1,099
തിരുത്തലുകൾ
വരി 102: | വരി 102: | ||
``ആദ്യം സമൂഹം നന്നാവട്ടെ എന്നിട്ട് നമുക്ക് മാറാം എന്നാണോ? അങ്ങനെയാണെങ്കിൽ ഒരു മാറ്റം ഒരിയ്‌ക്കലും സാധ്യമാവില്ല. പലതുള്ളി പെരുവെള്ളം എന്നല്ലേ പറയുന്നത്. അപ്പോൾ പലതലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ പതുക്കെ പതുക്കെയാണെങ്കിലും മാറ്റങ്ങൾ സാധ്യമാണെന്നതിൽ സംശയമില്ല. ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊക്കെ ഇനി ഒരിക്കലാവാം. ഡോ. ഗൗരി പറഞ്ഞുനിർത്തി. | ``ആദ്യം സമൂഹം നന്നാവട്ടെ എന്നിട്ട് നമുക്ക് മാറാം എന്നാണോ? അങ്ങനെയാണെങ്കിൽ ഒരു മാറ്റം ഒരിയ്‌ക്കലും സാധ്യമാവില്ല. പലതുള്ളി പെരുവെള്ളം എന്നല്ലേ പറയുന്നത്. അപ്പോൾ പലതലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ പതുക്കെ പതുക്കെയാണെങ്കിലും മാറ്റങ്ങൾ സാധ്യമാണെന്നതിൽ സംശയമില്ല. ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊക്കെ ഇനി ഒരിക്കലാവാം. ഡോ. ഗൗരി പറഞ്ഞുനിർത്തി. | ||
===മൂന്ന്=== | |||
ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിയാവുന്നതേയുള്ളൂ. സംഘാംഗങ്ങളും കുടുംബാംഗങ്ങളുമെല്ലാം ശ്രീലതയുടെ വീട്ടിൽ എത്തിച്ചേർന്നു. ശ്രീദേവിയാണ് ഇന്ന് കാര്യങ്ങൾ വിശദീകരിയ്‌ക്കാനായി എത്തിയിരിയ്‌ക്കുന്നത്. അവർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ ട്യൂട്ടറാണ്. സ്‌ത്രീകളും പെൺകുട്ടികളും അറിഞ്ഞിരിയ്‌ക്കേണ്ട പൊതുവായ ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് ഇന്നത്തെ ചർച്ച. | ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിയാവുന്നതേയുള്ളൂ. സംഘാംഗങ്ങളും കുടുംബാംഗങ്ങളുമെല്ലാം ശ്രീലതയുടെ വീട്ടിൽ എത്തിച്ചേർന്നു. ശ്രീദേവിയാണ് ഇന്ന് കാര്യങ്ങൾ വിശദീകരിയ്‌ക്കാനായി എത്തിയിരിയ്‌ക്കുന്നത്. അവർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ ട്യൂട്ടറാണ്. സ്‌ത്രീകളും പെൺകുട്ടികളും അറിഞ്ഞിരിയ്‌ക്കേണ്ട പൊതുവായ ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് ഇന്നത്തെ ചർച്ച. | ||
``ആരോഗ്യം എന്ന് കേൾക്കുമ്പോഴേ രോഗങ്ങളെക്കുറിച്ചാണ് എല്ലാവർക്കും ഓർമ്മവരുന്നത്. ശരീരത്തിന് പ്രത്യേക രോഗമൊന്നുമില്ലെങ്കിലും ഒരു വ്യക്തിക്ക് പൂർണ്ണ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല. സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിയും ആരോഗ്യമുള്ള വ്യക്തിത്വത്തിന് ആവശ്യമാണ്. ഗാർഹികാന്തരീക്ഷത്തിനും വളർന്നുവരുന്ന ചുറ്റുപാടുകൾക്കുമെല്ലാം വ്യക്തിയുടെ മാനസികാരോഗ്യം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഒരേ കാര്യത്തെ വ്യത്യസ്‌തരീതിയിലായിരിക്കും സമീപിയ്‌ക്കുന്നത്. നമ്മുടെ ചിന്താശേഷി, കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത, നമ്മുടെ തനതായ രീതികൾ ഇവയ്‌ക്കൊക്കെ അനുസരിച്ച് നമ്മുടെ സമീപനവും മാറും.'' | ``ആരോഗ്യം എന്ന് കേൾക്കുമ്പോഴേ രോഗങ്ങളെക്കുറിച്ചാണ് എല്ലാവർക്കും ഓർമ്മവരുന്നത്. ശരീരത്തിന് പ്രത്യേക രോഗമൊന്നുമില്ലെങ്കിലും ഒരു വ്യക്തിക്ക് പൂർണ്ണ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല. സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിയും ആരോഗ്യമുള്ള വ്യക്തിത്വത്തിന് ആവശ്യമാണ്. ഗാർഹികാന്തരീക്ഷത്തിനും വളർന്നുവരുന്ന ചുറ്റുപാടുകൾക്കുമെല്ലാം വ്യക്തിയുടെ മാനസികാരോഗ്യം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഒരേ കാര്യത്തെ വ്യത്യസ്‌തരീതിയിലായിരിക്കും സമീപിയ്‌ക്കുന്നത്. നമ്മുടെ ചിന്താശേഷി, കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത, നമ്മുടെ തനതായ രീതികൾ ഇവയ്‌ക്കൊക്കെ അനുസരിച്ച് നമ്മുടെ സമീപനവും മാറും.'' | ||
