അജ്ഞാതം


"മനുഷ്യന്റെ ഉത്പത്തിയും പരിണാമവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('പ്രസാധകക്കുറിപ്പ്‌ ആധുനികശാസ്‌ത്രവിജ്ഞാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പ്രസാധകക്കുറിപ്പ്‌
 


ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌
                                                    കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


===ആമുഖം===


ഈ വർഷം നാം ചാൾസ്‌ ഡാർവിന്റെ ജനനദിനത്തിന്റെ ദ്വിശതാബ്‌ദിയും, ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌ ? എന്ന പുസ്‌തകത്തിന്റെ നൂറ്റി അമ്പതാം വാർഷികവും ആഘോഷിക്കുകയാണ്‌. വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും ജീവന്റേയും മനുഷ്യന്റേയും ഉത്‌പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഉണ്ട്‌. ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെകുറിച്ച്‌?എന്ന പുസ്‌തകത്തിൽ, ഡാർവിൻ ദീർഘദൃഷ്‌ടിയോടുകൂടി ഒരു വാചകമെഴുതി. ?മനുഷ്യന്റെ ഉത്‌പത്തിയേയും അവന്റെ ചരിത്രത്തേയും കുറിച്ച്‌ വെളിച്ചം വീശപ്പെടും.? എന്തു കൊണ്ടാണ്‌ ഡാർവിൻ മനുഷ്യന്റെ കാര്യം ഇങ്ങനെ ഒറ്റ വാചകത്തിൽ നിർത്തിയതെന്ന്‌ ഇന്ന്‌ നമുക്ക്‌ ഊഹിക്കുവാൻ പോലും പ്രയാസമാണ്‌. മറ്റൊരു ജന്തുവിൽ നിന്നുമാണ്‌ മനുഷ്യൻ ഉത്ഭവിച്ചതെന്ന്‌, പ്രത്യക്ഷമായി പറയാതെതന്നെ, ഡാർവിന്റെ പുസ്‌തകം ഒരു കൊടുങ്കാറ്റാണ്‌ ഉയർത്തിയത്‌. ഡാർവിന്റെ സിദ്ധാന്തത്തിന്റെ യുക്തിയുക്തമായ നിഗമനം, മനുഷ്യനും മറ്റു സ്‌പീഷീസുകളെ പോലെ, ഒരു പൂർവ്വികനിൽനിന്നും പരിണാമപരമായ മാറ്റങ്ങൾ വഴി ഉത്ഭവിച്ചതാണെന്ന്‌ തന്നെയാണല്ലോ. അക്കാലത്ത്‌ ഓക്‌സ്‌ഫോർഡ്‌ സർവ്വകലാശാലയിൽ വച്ച്‌ (1860) ബിഷപ്പ്‌ വിൽബർഫോഴ്‌സും തോമസ്‌ ഹക്‌സ്‌ലിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സംവാദത്തിലെ കേന്ദ്രബിന്ദു, മനുഷ്യന്റെ ഉത്‌പത്തി തന്നെയായിരുന്നു. താങ്കൾക്ക്‌ അമ്മൂമ്മ വഴിക്കാണോ മുത്തച്ഛൻ വഴിക്കാണോ ആൾക്കുരങ്ങുമായി ബന്ധമുള്ളത്‌ എന്നായിരുന്നു ഹക്‌സ്‌ലിയോട്‌ ബിഷപ്പിന്റെ ചോദ്യം. പരിഹാസം നിറഞ്ഞ, മൂർച്ചയുള്ള ചോദ്യമാണത്‌ എന്നതിൽ സംശയമില്ല. പക്ഷെ ഹക്‌സ്‌ലി അതിന്‌ ചുട്ട മറുപടി നൽകി. അദ്ദേഹത്തിന്റെ മറുപടിയിലെ ഏറ്റവും പ്രസക്തമായ വരികളിതാണ്‌. ?തന്റെ സമ്പത്തും സ്വാധീനശക്തിയും ഗൗരവമുള്ള ഒരു ശാസ്‌ത്രചർച്ചയിൽ പരിഹാസം കലർത്താൻ മാത്രം ഉപയോഗിക്കുന്ന ഒരാളേക്കാൾ, പാവപ്പെട്ട ഒരാൾക്കുരങ്ങിനെ എന്റെ മുത്തച്ഛനായി കണക്കാക്കുവാനാണ്‌ ഞാൻ ഇഷ്‌ടപ്പെടുന്നത്‌'' എന്നായിരുന്നു. ഹക്‌സ്‌ലിയുടെ വാക്കുകൾക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌.
ഈ വർഷം നാം ചാൾസ്‌ ഡാർവിന്റെ ജനനദിനത്തിന്റെ ദ്വിശതാബ്‌ദിയും, ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌ ? എന്ന പുസ്‌തകത്തിന്റെ നൂറ്റി അമ്പതാം വാർഷികവും ആഘോഷിക്കുകയാണ്‌. വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും ജീവന്റേയും മനുഷ്യന്റേയും ഉത്‌പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഉണ്ട്‌. ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെകുറിച്ച്‌?എന്ന പുസ്‌തകത്തിൽ, ഡാർവിൻ ദീർഘദൃഷ്‌ടിയോടുകൂടി ഒരു വാചകമെഴുതി. ?മനുഷ്യന്റെ ഉത്‌പത്തിയേയും അവന്റെ ചരിത്രത്തേയും കുറിച്ച്‌ വെളിച്ചം വീശപ്പെടും.? എന്തു കൊണ്ടാണ്‌ ഡാർവിൻ മനുഷ്യന്റെ കാര്യം ഇങ്ങനെ ഒറ്റ വാചകത്തിൽ നിർത്തിയതെന്ന്‌ ഇന്ന്‌ നമുക്ക്‌ ഊഹിക്കുവാൻ പോലും പ്രയാസമാണ്‌. മറ്റൊരു ജന്തുവിൽ നിന്നുമാണ്‌ മനുഷ്യൻ ഉത്ഭവിച്ചതെന്ന്‌, പ്രത്യക്ഷമായി പറയാതെതന്നെ, ഡാർവിന്റെ പുസ്‌തകം ഒരു കൊടുങ്കാറ്റാണ്‌ ഉയർത്തിയത്‌. ഡാർവിന്റെ സിദ്ധാന്തത്തിന്റെ യുക്തിയുക്തമായ നിഗമനം, മനുഷ്യനും മറ്റു സ്‌പീഷീസുകളെ പോലെ, ഒരു പൂർവ്വികനിൽനിന്നും പരിണാമപരമായ മാറ്റങ്ങൾ വഴി ഉത്ഭവിച്ചതാണെന്ന്‌ തന്നെയാണല്ലോ. അക്കാലത്ത്‌ ഓക്‌സ്‌ഫോർഡ്‌ സർവ്വകലാശാലയിൽ വച്ച്‌ (1860) ബിഷപ്പ്‌ വിൽബർഫോഴ്‌സും തോമസ്‌ ഹക്‌സ്‌ലിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സംവാദത്തിലെ കേന്ദ്രബിന്ദു, മനുഷ്യന്റെ ഉത്‌പത്തി തന്നെയായിരുന്നു. താങ്കൾക്ക്‌ അമ്മൂമ്മ വഴിക്കാണോ മുത്തച്ഛൻ വഴിക്കാണോ ആൾക്കുരങ്ങുമായി ബന്ധമുള്ളത്‌ എന്നായിരുന്നു ഹക്‌സ്‌ലിയോട്‌ ബിഷപ്പിന്റെ ചോദ്യം. പരിഹാസം നിറഞ്ഞ, മൂർച്ചയുള്ള ചോദ്യമാണത്‌ എന്നതിൽ സംശയമില്ല. പക്ഷെ ഹക്‌സ്‌ലി അതിന്‌ ചുട്ട മറുപടി നൽകി. അദ്ദേഹത്തിന്റെ മറുപടിയിലെ ഏറ്റവും പ്രസക്തമായ വരികളിതാണ്‌. ?തന്റെ സമ്പത്തും സ്വാധീനശക്തിയും ഗൗരവമുള്ള ഒരു ശാസ്‌ത്രചർച്ചയിൽ പരിഹാസം കലർത്താൻ മാത്രം ഉപയോഗിക്കുന്ന ഒരാളേക്കാൾ, പാവപ്പെട്ട ഒരാൾക്കുരങ്ങിനെ എന്റെ മുത്തച്ഛനായി കണക്കാക്കുവാനാണ്‌ ഞാൻ ഇഷ്‌ടപ്പെടുന്നത്‌'' എന്നായിരുന്നു. ഹക്‌സ്‌ലിയുടെ വാക്കുകൾക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌.
ജീവജാലങ്ങളുടെ ശാസ്‌ത്രീയമായ വർഗീകരണത്തിന്‌ അടിത്തറ പാകിയ കാൾ ലിനേയസ്‌ (1707-1778) ആണ്‌ മനുഷ്യന്‌ ഹോമൊസാപിയൻസ്‌ എന്ന്‌ പേരിടുകയും, സസ്‌തനികളിലെ പ്രൈമേറ്റ്‌ വിഭാഗത്തിൽ പെടുത്തുകയും ചെയ്‌തത്‌. തേവാങ്ക്‌ തെക്കെ അമേരിക്കയിലെയും, ആഫ്രിക്കയിലെയും, ഏഷ്യയിലെയും കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവ ഉൾപ്പെട്ട വിഭാഗമാണിത്‌. ശരീരഘടനയുടെ അടിസ്ഥാനത്തിലാണ്‌, ലിനേയസ്‌ വർഗ്ഗീകരണം നടത്തിയതെങ്കിലും, ഇതിലെ അംഗങ്ങൾ തമ്മിൽ പരിണാമപരമായ ഒരു ബന്ധവും ഉള്ളതായി ലിനേയസ്‌ കണക്കാക്കിയിരുന്നില്ല. അതേസമയം ഇവയെല്ലാം എന്തുകൊണ്ടാണ്‌ ഒരു വിഭാഗത്തിൽപ്പെട്ട ഉപവിഭാഗങ്ങളിലെ ജനുസ്സുകളും സ്‌പീഷീസുകളുമായതെന്ന്‌ ഡാർവിന്റെ പരിണാമസിദ്ധാന്തം വഴി വിശദീകരിക്കുവാൻ കഴിയും. ഡാർവിന്റെ കാലത്ത്‌ ആൾക്കുരങ്ങും മനുഷ്യനും തമ്മിൽ പല സാദൃശ്യങ്ങളും ഉണ്ടെന്ന്‌ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടന്നു. ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ്‌ തോമസ്‌ ഹക്‌സിലി എഴുതിയ ?പ്രകൃതിയിൽ മനുഷ്യന്റെ സ്ഥാനം? (Man?s Place in Nature) എന്ന പുസ്‌തകം. അക്കാലത്ത്‌ ശരീരഘടനയിൽ പോലും മനുഷ്യനും ആൾക്കുരങ്ങും തമ്മിൽ വലിയ സാദൃശ്യമുണ്ടെന്ന്‌ സ്ഥാപിക്കുന്നത്‌ തന്നെ വലിയ ഒരു കാര്യമായിരുന്നു. അവസാനം 1871-ൽ ഡാർവിൻ മനുഷ്യന്റെ അവരോഹണം (The Descent of Man) എന്ന പുസ്‌തകത്തിൽ മനുഷ്യന്റെ ഉത്‌പത്തിയെക്കുറിച്ച്‌ വിശദമായി ചർച്ച ചെയ്‌തു. അതിൽ അദ്ദേഹമെഴുതി. `അങ്ങനെ മനുഷ്യൻ, വാലുള്ള, കൂർത്ത ചെവികളും, മിക്കവാറും വൃക്ഷവാസിയുമായ, പഴയ ലോകത്തിൽ വസിക്കുന്ന, രോമാവൃത ശരീരമുള്ള ഒരു നാൽക്കാലിയിൽനിന്നും ഉത്ഭവിച്ചതായിരിക്കണം.' വിക്‌റ്റോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിൽ ഇതുണ്ടാക്കിയ കോലാഹലത്തെകുറിച്ച്‌ വിവരിക്കേണ്ടതില്ലല്ലോ. ഡാർവിനെ വാലുള്ളതും ഇല്ലാത്തതുമായ കുരങ്ങനും ആൾക്കുരങ്ങനുമായി ചിത്രീകരിക്കാത്ത വാരികകളോ പത്രങ്ങളോ അന്നില്ലായിരുന്നു.
