന്ന തരത്തിൽ താഴെതലത്തിൽ ആരോഗ്യപദ്ധതികൾ സമാന്തരമായി നടക്കുകയാണ്‌. ഈ സ്ഥിതി ബ്ലോക്കിലും ജില്ലയിലും സംസ്ഥാനാത്തുമൊക്കെ നിലനിൽക്കുന്നു.
കേരളത്തിന്റെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത്‌ വേണ്ട മാറ്റങ്ങൾ NRHM ൽ വരുത്താനുള്ള ജനകീയ ചർച്ചയ്‌ക്ക്‌ ഒരിക്കൽപോലും NRHM മുതിർന്നിട്ടില്ല. അതല്ല, കേന്ദ്ര നിബന്ധനകൾ അനുവദിക്കില്ലെങ്കിൽ അക്കാര്യം ജനങ്ങളോട്‌ തുറന്ന്‌ പറയാനും കേരളത്തിന്‌ അനുസൃതമായ രൂപത്തിൽ പദ്ധതിയെ മാറ്റി തീർക്കാനുമുള്ള ശ്രമങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള അത്മാർത്ഥത സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടുമില്ല. ഗുജറാത്ത്‌ തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങൾപോലും NRHM തങ്ങൾക്കനുകൂലമായി മാറ്റിയിട്ടുണ്ട്‌. ചുരുക്കത്തിൽ NRHM ന്‌ ഒരു പദ്ധതിയും പഞ്ചായത്തിന്‌ മറ്റൊരു പദ്ധതിയും എന്ന തരത്തിൽ താഴെതലത്തിൽ ആരോഗ്യപദ്ധതികൾ സമാന്തരമായി നടക്കുകയാണ്‌. ഈ സ്ഥിതി ബ്ലോക്കിലും ജില്ലയിലും സംസ്ഥാനാത്തുമൊക്കെ നിലനിൽക്കുന്നു.
നവലിബറൽ സാമ്പത്തിക സംവിധാനത്തിന്റെ എല്ലാ ചേരുവകളും ഇതിലടങ്ങിയിരിക്കുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ ചില പ്രധാന ചോദ്യങ്ങൾ ഉയരുന്നു.
നവലിബറൽ സാമ്പത്തിക സംവിധാനത്തിന്റെ എല്ലാ ചേരുവകളും ഇതിലടങ്ങിയിരിക്കുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ ചില പ്രധാന ചോദ്യങ്ങൾ ഉയരുന്നു.
1 പഴയ പരിപാടികൾ ഏകോപിപ്പിച്ചതാണ്‌ NRHM എന്നുണ്ടെങ്കിൽ പുതിയൊരു സമാന്തരസംവിധാനം എന്തിനാണ്‌?
1 പഴയ പരിപാടികൾ ഏകോപിപ്പിച്ചതാണ്‌ NRHM എന്നുണ്ടെങ്കിൽ പുതിയൊരു സമാന്തരസംവിധാനം എന്തിനാണ്‌?
2 നിലവിൽ ആരോഗ്യവകുപ്പ്‌ ജീവനക്കാർ ചെയ്‌തുവന്ന കാര്യങ്ങൾ തന്നെയാണ്‌ കരാർ നിയമനക്കാരും ചെയ്യുന്നതെങ്കിൽ കരാർ നിയമനം എന്തിനായിരുന്നു?
2 നിലവിൽ ആരോഗ്യവകുപ്പ്‌ ജീവനക്കാർ ചെയ്‌തുവന്ന കാര്യങ്ങൾ തന്നെയാണ്‌ കരാർ നിയമനക്കാരും ചെയ്യുന്നതെങ്കിൽ കരാർ നിയമനം എന്തിനായിരുന്നു?
3. കേരളത്തിൽ ഇതിനുവേണ്ടിയുള്ള ചെലവ്‌ മൊത്തം ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്താനായി ഉപയോഗിച്ചുകൂടെ?
3. കേരളത്തിൽ ഇതിനുവേണ്ടിയുള്ള ചെലവ്‌ മൊത്തം ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്താനായി ഉപയോഗിച്ചുകൂടെ?
4. സംസ്ഥാനങ്ങൾക്ക്‌ വേണ്ടത്ര മാറ്റങ്ങൾ വരുത്താമെന്നിരിക്കെ കേരളത്തിൽ ഇതിന്‌ ശ്രമിക്കാത്തതെന്താണ്‌?
4. സംസ്ഥാനങ്ങൾക്ക്‌ വേണ്ടത്ര മാറ്റങ്ങൾ വരുത്താമെന്നിരിക്കെ കേരളത്തിൽ ഇതിന്‌ ശ്രമിക്കാത്തതെന്താണ്‌?
5 AWW, MSS എന്നിവർ വേണ്ടത്ര വരുമാനം ഇല്ലാതെതന്നെ വാർഡ്‌തലം വരെ പ്രവർത്തിച്ചുവരുമ്പോൾ ASHA എന്നൊരു പ്രത്യേക വിഭാഗം കൂടി കൃത്യമായ പ്രതിഫലം പോലും നിർണ്ണയിക്കാതെ തട്ടികൂട്ടി നിയമിക്കുന്നത്‌ എന്തിനാണ്‌?
5 AWW, MSS എന്നിവർ വേണ്ടത്ര വരുമാനം ഇല്ലാതെതന്നെ വാർഡ്‌തലം വരെ പ്രവർത്തിച്ചുവരുമ്പോൾ ASHA എന്നൊരു പ്രത്യേക വിഭാഗം കൂടി കൃത്യമായ പ്രതിഫലം പോലും നിർണ്ണയിക്കാതെ തട്ടികൂട്ടി നിയമിക്കുന്നത്‌ എന്തിനാണ്‌?
നിലവിലുള്ള ആരോഗ്യവകുപ്പിനെ NRHM ക്രമത്തിൽ വീഴുങ്ങുമോ എന്ന സംശയവും അസ്ഥാനത്തല്ല. അതുകൊണ്ട്‌ NRHM പദ്ധതി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആരോഗ്യപദ്ധതിയുമായി സാമ്പത്തികമായും സാങ്കേതികമായും ഭരണപരമായും സമന്വയിപ്പിക്കുകയും ഗ്രാമസഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായി വില്ലേജ്‌, ഹെൽത്ത്‌ - സാനിറ്റേഷൻ സമിതികളെ രൂപപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌.
നിലവിലുള്ള ആരോഗ്യവകുപ്പിനെ NRHM ക്രമത്തിൽ വീഴുങ്ങുമോ എന്ന സംശയവും അസ്ഥാനത്തല്ല. അതുകൊണ്ട്‌ NRHM പദ്ധതി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആരോഗ്യപദ്ധതിയുമായി സാമ്പത്തികമായും സാങ്കേതികമായും ഭരണപരമായും സമന്വയിപ്പിക്കുകയും ഗ്രാമസഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായി വില്ലേജ്‌, ഹെൽത്ത്‌ - സാനിറ്റേഷൻ സമിതികളെ രൂപപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌.
ഇതിനായി പ്രത്യേക സൊസൈ റ്റികൾ രൂപീകരിക്കണ്ടതില്ല. മാനവശേഷിയും ധനവിനിയോഗവും സുതാര്യവും കാര്യക്ഷമവവുമാക്കണം. ASHA നിയമനം പുനപരിശോധിക്കണം. ആവശ്യമെങ്കിൽ ഗിരിവർഗ്ഗ തീരദേശങ്ങളിൽ മാത്രമായി നിജപ്പെടുത്തണം. ഇന്ന്‌ NRHM പദ്ധതിയിൽ നടക്കുന്ന ധൂർത്തും സമാന്തര സംവിധാനങ്ങളും അവസാനിപ്പിച്ച്‌ പൂർണ്ണമായും ജനകീയവൽക്കരിച്ച്‌ കരാർ നിയമനങ്ങൾക്ക്‌ പകരം ആരോഗ്യ പ്രവർത്തകരേയും വകുപ്പിനെയും ശക്തിപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തും NRHM പദ്ധതി പുനരാവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം സർക്കാരിനോടഭ്യർത്ഥിക്കുന്നു.
ഇതിനായി പ്രത്യേക സൊസൈ റ്റികൾ രൂപീകരിക്കണ്ടതില്ല. മാനവശേഷിയും ധനവിനിയോഗവും സുതാര്യവും കാര്യക്ഷമവവുമാക്കണം. ASHA നിയമനം പുനപരിശോധിക്കണം. ആവശ്യമെങ്കിൽ ഗിരിവർഗ്ഗ തീരദേശങ്ങളിൽ മാത്രമായി നിജപ്പെടുത്തണം. ഇന്ന്‌ NRHM പദ്ധതിയിൽ നടക്കുന്ന ധൂർത്തും സമാന്തര സംവിധാനങ്ങളും അവസാനിപ്പിച്ച്‌ പൂർണ്ണമായും ജനകീയവൽക്കരിച്ച്‌ കരാർ നിയമനങ്ങൾക്ക്‌ പകരം ആരോഗ്യ പ്രവർത്തകരേയും വകുപ്പിനെയും ശക്തിപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തും NRHM പദ്ധതി പുനരാവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം സർക്കാരിനോടഭ്യർത്ഥിക്കുന്നു.
സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌
 
അന്തരീക്ഷം കാര്യക്ഷമമാക്കുക
'''സർക്കാർ സ്‌കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം കാര്യക്ഷമമാക്കുക'''
 
