"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 282: വരി 282:
പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.
പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.
ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും
ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും
table 3
പട്ടിക 3 : മേഖലകളിലേക്ക്‌ നിർദ്ദേശിച്ചിട്ടുള്ള പ്രദേശം 50% ത്തിൽ അധികമുള്ള പശ്ചിമഘട്ടജില്ലകൾ
സംസ്ഥാനം ജില്ലകൾ മേഖല ഒന്നിലെ മേഖല രണ്ടിലെ മേഖല മൂന്നിലെ
താലൂക്കുകൾ താലൂക്കുകൾ താലൂക്കുകൾ
ഗുജറാത്ത്‌ 3 1 1 1
മഹാരാഷ്‌ട്ര 10 32 4 14
ഗോവ 2 ബാധകമല്ല ബാധകമല്ല ബാധകമല്ല
കർണ്ണാടക 11 26 5 12
കേരളം 12 15 2 8
തമിഴ്‌നാട്‌ 6 9 2 2
മൊത്തം 44 83 14 37
50 ശതമാനമോ അതിലധികമോ പ്രദേശം പശ്ചിമഘട്ട അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ള താലൂക്കുകൾ മാത്രമേ പട്ടിക 3ൽ ചേർത്തിട്ടുള്ളൂ. മേഖല ഒന്നിന്റെയോ, രണ്ടിന്റെയോ നിലവാരം കല്‌പിക്കപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട താലൂക്കുകൾ പട്ടിക 3ൽ ഉൾപ്പെടുത്താത്തവ പട്ടിക നാലിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ 1 മിനിട്ട്‌ X 1 മിനിട്ട്‌ സമചതുരമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഗോവയുടെ വലിപ്പക്കുറവ്‌ പരിഗണിച്ച്‌ മേഖലാവത്‌ക്കരണത്തിന്‌ പരിസ്ഥിതി സവിശേഷതയാണ്‌ അല്ലാതെ താലൂക്കല്ല ആധാരമാക്കിയിട്ടുള്ളത്‌. (അനുബന്ധം ഒന്ന്‌ കാണുക) ഈ മേഖലകൾ ഗോവയിലിപ്പോൾ നടന്നുവരുന്ന മേഖലാ പ്ലാൻ 2021-ലെ പരിസ്ഥിതി ദുർബലമേഖലാവൽക്കരണവുമായി സമഞ്‌ജസപ്പെടണം.
പട്ടിക 4 : മേഖല ഒന്നിലേക്കും രണ്ടിലേക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം 50% ത്തിൽ താഴെ ഉള്ള പശ്ചിമഘട്ട ജില്ലകൾ
സംസ്ഥാനം പശ്ചിമഘട്ടത്തിലെ മേഖല ഒന്നിൽ മേഖല രണ്ടിൽ
ജില്ലകൾ പെടുന്നവ പെടുന്നവ
ഗുജറാത്ത്‌ 2 - 4
മഹാരാഷ്‌ട്ര 11 6 23
ഗോവ - - -
കർണ്ണാടക 15 1 22
കേരള 9 2 16
തമിഴ്‌നാട്‌ - - -
* അനുബന്ധം 2, 3 കാണുക
ഇതുപോലെ ഉൾപ്പെടുത്തേണ്ട ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി വിപുലമായ ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ മേഖല ഒന്നിന്റെയും രണ്ടിന്റെയും അതിരുകൾ നിശ്ചയിക്കുകയും പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പ്ലാനിന്‌ രൂപം നൽകുകയും ചെയ്യേണ്ടത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയാണ്‌. അത്തരത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു സംരംഭമാണ്‌ ബോക്‌സ്‌ 5ൽ കൊടുത്തിട്ടുള്ളത്‌. പട്ടിക 5ൽ കൊടുത്തിട്ടുള്ള സിന്ധുദുർഗ്‌ ദില്ലയിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി സമർപ്പിച്ചു. ഇത്തരമൊരു പ്രമേയത്തിന്റെ സംക്ഷിപ്‌ത രൂപം ബോക്‌സ്‌ 6ൽ കാണാം.
ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം
സിന്ധു ദുർഗ ജില്ലയിലെ 25 ഗ്രാമസഭകൾ അവരുടെ പഞ്ചായത്തു പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. ഈ ഗ്രാമസഭായോഗങ്ങളിൽ യഥാർത്ഥത്തിൽ എന്തു ചർച്ചയാണ്‌ നടന്നതെന്നോ ശരിയായ നടപടിക്രമം പാലിച്ചാണോ ഈ യോഗങ്ങൾ ചേർന്നതെന്നോ സമിതിക്ക്‌ അറിയില്ല. എന്നാൽ ഈ ഗ്രാമങ്ങളിലെ സന്ദർശനം വ്യക്തമാക്കുന്നത്‌ ഈ പ്രമേയങ്ങൾക്ക്‌ ഉറച്ച ജനപിന്തുണ ഉണ്ടെന്നാണ്‌ തങ്ങളുടെ പഞ്ചായത്തിനെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കിയ നിരവധി പഞ്ചായത്തുകൾ അവിടെതന്നെയുണ്ട്‌. തുടർന്നു നടത്തിയ ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കിയത്‌ രണ്ട്‌ തീരുമാനങ്ങൾ തമ്മിൽ തുലനം ചെയ്യാൻ ജനങ്ങൾ ശ്രമിക്കുന്നു എന്നാണ്‌. പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ തങ്ങളുടെ പഞ്ചായത്ത്‌ ഖനന ഭീഷണിയിൽ നിന്ന്‌ രക്ഷപ്പെടണമെന്ന്‌ ആശ്വസിക്കുന്നതോടൊപ്പം പഞ്ചായത്ത്‌ പ്രദേശം വനംവകുപ്പിന്റെ കരാളഹസ്‌തത്തിലമരുമെന്ന ഭയവും അവർക്കുണ്ട്‌. ജനപങ്കാളിത്തമില്ലാത്ത വികസനത്തിനും ജനത്തെ ഒഴിച്ചുനിർത്തിയുള്ള സംരക്ഷണത്തിനും ഇത്‌ ഉത്തമ ഉദാഹരണമാണ്‌. ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള വികസനത്തിന്‌- സംരക്ഷണസംഭംഭങ്ങളിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരതയും ജനസൗഹൃദവികസനവും കൈവരിക്കാൻ കഴിയൂ. ഈ രീതിയാണ്‌ അഭികാമ്യം എന്നാണ്‌ സമിതിയുടെ അഭിപ്രായം തങ്ങളുടെ പഞ്ചായത്ത്‌ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ വിജ്ഞാപനം ചെയ്യണമെന്ന്‌ പ്രമേയം പാസ്സാക്കിയ 25 ഗ്രാമപഞ്ചായത്തുകളും ഡാറ്റാബേസ്‌ പ്രകാരം മേഖല ഒന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ഒരു ശൃംഖലയാണ്‌.
പട്ടിക 5 : സിന്ധുദിർഗ ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ടവ
താലൂക്ക്‌ വില്ലേജുകൾ
ദോഡാമാർഗ്‌ ഫുകേരി, കോൾസാർ, കുമ്പ്രാൽ, സാസോളി, കൽനെ ഉഗാഡജ്‌, സൊലാമ്പെ, തൽക്കത്‌ ബി.കെ. കോനാൽ, ധർപി
സാവന്ത്‌ വാടി കേസരി, ഡബിൽ, അസനിയെ. പാട്ട്‌വെ-മജ്‌ഗോൺ, ഉഡേലി, ഡെഗ്‌വെ, ബലാവൽ, സർമാലെ, ഒറ്റാവനെ, ഫൻസാവാഡെ, തമ്പോളി, കോൺഷി,നങ്കർടാസ്‌, നെവേലി, പട്‌വെ
വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌.
ജലസ്രോതസ്സുകളുടെ വികസനം. ഗ്രാമങ്ങളിൽ വറ്റാത്ത അരുവികൾ നമുക്ക്‌ വേണ്ടുവോളമുണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്‌ പദ്ധതിയുണ്ടാവണം.
ആസൂത്രണമില്ലായ്‌മ മൂലം വേനൽക്കാലത്ത്‌ കൃഷിയിടങ്ങൾക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുന്നില്ല. ചെറിയ അണകളും ബണ്ടുകളും നിർമ്മിച്ച്‌ വെള്ളം കെട്ടിനിർത്താവുന്നതേയുള്ളൂ. സർക്കാർ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച്‌ ഗ്രാമങ്ങളിൽ പ്രാഥമിക നിരീക്ഷണങ്ങളും പശ്ചാത്തല അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്‌. അക്കാരണത്താൽ ജലസ്രോതസ്സുകളുടെ വികസനത്തിന്‌ മുൻഗണന നിശ്ചയിക്കേണ്ടത്‌ അത്യാവശ്യമാണ്‌ ഗ്രാമത്തിലെ ഓരോ വാർഡിനും ഇതുണ്ടാകണം.
പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളിൽ വറ്റാത്ത നീരുറവുകൾ വേണ്ടുവോളമുണ്ട്‌. ഈ അരുവികളിൽ ചെറിയ ജലവൈദ്യുതപദ്ധതികൾ നിർമ്മിച്ച്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുകയും ചെയ്യാം. ഇതിന്റെ സാധ്യതയെ പറ്റി പഠനം നടത്തേണ്ടതുണ്ട്‌. കശുമാവ്‌, അടക്ക തോട്ടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്തണം. ഫലവക്ഷഫലഭൂയിഷ്‌ഠതയ്‌ക്ക്‌ വേണ്ട ജലമോ വനമോ ഇല്ലാത്ത ഇടങ്ങളിൽ മഴവെള്ളത്തെ ആശ്രയിച്ചുള്ള സസ്യവനവൽക്കരണം വികസിപ്പിക്കാം. ഇതിന്‌ സർക്കാരിൽ നിന്നുള്ള ഫണ്ടും പരിശീലനവും വേണം.
ഇപ്പോൾ നമുക്ക്‌ വേണ്ടത്ര സസ്യനഴ്‌സറികൾ ഇല്ല. മേല്‌പറഞ്ഞ സസ്യവനവൽക്കരണത്തിന്‌ തദ്ദേശീയമായ സസ്യനഴ്‌സറി നമുക്ക്‌ വികസിപ്പിച്ചെടുക്കാം. ചില സ്വയംസഹായ ഗ്രൂപ്പുകൾക്ക്‌ ഇതിൽ നിന്ന്‌ ആദായവും ലഭിക്കും.
വില്ലേജ്‌ ടൂറിസം: നമ്മുടെ ഗ്രാമത്തിലെ പച്ചപ്പ്‌, തോട്ടങ്ങൾ, പ്രാചീന തറവാട്‌ വീടുകൾ എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മുംബൈയിൽ താമസമാക്കിയിള്ള `തൽക്കത്ത്‌' സ്വദേശികൾ പട്ടണത്തിലെ അവരുടെ സുഹൃത്തുക്കളുമായി ഇവിടെ എത്താറുണ്ട്‌. ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌.
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം: തൽകത്ത്‌ ഗ്രാമം വനത്തോട്‌ ചേർന്ന്‌ കിടക്കുന്ന പ്രദേശമാണ്‌. തോട്ടങ്ങൾ വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അംബോളിയ്‌ക്കും തില്ലാരിക്കും ഇടയ്‌ക്കുള്ള ഈ വനപ്രദേശം വന്യമൃഗ സമ്പന്നമാണ്‌. അനേകവർഷങ്ങളായി ഈ വന്യമൃഗങ്ങൾക്കിടയിലായി ജീവിക്കുന്ന ഞങ്ങൾ ഈ അടുത്ത കാലത്തായി കുരങ്ങ്‌, ആന, പുള്ളിപ്പുലി എന്നിവയുടെ ശല്യത്തെ നേരിടേണ്ടി വരുന്നുണ്ട്‌. ഈ പ്രദേശത്തിന്‌ ഒരു വികസനപദ്ധതി തയ്യാറാക്കുമ്പോൾ ഈ പ്രശ്‌നവും കൂടി കണക്കിലെടുക്കണം. കാരണം തുടർന്നും ഈ വന്യജീവികൾക്കൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങൾ.
ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.
നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും.
ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല.
പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു.
മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌.
മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തടസ്സ പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ. മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌. (Kapoor, M: K Kohli and M Menon 2009)
7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.
ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി
1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.
``പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌ നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർ ക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌.''
അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌. റിട്ടിന്റെ നമ്പർ 981/1998.
പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നട പ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം.
അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു.
തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി. തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു.
അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌.
അതോറിറ്റിയുടെ സവിഷേതകൾ
n അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രോജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.
n അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റ്‌ ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ്‌ ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രോമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌.
n മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു.
ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌.
രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക്‌്‌ ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം.
സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.
ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല
(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌)
സംക്ഷിപ്‌ത പശ്ചാത്തലം
മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌ കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌.
ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രൈബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. `അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ.
കൃഷ്‌ണ നദിയിലെ `ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.
മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌.
ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌.
ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ.
മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം
ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു.
സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ
പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ :
1. മേഖലാപ്ലാൻ
ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിേേച്ചർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി.
ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ. ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌ ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ.ജയ്‌ സാമന്ത്‌, പ്രൊ.വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.
2. ടൂറിസം മാസ്റ്റർ പ്ലാൻ
ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌.
3. വികസന പദ്ധതികൾ
പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർഗ്ഗ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും.
4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റിയൂട്ട്‌
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം.
5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ
മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു.
ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.
6. പരിസ്ഥിതി അവബോധം
ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.
7. പ്രദേശവാസികളുടെ പങ്കാളിത്തം
ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ. സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാക്കിയിരുന്നു. പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാക്കാൻ ഇത്‌ വഴിയൊരുക്കി. സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌.
മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു
സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു. ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി.
നിയന്ത്രണതീരുമാനങ്ങൾ
വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു. ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ്‌ പാർക്ക്‌ സ്ഥാപിച്ചു. ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു. ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌. ഇത്തരം അനഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു.
അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.
ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു. ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു. മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു.
ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌. പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.
പണിയുടെ പുരോഗതി
മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌. പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌. പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല. പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹനങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം.
പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതല സമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും.
ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ
A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
1. സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ `വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
2. വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം.
3. ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം. ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌.
4. ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ, ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല. ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം. ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം. ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം.
B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ
1. ഘടനയും കാലാവധിയും : സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌. കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം.,
കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.
2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.
``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.�
3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.
4. ഏകോപനം : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം.
5. നിർവ്വഹണം : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതിയോഗത്തിൽ പങ്കെടുക്കാറില്ല. ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം. സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല. സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം. സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം.
C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി
ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.

05:30, 19 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രസാധകക്കുറിപ്പ്‌

പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട്‌ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമർപ്പിച്ചിട്ട്‌ ഇപ്പോൾ രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാർശകളെ അധികരിച്ച്‌ സജീവമായ ചർച്ചകൾ വിവിധതലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്‌. മുഖ്യമായും ആറ്‌ കാര്യങ്ങളെയാണ്‌ റിപ്പോർട്ട്‌ പരാമർശിക്കുന്നത്‌. (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയൽ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയിൽ ആക്കൽ (6) മേൽനോട്ട ചുമതല നിർവഹിക്കാൻ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ്‌ അവ. അതിരുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്‌ഗിൽ കമ്മറ്റി മുന്നോട്ടുവയ്‌ക്കുന്ന പല ശുപാർശകളും തള്ളിക്കളയണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. എന്നാൽ പരിരക്ഷണത്തിലൂടെ ദീർഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോർട്ടിന്റെ മൗലികസമീപനം മുഴുവൻ ജനവിഭാഗങ്ങൾക്കും ഗുണകരമാണുതാനും. ആയതിനാൽ ശുപാർശകളുടെ അന്ത:സത്ത ചോർത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥലകാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ്‌ പ്രസക്തി. പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീർഘകാലാടി സ്ഥാനത്തിൽ പരിരക്ഷിക്കുകയും, ശാസ്‌ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ശുപാർശകളിൽ നിന്ന്‌ ഉരുത്തിരിച്ചെടുക്കേണ്ടത്‌. ഇത്തരം ശ്രമങ്ങൾക്ക്‌ പിൻബലമേകാൻ പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജന പ്പെടുമെന്നാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വിശ്വസിക്കുന്നത്‌. മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‌ പ്രചോദനം നൽകിയ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ, ഡോ. പി.എസ്‌. വിജയൻ എന്നിവരോടും പരിഭാഷ നിർവ്വഹിച്ച ശ്രീ. ഹരിദാസൻ ഉണ്ണിത്താൻ, ശ്രീ. അജിത്ത്‌ വെണ്ണിയൂർ, ഡോ. സി.എസ്‌. ഗോപകുമാർ എന്നിവരോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി

റിപ്പോർട്ട്‌

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനു സമർപ്പിക്കുന്നത്‌ ആഗസ്റ്റ്‌ 31, 2011



കവർ ഡിസൈൻ :

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌



പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ ചെയർമാൻ ശ്രീ. ബി.ജെ. കൃഷ്‌ണൻ മെമ്പർ ഡോ. കെ.എൻ. ഗണേശയ്യ മെമ്പർ ഡോ. വി.എസ്‌. വിജയൻ മെമ്പർ പ്രൊഫ. (ശ്രീമതി) റിനി ബോർജസ്‌ മെമ്പർ പ്രൊഫ. ആർ. ശ്രീകുമാർ മെമ്പർ ഡോ. ലിജിയ നൊറോണ മെമ്പർ ശ്രീമതി. വിദ്യ എസ്‌. നായക്‌ മെമ്പർ ഡോ. ഡി.കെ. സുബ്രഹ്മണ്യം മെമ്പർ ഡോ. ആർ.വി. വർമ്മ മെമ്പർ (എക്‌സ്‌. ഒഫീഷ്യോ) ചെയർമാൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ ചെയർമാൻ, ദേശീയ ജൈവവൈവിധ്യ അതോറിറ്റി (NBA) മെമ്പർ (എക്‌സ്‌. ഒഫീഷ്യോ) പ്രൊഫ. എസ്‌.പി. ഗൗതം മെമ്പർ (എക്‌സ്‌. ഒഫീഷ്യോ) ചെയർമാൻ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ (CPCB) ഡോ. ആർ. ആർ. നവൽഗുണ്ട്‌ മെമ്പർ (എക്‌സ്‌. ഒഫീഷ്യോ) ഡയറക്‌ടർ, സ്‌പേസ്‌ ആപ്ലിക്കേഷൻ സെന്റർ (SAC) ഡോ. ജി.വി. സുബ്രഹ്മണ്യം മെമ്പർ-സെക്രട്ടറി (എക്‌സ്‌. ഒഫീഷ്യോ) അഡൈ്വസർ (RE), കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം


ആമുഖം

വർധിച്ചുവരുന്ന പരിസ്ഥിതി നാശത്തിന്റെ തീവ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടതലത്തിലും ജനകീയതലത്തിലും കാഴ്‌ചവെക്കുന്ന പരിസ്ഥിതി സൗഹൃദ പ്രതികരണങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. നാലാം പഞ്ചവൽസരപദ്ധതിയുടെ തുടക്കം (1970കളിൽ) മുതൽക്കുതന്നെ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന സുസ്ഥിര വികസനതന്ത്രത്തിലൂന്നിയ കർമപദ്ധതികൾ, പരിസ്ഥിതി പരിഗണനയിലൂന്നിയ വികസന കാഴ്‌ചപ്പാട്‌ എന്ന ആശയം വളരെ മുന്നേതന്നെ സ്വാംശീകരിച്ച ഒരു രാജ്യമെന്ന ഖ്യാതിയും നമുക്ക്‌ നേടിത്തന്നിട്ടുണ്ട്‌. ഈദൃശ പ്രവർത്തനങ്ങൾ, രാജ്യം എത്രമാത്രം ആത്മാർഥമായും ഗൗരവതരവുമായിട്ടും ആണ്‌ കാണുന്നത്‌ എന്നതിന്റെ മകുടോദാഹരണമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിന്‌ രൂപംകൊടുത്തുകൊണ്ട്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌. ദീർഘകാല വികസനം സാർത്ഥകമാക്കാനുള്ള ഏതൊരു നീക്കത്തിനു പിന്നിലും പശ്ചിമഘട്ടംപോലുള്ള ഒരു ഭൂപ്രദേശത്തിന്‌ കേന്ദ്രസ്ഥാനം ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല. ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ, എന്നീ മഹാനദികൾക്കു പുറമേ ഒട്ടനേകം ചെറു നദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിന്‌ കൽപിച്ചിട്ടുള്ളത്‌. കാളിദാസൻ ഇതിനെ ഒരു കന്യകയോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. അഗസ്ഥ്യമല ശിരസ്സായും അതിനു താഴെ അണ്ണാ മലയും, നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടി പിളർത്തിവെച്ച കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്‌. നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട്‌ പുതച്ച്‌ പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന്‌ അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങൾ ചുറ്റി നാണം മറയ്‌ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്‌. അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിന്‌ പിന്നിൽ ദരിദ്രരുടെ പശിയട ക്കാനുള്ള പരാക്രമത്തേക്കാളുപരി അതിസമ്പന്നരുടെ അടക്കി നിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ എന്നത്‌ ചരിത്രസത്യം മാത്രമാണ്‌. ദക്ഷിണേന്ത്യയുടെ പരിസ്ഥിതി സുരക്ഷയുടെ ആധാരവും സാമ്പത്തികസുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം ഏറ്റുവാങ്ങിയ ഒരു ദുരന്ത അവസ്ഥയാണിത്‌ എന്ന കാര്യത്തിൽ തർക്കമില്ല. പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷരതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു. അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുകയാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌. പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌. ഗോവ സംസ്ഥാനം നടപ്പിലാക്കിയ �റീജിയണൽ പ്ലാൻ 2021� എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌. ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃതവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം. ഇപ്രകാരം അങ്ങേ അറ്റം പ്രതീക്ഷാനിർഭരമായ ഒരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ്‌ പശ്ചിമഘട്ട വിദഗ്‌ധ പാനൽ ചുമതല ഏറ്റെടുത്തത്‌. ഒരു ബഹുതല പ്രവർത്തന തന്ത്രമാണ്‌ പാനൽ ആവിഷ്‌കരിച്ചത്‌. അതിന്റെ മുഖ്യ ഘടകങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം. (i) പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ലഭ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കുക, (ii) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വിലോല മേഖല തിരിച്ചറിയുന്നതിന്‌ ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ഒരു ജിയോസ്‌പേഷ്യൽ വിവര അടിത്തറ ഉണ്ടാക്കുക, (iii) പശ്ചിമഘട്ട പ്രദേശങ്ങളുമായി നേരിട്ട്‌ സംവേദിക്കുനന വിവിധ ജനവിഭാഗങ്ങൾ, ബന്ധപ്പെട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പി. മാർ, എം.എൽ.എ.മാർ, തൃതല പഞ്ചായത്തീ രാജ്‌ സംവിധാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പ്രസിഡണ്ടുമാരും ഉൾപ്പെടെ വിപുലമായ ഒരു ജനസഞ്ചയത്തെ നേരിൽ കണ്ട്‌ ചർച്ച നടത്തി വിവരം ശേഖരിക്കുക. ഇത്തരം ചർച്ചകൾ ഒക്കെത്തന്നെ പരസ്യമായും തികഞ്ഞ സുതാര്യത ഉറപ്പാക്കിക്കൊണ്ടും നടത്താൻ സമിതിക്കു കഴിഞ്ഞു എന്നത്‌ ചാരിതാർത്ഥ്യജനകമാണ്‌. പൊതു വിവരശേഖരത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജിയോസ്‌പേഷ്യൽ ഡാറ്റാ ബേസ്‌ എല്ലാവർക്കും ലഭ്യമാകത്തക്കവിധത്തിൽ ഒരു പ്രത്യേക വെബ്‌ സൈറ്റായി നിലനിറുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി 14 തവണ പാനൽ യോഗം ചേരുകയും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൂട്ടായി പരിശോധിക്കുകയും ചെയ്‌തു. യോഗ നടപടികളുടെയും മറ്റും മിനിട്‌സ്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌. സന്ദർശന പഠനങ്ങളും, വിദഗ്‌ധരുമായിട്ടുള്ള അഭിമുഖവും, വിലയിരുത്തൽ യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഇവയിലെല്ലാം അന്തർലീനമായിരുന്ന പൊതുലക്ഷ്യം പഠനങ്ങൾക്ക്‌ കൃത്യമായ ഒരു ശാസ്‌ത്രീയ രീതിശാസ്‌ത്രം വികസിപ്പിക്കുന്നതിനും പങ്കാളിത്ത പ്രക്രിയയിലൂടെ അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നു. മുഖ്യമായും മൂന്ന്‌്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. അവ ഇപ്രകാരമാണ്‌. (i) സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശങ്ങളായി തരം തിരിച്ചു. (ii) അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരിച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (iii) പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌. അതിബൃഹത്തായ ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സമിതിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച നിരവധി വിദഗ്‌ധരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സന്മനസ്സുകൊണ്ടു മാത്രമാണ്‌. ജൈവവൈവിധ്യത്തിന്റെ നിധികുംഭമെന്നും പൈതൃകമെന്നും ലോകമാകെ ഖ്യാതിയുള്ള പശ്ചിമഘട്ട പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരമൊരു പ്രവർത്തനം നടത്താൻ അസുലഭ സന്ദർഭം ഒരുക്കിത്തന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനും മറ്റുള്ളവർക്കും പാനലിനുള്ള കൃതാർത്ഥത രേഖപ്പെടുത്തുന്നു.


(ഒപ്പ്‌) പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ ചെയർമാൻ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി


നന്ദി

പശ്ചിമഘട്ട മേഖലയിൽനിന്നുള്ള ലോകസഭാഗംഗങ്ങൾ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.എൽ.എ.മാർ, ബഹുമാനപ്പെട്ട കേന്ദ്രപരിസ്ഥിതി വനം മന്ത്രി എന്നീ മഹത്‌വ്യക്തികൾ നൽകിയ സഹായ സഹകരണങ്ങൾക്ക്‌ പശ്ചിമഘട്ട വിദഗ്‌ധ സമിതി നന്ദി രേഖപ്പെടുത്തുന്നു. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങൾ, ഗ്രാമവികസന വകുപ്പ്‌, പരിസ്ഥിതി വനംവകുപ്പ്‌, കേരള ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ, കേരള വന ഗവേഷണ കേന്ദ്രം തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങൾക്കും അവർ നൽകിയ സേവനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. വിദഗ്‌ധ പാനലുമായി സഹകരിച്ചും സംവേദിച്ചും പ്രവർത്തിച്ച ഒട്ടനവധി പൗരസംഘടനകളും, പരിസ്ഥിതി സംഘടനകളും ഉണ്ട്‌. നയരൂപീകരണത്തിൽ വ്യക്തത വരുത്തിയും പരിസ്ഥിതി പരിരക്ഷണത്തിന്‌ അനുയോജ്യമായ മാനദണ്ഡങ്ങൾ ഉരുത്തിരിച്ചും പ്രത്യേകിച്ച്‌ പരിസ്ഥിതി വിലോല മേഖല തരംതിരിക്കുന്ന കാര്യത്തിലും ഒക്കെ നിർണായകമായ സംഭാവനകളാണ്‌ ഇവരിൽനിന്നും സമിതിക്കു ലഭിച്ചത്‌. റിപ്പോർട്ടിന്റെ അനുബന്ധ ഭാഗത്ത്‌ ഇവരുടെ പേരുകൾ ചേർത്തിട്ടുണ്ട്‌. എല്ലാവർക്കും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. സന്ദർശനവേളകളിൽ വിഗദ്ധസമിതിയെ ഊഷ്‌മളമായി വരവേൽക്കുകയും, ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്‌ത പശ്ചിമഘട്ട നിവാസികളുടെ പങ്ക്‌ വളരെ വലുതായിരുന്നു എന്നാണ്‌ സമിതി വിലയിരുത്തുന്നത്‌. സുപ്രീം കോടതി അഭിഭാഷകനും, ELDF മാനേജിങ്ങ്‌ പാർട്‌ണറുമായ ശ്രീ. സഞ്ചയ്‌ ഉപാധ്യായ നൽകിയ വിദഗ്‌ധ ഉപദേശം, പശ്ചിമഘട്ട അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുണ്ടാക്കുന്ന കാര്യത്തിൽ വളരെയേറെ സഹായകരമായി എന്ന കാര്യം നന്ദിപൂർവം സ്‌മരിക്കുന്നു. ജിയോസ്‌പേഷ്യൽ ഡാറ്റാബേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും, പരിസ്‌തിതി വിലോല മേഖലയുടെ തിരിച്ചറിയലിനുള്ള മാനദണ്ഡങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും ഡോ. എസ്‌.എൻ. പ്രസാദ്‌ നൽകിയ സേവനം വിലമതിക്കാനാകാത്തതായിരുന്നു. അദ്ദേഹത്തിനുള്ള നന്ദിയും ഇവിടെ കുറിക്കുന്നു. ഒപ്പം തന്നെ മേൽപറഞ്ഞ പ്രവർത്തനങ്ങളിൽ സഹായിച്ച താഴെ പറയുന്നവരുടെ സേവനങ്ങൾക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു. 1. ശ്രീ. കിരൺ, ശ്രീ. വി. ശ്രീനിവാസൻ, ഡോ. ജഗദീശ്‌ കൃഷ്‌ണസ്വാമി, ശ്രീമതി അരുദ്ധതി ദാസ്‌ 2. FERAL ലെ ശ്രീ. രവീന്ദ്ര ഭല്ല, CEPF ലെ ശ്രീ. ഭാസ്‌കർ ആചാര്യ 3. കെയർ എർത്തിലെ ഡോ. RJR ഡാനിയൽസ്‌ 4. ZSI ലെ ഡോ. കെ.എ. സുബ്രഹ്മണ്യൻ 5. പ്രൊഫ. ആർ. സുകുമാർ 6. ഡോ. കെ.എൻ. ഗണേശയ്യ 7. ഡോ. പി.എസ്‌. റോയി 8. ഡോ. ബറൂച്ച, ഡോ. ഷാമിത (BVIEER), ഡോ. ജെയ്‌ സമന്ത്‌, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ (DEVRAAI) 9. ഡോ. കെ.എസ്‌. രാജൻ (ജിയോസ്‌പേഷ്യൽ ഫൗണ്ടേഷൻ) 10. ഡോ. പി.വി.കെ. നായർ (കേരള വന ഗവേഷണ കേന്ദ്രം) 11. ശ്രീ. സന്തോഷ്‌ ഗേക്ക്‌വാദ്‌, ശ്രീ. ശിവകൃഷ്‌ണൻ, ശ്രീ രവികുമാർ, ശ്രീ. അപ്പലാചാരി, ശ്രീ. സായ്‌ പ്രസാദ്‌ 12. ശ്രീമതി അമൃത ജോക്‌ലേക്കർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ ബംഗളൂരുവിൽ വച്ച്‌ നടത്തിയ സമിതിയുടെ ചർച്ചായോഗങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീമതി ഗീത ഗാഡ്‌കാക്കറിനുള്ള പ്രത്യേക നന്ദി ഇവിടെ കുറിക്കുന്നു. ഡൽഹിയിലെ ഊർജ വിഭവകേന്ദ്രത്തിലെ (TERI) ശ്രീമതി സരോജ്‌ നായർ, ശ്രീമതി ഷൈലി കേഡിയ എന്നിവർക്കും, റിപ്പോർട്ട്‌ തയ്യാറാക്കാനും, ഗവേഷണസഹായങ്ങൾക്കും വേണ്ടി നൽകിയ പിന്തുണയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്‌ ഡപ്യൂട്ടി ഡയറക്‌ടർ ആയ ഡോ. അമീത്‌ ലോവിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.



ഭാഗം 1


വളരെ ശ്രദ്ധാപൂർവ്വം നടത്തിയ വ്യാപകമായ വിവരസമാഹരണത്തിന്റെയും വിപുലമായ സ്ഥലപരിശോധനയുടെയും കൂടിയാലോചനകളുടെയും അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി (Ecologically Sensitive Area - ESA) സമിതി നിർദ്ദേശിക്കുകയും വിവിധ മേഖലകളെ മൂന്ന്‌ തലങ്ങളായി തരംതിരിക്കുകയും ചെയ്‌തു. പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ (Ecologically Sensitive Zone-1- ESZ-1), മേഖല രണ്ട്‌, മേഖല മൂന്ന്‌ എന്നിങ്ങനെ അവയെ നാമകരണം ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സർക്കാരിതര സംഘടനകളിൽ നിന്നും സമിതിക്ക്‌ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി (Ecologically Sensitive Localities - ESL) നിശ്ചയിച്ചിട്ടുണ്ട്‌. 9 കി.മീ. x 9 കി.മീ. വിസ്‌തീർണ്ണമുള്ള സമയദൂര യൂണിറ്റുകളായി തിരിച്ചാണ്‌ (5 മിനിട്ട്‌ x 5 മിനിട്ട്‌) സ്ഥിതി വിവര അടിത്തറയ്‌ക്ക്‌ രൂപം നൽകിയിട്ടുള്ളത്‌. ജലസ്രോതസ്സുകളുടെ അതിർവരമ്പുകൾ പോലെയുള്ള പ്രകൃതിദത്ത ഘടകങ്ങളുടെയോ, വില്ലേജ്‌, താലൂക്ക്‌ തുടങ്ങിയ ഭരണ യൂണിറ്റുകളുടെയോ അടിസ്ഥാനത്തിലല്ല ഇത്‌. വിവിധ പരിസ്ഥിതി ദുർബലമേഖലകളുടെ പരിധി നിശ്ചയിക്കുന്നതിനും പ്രാദേശിക ഭരണനിർവ്വഹണ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും ഒരു മേഖലാ സംവിധാനത്തിന്‌ രൂപം നൽകുന്നതിനും ജലസ്രോതസ്സുകളുടെയും വില്ലേജിന്റെയും അതിരുകളെ സമന്വയിപ്പിക്കുന്നത്‌ അഭികാമ്യമാണ്‌. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) നിലവിൽ വരുമ്പോൾ വിപുലമായൊരു പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ടതായിട്ടുള്ള ഒരു ചുമതലയാണിത്‌. എന്നിരുന്നാലും സമിതിയുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ പ്രാരംഭ പരിധി സംബന്ധിച്ച്‌ താൽക്കാലിക വിജ്ഞാപനം പുറപ്പെടുവിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇത്‌ താലൂക്ക്‌/ബ്ലോക്ക്‌ തലത്തിൽ ചെയ്യുന്നതായിരിക്കും ഏറെ അനുയോജ്യം. ഈ ഒരു കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിന്റെ അതിരുകളിലുള്ള 142 താലൂക്കുകളിലെയും പരിസ്ഥിതി ദുർബലമേഖലകളുടെ വിവിധ തലങ്ങൾ ഞങ്ങൾ നിർണ്ണയിച്ചുകഴിഞ്ഞു. ഓരോ താലൂക്കിന്റെയും ഭൂരിഭാഗവും പരിസ്ഥിതി ദുർബലമേഖലയുടെ ഏത്‌ തലത്തിൽപെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തരംതിരിവ്‌ നടത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ ഒരു മിനിട്ട്‌ x ഒരു മിനിട്ട്‌ എന്ന യൂണിറ്റാണ്‌ ഉപയോഗിക്കുന്നത്‌. യൂണിറ്റിന്റെ പരിസ്ഥിതിപരമായ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ താലൂക്കുകളിലെ മേഖലകളെ നിർണ്ണയിച്ചത്‌. മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ വിശാല ചട്ടക്കൂടിനുള്ളിൽ പ്രാദേശിക പരിസ്ഥിതി സാമൂഹ്യചുറ്റുപാടുകൾക്കനുസൃതമായിട്ടുള്ള, പ്രോത്സാഹനപരവും എന്നാൽ നിയന്ത്രണവിധേയവും ആയ, ഘട്ടംഘട്ടമായുള്ള ഒരു സമീപനമാണ്‌ സമിതി ശുപാർശചെയ്യുന്നത്‌. ഗ്രാമസഭകൾ വരെ നീളുന്ന ഒരു പങ്കാളിത്ത പ്രക്രിയയാണ്‌ ഞങ്ങൾ വിഭാവന ചെയ്യുന്നതെങ്കിലും ഒരു തുടക്കമെന്ന നിലയിൽ വിപുലമായൊരു മാർഗ്ഗരേഖയ്‌ക്ക്‌ രൂപം നൽകുന്നത്‌ ഇക്കാര്യത്തിൽ ഉചിതമായിരിക്കും. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സാമൂഹ്യസംഘങ്ങൾ,പൗരജനങ്ങൾ എന്നിവരുമായുള്ള വിശാലകൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ വിവിധമേഖലകൾക്കായി ഇത്തരമൊരു മാർഗ്ഗരേഖ തയ്യാറാക്കാൻ സമിതി ശ്രമിച്ചിട്ടുണ്ട്‌. ഒന്നാം പരിസ്ഥിതി ദുർബലമേഖലയിൽ (ESZ-1) വിശാല ജലസംഭരണികളുള്ള അണക്കെട്ടുകൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന്‌ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. അതിരപ്പിള്ളി, ഗൂണ്ടിയ ജലവൈദ്യുത പദ്ധതി പ്രദേശങ്ങൾ മേഖല ഒന്നിൽ ഉൾപ്പെടുന്നതിനാൽ ഇവയ്‌ക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുത്‌. ഗോവയിൽ മേഖല ഒന്നിലും രണ്ടിലും പെടുന്ന പ്രദേശങ്ങളിൽ ഖനനം നടത്തുന്നതിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിൽ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും 2016ഓടെ ഒന്നാം മേഖലയിൽ ഖനനം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. മേഖല രണ്ടിൽ ഇപ്പോൾ നടന്നുവരുന്ന ഖനനത്തിന്‌ കർശനനിയന്ത്രണവും ഫലപ്രദമായ സോഷ്യൽ ആഡിറ്റും ഏർപ്പെടുത്തണം. മേഖല രണ്ടിൽ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനനുസരിച്ച്‌ ഖനനം മൂലം പരിസ്ഥിതിയിലും മനുഷ്യരുടെ ആരോഗ്യസ്ഥിതിയിലും ജൈവവൈവിദ്ധ്യത്തിലും ഉണ്ടാകുന്ന ആഘാതങ്ങൾ ഒരു വിദഗ്‌ധ സമിതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസിനുള്ള മൊറട്ടോറിയം പുനരാലോചനയ്‌ക്ക്‌ വിധേയമാക്കാവുന്നതാണ്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധു ദുർഗജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപ്പാദനം, മലിനീകരണ വ്യവസായങ്ങൾ എന്നിവയുടെ തുടർന്നുള്ള വികസനത്തിന്‌ അനുയോജ്യമായൊരു മാതൃകയ്‌ക്ക്‌ രൂപം നൽകണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ജില്ലകളുടെ ചിലഭാഗങ്ങൾ മാത്രമേ പശ്ചിമഘട്ടത്തിൽ പെടുന്നുള്ളൂ. സമിതി അവയെ പരിസ്ഥിതി ദുർബലമേഖലകളായി തരംതിരക്കുകയും മാർഗ്ഗരേഖകൾക്ക്‌ രൂപം നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഈ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടുന്ന ഭാഗങ്ങളിൽ മേഖല ഒന്നും രണ്ടുമായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നാണ്‌ സമിതി ശുപാർശ. മേഖല ഒന്നിൽ 2016ഓടെ ഘട്ടംഘട്ടമായി ഖനനം അവസാനിപ്പിക്കണം. മേഖല രണ്ടിൽ നിലവിലുള്ള ഖനനം കർശനനിയന്ത്രണങ്ങളുടെയും ഫലപ്രദമായ സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തുടരാവൂ. മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജഉൽപ്പാദന ശാലകൾ ഉൾപ്പെടെയുള്ള ഒരു പുതിയ വ്യവസായങ്ങൾക്കും (ചുവപ്പ്‌,ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്നവ) അനുമതി നൽകാൻ പാടില്ല. ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്ന നിലവിലുള്ള വ്യവസായങ്ങൾ 2016 ഓടെ പൂജ്യം മലിനീകരണ നിലവാരത്തിലെത്താൻ നിർദ്ദേശിക്കണം. ഇതിനായി ഫലപ്രദമായ സോഷ്യൽ ആഡിറ്റിങ്ങ്‌ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന്‌ സമിതി ശുപാർശചെയ്യുന്നു. രത്‌നഗിരി, സിന്ധു ദുർഗ്ഗ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടാത്ത ഭാഗങ്ങളുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനോ അവയുടെ പരിസ്ഥിതി ദുർബല അവസ്ഥ നിർണ്ണയിക്കാനോ സമിതി ശ്രമിച്ചില്ല. എന്നാൽ സമിതി ഇവിടത്തെ സമതലങ്ങളിലും തീരദേശത്തും നടത്തിയ പരിമിതമായ പഠനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ നേരിടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പ്രദേശങ്ങളിലും മഹാരാഷ്‌ട്രയിലെ റയിഗഢ്‌ ജില്ലയിലും ഗോവ സംസ്ഥാനത്തും ഇവിടെ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള ആഘാതത്തെപ്പറ്റി ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിൽ വിപുലമായൊരു അപഗ്രഥനം നടത്തുന്നത്‌ നന്നായിരിക്കുമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലും തീരദേശങ്ങളിലും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ നിലവിലുള്ള മൊറട്ടോറിയം ഈ അപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ തുടരണമെന്നും സമിതി ശുപാർശ ചെയ്യുന്നു. പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൊറട്ടോറിയം പുന:പരിശോധി ക്കാവുന്നതാണ്‌. പശ്ചിമഘട്ടത്തിലുടനീളം കണ്ടുവരുന്ന പരിസ്ഥിതി സംരക്ഷണത്തിലെ വീഴ്‌ച പരിഹരിക്കാൻ അടിയന്തിരനടപടി ആവശ്യമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച്‌ ജനങ്ങളുടെ അവബോധത്തെ സമിതി അംഗീകരിക്കുകയും ഇക്കാര്യത്തിലുള്ള അവരുടെ പരിമിതികളെ മനസ്സിലാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെടുന്നു. വനം അവകാശനിയമത്തിലെ സാമൂഹ്യ വനവൽക്കരണ പരിപാടി നടപ്പിലാക്കുക. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും പൂർണ്ണഅധികാരം നൽകിയുള്ള ജൈവവൈവിധ്യസംരക്ഷണ സമിതികൾ രൂപീകരിക്കുക, കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്‌ ഉടുമ്പഞ്ചോല താലൂക്കിൽ നടപ്പിലാക്കിയ മാതൃകയിൽ ജൈവവൈവിധ്യസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി ആഘാതഅപഗ്രഥനങ്ങളും ക്ലിയറൻസ്‌ നടപടികളും കാലോചിതമായി പരിഷ്‌ക്കരിക്കുക, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുക, പര്യാവരൺ വാഹിനി പരിപാടി (Paryavaran Vahini Programme) പുനരാരംഭിക്കുക, ആന്ധ്രപ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ്‌ ചട്ടത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി സംരക്ഷണ പരിപാടികൾക്കും സോഷ്യൽ ആഡിറ്റ്‌ ഏർപ്പെടുത്തുക എന്നിവയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌.