ജീവജാലങ്ങളുടെ ശാസ്‌ത്രീയമായ വർഗീകരണത്തിന്‌ അടിത്തറ പാകിയ കാൾ ലിനേയസ്‌ (1707-1778) ആണ്‌ മനുഷ്യന്‌ ഹോമൊസാപിയൻസ്‌ എന്ന്‌ പേരിടുകയും, സസ്‌തനികളിലെ പ്രൈമേറ്റ്‌ വിഭാഗത്തിൽ പെടുത്തുകയും ചെയ്‌തത്‌. തേവാങ്ക്‌ തെക്കെ അമേരിക്കയിലെയും, ആഫ്രിക്കയിലെയും, ഏഷ്യയിലെയും കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവ ഉൾപ്പെട്ട വിഭാഗമാണിത്‌. ശരീരഘടനയുടെ അടിസ്ഥാനത്തിലാണ്‌, ലിനേയസ്‌ വർഗ്ഗീകരണം നടത്തിയതെങ്കിലും, ഇതിലെ അംഗങ്ങൾ തമ്മിൽ പരിണാമപരമായ ഒരു ബന്ധവും ഉള്ളതായി ലിനേയസ്‌ കണക്കാക്കിയിരുന്നില്ല. അതേസമയം ഇവയെല്ലാം എന്തുകൊണ്ടാണ്‌ ഒരു വിഭാഗത്തിൽപ്പെട്ട ഉപവിഭാഗങ്ങളിലെ ജനുസ്സുകളും സ്‌പീഷീസുകളുമായതെന്ന്‌ ഡാർവിന്റെ പരിണാമസിദ്ധാന്തം വഴി വിശദീകരിക്കുവാൻ കഴിയും. ഡാർവിന്റെ കാലത്ത്‌ ആൾക്കുരങ്ങും മനുഷ്യനും തമ്മിൽ പല സാദൃശ്യങ്ങളും ഉണ്ടെന്ന്‌ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടന്നു. ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ്‌ തോമസ്‌ ഹക്‌സിലി എഴുതിയ ?പ്രകൃതിയിൽ മനുഷ്യന്റെ സ്ഥാനം? (Man?s Place in Nature) എന്ന പുസ്‌തകം. അക്കാലത്ത്‌ ശരീരഘടനയിൽ പോലും മനുഷ്യനും ആൾക്കുരങ്ങും തമ്മിൽ വലിയ സാദൃശ്യമുണ്ടെന്ന്‌ സ്ഥാപിക്കുന്നത്‌ തന്നെ വലിയ ഒരു കാര്യമായിരുന്നു. അവസാനം 1871-ൽ ഡാർവിൻ മനുഷ്യന്റെ അവരോഹണം (The Descent of Man) എന്ന പുസ്‌തകത്തിൽ മനുഷ്യന്റെ ഉത്‌പത്തിയെക്കുറിച്ച്‌ വിശദമായി ചർച്ച ചെയ്‌തു. അതിൽ അദ്ദേഹമെഴുതി. `അങ്ങനെ മനുഷ്യൻ, വാലുള്ള, കൂർത്ത ചെവികളും, മിക്കവാറും വൃക്ഷവാസിയുമായ, പഴയ ലോകത്തിൽ വസിക്കുന്ന, രോമാവൃത ശരീരമുള്ള ഒരു നാൽക്കാലിയിൽനിന്നും ഉത്ഭവിച്ചതായിരിക്കണം.' വിക്‌റ്റോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിൽ ഇതുണ്ടാക്കിയ കോലാഹലത്തെകുറിച്ച്‌ വിവരിക്കേണ്ടതില്ലല്ലോ. ഡാർവിനെ വാലുള്ളതും ഇല്ലാത്തതുമായ കുരങ്ങനും ആൾക്കുരങ്ങനുമായി ചിത്രീകരിക്കാത്ത വാരികകളോ പത്രങ്ങളോ അന്നില്ലായിരുന്നു.
?മനുഷ്യന്റെ അവരോഹണം? എന്ന പുസ്‌തകത്തിന്റെ അവസാനത്തെ അദ്ധ്യായത്തിൽ ഡാർവിൻ എതിർപ്പുകൾക്ക്‌ മറുപടിയെന്നോണം ഇങ്ങനെ എഴുതി.
?മനുഷ്യന്റെ അവരോഹണം? എന്ന പുസ്‌തകത്തിന്റെ അവസാനത്തെ അദ്ധ്യായത്തിൽ ഡാർവിൻ എതിർപ്പുകൾക്ക്‌ മറുപടിയെന്നോണം ഇങ്ങനെ എഴുതി.
`ഈ കൃതിയിൽ എത്തിയിട്ടുള്ള നിഗമനങ്ങളെ അങ്ങേയറ്റം മതവിരുദ്ധമെന്ന്‌ പറഞ്ഞ്‌ നിന്ദിക്കപ്പെടുമെന്ന്‌ എനിക്കറിയാം. പക്ഷെ അങ്ങനെ നിന്ദിക്കുന്നവൻ, മനുഷ്യൻ താഴെക്കിടയിലുള്ള ഒന്നിൽനിന്നും മാറ്റങ്ങളോടു കൂടിയുള്ള പിൻതുടർച്ചയിലൂടെയാണ്‌ വ്യതിയാനത്തിന്റേയും പ്രകൃതി നിർധാരണത്തിന്റേയും നിയമങ്ങൾക്കനുസരിച്ച്‌ ഒരു സവിശേഷ സ്‌പീഷീസായി തീർന്നതെന്ന വിശദീകരണം, പുനരുത്‌പാദനത്തിന്റെ നിയമങ്ങൾക്കനുസരിച്ച്‌ (ഭ്രൂണവികാസത്തിന്റെ മാത്രൃക) ഒരു വ്യക്തിയുടെ ജനനം വിശദീകരിക്കുന്നതിനേക്കാൾ മത വിരുദ്ധമാണെന്ന്‌ കാണിച്ചു തരുവാൻ ബാധ്യസ്ഥരാണ്‌.
`ഈ കൃതിയിൽ എത്തിയിട്ടുള്ള നിഗമനങ്ങളെ അങ്ങേയറ്റം മതവിരുദ്ധമെന്ന്‌ പറഞ്ഞ്‌ നിന്ദിക്കപ്പെടുമെന്ന്‌ എനിക്കറിയാം. പക്ഷെ അങ്ങനെ നിന്ദിക്കുന്നവൻ, മനുഷ്യൻ താഴെക്കിടയിലുള്ള ഒന്നിൽനിന്നും മാറ്റങ്ങളോടു കൂടിയുള്ള പിൻതുടർച്ചയിലൂടെയാണ്‌ വ്യതിയാനത്തിന്റേയും പ്രകൃതി നിർധാരണത്തിന്റേയും നിയമങ്ങൾക്കനുസരിച്ച്‌ ഒരു സവിശേഷ സ്‌പീഷീസായി തീർന്നതെന്ന വിശദീകരണം, പുനരുത്‌പാദനത്തിന്റെ നിയമങ്ങൾക്കനുസരിച്ച്‌ (ഭ്രൂണവികാസത്തിന്റെ മാത്രൃക) ഒരു വ്യക്തിയുടെ ജനനം വിശദീകരിക്കുന്നതിനേക്കാൾ മത വിരുദ്ധമാണെന്ന്‌ കാണിച്ചു തരുവാൻ ബാധ്യസ്ഥരാണ്‌.
അക്കാലത്തെ രചനാ സമ്പ്രദായമനുസരിച്ച്‌ ഡാർവിൻ എഴുതിയത്‌ വളഞ്ഞു പുളഞ്ഞതാണെന്ന്‌ നമുക്ക്‌ തോന്നിയേക്കാം. പക്ഷെ ഡാർവിന്റെ യുക്തി ഭദ്രമായ ചിന്താഗതിയുടെ നല്ലൊരു ഉദാഹരണമാണിത്‌. ബീജസങ്ക ലനം കഴിയുമ്പോൾ ഒരു കോശമായ സിക്താണ്‌ഡം (zygote) നിരവധി വിഭജനങ്ങൾക്ക്‌ ശേഷം വിഭേദനം (differentiation) സംഭവിച്ച്‌ ശരീരത്തിലെ വിവിധകലകളും പിന്നീട്‌ അവയവങ്ങളുമെല്ലാം ആയിത്തീരുന്നു. അവസാനം പൂർണ്ണ വളർച്ചയെത്തിയ ഒരു വ്യക്തിയായിത്തീരുന്നു. ഇത്‌ യഥാർഥത്തിൽ അത്ഭുതകരമായ ഒരു പ്രക്രിയയാണല്ലോ. ഇതിനെ ഭ്രൂണവിജ്ഞാനീയവും തന്മാത്രാ ജൈവശാസ്‌ത്രവും എല്ലാം ചേർന്ന്‌ വിശദീകരിക്കുമ്പോൾ, ആരും അതിനെ എതിർക്കുന്നില്ലല്ലോ. പിന്നെ എന്തുകൊണ്ട്‌ അതേ ശാസ്‌ത്ര തത്വങ്ങളെ ആധാരമാക്കിയുള്ള പരിണാമ സിദ്ധാന്തത്തെമാത്രം എതിർ ക്കുന്നു എന്നതാണ്‌ ഡാർവിന്റെ ചോദ്യം. ഡാർവിൻ ജീവിച്ചിരുന്ന കാലത്ത്‌ മനുഷ്യ പൂർവ്വികന്റെ ഒരു ഫോസിൽപോലും തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നത്‌ ഒരു വസ്‌തുതയാണ്‌. 1871-ൽ നിയാണ്ടർത്താൽ മനുഷ്യന്റെ ഒരു ഫോസിൽ കണ്ടെത്തിയിരുന്നു. പക്ഷെ അത്‌ റിക്കററ്‌സ്‌ രോഗം ബാധിച്ച ഒരു രോഗിയുടെതാണെന്ന്‌ സ്ഥാപിക്കുവാനാണ്‌ ശാസ്‌ത്രജ്ഞർ ശ്രമിച്ചത്‌. ശാസ്‌ത്രജ്ഞരുടെ മാനസികാവസ്ഥ തന്നെ അന്ന്‌ അങ്ങനെയായിരുന്നു. പിന്നീട്‌ ഡച്ച്‌ വൈദ്യശാസ്‌ത്രജ്ഞനായ യൂജീൻ ദുബോയ്‌ 1891-ൽ മനുഷ്യ പൂർവ്വികന്റെ ഫോസിൽ കണ്ടെത്തണമെന്ന ഉദ്ദേശത്തോടെ, ഇൻഡോനേഷ്യയിലേക്ക്‌ പോയി. അവിടെ നിന്നും അദ്ദേഹം ഒരു ഫോസിൽ മനുഷ്യന്റെ തലയോട്‌ കണ്ടുപിടിക്കുകയും ചെയ്‌തു. അതിന്‌ അദ്ദേഹം `പിത്തെകാന്ത്രോപസ്‌ ഇറക്‌റ്റസ്‌' എന്നാണ്‌ ശാസ്‌ത്രനാമം ഇട്ടത്‌. ഇതാണ്‌ പിന്നീട്‌ പ്രസിദ്ധമായ ജാവമനുഷ്യൻ.
അക്കാലത്തെ രചനാ സമ്പ്രദായമനുസരിച്ച്‌ ഡാർവിൻ എഴുതിയത്‌ വളഞ്ഞു പുളഞ്ഞതാണെന്ന്‌ നമുക്ക്‌ തോന്നിയേക്കാം. പക്ഷെ ഡാർവിന്റെ യുക്തി ഭദ്രമായ ചിന്താഗതിയുടെ നല്ലൊരു ഉദാഹരണമാണിത്‌. ബീജസങ്ക ലനം കഴിയുമ്പോൾ ഒരു കോശമായ സിക്താണ്‌ഡം (zygote) നിരവധി വിഭജനങ്ങൾക്ക്‌ ശേഷം വിഭേദനം (differentiation) സംഭവിച്ച്‌ ശരീരത്തിലെ വിവിധകലകളും പിന്നീട്‌ അവയവങ്ങളുമെല്ലാം ആയിത്തീരുന്നു. അവസാനം പൂർണ്ണ വളർച്ചയെത്തിയ ഒരു വ്യക്തിയായിത്തീരുന്നു. ഇത്‌ യഥാർഥത്തിൽ അത്ഭുതകരമായ ഒരു പ്രക്രിയയാണല്ലോ. ഇതിനെ ഭ്രൂണവിജ്ഞാനീയവും തന്മാത്രാ ജൈവശാസ്‌ത്രവും എല്ലാം ചേർന്ന്‌ വിശദീകരിക്കുമ്പോൾ, ആരും അതിനെ എതിർക്കുന്നില്ലല്ലോ. പിന്നെ എന്തുകൊണ്ട്‌ അതേ ശാസ്‌ത്ര തത്വങ്ങളെ ആധാരമാക്കിയുള്ള പരിണാമ സിദ്ധാന്തത്തെമാത്രം എതിർ ക്കുന്നു എന്നതാണ്‌ ഡാർവിന്റെ ചോദ്യം. ഡാർവിൻ ജീവിച്ചിരുന്ന കാലത്ത്‌ മനുഷ്യ പൂർവ്വികന്റെ ഒരു ഫോസിൽപോലും തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നത്‌ ഒരു വസ്‌തുതയാണ്‌. 1871-ൽ നിയാണ്ടർത്താൽ മനുഷ്യന്റെ ഒരു ഫോസിൽ കണ്ടെത്തിയിരുന്നു. പക്ഷെ അത്‌ റിക്കററ്‌സ്‌ രോഗം ബാധിച്ച ഒരു രോഗിയുടെതാണെന്ന്‌ സ്ഥാപിക്കുവാനാണ്‌ ശാസ്‌ത്രജ്ഞർ ശ്രമിച്ചത്‌. ശാസ്‌ത്രജ്ഞരുടെ മാനസികാവസ്ഥ തന്നെ അന്ന്‌ അങ്ങനെയായിരുന്നു. പിന്നീട്‌ ഡച്ച്‌ വൈദ്യശാസ്‌ത്രജ്ഞനായ യൂജീൻ ദുബോയ്‌ 1891-ൽ മനുഷ്യ പൂർവ്വികന്റെ ഫോസിൽ കണ്ടെത്തണമെന്ന ഉദ്ദേശത്തോടെ, ഇൻഡോനേഷ്യയിലേക്ക്‌ പോയി. അവിടെ നിന്നും അദ്ദേഹം ഒരു ഫോസിൽ മനുഷ്യന്റെ തലയോട്‌ കണ്ടുപിടിക്കുകയും ചെയ്‌തു. അതിന്‌ അദ്ദേഹം `പിത്തെകാന്ത്രോപസ്‌ ഇറക്‌റ്റസ്‌' എന്നാണ്‌ ശാസ്‌ത്രനാമം ഇട്ടത്‌. ഇതാണ്‌ പിന്നീട്‌ പ്രസിദ്ധമായ ജാവമനുഷ്യൻ.
