അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' പാനൽ റിപ്പോർട്ട്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1,237: വരി 1,237:
14. ഏതു പ്രദേശത്തും ഖനന പ്രവർത്തനം ആരംഭിക്കും മുൻപ്‌ അവിടുള്ള വൃക്ഷങ്ങളെ സംബന്ധിച്ച്‌ ഒരു സർവ്വെ നടത്തുകയും ഇവ മാറ്റി നടുന്നതിനും മറ്റുള്ളവ സംരക്ഷിക്കുന്നതിനുമായി ഒരു നഴ്‌സറി സ്ഥാപിക്കുകയും വേണം.
14. ഏതു പ്രദേശത്തും ഖനന പ്രവർത്തനം ആരംഭിക്കും മുൻപ്‌ അവിടുള്ള വൃക്ഷങ്ങളെ സംബന്ധിച്ച്‌ ഒരു സർവ്വെ നടത്തുകയും ഇവ മാറ്റി നടുന്നതിനും മറ്റുള്ളവ സംരക്ഷിക്കുന്നതിനുമായി ഒരു നഴ്‌സറി സ്ഥാപിക്കുകയും വേണം.
15 ഓരോ ഗ്രാമത്തിലേയും വിശുദ്ധവനങ്ങൾ സംരക്ഷിക്കണം. ഇവയുടെ സംരക്ഷണം പ്രാദേശിക സമൂഹത്തെ ഏൽപ്പിക്കുകയും അതിലേക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കുകയും വേണം.
15 ഓരോ ഗ്രാമത്തിലേയും വിശുദ്ധവനങ്ങൾ സംരക്ഷിക്കണം. ഇവയുടെ സംരക്ഷണം പ്രാദേശിക സമൂഹത്തെ ഏൽപ്പിക്കുകയും അതിലേക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കുകയും വേണം.
2.8. വൈദ്യുതിയും ഊർജ്ജവും
പശ്ചിമഘട്ട സമിതിയുടെ മുന്നിൽ കൂടെകൂടെ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ്‌ പശ്ചിമഘട്ട സംവിധാനങ്ങളിലെ ഹൈഡ്രോ, തെർമൽ, ന്യൂക്ലിയർ, കാറ്റാടി ഫാം എന്നിവയിലൂടെയുള്ള വൈദ്യുതി ഉല്‌പാദനം. പശ്ചിമഘട്ടത്തിലെ ജൈവ ആവാസ വ്യവസ്ഥയെ ഈ പദ്ധതികൾ തകർക്കുന്നതായി ഒരു വിഭാഗം വാദിക്കുന്നു. പരിസ്ഥിതി സംവേദനക്ഷമത ഇത്രയധികമുള്ള മേഖലയിൽ ഇത്രത്തോളം വൈദ്യുത പദ്ധതികൾ ആവശ്യമുണ്ടോ എന്നാണ്‌ ചോദ്യം. ഇനിയും വളരെയധികം പദ്ധതികൾ പ്രത്യേകിച്ച്‌ തെർമൽ പദ്ധതികൾ ആസൂത്രണ ഘട്ടത്തിലാണ്‌. അവയ്‌ക്കാവശ്യമായ വിഭവങ്ങളും പരിസ്ഥിതി പരവും സാമൂഹ്യവുമായ ആഘാതവും കണക്കിലെടുത്താൽ അവ ആവശ്യമുണ്ടോ? ഇവ സുസ്ഥിരമാണോ? എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു ഏകദേശരൂപം മനസ്സിലാക്കാനായി ഞങ്ങൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ വൈദ്യുതിയുടേയും ഊർജ്ജത്തിന്റേയും സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചു. പ്രതിശീർഷ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായാണ്‌ കണക്കുകൾസൂചിപ്പിക്കുന്നത്‌. ഗോവയിലെ വൈദ്യുതി ഉപയോഗം ദേശീയ ശരാശരിയുടെ 3.5 ഇരട്ടിയാണെങ്കിൽ കേരളത്തിലേത്‌ ഇതിന്റെ 2/3 ആണ്‌. ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യൂതീകരിച്ച ഗ്രാമീണ ഭവനങ്ങളുടെ അനുപാതം കേരളത്തിൽ വളരേ ഉയർന്നതാണ്‌. പക്ഷേ, വൈദ്യുതീകരിക്കാത്ത ഗ്രാമീണ ഭവനങ്ങൾ ഗോവയിൽ 8 ശതമാനമാെണങ്കിൽ മഹാരാഷ്‌ട്രയിൽ അത്‌ 35 ശതമാനമാണ്‌. ഈ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ വ്യവസായങ്ങളാണ്‌ വൈദ്യുതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. വൻകിട വ്യവസായങ്ങളിൽ അയിര്‌ സംസ്‌ക്കരണം, ഇരുമ്പ്‌-ഉരുക്ക്‌, സിമന്റ്‌, പെട്രോളിയം റിഫൈ നറികൾ, പഞ്ചസാര ഡിസ്‌ടിലറികൾ, വളം നിർമ്മാണശാലകൾ, പെട്രോകെമിക്കൽസ്‌ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്‌ ഇവയാണ്‌. ചെറുകിട-ഇടത്തരം വ്യവസായങ്ങളും ധാരാളമുണ്ട്‌. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിവയാണ്‌. ഈ വിഭാഗത്തിൽ പെടുന്ന ഫൗണ്ട്രികൾ, ചുടുകൽ ഫാക്‌ടറികൾ, തുണിമില്ലുകൾ, കളിമൺ ഫാക്‌ടറികൾ, പോട്ടറി, ഗ്ലാസ്‌വെയർ, ബേക്കറി എന്നിവ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവയാണ്‌.
വൈദ്യുതി ഉല്‌പാദനത്തിന്റെ കാര്യത്തിലും ഈ സംസ്ഥാനങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്‌. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ കമ്മി ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ്‌. വൻവൈദ്യുതികമ്മിയുള്ള സംസ്ഥാനമാണ്‌ മഹാരാഷ്‌ട്ര. എന്നാൽ, മറ്റ്‌ പശ്ചിമഘട്ട സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കമ്മിയാണെങ്കിലും കർണ്ണാടകയുടേയും, തമിഴ്‌നാടിന്റെയും സ്ഥിതി ഏറെ ഭേദമാണ്‌. വൈദ്യുതി പ്രാദേശികമായി ഉൽപ്പാദിക്കുകയോ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങുകയോ ചെയ്യാം. പക്ഷെ ആവശ്യം മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ നീങ്ങിയില്ലെങ്കിൽ ഡീസൽ ജനറേറ്റർ സെറ്റുകൾ അനിയന്ത്രിതമായി ഉപയോഗിച്ചുതുടങ്ങാനും അത്‌ കടുത്ത പരിതസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്‌ടിക്കാനും ഇടയാക്കും. ഇപ്പോഴത്തെ പ്രസരണ- വിതരണ നഷ്‌ടം ഒഴിവാക്കാനും അടിയന്തിര നടപടിവേണം.
ഇന്ധനങ്ങളുടെ ഗാർഹിക ഉപയോഗം
ചുവടെയുള്ള ചിത്രം 10ൽ 2007 -08ൽ 1000 ഗ്രാമീണഭവനങ്ങളിലെ പാചകത്തിന്‌ എൽ.പി.ജി (ഭൂപടം-ഒന്ന്‌) വിറക്‌ (ഭൂപടം- 2), വിളക്കുതെളിക്കാൻ വൈദ്യുതി (ഭൂപടം-3) മണ്ണെണ്ണ (ഭൂപടം 4) എന്നിവയുടെ ഉപഭോഗം വ്യക്തമാകുന്നു. ഗോവയിൽ 41 ശതമാനം വീടുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബഹുഭൂരിപക്ഷം ഗ്രാമീണരും വിറകിനെയാണ്‌ ആശ്രയിക്കുന്നത്‌. കൂടുതൽ ഗ്രാമീണരും പാചകത്തിന്‌ വിറക്‌ ഉപയോഗിക്കുന്ന കർണ്ണാടകവുമായി താരതമ്യം ചെയ്യുമ്പോൾ എൽ.പി.ജി ഉപയോഗിക്കുന്ന അയൽസംസ്ഥാനമായ കേരളത്തിലെ അനുപാതം വളരെ ഉയർന്നതാണ്‌. ഗോവയിലെ 80 ശമതാനത്തിലധികവും മഹാരാഷ്‌ട്രയിലെ 70 ശതമാനത്തിലധികവും പട്ടണവാസികൾ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നവരാണ്‌.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ഭൂരിഭാഗം വീട്ടുകാരും വെളിച്ചത്തിന്‌ മണ്ണെണ്ണയേക്കാൾ വൈദ്യുതിയാണ്‌ ഉപയോഗിക്കുന്നത്‌.
മഹാരാഷ്‌ട്രയിൽ 2012 ലേക്ക്‌ പല തെർമൽ പവർ പ്രോജക്‌ടുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കേരളത്തിലും കർണ്ണാടകത്തിലും ജലവൈദ്യുത പദ്ധതികളാണ്‌ ആലോചനയിൽ. ഏറ്റവും തർക്കത്തിൽ കിടക്കുന്ന കർണ്ണാടകയിലെ ഗൂഢ്യ, കേരളത്തിലെ ആതിരപ്പിള്ളി പദ്ധതികളെ പറ്റി ഈ റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത്‌ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്‌.
ആസൂത്രണഘട്ടത്തിലുള്ള പല പദ്ധതികളും ഉത്‌ക്കണ്ടാജനകമാണ്‌. ഉദാഹരണത്തിന്‌ റെയ്‌ഗഢിലും രത്‌നഗിരിയിലും 33,000 മെഗാവാട്ട്‌ ശേഷിയുള്ള തെർമൽ പ്രോജക്‌ടുകൾ പരിസ്ഥിതി ക്ലിയറൻസിനുവേണ്ടി കാത്തിരിക്കയാണ്‌. ഇവയിൽ പലതും സൃഷ്‌ടിക്കുന്ന പരിസ്ഥിതി- സാമൂഹ്യആഘാതങ്ങൾ വളരെ ഗുരുതരമാണ്‌. ഇവ ഒരു കൂട്ടമായി സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇവ സൃഷ്‌ടിക്കുന്ന ആവർത്തന ആഘാതം പരിഗണിക്കപ്പെടേണ്ടതാണ്‌. ഈ വൈദ്യുതി ഉല്‌പാദന പ്ലാന്റുകളുടെ ദൂഷ്യഫലങ്ങൾ ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത്‌ മറ്റൊരു വിഭാഗത്തിനാണ്‌.
ഈ ജില്ലകൾക്ക്‌ ഒരു വർഷം 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ആവശ്യം എന്നാൽ ഇവിടെ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌ 4543 മെഗാവാട്ടാണ്‌.
മുബൈയുടെ ആവശ്യം വളരെ വലുതാണെങ്കിൽ കല്‌ക്കരി അധിഷ്‌ഠിതമായ വലിയൊരു പ്ലാന്റ്‌ മലബാർ ഹില്ലിൽ സ്ഥാപിക്കാവുന്നതാണ്‌. ജിന്ധാൽ പ്ലാന്റിലേതുപോലെ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെയുണ്ട്‌. ഇവിടെ പ്ലാന്റ്‌ സ്ഥാപിച്ചാൽ വളരെ ദൂരേക്ക്‌ വിതരണലൈനുകൾ വലിക്കേണ്ടതില്ല. തന്മൂലം പ്രസരണ-വിതരണ നഷ്‌ടം കുറയുന്നു. രത്‌നഗിരി, സിന്ധിദുർഗ ജില്ലകളിൽ വിതര ലൈനുകൾക്ക്‌ താഴെ ഫലവൃക്ഷങ്ങളും മറ്റും വച്ചുപിടിപ്പിക്കാൻ കഴിയാത്തതു മൂലമുള്ള നഷ്‌ടവും ഒഴിവാക്കാം.
ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ
വികസനത്തിന്‌ ഊർജ്ജവും വൈദ്യുതിയും കൂടിയേ തീരൂ. ഈ രാജ്യത്തെ ജനങ്ങളുടെ ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാകയാൽ ഇടത്തരം വരുമാനസ്വഭാവത്തിലേക്ക്‌ കൂടതൽ ആളുകൾക്ക്‌ കടന്നുചേരുന്നതിനാൽ ഭൗതിക സുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ നാം കാണുന്നത്‌ വരുമാന ശ്രേണിയുടെ മുകളിലേയ്‌ക്ക്‌ കടന്നുവരുന്ന ജനങ്ങൾ ആധുനിക ജീവിതത്തിനാവശ്യമായ ഘടകങ്ങൾ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതാണ്‌. പുതിയ വിഭാഗം ഊർജ്ജ ഉപഭോക്താക്കൾ, പുതിയ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾ, കൂടുതൽ യാത്രാസൗകര്യം, ഇതിനെല്ലാം കൂടുതൽ വൈദ്യുതിയും ഊർജ്ജവും ഇന്ധനവും ആവശ്യമാണ്‌. വളർച്ചയ്‌ക്കുവേണ്ടിയുള്ള ഊർജ്ജത്തിന്റെ ആവശ്യം കൂടിവരുമ്പോഴും വെളിച്ചത്തിന്‌ വൈദ്യുതി ലഭിക്കാത്തതും, വെളിച്ചത്തിനും പാചകത്തിനും, ആരോഗ്യത്തിന്‌ ഹാനികരമായ പുക വമിപ്പിക്കുന്ന ഇന്ധനം ഉപയോഗിക്കുന്നതുമായ വലിയ ഒരു ജനവിഭാഗം ഇവിടെ ഉണ്ട്‌. ഇവിടെ നാം നേരിടുന്ന പ്രതിസന്ധി വളർച്ചക്കാവശ്യമായ ഊർജം എങ്ങനെ ഉൽപാദിപ്പിക്കാം, പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഊർജ ക്ഷാമം എങ്ങനെ പരിഹരിക്കാം, എന്നൊക്കെയാണ്‌.
നിലവിലുള്ളതും പുതിയതായി സ്ഥാപിക്കാനുദ്ദേശിക്കുന്നതുമായ ഊർജ്ജ ഉല്‌പാദനപ്രൊജക്‌ടുകളുടെ പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌. പശ്ചിമഘട്ടത്തിലെ സംവേദന ക്ഷമത കൂടിയ മേഖലകളിൽ ഊർജ്ജ ഉത്‌പാദനപ്ലാന്റുകൾ നിർമ്മിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ജൈവ ആവാസവ്യവസ്ഥ ഘടനയെ ബാധിക്കുന്നതും, ആവാസ നഷ്‌ടത്തിനും വനമേഖല വിഭജിക്കപ്പെടുന്നതിനും ഇടയാക്കുന്നതുമാണ്‌. ഇത്‌ അവിടത്തെ സസ്യജാലങ്ങളുടെ മാത്രമല്ല, സൂഷ്‌മകാലാവസ്ഥയേയും പ്രതികൂലമായി ബാധിക്കും. ഊർജ്ജ ഉത്‌പാദനപ്ലാന്റുകളും അണക്കെട്ടുകളും സ്ഥാപിക്കുന്നതുമൂലം വളരെ വലിയ ഒരു പ്രദേശത്തെ വനങ്ങളാണ്‌ നശിപ്പിക്കപ്പെടുന്നത്‌.
നഷ്‌ടപ്പെട്ട അത്രയും വനങ്ങൾ വേറെ വച്ചുപിടിപ്പിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നഷ്‌ടപ്പെട്ട തനതു വനങ്ങളിലെ ജൈവവൈവിദ്ധ്യസജീർണ്ണതകളും സമ്പത്തും പുനർസൃഷ്‌ടിക്കാൻ അതിനാവില്ല. തെർമൽ പ്ലാന്റുകളിൽ നിന്ന്‌ പുറത്തു വരുന്ന താപക്കാറ്റ്‌ വനങ്ങളുടെ നിലവാരത്തെ നശിപ്പിക്കുകയും തുറന്നു വിടുന്ന അവശിഷ്‌ട്ടങ്ങൾ ജലസ്രോതസ്സുകളെ മലിനീകരിക്കുകയും ചെയ്യും. തെർമൽ പ്ലാന്റുകളുടെ പ്രവർത്തനം മൂലം ജലത്തിന്റെ താപനില ഉയരുന്നതും, ഫ്‌ളൈ ആഷും ആണ്‌ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. ജലത്തിന്റെ താപനില ഉയരുന്നതുമൂലം രാസവസ്‌തുക്കളും മറ്റ്‌ മലിനീകരണ വസ്‌തുക്കളും വെള്ളത്തിൽ കൂടുതൽ അലിഞ്ഞു ചേരുകയും ഇത്‌ പരിസ്ഥിതിക്ക്‌ വലിയ ക്ഷതമുണ്ടാക്കുകയും ചെയ്യുന്നു. താപനില ഉയരുന്നതിന്‌ പുറമേ തണുപ്പിക്കൽ പ്രക്രിയയിൽ രാസപദാർത്ഥങ്ങൾ കലർന്ന വെള്ളമാണ്‌ പ്ലാന്റുകളിൽ നിന്ന്‌ തുറന്ന്‌ വിടുന്നത്‌. ഈ വെള്ളത്തിൽ ക്ലോറിനും മറ്റും കലർന്നിട്ടുള്ളതിനാൽ ജലാശയത്തിലെ മത്സ്യസമ്പത്തിനെ ഇത്‌ പ്രതികൂലമായി ബാധിക്കും.
ഇയ്യം, രസം എന്നിവ ഉൾപ്പെടെ നിരവധി രാസവസ്‌തുക്കൾ ഫ്‌ളൈ ആഷിൽ അടങ്ങിയിരിക്കുന്നു. ഇത്‌ നദികളിലും മറ്റും അടിയുന്നതു മൂലം മത്സ്യങ്ങളുടെ പ്രത്യുല്‌പാദന ശേഷി തന്നെ നഷ്‌ടപ്പെടുന്നു.
കൊങ്കൺ മേഖലയിലെ നിയുക്ത ഊർജ്ജ പ്ലാന്റുകളുടെ ആവർത്തന ആഘാതത്തെ പറ്റി പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ നദീതടങ്ങൾ ജലവൈദ്യുതിക്കും ശുദ്ധജലവിതരണ പദ്ധതികൾക്കും വേണ്ടി ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുയരുന്നുണ്ട്‌. നദികളുടെ പ്രഭവ കേന്ദ്രങ്ങളിൽ യാതൊരു പദ്ധതിയും പാടില്ല. ക്രമത്തിലധികം വികസനം വന്ന നദീതടങ്ങളിലും പുതിയ അണക്കെട്ടുകൾ പാടില്ല. നദികളുടെ പരിസ്ഥിതിപരമായ ഒഴുക്ക്‌ നിലനിർത്തേണ്ടത്‌ വളരെ പ്രധാനമാണ്‌. മാത്രവുമല്ല പശ്ചിമഘട്ടത്തിൽ നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികൾ ജൈവആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആവർത്തന ആഘാതത്തെപ്പറ്റി ഇതിനകം ഒരു വിലയിരുത്തൽ നടത്തിയിട്ടില്ല.
പശ്ചിമഘട്ടത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോഗം ഏറെ കാര്യക്ഷമമാക്കിയും മറ്റും ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കണം. പല സംസ്ഥാനങ്ങളിലും പാരമ്പര്യേതര ഊർജ്ജ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌. സൗരോർജപദ്ധതികൾക്കായി വരുന്ന ഭൂമിയുടെയും വെള്ളത്തിന്റെയും അളവും അത്‌ സൃഷ്‌ടിക്കുന്ന പ്രാദേശിക സാമൂഹ്യ ആഘാതവും പരിഗണിക്കപ്പെടേണ്ടതുണ്ട്‌. വേണ്ടത്ര ശ്രദ്ധ പതിച്ചിട്ടില്ലാത്ത മറ്റൊരു അപാകത വൈദ്യുതി വിതരണത്തിനുള്ള വലിയ ടവ്വറുകൾ കടന്നു പോകുന്നതിലൂടെ ആവാസകേന്ദ്രങ്ങൾ വിഭജിക്കപ്പെടുന്നതാണ്‌. പരിസ്ഥിതി സംവേദന ക്ഷമത ഏറിയ പ്രദേശങ്ങളിൽ ടവ്വർ ഗ്രിഡുമായി ബന്ധിപ്പിക്കാതെയുള്ള പാരമ്പര്യേതര ഊർജ്ജപദ്ധതികൾ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.
പ്രാദേശിക പരിസ്ഥിതിയിൽ പാരമ്പര്യേതര ഊർജ്ജവികസനം സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ വൻ തോതിലുള്ള കാറ്റാടി പാടങ്ങൾ പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്‌. പശ്ചിമഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കാൻ പല നിർദ്ദേശങ്ങളുമുണ്ട്‌. ചിലവ ഇതിനകം പൂർത്തീകരിച്ചിട്ടുമുണ്ട്‌. നിശ്ചിതവേഗതയിൽ കൂടുതൽ തുടർച്ചയായി കാറ്റടിക്കുന്ന പ്രദേശങ്ങളിലോ ഇത്‌ സ്ഥാപിക്കാൻ കഴിയൂ. പശ്ചിമഘട്ടത്തിൽ ഏറ്റവും ദുർബ്ബലമായ ജൈവആവാസവ്യവസ്ഥയുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളാണ്‌ ഇത്തരം പ്രദേശങ്ങൾ പശ്ചിമഘട്ടത്തിലെ ഏറ്റവും അനുപമമായ ജൈവവൈവിദ്ധ്യഘടകങ്ങളാണ്‌ ഇവിടെയുള്ളത്‌. കാറ്റാടി യന്ത്രങ്ങൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള ഭീമൻ ക്രെയിനുകളും മറ്റും മലമുകളിൽ എത്തിക്കുന്നതിന്‌ ആവശ്യമായ വലിയ റോഡുകളുടെ നിർമ്മാണം വനങ്ങളുടേയും ആവാസവ്യവസ്ഥയുടേയും വൻ തോതിലുള്ള നശീകരണത്തിനും അതു വഴി ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്‌ എന്നിവയ്‌ക്കു കാരണവുമാകുന്നു. മഹാരാഷ്‌ട്രയിലെ ബീമശങ്കർ വന്യ ജീവി സങ്കേതത്തിൽ നിന്ന്‌ രണ്ട്‌ കിലോമീറ്റർ അകലെ ?ഋചഋഞഇഛച? കമ്പനി നടത്തിയ ഒരു കാറ്റാടി പാടത്തിൽ ശ്രീ മാധവ്‌ഗാഡ്‌ഗിലും റെനീ ബോർജസും നടത്തിയ പഠനത്തിൽ ഈ മേഖലയിലെ പരിസ്ഥിതിയുടെ തനിമ മുഴുവൻ തകർത്തതായി കാണപ്പെട്ടു. മാത്രവുമല്ല ഈ പദ്ധതിയിലൂടെ സ്വധീനവലയം കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വലുതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പഠനത്തിലൂടെ വ്യക്തമാകുന്ന ഒരു കാര്യം കാറ്റാടി പാടത്തിന്റെ ഹരിതസാങ്കേതിക വിദ്യയ്‌ക്ക്‌ ക്ലിയറൻസ്‌ നൽകുന്നതും ഇതു സംബന്ധിച്ച ആവർത്തന ആഘാത അപഗ്രഥനം നടത്തിയ ശേഷം മതി എന്നാണ്‌. ഇത്തരമൊരപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ കാറ്റാടി പാടപദ്ധതികൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം. ഏതായാലും ഋടദ1 മേഖലയിൽ കാറ്റാടി പാടം അനുവദിക്കരുതെന്ന്‌ പശ്ചിമഘട്ടസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌.
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
ആവശ്യമുള്ള ഊർജ്ജത്തിന്റെ അളവ്‌, ലഭ്യമാക്കാവുന്ന ഊർജ്ജത്തിലെ വർദ്ധനവ്‌, ഉല്‌പാദനത്തിലുള്ള ജൈവഇന്ധന സാങ്കേതിക ജ്ഞാനം, ഊർജ്ജ മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി പല മാർഗ്ഗങ്ങൾ ശുപാർശ ചെയ്യാം.
ആവശ്യമുളള ഊർജ്ജത്തിന്റെ അളവ്‌
ി പശ്ചിമഘട്ട സംസ്ഥാനങ്ങളിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഒരു വിഭാഗമാളുകൾ ആവശ്യത്തിലധികം വൈദ്യുതി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അത്യാവശ്യത്തിനു പോലും ലഭിക്കുന്നില്ല. ഊർജ്ജ ഉല്‌പാദനവും ഉപഭോഗവും ബന്ധപ്പെടുത്തിയുള്ള പ്രാദേശിക പരിസ്ഥിതിപരവും സാമൂഹ്യമായുമുള്ള പ്രശ്‌നങ്ങൾ പരിഗണിക്കുമ്പോൾ സുസ്ഥിരതയും തുല്യതയും പ്രതിഫലിക്കുന്ന വ്യക്തമായ ഒരു ഊർജ്ജ നയം നമുക്കാവശ്യമാണ്‌. ``ആഢംബരവും ദുരുപയോഗവും'' ``ന്യായവും ആവശ്യത്തിനും'' തമ്മിലുള്ള വ്യത്യാസം ഊർജ്ജഉപഭോഗത്തിൽ നാം തിരിച്ചറിയണം. തുല്യമായ പ്രതിശീർഷ ഊർജ്ജ ഉപഭോഗ നിബന്ധനകളും കണക്കിലെടുക്കണം.
ി വിവിധ മേഖലകളിൽ ഊർജ്ജകാര്യക്ഷമത കൂട്ടാൻ സർക്കാരിനുള്ള ശേഷി വിലയിരുത്തേണ്ടതും പ്രധാനമാണ്‌. ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസിയുടെ പങ്കിനാണ്‌ ഇവിടെ പ്രധാന്യം . ഇപ്പോഴും ഭാവിയിലുള്ള ഊർജ്ജത്തിന്റെ ആവശ്യം അഥവാ അളവ്‌ കണക്കാക്കുമ്പോൾ അത്‌ യഥാർത്ഥവും വസ്‌തു നിഷ്‌ടവും ആയിരിക്കണം. ഊതിപെരുപ്പിച്ച കണക്കുകൾ ആവശ്യമില്ലാതെ കൂടുതൽ ഊർജ്ജം ഉല്‌പാദിപ്പിക്കാനുള്ള സമ്മർദ്ദം കൂട്ടുകയും അത്‌ ദോഷകരമായ പരിസ്ഥിതി ആഘാതങ്ങൾക്ക്‌ ഇടയാകുകയും ചെയ്യും.
ി ഊർജ്ജ ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവും സാമൂഹ്യവുമായ ആഘാതങ്ങൾ കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോക്താക്കളെ ബോധവൽക്കരിച്ച്‌ ഊർജ്ജത്തിന്റെ ആഢംബര ആവശ്യം കുറയ്‌ക്കണം.
ഊർജ്ജ ഉല്‌പാദനം
ി പാരമ്പര്യേതര ഊർജ്ജ പദ്ധതികളേയും ഊർജ്ജകാര്യക്ഷമതയേയും പരമാവധി പ്രോത്സാഹിപ്പിക്കണം. ചെറിയ പദ്ധതികളാണ്‌ അഭികാമ്യം.
ി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന ക്ഷമത കൂടിയ മേഖലകളിൽ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ മാത്രം നേരിടാനുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളാണ്‌ ആവശ്യം. ഇവ ഗ്രിഡുമായി ബന്ധിപ്പിക്കാത്തവ ആയിരിക്കണം.
ി സ്‌മാർട്ട്‌ ഗ്രിഡിന്റെ ഉപഭോഗം
? ഊർജ്ജത്തിലെ അടിസ്ഥാനഘടകത്തിന്റെ സ്വീകാര്യത മെച്ചപ്പെടുത്താൻ കണക്ക്‌ കൂട്ടാ നുള്ള ശേഷിയും ആശയവിനിമയവും മെച്ചപ്പെടുത്തുക.
