അജ്ഞാതം


"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18,461 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:23, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 786: വരി 786:
ട്ടിക്കൂരിരുളിൽ മൗലി പിളർക്കു<br />
ട്ടിക്കൂരിരുളിൽ മൗലി പിളർക്കു<br />
പൊട്ടി വരട്ടെ പുത്തൻ കതിരുകൾ<br /><br />
പൊട്ടി വരട്ടെ പുത്തൻ കതിരുകൾ<br /><br />
ഇത്തിരി വെട്ടം കിട്ടട്ടെ-<br /><br />
ഇത്തിരി വെട്ടം കിട്ടട്ടെ-<br />
ഇവിടിത്തിരി വെട്ടം കിട്ടട്ടെ...3
ഇവിടിത്തിരി വെട്ടം കിട്ടട്ടെ...3
==ഞാറ്റുവേല-എസ്.പി.എൻ==
തിരിമുറിയാ മഴപെയ്യും നമ്മുടെ<br />
തിരുവാതിരയിന്നെവിടെപ്പോയ്?<br />
സംഘം- എവിടെപ്പോയ്.... എവിടെപ്പോയ്<br />
തിരുവാതിരയെവിടെപ്പോയ്<br />
കർക്കിടപ്പൂയത്തിനുമാത്രമി-<br />
തെത്തുന്നെന്തേ പുതുവർഷം?<br />
സംഘം- എത്തുന്നതെന്തേ പുതുവർഷം?<br />
കുടകൂടാതെനടക്കാൻപറ്റാ-<br />
ത്തിടവപ്പാതികളിന്നെവിടെ?<br />
വൃശ്ചികമാസക്കാറ്റെവിടെകുളി-<br />
രെത്തിക്കുന്നൊരു ധനുവെവിടെ?<br />
വിത്തും കൈക്കോട്ടും കൊണ്ടെത്തണ<br />
വിഷുവൽ പക്ഷികളെവിടെപ്പോയ്?<br />
എവിടെപ്പോയ് തുലാവർഷംപ-<br />
ണ്ടിടിയും മവയും പൊടിപൂരം<br />
ആതിരരാവിൽ കുളിച്ചുകുറിയിട്ടൂഞ്ഞലാടിപ്പാടിടും<br />
ശാലീനതയുടെ ചാരുതചേരും<br />
കേരളഗ്രാമശ്രീയെവിടെ?<br />
തുമ്പികൾ വീണക്കമ്പികൾ മീട്ടിടും<br />
ചിങ്ങവസന്തശ്രീയെവിടെ?<br />
നമ്മുടെ മന്നുടെ മാമലനാടേ<br />
കേരളനാടേ നീയെവിടെ?<br />
==വിശ്വമാനവൻ==
മാനവൻ വിശ്വമാനവൻ<br />
വാനോളം വളർന്ന മാനവൻ<br />
വിശ്വമാനവൻ, മാനവൻ<br />
മാനവൻ<br />
മാതാവായ അന്നദാതാവായ<br />
ഭൂമിയിൽ കാലൂന്നി<br />
അണുവിന്നുള്ളിന്നുള്ളിൽ<br />
ആകാശത്തിൻ അപാരതയിൽ<br />
അറിവുതേടിപ്പോകും<br />
മാനവൻ, വിശ്വമാനവൻ<br />
കൂടമേന്തിയ കൈകളാൽ<br />
കൂട്ടായ അധ്വാനത്താൽ<br />
നാദബ്രഹ്മത്താൽ<br />
നരനായിത്തീർന്ന മാനവൻ<br />
നാനാജാതികളായ്<br />