``അപ്പോൾ ഇത്തരത്തിൽ കാര്യങ്ങൾ നോക്കിക്കാണാൻ സ്‌ത്രീകൾക്ക് പരിശീലനം കൊടുത്തുകൂടെ.'' ശ്രീലത ചോദിച്ചു. | ``അപ്പോൾ ഇത്തരത്തിൽ കാര്യങ്ങൾ നോക്കിക്കാണാൻ സ്‌ത്രീകൾക്ക് പരിശീലനം കൊടുത്തുകൂടെ.'' ശ്രീലത ചോദിച്ചു. | ||
``വ്യക്തിത്വവികസനവുമായി ബന്ധപ്പെടുത്തി ചില കാര്യങ്ങളൊക്കെ പരിശീലിപ്പിയ്‌ക്കാനാവും. പിന്നെ നമ്മുടെ അനുഭവങ്ങൾ, അവ നൽകുന്ന പാഠങ്ങൾ അവയിൽനിന്നും ഉരുത്തിരിച്ചെടുക്കുന്ന പുതിയ സമീപനങ്ങൾ ഇതൊക്കെ മാറ്റങ്ങളുണ്ടാക്കും. വീട്ടിൽ തന്നെ കഴിയുന്ന ഒരാളുടേയും പുറത്തിറങ്ങി നാട്ടുകാരുടെ ഇടയിലൊക്കെ ഇടപെടലുകൾ നടത്തുന്ന മറ്റൊരാളുടേയും പെരുമാറ്റങ്ങളും സമീപനങ്ങളും വ്യത്യസ്‌തമായിരിക്കും. മെച്ചപ്പെട്ട മാനസികാരോഗ്യം പൊതുസമൂഹത്തിൽ ഇടപെട്ട് നല്ല ജീവിതം നയിക്കാൻ അത്യാവശ്യമാണ്. അപ്പോൾ നമ്മളിൽ ചിലരെങ്കിലും വിചാരിയ്‌ക്കുന്നത് അതൊരു അസുഖമല്ലേ, അസുഖം വരുമ്പോൾ നോക്കിയാൽ പോരേ എന്നായിരിയ്‌ക്കും. പക്ഷേ ഇക്കാര്യത്തിൽ ഒരു പ്രശ്‌നമുണ്ട്. സമൂഹത്തിന്റെ പൊതുധാരണകളുമായി ബന്ധപ്പെട്ട കാര്യമാണിത്. ശരീരത്തിന് രോഗം വന്നാൽ ഡോക്ടറെ കാണിയ്‌ക്കുന്നതിന് കുഴപ്പമില്ല. പക്ഷേ മനസ്സിനാണെങ്കിൽ സംഗതി പ്രശ്‌നമായി. എങ്ങനെ ഡോക്‌ടറുടെ അടുത്ത് പോവും. ആരെങ്കിലും അറിഞ്ഞാൽ മോശമല്ലേ. ഇങ്ങനെ പോകും ചിന്തകൾ.'' | ``വ്യക്തിത്വവികസനവുമായി ബന്ധപ്പെടുത്തി ചില കാര്യങ്ങളൊക്കെ പരിശീലിപ്പിയ്‌ക്കാനാവും. പിന്നെ നമ്മുടെ അനുഭവങ്ങൾ, അവ നൽകുന്ന പാഠങ്ങൾ അവയിൽനിന്നും ഉരുത്തിരിച്ചെടുക്കുന്ന പുതിയ സമീപനങ്ങൾ ഇതൊക്കെ മാറ്റങ്ങളുണ്ടാക്കും. വീട്ടിൽ തന്നെ കഴിയുന്ന ഒരാളുടേയും പുറത്തിറങ്ങി നാട്ടുകാരുടെ ഇടയിലൊക്കെ ഇടപെടലുകൾ നടത്തുന്ന മറ്റൊരാളുടേയും പെരുമാറ്റങ്ങളും സമീപനങ്ങളും വ്യത്യസ്‌തമായിരിക്കും. മെച്ചപ്പെട്ട മാനസികാരോഗ്യം പൊതുസമൂഹത്തിൽ ഇടപെട്ട് നല്ല ജീവിതം നയിക്കാൻ അത്യാവശ്യമാണ്. അപ്പോൾ നമ്മളിൽ ചിലരെങ്കിലും വിചാരിയ്‌ക്കുന്നത് അതൊരു അസുഖമല്ലേ, അസുഖം വരുമ്പോൾ നോക്കിയാൽ പോരേ എന്നായിരിയ്‌ക്കും. പക്ഷേ ഇക്കാര്യത്തിൽ ഒരു പ്രശ്‌നമുണ്ട്. സമൂഹത്തിന്റെ പൊതുധാരണകളുമായി ബന്ധപ്പെട്ട കാര്യമാണിത്. ശരീരത്തിന് രോഗം വന്നാൽ ഡോക്ടറെ കാണിയ്‌ക്കുന്നതിന് കുഴപ്പമില്ല. പക്ഷേ മനസ്സിനാണെങ്കിൽ സംഗതി പ്രശ്‌നമായി. എങ്ങനെ ഡോക്‌ടറുടെ അടുത്ത് പോവും. ആരെങ്കിലും അറിഞ്ഞാൽ മോശമല്ലേ. ഇങ്ങനെ പോകും ചിന്തകൾ.'' | ||
``ഇതിപ്പോ സ്‌ത്രീകളുടെ മാത്രം പ്രശ്‌നമാണോ. പുരുഷന്മാർക്കും ഇങ്ങനെയൊക്കെ വരാമല്ലോ?'' മറിയാമ്മചേടത്തി ന്യായമായ സംശയം ഉന്നയിച്ചു. | ``ഇതിപ്പോ സ്‌ത്രീകളുടെ മാത്രം പ്രശ്‌നമാണോ. പുരുഷന്മാർക്കും ഇങ്ങനെയൊക്കെ വരാമല്ലോ?'' മറിയാമ്മചേടത്തി ന്യായമായ സംശയം ഉന്നയിച്ചു. | ||
``തീർത്തും ശരിയാണ്. സംഘർഷം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ എല്ലാവർക്കും ഇത് പ്രശ്‌നംതന്നെയാണ്. എന്നാൽ പൊതുസമൂഹത്തിൽ ഒട്ടേറെ സാഹചര്യങ്ങൾ സ്‌ത്രീകൾക്ക് എതിരായി തുടരുന്നുണ്ട്. അവയോടൊപ്പം ഇത്തരം പ്രശ്‌നങ്ങൾ കൂടി വരുമ്പോഴാണ് സംഗതി ഗുരുതരമാവുന്നത്. | ``തീർത്തും ശരിയാണ്. സംഘർഷം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ എല്ലാവർക്കും ഇത് പ്രശ്‌നംതന്നെയാണ്. എന്നാൽ പൊതുസമൂഹത്തിൽ ഒട്ടേറെ സാഹചര്യങ്ങൾ സ്‌ത്രീകൾക്ക് എതിരായി തുടരുന്നുണ്ട്. അവയോടൊപ്പം ഇത്തരം പ്രശ്‌നങ്ങൾ കൂടി വരുമ്പോഴാണ് സംഗതി ഗുരുതരമാവുന്നത്. | ||
``ആട്ടെ, നിങ്ങളെല്ലാവരും അസുഖം വന്നാൽ ഉടനെ ഡോക്ടറെ പോയി കാണുമോ?'' | ``ആട്ടെ, നിങ്ങളെല്ലാവരും അസുഖം വന്നാൽ ഉടനെ ഡോക്ടറെ പോയി കാണുമോ?'' | ||
