അജ്ഞാതം


"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
24,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:53, 17 ഒക്ടോബർ 2018
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kssp copy.jpg]] <br />
പാട്ടുകൾ കുറച്ചെ ചേർത്തിട്ടുള്ളൂ.. തുടർദിവസങ്ങളിൽ ഉൾപ്പെടുത്താം..പരിഷദ് പാട്ടുകളുടെ വരികൾ, ഓഡിയോകൾ ഉള്ളവർ [email protected] എന്ന മെയിലിലേക്ക് അയച്ചാലും മതി. 
==അക്ഷരവാനം-മുല്ലനേഴി==
==അക്ഷരവാനം-മുല്ലനേഴി==
അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ<br />
അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ<br />
വരി 474: വരി 477:
തന്താ താനാ താനാ തന്താ<br />
തന്താ താനാ താനാ തന്താ<br />
തിന്നാതെ..<br />
തിന്നാതെ..<br />
==മുണ്ടകൻകണ്ടാലറിയ്യോടാ...- എം.എം.സച്ചീന്ദ്രൻ==
മുണ്ടകൻകണ്ടാലറിയ്യോടാ...<br />
മുണ്ടകൻ കണ്ടാല്ലറിയില്ല്യാ.<br />
പുഞ്ചക്ക് തേവാനറിയ്യോടാ<br />
പുഞ്ചക്ക് തേവാനറിയില്ലാ.<br />
ഞാറും കളയും തിരിച്ചറിയോ...<br />
ഞാറും കളയും തിരിച്ചറിയീല്ലാ.<br />
മുണ്ടുമുറുക്കിയുടുത്തേ നിന്നേ..<br />
ഇക്കണ്ടകാലാം പഠിപ്പിച്ചു..<br />
എന്തു കുന്തം പഠിച്ചെന്റെ ചെക്കാ...<br />
എന്തേ നിന്നെ പഠിപ്പിച്ചു... (എന്തു കുന്തം)<br />
കണ്ടം കത്താനറിയോടാ..<br />
വരമ്പുമാടാനറിയോടാ..<br />
ആറ്റുമണമ്മലെ പാട്ടറിയ്യോ..<br />
വട്ടക്കളിയുടെ ചോടറിയോ..<br />
കുറുന്തോട്ടിത്തല കണ്ടറിയ്യോ...<br />
കഞ്ഞിക്കൂർക്ക മണത്തറിയ്യോ...<br />
നാട്ടുമരുന്നിന്റെ നേരറിയ്യോ..<br />
നാടൻപാട്ടിന്റെ ചൂരറിയോ.. ( എന്തു കുന്തം)<br />
വിദ്യാഭ്യാസം നേടിയവരുടെ പക്ഷത്തുനിന്നും പ്രശ്‌നം അവതരിപ്പിക്കുന്നു.
ഇക്കണക്കും സയൻസും ചരിത്രവും <br />
ഭൂമിശാസ്ത്രവും മട്ടത്രികോണവും <br />
വിണ്ടുനീരറ്റ പാഠങ്ങളൊക്കെയും <br />
ചുണ്ടിലേറ്റി ചുമന്നുകൊള്ളാം ഞങ്ങൾ<br />
നേരെ നിങ്ങൾ തെളിക്കുന്ന പാതയിൽ<br />
ഏറെ ദൂരം നടന്നുകൊള്ളാം ഞങ്ങൾ<br />
ലക്ഷ്യമേതെന്നു മിടയിലൊരു താങ്ങിന് <br />
സത്രമേതെന്നും മാരാണ് പറയുക.<br />
എത്ര വാതിലിൽ മുട്ടുമ്പോഴുള്ളിലെ <br />
സാക്ഷനീങ്ങുമെന്നാരാണ് പറയുക.<br />
ഒരു പിടി സമ്പന്നരെ മുറി-<br />
