"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 187: വരി 187:
ഐക്യരാഷ്ട്ര സംഘടന 2000 അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ - വർഷമായി ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാർവ്വദേശീയാടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണത്തിന് വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയി രുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടി പ്പിച്ചത്. ജില്ലയിൽ ഇതിന്റെ പ്രവർത്തനം കേരള ശാസ്ത്രസാഹിത്യ പരിഷത്തി നെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. ജില്ലാതലത്തിലുള്ള പരിശീലനം പിലിക്കോട് യൂണിറ്റിലാണ് നടത്തിയത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രമായിരുന്നു. പരിശീലന വേദി. 100 അംഗങ്ങൾ വീതമുള്ള മൂന്ന് സംഘങ്ങൾ ക്കാണ് പരിശീലനം നൽകിയത്. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിനുള്ള വഴിയൊരുക്കുന്നതിന് പരിശീലനം സഹായകമായി. പരിഷത്തിന്റെ പ്രവർത്തനം വനിതകളെ പരിചയ പ്പെടുത്തുവാനും, വനിതാ കലാജാഥ പോലെയുള്ള പ്രവർത്തനങ്ങൾക്ക് പരിശീലനം സഹായകമായി.
ഐക്യരാഷ്ട്ര സംഘടന 2000 അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ - വർഷമായി ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാർവ്വദേശീയാടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണത്തിന് വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയി രുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടി പ്പിച്ചത്. ജില്ലയിൽ ഇതിന്റെ പ്രവർത്തനം കേരള ശാസ്ത്രസാഹിത്യ പരിഷത്തി നെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. ജില്ലാതലത്തിലുള്ള പരിശീലനം പിലിക്കോട് യൂണിറ്റിലാണ് നടത്തിയത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രമായിരുന്നു. പരിശീലന വേദി. 100 അംഗങ്ങൾ വീതമുള്ള മൂന്ന് സംഘങ്ങൾ ക്കാണ് പരിശീലനം നൽകിയത്. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിനുള്ള വഴിയൊരുക്കുന്നതിന് പരിശീലനം സഹായകമായി. പരിഷത്തിന്റെ പ്രവർത്തനം വനിതകളെ പരിചയ പ്പെടുത്തുവാനും, വനിതാ കലാജാഥ പോലെയുള്ള പ്രവർത്തനങ്ങൾക്ക് പരിശീലനം സഹായകമായി.


==നാം ഭാരതീയർ ജനോത്സവം ==
===നാം ഭാരതീയർ ജനോത്സവം ===
സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടി സ്ഥാനപ്രമാണങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിഷത് “നാം ഭാരതീയർ” എന്ന പൊതുജന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒട്ടനവധി പൊതുജന ബോധവത്കരണ പരിപാടികൾ പരിഷത് സംഘടിപ്പിച്ചിരു ന്നു. നാം ഭാരതീയർ ജനോത്സവം തികച്ചും വ്യത്യസ്തമായ പരിപാടി പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലാ യാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കാലിക്കടവൗൺ മുഴുവൻ രംഗ വേദിയാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള സംവാദാത്മകമായ പുതുമയാർന്ന കലാസാംസ്കാരിക പരിപാടികളായിട്ടാണ് എല്ലാം ചിട്ടപ്പെടുത്തിയത്. വഴി വാണി ഭക്കാരുടെ വേഷവും, ഭാഷയും, ഭാവവും എല്ലാം തന്മയത്വത്തോടെ കലാ പ്രവർ ത്തനത്തിനും സംവാദത്തിനും ഉപയോഗിച്ചു. സ്വാഭാവികമായി ഒരു വലിയ ചന്ത യിൽ നടക്കുന്ന മനുഷ്യവ്യാപാരങ്ങളെ തനതായ ആശയ, ആവിഷ്കാരം പ്രവർ ത്തനങ്ങൾക്ക് തന്മയത്വത്തോടെ പ്രയോജനപ്പെടുത്തി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു തെരുവിനെ ആകെ ചേർത്തു പിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.
സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടി സ്ഥാനപ്രമാണങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിഷത് “നാം ഭാരതീയർ” എന്ന പൊതുജന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒട്ടനവധി പൊതുജന ബോധവത്കരണ പരിപാടികൾ പരിഷത് സംഘടിപ്പിച്ചിരു ന്നു. നാം ഭാരതീയർ ജനോത്സവം തികച്ചും വ്യത്യസ്തമായ പരിപാടി പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലാ യാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കാലിക്കടവൗൺ മുഴുവൻ രംഗ വേദിയാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള സംവാദാത്മകമായ പുതുമയാർന്ന കലാസാംസ്കാരിക പരിപാടികളായിട്ടാണ് എല്ലാം ചിട്ടപ്പെടുത്തിയത്. വഴി വാണി ഭക്കാരുടെ വേഷവും, ഭാഷയും, ഭാവവും എല്ലാം തന്മയത്വത്തോടെ കലാ പ്രവർ ത്തനത്തിനും സംവാദത്തിനും ഉപയോഗിച്ചു. സ്വാഭാവികമായി ഒരു വലിയ ചന്ത യിൽ നടക്കുന്ന മനുഷ്യവ്യാപാരങ്ങളെ തനതായ ആശയ, ആവിഷ്കാരം പ്രവർ ത്തനങ്ങൾക്ക് തന്മയത്വത്തോടെ പ്രയോജനപ്പെടുത്തി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു തെരുവിനെ ആകെ ചേർത്തു പിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.

07:13, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലിക്കോട് യൂണിറ്റ്
പ്രസിഡന്റ് പി. ടി. രാജേഷ്
വൈസ് പ്രസിഡന്റ് സി. വി. അജേഷ്
സെക്രട്ടറി കെ. വി. ചന്ദ്രൻ
ജോ.സെക്രട്ടറി ഭരതൻ കെ. വി.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് പിലിക്കോട്
പിലിക്കോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കു ന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളിലാണ്. പരിഷത്ത് സംഘടനയെ ക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിചയപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹ ജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ സമൂഹം തയ്യാറാവുകയും ചെയ്തിട്ടുണ്ട്. നീണ്ട് നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെ യും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ ത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പല പ്രവർത്തന ങ്ങളും ആശയതലത്തിൽ മാത്ര മല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർ ത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെ ങ്കിലും മുന്നേ നടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തി ക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്ത നങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖ ത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർ ത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടു കൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.

ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തന ങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടു പോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തനനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മ യ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷദ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തന ങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മ കളിലൂടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായക മായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലുകളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.

ലഘുചരിത്രം

പിലിക്കോട് എന്നും പുരോഗമന പക്ഷത്ത് നിലകൊണ്ട നാട്, ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതു കൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോ ത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ് എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.

ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേ ളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വ ത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞി രാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുമാരൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കർഷക സംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേ ശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,

അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നി രുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്ത നങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടു ണ്ടാകാം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) ' മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ "സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും ആ സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"
പിന്നീടൊരു കുരുവരശികളി
"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്
സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "
കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലീയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ച ക്കാരുടെയും മനസ്സിലുണ്ട്.
"പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ് നിനക്കതു
പുസ്തകം കൈയ്യിലെടുത്തോളൂ " എന്നും
"നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക്
കാലം അമാന്തിച്ചു പോയില്ല
നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ
ആദ്യക്ഷരം മുതൽ മേലോട്ട്"
തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗ മാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റ നും, ശ്രീ.വി.കെ. ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.

കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായ ണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമാ യ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരുന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയുമായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങിനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.

യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി

പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ കാരണ ക്കാരനായ ശ്രീ ടി.വി ശ്രീധരൻ മാസ്റ്റർ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിലേ ക്കെത്തിയ സാഹചര്യം ഇങ്ങിനെ ഓർത്തെടുക്കുന്നു. "ശാസ്ത്രകലാ ജാഥയുടെ സ്വീകരണ മുന്നൊരുക്ക പ്രവർത്തനത്തിലൂടെയാണ് ഇവിടത്തെ പരിഷത്ത് പ്രവർ ത്തനം ആരംഭിച്ചത് എന്ന് പറയാം 1981ൽ വി.കെ.ശശിധരൻ കൺവീനറായ കലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രം പിലിക്കോട് ആയിരുന്നു. പിലിക്കോട് അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർ ത്തനങ്ങൾക്കേതൃത്വം നൽകിയിരുന്ന കൂവേരി മാധവൻ മാസ്റ്റർ, പ്രൊഫ: ടി.പി. ശ്രീധരൻ, കെ. ടി. എൻ. ഭാസ്കരൻ എന്നിവരാണ് ജാഥയുടെ സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി എത്തിയത്. - പരിഷത്തിനെ പരിചയപ്പെടുത്തുന്നതിനും കലാജാഥയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്നതിനും അവർ പല തവണ വന്നിരുന്നു. അവരുടെ ഇടപെടുന്ന രീതിയും സവിശേഷമായ പെരുമാറ്റവും ഏറെ ആകർഷകമായിരുന്നു. ശാസ്ത്രകലാജാഥ സ്വീകരണത്തിന്റെ അനിവാര്യത അ വർക്ക് നമ്മെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

സംഘാടക സമിതി രൂപീകരണത്തിലേക്ക്

ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ സംഘാടക സമിതി രൂപീകരി ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപകരായിട്ടുള്ള കുറച്ചുപേരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാരെ നേരിട്ട് കണ്ട് ക്ഷണിച്ചു. കാലിക്കടവിലെ ഇസത്തുൽ ഇസ്ലാമിയ സ്കൂളിലാണ് സഘാടകസമിതി രൂപീകരണയോഗം ചേർന്നത്. സാമാന്യം നല്ല പങ്കാളിത്തം യോഗത്തിൽ ഉണ്ടാ യിരുന്നു. അക്കാലത്തെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ. എമ്മിന്റെ ജില്ലയിലെ സമുന്നത നേതാവുമായിരുന്ന ശ്രീ.സി.കൃഷ്ണൻനായരാണ് സംഘാടക സമിതിയോഗം ഉൽഘാടനം ചെയ്തത്. പ്രാ: ടി.പി.ശ്രീധരൻ പരിഷ ത്തിന്റെ പ്രസക്തിയും പ്രാധാന്യവും, ജാഥയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു. | ശ്രീ.സി.കൃഷ്ണൻനായർ ചെയർമാനും ശ്രീ.ടി.വി. ശ്രീധരൻ കൺവീനറുമായിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു. പ്രചരണത്തി നായി ശ്രീ.പി.സി.വിജയൻ മാസ്റ്റർ കൺവീനറും, അനുബന്ധ പരിപാടിക്കായി ശ്രീ.കെ.ശശിധരൻ അടിയോടി കൺവീനറുമായി രണ്ട് ഉപസമിതികൾ രൂപീകരി ക്കുകയുണ്ടായി.

സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക പ്രചാര ണവും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുമാണ് സംഘാടന ചെലവിനായി വിനിയോഗിക്കുക പരിഷത്തിന്റെ രീതി എല്ലാവർക്കും പുത്തൻ അനുഭവമായിരു ന്നു. അതുപോലെ തന്നെ അനുബന്ധ പരിപാടികൾ എന്ന ആശയവും പുതുമയു ള്ളതായി. ജനകീയാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, മനുഷ്യനും പരിസ്ഥി തിയും ഇവയായിരുന്നു അനുബന്ധ ക്ലാസ്സുകളുടെ വിഷയങ്ങൾ. നമ്മളെല്ലാം എം.എസ്.സി നാരായണൻ മാസ്റ്റർ എന്നു വിളിക്കുന്ന ശ്രീ പി വി - നാരായണൻ മാ സ്റ്റർ, പി.പി.കെ. പൊതുവാൾ, തൃക്കരിപ്പൂരിലെ ഡോക്ടർ - സുധാകരൻ എന്നിവ രാണ് അയൽക്കൂട്ട് ക്ലാസ്സുകൾ നയിച്ചത്. നിരവധി ക്ലാസ്സുകൾ ഇതിന്റെ ഭാഗമായി സംഘടിക്കപ്പെട്ടു. ഇത്തരം ക്ലാസ്സുകൾ പുതുമയാർന്ന അനുഭവമായിരുന്നു. ബോധവത്കരണത്തോടൊപ്പം ജാഥയുടെ പ്രചാരണത്തിനുള്ള വലീയ ഉപാധി കൂടിയായി അയൽക്കൂട്ട ക്ലാസ്സുകൾ മാറി. അയൽക്കൂട്ട് ക്ലാസ്സുകൾ എന്ന ആശയം പിലിക്കോട് സമൂഹത്തിന് പരിചിതമായത് പരിഷത് കലാജാഥയിലൂടെ യാണെന് പറയാം.

ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ പ്രയോ ജനപ്പെട്ടു എന്നത് കലാജാഥ സ്വീകരണത്തിലെ വമ്പൻ പങ്കാളിത്തം സാക്ഷ്യപ്പെ ടുത്തി. വിപുലവും ചിട്ടയായതുമായ - സംഘാടനം കലാജാഥ സ്വീകരണത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായി. വിശാലമായ കാലിക്കടവ് മൈതാനമായിരുന്നു ജാഥാ സ്വീകരണത്തിന്റെ വേദി. ജാഥ സംഘാടനത്തിന്റെ എല്ലാ തലത്തിലും കണി ശമായ പരിഷത്തികത പാലിച്ചു കൊണ്ടാണ് പുസ്തക പ്രചരണം, വിഭവസമാഹ രണം എന്നിവ നടത്തിയത്. ജനകീയമായി വേദി കുരുത്തോലകൾകൊണ്ട് അല ഞെരിച്ചു. വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടേയും അദ്ധ്യാപകരുടേയും സംഘം ഇത് നല്ല നിലയിൽ തന്നെ നിർവ്വഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരു ടേയും നല്ല സഹായം ഉണ്ടായിരുന്നു. തലേന്ന് രായിത്തന്നെ ഡെക്കറേഷൻ പൂർണ്ണ മായി നടത്തി. നാടിന് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഉറക്കമില്ലാതിരുന്ന രാത്രിക്ക് ശേഷം ജാഥ സ്വീകരണത്തിന്റെ ദിവസത്തിന് കാത്തിരുന്നു.