? ഗ്രിഡിലൂടെവൈദ്യുതി ഒഴുകുന്നത്‌ നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട മുൻകരുതൽ മെയിന്റ നൻസിനും നടപടി സ്വീകരിക്കുക.
? പ്രസരണ-വിതരണ നഷ്‌ടം കുറയ്‌ക്കുക.
ി വിദ്യുച്ഛക്തി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വാസയോഗ്യവും ആക്കുന്നതിന സംസ്ഥാനങ്ങൾ നിയന്ത്രണനയങ്ങൾ സ്വീകരിച്ച്‌ മലിനീകരണമുണ്ടാക്കുന്ന ഡീസൽ എഞ്ചിൻ മാതൃകകൾ വ്യവസായത്തിൽ കൊണ്ടുവരുന്നത്‌ കുറയ്‌ക്കുക.
ി ഈ ഭാഗത്ത്‌ സ്വീകരിച്ചിട്ടുള്ള നൂതന പ്രവണതകൾ നിശ്ചമായും വിലയിരുത്തേണ്ടതാണ്‌. ഉദാഹരണത്തിന്‌ കേരളത്തിലെ പത്തൻപാറയിലെ ഒരു മാതൃകാ ചെറുകിട ജലവൈദ്യുത സംവിധാനം. ഇതിന്‌ ആവശ്യമായ തുക സമാഹരിച്ചത്‌ ഗ്രാമവാസികളിൽ നിന്ന്‌ പണമായും ഉല്‌പന്നങ്ങളായുമാണ്‌. അതുപോലെ തന്നെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിൽ സൗരോർജ്ജമെത്തിക്കാനായി `സെൽകൊ' മാതൃകാ പദ്ധതിയിലേയും അനുഭവങ്ങൾ വിലയിരുത്തപ്പെടേണ്ടതാണ്‌.
ി ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം പങ്കു വയ്‌ക്കുന്ന രീതി: ഉദാഹരണത്തിന്‌ പാലക്കാട്ടെ ഗിരിവർഗ്ഗക്കാരുമായി ചേർന്ന്‌ ഒരു 80 മെഗാവാട്ട്‌ കാറ്റാടി പാടം സ്ഥാപിക്കുന്നതിന്‌ കേരളസർക്കാർ സ്വീകരിച്ച ബിസിനസ്സ്‌ മാതൃക പ്രകാരം എൻ.ടി.പി.സിയും സംസ്ഥാന വിദ്യുച്ഛക്തി ബോർഡും പാലക്കാട്ടെ ഗിരി വർഗ്ഗക്കാരും ചേർന്നുള്ള ഒരു പാർട്ട്‌ണർ ഷിപ്പാണ്‌ ഈ പദ്ധതി. ഗിരിവർഗ്ഗക്കാരുടെ ഭൂമിയിൽ നിന്നുല്‌പാദിപ്പിക്കുന്ന ഓരോ യൂണിറ്റ്‌ വൈദ്യുതിയിൽ നിന്നും ഒരു നിശ്ചിത തുക ഗിരിവർഗ്ഗക്കാർക്കു ലഭിക്കും.
പരിസ്ഥിതി ക്ലിയറൻസ്‌
ി ഊർജ്ജ പ്ലാന്റുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനുള്ള നടപടിക്രമം അടിമുടി പരിഷ്‌ക്കരിക്കണം.
ി ഓരോ മേഖലയ്‌ക്കും വഹിക്കാവുന്ന ശേഷി പരിസ്ഥിതി ആഘാത പഠനങ്ങൾ കണക്കിലെടുക്കണം. പ്ലാന്റുകൾ കൂട്ടത്തോടെയാണ്‌ സ്ഥാപിക്കുന്നതെങ്കിൽ ആവർത്തന ആഘാത പഠനങ്ങൾ കൂടി നടത്തണം.
ി ഇന്ത്യയിൽ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുള്ള മാർഗ്ഗരേഖകളിൽ പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ ഉൽപ്പെടുന്നില്ല. അവയും പ്രത്യേകിച്ച്‌ കാറ്റാടി പാടങ്ങൾ പല ആഘാതങ്ങളും സൃഷ്‌ടിക്കുന്നതിനാൽ ഇവയെ കൂടി അതിൽ ഇൾപ്പെടുത്തണം. ഇതിനായി യു.എസ്‌.ഇ.പി തയ്യാറാക്കിയിട്ടുള്ള മാനദണ്‌ഡങ്ങളും പരിശോധിക്കാവുന്നതാണ്‌. കറ്റാടി പാടങ്ങൾക്ക്‌ ക്ലിയറൻസ്‌ നൽകും മുൻപ്‌ ആവർത്തന ആഘാത അപഗ്രഥനം നടത്തണം.
ി പാരമ്പര്യേതഷ ഊർജ്ജ പദ്ധതി കൂടുതൽ പ്രചാരം നേടി വരുന്നതിനാൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തുകയും വേണം
ി പശ്ചിമഘട്ടത്തിൽ തെർമൽ പ്ലാന്റുകൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നതിൽ പരിസ്ഥിതി-വനം മന്ത്രാലയം കൂടുതൽ ശ്രദ്ധ ചെലുത്തണം.
ി പദ്ധതികൾക്ക്‌ അനുമതി നൽകുന്നത്‌ പരിസ്ഥിതി ക്ലിയാൻസ്‌ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.
ി ഊർജ്ജ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റിയുടെ കീഴിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
2.9 വിനോദ സഞ്ചാരം
വിനോദസഞ്ചാരം പശ്ചിമഘട്ടത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കയാണ്‌. ഇവിടത്തെ വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി പരിസ്ഥിതി വന്യജീവി, മതങ്ങൾ, സാമൂഹ്യം, ബിസിനസ്സ്‌ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. പശ്ചിമഘട്ടത്തിലെ ടൂറിസത്തിലേറിയ പങ്കും മതപരമായ ടൂറിസമാണ്‌. തൊട്ടടുത്ത സ്ഥാനം പ്രകൃതി അധിഷ്‌ഠിത ടൂറിസ്സത്തിനാണ്‌. ഇവിടെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്നത്‌ രാജ്യത്തിനകത്തു നിന്നു തന്നെ. 2002ന്‌ ശേഷം പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലയായ പെരിയാർ, മരുമല, ബന്ദിപ്പൂർ, നാഗർഹോൾ, ഡണ്ടേലി-ആൻഷി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക്‌ കൂടിയിട്ടുണ്ട്‌. ടൂറിസം പ്രവർത്തനങ്ങളിലേറിയ പങ്കും വേണ്ടത്ര ആസൂത്രണമോ നിയന്ത്രണമോ ഇല്ലാതെയാണ്‌ നടക്കുന്നത്‌. `അംബിവാലി' ,`ലവാസ' പോലെ ലോകനിലവാരത്തിൽ ആസൂത്രണം ചെയ്‌തിട്ടുളള ടൂറിസം പദ്ധതികൾക്കു പോലും ആവശ്യമായ പരിസ്ഥിതി ആഘാത പഠനമോ, ആവർത്തന ആഘാത അപഗ്രധനമോ നടത്താതെയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത്‌.
ഉത്‌കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ
പശ്ചിമഘട്ടത്തിൽ ടൂറിസ്റ്റ്‌ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ വളർച്ച, ആവാസ കേന്ദ്രങ്ങൾ വിഭജിക്കപ്പെടാനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനും ഇടയാക്കിയിട്ടുണ്ട്‌. മാലിന്യങ്ങൾ ക്രമാതീതമായി കുന്നു കൂടുന്നതു മൂലം കീടങ്ങൾ ആകർഷിക്കപ്പെടാനും രോഗങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്‌. സംസ്‌ക്കരിക്കാത്ത വെള്ളം പുറത്തേക്ക്‌ ഒഴുക്കി വിടുന്നതു മൂലം സസ്യജാലങ്ങളും ഭൂജലവും മലിനീകരിക്കപ്പെടുന്നു. വനത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്‌. ടൂറിസത്തിന്റെ മറ്റൊരു സ്വാഭാവിക ഫലമാണ്‌ വെള്ളത്തിനു വേണ്ടിയുള്ള വർദ്ധിച്ച ആവശ്യം.
സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത്‌ പ്രദേശവാസികളുടെ പരമ്പരാഗത ജീവിതശൈലിയിൽ ടൂറിസം മാറ്റം വരുത്തുന്നതായാണ്‌ കാണുന്നത്‌. ഉദാഹരണത്തിന്‌ ഭൂമിയുടെ വിനിയോഗത്തിൽ വന്ന മാറ്റവും തൊഴിലാളികളുടെ ദൗർലഭ്യവും പ്രാദേശിക സമൂഹത്തിന്‌ അവരുടെ ഭൂമിയിലും വിഭവസ്രോതസ്സുകളിലും എത്താൻ കഴിയാത്തതും കൃഷി അസാദ്ധ്യമാക്കുന്നു. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ആശയമായി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിച്ചു വരുന്നത്‌ ശരിയായ രീതിയിലല്ല. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനും പ്രദേശവാസികളുടെ സാമൂഹ്യ-സാമ്പത്തിക പങ്കാളിത്തം ഉറപ്പു വരുത്താനുമാണ്‌ ഇക്കോ ടൂറിസം ശ്രമിക്കേണ്ടത്‌.
ചുവടെ പറയുന്ന കാര്യങ്ങളിൽ നയപരമായ ശ്രദ്ധ ആവശ്യമാണ്‌
ി ടൂറിസം വളരുന്ന വേഗത
ി വർദ്ധിച്ചു വരുന്ന ടൂറിസത്തിന്റെ ബാഹ്യ ആവശ്യങ്ങൾ
ി ടൂറിസ്റ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാനം.
ി വിനോദ സഞ്ചാരികൾ മൂലമുണ്ടാകുന്ന ശബ്‌ദശല്യം, മാലിന്യക്കൂമ്പാരം തുടങ്ങിയവ.
ി മാലിന്യ മാനേജ്‌മെന്റിന്റേയും മലിനജല മാനേജ്‌മെന്റിന്റേയും അഭാവം
ി പ്രദേശവാസികളുടെ ജീവിതത്തിലും സംസ്‌ക്കാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ
* നേട്ടം പങ്കിടുന്ന സംവിധാനമില്ലായ്‌മ.
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
പശ്ചിമഘട്ടത്തിലെ വിനോദ സഞ്ചാരം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇത്തരം സൈറ്റുകളെ `ഉല്‌പാദന-ഉപഭോക്തൃ' സംവിധാനമായി വേണം മനസ്സിലാക്കാൻ.
സുസ്ഥിര ഉല്‌പാദന-ഉപഭോക്തൃ സംവിധാനം
ി ശക്തമായ സുസ്ഥിര ചട്ടങ്ങളിലൂടെ അനിശ്ചിതത്വത്തെയും മറ്റ്‌ പ്രതിസന്ധികളെയും തരണം ചെയ്യുക.
ി പ്രവർത്തനങ്ങളിൽ വ്യാവസായിക പരിസ്ഥിതി തത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപയോഗിക്കുക.
ി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി, മലിനീകരണനിയന്ത്രണം, മലിനീകരണം, സൃഷ്ടിക്കുന്നവർ അതിന്റെ ചെലവ്‌ വഹിക്കണം തുടങ്ങിയവ പ്രവർത്തി പഥത്തിൽ കൊണ്ടു വരിക.
ി പരിസ്ഥിതി പരമായി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷിയുടെ അളവ്‌ വരെ മാത്രമേ ടൂറിസം അനുവദിക്കാവൂ. സാംസ്‌ക്കാരികവും സാമൂഹ്യവുമായ പരിധി കവിയുന്നത്‌ പശ്ചിമഘട്ടത്തിലെ സുസ്ഥിര വികസനത്തിന്റെ താല്‌പര്യത്തിന്‌ ചേർന്നതല്ല.
ി ഒരു മേഖലയുടെ താങ്ങാനുള്ള ശേഷി ഉയർത്താൻ വേണ്ടി നിക്ഷേപം അനുവദിക്കാം.
ി സാങ്കേതിക ജ്ഞാനപരമോ നയപരമോ ആയ കാര്യങ്ങൾ പ്രാവർത്തികമാക്കുകയോ വിഭവങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുകയോ ചെയ്യുന്നത്‌ മൂലം പരിസ്ഥിതിപരമായ പരിമിതികൾ മാറ്റി എടുക്കാം.
ഋടദ ഒന്നിൽ
ി ഒരു മേഖലയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്‌ടിക്കുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പശ്ചിമഘട്ട അതോറിറ്റി ശുദ്ധീകരിച്ചെടുക്കുന്ന ഇക്കോ-ടൂറിസം നയം വേണം പരിസ്ഥിതി-വനം മന്ത്രാലയം പിൻതുടരാൻ.
ി മാലിന്യ മാനേജ്‌മെന്റിനും, ട്രാഫിക്കിനും ജല ഉപയോഗത്തിനും കർശനനിയന്ത്രണം വേണം.
ഋടദ രണ്ടിൽ
ി ഒരു ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
ി ഒരു പ്രദേശത്തിന്റെ താങ്ങാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകാൻ
ഋടദ മൂന്നിൽ
ി ടൂറിസ്റ്റ്‌ പ്രോജക്‌ടുകളുടെ സോഷ്യൽ ആഡിറ്റും നിയന്ത്രണങ്ങളും കർശനമാക്കണം
ി ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുന്നത്‌ ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി വിലയിരു ത്തിയും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം.
ി പ്രാദേശിക സമൂഹവുമായി നേട്ടം പങ്കു വയ്‌ക്കുന്ന ചെറുകിട ടൂറിസം പ്രോത്സാഹിപ്പിക്കണം. ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ്രത്യേകിച്ച്‌ താമസസൗകര്യം പ്രകൃതി സൗഹൃദപരവും പ്രാദേശികമായി ലഭ്യമായിട്ടുളള വസ്‌തുക്കൾ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ളതും ആയിരിക്കണം. ഇതിന്‌ സബ്‌സിഡി രൂപത്തിൽ പ്രോത്സാഹനം നൽകണം.
ി അരുവികൾ, തടാകങ്ങൾ മറ്റ്‌ ജലസ്രോതസ്സുകൾ എന്നിവയ്‌ക്ക്‌ ചുറ്റും കോൺക്രീറ്റ്‌ ചെയ്യുന്നത്‌ നിരുത്സാഹപ്പെടുത്തണം.
ി ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധിക്കണം.
ി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകണം
ി സംരക്ഷിത മേഖലയുടെ കരുതൽ പ്രദേസത്ത്‌ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കുന്നത്‌ സൈറ്റിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണം.
ി പശ്ചിമഘട്ടത്തിലെ ചെറുതും വലുതുമായ എല്ലാ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിലും മഴവെള്ളം സംഭരിക്കാനുള്ള നിർദ്ദേശം നിർബന്ധിതമാക്കണം
വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം
ി പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും വാണിജ്യ സ്ഥാപനങ്ങളും മറ്റും പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയും വേണം.
ി വെള്ളം ഉപയോഗിച്ച ശേഷം കുപ്പികൾ സമാഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ടൂറിസ്റ്റ്‌ സൈറ്റുകളിലെ മാലിന്യ മാനേജ്‌മെന്റിന്‌ കൂടുതൽ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
ി ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റി ഒരു പ്രത്യേക സെൽ രൂപീകരിക്കണം. ടൂറിസം വികസന പ്രവർത്തനൾ ലൈസൻസിങ്ങ്‌ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം പശ്ചിമഘട്ട അതോറിറ്റിക്കായിരിയ്‌ക്കണം.
2.10. ഗതാഗതം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സന്തുലിത മേഖല വികസനത്തിനും വാർത്താവിനിമയ ശൃംഖല വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾ തമ്മിലും ഉള്ള വാണിജ്യ-വ്യവസായങ്ങൽ പ്രോത്സാഹിപ്പിക്കാനും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമാണ്‌.
പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ സുദീർഘമായ പശ്ചിമ തീരത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‌ ഗതാഗത അടിസ്ഥാന സൗകര്യം ഒഴിച്ചു കൂടാനാവാത്തതാണ്‌. ഇപ്പോൾ പാലക്കാട്‌ ചുരം മാത്രമാണ്‌ ഇത്തരത്തിലൊരു പാത ഒരുക്കുന്നത്‌. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന റോഡുകലും റയിൽവേകളും ഹൈവേകളുമാണ്‌ അതിന്റെ ജൈവനിലവാരത്തെ ബാധിക്കുന്ന മാറ്റത്തിന്റെ മുഖ്യ ഉപാധികൾ. ഈ മേഖലയിൽ ഗതാഗത അടിസ്ഥാന വികസനത്തിനു വേണ്ടി ഉയരുന്ന മുറവിളികൾ ഉത്‌കണ്‌ഠയോടെയാണ്‌ ഈ സമിതി കാണുന്നത്‌.കാരണം ഇത്‌ പശ്ചിമഘട്ടത്തിലെ വനങ്ങളേയും ജൈവവൈവിദ്ധ്യത്തെയും വന്യ ജീവികളെയും പ്രതികൂലമായി ബാധിക്കും.
ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌നങ്ങൾ
റോഡുകളും റെയിൽവെ ലൈനുകളുമെല്ലാം മനുഷ്യ ആവാസ കേന്ദ്രങ്ങളുടെ വികസനത്തിനും ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്താനും ഇടയാക്കും. ഗതാഗത പദ്ധതികളുടെ പ്രത്യക്ഷ ആഘാതത്തേക്കാൾ ഈ വികസനമാണ്‌ പരിസ്ഥിതിക്ക്‌ ഏറെ ദോഷകരം. ഗതാഗത അടിസ്ഥാനഘടകങ്ങളുടെ വികസനം ആവാസ കേന്ദ്രങ്ങളെ കീറി മുറിക്കുകയും ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇത്‌ ഇടയാക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യ കലവറയ്‌ക്കും ഇത്‌ വലിയ ഉത്‌കണ്‌ഠ ഉണ്ടാക്കുന്നു. മലകളിലൂടെ കടന്നു പോകുന്ന റോഡുകൾക്കു വേണ്ടി വൻതോതിൽ പാറ പൊട്ടിച്ച്‌ മാറ്റേണ്ടി വരുന്നു.
ഇതു മൂലം പെട്ടെന്നുണ്ടാകുന്ന ശബ്‌ദശല്യത്തിനും മറ്റും പുറമേ പശ്ചിമഘട്ടത്തിൽ പലയിടത്തും സംഭവിച്ചതു പോലെ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്‌. ഉദാഹരണത്തിന്‌ നീലഗിരിയിലെ മേട്ടുപാളയം-ഊട്ടി റോഡിൽ കൂടെകൂടെ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്‌. അതു പോലെതന്നെ മലമുറിച്ച്‌ കുത്തിറക്കമായി കടന്നു പോകുന്ന റോഡിലൂടെ മുറിച്ചു കടക്കാൻ ആനയെപ്പോലുള്ള വലിയ മൃഗങ്ങൾക്ക്‌ സാദ്ധ്യമല്ല തന്മൂലം അവയുടെ സഞ്ചാരം അരുവികൾക്കും നദികൾക്കും സമീപത്തു കൂടിയുള്ള ഇടുങ്ങിയ വഴികളിലൂടെയാകും. സമതലങ്ങളിൽ വലിയ വേഗതയിൽ പായുന്ന വാഹനങ്ങൾ തട്ടി മൃഗങ്ങൾ ചാകുന്നതും സർവ്വസാധാരണമാണ്‌. സ്ഥിരമായുള്ള വഴിവിളക്കുകൾ, വാഹനങ്ങളുടെ വേഗത, വനത്തിലെ മൃഗങ്ങൾക്കുണ്ടാകുന്ന ശല്യം എന്നിവയാണ്‌ ഗുരുതരമായ മറ്റ്‌ പ്രശ്‌നങ്ങൾ.
പശ്ചിമഘട്ടത്തിലൂടെ മാത്രമല്ല വന്യമൃഗങ്ങളുടെ നടവഴികൾ കീറിമുറിച്ചും റോഡുപണി പുരോഗമിക്കയാണ്‌. എന്നിട്ടും പുതിയ റോഡുകൾക്കു വേണ്ടിയുള്ള മുറവിളിക്ക്‌ അറുതിയില്ല. കൂടുതൽ പദ്ധതികൾ പണിപുരയിലാണ്‌. ആകയാൽ ഇക്കാര്യം വളരെ ഗൗരവപൂർവ്വം കാണേണ്ടതുണ്ട്‌.
പരഞ്ച്‌ പൈയുടെ കണക്കനുസരിച്ച്‌ 90കളിൽ വടക്കു പടിഞ്ഞാറൻ ഘട്ടിന്‌ കുറുകെയുള്ള റോഡുകളുടെ എണ്ണം വെറും 13 ആയിരുന്നു. 2011ൽ ഇത്‌ 21 ആയി. (ബോക്‌സ്‌ 11) ഈ ലിസ്റ്റ്‌ പൂർണ്ണമല്ല. ഈ മേഖലയിലെ റോഡു വികസനത്തിന്റെ ഒരു സൂജിക മാത്രം. ഇവയിൽ പൂണെ-മുംബൈ നാലുവരി എക്‌സ്‌പ്രസ്‌ ഹൈവേയും ഇപ്പോൾ പണി നടന്നു വരുന്ന നാസിക്‌-മുംബൈ ഹൈവേയും ഉൾപ്പെടും. മുംബൈ-പൂനെഎക്‌സ്‌പ്രസ്‌ ഹൈവേയുടെ നിർമ്മാണം ലോണാവാലയ്‌ക്കടുത്തുള്ള നിർദ്ദിഷ്‌ട ഫാ: ശാന്തപ്പാവു വന്യമൃഗ സങ്കേതത്തിന്‌ ഉണ്ടാക്കിയിട്ടുള്ള നാശനഷ്‌ടങ്ങൾ നികത്താനാവാത്തതാണ്‌. 1990കളിൽ റോഡ്‌ എന്നാൽ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങളായിരുന്നു. വന ഉല്‌പന്നങ്ങളായ തടി, ധാതുക്കൾ തുടങ്ങിയവ വെളിയിൽ കൊണ്ടു പോകുന്നതിനുള്ള വഴികളായും ഇവ ഉപയോഗിച്ചിരുന്നു. എന്നാലിന്ന്‌ 3 മെട്രോ പൊളിറ്റൻ സിറ്റികൾക്ക്‌ (പൂനെ, മുംബൈ, നാസിക്‌) മദ്ധ്യത്തിലുള്ള ഈ പ്രദേശം വ്യവസായവൽക്കരണത്തിനും നഗരവികസനത്തിനും ഇരയായി തീരുന്നതുമൂലം വനങ്ങൾ അതിവേഗം തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
2001-2002ൽ പണി പൂർത്തിയായ കൊങ്കൺ റയിൽവേ പരിസ്ഥിതിയും വികസനവും തമ്മിലും തീരദേശവും വനആവാസവ്യവസ്ഥയും തമ്മിലും ഉള്ള മത്സരത്തിന്‌ ഉദാഹരണമാണ്‌. പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളിൽ 4 ലിലൂടെയും മിക്കവാറും എല്ലാ ജില്ലകളിലൂടെയും റയിൽവേ കടന്നു പോകുന്നുണ്ട്‌. വനത്തിന്മേലും തീരദേശ ആവാസവ്യവസ്ഥയിന്മേലും റയിൽവേ വലിയ ആഘാതമാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഈ റയിൽവേയിൽ ടണലുകൾ തകരുന്നതും ഉരുൾപൊട്ടലും മലയിടിയിലും പലപ്പോഴും സംഭവിക്കാറുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ഈ റയിൽവെ വനഭൂമി ഒഴിഞ്ഞാണ്‌ പോകുന്നത്‌.
അതു പോലെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള മേജർ റോഡുകളും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ മൈസൂറിൽ നിന്ന്‌ സംരക്ഷിത പ്രദേശങ്ങളായ നഗരഹോളെ, ബന്ദിപ്പൂർ, മുതുമലൈ, വയനാട്‌ വഴിയുള്ള ഹൈവെയിലെ ഗതാഗതതിരക്ക്‌ വന്യജീവികൾക്ക്‌ നിരന്തരശല്യമാണ്‌. ഈ പാതയിലൂടെ രാത്രി വാഹനമോടിക്കുന്നത്‌ 2010ൽ കർണ്ണാടക ഹൈക്കോടതി നിരോധിച്ചു. തൈങ്കാശി-കൊല്ലം റയിൽവേ ലൈനും ചെങ്കോട്ടപുരത്തിലൂടെയുള്ള ഹൈവെയും തെക്കും (കളയ്‌ക്കാട്‌, മുണ്ടൻതുറൈ-നെയ്യാർ) വടക്കും (ശ്രീവില്ലി പുത്തൂർ, റാന്നി, കോന്നി ഡിവിഷനുകൾ) തമ്മിലുള്ള ആനകളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുത്തി.
പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു കൂടി കൂടുതൽ റയിൽ പാതയ്‌ക്കു വേണ്ടിയുള്ള മുറവിളി ഉയർന്നു കഴിഞ്ഞു. നിർദ്ദിഷ്‌ട ഹുബ്‌ളി,- അങ്കോള ലൈൻ, താൽഗുപ്പ-ഹൊന്നാവാർ ലൈൻ, മൈസൂർ -കണ്ണൂർ ലൈൻ, ചാമരാജനഗർ-സത്യമംഗലം ലൈൻ, ശബരിമല ലൈൻ എന്നിവയെല്ലാം ഇതിലുൾപ്പെടും. നിർദ്ദിഷ്‌ട ചാമരാജനഗർ-സത്യമംഗലം ലൈൻ സത്യമംഗലം നിബിഢവനത്തിലൂടെയും തലമലൈ മലഞ്ചരിവിലൂടെയും ആനകളുടെ വൻ ആവാസകേന്ദ്രമായ മോയാർ നദീതടത്തിലൂടെയുമാണ്‌ കടന്നു പോകേണ്ടത്‌. ഇവിടെ ആനകൾ മൂലം ട്രെയിൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്‌. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരിടം അരിഞ്ഞു നീക്കി കൊണ്ടു വേണം ഈ ലൈൻ കടന്നു പോകേണ്ടത്‌. ചില ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ റയിൽ പാതയ്‌ക്ക്‌ ഇതു വരെ ക്ലിയറൻസ്‌ നൽകിയിട്ടില്ല.
സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ
ി പരിസ്ഥിതി ആഘാത പഠനത്തിന്‌ വിധേയമായി ഏറ്റവും അത്യാവശ്യമുള്ളവയൊഴിച്ച്‌ ഋടദ1ൽ പുതിയ റെയിൽവെ ലൈനുകളോ മേജർ റോഡുകളോ പാടില്ല. ഗോവയുടേത്‌ ഒരു പ്രത്യേക കേസാണ്‌, കാരണം കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള അവിടത്തെ വികസനം തീരദേശമേഖലയിലാണ്‌. സന്തുലിത വികസനം കൈവരിക്കാനും തീരേദശത്തെ സമ്മർദ്ദം കുറയ്‌ക്കാനും വികസനം പശ്ചിമഘട്ടത്തിലെ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ ഈ പ്രദേശങ്ങളെ സമിതി ഋടദ1ലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയും കർണ്ണാടകവും തമ്മിലുള്ള അതിർത്തി തന്നെ ഋടദ1ലാണ്‌. അതു കൊണ്ട്‌ തന്നെ ഗോവയുടെ കാര്യത്തിൽ ചില ഉദാരസമീപനം ആവശ്യമാണ്‌. ഗോവയുടെ മേഖലാ പ്ലാൻ 21ൽ വികസനം ഉൾ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്‌. ഇതിന്‌ ഗതാഗതഅടിസ്ഥാന വികസനം ആവശ്യമാണ്‌.
