1,099
തിരുത്തലുകൾ
('പ്രസാധകക്കുറിപ്പ് ആധുനികശാസ്‌ത്രവിജ്ഞാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ് 2009. ഭൗതികശാസ്‌ത്രരംഗത്ത് പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത് പ്രത്യേകിച്ചും യുഗപരിവർത്തനത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ് നിരീക്ഷണം നടന്നിട്ട് 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത് ഈ വർഷമാണ് . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത് അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച് ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ പാകിയ ചാൾസ് ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട് 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ് 2009 നമ്മുടെ മുന്നിൽ എത്തുന്നത്. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ് ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്. | ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ് 2009. ഭൗതികശാസ്‌ത്രരംഗത്ത് പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത് പ്രത്യേകിച്ചും യുഗപരിവർത്തനത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ് നിരീക്ഷണം നടന്നിട്ട് 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത് ഈ വർഷമാണ് . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത് അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച് ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ പാകിയ ചാൾസ് ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട് 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ് 2009 നമ്മുടെ മുന്നിൽ എത്തുന്നത്. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ് ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്. | ||
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത് പണ്ടെന്നത്തേക്കാളും ഇന്ന് പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്. | ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത് പണ്ടെന്നത്തേക്കാളും ഇന്ന് പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്. | ||
