"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 135: വരി 135:
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...<br>
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...<br>
പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്<br>
പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്<br>
== <big>'''അടിവേര് പൊട്ടിയ മല!'''</big> ==
''സുധാകരൻ ചൂലൂർ"
പ്രായം കൂടിയ ഒരാൾ വരുന്നു ഒളിച്ചും പതുങ്ങി യുമാണ് വരവ് കയ്യിൽ ഒര് ഭാണ്ഡം വേദിയിലെത്തി ചുറ്റും നോക്കുന്നു.<br>
<br>
- ഹാവു.... ആശ്വാസമായി ആരും കണ്ടിട്ടില്ല'<br> നിങ്ങളാരെങ്കിലും എന്റെ മോൻ ഇതു വഴി എങ്ങാനും വരുന്നത് കണ്ടോ അവന്റെ കണ്ണ് വെട്ടിച്ച് പോന്നതാ ഞാൻ അവൻ കണ്ടാൽ വിടില്ല'
<br>
ഏത് സമയത്തും എനിക്ക് കാവലാ- ഞാനെന്താ ഇള്ളാ കുട്ടിയാ' എല്ലാവരും പറയുന്നത് എനിക്ക് എന്തോ തകരാറുണ്ടെന്നാ <br>
<br>
[വെടി പൊട്ടുന്ന ശബ്ദം കേട്ടതായി അയാൾക്ക് തോന്നുന്നു രണ്ടും ചെവിയും പൊത്തി പിടിക്കുന്നു ]
<br>
കേട്ടില്ലേ നിങ്ങളാ വെടി ശബ്ദം അതാ എന്റെ സമനില തെറ്റിക്കുന്നത്
<br>
[ മകൻ വരുന്നു ]
<br>
-അച്ഛാ ......അച്ഛാ എന്ത് പണിയാ കാണിച്ചത് ഞാൻ എവിടെയൊക്കെതിരഞ്ഞു എന്റെ കണ്ണൊന്ന് -തെറ്റിയാൽ ഇറങ്ങിപ്പോരും എന്തിനാ അച്ഛാ എന്നെങ്ങനെ വിഷമിപ്പിക്കുന്നത് വാനമുക്ക് തിരിച്ച് പോകാം.
<br>
- " നീ നടന്നോ ഞാൻ വന്നോളാ....... " <br>
-വേണ്ട അച്ഛനേം കൊണ്ടേ ഞാൻ പോണുള്ളു
<br>
- "മോനേ ഉരുള് പൊട്ടി മല വെള്ളം പാഞ്ഞ് വന്നിട്ടും അച്ഛനെ കൊണ്ടുപോവാൻ കഴിഞ്ഞില്ല പക്ഷെ എന്റെ ശാരദ എന്റെ മോള് അവരെ മലവെള്ളം കൊണ്ടു പോയില്ലേ? മഴ ശക്തി കൂടി വന്നപ്പം ഞാൻ നിന്നോട് പറഞ്ഞതാ ചിറത്താഴത്തെ ഭഗവതിക്ക് ഒര് പട്ട് നേർച്ച നേരാൻ നീ കേട്ടില്ല .....
<br>
" അച്ഛാ അപ്പോഴേക്കും ചിറത്താഴത്തെ ഭഗവതി വെള്ളത്തിനടിയിലായില്ലെ.....
<br>
"എന്നാലും ശക്തി ഉണ്ടാവും" ഉണ്ടായിരുന്നു ഭഗവതിക്കല്ല വെള്ളത്തിന്
<br>
[വീണ്ടും വെടി ശബ്ദം കേൾക്കുന്നതായിണയാൾക്ക് തോനുന്നു ചെവികൾ പൊത്തി പിടിക്കുന്നു ]
<br>
"കേട്ടില്ലേ പിന്നേം വെടി പൊട്ടുന്ന ശബ്ദം - "
<br>
-ഇല്ല ഞാനൊന്നും കേൾക്കുന്നില്ല അച്ഛന് തോന്നുന്നതാ- "
<br>
-ഇതാ നിനക്കുള്ള കഴപ്പം കേൾക്കണ്ടത് കേൾക്കില്ല കാണേണ്ടത് കാണില്ല. ഇനിയും ദുരന്തങ്ങളുണ്ടാവും ദേവീകോപം -
<br>