1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു. കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്ക പ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. ഇതിന്റെ തുടർച്ചയായി പരിഷത്തിന്റെ നേതൃത്വ ത്തിൽ വഞ്ചിക്കപ്പെടുന്ന ഉപഭോ ക്താവ് ക്ലാസ്സുകൾ വ്യാപകമായി സംഘടിപ്പിച്ചു.

സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൌതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്ന് ഈ പിലിക്കോട് ആയിരുന്നില്ല. അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു. കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാട കർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു. പ്രാ: ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീ കരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി യതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി. ശ്രീധ രൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിയിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, വി.രാമപ്പ്, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യ കാല പ്രവർത്തകർ."

കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം

പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയ പരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലു ണ്ടായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വ ങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടി യപ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷപരവുമായ വികസന കാര്യ ങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾ ക്കൊണ്ട് പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശ യങ്ങൾ വികസിപ്പിക്കാനും വേണ്ടി ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെയും വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെ ങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാന ത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരി ക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നു ള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതി നാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുകളും അനൗപചാരിക ഇരുത്തങ്ങ ളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർ ത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.

പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും

നാടിന് വേണ്ടി നവ്യമായ എന്തെങ്കിലും ചെയ്യണമെന്ന താല്പര്യം ഇത്തരം കൂടിച്ചേര ലുകളിലെ സൊറ പറച്ചിലുകളിലൂടെ രൂപപ്പെട്ടു എന്നതാണ് വസ്തുത. പിലിക്കോട് യൂണിറ്റിലെ ആദ്യകാലപ്രവർത്തകർ കാലിക്കടവ് മൈതാനത്തിൽ വൈകുന്നേര ങ്ങളിൽ നടത്തിയിരുന്ന അനൗപചാരിക കൂടിച്ചേരലുകൾ ആയിരുന്നു യൂണി റ്റിന്റെ ആദ്യഘട്ടത്തിലെ ചാലകശക്തി. പ്രവർത്തകരുടെ പ്രവർത്തന മണ്ഡലം വിപുലപ്പെട്ടതോടുകൂടി അനൗപചാരിക കൂടിയിരുത്തങ്ങൾ കുറഞ്ഞു വന്നു. ഇപ്പോൾ കുറച്ചു കാലമായി തീരെ ഇല്ലാതായി. ഈ കൂടിചേരലുകളിലൂടെ കിട്ടിയ ആത്മവിശ്വാസവും പുതിയ ആശയങ്ങൾ രൂപപ്പെടുകളും കുറഞ്ഞു വന്നത് സംഘ ടനാ പ്രവർത്തനത്തെ പ്രത്യക്ഷമായി ബാധിച്ചു. പഴയ കാലത്ത് നടത്തിയ പോലു ള്ള കൂട്ടായ പ്രവർത്തനങ്ങളുടെ തോത് കുറഞ്ഞുവന്നു. നവ്യമായ പദ്ധതികളും രൂപപ്പെട്ടുവരാത്തെ അവസ്ഥയുമുണ്ട്. സംഘടനാ ദൗർബല്യങ്ങളുടെ മധ്യത്തിലും ഏതാനും പേരുടെ ആത്മസമർപ്പണത്തിന്റെ ഫലമായാണ് ഇപ്പോൾ സംഘടന മുന്നോട്ടു പോകുന്നത്.

പരിഷത്ത് യൂണിറ്റിന്റെ തുടർച്ചയും വളർച്ചയും പിലിക്കോട് യൂണിറ്റിന്റെ പ്രധാന പ്രവർത്തന കേന്ദ്രം കാലിക്കടവ് ആയിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പിന്നീട് കൊടക്കാട്, പുത്തിലോട്ട്, മാണിയാട്ട് എന്നി വിടങ്ങളിൽ യൂണിറ്റുകൾ സ്ഥാപിച്ചു. കൊടക്കാട് യൂണിറ്റിന്റെ പ്രവർത്തനം വളരെ നല്ല നിലയിലാണ് ഇപ്പോഴും നടന്നുവരുന്നത്. ജില്ലയിലും സംസ്ഥാനത്തും നേതൃ നിരയിൽ പ്രവർത്തിക്കുന്ന പ്രദീപ് കൊടക്കാട്, എം.കെ.വിജയകുമാർ, ഡോ: എം. വി.ഗംഗാധരൻ, കൊടക്കാട് നാരായണൻ തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ജനകീയ അടിത്തറ ഉണ്ടാക്കാൻ കൊടക്കാട് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മാണിയാട്ട് യൂണിറ്റ് സ്ഥാപിച്ചുവെങ്കിലും യൂണിറ്റിനെ ശക്തിപ്പെടു ത്തവാനോ നിലനിർത്താനോ കഴിഞ്ഞില്ല. പലപ്പോഴായി പരിഷത്തിന്റെ പ്രവർത്തനങ്ങൾ മാണിയാട്ട് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുത്തിലോട്ട് എ.യു.പി സ്കൂൾ കേന്ദ്രീകരിച്ച് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെങ്കിലും അത് കൂടുതൽ കാലം നിലനിർത്താൻ കഴിഞ്ഞില്ല. എം.വിനയൻ മാസ്റ്റർ, ഭാസ്കരൻ അരീക്കിൽ, എം.വി.ശ്രീമണി തുടങ്ങിയ പരിഷത്ത് പ്രവർത്തകർ പിന്നീട് പിലിക്കോട് യൂണിറ്റിന്റെ ഭാഗമായാണ് പ്രവർത്തിച്ചുവരുന്നത്.

പരിഷത്ത് യൂണിറ്റ് സെക്രട്ടറിമാർ

നാളിതുവരെയുണ്ടായ യൂണിറ്റ് സെക്രട്ടറിമാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ലഭ്യമായ പേരുകൾ. ശ്രീ.ടി.വി.ശ്രീധരൻ, പി.സി.വിജയൻമാസ്റ്റർ, സി.രാമകൃഷ്ണൻ, കെ.ശശിധരൻ അടിയോടി, എം.കെ.ഹരിദാസ്, എൻ.രത്നാകരൻ, സി.ബാലൻ, പി. പി. ബാബു, ടി. ടി. ബാലചന്ദ്രൻ, കെ.ബാലചന്ദ്രൻ, സി. കെ. രവി, ആർ.കെ.കാനായി, കെ.വി.മുരളീധരൻ, കെ. പി. രാമചന്ദ്രൻ, കെ. വി. ചന്ദ്രൻ. ടി. ശശി. കെ.ജയകൃഷ്ണൻ. എൻ. കഞ്ഞികൃഷ്ണൻ.