മുകളിൽ ജാവമനുഷ്യനെ മനുഷ്യ പൂർവ്വികന്റെ ഫോസിൽ എന്നാണ്‌ വിശേഷിപ്പിച്ചതെന്ന വസ്‌തുത ശ്രദ്ധിക്കുക. മനുഷ്യപരിണാമത്തിലെ കാണാതായ കണ്ണി (missing link) തേടിയാണ്‌ ദുബോയ്‌ പോയത്‌. മനുഷ്യനേയും ആൾക്കുരങ്ങുകളേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ അങ്ങനെ വിശേഷിപ്പിക്കുന്നത്‌. അന്നത്തെ കാലത്ത്‌ പകുതി ആൾക്കുരങ്ങിന്റേയും പകുതി മനുഷ്യന്റേയും ലക്ഷണങ്ങൾ കാണിക്കുന്ന ഒന്നിനേയാണ്‌ കാണാതായ കണ്ണി എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. അങ്ങനെ ഒരു സങ്കല്‌പത്തിനു തന്നെ യാതൊരു അർത്ഥവുമില്ല. പരിണാമം ചലനാത്മകമായൊരു പ്രക്രിയയാണ്‌. പരിണാമ പ്രക്രിയയിൽ ശരീരഘടനയിലും ഫിസിയോളജീയമായ പ്രക്രിയകളിലുമെല്ലാം പല ദിശയിലും മാറ്റങ്ങൾ ഉണ്ടാകും. മനുഷ്യന്റെ കാര്യമെടുത്താൽ ഡാർവിന്റെ കാലത്തുതന്നെ, മനുഷ്യനോട്‌ ഏറ്റവും അടുപ്പമുള്ള ആൾക്കുരങ്ങ്‌ ചിമ്പാൻസിയാണെന്ന്‌ അറിയാമായിരുന്നു. ഇന്ന്‌ ജൈവരസതന്ത്രപരവും ജീനോമിക പഠനങ്ങൾ വഴിയുള്ള തെളിവുകളും ഇത്‌ ശരിയാണെന്ന വസ്‌തുത തെളിയിച്ചിരിക്കുകയാണ്‌. നമ്മുടെ ഡി.എൻ.എയുടെ 98.5% വും ചിമ്പാൻസിയിലേത്‌ പോലെ തന്നെയാണ്‌. വ്യത്യസ്‌തദിശയിലേക്ക്‌ പോകൽ (principle of divergence) എന്നത്‌ ഡാർവീനിയൻ സിദ്ധാന്തത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. ഒരു ആദിമ ആൾക്കുരങ്ങ്‌ രണ്ട്‌ വ്യത്യസ്‌ത സ്‌പീഷീസുകളായി മാറി. അതിൽ നിന്നും ഒരു ശാഖ പരിണാമ മാറ്റങ്ങളിലൂടെ ഇന്നത്തെ ചിമ്പാൻസിയായി തീർന്നു. മറ്റേത്‌ തികച്ചും വ്യത്യസ്‌തമായ ഒരു ദിശയിലാണ്‌ നീങ്ങിയത്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അത്‌ പുതിയൊരു അനുകൂലനമേഖലയിൽ (adaptive zone) പ്രവേശിച്ചു. ഇങ്ങനെ വഴിപിരിഞ്ഞ സ്‌പീഷീസിനെ വേണമെങ്കിൽ കാണാതായ കണ്ണി ആയി വിശേഷിപ്പിക്കാം. പക്ഷെ അതിന്റെ മൗലിക അനുകൂലനത്തോട്‌ ബന്ധപ്പെട്ടതല്ലാത്ത ലക്ഷണങ്ങളെല്ലാം ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികരിൽ കാണുന്നവ തന്നെയായിരിക്കും. അല്ലാതെ പകുതി ആൾക്കുരുങ്ങും പകുതി മനുഷ്യനും ആയ ഒരു ജീവി ആയിരിക്കുകയില്ല. മനുഷ്യന്റെ ഫോസിൽ ചരിത്രത്തിലേക്ക്‌ കടക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
മുകളിൽ ജാവമനുഷ്യനെ മനുഷ്യ പൂർവ്വികന്റെ ഫോസിൽ എന്നാണ്‌ വിശേഷിപ്പിച്ചതെന്ന വസ്‌തുത ശ്രദ്ധിക്കുക. മനുഷ്യപരിണാമത്തിലെ കാണാതായ കണ്ണി (missing link) തേടിയാണ്‌ ദുബോയ്‌ പോയത്‌. മനുഷ്യനേയും ആൾക്കുരങ്ങുകളേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ അങ്ങനെ വിശേഷിപ്പിക്കുന്നത്‌. അന്നത്തെ കാലത്ത്‌ പകുതി ആൾക്കുരങ്ങിന്റേയും പകുതി മനുഷ്യന്റേയും ലക്ഷണങ്ങൾ കാണിക്കുന്ന ഒന്നിനേയാണ്‌ കാണാതായ കണ്ണി എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. അങ്ങനെ ഒരു സങ്കല്‌പത്തിനു തന്നെ യാതൊരു അർത്ഥവുമില്ല. പരിണാമം ചലനാത്മകമായൊരു പ്രക്രിയയാണ്‌. പരിണാമ പ്രക്രിയയിൽ ശരീരഘടനയിലും ഫിസിയോളജീയമായ പ്രക്രിയകളിലുമെല്ലാം പല ദിശയിലും മാറ്റങ്ങൾ ഉണ്ടാകും. മനുഷ്യന്റെ കാര്യമെടുത്താൽ ഡാർവിന്റെ കാലത്തുതന്നെ, മനുഷ്യനോട്‌ ഏറ്റവും അടുപ്പമുള്ള ആൾക്കുരങ്ങ്‌ ചിമ്പാൻസിയാണെന്ന്‌ അറിയാമായിരുന്നു. ഇന്ന്‌ ജൈവരസതന്ത്രപരവും ജീനോമിക പഠനങ്ങൾ വഴിയുള്ള തെളിവുകളും ഇത്‌ ശരിയാണെന്ന വസ്‌തുത തെളിയിച്ചിരിക്കുകയാണ്‌. നമ്മുടെ ഡി.എൻ.എയുടെ 98.5% വും ചിമ്പാൻസിയിലേത്‌ പോലെ തന്നെയാണ്‌. വ്യത്യസ്‌തദിശയിലേക്ക്‌ പോകൽ (principle of divergence) എന്നത്‌ ഡാർവീനിയൻ സിദ്ധാന്തത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. ഒരു ആദിമ ആൾക്കുരങ്ങ്‌ രണ്ട്‌ വ്യത്യസ്‌ത സ്‌പീഷീസുകളായി മാറി. അതിൽ നിന്നും ഒരു ശാഖ പരിണാമ മാറ്റങ്ങളിലൂടെ ഇന്നത്തെ ചിമ്പാൻസിയായി തീർന്നു. മറ്റേത്‌ തികച്ചും വ്യത്യസ്‌തമായ ഒരു ദിശയിലാണ്‌ നീങ്ങിയത്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അത്‌ പുതിയൊരു അനുകൂലനമേഖലയിൽ (adaptive zone) പ്രവേശിച്ചു. ഇങ്ങനെ വഴിപിരിഞ്ഞ സ്‌പീഷീസിനെ വേണമെങ്കിൽ കാണാതായ കണ്ണി ആയി വിശേഷിപ്പിക്കാം. പക്ഷെ അതിന്റെ മൗലിക അനുകൂലനത്തോട്‌ ബന്ധപ്പെട്ടതല്ലാത്ത ലക്ഷണങ്ങളെല്ലാം ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികരിൽ കാണുന്നവ തന്നെയായിരിക്കും. അല്ലാതെ പകുതി ആൾക്കുരുങ്ങും പകുതി മനുഷ്യനും ആയ ഒരു ജീവി ആയിരിക്കുകയില്ല. മനുഷ്യന്റെ ഫോസിൽ ചരിത്രത്തിലേക്ക്‌ കടക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
മനുഷ്യൻ മറ്റു ജന്തുക്കളുമായി ബന്ധമില്ലാത്ത ജീവിയാണെന്ന വിശ്വാസം മാറ്റേണ്ടിവന്നപ്പോൾ, മനുഷ്യനിലേക്ക്‌ നയിച്ച പരിണാമം സവിശേഷമാണെന്ന ആശയമായി. ഇന്നത്തെ അവസ്ഥ വച്ച്‌ നോക്കുമ്പോൾ, ഏറ്റവും വലിയ മസ്‌തിഷ്‌കവും ബുദ്ധിശക്തിയുമുള്ള ജന്തുവാണ്‌ മനുഷ്യൻ. അതിനാൽ മസ്‌തിഷ്‌ക വികാസമാണ്‌, മനുഷ്യ പരിണാമത്തിലെ മുഖ്യഘടകം. ഇതായിരുന്നു 1924ൽ ആദ്യത്തെ ആസ്‌ത്രേലോപിത്തെക്കസ്‌ ഫോസിൽ കണ്ടുകിട്ടുന്നതുവരെ, മനുഷ്യപരിണാമത്തെക്കുറിച്ചുള്ള മുഖ്യ ആശയം. സ്‌പീഷീകരണത്തിൽ ഏതൊരു ജീവിയും പുതിയൊരു അനുകൂലന മേഖലയിലേക്ക്‌ (adaptive zone) കടക്കുമ്പോൾ, അനുകൂലന വികിരണം (adaptive radiation) ഉണ്ടാവുക സാധാരണമാണ്‌. ഉദാഹരണത്തിന്‌ ആദ്യത്തെ പക്ഷി വായുവിൽ പറക്കുവാൻ കഴിയുന്ന ഒന്നായി. തുടർന്ന്‌ സസ്യഭുക്കുകളും, മാംസഭുക്കുകളും, സർവ്വഭോജികളുമായ എത്രയോ ഇനം പക്ഷികൾ പരിണമിച്ച്‌ ഉണ്ടായി. ഒരു കാലത്ത്‌ മസ്‌തിഷ്‌കത്തിന്റെ വലിപ്പം ക്രമേണ കൂടിക്കൂടി വന്ന്‌, അവസാനം ആധുനിക മനുഷ്യനിൽ എത്തി എന്ന ധാരണയാണ്‌ ഉണ്ടായിരുന്നത്‌. നിയാണ്ടർത്താൽ മനുഷ്യൻ, ക്രോമാഗ്‌നൺ മനുഷ്യൻ എന്നിവയുടെ ഫോസിലുകൾ മാത്രം പരിശോധിച്ചാൽ, അങ്ങനെയൊരു ധാരണ ഉണ്ടായതിൽ തെറ്റില്ല. പക്ഷെ 1924-ൽ റെയ്‌മണ്ട്‌ ഡാർട്ട്‌ ആദ്യത്തെ ആസ്‌ത്രലോപിത്തെക്കസ്‌ ഫോസിൽ കണ്ടുപിടിച്ചതോടെ ചിത്രം ആകെ മാറി. അതിന്റെ തലയോടാണ്‌ ആദ്യം കിട്ടിയത്‌. താടിയെല്ല്‌, ദന്തതോരണം പല്ലുകളുടെ ഘടന എന്നിവയെല്ലാം മനുഷ്യന്റേതിനോട്‌ സാദൃശ്യമുള്ള ലക്ഷണങ്ങൾ ഉള്ളവയായിരിന്നു. മസ്‌തിഷ്‌കത്തിന്റെ ബാഹ്യരൂപവും മനുഷ്യലക്ഷണങ്ങൾ കാണിച്ചിരുന്നു. തലയോടിൽ മസ്‌തിഷ്‌കത്തിന്റെ നല്ലൊരു എൻഡോകാസ്റ്റ്‌ (endocast) ഉണ്ടായിരുന്നതിനാലാണിത്‌ മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. ഒരു മൃദുഅവയവമായ മസ്‌തിഷ്‌കം ഒരിക്കലും ഫോസിലീകരിക്കപ്പെടുകയില്ല. മസ്‌തിഷ്‌കം ദ്രവിച്ചുപോയശേഷം, തലയോടിനകത്ത്‌ മൂശയിലെന്നപോലെ കല്ലിൽ വാർത്തെടുക്കപ്പെടുന്ന മസ്‌തിഷ്‌ക മാതൃകയാണ്‌ എൻഡോകാസ്‌ററ്‌. അതേസമയം വലിപ്പത്തിൽ ഇത്‌ ചിമ്പാൻസിയുടെതിൽ നിന്നും വലിയ വ്യത്യാസമുള്ളതായിരുന്നില്ല. അതിനാൽ മനുഷ്യകുടുംബമായ ഹോമിനിഡേ (hominidae) യിൽപെട്ട ഒരു ജീവിയുടെ നിർണായകമായ ലക്ഷണം, വലിയ മസ്‌തിഷ്‌കമല്ലെന്ന്‌ അതോടെ വ്യക്തമായി.
മനുഷ്യൻ മറ്റു ജന്തുക്കളുമായി ബന്ധമില്ലാത്ത ജീവിയാണെന്ന വിശ്വാസം മാറ്റേണ്ടിവന്നപ്പോൾ, മനുഷ്യനിലേക്ക്‌ നയിച്ച പരിണാമം സവിശേഷമാണെന്ന ആശയമായി. ഇന്നത്തെ അവസ്ഥ വച്ച്‌ നോക്കുമ്പോൾ, ഏറ്റവും വലിയ മസ്‌തിഷ്‌കവും ബുദ്ധിശക്തിയുമുള്ള ജന്തുവാണ്‌ മനുഷ്യൻ. അതിനാൽ മസ്‌തിഷ്‌ക വികാസമാണ്‌, മനുഷ്യ പരിണാമത്തിലെ മുഖ്യഘടകം. ഇതായിരുന്നു 1924ൽ ആദ്യത്തെ ആസ്‌ത്രേലോപിത്തെക്കസ്‌ ഫോസിൽ കണ്ടുകിട്ടുന്നതുവരെ, മനുഷ്യപരിണാമത്തെക്കുറിച്ചുള്ള മുഖ്യ ആശയം. സ്‌പീഷീകരണത്തിൽ ഏതൊരു ജീവിയും പുതിയൊരു അനുകൂലന മേഖലയിലേക്ക്‌ (adaptive zone) കടക്കുമ്പോൾ, അനുകൂലന വികിരണം (adaptive radiation) ഉണ്ടാവുക സാധാരണമാണ്‌. ഉദാഹരണത്തിന്‌ ആദ്യത്തെ പക്ഷി വായുവിൽ പറക്കുവാൻ കഴിയുന്ന ഒന്നായി. തുടർന്ന്‌ സസ്യഭുക്കുകളും, മാംസഭുക്കുകളും, സർവ്വഭോജികളുമായ എത്രയോ ഇനം പക്ഷികൾ പരിണമിച്ച്‌ ഉണ്ടായി. ഒരു കാലത്ത്‌ മസ്‌തിഷ്‌കത്തിന്റെ വലിപ്പം ക്രമേണ കൂടിക്കൂടി വന്ന്‌, അവസാനം ആധുനിക മനുഷ്യനിൽ എത്തി എന്ന ധാരണയാണ്‌ ഉണ്ടായിരുന്നത്‌. നിയാണ്ടർത്താൽ മനുഷ്യൻ, ക്രോമാഗ്‌നൺ മനുഷ്യൻ എന്നിവയുടെ ഫോസിലുകൾ മാത്രം പരിശോധിച്ചാൽ, അങ്ങനെയൊരു ധാരണ ഉണ്ടായതിൽ തെറ്റില്ല. പക്ഷെ 1924-ൽ റെയ്‌മണ്ട്‌ ഡാർട്ട്‌ ആദ്യത്തെ ആസ്‌ത്രലോപിത്തെക്കസ്‌ ഫോസിൽ കണ്ടുപിടിച്ചതോടെ ചിത്രം ആകെ മാറി. അതിന്റെ തലയോടാണ്‌ ആദ്യം കിട്ടിയത്‌. താടിയെല്ല്‌, ദന്തതോരണം പല്ലുകളുടെ ഘടന എന്നിവയെല്ലാം മനുഷ്യന്റേതിനോട്‌ സാദൃശ്യമുള്ള ലക്ഷണങ്ങൾ ഉള്ളവയായിരിന്നു. മസ്‌തിഷ്‌കത്തിന്റെ ബാഹ്യരൂപവും മനുഷ്യലക്ഷണങ്ങൾ കാണിച്ചിരുന്നു. തലയോടിൽ മസ്‌തിഷ്‌കത്തിന്റെ നല്ലൊരു എൻഡോകാസ്റ്റ്‌ (endocast) ഉണ്ടായിരുന്നതിനാലാണിത്‌ മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. ഒരു മൃദുഅവയവമായ മസ്‌തിഷ്‌കം ഒരിക്കലും ഫോസിലീകരിക്കപ്പെടുകയില്ല. മസ്‌തിഷ്‌കം ദ്രവിച്ചുപോയശേഷം, തലയോടിനകത്ത്‌ മൂശയിലെന്നപോലെ കല്ലിൽ വാർത്തെടുക്കപ്പെടുന്ന മസ്‌തിഷ്‌ക മാതൃകയാണ്‌ എൻഡോകാസ്‌ററ്‌. അതേസമയം വലിപ്പത്തിൽ ഇത്‌ ചിമ്പാൻസിയുടെതിൽ നിന്നും വലിയ വ്യത്യാസമുള്ളതായിരുന്നില്ല. അതിനാൽ മനുഷ്യകുടുംബമായ ഹോമിനിഡേ (hominidae) യിൽപെട്ട ഒരു ജീവിയുടെ നിർണായകമായ ലക്ഷണം, വലിയ മസ്‌തിഷ്‌കമല്ലെന്ന്‌ അതോടെ വ്യക്തമായി.