നാനാവർഗ്ഗങ്ങളായ് പിരിഞ്ഞു<br />
പോരടിച്ചു.....<br />
എന്നിട്ടും നശിക്കാതെ<br />
അധ്വാനത്തിൻ മഹത്വത്താൽ<br />
ഐക്യമാർജ്ജിച്ച മാനവൻ<br />
വിശ്വമാനവൻ<br />
മണ്ണിലുറച്ചുനിന്ന്<br />
വിണ്ണിനെപുൽകിക്കൊണ്ട്<br />
അനന്തതകൾ തൻ നാൽക്കവലയിൽ<br />
ഭൂതത്തെ ഭാവിയുമായ്<br />
പ്രയോഗത്തെ സിദ്ധാന്തവുമായ് <br />
ബന്ധിപ്പിച്ചടിപതറാതെനിൽക്കുന്ന<br />
മാനവൻ, വിശ്വമാനവൻ<br />
മാനവൻ<br />
നമ്മിലൊളിഞ്ഞിരിക്കുമീ<br />
വിശ്വമാനവനെ<br />
വെളിവാക്കാൻ, വളർത്തീടാൻ<br />
അവനെപൊതിഞ്ഞിരിക്കും<br />
അജ്ഞാനത്തിൻ ഇരുൾനീക്കാൻ<br />
അതിനായ് അണിനിരക്കു<br />
ശാസ്ത്രത്തിന്റെ കൊടിക്കീഴിൽ.<br />
==ബാധ==
<br />
ചെറുതായുള്ളൊരു തുള്ളൽക്കഥ ഞാ-<br />
നുരചെയ്യുന്നതിനുള്ള കുറവുകൾ<br />
അറിവുള്ളവരെ ,നിങ്ങൾ പൊറുത്തി-<br />
ന്നനുമോദിക്കണമതിനു തൊഴുന്നേൻ<br />
ഏഴരനാഴികനേരമിരുട്ടിയനേരം<br />
ഭീകരമായൊരലർച്ച<br />
ചോരകുടിക്കണം, എവിടെ കോഴി, ചാരായം ഒരു കുപ്പി വരട്ടെ<br />
അകലെത്തെങ്ങോ നിന്നാ ശബ്ദം<br />
ചെവിയിൽ വന്ന് പതിച്ചിരുളത്ത്<br />
മെല്ലെയെണീറ്റുകിടക്കിയിൽ നിന്നും<br />
തെല്ലുഭയത്തോടെ കതകു തുറന്നു<br />
നല്ലൊരു വടിയുമെടുത്തുപിടിച്ചു<br />
പല്ലുകടിച്ചൊരു ധൈരത്തോടെ<br />
മുറിയിൽ നിന്ന് പുറത്തുകടന്നു<br />
ഇറയത്തൽപമിരുന്നതുഞാനും<br />
കൊള്ളക്കാരോ കൊലയാളികളോ<br />
കള്ളുകുടിച്ചിട്ടടിയോ പിടിയോ<br />
ഇങ്ങനെ പലതും ചിന്തിക്കുമ്പോൾ<br />
അങ്ങേലെ ചങ്ങാതി വരുന്നു<br />
സംഗതിയാളു തുറന്നുപറഞ്ഞു<br />
അങ്ങൊരിടത്തൊരു ബാധയൊഴിക്കൽ<br />
അവിടെക്കണ്ടൊരു കാഴ്ച വിചിത്രം<br />
വിവരിക്കാമിവനാവതുപോലെ<br />
മുറ്റത്തിട്ടൊരു പന്തലിനുള്ളിൽ കത്തുന്നുണ്ടു വിളക്കുകളേഴ്<br />
വൃദ്ധനൊരുത്തൻ പൂജിക്കുന്നു<br />
ചത്തപിതൃക്കളെയൊന്നു വരുത്താൻ<br />
ഇലകളുമിട്ടുവിളക്കിൻ മുമ്പിൽ<br />
പലവക പഴമതിനുള്ളിൽ വച്ചു<br />
അവിലും ,മലരും ,വറപൊടി,ശർക്കര,<br />
കൊട്ടത്തേങ്ങ, ചന്ദനമുട്ടി,<br />