ി ഋടദ1ൽ പുതിയ ഹൈവെകളും എക്‌സ്‌പ്രസ്‌ വെകളും ഒഴിവാക്കണം.
ി ഋടദ2ൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെയും കർശന നിബന്ധനകളുടെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിലല്ലാതെ പുതിയ റയിൽവേ ലൈനുകളോ മേജർ റോഡുകളോ പാടില്ല.
ി ചില കർശന വ്യവസ്ഥകൾക്ക്‌ വിധേയമായി ഋടദ 2ൽ അത്യാവശ്യമുള്ള റോഡുകളും റയിൽവെ ലൈനുകളും മെച്ചപ്പെടുത്താൻ അനുവദിക്കാം.
ി പശ്ചിമഘട്ടത്തിന്‌ മൊത്തമായി ഗതാഗതമേഖലയ്‌ക്കു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പ്രദേശത്തെ ജൈവവൈവിദ്ധ്യത്തിന്റെയും ജൈവആവാസവ്യവസ്ഥയുടെയും മൂല്യവുമായി ബന്ധപ്പെടുത്തി പശ്ചിമഘട്ട പ്രദേശത്ത്‌ ആളുകളെയും സാധനങ്ങളെയും കൊണ്ടു പോകാനും വരാനുമുള്ള ഇപ്പോഴത്തെയും ഭാവിയിലേയും ആവശ്യങ്ങൾ കണക്കിലെടുത്തു വേണം പ്ലാൻ തയ്യാറാക്കാൻ. പരിസ്ഥിതിയ്‌ക്ക്‌ കാര്യമായ ശല്യമുണ്ടാക്കാത്ത അത്യാവശ്യം വേണ്ട റയിൽ പാതയോ റോഡോ സംബന്ധിച്ച ശുപാർശ ഈ മാസ്റ്റർ പ്ലാനിലുണ്ടാകണം.
ി റയിൽ പാതയ്‌ക്കോ റോഡിനോ വേണ്ടിയുളള ഭാവി നിർദ്ദേശങ്ങൾ പരിസ്ഥിതി-വന്യമൃഗ ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം. സമ്പന്ന വനങ്ങളിലൂടെയും വന്യമൃഗ ആവാസ കേന്ദ്രങ്ങളിലൂടെയും വന്യമൃഗ ഇടനാഴികളിലൂടെയും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതുമൂലം ഉണ്ടാകാവുന്ന പരിസ്ഥിതിപരവും ജൈവആവാസപരവുമായ ആഘാതം അപഗ്രഥിക്കാൻ പശ്ചിമഘട്ട അതോറിറ്റി ഒരു ഉപസമിതിയെ നിയോഗിക്കണം.
ി പ്രോജക്‌ടിന്‌ അംഗീകാരം നൽകുന്നതിന്‌ മുൻപ്‌ മൃഗങ്ങൾക്ക്‌ കടന്നു പോകാൻ പാകത്തിൽ ടണലുകളോ പാലങ്ങളോ മേൽപാലങ്ങളോ ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം. മൃഗങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ ടണലുകളോ, പാലങ്ങളോ, മേൽപാലങ്ങളോ, ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്തണം.
സാക്രി - പിംപാൽനർ
സാക്രി - ഡഹിവേൽ
കൽവാൻ - ധൂലെ
നാഷിക്‌ - കസാര
സംഗംനേർ - ഭണ്‌ഡർധാര
അഹമ്മദ്‌നഗർ - കല്യാൺ
പൂനെ - നാഷിക്‌
പൂനെ - മുംബൈ (ഓൾഡ്‌)
പൂനെ - മുംബൈ എക്‌സ്‌പ്രസ്‌
പൂനെ - സത്താര (കത്രിജ്‌)
പൂനെ - മുംബൈ (കൂമ്പാർലി)
കരാട്‌ - ചിപ്‌ലൻ
സതാര - മഹാബലേശ്വർ- പൊലാട്‌പൂർ
കൊൽഹാപൂർ - ഷഹുവാടി - രത്‌നഗിരി
രാജാപൂർ - കൊൽഹാപൂർ
ബൽഗാം - കുടൽ
നിപാനി - കുടൽ
പൻജി - ബൽഗാം
പൂനെ - ബോർ - മഹാട്‌
ആധാരം: പരഞ്ചപൈ, 2011
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമവാസികൾ അവരുടെ ഭൂമി വിറ്റ്‌ അവിടെ തന്നെ തൊഴിലാളികളായി തടരുകയോ മെച്ചപ്പെട്ടൊരു ജീവിതം തേടി അടുത്തുള്ള പട്ടണത്തിലേയ്‌ക്ക്‌ കുടിയേറുകയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഈ കർഷകരിൽ നിന്ന്‌ ഭൂമി വാങ്ങുന്ന പട്ടണവാസികൾ അത്‌ ഒരു ഫാം ഹൗസായോ റിസോർട്ടായോ മാറ്റുന്നു. ഈ ഭൂമി ചിലപ്പോൾ മാന്തോട്ടമായോ തേയില, കാപ്പി തോട്ടമായോ മാറ്റപ്പെടാം. എന്നാൽ ഈ പ്രവർത്തനങ്ങളിലെല്ലാം തനത്‌ സസ്യവൈവിദ്ധ്യം അപ്പാടെ നശിപ്പിക്കപ്പെടുന്നു. പശ്ചിമഘട്ടമേഖലയിലെ നിരവധി സ്ഥലങ്ങൾ ഇപ്പോൾ രാഷ്‌ട്രീയക്കാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും സാധാരണക്കാരുടേയും കോർപ്പറേറ്റുകളടെയും വ്യവസായികളുടേയും കൈവശമാണ്‌. 0.5 ഏക്കർ മുതൽ 1000ത്തിലേറെ ഏക്കർ വരെ ഇവരുടെ കൈവശമുണ്ട്‌.
പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വർദ്ധിച്ചതോടെ ജനം വാരാന്ത്യത്തിൽ സ്വസ്ഥമായൊരിടം തേടാൻ തുടങ്ങി.അങ്ങനെയാണ്‌ ഫാം ഹൗസുകളും റിസോർട്ടുകളും എന്ന ആശയം ഉദിച്ചത്‌. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി സമ്പന്നരായ നഗരവാസികളെ ആകർഷിക്കുന്ന നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും പശ്ചിമഘട്ടത്തിൽ ഉയർന്നു വന്നു. മലകളുടെ കൂട്ടത്തോടെയുള്ള ഈ വികസനം പ്രകൃതിയെ മാറ്റി മറിക്കാനും കീഴടക്കാനും തുടങ്ങി. പട്ടണവാസികൾ മലകളിലേക്ക്‌ ആകർഷിക്കപ്പെടുമ്പോൾ ഗ്രാമീണർ പട്ടണങ്ങളിലെ ജീവിതം കൊതിച്ചു. അങ്ങനെ അവർ ഭൂമി വിറ്റ്‌ പട്ടണത്തിലേക്ക്‌ ചേക്കേറി.
പശ്ചിമഘട്ടത്തിലെത്തിയ നഗരവാസികൾക്ക്‌ അവിടെ ആധുനിക സുഖസൗകര്യങ്ങളെല്ലാം വേണം. വാരാന്ത്യവസതിക്ക്‌ നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവയെല്ലാം വേണം. സിമന്റും കമ്പിയും കട്ടയും പാറയും എല്ലാം ഉപയോഗിച്ചുള്ള വീടുകളാണ്‌ ഉയരുന്നത്‌. എയർകണ്ടീഷണർ, ടി.വി., മാർബിൾ തുടങ്ങി എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള കൊട്ടാരസമമായ വീടുകളുയർന്നു. പട്ടണത്തിലെ സുഖസൗകര്യങ്ങൾക്കു പുറമേ അവിടത്തെ പൂന്തോട്ടങ്ങളും മലകളിലേക്ക്‌ പറിച്ചു നട്ടു. ഈ പൂന്തോട്ടങ്ങൾക്ക്‌ നിത്യവും ധാരാളം വെള്ളവും വളവും കീടനാശിനികളും ആവശ്യമായിരുന്നു. ഇവിടെ വളർത്തിയ പുത്തൻ ചെടികളിൽ പലതും പ്രാദേശിക ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമായിരുന്നു. ഇതൊക്കെ നിയന്ത്രിക്കാൻ വ്യക്തമായ മാർഗ്ഗരേഖകളോ നിബന്ധനകളോ ഉണ്ടായിരുന്നില്ല.
ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ജൈവആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
വ്യക്തികളായ ഉടമകൾ - ഫാം ഹൗസ്‌, റിസോർട്ട്‌, ഫാം ലാന്റ്‌, ഹോർട്ടികൾച്ചർ
ഭൂവികസനക്കാർ - ഫാം ഹൗസ്‌ സ്‌ക്കീം, റിസോർട്ട്‌, ടൗൺഷിപ്പ്‌
വ്യവസായങ്ങൾ - ഐ.ടി.പാർക്ക്‌, പ്രോസസിങ്ങ്‌ യൂണിറ്റുകൾ, ഫ്‌ളോറികൾച്ചർ
പശ്ചിമഘട്ടത്തിൽ 10 ഏക്കർ മുതൽ 500 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും ഉയർന്നു വരുന്നുണ്ട്‌. ലവാസ, അംബിവാലി തുടങ്ങിയ വൻകിട പ്രോജക്‌ടുകൾക്ക്‌ പുറമേ ആണിത്‌. ഇതുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളിലെ റോഡു നിർമ്മാണം, ഭൂമി ഒരുക്കൽ തുടങ്ങിയവയെല്ലാം ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഇവ വീണ്ടും പൂർവ്വ സ്ഥിതിയിലെത്തിക്കുക സാദ്ധ്യമല്ല.
ഈ പുതിയ വാസസ്ഥല ഘടനയും വികസനവും മലകൾ ഇടിച്ചു നിരത്തുന്നതിനും റോഡുകളും നിർമ്മാണപ്രവർത്തനങ്ങളും മലഞ്ചരിവുകളുടെ ഘടനയിലും ആകൃതിയിലും മാറ്റമുണ്ടാകുന്നതിനും കാരണമാകുന്നു. ജലഘടനയിലെ മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. മുകൾഭാഗം ചെത്തി നിരപ്പാക്കുന്നത്‌ സസ്യജാലങ്ങളും മണ്ണും നീക്കം ചെയ്യപ്പെടാനും മലകളുടെ ഘടനയിൽ മാറ്റം വരുത്താനും ഇടയാക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കു വേണ്ടി കല്ലും മണ്ണുമെല്ലാം ഖനനം ചെയ്‌തെടുക്കുന്നതു പോലെ ഉപയോഗശൂന്യമായ കല്ലും മണ്ണും കട്ടയുമെല്ലാം കൂട്ടിയിടുന്നതും പ്രശ്‌നമാണ്‌.
വികസനപ്രവർത്തനങ്ങൾക്ക്‌ പിൻബലമാകുന്ന അനുബന്ധപ്രവർത്തനങ്ങളും ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമാണ്‌. അവ ചുവടെ പറയുന്നു.
n ലേബർ കോളനിയും താല്‌ക്കാലിക ആവാസ കേന്ദ്രങ്ങളും സ്ഥാപിക്കുമ്പോൾ
? ഖര-ദ്രവമാലിന്യ സംസ്‌ക്കരണപ്രശ്‌നങ്ങൾ
? വിറകിനുവേണ്ടി മരങ്ങൾ മുറിക്കുന്നത്‌ കൂടും
? വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ കൂടും
? താല്‌ക്കാലിക വഴികളുടെ എണ്ണം കൂടും
n ക്വാറികളും ക്രഷറുകളും
? മലഞ്ചരിവുകൾക്കും തടാകങ്ങൾക്കും ശല്യം.
? കല്ലും മണ്ണും മറ്റും താല്‌ക്കാലികമായി ശേഖരിക്കുന്നതിന്‌ കൂടുതൽ പ്രദേശം നിരപ്പാക്കേണ്ടി വരും.
? പാറപ്പൊടിയും മറ്റും വായു, മണ്ണ്‌, ജലം എന്നിവ മലിനമാക്കുന്നു.
? പാറപ്പൊടി ഇലകളിൽ കട്ടിയായി പറ്റിപ്പിടിക്കുന്നതുമൂലം വൃക്ഷങ്ങൾ നശിക്കുന്നു.
n ജലഘടനയിലെ മാറ്റങ്ങൾ
? കനാൽ നിർമ്മാണം, ഗതിമാറ്റം, പാറക്കൂട്ടങ്ങൾ നീക്കം ചെയ്യൽ, നദീതീരകാടുകൾ നശിപ്പി ക്കൽ, വാസസ്ഥലങ്ങൾ എന്നിവ അരുവികളുടെ ജൈവവ്യവസ്ഥയ്‌ക്കും അതിന്റെ പ്രവർത്ത നത്തിനും ഭീഷണി ഉയർത്തുന്നു.
? പ്രകൃതിദത്തമായ അരുവികളുടെ ഗതിമാറ്റം.
? അരുവികളിലെ കാടുകൾ, ജലജീവികൾ തുടങ്ങിയ പ്രത്യേക ജൈവവൈവിദ്ധ്യ നഷ്‌ടം.
? പ്രകൃതി ദത്തമായ അരുവികളുടെയും നീരൊഴുക്കുകളുടെയും നശീകരണം.
? മണ്ണിനടിയിലെ ഒഴുക്കിന്റെ ഗതിമാറ്റം.
? ഭൂജല അളവിലെ മാറ്റങ്ങൾ
? ജലാശയങ്ങളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌
? ഭൂമിയുടെ ഉപരിതലം ടാറിട്ടും സിമന്റ്‌ പൂശിയും കല്ലടുക്കിയും മറ്റും കട്ടിയാക്കുന്നതുമൂലം ഭൂമിയിൽ വീഴുന്ന ജലം വേഗത്തിൽ ഒഴുകി പോവുകയും മണ്ണിലേക്ക്‌ താഴുന്ന ജലത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
n മണ്ണ്‌
? മണ്ണൊലിപ്പ്‌ കൂടുന്നു.
? നിർമ്മാണപ്രവർത്തനങ്ങളിൽ വിഭവങ്ങൾ പാഴാക്കുന്നു.
n സസ്യജാലങ്ങൾ
? അപൂർവ്വസസ്യജാലങ്ങൾ നഷ്‌ടപ്പെടുന്നു.
? തോട്ടങ്ങളിൽ തദ്ദേശീയമല്ലാത്ത ഇനങ്ങൾ വച്ചു പിടിപ്പിക്കുന്നു.
? മണ്ണിനടിയിലുള്ള കിഴങ്ങുകൾ നീക്കം ചെയ്യുന്നു.
? മണ്ണിനോടു ചേർന്നു നിൽക്കുന്ന ചെറിയ ചെടികൾ നശിപ്പിക്കപ്പെടുന്നു.
? ദേശാടന പക്ഷികളുടേയും മറ്റും കൂടുകളും ഇടനാഴികളും നശിപ്പിക്കപ്പെടുന്നു.
n ജലപാതകൾ, ജലസ്രോതസ്സുകൾ, ആവാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതക ഉള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, വിശുദ്ധവനങ്ങൾ, തുടങ്ങിയവ യാതൊരു വിധ നിർമ്മാണ താമസ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്‌.
n പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌.
n പുതുതായി മലമുകൾ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌.
n പൊതു സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാകാൻ അനുവദിക്കരുത്‌.
ESZ1ലും ESZ 2ലും
n വനഭൂമി വനേതര ആവശ്യങ്ങൾക്കോ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കോ അനുവദിക്കരുത്‌. എന്നാൽ കൃഷിഭൂമി വനഭൂമി ആക്കാനും പ്രദേശവാസികളുടെ ജനസംഖ്യ വർദ്ധനവിനനുസരിച്ച്‌ അവരെ ഉൾക്കൊള്ളാനായി നിലവിലുള്ള ഗ്രാമവാസ കേന്ദ്രങ്ങൾ വിപുലീകരിക്കാനും അനുമതി നൽകാം.
n നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൽ എന്നിവയെ സംബന്ധിച്ച്‌ ടൂറിസം നയത്തിൽ പരിസ്ഥിതി വനം മന്ത്രാലയം അനുയോജ്യമായ ഭേദഗതി വരുത്തണം.
n സ്റ്റീൽ, സിമന്റ്‌, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജൈവസൗഹൃദപരമായ നിർമ്മാണ സാമഗ്രികളും നിർമ്മാണ ശൈലികളും ഉൾപ്പെടുത്തിയുള്ള ഒരു ബിൽഡിങ്ങ്‌ കോഡിന്‌ പശ്ചിമഘട്ട അതോറിട്ടി രൂപം നൽകണം. മഴവെള്ള സംഭരണത്തിനും പാരമ്പര്യേതര ഊർജ്ജ ഉപയോഗത്തിനും ജല സംസ്‌ക്കരണത്തിനും ഇതിൽ വ്യവസ്ഥയുണ്ടാകണം. പ്രാദേശിക ആവശ്യങ്ങൾക്ക്‌ അനുകൂലമായ വിധമായിരിക്കണം ചട്ടക്കൂട്‌ രൂപ കല്‌പന ചെയ്യേണ്ടത്‌.
n മേൽമണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ ഹരിതമാർഗ്ഗനിർദ്ദേശങ്ങൾക്കനുരൂപമായ വിധം അംഗീകൃത അനുകരണ മാതൃകകൾക്കനുസൃമായി വേണം നിർമ്മാണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌.
n ചതുപ്പുകളും വെള്ളക്കെട്ടുകളും നികത്തുക, വിദേശ സസ്യജാല ഇനങ്ങൾ വളർത്തുക എന്നിവയൊന്നും അനുവദിക്കരുത്‌.
n സിമന്റിട്ടും മറ്റും മോടി കൂട്ടുന്ന പ്രദേശങ്ങളുടെ വിസ്‌തീർണ്ണം പരിമിതപ്പെടുത്തുക, മഴവെളളവും മറ്റും ഭൂമിയിൽ താഴാനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തണം.
പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രമേഖലയിൽ നിന്ന്‌ കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. വിവിധ മേഖലകളിൽ ജൈവസൗഹൃദസാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയോ ലഭ്യമായിട്ടുളളവ വേണ്ട വിധം ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. പശ്ചിമഘട്ടമേഖലയിൽ എവിടെയൊക്കെ ഹരിത സാങ്കേതിക വിദ്യ പ്രയോഗിക്കാമോ അവിടെയൊക്കെ അതിനുള്ള ശ്രമമുണ്ടാകണം.
ചില ഗവേഷണ-വികസന സ്ഥാപനങ്ങളും സർവ്വ കലാശാലകളും ജൈവ സൗഹൃദ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ ഉദ്ദേശിച്ച ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയോ അവ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.
ഐ.എസ്‌.ആർ.ഒ/ ഡി.എസ്‌.ടി/ഡി.ബി.ട്ടി എന്നിവപേലെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന്‌ കൈമാറ്റം ചെയ്യാനുള്ള സ്ഥാപനസംവിധാനം ശക്തപ്പെടുത്തണം.
n പരിസ്ഥിതി വിഭവമാനേജ്‌മെന്റിലും വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ശാസ്‌ത്രീയ സംഭാവനകൾ പരിമിതമാണ്‌.
n പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവേഷണ-വികസന കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്ര സംഘടനകൾ എന്നിവ തമ്മിൽ ഏകോപനമില്ല.
n പരിസ്ഥിതി പ്രശ്‌നങ്ങൽ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഗവേഷണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവിടങ്ങളിലുള്ള സാങ്കേതിക റിപ്പോർട്ടുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രായോഗിക സാഹചര്യത്തിൽ വിലയിരുത്താൻ ലഭ്യമാക്കാറില്ല.
n പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നില്ല.
n നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ പ്രകൃതിവിഭവങ്ങൾക്ക്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്താൻ ഗവേഷണം നടത്തുന്നില്ല.
n വിവിധ മേഖലകൾക്ക്‌ അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.
n കൃഷിയിലും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും യന്ത്രവൽക്കരണം വേണ്ടത്രയില്ല.
n പ്രകൃതിവിഭവമാനേജ്‌മെന്റിൽ റിമോട്ട്‌ സെൻസിങ്ങ്‌ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല.
n ഖരമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്‌ റീസൈക്ലിങ്ങ്‌, തുടങ്ങിയ പദ്ധതികളും അപര്യാപ്‌തമാണ്‌.
n വിവര സാങ്കേതിക മേഖലയിൽ ഇ-മാലിന്യ മാനേജ്‌മെന്റും വേണ്ടത്രയില്ല.
n വിവിധ മേഖലകളിൽ ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക.
n ചുവടെ പറയുന്ന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ നിലവിലുള്ളവ വ്യാപിപ്പിക്കുകയോ ചെയ്യുക.
(i) പ്ലാസ്റ്റിക്കിൽ നിന്ന്‌ പെട്രോളിയം വീണ്ടെടുക്കാൻ
(ii) ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനായി തടി ഗ്യാസിഫിക്കേഷൻ ടെക്‌നോളജിയും ജൈവ ഇന്ധനശേഷിയും വിലയിരുത്തുക.
(iii) കീടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ജൈവനിയന്ത്രണം
(iv) പ്രകൃതി വിഭവ മാനേജ്‌മെന്റിന്‌ റിമോട്ട്‌ സെൻസിങ്ങും മറ്റും ഉപയോഗിക്കുകയും പ്രാദേ ശികതല പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യുക.
(v) പ്രാദേശിക ആവശ്യങ്ങൾക്ക്‌ യോജിച്ച വിധം നിലവിലുള്ള സാങ്കേതിക വിദ്യകൾ ഭേദഗതി ചെയ്യുക.
n ഉല്‌പാദനപ്രക്രിയയിലെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കുകയും ഊർജ്ജം, ജലം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ ഉപഭോഗം പരമാവധി കാര്യക്ഷമമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
n മഴവെള്ള സംഭരണവും സാദ്ധ്യമായിടത്തെല്ലാം സൗരോർജ്ജ വിനിയോഗവും നിർബന്ധിതമാക്കുക.
n പരിസ്ഥിതി സംബന്ധമായ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്ര പ്രായോഗികതയിന്മേലുള്ള സ്ഥിതിവിവരങ്ങൾ സമാഹരിച്ച്‌ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രാദേശിക തലത്തിലെ ശേഷി സമാഹരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം.
n ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഉയർന്ന വിഭഗത്തിനു മാത്രമേ ലഭിക്കുന്നുള്ളൂ. ഈ നേട്ടങ്ങൾ വിപുലമായൊരു വിഭാഗത്തിന്‌ ലഭ്യമാക്കാൻ ശ്രമിക്കണം.
n കാർഷികമേഖലയിൽ യന്ത്രവൽക്കരണമേർപ്പെടുത്തി തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറയ്‌ക്കുകയും അത്‌ പ്രാദേശിക തലത്തിൽ ലഭ്യമാക്കുകയും വേണം.
n വ്യവസായ യൂണിറ്റുകളിലും ഖനികളിലും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഏർപ്പെടുത്തി അവ പുറത്തേക്ക്‌ വമിപ്പിക്കുന്ന അവശിഷ്‌ടങ്ങളെ ചെറുക്കുക.
n വായു, ജലം, ഭൂമി എന്നിവയുടെ മലിനീകരണം നിയന്ത്രിക്കാനും ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ ശേഷി വർദ്ധിപ്പിക്കുക
n പശ്ചിമഘട്ട മേഖലയിലെ വ്യത്യസ്‌ത രംഗങ്ങളിൽ ഹരിത സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും പശ്ചിമഘട്ട അതോറിറ്റിക്കുള്ളിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
n മലിനീകരണം സൃഷ്‌ടിക്കുന്നവർ അതു പരിഹരിക്കാനുള്ള ചെലവ്‌ വഹിക്കണം എന്ന തത്വം സ്വീകരിച്ച്‌ ജൈവസൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ കേന്ദ്രങ്ങൾക്കാവശ്യമായ തുക സമാഹരിക്കുക.
n ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജൈവപരമായും സാമ്പത്തികമായും സാമൂഹ്യമായും പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ ശാസ്‌ത്ര-സാങ്കേതികശാസ്‌ത്രത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനായി ഒരു വിഷൻ സ്റ്റേറ്റ്‌മെന്റിന്‌ രൂപം നൽകുക.
n ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക
n പൗര ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കുക
n ആസ്‌ട്രേലിയൻ റിവർ വാച്ച്‌ മാതൃക സ്വീകരിക്കുക.
വിജ്ഞാന വിതരണം
വ്യത്യസ്‌ത ഏജൻസികളിൽ നിന്നുള്ള വിജ്ഞാനം സമാഹരിച്ച്‌ ഒരു ജി ഐ എസ്‌ ഡേറ്റാ ബേസിന്‌ രൂപം നൽകുന്ന ഗോവയുടെ മേഖല പ്ലാൻ 2021 അനുകരണീയമാണ്‌. പല കാര്യങ്ങൾക്കും ഇത്‌ ഉപകാരപ്പെടും ഉദാഹരണത്തിന്‌ ഖനനമേഖലയ്‌ക്ക്‌ പുറത്തെ നിലവാരമില്ലാത്ത ഖനികൾ തിരിച്ചറിയാനും നദീതീരങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ തിരിച്ചറിയാനും മറ്റും ഇത്‌ ഉപയോഗിക്കാം.
n വിവരാവകാശനിയമം അനുസരിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ സർക്കാർ ഏജൻസികൾ കഴിയുന്നത്ര യഥാസമയം നൽകണം.
n സുപ്രധാനമായ പല പ്രശ്‌നങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
n വിദ്യാർത്ഥി പദ്ധതികളുടെ നിർണ്ണായ പങ്ക്‌.
പരിസ്ഥിതി വിഭവങ്ങളെസംബന്ധിച്ച പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഡേറ്റാബേസ്‌ സൃഷ്‌ടിക്കണം..
ആഗോളവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും ശേഷം സംഭവിച്ച സാംസ്‌ക്കാരിക വൈദേശീകരണവും ജീവിത ശൈലിയിൽ വന്ന മാറ്റവും മൂലം ജീവിത ശൈലി രോഗങ്ങൾ ജനത്തെ അലട്ടാൻ തുടങ്ങി.