സമീപകാലം വരെ ആസ്‌ത്രലോപിത്തെക്കസിനെ കാണാതായ കണ്ണി ആയി കണക്കാക്കി വന്നു. ആ പദവി നഷ്‌ടപ്പെട്ടതെങ്ങനെ എന്ന്‌ വഴിയെ വിശദീകരിക്കാം. ഏതായാലും ഒരു കാര്യം വ്യക്തമായി. മനുഷ്യന്റെ അടിസ്ഥാന അനുകൂലനം, ഇരുകാലി (bipedal) നടത്തമാണ്‌. ഇതിന്റെ ഫലമായിട്ടാണ്‌ മറ്റുള്ള പരിണാമ മാറ്റങ്ങളെല്ലാം ഉണ്ടായത്‌. ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികനിൽ നിന്നും മനുഷ്യനിലേക്ക്‌ നയിച്ച ശാഖ വേർപിരിഞ്ഞതിനുശേഷം അതിൽ നിരവധി പരിണാമ മാറ്റങ്ങൾ ഉണ്ടായി. പല ജനുസുകളും സ്‌പീഷീസുകളും ഉണ്ടായി. ചുരുക്കി പറഞ്ഞാൽ മറ്റു ജീവികളിലെന്നപോലെ ഇവിടെയും അനുകൂലന വികിരണം (adaptive radiation) ഉണ്ടായി. ആധുനിക മനുഷ്യനോട്‌ അടുത്ത ബന്ധമുള്ള ഫോസിലുകളെയെല്ലാം ഹോമിനിനുകൾ (hominin) എന്ന്‌ വിളിക്കുന്നു. അടുത്ത കാലം വരെ ഇവയെ ഹോമിനിഡുകൾ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നുത്‌. എന്നാൽ ഇന്ന്‌ ആൾക്കുരങ്ങുകളേയും മനുഷ്യനേയും ഹോമിനിഡേ (hominidae) എന്ന കുടുംബത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. അതിനാൽ ഇപ്പോൾ ഹോമിനിഡ്‌ എന്നുപറഞ്ഞാൽ ആൾക്കുരങ്ങുകളും ഉൾപ്പെടും. (ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച മനുഷ്യന്റെ ഉത്‌പത്തി എന്ന പുസ്‌തകത്തിൽ ഹോമിനിനുകൾ എന്നതിനുപകരം ഹോമിനിഡുകൾ എന്നാണ്‌ പറഞ്ഞിട്ടുളളത്‌. കാരണം അതിൽ ഹോമിനിഡെ എന്ന കുടുംബത്തിൽ മനുഷ്യനേയും, പൂർവ്വികരേയും മാത്രമേ ഉൾപ്പെടുത്തിയിരുന്നുളളു. അതിനാൽ ഹോമിനിനുകളെ ഹോമിനിഡുകളായിട്ടാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌.) എന്നാൽ ഇന്നത്തെ കാഴ്‌ചപ്പാടിൽ, ജീവശാസ്‌ത്രപരമായി നോക്കിയാൽ, മനുഷ്യനേയും ആൾക്കുരങ്ങുകളേയും വ്യത്യസ്‌ത കുടുംബത്തിൽ പെടുത്തുന്നതിന്‌ യാതൊരു ന്യായീകരണവും ഇല്ല. അപ്പോൾ ആൾക്കുരങ്ങും മനുഷ്യനും പൂർവ്വികന്മാരുമെല്ലാം ഹോമിനിഡുകളാണ്‌. അതിനാൽ മനുഷ്യപൂർവ്വികന്മാരെമാത്രം വിശേഷിപ്പിക്കണമെങ്കിൽ ഹോമിനിൻ എന്ന്‌ പറയണം. അവസാനമായി, മേൽവിവരിച്ചതിന്റെ വെളിച്ചത്തിൽ മനുഷ്യപരിണാമത്തിന്റെ പാത കാണാതായ കണ്ണിയിൽനിന്നു നേർരേഖയിലൂടെ ആധുനിക മനുഷ്യനിലേക്ക്‌ നയിക്കുന്ന ഒന്നല്ല. മനുഷ്യന്റെ പരിണാമചരിത്രത്തെ ചിത്രീകരിച്ചാൽ, അതിന്‌ പല ശാഖകളും ഉപശാഖകളും ഉള്ളതായി കാണാം. ശാഖകൾ പലതും അന്യം വന്ന്‌ പോയതായും കാണാം. വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്‌ ഫോസിലീകരണം. കൂടാതെ ഉഷ്‌ണമേഖലാവനങ്ങളിൽ ജീവിക്കുന്നവയുടെ ഫോസിലുകൾ കിട്ടുവാൻ കൂടുതൽ പ്രയാസമാണ്‌. ഈർപ്പവും ചൂടുമുള്ള പ്രദേശങ്ങളിൽ, മൃതശരീരങ്ങൾക്ക്‌ എളുപ്പത്തിൽ വിഘടനം സംഭവിക്കാം. ഒരു മൃതദേഹം ഫോസിലായി മാറുവാൻ വളരെ കാലം വേണം. അതിനാൽ ജീവിച്ചിരിക്കുന്ന എല്ലാ ഹോമിനിനുകളുടെയും ഫോസിലുകൾ കിട്ടുക സാധ്യമല്ല.
സമീപകാലം വരെ ആസ്‌ത്രലോപിത്തെക്കസിനെ കാണാതായ കണ്ണി ആയി കണക്കാക്കി വന്നു. ആ പദവി നഷ്‌ടപ്പെട്ടതെങ്ങനെ എന്ന്‌ വഴിയെ വിശദീകരിക്കാം. ഏതായാലും ഒരു കാര്യം വ്യക്തമായി. മനുഷ്യന്റെ അടിസ്ഥാന അനുകൂലനം, ഇരുകാലി (bipedal) നടത്തമാണ്‌. ഇതിന്റെ ഫലമായിട്ടാണ്‌ മറ്റുള്ള പരിണാമ മാറ്റങ്ങളെല്ലാം ഉണ്ടായത്‌. ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികനിൽ നിന്നും മനുഷ്യനിലേക്ക്‌ നയിച്ച ശാഖ വേർപിരിഞ്ഞതിനുശേഷം അതിൽ നിരവധി പരിണാമ മാറ്റങ്ങൾ ഉണ്ടായി. പല ജനുസുകളും സ്‌പീഷീസുകളും ഉണ്ടായി. ചുരുക്കി പറഞ്ഞാൽ മറ്റു ജീവികളിലെന്നപോലെ ഇവിടെയും അനുകൂലന വികിരണം (adaptive radiation) ഉണ്ടായി. ആധുനിക മനുഷ്യനോട്‌ അടുത്ത ബന്ധമുള്ള ഫോസിലുകളെയെല്ലാം ഹോമിനിനുകൾ (hominin) എന്ന്‌ വിളിക്കുന്നു. അടുത്ത കാലം വരെ ഇവയെ ഹോമിനിഡുകൾ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നുത്‌. എന്നാൽ ഇന്ന്‌ ആൾക്കുരങ്ങുകളേയും മനുഷ്യനേയും ഹോമിനിഡേ (hominidae) എന്ന കുടുംബത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. അതിനാൽ ഇപ്പോൾ ഹോമിനിഡ്‌ എന്നുപറഞ്ഞാൽ ആൾക്കുരങ്ങുകളും ഉൾപ്പെടും. (ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച മനുഷ്യന്റെ ഉത്‌പത്തി എന്ന പുസ്‌തകത്തിൽ ഹോമിനിനുകൾ എന്നതിനുപകരം ഹോമിനിഡുകൾ എന്നാണ്‌ പറഞ്ഞിട്ടുളളത്‌. കാരണം അതിൽ ഹോമിനിഡെ എന്ന കുടുംബത്തിൽ മനുഷ്യനേയും, പൂർവ്വികരേയും മാത്രമേ ഉൾപ്പെടുത്തിയിരുന്നുളളു. അതിനാൽ ഹോമിനിനുകളെ ഹോമിനിഡുകളായിട്ടാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌.) എന്നാൽ ഇന്നത്തെ കാഴ്‌ചപ്പാടിൽ, ജീവശാസ്‌ത്രപരമായി നോക്കിയാൽ, മനുഷ്യനേയും ആൾക്കുരങ്ങുകളേയും വ്യത്യസ്‌ത കുടുംബത്തിൽ പെടുത്തുന്നതിന്‌ യാതൊരു ന്യായീകരണവും ഇല്ല. അപ്പോൾ ആൾക്കുരങ്ങും മനുഷ്യനും പൂർവ്വികന്മാരുമെല്ലാം ഹോമിനിഡുകളാണ്‌. അതിനാൽ മനുഷ്യപൂർവ്വികന്മാരെമാത്രം വിശേഷിപ്പിക്കണമെങ്കിൽ ഹോമിനിൻ എന്ന്‌ പറയണം. അവസാനമായി, മേൽവിവരിച്ചതിന്റെ വെളിച്ചത്തിൽ മനുഷ്യപരിണാമത്തിന്റെ പാത കാണാതായ കണ്ണിയിൽനിന്നു നേർരേഖയിലൂടെ ആധുനിക മനുഷ്യനിലേക്ക്‌ നയിക്കുന്ന ഒന്നല്ല. മനുഷ്യന്റെ പരിണാമചരിത്രത്തെ ചിത്രീകരിച്ചാൽ, അതിന്‌ പല ശാഖകളും ഉപശാഖകളും ഉള്ളതായി കാണാം. ശാഖകൾ പലതും അന്യം വന്ന്‌ പോയതായും കാണാം. വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്‌ ഫോസിലീകരണം. കൂടാതെ ഉഷ്‌ണമേഖലാവനങ്ങളിൽ ജീവിക്കുന്നവയുടെ ഫോസിലുകൾ കിട്ടുവാൻ കൂടുതൽ പ്രയാസമാണ്‌. ഈർപ്പവും ചൂടുമുള്ള പ്രദേശങ്ങളിൽ, മൃതശരീരങ്ങൾക്ക്‌ എളുപ്പത്തിൽ വിഘടനം സംഭവിക്കാം. ഒരു മൃതദേഹം ഫോസിലായി മാറുവാൻ വളരെ കാലം വേണം. അതിനാൽ ജീവിച്ചിരിക്കുന്ന എല്ലാ ഹോമിനിനുകളുടെയും ഫോസിലുകൾ കിട്ടുക സാധ്യമല്ല.
എല്ലുകളും പല്ലുകളും പോലെയുള്ള കാഠിന്യമുള്ള ശരീരഭാഗങ്ങളാണ്‌ സാധാരണയായി ഫോസിൽ ആയിത്തീരുന്നത്‌. അതിനാൽ മനുഷ്യന്റെ സവിശേഷ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന്‌ ആദ്യം പരിശോധിക്കാം ഇരുകാലി നടത്തമാണ്‌ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുകൂലനമെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനാൽ കാൽപാദത്തിന്റെ ഘടന, തുടയെല്ലുകൾ (ഫീമർ) ശ്രോണീവലയത്തിൽ ഘടിപ്പിച്ചിരിക്കുന്ന രീതി, ശ്രോണീവലയത്തിന്റെ ഘടന എന്നിവയിലെല്ലാം സവിശേഷതകൾ കാണാം. തുടയെല്ല്‌ ശരീരത്തിന്റെ മധ്യരേഖയിലേക്ക്‌ ചെരിഞ്ഞ ഒരു കോണിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. നടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്റെ കേന്ദ്ര ബിന്ദു മധ്യഭാഗത്തേക്ക്‌ മാറി, സന്തുലിതാവസ്ഥ നിലനിർത്തുവാനാണിത്‌. ശ്രോണീവലയം ഉയരം കുറഞ്ഞ്‌, പരന്ന്‌, ആന്തരീകാവയവങ്ങളെ താങ്ങിനിർത്തുവാനുള്ള ഒന്നായിത്തീർന്നു. ഇതും നിവർന്ന്‌ നിൽപ്പിന്റെ അനന്തരഫലമായി ഉണ്ടായ ഒരാവശ്യമാണ്‌. അതേപോലെ തലയോടിനെ, നട്ടെല്ലിൽ സന്തുലിതമായി നിർത്തുവാനായി, രണ്ടും തമ്മിൽ ചേരുന്ന സ്ഥാനം മാറി. അതോടെ സുഷുമ്‌നാനാഡി പുറത്തേക്ക്‌ വരുന്ന ദ്വാരമായ ഫൊറാമെൻ മാഗ്നം തലയോടിന്റെ അടിവശത്തായി നാൽക്കാലികളിൽ ഇത്‌ നേരെ പിൻവശത്താണ്‌. മുഖം പരന്നതായി, മൂക്ക്‌ ഉന്തിനിൽക്കുന്നതും ആയി. പല്ലുകൾ ലഘൂകരിച്ചു, ദംഷ്‌ട്രകൾ ചെറുതായി. താടിയെല്ലും ചെറുതായി. മുഖം ഉന്തിനിൽക്കാത്തതിന്റെ ഒരു കാരണമിതാണ്‌. മസ്‌തിഷ്‌കം വളരുന്നതിനനുസരിച്ച്‌, തലയോടിന്റെ ആകൃതിയിലും മാറ്റങ്ങൾ ഉണ്ടായി.