വിജ്ഞന്മാരായ്<br />
കോട്ടിടുവിക്കാനല്ല<br />
കടലലമാലകൾപോലെ <br />
ഇരമ്പു ചിന്തകൾ മുറിയിലടക്കാനല്ല<br />
ഒരു പിടി വെള്ളക്കോളർ<br />
ജോലിക്കാരുടെ <br />
ശമ്പളമാർഗ്ഗവുമല്ല.<br />
വെറുതെ...വായിക്കാതെ<br />
വരച്ചുമറിക്കും ഉത്തരമല്ല വിദ്യാഭ്യാസം.<br />
താ തെയ്യ..തെയ്യ.. തെയ്യക്കം തക്കോം<br />
തെയ്യ..തെയ്യ...തെയ്യ...തെയ്യക്കം തക്കോം<br />
നാടറിയണം നടപ്പറിയണം<br /><br />
ചോടറിയണം പഠിച്ചുവന്നാൽ<br />
തോടറിയണം. പുഴയറിയണം<br />
ചുഴിയറിയം പഠിച്ചുവന്നാൽ<br />
വിത്തറിയണം വിളയറിയണം <br />
കളയറിയണം പഠിച്ചുവന്നാൽ<br />
മണ്ണറിയണം മലയറിയണം<br />
മഴയറിയണം പഠിച്ചുവന്നാൽ<br />
നേരറിയണം നെറിയറിയണം <br />
തൊഴിലറിയണം പഠിച്ചുവന്നാൽ  (താ തെയ്യതെയ്യ)<br />


==ചോദ്യക്കളി മുല്ലനേഴി==
==ചോദ്യക്കളി മുല്ലനേഴി==
വരി 2,051: വരി 2,110:
പാടി വരുന്നു<br />
പാടി വരുന്നു<br />
നമ്മൾ പാടി വരുന്നു.<br />
നമ്മൾ പാടി വരുന്നു.<br />
==പി.മധുസൂധനൻ==
===അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ===
പൊട്ടക്കിണറിൻ കരയിൽ വളരും<br />
പന്നൽച്ചെടിയുടെ കൊമ്പിന്മേൽ<br />
പതുങ്ങിനിന്നൊരു പച്ചപ്പശുവിനു <br />
പണ്ടൊരു സംശയമുണ്ടായി:<br />
എന്നുടെലോകം ചെടിയും ചെടിയുടെ<br />
വേരും തണ്ടും തലിരിലയും<br />
അതിന്റെ രുചിയും ഗന്ധവും; എന്നാ-<br />
ലതിനുമപ്പുറമെന്താണ്?<br />
പൊട്ടക്കിണറിലൊളിച്ചു വസിക്കും<br />
തവള പറഞ്ഞു മറുപടിയായ്;<br />
എന്നുടെ ലോകം കിണറും കിണറിലെ<br />
മീനും പായൽക്കാടുകലും<br />
ഇടവപ്പാതി പിറന്നാൽ പിന്നെ-<br />
ക്കോരിച്ചൊരിയും പെരുമഴയും <br />
ഒളിച്ചിരിക്കാൻ മാളവും എന്നാ-<br />
ലതിന്നുമപ്പുറമെന്താണ്?<br />
ചെത്തിക്കാടിൻ നടുവിൽ നിന്നൊരു<br />
ചിത്രപതംഗം പരയുന്നു<br />
എന്നുടെ ലോകം ചെത്തിക്കാടും<br />
കണ്ണാന്തളിയും കൈത്തോടും<br />
മലർന്ന പൂവിന്നിതളുകൾ പേറും <br />
മണവും മധുവും പൂമ്പൊടിയും<br />
അതിന്റെ  വർണ്ണ തരംഗവുമെന്നാ-<br />
ലതിന്നുമപ്പുറമെന്താണ്?<br />
കുന്നിനുമുകലിൽ കൂടും കൂട്ടി-<br />
കഴിഞ്ഞു കൂടും പൂങ്കുരുവി<br />
പറന്നു വന്നു ചിലച്ചും കൊണ്ടതി<br />
നുത്തരമിങ്ങനെ നൽകുന്നു.<br />
അതിന്നുമപ്പുറമുണ്ടൊരു പുഴയും<br />
പച്ചപ്പാടവുമലകടലും<br />
അലറിത്തുള്ളും തിരകളുമെന്നാ<br />
ലതിന്നുമപ്പുറമെന്താണ്?<br />
അതിന്റെ മറുപടി നൽകാനെത്തിയ<br />
മനുഷ്യനിങ്ങനെ മൊഴിയുന്നു<br />
ലതിന്നുമപ്പുറമെന്താണെന്നോ?<br />
-അലഞ്ഞു നീങ്ങും മേഘങ്ങൾ<br />
അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-<br />
ക്കുമ്പിളു കൂട്ടും പൂമാനം<br />
സൂര്യൻ, താരകൽ,ക്ഷീരപഥങ്ങൾ<br />
നക്ഷത്രാന്തര പടലങ്ങൽ<br />
അതിന്നപാരവിദൂരത; യെന്നാ<br />
ലതിന്നുമപ്പുറമെന്താണ്?<br />
കാറ്റല കടലല ഏറ്റു വിളിപ്പൂ<br />
അതിന്നുമപ്പുറമെന്താണ്?<br />
ലതിന്നുമപ്പുറ, മതിന്നപ്പുറ<br />
മതിന്നുമപ്പുറമെന്താണ്?<br />
===കൂട്ടുകുടുംബം പി.മധുസൂധനൻ===
വയലോരത്തെ പഴയകുളം ഇതു<br />
വലിയൊരു കൂട്ടുകുടുംബം<br />
ഉണ്ടിവിടെപലപ്രാണികൾ, പാമ്പുകൾ<br />
പായൽ കാടുകൾ, മത്സ്യങ്ങൾ<br />
നിന്നിളകുന്നു ജലസസ്യങ്ങൾ<br />
നീന്തി നടപ്പൂ ജന്തുക്കൾ<br />
വരിക നമുക്കീ പഴയൊരു കൂട്ടു<br />
കുടുംബം കണ്ടു മടങ്ങിവരാം<br />
നോക്കുക പച്ചനിറത്തിൽ ജലത്തിൽ<br />
നിറയെ കാണുവതെന്തെന്നോ<br />
ആൽഗകളാണവ, യതിസൂഷ്മങ്ങൾ<br />
ഹരിതകമേന്തും സസ്യങ്ങൾ<br />
പകൽവെട്ടത്തിൽ നിന്നും ഭക്ഷണ-<br />
മുണ്ടാക്കും പണി ചെയ്യുന്നോർ<br />
പായൽക്കാടുകളുണ്ട് കുളത്തിൽ<br />
ന്നടിയിൽ നിറച്ചു കണ്ടോളു<br />
പായൽക്കാടിൻ നിഴലിലുമുണ്ടേ<br />
പലജാതികളാം ജന്തുക്കൾ<br />
ആമകൾ, ഞണ്ടുകൾ, നീർക്കോലികളും<br />
പരൽമീനുകളും, കക്കകളും<br />
തുഴഞ്ഞുമെല്ലേ നടപ്പാണിവിടെ-<br />
ക്കാരണവൻമാർ മത്സ്യങ്ങൾ<br />
വെള്ളത്തിനുമേൽ നൃത്തം  വെയ്പു<br />
വെള്ളപ്പാറ്റകൾ നിർത്താതെ<br />
വേറെയുമുണ്ടീക്കൂട്ടുകുടുംബം<br />
പോറ്റി വളർത്തും ജന്തുക്കളും<br />
കൊന്നും തിന്നും തിന്നപ്പെട്ടും<br />
രക്ഷപ്പെട്ടും കഴിയുന്നോർ<br />
തങ്ങളിലിങ്ങനെ പലബന്ധത്തിൻ<br />
നൂലിഴപാകിപ്പുലരുമ്പോൾ<br />
അങ്ങനെ നാമീക്കൂട്ടുകുടുംബം<br />
കണ്ടുമടങ്ങിപ്പോരുമ്പോൾ<br />
ഓർക്കുവിനിതുപോൽ<br />
മറ്റൊരുകൂട്ടു<br />
കുടുംബം നമ്മൾക്കീ ഭൂമി.<br />
===ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ===
ചോണനുറുമ്പിനു വീശിയടിയ്ക്കും<br />