``അക്കാര്യം ആലോചിയ്‌ക്കാതിരിയ്‌ക്കുകയാ ഭേദം. നമുക്കെവിടെയാ സമയം. കഴിയുന്നത്ര കൊണ്ടുനടക്കും. പിന്നെ നേരെ അങ്ങുപോവാൻ പറ്റുമോ. ഭർത്താവിന്റെയോ മക്കളുടേയോ ഒക്കെ സമയവും സൗകര്യവും നോക്കി സഹിയ്‌ക്കാനാവാതെ വരുമ്പോഴാണ് അവരെയൊക്കെ നിർബ്ബന്ധിച്ച് ഒപ്പംകൂട്ടി മരുന്നുവാങ്ങാൻ പോവുന്നത്.'' ഇതുവരെ മിണ്ടാതിരുന്ന പത്മാവതിയമ്മയാണ് അഭിപ്രായം പറഞ്ഞത്. | ``അക്കാര്യം ആലോചിയ്‌ക്കാതിരിയ്‌ക്കുകയാ ഭേദം. നമുക്കെവിടെയാ സമയം. കഴിയുന്നത്ര കൊണ്ടുനടക്കും. പിന്നെ നേരെ അങ്ങുപോവാൻ പറ്റുമോ. ഭർത്താവിന്റെയോ മക്കളുടേയോ ഒക്കെ സമയവും സൗകര്യവും നോക്കി സഹിയ്‌ക്കാനാവാതെ വരുമ്പോഴാണ് അവരെയൊക്കെ നിർബ്ബന്ധിച്ച് ഒപ്പംകൂട്ടി മരുന്നുവാങ്ങാൻ പോവുന്നത്.'' ഇതുവരെ മിണ്ടാതിരുന്ന പത്മാവതിയമ്മയാണ് അഭിപ്രായം പറഞ്ഞത്. | ||
`'അതെ, അതാണ് പറഞ്ഞുവരുന്നത്. ശരീരത്തിന്റെ കാര്യം തന്നെ ഇങ്ങനെയാണ്. പിന്നെ മനസ്സിന്റെ കാര്യമായാലോ? അതൊന്നും അത്രവലിയ പ്രശ്‌നമൊന്നുമല്ല. തനിയെ അങ്ങു ഭേദമായിക്കൊള്ളും. എന്തിനാ ഇല്ലാത്ത വയ്യാവേലിയൊക്കെ തലയിലെടുത്തുവെയ്‌ക്കുന്നത്. പോകുന്നതെങ്ങാനും ആരെങ്കിലും കണ്ടാൽ പിന്നെ എല്ലാവരോടും ഇത് വിശദീകരിയ്‌ക്കാൻ നിൽക്കണം. കാലാകാലത്തേക്ക് മാനക്കേടും പതിച്ചുകിട്ടും. വല്യ പാട് തന്നെ. എന്നൊക്കെ ചിന്തിയ്‌ക്കും. പക്ഷേ അങ്ങനെയായാൽ ശരിയാവില്ല. ചിലപ്പോൾ ചെറിയ തോതിലുള്ള മരുന്നുകളോ മറ്റു ചിലപ്പോൾ കൗൺസലിംഗ് കൊണ്ടു മാത്രമോ ഒക്കെ മാറ്റാവുന്ന പ്രശ്‌നമായിരിയ്‌ക്കും. അത് നിസ്സാരമായെടുത്ത് പ്രശ്‌നം വഷളാക്കുന്നത് പതിവായി കാണുന്ന കാര്യമാണ്. മാത്രമല്ല ഇത്തരം നിസ്സാര കാര്യങ്ങളാണ് പിന്നീട് ആത്മഹത്യയിൽ വരെ എത്തുന്നത്.'' | `'അതെ, അതാണ് പറഞ്ഞുവരുന്നത്. ശരീരത്തിന്റെ കാര്യം തന്നെ ഇങ്ങനെയാണ്. പിന്നെ മനസ്സിന്റെ കാര്യമായാലോ? അതൊന്നും അത്രവലിയ പ്രശ്‌നമൊന്നുമല്ല. തനിയെ അങ്ങു ഭേദമായിക്കൊള്ളും. എന്തിനാ ഇല്ലാത്ത വയ്യാവേലിയൊക്കെ തലയിലെടുത്തുവെയ്‌ക്കുന്നത്. പോകുന്നതെങ്ങാനും ആരെങ്കിലും കണ്ടാൽ പിന്നെ എല്ലാവരോടും ഇത് വിശദീകരിയ്‌ക്കാൻ നിൽക്കണം. കാലാകാലത്തേക്ക് മാനക്കേടും പതിച്ചുകിട്ടും. വല്യ പാട് തന്നെ. എന്നൊക്കെ ചിന്തിയ്‌ക്കും. പക്ഷേ അങ്ങനെയായാൽ ശരിയാവില്ല. ചിലപ്പോൾ ചെറിയ തോതിലുള്ള മരുന്നുകളോ മറ്റു ചിലപ്പോൾ കൗൺസലിംഗ് കൊണ്ടു മാത്രമോ ഒക്കെ മാറ്റാവുന്ന പ്രശ്‌നമായിരിയ്‌ക്കും. അത് നിസ്സാരമായെടുത്ത് പ്രശ്‌നം വഷളാക്കുന്നത് പതിവായി കാണുന്ന കാര്യമാണ്. മാത്രമല്ല ഇത്തരം നിസ്സാര കാര്യങ്ങളാണ് പിന്നീട് ആത്മഹത്യയിൽ വരെ എത്തുന്നത്.'' | ||
``അപ്പോൾ കുട്ടികൾക്ക് പരീക്ഷാസമയത്തും മറ്റും കൗൺസലിംഗ് നന്നാവും അല്ലേ'' ഷൈമയുടേതായിരുന്നു സംശയം. | ``അപ്പോൾ കുട്ടികൾക്ക് പരീക്ഷാസമയത്തും മറ്റും കൗൺസലിംഗ് നന്നാവും അല്ലേ'' ഷൈമയുടേതായിരുന്നു സംശയം. | ||
``അതെ, ഇത്തരം കാര്യങ്ങളെ വളരെ സ്വാഭാവികമായി കാണാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. പ്രശ്‌നങ്ങളെ വികാരപരമായി കാണാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കി പ്രതിവിധി തേടണം.'' ഇതൊക്കെ ഡോക്ടർ, മരുന്ന് എന്ന തലത്തിലുള്ള കാര്യങ്ങളാണ്. അങ്ങനെയല്ലാതെയും ചില കാര്യങ്ങളുണ്ടല്ലോ. വിഷമങ്ങളൊക്കെ പറഞ്ഞുതീർത്തപ്പോൾ മനസ്സിനെന്തൊരു സുഖം എന്നൊക്കെ പറയാറില്ലേ. അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ടാവണം. അപ്പോൾ എന്തുവേണം? നല്ല സുഹൃത്തുക്കളുണ്ടാവണം. എല്ലാവർക്കും അങ്ങനെയുണ്ടോ? | ``അതെ, ഇത്തരം കാര്യങ്ങളെ വളരെ സ്വാഭാവികമായി കാണാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. പ്രശ്‌നങ്ങളെ വികാരപരമായി കാണാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കി പ്രതിവിധി തേടണം.'' ഇതൊക്കെ ഡോക്ടർ, മരുന്ന് എന്ന തലത്തിലുള്ള കാര്യങ്ങളാണ്. അങ്ങനെയല്ലാതെയും ചില കാര്യങ്ങളുണ്ടല്ലോ. വിഷമങ്ങളൊക്കെ പറഞ്ഞുതീർത്തപ്പോൾ മനസ്സിനെന്തൊരു സുഖം എന്നൊക്കെ പറയാറില്ലേ. അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ടാവണം. അപ്പോൾ എന്തുവേണം? നല്ല സുഹൃത്തുക്കളുണ്ടാവണം. എല്ലാവർക്കും അങ്ങനെയുണ്ടോ? | ||
``സുഹൃത്തുക്കളാണോന്ന് ചോദിച്ചാൽ ആയിരിയ്‌ക്കും. പക്ഷേ കണ്ടാൽ ഒന്നു ചിരിച്ച് സുഖമാണല്ലോ എന്നൊക്കെ ചോദിച്ച് പിരിയും. അതിപ്പോ മാഡം, ഇപ്പോ പറഞ്ഞ കാര്യമൊന്നും നടക്കില്ല.'' ശ്രീലത പറഞ്ഞു. | ``സുഹൃത്തുക്കളാണോന്ന് ചോദിച്ചാൽ ആയിരിയ്‌ക്കും. പക്ഷേ കണ്ടാൽ ഒന്നു ചിരിച്ച് സുഖമാണല്ലോ എന്നൊക്കെ ചോദിച്ച് പിരിയും. അതിപ്പോ മാഡം, ഇപ്പോ പറഞ്ഞ കാര്യമൊന്നും നടക്കില്ല.'' ശ്രീലത പറഞ്ഞു. | ||
``ഒട്ടുമിക്കയാളുകളുടേയും കാര്യം അതുതന്നെയാണ്. അതുകൊണ്ട് ബോധപൂർവ്വം പ്രശ്‌നങ്ങൾ പറയാനുള്ള ഇടപെടലുകൾ ഉണ്ടാവണം. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവരുടെ കൊച്ചു കൊച്ചു വിഷമങ്ങളും മറ്റ് സാധാരണ സംഭവങ്ങളും എല്ലാം വീട്ടിൽ വന്ന് പറയാനുള്ള സാഹചര്യമുണ്ടാവണം. ചെറുപ്പം മുതൽക്കേ അത്തരം ഒരു ശീലത്തിലേക്ക് അവരെ വളർത്തിയെടുക്കണം. പൊതുവെ ചെറിയ കുട്ടികൾ എല്ലാകാര്യവും വീട്ടിൽ വന്നു പറയുന്നവരാണ്. മുതിർന്നവരുടെ തിരക്കും ശ്രദ്ധക്കുറവും എല്ലാം കാരണം പതുക്കെ പതുക്കെ ഈ ശീലത്തിൽനിന്ന് അവർ മാറിപ്പോവുകയാണ്. അങ്ങനെ സംഭവിയ്‌ക്കരുത്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ലൈംഗികവളർച്ചയുമായി ബന്ധപ്പെട്ട ശാരീരിക മാനസികപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വളരെ സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയ മാത്രമാണ് ആർത്തവവും ശരീരവളർച്ചയും എന്ന സമീപനത്തിലേയ്‌ക്ക് അവരെ മാനസികമായി പാകപ്പെടുത്തിയെടുക്കണം. അമ്മയ്‌ക്ക് മകളെ കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ ദിശാബോധം നൽകാനും കഴിയണം.'' | ``ഒട്ടുമിക്കയാളുകളുടേയും കാര്യം അതുതന്നെയാണ്. അതുകൊണ്ട് ബോധപൂർവ്വം പ്രശ്‌നങ്ങൾ പറയാനുള്ള ഇടപെടലുകൾ ഉണ്ടാവണം. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവരുടെ കൊച്ചു കൊച്ചു വിഷമങ്ങളും മറ്റ് സാധാരണ സംഭവങ്ങളും എല്ലാം വീട്ടിൽ വന്ന് പറയാനുള്ള സാഹചര്യമുണ്ടാവണം. ചെറുപ്പം മുതൽക്കേ അത്തരം ഒരു ശീലത്തിലേക്ക് അവരെ വളർത്തിയെടുക്കണം. പൊതുവെ ചെറിയ കുട്ടികൾ എല്ലാകാര്യവും വീട്ടിൽ വന്നു പറയുന്നവരാണ്. മുതിർന്നവരുടെ തിരക്കും ശ്രദ്ധക്കുറവും എല്ലാം കാരണം പതുക്കെ പതുക്കെ ഈ ശീലത്തിൽനിന്ന് അവർ മാറിപ്പോവുകയാണ്. അങ്ങനെ സംഭവിയ്‌ക്കരുത്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ലൈംഗികവളർച്ചയുമായി ബന്ധപ്പെട്ട ശാരീരിക മാനസികപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വളരെ സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയ മാത്രമാണ് ആർത്തവവും ശരീരവളർച്ചയും എന്ന സമീപനത്തിലേയ്‌ക്ക് അവരെ മാനസികമായി പാകപ്പെടുത്തിയെടുക്കണം. അമ്മയ്‌ക്ക് മകളെ കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ ദിശാബോധം നൽകാനും കഴിയണം.'' | ||
``അതിന് എല്ലാ കാര്യങ്ങളും നമുക്കറിയില്ലല്ലോ.'' ശാരദേടത്തിയാണത് പറഞ്ഞത്. | ``അതിന് എല്ലാ കാര്യങ്ങളും നമുക്കറിയില്ലല്ലോ.'' ശാരദേടത്തിയാണത് പറഞ്ഞത്. | ||