-എന്തിനാ ദേവിയെ കുറ്റം പറയുന്നത്...നല്ലത് വന്നാൽ ദേവീ കടാക്ഷം,  ദോഷം വന്നാൽ ദേവി കോപം ഇത് നമ്മള് മനുഷ്യൻ മ്മാര് വരുത്തിവെച്ചതും കൂടിയാ. കുന്നിടിച്ചും പാറപൊട്ടിച്ചും കാട് മുടിച്ചും പ്രകൃതിയെ നശിപ്പിച്ചു എന്നിട്ട് പറയാ ദേവീ കോപം!അച്ഛൻ വാ നമുക്ക് പോകാം ...."
<br>
-എങ്ങോട്ട് എന്റെ ശാരദ എന്റെ മോള് അവരില്ലാത്തിടത്തേക്ക് ഞാനില്ല .....
<br>
-അവരെ നമുക്കിനി തിരിച്ച് കിട്ടില്ലല്ലോ അച്ഛനെപ്പോലെ എനിക്കും ല്ലേ സങ്കടം പക്ഷെ നമുക്ക് ജീവിച്ചല്ലേ പറ്റൂ നമ്മളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർ എത്രയോ ഈ നാട്ടിലുണ്ട് അവർക്കും ജീവിക്കണം നമുക്കു നമ്മുടെ ജീവിതം തിരിച്ച് പിടിക്കണം അതിന് ഈ നാട് മുഴുവൻ നമ്മോടൊപ്പമുണ്ട് -
<br>
-എന്നിട്ട് പിന്നേയും കേൾക്കുന്നില്ലേ പാറപൊട്ടിക്കുന്ന ശബ്ദം ജെ സി ബി യുടെ അലർച്ച -
<br>
-ശരിയായിരിക്കും പക്ഷെ ജനങ്ങൾ അനുമതി നിർത്തലാക്കിയ ക്വാറികൾ ഇനിയും തുരക്കാൻ  ഇനിയും അനുവദിച്ചു കൊടുക്കില്ല.. ഈ മല ഇനിയും തുരക്കുന്നത് നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയല്ല....
<br>
-നാടിനെ നശിപ്പിച്ചു കൊണ്ട് ജനങ്ങളെ കുരുതി കൊടുത്തുകൊണ്ടുള്ള ഒര് വികസനവും ഇനി നടക്കരുത് . ജനങ്ങളുടെ സുരക്ഷയാണ് വലുത് അതൊക്കെ നോക്കി വേണം എന്ത് വികസനവും"
<br>
-അതൊന്നും നമ്മള് വിചാരിച്ചാൽ തടയാൻ കഴി യില്ല.....
<br>
-ആര് പറഞ്ഞു നടക്കില്ലെന്ന് അച്ഛൻ കേട്ടിട്ടില്ലെ 'ചെങ്ങോട്ടുമല 'ആ മല സംരക്ഷിക്കാൻ ആ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീർത്തിരിക്ക്യാ അതുപോേലെ ഈ നാടിനെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചിറങ്ങും തീർച്ച. അച്ഛൻ നടക്ക് എന്നിട്ട് മോന്തിക്ക് നമ്മളെ പെരേ ലേക്ക് വരുബ്ബം പാട്ന്ന പാട്ടൊന്ന് ഉറക്കെ പാട്: ...
<br>
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......<br> ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......<br>
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......<br> തെയ്യത്തിനെന്നുടെ ചോര വേണോ .....<br>
<br>
മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..<br>
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...<br>
മലവെള്ളം പോകാനിടമില്ലാതായേ<br>
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ<br>