വനത്തിലെ സസ്യവിഭവങ്ങൾ നമുക്ക്‌ പാരമ്പര്യവും പ്രാദേശികവും ആരോഗ്യകരവും ജൈവ സൗഹൃദപരവുമായ നിരവധി ദൈനംദിന ഭക്ഷ്യ വിഭവങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു. ഇഢലി, ദോശ, വട, ബോണ്ട, പൊറോട്ട, ചട്ടിണി, കറി, സാമ്പാർ, രസം, അച്ചാർ, ഹൽവ, പഴച്ചാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിദ്ധ്യകലവറകളിലൊന്നാണ്‌ പശ്ചിമഘട്ടം. പശ്ചിമഘട്ടവും ചേർന്നു കിടക്കുന്ന പശ്ചിമതീരവും കൂടി ഇന്ത്യയിലെ ഏറ്റവും പ്രധാന ജൈവ മേഖലയ്‌ക്ക്‌ രൂപം നൽകുന്നു. ജൈവപരവും സാമ്പത്തികവുമായ ഘടകങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്‌ പ്രകൃതിയുടെ സേവനങ്ങളിലും സാധനങ്ങളിലുമാണ്‌. ശുദ്ധവായു, വെള്ളം, ഫലഭൂയിഷ്‌ഠമായ ഭൂമി, കാലിതീറ്റ, വിറക്‌, മുള, ചൂരൽ, ഔഷധസസ്യങ്ങൾ, തേനീച്ച, മത്സ്യം, മൃഗസംരക്ഷണം തുടങ്ങി മനുഷ്യന്റെ ഭൗതികവും ആത്മീയവും, സാംസ്‌ക്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം ഇതിലുൾപ്പെടുന്നു. കാലാകാലങ്ങളായുള്ള മനുഷ്യപ്രക്രിയകൾ പ്രകൃതിയുടെ ഈ ദാനത്തിന്റെ ലഭ്യതയും ആസ്വാദ്യതയും പരിമിതപ്പെടുത്തി. ആകയാൽ വികസന പ്രക്രിയ പ്രകൃതിയുടെ സേവനങ്ങളുടെയും സാധനങ്ങളുടേയും സുസ്ഥിര വിനിയോഗം ആവശ്യാധിഷ്‌ഠിതമായി പരിമിതപ്പെടേണ്ടതുണ്ട്‌. എന്നിരുന്നാലും മനുഷ്യ നിർമ്മിതമായ റോഡുകൾ, കുഴൽകിണറുകൾ, രാസവളം, കീടനാശിനി, ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ്‌, റേഡിയോ, ടി.വി. എന്നിവയെ എല്ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയുടെ സാധനങ്ങളും സേവനങ്ങളും സുസ്ഥിരമാകുന്നതിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഗ്രാമങ്ങളിൽ ജനങ്ങളുടെ ജീവിത ഗുണമേന്മ നിലനിർത്തുന്നതിൽ ഇവയുടെ സ്ഥാനം നിർണ്ണായകമാണ്‌. അരുവികളിലെ ജലം അവർ കൃഷിഭൂമിയിൽ ജല സേചനത്തിനുപയോഗിക്കുന്നു. മത്സ്യം ആഹാരമാണ്‌. മുളയും ചൂരലും തൊഴുത്തുകൾ മേയാനും കുട്ടകൾ നെയ്യാനും ഉപയോഗിക്കുന്നു. വിറക്‌ ആഹാരം പാകം ചെയ്യാനും ഔഷധ സസ്യങ്ങൾ രോഗചികിത്സക്കും ഉപകരിക്കുന്നു. പരമ്പരാഗത വിളവുകളെ പറ്റിയുള്ള വിവരങ്ങളും വനത്തിലെ ഭക്ഷ്യസസ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധചെടികൾ, എന്നിവ സംബന്ധിച്ച അറിവും ഗ്രാമീണ ജനതയ്‌ക്കാണുള്ളത്‌. വ്യാപാരആഗോളവൽക്കരണത്തിന്റെയും പേറ്റന്റിങ്ങിന്റെയും ഈ യുഗത്തിൽ ഈ ജൈവവിഭവങ്ങളും വിജ്ഞാനവും സംരക്ഷിച്ച്‌ വാണിജ്യ ഉപയോഗത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. പ്രാദേശികമായ മൂല്യവർദ്ധിത ജൈവവസ്‌തുക്കളിൽ പായകൾ, വട്ടികൾ, അച്ചാറുകൾ, ചിരട്ടതവികൾ, മേച്ചിലോലകൾ, പാലുല്‌പന്നങ്ങൾ, പനയോലപാത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
വനത്തിലെ പഴങ്ങൾ, കുമിൾ, മറ്റ്‌ ഇല വർഗ്ഗങ്ങൾ, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങി ജലാംശം കൂടിയ പച്ചക്കറി ഇനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന്‌ മുതൽക്കൂട്ടാണ്‌. വെള്ളരി സൗന്ദര്യവർദ്ധക വസ്‌തുവാണ്‌, നാരുള്ള ഭക്ഷ്യവസ്‌തുക്കൾ മലബന്ധവും കൊളസ്‌ട്രോളും ഒഴിവാക്കും. പഴവർഗ്ഗങ്ങൽ, പച്ചക്കറികൾ, ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ എന്നിവയിലെല്ലാം നാരുണ്ട്‌.
കാലം കഴിയും തോറും ഭൂവിനിയോഗത്തിന്റെയും കൃഷിയുടെയും ഘടനയിൽ സംഭവിക്കുന്ന മാറ്റം ജൈവവ്യവസ്ഥാ സേവനങ്ങളേയും ബാധിക്കുന്നുണ്ട്‌. നെല്ല്‌ പലതരത്തിലുണ്ട്‌. ആദായത്തിന്റെ കാര്യത്തിൽ നെല്ലാണ്‌ ഏറ്റവും മോശമെന്നതിനാൽ നെല്ലിന്റെ സ്ഥാനം മറ്റ്‌ ധാന്യങ്ങൾ കയ്യടക്കുന്നു. ഇതിനു പുറമേ പുതിയ കൃഷിരീതികൾ രാസവളത്തിന്റെയും കീടനാശിനികളുടെയും ജലസേചനത്തിന്റെയും അളവ്‌ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌. അടയ്‌ക്ക, നാളികേരം, കശുവണ്ടി തുടങ്ങിയ ഏക വിളതോട്ടങ്ങൾ കൂടുതൽ പ്രദേശം കയ്യടക്കുന്നതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം കുറയുന്നു. മുൻപ്‌ ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളും കുറ്റിക്കാടുകളും മേച്ചിൽപുറങ്ങളുമായിരുന്ന സ്ഥലങ്ങൾ കാറ്റാടി, അക്കേഷ്യ, റബ്ബർ തോട്ടങ്ങളായി മാറിയതോടെ കാലിവളർത്തൽ ഗണ്യമായി കുറഞ്ഞു. ജൈവവളത്തിന്റെ ലഭ്യതയിലും ഇത്‌ കുറവുണ്ടാക്കി.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥ, വിശുദ്ധവനം, വിശുദ്ധനദി, പുണ്യതീർത്ഥം, കാവ്‌, വിശുദ്ധസസ്യങ്ങൾ, വിശുദ്ധമൃഗങ്ങൾ തുടങ്ങി നിരവധി സാംസാക്കാരിക ,സംവിധാനങ്ങൾ നിലനിർത്തുന്നുണ്ട്‌. ഇവയിൽ പലതും വന്യമൃഗങ്ങളേയും സർപ്പങ്ങളേയും മത്സ്യങ്ങളേയും സസ്യങ്ങളേയും വൃക്ഷങ്ങളേയുമെല്ലാം കാത്തു സൂക്ഷിക്കുന്ന സംവിധാനങ്ങളാണ്‌. ദൈവികം കല്‌പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ ആരും നശിപ്പിക്കുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലകൾക്കു വേണ്ടി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ കാർഷിക ഉല്‌പാദനക്ഷമതയെ വളരെയേറെ ദോഷകരമായി ബാധിക്കുന്നു. ഇതു മൂലം നശിപ്പിക്കപ്പെടുന്ന വിശുദ്ധവനങ്ങൾ നിരവധി തദ്ദേശീയ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും വംശനാശത്തിന്‌ ഇടയാക്കുന്നു.
ജൈവവ്യവസ്ഥാസേവനങ്ങളും സാധനങ്ങളും മനുഷ്യജീവിതത്തെ നിലനിർത്തുകയും ആവശ്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു. ഇവയെ നിത്യവൃത്തി സേവനങ്ങൾ അതായത്‌ ആഹാരം, വെള്ളം, നാരുകൾ, ഇന്ധനം മറ്റ്‌ ഉല്‌പന്നങ്ങൾ എന്നും, `പിന്തുണ സേവനങ്ങൾ' അതായത്‌ ജൈവവൈവിദ്ധ്യം, മണ്ണ്‌ രൂപീകരണം, പരാഗണം, മാലിന്യസംസ്‌ക്കരണം. പോഷകസംക്രമണം, എന്നും ?`സംപുഷ്‌ടീകരണ സേവനം' അതായത്‌ സാമൂഹ്യ ബന്ധങ്ങൾ, സാംസ്‌ക്കാരിക പൈതൃകം എന്നും തരംതിരിക്കാം.
പോഷക ആവശ്യങ്ങൾ വ്യക്തിഗതമാണ്‌. ഇത്‌ പ്രായം, സ്‌തീ-പുരുഷവ്യത്യാസം, അദ്ധ്വാനം, ആന്തരിക പ്രവർത്തനനില, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക്‌ ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം കുറഞ്ഞത്‌ 1500 കലോറിയാണെങ്കിലും, കൂടിയത്‌ 3000 കലോറിയാണെങ്കിലും ആഹാരത്തിന്റെ അനുപാതം ഏറെക്കുറെ ഒന്നു തന്നെയായിരിക്കും. വിവിധ ആഹാരങ്ങൾ യുക്തി സഹമായ അനുപാതത്തിൽ കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകം ലഭിക്കും. പശ്ചിമഘട്ടത്തിലെ പാരമ്പര്യ ആഹാരവിഭവങ്ങളുടെ വൈവിദ്ധ്യത്തെ സംരക്ഷിച്ചാൽ പോഷക സുരക്ഷിതത്വവും പ്രദേശവാസികളുടെ ആരോഗ്യവും ഉറപ്പു വരുത്താൻ കഴിയും.
പശ്ചിമഘട്ടത്തിലെ ഭരണം സങ്കീർണ്ണമാണ്‌. ഇതിന്‌ ബഹുതലത്തിലും ബഹു ഘടകങ്ങൾ ഉൾപ്പെട്ടതുമായ സ്ഥാപനങ്ങൾ ആവശ്യമാണ്‌. അതായത്‌ തീരുമാനങ്ങൾ എടുക്കുന്നതിന്‌ പലതരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ നമുക്കാവശ്യമാണ്‌. ഇവ വിജ്ഞാനകേന്ദ്രങ്ങളെ പറ്റി ചിന്തിക്കാനും സാമൂഹ്യ ബന്ധങ്ങൾക്കും മത്സര താല്‌പര്യങ്ങൾക്കും സഹായിക്കുന്നു.
നിയന്ത്രണങ്ങളുടെ അമിത കേന്ദ്രീകരണം നന്നല്ല. അപര്യാപ്‌തമായ അവലോകനം, പരിസ്ഥിതി നിയന്ത്രണങ്ങളെ സംബന്ധിച്ച അപൂർണ്ണമായ ധാരണ എന്നിവ അപര്യാപ്‌തമായ പരിസ്ഥിതി ഫലങ്ങൾക്കിടയാക്കി. വികേന്ദ്രീകൃത സ്ഥാപനങ്ങളുടെ കാര്യത്തിൽ അപര്യാപ്‌തമായ നിയന്ത്രണശേഷിക്കു പുറമെ നിയന്ത്രകരും നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള താല്‌പര്യസംഘർഷം പരിസ്ഥിതിപരമായും സാമൂഹ്യമായും തൃപ്‌തികരമല്ലാത്ത ഫലങ്ങൾ സൃഷ്‌ടിച്ചു. നാം ഉദ്ദേശിക്കുന്ന ഫലം നേടി എടുക്കുവാൻ വേണ്ടി നിയമപരമായ ചട്ടങ്ങൾക്കതീതമായ ഭരണരീതിയും പ്രക്രിയകളും മാനദണ്‌ഡങ്ങൾക്കും ഒപ്പം, കൂടുതൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കണമെന്ന്‌ ഇത്‌ നമ്മോടാവശ്യപ്പെടുന്നു.
സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിന്‌ ചുറ്റുമുള്ള മാറ്റങ്ങളോടും സമ്മർദ്ദങ്ങളോടും ഇഴുകി ചേരുന്ന സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ പശ്ചിമഘട്ടത്തിൽ വിഭവങ്ങളും പരിസ്ഥിതി ഫെഡറലിസവും ശക്തിപ്പെടണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌. ബഹുവിധ കേന്ദ്രീകൃത ഭരണരീതിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള നിവരധി കേന്ദ്രങ്ങളും ഉണ്ടാകണം. പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളും പഠനവും സഹകരണവും സമ്മർദ്ദങ്ങളോടും മാറ്റങ്ങളോടും ജൈവ വ്യവസ്ഥയ്‌ക്ക്‌ ഒത്തു പോകാനുള്ള കഴിവും ഇതു മൂലം കൈവരും. ``മനുഷ്യനിലെ നന്മ പുറത്തു കൊണ്ടു വരാൻ വേണ്ട സ്ഥാപനങ്ങളുടെ വികസനത്തെ സഹായിക്കുകയാണ്‌' പശ്ചിമഘട്ട അതോറിറ്റിയുടെ മുഖ്യ കടമ എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.
സമിതി റിഷോർട്ടിന്റെ ഈ ഭാഗത്ത്‌ ഭരണസംബന്ധമായ പ്രശ്‌നങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. തുടർന്ന്‌ വർദ്ധിച്ച സാമൂഹ്യസൗഹാർദ്ദം നേടാൻ പര്യാപ്‌തമായ ബഹു കേന്ദ്രീകൃത ഭരണസംവിധാനത്തിന്‌ വേണ്ട പ്രത്യേക നടപടികൾ ശുപാർശ ചെയ്യുന്നു. പശ്ചിമഘട്ടത്തിൽ കൂടുതൽ യുക്തമായ സംരക്ഷണ വികസനപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പങ്കും ഇവിടെ ചർച്ച ചെയ്യുന്നു. പശ്ചിഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ജനങ്ങളേയും സമൂഹത്തേയും കമ്പനികളേയും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന നിർദ്ദേശത്തോടു കൂടി ഇത്‌ അവസാനിക്കുന്നു.
ഭരണസംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്‌ സമിതിക്ക്‌ ബോദ്ധ്യമായി. സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പലരും ഇത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില പ്രധാന മേഖലകളാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന പ്രക്രിയയുടെ കേന്ദ്രബിന്ദു പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയാണ്‌. എന്നാലിത്‌ പലതലങ്ങളിലും ശരിയായ വിധമല്ലെന്നാണ്‌ പശ്ചിമഘട്ട സമിതി നിരീക്ഷിക്കുന്നത്‌.
1. പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളും പൊതുജനങ്ങളിൽ നിന്ന്‌ തെളിവ്‌ ശേഖരിക്കുന്ന പ്രക്രിയയും വേണ്ടത്ര നിലവാരം പുലർത്തുന്നില്ല. റിപ്പോർട്ടുകൾ പലപ്പോഴും വ്യാജവും തെളിവെടുപ്പിന്റെ മിനിട്‌സ്‌ ഭാവനാസൃഷ്‌ടിയുമാണ്‌. അപഗ്രഥനം നടത്തുന്ന കൺസൾട്ടന്റ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെ നടത്തുകയോ ആഘാതപഠനം നടത്തുകയോ ചെയ്യാതെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതെന്നും ആക്ഷേപമുണ്ട്‌.
2. പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിലയ്‌ക്ക്‌ പരിസ്ഥിതിവിലയിരുത്തൽ സമിതിയുടെ പങ്ക്‌ പ്രധാനമാണ്‌. പരിസ്ഥിതി വിലയിരുത്തൽ സമിതിയിലെ പ്രാതിനിധ്യം അപര്യാപ്‌തമാണ്‌ കാരണം നിർദ്ദിഷ്‌ട പഠന സ്ഥലത്തിന്‌ സമിതിയിൽ പ്രാതിനിധ്യമില്ല. സമിതിക്ക്‌ പ്രദേശത്തെ പറ്റിയോ പുതിയ പദ്ധതി വരുമ്പോൾ ആഘാതം സൃഷ്‌ടിച്ചേക്കാവുന്ന ഇതരപ്രവർത്തനങ്ങളെപറ്റിയോ വേണ്ടത്ര ജ്ഞാനമില്ലാത്തത്‌ നിരവധി പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. പലപ്പോഴും പ്രോജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുക പോലും ചെയ്യാതെ പിരിസ്ഥിതി വിലയിരുത്തൽ സമിതിയുടെ ചർച്ചകൾ ഡൽഹിയിലാണ്‌ നടക്കുന്നതെന്നതിനാൽ പ്രാദേശിക തലത്തിലുള്ള സമ്മർദ്ദങ്ങളും ഉത്‌കണ്‌ഠകളും വേണ്ട വിധം മനസ്സിലാക്കാറില്ല. തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിനെ ആശ്രയിക്കുന്നതു മൂലം നിയന്ത്രണ പ്രക്രിയ മുഴുവൻ പാഴ്‌ വേലയായി തീരുന്നു.
3. ഗോവ പോലുള്ള സംസ്ഥാനങ്ങൾ കരുതുന്നത്‌ ഇ.സി. 2006ൽ വിജ്ഞാപനം എസ്‌.പി.സി.ബിയെ (സ്റ്റേറ്റ്‌ പൊള്യൂഷൻ കൺട്രോൾ ബോർഡ്‌) ഒരു പോസ്റ്റാഫീസായി തരം താഴ്‌ത്തിയെന്നാണ്‌. പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പരിസ്ഥിതി അവലോകന സമിതിയെ തെറ്റിദ്ധരിപ്പിക്കുക വഴി എസ്‌.പി.സി.ബി. പ്രാദേശിക ജനങ്ങളുടെ താല്‌പര്യത്തിനെതിരായി പ്രവർത്തിച്ചെന്ന ആക്ഷേപമുണ്ട്‌.
4. 2006ന്‌ ശേഷം മൊത്തം നടപടിക്രമങ്ങളിലും പ്രക്രിയകളിലും സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന മലിനീകരണനിയന്ത്രണബോർഡിന്റെയും കാഴ്‌ചപ്പാടുകൾക്ക്‌ സ്ഥാനം ലഭിച്ചില്ലെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ ധാരണ. പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ ലഭിച്ചു കഴിഞ്ഞ ശേഷം മാത്രമേ പ്രോജക്‌ട്‌ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കൂ എന്നതിനാൽ ഇതൊഴികെയുള്ള അവസ്ഥയാണ്‌ മേൽപറഞ്ഞത്‌.സ്ഥാപിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക്‌ `വീറ്റോ'അധികാരമുണ്ട്‌, പക്ഷെ അത്‌ നല്ല രീതിയിൽ വിനിയോഗിക്കണമെന്നു മാത്രം. അനുമതിക്കു വേണ്ടിയുള്ള സമ്മർദ്ദം ശക്തമാകുന്നത്‌ അതിൽ നിന്നുള്ള നേട്ടം വളരെ വലുതാകുമ്പോഴാണ്‌.
5. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ വ്യക്തിഗതപ്രോജക്‌ടുകൾക്കായതിനാൽ അവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.
6. മുൻപ്രോജക്‌ടുകളിൽ നിബന്ധനകൾ പാലിക്കാൻ പ്രൊമോട്ടർമാർക്കു പോലും പുതിയ പദ്ധതികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു.
7. പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയിൽ നിന്ന്‌ പ്രോജക്‌ടുകളെ ഒഴിവാക്കൽ: 2006 വിജ്ഞാപനം നിരവധി പ്രോജക്‌ടുകളെ പരിസ്ഥിതി ക്ലിയറൻസ്‌ നേടുന്നതിൽ നിന്ന്‌ ഒഴിവാക്കുകയും പ്രക്രിയ ലഘൂകരിക്കുകയും ചെയ്‌തു. ഇത്‌ പശ്ചിമഘട്ടത്തിൽ ഗുരുതരമായ ആഘാതങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്‌. 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, കാറ്റാടി പാടങ്ങൾ, ടൂറിസം പ്രോജക്‌ടുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവ ഉദാഹരണം. മേൽപറഞ്ഞവയിൽ ഒന്ന്‌ മറ്റൊന്നിനടുത്തായി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ആവർത്തന ആഘാതമാണ്‌ പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുന്നത്‌. ഹരിതസാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മിക്ക പ്രോജക്‌ടുകളേയും പരിസ്ഥിതി ക്ലിയറൻസിൽ നിന്ന്‌ ഒഴിവാക്കുന്നത്‌. ഉദാഹരണം കാറ്റാടി പാടങ്ങൾ.
ഹരിതപ്രോജക്‌ടുകൾക്കും ചെറുകിട പ്രോജക്‌ടുകൾക്കും പരിസ്ഥിതി ആഘാത ആപഗ്രഥനവും ആവർത്തന പരിസ്ഥിതി ആഘാത വിലയിരുത്തലും ആവശ്യമാണ്‌.
1. പരിസ്ഥിതി ക്ലിയറൻസിന്റെ നിബന്ധനകൾ പലപ്പോഴും പാലിക്കാറില്ല. ഉദാഹരണത്തിന്‌ അനുവദനീയമായ ടണ്ണേജിൽ കൂടുതൽ ഖനനം നടത്തുന്ന ഖനികളെനിർബ്ബാധം തുടരാനനുവദിക്കുന്നു.
n പ്രോജക്‌ടുകളെ വിലയിരുത്താൻ എസ്‌.പി.സി.ബി തലത്തിൽ വേണ്ടത്ര ശേഷിയില്ല.
n തോട്ടങ്ങളിലും വനങ്ങളിലും വാതകങ്ങൾ സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി വേണ്ടത്ര അറിവോ അവലോകനമോ ഇല്ല.
പഞ്ചായത്ത്‌ (പട്ടിക മേഖലയിലേക്ക്‌ ദീർഘിപ്പിക്കൽ) നിയമം. 1996 (PESA)
ഇന്ത്യൻ പാർലമെന്റ്‌ 1996ൽ പാസ്സാക്കിയ പഞ്ചായത്ത്‌ (പട്ടികമേഖലദീർഘിപ്പിക്കൽ) നിയമം, പട്ടിക Vൽ പെട്ട മേഖലകളിലെ സമൂഹങ്ങളെ അംഗീകരിക്കുകയും സ്വയം ഭരണത്തിനുള്ള അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം രാഷ്‌ട്രീയ സമൂഹം അംഗീകരിച്ചതിന്റെ തെളിവാണ്‌. ഈ നിയമത്തിന്‌ രൂപം നൽകിയ സമിതിയുടെ ചെയർമാൻ ദിലീപ്‌ സിങ്ങ്‌ ബൂരിയയുടെ അഭിപ്രായത്തിൽ ``ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിലെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്‌ ഈ നിയമം.''
ഈ നിയമം മറ്റുള്ളവരിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്നത്‌ എങ്ങനെ? നിയമം ഗ്രാമസഭയ്‌ക്ക്‌ മുൻതൂക്കം നൽകുന്നു. (ഒരു ആവാസകേന്ദ്രമാണ്‌ ആ സമൂഹത്തിന്റെ പ്രകൃതിദത്തമായ ഘടകം. അവിടത്തെ പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെട്ടതാണ്‌ ഗ്രാമസഭ. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന്‌ വ്യത്യസ്‌തമാണിത്‌.) നിയമം ചുവടെ പറയുന്ന അധികാരങ്ങൾ ഗ്രാമസഭകൾക്ക്‌ നൽകുന്നു.01പട്ടികമേഖലയിലെ ഭൂമി മറ്റുള്ളവർക്ക്‌ കൈമാറുന്നത്‌ തടയാനും അതിന്മേൽ ഉചിതമായ നടപടി എടുക്കാനുമുള്ള അധികാരം.
n പട്ടികവർഗ്ഗക്കാരുടെ ഭൂമി നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തിയാൽ അത്‌ തിരിച്ചെടുക്കാനുമുള്ള അധികാരം.
n ചെറുകിട വനഉല്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം.
n ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അവയുടെ വില്‌പനയും നിയന്ത്രിക്കാനും നിരോധിക്കാനും ഉള്ള അവകാശം.
n പട്ടികവർഗ്ഗക്കാർക്ക്‌ പണം കടം കൊടുക്കുന്നത്‌ നിന്ത്രിക്കാനുള്ള അധികാരം.
n എല്ലാ സാമൂഹ്യമേഖലകളിലെയും സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെടുത്താനുളള അധികാരം.
n ഗിരിവർഗ്ഗ ഉപപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾക്കു വേണ്ടി പ്രാദേശിക പദ്ധതികളും വിഭവങ്ങളും നിയന്ത്രിക്കാനുള്ള അധികാരം.
n ചെറുകിട ധാതുക്കൾ ലേലത്തിലൂടെ വില്‌പന നടത്തുന്നതിന്‌ സൗജന്യങ്ങൾ അനുവദിക്കാനും ചെറുകിട ധാതുക്കളുടെ ചൂഷണത്തിന്‌ ലൈസൻസ്‌ നൽകാൻ ശുപാർശ ചെയ്യാനുള്ള അധികാരം.
n ഭൂമി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ കൂടിയാലോചന നടത്താനുള്ള അവകാശം.
n സ്വന്തം വില്ലേജിൽ നടത്തുന്ന സർക്കാർ വർക്കുകൾക്ക്‌ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്‌ നൽകാനുള്ള അധികാരം.
ഈ നിയമം ചില പ്രധാന കാര്യത്തിൽ ഗിരിവർഗ്ഗ സ്വയം ഭരണത്തിന്‌ അവസരം നൽകുന്നു. ഒരു ജൈവ സ്വയം ഭരണ സമൂഹമാണ്‌ സ്വയം ഭരണത്തിന്റെ അടിസ്ഥാനഘടകം എന്ന്‌ നിയമം അനുശാസിക്കുന്നു. അല്ലാതെ വില്ലേജ്‌ പോലെയുള്ള ഒരു ഭരണ യൂണിറ്റല്ല.
ഒരു ആവാസകേന്ദ്രമാണ്‌ പ്രദേശികസമൂഹത്തിന്റെ പ്രകൃതിദത്തമായ ഒരു ഘടകമെന്നും അതിലെ പ്രായപൂർത്തിയായ അംഗങ്ങൾ ചേർന്നതാണ്‌ ഗ്രാമസഭയെന്നും നിയമം അംഗീകരിക്കുന്നു. നിയമത്തിലെ സെക്ഷൻ 4(d), 4(m) (ii) എന്നിവ പ്രകാരം സ്വന്തം സംസ്‌ക്കാരവും പൈതൃകവും കാത്തു സൂക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാനും ചെറുകിട വനം ഉല്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം അനുഭവിക്കാനും തർക്കങ്ങളിന്മേൽ നിയമനടപടി സ്വീകരിക്കുവാനും ഉള്ള അവകാശം നിയമം അംഗീകരിക്കുന്നു. നിയമത്തിലെ സെക്ഷൻ 4(m) (vi) പ്രകാരം സ്വന്തം അധികാരപരിധിക്കുള്ളിൽ സർക്കാർ സ്ഥാപനങ്ങളായ സ്‌ക്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയേയും അവയിലെ ജീവനക്കാരെയും നിയന്ത്രിക്കാനുള്ള അധികാരം അവിടത്തെ വില്ലേജ്‌ അസംബ്ലിക്കാണ്‌. ഭൂമി ഏറ്റെടുക്കൽ പോലെയുള്ള കോളനി നിയമങ്ങളിൽ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌. ഈ നിയമത്തിലെ സെക്ഷൻ 4(i), (j), (k), (l) വകുപ്പുകൾ ഭൂമിയും ഭൂമി അധിഷ്‌ഠിത വിഭവങ്ങളും ഏറ്റെടുക്കും മുൻപ്‌ ബന്ധപ്പെട്ട സമൂഹവുമായി കൂടിയാലോചിച്ചിരിക്കണമെന്ന്‌ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗിരിവർഗ്ഗ സമൂഹത്തിന്‌ കേസ്‌ നടത്താനുള്ള കഴിവും ശേഷിയും ഇപ്പോഴുണ്ട്‌. ഭൂമി അന്യാധീനപ്പെടുത്തൽ, പണം പലിശയ്‌ക്ക്‌ കൊടുപ്പ്‌, വിപണി ബന്ധങ്ങൾ, മദ്യ കച്ചവടം, ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു. ഗ്രാമസഭക്ക്‌ കല്‌പ്പിച്ചിട്ടുള്ള ഔന്നത്യം ഇതിൽ നിന്ന്‌ വ്യക്തമാണ്‌.
ഇതൊരു സമാനതകളില്ലാത്ത നിയമ നിർമ്മാണമാണ്‌. ഭരണഘടനയ്‌ക്കകത്തെ ഭരണഘടന എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്‌. ഗിരിവർഗ്ഗ സമൂഹങ്ങളെ നയിക്കുന്ന സ്വന്തം ആചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ലളിതമായ സംവിധാനത്തെയും നിയമത്താൽ ഭരിക്കപ്പെടുന്ന സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെയും ഒറ്റ ചട്ടക്കൂടിൽ ഒന്നിപ്പിക്കാനുള്ള ശ്രമമാണ്‌ ഈ നിയമം നടത്തുന്നത്‌. പട്ടികമേഖലകളുടെ അന്നത്തിന്‌ ഒരു പൊതു ചട്ടക്കൂട്‌ വിഭാവനം ചെയ്യുന്നു എന്നതാണ്‌ ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഈ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്റെ അഭിപ്രായത്തിൽ ``ഈ നിയമം വികസന പ്രദാനത്തിൽ നിന്ന്‌ ശാക്തീകരണത്തിലേക്കും പ്രാവർത്തികമാക്കുന്നതിൽ നിന്ന്‌ ആസൂത്രണത്തിലേക്കും ഉൾപ്പെടുന്നതിൽ നിന്ന്‌ ബോധപൂർവ്വമായ പങ്കാളിത്തത്തിലേക്കും നീങ്ങുന്നു.'' (പ്രഭു 2004)
എന്തായിരുന്നാലും ഈ നിയമം പാസ്സാക്കി ഒന്നര ദശാബ്‌ധത്തിന്‌ ശേഷവും അതിലെ വാഗ്‌ദാനങ്ങളിലേറിയ പങ്കും നിറവേറ്റപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ട നിയമനിർമ്മാണവും നടപ്പാക്കലും ഇന്നും അപൂർണ്ണമാണ്‌. സംസ്ഥാന തലത്തിൽ നിന്നും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഉന്നതരിൽ നിന്നും സമൂഹത്തിലേക്ക്‌ അധികാര സന്തുലനത്തിൽകാതലായൊരു മാറ്റം നിയമം ലക്ഷ്യമിടുന്നു. ഇത്രയും വിപുലമായ അധികാരം അർത്ഥവത്തായി ഉപയോഗിക്കാൻ സമൂഹത്തിന്‌ കഴിയണമെങ്കിൽ വേണ്ടത്ര വിജ്ഞാനവും ശേഷിയും ആ സമൂഹത്തിനുണ്ടാകണം. വനം വകുപ്പിന്റെയും മറ്റും തടസ്സപ്പെടുത്തലുകൾ മൂലം ഇതൊന്നും നടന്നില്ല. സ്വയം ഭരണം എന്ന ലക്ഷ്യം ഇന്നും കടലാസുകളിലൊതുങ്ങുന്നു.
വന അവകാശനിയമം
2006ൽ പാസാക്കിയ പട്ടികവർഗ്ഗ മറ്റ്‌ പരമ്പരാഗത വനവാസി(വനഅവകാശങ്ങൾ അംഗീകരിക്കൽ) നിയമം നമ്മുടെ നിയമനിർമ്മാണ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. അവരുടെ വനഅവകാശങ്ങൾ അംഗീകരിക്കാതെ ഗിരിവർഗ്ഗക്കാരോടും മറ്റ്‌ വനനിവാസികളോടും കാട്ടിയ ചരിത്രപരമായ അനീതി അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു ഈ നിയമം. പക്ഷെ നിയമം നടപ്പാക്കുന്നതിലെ ചില വൈഷമ്യങ്ങൾ മൂലം ഇതിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല.
നമ്മുടെ രാജ്യത്തിന്റെ ഭൂവിസ്‌തൃതിയുടെ 23% വരുന്ന വനങ്ങളിലാണ്‌ ഇന്ത്യയിലെ ഏറ്റവും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹം അധിവസിക്കുന്നത്‌ കൃഷിക്കും ചെറുകിട വനഉല്‌പന്നങ്ങൽ ശേഖരിക്കാനും ജലാശയങ്ങൾക്കും ആടു മാടുകളെ മേയ്‌ക്കാനുമെല്ലാം ഇവർ പരമ്പരാഗതമായി ആശ്രയിച്ചിരുന്നത്‌ ഈ വനങ്ങളെയാണ്‌. ഈ നിയമത്തിന്റെ ചരിത്രപരമായ പ്രാധാന്യം എന്തെന്നാൽ മറ്റെല്ലാ വനനിയമങ്ങലും ഗിരിവർഗ്ഗക്കാരേയും മറ്റ്‌ വനനിവാസികളേയും കയ്യേറ്റക്കാരായോ ക്രിമിനലുകളായോ ആണ്‌ കണ്ടിരുന്നത്‌. വനം മാനേജ്‌മെന്റ്‌ കൂടുതൽ സുതാര്യവും പങ്കാളിത്തപരവും ആക്കുന്നതിനൊപ്പം വനനിവാസികളുടെ അവകാശങ്ങൾക്ക്‌ നിയമപ്രാബല്യം നൽകുക കൂടി ചെയ്‌തു വന അവകാശനിയമം.
ഈ നിയമം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം പല സംസ്ഥാനങ്ങളിലെയും വനവാസികളുടെ അവകാശങ്ങളിലേറെയും നിരാകരിക്കപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ ഇപ്രകാരം നിരാകരിക്കപ്പെട്ടതിന്റെ നിരക്ക്‌ 60 ശതമാനത്തിലേറെയാണ്‌.
സമൂഹഅവകാശങ്ങൾ പ്രത്യേകിച്ചും ചെറുകിടവനം ഉല്‌പന്നങ്ങൾ ശേഖരിക്കാനുള്ള അവകാശം നിഷേധിക്കുന്നത്‌ വളരെ വ്യാപകമായി. അവരുടെ അവകാശവാദത്തിന്മേൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച പ്രക്രിയ വേണ്ടവിധം നടന്നില്ല.
നിയമത്തിന്റെ അന്തസത്തയ്‌ക്ക്‌ വിരുദ്ധമായി അവകാശവാദങ്ങൾ തെളിയിക്കാൻ രേഖാപരമായ തെളിവുകൾ ഹാജരാക്കാൻ നിർബന്ധിച്ചു. നിയമം അനുശാസിക്കും വിധം വില്ലേജ്‌ തലത്തിലോ സമൂഹതലത്തിലോ ഗ്രാമസഭകൾ കൂടിയിരുന്നില്ല. കൂടിയിടത്തു തന്നെ അവയുടെ ശുപാർശകൾക്ക്‌ യാതൊരു വിലയും കല്‌പിക്കപ്പെട്ടില്ല.
ഈ നിയമത്തിന്റെ മുഖ്യമായ പ്രായോഗികത സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള അവകാശം അംഗീകരിക്കപ്പെട്ടു എന്നതാണ്‌. വനങ്ങളുടെ ഭരണം ഒരു ജനാധിപത്യ ചട്ടക്കൂടിലേക്ക്‌ മാറ്റുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്‌. എന്നാൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഈ അവകാശങ്ങൾ വേണ്ടവിധം അംഗീകരിച്ചില്ല.
കാലാവധി സംബന്ധിച്ച സുരക്ഷിതത്വവും വനഉപഭോക്താക്കൾക്ക്‌ അനുകൂലമായ അവകാശങ്ങളും വനങ്ങളുടെ ഉത്തരവാദിത്വ മാനേജ്‌മെന്റിനും സുസ്ഥിരതയ്‌ക്കും കാരണമാകുമെന്നതാണ്‌ വനഅവകാശനിയമത്തിന്റെ അടിസ്ഥാനം. ആകയാൽ ഈ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ സമൂഹവനവിഭവങ്ങളുടെ പുനരുജ്ജീവനത്തിനും മാനേജ്‌മെന്റിനും സംരക്ഷണത്തിനും ഉള്ള സ്ഥാപനപരമായ ക്രമീകരണങ്ങൾ വിശദീകരിക്കുന്നു. നിയമത്തിലെ 2(a) വകുപ്പിൽ ഇത്‌ നിർവ്വചിക്കുന്നുണ്ട്‌. അതനുസരിച്ച്‌ ഈ പൊതു വനഭൂമിയിൽ സമൂഹത്തിന്‌ പാരമ്പര്യ അവകാശമുണ്ട്‌.
വന അവകാശനിയമത്തിന്റെ പ്രധാന ഉദ്ദേശ്യം സമൂഹ പങ്കാളിത്തവും മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുക എന്നതാണെങ്കിലും സമൂഹ അവകാശങ്ങൾക്കുപരി വ്യക്തിഗത അവകാശങ്ങൾക്കാണ്‌ അംഗീകാരം ലഭിച്ചതെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. നിയമത്തിൽ 13 ഇനം അവകാശങ്ങൾ പറയുന്നുണ്ടെങ്കിലും കൃഷി ഭൂമിയിലുള്ള അവകാശം മാത്രമാണ്‌ അംഗീകരിക്കപ്പെട്ടത്‌. ബാക്കി 12 അവകാശങ്ങളിൽ ചുവടെ പറയുന്ന 7 അവകാശങ്ങളെങ്കിലും സമൂഹവന അവകാശങ്ങളിൽ പ്രധാനമാണ്‌. പക്ഷെ നിർഭാഗ്യവശാൽ ജില്ലാ ഭരണകൂടം അവയെ അവഗണിക്കുകയാണ്‌ ചെയ്‌തത്‌.
1. മുൻ നാട്ടു രാജ്യങ്ങളിൽ നിലനിന്നിരുന്ന സെമിന്ദാരി പോലെയുള്ള സാമൂഹ്യ അവകാശങ്ങൾ (സെക്ഷൻ 3(1)(b)
2. ജലാശയങ്ങളിൽ നിന്ന്‌ മത്സ്യം പിടിക്കാനും ആടു മാടുകളെ തീറ്റാനും പരമ്പരാഗത സീസൺ വിഭവങ്ങൽ ശേഖരിക്കാനുമുള്ള അവകാശം സെക്ഷൻ 3 (1) (d).
3. അപരിഷ്‌കൃത ഗിരിവർഗ്ഗക്കാർക്ക്‌ താമസിക്കാനുള്ള അവകാശം സെക്ഷൻ 3 (1) (e).
4. പരമ്പരാഗതമായി സംരക്ഷിച്ചു വരുന്ന സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ഉപയോഗിക്കാനും ഉള്ള അവകാശം സെക്ഷൻ 3 (1) (i).
5. ഏതെങ്കിലും സംസ്ഥാന നിയമപ്രകാരമോ സ്വയം ഭരണസ്ഥാപനനിയമപ്രകാരമോ ഗിരിവർഗ്ഗഅവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളവർ സെക്ഷൻ 3 (1) (j).
6. ജൈവവൈവിദ്ധ്യവും ബൗദ്ധികസ്വത്തും ജൈവ വൈവിദ്ധ്യവും സാംസ്‌ക്കാരിക വൈവിദ്ധ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനവും ഉപയോഗിക്കാനുള്ള അവകാശം സെക്ഷൻ 3 (1) (k).
7. വന്യജീവികളെ വേട്ടയാടുന്നതും കെണിയിൽപെടുത്തുന്നതും മറ്റും ഒഴികെ നിയമത്തിലെ (a) മുതൽ (k) വരെയുള്ള വകുപ്പുകളിൽ പെടാത്ത പാരമ്പര്യവനനിവാസികൾ അനുഭവിച്ചു വരുന്ന മറ്റെല്ലാ അവകാശങ്ങളും സെക്ഷൻ 3 (1) (l).
മേൽപറഞ്ഞ 7 അവകാശങ്ങൾക്കു പുറമെ സെക്ഷൻ 3 (1) (c) പ്രകാരം ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാനും വില്‌പന നടത്താനുമുള്ള പരമ്പരാഗത അവകാശവും ഗിരിജനങ്ങൾക്കുണ്ട്‌.
നിയമം നടപ്പാക്കുന്നതിലെ സാമൂഹ്യ കാഴ്‌ചപ്പാടിന്റെ അഭാവത്തിനുള്ള കാരണങ്ങൾ ചുവടെ പറയുന്നു.
n വന അവകാശനിയമം നടപ്പാക്കിയതിന്റെ ആദ്യഘട്ടത്തിൽ ഇതൊരു വ്യക്തിഗത ഭൂ അവകാശമായാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടത്‌. ആകയാൽ സമൂഹ അവകാശങ്ങൾ പരിഗണിക്കാതെ വ്യക്തിഗത അവകാശങ്ങളാണ്‌ ആദ്യം പരിഗണിച്ചത്‌. ചിലയിടങ്ങളിൽ സ്റ്റാഫിന്റെ കുറവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ സമൂഹഅവകാശങ്ങൾ വ്യക്തിഗത അവകാശങ്ങളെക്കാൾ എണ്ണത്തിൽ കുറവാണുതാനും.
n നിയമത്തിലെ 3 (1) (b) മുതൽ (m) വരെയുളള വകുപ്പുകളിൽ പറയുന്ന സമൂഹ അവകാശങ്ങളിൽ എത്ര എണ്ണം എവിടെയെല്ലാം അനുവദിച്ചു എന്നതു സംബന്ധിച്ച വിവരങ്ങൾ ഗിരി വർഗ്ഗ മന്ത്രാലയം ശേഖരിച്ചില്ല. അക്കാരണത്താൽ ഇക്കാര്യത്തിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമവാസികൾ അവരുടെ ഭൂമി വിറ്റ്‌ അവിടെ തന്നെ തൊഴിലാളികളായി തടരുകയോ മെച്ചപ്പെട്ടൊരു ജീവിതം തേടി അടുത്തുള്ള പട്ടണത്തിലേയ്‌ക്ക്‌ കുടിയേറുകയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഈ കർഷകരിൽ നിന്ന്‌ ഭൂമി വാങ്ങുന്ന പട്ടണവാസികൾ അത്‌ ഒരു ഫാം ഹൗസായോ റിസോർട്ടായോ മാറ്റുന്നു. ഈ ഭൂമി ചിലപ്പോൾ മാന്തോട്ടമായോ തേയില, കാപ്പി തോട്ടമായോ മാറ്റപ്പെടാം. എന്നാൽ ഈ പ്രവർത്തനങ്ങളിലെല്ലാം തനത്‌ സസ്യവൈവിദ്ധ്യം അപ്പാടെ നശിപ്പിക്കപ്പെടുന്നു. പശ്ചിമഘട്ടമേഖലയിലെ നിരവധി സ്ഥലങ്ങൾ ഇപ്പോൾ രാഷ്‌ട്രീയക്കാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും സാധാരണക്കാരുടേയും കോർപ്പറേറ്റുകളടെയും വ്യവസായികളുടേയും കൈവശമാണ്‌. 0.5 ഏക്കർ മുതൽ 1000ത്തിലേറെ ഏക്കർ വരെ ഇവരുടെ കൈവശമുണ്ട്‌.
പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വർദ്ധിച്ചതോടെ ജനം വാരാന്ത്യത്തിൽ സ്വസ്ഥമായൊരിടം തേടാൻ തുടങ്ങി.അങ്ങനെയാണ്‌ ഫാം ഹൗസുകളും റിസോർട്ടുകളും എന്ന ആശയം ഉദിച്ചത്‌. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി സമ്പന്നരായ നഗരവാസികളെ ആകർഷിക്കുന്ന നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും പശ്ചിമഘട്ടത്തിൽ ഉയർന്നു വന്നു. മലകളുടെ കൂട്ടത്തോടെയുള്ള ഈ വികസനം പ്രകൃതിയെ മാറ്റി മറിക്കാനും കീഴടക്കാനും തുടങ്ങി. പട്ടണവാസികൾ മലകളിലേക്ക്‌ ആകർഷിക്കപ്പെടുമ്പോൾ ഗ്രാമീണർ പട്ടണങ്ങളിലെ ജീവിതം കൊതിച്ചു. അങ്ങനെ അവർ ഭൂമി വിറ്റ്‌ പട്ടണത്തിലേക്ക്‌ ചേക്കേറി.
പശ്ചിമഘട്ടത്തിലെത്തിയ നഗരവാസികൾക്ക്‌ അവിടെ ആധുനിക സുഖസൗകര്യങ്ങളെല്ലാം വേണം. വാരാന്ത്യവസതിക്ക്‌ നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവയെല്ലാം വേണം. സിമന്റും കമ്പിയും കട്ടയും പാറയും എല്ലാം ഉപയോഗിച്ചുള്ള വീടുകളാണ്‌ ഉയരുന്നത്‌. എയർകണ്ടീഷണർ, ടി.വി., മാർബിൾ തുടങ്ങി എല്ലാ ആധുനിക സുഖസൗകര്യങ്ങളുമുള്ള കൊട്ടാരസമമായ വീടുകളുയർന്നു. പട്ടണത്തിലെ സുഖസൗകര്യങ്ങൾക്കു പുറമേ അവിടത്തെ പൂന്തോട്ടങ്ങളും മലകളിലേക്ക്‌ പറിച്ചു നട്ടു. ഈ പൂന്തോട്ടങ്ങൾക്ക്‌ നിത്യവും ധാരാളം വെള്ളവും വളവും കീടനാശിനികളും ആവശ്യമായിരുന്നു. ഇവിടെ വളർത്തിയ പുത്തൻ ചെടികളിൽ പലതും പ്രാദേശിക ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമായിരുന്നു. ഇതൊക്കെ നിയന്ത്രിക്കാൻ വ്യക്തമായ മാർഗ്ഗരേഖകളോ നിബന്ധനകളോ ഉണ്ടായിരുന്നില്ല.
ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ജൈവആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
വ്യക്തികളായ ഉടമകൾ - ഫാം ഹൗസ്‌, റിസോർട്ട്‌, ഫാം ലാന്റ്‌, ഹോർട്ടികൾച്ചർ
ഭൂവികസനക്കാർ - ഫാം ഹൗസ്‌ സ്‌ക്കീം, റിസോർട്ട്‌, ടൗൺഷിപ്പ്‌
വ്യവസായങ്ങൾ - ഐ.ടി.പാർക്ക്‌, പ്രോസസിങ്ങ്‌ യൂണിറ്റുകൾ, ഫ്‌ളോറികൾച്ചർ
പശ്ചിമഘട്ടത്തിൽ 10 ഏക്കർ മുതൽ 500 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ നിരവധി ഫാം ഹൗസുകളും റിസോർട്ടുകളും ഉയർന്നു വരുന്നുണ്ട്‌. ലവാസ, അംബിവാലി തുടങ്ങിയ വൻകിട പ്രോജക്‌ടുകൾക്ക്‌ പുറമേ ആണിത്‌. ഇതുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളിലെ റോഡു നിർമ്മാണം, ഭൂമി ഒരുക്കൽ തുടങ്ങിയവയെല്ലാം ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഇവ വീണ്ടും പൂർവ്വ സ്ഥിതിയിലെത്തിക്കുക സാദ്ധ്യമല്ല.
ഈ പുതിയ വാസസ്ഥല ഘടനയും വികസനവും മലകൾ ഇടിച്ചു നിരത്തുന്നതിനും റോഡുകളും നിർമ്മാണപ്രവർത്തനങ്ങളും മലഞ്ചരിവുകളുടെ ഘടനയിലും ആകൃതിയിലും മാറ്റമുണ്ടാകുന്നതിനും കാരണമാകുന്നു. ജലഘടനയിലെ മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. മുകൾഭാഗം ചെത്തി നിരപ്പാക്കുന്നത്‌ സസ്യജാലങ്ങളും മണ്ണും നീക്കം ചെയ്യപ്പെടാനും മലകളുടെ ഘടനയിൽ മാറ്റം വരുത്താനും ഇടയാക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കു വേണ്ടി കല്ലും മണ്ണുമെല്ലാം ഖനനം ചെയ്‌തെടുക്കുന്നതു പോലെ ഉപയോഗശൂന്യമായ കല്ലും മണ്ണും കട്ടയുമെല്ലാം കൂട്ടിയിടുന്നതും പ്രശ്‌നമാണ്‌.
വികസനപ്രവർത്തനങ്ങൾക്ക്‌ പിൻബലമാകുന്ന അനുബന്ധപ്രവർത്തനങ്ങളും ജൈവആവാസവ്യവസ്ഥയ്‌ക്ക്‌ ഹാനികരമാണ്‌. അവ ചുവടെ പറയുന്നു.
n ലേബർ കോളനിയും താല്‌ക്കാലിക ആവാസ കേന്ദ്രങ്ങളും സ്ഥാപിക്കുമ്പോൾ
? ഖര-ദ്രവമാലിന്യ സംസ്‌ക്കരണപ്രശ്‌നങ്ങൾ
? വിറകിനുവേണ്ടി മരങ്ങൾ മുറിക്കുന്നത്‌ കൂടും
? വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ കൂടും
? താല്‌ക്കാലിക വഴികളുടെ എണ്ണം കൂടും
n ക്വാറികളും ക്രഷറുകളും
? മലഞ്ചരിവുകൾക്കും തടാകങ്ങൾക്കും ശല്യം.
? കല്ലും മണ്ണും മറ്റും താല്‌ക്കാലികമായി ശേഖരിക്കുന്നതിന്‌ കൂടുതൽ പ്രദേശം നിരപ്പാക്കേണ്ടി വരും.
? പാറപ്പൊടിയും മറ്റും വായു, മണ്ണ്‌, ജലം എന്നിവ മലിനമാക്കുന്നു.
? പാറപ്പൊടി ഇലകളിൽ കട്ടിയായി പറ്റിപ്പിടിക്കുന്നതുമൂലം വൃക്ഷങ്ങൾ നശിക്കുന്നു.
n ജലഘടനയിലെ മാറ്റങ്ങൾ
? കനാൽ നിർമ്മാണം, ഗതിമാറ്റം, പാറക്കൂട്ടങ്ങൾ നീക്കം ചെയ്യൽ, നദീതീരകാടുകൾ നശിപ്പി ക്കൽ, വാസസ്ഥലങ്ങൾ എന്നിവ അരുവികളുടെ ജൈവവ്യവസ്ഥയ്‌ക്കും അതിന്റെ പ്രവർത്ത നത്തിനും ഭീഷണി ഉയർത്തുന്നു.
? പ്രകൃതിദത്തമായ അരുവികളുടെ ഗതിമാറ്റം.
? അരുവികളിലെ കാടുകൾ, ജലജീവികൾ തുടങ്ങിയ പ്രത്യേക ജൈവവൈവിദ്ധ്യ നഷ്‌ടം.
? പ്രകൃതി ദത്തമായ അരുവികളുടെയും നീരൊഴുക്കുകളുടെയും നശീകരണം.
? മണ്ണിനടിയിലെ ഒഴുക്കിന്റെ ഗതിമാറ്റം.
? ഭൂജല അളവിലെ മാറ്റങ്ങൾ
? ജലാശയങ്ങളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌
? ഭൂമിയുടെ ഉപരിതലം ടാറിട്ടും സിമന്റ്‌ പൂശിയും കല്ലടുക്കിയും മറ്റും കട്ടിയാക്കുന്നതുമൂലം ഭൂമിയിൽ വീഴുന്ന ജലം വേഗത്തിൽ ഒഴുകി പോവുകയും മണ്ണിലേക്ക്‌ താഴുന്ന ജലത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
n മണ്ണ്‌
? മണ്ണൊലിപ്പ്‌ കൂടുന്നു.
? നിർമ്മാണപ്രവർത്തനങ്ങളിൽ വിഭവങ്ങൾ പാഴാക്കുന്നു.
n സസ്യജാലങ്ങൾ
? അപൂർവ്വസസ്യജാലങ്ങൾ നഷ്‌ടപ്പെടുന്നു.
? തോട്ടങ്ങളിൽ തദ്ദേശീയമല്ലാത്ത ഇനങ്ങൾ വച്ചു പിടിപ്പിക്കുന്നു.
? മണ്ണിനടിയിലുള്ള കിഴങ്ങുകൾ നീക്കം ചെയ്യുന്നു.
? മണ്ണിനോടു ചേർന്നു നിൽക്കുന്ന ചെറിയ ചെടികൾ നശിപ്പിക്കപ്പെടുന്നു.
? ദേശാടന പക്ഷികളുടേയും മറ്റും കൂടുകളും ഇടനാഴികളും നശിപ്പിക്കപ്പെടുന്നു.
n ജലപാതകൾ, ജലസ്രോതസ്സുകൾ, ആവാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതക ഉള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, വിശുദ്ധവനങ്ങൾ, തുടങ്ങിയവ യാതൊരു വിധ നിർമ്മാണ താമസ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്‌.
n പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌.
n പുതുതായി മലമുകൾ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌.
n പൊതു സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാകാൻ അനുവദിക്കരുത്‌.
ESZ1ലും ESZ 2ലും
n വനഭൂമി വനേതര ആവശ്യങ്ങൾക്കോ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കോ അനുവദിക്കരുത്‌. എന്നാൽ കൃഷിഭൂമി വനഭൂമി ആക്കാനും പ്രദേശവാസികളുടെ ജനസംഖ്യ വർദ്ധനവിനനുസരിച്ച്‌ അവരെ ഉൾക്കൊള്ളാനായി നിലവിലുള്ള ഗ്രാമവാസ കേന്ദ്രങ്ങൾ വിപുലീകരിക്കാനും അനുമതി നൽകാം.
n നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൽ എന്നിവയെ സംബന്ധിച്ച്‌ ടൂറിസം നയത്തിൽ പരിസ്ഥിതി വനം മന്ത്രാലയം അനുയോജ്യമായ ഭേദഗതി വരുത്തണം.
n സ്റ്റീൽ, സിമന്റ്‌, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജൈവസൗഹൃദപരമായ നിർമ്മാണ സാമഗ്രികളും നിർമ്മാണ ശൈലികളും ഉൾപ്പെടുത്തിയുള്ള ഒരു ബിൽഡിങ്ങ്‌ കോഡിന്‌ പശ്ചിമഘട്ട അതോറിട്ടി രൂപം നൽകണം. മഴവെള്ള സംഭരണത്തിനും പാരമ്പര്യേതര ഊർജ്ജ ഉപയോഗത്തിനും ജല സംസ്‌ക്കരണത്തിനും ഇതിൽ വ്യവസ്ഥയുണ്ടാകണം. പ്രാദേശിക ആവശ്യങ്ങൾക്ക്‌ അനുകൂലമായ വിധമായിരിക്കണം ചട്ടക്കൂട്‌ രൂപ കല്‌പന ചെയ്യേണ്ടത്‌.
n മേൽമണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ ഹരിതമാർഗ്ഗനിർദ്ദേശങ്ങൾക്കനുരൂപമായ വിധം അംഗീകൃത അനുകരണ മാതൃകകൾക്കനുസൃമായി വേണം നിർമ്മാണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌.
n ചതുപ്പുകളും വെള്ളക്കെട്ടുകളും നികത്തുക, വിദേശ സസ്യജാല ഇനങ്ങൾ വളർത്തുക എന്നിവയൊന്നും അനുവദിക്കരുത്‌.
n സിമന്റിട്ടും മറ്റും മോടി കൂട്ടുന്ന പ്രദേശങ്ങളുടെ വിസ്‌തീർണ്ണം പരിമിതപ്പെടുത്തുക, മഴവെളളവും മറ്റും ഭൂമിയിൽ താഴാനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തണം.
പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രമേഖലയിൽ നിന്ന്‌ കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. വിവിധ മേഖലകളിൽ ജൈവസൗഹൃദസാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയോ ലഭ്യമായിട്ടുളളവ വേണ്ട വിധം ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. പശ്ചിമഘട്ടമേഖലയിൽ എവിടെയൊക്കെ ഹരിത സാങ്കേതിക വിദ്യ പ്രയോഗിക്കാമോ അവിടെയൊക്കെ അതിനുള്ള ശ്രമമുണ്ടാകണം.
ചില ഗവേഷണ-വികസന സ്ഥാപനങ്ങളും സർവ്വ കലാശാലകളും ജൈവ സൗഹൃദ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ ഉദ്ദേശിച്ച ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയോ അവ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.