``ഇതാ ഈ ചിത്രം നോക്കൂ, ആർത്തവമുണ്ടാകുന്നത് എങ്ങനെയാണെന്ന് ഇതിൽനിന്ന് വ്യക്തമാകും. | ``ഇതാ ഈ ചിത്രം നോക്കൂ, ആർത്തവമുണ്ടാകുന്നത് എങ്ങനെയാണെന്ന് ഇതിൽനിന്ന് വ്യക്തമാകും. | ||
കൗമൗരക്കാരിലെ ഒരു പ്രത്യേകത സ്വന്തം ശരീരത്തെക്കുറിച്ച് ഏറെ ബോധവതിയാവും എന്നതാണ്. പൊതുവെ തന്നെ തന്റെ ശരീരം തനിയ്‌ക്കൊരു ഭാരമാണ് എന്ന ധാരണയുള്ള പെൺകുട്ടിയ്‌ക്ക് ഈ പ്രായത്തിൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൂടിയാവുമ്പോൾ സംഘർഷം വർധിയ്‌ക്കുകയും ചെയ്യും. അപ്പോൾ അവർക്ക് സ്വശരീരത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ഉണ്ടാവണം. വിശദമായ ഒരു ക്ലാസ് നമുക്ക് ഇവിടെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പിന്നീട് നടത്താം. പൊതുവായ ചില കാര്യങ്ങൾ ഞാൻ പറയാം. ആർത്തവകാലഘട്ടത്തിൽ ശരീരശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണം. പ്രത്യുല്‌പാദനാവയവങ്ങൾ ശരീരത്തിനകത്താണ് എന്നതുകൊണ്ട്. അണുബാധയേറ്റാൽ അറിയാൻ വൈകിയെന്നുവരും. അതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച പാടില്ല. കുട്ടിയിൽ നിന്ന് മുതിർന്നയാളിലേക്കുള്ള മാറ്റം നടക്കുന്ന കാലഘട്ടമായതുകൊണ്ട് തന്നെ ഇക്കാലം സംഘർഷഭരിതമാണ്. കുട്ടി എന്ന നിലയിലുള്ള തുറന്ന ഇടപെടലുകൾ അസാധ്യമാവുകയും സ്വന്തമായ അഭിപ്രായങ്ങളുള്ള മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യും. കൗമാരകാലഘട്ടത്തിൽ സാഹസികതയ്‌ക്ക് മുൻതൂക്കമുണ്ടാവും. സ്വന്തമായ അഭിപ്രായങ്ങൾ പറയാനുള്ള താൽപര്യം കൂടുതലായിരിക്കും. പൊതുവെ തന്നെ പെൺകുട്ടിയുടേയും സ്‌ത്രീയുടേയും വ്യക്തിത്വത്തെ പരിഗണിയ്‌ക്കാത്ത സമൂഹത്തിൽനിന്നും അനുകൂല സമീപനം പ്രതീക്ഷിയ്‌ക്കാനുമാവില്ല. അത്തരം അനുഭവങ്ങൾവഴി അവർ പൂർണ്ണമായും ഉൾവലിഞ്ഞുപോകാതിരിയ്‌ക്കാൻ കരുതലോടെയുള്ള ഇടപെടലുകൾ അത്യാവശ്യമാണ്. ഈ പ്രായത്തിൽ പോഷകലഭ്യത ഉറപ്പുവരുത്തുന്ന ഭക്ഷണങ്ങൾ, അവ വിലകൂടിയതാവണമെന്നില്ല, കുട്ടികൾക്ക് നൽകാനുള്ള ശ്രമവും ഉണ്ടാവണം.'' | കൗമൗരക്കാരിലെ ഒരു പ്രത്യേകത സ്വന്തം ശരീരത്തെക്കുറിച്ച് ഏറെ ബോധവതിയാവും എന്നതാണ്. പൊതുവെ തന്നെ തന്റെ ശരീരം തനിയ്‌ക്കൊരു ഭാരമാണ് എന്ന ധാരണയുള്ള പെൺകുട്ടിയ്‌ക്ക് ഈ പ്രായത്തിൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൂടിയാവുമ്പോൾ സംഘർഷം വർധിയ്‌ക്കുകയും ചെയ്യും. അപ്പോൾ അവർക്ക് സ്വശരീരത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ഉണ്ടാവണം. വിശദമായ ഒരു ക്ലാസ് നമുക്ക് ഇവിടെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പിന്നീട് നടത്താം. പൊതുവായ ചില കാര്യങ്ങൾ ഞാൻ പറയാം. ആർത്തവകാലഘട്ടത്തിൽ ശരീരശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണം. പ്രത്യുല്‌പാദനാവയവങ്ങൾ ശരീരത്തിനകത്താണ് എന്നതുകൊണ്ട്. അണുബാധയേറ്റാൽ അറിയാൻ വൈകിയെന്നുവരും. അതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച പാടില്ല. കുട്ടിയിൽ നിന്ന് മുതിർന്നയാളിലേക്കുള്ള മാറ്റം നടക്കുന്ന കാലഘട്ടമായതുകൊണ്ട് തന്നെ ഇക്കാലം സംഘർഷഭരിതമാണ്. കുട്ടി എന്ന നിലയിലുള്ള തുറന്ന ഇടപെടലുകൾ അസാധ്യമാവുകയും സ്വന്തമായ അഭിപ്രായങ്ങളുള്ള മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യും. കൗമാരകാലഘട്ടത്തിൽ സാഹസികതയ്‌ക്ക് മുൻതൂക്കമുണ്ടാവും. സ്വന്തമായ അഭിപ്രായങ്ങൾ പറയാനുള്ള താൽപര്യം കൂടുതലായിരിക്കും. പൊതുവെ തന്നെ പെൺകുട്ടിയുടേയും സ്‌ത്രീയുടേയും വ്യക്തിത്വത്തെ പരിഗണിയ്‌ക്കാത്ത സമൂഹത്തിൽനിന്നും അനുകൂല സമീപനം പ്രതീക്ഷിയ്‌ക്കാനുമാവില്ല. അത്തരം അനുഭവങ്ങൾവഴി അവർ പൂർണ്ണമായും ഉൾവലിഞ്ഞുപോകാതിരിയ്‌ക്കാൻ കരുതലോടെയുള്ള ഇടപെടലുകൾ അത്യാവശ്യമാണ്. ഈ പ്രായത്തിൽ പോഷകലഭ്യത ഉറപ്പുവരുത്തുന്ന ഭക്ഷണങ്ങൾ, അവ വിലകൂടിയതാവണമെന്നില്ല, കുട്ടികൾക്ക് നൽകാനുള്ള ശ്രമവും ഉണ്ടാവണം.'' | ||
