"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
[[പ്രമാണം:FB IMG 1538884603843.jpg| 100px|thumb|left|alt text]]
== ജന്മം തീറ് ==
== ജന്മം തീറ് ==
''എം എം സചീന്ദ്രൻ''
''എം എം സചീന്ദ്രൻ''

17:06, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

alt text

ജന്മം തീറ്

എം എം സചീന്ദ്രൻ

ആധാരം എഴുത്താപ്പിസ്.. ഭൂമി രജിസ്ട്രാക്കാനുള്ളവരും സ്വത്ത് ഭാഗം വെക്കാൻ ഉള്ളവരുമൊക്കെയായി പലതരം സംഭാഷണങ്ങൾ കേൾക്കാം.
- എഴുത്ത്ഫീസിനെച്ചൊല്ലി തർക്കം. ഇത് എനിയ്ക്കല്ല, പൂൺ മുതൽ സബ് രജിസ്ട്രാർ വരെ ഓഹരി വെക്കണം എന്ന് എഴുത്തുകാരൻ

-കൈക്കൂലി കൊടുക്കുന്നതെന്തിനാണ് എന്ന് ചോദ്യം ആളുകൾ ന്യായം പറയുന്നു..
-ഇല്ലെങ്കിൽ സ്റ്റാമ്പ് പേപ്പർ ചിലപ്പോൾ പുതുതായി വാങ്ങേണ്ടി വരും. ഇല്ലാത്ത തെറ്റും കുറ്റവും കണ്ടുപിടിക്കും
-പിന്നെ നിങ്ങളും അങ്ങനെ സത്യവാനൊന്നും അല്ലല്ലോ .. സെന്റിന് അഞ്ച് ലക്ഷം വെച്ച് വാങ്ങുന്ന ഭൂമിയല്ലേ, പതിനായിരം മാത്രം വെല കാണിച്ച് രജിസ്ട്രാറ ക്കുന്നത്?
-അത് സർക്കാർ നിശ്ചയിച്ച തുകയല്ലേ?
- അതെ. പക്ഷേ, സർക്കാർ പറഞ്ഞത് മിനിമം തുകയാണ്. പരമാവധി എത്രയെന്നു പറഞ്ഞിട്ടില്ല' എത്രയും ആവാം എന്നർത്ഥം..

- ശരി. എന്തെങ്കിലും ചെയ്യ്


(മറ്റൊരാൾ) - എന്റെ ആധാരം എഴുതിക്കഴിഞ്ഞോ?
- കഴിഞ്ഞു. വായിച്ചു കേൾപ്പിക്കാം

- ഓ അതൊന്നും വേണമെന്നില്ല..
- വേണം അതു വേണം.. പിന്നെ തർക്കം വേണ്ടല്ലോ
(വായിക്കുന്നു. ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന ആധാരത്തിൽ. അതു കേട്ട് വാങ്ങാൻ വന്നയാൾ കോപിക്കുന്നു.


- അതെന്താ അ ങ്ങനെ? ഞാൻ പണം കൊടുത്തു വാങ്ങിയ ഭൂമി .. എന്റെ ഇഷ്ടം പോലെ ചെയ്യും. പറ്റില്ലെന്നു പറയാൻ ആർക്കാ അധികാരം?
- പണം കൊടുത്തതു ശരി തന്നെ പക്ഷേ ഈ നാട്ടിൽ ഇങ്ങനെ ചില നിബന്ധനകളുണ്ട്. നാട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനം..
പണ്ടു പണ്ട് ഇവിടെയൊരു പ്രളയം വന്നു... നിരവധി വീടുകൾ ഒലിച്ചുപോയി.. ആളുകളും കന്നുകാലികളും ഒലിച്ചുപോയി. കോടി ക്കണക്കിന് രൂപയുടെ നഷ്ടം വന്നു...
അങ്ങനെയൊരു പ്രളയം ഇനി വരാതിരിക്കാൻ ഞങ്ങളെടുത്ത തീരുമാനമാണിത്.. അതിനു സമ്മതമല്ലാത്തവർ ഇവിടെ ഭൂമി വാങ്ങണ്ടാ..

ഭൂമി പൊതു സ്വത്താണ്

- അതെന്താ എന്റെ ഭൂമിക്കു മാത്രം ഇങ്ങനെയൊരു നിബന്ധന?