10:08, 13 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

alt text

ജന്മം തീറ്

എം എം സചീന്ദ്രൻ

ആധാരം എഴുത്താപ്പിസ്.. ഭൂമി രജിസ്ട്രാക്കാനുള്ളവരും സ്വത്ത് ഭാഗം വെക്കാൻ ഉള്ളവരുമൊക്കെയായി പലതരം സംഭാഷണങ്ങൾ കേൾക്കാം.
- എഴുത്ത്ഫീസിനെച്ചൊല്ലി തർക്കം. ഇത് എനിയ്ക്കല്ല, പൂൺ മുതൽ സബ് രജിസ്ട്രാർ വരെ ഓഹരി വെക്കണം എന്ന് എഴുത്തുകാരൻ

-കൈക്കൂലി കൊടുക്കുന്നതെന്തിനാണ് എന്ന് ചോദ്യം ആളുകൾ ന്യായം പറയുന്നു..
-ഇല്ലെങ്കിൽ സ്റ്റാമ്പ് പേപ്പർ ചിലപ്പോൾ പുതുതായി വാങ്ങേണ്ടി വരും. ഇല്ലാത്ത തെറ്റും കുറ്റവും കണ്ടുപിടിക്കും
-പിന്നെ നിങ്ങളും അങ്ങനെ സത്യവാനൊന്നും അല്ലല്ലോ .. സെന്റിന് അഞ്ച് ലക്ഷം വെച്ച് വാങ്ങുന്ന ഭൂമിയല്ലേ, പതിനായിരം മാത്രം വെല കാണിച്ച് രജിസ്ട്രാറ ക്കുന്നത്?
-അത് സർക്കാർ നിശ്ചയിച്ച തുകയല്ലേ?
- അതെ. പക്ഷേ, സർക്കാർ പറഞ്ഞത് മിനിമം തുകയാണ്. പരമാവധി എത്രയെന്നു പറഞ്ഞിട്ടില്ല' എത്രയും ആവാം എന്നർത്ഥം..

- ശരി. എന്തെങ്കിലും ചെയ്യ്


(മറ്റൊരാൾ) - എന്റെ ആധാരം എഴുതിക്കഴിഞ്ഞോ?
- കഴിഞ്ഞു. വായിച്ചു കേൾപ്പിക്കാം

- ഓ അതൊന്നും വേണമെന്നില്ല..
- വേണം അതു വേണം.. പിന്നെ തർക്കം വേണ്ടല്ലോ
(വായിക്കുന്നു. ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന ആധാരത്തിൽ. അതു കേട്ട് വാങ്ങാൻ വന്നയാൾ കോപിക്കുന്നു.


- അതെന്താ അ ങ്ങനെ? ഞാൻ പണം കൊടുത്തു വാങ്ങിയ ഭൂമി .. എന്റെ ഇഷ്ടം പോലെ ചെയ്യും. പറ്റില്ലെന്നു പറയാൻ ആർക്കാ അധികാരം?
- പണം കൊടുത്തതു ശരി തന്നെ പക്ഷേ ഈ നാട്ടിൽ ഇങ്ങനെ ചില നിബന്ധനകളുണ്ട്. നാട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനം..
പണ്ടു പണ്ട് ഇവിടെയൊരു പ്രളയം വന്നു... നിരവധി വീടുകൾ ഒലിച്ചുപോയി.. ആളുകളും കന്നുകാലികളും ഒലിച്ചുപോയി. കോടി ക്കണക്കിന് രൂപയുടെ നഷ്ടം വന്നു...
അങ്ങനെയൊരു പ്രളയം ഇനി വരാതിരിക്കാൻ ഞങ്ങളെടുത്ത തീരുമാനമാണിത്.. അതിനു സമ്മതമല്ലാത്തവർ ഇവിടെ ഭൂമി വാങ്ങണ്ടാ..

ഭൂമി പൊതു സ്വത്താണ്

- അതെന്താ എന്റെ ഭൂമിക്കു മാത്രം ഇങ്ങനെയൊരു നിബന്ധന?


-നിങ്ങളുടേതു മാത്രമല്ല... എല്ലാവരുടെ ഭൂമിക്കു മുണ്ട് ഇത്തരം ചില നിബന്ധനകൾ..
ഓരോ ഭൂമിയുടെയും സ്വഭാവമനുസരിച്ച് നിബന്ധനയും മാറും എന്നു മാത്രം.. വേണ്ടെങ്കിൽ ഇപ്പോൾ പറയണം.. ആധാരം സ്റ്റാമ്പ് പേപ്പറിലേയ്ക്ക് പകർത്തിയിട്ടില്ല...
- എല്ലാവർക്കും ബാധകമാണെങ്കിൽ പിന്നെ എനിക്കു മാത്രം എന്താ? രജിസ്ട്രേഷൻ നടത്താം. എഴുതിക്കോളു.. ജന്മം തീറ്