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുള്ള കുട്ടികളുടെ പ്രവേശന നിരക്ക്‌ പൊതുവെ കുറഞ്ഞു വരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതിന്റെ ഫലമായി നിരവധി വിദ്യാലയങ്ങളിൽ അധ്യാപക തസ്‌തിക നഷ്‌ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്‌.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുള്ള കുട്ടികളുടെ പ്രവേശന നിരക്ക്‌ പൊതുവെ കുറഞ്ഞു വരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതിന്റെ ഫലമായി നിരവധി വിദ്യാലയങ്ങളിൽ അധ്യാപക തസ്‌തിക നഷ്‌ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്‌.
എന്നാൽ ചില സർക്കാർ സ്‌കൂളുകളിൽ അധ്യാപകരും പി.ടി.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ഇടപെട്ടതിന്റെ ഫലമായി സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടാനും ഇതോടൊപ്പം കുട്ടികളുടെ പ്രവേശനത്തിൽ വലിയ വർധനവ്‌ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്‌. ഈ വർധനവിനനുസരിച്ച്‌ പുതിയ ഡിവിഷനുകൾ അനുവദിക്കപ്പെടുന്നില്ല. പുതിയ പോസ്റ്റുകൾ അനുവദിക്കുന്നതിലുള്ള നിരോധനം നിലനിൽക്കുന്നതിന്റെ ഫലമായി പുതിയ തസ്‌തികകൾ അനുവദിക്കുന്നില്ല. കുട്ടികളുടെ എണ്ണം ക്ലാസ്‌ മുറികളിൽ കൂടിയതിന്റെ ഫലമായി പഠന ബോധന പ്രവർത്തനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും നടക്കുന്നില്ല.
എന്നാൽ ചില സർക്കാർ സ്‌കൂളുകളിൽ അധ്യാപകരും പി.ടി.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ഇടപെട്ടതിന്റെ ഫലമായി സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടാനും ഇതോടൊപ്പം കുട്ടികളുടെ പ്രവേശനത്തിൽ വലിയ വർധനവ്‌ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്‌. ഈ വർധനവിനനുസരിച്ച്‌ പുതിയ ഡിവിഷനുകൾ അനുവദിക്കപ്പെടുന്നില്ല. പുതിയ പോസ്റ്റുകൾ അനുവദിക്കുന്നതിലുള്ള നിരോധനം നിലനിൽക്കുന്നതിന്റെ ഫലമായി പുതിയ തസ്‌തികകൾ അനുവദിക്കുന്നില്ല. കുട്ടികളുടെ എണ്ണം ക്ലാസ്‌ മുറികളിൽ കൂടിയതിന്റെ ഫലമായി പഠന ബോധന പ്രവർത്തനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും നടക്കുന്നില്ല.
ഇത്‌ പരിഹരിക്കുന്നതിന്‌ അതാത്‌ ജില്ലയിൽ തസ്‌തികകൾ നഷ്‌ടപ്പെട്ട്‌ പുറത്തുപോയ അധ്യാപകരെ(പ്രൊട്ടക്‌ടഡ്‌ അധ്യാപകരെ) diploy ചെയ്‌ത്‌ അധിക ഡിവിഷനുകളും തസ്‌തികകളും അനുവദിക്കുന്നതു കൊണ്ട്‌ സർക്കാരിന്‌ യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ല.അതിനാൽ ഫലപ്രദമായ അക്കാദമിക അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന്‌ കൈക്കൊള്ളുന്നതിന്‌ വേണ്ടി കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ഇത്‌ പരിഹരിക്കുന്നതിന്‌ അതാത്‌ ജില്ലയിൽ തസ്‌തികകൾ നഷ്‌ടപ്പെട്ട്‌ പുറത്തുപോയ അധ്യാപകരെ(പ്രൊട്ടക്‌ടഡ്‌ അധ്യാപകരെ) diploy ചെയ്‌ത്‌ അധിക ഡിവിഷനുകളും തസ്‌തികകളും അനുവദിക്കുന്നതു കൊണ്ട്‌ സർക്കാരിന്‌ യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ല.അതിനാൽ ഫലപ്രദമായ അക്കാദമിക അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന്‌ കൈക്കൊള്ളുന്നതിന്‌ വേണ്ടി കേരള സർക്കാരിനോട്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
മൂന്നാം കടവ്‌ പദ്ധതി പുനഃപരിശോധിക്കുക
 
'''മൂന്നാം കടവ്‌ പദ്ധതി പുനഃപരിശോധിക്കുക'''
 
കാസർഗോഡ്‌ ജില്ലയിൽ ചന്ദ്രഗിരി പുഴയിൽ മൂന്നാം കടവ്‌ പദ്ധതി എന്ന പേരിൽ ഒരു വിവിധോദ്ദേശ ജലസേചന പദ്ധതി ആരംഭിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നു. പദ്ധതി നടപ്പായാൽ നാലു പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ഏക്കർ കൃഷിസ്ഥലം മുങ്ങിപ്പോകുമെന്നും ആയിരക്കണക്കിനാളുകളെ കുടയൊഴിപ്പിക്കേണ്ടി വരുമെന്നും ആശങ്ക ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ അറിയുക, കേരളത്തെ മാറ്റുക എന്ന പഠനപരിപാടിയുടെ ഭാഗമായി പരിഷത്തിന്റെ കാസർഗോഡ്‌ ജില്ലാ കമ്മിറ്റി നിർദ്ദിഷ്‌ട മൂന്നാംകടവ്‌ പദ്ധതിയുടെ നേട്ട കോട്ടങ്ങളെപ്പറ്റി വിദഗ്‌ധരുടെ സഹായത്തോടെ പഠിക്കുകയും താഴെ പറയുന്ന നിഗമനങ്ങളിൽ എത്തുകയും ചെയ്‌തു.
കാസർഗോഡ്‌ ജില്ലയിൽ ചന്ദ്രഗിരി പുഴയിൽ മൂന്നാം കടവ്‌ പദ്ധതി എന്ന പേരിൽ ഒരു വിവിധോദ്ദേശ ജലസേചന പദ്ധതി ആരംഭിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നു. പദ്ധതി നടപ്പായാൽ നാലു പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ഏക്കർ കൃഷിസ്ഥലം മുങ്ങിപ്പോകുമെന്നും ആയിരക്കണക്കിനാളുകളെ കുടയൊഴിപ്പിക്കേണ്ടി വരുമെന്നും ആശങ്ക ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ അറിയുക, കേരളത്തെ മാറ്റുക എന്ന പഠനപരിപാടിയുടെ ഭാഗമായി പരിഷത്തിന്റെ കാസർഗോഡ്‌ ജില്ലാ കമ്മിറ്റി നിർദ്ദിഷ്‌ട മൂന്നാംകടവ്‌ പദ്ധതിയുടെ നേട്ട കോട്ടങ്ങളെപ്പറ്റി വിദഗ്‌ധരുടെ സഹായത്തോടെ പഠിക്കുകയും താഴെ പറയുന്ന നിഗമനങ്ങളിൽ എത്തുകയും ചെയ്‌തു.
1. മൂന്നാം കടവ്‌ പദ്ധതിക്കായി സംസ്ഥാന ജലവിഭവ വകുപ്പ്‌ തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട്‌ വസ്‌തുതാപരമല്ല.
1. മൂന്നാം കടവ്‌ പദ്ധതിക്കായി സംസ്ഥാന ജലവിഭവ വകുപ്പ്‌ തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട്‌ വസ്‌തുതാപരമല്ല.
2. കനാൽ ജലസേചനമാണ്‌ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിലൂടെ കൃഷി മേഖലയിൽ പ്രതിവർഷം 6461 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്ന ഫീസിബിലിറ്റി റിപ്പോർട്ടിലെ അവകാശ വാദം തെറ്റാണ്‌. 217 കോടി മുടക്കി പദ്ധതി നടപ്പാക്കിയാൽ 430 ഹെക്‌ടർ സ്ഥലത്ത്‌ മാത്രമെ അധികമായി നെൽകൃഷി നടത്താനാകൂ. ഇതിലൂടെ 51.87 ലക്ഷം രൂപയുടെ അധികവരുമാനമേ ലഭിക്കൂ. തെങ്ങ്‌ കൃഷിക്ക്‌ കനാൽ ജലസേചനത്തേക്കാളും ആധായകരം ലിഫ്‌റ്റ്‌ ഇറിഗേഷനാണ്‌. ആയതിനാൽ കനാൽ ജലസേചനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വൻകിട ജലസേചന പദ്ധതി ഇവിടെ ലാഭകരമോ, പ്രായോഗികമോ അല്ല.
2. കനാൽ ജലസേചനമാണ്‌ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിലൂടെ കൃഷി മേഖലയിൽ പ്രതിവർഷം 6461 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്ന ഫീസിബിലിറ്റി റിപ്പോർട്ടിലെ അവകാശ വാദം തെറ്റാണ്‌. 217 കോടി മുടക്കി പദ്ധതി നടപ്പാക്കിയാൽ 430 ഹെക്‌ടർ സ്ഥലത്ത്‌ മാത്രമെ അധികമായി നെൽകൃഷി നടത്താനാകൂ. ഇതിലൂടെ 51.87 ലക്ഷം രൂപയുടെ അധികവരുമാനമേ ലഭിക്കൂ. തെങ്ങ്‌ കൃഷിക്ക്‌ കനാൽ ജലസേചനത്തേക്കാളും ആധായകരം ലിഫ്‌റ്റ്‌ ഇറിഗേഷനാണ്‌. ആയതിനാൽ കനാൽ ജലസേചനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വൻകിട ജലസേചന പദ്ധതി ഇവിടെ ലാഭകരമോ, പ്രായോഗികമോ അല്ല.
3. പദ്ധതി വന്നാൽ മുങ്ങി പോകുന്ന പ്രദേശത്തെ കഷ്‌ടനഷ്‌ടങ്ങളേപ്പറ്റിയും പുനരധിവാസത്തെപ്പറ്റിയും ഫീസിബിലിറ്റി റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. പരിഷത്ത്‌ നടത്തിയ പഠനത്തിൽ 1121 ഹെക്‌ടർ നല്ല വിളവു തരുന്ന കൃഷി ഭൂമി മുങ്ങിപോകുമെന്നും 1064 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും കണ്ടെത്തിയിരിക്കുന്നു. മുങ്ങിപോകുന്ന പ്രദേശത്തെ പ്രതിവർഷ കാർഷിക വരുമാനം 1062 ലക്ഷം രൂപയുടേതാണ്‌. നഷ്‌ടമാകുന്ന കൃഷിഭൂമി, വീടുകൾ, റോഡ്‌, പാലം മുതലായ നിർമ്മിതികൾ എല്ലാം ചേർന്ന്‌ 192 കോടി രൂപയുടെ നഷ്‌ടം വേറെയും ഉണ്ടാകും. ഇവയെല്ലാം ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകും. കുടിയൊഴിപ്പിക്കേണ്ടി വരുന്നവരിൽ 682 ദരിദ്ര കർഷകരും 117 ടഇ/ടഠ കുടുംബങ്ങളും പെടും. മാറ്റിപാർപ്പിക്കേണ്ടവരുടെ ജനസംഖ്യ 5031 വരും.
3. പദ്ധതി വന്നാൽ മുങ്ങി പോകുന്ന പ്രദേശത്തെ കഷ്‌ടനഷ്‌ടങ്ങളേപ്പറ്റിയും പുനരധിവാസത്തെപ്പറ്റിയും ഫീസിബിലിറ്റി റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. പരിഷത്ത്‌ നടത്തിയ പഠനത്തിൽ 1121 ഹെക്‌ടർ നല്ല വിളവു തരുന്ന കൃഷി ഭൂമി മുങ്ങിപോകുമെന്നും 1064 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും കണ്ടെത്തിയിരിക്കുന്നു. മുങ്ങിപോകുന്ന പ്രദേശത്തെ പ്രതിവർഷ കാർഷിക വരുമാനം 1062 ലക്ഷം രൂപയുടേതാണ്‌. നഷ്‌ടമാകുന്ന കൃഷിഭൂമി, വീടുകൾ, റോഡ്‌, പാലം മുതലായ നിർമ്മിതികൾ എല്ലാം ചേർന്ന്‌ 192 കോടി രൂപയുടെ നഷ്‌ടം വേറെയും ഉണ്ടാകും. ഇവയെല്ലാം ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകും. കുടിയൊഴിപ്പിക്കേണ്ടി വരുന്നവരിൽ 682 ദരിദ്ര കർഷകരും 117 ടഇ/ടഠ കുടുംബങ്ങളും പെടും. മാറ്റിപാർപ്പിക്കേണ്ടവരുടെ ജനസംഖ്യ 5031 വരും.
4. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പദ്ധതിപ്രദേശത്ത്‌ 14 ജൈവസമ്പന്നമായ കാവുകൾ ഉണ്ട്‌. രണ്ട കാവുകളിൽ നടത്തിയ സാമ്പിൾ പഠനത്തിൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഏഴ്‌ സസ്യജാതികളും ദേശീയ പക്ഷിയായ മയിൽ ഉൾപ്പെടെ അഞ്ച്‌ ജന്തുജാതികളും കണ്ടെത്തി. ഈ കാവുകൾ മുങ്ങി നശിക്കുന്നത്‌ കാര്യമായ ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇടയാക്കും എന്ന്‌ കരുതേണ്ടിയിരിക്കുന്നു.
4. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പദ്ധതിപ്രദേശത്ത്‌ 14 ജൈവസമ്പന്നമായ കാവുകൾ ഉണ്ട്‌. രണ്ട കാവുകളിൽ നടത്തിയ സാമ്പിൾ പഠനത്തിൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഏഴ്‌ സസ്യജാതികളും ദേശീയ പക്ഷിയായ മയിൽ ഉൾപ്പെടെ അഞ്ച്‌ ജന്തുജാതികളും കണ്ടെത്തി. ഈ കാവുകൾ മുങ്ങി നശിക്കുന്നത്‌ കാര്യമായ ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇടയാക്കും എന്ന്‌ കരുതേണ്ടിയിരിക്കുന്നു.
5. മൂന്നാം കടവ്‌ പദ്ധതിയുടെ മറ്റ്‌ ലക്ഷ്യങ്ങൾ കുടവെള്ള വിതരണം, വൈദ്യൂതി, ടൂറിസം, മത്സ്യം വളർത്തൽ എന്നിവയാണ്‌. ഇതിൽ കുടിവെള്ളം ഒഴികെ മറ്റ്‌ മേഖലകളിൽ ഉപയോഗിക്കാതെ കിടക്കുന്ന മറ്റ്‌ നിരവധി സാധ്യതകൾ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.
5. മൂന്നാം കടവ്‌ പദ്ധതിയുടെ മറ്റ്‌ ലക്ഷ്യങ്ങൾ കുടവെള്ള വിതരണം, വൈദ്യൂതി, ടൂറിസം, മത്സ്യം വളർത്തൽ എന്നിവയാണ്‌. ഇതിൽ കുടിവെള്ളം ഒഴികെ മറ്റ്‌ മേഖലകളിൽ ഉപയോഗിക്കാതെ കിടക്കുന്ന മറ്റ്‌ നിരവധി സാധ്യതകൾ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.
ഈ സാഹചര്യത്തിൽ നിർദ്ദിഷ്‌ട മൂന്നാം കടവ്‌ പദ്ധതിയുടെ രൂപകൽപനയും ലക്ഷ്യങ്ങളും പുനഃപരിശോധിച്ച്‌ ഡാമിന്റെ ഉയരം ഗണ്യമായി കുറച്ച്‌ കനാൽ ജലസേചന ലക്ഷ്യം പരിമിതപ്പെടുത്തി കുടിവെള്ള വിതരണത്തിന്‌ മുൻഗണന നൽകുന്ന പദ്ധതിയാക്കി പുനരാവിഷ്‌ക്കരിച്ച്‌ നടപ്പാക്കണമെന്ന്‌ ഈ സമ്മേളനം അധികൃതരോട്‌ ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിൽ നിർദ്ദിഷ്‌ട മൂന്നാം കടവ്‌ പദ്ധതിയുടെ രൂപകൽപനയും ലക്ഷ്യങ്ങളും പുനഃപരിശോധിച്ച്‌ ഡാമിന്റെ ഉയരം ഗണ്യമായി കുറച്ച്‌ കനാൽ ജലസേചന ലക്ഷ്യം പരിമിതപ്പെടുത്തി കുടിവെള്ള വിതരണത്തിന്‌ മുൻഗണന നൽകുന്ന പദ്ധതിയാക്കി പുനരാവിഷ്‌ക്കരിച്ച്‌ നടപ്പാക്കണമെന്ന്‌ ഈ സമ്മേളനം അധികൃതരോട്‌ ആവശ്യപ്പെടുന്നു.
കായൽ സംരക്ഷണ നിയമം നിർമ്മിക്കുക
 