ആദ്യകാല പ്രവർത്തനങ്ങൾ

അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന പിലിക്കോട് യൂണിറ്റ് പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. പയ്യന്നൂർ മേഖലയുടെ യോഗങ്ങളിലും പ്രവർത്തന ങ്ങളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അച്ചുതൻ പുത്തലത്താ യിരുന്നു മേഖലാ സെക്രട്ടറി. - പയ്യന്നൂർ മുൻസിപ്പൽ ലൈബ്രറി കെട്ടിടമായിരുന്നു മേഖലയുടെ പ്രവർത്തന കേന്ദ്രം. മേഖലാതലത്തിലുള്ള പഠന ക്ലാസ്സുകളിലും ക്യാമ്പുകളിലും പിലിക്കോടിന്റെ പ്രാതിനിധ്യം ഉണ്ടായി. 1984 ആഗസ്ത് മാസം പയ്യ നൂർ മേഖലാ പരിഷത്ത് സ്കൂൾ കരിവെള്ളൂർ ഹൈസ്കൂളിൽ (അന്ന് ഹൈസ്കൂൾ മാത്രമായിരുന്നു) വച്ച് നടന്നപ്പോൾ പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ സജീവമായി പങ്കെടുത്തു.

പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന പ്രവർത്തനമായിരുന്നു ദ്വിദിന ബാലവേദി ക്യാമ്പ്. പിലിക്കോട് ഗവ.വെൽഫയർ സ്കൂളിലാണ് ക്യാമ്പ് നട ന്നത്. ബാലവേദി പ്രവർത്തനമോ കുട്ടികളുടെ ക്യാമ്പോ അന്ന് പരിചിതമായിരു ന്നില്ല. 1982 ലാണ് ക്യാമ്പ് നടന്നത്. അതിഥി ആതിഥേയ രീതിയിലാണ് ക്യാമ്പിന്റെ സംഘാടനം, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇ. കുഞ്ഞിക്ക്യഷ്ണൻ മാസ്റ്റർ, പാടിയോ ട്ട്ചാൽ മുരളി മാസ്റ്റർ എന്നിവരാണ് രണ്ട് ദിവസവും മുഴുവനായി ക്യാമ്പിന് നേതൃത്വം നൽകിയത്. സി.വി.അപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി ക്യാമ്പിന് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി. കുട്ടികൾ അതിഥികളായി. അപ് രിചിതമായ വീടുകളിൽ അന്തിയുറങ്ങുന്നത് കുട്ടികൾക്ക് ആദ്യം കുറച്ച് പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് വീടുകളുമായി നല്ല ചങ്ങാത്തം സ്ഥാപിച്ചു കൊണ്ടാണ് പിരിഞ്ഞത്. കെ.വി.കെ എന്നറിയപ്പെടുന്ന ചെറുവത്തൂരിലെ കെ.വി. കൃഷ്ണൻ മാസ്റ്റർ, പി.പി. കെ.പൊതുവാൾ എന്നിവരാണ് പരിഷത് ക്ലാസ്സുകൾ മുഖ്യമായും എടുത്തത്. കുട്ടികളിലും രക്ഷിതാക്കളിലും ക്യാമ്പ് വലിയ താല്പര്യം ഉണ്ടാക്കി. പാട്ടും, കളിയും, നിർമ്മാണ പ്രവൃത്തികളും, പരിസരനിരീക്ഷണവും എല്ലാം ക്യാമ്പി നെ ആകർഷകമാക്കി. ബാലവേദി ക്യാമ്പ് പിലിക്കോട് വയൽ ഭാഗത്ത് പരിഷത് പ്രവർത്തനത്തിന് നല്ല സ്വീകാര്യതയുണ്ടാക്കി.

കാസർഗോഡ് ജില്ലയുടെ ഭാഗമായ യൂണിറ്റ്

1984 ൽ കാസർഗോഡ് ജില്ല രൂപീകരണത്തോടെയാണ് ശാസ്ത്രസാഹിത്യ പരിഷ ത്ത് പ്രവർത്തനം കുറേക്കൂടി സജീവമായത്. ജില്ലയുടെ ആദ്യ പ്രസിഡണ്ട് കാസർ ഗോഡ് ബ്ലെന്റ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ആഗസ്തിൻ മാഷും, ആദ്യ സെക്ര ട്ടറി പിലിക്കോട്ടുകാരനായ സി. ഗംഗാധരൻ നായരുമായിരുന്നു. നിരവധി പുതിയ പ്രവർത്തകർ പരിഷത്തിലേക്ക് കടന്നുവന്നു. ജില്ലാ സംസ്ഥാന തലത്തിൽ പല പ്രവർത്തകരും പിലിക്കോട് നിന്നും വളർന്നു വന്നു. ജില്ലാ സെക്രട്ടറിമാരായി സി.രാമകൃഷ്ണൻ, എം. കെ. ഹരിദാസ്, കെ. ബാലചന്ദ്രൻ, ടി. വി. ശ്രീധരൻ എന്നിവർ യൂണറ്റിലെ പ്രവർത്തകരായിരുന്നു.

ഡോ. സി. രാമകൃഷ്ണൻ 1994-96 കാലത്ത് പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ബിജിവിഎസ്സിന്റെ അഖിലേന്ത്യാ പ്രസിഡ ണ്ടാണ്. വിവിധ മേഖലകളിൽ മുൻനിരപ്രവർത്തകരായി കെ.ശശിധരൻ അടിയോ ടി, എം.വിനയൻ മാസ്റ്റർ തുടങ്ങി മികവുറ്റ പ്രവർത്തകർ പിലിക്കോട് യൂണിറ്റിൽ നി ന്നുണ്ടായി. യൂണിറ്റ് രൂപീകരണത്തെ തുടർന്ന് നിരവധി അയൽക്കൂട്ട് ക്ലാസ്സുകൾ സംഘടിപ്പിപ്പി ച്ചത് ഒട്ടേറെ തിരിച്ചറിവുകളുണ്ടാക്കി. വിവരങ്ങൾ ലഭ്യമാകാനും സംവദിക്കാനുള്ള വേദിയായി ക്ലാസുകൾ പ്രയോജനപ്പെടുത്താം എന്ന ധാരണ വികസിച്ചു. ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നുമുണ്ടായി. ജനകീ - യാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പ്രകൃതിയും മനുഷ്യനും ഇവയായി രുന്നു പ്രധാന ക്ലാസ്സുകൾ. നാം ജീവിക്കുന്ന ലോകം ക്ലാസുകളും വലിയ തോതിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാലയങ്ങളും വായന ശാലകളും ക്ലാസ്സുകൾക്ക് വേദിയായി. മരം വെച്ചുപിടിപ്പിക്കൽ യൂണിറ്റിന്റെ മുഖ്യ പ്രവർത്തനമായി.