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക് മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക് വിഷയീഭവിക്കേണ്ടതുണ്ടെന്ന് പരിഷത്ത് കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ് പരിഷത്ത് രൂപം നൽകിയിട്ടുള്ളത്. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്. | ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക് മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക് വിഷയീഭവിക്കേണ്ടതുണ്ടെന്ന് പരിഷത്ത് കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ് പരിഷത്ത് രൂപം നൽകിയിട്ടുള്ളത്. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്. | ||
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് | കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് | ||
===ഒന്ന്=== | |||
സമത സംഘാംഗങ്ങൾ ഇന്ന് ഏറെ ഉത്സാഹത്തിലാണ്. സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് പത്തുവർഷത്തിലേറെയായി. പക്ഷേ കാര്യമായ പ്രവർത്തനമൊന്നും നടത്താനായിട്ടില്ല. ഇടയ്‌ക്ക് കുറച്ച് കാലം അച്ചാറും അരിപ്പൊടിയും മറ്റും ഉണ്ടാക്കി വില്‌പന നടത്തിയിരുന്നു. പക്ഷെ അംഗങ്ങളുടെ ഉത്സാഹക്കുറവ് കൊണ്ട് കാര്യമായ പുരോഗതി ഉണ്ടായില്ല. പിന്നീട് ആകെയുള്ള പ്രവർത്തനം ചെറിയ തോതിലുള്ള നിക്ഷേപം മാത്രമായിരുന്നു. സംഘത്തിന് പ്രത്യേക ഓഫീസ് സംവിധാനമൊന്നുമില്ല. അംഗങ്ങളുടെ വീട്ടിൽ മാറി മാറി കൂടിച്ചേരുകയാണ് പതിവ്. മിക്കവാറും ശനിയാഴ്‌ചകളിലാണ് ഇത്തരം കൂടിച്ചേരൽ നടക്കുക. ശാരദേടത്തിയാണ് ഇപ്പോൾ സെക്രട്ടറി. അവർ പൊതുവെ എല്ലാ കാര്യത്തിലും വളരെ താൽപര്യമെടുക്കുന്ന കൂട്ടത്തിലാണ്. ഇന്നത്തെ കാര്യവും അങ്ങനെതന്നെയാണ്. ഇതുവരെ തുടർന്നുവന്ന രീതി മാറിയേ പറ്റൂ എന്നാണ് കൂട്ടായ തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒരു പുതിയ തുടക്കമിടുകയാണ്. ലതട്ടീച്ചറുടെ നേതൃത്വത്തിൽ ഒരു ചർച്ചാക്ലാസാണ് ഇന്ന് നടക്കാൻ പോകുന്നത്. അംഗങ്ങളെല്ലാവരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഒപ്പം അവരുടെ കുടുംബാംഗങ്ങളുമുണ്ട്. ശാരദേടത്തിയുടെ വീടിന്റെ വരാന്തയിലാണ് പരിപാടി നടത്തുന്നത്. | |||
ശാരദേടത്തി എല്ലാവരേയും ക്ലാസിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് സംസാരിച്ചു. ``നാം സംഘം തുടങ്ങിയ കാലത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. നമ്മോടൊപ്പമുണ്ടായിരുന്ന നമ്മുടെ കുട്ടികൾ ഇന്ന് വലിയവരായിക്കഴിഞ്ഞിരിയ്‌ക്കുന്നു. പുതിയ പ്രവർത്തനം ഏറ്റെടുക്കാൻ അവർക്കും താൽപര്യമുണ്ട്, മാത്രമല്ല നമ്മേക്കാൾ അറിവും അവർ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്മളും കൂടുതൽ അറിവുനേടണമെന്നും നല്ല വ്യക്തിത്വങ്ങളായി മാറണമെന്നുമൊക്കെ അവരും ആഗ്രഹിയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സംഘത്തെ സജീവമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിവെയ്‌ക്കാം. ചർച്ചാക്ലാസ് നയിക്കാൻ ലതട്ടീച്ചർ എത്തിയിട്ടുണ്ട്. എല്ലാവരും ചർച്ചകളിൽ പങ്കെടുക്കണം.'' | ശാരദേടത്തി എല്ലാവരേയും ക്ലാസിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് സംസാരിച്ചു. ``നാം സംഘം തുടങ്ങിയ കാലത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. നമ്മോടൊപ്പമുണ്ടായിരുന്ന നമ്മുടെ കുട്ടികൾ ഇന്ന് വലിയവരായിക്കഴിഞ്ഞിരിയ്‌ക്കുന്നു. പുതിയ പ്രവർത്തനം ഏറ്റെടുക്കാൻ അവർക്കും താൽപര്യമുണ്ട്, മാത്രമല്ല നമ്മേക്കാൾ അറിവും അവർ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്മളും കൂടുതൽ അറിവുനേടണമെന്നും നല്ല വ്യക്തിത്വങ്ങളായി മാറണമെന്നുമൊക്കെ അവരും ആഗ്രഹിയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സംഘത്തെ സജീവമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിവെയ്‌ക്കാം. ചർച്ചാക്ലാസ് നയിക്കാൻ ലതട്ടീച്ചർ എത്തിയിട്ടുണ്ട്. എല്ലാവരും ചർച്ചകളിൽ പങ്കെടുക്കണം.'' | ||
പൊതുവായി മനുഷ്യരിലുള്ള വേർതിരിവുകളെ സ്‌പർശിച്ചുകൊണ്ട് ടീച്ചർ ക്ലാസിന് തുടക്കമിട്ടു. | പൊതുവായി മനുഷ്യരിലുള്ള വേർതിരിവുകളെ സ്‌പർശിച്ചുകൊണ്ട് ടീച്ചർ ക്ലാസിന് തുടക്കമിട്ടു. | ||
ഭൂമിയിൽ പലതരം ജീവികളുണ്ട്. അവയ്‌ക്ക് ലിംഗഭേദവും സ്വാഭാവികം മാത്രം. ജീവികളുടെ നിലനില്‌പിന് ഇത് അത്യാവശ്യമാണ്. മനുഷ്യരിലും ഏറെ സ്വാഭാവികമായ ഈ വേർതിരിവുണ്ട്. അതാണ് സ്‌ത്രീയും പുരുഷനും. എന്നാൽ തലമുറകളായി രൂപപ്പെട്ട് കൈമാറിവന്ന ചില ധാരണകൾ സ്വാഭാവികമായ ലിംഗഭേദത്തിനപ്പുറം വ്യത്യസ്‌തമായ പദവിയും സൃഷ്ടിക്കുകയാണ്. ``പ്രകൃതിയോടിണങ്ങി ജീവിച്ച ആദിമ മനുഷ്യൻ തങ്ങളുടെ നിരീക്ഷണപാടവവും അന്വേഷണത്വരയും കഠിനാധ്വാനവും എല്ലാം കൈമുതലാക്കി പ്രകൃതിരഹസ്യങ്ങളുടെ ചുരുളഴിച്ച് അറിവിന്റെ വിവിധമേഖലകൾ സ്വായത്തമാക്കി. ഈ പ്രക്രിയയിൽ സ്‌ത്രീകൾക്കും പങ്കാളിത്തമുണ്ടായിരുന്നിരിക്കാം. എന്നാൽ ആധുനിക മനുഷ്യരിലേയ്‌ക്കുള്ള പ്രയാണത്തിനിടയിൽ സ്‌ത്രീയ്‌ക്കും പുരുഷനും പ്രത്യേകം പ്രത്യേകം പ്രവർത്തന ഇടങ്ങൾ സൃഷ്ടിയ്‌ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ന് ഈ വേർതിരിവ് നമ്മുടെ ജീവിതാനുഭവങ്ങളിൽ ഏറെ സ്‌പഷ്ടവുമാണ്. എന്തുപറയുന്നു?'' | ഭൂമിയിൽ പലതരം ജീവികളുണ്ട്. അവയ്‌ക്ക് ലിംഗഭേദവും സ്വാഭാവികം മാത്രം. ജീവികളുടെ നിലനില്‌പിന് ഇത് അത്യാവശ്യമാണ്. മനുഷ്യരിലും ഏറെ സ്വാഭാവികമായ ഈ വേർതിരിവുണ്ട്. അതാണ് സ്‌ത്രീയും പുരുഷനും. എന്നാൽ തലമുറകളായി രൂപപ്പെട്ട് കൈമാറിവന്ന ചില ധാരണകൾ സ്വാഭാവികമായ ലിംഗഭേദത്തിനപ്പുറം വ്യത്യസ്‌തമായ പദവിയും സൃഷ്ടിക്കുകയാണ്. ``പ്രകൃതിയോടിണങ്ങി ജീവിച്ച ആദിമ മനുഷ്യൻ തങ്ങളുടെ നിരീക്ഷണപാടവവും