'''കായൽ സംരക്ഷണ നിയമം നിർമ്മിക്കുക'''
 
കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ ഭൂരിഭാഗം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥയെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക്‌ വഹിക്കുന്നതുമായ വേമ്പനാട്‌ കായൽ ഗുരുതരമായ ഭീഷണി നേരിടുകയാണ്‌. ജൈവ വൈവിധ്യത്തിന്റെയും ജീവോൽപ്പാദനത്തിന്റെയും മത്സ്യ സമ്പത്തിന്റെയും കലവറയാണ്‌ ഈ കായൽ. കേരളത്തിന്റെ 1/10 ഭൂപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷിണിയിൽ നിന്ന്‌ രക്ഷിക്കുന്നതും വലിയ ജലസംഭരണിയുമായ ഈ കായൽ വിവിധ ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ്‌. ഈ പ്രാധാന്യം കണക്കിലെടുത്ത്‌ 2002 ൽ വേമ്പനാട്ട്‌ കായലിനെ അന്താരാഷ്‌ട്രതലത്തിൽ സംരക്ഷിക്കപ്പെടേണ്ട കായലുകളിൽ ഒന്നായി പരിഗണിച്ച്‌ റാംസർ സങ്കേതമായി പ്രഖ്യാപിച്ചു. വേമ്പനാടിനെ കൂടാതെ അഷ്‌ടമുടിക്കായലിനെയും ശാസ്‌താം കോട്ട കായലിനെയും ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ അതിന്റെ തുടർച്ചയായി; ഈ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ കേന്ദ്ര ഗവൺമെന്റോ കേരള സർക്കാര സ്വീകരിച്ചിട്ടില്ല. ആയതിനാൽ വേമ്പനാട്ട്‌ കായൽ ഉൾപ്പെടെയുള്ള കേരളത്തിലെ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണമെന്ന്‌ കേരളസർക്കാരിനോടും റാംസർ സങ്കേതമെന്ന നിലയിൽ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ പഠനം നടത്തുന്നതിന്‌ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന്‌ കേന്ദ്ര ഗവൺമെന്റിനോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.
കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ ഭൂരിഭാഗം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥയെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക്‌ വഹിക്കുന്നതുമായ വേമ്പനാട്‌ കായൽ ഗുരുതരമായ ഭീഷണി നേരിടുകയാണ്‌. ജൈവ വൈവിധ്യത്തിന്റെയും ജീവോൽപ്പാദനത്തിന്റെയും മത്സ്യ സമ്പത്തിന്റെയും കലവറയാണ്‌ ഈ കായൽ. കേരളത്തിന്റെ 1/10 ഭൂപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷിണിയിൽ നിന്ന്‌ രക്ഷിക്കുന്നതും വലിയ ജലസംഭരണിയുമായ ഈ കായൽ വിവിധ ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ്‌. ഈ പ്രാധാന്യം കണക്കിലെടുത്ത്‌ 2002 ൽ വേമ്പനാട്ട്‌ കായലിനെ അന്താരാഷ്‌ട്രതലത്തിൽ സംരക്ഷിക്കപ്പെടേണ്ട കായലുകളിൽ ഒന്നായി പരിഗണിച്ച്‌ റാംസർ സങ്കേതമായി പ്രഖ്യാപിച്ചു. വേമ്പനാടിനെ കൂടാതെ അഷ്‌ടമുടിക്കായലിനെയും ശാസ്‌താം കോട്ട കായലിനെയും ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ അതിന്റെ തുടർച്ചയായി; ഈ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ കേന്ദ്ര ഗവൺമെന്റോ കേരള സർക്കാര സ്വീകരിച്ചിട്ടില്ല. ആയതിനാൽ വേമ്പനാട്ട്‌ കായൽ ഉൾപ്പെടെയുള്ള കേരളത്തിലെ കായലുകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണമെന്ന്‌ കേരളസർക്കാരിനോടും റാംസർ സങ്കേതമെന്ന നിലയിൽ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ പഠനം നടത്തുന്നതിന്‌ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന്‌ കേന്ദ്ര ഗവൺമെന്റിനോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.
റോഡുവികസന രംഗത്തെ BOT വൽക്കരണത്തിനുള്ള കേന്ദ്രനയത്തെ ചെറുത്തു തോൽപ്പിക്കുക
 
'''റോഡുവികസന രംഗത്തെ BOT വൽക്കരണത്തിനുള്ള കേന്ദ്രനയത്തെ ചെറുത്തു തോൽപ്പിക്കുക'''
 
കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47 ഉം NH 17 ഉം ബി.ഒ.ടി. മാതൃകയിൽ വികസിപ്പിക്കുന്നതിന്‌ കേരള സർക്കാർ സമ്മതം മൂളിയിരിക്കുന്നത്‌ അത്യന്തം ഉൽക്കണ്‌ഠയോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വീക്ഷിക്കുന്നു. ഇക്കാര്യത്തിൽ വാസ്‌തവത്തിൽ കേന്ദ്രസർക്കാർ കേരളത്തെ ഒരു കെണിയിൽ പെടുത്തിയിരിക്കുകയാണ്‌. ദേശീയ പാതകളുടെ വികസനത്തിന്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണ്‌ ദേശീയ തലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതെല്ലാം തന്നെ ബി.ഒ.ടി.മാതൃകയിൽ മതി എന്നാണ്‌ തീരുമാനം. കേരളത്തിന്റെ മുന്നിൽ രണ്ടു വഴിയെ ഉള്ളൂ. ഒന്നുകിൽ ബി.ഒ.ടി.മാതൃകയ്‌ക്ക്‌ സമ്മതം മൂളുക, അല്ലെങ്കിൽ ഈ ബൃഹത്‌ വികസന പദ്ധതിയിൽ നിന്നും വിട്ട്‌ നിൽക്കുക. സമ്മതം കൊടുക്കാൻ കാലതാമസം വരുത്തിയപ്പോൾ തന്നെ അതിന്റെ ഭവിഷ്യത്തുകളുടെ ഒരു സൂചന കിട്ടി. ദേശീയ പാതകളിലെ സകല വികസന പ്രവർത്തനവും സ്‌തംഭിച്ചു. കേരളത്തിന്റെ ജീവനാഡികളായ ദേശീയ പാതകൾ അവികസിതമായി കിടക്കുന്നത്‌ ജനങ്ങൾ പൊറുക്കില്ല. ഒരു സർക്കാരിനും അത്‌ അനുവദിക്കാനാവില്ല. അങ്ങനെ സംസ്ഥാനങ്ങളെ ഏതാണ്ട്‌ മുൾമുനയിൽ നിർത്തി ബി.ഒ.ടി. പാതയിലേയ്‌ക്ക്‌ കൊണ്ടുവരിക എന്ന കേന്ദ്രനയം ഒരിക്കൽ കൂടി വിജയിക്കുകയാണ്‌.
കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47 ഉം NH 17 ഉം ബി.ഒ.ടി. മാതൃകയിൽ വികസിപ്പിക്കുന്നതിന്‌ കേരള സർക്കാർ സമ്മതം മൂളിയിരിക്കുന്നത്‌ അത്യന്തം ഉൽക്കണ്‌ഠയോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വീക്ഷിക്കുന്നു. ഇക്കാര്യത്തിൽ വാസ്‌തവത്തിൽ കേന്ദ്രസർക്കാർ കേരളത്തെ ഒരു കെണിയിൽ പെടുത്തിയിരിക്കുകയാണ്‌. ദേശീയ പാതകളുടെ വികസനത്തിന്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണ്‌ ദേശീയ തലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതെല്ലാം തന്നെ ബി.ഒ.ടി.മാതൃകയിൽ മതി എന്നാണ്‌ തീരുമാനം. കേരളത്തിന്റെ മുന്നിൽ രണ്ടു വഴിയെ ഉള്ളൂ. ഒന്നുകിൽ ബി.ഒ.ടി.മാതൃകയ്‌ക്ക്‌ സമ്മതം മൂളുക, അല്ലെങ്കിൽ ഈ ബൃഹത്‌ വികസന പദ്ധതിയിൽ നിന്നും വിട്ട്‌ നിൽക്കുക. സമ്മതം കൊടുക്കാൻ കാലതാമസം വരുത്തിയപ്പോൾ തന്നെ അതിന്റെ ഭവിഷ്യത്തുകളുടെ ഒരു സൂചന കിട്ടി. ദേശീയ പാതകളിലെ സകല വികസന പ്രവർത്തനവും സ്‌തംഭിച്ചു. കേരളത്തിന്റെ ജീവനാഡികളായ ദേശീയ പാതകൾ അവികസിതമായി കിടക്കുന്നത്‌ ജനങ്ങൾ പൊറുക്കില്ല. ഒരു സർക്കാരിനും അത്‌ അനുവദിക്കാനാവില്ല. അങ്ങനെ സംസ്ഥാനങ്ങളെ ഏതാണ്ട്‌ മുൾമുനയിൽ നിർത്തി ബി.ഒ.ടി. പാതയിലേയ്‌ക്ക്‌ കൊണ്ടുവരിക എന്ന കേന്ദ്രനയം ഒരിക്കൽ കൂടി വിജയിക്കുകയാണ്‌.
Build, Operate and Transfer എന്നാൽ ഒരു പദ്ധതി ഏറ്റെടുത്ത്‌ പണം മുടക്കി അത്‌ നടപ്പാക്കി പ്രവർത്തിപ്പിച്ച്‌ അതിൽ നിന്നുള്ള വരുമാനം കൊണ്ട്‌ മുടക്ക്‌ മുതലും ലാഭവവും ഈടാക്കുന്ന രീതിയാണിത്‌. റോഡും പാലവും ബി.ഒ.ടി. രീതിയിൽ പണിതാൽ അത്‌ ഉപയോഗിക്കുന്നവരിൽ നിന്ന്‌ ടോൾ പിരിച്ചാണ്‌ പിന്നെ അത്‌ മുതലാക്കുക. പുതുതായി പണികഴിപ്പിച്ച പാലങ്ങൾക്ക്‌ ടോൾ പിരിക്കുന്നത്‌ കേരളത്തിൽ പുതുമയല്ല. സർക്കാർ തന്നെ പലപ്പോഴും വിഭവസമാഹരണത്തിനായി ഈ മാർഗം ഉപയോഗിച്ചിട്ടുണ്ട്‌. മട്ടാഞ്ചേരിയിലെ പുതിയ പാലത്തിന്റെ കാര്യത്തിലാണ്‌ കേരളത്തിൽ ആദ്യമായി ബി.ഒ.ടി ഈ രംഗത്ത്‌ പ്രയോഗിക്കപ്പെട്ടത്‌. ബി.ഒ.ടി.യുടെ ചില അപകടങ്ങൾ വെളിവാക്കിയ ഒരു ഇടപാടായിരുന്നു അത്‌. പാലം പണിക്ക്‌ വേണ്ടി സർക്കാരിന്‌ എന്ത്‌ ചെലവായി എന്നോ സ്വകാര്യ കമ്പനി എന്ത്‌ മുടക്കി എന്നോ ടോൾ പിരിവ്‌ കൊണ്ട്‌ എത്ര രൂപ എത്ര കാലത്തേയ്‌ക്ക്‌ പിരിഞ്ഞ്‌ കിട്ടുമെന്നോ ഉള്ള ഒരു കണക്കും പൊതുജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ച്‌ ജനങ്ങളുടെ അംഗീകാരം നേടിയിട്ടില്ല. നിയമസഭയിൽ പോലും ഇതൊന്നും അവതരിപ്പിച്ചിട്ടില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അനവധി ചെറുറോഡുകൾ ദേശീയ പാതകളെ മുറിച്ചു കടക്കുന്നതിനാൽ ഇത്തരം കവലകളെ ജനങ്ങൾക്ക്‌ അസൗകര്യമല്ലാത്തവിധം എങ്ങനെ കൈകാര്യം ചെയ്യുമെന്നും വ്യക്തമല്ല. ഇക്കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയില്ല.
Build, Operate and Transfer എന്നാൽ ഒരു പദ്ധതി ഏറ്റെടുത്ത്‌ പണം മുടക്കി അത്‌ നടപ്പാക്കി പ്രവർത്തിപ്പിച്ച്‌ അതിൽ നിന്നുള്ള വരുമാനം കൊണ്ട്‌ മുടക്ക്‌ മുതലും ലാഭവവും ഈടാക്കുന്ന രീതിയാണിത്‌. റോഡും പാലവും ബി.ഒ.ടി. രീതിയിൽ പണിതാൽ അത്‌ ഉപയോഗിക്കുന്നവരിൽ നിന്ന്‌ ടോൾ പിരിച്ചാണ്‌ പിന്നെ അത്‌ മുതലാക്കുക. പുതുതായി പണികഴിപ്പിച്ച പാലങ്ങൾക്ക്‌ ടോൾ പിരിക്കുന്നത്‌ കേരളത്തിൽ പുതുമയല്ല. സർക്കാർ തന്നെ പലപ്പോഴും വിഭവസമാഹരണത്തിനായി ഈ മാർഗം ഉപയോഗിച്ചിട്ടുണ്ട്‌. മട്ടാഞ്ചേരിയിലെ പുതിയ പാലത്തിന്റെ കാര്യത്തിലാണ്‌ കേരളത്തിൽ ആദ്യമായി ബി.ഒ.ടി ഈ രംഗത്ത്‌ പ്രയോഗിക്കപ്പെട്ടത്‌. ബി.ഒ.ടി.യുടെ ചില അപകടങ്ങൾ വെളിവാക്കിയ ഒരു ഇടപാടായിരുന്നു അത്‌. പാലം പണിക്ക്‌ വേണ്ടി സർക്കാരിന്‌ എന്ത്‌ ചെലവായി എന്നോ സ്വകാര്യ കമ്പനി എന്ത്‌ മുടക്കി എന്നോ ടോൾ പിരിവ്‌ കൊണ്ട്‌ എത്ര രൂപ എത്ര കാലത്തേയ്‌ക്ക്‌ പിരിഞ്ഞ്‌ കിട്ടുമെന്നോ ഉള്ള ഒരു കണക്കും പൊതുജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ച്‌ ജനങ്ങളുടെ അംഗീകാരം നേടിയിട്ടില്ല. നിയമസഭയിൽ പോലും ഇതൊന്നും അവതരിപ്പിച്ചിട്ടില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അനവധി ചെറുറോഡുകൾ ദേശീയ പാതകളെ മുറിച്ചു കടക്കുന്നതിനാൽ ഇത്തരം കവലകളെ ജനങ്ങൾക്ക്‌ അസൗകര്യമല്ലാത്തവിധം എങ്ങനെ കൈകാര്യം ചെയ്യുമെന്നും വ്യക്തമല്ല. ഇക്കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയില്ല.
സർക്കാരിന്റെ പക്കലോ പൊതുമേഖലയിലോ ലഭ്യമല്ലാത്ത സാങ്കേതിക വിദ്യയ്‌ക്ക്‌ വേണ്ടി സ്വകാര്യ ഏജൻസികളേ ആശ്രയിക്കുന്നതു മനസ്സിലാക്കാം. പുതിയ വികസനപദ്ധതിക്ക്‌ വേണ്ട പണം ഇല്ലെങ്കിൽ അതിനുവേണ്ടി രാജ്യതാല്‌പര്യത്തിനു വിരുദ്ധമല്ലാത്ത രീതിയിൽ വായ്‌പ എടുക്കുന്നതും മനസ്സിലാക്കാം. പദ്ധതിനിർവ്വഹണം കാര്യക്ഷമമാക്കാനായി മത്സരാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച്‌ പണിയുടെ ഉത്തരവാദിത്വം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതും പതിവാണ്‌. വാസ്‌തവത്തിൽ നമ്മുടെ പാലങ്ങളും റോഡുകളും ഇപ്പോൾ തന്നെ ഈ രീതിയിലാണ്‌ നടക്കുന്നത്‌.
സർക്കാരിന്റെ പക്കലോ പൊതുമേഖലയിലോ ലഭ്യമല്ലാത്ത സാങ്കേതിക വിദ്യയ്‌ക്ക്‌ വേണ്ടി സ്വകാര്യ ഏജൻസികളേ ആശ്രയിക്കുന്നതു മനസ്സിലാക്കാം. പുതിയ വികസനപദ്ധതിക്ക്‌ വേണ്ട പണം ഇല്ലെങ്കിൽ അതിനുവേണ്ടി രാജ്യതാല്‌പര്യത്തിനു വിരുദ്ധമല്ലാത്ത രീതിയിൽ വായ്‌പ എടുക്കുന്നതും മനസ്സിലാക്കാം. പദ്ധതിനിർവ്വഹണം കാര്യക്ഷമമാക്കാനായി മത്സരാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച്‌ പണിയുടെ ഉത്തരവാദിത്വം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതും പതിവാണ്‌. വാസ്‌തവത്തിൽ നമ്മുടെ പാലങ്ങളും റോഡുകളും ഇപ്പോൾ തന്നെ ഈ രീതിയിലാണ്‌ നടക്കുന്നത്‌.
പക്ഷെ ബി.ഒ.ടി.യിൽ പദ്ധതിയുടെ രൂപകൽപനയോ, നടത്തിപ്പോ മാത്രമല്ല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നത്‌. റോഡു തന്നെ അവർക്ക്‌ കൈമാറുകയാണ്‌. പാലം പണിയിലോ റോഡു നിർമ്മാണത്തിലോ പണം മുടക്കി, അത്‌ നന്നായി ചെയ്‌ത്‌ ലാഭം ഉണ്ടാക്കുന്നതിന്‌ പകരം, പദ്ധതിയെ തന്നെ ഒരു നിക്ഷേപമാക്കി മാറ്റാനുള്ള അവസരമാണ്‌ അവർക്കു കിട്ടുന്നത്‌. മറ്റേതൊരു ബിസിനസ്സും പോലെ റോഡും പാലവും ഒരു ബിസിനസ്സാക്കി മാറ്റുന്നു. പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണമെന്ന അജണ്ടയാണിവിടെ നടപ്പാക്കുന്നത്‌. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ മുതൽ മുടക്കി ലാഭം ഉണ്ടാക്കാനുള്ള മേഖലയാക്കി മാറ്റാനുള്ള ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്‌.
പക്ഷെ ബി.ഒ.ടി.യിൽ പദ്ധതിയുടെ രൂപകൽപനയോ, നടത്തിപ്പോ മാത്രമല്ല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നത്‌. റോഡു തന്നെ അവർക്ക്‌ കൈമാറുകയാണ്‌. പാലം പണിയിലോ റോഡു നിർമ്മാണത്തിലോ പണം മുടക്കി, അത്‌ നന്നായി ചെയ്‌ത്‌ ലാഭം ഉണ്ടാക്കുന്നതിന്‌ പകരം, പദ്ധതിയെ തന്നെ ഒരു നിക്ഷേപമാക്കി മാറ്റാനുള്ള അവസരമാണ്‌ അവർക്കു കിട്ടുന്നത്‌. മറ്റേതൊരു ബിസിനസ്സും പോലെ റോഡും പാലവും ഒരു ബിസിനസ്സാക്കി മാറ്റുന്നു. പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണമെന്ന അജണ്ടയാണിവിടെ നടപ്പാക്കുന്നത്‌. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ മുതൽ മുടക്കി ലാഭം ഉണ്ടാക്കാനുള്ള മേഖലയാക്കി മാറ്റാനുള്ള ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്‌.
പുതിയ സാങ്കേതിക വിദ്യയോ, വിഭവമോ വികസനരംഗത്ത്‌ കൊണ്ടുവരുന്നതിന്‌ നിലവിലുള്ള രീതികൾ തന്നെ മതിയാവും എന്ന്‌ ഇതുവരെയുള്ള അനുഭവം സാക്ഷ്യമാണ്‌. അതുകൊണ്ടു തന്നെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള സ്വകാര്യവൽക്കരണം എന്നതിനുപരിയായി മറ്റുയാതൊരു മെച്ചവും ഇത്‌ മൂലം ഉണ്ടാകുന്നില്ല. മറുഭാഗത്ത്‌, സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വത്തിൽ ടെണ്ടർ വിളിച്ച്‌ ഇതേ സ്വകാര്യകമ്പനികളെ കൊണ്ട്‌ ഈ പണി നിർവഹിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ, നിക്ഷേപകന്റെ ലാഭം (അതിനുപരിധിയില്ലല്ലൊ!)കൂടി, ഈടാക്കേണ്ടതുള്ളതുകൊണ്ട്‌ ജനങ്ങളുടെ ഭാരം വർദ്ധിക്കുമെന്നത്‌ ഉറപ്പാണ്‌.
പുതിയ സാങ്കേതിക വിദ്യയോ, വിഭവമോ വികസനരംഗത്ത്‌ കൊണ്ടുവരുന്നതിന്‌ നിലവിലുള്ള രീതികൾ തന്നെ മതിയാവും എന്ന്‌ ഇതുവരെയുള്ള അനുഭവം സാക്ഷ്യമാണ്‌. അതുകൊണ്ടു തന്നെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള സ്വകാര്യവൽക്കരണം എന്നതിനുപരിയായി മറ്റുയാതൊരു മെച്ചവും ഇത്‌ മൂലം ഉണ്ടാകുന്നില്ല. മറുഭാഗത്ത്‌, സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വത്തിൽ ടെണ്ടർ വിളിച്ച്‌ ഇതേ സ്വകാര്യകമ്പനികളെ കൊണ്ട്‌ ഈ പണി നിർവഹിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ, നിക്ഷേപകന്റെ ലാഭം (അതിനുപരിധിയില്ലല്ലൊ!)കൂടി, ഈടാക്കേണ്ടതുള്ളതുകൊണ്ട്‌ ജനങ്ങളുടെ ഭാരം വർദ്ധിക്കുമെന്നത്‌ ഉറപ്പാണ്‌.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ജനങ്ങളുടെ ചെലവിൽ വൻ കമ്പനികൾക്ക്‌ ലാഭം കൊയ്യാൻ വേണ്ടി മാത്രം അരങ്ങേറുന്ന ഒരു സമ്പ്രദായമാണ്‌ ബി.ഒ.ടി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ ഈ നീക്കം ജനങ്ങളുടെ മുമ്പിൽ തുറന്നു കാട്ടി പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ ജനവികാരം ഉണർത്തി, അതിനെ രാഷ്‌ട്രീയമായ ഒരു ചെറുത്ത്‌ നിൽപ്പിലേയ്‌ക്ക്‌ നയിക്കാനുള്ള ഒരു അവസരമായി ഇതിനെ മാറ്റണമെന്ന്‌ കേരളത്തിലെ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും സർക്കാരിനോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ജനങ്ങളുടെ ചെലവിൽ വൻ കമ്പനികൾക്ക്‌ ലാഭം കൊയ്യാൻ വേണ്ടി മാത്രം അരങ്ങേറുന്ന ഒരു സമ്പ്രദായമാണ്‌ ബി.ഒ.ടി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ ഈ നീക്കം ജനങ്ങളുടെ മുമ്പിൽ തുറന്നു കാട്ടി പശ്ചാത്തല മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ ജനവികാരം ഉണർത്തി, അതിനെ രാഷ്‌ട്രീയമായ ഒരു ചെറുത്ത്‌ നിൽപ്പിലേയ്‌ക്ക്‌ നയിക്കാനുള്ള ഒരു അവസരമായി ഇതിനെ മാറ്റണമെന്ന്‌ കേരളത്തിലെ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും സർക്കാരിനോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു.
വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌.
 
