അജ്ഞാതം


"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10,548 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:57, 2 സെപ്റ്റംബർ 2020
വരി 407: വരി 407:
''പരിഷത്തിന്റെ സമരോത്സുകതയുടെ മാറ്റുരച്ചു നോക്കിയ നിർണായക സംഭവമായിരുന്നു ജൂലൈ 2നു നടത്തിയ മുണ്ടേരി മാർച്ച്. ജീവിത സാഹചര്യം കൊണ്ട് വനം കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാൻ കഴിയാതെപോയ മുണ്ടേരിയിലെ ജനങ്ങളിൽ ചെറുത്തുനില്പിനുള്ള ഒരാവേശം പകർന്നുകൊടുക്കാൻ നാം ആസൂത്രണം ചെയ്തതാണ് മുണ്ടേരിമാർച്ച്. നിലമ്പൂർ കോവിലകത്തെ 'ഭൂരഹിതരായ' 112 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കാനെന്ന വ്യാജേന മുണ്ടേരിയിലെ 1680 ഏക്കർ വനം കൊള്ള നടത്താനുള്ള കാട്ടുകള്ളന്മാരുടെ നീക്കത്തെ ചെറുക്കാൻ പെട്ടന്നു കിട്ടിയ വിവരമനുസരിച്ച് പ്രതികൂല കാലാവസ്ഥയിലും രണ്ടും കൽപിച്ചിറങ്ങിയ ഒരു ചാവേർ പടയുടെ വരവായിരുന്നു അത്. 128 പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടായി. തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു കേന്ദ്രത്തിൽ ഒരു രാത്രിമുഴുവൻ 'ശത്രു' വിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ട് സൂക്ഷ്മാംശങ്ങൾ പോലും വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് തികഞ്ഞ ഗൗരവത്തോടെ നടത്തിയ ചർച്ചകൾ, പരിഷദ് പ്രവർത്തകരുടെ ചിന്തയിലും പെരുമാറ്റത്തിലും വരുത്തിയ ഗുണപരമായ മാറ്റവും മുണ്ടേരി മാർച്ചിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്.
''പരിഷത്തിന്റെ സമരോത്സുകതയുടെ മാറ്റുരച്ചു നോക്കിയ നിർണായക സംഭവമായിരുന്നു ജൂലൈ 2നു നടത്തിയ മുണ്ടേരി മാർച്ച്. ജീവിത സാഹചര്യം കൊണ്ട് വനം കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാൻ കഴിയാതെപോയ മുണ്ടേരിയിലെ ജനങ്ങളിൽ ചെറുത്തുനില്പിനുള്ള ഒരാവേശം പകർന്നുകൊടുക്കാൻ നാം ആസൂത്രണം ചെയ്തതാണ് മുണ്ടേരിമാർച്ച്. നിലമ്പൂർ കോവിലകത്തെ 'ഭൂരഹിതരായ' 112 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കാനെന്ന വ്യാജേന മുണ്ടേരിയിലെ 1680 ഏക്കർ വനം കൊള്ള നടത്താനുള്ള കാട്ടുകള്ളന്മാരുടെ നീക്കത്തെ ചെറുക്കാൻ പെട്ടന്നു കിട്ടിയ വിവരമനുസരിച്ച് പ്രതികൂല കാലാവസ്ഥയിലും രണ്ടും കൽപിച്ചിറങ്ങിയ ഒരു ചാവേർ പടയുടെ വരവായിരുന്നു അത്. 128 പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടായി. തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു കേന്ദ്രത്തിൽ ഒരു രാത്രിമുഴുവൻ 'ശത്രു' വിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ട് സൂക്ഷ്മാംശങ്ങൾ പോലും വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് തികഞ്ഞ ഗൗരവത്തോടെ നടത്തിയ ചർച്ചകൾ, പരിഷദ് പ്രവർത്തകരുടെ ചിന്തയിലും പെരുമാറ്റത്തിലും വരുത്തിയ ഗുണപരമായ മാറ്റവും മുണ്ടേരി മാർച്ചിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്.
വനമേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാതെ അവർ പ്രാദേശിക വനസംരക്ഷകരായി മാറാതെ വന സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമല്ല എന്നതായിരുന്നു മുണ്ടേരിയുടെ പാഠം.''
വനമേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാതെ അവർ പ്രാദേശിക വനസംരക്ഷകരായി മാറാതെ വന സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമല്ല എന്നതായിരുന്നു മുണ്ടേരിയുടെ പാഠം.''


സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു.
സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു.