അന്വേഷണത്വരയും കഠിനാധ്വാനവും എല്ലാം കൈമുതലാക്കി പ്രകൃതിരഹസ്യങ്ങളുടെ ചുരുളഴിച്ച് അറിവിന്റെ വിവിധമേഖലകൾ സ്വായത്തമാക്കി. ഈ പ്രക്രിയയിൽ സ്‌ത്രീകൾക്കും പങ്കാളിത്തമുണ്ടായിരുന്നിരിക്കാം. എന്നാൽ ആധുനിക മനുഷ്യരിലേയ്‌ക്കുള്ള പ്രയാണത്തിനിടയിൽ സ്‌ത്രീയ്‌ക്കും പുരുഷനും പ്രത്യേകം പ്രത്യേകം പ്രവർത്തന ഇടങ്ങൾ സൃഷ്ടിയ്‌ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ന് ഈ വേർതിരിവ് നമ്മുടെ ജീവിതാനുഭവങ്ങളിൽ ഏറെ സ്‌പഷ്ടവുമാണ്. എന്തുപറയുന്നു?'' | ||
ആവൂ ശാരദേടത്തിയ്‌ക്ക് സമാധാനമായി. വിശദീകരണം നീണ്ടുപോകുന്നതിൽ അസ്വസ്ഥയായിരുന്നു അവർ. | ആവൂ ശാരദേടത്തിയ്‌ക്ക് സമാധാനമായി. വിശദീകരണം നീണ്ടുപോകുന്നതിൽ അസ്വസ്ഥയായിരുന്നു അവർ. | ||
``സ്‌ത്രീകളെന്നു പറഞ്ഞാൽ മനുഷ്യരിൽപെടില്ലാന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ ഒരു പ്രത്യേകതരം ജീവികളോ മറ്റോ ആണ് എന്ന പോലെയാണ് ചിലരുടെ പെരുമാറ്റം.'' | ``സ്‌ത്രീകളെന്നു പറഞ്ഞാൽ മനുഷ്യരിൽപെടില്ലാന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ ഒരു പ്രത്യേകതരം ജീവികളോ മറ്റോ ആണ് എന്ന പോലെയാണ് ചിലരുടെ പെരുമാറ്റം.'' | ||
``അതെയതെ, ശാരദേടത്തിയുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട് കോളേജ് വിദ്യാർഥിനിയായ ഷൈമ പറഞ്ഞു. സ്‌ത്രീയെ വെറും ശരീരമായി മാത്രമാണ് പലരും കാണുന്നത് എന്നതാണ് യാത്രയിലും മറ്റുമുള്ള അനുഭവം.'' | ``അതെയതെ, ശാരദേടത്തിയുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട് കോളേജ് വിദ്യാർഥിനിയായ ഷൈമ പറഞ്ഞു. സ്‌ത്രീയെ വെറും ശരീരമായി മാത്രമാണ് പലരും കാണുന്നത് എന്നതാണ് യാത്രയിലും മറ്റുമുള്ള അനുഭവം.'' | ||
``പെൺകുഞ്ഞുങ്ങളെ ജനിച്ച ഉടൻ കൊല്ലുന്നതും ജനിയ്‌ക്കാൻ തന്നെ അനുവദിയ്‌ക്കാതിരിക്കുന്നതും എല്ലാം വർധിച്ചു വരികയാണെന്ന് ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ചിരുന്നു.'' | ``പെൺകുഞ്ഞുങ്ങളെ ജനിച്ച ഉടൻ കൊല്ലുന്നതും ജനിയ്‌ക്കാൻ തന്നെ അനുവദിയ്‌ക്കാതിരിക്കുന്നതും എല്ലാം വർധിച്ചു വരികയാണെന്ന് ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ചിരുന്നു.'' | ||
ശ്രീലതയുടേതായിരുന്നു ഈ പ്രതികരണം. | ശ്രീലതയുടേതായിരുന്നു ഈ പ്രതികരണം. | ||