``ശ്രീദേവി മാഡം പറഞ്ഞതിൽനിന്ന് എനിയ്‌ക്ക് തോന്നുന്നത് കൗമാരക്കാർക്ക് സ്‌കൂൾതലത്തിൽ ലൈംഗികവിദ്യാഭ്യാസം നൽകണമെന്നുതന്നെയാണ്.'' ഷൈമയുടെ അഭിപ്രായമായിരുന്നു അത്. | ``ശ്രീദേവി മാഡം പറഞ്ഞതിൽനിന്ന് എനിയ്‌ക്ക് തോന്നുന്നത് കൗമാരക്കാർക്ക് സ്‌കൂൾതലത്തിൽ ലൈംഗികവിദ്യാഭ്യാസം നൽകണമെന്നുതന്നെയാണ്.'' ഷൈമയുടെ അഭിപ്രായമായിരുന്നു അത്. | ||
``തീർച്ചയായും ആവശ്യമാണ്. പക്ഷേ കുട്ടികൾക്കാവുമ്പോൾ വളരെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് മാത്രം.'' | ``തീർച്ചയായും ആവശ്യമാണ്. പക്ഷേ കുട്ടികൾക്കാവുമ്പോൾ വളരെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് മാത്രം.'' | ||
മാഡം, സ്‌ത്രീകൾക്ക് ഹൃദ്രോഗം വരില്ലാന്ന് പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. അത് ശരിയാണോ? | മാഡം, സ്‌ത്രീകൾക്ക് ഹൃദ്രോഗം വരില്ലാന്ന് പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. അത് ശരിയാണോ? | ||
ശ്രീലതയുടേതായിരുന്നു സംശയം. | ശ്രീലതയുടേതായിരുന്നു സംശയം. | ||
സ്‌ത്രീശരീരത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് ഉല്‌പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജൻ ഹോർമോണിന്റെ സാന്നിധ്യം ഒരു പരിധിവരെ ഹൃദ്രോഗത്തെ തടയുന്നു എന്നത് ശരിയാണ്. എന്നാൽ ആർത്തവ വിരാമത്തിനു ശേഷം സ്‌ത്രീകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. | സ്‌ത്രീശരീരത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് ഉല്‌പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജൻ ഹോർമോണിന്റെ സാന്നിധ്യം ഒരു പരിധിവരെ ഹൃദ്രോഗത്തെ തടയുന്നു എന്നത് ശരിയാണ്. എന്നാൽ ആർത്തവ വിരാമത്തിനു ശേഷം സ്‌ത്രീകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. | ||
മാത്രമല്ല ആർത്തവ വിരാമത്തിൽ ഉണ്ടായേക്കാവുന്ന വിഷാദവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കരുതലോടെ കൈകാര്യം ചെയ്യുകയും വേണം. ആവശ്യമെങ്കിൽ വൈദ്യസഹായവും തേടണം. | മാത്രമല്ല ആർത്തവ വിരാമത്തിൽ ഉണ്ടായേക്കാവുന്ന വിഷാദവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കരുതലോടെ കൈകാര്യം ചെയ്യുകയും വേണം. ആവശ്യമെങ്കിൽ വൈദ്യസഹായവും തേടണം. | ||
``പിന്നെ ഒരു കാര്യമുണ്ട്, ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്‌പിക്കുന്ന വിശ്വാസമുണ്ടല്ലോ അക്കാര്യത്തിൽ യാതൊരു കഴമ്പുമില്ല. തികച്ചും ജൈവികമായ ഒരു പ്രക്രിയയാണിത്. | ``പിന്നെ ഒരു കാര്യമുണ്ട്, ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്‌പിക്കുന്ന വിശ്വാസമുണ്ടല്ലോ അക്കാര്യത്തിൽ യാതൊരു കഴമ്പുമില്ല. തികച്ചും ജൈവികമായ ഒരു പ്രക്രിയയാണിത്. | ||
ഗർഭധാരണത്തിലും പൊതുവായി പറഞ്ഞുകേൾക്കുന്ന ഒരു കാര്യമുണ്ട്. ``പെൺകുട്ടി ജനിയ്‌ക്കുന്നത് സ്‌ത്രീയുടെ പ്രശ്‌നംകൊണ്ടാണ് എന്നതാണ് അത്. എന്നാൽ പുരുഷന്റെ XYക്രോമസോം സ്‌ത്രീയുടെ XXക്രോമസോമുമായി യോജിയ്‌ക്കുമ്പോൾ XXആണെങ്കിൽ പെൺകുട്ടിയും XYആണെങ്കിൽ ആൺകുട്ടിയുമായിരിക്കും എന്നതാണ് അതിന്റെ ശാസ്‌ത്രം. എന്നാൽ ഇതിനെയാണ് സ്‌ത്രീയുടെ മാത്രം പോരായ്‌മയായി ചിത്രീകരിക്കുന്നത്.'' | ഗർഭധാരണത്തിലും പൊതുവായി പറഞ്ഞുകേൾക്കുന്ന ഒരു കാര്യമുണ്ട്. ``പെൺകുട്ടി ജനിയ്‌ക്കുന്നത് സ്‌ത്രീയുടെ പ്രശ്‌നംകൊണ്ടാണ് എന്നതാണ് അത്. എന്നാൽ പുരുഷന്റെ XYക്രോമസോം സ്‌ത്രീയുടെ XXക്രോമസോമുമായി യോജിയ്‌ക്കുമ്പോൾ XXആണെങ്കിൽ പെൺകുട്ടിയും XYആണെങ്കിൽ ആൺകുട്ടിയുമായിരിക്കും എന്നതാണ് അതിന്റെ ശാസ്‌ത്രം. എന്നാൽ ഇതിനെയാണ് സ്‌ത്രീയുടെ മാത്രം പോരായ്‌മയായി ചിത്രീകരിക്കുന്നത്.'' | ||