കള്ള്,കരിക്ക്, ചാരായം ചില <br />
തുള്ളക്കാരുടെ കയ്യിൽ പന്തം<br />
പട്ടിക, യാണികൾ, പലകത്തുണ്ട്,<br />
കഷ്ടിച്ചൊരുമാറോളം കയറ്<br />
ഇങ്ങനെ പലതുമൊരുക്കിയിരിപ്പു.<br />
ഭംഗികലർന്ന പന്തലിനുള്ളിൽ<br />
തിങ്ങിനമോതാലയലത്തുള്ളവ<br />
രംഗിഗായിട്ടവിടെ വസിപ്പു<br />
ഇരുന്നു പാറു വല്ല്യമ്മ<br />
പറഞ്ഞു ദേവകിയോട്<br />
മനക്കൽ കൊച്ചു നങ്ങേലി-<br />
യ്‌ക്കൊരിക്കൽ ബാധയുണ്ടായി<br />
അറക്കൽ ശങ്കുവാശാനെ വരുത്തിനോക്കിയ നേരം<br />
കിഴക്കേലേ കൊച്ചുകോന്നാൻ പടച്ചുവിട്ടതാ കാര്യം<br />
ഒടുക്കം പപ്പുമാന്ത്രികൻ <br />
ഒഴിച്ചുമാറ്റീയീദോഷം<br />
മനക്കൽ സന്തതി രണ്ട്<br />
ജനിക്കാൻ പപ്പുവാ കാര്യം<br />
മുടിഞ്ഞകാലത്തിതൊന്നും<br />
പറഞ്ഞാൽ വിശ്വസിക്കില്ല<br />
മാടനും പേയും മറുതാമലകളും<br />
ഈടുറ്റമുന്നോടി വേടൻ അറുകുല<br />
നാടൻ കുടിച്ചുനിന്നാടുന്നു ചാടുന്നു<br />
കൂടോത്രംമേകൻ കുഴിച്ചെടുത്തീടുന്നു<br />
യക്ഷിയിരുപതുകാരി മീനാക്ഷി<br />
തൽക്ഷണം കേറി തലയിട്ടടിക്കുന്നു<br />
രക്ഷസ് കേറിയൊരുത്തന്റെടുത്ത മു-<br />
ണ്ടക്ഷണം തന്നെയഴിഞ്ഞു ദൂരത്തുപോയ്<br />
ഉണ്ണികളെ നിങ്ങൾ ക്കച്ചെട്ടു കാണണോ<br />
കണ്ണ് മിഴിച്ചങ്ങിരുന്നുപോയെവരും<br />
ശുണ്ഠി പിടിച്ചകുറച്ചുപിള്ളേരത്<br />
കണ്ട് കൂക്കിവിളി മെല്ലെ ത്തുടങ്ങിനാൽ<br />
നൂറുവർഷം മുമ്പ് ചത്ത ചാവൊന്നുടൽ<br />
കേറിയൊരുത്തന്റെ ദേഹത്ത് കാര്യമായ്<br />
എന്നെയിരുത്തണമെന്നുറഞ്ഞോതവേ<br />
നിന്നൊരാൾ പോരാ കിടത്തേണ്ട കാലമായ്<br />
കാണണോ ഇപ്പോൾ പരീക്ഷണം വല്ലതും<br />
വേണമെന്നില്ലൊട്ടു മുമ്പുകണ്ടെന്നൊരാൾ<br />
തുള്ളുന്നു ചാടുന്നു അലറുന്നു കോഴിയെ-<br />
കൊല്ലുന്നു ചോര കുടിച്ചു കൂത്താടുന്നു<br />
ചാരായക്കുപ്പി പലതൊഴിഞ്ഞെങ്കിലും <br />
നേരെയാവുന്നില്ല കാര്യങ്ങളോന്നുമേ<br />
ചീളെന്നു വാളുമായ് തെക്കേതിലെ കൊച്ചു-<br />
നാണു വരുന്നൂളനമ്മാവനാണത്<br />
കൂമ്പും കുലയുമായ് നിന്ന വൻ വാഴകൾ<br />
ആറേഴ് അരിഞ്ഞരിഞ്ഞിട്ടുസംതൃപ്തനായ്<br />