വരി 466: വരി 465:
ചട്ടപ്പടിയുള്ള ക്ലാസുകളോ പ്രസംഗങ്ങളോ ബാലോത്സവത്തിൽ ഉണ്ടായിരുന്നില്ല. കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ വിവിധ പ്രവർത്തനങ്ങളിൽക്കൂടി നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടന്നത്. പാട്ട്, കളി, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുക വസ്തുക്കളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൂലകളിലാണ് ബാലോത്സവ ക്യാമ്പിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. പാട്ടുമൂല, കളിമൂല, എന്നിങ്ങനെ ഓരോ വിഷയത്തിനും ഓരോ മൂല നിശ്ചയിച്ചിരുന്നു. ഓരോ മൂലയിലും നടത്തേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യാനുള്ള വിദഗ്ധർക്കുവേണ്ടി 1987ൽ നവംബർ 14,15 ഡിസംബർ 12,13 തിയ്യതികളിലായി രണ്ടുവട്ടം പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പരിഷദ് പ്രവർത്തകർക്കു  പറമെ ശ്രീ. അരവിന്ദ്ഗുപ്ത, ശ്രീ. അബ്ദുൾഭായ്, ശ്രീ. രാമാനുജം തുടങ്ങിയ വിദഗ്ധന്മാർ ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി.
ചട്ടപ്പടിയുള്ള ക്ലാസുകളോ പ്രസംഗങ്ങളോ ബാലോത്സവത്തിൽ ഉണ്ടായിരുന്നില്ല. കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ വിവിധ പ്രവർത്തനങ്ങളിൽക്കൂടി നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടന്നത്. പാട്ട്, കളി, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുക വസ്തുക്കളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൂലകളിലാണ് ബാലോത്സവ ക്യാമ്പിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. പാട്ടുമൂല, കളിമൂല, എന്നിങ്ങനെ ഓരോ വിഷയത്തിനും ഓരോ മൂല നിശ്ചയിച്ചിരുന്നു. ഓരോ മൂലയിലും നടത്തേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യാനുള്ള വിദഗ്ധർക്കുവേണ്ടി 1987ൽ നവംബർ 14,15 ഡിസംബർ 12,13 തിയ്യതികളിലായി രണ്ടുവട്ടം പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പരിഷദ് പ്രവർത്തകർക്കു  പറമെ ശ്രീ. അരവിന്ദ്ഗുപ്ത, ശ്രീ. അബ്ദുൾഭായ്, ശ്രീ. രാമാനുജം തുടങ്ങിയ വിദഗ്ധന്മാർ ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി.
വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാട്ടുമൂലയിൽ കുട്ടികൾ പഠിച്ചിരുന്നു. ശ്രീ. സുബ്ബറാവുവിന്റെ 12 ഭാഷയിലുള്ള ദേശീയോദ്ഗ്രഥന ഗാനം എല്ലാവർക്കും ഹരമായി മാറി. ബാലോത്സവത്തിന് ഉത്സവഛായ നൽകുന്നതിൽ കളിമൂലയും പാട്ടുമൂലയും അഭിനയമൂലയുമൊക്കെ നല്ല പങ്കു വഹിച്ചു. പേപ്പർ പൾപ്പുകൊണ്ട് പാവകളെ നിർമിക്കാൻ മാത്രമല്ല അവയെ ഉപയോഗിച്ച് നാടകം കളിക്കുന്നതെങ്ങനെയെന്നുകൂടി പാവമൂല കുട്ടികളെ പഠിപ്പിച്ചു. ബാലോത്സവത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മൂലകളായിരുന്നു. ചിത്രമൂലയും കൗതുകമൂലയും. കുട്ടികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങൾ അവസാനം ഒരു പ്രദർശനമായി സജ്ജീകരിക്കപ്പെട്ടു. ബാലോത്സവത്തിന്റെ പതാകയുയർത്തിയ 5 വയസ്സുകാരൻ നിധിന്റെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ അഭിപ്രായമാരാഞ്ഞതിൽ ഏറ്റവും അംഗീകാരം ലഭിച്ചത് അടിപിടി മൂലയ്ക്കും ഗണിത മൂലയ്ക്കുമായിരുന്നു. ശ്രീ. സുധാകരന്റെ സാന്നിധ്യവും അദ്ദേഹം തയ്യാറാക്കിയ മോഡലുകളും ഗണിത മൂലയുടെ മാറ്റ് വർധിപ്പിച്ചു. ബാലോത്സവം നടന്ന കേരള വർമ കോളേജിന്റെ പരിസരം പ്രകൃതി നിരീക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ആരോഗ്യമൂലയും ഇലക്‌ട്രോണിക്‌സ് മൂലയും സ്വയം പ്രവർത്തനത്തിനുവേണ്ട അവസരം വേണ്ടത്രയുണ്ടാക്കിയില്ലെങ്കിലും കൗതുകമുളവാക്കുന്നവയായിരുന്നു.
വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാട്ടുമൂലയിൽ കുട്ടികൾ പഠിച്ചിരുന്നു. ശ്രീ. സുബ്ബറാവുവിന്റെ 12 ഭാഷയിലുള്ള ദേശീയോദ്ഗ്രഥന ഗാനം എല്ലാവർക്കും ഹരമായി മാറി. ബാലോത്സവത്തിന് ഉത്സവഛായ നൽകുന്നതിൽ കളിമൂലയും പാട്ടുമൂലയും അഭിനയമൂലയുമൊക്കെ നല്ല പങ്കു വഹിച്ചു. പേപ്പർ പൾപ്പുകൊണ്ട് പാവകളെ നിർമിക്കാൻ മാത്രമല്ല അവയെ ഉപയോഗിച്ച് നാടകം കളിക്കുന്നതെങ്ങനെയെന്നുകൂടി പാവമൂല കുട്ടികളെ പഠിപ്പിച്ചു. ബാലോത്സവത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മൂലകളായിരുന്നു. ചിത്രമൂലയും കൗതുകമൂലയും. കുട്ടികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങൾ അവസാനം ഒരു പ്രദർശനമായി സജ്ജീകരിക്കപ്പെട്ടു. ബാലോത്സവത്തിന്റെ പതാകയുയർത്തിയ 5 വയസ്സുകാരൻ നിധിന്റെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ അഭിപ്രായമാരാഞ്ഞതിൽ ഏറ്റവും അംഗീകാരം ലഭിച്ചത് അടിപിടി മൂലയ്ക്കും ഗണിത മൂലയ്ക്കുമായിരുന്നു. ശ്രീ. സുധാകരന്റെ സാന്നിധ്യവും അദ്ദേഹം തയ്യാറാക്കിയ മോഡലുകളും ഗണിത മൂലയുടെ മാറ്റ് വർധിപ്പിച്ചു. ബാലോത്സവം നടന്ന കേരള വർമ കോളേജിന്റെ പരിസരം പ്രകൃതി നിരീക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ആരോഗ്യമൂലയും ഇലക്‌ട്രോണിക്‌സ് മൂലയും സ്വയം പ്രവർത്തനത്തിനുവേണ്ട അവസരം വേണ്ടത്രയുണ്ടാക്കിയില്ലെങ്കിലും കൗതുകമുളവാക്കുന്നവയായിരുന്നു.
<big>'''അഖിലേന്ത്യാ ബാലോത്സവത്തെക്കുറിച്ച് 25-ാം വാർഷിക റിപ്പോർട്ടിൽ നിന്ന്'''</big>
''ശാസ്ത്രം ഒരു ഉദ്ഗ്രഥന ശക്തിയാണെന്നും ശാസ്ത്രപ്രചാരണവും ദേശീയോദ്ഗ്രഥനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുപോകാമെന്നും പ്രായോഗികമായി തെളിയിച്ച മഹത്തായ ഒരു പരിപാടിയായിരുന്നു ഡിസംബർ 19 മുതൽ 21 വരെ തൃശ്ശൂർ കേരള വർമ കോളേജിൽ വെച്ചു നടത്തിയ അഖിലേന്ത്യാ ബാലോത്സവം. പരിഷത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌കരിച്ച ബൃഹത്തായ ഈ പരിപാടിയിൽ പങ്കെടുത്ത 1071 കുട്ടികളിൽ 361 പേർ കേരളത്തിനു പുറത്തു നിന്നുള്ള സംസ്ഥാനങ്ങളിലുള്ളവരായിരുന്നു. ഈ കുട്ടികളോടൊപ്പം 63 ജനകീയ ശാസ്ത്ര പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നു. ഇവർക്കു പുറമെ ശ്രീ. സുബ്ബറാവു, ശ്രീ. അബ്ദുൾഭായ്, ഡോ. സുകന്യ ആഗാഷെ, ശ്രീ. ബാപ്പൂജി എന്നീ വിദഗ്ധരും ബാലോത്സവങ്ങളിൽ ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി. ഇവരുടെ പ്രവർത്തനങ്ങൾ ബാലോത്സവ പരിപാടികൾക്ക് അഖിലേന്ത്യാ സ്വഭാവം നൽകി എന്നതിനുപുറമേ ഗുണപരമായി ഉയർന്ന മാനം കൈവരുത്താൻ സഹായിക്കുകയും ചെയ്തു.''