�പശ്ചിമഘട്ടത്തിലെ ഏതു ചുരം കയറി മുകളിലെത്തിയാലും അതിമനോഹരമായ പ്രകൃതി ഭംഗിയാണ്‌ കാണാൻ കഴിയുക. 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകൾ വൃക്ഷനിബിഡമാണ്‌. ഇടയ്‌ക്കിടെ കറുത്ത ഭീമാകാരമായ പാറകൾ കാണാം. അവയ്‌ക്ക്‌ മുകളിലും കുറ്റികാടുകളുണ്ട്‌. പശ്ചിമഘട്ടത്തിൽ പൂനയ്‌ക്ക്‌ തെക്കോട്ടുള്ള പ്രദേശത്തെ പച്ചിലക്കാടുകൾ സ്ഥായിയാണ്‌. വർഷക്കാലത്ത്‌ മലനിരകളിലൂടെ ജലമൊഴുകുമ്പോൾ ഈ കാടുകളുടെ പച്ചപ്പും വളർച്ചയും ഉച്ചസ്ഥായിയിലെത്തും� - Grant Duft (1826) History of Marathas Vol.1 രാഘുരാജാവ്‌ ഇന്ത്യയുടെ നാലതിരുകൾ കീഴടക്കിയതിനെ പറ്റി വിവരിക്കുന്നിടത്ത്‌ കാളിദാസൻ പശ്‌ചിമഘട്ടമലനിരകളെ ഒരു നവോഢയോടാണ്‌ ഉപമിക്കുന്നത്‌. അവളുടെ ശിരസ്സ്‌ കന്യാകുമാരിക്കടുത്താണെന്നും ആനമലയും നീലഗിരിയും അവളുടെ സ്‌തനങ്ങളാണെന്നും ഗോവ ചുണ്ടുകളാണെന്നും പാദങ്ങൾ താപിനദിക്കടുത്താണെന്നും അതിൽ വിവരിക്കുന്നു. ഉയർന്ന പരിസ്ഥിതി വൈവിധ്യമുള്ള ഇത്തരം മലനിരകൾ ലോകത്താകമാനം പ്രകൃതി വൈവിധ്യത്തിന്റെ അക്ഷയകനികളായാണ്‌ കരുതപ്പെടുന്നത്‌. പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും വലിയ ഏറ്റക്കുറച്ചിലുണ്ട്‌. നീലഗിരി കുന്നിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ 8000 മി.മീ. മഴ ലഭിക്കുമ്പോൾ അവിടന്ന്‌ വെറും 30 കി.മീ. കിഴക്കുള്ള മോയാർ മലയിടുക്കിൽ ലഭിക്കുന്നത്‌ 500 മി.മീ. മഴമാത്രം. ഡക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന്‌ കിലോമീറ്ററിലെ വാർഷിക മഴ ലഭ്യത 1000 മി.മീ. ൽ താഴെയാണ്‌. മലനിരകളിൽ വളരെ വളരെ അകലത്തിൽ ചില ആവാസകേന്ദ്രങ്ങളും രൂപപ്പെടുന്നുണ്ട്‌. ഇവിടെ വ്യത്യസ്‌ത ഇനത്തിൽപെട്ട സസ്യജീവജാലങ്ങളുണ്ടാകും. വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെയും ഹിമാലയത്തിന്റെയും ഉയരങ്ങളിൽ Rhododendron പോലെയുള്ള പൂച്ചെടികളുടെയും താർ മലയാടുകളുടേയും വ്യത്യസ്‌ത ഇനങ്ങളുണ്ടാവും. മലനിരകൾ മനുഷ്യവാസത്തിന്‌ അത്ര അനുയോജ്യമല്ലാത്തതിനാൽ ഇവിടെ പ്രകൃതിദത്തമോ അർദ്ധപ്രകൃതി ദത്തമോ ആയ സസ്യജീവജാലങ്ങൾ അഭയം കണ്ടെത്തുന്നു. ഇക്കാരണത്താലാണ്‌ പശ്ചിമഘട്ടവും ഹിമാലയത്തിന്റെ കിഴക്കു ഭാഗവും ഇന്ത്യൻ ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുന്നത്‌. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. കിഴക്കൻ ഹിമാലയവും സസ്യജീവജാലങ്ങളുടെ അക്ഷയഖനി മാത്രമല്ല നിരന്തരഭീഷണി നേരിടുന്ന ലോകത്തെ രണ്ട്‌ പ്രധാന ജൈവവൈവിധ്യ സമ്പന്ന മേഖലകൾകൂടിയാണ്‌.

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ ഭൂമിശാസ്‌ത്രപരമായ സങ്കീർണ്ണതകളും അത്‌ ഈ മേഖലയിലെ കാലാവസ്ഥാവ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത്‌ 2010 മാർച്ച്‌ 4ന്‌ ഇറക്കിയ ഒരു ഉത്തരവിലൂടെ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിക്ക്‌ (Western Ghats Ecology Expert Panel -WGEEP അനുബന്ധം A) രൂപം നൽകി. ചുവടെ പറയുന്ന ചുമതലകൾ നിർവ്വഹിക്കാനാണ്‌ സമിതിയോട്‌ ആവശ്യപ്പെട്ടത്‌. i. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തുക ii. പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബലമേഖലകളായി അവ വിജ്ഞാപനം ചെയ്യാൻ ശുപാർശചെയ്യുക. ഇപ്രകാരം ചെയ്യുമ്പോൾ മോഹൻ റാം കമ്മിറ്റി റിപ്പോർട്ട്‌, ബഹു. സുപ്രിം കോടതിയുടെ തീരുമാനങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ എന്നിവ പരിഗണിക്കുകയും ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുകയും വേണം. iii. ബന്ധപ്പെട്ട സംസ്ഥാനങ്ങളും ജനങ്ങളുമായി വിപുലമായ കൂടിയാലോചനകൾ നടത്തി പശ്ചിമഘട്ടമേഖല സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികൾ ശുപാർശചെയ്യുക. iv. പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം 1986 കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാനാവശ്യമായ നടപടികൾ നിർദ്ദേശിക്കുക. v. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പുവരുത്താൻ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) രൂപീകരിക്കാനുള്ള ശുപാർശ സമർപ്പിക്കുക. vi. പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ പ്രശ്‌നങ്ങളിൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റ്‌ വിഷയങ്ങൾ. vii. തീരദേശമുൾപ്പെടെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകൾ പൂർണ്ണമായി പിന്നീട്‌ സമിതിയുടെ പഠനപരിധിയിൽ ഉൾപ്പെടുത്തുകയും ഗുണ്ടിയ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതികൾ പ്രത്യേക പരിശോധനയ്‌ക്ക്‌ വിധേയമാക്കാനും ഗോവയിൽ പുതിയ ഖനന ലൈസൻസിനുള്ള മൊറട്ടോറിയത്തെ പറ്റി ആവശ്യമായ ശുപാർശ നൽകാനും സമിതിയോട്‌ നിർദ്ദേശിച്ചു.

റിപ്പോർട്ടിന്‌ രണ്ട്‌ ഭാഗങ്ങളാണുള്ളത്‌. ഭാഗം ഒന്നും ഭാഗം രണ്ടും. ഭാഗം ഒന്നാണ്‌ സമിതിയുടെ പ്രധാന റിപ്പോർട്ട്‌. സമിതിയോട്‌ പഠനവിഷയമാക്കാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അതിലാണുള്ളത്‌. പശ്ചിമഘട്ട പരിസഥിതിയുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച വിശദമായ ചർച്ചകൾ, ഭൂവിനിയോഗം, മനുഷ്യവാസകേന്ദ്രങ്ങൾ, ജലവിഭവ സ്രോതസ്സുകൾ, കൃഷി(ഫലവർഗ്ഗ, തോട്ടം വിളകൾ ഉൾപ്പടെ) വനവൽക്കരണവും ജൈവവൈവിധ്യവും, വ്യവസായങ്ങൾ- സംഘടിതം, ഖനനം, വൈദ്യുതിയും ഊർജ്ജവും, ടൂറിസം, ഗതാഗതവും വാർത്താവിനിമയവും, വിദ്യാഭ്യാസം, ശാസ്‌ത്രവും സാങ്കേതിക വിജ്ഞാനവും, വിജ്ഞാനവ്യാപനം എന്നിങ്ങനെ പ്രധാന റിപ്പോർട്ടിലെ ശുപാർശകൾക്കാധാരമാക്കിയ വിഷയങ്ങളെ സംബന്ധിച്ച വിശദമായ കുറിപ്പുകൾ എന്നിവയാണ്‌ രണ്ടാം ഭാഗത്തിലുള്ളത്‌. ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായത്തിൽ ഒന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ രത്‌നചുരുക്കവും രണ്ടാം അധ്യായത്തിൽ ആമുഖവും മൂന്നാം അദ്ധ്യായത്തിൽ സമിതിയുടെ ചുമതലകളും നാലാം അദ്ധ്യായത്തിൽ റിപ്പോർട്ടിന്റെ ഘടനയും അഞ്ചാം അദ്ധ്യായത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളും ആറാം അദ്ധ്യായത്തിൽ അദ്ധ്യായത്തിൽ പശ്ചിമഘട്ടമേഖലയുടെ അതിരുകളും ഏഴാം അദ്ധ്യായത്തിൽ പശ്ചിമഘട്ടത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയും അദ്ധ്യായം എട്ടിൽ പശ്ചിമ ഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ കൂടുതൽ വികസനത്തിന്‌ ഉതകുമെന്ന്‌ കമ്മിറ്റി കരുതുന്ന സംരക്ഷണ/വികസനസമീപനവും ഒൻപതും പത്തും അദ്ധ്യായങ്ങളിൽ പരിസ്ഥിതി ദുർബല പ്രദേശമെന്ന ആശയത്തെ സംബന്ധിച്ച ചർച്ചയും പരിസ്ഥിതി (സംരക്ഷണ) നിയമ (1986) പ്രകാരം പരിസ്ഥിതി ദുർബലമേഖലകൾ ഒന്ന്‌-രണ്ട്‌-മൂന്ന്‌ എന്ന്‌ വിഭജിക്കാനാവശ്യമായ സ്ഥിതി വിവര അടിസ്ഥാന വികസനവും അദ്ധ്യായം 11ൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ നിലവിലുള്ള ഭരണസംവിധാനത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുന: പരിശോധിക്കുകയും അദ്ധ്യായം 12ൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളെ സംബന്ധിച്ച അപഗ്രഥനവും അദ്ധ്യായം 13ൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ തുടർന്നുള്ള വികസനത്തിന്‌ സഹായകവുമാകുമെന്ന്‌ സമിതി കരുതുന്ന സമീപനരീതിയും പരിസ്ഥിതിയെ പ്രതുകൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അനുകൂലമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അദ്ധ്യായം 14ൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളും ജില്ലകളിൽ പരിസ്ഥിതി സമിതികളും രൂപീകരിക്കാനാവശ്യമായ നിർദ്ദേശങ്ങളും അദ്ധ്യായം 15ൽ അതിരപ്പിള്ളി, ഗുൻഡിയാ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച പുന:പരിശോധന ശുപാർശകളും അദ്ധ്യായം 16ൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളെ സംബന്ധിച്ച പഠനശുപാർശകളും അദ്ധ്യായം 17ൽ ഗോവയിലെ ഖനനലൈസൻസുകളെ സംബന്ധിച്ച ശുപാർശകളും ഉൾപ്പെടുന്നു. അനുബന്ധങ്ങൾ സൂചികകൾ എന്നിവയും റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തിലുണ്ട്‌.

2010 മാർച്ച്‌ 30 ന്‌ ബംഗളുരുവിൽ ചേർന്ന ആദ്യ യോഗത്തോടെയാണ്‌ സമിതി പ്രവർത്തനമാരംഭിച്ചത്‌. സമിതി ആകെ 14 തവണ യോഗം ചേർന്നു. അവസാനയോഗം 2011 ആഗസ്റ്റ്‌ 16-17 തിയ്യതികളിൽ ബംഗളൂരുവിലായിരുന്നു. 42 ഔദ്യോഗിക കുറിപ്പുകൾ, അതിവിപുലമായ 7 ആശയവിനിമയ ചർച്ചായോഗങ്ങൾ ഒരു വിദഗ്‌ധ കൂടിയാലോചനായോഗം, സർക്കാർ ഏജൻസികളുമായുള്ള 8 കൂടിയാലോചന യോഗങ്ങൾ, സാമൂഹ്യസംഘടനകളുമായുള്ള 40 കൂടിയാലോചനായോഗങ്ങൾ, 14 സ്ഥലസന്ദർശനങ്ങൾ എന്നിവയിലൂടെയാണ്‌ സമിതി ആവശ്യമായ വിവരശേഖരണം നടത്തിയത്‌. ഇതിനുപുറമേ ഗോവ സർക്കാരിന്റെ സുവർണ്ണജൂബിലി വികസന കൗൺസിൽ അംഗങ്ങളായ മാധവ്‌ ഗാഡ്‌ഗിൽ, ലിജിയ നൊറോണ എന്നിവരെ സമിതി അംഗങ്ങളാക്കുക വഴി ഗോവയിലെ സർക്കാർ, സർക്കാർ ഇതര ഏജൻസികളിൽ നിന്നും ഒട്ടേറെ വിവരങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന്‌ പരമാവധി വിവരങ്ങൾ സമാഹരിക്കാനായി ഒരു വെബ്‌സൈറ്റും സമിതി തുറന്നു. പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ അനുബന്ധം ബി-എഫിൽ ചേർത്തിട്ടുണ്ട്‌. സമിതിയുടെ ചുമതലകൾ ഒട്ടേറെ ശാസ്‌ത്രീയമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മനുഷ്യന്റെ അനവധി ഇടപെടലുകളുടെ പ്രത്യാഘാതങ്ങൾക്ക്‌ പ്രത്യേക ഊന്നൽ നൽകി, 129, 037ചതുരശ്രകി.മീ. വിസ്‌തീർണ്ണമുള്ള പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച്‌ വിശദമായൊരു ധാരണ ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച്‌ ധാരാളം വിവരങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഈ വിവരങ്ങൾ ഗുണപരമായും വിശ്വാസതയിലും അത്ര പോരായിരുന്നു എന്നുമാത്രമല്ല സുസംഘടിതവും ആയിരുന്നില്ല. ഉദാഹരണത്തിന്‌ നിലവിൽ നടന്നുവരുന്ന ഗോവ റീജിയണൽ പ്ലാൻ 2021 എന്ന സംരംഭം വിവിധ സംസ്ഥാന സർക്കാർ ഏജൻസികളിലായി ചിതറി കിടന്നിരുന്ന സ്ഥിതി വിവരണ കണക്കുകൾ സമാഹരിച്ച്‌ ഒരു ഗൂഗിൾ എർത്ത്‌ ഇമേജ്‌ പ്ലാറ്റഫോമിൽ അണിനിരത്തുന്ന ജോലി ഏറ്റെടുത്തു. പശ്ചിമഘട്ട മേഖലയ്‌ക്കാകമാനം ഇത്തരമൊരു സംരംഭം ഇന്ന്‌ സാധ്യമാണ്‌. സമിതിയുടെ ആദ്യശ്രമം ഇതായിരുന്നു. മാത്രവുമല്ല രാജ്യത്തിന്‌ മൊത്തമായി ഇത്തരമൊരു സംരംഭത്തിന്‌ രൂപംനൽകണമെന്ന്‌ 2000ൽ തന്നെ പ്രണാബ്‌ സെൻ കമ്മിറ്റി ശക്തമായി ശുപാർശ ചെയ്‌തിരുന്നു. ഒരുദശകത്തിന്‌ ശേഷമാണെങ്കിലും സമിതി ഇക്കാര്യത്തിൽ ഉചിതമായൊരു തുടക്കം കുറിച്ചു. സമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖലകളെ കണ്ടെത്തി 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം വിജ്ഞാപനം ചെയ്യാൻ നടപടി സ്വീകരിക്കുക എന്നതായിരുന്നു. അടിസ്ഥാന സ്ഥിതി വിവരണകണക്കുകളുടെ സഹായത്തോടെ വസ്‌തുനിഷ്‌ഠമായി ഇത്‌ നിർവ്വഹിക്കാനായിരുന്നു സമിതിയുടെ തീരുമാനം. ഇതിന്‌ അനുയോജ്യമായ ഒരു ശാസ്‌ത്രീയ നിർവ്വഹണരീതിക്ക്‌ രൂപം നൽകുകയും പൊതുജന പ്രതികരണം ആരാഞ്ഞുകൊണ്ട്‌ അത്‌ `കറന്റ്‌ സയൻസ്‌' ആനുകാലികത്തിന്റെ 2011 ജനുവരി 25 ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. (അനുബന്ധം - 4)