മൂന്ന് വർഷം തുടർച്ചയായി ആണൂർ മുതൽ ജെ. ടി. എസ് വരേയും മറ്റ് പ്രധാന ഇടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പ്രവർത്തനങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകി. അതിന്റെ തുടർച്ചയാണ് ജൈവ വൈവിധ്യ സംരക്ഷണ രംഗ ത്ത് പഞ്ചായത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം എന്നു കാ ണാം. അന്നതിന് നേതൃത്വം നൽകിയവർ പലതലങ്ങളിൽ അവസരം വന്നപ്പോൾ പ്രസ്തുത അനുഭവങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട സയൻസ് ഒളിമ്പ്യാട്, നക്ഷത്രനിരീക്ഷണ ക്ലാസ്സുൾ എന്നിവയയ്ക്ക് ജില്ലയിൽ നേതൃത്വം നൽകിയവരിൽ പ്രധാനികൾ പിലിക്കോട് യൂണിറ്റിന്റെ ഭാഗമായ ശ്രീ പി. രാമപ്പ്, ശ്രീ കെ. ശശിധരൻ അടി യോടി എന്നിവരടങ്ങിയ സംഘമായിരുന്നു. ജില്ലക്കകത്തും പുറത്തും നിരവധി കളായ നക്ഷത്ര നിരീക്ഷണക്ലാസ്സുൾക്ക് നേതൃത്വം ഇവർ തുടർന്ന് നൽകി. ജ്യോതിശാസ്ത്ര ക്ലാസുകളിലൂടെ ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണവും ജ്യോതി ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും എങ്ങിനെയായിരുന്നു. എന്നതും അവ യുടെ പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുന്നതിനു കഴിഞ്ഞു. ജ്യോതിഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസവും ചൂഷണവും തിരിച്ചറിയുവാനും ഇതിനെതിരായി പ്രവർത്തിക്കുന്നതിനുള്ള ജാഗ്രത കുട്ടികളിലും പൊതുജനങ്ങളിലും ഉണ്ടാക്കാനും ക്ലാസ്സുകൾ സഹായിച്ചു. വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച ശാസ്ത്രപാർലമെന്റു കൾ ശാസ്ത്രീയ സംവാദ സദസ്സുകളായി. പ്രപഞ്ച വിജ്ഞാനം, ആരോഗ്യം, സ്ത്രീ സമത്വം, അശാസ്ത്രീയമായ വിശ്വാസങ്ങൾ എന്നിവയുടെ ഗൗരവമാർന്ന സംവാദ വേദികളായി ജനകീയ ശാസ്പാർലമെന്റുകൾ മാറി. പിന്നീട് പലഘട്ടങ്ങളും ഇത്തരം ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തു കയുണ്ടായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി. ഗംഗാധരൻ മാസ്റ്ററടക്കം പ്രഭാഷണത്തിനായി എത്തുകയുണ്ടായി. കണ്ണൂർ ജില്ലയിലെ കുതിർന്ന പ്രവർത്തകനായ ശ്രീ കെ.വി.രഘുതാഫ് മാസ്റ്ററുടെ സാന്നിദ്ധ്യവും ഓർമ്മിക്കുന്നു. 1981 ലെ സംസ്ഥാന കലാജാഥക്ക് ശേഷം നിരവധി ശാസ കലാജാഥകൾക്കും, വനിതാ കലാജാഥകൾക്കും, ബാലോത്സവ ജാഥകൾക്കും പിലിക്കോട് യൂണിറ്റ് ആ തിഥ്യമേകിയിട്ടുണ്ട്. വലിയ തോതിലുള്ള പുസ്തകപ്രചാരണം, നിരവധികളായ അനുബന്ധ പരിപാടികൾ എന്നിവയിലൂടെ പരിഷത്തിനെ കൂടുതൽ കൂടുതൽ ജന ങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാടാകെ അണിചേർന്ന നിരവധി ചലനനിശ്ചല ദൃശ്യങ്ങൾ കൊണ്ട് ഉത്സവ പ്രതീതിയോടെ കലാജാഥകൾക്ക് ഒട്ടേറെ വരവേൽപ്പു കൾ പിലിക്കോട് നൽകിയിട്ടുണ്ട്. അതിൽ സംസ്ഥാന റിപ്പോർട്ടിലും മറ്റും ഇടം പിടിച്ച ജാഥാ സ്വീകരണമായിരുന്നു 1984 ലോ 85 ലോ നടന്ന കലാജാഥ. അതിലെ
"നാദിറ പറയുന്നു നാദിറ പറയുന്നു
നാദിറ പറയുന്നു നാദിറ പറയുന്നു
കിനാവിന്റെ കണ്ണും കാതും
കൊട്ടിയടച്ച് കരളിന്റെ
കിളിവാതിലുകൾ കൊട്ടിയടച്ച്
കൽബിന്റെ ചിറകടി പോലും
കൊത്തിയാടിച്ച് കണ്ണത്താദൂരം
നോക്കിക്കാത്തു കിടക്കാൻ
കദനത്തിൽ തിരകളിൽ
മുങ്ങി തേങ്ങലടിക്കാൻ
ഇനിയും ഞങ്ങൾക്കാവില്ലല്ലോ.”
……
പതിനാറ് തികയും മുമ്പെ
പാവാട മാറും മുമ്പ്
മടി നിറയെ പൊന്നും കൊണ്ട്
കടലു കടന്നെത്തും കാമക്കൊതിയൻമാർക്കിനിയും
ഞങ്ങൾ കാനോത്തിന് നിന്നു തരില്ല
……….
പൂതികളെല്ലാം പൊലിയും മുമ്പ്
കാനാവുകളെല്ലാം കൊഴിയും മുമ്പ്
നോമ്പുകളെല്ലാം നോക്കും മുമ്പ്
മൊഴി ചൊല്ലിപ്പിരിയും മാരൻ
ഞങ്ങൾക്കൊരു മാരണമല്ലേ.
……….
ഈ കട്ടയിരുട്ടിൻ കെണിയിൽ പെട്ടൊരു
പുലരി വെളിച്ചം കുതറുന്നത്
കാണുന്നു ഞങ്ങൾ കാണുന്നു ഞങ്ങൾ
ഈ പഴയ മിനാരത്തിൽ തടവിൽ
നിന്നൊരു പുതിയ നിലത്തുള്ളി ചിരിച്ചുണരുന്നത്
കാണുന്നു ഞങ്ങൾ കാണുന്നു
ഞങ്ങൾ നാദിറ പറയുന്നു നാദിറ പറയുയുന്നു
നാദിറ പറയുന്നു നാദിറ പറയുന്നു "

ഒരു സഹോദരിയുടെ ഹൃദയസ്പക്കായ ആ ജീവിതഗാനം കാലിക്കടവിൽ കൂടിയ ആയിരക്കണക്കിന് വരുന്ന ജനാവലിയുടെ ഹൃദയത്തിലാണ് തറച്ചത്. കലാജാഥ കാണുന്ന സദസ്സിന്റെ നിശ്ശബ്ദതയും തേങ്ങലുമെല്ലാം ഇന്നും പരിഷത്ത് പ്രവർത്ത കരുടെ മനസ്സിലുണ്ട്. ആൺ അധികാരങ്ങൾ ഇന്നും അരങ്ങ് തകർക്കുന്ന കേരള ത്തിൽ പല രീതിയിൽ പ്രസക്തമാണ് നാദിറ പറയുന്നു എന്ന ഗാനം. അതിനെതിരെ പലയിടത്തും ഉയർന്നു വന്ന എതിർപ്പുകൾ തന്നെ പ്രസ്തുത ഗാനത്തിന്റെ മൂർച്ച വെളിവാക്കുന്നു.
അതുപോലെ
"കാതിലോരാലോല മൂഞ്ഞാലു കെട്ടിയ
മുത്തശ്ശി കഥയുടെ കെട്ടഴിച്ചു.
കഥയുടെ കെട്ടിൽ നിന്നായിരം
തുമണിമുത്തുകൾ ചുറ്റും ചിതറിവീണു.
കഥവരമ്പും കേറി, കളിവരും കേറി
കാര്യക്കരി മലയേറിടട്ടേ ഞങ്ങൾ
കരകാണാക്കടലിന്റെ കര കാണട്ടെ"