പ്രത്യേകം പരിശീലനം സിദ്ധിച്ച 151 പ്രവർത്തകരായിരുന്നു മൂല മൂപ്പന്മാരായി ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രവർത്തനങ്ങളിൽ മാർഗ നിർദേശം നൽകിയിരുന്നത്. മൂലമൂപ്പന്മാർക്കു പുറമേ ഇരുനൂറോളം അധ്യാപകർ കുട്ടികളുടെ എസ്‌കോർട്ടായും സന്ദർശകരായും ക്യാമ്പിൽ എത്തിച്ചേർന്നു. അധ്യാപകരും രക്ഷിതാക്കളുമായി 7000 പേർ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്. ഇതിനു പുറമെ തൃശ്ശൂർ ജില്ലയിലെ ബാലവേദി അംഗങ്ങളും ക്യാമ്പ് സന്ദർശിച്ചു.
ദേശീയോദ്ഗ്രഥനം, ശാസ്ത്രബോധം വളർത്തൽ, പഠനം രസകരമാക്കൽ എന്നീ മുഖ്യ ലക്ഷ്യങ്ങളോടുകൂടിയ ഈ വിദ്യാഭ്യാസ പരിപാടിയിൽ 12 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള വിദ്യാർഥികളായിരുന്നു പങ്കെടുത്തിരുന്നത്.
സാമൂഹ്യമാറ്റത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ച് നമ്മുടെ വിദ്യാർഥിലോകം കുറച്ചുമാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. വിദ്യാഭ്യാസത്തിരക്കിനിടയിൽ അവർക്ക് കൊടുക്കുന്ന ശാസ്ത്ര വസ്തുതകൾ ശാസ്ത്രത്തെ സമഗ്രമായോ സാമൂഹ്യ പുരോഗതിയോട് ബന്ധപ്പെടുത്തിയോ അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ പര്യാപ്തമല്ല. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവുകൾ പരിഹരിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ രീതിക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിലൂടെ ഇത് നേടിയെടുക്കാൻ കുട്ടികളെ സഹായിക്കുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നൽകപ്പെടുന്ന വാക്കുകളേക്കാൾ കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾക്കാണ് ബാലോത്സവ പരിപാടികളിൽ മുൻഗണ കൊടുത്തിരിക്കുന്നത്.
വർഗീയതയ്ക്കും പ്രാദേശികതയ്ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും എതിരായി നാം ഇന്ത്യക്കാരാണെന്ന ബോധം നന്നെ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. ഇന്ത്യയുടെ വൈവിധ്യമാർന്ന സവിശേഷതകൾ മനസ്സിലാക്കുവാനും അവയെ അംഗീകരിക്കുവാനും അവർക്ക് കഴിയണം. വാക്കുകൾക്കും പ്രബോധനങ്ങൾക്കുമപ്പുറം പരസ്പരമുള്ള ബന്ധപ്പെടലിലൂടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ഒന്നാണെന്നും നാമെല്ലാം ഇന്ത്യക്കാരാണെന്നുമുള്ള ബോധം കുട്ടികളിൽ വളർന്നു വരണം. കേരളവും ഹരിയാനയും പശ്ചിമബംഗാളുമടക്കം ബാലോത്സവത്തിൽ പങ്കെടുത്ത പതിനൊന്ന് സംസ്ഥാനങ്ങളിലേയും കുട്ടികൾ പതിനൊന്ന് വിഭിന്ന ഭാഷ സംസാരിക്കുന്നവരും വിഭിന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും വന്നവരുമായിരുന്നു. ഭാഷാഭേദവും ആചാര വ്യവസ്ഥയും മറന്ന് തങ്ങൾ സഹോദരന്മാരാണെന്ന മട്ടിൽ 5 ദിവസം ഒത്തൊരുമിച്ച് താമസിക്കുവാനും ഉല്ലസിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അവസരം ബാലോത്സവത്തിൽ കുട്ടികൾക്കുണ്ടായി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 361 കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വന്ന 347 കുട്ടികളും തൃശ്ശൂർ നഗരത്തിലും ചുറ്റുപാടുമുള്ള 360 കുട്ടികളുടെ അതിഥിതികളായി അവരുടെ വീടുകളിലാണ് താമസിച്ചത്. കേരളത്തിൽ നിന്നൊരു കുട്ടിയും മറ്റ് സംസ്ഥാനത്തെ ഒരു കുട്ടിയും വീതം തൃശ്ശൂരിലെ ഓരോ ആതിഥേയരുടേയും വീടുകളിൽ താമസിച്ചു. ആദ്യത്തെ ഏതാനും മണിക്കൂർ സമയം ഏതാനും അങ്കലാപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് ഭാഷാഭേദവും ദേശഭേദവും മറന്ന് അവർ ചങ്ങാത്തം സ്ഥാപിച്ചു. ആതിഥേയ കുട്ടികൾക്കു മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും പുതിയ കൂട്ടുകാരുമായി പരിചയപ്പെടാനും അവരെ സൽക്കരിക്കാനും വലിയ താല്പര്യമായിരുന്നു. ഡിസംബർ 24-ാം തിയ്യതി ക്യാമ്പവസാനിച്ച് കൊടിയും താഴ്ത്തി വിടപറയുമ്പോൾ കുട്ടികളുടെ മാത്രമല്ല അവരുടെ രക്ഷിതാക്കളുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെല്ലാം ആ ദിവസങ്ങളിൽ ഇന്ത്യക്കാർമാത്രമായിരുന്നു.- ചെറിയ തോതിലാണെങ്കിലും കുട്ടികളിൽ ദേശീയോദ്ഗ്രഥന ബോധം വളർത്താനുതകിയ ഒരു നല്ല കാൽവെപ്പായിരുന്നു ഇത്.
ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും മൂലകളവസാനിച്ച് വൈകുന്നേരവും ദിവസേന നടത്തിയ ഒത്തുചേരൽ ഏവരെയും ഹരം പിടിപ്പിക്കുന്നവയായിരുന്നു. വൈകുന്നേരം കുട്ടികളുടെ പരിപാടി അവസാനിപ്പിച്ചതിന് ശേഷം മൂലമൂപ്പന്മാർക്കും ക്യാമ്പിലെ മറ്റു അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ പോലെത്തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നവർക്ക് പരസ്പരം ഇടപെടാനുള്ള അവസരം ഈ ഇടവേളപരിപാടികൾ സജ്ജമാക്കി.
ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും മൂലകളവസാനിച്ച് വൈകുന്നേരവും ദിവസേന നടത്തിയ ഒത്തുചേരൽ ഏവരെയും ഹരം പിടിപ്പിക്കുന്നവയായിരുന്നു. വൈകുന്നേരം കുട്ടികളുടെ പരിപാടി അവസാനിപ്പിച്ചതിന് ശേഷം മൂലമൂപ്പന്മാർക്കും ക്യാമ്പിലെ മറ്റു അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ പോലെത്തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നവർക്ക് പരസ്പരം ഇടപെടാനുള്ള അവസരം ഈ ഇടവേളപരിപാടികൾ സജ്ജമാക്കി.
1982-ൽ വനിതാ സബ്ക്കമ്മിറ്റി നിലവിൽ വന്നതോടെ ശക്തമായി തുടങ്ങിയ വനിതാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതിന് വേണ്ടി വിശദമായ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. 1987 ജൂലൈ 24, 25, 26 തിയ്യതികളിൽ വലപ്പാട്ട് നടന്ന വനിതാ ശിബിരം പങ്കാളിത്തം കൊണ്ടും ഗൗരവം കൊണ്ടും വളരെ ശ്രദ്ധേയമായി. തുടർച്ചയായി ഒരു പഠന പരിപാടിക്ക് ക്യാമ്പ് രൂപം കൊടുത്തു. ആ പരിപാടി ചിട്ടയായി നടത്താൻ സാധിച്ചിട്ടുണ്ട്.
1982-ൽ വനിതാ സബ്ക്കമ്മിറ്റി നിലവിൽ വന്നതോടെ ശക്തമായി തുടങ്ങിയ വനിതാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതിന് വേണ്ടി വിശദമായ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. 1987 ജൂലൈ 24, 25, 26 തിയ്യതികളിൽ വലപ്പാട്ട് നടന്ന വനിതാ ശിബിരം പങ്കാളിത്തം കൊണ്ടും ഗൗരവം കൊണ്ടും വളരെ ശ്രദ്ധേയമായി. തുടർച്ചയായി ഒരു പഠന പരിപാടിക്ക് ക്യാമ്പ് രൂപം കൊടുത്തു. ആ പരിപാടി ചിട്ടയായി നടത്താൻ സാധിച്ചിട്ടുണ്ട്.
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8785" എന്ന താളിൽനിന്ന് ശേഖരിച്ചത്