എല്ലുകളും പല്ലുകളും പോലെയുള്ള കാഠിന്യമുള്ള ശരീരഭാഗങ്ങളാണ്‌ സാധാരണയായി ഫോസിൽ ആയിത്തീരുന്നത്‌. അതിനാൽ മനുഷ്യന്റെ സവിശേഷ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന്‌ ആദ്യം പരിശോധിക്കാം ഇരുകാലി നടത്തമാണ്‌ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുകൂലനമെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനാൽ കാൽപാദത്തിന്റെ ഘടന, തുടയെല്ലുകൾ (ഫീമർ) ശ്രോണീവലയത്തിൽ ഘടിപ്പിച്ചിരിക്കുന്ന രീതി, ശ്രോണീവലയത്തിന്റെ ഘടന എന്നിവയിലെല്ലാം സവിശേഷതകൾ കാണാം. തുടയെല്ല്‌ ശരീരത്തിന്റെ മധ്യരേഖയിലേക്ക്‌ ചെരിഞ്ഞ ഒരു കോണിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. നടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്റെ കേന്ദ്ര ബിന്ദു മധ്യഭാഗത്തേക്ക്‌ മാറി, സന്തുലിതാവസ്ഥ നിലനിർത്തുവാനാണിത്‌. ശ്രോണീവലയം ഉയരം കുറഞ്ഞ്‌, പരന്ന്‌, ആന്തരീകാവയവങ്ങളെ താങ്ങിനിർത്തുവാനുള്ള ഒന്നായിത്തീർന്നു. ഇതും നിവർന്ന്‌ നിൽപ്പിന്റെ അനന്തരഫലമായി ഉണ്ടായ ഒരാവശ്യമാണ്‌. അതേപോലെ തലയോടിനെ, നട്ടെല്ലിൽ സന്തുലിതമായി നിർത്തുവാനായി, രണ്ടും തമ്മിൽ ചേരുന്ന സ്ഥാനം മാറി. അതോടെ സുഷുമ്‌നാനാഡി പുറത്തേക്ക്‌ വരുന്ന ദ്വാരമായ ഫൊറാമെൻ മാഗ്നം തലയോടിന്റെ അടിവശത്തായി നാൽക്കാലികളിൽ ഇത്‌ നേരെ പിൻവശത്താണ്‌. മുഖം പരന്നതായി, മൂക്ക്‌ ഉന്തിനിൽക്കുന്നതും ആയി. പല്ലുകൾ ലഘൂകരിച്ചു, ദംഷ്‌ട്രകൾ ചെറുതായി. താടിയെല്ലും ചെറുതായി. മുഖം ഉന്തിനിൽക്കാത്തതിന്റെ ഒരു കാരണമിതാണ്‌. മസ്‌തിഷ്‌കം വളരുന്നതിനനുസരിച്ച്‌, തലയോടിന്റെ ആകൃതിയിലും മാറ്റങ്ങൾ ഉണ്ടായി.
ഫോസിൽ ചരിത്രം
 
===ഫോസിൽ ചരിത്രം===
 
1924-ൽ റെയ്‌മണ്ട്‌ ഡാർട്ട്‌ ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെത്തിയതിനുശേഷം, മനുഷ്യപൂർവ്വികരുടെ ഫോസിലുകൾ തേടിയുള്ള പര്യവേക്ഷണങ്ങൾ ആഫ്രിക്കയിലായി. മനുഷ്യപൂർവ്വികനെ തേടേണ്ടത്‌ ആഫ്രിക്കയിലാണെന്നാണല്ലോ ഡാർവിനും പ്രവചിച്ചിരുന്നത്‌. കിഴക്കെ ആഫ്രിക്കയിൽ ഓൾഡുവോയ്‌ ഗോർജ്‌ എന്ന്‌ മലയിടുക്കിൽ, ഫോസിലുകൾ ഉള്ള ഊറൽപാറകളുടെ നിരകളെ വ്യക്തമായി കാണാം. അതിനാൽ ഫോസിൽ ഉത്‌ഖനനങ്ങൾക്ക്‌ പറ്റിയസ്ഥലമാണിത്‌. ഇവിടെ പിൽക്കാലത്ത്‌ ലോകപ്രശസ്‌തരായിത്തീർന്ന ലൂയി ലീക്കിലും ഭാര്യ മേരിയും ഉത്‌ഖന നങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ അവർ താമസിയാതെ വിജയം കൈവരിക്കുകയും ചെയ്‌തു. ലൂയി ലീക്കിക്ക്‌ ആദ്യം കിട്ടിയത്‌ പാക്കുവെട്ടി മനുഷ്യൻ (nutcracker man) എന്ന പേരിട്ട ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിലാണ്‌. ഇതിന്റെ താടിയെല്ലിന്‌ നല്ല കട്ടിയുണ്ടായിരുന്നു. അണപ്പല്ലുകളും വലുതായിരുന്നു. ലീക്കി ഇതിനെ ആദ്യം ``സിഞ്ചാന്ത്രോപസ്‌ ബോയ്‌സെ'' എന്നാണ്‌ പേരിട്ടതെങ്കിൽ, പിന്നീടിത്‌ ആസ്‌ത്രേലോപിത്തെക്കസ്‌ ജനുസിൽ തന്നെ പെട്ടതാണെന്ന്‌ തെളിഞ്ഞു. അതിനുശഷം മറ്റൊരു ആസ്‌ത്രേലോപിത്തെക്കസ്‌ സ്‌പീഷീസിന്റെ ഫോസിലും ഇവിടെ നിന്നും കിട്ടി. ഇതിന്‌ ആസ്‌ത്രേലോപിത്തെക്കസ്‌ റോബസ്റ്റസ്‌ എന്ന്‌ പേരിട്ടു. ഇവ രണ്ടും ഡാർട്ടിന്റേതിനേക്കാൾ ബലിഷ്‌ഠ ശരീരമുള്ളവയായിരുന്നു. ഡാർട്ടിന്റെ കൃശഗാത്രരായവയെ ആഫ്രിക്കാനസ്‌ എന്ന സ്‌പീഷീസിലാണ്‌ പെടുത്തിയിരിക്കുന്നത്‌. ഇവയുടെ പ്രായം ഏതാണ്ട്‌ 25 ലക്ഷം വർഷമായിരുന്നു.
1924-ൽ റെയ്‌മണ്ട്‌ ഡാർട്ട്‌ ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെത്തിയതിനുശേഷം, മനുഷ്യപൂർവ്വികരുടെ ഫോസിലുകൾ തേടിയുള്ള പര്യവേക്ഷണങ്ങൾ ആഫ്രിക്കയിലായി. മനുഷ്യപൂർവ്വികനെ തേടേണ്ടത്‌ ആഫ്രിക്കയിലാണെന്നാണല്ലോ ഡാർവിനും പ്രവചിച്ചിരുന്നത്‌. കിഴക്കെ ആഫ്രിക്കയിൽ ഓൾഡുവോയ്‌ ഗോർജ്‌ എന്ന്‌ മലയിടുക്കിൽ, ഫോസിലുകൾ ഉള്ള ഊറൽപാറകളുടെ നിരകളെ വ്യക്തമായി കാണാം. അതിനാൽ ഫോസിൽ ഉത്‌ഖനനങ്ങൾക്ക്‌ പറ്റിയസ്ഥലമാണിത്‌. ഇവിടെ പിൽക്കാലത്ത്‌ ലോകപ്രശസ്‌തരായിത്തീർന്ന ലൂയി ലീക്കിലും ഭാര്യ മേരിയും ഉത്‌ഖന നങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ അവർ താമസിയാതെ വിജയം കൈവരിക്കുകയും ചെയ്‌തു. ലൂയി ലീക്കിക്ക്‌ ആദ്യം കിട്ടിയത്‌ പാക്കുവെട്ടി മനുഷ്യൻ (nutcracker man) എന്ന പേരിട്ട ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിലാണ്‌. ഇതിന്റെ താടിയെല്ലിന്‌ നല്ല കട്ടിയുണ്ടായിരുന്നു. അണപ്പല്ലുകളും വലുതായിരുന്നു. ലീക്കി ഇതിനെ ആദ്യം ``സിഞ്ചാന്ത്രോപസ്‌ ബോയ്‌സെ'' എന്നാണ്‌ പേരിട്ടതെങ്കിൽ, പിന്നീടിത്‌ ആസ്‌ത്രേലോപിത്തെക്കസ്‌ ജനുസിൽ തന്നെ പെട്ടതാണെന്ന്‌ തെളിഞ്ഞു. അതിനുശഷം മറ്റൊരു ആസ്‌ത്രേലോപിത്തെക്കസ്‌ സ്‌പീഷീസിന്റെ ഫോസിലും ഇവിടെ നിന്നും കിട്ടി. ഇതിന്‌ ആസ്‌ത്രേലോപിത്തെക്കസ്‌ റോബസ്റ്റസ്‌ എന്ന്‌ പേരിട്ടു. ഇവ രണ്ടും ഡാർട്ടിന്റേതിനേക്കാൾ ബലിഷ്‌ഠ ശരീരമുള്ളവയായിരുന്നു. ഡാർട്ടിന്റെ കൃശഗാത്രരായവയെ ആഫ്രിക്കാനസ്‌ എന്ന സ്‌പീഷീസിലാണ്‌ പെടുത്തിയിരിക്കുന്നത്‌. ഇവയുടെ പ്രായം ഏതാണ്ട്‌ 25 ലക്ഷം വർഷമായിരുന്നു.
സഹെലാന്ത്രോപസും കൂട്ടരും
 
===സഹെലാന്ത്രോപസും കൂട്ടരും===
 
ജീവജാലങ്ങളെക്കുറിച്ച്‌ പറയുമ്പോൾ സാധാരണക്കാരന്‌, ദുഷ്‌കരമായ ഒരു കാര്യമുണ്ട്‌. ലാറ്റിനും ഗ്രീക്കും കലർന്ന അവയുടെ ശാസ്‌ത്രനാമങ്ങളാണത്‌. പക്ഷെ ഇക്കാര്യത്തിൽ അൽപം ബുദ്ധിമുട്ട്‌ സഹിച്ചേ പറ്റൂ. ഓരോ പുരാനരവംശവിജ്ഞാനീയനും, തലയോടിന്റെ ഭാഗമോ, മറ്റു എല്ലുകളോ, കേവലം ഒരു പല്ല്‌ മാത്രമോ കിട്ടിയാൽ, ഉടൻ തന്നെ അതിനൊരു പേര്‌ നൽകിയിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെയാണ്‌ പീക്കിങ്ങ്‌ മനുഷ്യനും, ജാവ മനുഷ്യനും, റോഡേഷ്യൻ മനുഷ്യനും, ക്രോമാഗ്‌നൺ മനുഷ്യനുമെല്ലാം, രംഗത്തുവന്നത്‌. ഇവ തമ്മിലുള്ള ബന്ധമെന്താെണന്നോ, മനുഷ്യ പരിണാമത്തിൽ ഇവയുടെ സ്ഥാനമെന്താണെന്നോ ഒന്നും വ്യക്തമായിരുന്നില്ല. സമ്പൂർണ്ണ ആശയക്കുഴപ്പം മാത്രമായിരുന്നു ഫലം. അവസാനം സംശ്ലേഷിത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും, ആധുനിക വർഗ്ഗീകരണ വിജ്ഞാനീയത്തിന്റെ നേതാവുമായ ഏണസ്റ്റ്‌ മേയർ ഒരു ശുദ്ധികലശം നടത്തി. അങ്ങനെയാണ്‌. പീക്കിങ്ങ്‌ മനുഷ്യനും ജാവ മനുഷ്യനുമെല്ലാം ഹോമൊ ജനുസ്സിൽപ്പെട്ട്‌ ഇറക്‌റ്റസ്‌ എന്ന സ്‌പീഷീസിലെ അംഗങ്ങളായത്‌. ഇന്ന്‌ പുരാനരവംശവിജ്ഞാനീയം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്ര ശാഖയാണ്‌. ഇതുതന്നെ ഡാർവിന്റെ സിദ്ധാന്തത്തിനുള്ള ഒരു ബഹുമാനസൂചകമാണ്‌.