-നിങ്ങളുടേതു മാത്രമല്ല... എല്ലാവരുടെ ഭൂമിക്കു മുണ്ട് ഇത്തരം ചില നിബന്ധനകൾ..
ഓരോ ഭൂമിയുടെയും സ്വഭാവമനുസരിച്ച് നിബന്ധനയും മാറും എന്നു മാത്രം.. വേണ്ടെങ്കിൽ ഇപ്പോൾ പറയണം.. ആധാരം സ്റ്റാമ്പ് പേപ്പറിലേയ്ക്ക് പകർത്തിയിട്ടില്ല...
- എല്ലാവർക്കും ബാധകമാണെങ്കിൽ പിന്നെ എനിക്കു മാത്രം എന്താ? രജിസ്ട്രേഷൻ നടത്താം. എഴുതിക്കോളു.. ജന്മം തീറ്


കാവൽ

എം എം സചീന്ദ്രൻ

എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ള ഒരു വീട്. വീട്ടിൽ പ്രായം ചെന്ന അച്ഛനും അമ്മയും.. ഓസ്ട്രേലിയയിൽനിന്ന് മകന്റെ വീഡിയോ കോൾ.. പുതിയ വീട്ടിലെ സംവിധാനങ്ങൾ ഓരോന്നായി മകനു കാണിച്ചു കൊടുക്കുകയാണ് അമ്മ.. ഇടയ്ക്ക് അച്ചൻ ഫോൺ തട്ടിപ്പറിച്ച് വേറെ ചിലത് കാണിച്ചു കൊടുക്കുന്നുണ്ട്. അച്ഛനു വയ്യ.. സ്ട്രോക്ക് വന്നതു കാരണം കയ്യ് ഒരു ഭാഗത്തേയ്ക്കു കോടിയിരിക്കുന്നു.. ചുണ്ടും കോടിയിട്ടുണ്ട്. അവ്യക്തമായാണ് സംസാരിക്കുന്നത് അസുഖത്തിന്റെ കാര്യം പറഞ്ഞ് അമ്മ ചീത്ത പറയുന്നു. ഫോൺ തിരിച്ചു വാങ്ങുന്നു..

ചുമരിൽ പിടിപ്പിച്ച വലിയ ടി വി , ഫ്രിഡ്ജ്, റിമോട്ട് കൺട്രോളിൽ അടയ്ക്കാനും തുറക്കാനും പറ്റുന്ന വാതിൽ, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ, ചുറ്റുമതിലിനു മുകളിൽ കുപ്പിച്ചില്ല്, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗെയ്റ്റ്, എന്നിവയൊക്കെ സംസാരത്തിൽ വരുന്നു... കള്ളന്മാരുടെ ശല്യമുണ്ട്.. അടുത്തു താമസിക്കുന്നതൊക്കെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത കൂട്ടരാണ്.. നമുക്ക് ഇടപെടാൻ പറ്റിയ കൂട്ടരല്ല, നമ്മളെ ആൾക്കാരും അല്ല..
പിന്നെ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്നവരുടെ ശല്യം വേറെയും .. ഇപ്പോൾ ഒന്നും പേടിക്കാനില്ല.
പുറമെ നിന്ന് ഒരു ഈച്ച പോലും വരില്ല....

അച്ഛൻ, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു് ഗെയ്റ്റ് അടയ്ക്കുന്നു, വീണ്ടും തുറക്കുന്നു, അടയ്ക്കുന്നു, വീഡിയോയിൽ മകന് കാണിച്ചു കൊടുക്കുന്നു... കണ്ടോ ഇപ്പോൾ അsച്ചു.. ഇനി ഒരു കള്ളനും തെണ്ടിയും ഇതിനകത്തു കയറുകയില്ല..

മതിലു ചാടിയാലോ? എന്ന് പ്രേക്ഷകരുടെ ചോദ്യം..

ചാടാനോ? ഈ മതിലോ എങ്ങനെ? ഒന്നരയാൾ ഉയരമുണ്ട്.. മാത്രമല്ല മുകളിൽ കൂർത്ത കുപ്പിച്ചില്ലും പതിച്ചിട്ടുണ്ട് എന്ന് അച്ഛൻ.