``നമ്മുടെ രാജേട്ടന്റെ മകൾ നിർമല മൂന്ന് പെൺകുട്ടികളുമായിട്ടല്ലേ തിരിച്ചു വീട്ടിൽ വന്നു നിൽക്കുന്നത്. എല്ലാം പെൺകുട്ടികളായത് അവളുടെ കുറ്റം കൊണ്ടാണെന്നും പറഞ്ഞ് എന്നും അടിയായിരുന്നത്രേ.'' | ``നമ്മുടെ രാജേട്ടന്റെ മകൾ നിർമല മൂന്ന് പെൺകുട്ടികളുമായിട്ടല്ലേ തിരിച്ചു വീട്ടിൽ വന്നു നിൽക്കുന്നത്. എല്ലാം പെൺകുട്ടികളായത് അവളുടെ കുറ്റം കൊണ്ടാണെന്നും പറഞ്ഞ് എന്നും അടിയായിരുന്നത്രേ.'' | ||
മറിയാമ്മചേടത്തിക്ക് വല്ലാത്ത വിഷമം തോന്നി. ``ഒരു കാര്യവുമില്ലാതെയല്ലേ ആ കുട്ടി അടികൊള്ളേണ്ടിവന്നത്.'' | മറിയാമ്മചേടത്തിക്ക് വല്ലാത്ത വിഷമം തോന്നി. ``ഒരു കാര്യവുമില്ലാതെയല്ലേ ആ കുട്ടി അടികൊള്ളേണ്ടിവന്നത്.'' | ||
``അതാണ് ഞാൻ പറഞ്ഞുവന്ന വിഷയത്തിലെ കാതലായ ഭാഗം. സമൂഹം കാലങ്ങളായി രൂപപ്പെടുത്തിയെടുത്ത ധാരണകൾ സ്‌ത്രീക്ക് പലതരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിയ്‌ക്കുന്നുണ്ട്. ഇക്കാര്യങ്ങളുടെയൊക്കെ യാഥാർത്ഥ്യം മനസ്സിലാക്കി അതിനനുസരിച്ച് സമീപനങ്ങൾ മാറ്റാൻ വ്യക്തിയ്‌ക്കും സമൂഹത്തിനും കഴിയണം.'' | ``അതാണ് ഞാൻ പറഞ്ഞുവന്ന വിഷയത്തിലെ കാതലായ ഭാഗം. സമൂഹം കാലങ്ങളായി രൂപപ്പെടുത്തിയെടുത്ത ധാരണകൾ സ്‌ത്രീക്ക് പലതരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിയ്‌ക്കുന്നുണ്ട്. ഇക്കാര്യങ്ങളുടെയൊക്കെ യാഥാർത്ഥ്യം മനസ്സിലാക്കി അതിനനുസരിച്ച് സമീപനങ്ങൾ മാറ്റാൻ വ്യക്തിയ്‌ക്കും സമൂഹത്തിനും കഴിയണം.'' | ||
ഇനി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചില പൊതുകാര്യങ്ങൾ പറയാം. | ഇനി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചില പൊതുകാര്യങ്ങൾ പറയാം. | ||
``ആധുനിക ജീവിതരീതിയുടെ ഫലമായി ഇപ്പോ നമുക്കെല്ലാം തന്നെ വ്യായാമം വളരെ കുറവാണ്. ഇത് പല രോഗങ്ങൾക്കും ഇടയാക്കാം. പണ്ടത്തെപ്പോലെ ആളുകളൊന്നും അധികം നടക്കാറില്ല. പിന്നെ നമ്മൾ വീട്ടിൽ പണിയെടുക്കുമ്പോഴും മിക്‌സിയും വാഷിംഗ് മെഷീനും മറ്റുമായി അധികം ശരീരം ഇളകുന്ന പണികളൊന്നും ഇല്ലാതായിട്ടുണ്ടല്ലോ.'' | ``ആധുനിക ജീവിതരീതിയുടെ ഫലമായി ഇപ്പോ നമുക്കെല്ലാം തന്നെ വ്യായാമം വളരെ കുറവാണ്. ഇത് പല രോഗങ്ങൾക്കും ഇടയാക്കാം. പണ്ടത്തെപ്പോലെ ആളുകളൊന്നും അധികം നടക്കാറില്ല. പിന്നെ നമ്മൾ വീട്ടിൽ പണിയെടുക്കുമ്പോഴും മിക്‌സിയും വാഷിംഗ് മെഷീനും മറ്റുമായി അധികം ശരീരം ഇളകുന്ന പണികളൊന്നും ഇല്ലാതായിട്ടുണ്ടല്ലോ.'' | ||
``അതെയതെ. പണ്ട് നെല്ല് കുത്തലും അരി ഇടിക്കലും പൊടിക്കലും അരയ്‌ക്കലും ഒക്കെയായി നല്ല അധ്വാനം തന്നെയായിരുന്നു. പിന്നെ പറമ്പിൽ പണിയെടുക്കുന്നവരൊക്കെയാണെങ്കിൽ അതും കൂടിയാവുമ്പോൾ വേറെ വ്യായാമം ഒന്നും വേണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അതല്ലല്ലോ.'' മറിയാമ്മച്ചേടത്തി പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞു. | ``അതെയതെ. പണ്ട് നെല്ല് കുത്തലും അരി ഇടിക്കലും പൊടിക്കലും അരയ്‌ക്കലും ഒക്കെയായി നല്ല അധ്വാനം തന്നെയായിരുന്നു. പിന്നെ പറമ്പിൽ പണിയെടുക്കുന്നവരൊക്കെയാണെങ്കിൽ അതും കൂടിയാവുമ്പോൾ വേറെ വ്യായാമം ഒന്നും വേണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അതല്ലല്ലോ.'' മറിയാമ്മച്ചേടത്തി പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞു. | ||
``ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ശീലിക്കുന്നത് നന്നാവും. പിന്നെ പറയണമെന്ന് തോന്നിയ ഒരു കാര്യം ഏത് അസുഖം വന്നാലും സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്ന ഒരു രീതി പലർക്കുമുണ്ട്. അത് കൂടാതെ ചില ടോണിക്ക്, ലേഹ്യം ഇവയൊക്കെ കഴിച്ചാൽ മെച്ചപ്പെട്ട ആരോഗ്യമുണ്ടാവും എന്ന ധാരണയിൽ കുറേ പേരെങ്കിലും വാങ്ങിക്കഴിക്കാറുണ്ട്. ആയുർവേദത്തിന്റെ പേരും പറഞ്ഞ് പരസ്യകോലാഹലങ്ങളോടെ വിപണിയിലറങ്ങുന്ന മരുന്നുകളും ഇക്കൂട്ടത്തിൽ പെടുത്താം. അസുഖം വന്നാൽ ഡോക്‌ടറെ കാണാനോ മരുന്ന് കഴിക്കാനോ കൂട്ടാക്കാത്തവരുമുണ്ടല്ലോ. രണ്ട് രീതികളും ശരിയല്ല. ഇക്കാലത്തെ ഭക്ഷ്യശീലങ്ങളും മറ്റ് ജീവിതചര്യകളും എല്ലാം പുതിയ രോഗങ്ങൾക്ക് കാരണമാവുന്നുണ്ട്. അതുകൊണ്ട് ആധുനിക രോഗചികിത്സാമാർഗങ്ങളെ ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ മടിക്കരുത്.'' | ``ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ശീലിക്കുന്നത് നന്നാവും. പിന്നെ പറയണമെന്ന് തോന്നിയ ഒരു കാര്യം ഏത് അസുഖം വന്നാലും സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്ന ഒരു രീതി പലർക്കുമുണ്ട്. അത് കൂടാതെ ചില ടോണിക്ക്, ലേഹ്യം ഇവയൊക്കെ കഴിച്ചാൽ മെച്ചപ്പെട്ട ആരോഗ്യമുണ്ടാവും എന്ന ധാരണയിൽ കുറേ പേരെങ്കിലും വാങ്ങിക്കഴിക്കാറുണ്ട്. ആയുർവേദത്തിന്റെ പേരും പറഞ്ഞ് പരസ്യകോലാഹലങ്ങളോടെ വിപണിയിലറങ്ങുന്ന മരുന്നുകളും ഇക്കൂട്ടത്തിൽ പെടുത്താം. അസുഖം വന്നാൽ ഡോക്‌ടറെ കാണാനോ മരുന്ന് കഴിക്കാനോ കൂട്ടാക്കാത്തവരുമുണ്ടല്ലോ. രണ്ട് രീതികളും ശരിയല്ല. ഇക്കാലത്തെ ഭക്ഷ്യശീലങ്ങളും മറ്റ് ജീവിതചര്യകളും എല്ലാം പുതിയ രോഗങ്ങൾക്ക് കാരണമാവുന്നുണ്ട്. അതുകൊണ്ട് ആധുനിക രോഗചികിത്സാമാർഗങ്ങളെ ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ മടിക്കരുത്.'' | ||
``അതെ, ഇപ്പോ കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെല്ലാം വിഷമല്ലേ. വീട്ടിൽ വല്ലതും ഉണ്ടാക്കാൻ പറ്റിയാൽ അത്രയുമായി.'' ലളിത ടീച്ചർ പറഞ്ഞു. | ``അതെ, ഇപ്പോ കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെല്ലാം വിഷമല്ലേ. വീട്ടിൽ വല്ലതും ഉണ്ടാക്കാൻ പറ്റിയാൽ അത്രയുമായി.'' ലളിത ടീച്ചർ പറഞ്ഞു. | ||
ചില സ്ഥലത്തൊക്കെ കേട്ടിട്ടില്ലേ. ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ട് പച്ചക്കറി ഉല്‌പാദിപ്പിക്കുന്ന കാര്യം. നിങ്ങളുടെ സംഘത്തിനും അത് സാധ്യമാവുമോ എന്നൊന്ന് ശ്രമിച്ചുനോക്കൂ. | ചില സ്ഥലത്തൊക്കെ കേട്ടിട്ടില്ലേ. ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ട് പച്ചക്കറി ഉല്‌പാദിപ്പിക്കുന്ന കാര്യം. നിങ്ങളുടെ സംഘത്തിനും അത് സാധ്യമാവുമോ എന്നൊന്ന് ശ്രമിച്ചുനോക്കൂ. | ||
സമയം ഏറെ വൈകിയല്ലോ ഇന്നത്തെ ക്ലാസ് നമുക്ക് ഇവിടെ മതിയാക്കാം. എന്തു പറയുന്നു? | സമയം ഏറെ വൈകിയല്ലോ ഇന്നത്തെ ക്ലാസ് നമുക്ക് ഇവിടെ മതിയാക്കാം. എന്തു പറയുന്നു? | ||
``സമയം പോയതറിഞ്ഞില്ല. ഈ വിഷയത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടെന്നൊരു തോന്നൽ വല്ലാതെയുണ്ട്. ഇനിയും തുടർക്ലാസുകൾ സംഘടിപ്പിയ്‌ക്കാം. ശാരദേടത്തി എല്ലാവരോടുമായി പറഞ്ഞു. | ``സമയം പോയതറിഞ്ഞില്ല. ഈ വിഷയത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടെന്നൊരു തോന്നൽ വല്ലാതെയുണ്ട്. ഇനിയും തുടർക്ലാസുകൾ സംഘടിപ്പിയ്‌ക്കാം. ശാരദേടത്തി എല്ലാവരോടുമായി പറഞ്ഞു. | ||
===നാല്=== | |||
ഇന്ന് ഷൈമയുടെ വീടിന്റെ ടെറസിലാണ് എല്ലാവരും ഒത്തുചേർന്നിരിയ്‌ക്കുന്നത്. മാധ്യമപ്രവർത്തകയായ രാധികയാണ് വിഷയം അവതരിപ്പിച്ച് സംസാരിയ്‌ക്കുന്നത്. | ഇന്ന് ഷൈമയുടെ വീടിന്റെ ടെറസിലാണ് എല്ലാവരും ഒത്തുചേർന്നിരിയ്‌ക്കുന്നത്. മാധ്യമപ്രവർത്തകയായ രാധികയാണ് വിഷയം അവതരിപ്പിച്ച് സംസാരിയ്‌ക്കുന്നത്. |