ഐ.എസ്‌.ആർ.ഒ/ ഡി.എസ്‌.ടി/ഡി.ബി.ട്ടി എന്നിവപേലെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന്‌ കൈമാറ്റം ചെയ്യാനുള്ള സ്ഥാപനസംവിധാനം ശക്തപ്പെടുത്തണം.
n പരിസ്ഥിതി വിഭവമാനേജ്‌മെന്റിലും വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ശാസ്‌ത്രീയ സംഭാവനകൾ പരിമിതമാണ്‌.
n പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവേഷണ-വികസന കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്ര സംഘടനകൾ എന്നിവ തമ്മിൽ ഏകോപനമില്ല.
n പരിസ്ഥിതി പ്രശ്‌നങ്ങൽ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഗവേഷണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവിടങ്ങളിലുള്ള സാങ്കേതിക റിപ്പോർട്ടുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രായോഗിക സാഹചര്യത്തിൽ വിലയിരുത്താൻ ലഭ്യമാക്കാറില്ല.
n പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നില്ല.
n നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ പ്രകൃതിവിഭവങ്ങൾക്ക്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്താൻ ഗവേഷണം നടത്തുന്നില്ല.
n വിവിധ മേഖലകൾക്ക്‌ അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.
n കൃഷിയിലും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും യന്ത്രവൽക്കരണം വേണ്ടത്രയില്ല.
n പ്രകൃതിവിഭവമാനേജ്‌മെന്റിൽ റിമോട്ട്‌ സെൻസിങ്ങ്‌ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല.
n ഖരമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്‌ റീസൈക്ലിങ്ങ്‌, തുടങ്ങിയ പദ്ധതികളും അപര്യാപ്‌തമാണ്‌.
n വിവര സാങ്കേതിക മേഖലയിൽ ഇ-മാലിന്യ മാനേജ്‌മെന്റും വേണ്ടത്രയില്ല.
n വിവിധ മേഖലകളിൽ ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക.
n ചുവടെ പറയുന്ന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ നിലവിലുള്ളവ വ്യാപിപ്പിക്കുകയോ ചെയ്യുക.
(i) പ്ലാസ്റ്റിക്കിൽ നിന്ന്‌ പെട്രോളിയം വീണ്ടെടുക്കാൻ
(ii) ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനായി തടി ഗ്യാസിഫിക്കേഷൻ ടെക്‌നോളജിയും ജൈവ ഇന്ധനശേഷിയും വിലയിരുത്തുക.
(iii) കീടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ജൈവനിയന്ത്രണം
(iv) പ്രകൃതി വിഭവ മാനേജ്‌മെന്റിന്‌ റിമോട്ട്‌ സെൻസിങ്ങും മറ്റും ഉപയോഗിക്കുകയും പ്രാദേ ശികതല പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യുക.
(v) പ്രാദേശിക ആവശ്യങ്ങൾക്ക്‌ യോജിച്ച വിധം നിലവിലുള്ള സാങ്കേതിക വിദ്യകൾ ഭേദഗതി ചെയ്യുക.
n ഉല്‌പാദനപ്രക്രിയയിലെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കുകയും ഊർജ്ജം, ജലം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ ഉപഭോഗം പരമാവധി കാര്യക്ഷമമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
n മഴവെള്ള സംഭരണവും സാദ്ധ്യമായിടത്തെല്ലാം സൗരോർജ്ജ വിനിയോഗവും നിർബന്ധിതമാക്കുക.
n പരിസ്ഥിതി സംബന്ധമായ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്ര പ്രായോഗികതയിന്മേലുള്ള സ്ഥിതിവിവരങ്ങൾ സമാഹരിച്ച്‌ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രാദേശിക തലത്തിലെ ശേഷി സമാഹരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം.
n ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഉയർന്ന വിഭഗത്തിനു മാത്രമേ ലഭിക്കുന്നുള്ളൂ. ഈ നേട്ടങ്ങൾ വിപുലമായൊരു വിഭാഗത്തിന്‌ ലഭ്യമാക്കാൻ ശ്രമിക്കണം.
n കാർഷികമേഖലയിൽ യന്ത്രവൽക്കരണമേർപ്പെടുത്തി തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറയ്‌ക്കുകയും അത്‌ പ്രാദേശിക തലത്തിൽ ലഭ്യമാക്കുകയും വേണം.
n വ്യവസായ യൂണിറ്റുകളിലും ഖനികളിലും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഏർപ്പെടുത്തി അവ പുറത്തേക്ക്‌ വമിപ്പിക്കുന്ന അവശിഷ്‌ടങ്ങളെ ചെറുക്കുക.
n വായു, ജലം, ഭൂമി എന്നിവയുടെ മലിനീകരണം നിയന്ത്രിക്കാനും ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ ശേഷി വർദ്ധിപ്പിക്കുക
n പശ്ചിമഘട്ട മേഖലയിലെ വ്യത്യസ്‌ത രംഗങ്ങളിൽ ഹരിത സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും പശ്ചിമഘട്ട അതോറിറ്റിക്കുള്ളിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.
n മലിനീകരണം സൃഷ്‌ടിക്കുന്നവർ അതു പരിഹരിക്കാനുള്ള ചെലവ്‌ വഹിക്കണം എന്ന തത്വം സ്വീകരിച്ച്‌ ജൈവസൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ കേന്ദ്രങ്ങൾക്കാവശ്യമായ തുക സമാഹരിക്കുക.
n ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജൈവപരമായും സാമ്പത്തികമായും സാമൂഹ്യമായും പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ ശാസ്‌ത്ര-സാങ്കേതികശാസ്‌ത്രത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനായി ഒരു വിഷൻ സ്റ്റേറ്റ്‌മെന്റിന്‌ രൂപം നൽകുക.
n ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക
n പൗര ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കുക
n ആസ്‌ട്രേലിയൻ റിവർ വാച്ച്‌ മാതൃക സ്വീകരിക്കുക.
വിജ്ഞാന വിതരണം
വ്യത്യസ്‌ത ഏജൻസികളിൽ നിന്നുള്ള വിജ്ഞാനം സമാഹരിച്ച്‌ ഒരു ജി ഐ എസ്‌ ഡേറ്റാ ബേസിന്‌ രൂപം നൽകുന്ന ഗോവയുടെ മേഖല പ്ലാൻ 2021 അനുകരണീയമാണ്‌. പല കാര്യങ്ങൾക്കും ഇത്‌ ഉപകാരപ്പെടും ഉദാഹരണത്തിന്‌ ഖനനമേഖലയ്‌ക്ക്‌ പുറത്തെ നിലവാരമില്ലാത്ത ഖനികൾ തിരിച്ചറിയാനും നദീതീരങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ തിരിച്ചറിയാനും മറ്റും ഇത്‌ ഉപയോഗിക്കാം.
n വിവരാവകാശനിയമം അനുസരിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ സർക്കാർ ഏജൻസികൾ കഴിയുന്നത്ര യഥാസമയം നൽകണം.
n സുപ്രധാനമായ പല പ്രശ്‌നങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
n വിദ്യാർത്ഥി പദ്ധതികളുടെ നിർണ്ണായ പങ്ക്‌.
പരിസ്ഥിതി വിഭവങ്ങളെസംബന്ധിച്ച പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നതും സുതാര്യവും പങ്കാളിത്തപരവുമായ ഡേറ്റാബേസ്‌ സൃഷ്‌ടിക്കണം..
ആഗോളവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും ശേഷം സംഭവിച്ച സാംസ്‌ക്കാരിക വൈദേശീകരണവും ജീവിത ശൈലിയിൽ വന്ന മാറ്റവും മൂലം ജീവിത ശൈലി രോഗങ്ങൾ ജനത്തെ അലട്ടാൻ തുടങ്ങി.
വനത്തിലെ സസ്യവിഭവങ്ങൾ നമുക്ക്‌ പാരമ്പര്യവും പ്രാദേശികവും ആരോഗ്യകരവും ജൈവ സൗഹൃദപരവുമായ നിരവധി ദൈനംദിന ഭക്ഷ്യ വിഭവങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു. ഇഢലി, ദോശ, വട, ബോണ്ട, പൊറോട്ട, ചട്ടിണി, കറി, സാമ്പാർ, രസം, അച്ചാർ, ഹൽവ, പഴച്ചാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിദ്ധ്യകലവറകളിലൊന്നാണ്‌ പശ്ചിമഘട്ടം. പശ്ചിമഘട്ടവും ചേർന്നു കിടക്കുന്ന പശ്ചിമതീരവും കൂടി ഇന്ത്യയിലെ ഏറ്റവും പ്രധാന ജൈവ മേഖലയ്‌ക്ക്‌ രൂപം നൽകുന്നു. ജൈവപരവും സാമ്പത്തികവുമായ ഘടകങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്‌ പ്രകൃതിയുടെ സേവനങ്ങളിലും സാധനങ്ങളിലുമാണ്‌. ശുദ്ധവായു, വെള്ളം, ഫലഭൂയിഷ്‌ഠമായ ഭൂമി, കാലിതീറ്റ, വിറക്‌, മുള, ചൂരൽ, ഔഷധസസ്യങ്ങൾ, തേനീച്ച, മത്സ്യം, മൃഗസംരക്ഷണം തുടങ്ങി മനുഷ്യന്റെ ഭൗതികവും ആത്മീയവും, സാംസ്‌ക്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം ഇതിലുൾപ്പെടുന്നു. കാലാകാലങ്ങളായുള്ള മനുഷ്യപ്രക്രിയകൾ പ്രകൃതിയുടെ ഈ ദാനത്തിന്റെ ലഭ്യതയും ആസ്വാദ്യതയും പരിമിതപ്പെടുത്തി. ആകയാൽ വികസന പ്രക്രിയ പ്രകൃതിയുടെ സേവനങ്ങളുടെയും സാധനങ്ങളുടേയും സുസ്ഥിര വിനിയോഗം ആവശ്യാധിഷ്‌ഠിതമായി പരിമിതപ്പെടേണ്ടതുണ്ട്‌. എന്നിരുന്നാലും മനുഷ്യ നിർമ്മിതമായ റോഡുകൾ, കുഴൽകിണറുകൾ, രാസവളം, കീടനാശിനി, ടെലഫോൺ, മൊബൈൽ, ഇന്റർനെറ്റ്‌, റേഡിയോ, ടി.വി. എന്നിവയെ എല്ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയുടെ സാധനങ്ങളും സേവനങ്ങളും സുസ്ഥിരമാകുന്നതിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഗ്രാമങ്ങളിൽ ജനങ്ങളുടെ ജീവിത ഗുണമേന്മ നിലനിർത്തുന്നതിൽ ഇവയുടെ സ്ഥാനം നിർണ്ണായകമാണ്‌. അരുവികളിലെ ജലം അവർ കൃഷിഭൂമിയിൽ ജല സേചനത്തിനുപയോഗിക്കുന്നു. മത്സ്യം ആഹാരമാണ്‌. മുളയും ചൂരലും തൊഴുത്തുകൾ മേയാനും കുട്ടകൾ നെയ്യാനും ഉപയോഗിക്കുന്നു. വിറക്‌ ആഹാരം പാകം ചെയ്യാനും ഔഷധ സസ്യങ്ങൾ രോഗചികിത്സക്കും ഉപകരിക്കുന്നു. പരമ്പരാഗത വിളവുകളെ പറ്റിയുള്ള വിവരങ്ങളും വനത്തിലെ ഭക്ഷ്യസസ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധചെടികൾ, എന്നിവ സംബന്ധിച്ച അറിവും ഗ്രാമീണ ജനതയ്‌ക്കാണുള്ളത്‌. വ്യാപാരആഗോളവൽക്കരണത്തിന്റെയും പേറ്റന്റിങ്ങിന്റെയും ഈ യുഗത്തിൽ ഈ ജൈവവിഭവങ്ങളും വിജ്ഞാനവും സംരക്ഷിച്ച്‌ വാണിജ്യ ഉപയോഗത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. പ്രാദേശികമായ മൂല്യവർദ്ധിത ജൈവവസ്‌തുക്കളിൽ പായകൾ, വട്ടികൾ, അച്ചാറുകൾ, ചിരട്ടതവികൾ, മേച്ചിലോലകൾ, പാലുല്‌പന്നങ്ങൾ, പനയോലപാത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
വനത്തിലെ പഴങ്ങൾ, കുമിൾ, മറ്റ്‌ ഇല വർഗ്ഗങ്ങൾ, വെള്ളരി, മത്തൻ, തണ്ണിമത്തൻ തുടങ്ങി ജലാംശം കൂടിയ പച്ചക്കറി ഇനങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന്‌ മുതൽക്കൂട്ടാണ്‌. വെള്ളരി സൗന്ദര്യവർദ്ധക വസ്‌തുവാണ്‌, നാരുള്ള ഭക്ഷ്യവസ്‌തുക്കൾ മലബന്ധവും കൊളസ്‌ട്രോളും ഒഴിവാക്കും. പഴവർഗ്ഗങ്ങൽ, പച്ചക്കറികൾ, ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ എന്നിവയിലെല്ലാം നാരുണ്ട്‌.
കാലം കഴിയും തോറും ഭൂവിനിയോഗത്തിന്റെയും കൃഷിയുടെയും ഘടനയിൽ സംഭവിക്കുന്ന മാറ്റം ജൈവവ്യവസ്ഥാ സേവനങ്ങളേയും ബാധിക്കുന്നുണ്ട്‌. നെല്ല്‌ പലതരത്തിലുണ്ട്‌. ആദായത്തിന്റെ കാര്യത്തിൽ നെല്ലാണ്‌ ഏറ്റവും മോശമെന്നതിനാൽ നെല്ലിന്റെ സ്ഥാനം മറ്റ്‌ ധാന്യങ്ങൾ കയ്യടക്കുന്നു. ഇതിനു പുറമേ പുതിയ കൃഷിരീതികൾ രാസവളത്തിന്റെയും കീടനാശിനികളുടെയും ജലസേചനത്തിന്റെയും അളവ്‌ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌. അടയ്‌ക്ക, നാളികേരം, കശുവണ്ടി തുടങ്ങിയ ഏക വിളതോട്ടങ്ങൾ കൂടുതൽ പ്രദേശം കയ്യടക്കുന്നതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനം കുറയുന്നു. മുൻപ്‌ ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളും കുറ്റിക്കാടുകളും മേച്ചിൽപുറങ്ങളുമായിരുന്ന സ്ഥലങ്ങൾ കാറ്റാടി, അക്കേഷ്യ, റബ്ബർ തോട്ടങ്ങളായി മാറിയതോടെ കാലിവളർത്തൽ ഗണ്യമായി കുറഞ്ഞു. ജൈവവളത്തിന്റെ ലഭ്യതയിലും ഇത്‌ കുറവുണ്ടാക്കി.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥ, വിശുദ്ധവനം, വിശുദ്ധനദി, പുണ്യതീർത്ഥം, കാവ്‌, വിശുദ്ധസസ്യങ്ങൾ, വിശുദ്ധമൃഗങ്ങൾ തുടങ്ങി നിരവധി സാംസാക്കാരിക ,സംവിധാനങ്ങൾ നിലനിർത്തുന്നുണ്ട്‌. ഇവയിൽ പലതും വന്യമൃഗങ്ങളേയും സർപ്പങ്ങളേയും മത്സ്യങ്ങളേയും സസ്യങ്ങളേയും വൃക്ഷങ്ങളേയുമെല്ലാം കാത്തു സൂക്ഷിക്കുന്ന സംവിധാനങ്ങളാണ്‌. ദൈവികം കല്‌പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ ആരും നശിപ്പിക്കുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലകൾക്കു വേണ്ടി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ കാർഷിക ഉല്‌പാദനക്ഷമതയെ വളരെയേറെ ദോഷകരമായി ബാധിക്കുന്നു. ഇതു മൂലം നശിപ്പിക്കപ്പെടുന്ന വിശുദ്ധവനങ്ങൾ നിരവധി തദ്ദേശീയ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും വംശനാശത്തിന്‌ ഇടയാക്കുന്നു.
ജൈവവ്യവസ്ഥാസേവനങ്ങളും സാധനങ്ങളും മനുഷ്യജീവിതത്തെ നിലനിർത്തുകയും ആവശ്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു. ഇവയെ നിത്യവൃത്തി സേവനങ്ങൾ അതായത്‌ ആഹാരം, വെള്ളം, നാരുകൾ, ഇന്ധനം മറ്റ്‌ ഉല്‌പന്നങ്ങൾ എന്നും, `പിന്തുണ സേവനങ്ങൾ' അതായത്‌ ജൈവവൈവിദ്ധ്യം, മണ്ണ്‌ രൂപീകരണം, പരാഗണം, മാലിന്യസംസ്‌ക്കരണം. പോഷകസംക്രമണം, എന്നും ?`സംപുഷ്‌ടീകരണ സേവനം' അതായത്‌ സാമൂഹ്യ ബന്ധങ്ങൾ, സാംസ്‌ക്കാരിക പൈതൃകം എന്നും തരംതിരിക്കാം.
പോഷക ആവശ്യങ്ങൾ വ്യക്തിഗതമാണ്‌. ഇത്‌ പ്രായം, സ്‌തീ-പുരുഷവ്യത്യാസം, അദ്ധ്വാനം, ആന്തരിക പ്രവർത്തനനില, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക്‌ ഒരു ദിവസം ആവശ്യമുള്ള ഊർജ്ജം കുറഞ്ഞത്‌ 1500 കലോറിയാണെങ്കിലും, കൂടിയത്‌ 3000 കലോറിയാണെങ്കിലും ആഹാരത്തിന്റെ അനുപാതം ഏറെക്കുറെ ഒന്നു തന്നെയായിരിക്കും. വിവിധ ആഹാരങ്ങൾ യുക്തി സഹമായ അനുപാതത്തിൽ കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകം ലഭിക്കും. പശ്ചിമഘട്ടത്തിലെ പാരമ്പര്യ ആഹാരവിഭവങ്ങളുടെ വൈവിദ്ധ്യത്തെ സംരക്ഷിച്ചാൽ പോഷക സുരക്ഷിതത്വവും പ്രദേശവാസികളുടെ ആരോഗ്യവും ഉറപ്പു വരുത്താൻ കഴിയും.
പശ്ചിമഘട്ടത്തിലെ ഭരണം സങ്കീർണ്ണമാണ്‌. ഇതിന്‌ ബഹുതലത്തിലും ബഹു ഘടകങ്ങൾ ഉൾപ്പെട്ടതുമായ സ്ഥാപനങ്ങൾ ആവശ്യമാണ്‌. അതായത്‌ തീരുമാനങ്ങൾ എടുക്കുന്നതിന്‌ പലതരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ നമുക്കാവശ്യമാണ്‌. ഇവ വിജ്ഞാനകേന്ദ്രങ്ങളെ പറ്റി ചിന്തിക്കാനും സാമൂഹ്യ ബന്ധങ്ങൾക്കും മത്സര താല്‌പര്യങ്ങൾക്കും സഹായിക്കുന്നു.
നിയന്ത്രണങ്ങളുടെ അമിത കേന്ദ്രീകരണം നന്നല്ല. അപര്യാപ്‌തമായ അവലോകനം, പരിസ്ഥിതി നിയന്ത്രണങ്ങളെ സംബന്ധിച്ച അപൂർണ്ണമായ ധാരണ എന്നിവ അപര്യാപ്‌തമായ പരിസ്ഥിതി ഫലങ്ങൾക്കിടയാക്കി. വികേന്ദ്രീകൃത സ്ഥാപനങ്ങളുടെ കാര്യത്തിൽ അപര്യാപ്‌തമായ നിയന്ത്രണശേഷിക്കു പുറമെ നിയന്ത്രകരും നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള താല്‌പര്യസംഘർഷം പരിസ്ഥിതിപരമായും സാമൂഹ്യമായും തൃപ്‌തികരമല്ലാത്ത ഫലങ്ങൾ സൃഷ്‌ടിച്ചു. നാം ഉദ്ദേശിക്കുന്ന ഫലം നേടി എടുക്കുവാൻ വേണ്ടി നിയമപരമായ ചട്ടങ്ങൾക്കതീതമായ ഭരണരീതിയും പ്രക്രിയകളും മാനദണ്‌ഡങ്ങൾക്കും ഒപ്പം, കൂടുതൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കണമെന്ന്‌ ഇത്‌ നമ്മോടാവശ്യപ്പെടുന്നു.
സങ്കീർണ്ണതകളെ കൈകാര്യം ചെയ്യുന്നതിന്‌ ചുറ്റുമുള്ള മാറ്റങ്ങളോടും സമ്മർദ്ദങ്ങളോടും ഇഴുകി ചേരുന്ന സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ പശ്ചിമഘട്ടത്തിൽ വിഭവങ്ങളും പരിസ്ഥിതി ഫെഡറലിസവും ശക്തിപ്പെടണമെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌. ബഹുവിധ കേന്ദ്രീകൃത ഭരണരീതിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള നിവരധി കേന്ദ്രങ്ങളും ഉണ്ടാകണം. പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളും പഠനവും സഹകരണവും സമ്മർദ്ദങ്ങളോടും മാറ്റങ്ങളോടും ജൈവ വ്യവസ്ഥയ്‌ക്ക്‌ ഒത്തു പോകാനുള്ള കഴിവും ഇതു മൂലം കൈവരും. ``മനുഷ്യനിലെ നന്മ പുറത്തു കൊണ്ടു വരാൻ വേണ്ട സ്ഥാപനങ്ങളുടെ വികസനത്തെ സഹായിക്കുകയാണ്‌' പശ്ചിമഘട്ട അതോറിറ്റിയുടെ മുഖ്യ കടമ എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.
സമിതി റിഷോർട്ടിന്റെ ഈ ഭാഗത്ത്‌ ഭരണസംബന്ധമായ പ്രശ്‌നങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. തുടർന്ന്‌ വർദ്ധിച്ച സാമൂഹ്യസൗഹാർദ്ദം നേടാൻ പര്യാപ്‌തമായ ബഹു കേന്ദ്രീകൃത ഭരണസംവിധാനത്തിന്‌ വേണ്ട പ്രത്യേക നടപടികൾ ശുപാർശ ചെയ്യുന്നു. പശ്ചിമഘട്ടത്തിൽ കൂടുതൽ യുക്തമായ സംരക്ഷണ വികസനപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പങ്കും ഇവിടെ ചർച്ച ചെയ്യുന്നു. പശ്ചിഘട്ടത്തിലെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിക്കാൻ ജനങ്ങളേയും സമൂഹത്തേയും കമ്പനികളേയും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന നിർദ്ദേശത്തോടു കൂടി ഇത്‌ അവസാനിക്കുന്നു.
ഭരണസംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്‌ സമിതിക്ക്‌ ബോദ്ധ്യമായി. സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പലരും ഇത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചില പ്രധാന മേഖലകളാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.
പശ്ചിമഘട്ടത്തിലെ ജൈവആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന പ്രക്രിയയുടെ കേന്ദ്രബിന്ദു പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയാണ്‌. എന്നാലിത്‌ പലതലങ്ങളിലും ശരിയായ വിധമല്ലെന്നാണ്‌ പശ്ചിമഘട്ട സമിതി നിരീക്ഷിക്കുന്നത്‌.
1. പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകളും പൊതുജനങ്ങളിൽ നിന്ന്‌ തെളിവ്‌ ശേഖരിക്കുന്ന പ്രക്രിയയും വേണ്ടത്ര നിലവാരം പുലർത്തുന്നില്ല. റിപ്പോർട്ടുകൾ പലപ്പോഴും വ്യാജവും തെളിവെടുപ്പിന്റെ മിനിട്‌സ്‌ ഭാവനാസൃഷ്‌ടിയുമാണ്‌. അപഗ്രഥനം നടത്തുന്ന കൺസൾട്ടന്റ്‌ ഗ്രാമങ്ങൾ സന്ദർശിക്കുകയോ ശരിയായ സർവ്വെ നടത്തുകയോ ആഘാതപഠനം നടത്തുകയോ ചെയ്യാതെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതെന്നും ആക്ഷേപമുണ്ട്‌.
2. പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിലയ്‌ക്ക്‌ പരിസ്ഥിതിവിലയിരുത്തൽ സമിതിയുടെ പങ്ക്‌ പ്രധാനമാണ്‌. പരിസ്ഥിതി വിലയിരുത്തൽ സമിതിയിലെ പ്രാതിനിധ്യം അപര്യാപ്‌തമാണ്‌ കാരണം നിർദ്ദിഷ്‌ട പഠന സ്ഥലത്തിന്‌ സമിതിയിൽ പ്രാതിനിധ്യമില്ല. സമിതിക്ക്‌ പ്രദേശത്തെ പറ്റിയോ പുതിയ പദ്ധതി വരുമ്പോൾ ആഘാതം സൃഷ്‌ടിച്ചേക്കാവുന്ന ഇതരപ്രവർത്തനങ്ങളെപറ്റിയോ വേണ്ടത്ര ജ്ഞാനമില്ലാത്തത്‌ നിരവധി പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. പലപ്പോഴും പ്രോജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുക പോലും ചെയ്യാതെ പിരിസ്ഥിതി വിലയിരുത്തൽ സമിതിയുടെ ചർച്ചകൾ ഡൽഹിയിലാണ്‌ നടക്കുന്നതെന്നതിനാൽ പ്രാദേശിക തലത്തിലുള്ള സമ്മർദ്ദങ്ങളും ഉത്‌കണ്‌ഠകളും വേണ്ട വിധം മനസ്സിലാക്കാറില്ല. തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിനെ ആശ്രയിക്കുന്നതു മൂലം നിയന്ത്രണ പ്രക്രിയ മുഴുവൻ പാഴ്‌ വേലയായി തീരുന്നു.
3. ഗോവ പോലുള്ള സംസ്ഥാനങ്ങൾ കരുതുന്നത്‌ ഇ.സി. 2006ൽ വിജ്ഞാപനം എസ്‌.പി.സി.ബിയെ (സ്റ്റേറ്റ്‌ പൊള്യൂഷൻ കൺട്രോൾ ബോർഡ്‌) ഒരു പോസ്റ്റാഫീസായി തരം താഴ്‌ത്തിയെന്നാണ്‌. പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പരിസ്ഥിതി അവലോകന സമിതിയെ തെറ്റിദ്ധരിപ്പിക്കുക വഴി എസ്‌.പി.സി.ബി. പ്രാദേശിക ജനങ്ങളുടെ താല്‌പര്യത്തിനെതിരായി പ്രവർത്തിച്ചെന്ന ആക്ഷേപമുണ്ട്‌.
4. 2006ന്‌ ശേഷം മൊത്തം നടപടിക്രമങ്ങളിലും പ്രക്രിയകളിലും സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന മലിനീകരണനിയന്ത്രണബോർഡിന്റെയും കാഴ്‌ചപ്പാടുകൾക്ക്‌ സ്ഥാനം ലഭിച്ചില്ലെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ ധാരണ. പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ ലഭിച്ചു കഴിഞ്ഞ ശേഷം മാത്രമേ പ്രോജക്‌ട്‌ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കൂ എന്നതിനാൽ ഇതൊഴികെയുള്ള അവസ്ഥയാണ്‌ മേൽപറഞ്ഞത്‌.സ്ഥാപിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക്‌ `വീറ്റോ'അധികാരമുണ്ട്‌, പക്ഷെ അത്‌ നല്ല രീതിയിൽ വിനിയോഗിക്കണമെന്നു മാത്രം. അനുമതിക്കു വേണ്ടിയുള്ള സമ്മർദ്ദം ശക്തമാകുന്നത്‌ അതിൽ നിന്നുള്ള നേട്ടം വളരെ വലുതാകുമ്പോഴാണ്‌.
5. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ വ്യക്തിഗതപ്രോജക്‌ടുകൾക്കായതിനാൽ അവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.
6. മുൻപ്രോജക്‌ടുകളിൽ നിബന്ധനകൾ പാലിക്കാൻ പ്രൊമോട്ടർമാർക്കു പോലും പുതിയ പദ്ധതികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു.
7. പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയിൽ നിന്ന്‌ പ്രോജക്‌ടുകളെ ഒഴിവാക്കൽ: 2006 വിജ്ഞാപനം നിരവധി പ്രോജക്‌ടുകളെ പരിസ്ഥിതി ക്ലിയറൻസ്‌ നേടുന്നതിൽ നിന്ന്‌ ഒഴിവാക്കുകയും പ്രക്രിയ ലഘൂകരിക്കുകയും ചെയ്‌തു. ഇത്‌ പശ്ചിമഘട്ടത്തിൽ ഗുരുതരമായ ആഘാതങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്‌. 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, കാറ്റാടി പാടങ്ങൾ, ടൂറിസം പ്രോജക്‌ടുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവ ഉദാഹരണം. മേൽപറഞ്ഞവയിൽ ഒന്ന്‌ മറ്റൊന്നിനടുത്തായി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ആവർത്തന ആഘാതമാണ്‌ പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുന്നത്‌. ഹരിതസാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മിക്ക പ്രോജക്‌ടുകളേയും പരിസ്ഥിതി ക്ലിയറൻസിൽ നിന്ന്‌ ഒഴിവാക്കുന്നത്‌. ഉദാഹരണം കാറ്റാടി പാടങ്ങൾ.
ഹരിതപ്രോജക്‌ടുകൾക്കും ചെറുകിട പ്രോജക്‌ടുകൾക്കും പരിസ്ഥിതി ആഘാത ആപഗ്രഥനവും ആവർത്തന പരിസ്ഥിതി ആഘാത വിലയിരുത്തലും ആവശ്യമാണ്‌.
1. പരിസ്ഥിതി ക്ലിയറൻസിന്റെ നിബന്ധനകൾ പലപ്പോഴും പാലിക്കാറില്ല. ഉദാഹരണത്തിന്‌ അനുവദനീയമായ ടണ്ണേജിൽ കൂടുതൽ ഖനനം നടത്തുന്ന ഖനികളെനിർബ്ബാധം തുടരാനനുവദിക്കുന്നു.
n പ്രോജക്‌ടുകളെ വിലയിരുത്താൻ എസ്‌.പി.സി.ബി തലത്തിൽ വേണ്ടത്ര ശേഷിയില്ല.
n തോട്ടങ്ങളിലും വനങ്ങളിലും വാതകങ്ങൾ സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി വേണ്ടത്ര അറിവോ അവലോകനമോ ഇല്ല.
പഞ്ചായത്ത്‌ (പട്ടിക മേഖലയിലേക്ക്‌ ദീർഘിപ്പിക്കൽ) നിയമം. 1996 (PESA)
ഇന്ത്യൻ പാർലമെന്റ്‌ 1996ൽ പാസ്സാക്കിയ പഞ്ചായത്ത്‌ (പട്ടികമേഖലദീർഘിപ്പിക്കൽ) നിയമം, പട്ടിക Vൽ പെട്ട മേഖലകളിലെ സമൂഹങ്ങളെ അംഗീകരിക്കുകയും സ്വയം ഭരണത്തിനുള്ള അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം രാഷ്‌ട്രീയ സമൂഹം അംഗീകരിച്ചതിന്റെ തെളിവാണ്‌. ഈ നിയമത്തിന്‌ രൂപം നൽകിയ സമിതിയുടെ ചെയർമാൻ ദിലീപ്‌ സിങ്ങ്‌ ബൂരിയയുടെ അഭിപ്രായത്തിൽ ``ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിലെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്‌ ഈ നിയമം.''
ഈ നിയമം മറ്റുള്ളവരിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്നത്‌ എങ്ങനെ? നിയമം ഗ്രാമസഭയ്‌ക്ക്‌ മുൻതൂക്കം നൽകുന്നു. (ഒരു ആവാസകേന്ദ്രമാണ്‌ ആ സമൂഹത്തിന്റെ പ്രകൃതിദത്തമായ ഘടകം. അവിടത്തെ പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെട്ടതാണ്‌ ഗ്രാമസഭ. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന്‌ വ്യത്യസ്‌തമാണിത്‌.) നിയമം ചുവടെ പറയുന്ന അധികാരങ്ങൾ ഗ്രാമസഭകൾക്ക്‌ നൽകുന്നു.01പട്ടികമേഖലയിലെ ഭൂമി മറ്റുള്ളവർക്ക്‌ കൈമാറുന്നത്‌ തടയാനും അതിന്മേൽ ഉചിതമായ നടപടി എടുക്കാനുമുള്ള അധികാരം.
n പട്ടികവർഗ്ഗക്കാരുടെ ഭൂമി നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തിയാൽ അത്‌ തിരിച്ചെടുക്കാനുമുള്ള അധികാരം.
n ചെറുകിട വനഉല്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം.
n ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും അവയുടെ വില്‌പനയും നിയന്ത്രിക്കാനും നിരോധിക്കാനും ഉള്ള അവകാശം.
n പട്ടികവർഗ്ഗക്കാർക്ക്‌ പണം കടം കൊടുക്കുന്നത്‌ നിന്ത്രിക്കാനുള്ള അധികാരം.
n എല്ലാ സാമൂഹ്യമേഖലകളിലെയും സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെടുത്താനുളള അധികാരം.
n ഗിരിവർഗ്ഗ ഉപപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾക്കു വേണ്ടി പ്രാദേശിക പദ്ധതികളും വിഭവങ്ങളും നിയന്ത്രിക്കാനുള്ള അധികാരം.
n ചെറുകിട ധാതുക്കൾ ലേലത്തിലൂടെ വില്‌പന നടത്തുന്നതിന്‌ സൗജന്യങ്ങൾ അനുവദിക്കാനും ചെറുകിട ധാതുക്കളുടെ ചൂഷണത്തിന്‌ ലൈസൻസ്‌ നൽകാൻ ശുപാർശ ചെയ്യാനുള്ള അധികാരം.
n ഭൂമി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ കൂടിയാലോചന നടത്താനുള്ള അവകാശം.
n സ്വന്തം വില്ലേജിൽ നടത്തുന്ന സർക്കാർ വർക്കുകൾക്ക്‌ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്‌ നൽകാനുള്ള അധികാരം.
ഈ നിയമം ചില പ്രധാന കാര്യത്തിൽ ഗിരിവർഗ്ഗ സ്വയം ഭരണത്തിന്‌ അവസരം നൽകുന്നു. ഒരു ജൈവ സ്വയം ഭരണ സമൂഹമാണ്‌ സ്വയം ഭരണത്തിന്റെ അടിസ്ഥാനഘടകം എന്ന്‌ നിയമം അനുശാസിക്കുന്നു. അല്ലാതെ വില്ലേജ്‌ പോലെയുള്ള ഒരു ഭരണ യൂണിറ്റല്ല.
ഒരു ആവാസകേന്ദ്രമാണ്‌ പ്രദേശികസമൂഹത്തിന്റെ പ്രകൃതിദത്തമായ ഒരു ഘടകമെന്നും അതിലെ പ്രായപൂർത്തിയായ അംഗങ്ങൾ ചേർന്നതാണ്‌ ഗ്രാമസഭയെന്നും നിയമം അംഗീകരിക്കുന്നു. നിയമത്തിലെ സെക്ഷൻ 4(d), 4(m) (ii) എന്നിവ പ്രകാരം സ്വന്തം സംസ്‌ക്കാരവും പൈതൃകവും കാത്തു സൂക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാനും ചെറുകിട വനം ഉല്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം അനുഭവിക്കാനും തർക്കങ്ങളിന്മേൽ നിയമനടപടി സ്വീകരിക്കുവാനും ഉള്ള അവകാശം നിയമം അംഗീകരിക്കുന്നു. നിയമത്തിലെ സെക്ഷൻ 4(m) (vi) പ്രകാരം സ്വന്തം അധികാരപരിധിക്കുള്ളിൽ സർക്കാർ സ്ഥാപനങ്ങളായ സ്‌ക്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയേയും അവയിലെ ജീവനക്കാരെയും നിയന്ത്രിക്കാനുള്ള അധികാരം അവിടത്തെ വില്ലേജ്‌ അസംബ്ലിക്കാണ്‌. ഭൂമി ഏറ്റെടുക്കൽ പോലെയുള്ള കോളനി നിയമങ്ങളിൽ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌. ഈ നിയമത്തിലെ സെക്ഷൻ 4(i), (j), (k), (l) വകുപ്പുകൾ ഭൂമിയും ഭൂമി അധിഷ്‌ഠിത വിഭവങ്ങളും ഏറ്റെടുക്കും മുൻപ്‌ ബന്ധപ്പെട്ട സമൂഹവുമായി കൂടിയാലോചിച്ചിരിക്കണമെന്ന്‌ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗിരിവർഗ്ഗ സമൂഹത്തിന്‌ കേസ്‌ നടത്താനുള്ള കഴിവും ശേഷിയും ഇപ്പോഴുണ്ട്‌. ഭൂമി അന്യാധീനപ്പെടുത്തൽ, പണം പലിശയ്‌ക്ക്‌ കൊടുപ്പ്‌, വിപണി ബന്ധങ്ങൾ, മദ്യ കച്ചവടം, ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു. ഗ്രാമസഭക്ക്‌ കല്‌പ്പിച്ചിട്ടുള്ള ഔന്നത്യം ഇതിൽ നിന്ന്‌ വ്യക്തമാണ്‌.
ഇതൊരു സമാനതകളില്ലാത്ത നിയമ നിർമ്മാണമാണ്‌. ഭരണഘടനയ്‌ക്കകത്തെ ഭരണഘടന എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്‌. ഗിരിവർഗ്ഗ സമൂഹങ്ങളെ നയിക്കുന്ന സ്വന്തം ആചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ലളിതമായ സംവിധാനത്തെയും നിയമത്താൽ ഭരിക്കപ്പെടുന്ന സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെയും ഒറ്റ ചട്ടക്കൂടിൽ ഒന്നിപ്പിക്കാനുള്ള ശ്രമമാണ്‌ ഈ നിയമം നടത്തുന്നത്‌. പട്ടികമേഖലകളുടെ അന്നത്തിന്‌ ഒരു പൊതു ചട്ടക്കൂട്‌ വിഭാവനം ചെയ്യുന്നു എന്നതാണ്‌ ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഈ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്റെ അഭിപ്രായത്തിൽ ``ഈ നിയമം വികസന പ്രദാനത്തിൽ നിന്ന്‌ ശാക്തീകരണത്തിലേക്കും പ്രാവർത്തികമാക്കുന്നതിൽ നിന്ന്‌ ആസൂത്രണത്തിലേക്കും ഉൾപ്പെടുന്നതിൽ നിന്ന്‌ ബോധപൂർവ്വമായ പങ്കാളിത്തത്തിലേക്കും നീങ്ങുന്നു.'' (പ്രഭു 2004)
എന്തായിരുന്നാലും ഈ നിയമം പാസ്സാക്കി ഒന്നര ദശാബ്‌ധത്തിന്‌ ശേഷവും അതിലെ വാഗ്‌ദാനങ്ങളിലേറിയ പങ്കും നിറവേറ്റപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ട നിയമനിർമ്മാണവും നടപ്പാക്കലും ഇന്നും അപൂർണ്ണമാണ്‌. സംസ്ഥാന തലത്തിൽ നിന്നും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഉന്നതരിൽ നിന്നും സമൂഹത്തിലേക്ക്‌ അധികാര സന്തുലനത്തിൽകാതലായൊരു മാറ്റം നിയമം ലക്ഷ്യമിടുന്നു. ഇത്രയും വിപുലമായ അധികാരം അർത്ഥവത്തായി ഉപയോഗിക്കാൻ സമൂഹത്തിന്‌ കഴിയണമെങ്കിൽ വേണ്ടത്ര വിജ്ഞാനവും ശേഷിയും ആ സമൂഹത്തിനുണ്ടാകണം. വനം വകുപ്പിന്റെയും മറ്റും തടസ്സപ്പെടുത്തലുകൾ മൂലം ഇതൊന്നും നടന്നില്ല. സ്വയം ഭരണം എന്ന ലക്ഷ്യം ഇന്നും കടലാസുകളിലൊതുങ്ങുന്നു.
വന അവകാശനിയമം
2006ൽ പാസാക്കിയ പട്ടികവർഗ്ഗ മറ്റ്‌ പരമ്പരാഗത വനവാസി(വനഅവകാശങ്ങൾ അംഗീകരിക്കൽ) നിയമം നമ്മുടെ നിയമനിർമ്മാണ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. അവരുടെ വനഅവകാശങ്ങൾ അംഗീകരിക്കാതെ ഗിരിവർഗ്ഗക്കാരോടും മറ്റ്‌ വനനിവാസികളോടും കാട്ടിയ ചരിത്രപരമായ അനീതി അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു ഈ നിയമം. പക്ഷെ നിയമം നടപ്പാക്കുന്നതിലെ ചില വൈഷമ്യങ്ങൾ മൂലം ഇതിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല.
നമ്മുടെ രാജ്യത്തിന്റെ ഭൂവിസ്‌തൃതിയുടെ 23% വരുന്ന വനങ്ങളിലാണ്‌ ഇന്ത്യയിലെ ഏറ്റവും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹം അധിവസിക്കുന്നത്‌ കൃഷിക്കും ചെറുകിട വനഉല്‌പന്നങ്ങൽ ശേഖരിക്കാനും ജലാശയങ്ങൾക്കും ആടു മാടുകളെ മേയ്‌ക്കാനുമെല്ലാം ഇവർ പരമ്പരാഗതമായി ആശ്രയിച്ചിരുന്നത്‌ ഈ വനങ്ങളെയാണ്‌. ഈ നിയമത്തിന്റെ ചരിത്രപരമായ പ്രാധാന്യം എന്തെന്നാൽ മറ്റെല്ലാ വനനിയമങ്ങലും ഗിരിവർഗ്ഗക്കാരേയും മറ്റ്‌ വനനിവാസികളേയും കയ്യേറ്റക്കാരായോ ക്രിമിനലുകളായോ ആണ്‌ കണ്ടിരുന്നത്‌. വനം മാനേജ്‌മെന്റ്‌ കൂടുതൽ സുതാര്യവും പങ്കാളിത്തപരവും ആക്കുന്നതിനൊപ്പം വനനിവാസികളുടെ അവകാശങ്ങൾക്ക്‌ നിയമപ്രാബല്യം നൽകുക കൂടി ചെയ്‌തു വന അവകാശനിയമം.
ഈ നിയമം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം പല സംസ്ഥാനങ്ങളിലെയും വനവാസികളുടെ അവകാശങ്ങളിലേറെയും നിരാകരിക്കപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ ഇപ്രകാരം നിരാകരിക്കപ്പെട്ടതിന്റെ നിരക്ക്‌ 60 ശതമാനത്തിലേറെയാണ്‌.
സമൂഹഅവകാശങ്ങൾ പ്രത്യേകിച്ചും ചെറുകിടവനം ഉല്‌പന്നങ്ങൾ ശേഖരിക്കാനുള്ള അവകാശം നിഷേധിക്കുന്നത്‌ വളരെ വ്യാപകമായി. അവരുടെ അവകാശവാദത്തിന്മേൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച പ്രക്രിയ വേണ്ടവിധം നടന്നില്ല.
നിയമത്തിന്റെ അന്തസത്തയ്‌ക്ക്‌ വിരുദ്ധമായി അവകാശവാദങ്ങൾ തെളിയിക്കാൻ രേഖാപരമായ തെളിവുകൾ ഹാജരാക്കാൻ നിർബന്ധിച്ചു. നിയമം അനുശാസിക്കും വിധം വില്ലേജ്‌ തലത്തിലോ സമൂഹതലത്തിലോ ഗ്രാമസഭകൾ കൂടിയിരുന്നില്ല. കൂടിയിടത്തു തന്നെ അവയുടെ ശുപാർശകൾക്ക്‌ യാതൊരു വിലയും കല്‌പിക്കപ്പെട്ടില്ല.
ഈ നിയമത്തിന്റെ മുഖ്യമായ പ്രായോഗികത സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള അവകാശം അംഗീകരിക്കപ്പെട്ടു എന്നതാണ്‌. വനങ്ങളുടെ ഭരണം ഒരു ജനാധിപത്യ ചട്ടക്കൂടിലേക്ക്‌ മാറ്റുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്‌. എന്നാൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഈ അവകാശങ്ങൾ വേണ്ടവിധം അംഗീകരിച്ചില്ല.
കാലാവധി സംബന്ധിച്ച സുരക്ഷിതത്വവും വനഉപഭോക്താക്കൾക്ക്‌ അനുകൂലമായ അവകാശങ്ങളും വനങ്ങളുടെ ഉത്തരവാദിത്വ മാനേജ്‌മെന്റിനും സുസ്ഥിരതയ്‌ക്കും കാരണമാകുമെന്നതാണ്‌ വനഅവകാശനിയമത്തിന്റെ അടിസ്ഥാനം. ആകയാൽ ഈ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ സമൂഹവനവിഭവങ്ങളുടെ പുനരുജ്ജീവനത്തിനും മാനേജ്‌മെന്റിനും സംരക്ഷണത്തിനും ഉള്ള സ്ഥാപനപരമായ ക്രമീകരണങ്ങൾ വിശദീകരിക്കുന്നു. നിയമത്തിലെ 2(a) വകുപ്പിൽ ഇത്‌ നിർവ്വചിക്കുന്നുണ്ട്‌. അതനുസരിച്ച്‌ ഈ പൊതു വനഭൂമിയിൽ സമൂഹത്തിന്‌ പാരമ്പര്യ അവകാശമുണ്ട്‌.
വന അവകാശനിയമത്തിന്റെ പ്രധാന ഉദ്ദേശ്യം സമൂഹ പങ്കാളിത്തവും മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുക എന്നതാണെങ്കിലും സമൂഹ അവകാശങ്ങൾക്കുപരി വ്യക്തിഗത അവകാശങ്ങൾക്കാണ്‌ അംഗീകാരം ലഭിച്ചതെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. നിയമത്തിൽ 13 ഇനം അവകാശങ്ങൾ പറയുന്നുണ്ടെങ്കിലും കൃഷി ഭൂമിയിലുള്ള അവകാശം മാത്രമാണ്‌ അംഗീകരിക്കപ്പെട്ടത്‌. ബാക്കി 12 അവകാശങ്ങളിൽ ചുവടെ പറയുന്ന 7 അവകാശങ്ങളെങ്കിലും സമൂഹവന അവകാശങ്ങളിൽ പ്രധാനമാണ്‌. പക്ഷെ നിർഭാഗ്യവശാൽ ജില്ലാ ഭരണകൂടം അവയെ അവഗണിക്കുകയാണ്‌ ചെയ്‌തത്‌.
1. മുൻ നാട്ടു രാജ്യങ്ങളിൽ നിലനിന്നിരുന്ന സെമിന്ദാരി പോലെയുള്ള സാമൂഹ്യ അവകാശങ്ങൾ (സെക്ഷൻ 3(1)(b)
2. ജലാശയങ്ങളിൽ നിന്ന്‌ മത്സ്യം പിടിക്കാനും ആടു മാടുകളെ തീറ്റാനും പരമ്പരാഗത സീസൺ വിഭവങ്ങൽ ശേഖരിക്കാനുമുള്ള അവകാശം സെക്ഷൻ 3 (1) (d).
3. അപരിഷ്‌കൃത ഗിരിവർഗ്ഗക്കാർക്ക്‌ താമസിക്കാനുള്ള അവകാശം സെക്ഷൻ 3 (1) (e).
4. പരമ്പരാഗതമായി സംരക്ഷിച്ചു വരുന്ന സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ഉപയോഗിക്കാനും ഉള്ള അവകാശം സെക്ഷൻ 3 (1) (i).
5. ഏതെങ്കിലും സംസ്ഥാന നിയമപ്രകാരമോ സ്വയം ഭരണസ്ഥാപനനിയമപ്രകാരമോ ഗിരിവർഗ്ഗഅവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളവർ സെക്ഷൻ 3 (1) (j).
6. ജൈവവൈവിദ്ധ്യവും ബൗദ്ധികസ്വത്തും ജൈവ വൈവിദ്ധ്യവും സാംസ്‌ക്കാരിക വൈവിദ്ധ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനവും ഉപയോഗിക്കാനുള്ള അവകാശം സെക്ഷൻ 3 (1) (k).
7. വന്യജീവികളെ വേട്ടയാടുന്നതും കെണിയിൽപെടുത്തുന്നതും മറ്റും ഒഴികെ നിയമത്തിലെ (a) മുതൽ (k) വരെയുള്ള വകുപ്പുകളിൽ പെടാത്ത പാരമ്പര്യവനനിവാസികൾ അനുഭവിച്ചു വരുന്ന മറ്റെല്ലാ അവകാശങ്ങളും സെക്ഷൻ 3 (1) (l).
മേൽപറഞ്ഞ 7 അവകാശങ്ങൾക്കു പുറമെ സെക്ഷൻ 3 (1) (c) പ്രകാരം ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാനും വില്‌പന നടത്താനുമുള്ള പരമ്പരാഗത അവകാശവും ഗിരിജനങ്ങൾക്കുണ്ട്‌.
നിയമം നടപ്പാക്കുന്നതിലെ സാമൂഹ്യ കാഴ്‌ചപ്പാടിന്റെ അഭാവത്തിനുള്ള കാരണങ്ങൾ ചുവടെ പറയുന്നു.
n വന അവകാശനിയമം നടപ്പാക്കിയതിന്റെ ആദ്യഘട്ടത്തിൽ ഇതൊരു വ്യക്തിഗത ഭൂ അവകാശമായാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടത്‌. ആകയാൽ സമൂഹ അവകാശങ്ങൾ പരിഗണിക്കാതെ വ്യക്തിഗത അവകാശങ്ങളാണ്‌ ആദ്യം പരിഗണിച്ചത്‌. ചിലയിടങ്ങളിൽ സ്റ്റാഫിന്റെ കുറവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ സമൂഹഅവകാശങ്ങൾ വ്യക്തിഗത അവകാശങ്ങളെക്കാൾ എണ്ണത്തിൽ കുറവാണുതാനും.
n നിയമത്തിലെ 3 (1) (b) മുതൽ (m) വരെയുളള വകുപ്പുകളിൽ പറയുന്ന സമൂഹ അവകാശങ്ങളിൽ എത്ര എണ്ണം എവിടെയെല്ലാം അനുവദിച്ചു എന്നതു സംബന്ധിച്ച വിവരങ്ങൾ ഗിരി വർഗ്ഗ മന്ത്രാലയം ശേഖരിച്ചില്ല. അക്കാരണത്താൽ ഇക്കാര്യത്തിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ മന്ത്രാലയത്തിന്‌ കഴിഞ്ഞില്ല. വനവാസികളുടെ അവകാശവാദങ്ങൾ എത്ര ഉണ്ടെന്നോ അവയിൽ എത്രത്തോളം അനുവദിച്ചെന്നോ നിരാകരിച്ചെന്നോ ഉള്ള വിവരം പോലും ലഭ്യമല്ല.
ബോക്‌സ്‌ 12 : വനാവകാശനിയമം നടപ്പാക്കുന്നതുസംബന്ധിച്ച്‌
എൻ.സി.സക്‌സേന കമ്മിറ്റി റിപ്പോർട്ട്‌ 2010
വന അവകാശനിയമം പ്രാവർത്തികമാക്കുന്ന ഇന്നത്തെ രീതി ഗുരുതരമായ നിരവധി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌.
1. ഗ്രാമസഭകൾ രൂപീകരിക്കുന്നത്‌ വില്ലേജ്‌ തലത്തിനു പകരം പഞ്ചായത്ത്‌ തലത്തിലാണ്‌. നിയമത്തിലെ 2(ഴ), 2(ു) വകുപ്പുകൾ പ്രകാരം പട്ടിക ഢ പ്രദേശങ്ങളിൽ ഗ്രാമസഭകൾ വിളിക്കേണ്ടത്‌ ചെറുഗ്രാമങ്ങളുടെ തലത്തിലാണ്‌. മറ്റ്‌ പ്രദേശങ്ങളിൽ ഇത്‌ റവന്യു വില്ലേജ്‌ തലത്തിലായിരിക്കണം എന്നാൽ ആന്ധ്രപ്രദേശ്‌, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്‌ തുടങ്ങിയ പല സംസ്ഥാനങ്ങളിലും നിയമവിരുദ്ധമായി പഞ്ചായത്ത്‌ തലത്തിലാണ്‌ ഗ്രാമസഭകൽ വിളിക്കുന്നത്‌.
2. അന്വേഷണം ധൃതി പിടിച്ച്‌ നടത്തുന്നതു കൊണ്ടും തള്ളുന്ന അപേക്ഷകൾ സീനിയർ ഉദ്യോഗസ്ഥർ നന്നായി പരിശോധിക്കാത്തതു മൂലവും തെറ്റായി തള്ളുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. ചട്ടം 4(ര) നിഷ്‌കർഷിക്കുന്നതു പോലെ തള്ളുന്ന അപേക്ഷകർക്ക്‌ അവരുടെ ഭാഗം വിവരിക്കാൻ `ന്യായമായ അവസരം' നൽകുന്നില്ല. അപേക്ഷ നിരസിച്ചതായ അറിയിപ്പ്‌ ആരെയും എഴുതി അറിയിക്കാറില്ല. തന്മൂലം ഇതിന്മേൽ അപ്പീൽ നൽകാൻ കഴിയുന്നില്ല റവന്യൂ, വനം വകുപ്പ്‌ ഉദ്യോഗസ്ഥർ വില്ലേജ്‌ തലത്തിൽ ചെയ്യുന്ന ജോലി ക്രോസ്‌ ചെക്ക്‌ ചെയ്യാനോ ഒരു പുറം ഏജൻസിയെ കൊണ്ട്‌ ഇത്‌ വിലയിരുത്താനോ സംസ്ഥാന ഗിരിവർഗ്ഗ വികസന വകുപ്പുകൾ ശ്രമിക്കാറില്ല.
3. ഗ്രാമസഭകളുടേയും മറ്റും അധികാരങ്ങൾ വിനിയോഗിക്കുന്നത്‌ വില്ലേജ്‌ ഉദ്യോഗസ്ഥരാണ്‌. ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഗ്രാമസഭകളും മറ്റും ഒപ്പു വയ്‌ക്കുന്നു എന്ന്‌ മാത്രം. ഗ്രാമതല അന്വേഷണ റിപ്പോർട്ടുകൾ ബ്ലോക്കു തല, ജില്ലാതല ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല.
4. ചട്ടം 10 പ്രകാരം സംസ്ഥാനതല അവലോകനസമിതി അംഗീകാര പ്രക്രിയയ്‌ക്കും വന അവകാശങ്ങൾ നിക്ഷിപ്‌തമാക്കലിനും അവലോകന സൂചികകളും നിബന്ധനകളും രൂപീകരിക്കേണ്ടതുണ്ട്‌. ഗുണമേന്മ സൂചികകൾ വികസിപ്പിച്ചെടുക്കേണ്ടതും ജനപ്രതിനിധികളുമായി യോഗം ചെയ്യേണ്ടതും പൊതു കൂടിയാലോചനകൾ സംഘടിപ്പിക്കേണ്ടതും വനനിവാസികളോട്‌ നീതി പുലർത്താൻ ജില്ലാതലത്തിൽ റവന്യു വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തേണ്ടതും ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തേണ്ടതും സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗവകുപ്പുകളുടെ ചുമതലയാണ്‌. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും അവലോകനങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നു.
5. വനഅവകാശനിയമം അനുശാസിക്കുന്നുണ്ടെങ്കിലും ടഉഘഇ, ഉഘഇ തുടങ്ങിയ സമിതികൾ ഗ്രാമസഭകൾക്കും മറ്റും ഭൂപടങ്ങളോ രേഖകളോ മറ്റ്‌ തെളിവുകളോ നൽകാറില്ല.