കൂടാതെ വീട്ടുമുറ്റത്ത് മൂന്നു പട്ടികളുണ്ട്. ഒരു അൾ സേഷ്യൻ ഒരു ഡോബർമൻ, ഒരെണ്ണം അതിലും കേമനാണ്..
ജർമ്മൻ ഷെപ്പേർഡ്.. കണ്ടാൽത്തന്നെ പേടിയാകും എന്ന് അമ്മ കൂട്ടിച്ചേർക്കുന്നു..
(പട്ടിയുടെ കുര പശ്ചാത്തലത്തിൽ കേൾക്കുന്നു.. അമ്മയും അച്ഛനും അഭിമാനത്തോടെ പൊട്ടിപൊട്ടിച്ചിരിക്കുന്നു)

പെട്ടെന്ന് പുറമെ നിന്ന് ആളുകളുടെ ആർത്തുവിളി... കൊടുങ്കാറ്റും പെരുമഴയും....
ശക്തമായ കാറ്റിന്റെയും തകർന്നു വീഴുന്നതിന്റെയും ശബ്ദം...

ഡാം തുറന്നിരിക്കുന്നു...
വെള്ളം പൊങ്ങിവരികയാണ്..
എല്ലാവരും പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങണം..
സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം എന്ന അനൗൺസ്മെന്റ്.

അച്ഛന്റെ ആർത്തു കരച്ചിൽ, കാറ്റും മഴയും ശക്തമാകുന്നു .. ആളുകളുടെ കൂട്ടക്കരച്ചിൽ...
പുഴ കുത്തിയൊലിച്ചു വരുന്ന ശബ്ദം .. അച്ഛൻ കുഴഞ്ഞു വീഴുന്നു..
കയ്യിലുണ്ടായിരുന്ന റിമോട്ട് നിലത്തു വീണ് തകരുന്നു..

അയ്യോ ആ റിമോട്ട് പൊട്ടിച്ചോ എന്ന് അമ്മ എസ്റ്റാബ്ലിഷ് ചെയ്യുന്നു..

ഗെയ്റ്റ് തുറക്കൂ എന്ന്, പുറമെ നിന്ന് ബഹളം.. തുറക്കാൻ പറ്റുന്നില്ല എന്ന് അമ്മയുടെ കരച്ചിൽ...
മെബൈലിൽ മകന്റെ ശബ്ദം...
മതിലുചാടാം എന്ന് പുറത്തെ നാട്ടുകാർ..

-വേണ്ടാ, മതിലിൽ കയറി നിൽക്കുകയാണ് പട്ടികൾ. കടിച്ചുകീറിക്കളയും.

(പട്ടികളുടെ കുര... ) വെള്ളം പൊങ്ങി വരുന്ന കാര്യം അമ്മയുടെ കരച്ചിലിലൂടെയും അഭിനയത്തിലൂടെയും സ്ഥാപിക്കുന്നു..
അച്ഛൻ ബോധം കെട്ട് നിലത്ത്... ഒരു ഇളം നീലത്തുണി അച്ഛന്റെ മേലെയിട്ട് മൂടുന്നു
അമ്മ ഉയരത്തിൽ കയറി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബോട്ട് പുറത്ത് - നീന്താൻ പറ്റില്ല - പട്ടി കടിക്കും.....
ഹെലികോപ്റ്റർ അയയ്ക്കാൻ മകൻ റസ്ക്യൂ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു... മാറി മാറി പല പല നമ്പറിലേയ്ക്ക്...
ഞാപ്പം വരാം ട്ടോ... എന്ന് പറഞ്ഞ് കാണികളിലൊരാൾ എണീക്കുന്നു ..

ഛെ! നീയിതെങ്ങോട്ടാ? നാടകം കഴിഞ്ഞിട്ടില്ല...
ഞാനേ, എന്റെ മതില് തല്ലിപ്പൊളിക്കട്ടെ,
അപ്പോ അതിർത്തി ?
അതിന് വല്ല ജൈവമതിലും മതിയല്ലോ...
ജൈവമതിലോ?
അതെ.. പണ്ട് നമ്മടെ വേലിയിലായിരുന്നില്ലേ അരിപ്പുവും ചെമ്പരത്തിയും ഒടിച്ചു കുത്തിയും ഓടപ്പൂവുമൊക്കെ...
നാലുവരി പാട്ടിൽ അവസാനിക്കുന്നു..

"https://wiki.kssp.in/index.php?title=തെരുവരങ്ങ്_ചെറുനാടകങ്ങൾ&oldid=6832" എന്ന താളിൽനിന്ന് ശേഖരിച്ചത്