പിള്ളവാതം വന്ന് വീണൊരു കൊച്ചിനെ <br />
തള്ളയെടുത്തുകൊണ്ടെത്തിയ പന്തലിൽ<br />
പിള്ളക്ക് രോഗവും തള്ളക്ക് ടി.ബിയും<br />
തുള്ളിയൊളിക്കണമീ രണ്ടു രോഗവും<br />
അന്ധവിശ്വാസമേ ഭാരതമക്കളെ<br />
പന്തടിക്കുന്നു കുരിതിയൊരുക്കുന്നു<br />
കണ്ടീലയോ നെടുങ്കണ്ടത്തു ഭദ്ര-<br />
യ്‌ക്കൊരു കുരുതി സുതനെ-<br />
യൊരുവിരുതിയത ചെയ്തു<br />
കുട്ടാനാട്ടല്ലോയൊരുത്തി തുനിഞ്ഞു<br />
അറുമുഖനു സഹജനുടെ ശിശുവിനെ ബലിക്കായി<br />
അയ്യോ നിധിക്കായി കുരുതികൊടുത്തു<br />
വിവിരഹര ജനതകളീയഗതികളെ നാട്ടിൽ<br />
ലോകസമാധാനത്തിനു ഗുരുജി <br />
സാമഗുണൻ ബ്രഹ്മത്തെ ചാരി കാര്യമതായ് <br />
തോക്കുണ്ടാക്കിച്ചത് ഭാരതമക്കുടെയർച്ചക്കല്ലെ<br />
മറ്റൊരു വിദ്വാനാകാശത്തു-<br />
ടുത്തമമായ വിമാനത്തേപ്പോയ്<br />
പുഷ്പംവാരിയെറിഞ്ഞീടുന്നു<br />
നിത്യദരിദ്രൻ മാരുടെ വായിൽ<br />
ഉത്തമരാകിയ പണ്ഢിതരും ചില<br />
വിത്തേശന്മാർ, യതിപുംഗവരും<br />
ഉദ്യോഗസ്ഥന്മാരിൽ പലരും<br />
ഒത്തുനടത്തിയ യാഗം കൊണ്ട്<br />
നിത്യദരിദ്രർക്കാശ്വാസം<br />
ഇനി മൊത്തത്തിൽ വൈകുണ്ഠത്തെത്താം<br />
അഗതികളുടെ വൻ നികുതിയെടുത്തതി-<br />
ലൊരുഭാഗം യെരിതീക്കുകൊടുത്താൽ<br />
അഖിലേശ്വരനനുമോദം വരുമോ<br />
അറിവുള്ളവരെ പറയുക നിങ്ങൾ<br />
പട്ടിണികൊണ്ടും രോഗം കൊണ്ടും<br />
പത്തിലൊരാറും ഭാരതമക്കൾ<br />
നട്ടംതിരിയുന്നവരുടെ നേർക്കൊരു<br />
ദൃഷ്ടി തിരിക്കരുതോ പണ്ഢിതരേ<br />
ഈശ്വരസൃഷ്ടിയശേഷമതെന്നാൽ<br />
ഈശ്വരനാരിവിടെന്തുകൊടുക്കാൻ<br />
ഈശാവാസമിതം സർവ്വം പി-<br />
നോശാരം ദൈവത്തിനുവേണോ?<br />
മന്താത്താൽ മഴ പെയ്യിക്കാമോ?<br />
മന്ത്രത്താൽ ചന്ദ്രനിലെത്താമോ?<br />
മന്ത്രം കൊണ്ട് ചലിപ്പിക്കാമോ?<br />
യന്ത്രങ്ങൾ മാന്ത്രികന്മാരെ?<br />
അക്കഥപോട്ടെ കാര്യം തുടരാം<br />
തർക്കിക്കാനിവിടവസരമില്ല<br />
പന്തമെരിച്ചുപിടിച്ചുംകൊണ്ട്<br />
ദന്തമെറുമ്മി കണ്ണുമുരുട്ടി<br />
പന്തലിനേഴുവലത്തുംവച്ച്<br />