ജീവജാലങ്ങളെക്കുറിച്ച്‌ പറയുമ്പോൾ സാധാരണക്കാരന്‌, ദുഷ്‌കരമായ ഒരു കാര്യമുണ്ട്‌. ലാറ്റിനും ഗ്രീക്കും കലർന്ന അവയുടെ ശാസ്‌ത്രനാമങ്ങളാണത്‌. പക്ഷെ ഇക്കാര്യത്തിൽ അൽപം ബുദ്ധിമുട്ട്‌ സഹിച്ചേ പറ്റൂ. ഓരോ പുരാനരവംശവിജ്ഞാനീയനും, തലയോടിന്റെ ഭാഗമോ, മറ്റു എല്ലുകളോ, കേവലം ഒരു പല്ല്‌ മാത്രമോ കിട്ടിയാൽ, ഉടൻ തന്നെ അതിനൊരു പേര്‌ നൽകിയിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെയാണ്‌ പീക്കിങ്ങ്‌ മനുഷ്യനും, ജാവ മനുഷ്യനും, റോഡേഷ്യൻ മനുഷ്യനും, ക്രോമാഗ്‌നൺ മനുഷ്യനുമെല്ലാം, രംഗത്തുവന്നത്‌. ഇവ തമ്മിലുള്ള ബന്ധമെന്താെണന്നോ, മനുഷ്യ പരിണാമത്തിൽ ഇവയുടെ സ്ഥാനമെന്താണെന്നോ ഒന്നും വ്യക്തമായിരുന്നില്ല. സമ്പൂർണ്ണ ആശയക്കുഴപ്പം മാത്രമായിരുന്നു ഫലം. അവസാനം സംശ്ലേഷിത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും, ആധുനിക വർഗ്ഗീകരണ വിജ്ഞാനീയത്തിന്റെ നേതാവുമായ ഏണസ്റ്റ്‌ മേയർ ഒരു ശുദ്ധികലശം നടത്തി. അങ്ങനെയാണ്‌. പീക്കിങ്ങ്‌ മനുഷ്യനും ജാവ മനുഷ്യനുമെല്ലാം ഹോമൊ ജനുസ്സിൽപ്പെട്ട്‌ ഇറക്‌റ്റസ്‌ എന്ന സ്‌പീഷീസിലെ അംഗങ്ങളായത്‌. ഇന്ന്‌ പുരാനരവംശവിജ്ഞാനീയം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്ര ശാഖയാണ്‌. ഇതുതന്നെ ഡാർവിന്റെ സിദ്ധാന്തത്തിനുള്ള ഒരു ബഹുമാനസൂചകമാണ്‌.
ഇനി നമുക്ക്‌ കാലഗണന ക്രമത്തിൽ, ഹോമിനിൻ ഫോസിലുകളെ പരിശോധിക്കാം. (അതായത്‌ ഫോസിലുകളെ കണ്ടുപിടിച്ച സമയമല്ല അടിസ്ഥാനമാക്കിയിട്ടുളളതെന്നർത്ഥം) ഇന്ന്‌ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഹോമിനിൻ ഫോസിൽ, ആഫ്രിക്കയിലെ ചാഡിൽനിന്നും കണ്ടെത്തിയ സാഹെലാന്ത്രോപസ്‌ ചാഡെൻസിസ്‌ ആണ്‌. ഇതിന്റെ കാലപ്പഴക്കം ഏതാണ്ട്‌ 65-67.5 ലക്ഷം വർഷമാണ്‌. തലയോടും, താടിയെല്ലും മാത്രമെ കണ്ടു കിട്ടിയിട്ടുള്ളു. അവ രണ്ടുകാലിൽ നടന്നിരുന്ന ജീവിയാണെന്ന്‌ ഉറപ്പിച്ച്‌ പറയുവാൻ കഴിയുകയില്ല. എങ്കിലും തലയോടിന്റെ അടിഭാഗത്തിനും താടിയെല്ലിനും ഹോമിനിനുകളിലെ ലക്ഷണങ്ങൾ ഉണ്ട്‌. ഇതേ പോലെ 2000-ാമാണ്ടിൽ കെനിയയിലെ ടുജൻ കുന്നുകളിൽ നിന്നും, ഏതാണ്ട്‌ 60 ലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിൽ താടിയെല്ല്‌ കിട്ടി. ഇതിന്‌ മില്ലീനിയം മനുഷ്യൻ എന്ന്‌ പേരുമിട്ടു. തുച്ഛമായ തെളിവിന്റെ അടിസ്ഥാനത്തിൽ, ഇത്‌ ഒരു ഹോമിനിൻ ആണെന്ന്‌ സമ്മതിക്കുവാൻ പല വിദഗ്‌ധരും മടിക്കുന്നുണ്ട്‌. ഇതിന്റെ ശാസ്‌ത്രനാമം `ഒറോറിൻ ടുജൻസിസ്‌' എന്നാണ്‌. അതേ പോലെ 55 ലക്ഷവും 45 ലക്ഷവും വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളാണ്‌, ആർഡിപിത്തെക്കസിന്റെ രണ്ട്‌ സ്‌പീഷീസുകൾ. റെയ്‌മണ്ട്‌ ഡാർട്ട്‌ തെക്കെ ആഫ്രിക്കയിൽ നിന്നും കണ്ടുപിടിച്ച ആസ്‌ത്രേലൊപിത്തെക്കസിന്റെ പല ഫോസിലുകളും, പിന്നീട്‌ ആഫ്രിക്കയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ഇവ പല സ്‌പീഷീസുകളായി പരിണമിച്ചിരുന്നു. സ്‌പീഷീകരണത്തിൽ സാധാരണ നടക്കുന്ന ഒരു സംഭവമാണിതെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതിൽ ഏറ്റവും പഴക്കം ചെന്ന ഫോസിൽ അനാമൻസിസിന്റേതാണ്‌. ഇതിന്‌ 40 ലക്ഷത്തിൽപരം വർഷത്തെ പ്രായമുണ്ട്‌. ഈയിടെ കെനിയയിൽനിന്നും റിച്ചാഡ്‌ ലീക്കിയുടെ ഭാര്യയായ മീവ്‌ ലീക്കിക്ക്‌ തികച്ചും വ്യത്യസ്‌തമായൊരു ഫോസിൽ കിട്ടി. ഇതിനെ പ്രത്യേകമായൊരു ജനുസ്സിലാണ്‌ പെടുത്തിയിട്ടുളളത്‌. ശാസ്‌ത്രനാമം, കെനിയാന്ത്രോപസ്‌ പ്‌ളാറ്റിപസ്‌. ഇതും മറ്റു ഹോമിനിനുകളുമായുളള ബന്ധം വ്യക്തമല്ല. സജീവമായി ഗവേഷണങ്ങൾ നടക്കുന്ന ഒരു മേഖലയിലാണ്‌ പുരാനരംവംശ ശാസ്‌ത്രമെന്ന്‌ ഓർമ്മിക്കണം. ശാസ്‌ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഫോസിൽ കണ്ടെത്തിയത്‌, ഗവേഷണത്തെ കൂടുതൽ രസകരമാക്കുന്ന ഒന്നാണ്‌.
ഇനി നമുക്ക്‌ കാലഗണന ക്രമത്തിൽ, ഹോമിനിൻ ഫോസിലുകളെ പരിശോധിക്കാം. (അതായത്‌ ഫോസിലുകളെ കണ്ടുപിടിച്ച സമയമല്ല അടിസ്ഥാനമാക്കിയിട്ടുളളതെന്നർത്ഥം) ഇന്ന്‌ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഹോമിനിൻ ഫോസിൽ, ആഫ്രിക്കയിലെ ചാഡിൽനിന്നും കണ്ടെത്തിയ സാഹെലാന്ത്രോപസ്‌ ചാഡെൻസിസ്‌ ആണ്‌. ഇതിന്റെ കാലപ്പഴക്കം ഏതാണ്ട്‌ 65-67.5 ലക്ഷം വർഷമാണ്‌. തലയോടും, താടിയെല്ലും മാത്രമെ കണ്ടു കിട്ടിയിട്ടുള്ളു. അവ രണ്ടുകാലിൽ നടന്നിരുന്ന ജീവിയാണെന്ന്‌ ഉറപ്പിച്ച്‌ പറയുവാൻ കഴിയുകയില്ല. എങ്കിലും തലയോടിന്റെ അടിഭാഗത്തിനും താടിയെല്ലിനും ഹോമിനിനുകളിലെ ലക്ഷണങ്ങൾ ഉണ്ട്‌. ഇതേ പോലെ 2000-ാമാണ്ടിൽ കെനിയയിലെ ടുജൻ കുന്നുകളിൽ നിന്നും, ഏതാണ്ട്‌ 60 ലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിൽ താടിയെല്ല്‌ കിട്ടി. ഇതിന്‌ മില്ലീനിയം മനുഷ്യൻ എന്ന്‌ പേരുമിട്ടു. തുച്ഛമായ തെളിവിന്റെ അടിസ്ഥാനത്തിൽ, ഇത്‌ ഒരു ഹോമിനിൻ ആണെന്ന്‌ സമ്മതിക്കുവാൻ പല വിദഗ്‌ധരും മടിക്കുന്നുണ്ട്‌. ഇതിന്റെ ശാസ്‌ത്രനാമം `ഒറോറിൻ ടുജൻസിസ്‌' എന്നാണ്‌. അതേ പോലെ 55 ലക്ഷവും 45 ലക്ഷവും വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളാണ്‌, ആർഡിപിത്തെക്കസിന്റെ രണ്ട്‌ സ്‌പീഷീസുകൾ. റെയ്‌മണ്ട്‌ ഡാർട്ട്‌ തെക്കെ ആഫ്രിക്കയിൽ നിന്നും കണ്ടുപിടിച്ച ആസ്‌ത്രേലൊപിത്തെക്കസിന്റെ പല ഫോസിലുകളും, പിന്നീട്‌ ആഫ്രിക്കയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ഇവ പല സ്‌പീഷീസുകളായി പരിണമിച്ചിരുന്നു. സ്‌പീഷീകരണത്തിൽ സാധാരണ നടക്കുന്ന ഒരു സംഭവമാണിതെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതിൽ ഏറ്റവും പഴക്കം ചെന്ന ഫോസിൽ അനാമൻസിസിന്റേതാണ്‌. ഇതിന്‌ 40 ലക്ഷത്തിൽപരം വർഷത്തെ പ്രായമുണ്ട്‌. ഈയിടെ കെനിയയിൽനിന്നും റിച്ചാഡ്‌ ലീക്കിയുടെ ഭാര്യയായ മീവ്‌ ലീക്കിക്ക്‌ തികച്ചും വ്യത്യസ്‌തമായൊരു ഫോസിൽ കിട്ടി. ഇതിനെ പ്രത്യേകമായൊരു ജനുസ്സിലാണ്‌ പെടുത്തിയിട്ടുളളത്‌. ശാസ്‌ത്രനാമം, കെനിയാന്ത്രോപസ്‌ പ്‌ളാറ്റിപസ്‌. ഇതും മറ്റു ഹോമിനിനുകളുമായുളള ബന്ധം വ്യക്തമല്ല. സജീവമായി ഗവേഷണങ്ങൾ നടക്കുന്ന ഒരു മേഖലയിലാണ്‌ പുരാനരംവംശ ശാസ്‌ത്രമെന്ന്‌ ഓർമ്മിക്കണം. ശാസ്‌ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഫോസിൽ കണ്ടെത്തിയത്‌, ഗവേഷണത്തെ കൂടുതൽ രസകരമാക്കുന്ന ഒന്നാണ്‌.
പുരാനരവംശ ശാസ്‌ത്രത്തിലെ ഏററവും പ്രസിദ്ധമായ ഒരു കണ്ടുപിടുത്തമാണ്‌ ലൂസി. ഡൊണാൾഡ്‌ ജൊഹാൻസനും സഹപ്രവർത്തകരും കൂടി. 1973-ൽ എത്യോപ്പിയയിലെ ഹഡാറിൽ നിന്നുമാണ്‌ ലൂസിയുടെ ഫോസിൽ കണ്ടെടുത്തത്‌. ഇതിന്റെ തലയോടിന്റെ ഭാഗങ്ങൾ, താടിയെല്ല്‌, കശേരുകകൾ, കൈകാലുകളിലെ അസ്ഥിയുടെ ഭാഗങ്ങൾ, തുടയെല്ല്‌ ഇങ്ങനെ പല ഭാഗങ്ങളും കിട്ടിയിരുന്നു എന്നതാണ്‌ സുപ്രധാന വസ്‌തുത. അതിനാൽ പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിഗമനങ്ങളിൽ എത്തുവാൻ കഴിയും. അങ്ങനെ അസ്ഥികൂടം ഒരു പെണ്ണിന്റേതാണെന്ന്‌ മനസ്സിലാക്കിയതോടെ, അതിന്‌ ലൂസി എന്ന ഓമനപ്പേരും ഇട്ടു. ശാസ്‌ത്രനാമം `ആസ്‌ത്രലോപിത്തെക്കസ്‌ അഫാറെൻസിസ്‌' എന്നാണ്‌. അതായത്‌ നേരത്തെ കണ്ടത്തിയ ആസ്‌ത്രേലോപിത്തെക്കസ്‌ ആഫ്രിക്കാനസിന്റെ മറ്റൊരു സ്‌പീഷീസ്‌. ഇതാണ്‌ കൂടുതൽ പഴക്കമുള്ളത്‌ (35 ലക്ഷം). അതിനാൽ ഇതിൽ നിന്നുമാണ്‌ മറ്റ്‌ ആസ്‌ത്രേലോപിത്തെക്കസ്‌ സ്‌പീഷീസുകളും, പാരാന്ത്രോപ്പസും രൂപപ്പെട്ടത്‌. ഇവർക്ക്‌ വൃക്ഷക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുവാൻ കഴിഞ്ഞിരുന്നു എന്നു വേണം വിശ്വസിക്കുവാൻ. ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു കാലത്ത്‌ മനുഷ്യപൂർവ്വികൻ സാവന്ന പ്രദേശത്താണ്‌ ഉത്ഭവിച്ചതെന്ന്‌ കരുതിയിരുന്നു. ഇന്ന്‌ ശാസ്‌ത്രീയമായ ഉത്‌ഖനനം നടത്തുമ്പോൾ, ആ പ്രദേശത്തെ പുരാപരിസ്ഥിയെക്കുറിച്ചും പഠിക്കുന്നുണ്ട്‌. ഇതിന്റെ ഫലമായി ആദ്യകാല ഹോമിനിനുകൾ തുറന്ന പ്രദേശങ്ങളും വൃക്ഷങ്ങളും ഇടകലർന്ന പ്രദേശങ്ങളിലാണ്‌ ജീവിച്ചിരുന്നത്‌ എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. അഫാറെൻസിസിന്റെ സാമൂഹ്യഘടന ഏതുതരത്തിൽ ഉള്ളതായിരുന്നു? ആദിമ മനുഷ്യന്റേതിനെ അനുകരിക്കുന്നതോ, അതോ, ചിമ്പാൻസിയുടേയും ഗൊറില്ലയുടേയും പോലുള്ളതോ? കൃത്യമായ ഉത്തരം പറയാറായിട്ടില്ല. ജൊഹാൻസൻ ലൂസിയെ കണ്ടെത്തുന്നതിന്‌ വളരെമുമ്പ്‌, ടാൻസാനിയയിലെ ലേട്ടോളിയിൽ മേരി ലീക്കിയും സഹപ്രവർത്തകരും രണ്ട്‌ ജോഡി കാൽപാടുകൾ കണ്ടെത്തി. തൊട്ടടുത്ത്‌ സാൻഡിമാൻ അഗ്നിപർവ്വതം ഉണ്ട്‌. അത്‌ പൊട്ടിത്തെറിച്ചപ്പോൾ ആഗ്നേയചാരം കാറ്റിൽ പരന്നു. നല്ലൊരു മഴ പെയ്‌തതിനാൽ താഴെ വീണ ചാരം ചെളിപ്പോലെ ആയി. അതിൽ പതിച്ച കാൽപ്പാടുകളാണ്‌ സംരക്ഷിക്കപ്പെട്ടത്‌. പെരുവിരലിന്റെ ഘടന, പാദത്തിന്റെ കമാനം എന്നിവയുടെ അടിസ്ഥാനത്തിൽ, ഇത്‌ രണ്ടു കാലിൽ നടന്നിരുന്ന ഒരു ഹോമിനിന്റേതാണെന്ന്‌ സംശയാതീതമായി പറയുവാൻ കഴിയും. ആഗ്നേയചാരമായതിനാൽ പൊട്ടാസിയം - ആർഗൺ റേഡിയോമെട്രിക്‌ കാലഗണന സാധ്യമാണ്‌. അതിന്റെ പഴക്കം 36 ലക്ഷം വർഷമാണ്‌. അതിനാലത്‌ അഫാറെൻസിസിന്റേതാണെന്ന്‌ ഊഹിക്കാം.