``അതെ, ശ്രീലത പറഞ്ഞകാര്യം വളരെ പ്രസക്തമാണ്. ശാസ്‌ത്രപുരോഗതി മനുഷ്യരുടെ സുഖസൗകര്യങ്ങൾ വർധിപ്പിയ്‌ക്കാനാണ് പൊതുവെ ഉപയോഗപ്പെടുത്തുന്നത്. ലതടീച്ചർ വിഷയത്തിലേക്ക് തിരിച്ചുവന്നുകൊണ്ട് പറഞ്ഞു. എന്നാൽ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസം ഇവിടെ സ്‌ത്രീയ്‌ക്ക് എതിരായി മാറുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. | ``അതെ, ശ്രീലത പറഞ്ഞകാര്യം വളരെ പ്രസക്തമാണ്. ശാസ്‌ത്രപുരോഗതി മനുഷ്യരുടെ സുഖസൗകര്യങ്ങൾ വർധിപ്പിയ്‌ക്കാനാണ് പൊതുവെ ഉപയോഗപ്പെടുത്തുന്നത്. ലതടീച്ചർ വിഷയത്തിലേക്ക് തിരിച്ചുവന്നുകൊണ്ട് പറഞ്ഞു. എന്നാൽ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസം ഇവിടെ സ്‌ത്രീയ്‌ക്ക് എതിരായി മാറുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. | ||
സ്‌ത്രീ എന്ന നിലയിൽ നേരിടേണ്ടിവരുന്ന അരക്ഷിതബോധം, കുടുംബത്തിന് ബാധ്യതയാണെന്ന പൊതുബോധം ഇവ എല്ലാം പെൺകുട്ടിയെ സുരക്ഷിതയായി വളർത്തിയെടുത്ത് വിവാഹം കഴിപ്പിച്ചയയ്‌ക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് മാതാപിതാക്കളെ കൊണ്ടുചെന്നെത്തിക്കുന്നു. | സ്‌ത്രീ എന്ന നിലയിൽ നേരിടേണ്ടിവരുന്ന അരക്ഷിതബോധം, കുടുംബത്തിന് ബാധ്യതയാണെന്ന പൊതുബോധം ഇവ എല്ലാം പെൺകുട്ടിയെ സുരക്ഷിതയായി വളർത്തിയെടുത്ത് വിവാഹം കഴിപ്പിച്ചയയ്‌ക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് മാതാപിതാക്കളെ കൊണ്ടുചെന്നെത്തിക്കുന്നു. | ||
``കുട്ടി ഏതായാലെന്താ; നന്നായി വളരണം, അതിനാവശ്യമായ സാഹചര്യം ഉണ്ടാവണം.'' മറിയാമ്മ ചേടത്തിയ്‌ക്ക് അക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. | ``കുട്ടി ഏതായാലെന്താ; നന്നായി വളരണം, അതിനാവശ്യമായ സാഹചര്യം ഉണ്ടാവണം.'' മറിയാമ്മ ചേടത്തിയ്‌ക്ക് അക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. | ||
``അത്രയേയുള്ളൂ കാര്യം, പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത് അതൊന്നുമല്ലല്ലോ. ജനിച്ച അന്നുമുതൽ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠകൾക്കാണ് മേൽക്കോയ്‌മ. അതുകൊണ്ട് തന്നെ അവളുടെ വ്യക്തിത്വവികാസത്തെക്കുറിച്ചൊന്നും ആലോചിയ്‌ക്കാൻ ആർക്കും സമയമില്ല. | ``അത്രയേയുള്ളൂ കാര്യം, പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത് അതൊന്നുമല്ലല്ലോ. ജനിച്ച അന്നുമുതൽ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠകൾക്കാണ് മേൽക്കോയ്‌മ. അതുകൊണ്ട് തന്നെ അവളുടെ വ്യക്തിത്വവികാസത്തെക്കുറിച്ചൊന്നും ആലോചിയ്‌ക്കാൻ ആർക്കും സമയമില്ല. | ||
``എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ ജീവിതം ചിട്ടപ്പെടുത്തേണ്ടത്. എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അവളെങ്ങനെ ചലിയ്‌ക്കണം, എന്ത് പറയണം എന്തിനേറെ പറയുന്നു അവളെന്ത് ചിന്തിക്കണം എന്ന് വരെ മുൻകൂട്ടി തീരുമാനിയ്‌ക്കുകയാണ്.'' | ``എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ ജീവിതം ചിട്ടപ്പെടുത്തേണ്ടത്. എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അവളെങ്ങനെ ചലിയ്‌ക്കണം, എന്ത് പറയണം എന്തിനേറെ പറയുന്നു അവളെന്ത് ചിന്തിക്കണം എന്ന് വരെ മുൻകൂട്ടി തീരുമാനിയ്‌ക്കുകയാണ്.'' | ||