1986 ആഗസ്ത് 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ആഗസ്ത് 15 ന് തൃശൂരിൽ സമാപിച്ച ബാലോത്സവജാഥയിലെ കുട്ടികളെ ആകർഷിച്ചവരികളായിരുന്നു. കൊടക്കാട് വെൽഫേർ യുപി സ്കൂളിലായിരുന്നു പിലിക്കോട്ടെ പ്രവർത്തകരുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം പാടിയും, കഥ പറഞ്ഞും നടന്ന മുത്തശ്ശി കുട്ടികളുടെയെല്ലാം മനസ്സിൽ ജീവനോടെ ഇപ്പോഴുമുണ്ടാകും. കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ ഒത്തു ചേർത്ത ബാലോത്സവജാഥ യിലെ സംഗീതശിലും യഥാർത്ഥത്തിൽ പുതീയ ബോധന രീതിയുടെ സാധ്യത സമൂഹവുമായി സംവദിക്കുന്ന ഒന്നായിരുന്നു.
അതുപോലെ
"ഇനിയൊരു യുദ്ധം വേണ്ട.
ഇനിയൊരു യുദ്ധം വേണ്ട.
നാഗസാക്കി കളിനി വേണ്ട.
ഹിരോഷിമകൾ ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ട
പട്ടിണികൊണ്ടും മരിക്കും
കോടി കുട്ടികളലമുറ കൊൾക
കോടികൾ കൊണ്ടി ബോംബുണ്ടാക്കാൻ
കാടൻമാർക്കേ കഴിയൂ"
തുടങ്ങി അർത്ഥവത്തായതും ഇന്നും പ്രസക്തവുമായ വരികൾ ചൊല്ലിയുള്ള കുട്ടി കളുടെ നടത്തങ്ങളും ബാലവേദി കൂട്ടങ്ങളും നടത്താൻ ഒരു ഘട്ടത്തിൽ യൂണിറ്റിന് കഴിഞ്ഞിരുന്നു. പിന്നീട് അത്തരം കൂട്ടങ്ങൾ വളർത്തിയെടുക്കാൻ കഴിയാതെ വന്നു.

ശാസ്ത്രം ജനനന്മയ്ക്ക്; ശാസ്ത്രം എല്ലാവർക്കും

പരിഷത്ത് ജാഥയിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനവും സന്ദേശവും നിലപാടു മായിരുന്നു ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം എല്ലാവർക്കും എന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകൾ ഉയർത്തിപ്പിടി ക്കാനും അത് പ്രയോഗവത്ക്കരിക്കാനും ലഭിക്കുന്ന അവസരങ്ങൾ എന്നും വിനിയോഗിക്കാൻ പിലിക്കോട് യൂണിറ്റ് മുൻപന്തിയിലുണ്ടായിരുന്നു. ജനങ്ങളെ ബാധി ക്കുന്ന പലതരം പ്രശ്നങ്ങളിലും പിലിക്കോട് യൂണിറ്റ് ഇടപെട്ടിട്ടുണ്ട്. 1990 കളിൽ പരിഷത്ത് ഇടപെട്ട ചില സന്ദർഭങ്ങൾ ചുവടെ ചേർക്കുന്നു.

ഫുറഡാൻ ദുരുപയോഗം പഠനം

പിലിക്കോടിന്റെ പ്രധാനപ്പെട്ട ഒരു കാർഷിക ഇടമാണ് കണ്ണങ്കെ-മലപ്പ്. പാതാളം. ഒരുകാലത്ത് ഈ ഭാഗങ്ങളിൽ കർഷകർ ഫുറഡാൻ എന്ന രാസകീടനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ ഘട്ടത്തിൽ വളരെ വീര്യം കൂടിയ കീടനാശി നിയായിരുന്നു ഇത്. ഫുറഡാൻ ഉപയോഗിച്ചുള്ള ആത്മഹത്യകൾ നിത്യസംഭവമാ യി. യൂണി റ്റിൽ ഇത് മുഖ്യ ചർച്ചാവിഷയമായി. ഇതുസംബന്ധിച്ച പഠനത്തിന്റേയും വിവരശേഖരണത്തിന്റേയും അടിസ്ഥാനത്തിൽ ഇതിനെതിരെയുള്ള ബോധവത്ക രണ ഇടപെടൽ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. യൂണിറ്റ് അംഗമാ യിരുന്ന കാർഷിക ശാസ്ത്രജ്ഞനായ ഡോ: എം.ഗോവിന്ദന്റെ നേതൃത്വത്തിൽ നടത്തുന്ന ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വളരെ കൂടിയ തോതിലാണ് ഫുറഡാൻ ഉപയോഗിക്കുന്നത് എന്നും ലാബ് പരിശോധനയിൽ വ്യക്തമായി. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫുറഡാൻ നിരോധിക്കണമെന്നും അല്ലാ ത്തപക്ഷം ഫുറഡാനിൽ അടങ്ങിയിട്ടുള്ള കാർബോഫുറാന്റെ അളവ് കീടനാ ശിനിയായി ഉപയോഗിക്കുമ്പോൾ ശാസ്ത്രീയമായി കണ്ടെത്തിയ അനുവദനീയ മായ അളവിലേക്ക് പരിമിതപ്പെടുത്തണമെന്നും, ഫ്യൂറിഡാൻ കീടനാശിനിയുടെ മണം നിർബന്ധമായും നിഷ്കർഷിക്കണമെന്നും പരിഷത്ത് യൂണിറ്റ് അധികൃത രോട് പ്രമേയം വഴി അഭ്യർത്ഥിച്ചു. ഇതിന്റെ ഫലമായി ഫുറഡാനിൽ കാർബോ ഫുറാന്റെ അളവ് കുറക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതിന്റെ തുടർച്ച യായി കണ്ണങ്കെ ഭാഗത്ത് കർഷകർക്കിടയിൽ കീടനാശിനികൾക്കെതിരായി പ്രത്യേകിച്ച് ഫുറഡാന്റെ ഉപയോഗത്തിനെതിരായി നിരവധി ക്ലാസ്സുകൾ സംഘടി പ്പിച്ചു. ഫുറഡാന്റെ പരസ്യമായ ഉപയോഗം ഗണ്യമായി കുറക്കുവാനും കീടനാശി നികൾ കരുതലോടെ ഉപയോഗിക്കുന്നതിനുള്ള സാമൂഹിക അവബോധം വളർ ത്തിയെടുക്കാനും ഇതു വഴി കഴിഞ്ഞു.

ലെപ്രസി വ്യാപനം - പരിഷത് ഇടപെടൽ

പിലിക്കോട് തെരുവ്, കരപ്പാത്ത് ഭാഗങ്ങളിൽ ലെപ്രസി രോഗികൾ ഉണ്ടെന്നും ഇവർ മതിയായ ചികിത്സയില്ലാതെ രോഗവ്യാപനത്തിന് ഇടയാക്കുന്ന വിധത്തിൽ ഇടപെടുന്നത് പൊതുജനാരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പരിഷ ത്ത് സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സിൽ ഉന്നയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാന ത്തിൽ ഇതിനെപ്പറ്റി - രഹസ്യമായ വിവരശേഖരണം നടത്തുന്നതിന് പരിഷത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ യൂണിറ്റ് ചുമതലപ്പെടുത്തി. വസ്തുതാ പരമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിഷത്തും ജില്ലാ മെഡിക്കൽ ഓഫീ സും ചേർന്ന് ലെപ്രസി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും, രോഗി കൾക്ക് തുടർചികിത്സക്കായി ചെറുവത്തൂർ പി.എച്ച്.സി യിൽ ഒരു ലെപ്രസി യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.