പുരാനരവംശ ശാസ്‌ത്രത്തിലെ ഏററവും പ്രസിദ്ധമായ ഒരു കണ്ടുപിടുത്തമാണ്‌ ലൂസി. ഡൊണാൾഡ്‌ ജൊഹാൻസനും സഹപ്രവർത്തകരും കൂടി. 1973-ൽ എത്യോപ്പിയയിലെ ഹഡാറിൽ നിന്നുമാണ്‌ ലൂസിയുടെ ഫോസിൽ കണ്ടെടുത്തത്‌. ഇതിന്റെ തലയോടിന്റെ ഭാഗങ്ങൾ, താടിയെല്ല്‌, കശേരുകകൾ, കൈകാലുകളിലെ അസ്ഥിയുടെ ഭാഗങ്ങൾ, തുടയെല്ല്‌ ഇങ്ങനെ പല ഭാഗങ്ങളും കിട്ടിയിരുന്നു എന്നതാണ്‌ സുപ്രധാന വസ്‌തുത. അതിനാൽ പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിഗമനങ്ങളിൽ എത്തുവാൻ കഴിയും. അങ്ങനെ അസ്ഥികൂടം ഒരു പെണ്ണിന്റേതാണെന്ന്‌ മനസ്സിലാക്കിയതോടെ, അതിന്‌ ലൂസി എന്ന ഓമനപ്പേരും ഇട്ടു. ശാസ്‌ത്രനാമം `ആസ്‌ത്രലോപിത്തെക്കസ്‌ അഫാറെൻസിസ്‌' എന്നാണ്‌. അതായത്‌ നേരത്തെ കണ്ടത്തിയ ആസ്‌ത്രേലോപിത്തെക്കസ്‌ ആഫ്രിക്കാനസിന്റെ മറ്റൊരു സ്‌പീഷീസ്‌. ഇതാണ്‌ കൂടുതൽ പഴക്കമുള്ളത്‌ (35 ലക്ഷം). അതിനാൽ ഇതിൽ നിന്നുമാണ്‌ മറ്റ്‌ ആസ്‌ത്രേലോപിത്തെക്കസ്‌ സ്‌പീഷീസുകളും, പാരാന്ത്രോപ്പസും രൂപപ്പെട്ടത്‌. ഇവർക്ക്‌ വൃക്ഷക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുവാൻ കഴിഞ്ഞിരുന്നു എന്നു വേണം വിശ്വസിക്കുവാൻ. ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു കാലത്ത്‌ മനുഷ്യപൂർവ്വികൻ സാവന്ന പ്രദേശത്താണ്‌ ഉത്ഭവിച്ചതെന്ന്‌ കരുതിയിരുന്നു. ഇന്ന്‌ ശാസ്‌ത്രീയമായ ഉത്‌ഖനനം നടത്തുമ്പോൾ, ആ പ്രദേശത്തെ പുരാപരിസ്ഥിയെക്കുറിച്ചും പഠിക്കുന്നുണ്ട്‌. ഇതിന്റെ ഫലമായി ആദ്യകാല ഹോമിനിനുകൾ തുറന്ന പ്രദേശങ്ങളും വൃക്ഷങ്ങളും ഇടകലർന്ന പ്രദേശങ്ങളിലാണ്‌ ജീവിച്ചിരുന്നത്‌ എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. അഫാറെൻസിസിന്റെ സാമൂഹ്യഘടന ഏതുതരത്തിൽ ഉള്ളതായിരുന്നു? ആദിമ മനുഷ്യന്റേതിനെ അനുകരിക്കുന്നതോ, അതോ, ചിമ്പാൻസിയുടേയും ഗൊറില്ലയുടേയും പോലുള്ളതോ? കൃത്യമായ ഉത്തരം പറയാറായിട്ടില്ല. ജൊഹാൻസൻ ലൂസിയെ കണ്ടെത്തുന്നതിന്‌ വളരെമുമ്പ്‌, ടാൻസാനിയയിലെ ലേട്ടോളിയിൽ മേരി ലീക്കിയും സഹപ്രവർത്തകരും രണ്ട്‌ ജോഡി കാൽപാടുകൾ കണ്ടെത്തി. തൊട്ടടുത്ത്‌ സാൻഡിമാൻ അഗ്നിപർവ്വതം ഉണ്ട്‌. അത്‌ പൊട്ടിത്തെറിച്ചപ്പോൾ ആഗ്നേയചാരം കാറ്റിൽ പരന്നു. നല്ലൊരു മഴ പെയ്‌തതിനാൽ താഴെ വീണ ചാരം ചെളിപ്പോലെ ആയി. അതിൽ പതിച്ച കാൽപ്പാടുകളാണ്‌ സംരക്ഷിക്കപ്പെട്ടത്‌. പെരുവിരലിന്റെ ഘടന, പാദത്തിന്റെ കമാനം എന്നിവയുടെ അടിസ്ഥാനത്തിൽ, ഇത്‌ രണ്ടു കാലിൽ നടന്നിരുന്ന ഒരു ഹോമിനിന്റേതാണെന്ന്‌ സംശയാതീതമായി പറയുവാൻ കഴിയും. ആഗ്നേയചാരമായതിനാൽ പൊട്ടാസിയം - ആർഗൺ റേഡിയോമെട്രിക്‌ കാലഗണന സാധ്യമാണ്‌. അതിന്റെ പഴക്കം 36 ലക്ഷം വർഷമാണ്‌. അതിനാലത്‌ അഫാറെൻസിസിന്റേതാണെന്ന്‌ ഊഹിക്കാം.
ലൂയി ലീക്കി `സിഞ്ചാന്ത്രോപസ്‌ ബോയ്‌സെ' എന്ന പേരിട്ടതിന്റെ ഇപ്പോഴത്തെ പേര്‌ `പാരാന്ത്രോപ്പസ്‌ ബോയ്‌സെയ്‌' എന്നാണ്‌. ഇതിൽ റോബസ്റ്റസ്‌ എന്ന പേരുള്ള മറ്റൊരു സ്‌പീഷീസുമുണ്ടായിരുന്നു. പാരാന്ത്രോപ്പസ്‌ എത്തിയോപ്പിക്കസ്‌ എന്നൊരു സ്‌പീഷീസും, ഉദ്ദേശം 25 ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നു. ആസ്‌ത്രേലോപിത്തെക്കസിൽ തന്നെ ഗാർഹി, ബാർഎൽഗസാലി എന്നീ സ്‌പീഷീസുകളുമുണ്ടായിരുന്നു. ഒരു കാലത്ത്‌ കിഴക്കെ ആഫ്രിക്കയിലെ പിളർപ്പ്‌ താഴ്‌വരയിൽ നിന്നുമാണ്‌ നിരവധി ഹോമിനിൻ ഫോസിലുകൾ കണ്ടുപിടിക്കപ്പെട്ടത്‌. അതിനാൽ മനുഷ്യവംശത്തിന്റെ കളിത്തൊട്ടിൽ അതാണെന്ന്‌ വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊളിച്ചെഴുത്ത്‌ ആവശ്യമായിക്കഴിഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടുകിട്ടിയിട്ടുണ്ട്‌. കൂടാതെ സാഹെലാന്ത്രോപസിന്റെ ഫോസിൽ, ചാഡിലെ സാഹെൽ പ്രദേശത്തു നിന്നാണ്‌ കണ്ടുകിട്ടിയിട്ടുള്ളത്‌. മറ്റൊരു കാര്യത്തിൽക്കൂടി തിരുത്തൽ ആവശ്യമായി. ഒരു സമയത്ത്‌ ഭൂമിയിൽ ഒരു ഹോമിനിൻ മാത്രമേ ജീവിച്ചിരുന്നുള്ളു എന്ന്‌ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഹോമൊ ഉത്ഭവിച്ചതിനുശേഷവും പാരാന്ത്രോപസ്‌ നിലനിന്നിരുന്നു.
ലൂയി ലീക്കി `സിഞ്ചാന്ത്രോപസ്‌ ബോയ്‌സെ' എന്ന പേരിട്ടതിന്റെ ഇപ്പോഴത്തെ പേര്‌ `പാരാന്ത്രോപ്പസ്‌ ബോയ്‌സെയ്‌' എന്നാണ്‌. ഇതിൽ റോബസ്റ്റസ്‌ എന്ന പേരുള്ള മറ്റൊരു സ്‌പീഷീസുമുണ്ടായിരുന്നു. പാരാന്ത്രോപ്പസ്‌ എത്തിയോപ്പിക്കസ്‌ എന്നൊരു സ്‌പീഷീസും, ഉദ്ദേശം 25 ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നു. ആസ്‌ത്രേലോപിത്തെക്കസിൽ തന്നെ ഗാർഹി, ബാർഎൽഗസാലി എന്നീ സ്‌പീഷീസുകളുമുണ്ടായിരുന്നു. ഒരു കാലത്ത്‌ കിഴക്കെ ആഫ്രിക്കയിലെ പിളർപ്പ്‌ താഴ്‌വരയിൽ നിന്നുമാണ്‌ നിരവധി ഹോമിനിൻ ഫോസിലുകൾ കണ്ടുപിടിക്കപ്പെട്ടത്‌. അതിനാൽ മനുഷ്യവംശത്തിന്റെ കളിത്തൊട്ടിൽ അതാണെന്ന്‌ വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊളിച്ചെഴുത്ത്‌ ആവശ്യമായിക്കഴിഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടുകിട്ടിയിട്ടുണ്ട്‌. കൂടാതെ സാഹെലാന്ത്രോപസിന്റെ ഫോസിൽ, ചാഡിലെ സാഹെൽ പ്രദേശത്തു നിന്നാണ്‌ കണ്ടുകിട്ടിയിട്ടുള്ളത്‌. മറ്റൊരു കാര്യത്തിൽക്കൂടി തിരുത്തൽ ആവശ്യമായി. ഒരു സമയത്ത്‌ ഭൂമിയിൽ ഒരു ഹോമിനിൻ മാത്രമേ ജീവിച്ചിരുന്നുള്ളു എന്ന്‌ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഹോമൊ ഉത്ഭവിച്ചതിനുശേഷവും പാരാന്ത്രോപസ്‌ നിലനിന്നിരുന്നു.
1961-ൽ ലൂയി ലീക്കിക്ക്‌ ഓൾഡുവായ്‌ മലയിടുക്കിൽ നിന്ന്‌ ഒരു താടിയെല്ലിന്റെ ഫോസിൽ കിട്ടി. ഇതിലെ പല്ലുകൾക്ക്‌ ആസ്‌ത്രേലോപിത്തെക്കസിനേക്കാൾ, മനുഷ്യന്റേതിനോടാണ്‌ സാമ്യമുണ്ടായിരുന്നത്‌. താമസിയാതെ തലയോടിന്റെ മുൻവശത്തെ പരൈറ്റൽ അസ്ഥിയുടെ ഒരു ഭാഗവും കിട്ടി. ഇത്‌ വച്ച്‌ നോക്കുമ്പോൾ, തലയോടിന്റെ മുൻഭാഗത്തിന്‌ കൂടുതൽ ഗോളാകൃതി ഉണ്ടായിരിക്കണം. ഇതും ഹോമൊജനുസ്സിന്റെ ഒരു ലക്ഷണമാണ്‌. മസ്‌തിഷ്‌ക വ്യാപ്‌തം 650 സി.സി. ആയി കണക്കാക്കപ്പെട്ടു. ഇതിനെ ലീക്കി ഹോമൊ ജനുസ്സിൽ പെടുത്തി. `ഹോമൊ ഹബിലിസ്‌' എന്ന്‌ പേരും ഇട്ടു. 25 ലക്ഷം വർഷങ്ങൾമുമ്പ്‌ ജീവിച്ചിരുന്ന ഇതാണ്‌ ഇന്നുവരെയുള്ള അറിവ്‌ വച്ച്‌ ഏറ്റവും പഴക്കമുള്ള ഹോമൊ. ഇതിനോട്‌ ബന്ധപ്പെട്ട്‌ മറ്റൊരു സുപ്രധാന കണ്ടുപിടുത്തവും നടന്നു. ഹബിലിസുകൾ ശിലോപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. അവയ്‌ക്ക്‌ വൈവിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അവ പരുക്കനുമായിരുന്നു. ഇതിന്‌ ഓൾഡോവാൻ സംസ്‌കാരം എന്ന്‌ പേര്‌ കിട്ടി. എങ്കിലും ശിലോപകരണങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി എന്നു പറഞ്ഞാൽ വലിയൊരു കാൽവെപ്പ്‌ തന്നെയാണ്‌. ഹബിലിസുകൾ വളരെക്കാലം ജീവിച്ചിരുന്നു. ഏതാണ്ട്‌ 15 ലക്ഷം വർഷങ്ങൾമുമ്പ്‌ മാത്രമാണവ അപ്രത്യക്ഷമായത്‌.