'''വിവരാവകാശ നിയമം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്‌.'''
 
ഇന്ത്യയിൽ 2005 ഒക്‌ടോബർ 12-ാം തീയതിമുതൽ വിവരാവകാനിയമം സമ്പൂർണ്ണമായി നിലവിൽ വന്നു.ജനാധിപത്യപ്രക്രിയയെ കൂടുതൽ സാർത്ഥകമാക്കാനും ഭരണരംഗത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനും ലക്ഷ്യംവച്ചുകൊണ്ട്‌ രൂപീകരിച്ച ഈ നിയമം നിലവിൽ വന്നിട്ട്‌ 30 മാസം കഴിഞ്ഞെങ്കിലും അതിനെ ഫലപ്രദമായി നടപ്പിൽവരുത്തി ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സഹായകരമാക്കാനുള്ള പ്രവർത്തനം നമ്മുടെ സംസ്ഥാനത്തു നടന്നതായി കാണുന്നില്ല. ഈ നിയമത്തിലെ പല സുപ്രധാന വ്യവസ്ഥകളും സമ്പൂർണ്ണമായിത്തന്നെ നടപ്പിലാക്കപ്പെട്ടിട്ടില്ല.
ഇന്ത്യയിൽ 2005 ഒക്‌ടോബർ 12-ാം തീയതിമുതൽ വിവരാവകാനിയമം സമ്പൂർണ്ണമായി നിലവിൽ വന്നു.ജനാധിപത്യപ്രക്രിയയെ കൂടുതൽ സാർത്ഥകമാക്കാനും ഭരണരംഗത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനും ലക്ഷ്യംവച്ചുകൊണ്ട്‌ രൂപീകരിച്ച ഈ നിയമം നിലവിൽ വന്നിട്ട്‌ 30 മാസം കഴിഞ്ഞെങ്കിലും അതിനെ ഫലപ്രദമായി നടപ്പിൽവരുത്തി ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സഹായകരമാക്കാനുള്ള പ്രവർത്തനം നമ്മുടെ സംസ്ഥാനത്തു നടന്നതായി കാണുന്നില്ല. ഈ നിയമത്തിലെ പല സുപ്രധാന വ്യവസ്ഥകളും സമ്പൂർണ്ണമായിത്തന്നെ നടപ്പിലാക്കപ്പെട്ടിട്ടില്ല.
നിയമത്തിലെ അതിപ്രധാനമായ ഒരു വ്യവസ്ഥയാണ്‌ സെക്‌ഷൻ 4 ൽ സൂചിപ്പിച്ചിരിക്കുന്നത്‌. ഒരു പൊതു അധികാരകേന്ദ്രം അതിനെ സംബന്ധിക്കുന്ന വളരെ നിർണ്ണായക പ്രാധാന്യമുള്ള ചില വിവരങ്ങൾ സ്വമേധയാ തന്നെ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കുക എന്നത്‌ ആ അധികാരകേന്ദ്രത്തിന്റെ കടമയാണെന്ന്‌ ആ സെക്‌ഷൻ നിഷ്‌കർഷിക്കുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടെ അവിടെ നടക്കുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരെ അടങ്ങിയിട്ടുള്ള വിപുലമായ ഒരു പൗരാവകാശ രേഖയാണ്‌ എല്ലാ പൊതുഅധികാരസ്ഥാനങ്ങളും അങ്ങിനെ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്‌. അത്തരത്തിൽ ഇന്നുവരെയും കേരളത്തിൽ മിക്ക പൊതു അധികാരസ്ഥാനങ്ങളും വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. അതുപോലെ ജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾക്കു രൂപം കൊടുക്കുമ്പോഴും പ്രസക്തമായ വസ്‌തുതകൾ പ്രസിദ്ധീകരിക്കണമെന്നും ആ സെക്‌ഷനിൽ പറയുന്നുണ്ട്‌.
 