സിന്ദൂരക്കുറി പൂശി, യൊരുത്തൻ<br />
മന്ത്രം ചൊല്ലിയെടുത്തൊരു വടിയോട്<br />
പന്തലിനുള്ളിൽ ചെന്നു വസിച്ചു<br />
വാടിയി താമരവള്ളി കണക്കേ<br />
മാതാവിന്റെ മടിത്തട്ടിൽ ഗതി-<br />
കേടായ് നാഡി തളർന്നുകിടക്കും<br />
ക്ഷീണിച്ചാ ചെറുപൈതലിനോടായ്<br />
ഒഴിയാമോ പറ ബന്ധിക്കണമോ?<br />
കയറും പലകയുമാണിയുമെവിടെ?<br />
പറയുന്നതിനിടെ നാലഞ്ചടിയാ-<br />
ചെറുപൈതലിനേയവനേൽപിച്ചു<br />
ആണിതലക്കുതറക്കും എന്നൊരു<br />
ഭാവം കണ്ടു ചെറുപ്പക്കാരിൽ<br />
ആറേഴെണ്ണം എടുത്തു തടുത്തു<br />
വീറൊടു നാല് കൊടുത്തതിലേകൻ<br />
മന്ത്രം കോലും പന്തവുമാക്കര-<br />
ബന്ധം വിട്ടുതെറിച്ചെങ്ങോപോയ്<br />
മാന്ത്രികനവിടന്നു കടന്നു<br />
പന്തിലിനുള്ളൊരു കാലു തകർന്നു<br />
ചടപടയടിയുടെ ശബ്ദം കേട്ടു<br />
ഝടിതിവിളക്കുകളൊക്കെയണഞ്ഞു<br />
അറുകൊല കൂകി തറയിൽ വീണു<br />
തുറകണ്ണിൽ വറപൊടിയും വീണു<br />
അച്ചെട്ടുണ്ണികളെ കാണിച്ചു<br />
കച്ചത്തോർത്ത് കളഞ്ഞോടുന്നു<br />
മെച്ചെമെഴുന്നൊരു കുഴിയിൽ വിദ്വാൻ<br />
ഉച്ചിയും കുത്തി മറിഞ്ഞുകിടന്നു<br />
വെട്ടം കത്തിച്ചുടനെ മുറ്റ-<br />
ത്തൊട്ടെണ്ണത്തിന്റുടുമുണ്ടുകളും<br />
പട്ടും പല്ലും മന്ത്രക്കോലും<br />
മുറ്റത്തിങ്ങനെ പലതും കണ്ടു<br />
കപ്പനടുന്നൊരു മുപ്പതുസെന്റേൽ <br />
ഇപ്പാവങ്ങൾ പകുതി കൊടുത്തു<br />
അപ്പണമാണുമുടിച്ചതിവന്മാർ<br />
ദുഷ്‌പ്രേരണനൽകിയതിവന്മാർ<br />
നല്ലവരായ കുറച്ചാളുകളാ-<br />
തള്ളേം പിള്ളേം ഉടനെത്തന്നെ<br />
നല്ലൊരു ഹോസ്പിറ്റലിലെത്തിച്ചു<br />
എല്ലാ ശുശ്രൂഷകളും ചെയ്തു<br />
അന്ധവിശ്വാസമതിലമരുന്നൊരു<br />
ഇന്ത്യപുരോഗതിയെങ്ങനെ നേടും<br />
മാന്ത്രികർക്കഥ പരികർമ്മത്തിന്<br />
മന്ത്രികളും ഇവിടില്ലാതില്ല<br />
ജയജയ ദുരിതനിവാരണയോഗം<br />
ജയജയശാസ്ത്രപുരോഗതി ഹനനം<br />
ജയജയ മാന്ത്രികം ബഹുകേമം<br />
ജയജയ ഭാരതമക്കടെ ഹോമം<br />
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6386" എന്ന താളിൽനിന്ന് ശേഖരിച്ചത്