പരിസ്ഥിതി സംബന്ധിയായ കാഴ്‌ച്ചപ്പാടിലൂടെ പശ്ചിമഘട്ടത്തെ നിർവ്വചിക്കാനാണ്‌ സമിതി ശ്രമിച്ചത്‌. അറേബ്യൻ സമുദ്രതീരത്തിന്‌ സമാന്തരമായി പാലക്കാട്‌ ചുരം ഒഴികെ ഇടതടവില്ലാതെ 1500 കി.മീ. നീളത്തിൽ തെക്കുവടക്ക്‌ ദിശയിൽ സ്ഥിതി ചെയ്യുന്ന താപിനദി മുതൽ (ഉത്തര അക്ഷാംശം 210 16') ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയ്‌ക്കടുത്തുവരെ (ദക്ഷിണ അക്ഷാംശം 80 19') വ്യാപിച്ചുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം എന്ന പദം സൂചിപ്പിക്കുന്നത്‌. എന്നാൽ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി എന്ന പദം കൊണ്ട്‌ താപി നദി മുതൽ പെനിൻസുലാർ പീഡഭൂമിയുടെ പടിഞ്ഞാറൻ പ്രദേശവും തെക്കോട്ട്‌ കുടക്‌ വരെയുള്ള ഭാഗവും മാത്രമാണെന്നും വിവക്ഷയുണ്ട്‌. (ഉത്തര അക്ഷാംശം 12ഡിഗ്രി) തുടർന്ന്‌ തെക്കോട്ട്‌ ഉയർന്ന മലനിരകളായ നീലഗിരി, ആനമല, ഏലമലകൾ, അഗസ്‌ത്യമല എന്നിവ ഉൾപ്പെട്ട ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌തമേഖല ദക്ഷിണ ബ്ലോക്ക്‌ (മണി 1974) എന്നും അറിയപ്പെടുന്നു. എന്നാൽ പശ്ചിമഘട്ടത്തെ താപി മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം എന്ന വിശാല അർത്ഥത്തിലാണ്‌ സമിതി പരിഗണിക്കുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം ഭൂമിശാസ്‌ത്രപരമായി പൂർവ്വഘട്ടം (Eastern Ghats) എന്ന്‌ കരുതപ്പെടുന്ന പ്രദേശത്തിന്റെ കിഴക്കേ അതിർത്തി നിർണ്ണയമാണ്‌. ഈ ഘട്ടങ്ങളുടെ അതിർത്തി കൃത്യമായി നിർണ്ണയിക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം ഇനിയും ആവശ്യമാണ്‌. പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും നിരവധി പശ്ചിമ, പൂർവ്വ പർവ്വതശിഖരങ്ങൾങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്‌. വ്യക്തമായ അതിർത്തി നിർണ്ണയത്തിന്‌ ഇതും തടസ്സമാണ്‌. ദേശീയവും (നാഷണൽ റിമോട്ട്‌ സെൻസിംഗ്‌ ഏജൻസി) അന്തർദേശീയവും (ബേഡ്‌ലൈഫ്‌ ഇന്റർനാഷണൽ, കൺസർവേഷൻ ഇന്റർനാഷണൽ )ആയ പല സ്ഥാപനങ്ങളും അവയുടെ ജൈവ വൈവിദ്ധ്യ സർവ്വെയുടെയും സംരക്ഷണപരിപാടികളുടെയും പശ്ചാത്തലത്തിൽ അതിർത്തി നിർണ്ണയത്തിന്‌ ശ്രമിച്ചെങ്കിലും അത്രകണ്ട്‌ ഫലവത്തായില്ല. ഇക്കാര്യത്തിൽ വ്യക്തമായൊരു സമവായത്തിലെത്താൻ കഴിയാതിരുന്നതിന്‌ കാരണം അതിർത്തി നിർണ്ണയത്തിന്‌ ഉപയോഗിച്ച മാനദണ്ഡങ്ങൾ ശരിയാംവണ്ണം നിർവ്വഹിക്കാതെയും പരസ്‌പരം അംഗീകരിക്കാതെയും പോയതാണ്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ സമിതി അവലംബിച്ചത്‌ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനങ്ങളുടെ വ്യാപ്‌തിയുമാണ്‌. അതുകൊണ്ട്‌ `ഘട്ട' (Ghat)ത്തിനുള്ള ഞങ്ങളുടെ നിർവ്വചനം നിശ്ചിത ഉയരത്തിലുള്ള വനപ്രദേശം എന്നാണ്‌. തന്മൂലം 500 മീറ്ററിന്‌ മുകളിലുള്ള വനപ്രദേശത്തെ കിഴക്കേ അതിർത്തിയായി നിർശ്ചയിച്ചു. ഡെക്കാൺ പീഢഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നു നിക്കുനില്‌ക്കുന്നത്‌ പൊതുവിൽ500 മീറ്റർ ഉയരത്തിൽ നിന്നാണെന്ന കണക്കാണ്‌ ഇതിനാധാരം. പടിഞ്ഞാറുവശത്ത്‌ പർവ്വതനിരകൾ സമുദ്രതീരത്തേക്ക്‌ ചരിഞ്ഞ്‌ സ്ഥിതിചെയ്യുന്നതിനാൽ 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശത്തെ പശ്ചിമ അതിർത്തിയായും നിശ്ചയിച്ചു 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശങ്ങൾ സമുദ്രം വരെയോ സമുദ്രതീരത്തിന്‌ ഒരു കിലോമീറ്റർ ദൂരം വരെയോ എത്തുന്ന പ്രദേശങ്ങളിൽ തീരം നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്‌. അങ്ങനെയുള്ള സ്ഥലങ്ങളിൽ (മഹാരാഷ്‌ട്രയിലെപോലെ) ഘട്ടത്തിന്റെ പശ്ചിമ അതിർത്തി തീരദേശം തന്നെയെന്ന്‌ നിശ്ചയിച്ചു. വനമേഖല നിർണ്ണയിക്കുന്നതിന്‌ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂവിനിയോഗഭൂപടവും (Land-use map) 1x1 കി.മീ. എന്ന അപഗ്രഥനത്തിൽ ഉയരം നിശ്ചയിക്കാൻ GTOPO 30 ഉം (Global 30 Arc -Second Elevation Data Set) ആണ്‌ ഉപയോഗിച്ചത്‌. മേല്‌പറഞ്ഞ മാനദണ്ഡവും രണ്ട്‌ ഡാറ്റാസെറ്റുകളും അവലംബിച്ചാണ്‌ അതിർത്തികൾ നിർണ്ണയിച്ചത്‌. സസ്യജാലം അഥവാ വനമേഖലയുടെ നിർണ്ണയത്തിനായി ഒരു പകരം സംവിധാനമെന്ന നിലയിൽ വാർഷിക വർധന കാണിക്കുന്ന NDVI (Normalised Difference Vegetation Index) മൂല്യങ്ങളും ഞങ്ങൾ ഉപയോഗിച്ചു. എന്നാൽ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യയുടെ ഭൂപടം തന്നെ ഇതിന്‌ മതിയാകുമെന്ന്‌ പിന്നീട്‌ കണ്ടെത്തി. പൂർവ്വഘട്ടത്തിന്റെ തെക്കേ അറ്റവും പടിഞ്ഞാറേ അറ്റവും ബിലിഗിരി രംഗൻസ്‌ (Biligiri rangance) എന്നറിയപ്പെടുന്ന കർണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും മലനിരകളാണെന്നത്‌ ശാസ്‌ത്രകൃതികളിൽ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌ (മണി 1974). രണ്ട്‌ മലനിരകൾക്കിടയിൽ കുറഞ്ഞ ഉയരത്തിൽ (250 മീറ്റർ) സിങ്കൂർ (Singur) പീഠഭൂമിക്കും തലമലൈ (Talamalai) പീഠഭൂമിക്കുമിടയിൽ മോയാർ (Moyar) നദിയുടെ താഴ്‌വരയാണ്‌. പശ്ചിമഘട്ടത്തിന്റെയും (നീലഗിരി) പൂർവ്വഘട്ടത്തിന്റെയും (ബിലിഗിരിരംഗൻസ്‌) സംഗമസ്ഥലം. ഭൂതലവും വനങ്ങളും ഇടതടവില്ലാതെ തുടരുന്നതിനാൽ നീലഗിരി- ബിലിഗിരി രംഗൻസ്‌ മലനിരകൾ തമ്മിൽ ഭൂമിശാസ്‌ത്രപരമായി വ്യക്തമായൊരു അതിര്‌ നിർണ്ണ യിക്കുക വിഷമകരമാണ്‌. അനേകം സസ്യജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ ഈ മലനിരകൾക്കിടയ്‌ക്കുള്ള പ്രദേശമെന്നതിനാൽ ബിലിഗിരിരംഗൻ മലനിരകളെ ഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിക്കുന്ന പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്‌. ആകയാൽ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലുമായി തെക്കുവടക്ക്‌ 150 കി.മീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന ബിലിഗിരിരംഗൻമലനിരകളെ പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽപെടുത്താനായി പശ്ചിമഘട്ടത്തിന്റെ അതിർത്തിയിലുൾപ്പെടുത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ബിലിഗിരിരംഗൻ മലനിരകളുടെ കിഴക്കേ അതിർത്തി നിർണ്ണയിക്കാനായി ഭൂതല അതിർത്തിക്ക്‌ ആപേക്ഷികമായി സുവ്യക്തമായ ഭരണപരമായ അതിർത്തി സമിതി നിർദ്ദേശിക്കുന്നു. കർണ്ണാടകയിൽ ബിലിഗിരിരംഗൻ മലനിരകളുടെ വടക്കുഭാഗത്തെ അതിർത്തി കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതുഅതിർത്തിയായ ചാമരാജനഗർ ഫോറസ്റ്റ്‌ ഡിവിഷന്റെ അതിർത്തി തന്നെയായിരിക്കണം. തമിഴ്‌ നാട്ടിൽ ബിലിഗിരിരംഗൻ മലനിരകളുടെ ദക്ഷിണഭാഗത്തെ സംബന്ധിച്ചിടത്തോളം സത്യമംഗലം ഫോറസ്റ്റ്‌ ഡിവിഷന്റെ ഒരു ഭാഗം ഉൾപ്പെടുന്ന നീലഗിരി ബയോസ്‌ഫിയർ റിസർവ്വും കിഴക്ക്‌ കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതു അതിർത്തിയുമാണ്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌. മേല്‌പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക്‌ താപി താഴ്‌വരമുതൽ തെക്ക്‌ കന്യാകുമാരി വരെ 1490 കി.മീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്‌തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്‌. വീതി തമിഴ്‌നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്‌ട്രയിൽ 48 കി.മീ മാത്രമാണ്‌. (പാലക്കാട്‌ ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക്‌ വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്‌മമായി ഇത്‌ നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക്‌ ലഭിച്ചില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്‌ഗഡ്‌ ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.


താലൂക്ക്‌, ജില്ല എന്നിവപോലെ പശ്ചിമഘട്ടത്തെ പ്രത്യേക ഭരണ യൂണിറ്റുകളായി നിശ്ചയിക്കുക സാധ്യമല്ല. കൊടക്‌, നീലഗിരി, വയനാട്‌, ഇടുക്കി എന്നിവ ഒഴിച്ചാൽ പൊതുവിൽ ജില്ലാ അതിരുകൾ പശ്ചിമഘട്ടത്തിന്റെ അതിർത്തിയുമായി ഒത്തുവരുന്നില്ല. ഭൂരിഭാഗം ജില്ലകളിലും പശ്ചിമഘട്ട പ്രദേശങ്ങൾക്കൊപ്പം പശ്ചിമതീരത്തിന്റെയോ പടിഞ്ഞാറൻ പീഠഭൂമിയുടെയോ ഭാഗങ്ങൾക്കൂടി ഉൾപ്പെടുന്നുണ്ട്‌.