കാവൽ

എം എം സചീന്ദ്രൻ

എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ള ഒരു വീട്. വീട്ടിൽ പ്രായം ചെന്ന അച്ഛനും അമ്മയും.. ഓസ്ട്രേലിയയിൽനിന്ന് മകന്റെ വീഡിയോ കോൾ.. പുതിയ വീട്ടിലെ സംവിധാനങ്ങൾ ഓരോന്നായി മകനു കാണിച്ചു കൊടുക്കുകയാണ് അമ്മ.. ഇടയ്ക്ക് അച്ചൻ ഫോൺ തട്ടിപ്പറിച്ച് വേറെ ചിലത് കാണിച്ചു കൊടുക്കുന്നുണ്ട്. അച്ഛനു വയ്യ.. സ്ട്രോക്ക് വന്നതു കാരണം കയ്യ് ഒരു ഭാഗത്തേയ്ക്കു കോടിയിരിക്കുന്നു.. ചുണ്ടും കോടിയിട്ടുണ്ട്. അവ്യക്തമായാണ് സംസാരിക്കുന്നത് അസുഖത്തിന്റെ കാര്യം പറഞ്ഞ് അമ്മ ചീത്ത പറയുന്നു. ഫോൺ തിരിച്ചു വാങ്ങുന്നു..

ചുമരിൽ പിടിപ്പിച്ച വലിയ ടി വി , ഫ്രിഡ്ജ്, റിമോട്ട് കൺട്രോളിൽ അടയ്ക്കാനും തുറക്കാനും പറ്റുന്ന വാതിൽ, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ, ചുറ്റുമതിലിനു മുകളിൽ കുപ്പിച്ചില്ല്, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗെയ്റ്റ്, എന്നിവയൊക്കെ സംസാരത്തിൽ വരുന്നു... കള്ളന്മാരുടെ ശല്യമുണ്ട്.. അടുത്തു താമസിക്കുന്നതൊക്കെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത കൂട്ടരാണ്.. നമുക്ക് ഇടപെടാൻ പറ്റിയ കൂട്ടരല്ല, നമ്മളെ ആൾക്കാരും അല്ല..
പിന്നെ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്നവരുടെ ശല്യം വേറെയും .. ഇപ്പോൾ ഒന്നും പേടിക്കാനില്ല.
പുറമെ നിന്ന് ഒരു ഈച്ച പോലും വരില്ല....

അച്ഛൻ, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു് ഗെയ്റ്റ് അടയ്ക്കുന്നു, വീണ്ടും തുറക്കുന്നു, അടയ്ക്കുന്നു, വീഡിയോയിൽ മകന് കാണിച്ചു കൊടുക്കുന്നു... കണ്ടോ ഇപ്പോൾ അsച്ചു.. ഇനി ഒരു കള്ളനും തെണ്ടിയും ഇതിനകത്തു കയറുകയില്ല..

മതിലു ചാടിയാലോ? എന്ന് പ്രേക്ഷകരുടെ ചോദ്യം..

ചാടാനോ? ഈ മതിലോ എങ്ങനെ? ഒന്നരയാൾ ഉയരമുണ്ട്.. മാത്രമല്ല മുകളിൽ കൂർത്ത കുപ്പിച്ചില്ലും പതിച്ചിട്ടുണ്ട് എന്ന് അച്ഛൻ.

കൂടാതെ വീട്ടുമുറ്റത്ത് മൂന്നു പട്ടികളുണ്ട്. ഒരു അൾ സേഷ്യൻ ഒരു ഡോബർമൻ, ഒരെണ്ണം അതിലും കേമനാണ്..
ജർമ്മൻ ഷെപ്പേർഡ്.. കണ്ടാൽത്തന്നെ പേടിയാകും എന്ന് അമ്മ കൂട്ടിച്ചേർക്കുന്നു..
(പട്ടിയുടെ കുര പശ്ചാത്തലത്തിൽ കേൾക്കുന്നു.. അമ്മയും അച്ഛനും അഭിമാനത്തോടെ പൊട്ടിപൊട്ടിച്ചിരിക്കുന്നു)

പെട്ടെന്ന് പുറമെ നിന്ന് ആളുകളുടെ ആർത്തുവിളി... കൊടുങ്കാറ്റും പെരുമഴയും....
ശക്തമായ കാറ്റിന്റെയും തകർന്നു വീഴുന്നതിന്റെയും ശബ്ദം...