പരിഷത് അടുപ്പ് സ്ഥാപിക്കൽ

ഊർജ്ജ സംരക്ഷണം പരിഷത്തിന്റെ മുഖ്യപ്രവർത്തനമായിരുന്നു. ഇതിനായി നിര വധി പ്രവർത്തനങ്ങൾ പരിഷത്ത് സംഘടിപ്പിച്ചു. ഗാർഹിക ഊർജ്ജ സംരക്ഷണ ത്തിനായിദക്ഷത കൂടിയ അടുപ്പ് സ്ഥാപിക്കുന്നതിനുള്ള വ്യാപകമായ പ്രവർത്തന ങ്ങൾ പരിഷത്ത് യൂണിറ്റ് സംഘടിപ്പിച്ചു. ഇതിനുവേണ്ടി ജില്ലയിൽ നിരവധി പരിഷ ത്ത് അടുപ്പ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. പിലിക്കോട് യൂണിറ്റ് പ്രവർത്ത കർ ഇതിൽ സജീവ പങ്കാളികളായി. പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിഷത് അടുപ്പ് സ്ഥാപിക്കുന്നതിന് പ്രവർത്തകർക്ക് പരിശീലനം നൽകുകയും വ്യാപകമായി പരിഷത് അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പുകയില്ലാത്ത അടുപ്പ് വീടുകളിൽ ആദ്യകാലത്ത് സ്ഥാപിച്ചത് യൂണിറ്റിലെ അധ്യാപകരടക്കമുള്ള സംഘമാണ്. പകൽ സ്കൂളിൽ പഠിപ്പിക്കുക. വൈകുന്നേര ങ്ങളിൽ അടുപ്പ് സ്ഥാപനം സംഘടനാ പ്രവർത്തനമായി നടത്തുക. ശാസ്ത്രതത്തെ ജനനന്മയ്ക്കായ് എങ്ങിനെയല്ലാം പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരണമാണ് പരിഷത്ത് അടുപ്പിന്റെ പ്രചരണം. ഒട്ടേറെ കൗതുകകരമായ അനുഭവ ങ്ങളും ആദ്യ ഘട്ടത്തിൽ ഉണ്ടായി പിലിക്കോട് ഹയർ സെക്കന്ററി സ്കൂളിന് താഴെ നാഷണൽ ഹൈവേയുടെ ഭാഗത്ത് ആരോഗ്യ വിഭാഗത്തിന്റെ ഭാഗമായി മിഡ് വൈഫിന്റെ ഓഫീസുണ്ടായിരുന്നു. അവിടെയുള്ള സേവനത്തിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ്യുന്ന അടുപ്പുണ്ടായി. പൊതു കേന്ദ്രമായതിനാൽ അവിടെ ആത്മാർത്ഥതയോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിച്ചിരുന്ന ശ്രീമതി തങ്കമ്മയോട് അടുപ്പിന്റെ കാര്യം പറഞ്ഞു. സന്തോഷത്തോടെ അവർ സ്വീകരിച്ചു. അങ്ങിനെ പരിഷത്ത് അടുപ്പ് സ്ഥാപിക്കാൻ ടി.വി.ശ്രീധരൻ, കെ.ശശി ധരൻ അടിയോടി എന്നിവരുടെ നേത്യത്വത്തിൽ ശ്രമം തുടങ്ങി. നിലവിലുണ്ടാ യിരുന്ന പഴയ അടുപ്പ് ഭാഗികമായി പൊളിച്ചു. പിന്നീട് നടത്തിയ ശ്രമങ്ങളെല്ലാം ഫലം കാണാതെയായി. ചോക്കുപയോഗിച്ച് ബോർഡിൽ നടത്തുന്ന യുദ്ധം പോലെയല്ല പഴയ അടുപ്പ് പൊളിച്ച് പരിഷത്ത് അടുപ്പ് സ്ഥാപിക്കാൻ തറയൊ രുക്കൽ എന്ന് ബോധ്യപ്പെടാൻ അടുപ്പ് ഫിറ്റാൻ പോയവർക്ക് കൃത്യമായി മനസ്സി ലായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്ഥാപനത്തിന്റെ നാഥയായ സഹോദരി അടുപ്പും കൊണ്ട് പോയ്ക്കോളാൻ പരിഭവത്തോടെ കൽപ്പിച്ചു. അവരെ കുറ്റം പറയാനും നിവർത്തിയില്ല. അവിടെ എത്തുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അവർ. അവസാനം വിജയിച്ചു. പരിഷത്ത് അടുപ്പ് വിജയകരമായി സ്ഥാപിച്ചു. പരിഷത്ത് അടുപ്പിന്റെ ഏറ്റവും നല്ല പ്രചാര കയായി ശ്രീമതി തങ്കമ്മ മാറി. പരിഷത്ത് അടുപ്പ് സംബന്ധിച്ച് പറയുമ്പോൾ സൗത്ത് തൃക്കരിപ്പൂർ യൂണിറ്റ് പ്രവർത്തകനും തൃക്കരിപ്പൂർ ഹൈസ്കൂൾ അധ്യാപ കനും ജില്ലയിൽ കുറെക്കാലം അടുപ്പിന്റെ ചുമതലക്കാരനുമായിരുന്ന അകാലത്ത് നമ്മെ വിട്ടുപോയ ഗംഗാധരൻ മാസ്റ്ററെ സ്മരിക്കാതിരിക്കാൻ കഴിയില്ല. അടുപ്പിന്റെ വ്യാപനത്തെ ഇഷ്ടപ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത് പിലി ക്കോട് യൂണിറ്റിലടക്കം സാധ്യത കൂടുതൽ കൂടുതൽ പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്ത് ആത്മാർത്ഥതയുള്ള പ്രവർത്തകനായിരുന്നു. ഗംഗാ ധരൻ മാസ്റ്റർ. അതുപോലെ അടുപ്പിന്റെ അന്നത്തെ സംസ്ഥാന് ചുമതലക്കാരനാ യിരുന്ന കണ്ണൂർ ജില്ലയിലെ മയ്യിലെ ശ്രീ. പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ കാലി ക്കടവ് മൈതാനത്തിലെ പരിഷത്ത് കേന്ദ്രത്തിലെത്തി നൽകിയ ആവേശവും പ്രചോദനവും ഓർക്കാതിരിക്കാൻ കഴിയില്ല. പരിഷത്ത് അടുപ്പ് സ്ഥാപിക്കുന്നതോ ടൊപ്പം വീടുകളിൽ പരിഷത്ത് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും സഹാ യകമായി. പിൽക്കാലത്ത് ഊർജ്ജയാനം എന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി പിലിക്കോട് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചത് ഊർജ്ജ സംരക്ഷണ രംഗത്ത് പരിഷത്തിന്റെ പ്രാദേശിക അനുഭവത്തിന്റെ കരുത്തിലാണ്.