1961-ൽ ലൂയി ലീക്കിക്ക്‌ ഓൾഡുവായ്‌ മലയിടുക്കിൽ നിന്ന്‌ ഒരു താടിയെല്ലിന്റെ ഫോസിൽ കിട്ടി. ഇതിലെ പല്ലുകൾക്ക്‌ ആസ്‌ത്രേലോപിത്തെക്കസിനേക്കാൾ, മനുഷ്യന്റേതിനോടാണ്‌ സാമ്യമുണ്ടായിരുന്നത്‌. താമസിയാതെ തലയോടിന്റെ മുൻവശത്തെ പരൈറ്റൽ അസ്ഥിയുടെ ഒരു ഭാഗവും കിട്ടി. ഇത്‌ വച്ച്‌ നോക്കുമ്പോൾ, തലയോടിന്റെ മുൻഭാഗത്തിന്‌ കൂടുതൽ ഗോളാകൃതി ഉണ്ടായിരിക്കണം. ഇതും ഹോമൊജനുസ്സിന്റെ ഒരു ലക്ഷണമാണ്‌. മസ്‌തിഷ്‌ക വ്യാപ്‌തം 650 സി.സി. ആയി കണക്കാക്കപ്പെട്ടു. ഇതിനെ ലീക്കി ഹോമൊ ജനുസ്സിൽ പെടുത്തി. `ഹോമൊ ഹബിലിസ്‌' എന്ന്‌ പേരും ഇട്ടു. 25 ലക്ഷം വർഷങ്ങൾമുമ്പ്‌ ജീവിച്ചിരുന്ന ഇതാണ്‌ ഇന്നുവരെയുള്ള അറിവ്‌ വച്ച്‌ ഏറ്റവും പഴക്കമുള്ള ഹോമൊ. ഇതിനോട്‌ ബന്ധപ്പെട്ട്‌ മറ്റൊരു സുപ്രധാന കണ്ടുപിടുത്തവും നടന്നു. ഹബിലിസുകൾ ശിലോപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. അവയ്‌ക്ക്‌ വൈവിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അവ പരുക്കനുമായിരുന്നു. ഇതിന്‌ ഓൾഡോവാൻ സംസ്‌കാരം എന്ന്‌ പേര്‌ കിട്ടി. എങ്കിലും ശിലോപകരണങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി എന്നു പറഞ്ഞാൽ വലിയൊരു കാൽവെപ്പ്‌ തന്നെയാണ്‌. ഹബിലിസുകൾ വളരെക്കാലം ജീവിച്ചിരുന്നു. ഏതാണ്ട്‌ 15 ലക്ഷം വർഷങ്ങൾമുമ്പ്‌ മാത്രമാണവ അപ്രത്യക്ഷമായത്‌.
ഇവിടം മുതൽ, മനുഷ്യപരിണാമത്തിൽ ശരീരഭാഗങ്ങളിൽ പരിണാമ മാറ്റങ്ങൾ വരുന്നതോടൊപ്പം, ശിലോപകരണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം. ലൂയി ലീക്കിയുടെ മകൻ റോബർട്ട്‌ ലീക്കി ഇന്ന്‌ പുരാനരവംശവിജ്ഞാനീയരുടെ മുൻപന്തിയിലുള്ള ഒരാളാണ്‌. അച്ഛന്റെ കീഴിലായിരുന്നു ശിഷ്യത്വമെങ്കിലും, താമസിയാതെ സ്വന്തമായി ഒരു ഗവേഷണ സംഘത്തെ ഉണ്ടാക്കി. ഓൾഡുവോയ്‌ ഗോർജിൽ നിന്നും മാറി, ടർക്കാന തടാകത്തിന്റെ തീരപ്രദേശത്തുള്ള കൂബി ഫോറയിൽ പര്യവേക്ഷണം ആരംഭിച്ചു. അവിടെ റോബർട്ട്‌ ലീക്കിയും സംഘവും പകിട്ടേറിയ ഒരു കണ്ടുപിടുത്തം നടത്തി. അവർക്ക്‌ ഏതാണ്ട്‌ പൂർണ്ണമായ ഒരു ഫോസിൽ അസ്ഥികൂടം കിട്ടി. ഇത്‌ ഒരു ആൺകുട്ടിയുടെതായിരുന്നു. അതിനാൽ അത്‌ `ടർക്കാന ആൺകുട്ടി' എന്ന പേരിൽ പ്രസിദ്ധമായി. കഴുത്തിനു താഴെ ശരീര ലക്ഷണങ്ങളെല്ലാം തന്നെ, ആധുനിക മനുഷ്യനോട്‌ സാമ്യമുളളതായിരുന്നു. തലയോട്‌ താരതമ്യേന ചെറുതായിരുന്നതിനാൽ മസ്‌തിഷ്‌കവ്യാപ്‌തവും കുറവായിരുന്നു. പൂർണ്ണവളർച്ച എത്തിയിരുന്നെങ്കിൽ നല്ല ഉയരമുള്ള ഒരാളായേനെ. ഉഷ്‌ണമേഖലയിലെ ചൂടിനെ നേരിടുവാൻ പറ്റിയ ശരീരഘടനയാണിത്‌. ഇതിനും ഹോമൊ ഇറക്‌റ്റസും (ജാവമനുഷ്യനും മറ്റും) തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. കാല്‌ നീട്ടി വച്ച്‌ അനായാസം നടക്കുവാൻ കഴിവുള്ള എർഗാസ്റ്റർ തന്നേയാണ്‌ ആദ്യമായി ആഫ്രിക്കയിൽ നിന്ന്‌ പുറത്തേക്ക്‌ പോയത്‌. ഇതു തന്നെയാണ്‌ ഏഷ്യയിൽ ഇറക്‌റ്റസ്‌ എന്ന പേരിലറിയപ്പെടുന്നത്‌. ഇക്കൂട്ടർ അഷൂലിയൻ സംസ്‌കാരത്തിന്റെ ഉടമകളാണ്‌. ഇവരുടെ ശിലോപകരണങ്ങൾ, ഓൾഡൊവാനെ അപേക്ഷിച്ച്‌ കൂടുതൽ പരിഷ്‌കൃതവും വൈവിധ്യമാർന്നതും ആയിരുന്നു. കൈക്കോടാലികൾക്ക്‌ കൂടുതൽ പൂർണ്ണതയുണ്ടായിരുന്നു. ഇത്‌ ഹബിലിസിനേക്കാൾ കൂടുതൽ സങ്കീർണ്ണതയുള്ള ഒരു അവബോധശേഷിയേയാണ്‌ കാണിക്കുന്നത്‌. ഹോമോ ഇറക്‌റ്റസ്‌ ഇന്ത്യ വഴി തെക്ക്‌-കിഴക്ക്‌ ഏഷ്യയിലേക്കും, അവിടെനിന്നും ആസ്‌ത്രേലിയയിലേക്കും വ്യാപിച്ചു. ചെറിയ തോതിലാണെങ്കിലും തെക്കെ ആഫ്രിക്ക മുതൽ വടക്കെ അറ്റം വരെ ഇവ വ്യാപിച്ചിരുന്നതായി കണക്കാക്കാം. (ഹോമൊ ഇറക്‌റ്റസിന്റെ ഫോസിൽ, നർമ്മദ താഴ്‌വരയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ഇന്ത്യയിൽ നിന്ന്‌ കണ്ടുകിട്ടിയിട്ടുള്ള ഏക ഹോമിനിൻ ഫോസിൽ ഇതാണ്‌. അതേസമയം അഷൂലിയൻ ശിലോപകരണങ്ങൾ ഇന്ത്യയിലുടനീളം കാണാം. അതിനാൽ ഹോമൊ ഇറക്‌റ്റസ്‌ ഇന്ത്യയിൽ വ്യാപിച്ചിരുന്നു എന്ന്‌ വ്യക്തമാണ്‌.) ഒരു കാലത്ത്‌ ഹോമൊ ഇറക്‌റ്റസിൽ നിന്നും പരിണമിച്ചുണ്ടായതാണ്‌ ഹോമൊ സാപിയൻസ്‌ എന്നാണ്‌ കരുതിയിരുന്നത്‌. ഇന്ന്‌ അങ്ങനെ വിശ്വസിക്കുന്നവർ ഒരു ന്യൂനപക്ഷമാണ്‌. ഇതേ പറ്റി കൂടുതലായി വഴിയെ പറയാം.
ഇവിടം മുതൽ, മനുഷ്യപരിണാമത്തിൽ ശരീരഭാഗങ്ങളിൽ പരിണാമ മാറ്റങ്ങൾ വരുന്നതോടൊപ്പം, ശിലോപകരണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം. ലൂയി ലീക്കിയുടെ മകൻ റോബർട്ട്‌ ലീക്കി ഇന്ന്‌ പുരാനരവംശവിജ്ഞാനീയരുടെ മുൻപന്തിയിലുള്ള ഒരാളാണ്‌. അച്ഛന്റെ കീഴിലായിരുന്നു ശിഷ്യത്വമെങ്കിലും, താമസിയാതെ സ്വന്തമായി ഒരു ഗവേഷണ സംഘത്തെ ഉണ്ടാക്കി. ഓൾഡുവോയ്‌ ഗോർജിൽ നിന്നും മാറി, ടർക്കാന തടാകത്തിന്റെ തീരപ്രദേശത്തുള്ള കൂബി ഫോറയിൽ പര്യവേക്ഷണം ആരംഭിച്ചു. അവിടെ റോബർട്ട്‌ ലീക്കിയും സംഘവും പകിട്ടേറിയ ഒരു കണ്ടുപിടുത്തം നടത്തി. അവർക്ക്‌ ഏതാണ്ട്‌ പൂർണ്ണമായ ഒരു ഫോസിൽ അസ്ഥികൂടം കിട്ടി. ഇത്‌ ഒരു ആൺകുട്ടിയുടെതായിരുന്നു. അതിനാൽ അത്‌ `ടർക്കാന ആൺകുട്ടി' എന്ന പേരിൽ പ്രസിദ്ധമായി. കഴുത്തിനു താഴെ ശരീര ലക്ഷണങ്ങളെല്ലാം തന്നെ, ആധുനിക മനുഷ്യനോട്‌ സാമ്യമുളളതായിരുന്നു. തലയോട്‌ താരതമ്യേന ചെറുതായിരുന്നതിനാൽ മസ്‌തിഷ്‌കവ്യാപ്‌തവും കുറവായിരുന്നു. പൂർണ്ണവളർച്ച എത്തിയിരുന്നെങ്കിൽ നല്ല ഉയരമുള്ള ഒരാളായേനെ. ഉഷ്‌ണമേഖലയിലെ ചൂടിനെ നേരിടുവാൻ പറ്റിയ ശരീരഘടനയാണിത്‌. ഇതിനും ഹോമൊ ഇറക്‌റ്റസും (ജാവമനുഷ്യനും മറ്റും) തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. കാല്‌ നീട്ടി വച്ച്‌ അനായാസം നടക്കുവാൻ കഴിവുള്ള എർഗാസ്റ്റർ തന്നേയാണ്‌ ആദ്യമായി ആഫ്രിക്കയിൽ നിന്ന്‌ പുറത്തേക്ക്‌ പോയത്‌. ഇതു തന്നെയാണ്‌ ഏഷ്യയിൽ ഇറക്‌റ്റസ്‌ എന്ന പേരിലറിയപ്പെടുന്നത്‌. ഇക്കൂട്ടർ അഷൂലിയൻ സംസ്‌കാരത്തിന്റെ ഉടമകളാണ്‌. ഇവരുടെ ശിലോപകരണങ്ങൾ, ഓൾഡൊവാനെ അപേക്ഷിച്ച്‌ കൂടുതൽ പരിഷ്‌കൃതവും വൈവിധ്യമാർന്നതും ആയിരുന്നു. കൈക്കോടാലികൾക്ക്‌ കൂടുതൽ പൂർണ്ണതയുണ്ടായിരുന്നു. ഇത്‌ ഹബിലിസിനേക്കാൾ കൂടുതൽ സങ്കീർണ്ണതയുള്ള ഒരു അവബോധശേഷിയേയാണ്‌ കാണിക്കുന്നത്‌. ഹോമോ ഇറക്‌റ്റസ്‌ ഇന്ത്യ വഴി തെക്ക്‌-കിഴക്ക്‌ ഏഷ്യയിലേക്കും, അവിടെനിന്നും ആസ്‌ത്രേലിയയിലേക്കും വ്യാപിച്ചു. ചെറിയ തോതിലാണെങ്കിലും തെക്കെ ആഫ്രിക്ക മുതൽ വടക്കെ അറ്റം വരെ ഇവ വ്യാപിച്ചിരുന്നതായി കണക്കാക്കാം. (ഹോമൊ ഇറക്‌റ്റസിന്റെ ഫോസിൽ, നർമ്മദ താഴ്‌വരയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ഇന്ത്യയിൽ നിന്ന്‌ കണ്ടുകിട്ടിയിട്ടുള്ള ഏക ഹോമിനിൻ ഫോസിൽ ഇതാണ്‌. അതേസമയം അഷൂലിയൻ ശിലോപകരണങ്ങൾ ഇന്ത്യയിലുടനീളം കാണാം. അതിനാൽ ഹോമൊ ഇറക്‌റ്റസ്‌ ഇന്ത്യയിൽ വ്യാപിച്ചിരുന്നു എന്ന്‌ വ്യക്തമാണ്‌.) ഒരു കാലത്ത്‌ ഹോമൊ ഇറക്‌റ്റസിൽ നിന്നും പരിണമിച്ചുണ്ടായതാണ്‌ ഹോമൊ സാപിയൻസ്‌ എന്നാണ്‌ കരുതിയിരുന്നത്‌. ഇന്ന്‌ അങ്ങനെ വിശ്വസിക്കുന്നവർ ഒരു ന്യൂനപക്ഷമാണ്‌. ഇതേ പറ്റി കൂടുതലായി വഴിയെ പറയാം.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3215" എന്ന താളിൽനിന്ന് ശേഖരിച്ചത്