ചുഴലിക്കാറ്റിനെ ഭയമില്ല<br />
വാൾത്തലപോലെ പുളഞ്ഞു കളിയ്ക്കും<br />
മിന്നലിനേയും ഭയമില്ല<br />
ദിക്കകുകളെട്ടും ഞെട്ടും മട്ടിടി<br />
വെട്ടുമ്പോഴും ഭയമില്ല<br />
യക്ഷികളേയും ഭൂതത്തേയും<br />
രാക്ഷസനെയും ഭയമില്ല<br />
രാത്രികൾ തോറും കൂകി വിളിക്കും<br />
പുള്ളുകളെയും ഭയമില്ല<br />
പാമ്പുകളെയും കടുവകളെയും<br />
ചോണനുറുമ്പിനു ഭയമില്ല<br />
ആനകളെയും ഭയമില്ലെന്നാൽ<br />
കുഴിയാനകളെ ഭയമാണെ<br />
===ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ===
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്<br />
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു<br />
ഇതു നല്ലൊരദ്ഭുതം കാണണം ഞാനതിൻ<br />
വെട്ടം പ്രതീക്ഷിച്ചു നിന്നു വീണ്ടും<br />
തെല്ലകലത്തായ് തെളിയുന്നു മൈ#ായുന്നു<br />
വീണ്ടുമാ സൗമ്യപ്രകാശമപ്പോൾ<br />
ആരുമിരുട്ടത്തു ഞെക്കു വിളക്കുമായ്<br />
മാമ്പഴേ  തേടിയണഞ്ഞതല്ല<br />
നക്ഷത്ര വെട്ടംവഴിതെറ്റിയെന്നുടെ<br />
മാന്തോപ്പിനുള്ളിൽ പൊഴിഞ്ഞതല്ല<br />
പിന്നെയോ? മിന്നാമിനിങ്ങെന്തൊരത്ഭുദം<br />
തെന്നീ നീങ്ങുന്ന നറും വെളിച്ചം<br />
ഏതിരുട്ടത്തുമൊരുതുള്ളിവെട്ടമു<br />
ണ്ടെന്ന നോരോതിത്തരുനന പോലെ<br />
മിന്നിയും മാഞ്ഞും നടക്കുകയാണതെൻ<br />
മാന്തോപ്പിലൂടെ, മനസ്സിലൂടെ<br />
===കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ===
ഉയരെപ്പാറും കഴുകനുപാടം<br />
പച്ചക്കമ്പളമാകുന്നു.<br />
വെള്ളം കയറി നിറഞ്ഞ തടങ്ങൾ<br />
പൊട്ടിയ ചില്ലുകളാകുന്നു<br />
മലയടിവാരം ചുറ്റി വരുന്നൊരു<br />
പുഴയൊരു വെൺ തുകിലാകുന്നു<br />
ചിതറിക്കാണും വീടുകളോരോ<br />
വിതറിയ കൂടുകളാകുന്നു<br />
ഭൂമിയെ മൂടും മൂടൽ മഞ്ഞല<br />
പഞ്ഞിത്തുണ്ടുകളാകുന്നു<br />
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും<br />
നല്ലൊരു പുൽമേടാകുന്നു<br />
നമ്മുടെ റോഡികൾ നാനാവിധമായ്<br />
ചിന്നിയ നാടകളാകുന്നു<br />
അതിലേയലയും നാമോ? കഴുകനു<br />
ചോണനുറുമ്പുകളാകുന്നു.<br />
==ചോണന്റെ കാഴ്ചകൾ -പി.മധുസൂധനൻ==
ചോണനുറുമ്പിനു വഴിയിൽ കാണും<br />
കല്ലൊരു പർവ്വതമാകുന്നു<br />
വലിയൊരു തുമ്പപ്പൂച്ചെടി മാനം<br />