ഡാം തുറന്നിരിക്കുന്നു...
വെള്ളം പൊങ്ങിവരികയാണ്..
എല്ലാവരും പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങണം..
സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം എന്ന അനൗൺസ്മെന്റ്.

അച്ഛന്റെ ആർത്തു കരച്ചിൽ, കാറ്റും മഴയും ശക്തമാകുന്നു .. ആളുകളുടെ കൂട്ടക്കരച്ചിൽ...
പുഴ കുത്തിയൊലിച്ചു വരുന്ന ശബ്ദം .. അച്ഛൻ കുഴഞ്ഞു വീഴുന്നു..
കയ്യിലുണ്ടായിരുന്ന റിമോട്ട് നിലത്തു വീണ് തകരുന്നു..

അയ്യോ ആ റിമോട്ട് പൊട്ടിച്ചോ എന്ന് അമ്മ എസ്റ്റാബ്ലിഷ് ചെയ്യുന്നു..

ഗെയ്റ്റ് തുറക്കൂ എന്ന്, പുറമെ നിന്ന് ബഹളം.. തുറക്കാൻ പറ്റുന്നില്ല എന്ന് അമ്മയുടെ കരച്ചിൽ...
മെബൈലിൽ മകന്റെ ശബ്ദം...
മതിലുചാടാം എന്ന് പുറത്തെ നാട്ടുകാർ..

-വേണ്ടാ, മതിലിൽ കയറി നിൽക്കുകയാണ് പട്ടികൾ. കടിച്ചുകീറിക്കളയും.

(പട്ടികളുടെ കുര... ) വെള്ളം പൊങ്ങി വരുന്ന കാര്യം അമ്മയുടെ കരച്ചിലിലൂടെയും അഭിനയത്തിലൂടെയും സ്ഥാപിക്കുന്നു..
അച്ഛൻ ബോധം കെട്ട് നിലത്ത്... ഒരു ഇളം നീലത്തുണി അച്ഛന്റെ മേലെയിട്ട് മൂടുന്നു
അമ്മ ഉയരത്തിൽ കയറി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബോട്ട് പുറത്ത് - നീന്താൻ പറ്റില്ല - പട്ടി കടിക്കും.....
ഹെലികോപ്റ്റർ അയയ്ക്കാൻ മകൻ റസ്ക്യൂ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു... മാറി മാറി പല പല നമ്പറിലേയ്ക്ക്...
ഞാപ്പം വരാം ട്ടോ... എന്ന് പറഞ്ഞ് കാണികളിലൊരാൾ എണീക്കുന്നു ..

ഛെ! നീയിതെങ്ങോട്ടാ? നാടകം കഴിഞ്ഞിട്ടില്ല...
ഞാനേ, എന്റെ മതില് തല്ലിപ്പൊളിക്കട്ടെ,
അപ്പോ അതിർത്തി ?
അതിന് വല്ല ജൈവമതിലും മതിയല്ലോ...
ജൈവമതിലോ?
അതെ.. പണ്ട് നമ്മടെ വേലിയിലായിരുന്നില്ലേ അരിപ്പുവും ചെമ്പരത്തിയും ഒടിച്ചു കുത്തിയും ഓടപ്പൂവുമൊക്കെ...
നാലുവരി പാട്ടിൽ അവസാനിക്കുന്നു..