ഡൽഹിയിലെ ടൗൺ ആന്റ്‌ കൺട്രി പ്ലാനിംഗ്‌ ഓർഗനൈസേഷൻ (Town and country Planning Organisation) 1960കളിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ മേഖലാ ആസൂത്രിത പ്രക്രിയയ്‌ക്കുവേണ്ടി പശ്ചിമഘട്ടത്തെ ആദ്യം ഭരണയൂണിറ്റുകളായി വിഭാവന ചെയ്‌തത്‌. ഈ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തെ താലൂക്ക്‌ തലത്തിലാണ്‌ കണക്കിലെടുത്തിട്ടുള്ളത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആസൂത്രണ കമ്മീഷന്റെ പശ്ചിഘട്ട വികസനപദ്ധതി (Western Ghat's Development Programme WGDP) 1974-75ൽ 132(3) താലൂക്കുകളിൽ ആരംഭിച്ചത്‌. കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ തുടങ്ങിയതിനടിസ്ഥാനം ഈ പദ്ധതിയാണ്‌. എന്നാൽ ഭരണപരമായ ഈ നിർവചനത്തിന്‌ പരിസ്ഥിതി നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ പശ്ചിമഘട്ടത്തെ നിർണ്ണയിക്കുന്നതിന്‌ താലൂക്കുകൾ ഒരു യഥാർത്ഥ ഭരണയൂണിറ്റാകയാൽ തുടർന്നുള്ള ചർച്ചകൾക്ക്‌ താലൂക്ക്‌ അടിസ്ഥാനമാക്കാമെന്ന്‌ സമിതി നിശ്ചയിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ജലഗോപുരവും ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭവുമായ പശ്ചിമഘട്ടത്തിലെ മലനിരകൾ വടക്ക്‌ താപി നദിമുതൽ തെക്ക്‌ കന്യാകുമാരിവരെ ഇന്ത്യയുടെ പശ്ചിമതീരത്തിന്‌ സമാന്തരമായി നിലകൊള്ളുന്നു. പടിഞ്ഞാറ്‌ തീരദേശത്തേയ്‌ക്ക്‌ ചരിഞ്ഞിറങ്ങുന്ന മലനിരകൾ ഡക്കാൻ പീഠഭൂമിയിൽ കുന്നിൻനിരകളുമായി താദാത്മ്യം പ്രാപിക്കുന്നു. ഭൂമിശാസ്‌ത്രപരമായി പശ്ചിമഘട്ടത്തെ രണ്ട്‌ വിഭാഗമായി തരിക്കാം. താരതമ്യേന ബലം കുറഞ്ഞ പാറക്കൂട്ടങ്ങളും, മുകൾഭാഗം പരന്ന മലകളും നിറഞ്ഞ കാളീനദിക്ക്‌ വടക്കുള്ള ഡെക്കാൻ ട്രാപ്പ്‌. ഈ മേഖലയിലെ മലകൾക്ക്‌ 1500 മീറ്ററിലധികം ഉയരമില്ല. കാളിനദിക്ക്‌ തെക്കുള്ള ഭാഗം കടുപ്പമേറിയ പാറകൾ നിറഞ്ഞ പ്രീ കാമ്പ്രിയൻ (Precambrian) പ്രദേശം. ഉരുണ്ട ആകൃതിയിലുള്ള മലകൾ നിറഞ്ഞ ഈ മേഖലയ്‌ക്ക്‌ 2000മീറ്ററോ അതിലധികമോ ഉയരമുണ്ട്‌. അറേബ്യൻ സമുദ്രത്തിൽ നിന്നുവരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷത്തിൽ 2000 മി.മീറ്ററോ അതിലധികമോ മഴ പെയ്യിക്കുന്നത്‌ പശ്ചിമഘട്ടമലനിരകളാണ്‌. ഈ മലകളുടെ അടിവാരം മഴക്കാടുകളാണ്‌. കിഴക്കുഭാഗത്തെ മലഞ്ചേരിവുകൾ പടിഞ്ഞാറുഭാഗത്തെ അപേക്ഷിച്ച്‌ വരണ്ട പ്രദേശമാണ്‌. തെക്കോട്ട്‌ വർഷത്തിൽ എട്ട്‌,ഒൻപതുമാസം കനത്ത മഴ ലഭിക്കും. വടക്കുഭാഗത്ത്‌ 4 മാസം നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിലൂടെ കുറച്ചുമഴയേ ലഭിക്കുന്നുള്ളൂ. മഴയുടെ ഈ ഏറ്റക്കുറച്ചിൽ കാരണം പശ്ചിമെഘട്ടത്തിന്റെ പടിഞ്ഞാറേ മലഞ്ചെരിവുകൾ തിങ്ങിനിറഞ്ഞ പച്ചിലക്കാടുകളും കിഴക്കേ മലഞ്ചെരിവുകളിലേക്ക്‌ വരുംതോറും ക്രമേണ ഈർപ്പം കുറഞ്ഞ്‌ വരണ്ട പ്രദേശമായി മാറുകയും ചെയ്യുന്നു. സസ്യലതാദികളുടെ വൈവിദ്ധ്യം ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്‌ തെക്കേ അറ്റത്ത്‌ കേരളത്തിലെ സമ്പന്നമായ മഴക്കാടുകളിലെത്തുമ്പോഴാണ്‌. വാണിജ്യപരമായി ഏറ്റവും പ്രധാന വൃക്ഷമായ തേക്ക്‌ സുലഭമായി വളരുന്നത്‌ മിതമായി മഴലഭിക്കുന്ന ഈർപ്പമുള്ള പ്രകൃതിദത്തമായ വനങ്ങളിലാണ്‌. ഇന്ത്യയിൽ ജൈവവൈവിദ്ധ്യത്തിന്റെ നിധികുംഭം എന്ന നിലയിൽ കിഴക്കൻ ഹിമാലയം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം പശ്ചിമഘട്ടത്തിന്‌ അവകാശപ്പെട്ടതാണ്‌. ആഗോളതലത്തിൽ ജൈവവൈവിദ്ധ്യഭീഷണി നേരിടുന്ന ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ടത്തെ ശ്രീലങ്കയുടെ പച്ചപ്പ്‌ മേഖല (Wet zone) വരെ നീളുന്ന ഭൂമിശാസ്‌ത്രപരമായ അതിന്റെ സ്ഥിതിയും കണക്കിലെടുത്ത്‌ കടുത്ത ജൈവവൈവിദ്ധ്യഭീഷണി നേരിടുന്ന ലോകത്തെ എട്ട്‌ പ്രദേശങ്ങളിൽ ഒന്നായി പശ്ചിമഘട്ടത്തെ വിലയിരുത്തുന്നു (Myers et al 2000). 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഭൂപ്രകൃതിയിലുണ്ടായിട്ടുള്ള വലിയ മാറ്റവും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്ത്‌ പശ്ചിമഘട്ടസംരക്ഷണവും അവിടത്തെ വിഭവങ്ങളുടെ സുസ്ഥിരവിനിയോഗവും അടിയന്തിര പ്രാധാന്യമർഹിക്കുന്നു. കർണ്ണാടകം, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയിൽ നടത്തിയ ഒരു പഠനപ്രകാരം 1920-1990 കാലഘട്ടത്തിൽ അവിടത്തെ തനത്‌ സസ്യജാലങ്ങളുടെ 40 ശതമാനം നഷ്‌ടപ്പെടുകയോ ആ സ്ഥലം ഇതരആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ടെന്നാണ്‌. (Menon & Bawa 1997) വളരെ വലിയൊരു പ്രദേശത്ത്‌ വനത്തിന്റെയും വൃക്ഷങ്ങളുടെയും ആവരണമുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ 7 ശതമാനത്തിലധികം സ്ഥലത്ത്‌ ഇപ്പോൾ പ്രാഥമിക സസ്യജാലആവരണമില്ല. ഘട്ടത്തിന്റെ 15 ശതമാനത്തോളം സംരക്ഷിത പ്രദേശങ്ങളിലുൾപ്പെടുന്നു. വലിയ ഭൂതല വൈവിധ്യവും (ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന്‌ 2695 മീറ്ററാണ്‌.) വ്യത്യസ്‌ത അളവിലുള്ള മഴ ലഭ്യതയും (കിഴക്കേ മലഞ്ചെരുവിൽ 50 സെ.മീ. മുതൽ പടിഞ്ഞാറേ മലഞ്ചേരുവിൽ 700 സെ.മീ. വരെ) ചേർന്ന്‌ ഇവിടത്തെ സസ്യ-ജീവജാല വൈവിദ്ധ്യം സങ്കീർണ്ണമാക്കുന്നു. നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമരക്കാടുകൾ, പുൽമേടുകൾ, ചെങ്കൽ പീഠഭൂമികൾ,. വരണ്ട വൃക്ഷക്കാടുകൾ, വരണ്ട മുൾച്ചെടി വനങ്ങൾ, തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിൽ യഥേഷ്‌ടമുണ്ട്‌. ഇവയിൽ പലതും സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രമെന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന്‌ മഹാരാഷ്‌ട്രയിലെ ചെങ്കൽ പീഠഭൂമി അപൂർവ്വ സസ്യ- ജീവജാലങ്ങളുടെ വിളനിലവും കാട്ടുപോത്ത്‌ പോലെയുള്ള വലിയ സസ്‌തനികളുടെ മേച്ചിൽപുറങ്ങളുമാണ്‌. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള ചോലവനങ്ങളും പുൽമേടുകളും അനുപമവും ഭാവി കാലാവസ്ഥാ വ്യതിയാനത്തിൽ നിർണ്ണായകപങ്കുള്ളവയുമാണ്‌. പശ്ചിമഘട്ടത്തിൽ നിന്ന്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നിരവധി നദികൾക്കും അരുവികൾക്കും ഓരത്തുള്ള നിബിഢവനങ്ങൾ ഉയർന്ന തലത്തിലുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും വൈവിധ്യമാർന്ന ആവാസകേന്ദ്രങ്ങളും ഇടനാഴികളുമാണ്‌. താഴ്‌ന്ന പ്രദേശങ്ങളിലുള്ള ഈ വനങ്ങളും ചതുപ്പുപ്രദേശങ്ങളും ഇന്ന്‌ കടുത്ത ഭീഷണി നേരിടുന്നു. നാം അറിയുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വൈപുല്യത്തിൽ നിന്ന്‌ ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ പശ്ചിമഘട്ടത്തിനുള്ള പ്രാധാന്യവും അപൂർവ്വതയും മനസ്സിലാക്കാവുന്നതാണ്‌. (Gunavardene et al 2007) ഏതാണ്ട്‌ 4000 ഇനം പുഷ്‌പച്ചെടികൾ അഥവാ രാജ്യത്തെ മൊത്തം പുഷ്‌പിക്കുന്ന ചെടിവർഗ്ഗങ്ങളുടെ 27 ശതമാനം ഇവിടെ കാണാം. 645 നിത്യഹരിതവൃക്ഷ ഇനങ്ങളുടെ 56 ശതമാനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്‌. ചെറു സസ്യവിഭാഗത്തിൽ 850-1000 ഇനങ്ങൾ ഉൾപ്പെടുന്നു. ഇവയുടെ വൈവിധ്യം അത്യാകർഷകമാണ്‌. ഇവയിൽ 28 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 682ഇനം പായലുകളും 43 ശതമാനം അപൂർവ്വ ഇനങ്ങൾ ഉൾപ്പടെ 280 ഇനം വർണ്ണലതാദികളും ഉൾപ്പെടുന്നു. നട്ടെല്ലില്ലാത്ത വിഭാഗത്തിൽപെടുന്ന ജീവികളിൽ 350 ഇനം ഉറുമ്പുകളും (20 ശതമാനം അവിടെ മാത്രം കാണുന്നവ), 330 ഇനം (11 ശതമാനം അവിടെ മാത്രം കാണുന്നു) ചിത്രശലഭങ്ങളും, 174 ഇനം (40% അവിടെ മാത്രം കാണുന്നവ) തുമ്പികളും, 269 ഇനം (76% അവിടെ മാത്രം കാണുന്നവ) ഒച്ചുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. 288 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 41 ശതമാനം ഈ മേഖലയിൽ മാത്രം കാണുന്നവയാണ്‌. 220 ഇനം ഉഭയജീവികളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. ഇവയിൽ 78 ശതമാനവും ഇവിടെ മാത്രം കാണുന്നവയാണ്‌. ഈയിടെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത്‌ കണ്ടെത്തിയ ഇന്തോമെഡഗാസ്‌കർ ബന്ധമുള്ള പുതിയ വർഗ്ഗത്തിൽപെട്ട തവള (Nasikabactrachus sahyadrensis ) പ്രാചീന ഗോണ്ട്‌വാനൻ താഴ്‌വഴിയെ സംരക്ഷിക്കുന്നതിൽ ഈ മേഖലയ്‌ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. കേയ്‌സിലിയൻ വൈരുദ്ധ്യ (caecilian diversity)ത്തിന്റെ കാര്യത്തിൽ ഈ മേഖലയ്‌ക്കുള്ള സ്ഥാനം അനുപമമാണ്‌. കാരണം രാജ്യത്തെ 20 ഇനങ്ങളിൽ 16ഉം ഇവിടെ മാത്രം കാണുന്നവയാണ്‌. 225 ഇനം ഉരഗങ്ങളിൽ 62 ശതമാനം ഇവിടെ മാത്രമേ ഉള്ളൂ. പശ്ചിമഘട്ടത്തിന്റെ തെക്കൻമലനിരകളിൽ മാത്രമുള്ള Uropeltidae വിഭാഗത്തിൽപെട്ട പാമ്പുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. 500 ലേറെ ഇനം പക്ഷികളെയും 120 ഇനം സസ്‌തനികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഷ്യൻ ആനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം പശ്ചിമഘട്ടത്തിനാണ്‌. കടുവ, കാട്ടുപോത്ത്‌, കുറുക്കൻ എന്നിവ ഉൾപ്പടെയുള്ള വിവിധ സസ്‌തനികളും ഇവിടെ ധാരാളമുണ്ട്‌. കുരുമുളക്‌, ഏലം, മാവ്‌, പ്ലാവ്‌, വാഴ തുടങ്ങിയവയുടെ കാട്ടിനങ്ങൾ ഇവിടെ സമൃദ്ധമായി കാണാം. ഈ ജൈവസമ്പത്ത്‌ വർഷങ്ങളായി നമുക്ക്‌ വൻനേട്ടമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. കുരുമുളക്‌, ഏലം, ചന്ദനം, ആനക്കൊമ്പ്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾക്കും പശ്ചിമഘട്ടം പ്രശസ്‌തമാണ്‌. കഴിഞ്ഞ നൂറ്റാണ്ടുമുതൽ പ്രത്യേകിച്ചും ഇക്കഴിഞ്ഞ ദശകങ്ങളിൽ ഈ വൈവിധ്യം തുടർച്ചയായി തകർച്ച നേരിടുന്നു. ഈ കാലയളവിൽ നിരവധി സസ്യജീവജാല സമൂഹങ്ങൾ ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായി. പാവനത്വം കല്‌പിക്കപ്പെട്ടിട്ടുള്ളു കാവുകൾ, കുളങ്ങൾ, നദികൾ എന്നിവയുടെ സംരക്ഷണത്തിനായി തുടർന്നുവരുന്ന പ്രാചീന രീതിയുടെയും പാവനമായി കരുതപ്പെട്ടുന്ന സസ്‌തനവർഗ്ഗത്തിലുൾപ്പടെയുള്ള നിരവധി ജന്തുവർഗ്ഗങ്ങളുടെ സംരക്ഷണോപാധികളും ജൈവവൈവിദ്ധ്യത്തിന്റെ വിവിധ ഘടകങ്ങളെ ഇന്നും ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു. ഇവയ്‌ക്ക്‌ പുറമേ സമീപദശകങ്ങളിലായി രൂപം നൽകിയിട്ടുള്ള വന്യമൃഗസങ്കേതങ്ങൾ, ദേശീയ പാർക്കുകൾ, കടുവ റിസർവ്വുകൾ എന്നിവ വഴി അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യജീവജാല വൈവിധ്യത്തെ സംരക്ഷിക്കാൻ കഴിയുന്നു. നിരവധി വന്യജീവികളുടെ എണ്ണം വർദ്ധിക്കാൻ ഈ നടപടികൾ സഹായിച്ചിട്ടുണ്ട്‌. എന്നാൽ ദു:ഖകരമെന്നു പറയപ്പെട്ട ഈ നടപടികൾ മൂലം മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചിട്ടേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ പരമ്പരാഗത കൃഷിരീതിയനുസരിച്ച്‌ താഴ്‌വരകളിൽ നെല്ലും മലഞ്ചെരിവുകളിൽ ധാന്യങ്ങളുമാണ്‌ കൃഷി ചെയ്‌തിരുന്നത്‌. പരമ്പരാഗത ഫലസസ്യവിളകളിൽ മലകളിൽ അടയ്‌ക്കയും തീരദേശത്ത്‌ തെങ്ങും മാവും പ്ലാവുമൊക്കെ വ്യാപകമായി കൃഷി ചെയ്‌തിരുന്നു. പ്രകൃതിദത്തമായ പുൽച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിൽ ആടുമാടുകളേയും എരുമകളേയുമൊക്കെ ധാരാളമായി വളർത്തിയിരുന്നു. എന്നാൽ നിത്യഹരിത വനമേഖലയിൽ ഇത്‌ കണ്ടിരുന്നില്ല. കിഴങ്ങുവർഗ്ഗങ്ങളും ധാരാളം ഫലവൃക്ഷങ്ങളും ഈ മേഖലയിലേക്ക്‌ കടന്നുവന്നത്‌ യൂറോപ്യൻ സ്വാധീനത്താലാണ്‌. തേയില, കാപ്പി, റബ്ബർ, കശുവണ്ടി, മരച്ചീനി, ഉരുളക്കിഴങ്ങ്‌, എന്നിവയാണ്‌ ഇതിൽ പ്രധാനം. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങൾ സ്വദേശമായുള്ള ഏലം, കുരുമുളക്‌ എന്നിവ ഇന്ന്‌ തോട്ടം വിളകൾ എന്ന നിലയിൽ വളരെ വ്യാപകമായി കൃഷി ചെയ്‌തു വരുന്നുണ്ട്‌. പ്രമുഖ ഗിരിവർഗ്ഗ ആവാസകേന്ദ്രങ്ങളായിരുന്ന പ്രകൃതിദത്തമായ നിത്യഹരിതവനങ്ങൾ വെട്ടിനിരത്തിയാണ്‌ നാം ഇന്നു കാണുന്ന പല പുതിയ തോട്ടങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്‌. പശ്ചിമഘട്ടത്തിലെ ആദ്യകാലത്തെ പ്രധാന വന ഉല്‌പന്നങ്ങൾ ഏലം, കുരുമുളക്‌, ആനക്കൊമ്പ്‌ എന്നിവയായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ പശ്ചിമ തീരതുറമുഖങ്ങളിൽ നിന്ന്‌ ധാരാളമായി തേക്കുതടികൾ കയറ്റുമതി ചെയ്‌തിരുന്നു. 17-ാം നൂറ്റാണ്ടിൽ ഛത്രപതി ശിവജിയുടെ മറാത്ത നേവൽ ചീഫുകൾ (Angres) വളർത്തിയെടുത്ത തേക്കിൻകാടുകളാണ്‌ ആദ്യകാലതോട്ടങ്ങളെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ വൃക്ഷങ്ങൾ വൻതോതിൽ ചൂഷണം ചെയ്യാൻ തുടങ്ങിയത്‌. റെയിൽവെ സ്ലീപ്പറുകൾക്കും മറ്റും വേണ്ടി നിത്യഹരിതവനങ്ങളും തേക്കുതോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ വേണ്ടി മറ്റ്‌ നിബിഢവനങ്ങളും വെട്ടിമാറ്റി. ഇത്തരത്തിലുള്ള ആവശ്യങ്ങൾ വർദ്ധിച്ചതോടെ അതുവരെ ഗ്രാമസമൂഹങ്ങൾ പരിപാലിച്ചിരുന്ന വനങ്ങൾ വിഭജിച്ച്‌ ഗ്രാമഭൂമിയെന്നും സർക്കാർ ഉടമസ്ഥതയിലുള്ള റിസർവ്വ്‌ വനങ്ങളെന്നും നാമകരണം ചെയ്‌തു. അങ്ങനെ പശ്ചിമഘട്ടത്തിലെ അതിവിശാലമായ മേച്ചിൽപുറങ്ങളും വനങ്ങളും സമൂഹം കയ്യടക്കി കുറേ വനഭൂമി സ്വകാര്യവ്യക്തികളിലുമെത്തി. പിൽക്കാലത്ത്‌ ഇവ അമിത ചൂഷണം മൂലം നശിച്ചു. പേപ്പർ, പ്ലൈവുഡ്‌, പോളിഫൈബർ, തീപ്പെട്ടി തുടങ്ങി വനം അധിഷ്‌ഠിത വ്യവസായങ്ങൾക്കുവേണ്ടി റിസർവ്‌ വനങ്ങളുടെ ചൂഷണം അതിന്റെ ഉച്ചാവസ്ഥയിലെത്തിയത്‌ 1950-1980 കാലഘട്ടത്തിലാണ്‌. വെട്ടിമാറ്റുന്നവയ്‌ക്കു പകരം വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ തുടർച്ചയായ വനവൽക്കരണം നടത്താമെന്നാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അത്‌ നടന്നില്ല.വനങ്ങളുടെ അമിതചൂഷണം തുടർന്നുകൊണ്ടേയിരുന്നു. അതായത്‌ വനസംരക്ഷണം വന ആക്രമണത്തിന്‌ വഴിമാറി. പ്രകൃതിദത്തവനങ്ങൾ വൻതോതിൽ വെട്ടിമാറ്റി, യൂക്കാലിപ്‌റ്റസ്‌, അക്കേഷ്യ തോട്ടങ്ങൾ പടുത്തുയർത്തി. രോഗങ്ങൾ പിടിപെട്ട്‌ യൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങൾ നശിച്ചു. തൽഫലമായി 1980കൾക്ക്‌ ശേഷം റിസർവ്വ്‌ വനങ്ങളിൽ നിന്നുള്ള വിളവെടുപ്പ്‌ കുറഞ്ഞു. ക്രമേണ വനഅധിഷ്‌ഠിത വ്യവസായങ്ങൾ പൾപ്പ്‌, പൾപ്പ്‌ വുഡ്‌, തടി എന്നിവ വിദേശങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇതിനു പുറമേ കൃഷിക്കും നദീതട പദ്ധതികൾക്കുവേണ്ടിയും വൻതോതിൽ റിസർവ്വ്‌ വനങ്ങൾ കയ്യേറി. വളരെ കാലം പശ്ചിമഘട്ടത്തിൽ നിന്ന്‌ കുരുമുളക്‌, ഏലം, ആനക്കൊമ്പ്‌, തേൻ, മെഴുക്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾ ശേഖരിച്ചിരുന്നു. കുട്ട, വട്ടി നെയ്‌ത്തിനും മറ്റുമായി ഇവിടെ നിന്നുമുള്ള ഈറ്റ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. മലകളിലെ തടികൾ ഉപയോഗിച്ചിരുന്ന കപ്പൽനിർമ്മാണശാലകൾ പശ്ചിമതീരത്ത്‌ പ്രവർത്തിച്ചിരുന്നു. തടികൊണ്ട്‌, കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കരകൗശലവിദഗ്‌ധരുമുണ്ടായിരുന്നു. വനവിഭവങ്ങളുടെ ലഭ്യത ഗണ്യമായി കുറയുകയും ആനക്കൊമ്പിന്റെ വിനിയോഗം പൂർണ്ണമായി നിരോധിക്കുകയും ചെയ്‌തതോടെ ഈ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചു. പശ്ചിമഘട്ടത്തിൽനിന്നുള്ള വനഉല്‌പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പല വ്യവസായങ്ങളും ആരംഭിച്ചത്‌ സ്വാതന്ത്ര്യത്തിന്‌ മുൻപുള്ള ദശകങ്ങളിലായിരുന്നു. തടിമില്ലുകൾ, ഓട്‌, കട്ടകമ്പനികൾ, പേപ്പർ, പോളിഫൈബർ, തീപ്പെട്ടി, പ്ലൈവുഡ്‌, ടാനിങ്ങ്‌ കമ്പനികൾ എന്നിവ ഇവയിലുൾപ്പെടും. ഭദ്രാവതി സ്റ്റീൽപ്ലാന്റുപോലെ മലകളിലെ ധാന്യവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായങ്ങളും ഉയർന്നുവന്നു. പശ്ചിമഘട്ട വനവിഭവങ്ങൾക്ക്‌ താങ്ങാൻ കഴിയാത്തവിധം ഈ വ്യവസായങ്ങൾ വളർന്നു വലുതായപ്പോൾ ഇവയ്‌ക്കു ഇറക്കുമതിയെ ആശ്രയിക്കേണ്ടതായും കൃഷിഭൂമിയിൽ വൃക്ഷങ്ങൾ വളർത്തിയെടുക്കേണ്ടതായും വന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പതിക്കുന്ന മഴയുടെ സിംഹഭാഗവും പശ്ചിമഘട്ടത്തിലാണ്‌ ലഭിക്കുന്നത്‌. ദക്ഷിണ ഉപഭൂഖണ്ഡത്തിലെ പ്രമുഖനദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്‌. ഇവയ്‌ക്കുപുറമേ പശ്ചിമതീരത്ത്‌ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന അനേകം ചെറിയനദികൾ ഇവിടെ നിന്നാരംഭിക്കുന്നു. പരമ്പരാഗതമായി ഇവയിലെ ജലം ചെറിയകുളങ്ങളും ചാലുകളും നിർമ്മിച്ച്‌ അതിലൂടെ താഴ്‌വാരങ്ങളിലെ നെൽകൃഷിക്കും അടക്കകൃഷിക്കും ജലസേചനത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ വരണ്ട പ്രദേശങ്ങൾ നനയ്‌ക്കാനും ഈ ജലസ്രോതസ്സുകളുടെ കുത്തൊഴുക്കിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനുമായി പല വൻകിട നദീതട പദ്ധതികളും നടപ്പാക്കി. സ്വാതന്ത്ര്യാനന്തരം ഇത്തരം പദ്ധതികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. മഹാരാഷ്‌ട്രയിലെ മുംബൈ മുതൽ കൊൽഹാപ്പൂർ വരെയുള്ള നദീതടങ്ങളിൽ കാണുന്നതുപോലെ ഇന്ന്‌ ഒട്ടെല്ലാ നദീതടങ്ങളിലും ഇത്തരം പദ്ധതികൾ ഉയർന്നു കഴിഞ്ഞു. ആംബിവാലി (Amby Valley), ലവാസ (Lavasa) തുടങ്ങിയയപോലെ ഇത്തരം ജലസംഭരണിപ്രദേശങ്ങൾ സുഖവാസകേന്ദ്രങ്ങളായും റിസോർട്ടുകളായും വികസിപ്പിച്ചുവരുന്നു. അടുത്ത കാലത്തായി കണ്ടുവരുന്ന മറ്റൊരു വികസന സംരംഭം പശ്ചിമഘട്ടമലനിരകളുടെ നെറുകയിലേക്ക്‌ റോഡുവെട്ടി അവിടെ കാറ്റാടിയന്ത്രങ്ങൾ (Windmills) സ്ഥാപിക്കുന്നതാണ്‌. ഈ മേഖലയിലെ പരിസ്ഥിതിക്കും ജലസ്രോതസ്സിനും പ്രതികൂല ആഘാതം സൃഷ്‌ടിക്കുന്നതാണ്‌ ഈ നടപടി. പശ്ചിമഘട്ട മലനിരകൾ ഇരുമ്പയിര്‌, മാംഗനീസ്‌, ബോക്‌സൈറ്റ്‌ എന്നിവയാൽ സമ്പന്നമാണ്‌. ഇവിടെ നിന്ന്‌ പ്രത്യേകിച്ച്‌ ഗോവയിൽ നിന്ന്‌ ഇവ വൻതോതിൽ ഖനനം നടത്തി അയിരായി തന്നെ കയറ്റുമതി നടത്തുന്നു. ഇരുമ്പയിരിന്റെ വില ക്രമാതീതമായി കുതിച്ചുയരുകയും താരതമ്യേന ഗുണനിലവാരം കുറഞ്ഞ അയിരിനുപോലും ആവശ്യം വർദ്ധിക്കുകയും ചെയ്‌തതിന്റെ ഫലമായി എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി ഖനനം വ്യാപകമായിരിക്കുന്നു. ഇത്‌ കടുത്ത പരിസ്ഥിതി നാശത്തിനും സാമൂഹ്യസംഘർഷത്തിനും കാരണമാകും. ഇവിടത്തെ തീർത്ഥാടനകേന്ദ്രങ്ങൾ പണ്ടുമുതൽ തന്നെ പശ്ചിമഘട്ടത്തിലേക്ക്‌ ജനലക്ഷങ്ങളെ ആകർഷിച്ചുവരുന്നു. കേരളത്തിലെ ശബരിമല, കർണ്ണാടകത്തിലെ മാധവേശ്വരമല, മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ എന്നിവയാണ്‌ ഇവയിൽ മുഖ്യം. പില്‌ക്കാലത്ത്‌ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെ ഉയർന്നുവന്നിട്ടുണ്ട്‌. നീലഗിരിയിലെ ഊട്ടി, കേരളത്തിലെ തേക്കടി വന്യജീവി സങ്കേതം എന്നിവ ഉദാഹരണം. മലകളിലെ സുഖവാസകേന്ദ്രങ്ങളിലും തോട്ടങ്ങളിലും ഒഴിവുകാല വസതികളും ടൂറിസ്റ്റ്‌ റിസോർട്ടുകളും നിർമ്മിക്കുന്നത്‌ ഇപ്പോൾ പതിവായിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളും ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്ന റോഡുകളും നിബിഡവനങ്ങളും ഇവിടെ ഗതാഗത വാർത്താവിനിമയം ബുദ്ധിമുട്ടിലാക്കുന്നു. ഈ അപ്രാപ്യതയുടെ തന്ത്രപരമായ ആനുകൂല്യം മുതലെടുത്താണ്‌ ഛത്രപതി ശിവജി ശക്തമായ മറാത്ത സാമ്യാജ്യം പടുത്തുയർത്തിയത്‌. ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ പശ്ചിമഘട്ടത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക്‌ കടന്നുചെന്നത്‌ ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌. സ്വാതന്ത്ര്യാനന്തരം വൻകിട നദീതടപദ്ധതികളും ഖനനപദ്ധതികളും ആരംഭിച്ചതോടെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളും വൻതോതിൽ വർദ്ധിച്ചു. പ്രകൃതിദത്ത ആവാസകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്തികൊണ്ട്‌ മലകൾക്ക്‌ കുറുകെ റോഡുകളും റെയിൽപാതകളും നിർമ്മിച്ചിട്ടുണ്ട്‌. തൊട്ട്‌ കിടക്കുന്ന സമതലപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ടത്തിൽ ജനവാസം തീരെ കുറവാണ്‌. സുഖകരമല്ലാത്ത ഭൂതലവും മലമ്പനിയുടെ കടന്നാക്രമണവുമാണ്‌ ഇതിനുള്ള പ്രധാനകാരണം. നെൽകൃഷിയും കേരകൃഷിയും നിറഞ്ഞ സമതലപ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെങ്കിലും കിഴക്കുള്ള ഡെക്കാൺ പീഠഭൂമിയിൽ ജനസാന്ദ്രത കുറവാണ്‌. പശ്ചിമഘട്ടത്തിലെ ജനവാസകേന്ദ്രങ്ങൾ വലുപ്പത്തിൽ ചെറുതും ചിതറിക്കിടക്കുന്നവയുമാണ്‌.വലിയ പട്ടണങ്ങൾ കിഴക്കുവശം പ്രധാനനദികളുടെ കരയിലോ പശ്ചിമതീരത്ത്‌ തുറമുഖങ്ങളായി പ്രവർത്തിക്കുന്ന നദീമുഖങ്ങളിലോ ആണുള്ളത്‌. ഗതാഗത വാർത്താവിതരണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും സമ്പന്നരായ വലിയൊരു മദ്ധ്യവിഭാഗത്തിന്റെ ഉദയവും മലകൾ ഇടിച്ചുനിരത്താനും ഉഴുതു മറിക്കാനും പര്യാപ്‌തമായ എർത്ത്‌ മൂവിങ്ങ്‌ മെഷ്യനറികളുടെ ലഭ്യതയും പശ്ചിമഘട്ടത്തെ ഒഴിവുകാല വസതികളും റിസോർട്ടുകളും നിറഞ്ഞ നഗരങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി പ്രകൃതിദത്ത സസ്യജീവജാല സമൂഹത്തിന്റെ ഉന്മൂലനവും പ്രദേശവാസികളുടെ നിഷ്‌ക്കാസനവും സംഭവിക്കുന്നു. പശ്ചിമഘട്ടത്തിലെ ആളുകൾ പണ്ടുമുതൽ അവരുടെ പാർപ്പിടം, കാലിത്തീറ്റ, ഇന്ധനം(വിറക്‌) എന്നിവയ്‌ക്ക്‌ പൂർണ്ണമായും ആശ്രയിച്ചിരുന്നത്‌ പ്രകൃതിദത്തമായ വനങ്ങളെ ആയിരുന്നു. അവർക്ക്‌ ആവശ്യമായ പോഷകം ലഭിച്ചിരുന്നത്‌ വേട്ടയാടി കിട്ടുന്ന മാംസാഹാരത്തിൽ നിന്നായിരുന്നു. വനവും വന്യജീവികളും നശിച്ചതോടെ ഈ ജനസമൂഹത്തിന്റെ ആരോഗ്യവും ഭീഷണിലാണ്‌. ഇവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള മെച്ചം രോഗങ്ങളിൽ നിന്ന്‌ പ്രത്യേകിച്ച്‌ മലമ്പനിയിൽ നിന്നുള്ള മോചനവും ഗതാഗത വാർത്താവിനിമയ രംഗത്തുണ്ടായ വികസനവുമാണ്‌. കേരളത്തിലൊഴിച്ച്‌ മറ്റൊരിടത്തും ആധുനിക ആരോഗ്യസംരക്ഷണ-വിദ്യാഭ്യാസ സൗകര്യങ്ങൾ കാര്യമായി ഇവരിലേക്കെത്തിയിട്ടില്ല. കേരളത്തിൽ ഇക്കാര്യത്തിലുണ്ടായിട്ടുള്ള പുരോഗതി വളരെ മെല്ലെയാണ്‌. ഇവിടെ ജനസംഖ്യാ വർദ്ധനവിലും ഗണ്യമായ കുറവുണ്ട്‌. മുംബൈയ്‌ക്ക്‌ വടക്കുള്ള ഡാംഗ്‌സ്‌, താനെ ജില്ലകളിലെ ചില ഇടങ്ങളിലും വയനാട്‌, നീലഗിരി മേഖലയിലും മാത്രമാണ്‌ പശ്ചിമഘട്ടത്തിൽ ഗിരിവർഗ്ഗക്കാർ കൂടുതലായുള്ളത്‌. ശിലായുഗ നായാടികളായ യഥാർത്ഥ ചോല നായ്‌ക്കന്മാരെ നീലിഗിരിയിൽ മാത്രമാണ്‌ കാണാൻ കഴിയുക. പശ്ചിമഘട്ടപരിസ്ഥിതി നശീകരണത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിക്കുകയും വികസനത്തിന്റെ ആനുകൂല്യം വളരെ പരിമിതമായി മാത്രം ലഭിക്കുകയും ചെയ്‌തത്‌ ഈ ഗിരിവർഗ്ഗക്കാർക്കാണ്‌. ഈ അശരണവിഭാഗങ്ങൾക്ക്‌ മെച്ചപ്പെട്ട പരിഗണന ലഭിക്കാനായി രൂപം നൽകിയ PESA, FRA നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്ഥാപിത താല്‌പര്യക്കാർ തടയുകയും ചെയ്‌തു. മനുഷ്യനിർമ്മിത മൂലധനത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്‌ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത മൂലധനം ഒലിച്ചുപോയി. ഇത്‌ പരിസ്ഥിതിക്ക്‌ കടുത്ത ആഘാതമേൽപ്പിക്കുകയും സാമൂഹ്യമൂലധനത്തിന്റെ അധഃപതനത്തിന്‌ കാരണമാവുകയും ചെയ്‌തു. എന്നാൽ ഇതിനൊരു അനുകൂലവശവുമുണ്ട്‌. മേല്‌പറഞ്ഞ മാറ്റങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയും വളരെ ഉയർന്ന പരിസ്ഥിതി അവബോധവും പശ്ചിമഘട്ട നിവാസികൾക്ക്‌ സിദ്ധിച്ചു. ഇവിടെ ജനാധിപത്യസ്ഥാപനങ്ങൾ വളരെ ശക്തമാണ്‌. മനുഷ്യശേഷി ഉയർത്തുന്നതിലും പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിലും കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്‌. ഗ്രാമസഭകളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടുകൊണ്ട്‌ ഭൂവിനിയോഗ നയരൂപീകരണത്തിനായി ഗോവ ഈയിടെ റീജിയണൽ പ്ലാൻ 2021 ന്‌ രൂപം നൽകിയത്‌ വളരെ ശ്രദ്ധേയമാണ്‌. വളരെ ശ്രദ്ധയോടെ പരിസ്ഥിതി സൗഹൃപരമായ ഒരു വികസന പന്ഥാവിലേക്ക്‌ പ്രവേശിക്കുന്നതിന്‌ രാജ്യത്തെ വളരെ അനുയോജ്യമായ ഒരു മേഖലയാണ്‌ പശ്ചിമഘട്ടം.