മുട്ടണമാമരമാകുന്നു.<br />
തൊട്ടാവാടികൾ പിടികിട്ടാത്തൊരു<br />
ഘോര വനാന്തരമാകുന്നു<br />
വെള്ളം കെട്ടി നിറുത്തിയ വയലോ?<br />
വലിയൊരു സാഗരമാകുന്നു.<br />
കറുകപ്പുല്ലിൻ തളിരതിനാടൻ<br />
പറ്റിയൊരുഞ്ഞാലാകുന്നു.<br />
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം<br />
പൂശിയ ചുവരുകളാകുന്നു<br />
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ-<br />
ലതു കണ്ടാമൃഗമാകുന്നു.<br />
ചോണനുറുമ്പിനു മുല്ലപ്പൂമണ-<br />
മൊരു മൂടൽ മഞ്ഞാകുന്നു.<br />
===അറിയാത്ത ലോകം- -പി.മധുസൂധനൻ===
ആകാശ സീമകൾക്കപ്പുറത്തപ്പുറ-<br />
ത്താരുമറിയാത്ത ലോകമുണ്ടാവുമോ<br />
ആ പ്രപഞ്ചിത്തിൽ മനുഷ്യരുണ്ടാവുമോ<br />
ആ നീലവാനം നിലാവു പെയ്തീടുമോ<br />
ആ പ്രപഞ്ചത്തിലും മാമരച്ചാർത്തുത<br />
ളോമനിച്ചെത്തുമോ മദ്ധ്യാഹ്നമാരുതൻ<br />
കൊച്ചു പൂവിന്റെ മുഖം തുടുപ്പിയ്ക്കുവാൻ<br />
കുങ്കുമച്ചെപ്പു തുറക്കുമോ സന്ധ്യകൾ<br />
രാത്രിയിൽ വാനിന്റെയെത്താത്ത കൊമ്പത്തു<br />
പൂത്തൊരുങ്ങീടുമോ നക്ഷത്ര മുല്ലകൾ<br />
സുപ്രഭാതം വിളിച്ചോതുന്ന പക്ഷിതൻ<br />
പാട്ടു കിലുങ്ങുമോ പാതയോരങ്ങളിൽ<br />
പച്ചവർണ്ണം പൂണ്ടപാടങ്ങളിൽ വയൽ<br />
ക്കാറ്റിൻ കുരുന്നുകൾ നൃത്തം ചവിട്ടുമോ<br />
മൂടൽമഞ്ഞിന്റെ യവനികയ്ക്കപ്പുറം<br />
കാടുകൾ ശബ്ദമില്ലാതെ മയങ്ങുമോ<br />
മേഘങ്ങൾ പെയ്‌തൊഴിയ്ക്കുമ്‌ന നീർമുത്തുകൾ<br />
മണ്ണിൽ മുളകൾക്കു ജന്മം കൊടുക്കുമോ<br />
ഈരിലക്കൈകൾ വിരിയ്ക്കും മുളകളിൽ<br />
കൈകോർത്തിരിക്കാനെത്തുമോ തുമ്പികൾ<br />
ഏതോ മലയുടെ താഴ്‌വരക്കാടുകൾ<br />
പൊട്ടിച്ചിരിയ്ക്കും വസന്തമുണ്ടാകുമോ<br />
ജീവിതം നെയ്തുനീർത്തുന്നനീർച്ചോലകൾ<br />
താഴ്‌വരക്കാട്ടിൽ ചിലമ്പു കിലുക്കുമോ<br />
നമ്മളെപ്പോലെയാലോകത്തുമീവിധം<br />
ചിന്തിച്ചീടുന്ന മനുഷ്യരുണ്ടാവുമോ<br />
ഏകാന്ത ദുഖങ്ങൾ പങ്കുവച്ചീടുവാൻ<br />
സ്‌നേഹം കൊതിയ്ക്കും മനുഷ്യരുണ്ടാവുമോ<br />
ആകാശ സീമകൾക്കപ്പുറ<br />
ത്താരുമറിയാത്ത ലോകമുണ്ടാവുമോ<br />
===വിചിത്ര ജന്തുക്കൾ- -പി.മധുസൂധനൻ===
നമ്മളെക്കുറിച്ചോർക്കുന്ന കാക്കകൾ<br />
എന്തുമാതിരി ജന്തുക്കളാണിവർ<br />
പലനിറത്തിൽ തൊലിപ്പടമുള്ളവർ<br />