തൊടമാട്ടേൻ

എം എം സചീന്ദ്രൻ

വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന വീട്...
വ്യദ്ധയായ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീ രംഗത്ത്.. വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വിളിച്ച് കരയുന്നു..
അയ്യാ കാപ്പാത്തുങ്കോ...!
അമ്മാ കാപ്പാത്തുകോ..!
കാപ്പാത്തുങ്കോ...
കാപ്പാത്തുങ്കോ...
നെഞ്ചുയരത്തിൽ വെള്ളം.. വെള്ളത്തിൽ നടക്കുന്നതിന്റെ തടസ്സമുണ്ട്..
സ്റ്റേജിന്റെ നാലു ഭാഗത്തേയ്ക്കും വിളിച്ചു കരയുന്നു... ചുറ്റും വെള്ളം.. ബോട്ടിലും തോണിയിലും ആളുകൾ തുഴഞ്ഞു പോകുന്നതിന്റെ ശബ്ദം...
അമ്മാ.... ഇതിൽ സ്ഥലം ഇല്ലാ, പോയിട്ട് വരാം... ഉയരമുള്ള സ്ഥലത്തേയ്ക്ക് കയറി നിൽക്കൂ.. എന്നൊക്കെ തോണിക്കാർ വിളിച്ചു പറയുന്നു...
അവസാനം ഒരു തോണി വൃദ്ധയുടെ മുമ്പിൽ.. തോണിയിലേയ്ക്ക് പിടിച്ചു കയറ്റാൻ ഒരു മത്സ്യത്തൊഴിലാളി കൈ നീട്ടുന്നു...
ഛായ്! തൊടമാട്ടേൻ..! എന്ന് വൃദ്ധ അലറി വിളിക്കുന്നു .. തോണിക്കാർ ഞെട്ടി മാറുന്നു, തോണി ചെരിയുന്നു സ്റ്റിൽ!

പ്രളയാനന്തരം മഹാപ്രളയം!

എം എം സചീന്ദ്രൻ

ഒരു ദുരിതാശ്വാസ ക്യാമ്പ്. പ്രളയത്തിൽ വീടുമുങ്ങിയവർ എല്ലാവരും ക്വാമ്പിൽ..
പല ഭാഗത്തു നിന്നും പല മതക്കാരും ജാതിക്കാരും പാർട്ടിക്കാരുമായ ആളുകൾ ക്യാമ്പിലേയ്ക്കു വരുന്നു. എല്ലാവരേയും സ്വീകരിക്കുന്നു.. ചിലരൊക്കെ അവരുടെ ദുരന്തം കണ്ണീരോടെ വിവരിക്കുന്നു ...
-പായ, ഗ്ലാസ്, പ്ലെയ്റ്റ് എല്ലാം കുറവാണ് സാരല്യ നമ്മളൊക്കെ മനുഷ്യന്മാരല്ലേ? ഇപ്പോൾ ഒരുമിച്ചു നിന്നില്ലെങ്കിൽ പിന്നെ എപ്പഴാ?
ഒരേ പാത്രം കഴുകി ഉപയോഗിക്കാമല്ലോ.. പായ അടുത്തടുത്തു വിരിച്ച് ഒരു മിച്ചുറങ്ങാം...
ഇവിടെ ഒരു മൂലയ്ക്ക് നിസ്കരിക്കാം. ഇവിടെ മെഴുകുതിരി കൊളുത്താ.. ഇവിടെത്തന്നെ നിലവിളക്കു കൊളുത്തി വെച്ച് പ്രാർത്ഥിക്കാം...
-എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി ഒരു മിച്ചിരുന്ന് കഴിച്ച് ഒരേ പായിൽ കിടന്നുറങ്ങുന്നതിന്റെ അവതരണം..
-പായ കുറച്ചു കൂടി കിട്ടിയിട്ടുണ്ട്... കോയ, റസാക്കേ ബിയ്യാത്തൂ, ദാ ഇവിടെ ഞാൻ വിരിച്ചിട്ടുണ്ട്...
ജോസഫേ, ത്രേസ്യാമ്മാ, വർഗ്ഗീസേ, ദാ ഇവിടെ ..
-ബ്രഹ്മദത്തൻ, ആര്യാംബിക, ഹരിഗോവിന്ദൻ , ദാ ഇവിടെ ..
-കൃഷ്ണാ, ഗോപാലാ, വെലായുധാ, കാർത്യായനീ. ഇതാ ഇവിടെ കിടക്കാം.. ങ്ങോട്ട് പോര്..
ഓരോ കുട്ടരായി സ്റ്റേജിസ്റ്റ ഓരോ മൂലയിൽ സംഘം ചേരുന്നു..
പൂണൂലിട്ട ഒരു പട്ടർ വന്ന് കാണികളോട് പറയുന്നു -
അതേ... ഒന്നും തോന്നരുത് ട്ടോ .. ഞങ്ങൾക്ക് ഇനി മുതൽ സമൂഹസദ്യ വേണ്ടാ -
പിന്നെ?
-അതേ, ഞങ്ങൾക്ക് കുറച്ച് അരിം പച്ചക്കറ്റിം വേറെ തന്നാൽ മതി.. ഞങ്ങൾ വെച്ചു കഴിച്ചോളാം..
(ഒന്നുകൂടി അടുത്തേയ്ക്കു വന്ന് സ്വകാര്യമായി)
അതിപ്പോ .. നിങ്ങള് അയിത്തജാതിക്കാർ ആയതോണ്ടൊന്നും അല്ലാട്ടോ .. അങ്ങനെ നിരീ ക്യേം വേണ്ടാ..
നിങ്ങടെ സ്വാദും എരിവും പുളിയും ഒന്നും ഞങ്ങടെ ആൾക്കാർക്ക് പിടിക്കൂലാ... അതാണ്... സ്റ്റേജിൽ പല ഭാഗത്തും അടുപ്പ് , തീ, പുക... വെവ്വേറെ പാചകമൊരുക്കുന്നു .
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...
പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്