പശ്ചിമഘട്ടത്തിലെ പ്ലാൻസ്‌കീമുകൾക്ക്‌ കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായൊരു സംവിധാനം കൂടി ഏർപ്പെടുത്തണമെന്ന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ നിർദ്ദേശിച്ചു. അതായത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾക്കുള്ളിൽ ചില പ്രവർത്തനങ്ങൾ പൂർണ്ണമായി നിരോധിക്കുകയും അതിരുകൾക്ക്‌ പുറത്ത്‌ ഇവ പൂർണ്ണമായി അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ വികസന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന നിർദ്ദേശങ്ങളോട്‌ സമിതിക്ക്‌ യോജിപ്പില്ലായിരുന്നു. ഉദാഹരണത്തിന്‌ മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ ഒരു ഫാംഹൗസ്‌ നിർമ്മിക്കണമെങ്കിൽ കൃഷിയിടത്തിന്‌ കുറഞ്ഞത്‌ 2ഏക്കർ വിസ്‌തീർണ്ണമുണ്ടായിരിക്കണമെന്നതാണ്‌ നിബന്ധന. എന്നാൽ പശ്ചിമഘട്ടത്തിൽ നിലവിലുള്ള ESA കളിൽ ഒന്നായ മഹാബലേശ്വറിൽ 80 ശതമാനം കർഷകർക്കും 2 ഏക്കറിൽ താഴെ മാത്രമേ കൃഷിഭൂമിയുള്ളൂ. തൽഫലമായി കഴിഞ്ഞ 60 വർഷമായി കാര്യമായ വികസനം ഉണ്ടായിട്ടില്ലാത്ത ജനസാന്ദ്രതയേറിയ ഗോതൻസിലെ (Gaothance) കുടിലുകളിൽ ഞെരുങ്ങിക്കഴിയാൻ ഇവർ നിർബന്ധിതരായി. ഈ നിബന്ധനയിൽ കാലോചിതമായ മാറ്റം വേണമെന്ന അവരുടെ മുറവിളി പരിഹരിക്കപ്പെടാതിരിക്കുമ്പോൾ തന്നെ സമ്പന്നർക്കുവേണ്ടിയുള്ള ബംഗ്ലാവുകളും ഹോട്ടലുകളും നിർബാധം പണിതുയർത്തുന്നത്‌ അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. പശ്ചിമഘട്ടത്തിന്‌ ചുറ്റും മാത്രമല്ല രാജ്യത്തുടനീളം നാം കാണുന്നത്‌ സമൂഹത്തെ ഒഴിവാക്കിയുള്ള വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർത്ത്‌ നീങ്ങുന്നതാണ്‌. വികസനത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾക്കും നഗരപാലകർക്കും നൽകിക്കൊണ്ടുള്ള73, 74 ഭരണഘടനാ ഭേദഗതികളുടെ അന്ത:സത്തയ്‌ക്ക്‌ വിരുദ്ധമായി വികസനതീരുമാനങ്ങൾ ഇന്ന്‌ ജനങ്ങളിൽ അടിച്ചേല്‌പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ പലഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത്‌ സമിതികളും രത്‌നഗിരിതാലൂക്ക്‌ പഞ്ചായത്ത്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പാസ്സാക്കിയ പ്രമേയങ്ങൾ സംസ്ഥാനസർക്കാർ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌. ഈ ജില്ലയിൽ തന്നെ ഒരു രാസവ്യവസായ വികസനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവരെ ഒഴിവാക്കിയുള്ള വികസനപ്രക്രിയയുടെ പ്രത്യക്ഷ ഉദാഹരണം ബോക്‌സ്‌ 1-ൽ വിവരിക്കുന്നു. പ്രകൃതി സംരക്ഷണം ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ്‌. പശ്ചിമഘട്ടത്തിലെ തനത്‌ വൃക്ഷലതാദികൾക്ക്‌ വിശുദ്ധികല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. ജൈവവൈവിദ്ധ്യത്തിന്റെ നാശത്തിന്‌ കാരണക്കാർ തദ്ദേശവാസികളാണെന്നും അതിനാൽ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികൾ നടപ്പക്കേണ്ടതുമെന്ന ധാരണയാണ്‌ `സംരക്ഷിതമേഖല`കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക നടപടികൾ. ഉദാഹരണത്തിന്‌ ബോക്‌സ്‌ 2 കാണുക. വനം വകുപ്പുമാത്രമാണ്‌ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുമായി സഹകരിക്കാത്ത ഏക സർക്കാർ വകുപ്പ്‌. സാമൂഹ്യവനവൽക്കരണ വിഭാഗം ഇക്കൂട്ടത്തിൽപെടുന്നില്ല. വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്‌ സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ. ഇതാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന്‌ നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ്‌ രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്‌-3 കാണുക.

box1

ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും

ദാബോൾ കടലിടുക്കിന്റെ മലിനീകരണവും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചിട്ടുള്ളത്‌ സർക്കാരുകളോ വ്യവസായങ്ങളോ അല്ല ജനങ്ങളാണെന്നതാണ്‌ അനുഭവസാക്ഷ്യം. ആകയാൽ പരിസ്ഥിതി സംരക്ഷണഅവലോകന ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ ആവശ്യം. ഇതിനായി കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രാലയം ഏർപ്പെടുത്തിയ ജില്ലാതല പദ്ധതിയാണ്‌ പര്യാവരൻവാഹിനി (Paryavaran Vahini). ഈ പദ്ധതിപ്രകാരം മലിനീകരണം, വനനശീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങൾ വിലയിരുത്തി ജില്ലാകലക്‌ടർക്ക്‌ റിപ്പോർട്ടുചെയ്യാനുള്ള അധികാരം ആ പ്രദേശത്തെ ഓരോ പൗരനും നൽകിയിട്ടുണ്ട്‌. ഈ റിപ്പോർട്ടിൽ ജില്ലാകലക്‌ടർ വിശദമായ അന്വേഷണം നടത്തും. 1990 കളിൽ ഈ പദ്ധതി ദക്ഷിണ കന്നടപോലെയുള്ള ജില്ലകളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 11-ാം പഞ്ചവത്സര പദ്ധതിയുടെ പരിസ്ഥിതി-വനം സ്റ്റിയറിംഗ്‌ കമ്മിറ്റി `പര്യാവരൻവാഹിനി' 11-ാം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ശക്തമായി ശുപാർശ ചെയ്‌തു. മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2010 സെപ്‌തംബർ 30 ന്‌ മുംബൈയിൽ നടത്തിയ ചർച്ചയിൽ ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ അപഗ്രഥന പ്രവർത്തനങ്ങൾ നടത്തുന്ന എന്തെങ്കിലും പദ്ധതികൾ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിൽ നടക്കുന്നുണ്ടോ എന്ന ശ്രീ. മാധവ്‌ ഗാഡ്‌ഗിലിന്റെ ചോദ്യത്തിന്‌ രത്‌നഗിരി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ പരിസ്ഥിതി സമിതി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്നുണ്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ക്രമേണ ഇതും ഇല്ലാതായി. Lote MIDC എന്ന ഒരു രാസവ്യവസായ ശൃംഖലയുമായി ബന്ധപ്പെട്ട്‌ ലോട്ടെ അഭ്യാസ്‌ ഗാട്ട്‌ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടക്കുന്നതായും അറിയിച്ചു. മഹാരാഷ്‌ട്ര സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹായത്തോടെ ശ്രീ. മാധവഗാഡ്‌ഗിൽ അപ്പോൾത്തന്നെ രത്‌നഗിരി ജില്ലാ കളക്‌ടറുമായും ലോട്ടെ അഭ്യാസ്‌ ഗാട്ടുമായും ബന്ധപ്പെട്ടു. 2010 ഒക്‌ടോബർ 5 ന്‌ ശ്രീ. ഗാഡ്‌ഗിൽ ലോട്ടെ അഭ്യാസ്‌ ഗാട്ടുമായി ചർച്ച നടത്തി. തുടർന്നു നടത്തിയ സ്ഥലസന്ദർശനത്തിൽ ഒരു പൊതുമാലിന്യ സംസ്‌കരണശാലയും സമീപപ്രദേശങ്ങളും ധാബോൾ കടലിടുക്കും അദ്ദേഹം സന്ദർശിക്കുകയും പലരുമായും ചർച്ചനടത്തുകയും ചെയ്‌തു. മുംബൈയിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾക്ക്‌ വിരുദ്ധമായി അഭ്യാസ്‌ ഗാട്ട്‌ പ്രവർത്തനരഹിതമാണെന്നും 2 വർഷമായി യോഗം ചേരുകപോലും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. മലിനീകരണം കൊണ്ട്‌ പൊറുതിമുട്ടിയ കോട്ടാവാലെ വില്ലേജിന്റെ ഒരു പ്രതിനിധിയെ അഭ്യാസ്‌ ഗാട്ടിൽ ഉൾപ്പെടുത്തണമെന്ന അവരുടെ മുറവിളിപോലും അധികൃതർ ചെവിക്കൊണ്ടില്ല. മാലിന്യസംസ്‌കരണ ശാലയിലെത്തുന്ന മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാനുള്ള കഴിവ്‌ അതിനില്ലായിരുന്നു. അസംസ്‌കൃതമാലിന്യം കവിഞ്ഞൊഴുകി കോട്ടാവാലെ ഗ്രാമത്തിലേക്കൊഴുകുന്ന അരുവികളിൽ ചെന്നുചേരുന്നതായി ശ്രീ. ഗാഡ്‌ഗിലിന്‌ കാണാൻ കഴിഞ്ഞു. ഈ സ്ഥിതിയിൽ മനംനൊന്ത്‌ ആ ഗ്രാമത്തിലെ സാർപാഞ്ച്‌ അരുവിയിലെ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതുകൊണ്ടും കോട്ടാവാല ഗ്രാമത്തിന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. മാത്രവുമല്ല രാസവ്യവസായശാലകളിൽ നിന്നുള്ള കട്ടിയായ അവശിഷ്‌ടങ്ങൾ മണ്ണുമായി കലർത്തി പശ്ചിമഘട്ടമേഖലയിൽ തള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു. പല വ്യവസായശാലകളും രാസമാലിന്യങ്ങൾ കുഴൽകിണറുകളിലേക്ക്‌ പമ്പ്‌ചെയ്യുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരം വ്യക്തമായ മൂന്ന്‌ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. `ഖേദ്‌' പട്ടണത്തിന്‌ ശുദ്ധജലം നൽകുന്ന `ബൊറാജ്‌' അണക്കെട്ടിൽ രാസമാലിന്യങ്ങൾ ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായി. ഇതുമൂലം പട്ടണത്തിലേക്കുള്ള ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയിട്ടും ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ല. `ലോട്ടെ' യിൽ നിന്നുള്ള രാസമലിനീകരണം മൂലം `ദാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഇതുമൂലം ദുരിതത്തിലാണ്‌. പ്രശ്‌നങ്ങൾ ഇത്രയേറെ രൂക്ഷമായിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ മലിനീകരണനിയന്ത്രണബോർഡ്‌ അവരുടെ ആഫീസ്‌ `ലോട്ടെ' യിൽ നിന്ന്‌ ചിപ്‌ലനിലേക്ക്‌ മാറ്റി രംഗം വിടുകയാണ്‌ ചെയ്‌തത്‌. വികസനപ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ലെന്നു മാത്രമല്ല കടുത്ത മലിനീകരണം പോലെയുള്ള കാര്യങ്ങളിൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്‌ അധികൃതർ ചെയ്യുന്നത്‌.`ജയ്‌താപൂർ' പ്രോജക്‌ടിനെതിരെയുള്ള സമരത്തിൽ 2011 ആദ്യം ഒരു പോലീസ്‌ കോൺസ്റ്റബിൾ ഓടിച്ച ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ജീപ്പിടിച്ച്‌ ഒരു പ്രക്ഷോഭകാരി കൊല്ലപ്പെടുന്നതുവരെ രത്‌നഗിരി ജില്ലയിൽ മലിനീകരണത്തിനെതിരെ അക്രമാസക്തമായ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. `ലോട്ടെ' രാസഫാക്‌ടറികളിൽ നിന്നുള്ള അസഹനീയമായ മലിനീകരണത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെ പരാജയപ്പെടുത്താനായി 28/08/2007നും 21/10/2009നും ഇടയ്‌ക്ക്‌ 191 ദിവസം ആ പ്രദേശത്ത്‌ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത്‌ തടഞ്ഞുകൊണ്ട്‌ ജില്ലാകളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ വ്യവസായശൃംഖല 11000 പേർക്ക്‌ തൊഴിൽ നൽകുമ്പോൾ ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ 20000 പേരാണ്‌ ഇതുമൂലം തൊഴിൽരഹിതരായത്‌. അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും വ്യവസായശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോടുപറഞ്ഞത്‌ സമീപത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോകെമിക്കൽ വ്യവസായ ശൃംഖല സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌.


box2

ബോക്‌സ 2 : ബി.ആർ.ടി. മലയിലെ സോളിഗാ ഗിരിജനങ്ങൾ

നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. `സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന ' വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ `സോളിഗാസി`ന്റെ ജീവിതം ത്രിശങ്കുവിലായി.


box 3

ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌

സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട്‌ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ്‌ ഇതിന്റെ സവിശേഷത. പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന്‌ കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രോത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ്‌ ഇതിനെ കാണുന്നത്‌. ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു. n ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു. n വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു. n മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു. n മൃദു മാനേജ്‌മെന്റ്‌ സമീപനം. കാലാകാലങ്ങളിൽ ലഭിക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ അറിവുകളോട്‌ പ്രതികരിക്കുന്ന വികസനം സുസ്ഥിരമാക്കുന്ന ഭരണസമീപനത്തെ ഈ സവിശേഷതകൾ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ദേശീയതലത്തിലും തല്‌പരഗ്രൂപ്പുകളും വ്യക്തികളുമായുള്ള ആശയവിനിമയം പല തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ വികസനം മാറ്റങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനും പരീക്ഷണങ്ങൾക്ക്‌ ഉതകുന്ന തന്ത്രങ്ങളും സ്ഥാപനങ്ങളും രൂപകല്‌പനചെയ്‌ത്‌ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. വികസന പ്രക്രിയയെയും അവയുടെ ഫലത്തെയും വിലയിരുത്തുക, ഊർജ്ജത്തിന്‌ പ്രത്യേക പ്രാധാന്യം നൽകുക, സാമൂഹ്യമൂലധനത്തിന്റെ പങ്ക്‌, സാമൂഹ്യപരിസ്ഥിതി ഭരണസംവിധാനത്തിന്‌ ഊന്നൽ നൽകിയുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾ എന്നിവ പ്രാദേശിക പങ്കാളിത്തമാനേജ്‌മെന്റിന്റെ പ്രത്യേകതകളാണ്‌.


പക്ഷെ എന്നിട്ടും ഇന്നും നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ വേറിട്ട്‌ കാണുന്ന അവസ്ഥയിൽ അകപ്പെട്ടിരിക്കയാണ്‌. ഇതിന്റെ പരിണിത ഫലം നമ്മുടെ നയങ്ങൾ ഒരു വശത്ത്‌ ചില മേഖലകളിൽ അനിയന്ത്രിത വികസനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റ്‌ ചില മേഖലകളിൽ തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന്‌ പിന്തുണ നൽകുന്നു. ഈ പ്രക്രിയയിൽ `സംരക്ഷിതമേഖലകൾ' എന്ന പേരിൽ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകൾ സ്ഥാപിക്കുന്നത്‌ ഇവയ്‌ക്കു പുറത്തെ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്‌. `സംരക്ഷിതമേഖല'കളിൽ ഒരു പുൽച്ചെടിയുടെ ഇലപോലും നീക്കരുതെന്ന്‌ വാശിപിടിക്കുന്ന നാം അതിനുപുറത്ത്‌ മലിനീകരണ നിയന്ത്രണനിയമങ്ങൾ പോലും പാലിക്കാൻ തയ്യാറാകാത്തത്‌ തികച്ചും അനുചിതമാണ്‌. ഇന്നത്തെ`അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിസംരക്ഷണവും' എന്ന സമീപനത്തിനുപകരം `സുസ്ഥിരവികസനവും ശ്രദ്ധാപൂർവ്വമുള്ള പരിസ്ഥിതി സംരക്ഷണവും' എന്ന നിലയിലേക്ക്‌ നമ്മുടെ വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യപ്പെടണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികസന- സംരക്ഷണ പ്രവർത്തനങ്ങൾ രൂപകല്‌പന ചെയ്യുന്നതിന്‌ പ്രാദേശിക സമൂഹങ്ങളുടെ പൂർണ്ണപങ്കാളിത്തം അനിവാര്യമാണ്‌. തുണ്ടംതുണ്ടമായി വിഭജിക്കപ്പെടാത്ത തുടർച്ചയായ അതിരുകളുള്ള ഒന്നിനും അമിതപ്രാധാന്യം കല്‌പിക്കാത്ത പങ്കാളിത്ത സമീപനമാണ്‌ സമിതി ഇക്കാര്യത്തിൽ ശുപാർശ ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തികളെ പറ്റിനാം സംസാരിക്കുമ്പോഴും ഈ അതുരുകൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ രീതി സ്വീകരിക്കേണ്ടതാണെന്നാണ്‌ സമിതിയുടെ അഭിപ്രായം.

പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കാനും തടയാനും പരിസ്ഥിതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തി സംരക്ഷിക്കാനും ആവശ്യമെന്ന്‌ തോന്നുന്ന എന്ത്‌ നടപടിസ്വീകരിക്കാനും 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പ്‌ കേന്ദ്രപരിസ്ഥിതി -വനംവകുപ്പിന്‌ അധികാരം നൽകുന്നു. ഈ ലക്ഷ്യം നേടുന്നതിനായി ഏതെങ്കിലും മേഖലയിൽ വ്യവസായമോ സംസ്‌കരണമോ പാടില്ലെന്നും അഥവാ ചില മുൻകരുതലുകൾക്കു വിധേയമായി മാത്രമേ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിന്‌ നിശ്ചയിക്കാം. (സെക്ഷൻ 3(2) (v) ഒരു പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യം (വകുപ്പ്‌ V) ആ പ്രദേശത്തിന്റെ പരമാവധി അനുവദനീയമായ മാലിന്യനിക്ഷേപം (വകുപ്പ്‌ ii) പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗം (വകുപ്പ്‌ VI) സംരക്ഷിതമേഖലയുമായുള്ള അകലം (വകുപ്പ്‌ Viii) എന്നിവയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളും സംസ്‌കരണവും നിരോധിക്കാനും അവയുടെ സ്ഥാനം നിയന്ത്രിക്കാനും പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) സെക്ഷൻ 5(1) കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്നു. മഹാരാഷ്‌ട്രയിലെ ഒരു തീരദേശഗ്രാമമായ മുറുദ്‌-ജാൻജിറയിലാണ്‌ 1989ൽ ഈനിയമത്തിലെ വ്യവസ്ഥകൾ ആദ്യമായി പ്രയോഗിച്ചത്‌. മഹാരാഷ്‌ട്രയിലെ തീരപ്രദേശമായ ദഹാനു താലൂക്കിലാണ്‌ `പരിസ്ഥിതി ദുർബല പ്രദേശം' എന്ന പദം 1991ൽ ആദ്യമായി ഉപയോഗിച്ചത്‌. തുടർന്ന്‌ മഹാരാഷ്‌ട്ര പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ-പഞ്ചഗനി, മാതേരൻ മലകൾ പോലെയുള്ള പല പ്രദേശങ്ങ ളേയും ഈ ഗണത്തിലുൾപ്പെടുത്തി വിജ്ഞാപനം ചെയ്‌തു. പരിസ്ഥിതിപരമായി ഒരു പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചില സാമൂഹ്യസംഘടനകൾ മുൻകൈ എടുത്തതു മൂലമോ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും 10 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾ കൂടി സംരക്ഷിക്കണമെന്ന ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2002ലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലോ ആണ്‌ പല പ്രദേശങ്ങളേയും പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്‌. പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല/പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശം/മേഖല എന്നിങ്ങനെ പല പദപ്രയോഗങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രംഗത്ത്‌ കടന്നുവന്നിട്ടുണ്ട്‌. കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം 2000ൽ നിയോഗിച്ച പ്രണാബ്‌ സെൻ കമ്മിറ്റി ഇന്ത്യയിൽ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിശ്ചയിക്കാൻ ജന്തു-സസ്യഇനങ്ങൾ, ജൈവ ആവാസവ്യവസ്ഥ, ഭൂതലസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം നിർണ്ണയിക്കുന്നതിന്‌ കണക്കിലെടുക്കേണ്ട മുഖ്യഘടകകം അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ ഉണ്ടോ എന്നതാണ്‌. ഉണ്ടെങ്കിൽ അവയെ പൂർണ്ണമായി സംരക്ഷിക്കണം എന്നാണ്‌ സെൻകമ്മിറ്റിയുടെ ശുപാർശ. പുഷ്‌പചെടികൾ, മത്സ്യങ്ങൾ, തവളകൾ, പക്ഷികൾ, സസ്‌തനികൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന 2000ത്തിലേറെ ഇനങ്ങൾ പശ്ചിമഘട്ടത്തിൽ ഉണ്ടെന്നാണ്‌ കണക്ക്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത പ്രാണിവർഗ്ഗത്തിൽപ്പെട്ട 1000ത്തിലേറെ ഇനങ്ങൾ വേറെ ഉണ്ടാകും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ നിത്യശല്യപ്രദേശങ്ങളായ റോഡ്‌സൈഡ്‌ ഉൾപ്പെടെ പശ്ചിമഘട്ടത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. സെൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കാൻ വേണ്ട എല്ലാ ഗുണഗണങ്ങളും പശ്ചിമഘട്ടത്തിനുണ്ട്‌. സെൻകമ്മിറ്റി നിശ്ചയിച്ച മാനദണ്ഡത്തെ ഈ കമ്മിറ്റി പൂർണ്ണമായി പിന്തുണയ്‌ക്കുകയും പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്ന്‌ ശുപാർശ ചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ ഏകീകൃതസ്വഭാവമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനാവില്ല, ആകയാൽ പശ്ചിമഘട്ടത്തെ മൊത്തം പലമേഖലകളായി തരം തിരിക്കാനാണ്‌ സമിതി ഉദ്ദേശിക്കുന്നത്‌. അതായത്‌ പരസ്ഥിതിപരമായി ഏറ്റവും വലിയ പ്രാധാന്യമുള്ള സോൺ-1, ഉയർന്ന പ്രാധാന്യമുള്ള സോൺ-2, ബാക്കിവരുന്ന സാമാന്യം പ്രാധാന്യമുള്ള സോൺ-3. സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയ്‌ക്ക്‌ അനുരോധമായാണ്‌ ഈ തരംതിരിവ്‌. അവ തുടർന്നും വന്യജീവിസംരക്ഷണനിയമത്തിലെ നിയന്ത്രണങ്ങൾക്ക്‌ വിധേയമാണ്‌. ആയതിനാൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ സോൺ-1, സോൺ-2, സോൺ-3 എന്നിവ വേറിട്ട്‌ കാണിക്കാനായി 4 നിറങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂപടമാണ്‌ സമിതി തയ്യാറാക്കിയിട്ടുള്ളത്‌.

മേല്‌പ്പറഞ്ഞ 3 സോണുകൾക്കുള്ള ഡാറ്റാ ബേസ്‌ രണ്ട്‌ രീതിയിൽ തയ്യാറാക്കാം. നിലവിലുള്ള സംരക്ഷിതമേഖല ശൃംഖലയെ അടിസ്ഥാനപ്പെടുത്തിയും സെൻകമ്മിറ്റി ശുപാർശ ചെയ്‌ത അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിംഗും അടിസ്ഥാനപ്പെടുത്തിയും. രാജ്യത്തിന്‌ മൊത്തമായി അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിങ്ങും നടത്തണമെന്നും സർക്കാർ ഏജൻസികൾക്കു പുറമേ ഇതരസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച്‌ വിപുലമായ ഒരു അവലോകനപരിപാടിയും നെറ്റ്‌വർക്കും രൂപകല്‌പനചെയ്‌ത്‌ നടപ്പാക്കണമെന്നും 2000ൽതന്നെ സെൻകമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. ഈ സമിതി ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഭൂതലസ്വഭാവം, ജൈവവൈവിദ്ധ്യ ഘടകങ്ങൾ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ കോർത്തിണക്കി 2200 ലേറെ ഗ്രിഡുകൾക്ക്‌ 5 മിനിട്ട്‌ x 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ x 9 കി.മീ. എന്ന കണക്കിൽ സ്ഥലപരമായ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ വളരെ മുന്നേറുകയും ചെയ്‌തു. ഇതിനായി അവലംബിച്ച വസ്‌തുതാപരമായ പ്രവർത്തനരീതി (Methodology) വ്യാപകമായ ശാസ്‌ത്രീയ പരിശോധനയ്‌ക്‌ വിധേയമാക്കാൻ വേണ്ടി ഇന്ത്യയിലെ പ്രമുഖ ശാസ്‌ത്ര ആനുകാലികമായ`കറന്റ്‌ സയൻസി'ന്റെ 2011 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.(Gadgil M. et al. 2011). ഇതിന്റെ ഒരു സംക്ഷിപ്‌തരൂപം ബോക്‌സ്‌-4ൽ കൊടുത്തിട്ടുണ്ട്‌. ഈ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കാൻ സ്വീകരിച്ച പ്രവർത്തനരീതിയുടെ വിശദാംശങ്ങൾ അധ്യായം 20ൽ കാണാം. പൂനെയിലെ BVIEER ഉം കൊൽഹാപ്പൂരിലെ DEVRAAI യും വികസിപ്പിച്ചെടുത്ത വിശദമായ വിജ്ഞാന അടിത്തറയ്‌ക്ക്‌ സമാനമാണ്‌ സമിതി രൂപം നൽകിയ ഡാറ്റാബേസും.

box4

ബോക്‌സ്‌ 4 : പശ്ചിമഘട്ടത്തിന്റെ മാപ്പിങ്ങിന്‌ അവലംബിച്ച പ്രവർത്തനരീതി

(സംഗ്രഹം, ഗാഡ്‌ഗിൽ മുതൽ പേർ, 2011 : കറന്റ്‌ സയൻസ്‌) കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, കണ്ടെത്തുകയും അവയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ശുപാർശചെയ്യുകയും ചെയ്യുക എന്നതാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാനുള്ള മാനദണ്ഡത്തെ സംബന്ധിച്ചോ അവയെ തിരിച്ചറിയുവാനുള്ള മാർഗ്ഗത്തെ സംബന്ധിച്ചോ ആഗോളതലത്തിൽ ഒരു സമവായം ഉണ്ടായിട്ടില്ലെന്ന്‌ സമിതി പിന്നീട്‌ മനസിലാക്കി. ആയതിനാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ മുൻപ്‌ ഇതിനായി ഒരു പ്രവർത്തനരീതി വികസിപ്പിച്ചെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമായി. പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ മാപ്പിങ്ങിനും അവയെ നിർവ്വചിക്കാനുമായി ഒരു സമവായത്തിലെത്താൻ ഈ സമിതി നടത്തിയ ചർച്ചകളുടേയും കൂടിയാലോചനകളുടേയും വിവരം ഇതിലുണ്ട്‌. ഇത്‌ പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശം രണ്ടാണ്‌.ഒന്ന്‌ ആശയപരമായും പ്രവർത്തനരീതി സംബന്ധിച്ചും സമിതി എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളെ സംബന്ധിച്ച്‌ വിദഗ്‌ധരിൽ നിന്ന്‌ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക, രണ്ട്‌-രാജ്യത്തിനകത്തും പുറത്തുമുള്ള ജൈവ-സമ്പന്ന മേഖലകളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ ഒരു പൊതുനടപടി ക്രമം എന്ന നിലയിൽ ഈ പ്രവർത്തനരീതിയെ പ്രോത്സാഹിപ്പിക്കുക. ഈ പ്രവർത്തനരീതിക്ക്‌ മാനദണ്ഡമാക്കേണ്ട ഘടകങ്ങളും ഈ മാനദണ്ഡങ്ങളുടെ സംയുക്ത വിനിയോഗത്തിലൂടെ പശ്ചിമഘട്ടം പോലെ അതിവിപുലമായൊരു മേഖലയിൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. 1. ജീവശാസ്‌ത്രഘടകങ്ങൾ : പരിസ്ഥതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതിന്‌ ജീവശാസ്‌ത്രപരമായും സാംസ്‌കാരികമായും ഉള്ള സാദൃശ്യവും സമ്പന്നതയും കണക്കിലെടുക്കണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു. (a) ജൈവവൈവിദ്ധ്യസമ്പന്നത : ജീവജാലങ്ങളുടെ വർഗ്ഗഗ്രൂപ്പുകളിലും വ്യത്യസ്‌ത ശ്രേണിക ളിലും ഉള്ള വൈവിദ്ധ്യസമ്പന്നത (b) വംശപരമായ അപൂർവ്വത : എണ്ണത്തിന്റെ വലിപ്പത്തിലും വിതരണത്തിലും വർഗ്ഗപരമായ പ്രാതിനിധ്യത്തിലും ഉള്ള അപൂർവ്വത (c) വാസസ്ഥലസമ്പന്നത : ഭൂതലഘടകങ്ങളുടെ സ്ഥലപരമായ വൈവിദ്ധ്യം (d) ഉല്‌പാദനക്ഷമത : മൊത്തത്തിലുള്ള ജീവകണ (biomass) ഉല്‌പാദനക്ഷമത. (e) ജീവശാസ്‌ത്രപരമായും പരിസ്ഥിതിപരമായും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിന്റെ കണ ക്കെടുപ്പ്‌ : അപൂർവ്വ സസ്യജാല പ്രാതിനിധ്യം (f) സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം : പ്രദേശത്തിന്റെ പരിണാമ ചരിത്രമൂല്യവും സാംസ്‌കാരികചരിത്ര മൂല്യവും. 2. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ : ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ മർമ്മസ്ഥാനങ്ങളെ വിലയിരുത്താനുള്ള ഘടകങ്ങൾ ഇതിലുൾപ്പെടുന്നു. പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ താഴെ പറയുന്ന മൂന്ന്‌ ഘടകങ്ങളിൽ ഉപ യോഗിക്കാം. (a) ഭൂതലസവിശേഷതകൾ : പ്രദേശത്തിന്റെ ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ (b) കാലാവസ്ഥാപരമായ സവിശേഷതകൾ : കാലാവസ്ഥയുടെ സ്വഭാവം, മഴലഭ്യത തുടങ്ങിയവ (c) ദുരന്തസാധ്യത : ഉരുൾപൊട്ടൽ, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ 3. ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ : പൊതുജനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ജില്ലാ പഞ്ചായത്തുകളുടെ, ഗ്രാമതല രാഷ്‌ട്രീയ സംഘടനകൾ എന്നിവ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ കരുതുന്നവയുടെ പട്ടിക തയ്യാറാക്കേണ്ടതും അവ പ്രധാനഘടകങ്ങളായി കണക്കിലെടുക്കേണ്ടതുമുണ്ട്‌. (സെക്ഷൻ 20ൽ വിവരിച്ചിട്ടുള്ള പ്രവർത്തനരീതി സൂചിപ്പിക്കുന്നത്‌ മേല്‌പറഞ്ഞ സ്ഥിതിവിവരങ്ങൾ പൂർണ്ണമായി സമാഹരിക്കാനോ സെൻ കമ്മിറ്റി നിർദ്ദേശിച്ച മാനദണ്ഡം പൂർണ്ണമായി ഉൾക്കൊള്ളാനോ സമയപരിമിതി മൂലം കഴിഞ്ഞിട്ടില്ല.

എന്നിട്ടും ഗൗരവതരമായ പല പോരായ്‌മകളും ഇപ്പോഴും ബാക്കിയാണ്‌. ആനകളുടെ സഞ്ചാരപഥമൊഴിച്ച്‌ ജീവികളുടെ വാസവ്യവസ്ഥയുടെ തുടർച്ച സംബന്ധിച്ച വിവരങ്ങൾ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്‌. അരുവികൾ, നദികൾ മറ്റ്‌ ചതുപ്പുപ്രദേശങ്ങൾ, ഭൂഗർഭജലം തുടങ്ങിയവയെ സംബന്ധിച്ച സ്ഥിതി വിവരങ്ങളും പൂർണ്ണമല്ല. ജലജീവികളുടെ ആവാസവ്യവസ്ഥ, ജലസ്രോതസ്സുകൾ എന്നിവ കണ്ടെത്തി സംരക്ഷിച്ച്‌, സുസ്ഥിരത നിലനിർത്താൻ ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനം ആവശ്യമാണ്‌. ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ മലമ്പ്രദേശങ്ങളിലായതിനാൽ പശ്ചിമതീരത്തിന്റെയും തീരസമതലങ്ങളുടെയും പ്രശ്‌നങ്ങൾക്ക്‌ വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും രാജ്യത്താദ്യമായി പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടുള്ള സുതാര്യവും വിപുലവും സ്ഥലാധിഷ്‌ഠിതവുമായ സുപ്രധാന പരിസ്ഥിതി മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ്‌ ഇന്ന്‌ നമുക്കുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തിന്റെ വ്യത്യസ്‌ത തലങ്ങൾ ശാസ്‌ത്രീയമായി വേർതിരിക്കാനുള്ള അടിസ്ഥാനമായി ഇത്‌ ഉപയോഗിക്കാം.

പരിസ്ഥിതി സചേതനത്വം ഒരു ശാസ്‌ത്രീയപദം മാത്രമല്ല അത്‌ മാനവരാശിയുടെ വലിയൊരു ഉത്‌കണ്‌ഠയാണെന്ന്‌ സമിതി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ഒരു പ്രദേശത്ത്‌ എന്ത്‌ സംഭവിക്കുന്നു അതിലേതാണാ അഭികാമ്യം എന്നതിനെ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടാവുക എന്നത്‌ ഒരു ശാസ്‌ത്രീയ ഡാറ്റാബേസിന്റെ ഭാഗം എന്നതു മാത്രമല്ല അത്‌ പ്രാദേശിക സമൂഹത്തിനുണ്ടാകേണ്ട അറിവാണ്‌. അതു കൊണ്ടാണ്‌ സമിതി പശ്ചിമഘട്ടത്തിലെ ഏതെല്ലാം പ്രദേശങ്ങൾ `പരിസ്ഥിതി ദുർബലമേഖല`കളായി കണക്കാക്കണമെന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായവും നിർദ്ദേശങ്ങളും ക്ഷണിച്ചത്‌.എന്തുകൊണ്ട്‌ അവർ ഇപ്രകാരം കരുതുന്നു എന്നും ഈ മേഖലകൾ പരിസ്ഥിതി ദുർബലമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ പ്രാദേശിക ആവശ്യങ്ങളനുസരിച്ച്‌ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതിതി അവരോട്‌ ആരാഞ്ഞിരുന്നു. ഇതിന്‌ പ്രതികരണമായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും സമിതിക്ക്‌ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇവയിൽ 2 നിർദ്ദേശങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. (1) സിന്ധുദുർഗ്ഗ ജില്ലയിലെ `സാവന്ത്‌വാടി' ദോഡാമാർഗ്ഗ്‌ താലൂക്കുകളിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പ്രദേശം `പരിസ്ഥിതി ദുർബല പ്രദേശ' മായി പ്രഖ്യാപിക്കണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. (2) ശിവാജി സർവ്വകലാശാല നടത്തിയ ഒരു ഗവേഷണപഠനത്തിന്റെ അടിസ്ഥാനത്തിൽ `മഹാരാഷ്‌ട്ര സഹ്യാദ്രി പരിസ്ഥിതി ദുർബലമേഖല' രൂപീകരിക്കണമെന്ന്‌ കൊൽഹാപൂരിലെ ഒരു സന്നദ്ധസംഘടനയായ DEVRAAI നിർദ്ദേശിച്ചു. പരിസ്ഥിതി ദുർബലപ്രദേശത്തിന്‌ നിലവിലുള്ള നിർവ്വചനമനുസരിച്ച്‌ അവർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്‌. എന്നാൽ വ്യത്യസ്‌ത തലത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായി പശ്ചിമഘട്ടത്തെ മുഴുവൻ കണക്കാക്കാൻ സമിതി തീരുമാനിച്ചുകഴിഞ്ഞിരുന്നു. പുതുതായി പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലഭിച്ച നിർദ്ദേശങ്ങൾ പട്ടിക-2ലുണ്ട്‌. മേഖല-1, മേഖല-2, മേഖല-3 എന്ന്‌ വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ സമിതി അടിയന്തിരനടപടി ആവശ്യപ്പെടുമ്പോൾ പട്ടിക-2ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സമിതി ഒരു പ്രത്യേകനടപടിയും നിർദ്ദേശിക്കുന്നില്ല. പ്രധാനമായും മൂന്ന്‌ കാരണങ്ങളാലാണിത്‌.ഒന്നാമതായി ഇവയുടെ അതിരുകൾ നിർണ്ണയിക്കുക അത്ര എളുപ്പമല്ല. രണ്ടാമതായി ഇവയ്‌ക്കുവേണ്ടി ഒരു ഭരണ സംവിധാനം രൂപകല്‌പന ചെയ്യുക എന്നതും എളുപ്പമല്ല. മൂന്നാമതായി പ്രഖ്യാപിക്കണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളേക്കാൾ പരിഗണന അർഹിക്കുന്ന സൈറ്റുകൾ പശ്ചിമഘട്ടത്തിൽ വേറെ ഉണ്ടാകാം. സമയപരിമിതി മൂലം ഇവയെല്ലാം കണ്ടെത്താൻ സമിതിക്ക്‌ ആവില്ല.

table 2

പട്ടിക 2 : പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കാൻ പുതുതായി ലഭിച്ച നിർദ്ദേശങ്ങൾ

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ മഹാരാഷ്‌ട്ര n ലോണാവാല-ഖണ്ടാല n മഹാരാഷ്‌ട്ര സഹ്യാദ്രി n സാവന്ത്‌വാടി, ദോഡാമാർഗ്‌ താലൂക്കിലെ 25 ഗ്രാമങ്ങൾ ഗോവ n സഹ്യാദ്രി n സംരക്ഷിത മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ കർണ്ണാടക n സഹ്യാദ്രി n കുടജാദ്രി n കുടക്‌ n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ തമിഴ്‌നാട്‌ n വാൽപ്പാറ n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ n കൊടൈക്കനാൽ n നീലഗിരിജില്ല കേരളം n മണ്ടകോൽ n പനത്തടി n പൈതൽമല n ബ്രഹ്മഗിരി-തിരുനെല്ലി n വയനാട്‌ n ബാണാസുര-കുറ്റിയാടി n നിലമ്പൂർ-മേപ്പാടി n സൈലന്റ്‌വാലി-ന്യൂ അമരമ്പലം n ശിരുവാണി n നെല്ലിയാമ്പതി n പീച്ചി - വാഴാനി n അതിരപ്പിള്ളി - വാഴച്ചാൽ n പൂയംകുട്ടി - മൂന്നാർ n കാർഡമം ഹിൽസ്‌ n പെരിയാർ n കുളത്തൂപുഴ n അഗസ്‌ത്യമല n സംരക്ഷിതമേഖലയ്‌ക്ക്‌ ചുറ്റിലുമുള്ള പ്രദേശം


പശ്ചിമഘട്ടത്തിലെ 2200ഓളം വ്യത്യസ്‌തപ്രദേശങ്ങളിൽ വന്യമൃഗസങ്കേതങ്ങൾ, നാഷണൽപാർക്കുകൾ, എന്നിവ ഉൾപ്പെട്ടവയെ സംരക്ഷിതപ്രദേശങ്ങളെന്നും, സമിതി രൂപം നൽകിയ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ മേഖല-1, മേഖല-2 മേഖല-3എന്നും വേർതിരിക്കാമെന്നാണ്‌ സമിതി നിർദ്ദേശിക്കുന്നത്‌. സാമൂഹ്യവും പരിസ്ഥിതിപരവുമായി മൂല്യമേറെയുള്ള `സംരക്ഷിതപ്രദേശങ്ങൾ' കണ്ടെത്താൻ ഏറെ ശ്രമവും സമയവും വേണ്ടിവന്നതിനാൽ സംരക്ഷിത പ്രദേശങ്ങൾക്ക്‌ സമാനമോ അതിലുപരിയോ സവിശേഷതകളുള്ള ഒരേ സംസ്ഥാനത്തെ പ്രദേശങ്ങളെ പരിസ്ഥിതി ദുർബ്ബല മേഖല ഒന്നിൽ ഉൾപ്പെടുത്താൻ സമിതി നിർദ്ദേശിച്ചു. ഇവയുടെ വിസ്‌തീർണ്ണം 60% ത്തിൽ കവിയരുതെന്നും ബാക്കി സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ നീക്കി വെയ്‌ക്കണമെന്നും സമിതി ശുപാർശ ചെയ്‌തു. റേറ്റിങ്ങിൽ ഏറ്റവും താഴെ വരുന്ന 25 % മേഖല 3 ലും ബാക്കി മേഖല 2ലും ഉൾപ്പെടുത്തണമെന്നും സമിതി നിർദ്ദേശിച്ചു. അതായത്‌ സംരക്ഷിത പ്രദേശം, മേഖല1, മേഖല2, എന്നിവയിലായി 75% പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്നാണ്‌ ഞങ്ങൾ നിർദ്ദേശിച്ചത്‌. മലമ്പ്രദേശങ്ങളുടെ 66% വനമായി നിലനിർത്തണമെന്നതായിരുന്നു ഞങ്ങളുടെ ദേശീയ ലക്ഷ്യം. പശ്ചിമഘട്ടം പ്രത്യേക സവിശേഷതകൾ നിറഞ്ഞ മലയോരമായതിനാൽ 75% പ്രദേശം ഇത്തരത്തിൽ പരിരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ ഞങ്ങൾ ശുപാർശ ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ തെക്കും വടക്കും തമ്മിൽ പരിസ്ഥിതി സവിശേഷതയുടെ കാര്യത്തിൽ വലിയ അന്തരമുള്ളതിനാൽ ഗുജറാത്ത്‌ ഡാങ്കും കേരള അഷാമ്പുമലകളും ഒരേതരത്തിൽ കാണാൻ കഴിയില്ല ആകയാൽ ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി കണക്കിലെടുത്താണ്‌ ശുപാർശകൾക്ക്‌ രൂപം നൽകിയത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തി തീരപ്രദേശവുമായി ചേർന്നുവരുന്ന സംസ്ഥാനങ്ങളിൽ അതിർത്തി നിർണ്ണയപ്രക്രിയയിൽ തീരപ്രദേശപരിസ്ഥിതി മൂല്യങ്ങളും ദൗർബല്യങ്ങളും പ്രതിഫലിക്കാതിരിക്കാനായി തീരത്തുനിന്ന്‌ 1.5 കി.മീ. വീതിയിൽ വിട്ടാണ്‌ സമിതി അതിർത്തി നിർണ്ണയം നടത്തിയത്‌.

1. പശ്ചിമഘട്ട മേഖല നിർണ്ണയിച്ചത്‌ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായാണ്‌. 2. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങൾ നാലാമത്തെ പ്രത്യേക വിഭാഗമായാണ്‌ പരിഗണിക്കുന്നത്‌. 3. സംരക്ഷിത പ്രദേശങ്ങൾക്ക്‌ പുറത്തുള്ളവയ്‌ക്കാണ്‌ മേഖല-1, മേഖല- 2, മേഖല-3 പദവി നൽകിയത്‌. 4. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയിൽ ഏറ്റവും കുറഞ്ഞ റേറ്റിങ്ങിന്‌ സമാനമോ അതിലുപരിയോ റേറ്റിങ്ങിനുള്ളവയെ മാത്രമാണ്‌ മേഖല ഒന്നിൽ ഉൾപ്പെടുത്തിയത്‌. 5. നദികളുടെ ഉത്ഭവസ്ഥാനങ്ങൾ, പീഠഭൂമികൾ പരിസ്ഥിതി സംരക്ഷണത്തിൽ അതിയായ താല്‌പര്യം പ്രകടിപ്പിക്കുന്ന സമൂഹം അധിവസിക്കുന്ന പ്രദേശങ്ങൾ എന്നിവ പരിസ്ഥിതി ദുർബലപ്രദേശങ്ങളായി പരിഗണിക്കേണ്ടതാണ്‌. 6. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളുടെയും മേഖല ഒന്നിന്റെയും മൊത്ത വിസ്‌തീർണ്ണം ആകെയുള്ള പ്രദേശത്തിന്റെ 60%ൽ കൂടാൻ പാടില്ല. 7. നിലവിലുള്ള സംരക്ഷിതപ്രദേശത്തിന്റെയും മേഖല-1, മേഖല-2 എന്നിവയുടെയും ആകെ വിസ്‌തീർണ്ണം ഏകദേശം 75% ആയിരിക്കണം. 8. മേഖല -3ന്റെ വിസ്‌തീർണ്ണം ആകെ വിസ്‌തീർണ്ണത്തിന്റെ 25%ത്തോളം ആയിരിക്കണം. പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ മേഖല-1, മേഖല-2,മേഖല-3 എന്നിവയുടെ കളർമാപ്പു കൾ സംസ്ഥാനാടിസ്ഥാനത്തിൽ ചിത്രങ്ങൾ 2 മുതൽ 7 വരെയിൽ നൽകിയിട്ടുണ്ട്‌. 5 മിനിട്ട്‌ X 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ. x 9 കി.മീ. എന്ന സമചതുരത്തെയാണ്‌ ഡാറ്റാബേസ്‌ അടിസ്ഥാനമാക്കിയിട്ടുള്ളത്‌. ഇതിന്‌ പ്രകൃതിദത്ത ജലസ്രോതസ്സുകളുടെയോ, വില്ലേജ്‌, താലൂക്ക്‌ പോലെയുള്ള ഭരണയൂണിറ്റുകളുടെയോ അതിർത്തിയുമായി യാതൊരുബന്ധവുമില്ല. പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോ മൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌. ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും

table 3

പട്ടിക 3 : മേഖലകളിലേക്ക്‌ നിർദ്ദേശിച്ചിട്ടുള്ള പ്രദേശം 50% ത്തിൽ അധികമുള്ള പശ്ചിമഘട്ടജില്ലകൾ

സംസ്ഥാനം ജില്ലകൾ മേഖല ഒന്നിലെ മേഖല രണ്ടിലെ മേഖല മൂന്നിലെ താലൂക്കുകൾ താലൂക്കുകൾ താലൂക്കുകൾ ഗുജറാത്ത്‌ 3 1 1 1 മഹാരാഷ്‌ട്ര 10 32 4 14 ഗോവ 2 ബാധകമല്ല ബാധകമല്ല ബാധകമല്ല കർണ്ണാടക 11 26 5 12 കേരളം 12 15 2 8 തമിഴ്‌നാട്‌ 6 9 2 2 മൊത്തം 44 83 14 37

50 ശതമാനമോ അതിലധികമോ പ്രദേശം പശ്ചിമഘട്ട അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ള താലൂക്കുകൾ മാത്രമേ പട്ടിക 3ൽ ചേർത്തിട്ടുള്ളൂ. മേഖല ഒന്നിന്റെയോ, രണ്ടിന്റെയോ നിലവാരം കല്‌പിക്കപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട താലൂക്കുകൾ പട്ടിക 3ൽ ഉൾപ്പെടുത്താത്തവ പട്ടിക നാലിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ 1 മിനിട്ട്‌ X 1 മിനിട്ട്‌ സമചതുരമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഗോവയുടെ വലിപ്പക്കുറവ്‌ പരിഗണിച്ച്‌ മേഖലാവത്‌ക്കരണത്തിന്‌ പരിസ്ഥിതി സവിശേഷതയാണ്‌ അല്ലാതെ താലൂക്കല്ല ആധാരമാക്കിയിട്ടുള്ളത്‌. (അനുബന്ധം ഒന്ന്‌ കാണുക) ഈ മേഖലകൾ ഗോവയിലിപ്പോൾ നടന്നുവരുന്ന മേഖലാ പ്ലാൻ 2021-ലെ പരിസ്ഥിതി ദുർബലമേഖലാവൽക്കരണവുമായി സമഞ്‌ജസപ്പെടണം.

പട്ടിക 4 : മേഖല ഒന്നിലേക്കും രണ്ടിലേക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം 50% ത്തിൽ താഴെ ഉള്ള പശ്ചിമഘട്ട ജില്ലകൾ സംസ്ഥാനം പശ്ചിമഘട്ടത്തിലെ മേഖല ഒന്നിൽ മേഖല രണ്ടിൽ ജില്ലകൾ പെടുന്നവ പെടുന്നവ ഗുജറാത്ത്‌ 2 - 4 മഹാരാഷ്‌ട്ര 11 6 23 ഗോവ - - - കർണ്ണാടക 15 1 22 കേരള 9 2 16 തമിഴ്‌നാട്‌ - - -

  • അനുബന്ധം 2, 3 കാണുക

ഇതുപോലെ ഉൾപ്പെടുത്തേണ്ട ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി വിപുലമായ ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ മേഖല ഒന്നിന്റെയും രണ്ടിന്റെയും അതിരുകൾ നിശ്ചയിക്കുകയും പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പ്ലാനിന്‌ രൂപം നൽകുകയും ചെയ്യേണ്ടത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയാണ്‌. അത്തരത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു സംരംഭമാണ്‌ ബോക്‌സ്‌ 5ൽ കൊടുത്തിട്ടുള്ളത്‌. പട്ടിക 5ൽ കൊടുത്തിട്ടുള്ള സിന്ധുദുർഗ്‌ ദില്ലയിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി സമർപ്പിച്ചു. ഇത്തരമൊരു പ്രമേയത്തിന്റെ സംക്ഷിപ്‌ത രൂപം ബോക്‌സ്‌ 6ൽ കാണാം.

ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം സിന്ധു ദുർഗ ജില്ലയിലെ 25 ഗ്രാമസഭകൾ അവരുടെ പഞ്ചായത്തു പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. ഈ ഗ്രാമസഭായോഗങ്ങളിൽ യഥാർത്ഥത്തിൽ എന്തു ചർച്ചയാണ്‌ നടന്നതെന്നോ ശരിയായ നടപടിക്രമം പാലിച്ചാണോ ഈ യോഗങ്ങൾ ചേർന്നതെന്നോ സമിതിക്ക്‌ അറിയില്ല. എന്നാൽ ഈ ഗ്രാമങ്ങളിലെ സന്ദർശനം വ്യക്തമാക്കുന്നത്‌ ഈ പ്രമേയങ്ങൾക്ക്‌ ഉറച്ച ജനപിന്തുണ ഉണ്ടെന്നാണ്‌ തങ്ങളുടെ പഞ്ചായത്തിനെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കിയ നിരവധി പഞ്ചായത്തുകൾ അവിടെതന്നെയുണ്ട്‌. തുടർന്നു നടത്തിയ ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കിയത്‌ രണ്ട്‌ തീരുമാനങ്ങൾ തമ്മിൽ തുലനം ചെയ്യാൻ ജനങ്ങൾ ശ്രമിക്കുന്നു എന്നാണ്‌. പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ തങ്ങളുടെ പഞ്ചായത്ത്‌ ഖനന ഭീഷണിയിൽ നിന്ന്‌ രക്ഷപ്പെടണമെന്ന്‌ ആശ്വസിക്കുന്നതോടൊപ്പം പഞ്ചായത്ത്‌ പ്രദേശം വനംവകുപ്പിന്റെ കരാളഹസ്‌തത്തിലമരുമെന്ന ഭയവും അവർക്കുണ്ട്‌. ജനപങ്കാളിത്തമില്ലാത്ത വികസനത്തിനും ജനത്തെ ഒഴിച്ചുനിർത്തിയുള്ള സംരക്ഷണത്തിനും ഇത്‌ ഉത്തമ ഉദാഹരണമാണ്‌. ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള വികസനത്തിന്‌- സംരക്ഷണസംഭംഭങ്ങളിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരതയും ജനസൗഹൃദവികസനവും കൈവരിക്കാൻ കഴിയൂ. ഈ രീതിയാണ്‌ അഭികാമ്യം എന്നാണ്‌ സമിതിയുടെ അഭിപ്രായം തങ്ങളുടെ പഞ്ചായത്ത്‌ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ വിജ്ഞാപനം ചെയ്യണമെന്ന്‌ പ്രമേയം പാസ്സാക്കിയ 25 ഗ്രാമപഞ്ചായത്തുകളും ഡാറ്റാബേസ്‌ പ്രകാരം മേഖല ഒന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ഒരു ശൃംഖലയാണ്‌.

പട്ടിക 5 : സിന്ധുദിർഗ ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ടവ താലൂക്ക്‌ വില്ലേജുകൾ ദോഡാമാർഗ്‌ ഫുകേരി, കോൾസാർ, കുമ്പ്രാൽ, സാസോളി, കൽനെ ഉഗാഡജ്‌, സൊലാമ്പെ, തൽക്കത്‌ ബി.കെ. കോനാൽ, ധർപി സാവന്ത്‌ വാടി കേസരി, ഡബിൽ, അസനിയെ. പാട്ട്‌വെ-മജ്‌ഗോൺ, ഉഡേലി, ഡെഗ്‌വെ, ബലാവൽ, സർമാലെ, ഒറ്റാവനെ, ഫൻസാവാഡെ, തമ്പോളി, കോൺഷി,നങ്കർടാസ്‌, നെവേലി, പട്‌വെ


വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌. ജലസ്രോതസ്സുകളുടെ വികസനം. ഗ്രാമങ്ങളിൽ വറ്റാത്ത അരുവികൾ നമുക്ക്‌ വേണ്ടുവോളമുണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്‌ പദ്ധതിയുണ്ടാവണം. ആസൂത്രണമില്ലായ്‌മ മൂലം വേനൽക്കാലത്ത്‌ കൃഷിയിടങ്ങൾക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുന്നില്ല. ചെറിയ അണകളും ബണ്ടുകളും നിർമ്മിച്ച്‌ വെള്ളം കെട്ടിനിർത്താവുന്നതേയുള്ളൂ. സർക്കാർ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച്‌ ഗ്രാമങ്ങളിൽ പ്രാഥമിക നിരീക്ഷണങ്ങളും പശ്ചാത്തല അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്‌. അക്കാരണത്താൽ ജലസ്രോതസ്സുകളുടെ വികസനത്തിന്‌ മുൻഗണന നിശ്ചയിക്കേണ്ടത്‌ അത്യാവശ്യമാണ്‌ ഗ്രാമത്തിലെ ഓരോ വാർഡിനും ഇതുണ്ടാകണം. പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളിൽ വറ്റാത്ത നീരുറവുകൾ വേണ്ടുവോളമുണ്ട്‌. ഈ അരുവികളിൽ ചെറിയ ജലവൈദ്യുതപദ്ധതികൾ നിർമ്മിച്ച്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുകയും ചെയ്യാം. ഇതിന്റെ സാധ്യതയെ പറ്റി പഠനം നടത്തേണ്ടതുണ്ട്‌. കശുമാവ്‌, അടക്ക തോട്ടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്തണം. ഫലവക്ഷഫലഭൂയിഷ്‌ഠതയ്‌ക്ക്‌ വേണ്ട ജലമോ വനമോ ഇല്ലാത്ത ഇടങ്ങളിൽ മഴവെള്ളത്തെ ആശ്രയിച്ചുള്ള സസ്യവനവൽക്കരണം വികസിപ്പിക്കാം. ഇതിന്‌ സർക്കാരിൽ നിന്നുള്ള ഫണ്ടും പരിശീലനവും വേണം. ഇപ്പോൾ നമുക്ക്‌ വേണ്ടത്ര സസ്യനഴ്‌സറികൾ ഇല്ല. മേല്‌പറഞ്ഞ സസ്യവനവൽക്കരണത്തിന്‌ തദ്ദേശീയമായ സസ്യനഴ്‌സറി നമുക്ക്‌ വികസിപ്പിച്ചെടുക്കാം. ചില സ്വയംസഹായ ഗ്രൂപ്പുകൾക്ക്‌ ഇതിൽ നിന്ന്‌ ആദായവും ലഭിക്കും. വില്ലേജ്‌ ടൂറിസം: നമ്മുടെ ഗ്രാമത്തിലെ പച്ചപ്പ്‌, തോട്ടങ്ങൾ, പ്രാചീന തറവാട്‌ വീടുകൾ എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മുംബൈയിൽ താമസമാക്കിയിള്ള `തൽക്കത്ത്‌' സ്വദേശികൾ പട്ടണത്തിലെ അവരുടെ സുഹൃത്തുക്കളുമായി ഇവിടെ എത്താറുണ്ട്‌. ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം: തൽകത്ത്‌ ഗ്രാമം വനത്തോട്‌ ചേർന്ന്‌ കിടക്കുന്ന പ്രദേശമാണ്‌. തോട്ടങ്ങൾ വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അംബോളിയ്‌ക്കും തില്ലാരിക്കും ഇടയ്‌ക്കുള്ള ഈ വനപ്രദേശം വന്യമൃഗ സമ്പന്നമാണ്‌. അനേകവർഷങ്ങളായി ഈ വന്യമൃഗങ്ങൾക്കിടയിലായി ജീവിക്കുന്ന ഞങ്ങൾ ഈ അടുത്ത കാലത്തായി കുരങ്ങ്‌, ആന, പുള്ളിപ്പുലി എന്നിവയുടെ ശല്യത്തെ നേരിടേണ്ടി വരുന്നുണ്ട്‌. ഈ പ്രദേശത്തിന്‌ ഒരു വികസനപദ്ധതി തയ്യാറാക്കുമ്പോൾ ഈ പ്രശ്‌നവും കൂടി കണക്കിലെടുക്കണം. കാരണം തുടർന്നും ഈ വന്യജീവികൾക്കൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങൾ. ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.


നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും. ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല. പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു. മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌. മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തടസ്സ പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ. മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌. (Kapoor, M: K Kohli and M Menon 2009) 7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.

ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി 1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം. ``പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌ നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർ ക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌. അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌. റിട്ടിന്റെ നമ്പർ 981/1998. പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. 1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നട പ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം. അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു. തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി. തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു. അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌. അതോറിറ്റിയുടെ സവിഷേതകൾ n അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രോജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. n അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റ്‌ ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ്‌ ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രോമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌. n മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു. ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌. രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക്‌്‌ ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം. സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.


ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല (HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌) സംക്ഷിപ്‌ത പശ്ചാത്തലം മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌ കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌. ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രൈബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. `അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ. കൃഷ്‌ണ നദിയിലെ `ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു. മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌. ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌. ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ. മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു. സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ : 1. മേഖലാപ്ലാൻ ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിേേച്ചർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി. ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ. ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌ ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ.ജയ്‌ സാമന്ത്‌, പ്രൊ.വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും. 2. ടൂറിസം മാസ്റ്റർ പ്ലാൻ ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌. 3. വികസന പദ്ധതികൾ പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർഗ്ഗ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും. 4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റിയൂട്ട്‌ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം. 5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു. ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ. 6. പരിസ്ഥിതി അവബോധം ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി. 7. പ്രദേശവാസികളുടെ പങ്കാളിത്തം ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ. സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാക്കിയിരുന്നു. പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാക്കാൻ ഇത്‌ വഴിയൊരുക്കി. സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌. മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു. 8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു. ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി. നിയന്ത്രണതീരുമാനങ്ങൾ വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു. ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ്‌ പാർക്ക്‌ സ്ഥാപിച്ചു. ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു. ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌. ഇത്തരം അനഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു. അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌. ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു. ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു. മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു. ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌. പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. പണിയുടെ പുരോഗതി മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌. പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌. പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല. പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹനങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം. പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതല സമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും. ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ 1. സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ `വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം. 2. വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം. 3. ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം. ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌. 4. ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ, ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല. ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം. ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം. ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം. B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ 1. ഘടനയും കാലാവധിയും : സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌. കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം. മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം., കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും. ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക. 2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം. 1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു. ``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.� 3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌. 4. ഏകോപനം : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം. 5. നിർവ്വഹണം : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതിയോഗത്തിൽ പങ്കെടുക്കാറില്ല. ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം. സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല. സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം. സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം. C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌. ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.