``പെൺകുട്ടികളല്ലേ, കുറച്ച് അടക്കവും ഒതുക്കവും നല്ലതാണെന്ന് ഞങ്ങൾ സ്ഥിരം കേൾക്കുന്നതാ ടീച്ചറെ. ഒന്നുറക്കെ ചിരിച്ചു പോവുമ്പോഴൊക്കെയാണ് ക്ലാസ്‌ടീച്ചറുടെ ശകാരം കേൾക്കേണ്ടിവരുന്നത്. എന്നതാണ് സങ്കടം'' ഷൈമയുടെ വാക്കുകളിലും പരിഭവം നിറഞ്ഞുനിന്നു. | ``പെൺകുട്ടികളല്ലേ, കുറച്ച് അടക്കവും ഒതുക്കവും നല്ലതാണെന്ന് ഞങ്ങൾ സ്ഥിരം കേൾക്കുന്നതാ ടീച്ചറെ. ഒന്നുറക്കെ ചിരിച്ചു പോവുമ്പോഴൊക്കെയാണ് ക്ലാസ്‌ടീച്ചറുടെ ശകാരം കേൾക്കേണ്ടിവരുന്നത്. എന്നതാണ് സങ്കടം'' ഷൈമയുടെ വാക്കുകളിലും പരിഭവം നിറഞ്ഞുനിന്നു. | ||
``പെൺകുഞ്ഞിന്റെ ബാഹ്യസൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് കുടുംബാംഗങ്ങളിൽനിന്നും മറ്റും ഉണ്ടാവുന്നത്. എന്തെല്ലാം ആഭരണങ്ങൾ, ഏതൊക്കെ തരം വസ്‌ത്രങ്ങൾ തുടങ്ങി എങ്ങനെയൊക്കെ മുഖം മിനുക്കണം എന്നതൊക്കെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായിട്ടാണ് നമ്മൾ കാണുന്നത്. ഒപ്പം അവളുടെ സ്വാഭാവികമായ ശാരീരിക വളർച്ച അവളുടെ ചലനങ്ങളെ നിയന്ത്രിക്കാനുള്ള ഉപാധിയായും മാറുന്നു. ഇത് തന്റെ ചുറ്റുപാടുകളോട് ക്രിയാത്മകമായി സംവദിയ്‌ക്കാനും കരുത്തുള്ള ഒരു വ്യക്തിത്വമായി മാറാനും അവൾക്ക് തടസ്സമാവുന്നുണ്ട്.'' | ``പെൺകുഞ്ഞിന്റെ ബാഹ്യസൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് കുടുംബാംഗങ്ങളിൽനിന്നും മറ്റും ഉണ്ടാവുന്നത്. എന്തെല്ലാം ആഭരണങ്ങൾ, ഏതൊക്കെ തരം വസ്‌ത്രങ്ങൾ തുടങ്ങി എങ്ങനെയൊക്കെ മുഖം മിനുക്കണം എന്നതൊക്കെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായിട്ടാണ് നമ്മൾ കാണുന്നത്. ഒപ്പം അവളുടെ സ്വാഭാവികമായ ശാരീരിക വളർച്ച അവളുടെ ചലനങ്ങളെ നിയന്ത്രിക്കാനുള്ള ഉപാധിയായും മാറുന്നു. ഇത് തന്റെ ചുറ്റുപാടുകളോട് ക്രിയാത്മകമായി സംവദിയ്‌ക്കാനും കരുത്തുള്ള ഒരു വ്യക്തിത്വമായി മാറാനും അവൾക്ക് തടസ്സമാവുന്നുണ്ട്.'' | ||
``എനിയ്‌ക്ക് വായിക്കാൻ ഇഷ്ടമാണ്. വീട്ടിലാണെങ്കിൽ പത്രവും വാരികകളുമൊന്നും വാങ്ങുന്നുമില്ല. ഞാൻ മുൻപ് ഒന്നുരണ്ടുതവണ നമ്മുടെ അങ്ങാടിയിലെ വായനശാലയിൽ പോയിരുന്നു. എന്തോ അസന്മാർഗ്ഗികപ്രവർത്തനം നടത്തുന്നപോലെയാണ് ചിലരുടെ ഭാവം. പിന്നെ പതിവുള്ള മൂളിപ്പാട്ടും കമന്റുകളും അകമ്പടിയായുണ്ടാവുകയും ചെയ്യും. അതുകൊണ്ട് അങ്ങോട്ട് പോവാനേ മടിയാണ്.'' ശ്രീലത തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. | ``എനിയ്‌ക്ക് വായിക്കാൻ ഇഷ്ടമാണ്. വീട്ടിലാണെങ്കിൽ പത്രവും വാരികകളുമൊന്നും വാങ്ങുന്നുമില്ല. ഞാൻ മുൻപ് ഒന്നുരണ്ടുതവണ നമ്മുടെ അങ്ങാടിയിലെ വായനശാലയിൽ പോയിരുന്നു. എന്തോ അസന്മാർഗ്ഗികപ്രവർത്തനം നടത്തുന്നപോലെയാണ് ചിലരുടെ ഭാവം. പിന്നെ പതിവുള്ള മൂളിപ്പാട്ടും കമന്റുകളും അകമ്പടിയായുണ്ടാവുകയും ചെയ്യും. അതുകൊണ്ട് അങ്ങോട്ട് പോവാനേ മടിയാണ്.'' ശ്രീലത തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. | ||
``മൊബൈൽ ലൈബ്രറി ഇപ്പോൾ പലസ്ഥലത്തും ഉണ്ടല്ലോ. ഇവിടെയും നമുക്ക് അതൊന്നാലോചിയ്‌ക്കണം.'' ശാരദേടത്തി പറഞ്ഞു. | ``മൊബൈൽ ലൈബ്രറി ഇപ്പോൾ പലസ്ഥലത്തും ഉണ്ടല്ലോ. ഇവിടെയും നമുക്ക് അതൊന്നാലോചിയ്‌ക്കണം.'' ശാരദേടത്തി പറഞ്ഞു. | ||
``ചുരുക്കത്തിൽ പെൺകുട്ടി വളർന്നു മുതിർന്ന സ്‌ത്രീയായി മാറുമ്പോഴേയ്‌ക്കും കുറേയേറെ സന്ദേശങ്ങൾ അവളുടെ ചിന്തകളിൽ ഉറച്ചുകഴിയും. തന്റെ ഇടം വീടിനുള്ളിലാണ്. അത്യാവശ്യം വിദ്യാഭ്യാസത്തിനും. പിന്നീട് തൊഴിൽ ലഭിച്ചാൽ അതിനുവേണ്ടിയും മറ്റും പുറത്ത് പോയി വരാനുള്ള അനുവാദം ലഭിയ്‌ക്കും അത്രതന്നെ. മറ്റുള്ള കാര്യങ്ങളൊക്കെ രക്ഷിതാക്കൾ തീരുമാനിച്ചുകൊള്ളും. അതിനനുസരിച്ച് പ്രവർത്തിച്ചാൽ മതി.'' | ``ചുരുക്കത്തിൽ പെൺകുട്ടി വളർന്നു മുതിർന്ന സ്‌ത്രീയായി മാറുമ്പോഴേയ്‌ക്കും കുറേയേറെ സന്ദേശങ്ങൾ അവളുടെ ചിന്തകളിൽ ഉറച്ചുകഴിയും. തന്റെ ഇടം വീടിനുള്ളിലാണ്. അത്യാവശ്യം വിദ്യാഭ്യാസത്തിനും. പിന്നീട് തൊഴിൽ ലഭിച്ചാൽ അതിനുവേണ്ടിയും മറ്റും പുറത്ത് പോയി വരാനുള്ള അനുവാദം ലഭിയ്‌ക്കും അത്രതന്നെ. മറ്റുള്ള കാര്യങ്ങളൊക്കെ രക്ഷിതാക്കൾ തീരുമാനിച്ചുകൊള്ളും. അതിനനുസരിച്ച് പ്രവർത്തിച്ചാൽ മതി.'' | ||
``സ്വത്വബോധമുള്ള കരുത്തുള്ള വ്യക്തിത്വങ്ങളായി ചുറ്റുപാടുകളോട് ക്രിയാത്മകമായി പ്രതികരിയ്‌ക്കാനുള്ള ശേഷി ഓരോരുത്തർക്കുമുണ്ടാവണം. ഇത് എങ്ങനെയാണുണ്ടാക്കിയെടുക്കുക. നമ്മൾ പറയാറില്ലേ നീന്താൻ പഠിയ്‌ക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങിയേ പറ്റൂ എന്ന്. ഇക്കാര്യത്തിലും അതുപോലെതന്നെയാണ്. സങ്കീർണ്ണമായ സാഹചര്യങ്ങൾ, അനുദിനം മാറിക്കൊണ്ടിരിയ്‌ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഇവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവാൻ എളുപ്പവഴികളൊന്നുമില്ല. കൂടുതൽ കൂടുതൽ അറിവ് നേടുക. അവരവരുടെ വ്യക്തിത്വത്തെ, നൈസർഗികമായ ശേഷികളെ തിരിച്ചറിയുക. അവയെ തേച്ചുമിനുക്കി മെച്ചപ്പെടുത്തി പുതുക്കിക്കൊണ്ടേയിരിയ്‌ക്കുക. തന്റെ തൊലിയുടെ നിറവും മുഖത്തിന്റെ ആകൃതിയും അല്ല താനെന്ന് മനസ്സിലാക്കുകയും അതിനെക്കാളേറെ സമഗ്രമായി തന്നെതന്നെ ഉൾക്കൊള്ളുകയും ചെയ്യണം. സമൂഹത്തിലെ സ്‌ത്രീവിരുദ്ധമായ എല്ലാ പ്രശ്‌നങ്ങളും നിലനിൽക്കുമ്പോൾ തന്നെ അവയെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകാൻ കഴിയണം. അങ്ങനെ പതുക്കെ പതുക്കെ മാത്രമേ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനാവൂ.'' ലതടീച്ചർ പറഞ്ഞുനിർത്തി. | ``സ്വത്വബോധമുള്ള കരുത്തുള്ള വ്യക്തിത്വങ്ങളായി ചുറ്റുപാടുകളോട് ക്രിയാത്മകമായി പ്രതികരിയ്‌ക്കാനുള്ള ശേഷി ഓരോരുത്തർക്കുമുണ്ടാവണം. ഇത് എങ്ങനെയാണുണ്ടാക്കിയെടുക്കുക. നമ്മൾ പറയാറില്ലേ നീന്താൻ പഠിയ്‌ക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങിയേ പറ്റൂ എന്ന്. ഇക്കാര്യത്തിലും അതുപോലെതന്നെയാണ്. സങ്കീർണ്ണമായ സാഹചര്യങ്ങൾ, അനുദിനം മാറിക്കൊണ്ടിരിയ്‌ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഇവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവാൻ എളുപ്പവഴികളൊന്നുമില്ല. കൂടുതൽ കൂടുതൽ അറിവ് നേടുക. അവരവരുടെ വ്യക്തിത്വത്തെ, നൈസർഗികമായ ശേഷികളെ തിരിച്ചറിയുക. അവയെ തേച്ചുമിനുക്കി മെച്ചപ്പെടുത്തി പുതുക്കിക്കൊണ്ടേയിരിയ്‌ക്കുക. തന്റെ തൊലിയുടെ നിറവും മുഖത്തിന്റെ ആകൃതിയും അല്ല താനെന്ന് മനസ്സിലാക്കുകയും അതിനെക്കാളേറെ സമഗ്രമായി തന്നെതന്നെ ഉൾക്കൊള്ളുകയും ചെയ്യണം. സമൂഹത്തിലെ സ്‌ത്രീവിരുദ്ധമായ എല്ലാ പ്രശ്‌നങ്ങളും നിലനിൽക്കുമ്പോൾ തന്നെ അവയെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകാൻ കഴിയണം. അങ്ങനെ പതുക്കെ പതുക്കെ മാത്രമേ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനാവൂ.'' ലതടീച്ചർ പറഞ്ഞുനിർത്തി. | ||
തുടർന്ന് മാസത്തിൽ ഒരു ദിവസം ഇതുപോലെ കൂടണമെന്ന് തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു. | തുടർന്ന് മാസത്തിൽ ഒരു ദിവസം ഇതുപോലെ കൂടണമെന്ന് തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു. | ||
ഇന്ന് സമതയുടെ രണ്ടാമത്തെ ചർച്ചാക്ലാസാണ്. മറിയാമ്മചേടത്തിയുടെ വീട്ടിൽ എല്ലാവരും എത്തിക്കഴിഞ്ഞു. ഡോ. ഗൗരിയാണ് ക്ലാസ് നയിക്കുന്നത്. സ്‌ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ ഗവേഷണവിഷയം. അവർ മുമ്പും ഇവിടെ വന്നിട്ടുണ്ട്. സംഘം രൂപീകരണസമയത്തായിരുന്നു അത്. അതുകൊണ്ട് തന്നെ അംഗങ്ങൾക്കൊക്കെ അവരെ പരിചയമുണ്ട്. | ഇന്ന് സമതയുടെ രണ്ടാമത്തെ ചർച്ചാക്ലാസാണ്. മറിയാമ്മചേടത്തിയുടെ വീട്ടിൽ എല്ലാവരും എത്തിക്കഴിഞ്ഞു. ഡോ. ഗൗരിയാണ് ക്ലാസ് നയിക്കുന്നത്. സ്‌ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ ഗവേഷണവിഷയം. അവർ മുമ്പും ഇവിടെ വന്നിട്ടുണ്ട്. സംഘം രൂപീകരണസമയത്തായിരുന്നു അത്. അതുകൊണ്ട് തന്നെ അംഗങ്ങൾക്കൊക്കെ അവരെ പരിചയമുണ്ട്. |