വിവരം ആവശ്യപ്പെടുന്നവർക്ക്‌ അത്‌ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും അവരെ സഹായിക്കാൻ അസിസ്റ്റന്റ്‌ ഇൻഫർമേഷൻ ഓഫീസർമാർമാരെയും ചുമതലപ്പെടുത്തണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ഇനിയും അത്തരത്തിൽ ഓഫീസർമാരെ ചുമതലപ്പെടുത്താത്ത അധികാരസ്ഥാനങ്ങൾ അനവധി കേരളത്തിലുണ്ട്‌. ചുമതലപ്പെടുത്തിയ ഓഫീസർമാരുടെ പേരും മറ്റു വിവരങ്ങളും പൊതുജനങ്ങളെ വേണ്ടപോലെ അറിയിക്കാത്ത സ്ഥാപനങ്ങളും അനവധിയാണ്‌.
നിയമത്തിലെ അതിപ്രധാനമായ ഒരു വ്യവസ്ഥയാണ്‌ സെക്‌ഷൻ 4 ൽ സൂചിപ്പിച്ചിരിക്കുന്നത്‌. ഒരു പൊതു അധികാരകേന്ദ്രം അതിനെ സംബന്ധിക്കുന്ന വളരെ നിർണ്ണായക പ്രാധാന്യമുള്ള ചില വിവരങ്ങൾ സ്വമേധയാ തന്നെ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കുക എന്നത്‌ ആ അധികാരകേന്ദ്രത്തിന്റെ കടമയാണെന്ന്‌ ആ സെക്‌ഷൻ നിഷ്‌കർഷിക്കുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടെ അവിടെ നടക്കുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരെ അടങ്ങിയിട്ടുള്ള വിപുലമായ ഒരു പൗരാവകാശ രേഖയാണ്‌ എല്ലാ പൊതുഅധികാരസ്ഥാനങ്ങളും അങ്ങിനെ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്‌. അത്തരത്തിൽ ഇന്നുവരെയും കേരളത്തിൽ മിക്ക പൊതു അധികാരസ്ഥാനങ്ങളും വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. അതുപോലെ ജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾക്കു രൂപം കൊടുക്കുമ്പോഴും പ്രസക്തമായ വസ്‌തുതകൾ പ്രസിദ്ധീകരിക്കണമെന്നും ആ സെക്‌ഷനിൽ പറയുന്നുണ്ട്‌.വിവരം ആവശ്യപ്പെടുന്നവർക്ക്‌ അത്‌ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും അവരെ സഹായിക്കാൻ അസിസ്റ്റന്റ്‌ ഇൻഫർമേഷൻ ഓഫീസർമാർമാരെയും ചുമതലപ്പെടുത്തണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ഇനിയും അത്തരത്തിൽ ഓഫീസർമാരെ ചുമതലപ്പെടുത്താത്ത അധികാരസ്ഥാനങ്ങൾ അനവധി കേരളത്തിലുണ്ട്‌. ചുമതലപ്പെടുത്തിയ ഓഫീസർമാരുടെ പേരും മറ്റു വിവരങ്ങളും പൊതുജനങ്ങളെ വേണ്ടപോലെ അറിയിക്കാത്ത സ്ഥാപനങ്ങളും അനവധിയാണ്‌.
 
ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ തയ്യാറാക്കുന്ന ബോധവൽക്കരണ പ്രവർത്തനമോ ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥന്മാരെ തയ്യാറാക്കുന്ന പരിശീലനമോ ഫലപ്രദമായി സംസ്ഥാനത്തു നടന്നിട്ടില്ല.
ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ തയ്യാറാക്കുന്ന ബോധവൽക്കരണ പ്രവർത്തനമോ ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥന്മാരെ തയ്യാറാക്കുന്ന പരിശീലനമോ ഫലപ്രദമായി സംസ്ഥാനത്തു നടന്നിട്ടില്ല.
ഈ നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന അവകാശം വിനിയോഗിക്കുന്നതിന്‌ പൊതുജനങ്ങൾക്കു സഹായകമായി 18 മാസത്തിനകം മാതൃഭാഷയിൽ ഒരു �സഹായി കൈപ്പുസ്‌തകം� (ഗൈഡ്‌) പ്രസിദ്ധീകരിക്കണമെന്നതും ഇവിടെ നടപ്പിലാക്കപ്പെട്ടിട്ടില്ല.
ഈ നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന അവകാശം വിനിയോഗിക്കുന്നതിന്‌ പൊതുജനങ്ങൾക്കു സഹായകമായി 18 മാസത്തിനകം മാതൃഭാഷയിൽ ഒരു �സഹായി കൈപ്പുസ്‌തകം� (ഗൈഡ്‌) പ്രസിദ്ധീകരിക്കണമെന്നതും ഇവിടെ നടപ്പിലാക്കപ്പെട്ടിട്ടില്ല.
ഇതൊക്കെ സൂചിപ്പിക്കുന്നത്‌ വളരെ ജനോപകാരപ്രദമാകാവുന്ന ഈ നിയമവും ചുരുങ്ങിയ കാലത്തിനകത്ത്‌ �ദയാവധ�ത്തിനു വിധേയമാവുമെന്ന്‌ തന്നെയാണ്‌. പൊതു അധികാരസ്ഥാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ചുകൊണ്ടു മാത്രമേ ഭരണരംഗത്തു വ്യാപകമായി നിലനിൽക്കുന്ന കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഒക്കെ ഫലപ്രദമായി തടയാനാകൂ. അതിനു ലക്ഷ്യംവച്ചുകൊണ്ടാണ്‌ ഈ നിയമം രൂപപ്പെടുത്തിയത്‌. എന്നാൽ ഈ നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനെ സമർത്ഥമായി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു ലോബിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. അതിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും, അതിന്റെ പങ്കുപറ്റുകാരായ ഏജന്റുമാരും ചില പൊതുപ്രവർത്തകരും സ്വാർത്ഥമോഹികളും ഒക്കെ ഉൾപ്പെടുന്നുണ്ട്‌. ഇന്നും ഇവിടെ നിലനിൽക്കുന്ന അഴിമതിപൂർണ്ണമായ വ്യവസ്ഥയെ താങ്ങിനിർത്തുന്നത്‌ ഭരണരംഗത്തുള്ള രഹസ്യസ്വഭാവങ്ങളാണ്‌. അതിന്റെ ശരിയായ ഗുണഭോക്താക്കളാണ്‌ ഈ ലോബിക്കു ശക്തിപകരുന്നവർ. ഇന്നത്തെ മാധ്യമപ്രവർത്തനം ഒട്ടുമുക്കാലും ജനങ്ങൾക്ക്‌ സത്യസന്ധമായ വിവരങ്ങൾ പ്രാപ്യമാകുന്നത്‌ നിഷേധിച്ചിരിക്കുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയുക്തമാക്കാവുന്ന ഏറ്റവും ഫലപ്രദമായ ഉപകരണമാണ്‌ വിവരാവകാശ നിയമം.
ഇതൊക്കെ സൂചിപ്പിക്കുന്നത്‌ വളരെ ജനോപകാരപ്രദമാകാവുന്ന ഈ നിയമവും ചുരുങ്ങിയ കാലത്തിനകത്ത്‌ �ദയാവധ�ത്തിനു വിധേയമാവുമെന്ന്‌ തന്നെയാണ്‌. പൊതു അധികാരസ്ഥാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ചുകൊണ്ടു മാത്രമേ ഭരണരംഗത്തു വ്യാപകമായി നിലനിൽക്കുന്ന കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഒക്കെ ഫലപ്രദമായി തടയാനാകൂ. അതിനു ലക്ഷ്യംവച്ചുകൊണ്ടാണ്‌ ഈ നിയമം രൂപപ്പെടുത്തിയത്‌. എന്നാൽ ഈ നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനെ സമർത്ഥമായി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു ലോബിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. അതിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും, അതിന്റെ പങ്കുപറ്റുകാരായ ഏജന്റുമാരും ചില പൊതുപ്രവർത്തകരും സ്വാർത്ഥമോഹികളും ഒക്കെ ഉൾപ്പെടുന്നുണ്ട്‌. ഇന്നും ഇവിടെ നിലനിൽക്കുന്ന അഴിമതിപൂർണ്ണമായ വ്യവസ്ഥയെ താങ്ങിനിർത്തുന്നത്‌ ഭരണരംഗത്തുള്ള രഹസ്യസ്വഭാവങ്ങളാണ്‌. അതിന്റെ ശരിയായ ഗുണഭോക്താക്കളാണ്‌ ഈ ലോബിക്കു ശക്തിപകരുന്നവർ. ഇന്നത്തെ മാധ്യമപ്രവർത്തനം ഒട്ടുമുക്കാലും ജനങ്ങൾക്ക്‌ സത്യസന്ധമായ വിവരങ്ങൾ പ്രാപ്യമാകുന്നത്‌ നിഷേധിച്ചിരിക്കുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയുക്തമാക്കാവുന്ന ഏറ്റവും ഫലപ്രദമായ ഉപകരണമാണ്‌ വിവരാവകാശ നിയമം.
അതിനാൽ ഈ നിയമം ഫലപ്രദമായും കാര്യക്ഷമമായും നടപ്പിൽ വരുത്തുന്നതിനും നികുതിദായകരായ പൊതുജനങ്ങൾക്ക്‌ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നതിന്‌ സഹായകമായി നിൽക്കുന്ന ഭരണരംഗത്തെ രഹസ്യസ്വഭാവം അവസാനിപ്പിക്കുന്നതിനും സത്വരനടപടികൾ കൈക്കൊള്ളണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം വാർഷികയോഗം സംസ്ഥാനസർക്കാരിനോടാവശ്യപ്പെടുന്നു.
അതിനാൽ ഈ നിയമം ഫലപ്രദമായും കാര്യക്ഷമമായും നടപ്പിൽ വരുത്തുന്നതിനും നികുതിദായകരായ പൊതുജനങ്ങൾക്ക്‌ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നതിന്‌ സഹായകമായി നിൽക്കുന്ന ഭരണരംഗത്തെ രഹസ്യസ്വഭാവം അവസാനിപ്പിക്കുന്നതിനും സത്വരനടപടികൾ കൈക്കൊള്ളണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം വാർഷികയോഗം സംസ്ഥാനസർക്കാരിനോടാവശ്യപ്പെടുന്നു.
കരിമണൽ ഖനനം സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിന്മാറുക
 