ഉടലിലല്പവും തൂവലില്ലാത്തവർ<br />
കാര്യമൊന്നുമില്ലെങ്കിലും നമ്മളെ<br />
ക്കല്ലുകൾ കൊണ്ടെറിയാൻ നടപ്പവർ<br />
വാഹനങ്ങളിൽ പാഞ്ഞു പോകുന്നവർ<br />
വാതിൽ ബന്ധിച്ചകത്തിരിക്കുന്നവർ<br />
എന്നു നമ്മളറിയുമവരുടെ<br />
ജീവിതത്തെ ഭരിക്കുന്ന നേരുകൾ<br />
അതിവിചിത്രമിവരുടെ നീതികൾ<br />
അതി നിഗൂഢമിവരുടെ രീതികൾ<br />
കൊറ്റിനൊന്നുമില്ലാത്തിടത്തും ചിലർ<br />
കൂടി നിൽപതായ് കണ്ടിടാമെന്തിനെ<br />
രാത്രിയും പകൽവെട്ടമിവരുടെ<br />
കൂടുകളിൽ തെളിവതാണദ്ങുതം<br />
ഉന്‌നതമായ് മനോജ്ഞിതമായുണ്ടിവർ<br />
ക്കെങ്ങുനോക്കിയാലും കൂടുകളെങ്കിലും<br />
കണ്ടിടാം ചിലർ കൂട്ടിലേറാതെയായി<br />
മണ്ണിലങ്ങിങ്ങുറങ്ങിക്കിടപ്പതായ്<br />
അതിവിചിത്രമിവരുടെ നീതികൾ<br />
അതിനിഗൂഢമിവരുടെ രീതികൾ<br />
നമ്മളേക്കാൾ ദരിദ്രരായുള്ളവർ<br />
നമ്മളേക്കാൾ ദുരിതങ്ങളുള്ളവർ<br />
നമ്മെക്കുറിച്ചോർക്കുന്ന കാക്കകൾ<br />
എന്തുമാതിരി ജന്തുകളാണിവർ<br />
===എത്ര കിളികളുടെ പാട്ടറിയാം===
പറഞ്ഞു നോക്കുക നിങ്ങൾ<br />
ക്കെത്ര കിളിയുടെ പാട്ടറിയാം<br />
എത്രമരത്തിൻ തണലറിയാം<br />
എത്രപുഴയുടെ കുളിരറിയാം<br />
എത്ര പഴത്തിൻ രുചിയറിയാം<br />
എത്ര പൂവിൻ മണമറിയാം<br />
അറിഞ്ഞിടുമ്പോളറിയാം നമ്മൾ<br />
ക്കറിയാനൊത്തിര ബാക്കി<br />
ഒത്തിരിയൊത്തിരി ബാക്കി<br />
അക്ഷയഖനിയായ് പ്രപഞ്ചമങ്ങനെ<br />
കിടപ്പു കൺമുന്നിൽ<br />
കൈത്തലത്താൽ വാരിയെടുത്തവ<br />
യിത്തിരിമുത്തുകൾ മാത്രം<br />
ഇത്തിരി മുത്തുകൾ മാത്രം<br />
ഒർത്തെടുക്കുക മനസ്സിൽ നിങ്ങൾ<br />
ക്കെത്രയാളുടെ പേരറിയാം<br />
എത്രമുഖത്തിൻ ചിരിയറിയാം<br />
എത്ര നോവിൻ നേരറിയാം<br />
അറിഞ്ഞിടുമ്പോഴറിയാം നമ്മൾ<br />
ക്കറിയാനൊത്തിരി ബാക്കി<br />
ഒത്തിരിയൊത്തിരി ബാക്കി<br />
പരന്ന കടലായ് ജീവിതമങ്ങനെ<br />
യിരമ്പിമറിയുന്നു<br />
അതിന്റെയലൊലിയിത്തിരി മാത്രം<br />
കാതിലലയ്ക്കുന്നു<br />
കരകാണാക്കടൽ കണ്ണിനു മുമ്പിൽ<br />
കലമ്പി നിൽക്കുമ്പോൾ<br />
അതിന്റെയിക്കരെ നിൽക്കും നമ്മൾ-<br />
ക്കറിയാനൊത്തിരി ബാക്കി<br />
ഒത്തിരിയൊത്തിരി ബാക്കി<br />
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6392...7067" എന്ന താളിൽനിന്ന് ശേഖരിച്ചത്