6. ബന്ധപ്പെട്ട പലരും പരിശോധിക്കുകയും പല തലങ്ങളിൽ തീരുമാനമെടുക്കുകയും വേണമെന്ന്‌ വനഅവകാശനിയമം അനുശാസിക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥന്മാരുടെ അഭിപ്രായത്തിനാണ്‌ മുൻതൂക്കം. വനനിയമങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗിരിവർഗ്ഗവകുപ്പ്‌ ഉദ്യോഗസ്ഥർക്കുള്ള താല്‌പര്യമില്ലായ്‌മയും കഴിവുകേടുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഗുണഭോക്താക്കൾക്ക്‌ സ്‌കോളർഷിപ്പുകളും ഗ്രാന്റുകളും നൽകുന്നത്‌ ഈ വകുപ്പാണെങ്കിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ആവശ്യമുള്ള പരിപാടികൾ കൈകാര്യം ചെയ്യുന്നതിൽ ഇവയ്‌ക്ക്‌ വേണ്ടത്ര പരിചയമില്ല. ആകയാൽ മിക്ക നോഡൽ ആഫീസർമാരും സ്ഥിതി വിവരിക്കണക്കുകൾ ശേഖരിക്കുന്നതിൽ അവരുടെ ചുമതല ഒതുക്കുന്നു. ഈ കണക്കുകളുടെ നിജസ്ഥിതി പരിശോധിക്കാനോ മേൽനോട്ടത്തിനോ ജില്ലകളിലെ പ്രവർത്തനങ്ങളുടെ ഗുണമേന്മ വിലയിരുത്താനോ മെനക്കെടാറില്ല.
7. വന അവകാശനിയമത്തിലെ 4(5) വകുപ്പിനു വിരുദ്ധമായി കുടി ഒഴിപ്പിക്കൽ നടക്കുന്നുണ്ട്‌. അംഗീകാര-പരിശോധനാനടപടികൽ പൂർത്തിയാകും വരെ കൈവശഭൂമിയിൽ നിന്ന്‌ പട്ടിക വർഗ്ഗക്കാരെയും വനവാസികളെയും ഒഴിപ്പിക്കാൻ പാടില്ലെന്നാണ്‌ നിയമം. എന്നാൽ ഈ നിയമലംഘനത്തിനെതിരെ സംസ്ഥാനസർക്കാരോ കേന്ദ്രമന്ത്രാലയങ്ങളോ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
8. വന അവകാശനിയമം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ വനവാസികളുടെ അവകാശവാദം പൊതുവെ തിരസ്‌ക്കരിക്കപ്പെടുന്നതായാണ്‌ കണ്ടു വരുന്നത്‌. കഴിഞ്ഞ 75 വർഷമായി അവർ ഈ ഭൂമിയിൽ കൃഷി ചെയ്യുന്നില്ല എന്ന പ്രശ്‌നം ഉന്നയിച്ചാണിത്‌. `2005 ഡിസംബറിനു മുൻപ്‌ 3 തലമുറക്കാലം' എന്ന നിബന്ധന സ്ഥിരതാമസം അനുവദിക്കുന്നതിനു മാത്രം ബാധകമായിട്ടുള്ളതാണ്‌. അപേക്ഷകൻ കഴിഞ്ഞ 75 വർഷമായി ഭൂമി കൈവശത്തിലെടുക്കുകയോ വനം ഉപയോഗിക്കുകയോ വേണമെന്നില്ല. 2005 ഡിസംബർ 13ന്‌ യഥാർത്ഥ ജീവസന്ധാരണത്തിനായി അവർ വനത്തെ ആശ്രയിക്കുന്നവരാണെങ്കിൽ വന അവകാശനിയമത്തിലെ റൂൾ 2(യ) പ്രകാരം ഈ ആനുകൂല്യത്തിന്‌ അവർ അർഹരാണ്‌.
9. സമൂഹവനവിഭവ അവകാശങ്ങളും മറ്റ്‌ ഭൂമിയിതര അവകാശങ്ങളും അംഗീകരിക്കാതിരിക്കൽ.
n നിയമത്തിലെ സെക്ഷൻ 3 (1) ഉം 3 (2) ഉം തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച സ്ഥിതി വിവരകണക്കുകളും വ്യക്തമല്ല. മന്ത്രാലയത്തിന്റെ പക്കൽ പോലും ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകളില്ല.
n വനസംരക്ഷണം, ഉപയോഗം മാനേജ്‌മെന്റ്‌ എന്നിവ സംബന്ധിച്ച്‌ പരമ്പരാഗതമായതും അല്ലാത്തതുമായ നിലവിലുള്ള അവകാശങ്ങളെ പറ്റിയുള്ള പ്രാഥമിക വിജ്ഞാനത്തിന്റെ അഭാവം മൂലം നിയമം നടപ്പാക്കുന്നതിന്‌ മുൻപും അതിനു ശേഷവുമുള്ള സ്ഥിതിയുടെ താരതമ്യ വിലയിരുത്തൽ സാദ്ധ്യമല്ല.
വനത്തിനുള്ളിലും സമീപത്തുമുള്ള ഗ്രാമങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്‌താൽ ഉന്നയിക്കപ്പെട്ട സമൂഹവന അവകാശങ്ങളുടെ എണ്ണം പരിമിതമാണ്‌.
ഈ മേഖലകളിൽ നിലനിൽക്കുന്ന വിവിധ ഏജൻസികളും ഗ്രാമസഭയും തമ്മിലുള്ള ബന്ധവും ഈ മേഖലകൾക്ക്‌ ബാധകമായിട്ടുള്ള മറ്റ്‌ നിയമങ്ങളുടെ പരസ്‌പര വൈരുദ്ധ്യവും സഹായകത്വവും ഉൾപ്പെടെ സമൂഹ വന അവകാശങ്ങളുടെ മാനേജ്‌മെന്റിനെയും സംരക്ഷണത്തെയും സംബന്ധിച്ച ആലോചനയില്ലായ്‌മ.
n സമൂഹ അവകാശങ്ങൾ എങ്ങനെ പരിശോധിക്കാമെന്നും എങ്ങനെ തീരുമാനിക്കാമെന്നതും സംബന്ധിച്ച്‌ സമൂഹത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യക്തതയില്ലാത്തതു മൂലം ഈ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. സമൂഹവനഅവകാശത്തിന്റെ പരിധി നിർണ്ണയിക്കുന്നതു സംബന്ധിച്ചും 4 ഹെക്‌ടറിൽ കൂടുതൽ അവകാശപ്പെടാമോ എന്നതു സംബന്ധിച്ചുമെല്ലാം ഈ ആശയക്കുഴപ്പം നിലനിൽക്കുന്നു. എന്നാൽ നിയമത്തിലെ 3 (1) (a) വകുപ്പ്‌ ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്‌. ഒരേ വനപ്രദേശത്ത്‌ ഒന്നിൽ കൂടുതൽ വില്ലേജുകൾ അവകാശവാദമുന്നയിക്കുന്ന കേസുകളിലും ഇക്കാരണത്താൽ തീരുമാനമുണ്ടാകുന്നില്ല.
n സെക്ഷൻ 3(1) (i) ൽ പറഞ്ഞിട്ടുള്ള സമൂഹ വന അവകാശം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശത്തെ പറ്റിയുള്ള അജ്ഞത മൂലം ഇതിന്മേൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ല. മാത്രവുമല്ല ചട്ടങ്ങളോടനുബന്ധിച്ചുള്ള ഫാറം `ബി'യിൽ ഇത്‌ വ്യക്തമായി കാണിക്കാത്തതും ഇതിനുള്ള മറ്റൊരു കാരണമാണ്‌.
n പലയിടത്തും സമൂഹവന അവകാശങ്ങളെ പറ്റി ബന്ധപ്പെട്ട സംഘടനകളും ഉദ്യോഗസ്ഥരും അവരുടെ അജ്ഞതമൂലം തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്‌ സമൂഹത്തിന്‌ നൽകുന്നത്‌. സെക്ഷൻ 3 (2) ൽ പറഞ്ഞിട്ടുള്ള വികസന സൗകര്യങ്ങൾ ക്കു വേണ്ടിയുള്ളതാണ്‌ സമൂഹ വന അവകാശങ്ങൾ എന്ന ധാരണയാണ്‌ ഇതിലൊന്ന്‌. മറ്റ്‌ പല കരാറുകളുടെയും ബലത്തിൽ ജനങ്ങൾക്ക്‌ ആനുകൂല്യം ലഭിക്കുന്നതിനാൽ സമൂഹ വന അവകാശങ്ങൾ നടപ്പാക്കേണ്ടെന്ന ധാരണയും ചില സംസ്ഥാങ്ങളിൽ നിലനിൽക്കുന്നുണ്ട്‌.
n സമൂഹ വന അവകാശങ്ങൾ ഉന്നയിക്കുന്ന സമൂഹങ്ങൾക്ക്‌ ഭൂപടം ഉൾപ്പെടെയുള്ള രേഖകൾ നൽകാതെയും സംയുക്ത വന മാനേജ്‌മെന്റ്‌ മേഖലയാണെന്ന വാദമുന്നയിച്ച്‌ അപേക്ഷ നിരസിച്ചും പല ബുദ്ധിമുട്ടുകളും സൃഷ്‌ടിക്കുന്നുണ്ട്‌.
n സമൂഹ വന അവകാശങ്ങളെ സംബന്ധിച്ച വ്യക്തതയില്ലായ്‌മയും ഗ്രാമസഭയും വനം വകുപ്പും തമ്മിലുള്ള ധാരണക്കുറവും മൂലം ഇക്കാര്യത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്‌. ആയതിനാൽ ഇന്ത്യയിലുടനീളം നിയമം ഇതു വരെ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
മേൽപറഞ്ഞ പോരായ്‌മകളുടെ വെളിച്ചത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വന അവകാശനിയമം പ്രാവർത്തികമാക്കുന്നതിന്‌ ഒരു രണ്ടാം ഘട്ടം ആരംഭിക്കേണ്ടതുണ്ട്‌. ഇതിൽ സമൂഹ വന അവകാശങ്ങൾക്കായിരിക്കണം പ്രഥമ പരിഗണന. 2010 ജൂലൈ 20ന്‌ ഗിരിവർഗ്ഗ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനു പുറമേ മന്ത്രാലയവും സംസ്ഥാന നോഡൽ ഏജൻസികളും നിയമത്തിലെയും ചട്ടങ്ങളിലെയും വിവിധ വകുപ്പുകൾ സംബന്ധിച്ച്‌ വിശദീകരണങ്ങളും നിർദ്ദേശങ്ങളും കൂടി നൽകേണ്ടതുണ്ട്‌.
സമൂഹ വന അവകാശങ്ങളുടെ നടത്തിപ്പും പുരോഗതിയും ദേശീയ വനഅവകാശ കൗൺസിൽ പ്രത്യേകമായി വിലയിരുത്തണം. ഇതു സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകുന്ന ഒരു കൈ പുസ്‌തകം മന്ത്രാലയം തയ്യാറാക്കി ബന്ധപ്പെട്ടവർക്കെല്ലാം നൽകണം.
പരിസ്ഥിതി-പ്രകൃതി വിഭവ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സ്ഥാപനപരമായ നോട്ടപ്പിശക്‌ ബോക്‌സ്‌ 13ൽ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രാദേശിക സർക്കാരിനേയും സമൂഹത്തെയും ഇതിൽ വേണ്ടവിധം പങ്കാളികളാക്കുന്നില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനമില്ലായ്‌മ മൂലം ശ്രദ്ധ പതിയേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാത്രവുമല്ല ആവശ്യക്കാർക്ക്‌ യഥാസമയം അർഹമായ സഹായം ലഭിക്കാത്തതു മൂലം സാമൂഹ്യ സൗഹാർദ്ദം തകരാനും സംഘർഷങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. കാര്യങ്ങൾ നേർവഴി നയിക്കാനും മെച്ചപ്പെട്ട വികസന ആസൂത്രണത്തിനും ആവശ്യമായ സ്ഥിതി വിവരകണക്കുകൾ ലഭ്യമല്ല.
ബോക്‌സ്‌ 13 : പരിസ്ഥിതി -പ്രകൃതി വിഭവമാനേജ്‌മെന്റിൽ നിലവിലുള്ള
നിയന്ത്രണത്തിലെ പോരായ്‌മ
മുഖ്യ ചുമതലകൾ കേന്ദ്രം സംസ്ഥാനം തദ്ദേശ സമൂഹം
ഉത്തരവാദിത്വം ഭരണം
ഭൂമി പ്രശ്‌നങ്ങൾ, ഡയറക്‌ടർ
നഷ്‌ടപരിഹാരം റവന്യൂ.
കൃഷിവകുപ്പ്‌
പരിസ്ഥിതിപരവും വനം പരിസ്ഥിതി എസ്‌.പി.സി.
ആരോഗ്യപരവുമായ മന്ത്രാലയം ബികൾ
ആഘാതങ്ങൾ
വനം ക്ലിയറൻസ്‌ വനം പരിസ്ഥിതി
മന്ത്രാലയം
പദ്ധതി ബാധിതരുടെ ഗ്രാമവികസന ഡയറക്‌ടർ
പുനരധിവാസം മന്ത്രാലയം റവന്യൂ
ഗ്രാമവികസനം
സാമൂഹ്യനിക്ഷേപ ഗ്രാമവികസന
പദ്ധതികൾ മന്ത്രാലയം
മെച്ചപ്പെട്ട ഭരണനടപടികൾ സംബന്ധിച്ച ചർച്ചകൾ പ്രധാനമായും ചുവടെ പറയുന്നവയെ ആസ്‌പദമാക്കി യായിരുന്നു.
1. പശ്ചിമഘട്ടത്തിന്റെ വികസനത്തിനും സംരക്ഷണത്തിനും വേണ്ട തത്വങ്ങൾക്ക്‌ രൂപം നൽകുക.
2. ESZ കളിലൂടെ പശ്ചിമഘട്ടത്തിലെ വികസന പ്രവർത്തനങ്ങളെ നിയന്ത്രിക്കുക.
3. പശ്ചിമഘട്ടത്തിന്റെ വികസനത്തിനും ഭരണത്തിനും വികേന്ദ്രീകൃത മാർഗ്ഗം സ്വീകരിക്കുക.
4. പരിസ്ഥിതി ക്ലിയറൻസ്‌ നടപടി ക്രമം പരിഷ്‌ക്കരിക്കുക, വനഅവകാശനിയമവും മറ്റും ഫലപ്രദമായി നടപ്പാക്കുക.
5. സമൂഹത്തിലൂടെ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തുക.
പശ്ചിമഘട്ടത്തിലെ വികസന-സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ മാർഗ്ഗ ദീപമാകണമെന്ന്‌ ഞങ്ങൾ കരുതുന്ന തത്വങ്ങൾ ചുവടെ ചേർക്കുന്നു.
1. സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം മുഖ്യം.
2. വികസന ആസൂത്രണ പ്രക്രിയ വികേന്ദ്രീകൃതവും നീർത്തടാധിഷ്‌ഠിതവും അടിത്തട്ടിലേക്ക്‌ പരമാവധി വ്യാപിപ്പിച്ചിട്ടുള്ളതും ആയിരിക്കണം.
3. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ജില്ലാ ആസൂത്രണ സമിതികൾക്ക്‌ ആവശ്യമായ പിൻബലം നൽകി ജില്ലാ പദ്ധതികൾക്ക്‌ രൂപം നൽകണം.
4. സുസ്ഥിര ജൈവആവാസവ്യവസ്ഥയിൽ അധിഷ്‌ഠിതമായ ജീവിതാവശ്യങ്ങൾ പ്രകൃതി വിഭവമാനേജ്‌മെന്റിനായി ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ഗിരിവർഗ്ഗ സമൂഹത്തെ കഴിയുന്നിടത്തെല്ലാം പങ്കാളികളാക്കുകയും വേണം.
5. വിഭവങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ വിലനിർണ്ണയത്തിന്‌ വേണ്ട വിദ്യാഭ്യാസം നൽകണം.
6. വികസനത്തിന്റെ കാല്‌പാടുകൾ കുറയ്‌ക്കാൻ അനുയോജ്യമായ `ഹരിതസാങ്കേതിക വിദ്യകൾ' സ്വീകരിക്കണം.
(a) അത്തരം സാങ്കേതിക വിദ്യകൾ ഒരു സ്ഥലത്ത്‌ ലഭ്യമാകും വിധം ഊർജ്ജം ലാഭകേന്ദ്രങ്ങൾ സ്ഥാപിക്കുക, അനുയോജ്യമായ വസ്‌തുക്കൾ ഉപയോഗിക്കുക, ജലവും മണ്ണും സംരക്ഷിക്കുക.
(b) ഈ രീതി പിൻതുടരാൻ കുടുംബങ്ങളെ പരിശീലിപ്പിക്കുക
(c) വ്യാവസായിക ജൈവതത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപയോഗിക്കുക.
7. ശേഷിക്കനുസരിച്ച്‌ എന്ന ആശയവും മലിനീകരനിയന്ത്രണവും മലിനീകരണത്തിന്‌ കാരണക്കാരായവർ അതിനുള്ള വില നൽകണമെന്ന തത്വവും സ്വീകരിക്കുക.
8. വൻകിട വികസന പദ്ധതികൾ ആവശ്യമെങ്കിൽ അതിനുള്ള ക്ലിയറൻസ്‌ ഗ്രാമപഞ്ചായത്ത്‌ വഴി നൽകുക.
പശ്ചിമഘട്ട അതോറിറ്റിയുടെ ഘടനയിൽ ഇവ ഉൾപ്പെടുത്താവുന്നതാണ്‌.
പശ്ചിമഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ
സമിതി റിപ്പോർട്ടിന്റെ ആദ്യ ഭാഗത്ത്‌ സൂചിപ്പിച്ചതു പോലെ പശ്ചിമഘട്ടത്തിലെ ESZകൾ സാമൂഹ്യവും പരിസ്ഥിതിപരവുമായ ബഹുവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി അടയാളപ്പെടുത്തുക. ചുവടെയുള്ള സംരക്ഷണ-സാമ്പത്തിക പ്രവർത്തനങ്ങൾ തുലനം ചെയ്യാനുള്ള ഉപകരണമായി പരിസ്ഥിതി ദുർബ്ബല മേഖലകളെ (ESZ) കാണുക.
1. മനുഷ്യപ്രവർത്തനങ്ങൾ തുടരുന്ന പ്രദേശങ്ങളെ പരിസ്ഥിതി(സംരക്ഷണ)നിയമ (1986) പ്രകാരം നിയന്ത്രിക്കുക.
2. പ്രാദേശിക ജനതയ്‌ക്ക്‌ ഹികതകരമല്ലാത്തതിനാൽ വികസനം നിർത്തിവെയ്‌ക്കാൻ കഴിയാത്ത ഇടങ്ങളിൽ വികസനം പരിസ്ഥിതി സൗഹൃദപരവും ജനാധിഷ്‌ഠിതവും ആണെന്ന്‌ ഉറപ്പു വരുത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ ജൈവ ആവാസ പൈതൃകം സംരക്ഷിക്കപ്പെടുകയും വേണം
3. പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും കൃഷി ഭൂമി വാണിജ്യഭൂമിയായി മാറുന്നതിനും നിരോധനമോ നിയന്ത്രണങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിൽ ഓരോ പരിസ്ഥിതി ദുർബ്ബല പ്രദേശത്തും മേല്‌പറഞ്ഞ നിയന്ത്രണങ്ങൾ ഉണ്ടാവണം.
4. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായ നിയന്ത്രണങ്ങൾക്കാണ്‌ രൂപം നൽകേണ്ടത്‌.
5. പരിസ്ഥിതി സൗഹൃദവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ്‌ ആവശ്യം.
പരിസ്ഥിതി ദുർബ്ബല മേഖലകളിലെ വികസനപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നാം ഭാഗത്തിലെ പട്ടിക-6 ൽ കൊടുത്തിട്ടുണ്ട്‌. പരിസ്ഥിതി ദുർബ്ബലമേഖലകളും മാർഗ്ഗനിർദ്ദേശങ്ങളും പശ്ചിമഘട്ട അതോറിട്ടിയുടെ ഘടനയിൽ ഉൾപ്പെടുത്തണം
ഭരണഘടനാ ഭേദഗതി പ്രദാനം ചെയ്യുന്ന വികേന്ദ്രീകൃത ഭരണസംവിധാനം ഉപയോഗിച്ച്‌ പശ്ചിമഘട്ടത്തിലെ വികസന ആസൂത്രണത്തിന്‌ പിൻബലം നൽകണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളെ ഫലപ്രദമായ തദ്ദേശ സ്വയംഭരണ സർക്കാരുകളാക്കാൻ ആവശ്യമായ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും അവയ്‌ക്ക്‌ നൽകാൻ 73-ാം ഭരണഘടനാഭേദഗതി നിയമത്തിലെ ആർട്ടിക്കിൾ 243 (G) സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെടുന്നു. XI -ാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 29 വിഷയങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്വവും ഈ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങൾക്ക്‌ നൽകി.
പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ ജില്ലാപ്ലാനുകൾ തയ്യാറാകാനുള്ള ചുമതലയും ഉത്തരവാദിത്വവും ഭരണഘടനാ സ്ഥാപനങ്ങളായ ജില്ലാ പ്ലാനിങ്ങ്‌ കമ്മിറ്റികൾക്ക്‌ നൽകണം. ഈ പ്രക്രിയ ഫലപ്രദമാക്കാൻവേണ്ടി സ്ഥലപര ആസൂത്രണത്തിന്‌ പ്രാധാന്യം നൽകണം. ജില്ലാ പ്ലാനിംങ്‌ കമ്മിറ്റികളേയും തദ്ദേശഭരണസ്ഥാപനങ്ങൾക്കും സംസ്ഥാനസർക്കാരും പ്രാദേശികാസൂത്രണത്തിൽ വിദഗ്‌ധരായ സർക്കാരിതര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആവശ്യമായ സാങ്കേതിക പിന്തുണ നൽകണം. ഖരമാലിന്യം, മലിനജലം, ഖനനത്തിന്റെ പ്രാദേശിക ആഘാതം, ടൂറിസം ഒരുപജീവനമാർഗ്ഗമെന്ന നിലയിൽ, ഈ പ്രവർത്തനങ്ങളുടെയെല്ലാം നേട്ടം പങ്കുവയ്‌ക്കൽ തുടങ്ങിയവയ്‌ക്ക്‌ ആസൂത്രണത്തിൽ ഊന്നൽ നൽകണം. ഈ പ്രവർത്തനങ്ങളെല്ലാം സംയോജിപ്പിക്കുന്ന മാനേജ്‌മെന്റ്‌ സംവിധാനം ഉണ്ടാവണം. നീർത്തടവിസകനം, മാലിന്യനിർമ്മാർജ്ജനം, പ്രകൃതി വിഭവമാനേജ്‌മെന്റ്‌ തുടങ്ങി ഒന്നിലധികം പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സൗകര്യം തദ്ദേശ സർക്കാരുകൾ ഒരുക്കണം. പ്രകൃതി വിഭവമാനേജ്‌മെന്റിന്റെ ആസൂത്രണപ്രക്രിയയിൽ ജൈവപരമായ സുസ്ഥിര ജീവിത ഉപാധികൾ ഉൾപ്പെടുത്തുകയും കഴിയുന്നിടത്തെല്ലാം ഗിരിവർഗ്ഗ സമൂഹത്തെ പങ്കെടുപ്പിക്കുകയും വേണം.
തദ്ദേശ സർക്കാരുകൾക്ക്‌ ഇക്കാര്യത്തിൽ വ്യക്തമായ പങ്കും ഉത്തരവാദിത്വവും നൽകിയാൽ ഉത്തേജക ഘടനയിൽ തന്നെ മാറ്റമുണ്ടാകുമെന്ന്‌ സമിതി വിശ്വസിക്കുന്നു. ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന ശേഷി സർക്കാരിന്റെ ഉന്നതതലങ്ങൾ അർത്ഥവത്തായി ഇടപെടാനുള്ള സമ്മർദ്ദം ഉയർത്തും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത്‌ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാതെ പ്രകൃതി വിഭവങ്ങൾക്ക്‌ ലൈസൻസ്‌ നൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയാൽ അത്‌ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്‌. എന്നാൽ ഈ അധികാരം ഭംഗിയായി വിനിയോഗിച്ചാൽ പഞ്ചായത്തുകൾക്ക്‌ നല്ലൊരു വരുമാനമാർഗ്ഗമാവുകയും ചെയ്യും. ജനങ്ങളുമായി വളരെ അടുത്ത്‌ ഇടപഴകുന്നതുമൂലം ഗ്രാനൈറ്റിനും മണൽഖനനത്തിനുമൊക്കെ ലൈസൻസ്‌ നൽകുന്നതിൽ അഴിമതിക്കും സ്വജനപക്ഷപാതവുമൊക്കെ ഉണ്ടാക്കാനും ഇടയുണ്ട്‌. ഇതിനുള്ള മുൻകരുതലുകൾ മനസ്സിൽ കണ്ടുകൊണ്ടുവേണം പ്രാദേശികസർക്കാരുകൾക്ക്‌ ഈ ഉത്തരവാദിത്വങ്ങൾ നൽകാൻ. ഒന്നാമതായി വസ്‌തുകരത്തിനുപകരം ഇതിൽ നിന്ന്‌ വൻതോതിൽ വരുമാനമുണ്ടാക്കാൻ തദ്ദേശ സ്ഥാപനങ്ങളെ അനുവദിക്കരുത്‌. ഫലപ്രദമായി മേൽനോട്ടവും മുൻകരുതലുകളും സ്വീകരിച്ചിരിക്കണം. മൂന്നാമതായി വിശ്വാസ്യതയും പ്രോത്സാഹനവും ഉറപ്പുവരുത്തേണ്ട സംവിധാനമാണ്‌ സ്വീകരിക്കേണ്ടത്‌.
തദ്ദേശസർക്കാരുകൾക്ക്‌ മെച്ചപ്പെട്ട പ്രകൃതി വിഭവമാനേജ്‌മെന്റിന്‌ ചുവടെ പറയുന്ന നിർദ്ദേശങ്ങളും ഉപകരിക്കും (രഘുനന്ദ 2008)
ഒന്നാമതായി പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ തദ്ദേശ സർക്കാരുകളുടെ വിവിധ തലങ്ങൾ ഏകോപിപ്പിച്ചുള്ള ഒരു ഭരണസംവിധാനം ഉണ്ടാകണം. തദ്ദേശഭരണ സ്ഥാപനങ്ങൾ തമ്മിൽ പാർട്‌ണർഷിപ്പുണ്ടാക്കി പ്രമുഖ സ്വകാര്യസ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താവുന്നതാണ്‌.
രണ്ടാമതായി ഗ്രാമങ്ങളിലും നഗരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നവയുടെ കാര്യത്തിൽ ഉദാഹരണത്തിന്‌, ശുദ്ധജലവിതരണം, ചവറ്‌ നിർമ്മാർജ്ജനം തുടങ്ങിയ, ജില്ല, മെട്രോപൊളിറ്റൻ ആസൂത്രണസമിതികളുടെ സഹായത്തോടെ പരിഹാരം കണ്ടെത്താം.
മറ്റൊന്ന്‌ പ്രകൃതിവിഭവങ്ങളും അതിൽ നിന്നുള്ള ആദായവും പങ്കിടുന്നതിന്‌ വ്യക്തമായ സംവിധാനം ഉണ്ടാകണം.
പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയിൽ തദ്ദേശ സർക്കാരുകൾക്ക്‌ പ്രാതിനിധ്യം നൽകുന്നത
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3444" എന്ന താളിൽനിന്ന് ശേഖരിച്ചത്