'''കരിമണൽ ഖനനം സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന്‌ പിന്മാറുക'''
 
കേരളമടക്കമുള്ള ഇന്ത്യയുടെ തീരപ്രദേശത്തെ ധാതുമണൽ നിക്ഷേപങ്ങൾ സ്വകാര്യകുത്തകകൾക്കു നൽകാനുള്ള കേന്ദ്രഗവൺമെന്റ്‌ തീരുമാനം പിൻവലിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
കേരളമടക്കമുള്ള ഇന്ത്യയുടെ തീരപ്രദേശത്തെ ധാതുമണൽ നിക്ഷേപങ്ങൾ സ്വകാര്യകുത്തകകൾക്കു നൽകാനുള്ള കേന്ദ്രഗവൺമെന്റ്‌ തീരുമാനം പിൻവലിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകാരികളായ ഭവിഷ്യത്തുകളാണ്‌ ഈ തീരുമാനം കൊണ്ടുണ്ടാകുന്നത്‌. കേരളത്തിലെ നിരവധി പൊതുമേഖലാ കമ്പനികളുടെ അസംസ്‌കൃതവസ്‌തുക്കൾ ഈ നിക്ഷേപങ്ങളാണ്‌. ധാതുമണൽ ഖനനത്തിലേക്ക്‌ ആഗോളകുത്തകകൾ വരുന്നതോടെ ഈ കമ്പനികൾ കുത്തകകളുടെ ആശ്രിതരായി തീരും. ധാതുമണൽ നിക്ഷേപങ്ങളുള്ള കേരളത്തിലെ കടപ്പുറം പാരിസ്ഥിതികമായി ഏറ്റവും ദുർബലമാണ്‌. അവിടെ നടക്കുന്ന കരിമണൽ ഖനനത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുള്ളതുമാണ്‌. ഇപ്പോൾ തന്നെ തീരദേശ സംരക്ഷണ നിയമത്തെ അവഗണിച്ച്‌ നിരവധി സ്വകാര്യ സംരംഭകർ റിസോർട്ടുകൾക്കു മറ്റുമായി തീരദേശം കൈവശപ്പെടുത്തിയിട്ടുണ്ട്‌. ധാതുമണൽ ഖനനം കൂടി സ്വകാര്യവൽക്കരിക്കുന്നത്‌ തീരദേശത്തിന്റെ സുരക്ഷിതത്വത്തെ തകർക്കുന്നതിലേക്കാണ്‌ നയിക്കുക. ഏറ്റവും പ്രധാനമായി തോറിയം അടങ്ങിയ മോണോസൈറ്റ്‌ കേരളത്തിലെ ധാതുമണലുകളിൽ പ്രധാനമാണ്‌. ഇവകൂടി സ്വകാര്യവൽക്കരിക്കപ്പെടുന്നത്‌. ഇന്ത്യയുടെ ആണവോർജ്ജത്തിന്റെ മേലുള്ള അവകാശത്തെ ബാധിക്കും. ഈ സാഹചര്യങ്ങളിൽ കേരളത്തിലെ തീരപ്രദേശത്തെ നശിപ്പിക്കുന്നതും പൊതുമേഖലാ വ്യവസായങ്ങളേയും സുരക്ഷിതത്വത്തെയും തകർക്കുന്നതുമായ നീക്കത്തിൽ നിന്ന്‌ സർക്കാർ പിൻതിരിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
 
പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക
കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകാരികളായ ഭവിഷ്യത്തുകളാണ്‌ ഈ തീരുമാനം കൊണ്ടുണ്ടാകുന്നത്‌. കേരളത്തിലെ നിരവധി പൊതുമേഖലാ കമ്പനികളുടെ അസംസ്‌കൃതവസ്‌തുക്കൾ ഈ നിക്ഷേപങ്ങളാണ്‌. ധാതുമണൽ ഖനനത്തിലേക്ക്‌ ആഗോളകുത്തകകൾ വരുന്നതോടെ ഈ കമ്പനികൾ കുത്തകകളുടെ ആശ്രിതരായി തീരും. ധാതുമണൽ നിക്ഷേപങ്ങളുള്ള കേരളത്തിലെ കടപ്പുറം പാരിസ്ഥിതികമായി ഏറ്റവും ദുർബലമാണ്‌.  
അവിടെ നടക്കുന്ന കരിമണൽ ഖനനത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുള്ളതുമാണ്‌. ഇപ്പോൾ തന്നെ തീരദേശ സംരക്ഷണ നിയമത്തെ അവഗണിച്ച്‌ നിരവധി സ്വകാര്യ സംരംഭകർ റിസോർട്ടുകൾക്കു മറ്റുമായി തീരദേശം കൈവശപ്പെടുത്തിയിട്ടുണ്ട്‌. ധാതുമണൽ ഖനനം കൂടി സ്വകാര്യവൽക്കരിക്കുന്നത്‌ തീരദേശത്തിന്റെ സുരക്ഷിതത്വത്തെ തകർക്കുന്നതിലേക്കാണ്‌ നയിക്കുക. ഏറ്റവും പ്രധാനമായി തോറിയം അടങ്ങിയ മോണോസൈറ്റ്‌ കേരളത്തിലെ ധാതുമണലുകളിൽ പ്രധാനമാണ്‌. ഇവകൂടി സ്വകാര്യവൽക്കരിക്കപ്പെടുന്നത്‌. ഇന്ത്യയുടെ ആണവോർജ്ജത്തിന്റെ മേലുള്ള അവകാശത്തെ ബാധിക്കും. ഈ സാഹചര്യങ്ങളിൽ കേരളത്തിലെ തീരപ്രദേശത്തെ നശിപ്പിക്കുന്നതും പൊതുമേഖലാ വ്യവസായങ്ങളേയും സുരക്ഷിതത്വത്തെയും തകർക്കുന്നതുമായ നീക്കത്തിൽ നിന്ന്‌ സർക്കാർ പിൻതിരിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
 
'''പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം ഉറപ്പാക്കുന്ന നിയമം പാസാക്കുക'''
 
പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം മൂന്നിലൊന്ന്‌ സംവരണം ചെയ്‌ത്‌ ഉറപ്പാക്കാനുള്ള നിയമനിർമാണം നടത്താൻ ഇന്ത്യയിൽ ശ്രമമാരംഭിച്ചിട്ട്‌ 11 വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒന്നിന്‌ മേൽ ഒന്നായി പലതരം വിചിത്ര വാദഗതികൾ ഉയർത്തി ഇതിനു തടസ്സം സൃഷ്‌ടിക്കാനുള്ള പരിശ്രമവും ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുകയാണ്‌. യു.പി.എ. സർക്കാർ അധികാരത്തിൽ വരുന്നതിന്‌ മുൻപ്‌ പ്രഖ്യാപിക്കപ്പെട്ട പൊതുമിനിമം പരിപാടിയിലെ ഒരു മുഖ്യ ഇനവുമായിരുന്നു ഇത്തരത്തിലുള്ള സ്‌ത്രീ സംവരണം നിയമനിർമ്മാണം വഴി ഉറപ്പാക്കൽ. എന്നാൽ ഇപ്പോൾ യു.പി.എ. സർക്കാർ തന്നെ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ വളരെ വിചിത്രമായി തോന്നുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടേയും സമവായമുണ്ടായാൽ മാത്രമേ ബിൽ ചർച്ചയ്‌ക്ക്‌ എടുക്കാൻ കഴിയൂ എന്ന നിലപാടാണത്‌. മറ്റൊരു നിയമനിർമ്മാണത്തിന്റെ കാര്യത്തിലും പ്രസക്തമല്ലാത്ത ഈ ഒരു നിബന്ധന ഇക്കാര്യത്തിൽ മാത്രം എങ്ങനെ ഉണ്ടായി എന്നത്‌ വളരെ ദുരൂഹമാണ്‌.
പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം മൂന്നിലൊന്ന്‌ സംവരണം ചെയ്‌ത്‌ ഉറപ്പാക്കാനുള്ള നിയമനിർമാണം നടത്താൻ ഇന്ത്യയിൽ ശ്രമമാരംഭിച്ചിട്ട്‌ 11 വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒന്നിന്‌ മേൽ ഒന്നായി പലതരം വിചിത്ര വാദഗതികൾ ഉയർത്തി ഇതിനു തടസ്സം സൃഷ്‌ടിക്കാനുള്ള പരിശ്രമവും ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുകയാണ്‌. യു.പി.എ. സർക്കാർ അധികാരത്തിൽ വരുന്നതിന്‌ മുൻപ്‌ പ്രഖ്യാപിക്കപ്പെട്ട പൊതുമിനിമം പരിപാടിയിലെ ഒരു മുഖ്യ ഇനവുമായിരുന്നു ഇത്തരത്തിലുള്ള സ്‌ത്രീ സംവരണം നിയമനിർമ്മാണം വഴി ഉറപ്പാക്കൽ. എന്നാൽ ഇപ്പോൾ യു.പി.എ. സർക്കാർ തന്നെ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ വളരെ വിചിത്രമായി തോന്നുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടേയും സമവായമുണ്ടായാൽ മാത്രമേ ബിൽ ചർച്ചയ്‌ക്ക്‌ എടുക്കാൻ കഴിയൂ എന്ന നിലപാടാണത്‌. മറ്റൊരു നിയമനിർമ്മാണത്തിന്റെ കാര്യത്തിലും പ്രസക്തമല്ലാത്ത ഈ ഒരു നിബന്ധന ഇക്കാര്യത്തിൽ മാത്രം എങ്ങനെ ഉണ്ടായി എന്നത്‌ വളരെ ദുരൂഹമാണ്‌.
ഇപ്പോൾ സംവരണ നിർദ്ദേശത്തിനു ബദലായി പലപല പുതിയ നിർദ്ദേശങ്ങളും ഉയർന്നുവരുന്നുണ്ട്‌. അതിൽ ഒന്നാണ്‌ തെരഞ്ഞെടുപ്പുകമ്മീഷൻ മുന്നോട്ട്‌ വെച്ച ഒരു നിർദ്ദേശം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ ഓരോ രാഷ്‌ട്രീയ പാർട്ടിയും മൂന്നിലൊന്ന്‌ സ്ഥാനാർത്ഥികളായി വനിതകളെ സ്വമേധയാ നിശ്ചയിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരമായി എന്ന മട്ടിലാണ്‌ നിർദ്ദേശം മുന്നോട്ടു വെച്ചത്‌. അതിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്‌ത്രീ സംവരണത്തിനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന ചില വനിതാ രാഷ്‌ട്രീയനേതാക്കൾ വരെ ഈ നിർദ്ദേശമാണ്‌ ഏറ്റവും സ്വീകാര്യമെന്ന്‌ അഭിപ്രായപ്പെട്ട്‌ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. വിചിത്രമെന്ന്‌ പറയട്ടെ സ്‌ത്രീ സംവരണമെന്ന ആശയത്തെ ശക്തമായി എതിർത്തിരുന്ന ചില പത്രങ്ങൾ ഈ നിർദ്ദേശമാണ്‌ ഏറ്റവും പ്രായോഗികമെന്ന വിലയിരുത്തുകയും ചെയ്‌തിരിക്കുന്നു. ഈ നിർദ്ദേശത്തിൽ ഒളിഞ്ഞ്‌ കിടക്കുന്ന കെണി മനസ്സിലാക്കാതെ ആവില്ല ഈ നിർദ്ദേശത്തെ ഇപ്പോൾ പലരും സ്വീകാര്യമായി ചിത്രീകരിക്കുന്നത്‌.
ഇപ്പോൾ സംവരണ നിർദ്ദേശത്തിനു ബദലായി പലപല പുതിയ നിർദ്ദേശങ്ങളും ഉയർന്നുവരുന്നുണ്ട്‌. അതിൽ ഒന്നാണ്‌ തെരഞ്ഞെടുപ്പുകമ്മീഷൻ മുന്നോട്ട്‌ വെച്ച ഒരു നിർദ്ദേശം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ ഓരോ രാഷ്‌ട്രീയ പാർട്ടിയും മൂന്നിലൊന്ന്‌ സ്ഥാനാർത്ഥികളായി വനിതകളെ സ്വമേധയാ നിശ്ചയിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരമായി എന്ന മട്ടിലാണ്‌ നിർദ്ദേശം മുന്നോട്ടു വെച്ചത്‌. അതിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്‌ത്രീ സംവരണത്തിനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന ചില വനിതാ രാഷ്‌ട്രീയനേതാക്കൾ വരെ ഈ നിർദ്ദേശമാണ്‌ ഏറ്റവും സ്വീകാര്യമെന്ന്‌ അഭിപ്രായപ്പെട്ട്‌ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. വിചിത്രമെന്ന്‌ പറയട്ടെ സ്‌ത്രീ സംവരണമെന്ന ആശയത്തെ ശക്തമായി എതിർത്തിരുന്ന ചില പത്രങ്ങൾ ഈ നിർദ്ദേശമാണ്‌ ഏറ്റവും പ്രായോഗികമെന്ന വിലയിരുത്തുകയും ചെയ്‌തിരിക്കുന്നു. ഈ നിർദ്ദേശത്തിൽ ഒളിഞ്ഞ്‌ കിടക്കുന്ന കെണി മനസ്സിലാക്കാതെ ആവില്ല ഈ നിർദ്ദേശത്തെ ഇപ്പോൾ പലരും സ്വീകാര്യമായി ചിത്രീകരിക്കുന്നത്‌.
ഈ വാദം അംഗീകരിച്ചാൽ കീഴ്‌ വഴക്കമനുസരിച്ച്‌ ഓരോ രാഷ്‌ട്രീയപാർട്ടിയും വനിതകൾക്ക്‌ വേണ്ടി മാറ്റിവെയ്‌ക്കുന്ന മണ്‌ഡലങ്ങൾ അവരവർക്ക്‌ ഏറ്റവും കുറഞ്ഞ സ്വാധീനമുള്ളതായിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അപ്പോൾ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ വരുന്ന സ്‌ത്രീകളുടെ എണ്ണം ഇന്നുള്ളതിൽ നിന്നും കാര്യമായി വർധിക്കില്ല എന്നുള്ളത്‌ ഉറപ്പുള്ള കാര്യമാണ്‌. നിയമനിർമ്മാണ പ്രക്രിയയിൽ സ്‌ത്രീപക്ഷ കാഴ്‌ചപ്പാട്‌ നിർണ്ണായകമായി സ്വാധീനിക്കണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീസംവരണം എന്ന ആശയം മുന്നോട്ട്‌ വെച്ചത്‌. ഇന്ന്‌ അധികാരരംഗത്ത്‌ നിലനിൽക്കുന്ന കടുത്ത സ്‌ത്രീവിവേചനത്തെ കുറയ്‌ക്കുന്നതിന്‌ സഹായകമായ രീതിയിലാണ്‌ സ്‌ത്രീസംവരണം നിർദ്ദേശിക്കപ്പെട്ടത്‌. ഇതിന്‌ ഭരണഘടനയുടെ വകുപ്പ്‌ 15 തന്നെ പിൻതുണയും നൽകുന്നുണ്ട്‌. എന്നിട്ടും സ്‌ത്രീസംവരണം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം നടത്താതിന്റെ ഫലമായി ഇന്ത്യൻ പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം 10% ൽ താഴെ മാത്രമായ ശോചനീയമായ അവസ്ഥ ഇന്ത്യയിൽ തുടർന്നു കൊണ്ടിരിക്കുന്നു.
ഈ വാദം അംഗീകരിച്ചാൽ കീഴ്‌ വഴക്കമനുസരിച്ച്‌ ഓരോ രാഷ്‌ട്രീയപാർട്ടിയും വനിതകൾക്ക്‌ വേണ്ടി മാറ്റിവെയ്‌ക്കുന്ന മണ്‌ഡലങ്ങൾ അവരവർക്ക്‌ ഏറ്റവും കുറഞ്ഞ സ്വാധീനമുള്ളതായിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അപ്പോൾ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ വരുന്ന സ്‌ത്രീകളുടെ എണ്ണം ഇന്നുള്ളതിൽ നിന്നും കാര്യമായി വർധിക്കില്ല എന്നുള്ളത്‌ ഉറപ്പുള്ള കാര്യമാണ്‌. നിയമനിർമ്മാണ പ്രക്രിയയിൽ സ്‌ത്രീപക്ഷ കാഴ്‌ചപ്പാട്‌ നിർണ്ണായകമായി സ്വാധീനിക്കണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീസംവരണം എന്ന ആശയം മുന്നോട്ട്‌ വെച്ചത്‌. ഇന്ന്‌ അധികാരരംഗത്ത്‌ നിലനിൽക്കുന്ന കടുത്ത സ്‌ത്രീവിവേചനത്തെ കുറയ്‌ക്കുന്നതിന്‌ സഹായകമായ രീതിയിലാണ്‌ സ്‌ത്രീസംവരണം നിർദ്ദേശിക്കപ്പെട്ടത്‌. ഇതിന്‌ ഭരണഘടനയുടെ വകുപ്പ്‌ 15 തന്നെ പിൻതുണയും നൽകുന്നുണ്ട്‌. എന്നിട്ടും സ്‌ത്രീസംവരണം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം നടത്താതിന്റെ ഫലമായി ഇന്ത്യൻ പാർലിമെന്റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം 10% ൽ താഴെ മാത്രമായ ശോചനീയമായ അവസ്ഥ ഇന്ത്യയിൽ തുടർന്നു കൊണ്ടിരിക്കുന്നു.
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റ്‌ പല വികസിത രാജ്യങ്ങളിലും നിയമനിർമ്മാണ സഭകളിൽ സ്‌ത്രീ പ്രാതിനിധ്യം 50% ആക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ഇന്ത്യയിൽ ഈ സ്ഥിതി വിശേഷം തുടരുന്നത്‌. പുരുഷൻമാരുടേയും സ്‌ത്രീകളുടേയും സാമൂഹ്യ പദവിയുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി 2007ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ്‌ റിപ്പോർട്ടിലെ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക്‌ 114 ആണ്‌. അതായത്‌ ഇന്ത്യയിലുള്ളതിനേക്കാൾ വ്യത്യാസം കൂടുതൽ ഉള്ളത്‌ 13 രാജ്യങ്ങളുടെ മാത്രമേയുള്ളൂ എന്നർത്ഥം. സ്‌ത്രീകൾക്ക്‌ കൂടുതൽ രാഷ്‌ട്രീയാധികാരം നൽകിക്കൊണ്ട്‌ മാത്രമേ ഇന്നത്തെ ഇന്ത്യൻ സ്‌ത്രീയുടെ സാമൂഹ്യ പദവിയിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്ത്‌ ഏതാണ്ട്‌ 50% രാജ്യങ്ങളിലും യു.എൻ. നിർദ്ദേശാനുസരണം തന്നെ നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന്‌ സ്‌ത്രീ സംവരണം ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വനിതാ സംവരണ ബിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ പാസാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോടും അതിനുവേണ്ടിയുള്ള സമ്മർദ്ദം ചെലുത്താൻ എല്ലാ പുരോഗമന കാഴ്‌ചപ്പാടുള്ള പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.  
 
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റ്‌ പല വികസിത രാജ്യങ്ങളിലും നിയമനിർമ്മാണ സഭകളിൽ സ്‌ത്രീ പ്രാതിനിധ്യം 50% ആക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ഇന്ത്യയിൽ ഈ സ്ഥിതി വിശേഷം തുടരുന്നത്‌. പുരുഷൻമാരുടേയും സ്‌ത്രീകളുടേയും സാമൂഹ്യ പദവിയുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി 2007ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ്‌ റിപ്പോർട്ടിലെ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക്‌ 114 ആണ്‌. അതായത്‌ ഇന്ത്യയിലുള്ളതിനേക്കാൾ വ്യത്യാസം കൂടുതൽ ഉള്ളത്‌ 13 രാജ്യങ്ങളുടെ മാത്രമേയുള്ളൂ എന്നർത്ഥം. സ്‌ത്രീകൾക്ക്‌ കൂടുതൽ രാഷ്‌ട്രീയാധികാരം നൽകിക്കൊണ്ട്‌ മാത്രമേ ഇന്നത്തെ ഇന്ത്യൻ സ്‌ത്രീയുടെ സാമൂഹ്യ പദവിയിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്ത്‌ ഏതാണ്ട്‌ 50% രാജ്യങ്ങളിലും യു.എൻ. നിർദ്ദേശാനുസരണം തന്നെ നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന്‌ സ്‌ത്രീ സംവരണം ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വനിതാ സംവരണ ബിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ പാസാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോടും അതിനുവേണ്ടിയുള്ള സമ്മർദ്ദം ചെലുത്താൻ എല്ലാ പുരോഗമന കാഴ്‌ചപ്പാടുള്ള പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 45-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.


==സംഘടനാരേഖ==
==സംഘടനാരേഖ==
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4527" എന്ന താളിൽനിന്ന് ശേഖരിച്ചത്