അടിവേര് പൊട്ടിയ മല!

സുധാകരൻ ചൂലൂർ"

പ്രായം കൂടിയ ഒരാൾ വരുന്നു ഒളിച്ചും പതുങ്ങി യുമാണ് വരവ് കയ്യിൽ ഒര് ഭാണ്ഡം വേദിയിലെത്തി ചുറ്റും നോക്കുന്നു.

- ഹാവു.... ആശ്വാസമായി ആരും കണ്ടിട്ടില്ല'
നിങ്ങളാരെങ്കിലും എന്റെ മോൻ ഇതു വഴി എങ്ങാനും വരുന്നത് കണ്ടോ അവന്റെ കണ്ണ് വെട്ടിച്ച് പോന്നതാ ഞാൻ അവൻ കണ്ടാൽ വിടില്ല'
ഏത് സമയത്തും എനിക്ക് കാവലാ- ഞാനെന്താ ഇള്ളാ കുട്ടിയാ' എല്ലാവരും പറയുന്നത് എനിക്ക് എന്തോ തകരാറുണ്ടെന്നാ

[വെടി പൊട്ടുന്ന ശബ്ദം കേട്ടതായി അയാൾക്ക് തോന്നുന്നു രണ്ടും ചെവിയും പൊത്തി പിടിക്കുന്നു ]
കേട്ടില്ലേ നിങ്ങളാ വെടി ശബ്ദം അതാ എന്റെ സമനില തെറ്റിക്കുന്നത്
[ മകൻ വരുന്നു ]
-അച്ഛാ ......അച്ഛാ എന്ത് പണിയാ കാണിച്ചത് ഞാൻ എവിടെയൊക്കെതിരഞ്ഞു എന്റെ കണ്ണൊന്ന് -തെറ്റിയാൽ ഇറങ്ങിപ്പോരും എന്തിനാ അച്ഛാ എന്നെങ്ങനെ വിഷമിപ്പിക്കുന്നത് വാനമുക്ക് തിരിച്ച് പോകാം.
- " നീ നടന്നോ ഞാൻ വന്നോളാ....... "
-വേണ്ട അച്ഛനേം കൊണ്ടേ ഞാൻ പോണുള്ളു
- "മോനേ ഉരുള് പൊട്ടി മല വെള്ളം പാഞ്ഞ് വന്നിട്ടും അച്ഛനെ കൊണ്ടുപോവാൻ കഴിഞ്ഞില്ല പക്ഷെ എന്റെ ശാരദ എന്റെ മോള് അവരെ മലവെള്ളം കൊണ്ടു പോയില്ലേ? മഴ ശക്തി കൂടി വന്നപ്പം ഞാൻ നിന്നോട് പറഞ്ഞതാ ചിറത്താഴത്തെ ഭഗവതിക്ക് ഒര് പട്ട് നേർച്ച നേരാൻ നീ കേട്ടില്ല .....
" അച്ഛാ അപ്പോഴേക്കും ചിറത്താഴത്തെ ഭഗവതി വെള്ളത്തിനടിയിലായില്ലെ.....
"എന്നാലും ശക്തി ഉണ്ടാവും" ഉണ്ടായിരുന്നു ഭഗവതിക്കല്ല വെള്ളത്തിന്
[വീണ്ടും വെടി ശബ്ദം കേൾക്കുന്നതായിണയാൾക്ക് തോനുന്നു ചെവികൾ പൊത്തി പിടിക്കുന്നു ]
"കേട്ടില്ലേ പിന്നേം വെടി പൊട്ടുന്ന ശബ്ദം - "
-ഇല്ല ഞാനൊന്നും കേൾക്കുന്നില്ല അച്ഛന് തോന്നുന്നതാ- "
-ഇതാ നിനക്കുള്ള കഴപ്പം കേൾക്കണ്ടത് കേൾക്കില്ല കാണേണ്ടത് കാണില്ല. ഇനിയും ദുരന്തങ്ങളുണ്ടാവും ദേവീകോപം -