ജനകീയ ഔഷധനയം- ജനകീയാരോഗ്യം പ്രവർത്തനങ്ങൾ

ജനകീയാരോഗ്യം പരിഷത്തിന്റെ മുഖ്യധാരാ ബോധവത്കരണ പരിപാടിയായി പിലിക്കോട് യൂണിറ്റ് ഏറ്റെടുത്തു. ജനകീയ ഔഷധനയത്തിന്റെ ജില്ലാതലശില്പശാ ല പിലിക്കോട് ഹൈസ്കൂളിലാണ് സംഘടിപ്പിച്ചത്. അവശ്യ മരുന്നുകൾ, നിരോധി ക്കേണ്ട മരുന്നുകൾ സംബന്ധിച്ച് നിരവധി ക്ലാസ്സുകൾ തുടർന്ന് സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ ചൂഷണം, നിരോധിക്കേണ്ട മരുന്നുകൾ സംബന്ധിച്ച് പൊതു - ഇടങ്ങളിലും വിദ്യാലയങ്ങളിലും ആരോഗ്യ പാർലമെന്റുകളും സംഘടിപ്പിച്ചു. നിരോ ധിക്കേണ്ട മരുന്നുകൾ, ആരോഗ്യ രംഗത്തെ ജനവിരുദ്ധ പ്രവണതകൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം യൂണിറ്റിന് വിജയകരമായി നടത്താൻ കഴിഞ്ഞു. 1986 ൽ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Drug information packet യൂണിറ്റിലെ പ്രവർത്തകർ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകിക്കൊണ്ട് വലിയ ഇടപെടൽ നടത്തി. 1986 ൽ തന്നെ ഒക്ടോബർ 7 മുതൽ നവംബർ 4 വരെ ദേശീയ ആരോഗ്യ ശിബിര ത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന് വിഷയത്തെ അധികരിച്ച് "പോഷണം, രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഒ.ആർ.ടി, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തിയിരുന്നു. പിലിക്കോട് യൂണിറ്റിൽ പ്രസ്തുത ക്ലാസുകൾ കുറെയേറെ നടത്തി. യൂണിറ്റ് പ്രവർത്തകർ മറ്റിട ങ്ങളിലും ക്ലാസുകൾ നടത്തുന്നതിന് നേതൃത്വം നൽകി. 1987 ലെ ആരോഗ്യ സർവ്വേ - കാസർഗോഡ് ജില്ലയിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ സാഹസീക പ്രവർത്തനങ്ങളിൽ യൂണിറ്റിലെ പ്രവർത്തകരുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായി. 1988ൽ ഛർദ്ദി, അതിസാരം വന്നപ്പോൾ നടത്തിയ ഒ.ആർ.എസ്. പാക്കറ്റ് പ്രയോജ നപ്പെടുത്തി നടത്തിയ ക്ലാസുകളും ശാസ്ത്രബോധം ജനങ്ങളിലേക്കെ ത്തിച്ച് പ്രവർത്തനമായിരുന്നു. ഔഷധരംഗത്തെ ബഹുരാഷ്ട്ര ഇടപെടലിനെതിരെയും നടന്ന എല്ലാ പ്രവർത്തന ങ്ങളിലും പിലിക്കോട് യൂണിറ്റ് സജീവമായി പങ്കെടുത്തു. 1988 ൽ "ഹാത്തി കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുക " എന്ന ക്യാമ്പയിൽ ഫലപ്രദമായി നടപ്പാക്കി.

പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെടുന്നു

ഓരോ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളിലേക്കുള്ള വാതായനങ്ങളായിരു ന്നു. ആദ്യ ഘട്ടത്തിൽ ചെയ്ത പ്രവർത്തനങ്ങളിലൂടെ - പുതിയ പ്രവർത്തകരെ ക ണ്ടെത്താനും അതുവഴി പുതീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഇടവന്നു. അങ്ങിനെയുള്ള ചില പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

സ്ത്രീ ശാക്തീകരണ വർഷം - പരിശീലനം

ഐക്യരാഷ്ട്ര സംഘടന 2000 അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ - വർഷമായി ആചരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സാർവ്വദേശീയാടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണത്തിന് വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയി രുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടി പ്പിച്ചത്. ജില്ലയിൽ ഇതിന്റെ പ്രവർത്തനം കേരള ശാസ്ത്രസാഹിത്യ പരിഷത്തി നെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. ജില്ലാതലത്തിലുള്ള പരിശീലനം പിലിക്കോട് യൂണിറ്റിലാണ് നടത്തിയത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രമായിരുന്നു. പരിശീലന വേദി. 100 അംഗങ്ങൾ വീതമുള്ള മൂന്ന് സംഘങ്ങൾ ക്കാണ് പരിശീലനം നൽകിയത്. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിനുള്ള വഴിയൊരുക്കുന്നതിന് പരിശീലനം സഹായകമായി. പരിഷത്തിന്റെ പ്രവർത്തനം വനിതകളെ പരിചയ പ്പെടുത്തുവാനും, വനിതാ കലാജാഥ പോലെയുള്ള പ്രവർത്തനങ്ങൾക്ക് പരിശീലനം സഹായകമായി.

നാം ഭാരതീയർ ജനോത്സവം

സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ഭരണഘടനയുടെ അടി സ്ഥാനപ്രമാണങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിഷത് “നാം ഭാരതീയർ” എന്ന പൊതുജന ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒട്ടനവധി പൊതുജന ബോധവത്കരണ പരിപാടികൾ പരിഷത് സംഘടിപ്പിച്ചിരു ന്നു. നാം ഭാരതീയർ ജനോത്സവം തികച്ചും വ്യത്യസ്തമായ പരിപാടി പിലിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലാ യാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കാലിക്കടവൗൺ മുഴുവൻ രംഗ വേദിയാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള സംവാദാത്മകമായ പുതുമയാർന്ന കലാസാംസ്കാരിക പരിപാടികളായിട്ടാണ് എല്ലാം ചിട്ടപ്പെടുത്തിയത്. വഴി വാണി ഭക്കാരുടെ വേഷവും, ഭാഷയും, ഭാവവും എല്ലാം തന്മയത്വത്തോടെ കലാ പ്രവർ ത്തനത്തിനും സംവാദത്തിനും ഉപയോഗിച്ചു. സ്വാഭാവികമായി ഒരു വലിയ ചന്ത യിൽ നടക്കുന്ന മനുഷ്യവ്യാപാരങ്ങളെ തനതായ ആശയ, ആവിഷ്കാരം പ്രവർ ത്തനങ്ങൾക്ക് തന്മയത്വത്തോടെ പ്രയോജനപ്പെടുത്തി. നമ്മുടെ ഭരണഘടന സംരക്ഷണത്തിന്റെ പ്രതിജ്ഞ ഒരു തെരുവിനെ ആകെ ചേർത്തു പിടിച്ചു കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞു.

"https://wiki.kssp.in/index.php?title=പിലിക്കോട്_യൂണിറ്റ്&oldid=10194" എന്ന താളിൽനിന്ന് ശേഖരിച്ചത്