-എന്തിനാ ദേവിയെ കുറ്റം പറയുന്നത്...നല്ലത് വന്നാൽ ദേവീ കടാക്ഷം, ദോഷം വന്നാൽ ദേവി കോപം ഇത് നമ്മള് മനുഷ്യൻ മ്മാര് വരുത്തിവെച്ചതും കൂടിയാ. കുന്നിടിച്ചും പാറപൊട്ടിച്ചും കാട് മുടിച്ചും പ്രകൃതിയെ നശിപ്പിച്ചു എന്നിട്ട് പറയാ ദേവീ കോപം!അച്ഛൻ വാ നമുക്ക് പോകാം ...."
-എങ്ങോട്ട് എന്റെ ശാരദ എന്റെ മോള് അവരില്ലാത്തിടത്തേക്ക് ഞാനില്ല .....
-അവരെ നമുക്കിനി തിരിച്ച് കിട്ടില്ലല്ലോ അച്ഛനെപ്പോലെ എനിക്കും ല്ലേ സങ്കടം പക്ഷെ നമുക്ക് ജീവിച്ചല്ലേ പറ്റൂ നമ്മളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർ എത്രയോ ഈ നാട്ടിലുണ്ട് അവർക്കും ജീവിക്കണം നമുക്കു നമ്മുടെ ജീവിതം തിരിച്ച് പിടിക്കണം അതിന് ഈ നാട് മുഴുവൻ നമ്മോടൊപ്പമുണ്ട് -
-എന്നിട്ട് പിന്നേയും കേൾക്കുന്നില്ലേ പാറപൊട്ടിക്കുന്ന ശബ്ദം ജെ സി ബി യുടെ അലർച്ച -
-ശരിയായിരിക്കും പക്ഷെ ജനങ്ങൾ അനുമതി നിർത്തലാക്കിയ ക്വാറികൾ ഇനിയും തുരക്കാൻ ഇനിയും അനുവദിച്ചു കൊടുക്കില്ല.. ഈ മല ഇനിയും തുരക്കുന്നത് നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയല്ല....
-നാടിനെ നശിപ്പിച്ചു കൊണ്ട് ജനങ്ങളെ കുരുതി കൊടുത്തുകൊണ്ടുള്ള ഒര് വികസനവും ഇനി നടക്കരുത് . ജനങ്ങളുടെ സുരക്ഷയാണ് വലുത് അതൊക്കെ നോക്കി വേണം എന്ത് വികസനവും"
-അതൊന്നും നമ്മള് വിചാരിച്ചാൽ തടയാൻ കഴി യില്ല.....
-ആര് പറഞ്ഞു നടക്കില്ലെന്ന് അച്ഛൻ കേട്ടിട്ടില്ലെ 'ചെങ്ങോട്ടുമല 'ആ മല സംരക്ഷിക്കാൻ ആ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീർത്തിരിക്ക്യാ അതുപോേലെ ഈ നാടിനെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചിറങ്ങും തീർച്ച. അച്ഛൻ നടക്ക് എന്നിട്ട് മോന്തിക്ക് നമ്മളെ പെരേ ലേക്ക് വരുബ്ബം പാട്ന്ന പാട്ടൊന്ന് ഉറക്കെ പാട്: ...
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....

മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...
മലവെള്ളം പോകാനിടമില്ലാതായേ
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ

"https://wiki.kssp.in/index.php?title=തെരുവരങ്ങ്_ചെറുനാടകങ്ങൾ&oldid=6836" എന്ന താളിൽനിന്ന് ശേഖരിച്ചത്